<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Swami Agnivesh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/swami-agnivesh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 12 Sep 2020 19:47:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Swami Agnivesh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മതേതരത്വത്തെ മുറുകെപിടിച്ച സന്യാസി-പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/sadikali-thangal-on-agnovesh.html</link>
					<comments>https://www.chandrikadaily.com/sadikali-thangal-on-agnovesh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 Sep 2020 19:44:14 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<category><![CDATA[Swami Agnivesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152664</guid>

					<description><![CDATA[കേരളത്തെക്കുറിച്ചും ഇവിടുത്തെ മതസൗഹാര്&#x200d;ദ്ദത്തെക്കുറിച്ചും ഏറെ അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തെ തുടര്&#x200d;ന്ന് മുസ്്‌ലിം യൂത്ത്‌ലീഗിന്റെ ഷാഹിന്&#x200d;ബാഗ് സ്‌ക്വയറില്&#x200d; നടത്തിയ പ്രസംഗം മതേതര ജനാധിപത്യ വിശ്വാസികള്&#x200d;ക്ക് അവേശം നല്&#x200d;കുന്നതായിരുന്നു.]]></description>
										<content:encoded><![CDATA[<p>ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്&#x200d;ത്തകനുമായിരുന്ന സ്വാമി അഗ്‌നിവേശിന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായത് സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങള്&#x200d;ക്കുംവേണ്ടി പൊരുതിയ സന്യാസിവര്യനെയാണ്. നിലപാടിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുകയും വാക്കുകളില്&#x200d; അഗ്‌നി വമിപ്പിക്കുകയും ഇരുട്ടിനെതിരെ നിരന്തരം പ്രകാശം പരത്തുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം യാത്രയായിരിക്കുന്നത്.</p>
<p>ജനങ്ങള്&#x200d; കണ്ടുശീലിച്ച രീതിയിലുള്ള സന്യാസിയല്ല താനെന്ന് അഗ്‌നിവേശ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രപഞ്ചത്തെ മുഴുവനായും അതിലെ സര്&#x200d;വചരാചരങ്ങളെയും ഉള്&#x200d;ക്കൊള്ളുന്ന സങ്കല്&#x200d;പ്പമായിരുന്നു അദ്ദേഹത്തിന്റേത്. മാനവികതയായിരുന്നു അദ്ദേഹത്തിന്റെ മതം. അതില്&#x200d; ഏതെങ്കിലും ഒരു മതത്തിന് പ്രാധാന്യമുണ്ടായിരുന്നില്ല. എല്ലാവരെയും ഒരുപോലെ കാണാന്&#x200d; അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വേദങ്ങളുടെ ആധ്യാത്മിക സാരമായിരുന്നു തന്റെ ജീവിതത്തിലേക്കും പകര്&#x200d;ത്താന്&#x200d; ശ്രമിച്ചത്. സിഖ് കലാപത്തെതുടര്&#x200d;ന്ന് നിരപരാധികള്&#x200d; വേട്ടയാടപ്പെട്ടപ്പോള്&#x200d; തെരുവിലേക്കിറങ്ങി അക്രമം അവസാനിപ്പിക്കൂവെന്ന് ഉറക്കെ വിളിച്ചുപറയാന്&#x200d; അദ്ദേഹത്തിന് കഴിഞ്ഞത് അതുകൊണ്ടാണ്. പാര്&#x200d;ശ്വവത്കരിക്കപ്പെട്ടവര്&#x200d;ക്കും മര്&#x200d;ദ്ദിതര്&#x200d;ക്കുംവേണ്ടി നിലകൊണ്ട അദ്ദേഹം പെണ്&#x200d; ഭ്രൂണഹത്യമുതല്&#x200d; ബാലവേല വരെ നീളുന്ന സാമൂഹിക ദുരാചാരങ്ങള്&#x200d;ക്കെതിരെ പോരാടി.</p>
<p>തീവ്ര ഹിന്ദുത്വത്തിനെതിരെ നടത്തിയ ഇടപെടലുകള്&#x200d; രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്&#x200d;ക്കെതിരായ പോരാട്ടത്തിന് കരുത്തുപകര്&#x200d;ന്നു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്&#x200d;ക്ക് വേണ്ടിയും ജാതി വിരുദ്ധ സമരങ്ങളിലും തൊഴില്&#x200d; സമരങ്ങളിലും മുന്നിട്ടിറങ്ങിയ അദ്ദേഹം പൗരത്വ വിഷയത്തില്&#x200d; ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ അതിശക്തമായ നിലപാടെടുത്തവരില്&#x200d; പ്രമുഖനാണ്. ആള്&#x200d;ക്കൂട്ട ആക്രമണങ്ങള്&#x200d;ക്കും ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ വെറുപ്പും വിദ്വേഷവും പടര്&#x200d;ത്തുന്നതിനുമെതിരെ അദ്ദേഹം ശബ്ദിച്ചു. മോദിക്കും കേന്ദ്ര സര്&#x200d;ക്കാരിനുമെതിരെ പലപ്പോഴും രൂക്ഷമായ പ്രതികരണങ്ങള്&#x200d; തന്നെ നടത്തി. മനുഷ്യനെ കൊല്ലാന്&#x200d; ഇവിടെ അനുമതി നല്&#x200d;കുന്നത് ഭരണകൂടമാണെന്ന് ആള്&#x200d;ക്കൂട്ട കൊലപാതകങ്ങളില്&#x200d; പ്രധാനമന്ത്രിയുടെ മൗനം ആധാരമാക്കി അദ്ദേഹം വിളിച്ചുപറഞ്ഞു. ഇന്ത്യയുടെ മതേതരത്വവും സംസ്‌കാരവും തകരുന്നതില്&#x200d; ഏറെ ആകുലനായിരുന്നു. ആള്&#x200d;ക്കൂട്ട ആക്രമണങ്ങള്&#x200d;ക്കും ന്യൂനപക്ഷവേട്ടക്കും നിയമസാധുത നല്&#x200d;കാനും അതിനെ മഹത്വവല്&#x200d;ക്കരിക്കാനും മോദി ഭരണകാലത്ത് നടക്കുന്ന ശ്രമങ്ങളെ തുറന്നെതിര്&#x200d;ത്തു.</p>
<p>സംഘ്പരിവാര്&#x200d; രാഷ്ട്രീയത്തോട് സന്ധിയില്ലാതെ എതിര്&#x200d;പ്പുകള്&#x200d; അറിയിച്ചുകൊണ്ട് തന്നെ നിലകൊണ്ടു. ഒരു ഘട്ടത്തില്&#x200d; മോദിയുടെയും ഹിറ്റ്‌ലറുടെതും ഒരേ ഭാഷയാണെന്നും വെറുപ്പിന്റെ പൈതൃകമാണ് അവര്&#x200d; വളര്&#x200d;ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാവി ധരിച്ചപ്പോഴും തീവ്ര ഹിന്ദുത്വത്തിനെതിരെ നിലകൊണ്ടതിന്റെ പേരില്&#x200d; പലപ്പോഴും അദ്ദേഹത്തിന് എതിര്&#x200d;പ്പുകള്&#x200d; നേരിടേണ്ടിവന്നു. 20 18 ജൂലൈയില്&#x200d; ഝാര്&#x200d;ഖണ്ഡി ല്&#x200d; സംഘ്പരിവാര്&#x200d; ആക്രമണത്തില്&#x200d; ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്.</p>
<p>കേരളത്തെക്കുറിച്ചും ഇവിടുത്തെ മതസൗഹാര്&#x200d;ദ്ദത്തെക്കുറിച്ചും ഏറെ അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തെ തുടര്&#x200d;ന്ന് മുസ്്‌ലിം യൂത്ത്‌ലീഗിന്റെ ഷാഹിന്&#x200d;ബാഗ് സ്‌ക്വയറില്&#x200d; നടത്തിയ പ്രസംഗം മതേതര ജനാധിപത്യ വിശ്വാസികള്&#x200d;ക്ക് അവേശം നല്&#x200d;കുന്നതായിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വേഷം നോക്കി തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ കണ്ണൂരില്&#x200d; നടന്ന പരിപാടിയില്&#x200d; അദ്ദേഹം രംഗത്തെത്തിയിരുന്നു. പരിപാടിയുടെ സംഘാടകനായിരുന്ന വി.കെ അബ്ദുല്&#x200d; ഖാദര്&#x200d; മൗലവിയെ തന്റെ തലപ്പാവ് ധരിപ്പിക്കുകയും അദ്ദേഹത്തിന്റെ തൊപ്പി സ്വാമി ധരിച്ചുകൊണ്ട് വേഷം നോക്കി തിരിച്ചറിയാമെങ്കില്&#x200d; തിരിച്ചറിയൂ എന്ന പ്രഖ്യാപനം ഹര്&#x200d;ഷാരവത്തോടെയാണ് ജനങ്ങള്&#x200d; സ്വീകരിച്ചിരുന്നത്. അഗ്‌നിവേശിന്റെ നിര്യാണത്തോടെ മത നിരപേക്ഷതയുടെ ശക്തമായ ഒരു ശബ്ദം കൂടിയാണ് ഇല്ലാതായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sadikali-thangal-on-agnovesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇതാ മതേതരത്വത്തിന്റെ തലപ്പാവ്; സ്വാമി അഗ്നിവേശ് അബ്ദുല്&#x200d; ഖാദര്&#x200d; മൗലവിയുടെ തൊപ്പി സ്വീകരിച്ചപ്പോള്&#x200d;</title>
		<link>https://www.chandrikadaily.com/wearing-cap-wont-make-me-muslim-swami-agnivesh-responds-to-modi-news.html</link>
					<comments>https://www.chandrikadaily.com/wearing-cap-wont-make-me-muslim-swami-agnivesh-responds-to-modi-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 12 Sep 2020 08:48:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdul khader maulavi]]></category>
		<category><![CDATA[Swami Agnivesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152504</guid>

					<description><![CDATA[പൗരത്വദേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വേഷം നോക്കി തിരിച്ചറിയാം എന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കണ്ണൂരില്&#x200d;നടന്ന പ്രതിഷേധയോഗത്തില്&#x200d; അതേ നാണയത്തില്&#x200d; സ്വാമിതിരിച്ചടിച്ചത്]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;:വേഷം നോക്കിതിരിച്ചറിയാമെങ്കില്&#x200d; തിരിച്ചറിയു.പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തില്&#x200d; സ്വാമി അഗ്നിവേശ് സംഘാടക സമിതി നേതാവ് വികെ അബ്ദുല്&#x200d; ഖാദര്&#x200d; മലവിയുടെ തൊപ്പി ധരിച്ച് പ്രഖ്യാപിച്ചപ്പോള്&#x200d; ഹര്&#x200d;ശാരവത്തോടെയാണ് ജനം സ്വീകരിച്ചത്.</p>
<p>കണ്ണൂര്&#x200d; സ്‌റ്റേഡിയം കോര്&#x200d;ണറില്&#x200d; ഫെബ്രുവരി 14ന് നടന്ന പ്രതിഷേധ മഹാസംഗമത്തിലാണ് സ്വാമി അഗ്നിവേശ് അവസാനമായി കണ്ണൂരില്&#x200d; എത്തിയത്. പൗരത്വദേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വേഷം നോക്കി തിരിച്ചറിയാം എന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കണ്ണൂരില്&#x200d;നടന്ന പ്രതിഷേധയോഗത്തില്&#x200d; അതേ നാണയത്തില്&#x200d; സ്വാമിതിരിച്ചടിച്ചത്. മുഖ്യാതിഥിയായി എത്തിയ അഗ്നിവേശ് വേദിയിലുള്ള മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുല്&#x200d; ഖാദര്&#x200d; മൗലവിയുടെ തൊപ്പി അഴിച്ച് തന്റെ തലയില്&#x200d; വെച്ചാണ് ഇന്ത്യയുടെ മതസൗഹാര്&#x200d;ദത്തെ ഉയര്&#x200d;ത്തിക്കാട്ടിയത്. പിന്നാലെ മൗലവി അഗ്നിവേശിന്റെ തലപ്പാവും അഴിച്ച് തന്റെ തലയില്&#x200d; വെച്ചതോടെ ജനം ഹര്&#x200d;ഷാരവം മുഴക്കി ഇതാണ് ഇന്ത്യയുടെ മഹത്വമെന്നും അഗ്നിവേശ് ഉണര്&#x200d;ത്തി.</p>
<p>പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവന്&#x200d; നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കണ്ണൂരിലും ഭരണഘടനാ സംരക്ഷണ സമിതി മഹാറാലി നടത്തിയത്. മതത്തിന്റെ പേരില്&#x200d; രാജ്യത്തെ വിഭജിക്കുന്ന സംഘ് പരിവാര്&#x200d; അജണ്ടകള്&#x200d;ക്കെതിരെ ജനലക്ഷങ്ങളാണ് പങ്കെടുത്തത്.</p>
<p>മനുഷ്യരെല്ലാം ഒരു കുടുംബത്തില്&#x200d; നിന്നുള്ളവരാണെന്നും മതത്തിന്റെയും ഭാഷയുടെയും പേരില്&#x200d; വിഭജിക്കാന്&#x200d; ആരെയും അനുവദിക്കരുതെന്ന് അന്ന് അഗ്നിവേശ് തുറന്നടിച്ചിരുന്നു.സിഎഎ, എന്&#x200d;ആര്&#x200d;സി, ഡിറ്റന്&#x200d;ഷന്&#x200d; സെന്റര്&#x200d; വിഷയത്തില്&#x200d; മോദിയും അമിത് ഷായും പരസ്പരം കളവ് പറയുന്നതിനെതിരെ പ്രതിഷേധത്തിന്റെ ജ്വാല ഉയര്&#x200d;ത്തിയ സ്വാമി നിയമത്തിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയ കേരളത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വിവിധ മുസ്ലിം സംഘടനാനേതാക്കളും രാഷ്ട്രിയ പാര്&#x200d;ട്ടി പ്രതിനിധികളും പ്രതിഷേധസംഗമത്തില്&#x200d; പങ്കെടുത്തിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wearing-cap-wont-make-me-muslim-swami-agnivesh-responds-to-modi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വാമി അഗ്‌നിവേശ്; മതന്യൂനപക്ഷങ്ങളുടെ പോരാളി, മതേതരത്വത്തിന്റെ കാവലാള്&#x200d;</title>
		<link>https://www.chandrikadaily.com/swami-agnivesh-a-true-swami-with-a-mission-nation-wide.html</link>
					<comments>https://www.chandrikadaily.com/swami-agnivesh-a-true-swami-with-a-mission-nation-wide.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Sep 2020 15:34:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[Swami Agnivesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152364</guid>

					<description><![CDATA[മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്&#x200d;ക്ക് വേണ്ടിയുള്ള സമരങ്ങള്&#x200d;, ജാതി വിരുദ്ധ സമരങ്ങള്&#x200d;, തൊഴില്&#x200d; സമരങ്ങള്&#x200d;, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങള്&#x200d;ക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങള്&#x200d;ക്ക് അഗ്‌നിവേശ് ചുക്കാന്&#x200d; പിടിച്ചിട്ടുണ്ട്.  അഗ്നിവേശിന്&#x200d;റെ നിര്യാണത്തോടെ മതനിരപേക്ഷതയുടെ ശക്തമായ ഒരു ശബ്ദം കൂടിയാണ് മറയുന്നത്....]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ആര്യ സമാജം പണ്ഡിതനും സാമൂഹ്യ പ്രവര്&#x200d;ത്തകനും സ്ത്രീ വിമോചന പോരാളിയുമായിരുന്നു സ്വാമി അഗ്നിവേശ്. 1939ല്&#x200d; ഇന്നത്തെ ഛത്തീസ്ഗഢിലെ ജന്&#x200d;ജ്ഗീര്&#x200d;ചമ്പ ജില്ലയില്&#x200d; ജനിച്ച സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു എണ്&#x200d;പതാം വയസ്സില്&#x200d; കരള്&#x200d; സംബന്ധമായ അസുഖങ്ങളെ തുടര്&#x200d;ന്ന് ഡല്&#x200d;ഹി ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്&#x200d; ആന്റ് ബൈലറി സയന്&#x200d;സില്&#x200d; വെച്ചാണ് ഇന്ന് മരണപ്പെട്ടത്.</p>
<p>നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്&#x200d; 1968 വരെ കല്&#x200d;ക്കട്ടയിലെ സെന്റ് സേവ്യര്&#x200d; കോളേജില്&#x200d; ബിസ്സിനസ്സ് മാനാജ്മെന്റില്&#x200d; അധ്യാപകനായിരുന്നു. 1968 ല്&#x200d; വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തില്&#x200d; ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപീകരിച്ചു. തുടര്&#x200d;ന്ന് 1977 ല്&#x200d; ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നാലെ പാര്&#x200d;ലമെന്ററി രാഷ്ട്രീം ഉപേക്ഷിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്&#x200d;ക്ക് വേണ്ടിയുള്ള സമരങ്ങള്&#x200d;, ജാതി വിരുദ്ധ സമരങ്ങള്&#x200d;, തൊഴില്&#x200d; സമരങ്ങള്&#x200d;, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങള്&#x200d;ക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങള്&#x200d;ക്ക് അഗ്‌നിവേശ് ചുക്കാന്&#x200d; പിടിച്ചിട്ടുണ്ട്. 2011ൽ രണ്ടാം യുപിഎ സര്&#x200d;ക്കാരിൻ്റെ തോൽവിയ്ക്ക് മുന്നോടിയായി, ജൻ ലോക് പാൽ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ പ്രക്ഷോഭത്തിൽ അണ്ണാ ഹസാരെയ്ക്കൊപ്പം സ്വാമി അഗ്നിവേശ് നേതൃനിരയിലുണ്ടായിരുന്നു.</p>
<p><img src="https://pbs.twimg.com/media/EhpNxKzVkAIB6gO?format=jpg&amp;name=large" alt="Image" /></p>
<p>തന്റെ എഴുത്തുകളിലൂടെയും നിലപാടുകളിലൂടെ സംഘ്പരിവാര്&#x200d;-ഹിന്ദു തീവ്രവാദത്തിനെതിരെ പോരാട്ടം നടത്തിയ സ്വാമി അഗ്‌നിവേശ്. ഹിന്ദു തീവ്ര ഗ്രൂപ്പുകളുടെ കണ്ണിലെ കരടായി മറിയിരുന്നു. സ്വാമിയുടെ നിലപാടുകള്&#x200d;ക്കെതിരെ പലവട്ടം പരസ്യമായ സംഘ്പരിവാര്&#x200d; ഭീഷണി ഉയര്&#x200d;ത്തിയിരുന്നു. ഇത്തരത്തിലൊരു ഭീഷണി അവഗണിച്ച് അദ്ദേഹം നടത്തി ജാര്&#x200d;ഖണ്ഡ് സന്ദര്&#x200d;ശനം വലിയ വാര്&#x200d;ത്തയായിരുന്നു. ബിജെപി ആര്&#x200d;എസ്എസും വിശ്വഹിന്ദു പരിഷത്ത് ടീം അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ജാര്&#x200d;ഖണ്ഡിലെ പാകുര്&#x200d; മേഖലയില്&#x200d; വച്ചായിരുന്നു ആക്രമണം.</p>
<p>നരേന്ദ്ര ദബോല്&#x200d;ക്കര്&#x200d; മുതല്&#x200d; ഗൗരി ലങ്കേഷ് വരെ രാജ്യത്ത് മതനിരപേക്ഷവാദികളായ എഴുത്തുകാര്&#x200d;ക്കും സാമൂഹ്യ പ്രവര്&#x200d;ത്തകര്&#x200d;ക്കും നേരെ വലിയ രീതിയിലുള്ള ആക്രമണം നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അഗ്‌നിവേശിനെതിരേയുമുള്ള ആക്രമണം. കടുത്ത ക്രൂരതയാണ് സ്വാമിയോട് സംഘ്പരിവാര്&#x200d; കാണിച്ചത്. മര്&#x200d;ദിച്ചതിന് പുറമേ അഗ്‌നിവേശിന്റെ വസ്ത്രങ്ങള്&#x200d; ഇവര്&#x200d; വലിച്ചുകീറുകയും ചെയ്തു. ജാര്&#x200d;ഖണ്ഡില്&#x200d; അഗ്‌നിവേശിന്റെ സന്ദര്&#x200d;ശനത്തിനെതിരെ ബിജെപി നേരത്തെ തന്നെ പ്രതിഷേധത്തിലായിരുന്നു. അതിന് പിന്നാലെയുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നു.</p>
<p><iframe loading="lazy" title="BJP youth workers allegedly attack Swami Agnivesh in Jharkhand" width="740" height="416" src="https://www.youtube.com/embed/j7T8KR3IH1U?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe></p>
<p>തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞിരുന്നു. ഹിന്ദുത്വ ഗ്രൂപ്പുകള്&#x200d; തനിക്കെതിരെ നേരത്തെ ആക്രമണം നടത്തുമെന്ന് പറഞ്ഞിരുന്നു. ദൈവത്തിന്റെ സഹായം കൊണ്ടാണ് താന്&#x200d; രക്ഷപ്പെട്ടത്. കൊല്ലാന്&#x200d; ഉദ്ദേശിച്ച് തന്നെയായിരുന്നു ആക്രമണം. എന്നാല്&#x200d; അതിന്റെ കാരണമറിയില്ല. ഇത്ര വലിയൊരു ആക്രമണം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പോലീസ് തനിക്ക് സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും സ്വാമി പറഞ്ഞു. സുരക്ഷ ഒരുക്കാതിരുന്നതില്&#x200d; ഗൂഢാലോചനയുണ്ടെന്നും അഗ്‌നിവേശ് ആരോപിച്ചിരുന്നു.</p>
<p><img src="https://pbs.twimg.com/media/EhpGhp3XcAAx0We?format=jpg&amp;name=medium" alt="Image" /></p>
<p>സ്വാമി അഗ്‌നിവേശ് ക്രിസ്തീയ സഭകളും പാകിസ്താനുമായി ചേര്&#x200d;ന്ന് ആദിവാസികളെ ഇളക്കി വിടാനാണ് സംസ്ഥാനത്തെത്തിയതെന്ന് ബിജെപി ആരോപിക്കുന്നു. ക്രിസ്ത്യന്&#x200d; സഭകള്&#x200d; സംസ്ഥാനത്ത് വര്&#x200d;ഗീയത അഴിച്ചുവിടുകയാണ്. ഇതിന് ഒത്താശ ചെയ്യുന്നത് അഗ്‌നിവേശാണ്. രാജ്യത്തെ വിഘടിപ്പിക്കാന്&#x200d; ശ്രമിക്കുന്ന പാകിസ്താനുമായി അഗ്‌നിവേശിന് ബന്ധമുണ്ടെന്നും ബിജെപി പ്രവര്&#x200d;ത്തകര്&#x200d; ആരോപിക്കുന്നു. പാകൂറില്&#x200d; അഗ്‌നിവേശിന്റെ സന്ദര്&#x200d;ശനത്തിനെതിരെ പ്രതിഷേധം നടത്തിയ ശേഷമായിരുന്നു ആക്രമണം.</p>
<p><img loading="lazy" class="" src="https://pbs.twimg.com/card_img/1304425292904136704/NR5hcGRM?format=jpg&amp;name=small" width="985" height="517" /></p>
<p>ബിജെപിയുടെ വര്&#x200d;ഗീയ രാഷ്ട്രീയത്തിന്റെ സ്ഥിരമായിട്ടുള്ള ഇരയാണ് സ്വാമി അഗ്‌നിവേശ്. 2011ല്&#x200d; അഗ്‌നിവേശിനെതിരെ പൊതുമധ്യത്തില്&#x200d; ആക്രമണമുണ്ടായിരുന്നു. അമര്&#x200d;നാഥ് തീര്&#x200d;ത്ഥാടനത്തെ കുറിച്ചുള്ള പരാമര്&#x200d;ശത്തെ തുടര്&#x200d;ന്നായിരുന്നു ഇത്. അമര്&#x200d;നാഥിലെ ശിവലിംഗം ഭൗമശാസ്ത്രപരമായ പ്രതിഭാസമാണെന്നും അല്ലാതെ അതൊരു വിശ്വാസത്തിന്റെ ഭാഗമല്ലെന്നും അഗ്‌നിവേശ് പറഞ്ഞു. അവിടേക്ക് തീര്&#x200d;ത്ഥാടകര്&#x200d; എന്തിനാണ് പോകുന്നതെന്നും അഗ്‌നിവേശ് ചോദിച്ചിരുന്നു. ഇതിലാണ് ബിജെപി പ്രവര്&#x200d;ത്തകര്&#x200d; പ്രകോപിതരായത്. അഗ്‌നിവേശിന് സുരക്ഷ ഒരുക്കാതിരുന്നത് പോലും ഇതിന്റെ ഭാഗമാണെന്നും വിലയിരുത്തിയിരുന്നു.</p>
<p>https://twitter.com/jijoy_matt/status/1304438968281378819</p>
<p>അഗ്നിവേശിന്&#x200d;റെ നിര്യാണത്തോടെ മതനിരപേക്ഷതയുടെ ശക്തമായ ഒരു ശബ്ദം കൂടിയാണ് മറയുന്നത്&#8230;.<br />
&#8216;വേദിക സോഷ്യലിസം&#8217; (1974), &#8216;റിലീജിയണ്&#x200d; റെവല്യൂഷണ്&#x200d; ആന്&#x200d;ഡ് മാര്&#x200d;ക്സിസം&#8217;, വല്&#x200d;സന്&#x200d; തമ്പുവുമായി ചേര്&#x200d;ന്നെഴുതിയ &#8216;ഹാര്&#x200d;വസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അന്&#x200d;ഡര്&#x200d; സീജ്&#8217;,&#8217;ഹിന്ദുയിസം ഇന്&#x200d; ന്യൂ ഏജ്'(2005) എന്നിവയാണ് പ്രധാന കൃതികള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swami-agnivesh-a-true-swami-with-a-mission-nation-wide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാരാണസിയില്&#x200d; മത്സരിക്കാന്&#x200d; മോദിയെ വെല്ലുവിളിച്ച് സ്വാമി അഗ്നിവേശ്</title>
		<link>https://www.chandrikadaily.com/swami-agnivesh-against-pm-modi-in-klf-kozhikode.html</link>
					<comments>https://www.chandrikadaily.com/swami-agnivesh-against-pm-modi-in-klf-kozhikode.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 Jan 2019 13:45:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[klf 2019]]></category>
		<category><![CDATA[Swami Agnivesh]]></category>
		<category><![CDATA[Varanasi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116003</guid>

					<description><![CDATA[വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്&#x200d; വാരാണസിയില്&#x200d; നിന്നും മത്സരിക്കാന്&#x200d; പ്രധാനമന്ത്രി നരേന്ത്രമോദിക്ക് ധൈര്യമുണ്ടാവില്ലെന്ന് ആര്യസമാജം പണ്ഡിതനും സാമൂഹിക പ്രവര്&#x200d;ത്തകനുമായ സ്വാമി അഗ്നിവേശ്. ബിജെപി ആശയങ്ങള്&#x200d; ഹൈന്ദവ ദര്&#x200d;ശനങ്ങള്&#x200d;ക്കായി നിലകൊള്ളുന്നതാണെന്ന് ഉറപ്പുണ്ടെങ്കില്&#x200d; സന്യാസിമാരുടെ കേന്ദ്രമായ വാരാണസിയില്&#x200d; നിന്നും മത്സരിക്കാന്&#x200d; മോദി തെയ്യാറാവണമെന്നും. എന്നാല്&#x200d; സന്ദര്&#x200d;ഭവശാല്&#x200d; മോദി അതിന് തെയ്യാറെല്ലെന്നും മറ്റു സുരക്ഷിതമായ മണ്ഡലം തേടിയാണ് പ്രധാനമന്ത്രി നില്&#x200d;ക്കുന്നതെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. ഞാന്&#x200d; ഒരു ഹിന്ദുവല്ല എന്ന വിഷയത്തില്&#x200d; കേരള സാഹിത്യോത്സവത്തിന്റെ നാലാം പതിപ്പില്&#x200d; നടന്ന ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. [&#8230;]]]></description>
										<content:encoded><![CDATA[<p>വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്&#x200d; വാരാണസിയില്&#x200d; നിന്നും മത്സരിക്കാന്&#x200d; പ്രധാനമന്ത്രി നരേന്ത്രമോദിക്ക് ധൈര്യമുണ്ടാവില്ലെന്ന് ആര്യസമാജം പണ്ഡിതനും സാമൂഹിക പ്രവര്&#x200d;ത്തകനുമായ സ്വാമി അഗ്നിവേശ്. ബിജെപി ആശയങ്ങള്&#x200d; ഹൈന്ദവ ദര്&#x200d;ശനങ്ങള്&#x200d;ക്കായി നിലകൊള്ളുന്നതാണെന്ന് ഉറപ്പുണ്ടെങ്കില്&#x200d; സന്യാസിമാരുടെ കേന്ദ്രമായ വാരാണസിയില്&#x200d; നിന്നും മത്സരിക്കാന്&#x200d; മോദി തെയ്യാറാവണമെന്നും. എന്നാല്&#x200d; സന്ദര്&#x200d;ഭവശാല്&#x200d; മോദി അതിന് തെയ്യാറെല്ലെന്നും മറ്റു സുരക്ഷിതമായ മണ്ഡലം തേടിയാണ് പ്രധാനമന്ത്രി നില്&#x200d;ക്കുന്നതെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.<br />
ഞാന്&#x200d; ഒരു ഹിന്ദുവല്ല എന്ന വിഷയത്തില്&#x200d; കേരള സാഹിത്യോത്സവത്തിന്റെ നാലാം പതിപ്പില്&#x200d; നടന്ന ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഫാസിസത്തിനും സംഘപരിവാറിനുമെതിരെ നിലപാട് സ്വീകരിച്ച തുടങ്ങിയ മുതല്&#x200d; ബി.ജെപി തനിക്കെതിരെ ആക്രമണങ്ങള്&#x200d; അഴിച്ചുവിടുകയാണ്. തന്റെ ആശയം തെറ്റാണെന്നാണ് അവരുടെ ചിന്തയെങ്കില്&#x200d; അത് ആശയപരാമായി തന്നോട് പറയാമെന്നും എന്നാല്&#x200d; അക്രമം അഴിച്ചിവികയല്ല വേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്&#x200d;ക്കെതിരെ ഒരു ബി ജെ പി നേതാവ് പോലും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവധത്തെക്കുറിച്ചുള്ള കാണികളുടെ ചോദ്യത്തിന് മൃഗങ്ങളെ കൊന്നൊടുക്കുന്നതില്&#x200d; തനിക്ക് യോജിക്കില്ലെന്നും എന്നാല്&#x200d; ഗോമാംസം കൈവശം വച്ച് നിഷ്‌കളങ്കരായ ആളുകളെ കൊന്നു തള്ളുന്ന ഫാസിസ്റ്റ് നിലപാടുകളെ ശക്തമായി എതിര്&#x200d;ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.<br />
താനൊരു ബ്രഹ്മചര്യയാണ് പക്ഷെ പത്തു വയസ്സിനു മുകളിലുള്ള സ്ത്രീകളെ ഒരിക്കലും ഭയപ്പെടുന്നില്ലെന്നും<br />
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്&#x200d; അദ്ദേഹം പ്രതികരിച്ചു.</p>
<p>ഓം എന്ന് പറഞ്ഞാല്&#x200d; ഹിന്ദുവെന്നും ബിസ്മില്ലാഹി റഹ്മാനിറഹീം എന്നാല്&#x200d; മുസ്ലീം എന്നും വൈഗുരു സത്നാം എകുംകാര്&#x200d; എന്നാല്&#x200d; സിക്ക് എന്നും വിളിക്കും. എന്നാല്&#x200d; ഞാന്&#x200d; ഇതിലൊന്നും വിശ്വസിക്കുന്നില്ല. തന്നെ സംബന്ധിച്ച് ദൈവം എന്നത് സ്നേഹവും അനുകമ്പയുമാണ്. മനുഷ്യത്വമാണ് എന്റെ മതമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. നടി പത്മപ്രിയ ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swami-agnivesh-against-pm-modi-in-klf-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുത്തലാഖ് ബില്&#x200d;: ഇരട്ട നീതിയെന്ന് സ്വാമി അഗ്നിവേശ്</title>
		<link>https://www.chandrikadaily.com/swamy-agivesh-in-triple-talaaq-bill.html</link>
					<comments>https://www.chandrikadaily.com/swamy-agivesh-in-triple-talaaq-bill.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Dec 2018 15:41:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Swami Agnivesh]]></category>
		<category><![CDATA[triple talaaq]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114932</guid>

					<description><![CDATA[കൊച്ചി: ഭരണഘടനയിലൂന്നിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്&#x200d; മുത്തലാഖ് ബില്&#x200d; അവതരിപ്പിക്കുകയും അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്&#x200d;ക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്ന് സ്വാമി അഗ്നിവേശ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്&#x200d;വകലാശാലയില്&#x200d; നടന്ന നവോത്ഥാന സംരക്ഷണ സദസില്&#x200d; മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്താകമാനം നിലനില്&#x200d;ക്കുന്ന ലിംഗ, ജാതി മത അസമത്വങ്ങളുടെ സാഹചര്യത്തില്&#x200d; ഇരുട്ടിന്റെ ശക്തികള്&#x200d;ക്കെതിരായ നവോത്ഥാനത്തിന് കേരളം രാജ്യത്തിന് വഴികാട്ടിയാണ്. നവോത്ഥാനത്തിന്റെ അടിസ്ഥാനം ശാസ്ത്രാവബോധത്തില്&#x200d; ഊന്നിയ യുക്തിപരമായ ചിന്തയാണ്. എപ്പോഴും സത്യത്തെ സ്വീകരിക്കാനും അസത്യത്തെ നിരാകരിക്കാനുമുള്ള സന്നദ്ധത ഉണ്ടായിരിക്കണം. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഭരണഘടനയിലൂന്നിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്&#x200d; മുത്തലാഖ് ബില്&#x200d; അവതരിപ്പിക്കുകയും അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്&#x200d;ക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്ന് സ്വാമി അഗ്നിവേശ്.</p>
<p>കൊച്ചി ശാസ്ത്ര സാങ്കേതിക സര്&#x200d;വകലാശാലയില്&#x200d; നടന്ന നവോത്ഥാന സംരക്ഷണ സദസില്&#x200d; മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്താകമാനം നിലനില്&#x200d;ക്കുന്ന ലിംഗ, ജാതി മത അസമത്വങ്ങളുടെ സാഹചര്യത്തില്&#x200d; ഇരുട്ടിന്റെ ശക്തികള്&#x200d;ക്കെതിരായ നവോത്ഥാനത്തിന് കേരളം രാജ്യത്തിന് വഴികാട്ടിയാണ്.</p>
<p>നവോത്ഥാനത്തിന്റെ അടിസ്ഥാനം ശാസ്ത്രാവബോധത്തില്&#x200d; ഊന്നിയ യുക്തിപരമായ ചിന്തയാണ്. എപ്പോഴും സത്യത്തെ സ്വീകരിക്കാനും അസത്യത്തെ നിരാകരിക്കാനുമുള്ള സന്നദ്ധത ഉണ്ടായിരിക്കണം. നിരന്തരമായ ചോദ്യങ്ങളാണ് അജ്ഞാനത്തില്&#x200d; നിന്ന് ജ്ഞാനത്തിലേക്ക് നയിക്കുന്നത്. ദൈവം സര്&#x200d;വ്വവ്യാപിയായിരിക്കെ ഏതൊരു വിവേചനവും അന്യായമാണ്. ഭരണഘടനയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനശിലയെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swamy-agivesh-in-triple-talaaq-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്&#x200d;പ്രധാനമന്ത്രി വാജ്‌പേയിക്ക് അന്ത്യോപചാരം അര്&#x200d;പ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിന് നേരെ യുവമോര്&#x200d;ച്ച ആക്രമണം</title>
		<link>https://www.chandrikadaily.com/swami-agnivesh-attacked-on-way-to-attend-ab-vajpayee-funeral.html</link>
					<comments>https://www.chandrikadaily.com/swami-agnivesh-attacked-on-way-to-attend-ab-vajpayee-funeral.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Aug 2018 18:06:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hate politics]]></category>
		<category><![CDATA[India]]></category>
		<category><![CDATA[rss attack]]></category>
		<category><![CDATA[Swami Agnivesh]]></category>
		<category><![CDATA[yuva morcha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99149</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സോഷ്യല്&#x200d; ആക്ടിവിസ്റ്റ് സ്വാമി അഗ്നവേശിന് നേരെ യുവമോര്&#x200d;ച്ച ആക്രമണം. ഡല്&#x200d;ഹിയിലെ ദീന്&#x200d; ദയാല്&#x200d; ഉപാധ്യക്ഷായ മാര്&#x200d;ഗില്&#x200d; വെച്ചാണ് ഒരു സംഘം യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; അഗ്നിവേശിനെ ആക്രമിച്ചത്. മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിക്ക് ഇന്നലെ രാവിലെ അന്ത്യോപചാരം അര്&#x200d;പ്പിക്കാനെത്തിയതായിരുന്നു അഗ്നിവേശ്. സ്ഥലത്തെത്തിയ അഗ്നിവേശിനെ ഒരു സംഘം യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; പിന്തുടര്&#x200d;ന്നു. ഇവര്&#x200d; സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നു. ഒരാള്&#x200d; അഗ്നിവേശിനെ തള്ളി താഴെയിട്ടു. വനിത പ്രവര്&#x200d;ത്തകരിലൊരാള്&#x200d; പിന്തുടര്&#x200d;ന്ന് ചെരുപ്പൂരി അടിക്കുകയായിരുന്നു. പൊലീസ് സുരക്ഷയൊരുക്കാതിരുന്നത് അക്രമത്തിന്റെ ആഴം വര്&#x200d;ദ്ധിപ്പിച്ചു. ഝാര്&#x200d;ഖണ്ഡ് പാക്കൂരില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സോഷ്യല്&#x200d; ആക്ടിവിസ്റ്റ് സ്വാമി അഗ്നവേശിന് നേരെ യുവമോര്&#x200d;ച്ച ആക്രമണം. ഡല്&#x200d;ഹിയിലെ ദീന്&#x200d; ദയാല്&#x200d; ഉപാധ്യക്ഷായ മാര്&#x200d;ഗില്&#x200d; വെച്ചാണ് ഒരു സംഘം യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; അഗ്നിവേശിനെ ആക്രമിച്ചത്. മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിക്ക് ഇന്നലെ രാവിലെ അന്ത്യോപചാരം അര്&#x200d;പ്പിക്കാനെത്തിയതായിരുന്നു അഗ്നിവേശ്. സ്ഥലത്തെത്തിയ അഗ്നിവേശിനെ ഒരു സംഘം യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; പിന്തുടര്&#x200d;ന്നു. ഇവര്&#x200d; സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നു. ഒരാള്&#x200d; അഗ്നിവേശിനെ തള്ളി താഴെയിട്ടു. വനിത പ്രവര്&#x200d;ത്തകരിലൊരാള്&#x200d; പിന്തുടര്&#x200d;ന്ന് ചെരുപ്പൂരി അടിക്കുകയായിരുന്നു. പൊലീസ് സുരക്ഷയൊരുക്കാതിരുന്നത് അക്രമത്തിന്റെ ആഴം വര്&#x200d;ദ്ധിപ്പിച്ചു.</p>
<p><img loading="lazy" class="alignnone size-medium wp-image-99152" src="https://www.chandrikadaily.com/wp-content/uploads/2018/08/swami-agnivesh-attacked.jpg.image_.784.410-300x157.jpg" alt="" width="300" height="157" srcset="https://www.chandrikadaily.com/wp-content/uploads/2018/08/swami-agnivesh-attacked.jpg.image_.784.410-300x157.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/08/swami-agnivesh-attacked.jpg.image_.784.410-768x402.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/08/swami-agnivesh-attacked.jpg.image_.784.410-696x364.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/08/swami-agnivesh-attacked.jpg.image_.784.410.jpg 784w" sizes="(max-width: 300px) 100vw, 300px" /></p>
<p>ഝാര്&#x200d;ഖണ്ഡ് പാക്കൂരില്&#x200d; നിന്നുള്ള പ്രവര്&#x200d;ത്തകരാണ് അക്രമണത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം. ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നു അഗ്നിവേശ് ആരോപിച്ചു. താമസിച്ചിരുന്ന ഹോട്ടലിന് പുറത്ത് യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകരും എബിവിപി പ്രവര്&#x200d;ത്തകരും തടിച്ചു കൂടുകയും പ്രതിഷേധ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഇവരുമായി എല്ലാകാര്യവും ചര്&#x200d;ച്ച ചെയ്യാന്&#x200d; തയാറാണെന്ന് അറിയിക്കുകയുണ്ടായി. എന്നാല്&#x200d;, ആരും ചര്&#x200d;ച്ച ചെയ്യാന്&#x200d; എത്തിയില്ല. അക്രമണം കരുതി കൂട്ടി നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; അഗ്നിവേശിനെ കരിങ്കൊടി കാട്ടുക മാത്രമാണ് ചെയ്തതെന്ന് ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പറഞ്ഞു. അദ്ദേഹം മാവോവാദികള്&#x200d;ക്കായാണ് പ്രവര്&#x200d;ത്തിക്കുന്നത്. അവര്&#x200d; അഗ്നിവേശിനെ പിന്തുണക്കുകയും ചെയ്യുന്നു. യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; അഗ്നിവേശിനെതിരെ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും അമിത് ഷാ കൂട്ടിച്ചേര്&#x200d;ത്തു. കഴിഞ്ഞ മാസം അഗ്നിവേശിന് ബിജെപി പ്രവര്&#x200d;ത്തകരുടെ മര്&#x200d;ദ്ദനമേറ്റിരുന്നു. തുടര്&#x200d;ച്ചയായി ആക്രമണമുണ്ടായിട്ടും സുരക്ഷയൊരുക്കുന്നതില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് സോഷ്യല്&#x200d; ആക്ടിവിസ്റ്റുകള്&#x200d; ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swami-agnivesh-attacked-on-way-to-attend-ab-vajpayee-funeral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുനവ്വറലി ശിഹാബ് തങ്ങള്&#x200d; സ്വാമി അഗ്നിവേശിനെ സന്ദര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/munavar-ali-shihab-thangal-visit-swami-agnivesh.html</link>
					<comments>https://www.chandrikadaily.com/munavar-ali-shihab-thangal-visit-swami-agnivesh.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 25 Jul 2018 08:16:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[munavvarali thangal]]></category>
		<category><![CDATA[Swami Agnivesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95949</guid>

					<description><![CDATA[കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകരുടെ അതിക്രമത്തിനിരയായ സ്വാമി അഗ്നിവേശിനെ സന്ദര്&#x200d;ശിച്ചു. ജനാധിപത്യ ഇന്ത്യയില്&#x200d; സന്യാസിവര്യന്മാര്&#x200d;ക്കു പോലും അവരുടെ സ്വതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന സത്യമാണ് വയോധികനായ സ്വാമി അഗ്‌നിവേശിനെതിരെ ജാര്&#x200d;ഖണ്ഡിലുണ്ടായ ഫാഷിസ്റ്റ് ആക്രമണം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദളിതര്&#x200d;ക്കെതിരെയും ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെയും ബുദ്ധിജീവികള്&#x200d;ക്കെതിരെയുമൊക്കെയുള്ള ആക്രമണ കൊലപാതക പരമ്പരകള്&#x200d; ഇന്ന് വാര്&#x200d;ത്തയല്ലാതായിരിക്കുന്നു. അതത്രയും സംഘ്പരിവാര്&#x200d; അജണ്ടയാണ്. എന്നാല്&#x200d; കാഷായ വസ്ത്രം ധരിച്ച, ആശ്രമ ജീവിതം നയിക്കുന്ന, യഥാര്&#x200d;ത്ഥ ഹിന്ദു ദര്&#x200d;ശനങ്ങളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകരുടെ അതിക്രമത്തിനിരയായ സ്വാമി അഗ്നിവേശിനെ സന്ദര്&#x200d;ശിച്ചു. ജനാധിപത്യ ഇന്ത്യയില്&#x200d; സന്യാസിവര്യന്മാര്&#x200d;ക്കു പോലും അവരുടെ സ്വതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന സത്യമാണ് വയോധികനായ സ്വാമി അഗ്‌നിവേശിനെതിരെ ജാര്&#x200d;ഖണ്ഡിലുണ്ടായ ഫാഷിസ്റ്റ് ആക്രമണം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ദളിതര്&#x200d;ക്കെതിരെയും ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെയും ബുദ്ധിജീവികള്&#x200d;ക്കെതിരെയുമൊക്കെയുള്ള ആക്രമണ കൊലപാതക പരമ്പരകള്&#x200d; ഇന്ന് വാര്&#x200d;ത്തയല്ലാതായിരിക്കുന്നു. അതത്രയും സംഘ്പരിവാര്&#x200d; അജണ്ടയാണ്. എന്നാല്&#x200d; കാഷായ വസ്ത്രം ധരിച്ച, ആശ്രമ ജീവിതം നയിക്കുന്ന, യഥാര്&#x200d;ത്ഥ ഹിന്ദു ദര്&#x200d;ശനങ്ങളുടെ ആത്മാവിനെ ലോകമെങ്ങും പ്രചരിപ്പിക്കുന്ന, മനുഷ്യ സ്‌നേഹത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന സ്വാമി അഗ്‌നിവേശിനെ പോലെയുള്ള സാത്വികരായ ഹിന്ദു മതമേലധ്യക്ഷന്മാര്&#x200d;ക്കും സംഘ്പരിവാറിന്റെ കായികാക്രമണത്തിന് വിധേയരാകേണ്ടി വരികയാണ്.ഇത് അങ്ങേയറ്റം ഗൗരവതരമാണെന്നും മുനവ്വറലി തങ്ങള്&#x200d; ചൂണ്ടിക്കാട്ടി. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസും തങ്ങള്&#x200d;ക്കൊപ്പമുണ്ടായിരുന്നു.<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsayyidmunavvaralishihab%2Fposts%2F1972638266109362&amp;width=500" width="500" height="674" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munavar-ali-shihab-thangal-visit-swami-agnivesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വാമി അഗ്നിവേശിനെ ആക്രമിച്ചത് മതവികാരം വ്രണപ്പെടുത്തിയതുകൊണ്ട്&#8217;; ന്യായീകരണവുമായി ബി.ജെ.പി നേതാവ്</title>
		<link>https://www.chandrikadaily.com/bjp-leader-questions-swami-agniveshs-track-record-after-mob-attack.html</link>
					<comments>https://www.chandrikadaily.com/bjp-leader-questions-swami-agniveshs-track-record-after-mob-attack.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 18 Jul 2018 08:40:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Swami Agnivesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95063</guid>

					<description><![CDATA[റാഞ്ചി: സ്വാമി അഗ്നിവേശിനെ സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d; മര്&#x200d;ദിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ്. മതവികാരം വ്രണപ്പെടുത്തിയതുകൊണ്ടാണ് സ്വാമി അഗ്നിവേശിനെ സംഘപരിവാര്&#x200d; ആക്രമിച്ചതെന്ന് ജാര്&#x200d;ഖണ്ഡിലെ ബി.ജെ.പി നേതാവായ ദീപക് പ്രകാശ് പറഞ്ഞു. ആക്രമണത്തെ മാറ്റി നിര്&#x200d;ത്തി കാണരുതെന്നും സ്വാമി അഗ്നിവേശിന്റെ ട്രാക്ക് റെക്കോര്&#x200d;ഡ് പരിശോധിക്കുമ്പോള്&#x200d; അദ്ദേഹത്തിനെതിരെയുണ്ടായ പ്രതികരണത്തില്&#x200d; അത്ഭുതപ്പെടാനില്ലെന്നും ദീപക് പ്രകാശ് പറഞ്ഞു. 80 വയസുകാരനായ സ്വാമി അഗ്നിവേശിനെ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി-യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; വളഞ്ഞിട്ട് മര്&#x200d;ദിച്ചത്. പാക്കൂര്&#x200d; ജില്ലയിലെ ലിറ്റിപാഡിയില്&#x200d; ഒരു ആദിവാസി യോഗത്തില്&#x200d; പ്രസംഗിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: സ്വാമി അഗ്നിവേശിനെ സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d; മര്&#x200d;ദിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ്. മതവികാരം വ്രണപ്പെടുത്തിയതുകൊണ്ടാണ് സ്വാമി അഗ്നിവേശിനെ സംഘപരിവാര്&#x200d; ആക്രമിച്ചതെന്ന് ജാര്&#x200d;ഖണ്ഡിലെ ബി.ജെ.പി നേതാവായ ദീപക് പ്രകാശ് പറഞ്ഞു. ആക്രമണത്തെ മാറ്റി നിര്&#x200d;ത്തി കാണരുതെന്നും സ്വാമി അഗ്നിവേശിന്റെ ട്രാക്ക് റെക്കോര്&#x200d;ഡ് പരിശോധിക്കുമ്പോള്&#x200d; അദ്ദേഹത്തിനെതിരെയുണ്ടായ പ്രതികരണത്തില്&#x200d; അത്ഭുതപ്പെടാനില്ലെന്നും ദീപക് പ്രകാശ് പറഞ്ഞു.</p>
<p>80 വയസുകാരനായ സ്വാമി അഗ്നിവേശിനെ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി-യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; വളഞ്ഞിട്ട് മര്&#x200d;ദിച്ചത്. പാക്കൂര്&#x200d; ജില്ലയിലെ ലിറ്റിപാഡിയില്&#x200d; ഒരു ആദിവാസി യോഗത്തില്&#x200d; പ്രസംഗിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ മുപ്പതോളം വരുന്ന യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; വളഞ്ഞിട്ട് മര്&#x200d;ദിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-leader-questions-swami-agniveshs-track-record-after-mob-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വാമി അഗ്നിവേശിനെതിരെ ബി.ജെ.പി ആക്രമണം</title>
		<link>https://www.chandrikadaily.com/bjp-attack-against-swami-agnivesh.html</link>
					<comments>https://www.chandrikadaily.com/bjp-attack-against-swami-agnivesh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Jul 2018 12:26:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[Swami Agnivesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94974</guid>

					<description><![CDATA[&#160; സ്വാമി അഗ്നിവേശിനെതിരെ ബി.ജെ.പി ആക്രമണം. ജാര്&#x200d;ഖണ്ഡിലെ പാക്കൂരിലാണ് അഗ്നിവേശിനെതിരെ ആക്രമണം നടന്നത്. ഒരു ഹോട്ടല്&#x200d; ചടങ്ങില്&#x200d; പങ്കെടുക്കാ്‌ന# എത്തിയപ്പോഴായിരുന്നു ആക്രമം നടന്നത്. 80 കാരനായ അഗ്നിവേശ് ഹോട്ടലില്&#x200d; നിന്ന് പുറത്തേക്ക് വന്നപ്പോള്&#x200d; ജയ്ശ്രീറാം വിളികളുമായെത്തിയ യുവമോര്&#x200d;ച്ചാ പ്രവര്&#x200d;ത്തകര്&#x200d; കൂട്ടം ചേര്&#x200d;ന്ന് അക്രമിക്കുകയായിരുന്നു. ബീഫ് വിവാദത്തില്&#x200d; ഇദ്ദേഹം നടത്തിയ പ്രതികരണമാണ് ബി.ജെ.പി പ്രവര്&#x200d;ത്തകരെ പ്രകോപിപ്പിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ക്രൂരമായി മര്&#x200d;ദ്ദിച്ച ഇദ്ദേഹത്തിന്റെ വസ്തരങ്ങളും ആക്രമികള്&#x200d; കീറി.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സ്വാമി അഗ്നിവേശിനെതിരെ ബി.ജെ.പി ആക്രമണം. ജാര്&#x200d;ഖണ്ഡിലെ പാക്കൂരിലാണ് അഗ്നിവേശിനെതിരെ ആക്രമണം നടന്നത്.</p>
<p>ഒരു ഹോട്ടല്&#x200d; ചടങ്ങില്&#x200d; പങ്കെടുക്കാ്‌ന# എത്തിയപ്പോഴായിരുന്നു ആക്രമം നടന്നത്. 80 കാരനായ അഗ്നിവേശ് ഹോട്ടലില്&#x200d; നിന്ന് പുറത്തേക്ക് വന്നപ്പോള്&#x200d; ജയ്ശ്രീറാം വിളികളുമായെത്തിയ യുവമോര്&#x200d;ച്ചാ പ്രവര്&#x200d;ത്തകര്&#x200d; കൂട്ടം ചേര്&#x200d;ന്ന് അക്രമിക്കുകയായിരുന്നു. ബീഫ് വിവാദത്തില്&#x200d; ഇദ്ദേഹം നടത്തിയ പ്രതികരണമാണ് ബി.ജെ.പി പ്രവര്&#x200d;ത്തകരെ പ്രകോപിപ്പിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ക്രൂരമായി മര്&#x200d;ദ്ദിച്ച ഇദ്ദേഹത്തിന്റെ വസ്തരങ്ങളും ആക്രമികള്&#x200d; കീറി.</p>
<p><iframe loading="lazy" src="https://www.youtube.com/embed/R39q9R4ZJX8" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-attack-against-swami-agnivesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
