<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sucide &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sucide/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 23 Dec 2025 07:25:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sucide &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മക്കളെ അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി ഉത്തരവ്; രാമന്തളിയില്‍ കുടുംബ കൂട്ടമരണം</title>
		<link>https://www.chandrikadaily.com/court-order-to-leave-children-with-mother-mass-death-of-family-in-ramantali.html</link>
					<comments>https://www.chandrikadaily.com/court-order-to-leave-children-with-mother-mass-death-of-family-in-ramantali.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 23 Dec 2025 07:25:14 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[family]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[sucide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370254</guid>

					<description><![CDATA[കുട്ടികളുടെ ചിരിയും കളിയും ഇനിയും കണ്ണില്‍ നിന്ന് മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളും കണ്ണീരോടെ പറയുന്നു]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: കുടുംബ കോടതിയുടെ വിധിയെ തുടര്&#x200d;ന്ന് മക്കളെ ഭാര്യയ്‌ക്കൊപ്പം വിട്ടുനല്&#x200d;കേണ്ട മാനസിക വിഷമത്തില്&#x200d; കുടുംബത്തിലെ 4 പേര്&#x200d; ആത്മഹത്യ ചെയ്തു. രാമന്തളി ഗ്രാമത്തെയും പയ്യന്നൂരിനെയും കണ്ണീരിലാഴ്ത്തി, പാചക തൊഴിലാളിയായ കലാധരനും അമ്മയും രണ്ട് പിഞ്ചുമക്കളും മരിച്ച നിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഒന്&#x200d;പതരയോടെയാണ് രാമന്തളി സെന്&#x200d;ട്രല്&#x200d; വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടില്&#x200d; കലാധരന്&#x200d; (36), അമ്മ ഉഷ (56), മക്കളായ ഹിമ (6), കണ്ണന്&#x200d; (2) എന്നിവരെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>വീട്ടിലെത്തിയ ഉഷയുടെ ഭര്&#x200d;ത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്&#x200d; വീട് അടച്ച നിലയിലും, വീടിന് മുന്നില്&#x200d; ഒരു കത്ത് എഴുതി വെച്ചതായും കണ്ടതിനെ തുടര്&#x200d;ന്ന് പൊലീസ് സ്‌റ്റേഷനില്&#x200d; വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീടു തുറന്ന് പരിശോധിച്ചപ്പോള്&#x200d;, കിടപ്പുമുറിയില്&#x200d; കലാധരനും ഉഷയും തൂങ്ങിമരിച്ച നിലയിലും, രണ്ട് കുട്ടികള്&#x200d; നിലത്ത് കമിഴ്ന്ന് വീണ് മരിച്ച നിലയിലുമായിരുന്നു. കുട്ടികള്&#x200d;ക്ക് വിഷം നല്&#x200d;കിയതിന് ശേഷം കലാധരനും അമ്മയും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി പരിയാരം മെഡിക്കല്&#x200d; കോളേജ് ആശുപത്രി മോര്&#x200d;ച്ചറിയിലേക്ക് മാറ്റി.</p>
<p>രാമന്തളിയിലും പയ്യന്നൂരിലും ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു കലാധരന്&#x200d;. സൗമ്യസ്വഭാവക്കാരനും നര്&#x200d;മ്മത്തോടെ സംസാരിക്കുന്നയാളുമായിരുന്ന കലാധരന്&#x200d;, കല്യാണങ്ങളിലെയും പൊതുപരിപാടികളിലെയും വിഭവസമൃദ്ധമായ സദ്യകളിലൂടെ നാടിനകത്തും പുറത്തും അറിയപ്പെട്ട പാചക തൊഴിലാളിയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നെങ്കിലും, ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്&#x200d; അദ്ദേഹത്തിന്റെ മനസമാധാനം തകര്&#x200d;ത്തിരുന്നതായി അടുത്തവരൊക്കെ പറയുന്നു.</p>
<p>കഴിഞ്ഞ കുറേ മാസങ്ങളായി കലാധരനും ഭാര്യ നയന്&#x200d;താരയും വേര്&#x200d;പിരിഞ്ഞു ജീവിച്ചു വരികയായിരുന്നു. വിവാഹമോചന കേസ് കുടുംബ കോടതിയില്&#x200d; തുടരുന്നതിനിടെയാണ്, കുട്ടികളെ അമ്മയ്‌ക്കൊപ്പം വിട്ടുനല്&#x200d;കണമെന്ന് കോടതി വിധി വന്നത്. അവധി ദിവസങ്ങളില്&#x200d; കുട്ടികള്&#x200d; പിതാവിനൊപ്പം കഴിയുകയായിരുന്നു. കുട്ടികളെ ഉടന്&#x200d; വിട്ടുനല്&#x200d;കണമെന്നാവശ്യപ്പെട്ട് ഭാര്യയും ബന്ധുക്കളും പൊലീസിനെ സമീപിച്ചിരുന്നുവെന്നും, ഈ മാനസിക സമ്മര്&#x200d;ദ്ദമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു.</p>
<p>കുട്ടികളുടെ ചിരിയും കളിയും ഇനിയും കണ്ണില്&#x200d; നിന്ന് മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളും കണ്ണീരോടെ പറയുന്നു. സൗഹൃദവും സ്‌നേഹവും നിറഞ്ഞിരുന്ന ഒരു കുടുംബത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്&#x200d;, രാമന്തളി ഗ്രാമത്തെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; നടുക്കിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-order-to-leave-children-with-mother-mass-death-of-family-in-ramantali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് ഇന്‍സ്‌പെക്ടറെ പിന്തുടര്‍ന്ന് ആത്മഹത്യാഭീഷണി; യുവതി അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/police-inspector-followed-threatened-with-suicide-the-woman-arrested.html</link>
					<comments>https://www.chandrikadaily.com/police-inspector-followed-threatened-with-suicide-the-woman-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 19 Dec 2025 09:08:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sucide]]></category>
		<category><![CDATA[threaten]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369587</guid>

					<description><![CDATA[സഹകരിച്ചില്ലെങ്കില്‍ സതീഷിനെ കാരണക്കാരനാക്കി ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: പൊലീസ് ഇന്&#x200d;സ്‌പെക്ടറിന് രക്തംകൊണ്ട് പ്രണയലേഖനം എഴുതി നല്&#x200d;കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാമമൂര്&#x200d;ത്തിനഗര്&#x200d; പൊലീസ് സ്‌റ്റേഷനിലെ ഇന്&#x200d;സ്‌പെക്ടര്&#x200d; സതീഷിന്റെ പരാതിയിലാണ് നടപടി. ഒക്ടോബര്&#x200d; 30നാണ് സതീഷിന് ആദ്യമായി ഫോണ്&#x200d; വിളി ലഭിച്ചത്. &#8216;സഞ്ജന&#8217; എന്നു സ്വയം പരിചയപ്പെടുത്തിയ യുവതി താന്&#x200d; ആ പ്രദേശത്താണ് താമസിക്കുന്നതെന്ന് പറഞ്ഞ് പ്രണയാഭ്യര്&#x200d;ഥന നടത്തി. ഇത് തമാശയായി കരുതി സതീഷ് അവഗണിച്ചു. എന്നാല്&#x200d; തുടര്&#x200d;ന്ന് വിവിധ നമ്പറുകളില്&#x200d;നിന്നായി നിരന്തരമായി വിളികള്&#x200d; ആരംഭിച്ചു. </p>
<p>ഓരോ നമ്പറും ബ്ലോക്ക് ചെയ്യുമ്പോള്&#x200d; പുതിയ നമ്പറുകളില്&#x200d;നിന്ന് വീണ്ടും കോളുകള്&#x200d; വരികയായിരുന്നു. ആകെ 11 നമ്പറുകളാണ് സതീഷ് ബ്ലോക്ക് ചെയ്തത്. പിന്നീട് മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒപ്പമുള്ള ചിത്രങ്ങള്&#x200d; അയച്ചും വിവിധ തന്ത്രങ്ങള്&#x200d; പ്രയോഗിച്ചും യുവതി ബന്ധം തുടരാന്&#x200d; ശ്രമിച്ചു. ഇതിനിടയില്&#x200d; സതീഷിന്റെ അഭാവത്തില്&#x200d; പൊലീസ് സ്‌റ്റേഷനിലെത്തിയ യുവതി ബന്ധുവാണെന്ന് പരിചയപ്പെടുത്തി ഒരു പൂച്ചെണ്ടും മധുരപലഹാരങ്ങളുടെ പെട്ടിയും നല്&#x200d;കി. വിവരം അറിഞ്ഞ സതീഷ് തന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് യുവതിക്ക് മുന്നറിയിപ്പ് നല്&#x200d;കി. </p>
<p>നവംബര്&#x200d; ഏഴിന് വീണ്ടും സ്‌റ്റേഷനിലെത്തിയ യുവതി പ്രണയലേഖനങ്ങള്&#x200d; കൈമാറി. സഹകരിച്ചില്ലെങ്കില്&#x200d; സതീഷിനെ കാരണക്കാരനാക്കി ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്&#x200d;ച്ചയായ ശല്യം സഹിക്കാനാവാതെ നവംബര്&#x200d; എട്ടിന് സതീഷ് ഔദ്യോഗികമായി പരാതി നല്&#x200d;കി. അന്വേഷണത്തില്&#x200d; വൈറ്റ്ഫീല്&#x200d;ഡിലെ ഒരു പൊലീസ് കോണ്&#x200d;സ്റ്റബിളിനെയും രാമമൂര്&#x200d;ത്തിനഗറിലെയും കെആര്&#x200d; പുരയിലെയും രണ്ട് പുരുഷന്മാരെയും യുവതി മുന്&#x200d;പ് ലക്ഷ്യമിട്ടിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തില്&#x200d; ബിഎന്&#x200d;എസ് സെക്ഷന്&#x200d; 132, 221, 351 പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-inspector-followed-threatened-with-suicide-the-woman-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി;  ദുരൂഹത ആരോപിച്ച് കുടുംബം</title>
		<link>https://www.chandrikadaily.com/woman-found-hanging-family-alleges-foul-play.html</link>
					<comments>https://www.chandrikadaily.com/woman-found-hanging-family-alleges-foul-play.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Dec 2025 05:52:37 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sucide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368955</guid>

					<description><![CDATA[സംഭവത്തില്‍ സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. ]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വേങ്ങരയില്&#x200d; യുവതിയെ ഭര്&#x200d;തൃവീട്ടില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്&#x200d; ആരോപിച്ചു. ചേറൂര്&#x200d; മിനി കാപ്പ് സ്വദേശിയായ നിസാറിന്റെ ഭാര്യ ജലീസ (31) യാണ് മരിച്ചത്. വീടിന്റെ അടുക്കളയോട് ചേര്&#x200d;ന്നുള്ള പുറത്തെ ഷെഡില്&#x200d; പുലര്&#x200d;ച്ചെയാണ് ജലീസയെ തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്. </p>
<p>വീട്ടുകാര്&#x200d; സ്ഥലത്തെത്തിയപ്പോള്&#x200d; മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നുവെന്ന് സഹോദരീഭര്&#x200d;ത്താവ് പറഞ്ഞു. മരണത്തിന് മുന്&#x200d;ദിവസം ഭര്&#x200d;തൃമാതാവുമായും ഭര്&#x200d;ത്താവിന്റെ സഹോദരിമാരുമായും ജലീസയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്&#x200d; ആരോപിച്ചു. അതിനാല്&#x200d; സംഭവത്തില്&#x200d; സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. </p>
<p>അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങല്&#x200d; ആലി-സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. 13 വര്&#x200d;ഷം മുന്&#x200d;പാണ് വിവാഹം നടന്നത്. ഭര്&#x200d;ത്താവ് നിസാര്&#x200d; നിലവില്&#x200d; വിദേശത്താണ്. ജലീസയ്ക്ക് ഫാത്തിമ നഷ്വ, ഫാത്തിമ നജ്വ, സൈദ് മുഹമ്മദ് എന്നീ മൂന്ന് മക്കളുണ്ട്. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരം ഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/woman-found-hanging-family-alleges-foul-play.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാസര്‍കോട്ട് പത്താം ക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍</title>
		<link>https://www.chandrikadaily.com/kasaragod-10th-grade-girl-commits-suicide.html</link>
					<comments>https://www.chandrikadaily.com/kasaragod-10th-grade-girl-commits-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Sep 2025 07:09:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kasaragod]]></category>
		<category><![CDATA[sucide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354387</guid>

					<description><![CDATA[കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ദേവിക (15)യാണ് മരിച്ചത്. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം ഹോട്ടല്‍ നടത്തുന്ന സവിതയുടെ മകളാണ്.
]]></description>
										<content:encoded><![CDATA[<p>ബന്തടുക്ക: കാസര്&#x200d;കോട് ഉന്തത്തടുക്കയില്&#x200d; പത്താം ക്ലാസ് വിദ്യാര്&#x200d;ഥിനിയെ വീടിനുള്ളില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; പഠിക്കുന്ന ദേവിക (15)യാണ് മരിച്ചത്. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം ഹോട്ടല്&#x200d; നടത്തുന്ന സവിതയുടെ മകളാണ്.</p>
<p>വിവരമറിഞ്ഞ് ബേഡകം പോലീസും നാട്ടുകാരും സ്ഥലത്തെത്തി. കിടപ്പുമുറിയിലെ സാരിയില്&#x200d; തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasaragod-10th-grade-girl-commits-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാലംഗ കുടുംബം വിഷം കഴിച്ചു: പിതാവും മകളും മരിച്ചു, മാതാവും മകനും ഗുരുതരാവസ്ഥയില്&#x200d;</title>
		<link>https://www.chandrikadaily.com/0a-family-of-four-was-poisoned-father-and-daughter-dead-mother-and-son-in-critical-condition.html</link>
					<comments>https://www.chandrikadaily.com/0a-family-of-four-was-poisoned-father-and-daughter-dead-mother-and-son-in-critical-condition.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 14 Jul 2023 02:20:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sucide]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264530</guid>

					<description><![CDATA[അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്&#x200d; വിഷം കഴിച്ച് മരിച്ച നിലയില്&#x200d; കണ്ടെത്തി. ഇവരില്&#x200d; രണ്ടുപേര്&#x200d; മരിച്ചു.പുല്ലാമുക്ക് സ്വദേശി ശിവരാജന്&#x200d;, മകള്&#x200d; അഭിരാമി എന്നിവരാണ് മരിച്ചത്. പെരിങ്ങമല പുല്ലാമുക്കില്&#x200d; ആണ് സംഭവം.</p>
<p>അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടബാധ്യതയെ തുടര്&#x200d;ന്നുള്ള ആത്മഹത്യാശ്രമം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0a-family-of-four-was-poisoned-father-and-daughter-dead-mother-and-son-in-critical-condition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
