sukhoi – Chandrika Daily https://www.chandrikadaily.com Sat, 08 Apr 2023 08:13:06 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg sukhoi – Chandrika Daily https://www.chandrikadaily.com 32 32 സുഖോയ് യുദ്ധവിമാനത്തിൽ പറന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു https://www.chandrikadaily.com/1presidentdraupathymurmufighterjetjourney.html https://www.chandrikadaily.com/1presidentdraupathymurmufighterjetjourney.html#respond Sat, 08 Apr 2023 07:07:49 +0000 https://www.chandrikadaily.com/?p=246864 രാഷ്‌ട്രപതി ദ്രൗപദി മുർമു തന്റെ കന്നി യുദ്ധവിമാന യാത്ര നടത്തി.തന്ത്രപ്രധാനമായ വ്യോമത്താവളമായ അസമിലെ തേസ്പൂരിൽ നിനാണു സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ രാഷ്‌ട്രപതി പറന്നുയർന്നത്. ഇത് ആദ്യമായിട്ടാണ് അസമിലെ തേസ്പൂര്‍ വ്യോമത്താവളത്തില്‍ നിന്ന് ഒരു ഇന്ത്യൻ രാഷ്ട്രപതി യുദ്ധവിമാനത്തില്‍ പറക്കുന്നത്. ചൈനീസ് അതിര്‍ത്തിയിലുള്ള വ്യോമത്താവളമാണ് തേസ്പൂര്‍. 2009ൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ മുൻനിര യുദ്ധവിമാനത്തിൽ പറന്നിരുന്നു റഷ്യയുടെ സുഖോയ് വികസിപ്പിച്ചതും ഇന്ത്യയുടെ എയ്‌റോസ്‌പേസ് ഭീമൻ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ലൈസൻസിന് കീഴിൽ നിർമ്മിച്ചതുമായ ഇരട്ട സീറ്റുള്ള മൾട്ടിറോൾ ഫൈറ്റർ ജെറ്റാണ് സുഖോയ്-30 എംകെഐ.

]]>
https://www.chandrikadaily.com/1presidentdraupathymurmufighterjetjourney.html/feed 0
അന്താരാഷ്ട്ര രോഷം: യു.എന്‍ ജനറല്‍ അസംബ്ലിയില്‍നിന്ന് സൂകി പിന്മാറി https://www.chandrikadaily.com/%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%b0%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d.html https://www.chandrikadaily.com/%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%b0%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d.html#respond Wed, 13 Sep 2017 16:31:05 +0000 http://www.chandrikadaily.com/?p=43793  

ന്യൂയോര്‍ക്ക്: റോഹിന്‍ഗ്യ മുസ്്‌ലിംകളെ വേട്ടയാടുന്നതിന്റെ പേരില്‍ അന്താരാഷ്ട്രതലത്തില്‍ കനത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി ഈമാസം 20ന് നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കില്ല. സമാധാന നൊബേല്‍ പുരസ്‌കാര ജേതാവായ സൂകി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍.എല്‍.ഡി) വക്താവ് അറിയിച്ചു.
പിന്മാറ്റത്തിന്റെ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. റാഖൈന്‍ സ്റ്റേറ്റില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകളെ മ്യാന്മര്‍ സേന കൂട്ടക്കൊല ചെയ്യുന്നതിന്റെ പേരില്‍ ഭരണാധികാരിയെന്ന നിലയില്‍ രൂക്ഷ വിമര്‍ശനമാണ് സൂകി നേരിട്ടുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 25ന് അക്രമങ്ങള്‍ തുടങ്ങിയ ശേഷം 370,000 റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. വിമര്‍ശനം നേരിടാന്‍ ഭയമുള്ളതുകൊണ്ടോ മറ്റേതെങ്കിലും പ്രശ്‌നങ്ങളുള്ളതുകൊണ്ടോ അല്ല സൂകി ജനറല്‍ അസംബ്ലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് വക്താവ് വ്യക്തമാക്കി. ഒരുപക്ഷെ, മ്യാന്മറില്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവശേഷിക്കുന്നതുകൊണ്ട് ജോലിത്തിരക്കായിരിക്കാം അവരെ പിന്തിരിപ്പിച്ചതെന്ന് വക്താവ് പറഞ്ഞു. മ്യാന്മറിനുവേണ്ടി സൂകിക്കു പകരം വൈസ് പ്രസിഡന്റ് യു ഹെന്റി വാന്‍ തിയോ പങ്കെടുത്തേക്കുമെന്ന് സിന്‍ഹു വാര്‍ത്താ ഏജന്‍സി അറിയിച്ചു.
മ്യാന്മറിന്റെ ഭരണാധികാരിയായി ചുമതലയേറ്റെടുത്ത ശേഷം സൂകി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് റോഹിന്‍ഗ്യ പ്രതിസന്ധി.
കൂട്ടക്കുരുതിയും അഭയാര്‍ത്ഥി പ്രവാഹവും തടയാതെ സൈന്യത്തെ ന്യായീകരിക്കുന്ന സൂകിയില്‍നിന്ന് നൊബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന് വിമര്‍ശകര്‍ ആവശ്യപ്പെടുന്നുണ്ട്. മ്യാന്മറില്‍ മുസ്്‌ലിം ന്യൂനപക്ഷത്തിനുനേരെ സംഘടിതമായി നടക്കുന്ന ആക്രമങ്ങള്‍ വംശീയ ഉന്മൂലനമാണെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നു. മുസ്്‌ലിംകളെ കൊലപ്പെടുത്തുകയും ആട്ടിയോടിക്കുകയും ചെയ്ത ശേഷം വീടുകള്‍ക്ക് തീവെച്ചത് അന്താരാഷ്ട്ര രോഷം ആളിക്കത്തിച്ചിട്ടുണ്ട്. കുട്ടികളെപ്പോലും ജീവനോടെ ചുട്ടുകൊല്ലുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം റോഹിന്‍ഗ്യ മുസ്്‌ലിംകളെ തിരിച്ചെടുക്കണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം മ്യാന്മര്‍ സൈനിക മേധാവി ജനറല്‍ മിന്‍ ആങ് തള്ളി. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ അവരെ അംഗീകരിക്കാനോ സ്വീകരിക്കാനോ രാജ്യത്തിന് സാധിക്കില്ല. പൂര്‍വപിതാക്കളുടെ കാലം മുതല്‍ റാഖൈനില്‍ ജീവിച്ചുപോരുന്ന ബുദ്ധമതക്കാരെയാണ് തങ്ങള്‍ തദ്ദേശീയരായി കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%b0%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d.html/feed 0
മോദി മ്യാന്മറില്‍, സൂകിയുമായി ഇന്ന് കൂടിക്കാഴ്ച https://www.chandrikadaily.com/modi-in-myanmar.html https://www.chandrikadaily.com/modi-in-myanmar.html#respond Wed, 06 Sep 2017 05:24:20 +0000 http://www.chandrikadaily.com/?p=42907 നേപിഡോ: രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം അതീവ സങ്കീര്‍ണ തലത്തിലെത്തി നില്‍ക്കെ, ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മറിലെത്തി. ഇന്നലെ വൈകിട്ട് തലസ്ഥാനമായ നേപിഡോവിലെത്തിയ പ്രധാനമന്ത്രിയെ നേപ്പാള്‍ പ്രസിഡണ്ട് തിന്‍ ക്യാവ് സ്വീകരിച്ചു.
നൊബേല്‍ സമ്മാന ജേതാവും സ്‌റ്റേറ്റ് കൗണ്‍സിലറുമായ ആങ്‌സാന്‍ സൂകിയടക്കമുള്ള നേതാക്കളുമായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മോദി ചര്‍ച്ച നടത്തും. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്ന് മ്യാന്മറിലേക്ക നാടുകടത്തുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് മോദി മ്യാന്മറിലെത്തുന്നത്.
ചൈനയിലെ ഷിയാമെനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷമാണ് മോദി ദക്ഷിണകിഴക്കനേഷ്യന്‍ രാജ്യത്തെത്തിയത്. ഇന്ത്യ-മ്യാന്മര്‍ ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നതായി മോദി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
സുരക്ഷ, ഭീകരത, വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യം, ഊര്‍ജം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിലാണ് ഇരുരാഷ്ട്രങ്ങളിലെ പ്രതിനിധികളും ചര്‍ച്ച നടത്തുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി 1640 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാഷ്ട്രമായതിനാല്‍ മ്യാന്മറുമായി മികച്ച ബന്ധത്തിന് ഇന്ത്യയ്ക്ക് താത്പര്യമുണ്ട്. ഇടതുപക്ഷ ഭീകരത നിലനില്‍ക്കുന്ന നാഗാലാന്‍ഡ്, മണിപ്പൂര്‍ തുടങ്ങിയവയുമാണ് പ്രധാനമായും മ്യാന്മര്‍ അതിര്‍ത്തി പങ്കിടുന്നത്. ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി 2014ല്‍ മോദി മ്യാന്മര്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മ്യാന്മര്‍ പ്രസിഡണ്ടും ആങ് സാന്‍ സൂകിയും ഇന്ത്യയിലെത്തുകയും ചെയ്തു.
ഉഭയകക്ഷി വ്യാപാരത്തില്‍ ഇരുരാഷ്ട്രങ്ങളും 9.5 ബില്യണ്‍ യു.എസ് ഡോളറിന്റെ വിനിമയാണ് ലക്ഷ്യംവെക്കുന്നത്. നിലവില്‍ 2.2 ബില്യണ്‍ യു.എസ് ഡോളര്‍ മാത്രമാണ് ഇരുവരും തമ്മിലുള്ള വ്യാപാരം. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ അവിഭാജ്യഘടകമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മറിനെ പരിഗണിച്ചു വരുന്നത്. ചൈനയുമായി മ്യാന്മര്‍ പുലര്‍ത്തിപ്പോരുന്ന ബന്ധത്തെയും ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

]]>
https://www.chandrikadaily.com/modi-in-myanmar.html/feed 0
കാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം https://www.chandrikadaily.com/sukhoi-two-died-in-crash.html https://www.chandrikadaily.com/sukhoi-two-died-in-crash.html#respond Thu, 01 Jun 2017 04:17:20 +0000 http://www.chandrikadaily.com/?p=30783 ഗുവാഹത്തി: കാണാതായ വ്യോമസേനയുടെ വിമാനം സുഖോയ് തകര്‍ന്നുവീണ് പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം. മലയാളിയായ അച്ചുദേവ്(25), ദിവേശ് പങ്കജ് എന്നിവരാണ് മരിച്ചത്. അരുണാചല്‍പ്രദേശിലെ വനാതിര്‍ത്ഥിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നാണ് വ്യോമസേനയുടെ റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയോടെ ഇരുവരും മരിച്ചുവെന്ന രീതിയില്‍ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ രാത്രിയോടെയാണ് സംഭവം സ്ഥിരീകരിച്ച് വ്യോമസേന പത്രക്കുറിപ്പിറക്കുന്നത്.

വിമാനം തകരുന്നതിന് മുമ്പ് ഇരുവര്‍ക്കും പുറത്തുകടക്കാനായില്ലെന്ന് വ്യോമസേന അധികൃതര്‍ പറയുന്നു. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറിലെ വിവിരങ്ങളും വിമാന അവശിഷ്ടങ്ങളും പരിശോധിച്ച ശേഷമാണ് വ്യോമസേന വാര്‍ത്ത സ്ഥിരീകരിച്ചത്. രക്തക്കറയുള്ള ഷൂ, പഴ്‌സ്, പകുതി കത്തിയ പാന്‍ കാര്‍ഡ് എന്നിവയും രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച അസമിലെ തേസ്പൂരില്‍ നിന്ന് പരിശീലന പറക്കല്‍ നടത്തിയ യുദ്ധ വിമാനമാണ് തകര്‍ന്നുവീണത്.

]]>
https://www.chandrikadaily.com/sukhoi-two-died-in-crash.html/feed 0
സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മലയാളി പൈലറ്റിനെക്കുറിച്ച് വിവരമില്ല https://www.chandrikadaily.com/wreckage-of-missing-air-force-jet-found.html https://www.chandrikadaily.com/wreckage-of-missing-air-force-jet-found.html#respond Fri, 26 May 2017 07:32:11 +0000 http://www.chandrikadaily.com/?p=30007 ഗുവാഹത്തി: കാണാതായ വ്യോമസേനാ വിമാനമായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മലയാളി പൈലറ്റിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അരുണാചലിലെ ചൈനീസ് അതിര്‍ത്തിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായത്.

കരസേനയും വ്യോമസേനയും അസം, അരുണാചല്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകളില്‍ നടത്തിയ തിരച്ചിലൊടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെയാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതാവുന്നത്. അസമിലെ വിമാനത്താവളത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. എന്നാല്‍ വിമാനത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമേ കിട്ടിയിട്ടുള്ളൂ. പൂര്‍ണ്ണമായ അവശിഷ്ടം കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

കോഴിക്കോട് സ്വദേശിയാണ് കാണാതായ അച്ചുദേവ്(25). നാലു വര്‍ഷം മുമ്പാണ് അച്ചുദേവ് ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ വൈമാനികനായത്.

]]>
https://www.chandrikadaily.com/wreckage-of-missing-air-force-jet-found.html/feed 0