<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>surgery &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/surgery/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 12 Jan 2026 15:21:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>surgery &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുവതിയുടെ ശരീരത്തിൽ തുണിക്കഷണം കണ്ടെത്തിയ സംഭവം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു</title>
		<link>https://www.chandrikadaily.com/the-incident-where-a-piece-of-cloth-was-found-on-the-body-of-the-young-woman-police-registered-a-case.html</link>
					<comments>https://www.chandrikadaily.com/the-incident-where-a-piece-of-cloth-was-found-on-the-body-of-the-young-woman-police-registered-a-case.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Mon, 12 Jan 2026 15:21:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manadhavadi]]></category>
		<category><![CDATA[surgery]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373609</guid>

					<description><![CDATA[മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വയനാട്: മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ മാനന്തവാടി പൊലീസ് കേസെടുത്തു. ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.</p>
<p>മാനന്തവാടി എസ്‌ഐ എം.സി. പവനനാണ് അന്വേഷണ ചുമതല. പൊലീസ് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ശരീരത്തിൽ നിന്ന് ലഭിച്ച രണ്ട് തുണിക്കഷണങ്ങളിൽ ഒന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റൊരു കഷണം നേരത്തെ തന്നെ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സംഘത്തിന് കൈമാറിയിരുന്നു.</p>
<p>പ്രസവത്തിനു ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി രണ്ട് തവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും സ്‌കാനിങ് നടത്താൻ തയ്യാറായില്ലെന്നതാണ് പരാതിയിലെ പ്രധാന ആരോപണം. തുടർന്ന് ശരീരത്തിൽ നിന്നാണ് തുണിക്കഷണം പുറത്തുവന്നതെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.</p>
<p>മെഡിക്കൽ കോളേജിലെ സ്ത്രീരോഗ വിഭാഗം ഡോക്ടറുടെ ഭാഗത്തുണ്ടായ ശ്രദ്ധക്കുറവാണ് തുണി ശരീരത്തിൽ കുടുങ്ങാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ മന്ത്രി ഒ.ആർ. കേളു, ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ), ആശുപത്രി സൂപ്രണ്ട് എന്നിവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-a-piece-of-cloth-was-found-on-the-body-of-the-young-woman-police-registered-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയിൽ വാഹനാപകടം: റോഡരികിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയ വിഫലം</title>
		<link>https://www.chandrikadaily.com/car-accident-in-kochi-emergency-surgery-performed-on-the-roadside-failed.html</link>
					<comments>https://www.chandrikadaily.com/car-accident-in-kochi-emergency-surgery-performed-on-the-roadside-failed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 23 Dec 2025 15:52:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[docter]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[surgery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370329</guid>

					<description><![CDATA[പ്രാർഥനകളും ഡോക്ടർമാരുടെ അത്യന്തം പരിശ്രമങ്ങളും അവസാനിപ്പിച്ച് ലിനു എന്ന ലിനീഷ് മരണത്തിന് കീഴടങ്ങി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് റോഡരികിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയ വിഫലമായി. പ്രാർഥനകളും ഡോക്ടർമാരുടെ അത്യന്തം പരിശ്രമങ്ങളും അവസാനിപ്പിച്ച് ലിനു എന്ന ലിനീഷ് മരണത്തിന് കീഴടങ്ങി.</p>
<p>ഞായറാഴ്ച രാത്രി എട്ടരയോടെ എറണാകുളം ഉദയംപേരൂർ വലിയംകുളത്താണ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ലിനീഷിന്റെ നില അതീവ ഗുരുതരമായിരുന്നു.</p>
<p>ലിനീഷിന്റെ രക്തം കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ കണ്ടെത്തി. ആശുപത്രിയിലെത്തിക്കാൻ സമയം ലഭിക്കാത്ത സാഹചര്യത്തിൽ, എറണാകുളം ഇന്ദിര ഗാന്ധി ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവർ ചേർന്ന് റോഡരികിൽ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് തീരുമാനിച്ചു.</p>
<p>ലഭ്യമായ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു ജീവൻ രക്ഷിക്കാനുള്ള ശ്രമം. ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് കഴുത്തിൽ മുറിവുണ്ടാക്കി ശ്വാസനാളം തുറക്കാനായിരുന്നു ഡോക്ടർമാരുടെ ശ്രമം. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ആവശ്യമായ സഹായങ്ങൾ ഒരുക്കി. രാത്രി സമയവും മതിയായ വെളിച്ചത്തിന്റെ അഭാവവും കാരണം ചുറ്റുമുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ ഫ്ലാഷ് ഓൺ ചെയ്താണ് ശസ്ത്രക്രിയ നടത്തിയത്.</p>
<p>തുടർന്ന് ലിനീഷിനെ ആംബുലൻസിൽ വൈറ്റിലയിലെ വെൽകെയർ ആശുപത്രിയിലേക്ക് മാറ്റി. ഡോ. മനൂപ് കൂടെ ആശുപത്രിയിലേക്ക് പോയിരുന്നു. അവിടെ വിദഗ്‌ധ ചികിത്സ നൽകിയെങ്കിലും, ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം സംഭവിച്ചതാണ് മരണകാരണമെന്നാണ് അനൗദ്യോഗിക വിവരം.</p>
<p>റോഡരികിൽ തന്നെ ജീവൻ രക്ഷിക്കാൻ നടത്തിയ ഡോക്ടർമാരുടെ ധീരമായ ശ്രമങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ശ്രദ്ധ നേടുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/car-accident-in-kochi-emergency-surgery-performed-on-the-roadside-failed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൈ മുറിച്ചുമാറ്റിയ കുട്ടിക്ക് വീണ്ടും സര്‍ജറി; ആശുപത്രി നടപടികളില്‍ അന്വേഷണം ആവശ്യപ്പെടുന്നു</title>
		<link>https://www.chandrikadaily.com/11amputated-child-undergoes-surgery-again-demands-investigation-into-hospital-procedures.html</link>
					<comments>https://www.chandrikadaily.com/11amputated-child-undergoes-surgery-again-demands-investigation-into-hospital-procedures.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 24 Oct 2025 14:46:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[surgery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360054</guid>

					<description><![CDATA[സ്റ്റിച്ചിട്ട ഭാഗത്ത് പഴുപ്പ് ബാധിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് വീണ്ടും സര്‍ജറി നടത്തേണ്ടിവന്നു.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: ഒമ്പതു വയസ്സുകാരിക്ക് കൈയിലെ എല്ലുകള്&#x200d; പൊട്ടിയതിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്&#x200d; ആരംഭിച്ച ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; കൈ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. സ്റ്റിച്ചിട്ട ഭാഗത്ത് പഴുപ്പ് ബാധിച്ചതിനെത്തുടര്&#x200d;ന്ന് കുട്ടിക്ക് വീണ്ടും സര്&#x200d;ജറി നടത്തേണ്ടിവന്നു. ഇതു നാലാമതാണ് എന്ന് കുട്ടിയുടെ പിതാവ് വിനോദ് അറിയിച്ചു. കുട്ടി ഇപ്പോള്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ ഐ.സി.യുവില്&#x200d; തുടരുകയാണ്.</p>
<p>സെപ്റ്റംബര്&#x200d; 24-ന് വീണ് പരിക്കേറ്റ കുട്ടിക്ക് ആദ്യം ജില്ല ആശുപത്രിയില്&#x200d; പ്ലാസ്റ്റര്&#x200d; സ്ലാബ് ചെയ്തിരുന്നു. രക്തയോട്ടമില്ലെന്ന് ഉറപ്പാക്കിയശേഷം കുട്ടിയെ ഡിസ്ചാര്&#x200d;ജ് ചെയ്‌തെങ്കിലും, പിന്നീട് സ്റ്റിച്ച് സ്ഥലത്ത് പ്രശ്നങ്ങള്&#x200d; ഉണ്ടാകുന്നതിനാല്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജിലേക്ക് റഫര്&#x200d; ചെയ്തിരുന്നു.</p>
<p>ആരോഗ്യവകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്&#x200d; ചികിത്സയില്&#x200d; വീഴ്ചയില്ലെന്ന് കണ്ടെത്തി. ജില്ല ആശുപത്രിയില്&#x200d; ആവശ്യമായ ശാസ്ത്രീയ ചികിത്സ നല്&#x200d;കിയിരുന്നുവെന്നും റിപ്പോര്&#x200d;ട്ട് പറയുന്നു. സംഭവത്തിന് ശേഷം ജില്ല ആശുപത്രിയിലെ ഓര്&#x200d;ത്തോ വിഭാഗത്തിലെ രണ്ട് ഡോക്ടര്&#x200d;മാര്&#x200d; സസ്പെന്&#x200d;ഡ് ചെയ്തിരുന്നെങ്കിലും, ഐ.എം.എ ജില്ല കമ്മിറ്റി നടപടിക്കെതിരെ രംഗത്തെത്തി. കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;മാരെതിരെയും അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്&#x200d;ന്നിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11amputated-child-undergoes-surgery-again-demands-investigation-into-hospital-procedures.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രോഗിയുടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി; ശസ്ത്രക്രിയാ പിഴവ് സമ്മതിച്ച് ഡോക്ടര്‍</title>
		<link>https://www.chandrikadaily.com/surgical-tube-stuck-in-patients-chest-doctor-admitted-surgical-error.html</link>
					<comments>https://www.chandrikadaily.com/surgical-tube-stuck-in-patients-chest-doctor-admitted-surgical-error.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 28 Aug 2025 06:11:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[surgery]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351958</guid>

					<description><![CDATA[തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ഡോക്ടര്‍.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം ജനറല്&#x200d; ആശുപത്രിയില്&#x200d; ശസ്ത്രക്രിയയില്&#x200d; വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ഡോക്ടര്&#x200d;. നെഞ്ചില്&#x200d; സര്&#x200d;ജിക്കല്&#x200d; ട്യൂബ് കുടുങ്ങിയെന്ന മലയിന്&#x200d;കീഴ് സ്വദേശിനി സുമയ്യയുടെ പരാതിയെ തുടര്&#x200d;ന്നാണ് ഡോക്ടര്&#x200d; വീഴ്ച സമതിച്ചത്.</p>
<p>ഡോ. രാജീവ് കുമാര്&#x200d; രോഗിയുടെ ബന്ധുവുമായി സംസാരിക്കുന്ന ശബ്ദ രേഖ പുറത്ത് വന്നു. ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരം ജനറല്&#x200d; ആശുപത്രിയിലെ ഡോക്ടര്&#x200d; രാജീവ് കുമാറിനെതിരെ പൊലീസില്&#x200d; പരാതി നല്&#x200d;കാനൊരുങ്ങുകയാണ് സുമയ്യയുടെ കുടുംബം .</p>
<p>തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ രോഗിയുടെ നെഞ്ചില്&#x200d; 50 സെന്റീമീറ്റര്&#x200d; നീളം വരുന്ന ട്യൂബാണുള്ളത്. ശ്വാസംമുട്ടലിനെ തുടര്&#x200d;ന്ന് നടത്തിയ പരിശോധനയിലാണ് ട്യൂബ് കണ്ടെത്തിയത്. 2023 മാര്&#x200d;ച്ചില്&#x200d; കാട്ടാക്കട മലയിന്&#x200d;കീഴ് സ്വദേശിനി സുമയ്യക്ക് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്. ബന്ധുക്കള്&#x200d; ഡിഎംഒയ്ക്ക് പരാതി നല്&#x200d;കിട്ടുണ്ട്.</p>
<p>ഡോക്ടര്&#x200d; കയ്യൊഴിഞ്ഞ സ്ഥിതിയിലാണെന്ന് സുമയ്യ ആരോപിച്ചു. ട്യൂബ് നീക്കം ചെയ്യാന്&#x200d; കഴിയില്ലന്നാണ് മറ്റ് ഡോക്ടര്&#x200d;മാര്&#x200d; രോഗിയുടെ ബന്ധുക്കളെ അറിയിച്ചത്. നടക്കാനുള്ള ബുദ്ധിമുട്ടും ശ്വാസംമുട്ടലും ഉണ്ടാകാറുണ്ടെന്നും രോഗി പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/surgical-tube-stuck-in-patients-chest-doctor-admitted-surgical-error.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന</title>
		<link>https://www.chandrikadaily.com/scissors-stuck-in-stomach-during-surgery-even-after-eight-years-harshina-is-not-getting-justice.html</link>
					<comments>https://www.chandrikadaily.com/scissors-stuck-in-stomach-during-surgery-even-after-eight-years-harshina-is-not-getting-justice.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 03 Jul 2025 07:03:31 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[harisjina]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[medical negligance]]></category>
		<category><![CDATA[surgery]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346602</guid>

					<description><![CDATA[മെഡിക്കല്‍ കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>എട്ടുവര്&#x200d;ഷമായിട്ടും ആരോഗ്യ വകുപ്പിന്റെ നീതി ലഭിക്കാതെ കോഴിക്കോട് സ്വദേശി ഹര്&#x200d;ഷിന. കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; ശസ്ത്രക്രിയയ്ക്കിടെ 2017 ല്&#x200d; കത്രിക വയറ്റില്&#x200d; കുടുങ്ങിയ ഹര്&#x200d;ഷിനയ്ക്ക് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷവും മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കേരള മോഡലിനെ തകര്&#x200d;ക്കുന്ന പ്രവൃത്തികള്&#x200d; ആരോഗ്യ വകുപ്പ് തുടരുകയാണ്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നീതിരഹിതമായ 8 വര്&#x200d;ഷങ്ങളെക്കുറിച്ച് തന്നെയാണ് ഹര്&#x200d;ഷിന ഇപ്പോഴും പറയുന്നത്. എട്ടുവര്&#x200d;ഷം പിന്നിടുമ്പോഴും തീരാത്ത വേദനകളാണ് ഹര്&#x200d;ഷിന അനുഭവിക്കുന്നത്. 2017 നവംബര്&#x200d; 30 ന് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറില്&#x200d; കുടുങ്ങിയതെന്ന് ഹര്&#x200d;ഷിന പറയുന്നു. 2022 സെപ്റ്റംബര്&#x200d; 17ന് മെഡിക്കല്&#x200d; കോളജില്&#x200d; നടത്തിയ മറ്റൊരു ശസ്ത്രക്രിയയിലാണ് 12 സെന്റിമീറ്റര്&#x200d; നീളവും 6.1 സെന്റിമീറ്റര്&#x200d; വീതിയുമുള്ള കത്രിക പുറത്തെടുത്തത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മെഡിക്കല്&#x200d; കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്&#x200d;ക്കാര്&#x200d; നല്&#x200d;കാന്&#x200d; തയ്യാറായില്ല. ശസ്ത്രക്രിയയില്&#x200d; ഗുരുതരമായ അശ്രദ്ധവരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്&#x200d; സ്വതന്ത്രരായി ജോലി ചെയ്യുമ്പോള്&#x200d; താന്&#x200d; വേദനകളിലും ദുരിതങ്ങളിലും തുടരുകയാണെന് ഹര്&#x200d;ഷിന പറഞ്ഞു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ന്യായമായ ആവശ്യത്തില്&#x200d; നീതിരഹിതമായാണ് ഹര്&#x200d;ഷിനയോട് ഇതുവരെ ആരോഗ്യവകുപ്പ് പെരുമാറിയത്. ഇപ്പോഴും ഉന്നത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്&#x200d; ഹര്&#x200d;ഷിന ആവശ്യപെടുന്നത് ഔദാര്യമല്ല അവരുടെ അവകാശമാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം.</p>
<p>2017ൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്‌സുമാർ അടക്കം നാല് പേരെ പ്രതി ചേർത്ത് മെഡിക്കൽ കോളേജ് പൊലീസ് 2023 ഡിസംബർ 23ന് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണ തുടരുന്നതിനിടെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും 2024 ജൂണിൽ സ്‌റ്റേ വാങ്ങുകയും ചെയ്തു.</p>
<p>മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെഡിക്കൽ ബോർഡ്‌ ചേർന്ന് ഡോക്‌ടർമാർക്ക് ക്ലീൻചിറ്റ് നൽകി. പിന്നീട് ഹർഷിന സമരം കടുപ്പിക്കുകയും പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്‌തതോടെയാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ സർക്കാർ അനുമതി നൽകിയത്. നീതി തേടി ഹർഷിന മെഡിക്കൽ കോളജിന് മുന്നിൽ 106 ദിവസമാണ് സമരമിരുന്നത്. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് 2025 ജനുവരി 18ന് ഹർഷിന കോഴിക്കോട് സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/scissors-stuck-in-stomach-during-surgery-even-after-eight-years-harshina-is-not-getting-justice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ, പിന്നാലെ അണുബാധ; യുവതിയുടെ 9 വിരലുകള്‍ മുറിച്ചുമാറ്റി</title>
		<link>https://www.chandrikadaily.com/surgery-to-remove-abdominal-fat-followed-by-infection-9-fingers-of-woman-amputated.html</link>
					<comments>https://www.chandrikadaily.com/surgery-to-remove-abdominal-fat-followed-by-infection-9-fingers-of-woman-amputated.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 06 May 2025 12:44:42 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[surgery]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340394</guid>

					<description><![CDATA[തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ വിരലുകള്‍ മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനാണ് ഇവര്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ പത്മജിത്തിന്റെ ഭാര്യ എം എസ് നീതു (31) വിന്റെ ഇടതു കൈയിലെ നാലു വിരലുകളും ഇടതു കാലിലെ അഞ്ച് വിരലുകളുമാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. പത്മജിത്ത് പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ കഴക്കൂട്ടം അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്&#x200d; ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്‌വെയര്&#x200d; എഞ്ചിനീയറുടെ വിരലുകള്&#x200d; മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനാണ് ഇവര്&#x200d; സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്&#x200d; പത്മജിത്തിന്റെ ഭാര്യ എം എസ് നീതു (31) വിന്റെ ഇടതു കൈയിലെ നാലു വിരലുകളും ഇടതു കാലിലെ അഞ്ച് വിരലുകളുമാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്.</p>
<p>പത്മജിത്ത് പൊലീസ് കമ്മിഷണര്&#x200d;ക്കു നല്&#x200d;കിയ പരാതിയില്&#x200d; കഴക്കൂട്ടം അരശുംമൂട്ടില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന &#8216;കോസ്‌മെറ്റിക് ഹോസ്പിറ്റല്&#x200d;&#8217; എന്ന സ്ഥാപനത്തിന് എതിരെ തുമ്പ പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തു. കോസ്‌മെറ്റിക് ആശുപത്രിയിലെ ഡോ. ഷെനാള്&#x200d; ശശാങ്കനെ പ്രതിയാക്കിയാണ് കേസെടുത്തത്.</p>
<p>ഫെബ്രുവരി 22നാണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 23നു ഡിസ്ചാര്&#x200d;ജ് ആയി. വീട്ടില്&#x200d; എത്തി ഉച്ചയോടെ അമിത ക്ഷീണം ഉണ്ടാവുകയും ക്ലിനിക്കിലെ ഡോക്ടറെ ഫോണില്&#x200d; വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഉപ്പിട്ട് കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം. രാത്രിയോടെ അവശയായ നീതുവിനെ 24ന് ക്ലിനിക്കില്&#x200d; എത്തിച്ചു പരിശോധന നടത്തി.</p>
<p>രക്തസമ്മര്&#x200d;ദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര്&#x200d; സ്വന്തം നിലയ്ക്കു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്&#x200d; എത്തിച്ചു. അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തില്&#x200d; പ്രവേശിപ്പിക്കുകയും ചെയ്തതായി പരാതിയില്&#x200d; പറയുന്നു. പരിശോധനയില്&#x200d; ആന്തരിക അവയവങ്ങളില്&#x200d; അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്&#x200d;ന്നു 21 ദിവസം വെന്റിലേറ്ററില്&#x200d; കഴിയേണ്ടിവന്നു. ഡയാലിസിസിനു വിധേയയായി കഴിയുന്ന നീതുവിന്റെ ഇടതുകാലിലെ ആര്&#x200d;ട്ടറി ബ്ലോക്കായതിനെ തുടര്&#x200d;ന്നു പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ചലനശേഷി നഷ്ടമാവുകയും ചെയ്തതായും പരാതിയില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/surgery-to-remove-abdominal-fat-followed-by-infection-9-fingers-of-woman-amputated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൈക്ക് പകരം നാവിന് ശസ്ത്രക്രിയ; ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കല്&#x200d; ബോര്&#x200d;ഡ് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/hand-replacement-tongue-surgery-medical-board-report-that-there-was-a-failure-on-the-part-of-the-doctor.html</link>
					<comments>https://www.chandrikadaily.com/hand-replacement-tongue-surgery-medical-board-report-that-there-was-a-failure-on-the-part-of-the-doctor.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Jun 2024 06:07:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode medical college]]></category>
		<category><![CDATA[MEDICAL NEGLIGENCE]]></category>
		<category><![CDATA[report]]></category>
		<category><![CDATA[surgery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299160</guid>

					<description><![CDATA[സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; മെഡിക്കല്&#x200d; കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്&#x200d; പോലീസ് അന്വേഷണം നടത്തിയിരുന്നു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഗവ. മെഡിക്കല്&#x200d; കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്&#x200d; നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്&#x200d; ശസ്ത്രക്രിയ നടത്തിയ സംഭവത്തില്&#x200d; ശസ്ത്രക്രിയചെയ്ത അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോണ്&#x200d; ജോണ്&#x200d;സന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കല്&#x200d; ബോർഡ് റിപ്പോർട്ട്.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; മെഡിക്കല്&#x200d; കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്&#x200d; പോലീസ് അന്വേഷണം നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് ശരിവെക്കുന്ന തരത്തിലാണ് മെഡിക്കല്&#x200d; ബോർഡും റിപ്പോർട്ട് നല്&#x200d;കിയത്. ശനിയാഴ്ചയാണ് ജില്ലാമെഡിക്കല്&#x200d; ഓഫീസർ ഡോ. രാജേന്ദ്രൻ കണ്&#x200d;വീനാറായി ആറംഗ വിദഗ്ധ സമിതിയുടെ യോഗം ചേർന്നത്. പോലീസ് സർജനും യോഗത്തില്&#x200d; പെങ്കടുത്തു. യോഗത്തിന് ശേഷം തീരുമാനമടങ്ങിയ റിപ്പോർട്ട് ഡി.എം.ഒ. അസിസ്റ്റന്റ് കമ്മിഷണർക്ക് നല്&#x200d;കുകയായിരുന്നു. ഇനി കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്&#x200d; കുറ്റപത്രം സമർപ്പിക്കും.</p>
<p>മേയ് 16-നാണ് കൈവിരലിന് ചികിത്സതേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ മകള്&#x200d;ക്ക് കൈക്ക് ശസ്ത്രക്രിയ നടത്തുന്നതിന് പകരം നാവിന് കെട്ട് (ടങ്ങ് ടൈ) മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടുകയും ഡോ. ബിജോണ്&#x200d; ജോണ്&#x200d;സണെ അന്നുതന്നെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് മെഡിക്കല്&#x200d; വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച വിദഗ്ധസമിതിയും റിപ്പോർട്ട് നല്&#x200d;കിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hand-replacement-tongue-surgery-medical-board-report-that-there-was-a-failure-on-the-part-of-the-doctor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിരലിന് പകരം നാവിന് ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/tongue-surgery-to-replace-a-finger-case-against-doctor-of-kozhikode-medical-college.html</link>
					<comments>https://www.chandrikadaily.com/tongue-surgery-to-replace-a-finger-case-against-doctor-of-kozhikode-medical-college.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 May 2024 06:28:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Case against doctor]]></category>
		<category><![CDATA[kozikkode]]></category>
		<category><![CDATA[medicalcollage]]></category>
		<category><![CDATA[surgery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297921</guid>

					<description><![CDATA[നാലുവയസുകാരിയുടെ ആറാം വിരല്&#x200d; ശസ്ത്രക്രിയയ്ക്ക് പകരം നാവില്&#x200d; ശസ്ത്രക്രിയ സംഭവത്തില്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;ക്കെതിരെ കേസ്. ഡോ. ബിജോണ്&#x200d; ജോണ്&#x200d;സനെതിരെയാണ് കേസെടുത്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ചെറുവണ്ണൂര്&#x200d; സ്വദേശിയായ  നാലുവയസുകാരിയുടെ ആറാം വിരല്&#x200d; ശസ്ത്രക്രിയയ്ക്ക് പകരം നാവില്&#x200d; ശസ്ത്രക്രിയ സംഭവത്തില്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;ക്കെതിരെ കേസ്. ഡോ. ബിജോണ്&#x200d; ജോണ്&#x200d;സനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡോക്ടറെ സസ്പെന്&#x200d;ഡ് ചെയ്തിരുന്നു. മെഡിക്കല്&#x200d; നെഗ്ലിജന്&#x200d;സ് ആക്ട് പ്രകാരമാണ് കേസ്.</p>
<p>ആറാം വിരല്&#x200d; ശസ്ത്രക്രിയയ്ക്കെത്തിയ കുട്ടിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരല്&#x200d; നീക്കം ചെയ്യാന്&#x200d; ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായില്&#x200d; പഞ്ഞിയുള്ള വിവരം വീട്ടുകാര്&#x200d; അറിയുന്നത്. പിന്നീട് കൈയില്&#x200d; ആറാം വിരല്&#x200d; ഉള്ളതായും കണ്ടെത്തി. തുടര്&#x200d;ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവില്&#x200d; ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.</p>
<p>സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ് മെഡിക്കല്&#x200d; വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സസ്പെന്&#x200d;ഷന്&#x200d; നടപടി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tongue-surgery-to-replace-a-finger-case-against-doctor-of-kozhikode-medical-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്&#x200d; നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ</title>
		<link>https://www.chandrikadaily.com/severe-abdominal-pain-a-tumor-weighing-10-kg-was-removed-from-the-stomach-of-a-native-of-malappuram.html</link>
					<comments>https://www.chandrikadaily.com/severe-abdominal-pain-a-tumor-weighing-10-kg-was-removed-from-the-stomach-of-a-native-of-malappuram.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 02 May 2024 15:25:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[surgery]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296682</guid>

					<description><![CDATA[നിലവില്&#x200d; യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്&#x200d; നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്&#x200d; നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.</p>
<p>ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്&#x200d; യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.</p>
<p>ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്&#x200d; മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്&#x200d; വയറ്റില്&#x200d; മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.</p>
<p>ശസ്ത്രക്രിയ ചെയ്യുമ്പോള്&#x200d; അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്&#x200d; അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്&#x200d; നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/severe-abdominal-pain-a-tumor-weighing-10-kg-was-removed-from-the-stomach-of-a-native-of-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹത്തിനു മുന്നോടിയായി നല്ല പുഞ്ചിരിക്ക് സര്&#x200d;ജറി നടത്തിയ യുവാവിന് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/a-young-man-who-had-surgery-to-improve-his-smile-before-his-wedding-met-with-a-tragic-end.html</link>
					<comments>https://www.chandrikadaily.com/a-young-man-who-had-surgery-to-improve-his-smile-before-his-wedding-met-with-a-tragic-end.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 20 Feb 2024 17:09:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[improve]]></category>
		<category><![CDATA[smile]]></category>
		<category><![CDATA[surgery]]></category>
		<category><![CDATA[wedding]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290956</guid>

					<description><![CDATA[അമിതമായി അനസ്തേഷ്യ നൽകിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>കല്യാണത്തിനു മുന്&#x200d;പ് ചിരി അല്&#x200d;പം കൂടി മനോഹരമാക്കാന്&#x200d; നടത്തിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിന് ദാരുണാന്ത്യം. 28കാരനായ ലക്ഷ്മി നാരായണ വിഞ്ജം ആണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഫെബ്രുവരി 16ന് ഹൈദരാബാദ് ഇന്റര്&#x200d;നാഷണല്&#x200d; ഡെന്റല്&#x200d; ക്ലിനിക്കില്&#x200d;വെച്ചാണ് യുവാവ് മരിച്ചത്.</p>
<p>ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇന്&#x200d;റർനാഷണൽ ഡെന്&#x200d;റൽ ക്ലിനിക്കിൽ ‘സ്മൈൽ ഡിസൈനിംഗ്’ ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 16 നാണ് സംഭവം നടന്നത്.</p>
<p>അമിതമായി അനസ്തേഷ്യ നൽകിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകന്&#x200d; ബോധരഹിതനായെന്നാണ് ജീവനക്കാർ പറഞ്ഞത്. ഉടൻ ക്ലിനിക്കിലേക്ക് വരാൻ അവർ ആവശ്യപ്പെട്ടെന്നും രാമുലു വിശദീകരിച്ചു. ഉടനെ മറ്റൊരു ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നും രാമുലു പറഞ്ഞു.</p>
<p>ശസ്ത്രക്രിയയെക്കുറിച്ച് മകൻ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്ന് രാമുലു വ്യക്തമാക്കി. മകന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടർമാരാണ് തന്&#x200d;റെ മകന്&#x200d;റെ മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ക്ലിനിക്കിനെതിരെ അനാസ്ഥയ്ക്ക് പൊലീസ് കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-who-had-surgery-to-improve-his-smile-before-his-wedding-met-with-a-tragic-end.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
