<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>supreeme court &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/supreeme-court/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Jul 2023 02:22:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>supreeme court &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അപകീര്&#x200d;ത്തി കേസ്; രാഹുല്&#x200d; ഗാന്ധിയുടെ അപ്പീല്&#x200d; സുപ്രീംകോടതി ഇന്ന് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/0defamation-suit-supreme-court-will-consider-rahul-gandhis-appeal-today.html</link>
					<comments>https://www.chandrikadaily.com/0defamation-suit-supreme-court-will-consider-rahul-gandhis-appeal-today.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 21 Jul 2023 02:18:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[supreeme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265626</guid>

					<description><![CDATA[അപകീര്&#x200d;ത്തി കേസില്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d;ഗാന്ധി നല്&#x200d;കിയ ആപ്പീല്&#x200d; സുപ്രീം കോടതി ഇന്ന് പരിഗണിക്കും.]]></description>
										<content:encoded><![CDATA[<p>അപകീര്&#x200d;ത്തി കേസില്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d;ഗാന്ധി നല്&#x200d;കിയ ആപ്പീല്&#x200d; സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മോദി പരാമര്&#x200d;ശ കേസില്&#x200d; കുറ്റക്കാരന്&#x200d; ആണെന്ന് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുല്&#x200d; ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.</p>
<p>ഇന്ന് ആവശ്യം സ്റ്റേ അംഗീകരിക്കപ്പെട്ടാല്&#x200d; വയനാട് എംപി ആയിരുന്ന രാഹുല്&#x200d;ഗാന്ധിയുടെ അയോഗ്യത നീങ്ങി ലോകസഭാംഗത്വം പുനസ്ഥാപിക്കപ്പെടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0defamation-suit-supreme-court-will-consider-rahul-gandhis-appeal-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഫര്&#x200d; സോൺ വിധിയില്&#x200d; ഇളവ് വരുത്തി സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/bufferzonesupremcourt.html</link>
					<comments>https://www.chandrikadaily.com/bufferzonesupremcourt.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 26 Apr 2023 06:14:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bufferzone]]></category>
		<category><![CDATA[supreeme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250083</guid>

					<description><![CDATA[കേരളം ഉള്&#x200d;പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബിആര്&#x200d; ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.]]></description>
										<content:encoded><![CDATA[<p>ബഫര്&#x200d; സോണ്&#x200d; വിധിയില്&#x200d; സുപ്രീംകോടതി. ഇളവ് വരുത്തി വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റും ഒരു കിലോമീറ്റർ വരെയുള്ള ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച മുന്&#x200d; ഉത്തരവിലാണ് സമ്പൂര്&#x200d;ണ നിയന്ത്രണങ്ങള്&#x200d; നീക്കി സുപ്രീംകോടതി ഭേദഗതി കൊണ്ടുവന്നത്. കേരളം ഉള്&#x200d;പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബിആര്&#x200d; ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bufferzonesupremcourt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നിക്ഷേപകരുടെ താല്&#x200d;പര്യം സംരക്ഷിക്കാന്&#x200d; എന്ത് ചെയ്യാനാവും&#8217;; അദാനി വിഷയത്തില്&#x200d; ചോദ്യവുമായി സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/what-can-be-done-to-protect-the-interest-of-investors-supreme-court-with-question-on-adani-issue.html</link>
					<comments>https://www.chandrikadaily.com/what-can-be-done-to-protect-the-interest-of-investors-supreme-court-with-question-on-adani-issue.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 10 Feb 2023 12:12:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[supreeme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237159</guid>

					<description><![CDATA[സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്തെയാണ് സെബിക്കായി കോടതിയില്&#x200d; ഹാജരായത്.]]></description>
										<content:encoded><![CDATA[<p>അദാനി ഗ്രൂപ്പിനെതിരായ ഹിന്&#x200d;ഡന്&#x200d; ബര്&#x200d;ഗിന്റെ റിപ്പോര്&#x200d;ട്ട് സംബന്ധിച്ച ഹര്&#x200d;ജി പരിഗണിച്ച് സുപ്രീം കോടതി. അദാനി ഗ്രൂപ്പിലെ നിക്ഷേപകര്&#x200d;ക്ക് പണം നഷ്ടമാവുന്നത് തടയാന്&#x200d; എന്ത് ചെയ്യാന്&#x200d; കഴിയുമെന്ന് സുപ്രീം കോടതി ചോദിച്ചു. ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയോടായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.</p>
<p>സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്തെയാണ് സെബിക്കായി കോടതിയില്&#x200d; ഹാജരായത്. അദാനിയുമായി ബന്ധപ്പെട്ട റിപ്പോര്&#x200d;ട്ടിന് വലിയ പ്രാധാന്യം നല്&#x200d;കുന്നുണ്ടെന്ന് സെബി കോടതിയില്&#x200d; മറുപടി നല്&#x200d;കി.</p>
<p>ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; കേന്ദ്രത്തിനും സെബിക്കും കോടതി നിര്&#x200d;ദേശം നല്&#x200d;കി. ഇതിനായി വിദഗ്ധസമിതിയെ വെക്കുന്നത് പരിഗണിക്കണമെന്നും കോടതി നിര്&#x200d;ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-can-be-done-to-protect-the-interest-of-investors-supreme-court-with-question-on-adani-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ദ്ദിനാള്&#x200d; ആലഞ്ചേരിക്ക് സുപ്രീം കോടതിയുടെ വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/news-india-kerala-updates-kardhinal-alancheri-supreme-court.html</link>
					<comments>https://www.chandrikadaily.com/news-india-kerala-updates-kardhinal-alancheri-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 19 Jan 2023 01:35:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[supreeme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233375</guid>

					<description><![CDATA[സിറോ മലബാര്&#x200d; സഭയുടെ ഭൂമിയിടപാട് ഹര്&#x200d;ജി പരിഗണിക്കുന്നതിനിടെ കര്&#x200d;ദ്ദിനാള്&#x200d; ആലഞ്ചേരിക്ക് സുപ്രീം കോടതിയുടെ വിമര്&#x200d;ശനം. കര്&#x200d;ദ്ദിനാളും നിയമം പാലിക്കാന്&#x200d; ബാധ്യസ്ഥനാണെന്നാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ വിമര്&#x200d;ശനം. വിചാരണക്കോടതിയില്&#x200d; ഹാജരാകാത്തതാണ് വിമര്&#x200d;ശനത്തിന് കാരണം. എന്നാല്&#x200d; ഹാജരാകാന്&#x200d; നിര്&#x200d;ദേശിച്ച ദിവസം ഒഴിവാക്കാന്&#x200d; കഴിയാത്ത മറ്റൊരു കാര്യം ഉണ്ടായിരുന്നതിനാലാണ് ഹാജരാകാന്&#x200d; കഴിയാതിരുന്നതെന്ന് ആലഞ്ചേരിയുടെ അഭിഭാഷകന്&#x200d; അറിയിച്ചു. ബത്തേരി, താമരശേരി രൂപതകള്&#x200d; നല്&#x200d;കിയ പരാമര്&#x200d;ശം മുഖവിലക്കെടുത്ത് കേസ് വിധി പറയുന്നത് മാറ്റി വച്ചിരിക്കുകയാണ്. നേരത്തെ കേസ് പരിഗണിച്ച ഹൈക്കോടതി നടപടികള്&#x200d;ക്കെതിരെയും സുപ്രീം കോടതി [&#8230;]]]></description>
										<content:encoded><![CDATA[<p>സിറോ മലബാര്&#x200d; സഭയുടെ ഭൂമിയിടപാട് ഹര്&#x200d;ജി പരിഗണിക്കുന്നതിനിടെ കര്&#x200d;ദ്ദിനാള്&#x200d; ആലഞ്ചേരിക്ക് സുപ്രീം കോടതിയുടെ വിമര്&#x200d;ശനം. കര്&#x200d;ദ്ദിനാളും നിയമം പാലിക്കാന്&#x200d; ബാധ്യസ്ഥനാണെന്നാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ വിമര്&#x200d;ശനം. വിചാരണക്കോടതിയില്&#x200d; ഹാജരാകാത്തതാണ് വിമര്&#x200d;ശനത്തിന് കാരണം.</p>
<p>എന്നാല്&#x200d; ഹാജരാകാന്&#x200d; നിര്&#x200d;ദേശിച്ച ദിവസം ഒഴിവാക്കാന്&#x200d; കഴിയാത്ത മറ്റൊരു കാര്യം ഉണ്ടായിരുന്നതിനാലാണ് ഹാജരാകാന്&#x200d; കഴിയാതിരുന്നതെന്ന് ആലഞ്ചേരിയുടെ അഭിഭാഷകന്&#x200d; അറിയിച്ചു. ബത്തേരി, താമരശേരി രൂപതകള്&#x200d; നല്&#x200d;കിയ പരാമര്&#x200d;ശം മുഖവിലക്കെടുത്ത് കേസ് വിധി പറയുന്നത് മാറ്റി വച്ചിരിക്കുകയാണ്. നേരത്തെ കേസ് പരിഗണിച്ച ഹൈക്കോടതി നടപടികള്&#x200d;ക്കെതിരെയും സുപ്രീം കോടതി വിമര്&#x200d;ശനം ഉന്നയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-india-kerala-updates-kardhinal-alancheri-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുതല്&#x200d; മേഖല വിധിയിലെ അപാകത പരിശോധിക്കും :സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/news-kerala-bufferzone-supreme-court-2.html</link>
					<comments>https://www.chandrikadaily.com/news-kerala-bufferzone-supreme-court-2.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 17 Jan 2023 01:55:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bufferzon]]></category>
		<category><![CDATA[supreeme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233048</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: വന്യജീവി സങ്കേതങ്ങള്&#x200d;ക്കും ദേശീയോദ്യാനങ്ങള്&#x200d;ക്കും ഒരു കിലോമീറ്റര്&#x200d; ചുറ്റളവില്&#x200d; കരുതല്&#x200d; മേഖല (ബഫര്&#x200d;സോണ്&#x200d;) നിര്&#x200d;ബന്ധമാക്കിയ വിധിയിലെ അപാകതകള്&#x200d; പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജൂണ്&#x200d; മൂന്നിലെ വിധി മൂന്നംഗ ബെഞ്ചിന്റേതായിരുന്നതിനാല്&#x200d; പരാതികളുടെ പരിശോധന മൂന്നു ജഡ്ജിമാര്&#x200d;ക്ക് വിട്ട് ജസ്റ്റിസ് ബി.ആര്&#x200d;. ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അതേസമയം ഇപ്പോഴുന്നയിച്ചതടക്കമുള്ള ഒരു പരാതിയും കരുതല്&#x200d; മേഖല വിധി പുറപ്പെടുവിക്കുന്നതിനു മുമ്ബ് ആരും സുപ്രീംകോടതിയെ ധരിപ്പിച്ചില്ലെന്ന് കേന്ദ്ര, കേരള സര്&#x200d;ക്കാറുകളെ ബെഞ്ച് വിമര്&#x200d;ശിച്ചു. ആ വിധിയിലൂടെ സുപ്രീംകോടതി നിയന്ത്രിക്കാന്&#x200d; ഉദ്ദേശിച്ചത് ഖനനമായിരുന്നുവെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വന്യജീവി സങ്കേതങ്ങള്&#x200d;ക്കും ദേശീയോദ്യാനങ്ങള്&#x200d;ക്കും ഒരു കിലോമീറ്റര്&#x200d; ചുറ്റളവില്&#x200d; കരുതല്&#x200d; മേഖല (ബഫര്&#x200d;സോണ്&#x200d;) നിര്&#x200d;ബന്ധമാക്കിയ വിധിയിലെ അപാകതകള്&#x200d; പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജൂണ്&#x200d; മൂന്നിലെ വിധി മൂന്നംഗ ബെഞ്ചിന്റേതായിരുന്നതിനാല്&#x200d; പരാതികളുടെ പരിശോധന മൂന്നു ജഡ്ജിമാര്&#x200d;ക്ക് വിട്ട് ജസ്റ്റിസ് ബി.ആര്&#x200d;. ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.</p>
<p>അതേസമയം ഇപ്പോഴുന്നയിച്ചതടക്കമുള്ള ഒരു പരാതിയും കരുതല്&#x200d; മേഖല വിധി പുറപ്പെടുവിക്കുന്നതിനു മുമ്ബ് ആരും സുപ്രീംകോടതിയെ ധരിപ്പിച്ചില്ലെന്ന് കേന്ദ്ര, കേരള സര്&#x200d;ക്കാറുകളെ ബെഞ്ച് വിമര്&#x200d;ശിച്ചു. ആ വിധിയിലൂടെ സുപ്രീംകോടതി നിയന്ത്രിക്കാന്&#x200d; ഉദ്ദേശിച്ചത് ഖനനമായിരുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേര്&#x200d;ത്തു.<br />
ചില മേഖലകള്&#x200d;ക്ക് ഇളവ് ആവശ്യമാണെങ്കിലും കരട് വിജ്ഞാപനത്തിലെ എല്ലാ സംരക്ഷിത മേഖലകള്&#x200d;ക്കും ഇളവ് അനുവദിക്കരുതെന്ന് കേസില്&#x200d; സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. കെ. പരമേശ്വര്&#x200d; ആവശ്യപ്പെട്ടു. കരുതല്&#x200d;മേഖല 10 കി.മീറ്റര്&#x200d; പരിധിയില്&#x200d;നിന്ന് ആദ്യം അഞ്ച് കിലോമീറ്ററായും ഒടുവില്&#x200d; ഒരു കിലോമീറ്ററായും ചുരുക്കിയതും ഹരജിക്കാരുടെ ആവശ്യങ്ങള്&#x200d; പരിശോധിച്ചശേഷം കരട് ഇളവ് അനുവദിക്കാമെന്നും അദ്ദേഹം ബോധിപ്പിച്ചു. തുടര്&#x200d;ന്ന് മൂന്നംഗ ബെഞ്ചിന്റെ വിധിയില്&#x200d; ഇളവ് തേടി കേന്ദ്ര, കേരള സര്&#x200d;ക്കാറുകളും വിവിധ കക്ഷികളും സമര്&#x200d;പ്പിച്ച ഹരജികള്&#x200d; പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ ബി.ആര്&#x200d; ഗവായ്, വിക്രംനാഥ് എന്നിവര്&#x200d; വ്യക്തമാക്കി. മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് പരിശോധിക്കാന്&#x200d; മൂന്നംഗ ബെഞ്ച് തന്നെ വേണം. ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-bufferzone-supreme-court-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അശ്ലീല വീഡിയോ കണ്ട് പരീക്ഷയ്ക്ക് തോറ്റെന്ന്; യൂട്യൂബിനെതിരായ ഹര്&#x200d;ജി പിഴയിട്ട് തള്ളി</title>
		<link>https://www.chandrikadaily.com/he-failed-the-exam-after-watching-a-pornographic-video-the-petition-against-youtube-was-dismissed-with-a-fine.html</link>
					<comments>https://www.chandrikadaily.com/he-failed-the-exam-after-watching-a-pornographic-video-the-petition-against-youtube-was-dismissed-with-a-fine.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 10 Dec 2022 09:01:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[supreeme court]]></category>
		<category><![CDATA[youtube]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226066</guid>

					<description><![CDATA[യൂട്യൂബിലെ അശ്ലീല വീഡിയോ കണ്ടതുമൂലം തൊഴില്&#x200d; പ്രവേശന പരീക്ഷയില്&#x200d; പരാജയപ്പെട്ടെന്ന് കാണിച്ച് യുവാവ് സമര്&#x200d;പ്പിച്ച ഹര്&#x200d;ജി സുപ്രീം കോടതി പിഴയിട്ട് തള്ളി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യൂട്യൂബിലെ അശ്ലീല വീഡിയോ കണ്ടതുമൂലം തൊഴില്&#x200d; പ്രവേശന പരീക്ഷയില്&#x200d; പരാജയപ്പെട്ടെന്ന് കാണിച്ച് യുവാവ് സമര്&#x200d;പ്പിച്ച ഹര്&#x200d;ജി സുപ്രീം കോടതി പിഴയിട്ട് തള്ളി. ജോലി നഷ്ടപ്പെടാന്&#x200d; ഇടയാക്കിയത് യൂട്യൂബാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ അശ്ലീല വീഡിയോ പരസ്യങ്ങള്&#x200d; കാണിച്ച് യൂട്യൂബ് തന്റെ ശ്രദ്ധ വ്യതിചലിപ്പിച്ചു. അതിനാല്&#x200d; സോഷ്യല്&#x200d; മീഡിയ പ്ലാറ്റ് ഫോമിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. തൊഴില്&#x200d; പ്രവേശന പരീക്ഷയില്&#x200d; പരാജയപ്പെടാന്&#x200d; കാരണമായ യൂട്യൂബില്&#x200d; നിന്ന് 75,000 രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്&#x200d;ജിക്കാരനായ ആനന്ദ് കിഷോര്&#x200d; ചൗധരി വ്യക്തമാക്കി.</p>
<p>എന്നാല്&#x200d; കിഷോറിന്റെ വാദം സുപ്രീം കോടതി തള്ളി. 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിനായി പഠിക്കാന്&#x200d; ഇരിക്കുമ്പോഴാണ് യൂട്യൂബില്&#x200d; അശ്ലീല വീഡിയോയുടെ പരസ്യങ്ങളും മറ്റും വന്നത്. ഇതുമൂലം ശ്രദ്ധ വ്യതിചലിക്കുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്തു. തല്&#x200d;ഫലമായി പരീക്ഷയ്ക്ക് തോറ്റുവെന്നായിരുന്നു കിഷോര്&#x200d; ഹര്&#x200d;ജിയില്&#x200d; പറഞ്ഞിരുന്നത്. ഹര്&#x200d;ജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷന്&#x200d; കൗള്&#x200d; യുവാവിന്റെ വാദം തള്ളുകയായിരുന്നു. യൂട്യൂബ് കാണാതിരിക്കുകയോ നോക്കാതിരിക്കുകയോ ചെയ്യാമായിരുന്നിട്ടും ആ പോംവഴി സ്വീകരിക്കാന്&#x200d; ഹര്&#x200d;ജിക്കാരന്&#x200d; തയ്യാറായില്ല. മാത്രവുമല്ല ഇത്തരമൊരു ഹര്&#x200d;ജി ബാലിശമാണ്.കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്നും ജസ്റ്റിസ് പറഞ്ഞു. എന്നാല്&#x200d; തന്നോട് ദയ കാണിക്കണമെന്ന് അപേക്ഷിച്ചു. ഒടുവില്&#x200d; പിഴത്തുക 25,000മായി ചുരുക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-failed-the-exam-after-watching-a-pornographic-video-the-petition-against-youtube-was-dismissed-with-a-fine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുല്ലപ്പെരിയാര്&#x200d; ഡാമിന്റെ സുരക്ഷ പരിശോധിക്കണം ; സുപ്രീം കോടതിയില്&#x200d; ഹര്&#x200d;ജി</title>
		<link>https://www.chandrikadaily.com/mullaperiyarnewsupdates.html</link>
					<comments>https://www.chandrikadaily.com/mullaperiyarnewsupdates.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 24 Nov 2022 02:33:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Mullapperiyar Dam]]></category>
		<category><![CDATA[supreeme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223183</guid>

					<description><![CDATA[എല്ലാ വലിയ അണക്കെട്ടുകളുടേയും സുരക്ഷാ പരിശോധന പത്തുവര്&#x200d;ഷത്തില്&#x200d; ഒരിക്കല്&#x200d; നടത്തേണ്ടതുണ്ട്]]></description>
										<content:encoded><![CDATA[<p>മുല്ലപ്പെരിയാര്&#x200d; ഡാമിന്റെ സുരക്ഷ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്&#x200d; ഹര്&#x200d;ജി. പരിശോധന നടത്താന്&#x200d; മേല്&#x200d;നോട്ട സമിതിയ്ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കണമെന്നാവശ്യപ്പെട്ട് ഡോ ജോ ജോസഫാണ് ഹര്&#x200d;ജി കോടതിയില്&#x200d; ഫയല്&#x200d; ചെയ്തത്.മുല്ലപ്പെരിയാര്&#x200d; അണക്കെട്ടിന്റെ സുരക്ഷാ പരിശോധന ഒടുവില്&#x200d; നടന്നത് 2010-11 കാലഘട്ടത്തിലാണ്.</p>
<p>എല്ലാ വലിയ അണക്കെട്ടുകളുടേയും സുരക്ഷാ പരിശോധന പത്തുവര്&#x200d;ഷത്തില്&#x200d; ഒരിക്കല്&#x200d; നടത്തേണ്ടതുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹര്&#x200d;ജി ഫയല്&#x200d; ചെയ്തിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullaperiyarnewsupdates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചീഫി ജസ്റ്റിസിന്റെ സ്ഥാനാരോഹണ ചടങ്ങില്&#x200d; പ്രധാനമന്ത്രി പങ്കെടുക്കാത്തത് അപലപനീയം: സുബ്രഹ്മണ്യന്&#x200d; സ്വാമി</title>
		<link>https://www.chandrikadaily.com/sfgthe-prime-ministers-absence-from-the-inauguration-ceremony-of-the-chief-justice-is-reprehensible221136.html</link>
					<comments>https://www.chandrikadaily.com/sfgthe-prime-ministers-absence-from-the-inauguration-ceremony-of-the-chief-justice-is-reprehensible221136.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Nov 2022 11:57:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chief justice]]></category>
		<category><![CDATA[precident]]></category>
		<category><![CDATA[supreeme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221136</guid>

					<description><![CDATA[ചടങ്ങില്&#x200d; പങ്കെടുക്കാത്തത് തിരഞ്ഞെടുപ്പ് പ്രചരണം കാരണം]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: ചീഫ് ജസ്റ്റിസ്സായി സ്ഥാനമേല്&#x200d;ക്കുന്ന ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്റെ സ്ഥാനാരോഹണ ചടങ്ങില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടു നിന്നതിനെ പരസ്യമായി വിമര്&#x200d;ശിച്ച് ബി ജെ പി നേതാവും മുന്&#x200d; എം പി യുമായ സുബ്രഹ്മണ്യന്&#x200d; സ്വാമി.പ്രധാനമന്ത്രിയുടെ ഈ പ്രവര്&#x200d;ത്തി ഇന്ത്യന്&#x200d; ഭരണഘടനയോടും ഭാരതീയ സംസ്‌കാരത്തോടുമുള്ള അവഹേളനമാണെന്നും അദ്ദേഹം ട്വിറ്ററില്&#x200d; കുറിച്ചിട്ടു.</p>
<p>ഹിമാചല്&#x200d; പ്രാദേശില്&#x200d; തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ആ കാരണത്താല്&#x200d; ആണ് സത്യപ്രതിജ്ഞ ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; സാധിക്കാത്തത് എന്നതാണ് പ്രധാന മന്ത്രിയുടെ വിശദീകരണം. ട്വിറ്ററിലൂടെ ചീഫി ജസ്റ്റിസായി ചുമതലയേറ്റ ചന്ദചൂഡിനെ അഭിനന്ദിച്ചു.</p>
<p>ഇന്ത്യന്&#x200d; ഭരണഘടനയ്ക്കും ഭാരതീയ സംസ്‌കാരത്തിനും എതിരെയുള്ള അവഹേളനമായിട്ടാണ് ഇതിനെ കാണുന്നതെന്നും വിശദീകരണം നല്&#x200d;കുകയോ മാപ്പ് പറയുകയോ ചെയ്തില്ലെങ്കില്&#x200d; മോദിയുടെ നടപടി അപലപനീയമാണെന്നും സുബ്രഹ്മണ്യന്&#x200d; സ്വാമി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfgthe-prime-ministers-absence-from-the-inauguration-ceremony-of-the-chief-justice-is-reprehensible221136.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേറ്റു</title>
		<link>https://www.chandrikadaily.com/india-dy-chandrachud-to-be-chief-justice-today.html</link>
					<comments>https://www.chandrikadaily.com/india-dy-chandrachud-to-be-chief-justice-today.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Nov 2022 05:20:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cheif justice]]></category>
		<category><![CDATA[dy chandrachood]]></category>
		<category><![CDATA[supreeme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221063</guid>

					<description><![CDATA[യു.യു ലളിതിന്റെ പിന്&#x200d;ഗാമിയായി വന്ന ഇദ്ദേഹം ചീഫ് ജസ്റ്റിസ് കസേരയില്&#x200d; രണ്ടുവര്&#x200d;ഷമുണ്ടാകും.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു.ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്&#x200d; നടന്ന ചടങ്ങില്&#x200d; രാഷ്ട്രപതി ദ്രൗപദി മുര്&#x200d;മു സത്യവാചകം ചൊല്ലികൊടുത്തു.യു.യു ലളിതിന്റെ പിന്&#x200d;ഗാമിയായി വന്ന ഇദ്ദേഹം ചീഫ് ജസ്റ്റിസ് കസേരയില്&#x200d; രണ്ടുവര്&#x200d;ഷമുണ്ടാകും.</p>
<p>ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നതോടെ, നീതിന്യായ സംവിധാനത്തിന്റെ നടത്തിപ്പില്&#x200d; വലിയ പ്രതീക്ഷകളാണുള്ളത്. ജഡ്ജിയായിരിക്കെ അദ്ദേഹം പുറപ്പെടുവിച്ച വിധികളാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധികളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു.</p>
<p>മാനുഷിക മൂല്യങ്ങളെ മുന്&#x200d;നിര്&#x200d;ത്തിയാണ് അദ്ദേഹം പലപ്പോഴും വിധി പ്രസ്താവിച്ചത്. അതില്&#x200d; പലതും കോളിളക്കം സൃഷ്ടിച്ചതുമാണ്. ശബരിമലയില്&#x200d; എല്ലാ പ്രായത്തിലുള്ള സ്ത്രീകള്&#x200d;ക്കും കയറാമെന്ന വിധി ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് പുറപ്പെടുവിച്ചത്. ആര്&#x200d;ത്തവമുള്ള സ്ത്രീകള്&#x200d; അമ്പലത്തില്&#x200d; പ്രവേശിക്കാന്&#x200d; പാടില്ല എന്ന ആചാരത്തെ കീഴ്മേല്&#x200d; മറിക്കുന്നതായിരുന്നു ആ വിധി. ഇതിനെതിരെ നല്&#x200d;കിയ റിവ്യൂ ഹര്&#x200d;ജി കോടതിയുടെ പരിഗണനയിലാണ്.</p>
<p>ആധാര്&#x200d; ഭരണഘടനാനുസൃതമാണോ എന്ന ഹര്&#x200d;ജിയില്&#x200d; ചന്ദ്രചൂഡ് പുറപ്പെടുവിച്ച ഭിന്ന സ്വരം ഏറെ ചര്&#x200d;ച്ച ചെയ്യപ്പെട്ടതാണ്. ആധാര്&#x200d; നിയമപ്രകാരമാണെന്ന് വിധിയെഴുതിയ ഭരണഘടനാ ബഞ്ചിലെ നാല് പേരോടും വിയോജിച്ചായിരുന്നു അന്ന് വിയോജനക്കുറിപ്പെഴുതിയത്. സാങ്കേതിക കാര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് ഭരണഘടന നല്&#x200d;കുന്ന സംരക്ഷണങ്ങള്&#x200d; ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം വിയോജനക്കുറിപ്പില്&#x200d; രേഖപ്പെടുത്തി. ധനബില്ലായി ആധാര്&#x200d; ബില്&#x200d; അവതരിപ്പിക്കാന്&#x200d; അനുവദിച്ച ലോക്സഭാ സ്പീക്കറുടെ തീരുമാനം നീതിന്യായ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ജസ്റ്റിസ് നടത്തിയ മറ്റൈാരു സുപ്രധാന പ്രസ്താവനയായിരുന്നു ഹാദിയ കേസിലേത്. ഹാദിയ -ഷെഫിന്&#x200d; ജഹാന്&#x200d; വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര, ജസ്റ്റിസ്.എ.എം ഖാന്&#x200d;വില്&#x200d;ക്കര്&#x200d;, ജസ്റ്റിസ് ചന്ദ്രചൂഡ്് എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിപ്പിച്ചത്.</p>
<p>ഹാദിയ ഇസ്്ലാം മതം സ്വീകരിച്ചത് ബലപ്രയോഗത്തിലൂടെയാണെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കളുടെ കൂടെ വിടാന്&#x200d; ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്&#x200d; സ്വയം തിരഞ്ഞെടുക്കാന്&#x200d; കഴിവുള്ള പ്രായപൂര്&#x200d;ത്തിയായ സ്ത്രീയാണ് ഹാദിയ എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവര്&#x200d;ക്കുണ്ടെന്നും വിവാഹം ഒരോ വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്.</p>
<p>ഭീമാ കൊറേഗാവ് കേസില്&#x200d; ഉള്&#x200d;പ്പെട്ട അഞ്ച് മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ ഉടന്&#x200d; മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീം കോടതി തള്ളുകയും നാലാഴ്ച കൂടി വീട്ടുതടങ്കലില്&#x200d; തുടരുമെന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എന്നാല്&#x200d; ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഇതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സ്വകാര്യത മൗലികാവകാശമാണെന്നും ഇന്ത്യന്&#x200d; ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഏകകണ്ഠമായി അംഗീകരിച്ച ന്യായാധിപനാണ് ചന്ദ്രചൂഡ്. അന്തസോടെയുള്ള ജീവിതം നയിക്കണമെങ്കില്&#x200d; ഒരു വ്യക്തിക്ക് അര്&#x200d;ഹിച്ച സ്വാതന്ത്ര്യം നല്&#x200d;കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ജീവിക്കാനുള്ള അവകാശം പോലെ അന്തസോടെയുള്ള മരണവും മൗലികാവകാശമാണെന്ന നിലപാടാണ് ചന്ദ്രചൂഡ് സ്വീകരിച്ചത്. തല്&#x200d;ഫലമായി ദയാവധം അനുവദിക്കാന്&#x200d; സുപ്രീം കോടതി തീരുമാനിച്ചു. വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പുകള്&#x200d; നടത്താനുള്ള അവകാശമുണ്ടെന്ന നിരീക്ഷണവും അ ദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. ഭാര്യ ഭര്&#x200d;ത്താവിന്റ സ്വത്തല്ല. ഭര്&#x200d;ത്താവ് ഭാര്യയുടെ ലൈംഗിക തിരഞ്ഞെടുപ്പിന്റെ ഉടമയുമല്ല തുടങ്ങി വ്യക്തികളുടെ അവകാശങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം നടത്തി.</p>
<p>സ്വവര്&#x200d;ഗരതി ക്രിമിനല്&#x200d; കുറ്റമല്ലാതാക്കിയ വിധിയും ഇന്ത്യന്&#x200d; ചരിത്രത്തിലെ നിര്&#x200d;ണായകമായ ഒരു ഏടാണ്. സ്വന്തം പിതാവിന്റെ വിധികള്&#x200d; തിരുത്തിയ ജസ്റ്റിസ് കൂടിയാണ് ഡിവൈ ചന്ദ്രചൂഡ്. ഭര്&#x200d;ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ മറ്റൊരു ബന്ധത്തില്&#x200d; ഏര്&#x200d;പ്പെടുന്നത് കുറ്റകരമാണെന്ന് 1985 ല്&#x200d; വിധിച്ചത് പിതാവ് വൈ.വി ചന്ദ്രചൂഡാണ്. എന്നാല്&#x200d; വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശമുണ്ടെന്ന് വിധിച്ചതിലൂടെ ആ നിയമം തിരുത്തപ്പെട്ടു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചപ്പോള്&#x200d; അടിയന്തരാവസ്ഥക്കാലത്ത് അടിസ്ഥാന അവകാശങ്ങളെല്ലാം റദ്ദാക്കിയ പിതാവിന്റെ വിധി അദ്ദേഹം മാറ്റിയെഴുതുകയായിരുന്നു. പ്രായ പൂര്&#x200d;ത്തിയാവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈഗിംക ബന്ധവും നിയമവിധേയമാക്കി 377-ാം വകുപ്പ് റദ്ദാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന്റെ കൈയ്യൊപ്പുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-dy-chandrachud-to-be-chief-justice-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചീഫ് ജസ്റ്റിസ് യു.യു ലളിത് പടിയിറങ്ങി;ഡി.വൈ ചന്ദ്രചൂഡ് നാളെ ചുമതലയേല്&#x200d;ക്കും</title>
		<link>https://www.chandrikadaily.com/supreme-court-chief-justice-uu-lalit-will-retire-today.html</link>
					<comments>https://www.chandrikadaily.com/supreme-court-chief-justice-uu-lalit-will-retire-today.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 08 Nov 2022 06:12:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[supreeme court]]></category>
		<category><![CDATA[uu laith]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220933</guid>

					<description><![CDATA[പുതിയ ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് നാളെ ചുമതലയേല്&#x200d;ക്കും.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു. യു ലളിത് വിരമിച്ചു. രാജ്യത്തിന്റെ മുഖ്യന്യായാധിപന്റെ കസേരയില്&#x200d; 74 ദിവസം പൂര്&#x200d;ത്തിയാക്കിയാണ് അദ്ദേഹം ഇന്നലെ പടിയിറങ്ങിയത്. ഔദ്യോഗികമായി വിരമിക്കല്&#x200d; ഇന്നായിരുന്നെങ്കിലും ഗുരുനാനാക്ക് ജയന്തി കാരണം യാത്രയയപ്പ് ചടങ്ങ് ഇന്നലെ നടത്തുകയായിരുന്നു. ഉച്ചയ്ക്കുശേഷം ഒന്നാം നമ്പര്&#x200d; കോടതിയില്&#x200d; നടന്ന ചടങ്ങില്&#x200d; നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടക്കമുള്ളവര്&#x200d; പങ്കെടുത്തു.</p>
<p>പരിപാടി തത്സമയ സംപ്രേഷണം ചെയ്തിരുന്നു. വിരമിക്കുന്നത് തികഞ്ഞ സംതൃപ്തിയോടെ ആണെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാര്&#x200d;ക്കും ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാകാന്&#x200d; തുല്യ അവസരം ലഭിക്കണമെന്നും അതിനാല്&#x200d; ആണ് താന്&#x200d; ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്&#x200d; പരമാവധി ഭരണഘടന ബെഞ്ച് രൂപീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.</p>
<p>കഴിഞ്ഞ ആഗസ്റ്റ് 27നാണ് യു.യു ലളിത് രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. ചെറിയ കാലയളവിനിടയിലും സുപ്രീംകോടതിയുടെ ചരിത്രത്തില്&#x200d; ശ്രദ്ധേയമായ പല ഇടപെടലുകളും അദ്ദേഹം നടത്തി. മലയാളി മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സിദ്ദീഖ് കാപ്പനെതിരായ യു.എ. പി.എ കേസ്, പി.എഫ് പെന്&#x200d;ഷന്&#x200d; കേസ് അടക്കം പല സുപ്രധാന വിധികളുടെയും ഭാഗമാകുകയും ചെയ്തു. കെട്ടിക്കിടക്കുന്ന കേസുകള്&#x200d; തീര്&#x200d;പ്പാക്കുന്നതിന് സുപ്രീം കോടതിയുടെ പ്രവര്&#x200d;ത്തന രീതിയില്&#x200d; ജസ്റ്റിസ് ലളിത് കാര്യമായ മാറ്റം വരുത്തി. ഓരോ ബെഞ്ചും പ്രതിദിനം എഴുപതോളം കേസുകളാണ് പരിഗണിച്ചത്. മുന്നാക്ക സംവരണം അടക്കമുള്ള കേസുകളില്&#x200d; തീര്&#x200d;പ്പുപറഞ്ഞാണ് യു.യു ലളിത് ഔദ്യോഗിക നിയമജീവിതത്തിന് വിരാമമിട്ടത്. പുതിയ ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് നാളെ ചുമതലയേല്&#x200d;ക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-chief-justice-uu-lalit-will-retire-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
