<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>surrendered &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/surrendered/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 11 Nov 2025 14:14:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>surrendered &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആന്ധ്രപ്രദേശില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി; പ്രതി പൊലീസില്‍ സ്വയം കീഴടങ്ങി</title>
		<link>https://www.chandrikadaily.com/1mother-and-brother-murdered-in-andhra-pradesh-the-accused-surrendered-himself-to-the-police.html</link>
					<comments>https://www.chandrikadaily.com/1mother-and-brother-murdered-in-andhra-pradesh-the-accused-surrendered-himself-to-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Nov 2025 14:10:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Andhra pradesh]]></category>
		<category><![CDATA[arresst]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[surrendered]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363263</guid>

					<description><![CDATA[സംഭവം നവംബര്‍ 11-ന് പുലര്‍ച്ചെ 1നും 3നും ഇടയില്‍ ഭീമാവാരം വണ്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുങ്കരപദ്ദയ്യയിലാണ് ഉണ്ടായത്. ]]></description>
										<content:encoded><![CDATA[<p>തെലങ്കാന: ആന്ധ്രപ്രദേശിലെ ഭീമാവാരത്ത് ഭയാനക കുടുംബഹത്യ. യുവാവ് സ്വന്തം അമ്മയെയും സഹോദരനെയും കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം പൊലീസിനെ തന്നെ വിളിച്ച് വിവരം അറിയിക്കുകയും സ്വയം കീഴടങ്ങുകയും ചെയ്തു.</p>
<p>സംഭവം നവംബര്&#x200d; 11-ന് പുലര്&#x200d;ച്ചെ 1നും 3നും ഇടയില്&#x200d; ഭീമാവാരം വണ്&#x200d; ടൗണ്&#x200d; പൊലീസ് സ്റ്റേഷന്&#x200d; പരിധിയിലെ സുങ്കരപദ്ദയ്യയിലാണ് ഉണ്ടായത്. പ്രതി ഗുനുപുടി ശ്രീനിവാസ് (37) ആണെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവര്&#x200d; അമ്മ മഹാലക്ഷ്മി (60), സഹോദരന്&#x200d; രവിതേജ (33) എന്നിവരാണ്.</p>
<p>പുലര്&#x200d;ച്ചെ 4.30-ഓടെ അടിയന്തര ഹെല്&#x200d;പ് ലൈന്&#x200d; നമ്പര്&#x200d; (112)ല്&#x200d; വിളിച്ച് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയതായി ശ്രീനിവാസ് പൊലീസിനോട് തന്നെ സമ്മതിച്ചു.</p>
<p>പൊലീസ് ഉടന്&#x200d; സ്ഥലത്തെത്തി ശ്രീനിവാസിനെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിനുശേഷം ശ്രീനിവാസ് മാനസികമായി തളര്&#x200d;ന്നിരുന്നതായി പൊലീസ് അറിയിച്ചു. നിലവില്&#x200d; ഇയാള്&#x200d;ക്ക് വൈദ്യപരിശോധന നടത്തുന്നുണ്ട്.</p>
<p>വെസ്റ്റ് ഗോദാവരി എസ്.പി. അദ്നന്&#x200d; നെയിം ആസ്മിം, ഡി.എസ്.പി. ജയ് സൂര്യ, ടൗണ്&#x200d; സി.ഐ. നാഗര്&#x200d;ജുന്&#x200d; എന്നിവര്&#x200d; സ്ഥലത്തെത്തി പരിശോധന നടത്തി. ബംഗളൂരുവിലുള്ള സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്ത് അന്വേഷണം തുടങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1mother-and-brother-murdered-in-andhra-pradesh-the-accused-surrendered-himself-to-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്&#x200d; കീഴടങ്ങി</title>
		<link>https://www.chandrikadaily.com/tp-murder-case-accused-surrendered-after-being-found-guilty-by-the-high-court.html</link>
					<comments>https://www.chandrikadaily.com/tp-murder-case-accused-surrendered-after-being-found-guilty-by-the-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Feb 2024 10:46:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[surrendered]]></category>
		<category><![CDATA[TP murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291035</guid>

					<description><![CDATA[കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്&#x200d;, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്.]]></description>
										<content:encoded><![CDATA[<p>ടിപി ചന്ദ്രശേഖരന്&#x200d; വധക്കേസില്&#x200d; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്&#x200d; കോടതിയില്&#x200d; കീഴടങ്ങി. കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്&#x200d;, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. സിപിഎം നേതാക്കളായ പ്രതികള്&#x200d; മാറാട് പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.</p>
<p>ആംബുലന്&#x200d;സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. ഈ മാസം 26 ന് കേസിലെ ശിക്ഷയിന്മേലുള്ള വാദത്തിന് പ്രതികളെ കോടതിയില്&#x200d; ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് ജ്യോതി ബാബുവിനെ ആംബുലന്&#x200d;സിലെത്തിച്ചത്.</p>
<p>മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും റദ്ദാക്കിയിരുന്നു. എന്നാല്&#x200d; ഇവര്&#x200d;ക്കെതിരായ ഗൂഢാലോചനക്കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ ഹൈക്കോടതി, രണ്ടു പ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.</p>
<p>ഈ രണ്ടു പ്രതികള്&#x200d; ഉള്&#x200d;പ്പെടെ ഏഴു പേരുടെ പേരിലാണ് അന്വേഷണസംഘം ഗൂഢാലോചനക്കേസ് ചുമത്തിയത്. ഇതില്&#x200d; എട്ടാംപ്രതി കെ സി രാമചന്ദ്രന്&#x200d;, 11-ാം പ്രതി ട്രൗസര്&#x200d; മനോജ്, 13-ാം പ്രതി പി കെ കുഞ്ഞനന്തന്&#x200d; എന്നിവരെ വിചാരണക്കോടതി അന്നുതന്നെ ശിക്ഷിച്ചിരുന്നു.</p>
<p>കെ കെ കൃഷ്ണന്&#x200d;, ജ്യോതിബാബു എന്നിവര്&#x200d;ക്ക് പുറമെ, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്&#x200d;, സി എച്ച് അശോകന്&#x200d;, എന്നിവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. മോഹനനെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-murder-case-accused-surrendered-after-being-found-guilty-by-the-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളമശ്ശേരി സ്‌ഫോടനം: തൃശൂരില്&#x200d; ഒരാള്&#x200d; പൊലീസ് സ്‌റ്റേഷനില്&#x200d; കീഴടങ്ങി</title>
		<link>https://www.chandrikadaily.com/1kalamassery-blast-one-person-surrendered-at-the-police-station-in-thrissur.html</link>
					<comments>https://www.chandrikadaily.com/1kalamassery-blast-one-person-surrendered-at-the-police-station-in-thrissur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 29 Oct 2023 09:26:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Kalamassery blast]]></category>
		<category><![CDATA[Police Station]]></category>
		<category><![CDATA[surrendered]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281135</guid>

					<description><![CDATA[ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്&#x200d; പൊലീസ് സ്‌റ്റേഷനില്&#x200d; എത്തിയതായി റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>കളമശ്ശേരിയിലെ സ്‌ഫോടന പരമ്പരയെ കുറിച്ച് അന്വേഷണം ഊര്&#x200d;ജ്ജിതമായി പുരോഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്&#x200d; പൊലീസ് സ്‌റ്റേഷനില്&#x200d; എത്തിയതായി റിപ്പോര്&#x200d;ട്ട്.</p>
<p>കൊച്ചി സ്വദേശിയായ വ്യക്തിയാണ് തൃശൂര്&#x200d; കൊടകര പൊലീസ് സ്‌റ്റേഷനില്&#x200d; കീഴടങ്ങിയത്. ഉച്ചക്ക് ഒന്നരയോടെയാണ് ഇയാള്&#x200d; പൊലീസ് സ്‌റ്റേഷനിലെത്തിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ആളുടെ പേരുവിവരങ്ങള്&#x200d; പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kalamassery-blast-one-person-surrendered-at-the-police-station-in-thrissur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിഎസ്‌സി നിയമന തട്ടിപ്പ്; മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി</title>
		<link>https://www.chandrikadaily.com/psc-recruitment-scam-the-main-accused-rajalakshmi-surrendered.html</link>
					<comments>https://www.chandrikadaily.com/psc-recruitment-scam-the-main-accused-rajalakshmi-surrendered.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Sep 2023 15:37:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[psc]]></category>
		<category><![CDATA[recruitment scam]]></category>
		<category><![CDATA[surrendered]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275188</guid>

					<description><![CDATA[രാജലക്ഷ്മിയുടെ സഹായിയായ ജോയ്‌സി വൈകിട്ട് പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് രാജലക്ഷ്മി കീഴടങ്ങിയത്.]]></description>
										<content:encoded><![CDATA[<p>പിഎസ്‌സി നിയമന തട്ടിപ്പ് കേസിലെ മുഖ്യ പ്രതി രാജലക്ഷ്മി പൊലീസില്&#x200d; കീഴടങ്ങി. കഴക്കൂട്ടം സ്‌റ്റേഷനിലാണ് രാജലക്ഷ്മി കീഴടങ്ങിയത്. രാജലക്ഷ്മിയുടെ സഹായിയായ ജോയ്‌സി വൈകിട്ട് പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് രാജലക്ഷ്മി കീഴടങ്ങിയത്.</p>
<p>പിഎസ്‌സിയുടെ പേരില്&#x200d; വ്യാജ കത്ത് നിര്&#x200d;മിച്ചു സര്&#x200d;ക്കാര്&#x200d; ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്&#x200d; തട്ടിയ കേസില്&#x200d; ഒന്നാം പ്രതിയായ ആര്&#x200d;.രാജലക്ഷ്മി തട്ടിപ്പു നടത്തിയത് പൊലീസ് ഓഫിസര്&#x200d; എന്ന വ്യാജേനയെന്ന് കണ്ടെത്തിയിരുന്നു. അടൂര്&#x200d; സ്വദേശിയായ രാജലക്ഷ്മി വാടകയ്‌ക്കെടുത്ത പൊലീസ് യൂണിഫോം ഉപയോഗിച്ച് ആള്&#x200d;മാറാട്ടം നടത്തിയത്.</p>
<p>ഉദ്യോഗാര്&#x200d;ഥികളെ കബളിപ്പിക്കാനായി പൊലീസ് വേഷം ധരിച്ച ചിത്രങ്ങള്&#x200d; രാജലക്ഷ്മി സാമൂഹിക മാധ്യമങ്ങളില്&#x200d; ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മെഡിക്കല്&#x200d; കോളേജ് പൊലീസ് സ്‌റ്റേഷനില്&#x200d; എത്തി കീഴടങ്ങിയ രണ്ടാം പ്രതി രശ്മിയുടെ ഫോണില്&#x200d; നിന്നാണ് ഈ ചിത്രങ്ങള്&#x200d; പൊലീസിനു ലഭിച്ചത്.</p>
<p><strong>അന്വേഷണ ഉദ്യോഗസ്ഥര്&#x200d; പറഞ്ഞത്:</strong></p>
<p>ജ്യോതിഷവും പൂജയുമായി ബന്ധപ്പെട്ടാണ് രാജലക്ഷ്മിയും രശ്മിയും പരിചയപ്പെടുന്നത്. സീനിയര്&#x200d; സിവില്&#x200d; പൊലീസ് ഓഫിസര്&#x200d; ആണെന്നു സ്വയം പരിചയപ്പെടുത്തിയ രാജലക്ഷ്മി യൂണിഫോം ധരിച്ചു നില്&#x200d;ക്കുന്ന ചിത്രങ്ങള്&#x200d; രശ്മിയെ കാണിക്കുകയും ചെയ്തു. പിഎസ്‌സിയിലും പൊലീസ് ആസ്ഥാനത്തും ബന്ധമുണ്ടെന്നും രശ്മിയുടെ സാമ്പത്തിക പ്രയാസങ്ങള്&#x200d; മാറാന്&#x200d; സര്&#x200d;ക്കാര്&#x200d; ജോലി വാങ്ങി നല്&#x200d;കാമെന്നും രാജലക്ഷ്മി വാഗ്ദാനം ചെയ്തു.</p>
<p>ഉദ്യോഗസ്ഥര്&#x200d;ക്കു കൈക്കൂലി നല്&#x200d;കാനെന്ന പേരില്&#x200d; 4 ലക്ഷം രൂപയാണ് രാജലക്ഷ്മി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് കൂടുതല്&#x200d; പേര്&#x200d; ഉണ്ടെങ്കില്&#x200d; പകുതി തുക മതിയെന്നു പറഞ്ഞു. രാജലക്ഷ്മി ആവശ്യപ്പെട്ട പ്രകാരമാണ് രശ്മി വാട്‌സാപ് ഗ്രൂപ്പു വഴിയും നേരിട്ടും ഉദ്യോഗാര്&#x200d;ഥികളെ കാന്&#x200d;വാസ് ചെയ്തത്.</p>
<p>84 പേര്&#x200d; അംഗങ്ങളായ വാട്‌സാപ് ഗ്രൂപ്പില്&#x200d; 15 പേര്&#x200d; പണം നല്&#x200d;കി. രശ്മി ഈ തുക രാജലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് അയച്ചു നല്&#x200d;കിയെന്നും ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. തട്ടിയെടുത്ത പണം രാജലക്ഷ്മിയുടെ പക്കലുണ്ടെന്നാണു പൊലീസ് കരുതുന്നത്.</p>
<p>തട്ടിപ്പിനിരയായ പതിനഞ്ചോളം പേരില്&#x200d; ഏഴ് പേര്&#x200d; മാത്രമാണു പൊലീസിനു മൊഴി നല്&#x200d;കിയത്. പിഎസ്‌സി പരീക്ഷ എഴുതാതെ ജോലി വാങ്ങിനല്&#x200d;കാമെന്നു പറഞ്ഞു പണം വാങ്ങിയെന്നാണു ഇവരുടെ മൊഴി.</p>
<p>ഓണ്&#x200d;ലൈനായി പണം ട്രാന്&#x200d;സ്ഫര്&#x200d; ചെയ്തതിന്റെ രേഖകള്&#x200d; ഹാജരാക്കുകയും ചെയ്തു. മറ്റ് ഉദ്യോഗാര്&#x200d;ഥികള്&#x200d; മൊബൈല്&#x200d; ഫോണുകള്&#x200d; ഓഫ് ചെയ്തിരിക്കുകയാണ്. വിജിലന്&#x200d;സ്, ഇന്&#x200d;കംടാക്‌സ്, ജിഎസ്ടി വകുപ്പുകളില്&#x200d; ഇല്ലാത്ത തസ്തികകളിലടക്കം ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപയാണ് ഉദ്യോഗാര്&#x200d;ഥികളില്&#x200d; നിന്നു തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/psc-recruitment-scam-the-main-accused-rajalakshmi-surrendered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒളിവിലായിരുന്ന സെസി സെവ്യര്&#x200d; കീഴടങ്ങി</title>
		<link>https://www.chandrikadaily.com/secy-xavier-who-was-in-hiding-surrendered.html</link>
					<comments>https://www.chandrikadaily.com/secy-xavier-who-was-in-hiding-surrendered.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Apr 2023 09:52:58 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[CENTER COURT]]></category>
		<category><![CDATA[surrendered]]></category>
		<category><![CDATA[swesy xavier]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249913</guid>

					<description><![CDATA[വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി പ്രവര്&#x200d;ത്തിച്ചതു കണ്ടെത്തിയപ്പോള്&#x200d; ഒളിവില്&#x200d; പോയ സെസി സേവ്യര്&#x200d; ആലപ്പുഴ ചീഫ് ജുഡിഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതിയില്&#x200d; കീഴടങ്ങി. മാസങ്ങളായി പൊലീസ് തിരയുന്നുണ്ടെങ്കിലും സെസിയെ കണ്ടെത്താന്&#x200d; കഴിഞ്ഞിരുന്നില്ല. ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും പൊലീസ് സാന്നിധ്യം മനസ്സിലാക്കി കടന്നുകളഞ്ഞിരുന്നു. മറ്റൊരാളുടെ റജിസ്റ്റര്&#x200d; നമ്പര്&#x200d; ഉപയോഗിച്ചാണ് സെസി എന്റോള്&#x200d; ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. യോഗ്യത രേഖകള്&#x200d; ആവശ്യപ്പെട്ടിട്ടും നല്&#x200d;കാതിരുന്ന ഇവര്&#x200d;ക്കെതിരെ അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; നോര്&#x200d;ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി പ്രവര്&#x200d;ത്തിച്ചതു കണ്ടെത്തിയപ്പോള്&#x200d; ഒളിവില്&#x200d; പോയ സെസി സേവ്യര്&#x200d; ആലപ്പുഴ ചീഫ് ജുഡിഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതിയില്&#x200d; കീഴടങ്ങി. മാസങ്ങളായി പൊലീസ് തിരയുന്നുണ്ടെങ്കിലും സെസിയെ കണ്ടെത്താന്&#x200d; കഴിഞ്ഞിരുന്നില്ല. ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും പൊലീസ് സാന്നിധ്യം മനസ്സിലാക്കി കടന്നുകളഞ്ഞിരുന്നു. മറ്റൊരാളുടെ റജിസ്റ്റര്&#x200d; നമ്പര്&#x200d; ഉപയോഗിച്ചാണ് സെസി എന്റോള്&#x200d; ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. യോഗ്യത രേഖകള്&#x200d; ആവശ്യപ്പെട്ടിട്ടും നല്&#x200d;കാതിരുന്ന ഇവര്&#x200d;ക്കെതിരെ അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; നോര്&#x200d;ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.</p>
<p>പരീക്ഷ ജയിക്കാതെയും എന്&#x200d; റോള്&#x200d; ചെയ്യാതെയും കോടതിയേയും സഹഅഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വര്&#x200d;ഷമായി സെസി ആലപ്പുഴയില്&#x200d; പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി. ബാര്&#x200d; അസോസിയേഷന്&#x200d; തിരഞ്ഞെടുപ്പില്&#x200d; വന്&#x200d; ഭൂരിപക്ഷത്തില്&#x200d; ജയിച്ച് ലൈബ്രറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്&#x200d; ആണ് സെസി ബാര്&#x200d; അസോസിയേഷന്&#x200d; അംഗത്വം നേടിയത്. രണ്ടര വര്&#x200d;ഷത്തോളമായി ജില്ലാ കോടതിയില്&#x200d; ഉള്&#x200d;പ്പെടെ കോടതി നടപടികളില്&#x200d; പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്&#x200d; അഭിഭാഷക കമ്മിഷനായി പോകുകയും ചെയതിരുന്നുവെന്നും പരാതിയില്&#x200d; പറയുന്നു.</p>
<p>ആള്&#x200d;മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്&#x200d; ചുമത്തി കേസെടുക്കണമെന്ന് പരാതിയില്&#x200d; ആവിശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/secy-xavier-who-was-in-hiding-surrendered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
