<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SUMMIT &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/summit/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 14 Oct 2025 15:26:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SUMMIT &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സമാധാന ഉച്ചകോടി; ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഗസ്സയെ സഹായിക്കുമെന്ന് ഫിഫ</title>
		<link>https://www.chandrikadaily.com/peace-summit-fifa-to-help-gaza-rebuild-football-infrastructure.html</link>
					<comments>https://www.chandrikadaily.com/peace-summit-fifa-to-help-gaza-rebuild-football-infrastructure.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 14 Oct 2025 15:26:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[SUMMIT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358482</guid>

					<description><![CDATA[ഷര്‍ം എല്‍-ഷൈഖിലെ ചെങ്കടല്‍ റിസോര്‍ട്ടില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത 20 ലധികം ലോകനേതാക്കളില്‍ ഇന്‍ഫാന്റിനോയും ഉള്‍പ്പെടുന്നു.
]]></description>
										<content:encoded><![CDATA[<p>ഈജിപ്തില്&#x200d; തിങ്കളാഴ്ച നടന്ന സമാധാന ഉച്ചകോടിയെത്തുടര്&#x200d;ന്ന് യുദ്ധാനന്തര പുനര്&#x200d;നിര്&#x200d;മ്മാണ ശ്രമങ്ങളുടെ ഭാഗമായി ഗസ്സയില്&#x200d; ഫുട്‌ബോള്&#x200d; അടിസ്ഥാന സൗകര്യങ്ങള്&#x200d; പുനര്&#x200d;നിര്&#x200d;മ്മിക്കുന്നതിന് ഭരണസമിതിയുടെ പിന്തുണ ഫിഫ പ്രസിഡന്റ് ജിയാനി ഇന്&#x200d;ഫാന്റിനോ വാഗ്ദാനം ചെയ്തു.</p>
<p>ഷര്&#x200d;ം എല്&#x200d;-ഷൈഖിലെ ചെങ്കടല്&#x200d; റിസോര്&#x200d;ട്ടില്&#x200d; നടന്ന സമ്മേളനത്തില്&#x200d; പങ്കെടുത്ത 20 ലധികം ലോകനേതാക്കളില്&#x200d; ഇന്&#x200d;ഫാന്റിനോയും ഉള്&#x200d;പ്പെടുന്നു.</p>
<p>&#8221;ഈ സമാധാന പ്രക്രിയ ഫലപ്രാപ്തിയിലെത്തുമെന്ന് ഉറപ്പാക്കാന്&#x200d; പിന്തുണയ്ക്കാനും സഹായിക്കാനും ഫിഫ ഇവിടെ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്,&#8221; പ്രാദേശിക സ്ഥിരതയ്ക്കും പുനര്&#x200d;നിര്&#x200d;മ്മാണത്തിനുമുള്ള പദ്ധതികള്&#x200d; വിശദീകരിക്കുന്ന ഒരു രേഖയില്&#x200d; ഒപ്പിട്ട ശേഷം ഇന്&#x200d;ഫാന്റിനോ പറഞ്ഞു.</p>
<p>67,000-ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഇസ്രാഈലിന്റെ സൈനിക ഓപ്പറേഷനില്&#x200d; തകര്&#x200d;ന്ന സൗകര്യങ്ങളുടെ പുനര്&#x200d;നിര്&#x200d;മ്മാണം ഉള്&#x200d;പ്പെടെ ഗസ്സയിലും വിശാലമായ ഫലസ്തീന്&#x200d; പ്രദേശങ്ങളിലും ഫുട്‌ബോള്&#x200d; പുനഃസ്ഥാപിക്കാന്&#x200d; തന്റെ സംഘടന സഹായിക്കുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു.</p>
<p>&#8216;ഫുട്ബോളിന്റെ പങ്ക് പിന്തുണയ്ക്കുക, ഒന്നിക്കുക, പ്രതീക്ഷ നല്&#x200d;കുക,&#8221; അദ്ദേഹം പറഞ്ഞു. &#8216;ഗസ്സയിലെ എല്ലാ ഫുട്‌ബോള്&#x200d; സൗകര്യങ്ങളും പുനര്&#x200d;നിര്&#x200d;മ്മിക്കാനും ഫലസ്തീനിയന്&#x200d; ഫുട്‌ബോള്&#x200d; അസോസിയേഷനുമായി (PFA) ഫുട്‌ബോള്&#x200d; തിരികെ കൊണ്ടുവരാനും ഗെയിമിലൂടെ കുട്ടികള്&#x200d;ക്ക് അവസരങ്ങള്&#x200d; സൃഷ്ടിക്കാനും ഞങ്ങള്&#x200d; സഹായിക്കും.&#8217;</p>
<p>ഫിഫ മിനി-പിച്ചുകള്&#x200d;ക്കും &#8216;ഫിഫ അരീനകള്&#x200d;ക്കും&#8217; സംഭാവന നല്&#x200d;കുമെന്നും ഈ ശ്രമത്തില്&#x200d; ചേരാന്&#x200d; മറ്റ് പങ്കാളികളെ ക്ഷണിക്കുമെന്നും ഇന്&#x200d;ഫാന്റിനോ കൂട്ടിച്ചേര്&#x200d;ത്തു, &#8216;ഫുട്‌ബോള്&#x200d; കുട്ടികള്&#x200d;ക്ക് പ്രതീക്ഷ നല്&#x200d;കുന്നു, അത് വളരെ പ്രധാനമാണ്&#8217;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peace-summit-fifa-to-help-gaza-rebuild-football-infrastructure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദ്വിദിന ആഗോള നിക്ഷേപക സംഗമത്തിന് റിയാദിൽ തുടക്കം</title>
		<link>https://www.chandrikadaily.com/two-day-global-investors-meeting-begins-in-riyadh.html</link>
					<comments>https://www.chandrikadaily.com/two-day-global-investors-meeting-begins-in-riyadh.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 25 Oct 2023 09:11:13 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[riyadh]]></category>
		<category><![CDATA[SUMMIT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280730</guid>

					<description><![CDATA[സമ്മേളനത്തിൽ പങ്കെടുക്കാനായി ഇന്ത്യൻ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇന്നലെ റിയാദിലെത്തിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് വേങ്ങാട്ട്</strong></p>
<p>റിയാദ് : ആഗോള നിക്ഷേപകരെ സഊദിയിലേക്ക് ആകർഷിക്കാനുള്ള ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ദ്വിദിന സമ്മേളനത്തിന് റിയാദിൽ ഇന്നലെ തുടക്കമായി. പി ഐ എഫ് ഗവർണറും ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ചെയർമാനുമായ യാസിർ ബിൻ ഉസ്‌മാൻ അൽ റുമയ്യാൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്റെ സിഇഒ റിച്ചാർഡ് ആറ്റിയാസ് അതിഥികളെ സ്വാഗതം ചെയ്തു.സമ്മേളനത്തിൽ പങ്കെടുക്കാനായി ഇന്ത്യൻ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇന്നലെ റിയാദിലെത്തിയിട്ടുണ്ട്.</p>
<p>തൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ആറായിരത്തിൽ പരം പ്രതിനിധികളും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള അഞ്ഞൂറിലധികം ബിസ്‌നസ് വിചക്ഷണന്മാരും ഉൾപ്പെടുന്ന ഇക്കൊല്ലത്തെ നിക്ഷേപക സമ്മേളനം &#8216;പുതിയ വൃത്തം&#8217; എന്ന ശീർഷകത്തിലാണ് നടക്കുന്നത്.</p>
<p>ലോകം ഒരു പുതിയ യുഗത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്നതിനാൽ മാനുഷിക മൂല്യങ്ങളുടെ ഭാവി അതിപ്രധാനമായ വിഷയമാണ്. ലോകം അഭൂതപൂർവമായ വളർച്ചയിലാണ്. അതോടൊപ്പം മൂല്യങ്ങളും വികസിക്കുന്നു. എന്നാൽ ആഗോളതലത്തിലുള്ള കാലാവസ്ഥ വ്യതിയാനവും ആരോഗ്യ വിഷയങ്ങളും പ്രതിസന്ധികളുണ്ടാക്കുന്നു. സംഘർഷങ്ങൾക്ക് സ്ഥായിയായ പരിഹാരം കാണാൻ ലോകം കൈകൊക്കുന്നതിന്റെ ആവശ്യകതയും സമ്മേളനത്തിലെ പ്രാസംഗികർ ടുത്തു പറഞ്ഞു.</p>
<p>ഭാവി സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തുന്ന അന്താരാഷ്ട്ര സഖ്യങ്ങൾ വികസിപ്പിക്കുന്നതിനും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ മനസ്സിലാക്കി ലഭ്യമായ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും ആവശ്യമായ തന്ത്രങ്ങൾ കണ്ടെത്തി ഏഴാം ആഗോള നിക്ഷേപക സംഗമം പദ്ധതികൾ ആവിഷ്ക്കരിക്കും.</p>
<p>പാരിസ്ഥികവും സാമൂഹികവും ഭരണപരവുമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ വിപണികൾ കണ്ടെത്തേണ്ടതിന്റെയും സാമ്പത്തിക വളർച്ചയുടെ അതിരുകൾ വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകത സമ്മേളനം ചർച്ച ചെയ്യും. ധ്രുതഗതിയിലുള്ള വികസനവും മാറ്റങ്ങളും ആഗോള നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി സഊദി അറേബ്യയെ മാറ്റിയെന്ന് സമ്മേളനത്തിൽ പങ്കടുക്കുന്ന അന്താരാഷ്‌ട്ര നിക്ഷേപകർ വിലയിരുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-day-global-investors-meeting-begins-in-riyadh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി-20 ഉച്ചകോടി കരടുരേഖ തയ്യാറായി ഒത്തുതീർപ്പിൽ എത്തുമോ എന്ന ആശങ്ക തുടരുന്നു</title>
		<link>https://www.chandrikadaily.com/concerns-remain-over-whether-the-g-20-summit-will-reach-a-draft-agreement.html</link>
					<comments>https://www.chandrikadaily.com/concerns-remain-over-whether-the-g-20-summit-will-reach-a-draft-agreement.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 08 Sep 2023 16:32:44 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[world]]></category>
		<category><![CDATA[agreement]]></category>
		<category><![CDATA[Concerns remain]]></category>
		<category><![CDATA[draft]]></category>
		<category><![CDATA[g20 india]]></category>
		<category><![CDATA[SUMMIT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273605</guid>

					<description><![CDATA[സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .]]></description>
										<content:encoded><![CDATA[<p>ജി &#8211; 20 ഉച്ചകോടി നാളെയും മറ്റന്നാളും ഡൽഹിയിൽ നടക്കാനിരിക്കെ രാജ്യം നേതാക്കൾ തമ്മിലുള്ള സംയുക്ത പ്രസ്താവന ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം തുടരുന്നു .സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .</p>
<p>അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഉക്രൈൻ വിഷയം ഉന്നയിക്കുമ്പോൾ യുക്രൈനിൽ കടന്നുകയറിയ റഷ്യ വിഷയം ചർച്ച ചെയ്യരുതെന്ന് നിലപാടിലാണ്. രാഷ്ട്രീയ വിഷയങ്ങൾ സാധാരണയായി വരാറില്ലെന്നാണ് റഷ്യയുടെ വാദം .ജി 20യിലെ പ്രധാന രണ്ട് രാജ്യങ്ങളായ റഷ്യയുടെയും ചൈനയുടെയും രാഷ്ട്ര നേതാക്കൾ ലോകത്തിന് എത്തിയിട്ടില്ല.</p>
<p>റഷ്യയെ പിന്തുണച്ച് ചൈന നിലനിൽക്കുന്നതിനാൽ അമേരിക്ക യൂറോപ്യൻ ചേരിയും റഷ്യ ചൈന ചേരിയും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയുടെ നിലപാട് ഇവിടെ നിർണായകമാണ്. ഇന്ത്യൻ പ്രതിനിധി അമിതാഭ് കാന്താണ് സംയുക്ത പ്രസ്താവനയുടെ കരടു രേഖ തയ്യാറായി എന്ന് അറിയിച്ചത് .എന്നാൽ കരടി രേഖ രാഷ്ട്ര നേതാക്കളെ കാണിച്ച ശേഷമേ അന്തിമ രേഖയിലേക്ക് പോവുകയുള്ളൂ എന്നാണ് അമിതാഭ് കാന്ത് വ്യക്തമാക്കിയത്.</p>
<p>ഇതിനർത്ഥം രാഷ്ട്ര നേതാക്കളുടെ സമ്മതത്തോടെ മാത്രമേ സംയുക്ത പ്രസ്താവന ഉണ്ടാകൂ എന്നാണ്. വിഷയത്തിൽ തർക്കം തുടർന്നാൽ ജീ 20 സമ്മേളനം പരാജയം ആകുമോ എന്ന ആശയം ഇപ്പോഴും നിലനിൽക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ജോബൈഡൽ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ മോദിയുമായി സംഭാഷണം നടത്തിയെങ്കിലും ഉക്രൈൻ വിഷയം അല്ല എന്നാണ് വിവരം.</p>
<p>എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം എന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയിൽ നിന്ന് സൈനിക ആവശ്യങ്ങൾക്കുള്ള ജെറ്റ് എഞ്ചിനും ഡ്രോണും വാങ്ങാൻ കരാറായതായാണ് വിവരം. അമേരിക്കയുമായി ഇന്ത്യ അടുത്ത ബന്ധം സൂക്ഷിക്കുന്നത് ചൈനയെ അലട്ടുന്നുണ്ട്. റഷ്യയ്ക്ക് വിഷയത്തിൽ ചൈന നൽകുന്ന പിന്തുണ റഷ്യയുടെ നിലപാട് നിർണായകമാക്കുകയാണ്.</p>
<p>യുക്രൈന്&#x200d; അധിനിവേശം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്.ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിൽ നൽകുകയാണ് ചെയ്യുന്നത് .ഇരുചേരിയുമായും സൂക്ഷിക്കുന്ന ബന്ധം ഇന്ത്യയ്ക്ക് ജി 20 അധ്യക്ഷപദവിയിലിരുന്നു കൊണ്ടും തുടരാൻ ആകുമോ എന്നാണ് സർവ്വരും ഉറ്റുനോക്കുന്നത് .അതുകൊണ്ടുതന്നെ യോഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/concerns-remain-over-whether-the-g-20-summit-will-reach-a-draft-agreement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഗോള നിക്ഷേപക ഉച്ചകോടിക്ക് ഇന്ന് സമാപനം: രാഷ്ട്രടപതി ദ്രൗപതി മുര്&#x200d;മു പങ്കെടുക്കും</title>
		<link>https://www.chandrikadaily.com/global-investor-summit-concludes-today-rashtrapati-draupadi-murmu-to-attend.html</link>
					<comments>https://www.chandrikadaily.com/global-investor-summit-concludes-today-rashtrapati-draupadi-murmu-to-attend.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Feb 2023 07:54:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[global]]></category>
		<category><![CDATA[Investors]]></category>
		<category><![CDATA[SUMMIT]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237494</guid>

					<description><![CDATA[ഫെബ്രുവരി പത്തിനായിരുന്നു ആഗോള നിക്ഷേപക ഉച്ചകോടിക്ക് ആരംഭമായത്.]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗവില്&#x200d; നടക്കുന്ന യുപി ആഗോള നിക്ഷേപക ഉച്ചകോടിക്ക് ഇന്ന് സമാപനം. സമാപന സമ്മേളനത്തില്&#x200d; പ്രസിഡന്റ് ദ്രൗപതി മുര്&#x200d;മു പങ്കെടുക്കും. വൈകിട്ട് 4.00ന് വാല്&#x200d;മീകി ഓഡിറ്റോറിയത്തിലാണ് സമാപനം.</p>
<p>ഗവര്&#x200d;ണര്&#x200d; ആനന്ദിബെന്&#x200d; പട്ടേല്&#x200d; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര വാര്&#x200d;ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്&#x200d;, കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ധര്&#x200d;മേന്ദ്ര പ്രധാന്&#x200d;, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്&#x200d;, കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്&#x200d;, സംസ്ഥാന ധനമന്ത്രി സുരേഷ് ഖന്ന എന്നിവരും ചടങ്ങില്&#x200d; പങ്കെടുക്കും.</p>
<p>ഫെബ്രുവരി പത്തിനായിരുന്നു യുപി ആഗോള നിക്ഷേപക ഉച്ചകോടിക്ക് ആരംഭമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/global-investor-summit-concludes-today-rashtrapati-draupadi-murmu-to-attend.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഗോളതാപന പ്രത്യാഘാതങ്ങൾ; ഒരു ഗ്രഹം ഉച്ചകോടി പാരിസിൽ</title>
		<link>https://www.chandrikadaily.com/one-planet-summit-world-paris.html</link>
					<comments>https://www.chandrikadaily.com/one-planet-summit-world-paris.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Sat, 09 Jan 2021 16:59:23 +0000</pubDate>
				<category><![CDATA[Environment]]></category>
		<category><![CDATA[world]]></category>
		<category><![CDATA[oneplanet]]></category>
		<category><![CDATA[Paris]]></category>
		<category><![CDATA[SUMMIT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175738</guid>

					<description><![CDATA[ ചൈനയിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടി കോവിഡ് മഹാമാരിയെത്തുടർന്ന് നീട്ടിവെക്കുകയായിരുന്നു. യു.എൻ ജൈവ വൈവിദ്ധ്യ ചർച്ചക്കുള്ള അടിത്തറ പണിയാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ആഗോളതാപനത്തിന്റെയും വംശനാശത്തിന്റെയും പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും പരിഹാര നടപടികൾ കണ്ടെത്തുന്നതിനുമായി ലോകനേതാക്കൾ തിങ്കളാഴ്ച പാരിസിൽ സംഗമിക്കുന്നു. ഐക്യരാഷ്ട്രസഭയുടെയും ലോകബാങ്കിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഒരു ഗ്രഹം ഉച്ചകോടിക്ക് ഫ്രാൻസാണ് ആതിഥേയത്വമരുളുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ജർമൻ ചാൻസലർ അംഗല മെർക്കൽ, യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൻ ഡെർ ലെയൻ തുടങ്ങി ഒട്ടേറെ നേതാക്കൾ വെർച്ചൽ ഉച്ചകോടിയിൽ സംബന്ധിക്കും.</p>
<p>ചൈനയിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടി കോവിഡ് മഹാമാരിയെത്തുടർന്ന് നീട്ടിവെക്കുകയായിരുന്നു. യു.എൻ ജൈവ വൈവിദ്ധ്യ ചർച്ചക്കുള്ള അടിത്തറ പണിയാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. ഭൂമിയുടെ ആവാസവ്യവസ്ഥകൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങൾ പരിശോധിക്കുകയും 200ഓളം രാജ്യങ്ങൾ തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. പല ജീവിവർഗങ്ങളും കൂട്ടവംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ അമിത ചൂഷണവുമാണ് അതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-planet-summit-world-paris.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി.സി.സി ഉച്ചകോടി ഇന്ന്;  പ്രതീക്ഷയോടെ ഗൾഫ്</title>
		<link>https://www.chandrikadaily.com/gcc-gulf-summit.html</link>
					<comments>https://www.chandrikadaily.com/gcc-gulf-summit.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Tue, 05 Jan 2021 04:23:48 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[GCC]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[SUMMIT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174924</guid>

					<description><![CDATA[കോവിഡ് ഭീതിക്കിടെ നടക്കുന്ന ജി.സി.സി ഉച്ചകോടി ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉച്ചകോടിയിൽ നിർണ്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.]]></description>
										<content:encoded><![CDATA[<p>റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ ( ജി.സി.സി) 41-ാമത് ഉച്ചകോടി ഇന്ന് സഊദി സാംസ്‌കാരിക നഗരമായ അൽ ഉലയിൽ നടക്കും. കോവിഡ് ഭീതിക്കിടെ നടക്കുന്ന ജി.സി.സി ഉച്ചകോടി ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉച്ചകോടിയിൽ നിർണ്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നര വർഷമായി പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്തിന്റെ മധ്യസ്ഥതയിൽ ശ്രമം തുടരുകയാണ്. പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന് സഊദിയും യു.എ.ഇയും നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ക്രിയാത്മക ഇടപെടലിലൂടെ കുവൈത്തിന്റെ മധ്യസ്ഥ ശ്രമം വിജയിക്കുമെന്നാണ് പ്രതീക്ഷ.</p>
<p>ബഹ്‌റൈനിലായിരുന്നു നേരത്തെ ഉച്ചകോടി നിശ്ചയിച്ചിരുന്നത്. ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് വേദി സഊദിയിലേക്ക് മാറ്റിയതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ രാജാവ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി വ്യാപകമായ ശേഷം ഇതാദ്യമായാണ് ജിസിസി ഉച്ചകോടിയിൽ ഗൾഫ് രാജ്യങ്ങളുടെ തലവന്മാർ നേരിട്ടെത്തുന്നത്. ജി 20 ഉച്ചകോടിയെല്ലാം കോവിഡ് നിയന്ത്രണം മൂലം വിർച്വൽ പ്ലാറ്റ്‌ഫോമിലായിരുന്നു ഒത്തുചേർന്നിരുന്നത്. കോവിഡ് വ്യാപനത്തെ കർശനമായ മുൻകരുതൽ നടപടികളിലൂടെ നിയന്ത്രിക്കാൻ സാധിച്ച സാഹചര്യത്തിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾ തമ്മിൽ ഏകീകൃത നിലപാടുകളും നടപടികളും ആവശ്യമെന്ന് ജിസിസി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്റഫ് വ്യക്തമാക്കിയിരുന്നു. ഗൾഫ് പൊതു വിപണി, കസ്റ്റംസ് യൂണിയൻ, ഇൻറർകണക്റ്റീവ് പവർ ഗ്രിഡ്, സ്വതന്ത്ര മൂലധന പ്രസ്ഥാനം, ഗൾഫ് റെയിൽവേ അതോറിറ്റി തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gcc-gulf-summit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ : അന്താപരാഷ്ട്ര ഉച്ചകോടിലേക്കുള്ള അമേരിക്കയുടെ ക്ഷണം ഫലസ്തീന്&#x200d; നിരസിച്ചു</title>
		<link>https://www.chandrikadaily.com/pa-turns-down-invitation-to-white-house-meeting-on-gaza-crisis.html</link>
					<comments>https://www.chandrikadaily.com/pa-turns-down-invitation-to-white-house-meeting-on-gaza-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 12 Mar 2018 07:20:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Gazza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[SUMMIT]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74347</guid>

					<description><![CDATA[ജറൂസലം: ഇസ്രാഈല്&#x200d; ഉപരോധത്തില്&#x200d; ദുരിതമനുഭവിക്കുന്ന ഗസ്സക്ക് സഹായം ഉറപ്പാക്കാനെന്ന പേരില്&#x200d; അമേരിക്ക വിളിച്ചുകൂട്ടുന്ന അന്താരാഷ്ട്ര ഉച്ചകോടിയിലേക്കുള്ള വൈറ്റ്ഹൗസ് ക്ഷണം ഫലസ്തീന്&#x200d; അതോറിറ്റി നിരസിച്ചു. ഗസ്സയുടെ ദുരിതങ്ങള്&#x200d;ക്ക് യഥാര്&#x200d;ത്ഥ കാരണം ഇസ്രാഈല്&#x200d; ഉപരോധമാണെന്ന് അമേരിക്കക്ക് നല്ലപോലെ അറിയാമെന്നും മാനുഷിക സഹായത്തിനുപകരം പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണുകയാണ് വേണ്ടതെന്നും ഫലസ്തീന്&#x200d; അതോറിറ്റി വക്താവ് അഹ്മദ് മജ്ദലാനി പറഞ്ഞു.ഉപരോധം പിന്&#x200d;വലിക്കാന്&#x200d; ഇസ്രാഈലിനോട് ആവശ്യപ്പെടാതെ ഗസ്സയില്&#x200d; കാരുണ്യ പ്രവര്&#x200d;ത്തനവുമായി ഇറങ്ങിത്തിരിക്കുന്നത് കാപട്യമാണ്. അതുകൊണ്ട് തന്നെ ഉച്ചകോടിയില്&#x200d; ഫലസ്തീന്&#x200d; പങ്കെടുക്കില്ല-അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലെ ജനങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ജറൂസലം: ഇസ്രാഈല്&#x200d; ഉപരോധത്തില്&#x200d; ദുരിതമനുഭവിക്കുന്ന ഗസ്സക്ക് സഹായം ഉറപ്പാക്കാനെന്ന പേരില്&#x200d; അമേരിക്ക വിളിച്ചുകൂട്ടുന്ന അന്താരാഷ്ട്ര ഉച്ചകോടിയിലേക്കുള്ള വൈറ്റ്ഹൗസ് ക്ഷണം ഫലസ്തീന്&#x200d; അതോറിറ്റി നിരസിച്ചു. ഗസ്സയുടെ ദുരിതങ്ങള്&#x200d;ക്ക് യഥാര്&#x200d;ത്ഥ കാരണം ഇസ്രാഈല്&#x200d; ഉപരോധമാണെന്ന് അമേരിക്കക്ക് നല്ലപോലെ അറിയാമെന്നും മാനുഷിക സഹായത്തിനുപകരം പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണുകയാണ് വേണ്ടതെന്നും ഫലസ്തീന്&#x200d; അതോറിറ്റി വക്താവ് അഹ്മദ് മജ്ദലാനി പറഞ്ഞു.ഉപരോധം പിന്&#x200d;വലിക്കാന്&#x200d; ഇസ്രാഈലിനോട് ആവശ്യപ്പെടാതെ ഗസ്സയില്&#x200d; കാരുണ്യ പ്രവര്&#x200d;ത്തനവുമായി ഇറങ്ങിത്തിരിക്കുന്നത് കാപട്യമാണ്. അതുകൊണ്ട് തന്നെ ഉച്ചകോടിയില്&#x200d; ഫലസ്തീന്&#x200d; പങ്കെടുക്കില്ല-അദ്ദേഹം വ്യക്തമാക്കി.</p>
<p>ഗസ്സയിലെ ജനങ്ങള്&#x200d; അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും അവരുടെ ജീവിതനിലവാരം ഉയര്&#x200d;ത്താനുള്ള മാര്&#x200d;ഗങ്ങളെക്കുറിച്ചും ചര്&#x200d;ച്ച ചെയ്യാന്&#x200d; ചെവ്വാഴ്ച പ്രത്യേക യോഗം ചേരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ ഇസ്രാഈല്&#x200d; കാര്യ ഉപദേഷ്ടാവ് ജേസന്&#x200d; ഗ്രീന്&#x200d;ബ്ലാട്ട് അറിയിച്ചിരുന്നു. ഗസ്സയിലെ ദുരിതങ്ങള്&#x200d;ക്കെല്ലാം കാരണം ഹമാസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപരോധമേര്&#x200d;പ്പെടുത്തിയ ഇസ്രാഈലിനെ സംരക്ഷിക്കുകയും ഹമാസിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന യു.എസ് നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഫലസ്തീന്&#x200d; നേതാക്കള്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>ഇസ്രാഈല്&#x200d; ഉപരോധം കാരണം ഗസ്സയില്&#x200d; ആയിരത്തിലേറെ പേര്&#x200d; മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. വെള്ളവും ഭക്ഷണവും മരുന്നും കിട്ടാതെ ജനങ്ങള്&#x200d; ദുരിതത്തിലാണ്. മെഡിക്കല്&#x200d; ഉപകരണങ്ങളുടെ ദൗര്&#x200d;ലഭ്യത്തെ തുടര്&#x200d;ന്ന് അടിയന്തര സര്&#x200d;ജറികള്&#x200d; നടത്താന്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്ക് സാധിക്കുന്നില്ല. 2007 ജൂണിലെ തെരഞ്ഞെടുപ്പില്&#x200d; ഹമാസ് വന്&#x200d; വിജയം നേടിയതോടെയാണ് ഗസ്സക്കെതിരെ ഇസ്രാഈല്&#x200d; ഉപരോധം പ്രഖ്യാപിച്ചത്. ഗസ്സയുടെ കര, വ്യോമ, നാവിക മേഖലകളെല്ലാം നിയന്ത്രിക്കുന്നത് ഇസ്രാഈലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pa-turns-down-invitation-to-white-house-meeting-on-gaza-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
