<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>supremcourt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/supremcourt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 22 Sep 2025 06:59:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>supremcourt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍</title>
		<link>https://www.chandrikadaily.com/delhi-riot-conspiracy-case-bail-application-of-umar-khalid-and-others-in-supreme-court-today.html</link>
					<comments>https://www.chandrikadaily.com/delhi-riot-conspiracy-case-bail-application-of-umar-khalid-and-others-in-supreme-court-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Sep 2025 06:59:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[supremcourt]]></category>
		<category><![CDATA[umar khalid news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355202</guid>

					<description><![CDATA[ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി കലാപ ഗൂഢാലോചന കേസില്&#x200d; വിദ്യാര്&#x200d;ഥി നേതാവ് ഉമര്&#x200d; ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഉമര്&#x200d; ഖാലിദ്, ഷര്&#x200d;ജീല്&#x200d; ഇമാം, ഗള്&#x200d;ഫിഷ ഫാത്തിമ, മീറാന്&#x200d; ഹൈദര്&#x200d; എന്നിവരും മറ്റു പ്രതികളും സുപ്രിം കോടതിയെ സമീപിച്ചത്.</p>
<p>ഇതിനു മുമ്പ് സുപ്രിം കോടതി രണ്ട് തവണ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചിരുന്നു. 2020 സെപ്റ്റംബറില്&#x200d; ഉമര്&#x200d; ഖാലിദിനെ ഡല്&#x200d;ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനല്&#x200d; ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്&#x200d;, യുഎപിഎ തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തത്.</p>
<p>ഉമര്&#x200d; ഖാലിദ്, ഷര്&#x200d;ജീല്&#x200d; ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷ ഡല്&#x200d;ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അറസ്റ്റിന് അഞ്ചു വര്&#x200d;ഷത്തിന് ശേഷമാണ് അവരുടെ ജാമ്യാപേക്ഷയില്&#x200d; സുപ്രിം കോടതി അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. സിഎഎ വിരുദ്ധ സമരവും തുടര്&#x200d;ന്നുണ്ടായ ഡല്&#x200d;ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-riot-conspiracy-case-bail-application-of-umar-khalid-and-others-in-supreme-court-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് നിയമഭേദഗതി;  സുപ്രിംകോടതി വിധിയില്‍ പ്രത്യാശയുടെ വെളിച്ചം:  ഇ.ടി മുഹമ്മദ് ബഷീര്‍</title>
		<link>https://www.chandrikadaily.com/11waqf-amendment-act-light-of-hope-in-supreme-court-judgment-et-muhammad-basheer.html</link>
					<comments>https://www.chandrikadaily.com/11waqf-amendment-act-light-of-hope-in-supreme-court-judgment-et-muhammad-basheer.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 15 Sep 2025 08:39:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[etmuhammed basheer]]></category>
		<category><![CDATA[news]]></category>
		<category><![CDATA[supremcourt]]></category>
		<category><![CDATA[Waqf Amendment Act]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354212</guid>

					<description><![CDATA[വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ഉത്തരവ് കേന്ദ്ര സര്‍ക്കാരിന്റെ ദുഷ്ടലാക്കിനുള്ള താക്കീതും ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രത്യാശ പകരുന്നതുമാണെന്നു മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈ സിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ഉത്തരവ് കേന്ദ്ര സര്&#x200d;ക്കാരിന്റെ ദുഷ്ടലാക്കിനുള്ള താക്കീതും ജനാധിപത്യ വിശ്വാസികള്&#x200d;ക്ക് പ്രത്യാശ പകരുന്നതുമാണെന്നു മുസ്ലിം ലീഗ് പാര്&#x200d;ലിമെന്റി പാര്&#x200d;ട്ടി ലീഡറും ദേശീയ ഓര്&#x200d;ഗനൈ സിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. പാര്&#x200d;ലമെന്റിലും പുറത്തും  ഇന്ത്യ മുന്നണി ഉയര്&#x200d;ത്തിയ വാദങ്ങള്&#x200d; വ്യക്തതയുള്ള തായിരുന്നു എന്നത് കോടതി വിധി അടവരയിട്ടു.മുസ്ലിം ന്യുനപക്ഷത്തില്&#x200d; നിന്ന് വഖഫ് തട്ടിയെടുക്കാനുള്ള ഭരണകൂട ഗൂഢാലോചനയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടത്തിയത്. പരമോന്നത കോടതിക്ക് ഇത് ഏതാണ്ട് ബോധ്യപ്പെട്ടിരിക്കുന്നു.</p>
<p>വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്&#x200d;ഷം ഇസ്ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കില്&#x200d; വഖഫ് അസാധുവാകുമെന്നതുള്&#x200d;പ്പെടെ ഇന്ത്യന്&#x200d; ഭരണഘടനക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത നിയമം ചുട്ടെടുത്തപ്പോള്&#x200d; തന്നെ കോടതിയില്&#x200d; ഇത് നിലനില്&#x200d;ക്കില്ലെന്നു ഉറപ്പായിരുന്നു. വഖഫ് ബോര്&#x200d;ഡിനെ തന്നെ അപ്രസക്തമാക്കി അതിന്റെ സ്വത്തുക്കളുടെ റവന്യൂ രേഖകളില്&#x200d; അവകാശങ്ങള്&#x200d; നിര്&#x200d;ണ്ണയിക്കാന്&#x200d; ജില്ലാ കളക്ടറെ അനുവദിക്കുന്നതുള്&#x200d;പ്പെടെ സ്റ്റേ ചെയ്തത് മുസ്ലിം ലീഗ് ഉന്നയിച്ച മര്&#x200d;മ പ്രധാന വിഷയങ്ങള്&#x200d; എല്ലാം കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ്.</p>
<p>ഇസ്ലാം മത കര്&#x200d;മങ്ങളില്&#x200d; അധിഷ്ടിതമായ വകഫ് കൈകാര്യം ചെയ്യുന്ന സമിതിയില്&#x200d; ഇതര വിഭാഗങ്ങള്&#x200d; ഉണ്ടാവണമെന്ന് പിടിവാശി പിടിച്ചവരെ കോടതി മുഖ വിലക്കെടുത്തില്ല. വഖഫ് ബോര്&#x200d;ഡ് എക്‌സ്-ഒഫീഷ്യോ ഓഫീസര്&#x200d; മുസ്ലിം സമുദായത്തില്&#x200d; നിന്നുള്ളയാളായിരിക്കണമെന്നും വഖഫ് ബോര്&#x200d;ഡുകളിലെ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും  സുപ്രിംകോടതി നിര്&#x200d;ദേശിച്ചത് വലിയ വിജയം തന്നെയാണ്. വകഫ് നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; ലക്ഷ്യമിട്ട  ഹീന കരി നിയമങ്ങളെല്ലാം തല്&#x200d;ക്കാലം സ്റ്റേ ചെയ്ത കോടതി വിധി ഇന്ത്യന്&#x200d; ഭരണ ഘടനയിലും രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസം വര്&#x200d;ധിപ്പിക്കും. അന്തിമ വിധിയിലും നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം. ജനാധിപത്യ പോരാട്ടത്തിന് ഊര്&#x200d;ജം പകരുന്ന കോടതിവിധി ഇക്കാര്യത്തില്&#x200d; കൂടെ നിന്ന എല്ലാ മതേതര കക്ഷികള്&#x200d;ക്കുമുള്ള അംഗീകാരമാണെന്നും ഇ. ടി മുഹമ്മദ് ബഷീര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11waqf-amendment-act-light-of-hope-in-supreme-court-judgment-et-muhammad-basheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകളില്ല; സ്വമേധയാ കേസ് എടുത്ത് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/police-stations-do-not-have-cctv-cameras-the-supreme-court-took-the-case-voluntarily.html</link>
					<comments>https://www.chandrikadaily.com/police-stations-do-not-have-cctv-cameras-the-supreme-court-took-the-case-voluntarily.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 04 Sep 2025 08:50:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cctv]]></category>
		<category><![CDATA[supremcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352796</guid>

					<description><![CDATA[ന്യൂഡല്‍ഹി പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനെതിരെ സുപ്രിംകോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി പൊലീസ് സ്റ്റേഷനുകളില്&#x200d; സിസിടിവി ക്യാമറകള്&#x200d; ഇല്ലാത്തതിനെതിരെ സുപ്രിംകോടതി സ്വമേധയാ കേസ് രജിസ്റ്റര്&#x200d; ചെയ്തു. ദൈനിക് ഭാസ്‌കര്&#x200d; പ്രസിദ്ധീകരിച്ച റിപ്പോര്&#x200d;ട്ടിലാണ് നടപടി. ഈ വര്&#x200d;ഷം മാത്രം 11 പേര്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d; മരിച്ചതായി റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് എടുത്തത്.</p>
<p>മുമ്പ് തന്നെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ശബ്ദം റെക്കോര്&#x200d;ഡ് ചെയ്യാനും രാത്രികാല നിരീക്ഷണവും നടത്താനുമുള്ള സൗകര്യങ്ങളോടെ സിസിടിവി ക്യാമറകള്&#x200d; നിര്&#x200d;ബന്ധമായി സ്ഥാപിക്കണമെന്ന് കോടതി നിര്&#x200d;ദേശിച്ചിരുന്നു. സിബിഐ, എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്&#x200d;സിബി, എന്&#x200d;ഐഎ തുടങ്ങിയ ഏജന്&#x200d;സികളുടെ ഓഫീസുകളിലും സിസിടിവി ഘടിപ്പിക്കണമെന്ന് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നു. ലോക്കപ്പ് ഉള്&#x200d;പ്പെടെ സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടായിരിക്കണമെന്നും, ദൃശ്യങ്ങള്&#x200d; കുറഞ്ഞത് 18 മാസം സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.</p>
<p>എന്നിരുന്നാലും, പല പൊലീസ് സ്റ്റേഷനുകളിലും ക്യാമറകള്&#x200d; ഇല്ലാതിരിക്കുകയും, ദൃശ്യങ്ങള്&#x200d; നഷ്ടപ്പെട്ടുവെന്ന വ്യാജേന കേസുകളില്&#x200d; നിന്ന് പൊലീസ് ഏജന്&#x200d;സികള്&#x200d; ഒഴിവാകാന്&#x200d; ശ്രമിക്കുന്നുവെന്നാരോപണങ്ങളും ഉയര്&#x200d;ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതി വീണ്ടും ഇടപെട്ടത്.</p>
<p>സിസിടിവി വാങ്ങല്&#x200d;, സ്ഥാപിക്കല്&#x200d;, പരിപാലനം എന്നിവയില്&#x200d; കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; കൃത്യമായ മേല്&#x200d;നോട്ടം വഹിക്കണമെന്നും, കസ്റ്റഡി മരണങ്ങളോ ഗുരുതര പരിക്കുകളോ സംഭവിച്ചാല്&#x200d; മനുഷ്യാവകാശ കമ്മീഷനെയോ കോടതിയെയോ സമീപിക്കുമ്പോള്&#x200d; സിസിടിവി ദൃശ്യങ്ങള്&#x200d; തെളിവായി ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-stations-do-not-have-cctv-cameras-the-supreme-court-took-the-case-voluntarily.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബുള്&#x200d;ഡോസര്&#x200d; രാജ്: യുപി സര്&#x200d;ക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷവിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/1bulldozer-raj-supreme-court-slams-up-govt.html</link>
					<comments>https://www.chandrikadaily.com/1bulldozer-raj-supreme-court-slams-up-govt.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Mar 2025 08:43:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[supremcourt]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332757</guid>

					<description><![CDATA[സർക്കാർ ചെലവിൽ പുനർനിർമാണം നടത്താൻ ഉത്തരവിടേണ്ടി വരുമെന്ന് കോടതി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ബുൾഡോസർ രാജിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷവിമർശനം. സർക്കാർ ചെലവിൽ പുനർനിർമാണം നടത്താൻ ഉത്തരവിടേണ്ടി വരുമെന്ന് കോടതി പറഞ്ഞു. സർക്കാരിന്&#x200d;റെ നടപടി ഞെട്ടിപ്പിക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രയാഗ്‌രാജിൽ ഒരു അഭിഭാഷകൻ്റെയും പ്രൊഫസറുടെയും മറ്റ് മൂന്ന് പേരുടെയും വീടുകൾ പൊളിച്ചുമാറ്റിയതിന് എതിരായ ഹരജിയിലാണ് വിമർശനം. 2021 മാർച്ച് മാസത്തിൽ നടന്ന സംഭവത്തിലാണ് സുപ്രിം കോടതി ഇടപെടൽ.</p>
<p>ഇത്തരം നടപടികൾ ഞെട്ടിപ്പിക്കുന്നതും തെറ്റായ സൂചന നൽകുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. &#8216;ആർട്ടിക്കിൾ 21&#8217; എന്ന ഒന്നുണ്ടെന്ന് ജസ്റ്റിസ് ഓക്ക കൂട്ടിച്ചേർത്തു. പൊളിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന സുപ്രിം കോടതിയുടെ സമീപകാല വിധിയും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.അഭിഭാഷകനായ സുൾഫിക്കർ ഹൈദർ, കോളജ് അധ്യാപകനായ പ്രൊഫസർ അലി അഹമ്മദ് എന്നിവരുടെ അടക്കം വസതികൾ നോട്ടീസ് നൽകി പിറ്റേദിവസം പൊളിച്ചുനീക്കിയിരുന്നു.</p>
<p>ബുള്&#x200d;ഡോസര്&#x200d; രാജിൽ നേരത്തെയും യുപി സര്&#x200d;ക്കാരിനെ സുപ്രിം കോടതി വിമര്&#x200d;ശിച്ചിരുന്നു. നിയമനടപടികൾ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകർക്കാൻ കഴിയുകയെന്ന് കോടതി ചോദിച്ചു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകാനും യുപി സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചു. റോഡ് വികസനത്തിന്റെ പേരിൽ അനധികൃത നിർമാണമെന്ന് ആരോപിച്ച് വീടുകൾ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് സുപ്രിംകോടതിയുടെ വിമർശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bulldozer-raj-supreme-court-slams-up-govt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി ബില്ലിൽ സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/opposition-to-approach-supreme-court-on-waqf-amendment-bill.html</link>
					<comments>https://www.chandrikadaily.com/opposition-to-approach-supreme-court-on-waqf-amendment-bill.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 Jan 2025 03:22:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[approach]]></category>
		<category><![CDATA[opposition]]></category>
		<category><![CDATA[supremcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327676</guid>

					<description><![CDATA[ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായ രീതിയിലെന്ന വിമർശനം ശക്തമായിരിക്കെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി ബില്ലിന് ജെപിസി അംഗീകാരം നൽകിയ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷം. ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായ രീതിയിലെന്ന വിമർശനം ശക്തമായിരിക്കെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുന്നത്.</p>
<p>സിറ്റിംഗുകളിൽ ലഭിച്ച അഭിപ്രായങ്ങൾ ജെപിസി യോഗത്തിൽ ചെയർമാൻ ജഗദാംബിക പാൽ ചർച്ച ചെയ്യാൻ തയ്യാറായില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ബജറ്റ് സമ്മേളനത്തിലും ഈ വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.</p>
<p>കഴിഞ്ഞ ദിവസമാണ് സംയുക്ത പാർലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്&#x200d;കിയത്. 14 ഭേദഗതികളാണ് കമ്മിറ്റി അംഗീകരിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്&#x200d; സമിതി തള്ളിയിരുന്നു. 10 എംപിമാര്&#x200d; പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്&#x200d; 16 പേര്&#x200d; എതിര്&#x200d;ക്കുകയായിരുന്നു.</p>
<p>വഖഫ് ബോര്&#x200d;ഡുകളുടെ ഭരണരീതിയില്&#x200d; നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലില്&#x200d; നിര്&#x200d;ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്‌ലിംകളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്&#x200d; ഇടം നേടും. വഖഫ് കൗണ്&#x200d;സിലിന് ഭൂമി അവകാശപ്പെടാനും സാധിക്കില്ല.</p>
<p>ബിൽ പാസാക്കിയത് ഏകപക്ഷീയമായ നടപടിലൂടെയാണെന്ന് ഡിഎംകെ അംഗം എ രാജ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. അസാധാരണ നടപടിയാണ് ജെപിസി യോഗത്തിൽ ഉണ്ടായതെന്നും ഏകപക്ഷീയമായി ചെയർമാൻ തീരുമാനങ്ങൾ എടുത്തുവെന്നും എ രാജ പറഞ്ഞു.</p>
<p>ജെപിസിയുടെ തീരുമാനം പാർലമെന്റിൽ ശക്തമായി എതിർക്കുമെന്നും ബില്ല് പാസാക്കിയാൽ നിയമപരമായി നേരിടുംമെന്നും രാജ സൂചന നൽകിയിരുന്നു. യോഗത്തില്&#x200d; ഒരു നിയമവും നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ലെന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് എംപി കല്യാണ്&#x200d; ബാനര്&#x200d;ജിയും പറഞ്ഞിരുന്നു.</p>
<p>നേരത്തെ നവംബര്&#x200d; 29നകം റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്&#x200d;ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്&#x200d;കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-to-approach-supreme-court-on-waqf-amendment-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീ സുരക്ഷാ നിയമങ്ങള്&#x200d; ഭര്&#x200d;ത്താക്കന്മാരില്&#x200d; ആധിപത്യം സ്ഥാപിക്കാനുള്ളതല്ല; സുപ്രിംകോടതി</title>
		<link>https://www.chandrikadaily.com/women-safety-laws-are-not-meant-to-dominate-husbands-supreme-court.html</link>
					<comments>https://www.chandrikadaily.com/women-safety-laws-are-not-meant-to-dominate-husbands-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 20 Dec 2024 11:04:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[supremcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322615</guid>

					<description><![CDATA[നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്&#x200d; ഭര്&#x200d;ത്താവ് ജീവിത കാലം മുഴുവന്&#x200d; മുന്&#x200d; പങ്കാളിയെ പിന്തുണയ്ക്കാന്&#x200d; ബാധ്യസ്ഥനല്ല എന്നും കോടതി കൂട്ടിച്ചേര്&#x200d;ത്തു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സ്ത്രീ സുരക്ഷാ നിയമങ്ങള്&#x200d; ഭര്&#x200d;ത്താക്കന്മാരില്&#x200d; ആധിപത്യം സ്ഥാപിക്കാനുള്ളതല്ലെന്ന് സുപ്രിംകോടതി. സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി നടപ്പിലാക്കുന്ന നിയമങ്ങള്&#x200d; ഭര്&#x200d;ത്താക്കന്&#x200d;മാരെ ഭീഷണിപ്പെടുത്താനോ ഉപ്രദവിക്കാനോ വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രിംകോടതി വിലക്കി.</p>
<p>ബെംഗളൂരുവിലെ ടെക്കിയായ അതുല്&#x200d; സുഭാഷ് ജീവനൊടുക്കിയ സംഭവത്തില്&#x200d; രാജ്യവ്യാപകമായി പ്രതിഷേധങ്ങള്&#x200d; നടക്കുന്നതിനിടെയാണ് സുപ്രിംകോടതി നിലപാട് അറിയിച്ചത്. നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്&#x200d; ഭര്&#x200d;ത്താവ് ജീവിത കാലം മുഴുവന്&#x200d; മുന്&#x200d; പങ്കാളിയെ പിന്തുണയ്ക്കാന്&#x200d; ബാധ്യസ്ഥനല്ല എന്നും കോടതി കൂട്ടിച്ചേര്&#x200d;ത്തു. ഹിന്ദു വിവാഹം ഒരു വാണിജ്യ സംരംഭം അല്ല, അത് കുടുംബത്തിന്റെ അടിത്തറയാണ് എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്നയും പങ്കജ് മിത്തലും ഉള്&#x200d;പ്പെടുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്&#x200d;.</p>
<p>ബലാത്സംഗം, ഭീഷണിപ്പെടുത്തല്&#x200d;, വിവാഹിതയായ സ്ത്രീയെ ക്രൂരതയ്ക്ക് വിധേയയാക്കല്&#x200d; എന്നിവ ഉള്&#x200d;പ്പെടെയുള്ള ഇന്ത്യന്&#x200d; ശിക്ഷാ നിയമത്തിലെ വകുപ്പുകളും ബെഞ്ച് നിരീക്ഷിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/women-safety-laws-are-not-meant-to-dominate-husbands-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മസ്ജിദുകളില്&#x200d; സര്&#x200d;വേ ആവശ്യപ്പെട്ട് പുതിയ ഹര്&#x200d;ജികള്&#x200d; വേണ്ട; നിര്&#x200d;ണായക ഉത്തരവുമായി സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/no-new-petitions-demanding-survey-in-mosques-supreme-court-with-a-decisive-decision.html</link>
					<comments>https://www.chandrikadaily.com/no-new-petitions-demanding-survey-in-mosques-supreme-court-with-a-decisive-decision.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Dec 2024 11:08:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[news]]></category>
		<category><![CDATA[supremcourt]]></category>
		<category><![CDATA[survey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321514</guid>

					<description><![CDATA[ഹര്&#x200d;ജിയെ എതിര്&#x200d;ത്ത് കക്ഷി ചേരാനുള്ള മുസ്ലിം ലീഗിന്റേത്‌ അടക്കമുള്ള അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു]]></description>
										<content:encoded><![CDATA[<p>ആരാധനാലയങ്ങൾക്കുമേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട് സുപ്രിംകോടതി. മസ്ജിദുകളിലെ സർവേ നടപടികൾ കോടതി വിലക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.</p>
<p>ഗ്യാൻവാപി, മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ്, സംഭൽ മസ്ജിദ് കേസുകളിൽ ഇനിയൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവും പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. പത്ത് ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ച് നിലവിൽ 18 ഹരജികൾ വിവിധ കോടതികൾക്കു മുൻപാകെയുണ്ട്. ഇനിയും ഹരജികൾ അനുവദിക്കില്ലെന്നാണ് കോടതി അറിയിച്ചത്. നിലവിൽ കോടതികളിലുള്ള കേസുകളിലും തുടർനടപടി തടഞ്ഞിരിക്കുകയാണ്.</p>
<p>ഹര്&#x200d;ജിയെ എതിര്&#x200d;ത്ത് കക്ഷി ചേരാനുള്ള മുസ്ലിം ലീഗിന്റേത്‌ അടക്കമുള്ള അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. ഹര്&#x200d;ജികളില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; നാലാഴ്ചയ്ക്കകം മറുപടി നല്&#x200d;കാന്&#x200d; സുപ്രീംകോടതി നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-new-petitions-demanding-survey-in-mosques-supreme-court-with-a-decisive-decision.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുവന്നൂര്&#x200d; ബാങ്ക് തട്ടിപ്പ്; സി.പി.എം നേതാവിന് ജാമ്യം നല്&#x200d;കിയതിനെതിരെ ഇ.ഡി സുപ്രീംകോടതിയിലേക്ക്</title>
		<link>https://www.chandrikadaily.com/karuvannur-bank-fraud-ed-moves-supreme-court-against-granting-bail-to-cpm-leader.html</link>
					<comments>https://www.chandrikadaily.com/karuvannur-bank-fraud-ed-moves-supreme-court-against-granting-bail-to-cpm-leader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Dec 2024 06:37:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[karuvannu bank fraud]]></category>
		<category><![CDATA[supremcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320142</guid>

					<description><![CDATA[ജാമ്യം നല്&#x200d;കാതിരിക്കാന്&#x200d; നിലവില്&#x200d; കാരണങ്ങള്&#x200d; ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.]]></description>
										<content:encoded><![CDATA[<p>കരുവന്നൂര്&#x200d; സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്&#x200d; സിപിഎം നേതാവിന് ജാമ്യം നല്&#x200d;കിയതിനെതിരെ ഇ. ഡി കേസിലെ പ്രതികളായ സിപിഎം നേതാവ് പി ആര്&#x200d; അരവിന്ദാക്ഷനും സി കെ ജില്&#x200d;സിന്റെയും ജാമ്യത്തിനെതിരെ ഇ ഡി അപ്പീല്&#x200d; നല്&#x200d;കും. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇ ഡിയുടെ തീരുമാനം.</p>
<p>ജാമ്യം നല്&#x200d;കാതിരിക്കാന്&#x200d; നിലവില്&#x200d; കാരണങ്ങള്&#x200d; ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡല്&#x200d;ഹി മുന്&#x200d; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനടക്കം ജാമ്യം നല്&#x200d;കിയ സുപ്രീംകോടതി ഉത്തരവുകള്&#x200d; കൂടി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നടപടി. കര്&#x200d;ശന ഉപാധികളോടെയാണ് കരുവന്നൂര്&#x200d; കള്ളപ്പണ ഇടപാട് കേസില്&#x200d; സിപിഎം നേതാവ് പി.ആര്&#x200d; അരവിന്ദാക്ഷനും സി.കെ.ജില്&#x200d;സിനും കോടതി ജാമ്യം അനുവദിച്ചത്.</p>
<p>2023 സെപ്റ്റംബര്&#x200d; 26നാണ് കരുവന്നൂര്&#x200d; കേസില്&#x200d; അരവിന്ദാക്ഷന്&#x200d; അറസ്റ്റിലാകുന്നത്. എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്റെ അറിവോടെയാണ് നടന്നതെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്&#x200d;. അരവിന്ദാക്ഷന് കരുവന്നൂര്&#x200d; ബാങ്കില്&#x200d; 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും, ഇത് ബിനാമി വായ്പകള്&#x200d; വഴി ലഭിച്ച പണം ആണെന്നുമായിരുന്നു ഇ.ഡി വാദം. അരവിന്ദാക്ഷനും കേസിലെ മുഖ്യപ്രതി സതീഷ് കുമാറും തമ്മില്&#x200d; നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും കള്ളപ്പണ ഇടപാടിന്റെ തെളിവായി ഇ.ഡി. കോടതിയില്&#x200d; സമര്&#x200d;പ്പിച്ചിരുന്നു. ബാങ്ക് മുന്&#x200d; അക്കൗണ്ടന്റ് ജില്&#x200d;സ് ലക്ഷക്കണക്കിന് രൂപയുടെ ഭൂമി വില്&#x200d;പ്പന നടത്തിയിരുന്നു എന്നും ഇ.ഡി പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karuvannur-bank-fraud-ed-moves-supreme-court-against-granting-bail-to-cpm-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ട്: ഹര്&#x200d;ജികള്&#x200d; സുപ്രിം കോടതി ഇന്ന് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/1hema-committee-report-the-supreme-court-will-consider-the-petitions-today.html</link>
					<comments>https://www.chandrikadaily.com/1hema-committee-report-the-supreme-court-will-consider-the-petitions-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 29 Nov 2024 08:53:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hema Commission report]]></category>
		<category><![CDATA[malayalam cinema]]></category>
		<category><![CDATA[supremcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319480</guid>

					<description><![CDATA[നീതി നടപ്പാക്കുന്നതിനായാണ് ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചിന്റെ ഉത്തരവെന്നുമാണ് സര്&#x200d;ക്കാര്&#x200d; സുപ്രീം കോടതിയെ അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടില്&#x200d; കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നിര്&#x200d;മ്മാതാവായ സജിമോന്&#x200d; പാറയില്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടില്&#x200d; മൊഴിനല്&#x200d;കിയ അതിജീവിതയുടെ ഹര്&#x200d;ജിയും കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവര്&#x200d; ഉള്&#x200d;പ്പെട്ട ബെഞ്ചാണ് ഹര്&#x200d;ജി പരിഗണിക്കുന്നത്</p>
<p>റിപ്പോര്&#x200d;ട്ടിലെ മൊഴികള്&#x200d; കുറ്റകൃത്യം സംബന്ധിച്ച വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നാണ് എസ്‌ഐടിക്ക് ഹൈക്കോടതി നല്&#x200d;കിയ നിര്&#x200d;ദ്ദേശം. കുറ്റകൃത്യം സംബന്ധിച്ച വിവരം ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ട് പരിഗണിക്കാമെന്ന ഇടക്കാല ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് സജിമോന്&#x200d; പാറയിലിന്റെ ഹര്&#x200d;ജിയിലെ പ്രധാന വാദം. ഹൈക്കോടതിയുടെ ഉത്തരവില്&#x200d; പിഴവുണ്ടെന്ന സജിമോന്&#x200d; പാറയിലിന്റെ വാദം തെറ്റാണെന്ന് സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ മറുപടി സത്യവാങ്മൂലത്തില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>ഇരകള്&#x200d;ക്ക് വേണ്ടി ക്രിമിനല്&#x200d; നടപടി സ്വീകരിക്കേണ്ടത് സര്&#x200d;ക്കാരിന്റെ ചുമതലയാണ്. കമ്മിറ്റിയുടെ നിയമനം സംബന്ധിച്ച വ്യവസ്ഥകളേക്കാള്&#x200d; പ്രധാനമാണ് കമ്മിറ്റിക്ക് മുന്നില്&#x200d; ലഭിച്ച മൊഴി. ഗുരുതര കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പ്രഥമദൃഷ്ട്യാ ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടില്&#x200d; മൊഴികളുണ്ട്. നീതി നടപ്പാക്കുന്നതിനായാണ് ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചിന്റെ ഉത്തരവെന്നുമാണ് സര്&#x200d;ക്കാര്&#x200d; സുപ്രിം കോടതിയെ അറിയിച്ചത്.</p>
<p>ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടിലെ മൊഴികളില്&#x200d; ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇതിനകം കേസെടുത്തിട്ടുണ്ട്. അതിനാല്&#x200d; ഹര്&#x200d;ജിക്കാരന്റെ ആവശ്യം കാലഹരണപ്പെട്ടു. ഹര്&#x200d;ജിയിലെ ആവശ്യം നിയമപരമായി നിലനില്&#x200d;ക്കുന്നതല്ല. അന്വേഷണത്തെ അട്ടിമറിക്കാനാണ് സജിമോന്&#x200d; പാറയിലിന്റെ ശ്രമമെന്നുമാണ് സംസ്ഥാന വനിതാ കമ്മിഷന്റെ മറുവാദം</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1hema-committee-report-the-supreme-court-will-consider-the-petitions-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈ മുന്നറിയിപ്പ് ഭരണകൂടത്തിനു തന്നെ</title>
		<link>https://www.chandrikadaily.com/this-warning-is-for-the-government-itself.html</link>
					<comments>https://www.chandrikadaily.com/this-warning-is-for-the-government-itself.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 14 Nov 2024 06:55:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buldosar raj]]></category>
		<category><![CDATA[supremcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317504</guid>

					<description><![CDATA[ബുള്&#x200d;ഡോസര്&#x200d; രാജ് അവസാനിപ്പിക്കണമെന്ന പരമോന്നത നീതിപീഠത്തിന്റെ കര്&#x200d;ശന നിര്&#x200d;ദ്ദേശം കൈയ്യേറ്റത്തിന്റെയും കലാപത്തിന്റെയും പേരില്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ കുടിയൊയിപ്പിക്കലിനും ജീവിതോപാധികള്&#x200d; നശിപ്പിക്കുന്നതിനുമുള്ള ശക്തമായ മുന്നറിയിപ്പാണ്. രാജ്യത്ത് നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം, ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ് വാസസ്ഥലം, ഏതെങ്കിലും കേസില്&#x200d; പ്രതിയായത് കൊണ്ട് മാത്രം ആരും കുറ്റക്കാരാകുന്നില്ല. ആരാണ് തെറ്റുകാരന്&#x200d; എന്ന് സര്&#x200d;ക്കാരല്ല തീരുമാനിക്കേണ്ടത്, കുറ്റക്കാരന്&#x200d; ആണെങ്കില്&#x200d; പോലും സ്വത്തില്&#x200d; അവകാശം ഇല്ലാതാകുന്നില്ല, വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്&#x200d;കുന്ന മൗലികാവകാശമാണ്, അര്&#x200d;ധരാത്രി പൊളിച്ച വീട്ടില്&#x200d; നിന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ബുള്&#x200d;ഡോസര്&#x200d; രാജ് അവസാനിപ്പിക്കണമെന്ന പരമോന്നത നീതിപീഠത്തിന്റെ കര്&#x200d;ശന നിര്&#x200d;ദ്ദേശം കൈയ്യേറ്റത്തിന്റെയും കലാപത്തിന്റെയും പേരില്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ കുടിയൊയിപ്പിക്കലിനും ജീവിതോപാധികള്&#x200d; നശിപ്പിക്കുന്നതിനുമുള്ള ശക്തമായ മുന്നറിയിപ്പാണ്. രാജ്യത്ത് നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം, ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ് വാസസ്ഥലം, ഏതെങ്കിലും കേസില്&#x200d; പ്രതിയായത് കൊണ്ട് മാത്രം ആരും കുറ്റക്കാരാകുന്നില്ല. ആരാണ് തെറ്റുകാരന്&#x200d; എന്ന് സര്&#x200d;ക്കാരല്ല തീരുമാനിക്കേണ്ടത്, കുറ്റക്കാരന്&#x200d; ആണെങ്കില്&#x200d; പോലും സ്വത്തില്&#x200d; അവകാശം ഇല്ലാതാകുന്നില്ല, വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്&#x200d;കുന്ന മൗലികാവകാശമാണ്, അര്&#x200d;ധരാത്രി പൊളിച്ച വീട്ടില്&#x200d; നിന്നും സ്ത്രീകളും കുട്ടികളും തെരുവിലേക്ക് ഇറങ്ങുന്നത് സന്തോഷകരമായ കാര്യമല്ല തുടങ്ങിയ കോടതിയുടെ പരാമര്&#x200d;ശങ്ങള്&#x200d; ഭരണകൂടത്തിനുനേര്&#x200d;ക്കുള്ള കോടതിയുടെ അതിതീക്ഷ്ണമായ ശരങ്ങളാണ്.</p>
<p>മുസഫര്&#x200d; നഗര്&#x200d; കലാപാനന്തരം യു.പിയില്&#x200d; നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെയാണ് ബുള്&#x200d;ഡോസര്&#x200d; തങ്ങളുടെ എതിരാളികളെ ഭയപ്പെടുത്താനും കീഴ്‌പ്പെടുത്താനും ഭീഷണിപ്പെടുത്താ നുമുപയോഗിക്കുന്ന ഒരു രാഷ്ട്രീയ ആയുധമായി മാറിയത്. മനുഷ്യത്വരഹിതവും ഭയാനകവുമായ ഈ രാഷ്ട്രീയ ആയുധത്തിന് ഏറ്റവും കൂടുതല്&#x200d; ഇരയാകേണ്ടിവന്നവര്&#x200d; രാജ്യത്തെ മുസ്ലിംകളും ദളിതരുമായിരുന്നു. മതിയായ രേഖകളില്ലാതെ, കോടതി ഉത്തരവിന് കാത്തുനില്&#x200d;ക്കാതെ, തികച്ചും പക്ഷപാതപരമായി അനധികൃത കൈയേറ്റം ഒഴിപ്പിക്കല്&#x200d; എന്ന പേരില്&#x200d; ദലിത്, പിന്നാക്ക വിഭാഗങ്ങളുടെയും പിന്നാക്ക മുസ്ലിംകളുടെയും കടകളും വീടുകളും തകര്&#x200d;ക്കുക എന്നതാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സര്&#x200d;ക്കാറിന്റെ ബുള്&#x200d;ഡോസര്&#x200d; രാജ്. ഏതെങ്കിലും കേസില്&#x200d; പ്രതികളാക്കപ്പെടുന്നവരുടെ, കുറ്റാരോപിതരാവുന്നവരുടെ പ്രതിഷേധിക്കുന്നവരുടെയെല്ലാം വീടുകള്&#x200d; തകര്&#x200d;ത്ത് അവരുടെ കുടുംബത്തെ തെരുവിലേക്ക് വലിച്ചെറിയുന്ന ക്രൂരവിനോദമായി, കാര്യമായ പ്രതിഷേധമോ എതിര്&#x200d;പ്പോ ഇല്ലാതെ ബുള്&#x200d;ഡോസര്&#x200d; രാജ് നിര്&#x200d;ബാധം തുടരുകയാണ്. ഉത്തര്&#x200d;പ്രദേശിന് ശേഷം ഗുജറാത്തില്&#x200d; ഭൂപേന്ദ്രഭായ് പട്ടേല്&#x200d; സര്&#x200d;ക്കാറും മധ്യപ്രദേശില്&#x200d; ശിവരാജ് സിങ് ചൗഹാന്&#x200d; സര്&#x200d;ക്കാറും ബുള്&#x200d;ഡോസര്&#x200d; രാജില്&#x200d; യോഗിയെ പിന്തുടര്&#x200d;ന്നു അത് പിന്നീട് ഹരിയാനയിലേക്കും അസമിലേക്കും കാശ്മീരിലേക്കും തുടങ്ങി അതിന്റെ രാഷ്ട്രീയ സാധ്യത സംഘപരിവാര്&#x200d; വിശാലമാക്കി. 2020 മുതല്&#x200d; 22 വരെയുള്ള രണ്ട് വര്&#x200d;ഷത്തെ കണക്കെടുത്താല്&#x200d; മധ്യപ്രദേശില്&#x200d; 332 വസ്തുവകകളാണ് ബുള്&#x200d;ഡോസറിംഗില്&#x200d; തകര്&#x200d;ന്നടിഞ്ഞത്. ഇതില്&#x200d; 223 എണ്ണവും മുസ്ലിംകളുടേതായിരുന്നു.</p>
<p>കെട്ടിച്ചമച്ച കേസുകളുടെയും കൈയ്യേറ്റങ്ങളുടെയുമെല്ലാം പേരുപറഞ്ഞ്, തലമുറകളായി താമസിച്ച് പോരുന്ന മണ്ണില്&#x200d;നിന്നും കുടിയിറക്കുകയും കലാപാന്തരീക്ഷം സ്യഷ്ടിച്ച് ജീവനും ജീവിതവും തകര്&#x200d;ക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്&#x200d; ഉയര്&#x200d;ന്നുകൊണ്ടിരിക്കുന്ന നിസ്സഹായതയുടെ ദീനരോധനങ്ങള്&#x200d; നിതിപീഠങ്ങളെ പോലും പ്രകമ്പനംകൊള്ളിക്കുന്ന സാഹചര്യത്തില്&#x200d; എത്തിച്ചേര്&#x200d;ന്നപ്പോഴാണ് സുപ്രീംകോടതിക്ക് ശക്തവും വ്യക്തവുമായ ഭാഷയില്&#x200d; ഭരണ കൂട ഭീകരതയുടെ ഈ നരനായാട്ടിനെതിരെ മുന്നറിയിപ്പ് നല്&#x200d;കേണ്ടിവന്നത്. രാജ്യത്തെ ജനങ്ങളുടെ മൗലികാവകാ ശങ്ങളുടെ സംരക്ഷണം ഭരണകൂടങ്ങളുടെ ബാധ്യതയാണ്. എന്നാല്&#x200d; ഈ അവകാശങ്ങളുടെ കടക്കല്&#x200d; ഭരണകൂടം തന്നെ കുത്തിവെക്കുകയെന്ന വിരോധാഭാസമാണ് ബുള്&#x200d;ഡോ സര്&#x200d; രാജിലൂടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ട മതത്തില്&#x200d; വിശ്വസിക്കാനും ഇഷ്ടപ്പെട്ട തൊഴില്&#x200d; ചെയ്യാനുമെല്ലാമുള്ള അവകാശങ്ങള്&#x200d; തൂത്തെറിയപ്പെടുകയും ഒരായുസിന്റെ അധ്വാനമായ വീടും സ്വന്തം ജീവിതോപാധികളും നിമിശാര്&#x200d;ദ്ധംകൊണ്ട് തകര്&#x200d;ത്തുതരിപ്പണമാക്കപ്പെടുകയും ചെയ്യുമ്പോള്&#x200d; ഭരണഘടനയും അതുറപ്പുനല്&#x200d;കുന്ന അവകാശങ്ങളുമാണ് നോക്കുകുത്തിയായി മാറുന്നത്.</p>
<p>അവകാശ ധ്വംസനങ്ങള്&#x200d;ക്ക് പിന്നില്&#x200d; ഭരണകുടങ്ങളുടെ തന്നെ കരങ്ങള്&#x200d; തെളിഞ്ഞുവരുമ്പോഴാണ് സുപ്രിംകോടതിക്ക് ഈ മുന്നറിയിപ്പുകള്&#x200d; നല്&#x200d;കേണ്ടിവരുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്&#x200d; വര്&#x200d;ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഇത്തരം നീക്കങ്ങള്&#x200d; നടത്തപ്പെടുകയും അതിന് പ്രചോദനവും പ്രോത്സാഹനവുമായി ഭരണാധികാരികള്&#x200d; തന്നെ കളം നിറയുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്&#x200d; രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിതന്നെ നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗിയതയും വിദ്വേഷവും സ്യഷ്ടിക്കുന്ന പ്രസ്താവനകള്&#x200d; ഇതിനുദാഹരണമാണ്. ഭരണവിരുദ്ധ വികാരം മറികടക്കാനും അധികാരത്തുടര്&#x200d;ച്ച കൈവരിക്കാനും വിവിധ സംസ്ഥാനങ്ങളില്&#x200d; വിജയകരമായി നടപ്പാക്കിയ പോളിസി എന്ന നിലയിലാണ് സംഘ്പരിവാര്&#x200d; പച്ചയായ ഈ അധികാര ദുര്&#x200d;വിനിയോഗത്തിന് നേത്യത്വം നല്&#x200d;കുന്നത്</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-warning-is-for-the-government-itself.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
