<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Suicide bombing &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/suicide-bombing/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 29 Jan 2018 18:20:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Suicide bombing &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഞ്ച് സൈനികര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/five-jawans-killed.html</link>
					<comments>https://www.chandrikadaily.com/five-jawans-killed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 Jan 2018 18:13:44 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[Suicide bombing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67314</guid>

					<description><![CDATA[&#160; കാബൂള്&#x200d;: നൂറോളം പേര്&#x200d; കൊല്ലപ്പെട്ട ചാവേര്&#x200d; ആക്രമണത്തിന് പിന്നാലെ അഫ്ഗാന്&#x200d; പട്ടാള യൂണിറ്റിന് നേരെ ആക്രമണം. ആക്രമണത്തില്&#x200d; അഞ്ച് സൈനികര്&#x200d; കൊല്ലപ്പെട്ടു. 10 പേര്&#x200d;ക്ക് പരിക്കേറ്റു. സൈന്യം നടത്തിയ തിരിച്ചടിയില്&#x200d; അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടതായി സൈനിക വക്താക്കള്&#x200d; അറിയിച്ചു. ഇന്നലെ രാവിലെ മുതല്&#x200d; മാര്&#x200d;ഷല്&#x200d; ഫഹിം നാഷണല്&#x200d; ഡിഫന്&#x200d;സ് യൂണിവേഴ്‌സിറ്റിയില്&#x200d; നിന്നും വെടിയൊച്ചകള്&#x200d; കേട്ടുതുടങ്ങിയതായി ബിബിസി റിപ്പോര്&#x200d;ട്ടു ചെയ്തു. അക്കാദമിയുടെ പ്രധാന ഗേറ്റിനപ്പുറം തീവ്രവാദികള്&#x200d;ക്ക് പ്രവേശിക്കാനായില്ലെന്നാണ് ഔദ്യോഗിക റിപ്പോര്&#x200d;ട്ട്. ചെറിയ റോക്കറ്റുകളും ചെറിയ തോക്കുകളും ഉപയോഗിച്ചായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കാബൂള്&#x200d;: നൂറോളം പേര്&#x200d; കൊല്ലപ്പെട്ട ചാവേര്&#x200d; ആക്രമണത്തിന് പിന്നാലെ അഫ്ഗാന്&#x200d; പട്ടാള യൂണിറ്റിന് നേരെ ആക്രമണം. ആക്രമണത്തില്&#x200d; അഞ്ച് സൈനികര്&#x200d; കൊല്ലപ്പെട്ടു. 10 പേര്&#x200d;ക്ക് പരിക്കേറ്റു. സൈന്യം നടത്തിയ തിരിച്ചടിയില്&#x200d; അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടതായി സൈനിക വക്താക്കള്&#x200d; അറിയിച്ചു. ഇന്നലെ രാവിലെ മുതല്&#x200d; മാര്&#x200d;ഷല്&#x200d; ഫഹിം നാഷണല്&#x200d; ഡിഫന്&#x200d;സ് യൂണിവേഴ്‌സിറ്റിയില്&#x200d; നിന്നും വെടിയൊച്ചകള്&#x200d; കേട്ടുതുടങ്ങിയതായി ബിബിസി റിപ്പോര്&#x200d;ട്ടു ചെയ്തു. അക്കാദമിയുടെ പ്രധാന ഗേറ്റിനപ്പുറം തീവ്രവാദികള്&#x200d;ക്ക് പ്രവേശിക്കാനായില്ലെന്നാണ് ഔദ്യോഗിക റിപ്പോര്&#x200d;ട്ട്. ചെറിയ റോക്കറ്റുകളും ചെറിയ തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.<br />
ഇന്നലെ പുലര്&#x200d;ച്ചെ നാലിനായിരുന്നു ആക്രമണം. ക്യാമ്പില്&#x200d; കടന്ന ചാവേര്&#x200d; ആണ് ആദ്യം അക്രമണം അഴിച്ചു വിട്ടത്. പിന്നാലെ മറ്റു ഭീകരരും ആക്രമണം നടത്തുകയായിരുന്നു. അക്രമണത്തിന് പിന്നില്&#x200d; താലിബാനും ഐഎസ് തീവ്രവാദികളുമാണെന്ന് അഫ്ഗാന്&#x200d; സുരക്ഷാ വക്താക്കള്&#x200d; അറിയിച്ചു. കഴിഞ്ഞയിടെയായി ഐഎസ് തീവ്രവാദികള്&#x200d; രാജ്യത്ത് അക്രമണം അഴിച്ചു വിടുകയാണ്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് പിന്നിലും ഐഎസ് ആണെന്നും സൈനിക വക്താക്കള്&#x200d; ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബറില്&#x200d; ഇതേ അക്കാദമിക്ക് പുറത്തുണ്ടായ ആക്രമണത്തില്&#x200d; 22 സൈനിക കാഡറ്റുകള്&#x200d; കൊല്ലപ്പെട്ടിരുന്നു. കാബുളിലെ പഴയ ആഭ്യന്തരമന്ത്രാലയത്തിന് സമീപം തന്ത്രപ്രധാനമായ സ്ഥലത്ത് നടന്ന ചാവേറാക്രമണത്തില്&#x200d; നൂറു പേര്&#x200d; കൊല്ലപ്പെട്ടത് ശനിയാഴ്ചയാണ്. ആംബുലന്&#x200d;സില്&#x200d; സ്‌ഫോടകവസ്തുക്കള്&#x200d; നിറച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഒരാഴ്ച മുമ്പ് ഹോട്ടലില്&#x200d; നടന്ന സ്‌ഫോടനത്തില്&#x200d; 22 പേര്&#x200d; കൊല്ലപ്പെട്ടു. ഈ സംഭവത്തില്&#x200d; അഞ്ച് പേര്&#x200d; അറസ്റ്റിലായതായി അഫ്ഗാന്&#x200d; ഇന്റലിജന്&#x200d;സ് സര്&#x200d;വീസ് മേധാവി മാസൂം ഖാസി അറിയിച്ചു. ഇനിയും കൂടുതല്&#x200d; പേര്&#x200d; അറസ്റ്റിലാകാനുണ്ട്. രാജ്യത്ത് സുരക്ഷ വര്&#x200d;ദ്ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/five-jawans-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈജിപ്തിലെ പള്ളിയില്&#x200d; ഭീകരാക്രമണം; 235 മരണം: തിരിച്ചടി ഉറപ്പെന്ന് പ്രസിഡന്റ്</title>
		<link>https://www.chandrikadaily.com/suicide-bombing-in-gm-negypt-mosque.html</link>
					<comments>https://www.chandrikadaily.com/suicide-bombing-in-gm-negypt-mosque.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Nov 2017 14:58:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[egypt]]></category>
		<category><![CDATA[Suicide bombing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55881</guid>

					<description><![CDATA[കെയ്‌റോ: ഈജിപ്തിലെ ഉത്തര സിനായ് പ്രവിശ്യയില്&#x200d; പള്ളിക്കു നേരെ ഭീകരാക്രമണം. 235 പേര്&#x200d; കൊല്ലപ്പെട്ടു. 120 പേര്&#x200d;ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയര്&#x200d;ന്നേക്കുമെന്നാണ് വിവരം. അല്&#x200d; ആരിഷിനു സമീപം അല്&#x200d; റൗദ വില്ലേജില്&#x200d; വെള്ളിയാഴ്ച ജുമുഅ നസ്‌കാരം കഴിഞ്ഞ് വിശ്വാസികള്&#x200d; പള്ളിയില്&#x200d;നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബോംബ് സ്‌ഫോടനത്തിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വിശ്വാസികള്&#x200d;ക്കു നേരെ അക്രമികള്&#x200d; വിവേചന രഹിതമായി വെടിയുതിര്&#x200d;ക്കുകയായിരുന്നു. രക്ഷപ്പെടാന്&#x200d; ശ്രമിച്ചവരെ പിടിച്ചു നിര്&#x200d;ത്തി വെടിവെച്ചു കൊന്നതായും റിപ്പോര്&#x200d;ട്ടുണ്ട്. പള്ളിക്കു സമീപം നേരത്തെ തന്നെ സ്ഥാപിച്ചിരുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>കെയ്‌റോ: ഈജിപ്തിലെ ഉത്തര സിനായ് പ്രവിശ്യയില്&#x200d; പള്ളിക്കു നേരെ ഭീകരാക്രമണം. 235 പേര്&#x200d; കൊല്ലപ്പെട്ടു. 120 പേര്&#x200d;ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയര്&#x200d;ന്നേക്കുമെന്നാണ് വിവരം. അല്&#x200d; ആരിഷിനു സമീപം അല്&#x200d; റൗദ വില്ലേജില്&#x200d; വെള്ളിയാഴ്ച ജുമുഅ നസ്‌കാരം കഴിഞ്ഞ് വിശ്വാസികള്&#x200d; പള്ളിയില്&#x200d;നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബോംബ് സ്‌ഫോടനത്തിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വിശ്വാസികള്&#x200d;ക്കു നേരെ അക്രമികള്&#x200d; വിവേചന രഹിതമായി വെടിയുതിര്&#x200d;ക്കുകയായിരുന്നു. രക്ഷപ്പെടാന്&#x200d; ശ്രമിച്ചവരെ പിടിച്ചു നിര്&#x200d;ത്തി വെടിവെച്ചു കൊന്നതായും റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>പള്ളിക്കു സമീപം നേരത്തെ തന്നെ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നതായി പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; സിനായ് മേഖലയില്&#x200d; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഈജിപ്ഷ്യന്&#x200d; പ്രസിഡണ്ട് അബ്ദുല്&#x200d; ഫതഹ് അല്&#x200d;സിസി അറിയിച്ചു. ഭീകരതയുടേയും ഭീകരവാദികളുടെയും ശ്മശാന ഭൂമിയായി ഇവിടം മാറുമെന്നും അല്&#x200d;സിസി പറഞ്ഞു.</p>
<p><img src="http://www.manoramaonline.com/content/dam/mm/ml/news/latest-news/images/2017/Nov/24/SISI.jpg.image.784.410.jpg" alt="Egypt Attack" /></p>
<p>സ്‌ഫോടനത്തിനു പിന്നാലെ ആരിഷ് &#8211; റഫ റോഡ് അടച്ചതായി പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ഇസ്രാഈല്&#x200d; ഉപരോധത്തില്&#x200d; ഒറ്റപ്പെട്ട ഫലസ്തീനിയന്&#x200d; നഗരമായ ഗസ്സയിലേക്ക് കരമാര്&#x200d;ഗം എത്താനുള്ള പ്രധാന പാതയാണ് ആരിഷ് &#8211; റഫ റോഡ്. ഇസ്രാഈലിന്റെ എതിര്&#x200d;പ്പ് മറികടന്ന് അടുത്തിടെ മൂന്ന് ദിവസത്തേക്ക് ഈ പാത ഈജിപ്ത് തുറന്നു നല്&#x200d;കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഭീകരാക്രമണമുണ്ടായത്.</p>
<p>സായുധ സംഘങ്ങള്&#x200d;ക്ക് സ്വാധീനമുള്ള സിനായ് പ്രവിശ്യയില്&#x200d; ഭീകരാക്രമണങ്ങള്&#x200d; നേരത്തെ തുടര്&#x200d;ക്കഥയായിരുന്നെങ്കിലും 2013ല്&#x200d; മുഹമ്മദ് മുര്&#x200d;സിയുടെ നേതൃത്വത്തിലുള്ള മുസ്്‌ലിം ബ്രദര്&#x200d;ഹുഡ് സര്&#x200d;ക്കാറിനെ പുറത്താക്കി സൈന്യം നിയന്ത്രണം ഏറ്റെടുത്ത ശേഷം ഇതില്&#x200d; അയവു വന്നിരുന്നു.</p>
<p>2014ലുണ്ടായ ചാവേര്&#x200d; ആക്രമണത്തില്&#x200d; 31 സൈനികര്&#x200d; കൊല്ലപ്പെട്ടതാണ് ഇതിനു മുമ്പ് സിനായ് മേഖലയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം.നാല്&#x200d;പ്പത് തോക്കുധാരികള്&#x200d; തങ്ങള്&#x200d;ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്&#x200d; പറയുന്നു. പള്ളിക്കു പുറത്ത് ജീപ്പുകളില്&#x200d; തോക്കുകളുറപ്പിച്ച് ഇവര്&#x200d; നിലയുറപ്പിച്ചിരുന്നതായും അവര്&#x200d; വെളിപ്പെടുത്തി. വിവിധ ദിശകളില്&#x200d; നിന്ന് വെടിയുതിര്&#x200d;ത്തതു കൊണ്ടാണ് ഇത്രയും ഇത്രയും പേര്&#x200d; കൊല്ലപ്പെടാനുള്ള കാരണം.</p>
<p>ആക്രമണത്തിന് പിന്നാലെ ഈജ്പ്ത് പ്രസിഡണ്ട് അബ്ദുല്&#x200d; ഫത്താഹ് അല്&#x200d; സിസി അടിയന്തര ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്&#x200d; വിലയിരുത്തി. ആഭ്യന്തര മന്ത്രി, രഹസ്യാന്വേഷണ വിഭാഗം മേധാവി തുടങ്ങിയവര്&#x200d; യോഗത്തില്&#x200d; പങ്കെടുത്തു.</p>
<p>ആക്രമണത്തെ ലോകരാഷ്ട്രങ്ങള്&#x200d; അപലപിച്ചു. ഭീരുത്വം നിറഞ്ഞ ആക്രമമാണ് ഇതെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപ് പറഞ്ഞു. ലോകം ഭീകരതയെ സഹിക്കില്ല. സൈനിമായി തന്നെ അവരെ തോല്&#x200d;പ്പിക്കും-ട്വിറ്ററില്&#x200d; അദ്ദേഹം കുറിച്ചു. ഭീരുത്വവും തിന്മയും നിറഞ്ഞ ആക്രമാണിതെന്ന് യു.കെ പ്രധാനമന്ത്രി തെരേസ മെയ് പ്രതികിച്ചു. ഇസ്രയേല്&#x200d;, അഫ്ഗാനിസ്താന്&#x200d;,പാകിസ്താന്&#x200d;, തുടങ്ങിയ രാഷ്ട്രങ്ങളും ആക്രമണത്തെ അപലപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suicide-bombing-in-gm-negypt-mosque.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൈജീരിയയില്‍ ചാവേറാക്രമണം; 18 മരണം</title>
		<link>https://www.chandrikadaily.com/suicide-bombing-in-nigeria.html</link>
					<comments>https://www.chandrikadaily.com/suicide-bombing-in-nigeria.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Nov 2017 14:52:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Nigeria]]></category>
		<category><![CDATA[Suicide bombing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54387</guid>

					<description><![CDATA[&#160; മെയ്ദുഗുരി: വടക്കന്‍ നൈജീരിയയില്‍ നാല് വ്യത്യസ്ത ചാവേറാക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. മുന ഗാരിയിലെ ഒരു പ്രാര്‍ത്ഥനാ പരിപാടിക്കുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും നുഴഞ്ഞുകയറി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മെയ്ദുഗുരിയും സമീപ പ്രദേശങ്ങളും ബോകോഹറം തീവ്രവാദികളുടെ ശക്തികേന്ദ്രമാണ്. 2009ല്‍ ബോകഹോറം സായുധ പോരാട്ടം തുടങ്ങിയ ശേഷം 20,000ത്തോളം പേര്‍ കൊല്ലപ്പെടുകയും 15 ലക്ഷം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിട്ടുണ്ടെന്നാണ് യു.എന്‍ കണക്ക്. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മെയ്ദുഗുരി: വടക്കന്&#x200d; നൈജീരിയയില്&#x200d; നാല് വ്യത്യസ്ത ചാവേറാക്രമണങ്ങളില്&#x200d; 18 പേര്&#x200d; കൊല്ലപ്പെട്ടു. 29 പേര്&#x200d;ക്ക് പരിക്കേറ്റു. മുന ഗാരിയിലെ ഒരു പ്രാര്&#x200d;ത്ഥനാ പരിപാടിക്കുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും നുഴഞ്ഞുകയറി നഗരത്തിന്റെ വിവിധ ഇടങ്ങളില്&#x200d; പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മെയ്ദുഗുരിയും സമീപ പ്രദേശങ്ങളും ബോകോഹറം തീവ്രവാദികളുടെ ശക്തികേന്ദ്രമാണ്. 2009ല്&#x200d; ബോകഹോറം സായുധ പോരാട്ടം തുടങ്ങിയ ശേഷം 20,000ത്തോളം പേര്&#x200d; കൊല്ലപ്പെടുകയും 15 ലക്ഷം പേര്&#x200d; അഭയാര്&#x200d;ത്ഥികളാവുകയും ചെയ്തിട്ടുണ്ടെന്നാണ് യു.എന്&#x200d; കണക്ക്. സംഘടനക്കെതിരെ നൈജീരിയന്&#x200d; സേന ശക്തമായ നീക്കങ്ങള്&#x200d; നടത്തുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വടക്കുകിഴക്കന്&#x200d; മേഖലയില്&#x200d; തീവ്രവാദികള്&#x200d; ആക്രമണം തുടരുകയാണ്. ഏപ്രിലിനു ശേഷം നൈജീരിയയില്&#x200d; നടന്ന നാനൂറോളം മരണങ്ങള്&#x200d;ക്ക് ഉത്തരവാദി ബോകോഹറമാണെന്ന് ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d; പ്രസിദ്ധീകരിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. തീവ്രവാദ ഭീഷണി കാരണം ബോര്&#x200d;ണോ സ്‌റ്റേറ്റില്&#x200d; പകുതിയിലേറെ സ്‌കൂളുകളും തുറക്കാന്&#x200d; സാധിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suicide-bombing-in-nigeria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
