<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sweden &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sweden/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 11 Jun 2025 02:26:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sweden &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഗസ്സ സഹായ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കണം&#8217;; ഇസ്രാഈല്‍ നാടുകടത്തിയ ഗ്രെറ്റ തുന്‍ബെര്‍ഗ് പാരീസിലെത്തി</title>
		<link>https://www.chandrikadaily.com/further-action-must-bbe-taken-to-support-gaza-aid-efforts-greta-thunberg-exiled-by-israel-has-arrived-in-paris.html</link>
					<comments>https://www.chandrikadaily.com/further-action-must-bbe-taken-to-support-gaza-aid-efforts-greta-thunberg-exiled-by-israel-has-arrived-in-paris.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 11 Jun 2025 02:25:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Greta Thunberg]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[sweden]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344279</guid>

					<description><![CDATA[ഗസ്സയിലേക്ക് പോകുന്ന സഹായ കപ്പലായ മാഡ്ലീനില്‍, അന്താരാഷ്ട്ര സമുദ്രത്തില്‍ ഇസ്രാഈല്‍ നാവികസേന തടയുകയായിരുന്നു. ]]></description>
										<content:encoded><![CDATA[<p>സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്&#x200d;ബെര്&#x200d;ഗ് ചൊവ്വാഴ്ച (ജൂണ്&#x200d; 10, 2025) ഇസ്രാഈല്&#x200d; വിട്ടു. ഗസ്സയിലേക്ക് പോകുന്ന സഹായ കപ്പലായ മാഡ്ലീനില്&#x200d;, അന്താരാഷ്ട്ര സമുദ്രത്തില്&#x200d; ഇസ്രാഈല്&#x200d; നാവികസേന തടയുകയായിരുന്നു. </p>
<p>ഗസ്സയ്ക്കുള്ള സഹായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് കൂടുതല്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി മിസ് തന്&#x200d;ബര്&#x200d;ഗ് പാരിസാന്&#x200d;ഡില്&#x200d; എത്തി.</p>
<p>പാരീസിലെ ചാള്&#x200d;സ് ഡി ഗല്ലെ എയര്&#x200d;പോര്&#x200d;ട്ടില്&#x200d; എത്തിയപ്പോള്&#x200d;, ഫ്രീഡം ഫ്‌ലോട്ടില്ലയില്&#x200d; തടവിലാക്കപ്പെട്ട മറ്റ് പ്രവര്&#x200d;ത്തകരെ മോചിപ്പിക്കണമെന്ന് മിസ് തന്&#x200d;ബര്&#x200d;ഗ് ആവശ്യപ്പെട്ടു. തടങ്കലില്&#x200d; വച്ചിരിക്കുന്ന സമയത്തെ &#8216;തികച്ചും അരാജകവും അനിശ്ചിതത്വവുമുള്ള&#8217; സാഹചര്യം അവള്&#x200d; വിവരിച്ചു.</p>
<p>ഫലസ്തീനിലും പ്രത്യേകിച്ച് ഗസ്സയിലും ആളുകള്&#x200d; ഇപ്പോള്&#x200d; അനുഭവിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്&#x200d; അവര്&#x200d; അഭിമുഖീകരിക്കുന്ന അവസ്ഥകള്&#x200d; ഒന്നുമല്ലെന്ന് അവര്&#x200d; പറഞ്ഞു.</p>
<p>തിങ്കളാഴ്ച (ജൂണ്&#x200d; 9, 2025) പുലര്&#x200d;ച്ചെ ഗാസയോട് അടുക്കുമ്പോള്&#x200d; ഇസ്രാഈലി സൈന്യം ചാരിറ്റി കപ്പലില്&#x200d; കയറി, തീരദേശ എന്&#x200d;ക്ലേവിന്റെ വര്&#x200d;ഷങ്ങള്&#x200d; പഴക്കമുള്ള നാവിക ഉപരോധം മറികടക്കാന്&#x200d; ശ്രമിച്ചു, സ്വീഡിഷ് പ്രചാരകന്&#x200d; തന്&#x200d;ബെര്&#x200d;ഗ് ഉള്&#x200d;പ്പെടെ 12 അംഗ സംഘത്തെ പിടികൂടി.</p>
<p>ബ്രിട്ടീഷ് പതാക ഘടിപ്പിച്ച യാച്ച് ഇസ്രാഈലി തുറമുഖമായ അഷ്ഡോഡിലേക്ക് കൊണ്ടുപോയി, പ്രവര്&#x200d;ത്തകരെ ഒറ്റരാത്രികൊണ്ട് ബെന്&#x200d; ഗുറിയോണ്&#x200d; വിമാനത്താവളത്തിലേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.</p>
<p>അരിയും ബേബി ഫോര്&#x200d;മുലയും ഉള്&#x200d;പ്പെടെയുള്ള മാനുഷിക സഹായത്തിന്റെ ഒരു ചെറിയ ചരക്ക് ആക്ടിവിസ്റ്റുകള്&#x200d; വഹിച്ചിരുന്നു, മാസങ്ങള്&#x200d; നീണ്ട യുദ്ധത്തില്&#x200d; തകര്&#x200d;ന്ന ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് അന്താരാഷ്ട്ര അവബോധം വളര്&#x200d;ത്താന്&#x200d; അവര്&#x200d; ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/further-action-must-bbe-taken-to-support-gaza-aid-efforts-greta-thunberg-exiled-by-israel-has-arrived-in-paris.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിശുദ്ധ ഖുര്&#x200d;ആന്&#x200d; കത്തിച്ച തീവ്രവലതുപക്ഷ നേതാവിനെ ജയിലിലടച്ച് സ്വീഡന്&#x200d;</title>
		<link>https://www.chandrikadaily.com/1sweden-jails-far-right-leader-who-protested-by-burning-quran.html</link>
					<comments>https://www.chandrikadaily.com/1sweden-jails-far-right-leader-who-protested-by-burning-quran.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 07 Nov 2024 13:24:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[Quran]]></category>
		<category><![CDATA[sweden]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316640</guid>

					<description><![CDATA[മാല്&#x200d;മോയിലെ ജില്ലാ കോടതിയുടേതാണ് വിധി.]]></description>
										<content:encoded><![CDATA[<p>ഖുര്&#x200d;ആന്&#x200d; കോപ്പികള്&#x200d; പരസ്യമായി കത്തിച്ച യുവാവിനെ ജയിലിലടച്ച് സ്വീഡന്&#x200d;. മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തീവ്രവലതുപക്ഷക്കാരനായ ഡാനിഷ്‌സ്വീഡിഷ് വംശജനായ റാസ്മസ് പലുദനെയാണ് തടവിന് വിധിച്ചത്. പലുദനെ നാല് മാസത്തെ തടവിനാണ് വിധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. മാല്&#x200d;മോയിലെ ജില്ലാ കോടതിയുടേതാണ് വിധി.</p>
<p>ഖുര്&#x200d;ആന്&#x200d; കത്തിച്ചുകൊണ്ടുള്ള പ്രതിഷേധം മുസ്‌ലിംകള്&#x200d;ക്കെതിരായ വിമര്&#x200d;ശനമായി കണക്കാക്കാന്&#x200d; കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മുസ്‌ലിംകളെ അപമാനിക്കുക മാത്രമായിരുന്നു റാസ്മസിന്റെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.</p>
<p>&#8216;വിമര്&#x200d;ശനങ്ങള്&#x200d; പരസ്യമായി ചൂണ്ടിക്കാട്ടാം. എന്നാല്&#x200d; ഒരു വിഭാഗം മനുഷ്യരോട് കാണിക്കുന്ന അവഹേളന സമീപനം തെറ്റാണ്,&#8217; കോടതി ചീഫ് കൗണ്&#x200d;സിലര്&#x200d; നിക്‌ലാസ് സോഡര്&#x200d;ബെര്&#x200d;ഗിന്&#x200d; പറഞ്ഞു. സ്ട്രാം കുര്&#x200d;സ് എന്ന ഡാനിഷ് രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ നേതാവാണ് റാസ്മസ്. ഖുര്&#x200d;ആന്&#x200d; കത്തിച്ച് മുസ്‌ലിംകളെ അപമാനിച്ച ഒരു കേസ് രാജ്യത്ത് ഇത് ആദ്യമാണെന്നും ഉദ്യോഗസ്ഥവൃന്ദം പ്രതികരിച്ചു.</p>
<p>ഇതിനുമുമ്പും ഇയാള്&#x200d;ക്കെതിരെ സമാനമായ കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്യപ്പെട്ടിട്ടുണ്ട്. 2022ല്&#x200d; സ്വീഡനില്&#x200d; നടന്ന പൊതുയോഗങ്ങളില്&#x200d; വെച്ച് അറബികളെയും ആഫ്രിക്കക്കാരെയും റാസ്മസ് അപമാനിച്ചിരുന്നു. തുടര്&#x200d;ന്ന് ഇയാള്&#x200d;ക്കെതിരെ രണ്ട് കുറ്റങ്ങള്&#x200d; ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു.</p>
<p>ഇക്കാലയളവില്&#x200d; തന്നെയാണ് ഖുര്&#x200d;ആന്&#x200d; കത്തിച്ചും റാസ്മസ് മുസ്‌ലിംകളെ അപമാനിച്ചത്. ഇതിനുപിന്നാലെ മാല്&#x200d;മോ, ലാന്&#x200d;ഡ്‌സ്‌ക്രോണ, ലിങ്കോപ്പിങ്, ഒറെബ്രോ എന്നീ സ്വീഡിഷ് നഗരങ്ങളില്&#x200d; കലാപം ഉടലെടുത്തിരുന്നു.</p>
<p>2023ല്&#x200d; സ്വീഡനിലും ഡെന്&#x200d;മാര്&#x200d;ക്കിലും പലപ്പോഴായി തീവ്രവലതുപക്ഷ പ്രവര്&#x200d;ത്തകര്&#x200d; ഖുര്&#x200d;ആന്&#x200d; കത്തിച്ച് പ്രതിഷേധങ്ങള്&#x200d; നടത്തിയിരുന്നു. തുടര്&#x200d;ന്ന് ഖുര്&#x200d;ആന്&#x200d; കത്തിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമാക്കി ഡിസംബറില്&#x200d; ഒരു നിയമത്തിന് ഡെന്മാര്&#x200d;ക്ക് അംഗീകാരം നല്&#x200d;കിയിരുന്നു.</p>
<p>സ്വീഡനില്&#x200d; നിരന്തരമായി റിപ്പോര്&#x200d;ട്ട് ചെയ്തിരുന്ന ഖുര്&#x200d;ആന്&#x200d; കത്തിച്ചുള്ള പ്രതിഷേധങ്ങളില്&#x200d; ജോര്&#x200d;ദാന്&#x200d;, ഈജിപ്ത്, സഊദി അറേബ്യ, ഇറാഖ്, ഫലസ്തീന്&#x200d; ഉള്&#x200d;പ്പെടെയുള്ള രാജ്യങ്ങള്&#x200d; അപലപിച്ചിരുന്നു.</p>
<p>സല്&#x200d;വാന്&#x200d; മോമിക എന്ന യുവാവ് സ്‌റ്റോക്ക്‌ഹോമിലെ ഒരു മസ്ജിദിന് മുന്നില്&#x200d; പൊലീസ് സംരക്ഷണത്തില്&#x200d; ഖുറാന്&#x200d; കത്തിച്ചതിന് പിന്നാലെയാണ് അറബ് രാജ്യങ്ങള്&#x200d; സ്വീഡനെതിരെ രംഗത്തെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sweden-jails-far-right-leader-who-protested-by-burning-quran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖുർആൻ കത്തിച്ച സംഭവം: സ്വീഡന്റെ പ്രത്യേക പദവി ഒ.ഐ.സി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/1koran-burning-incident-swedens-special-status-revoked-by-oic.html</link>
					<comments>https://www.chandrikadaily.com/1koran-burning-incident-swedens-special-status-revoked-by-oic.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jul 2023 11:15:49 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[BURNING]]></category>
		<category><![CDATA[inicident]]></category>
		<category><![CDATA[Quran]]></category>
		<category><![CDATA[sweden]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266148</guid>

					<description><![CDATA[വിശുദ്ധ ഖുറാന്റെയും ഇസ്‌ലാമിക് ചിഹ്നങ്ങളുടെയും പവിത്രത ദുരുപയോഗം ചെയ്യാന്&#x200d; സ്വീഡിഷ് ഭരണകൂടം കൂട്ടുനില്&#x200d;ക്കുന്നതില്&#x200d; പ്രതിഷേധിച്ചാണ് ഈ ഉത്തരവെന്നും ഒഐസി പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>സ്വീഡനില്&#x200d; ഇസ്‌ലാം വിശുദ്ധ ഗ്രന്ഥമായ ഖുറാന്&#x200d; പരസ്യമായി കത്തിച്ചതില്&#x200d; പ്രതിഷേധിച്ച് കര്&#x200d;ശന നടപടികളുമായി ഓര്&#x200d;ഗനൈസേഷന്&#x200d; ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്&#x200d;. സ്വീഡന്റെ പ്രത്യേക പദവി റദ്ദാക്കിയാണ് ഒഐസി ഈ വിഷയത്തില്&#x200d; പ്രതികരിച്ചത്. 57 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുള്&#x200d;പ്പെട്ട സംഘടനയാണിത്. വിശുദ്ധ ഖുറാന്റെയും ഇസ്‌ലാമിക് ചിഹ്നങ്ങളുടെയും പവിത്രത ദുരുപയോഗം ചെയ്യാന്&#x200d; സ്വീഡിഷ് ഭരണകൂടം കൂട്ടുനില്&#x200d;ക്കുന്നതില്&#x200d; പ്രതിഷേധിച്ചാണ് ഈ ഉത്തരവെന്നും ഒഐസി പ്രതികരിച്ചു.</p>
<p>സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമില്&#x200d; വെച്ചാണ് ഖുറാന്&#x200d; കത്തിച്ചത്. അതേസമയം സ്വീഡനിലെ ഇറാഖ് എംബസിയ്ക്ക് മുന്നില്&#x200d; വെച്ച് ഖുറാന്&#x200d; കത്തിക്കാനുള്ള പദ്ധതികള്&#x200d; ആസൂത്രണം ചെയ്തിരുന്നതായി ഇറാഖ് വംശജനായ വ്യക്തി ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. താനൊരു നിരീശ്വരവാദിയാണെന്നാണ് ഇദ്ദേഹം അവകാശപ്പെട്ടത്.</p>
<p>അതേസമയം സംഭവത്തേത്തുടര്&#x200d;ന്ന് ഇറാഖിലും വന്&#x200d; പ്രതിഷേധമുണ്ടായി. ഇറാഖിലെ സ്വീഡിഷ് എംബസിയിലേക്ക് പ്രതിഷേധക്കാര്&#x200d; മാര്&#x200d;ച്ച് നടത്തിയിരുന്നു. തുടര്&#x200d;ന്ന് സ്വീഡനുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കുന്നതായി ഇറാഖ് സര്&#x200d;ക്കാര്&#x200d; അറിയിക്കുകയും ചെയ്തു. ഖുറാന്&#x200d; കത്തിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; ഒഐസി ജൂലൈ രണ്ടിന് അംഗങ്ങളുമായി ചര്&#x200d;ച്ച നടത്തിയിരുന്നു. തുടര്&#x200d;ന്നുള്ള എക്സിക്യൂട്ടീവ് യോഗത്തിലാണ് സ്വീഡന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.</p>
<p>അധികാരികളുടെ സമ്മതത്തോടെ വിശുദ്ധ ഖുറാനെയും ഇസ്ലാമിക മൂല്യങ്ങളെയും പരസ്യമായി അവഹേളിക്കുന്ന ഏതൊരു രാജ്യത്തിന്റെയും പ്രത്യേക പ്രതിനിധി പദവി എടുത്ത് മാറ്റണമെന്ന്&#8217; ഒഐസി എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു. സംഘടനയുടെ തീരുമാനം അറിയിച്ച് സ്വീഡിഷ് വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് ഒഐസി പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡെന്&#x200d;മാര്&#x200d;ക്കില്&#x200d; പരസ്യമായി ഖുറാന്&#x200d; കത്തിച്ചതിലും പ്രതിഷേധം ആളിപ്പടരുകയാണ്. ഇറാഖില്&#x200d; പ്രതിഷേധക്കാര്&#x200d; പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു. ഡാനിഷ് എംബസി സ്ഥിതി ചെയ്യുന്ന ബാഗ്ദാദില്&#x200d; വെച്ച് പ്രതിഷേധക്കാരും പോലീസും തമ്മില്&#x200d; ഏറ്റുമുട്ടിയിരുന്നു. കൂടാതെ ബസ്റയിലെ ഡെന്&#x200d;മാര്&#x200d;ക്കിന്റെ അഭയാര്&#x200d;ത്ഥി കൗണ്&#x200d;സിലിന്റ ഭാഗമായ ചില കെട്ടിടങ്ങളും പ്രതിഷേധക്കാര്&#x200d; അഗ്‌നിക്കിരയാക്കി. അതേസമയം ഖുറാന്&#x200d; കത്തിച്ചതിനെ അപലപിച്ച് ഡെന്&#x200d;മാര്&#x200d;ക്ക് ഭരണകൂടം രംഗത്തെത്തിയിരുന്നു.</p>
<p>&#8221; വിശുദ്ധ ഗ്രന്ഥങ്ങള്&#x200d; കത്തിക്കുന്നത് ലജ്ജാകരമാണ്. മറ്റ് മതങ്ങളോട് അനാദരവ് കാണിക്കുകയും അവരുടെ മതപരമായ ചിഹ്നങ്ങളെ തകര്&#x200d;ക്കുകയും ചെയ്യുന്നതിനെ അപലപിക്കുന്നു. സമൂഹത്തിലെ വിവിധ വിഭാഗത്തില്&#x200d;പ്പെട്ടവരുടെ വികാരം വ്രണപ്പെടുത്തുന്നതിന് തുല്യമാണിത്. ഇത് സമൂഹത്തില്&#x200d; വര്&#x200d;ഗ്ഗീയ ചേരിതിരിവുണ്ടാക്കും,&#8221; ഡെന്&#x200d;മാര്&#x200d;ക്ക് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>മിക്ക രാജ്യങ്ങളിലും മതനിന്ദയ്ക്കെതിരെ നിയമങ്ങള്&#x200d; നിലനില്&#x200d;ക്കുന്നുണ്ട്. എന്നാല്&#x200d; സ്വീഡനിലും ഡെന്&#x200d;മാര്&#x200d;ക്കിലും ഇത്തരം നിയമങ്ങള്&#x200d; പ്രാബല്യത്തിലില്ല. ഈ രാജ്യങ്ങളില്&#x200d; വിശുദ്ധ ഗ്രന്ഥം കത്തിക്കുന്നത് നിയമപ്രകാരം നിരോധിച്ചിട്ടില്ല. സ്വീഡനില്&#x200d; ഖുറാന്&#x200d; കത്തിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; നിരവധി രാജ്യങ്ങള്&#x200d; പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങള്&#x200d; ഉയര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് സംഭവത്തില്&#x200d; അപലപിച്ച് സ്വീഡിഷ് സര്&#x200d;ക്കാരും രംഗത്തെത്തിയിരുന്നു. ഇസ്ലാമോഫോബിക് പ്രവൃത്തിയാണിതെന്നാണ് സ്വീഡിഷ് സര്&#x200d;ക്കാര്&#x200d; പ്രതികരിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1koran-burning-incident-swedens-special-status-revoked-by-oic.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വീഡനില്&#x200d; മുസ്‌ലിംകള്&#x200d; കലാപം നടത്തുന്നു&#8217;; പ്രചാരണത്തിന് പിന്നിലെ വസ്തുതകള്&#x200d;</title>
		<link>https://www.chandrikadaily.com/fact-behind-sweden-riots.html</link>
					<comments>https://www.chandrikadaily.com/fact-behind-sweden-riots.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 31 Aug 2020 12:07:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[sweden]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149307</guid>

					<description><![CDATA[കുടിയേറ്റ വിരുദ്ധ രാഷ്ട്രീയം പറയുന്ന ഒരു വിഭാഗം സ്വീഡനിലുണ്ട്. റാസ്മസ് പാലുദാന്&#x200d; എന്നാണ് ഇവരുടെ നേതാവിന്റെ പേര്. ഡെന്&#x200d;മാര്&#x200d;ക്ക് ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവര്&#x200d;ത്തനം.]]></description>
										<content:encoded><![CDATA[<p>മാല്&#x200d;മോ: ആദ്യം അവര്&#x200d; അഭയം ചോദിച്ചു വന്നു, അഭയം കൊടുത്തപ്പോള്&#x200d; സമാധാനം നിലനിന്നിരുന്ന രാജ്യത്ത് കലാപം നടത്തി. മുസ്‌ലിംകള്&#x200d; എവിടെപ്പോയാലും ഇതാണ് അവസ്ഥ. സ്വീഡനിലെ കലാപവുമായി ബന്ധപ്പെട്ട് സംഘപരിവാറും യുക്തിവാദികളും കഴിഞ്ഞ ദിവസങ്ങളില്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; നടത്തിയ പ്രചാരണം ഇങ്ങനെയാണ്. എന്താണ് സ്വീഡനില്&#x200d; നടന്നത്? മുസ്‌ലിംകളാണോ കലാപമുണ്ടാക്കിയത്? വസ്തുതകള്&#x200d; പറയുന്നത് തിരിച്ചാണ്.</p>
<p><img loading="lazy" class="alignnone size-full wp-image-149314" src="https://www.chandrikadaily.com/wp-content/uploads/2020/08/rasmus-paludan.jpg" alt="" width="800" height="450" /></p>
<p>യെമന്&#x200d;, അഫ്ഗാനിസ്ഥാന്&#x200d;, സിറിയ തുടങ്ങിയ രാജ്യങ്ങളില്&#x200d; നിന്ന് അഭയാര്&#x200d;ത്ഥികളെ സ്വീകരിച്ചിട്ടുള്ള രാജ്യമാണ് സ്വീഡന്&#x200d;. അതേസമയം കുടിയേറ്റ വിരുദ്ധ രാഷ്ട്രീയം പറയുന്ന ഒരു വിഭാഗം സ്വീഡനിലുണ്ട്. റാസ്മസ് പാലുദാന്&#x200d; എന്നാണ് ഇവരുടെ നേതാവിന്റെ പേര്. ഡെന്&#x200d;മാര്&#x200d;ക്ക് ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവര്&#x200d;ത്തനം. മുസ്‌ലിം വിരുദ്ധ വംശീയ പ്രചാരണങ്ങള്&#x200d; കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ഇയാള്&#x200d;. ഖുര്&#x200d;ആനില്&#x200d; പന്നിയിറച്ചികൊണ്ട് ഉണ്ടാക്കുന്ന ബേക്കണ്&#x200d; എന്ന വിഭവം കെട്ടിവെച്ച് കത്തിച്ചതിന് ഇയാള്&#x200d;ക്കെതിരെ കേസുണ്ട്.</p>
<p>ഇയാളുടെ നേതൃത്വത്തില്&#x200d; നടത്തിയ മുസ്‌ലിം വിരുദ്ധ റാലിയാണ് സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് കാരണമായത്. സംഘര്&#x200d;ഷം മുന്&#x200d;കൂട്ടി കണ്ട പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതില്&#x200d; പ്രതിഷേധിച്ച് ഇയാളുടെ അനുയായികള്&#x200d; ഖുര്&#x200d;ആന്&#x200d; കത്തിച്ച് സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച തന്നെ റാലിക്ക് തിരഞ്ഞെടുത്തതിലും മനപ്പൂര്&#x200d;വ്വം കലാപം സൃഷ്ടിക്കാനുള്ള ലക്ഷ്യമായിരുന്നു എന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>കലാപം തുടങ്ങിവെച്ചത് പാലുദാന്റെ അനുയായികള്&#x200d; തന്നെയാണ്. കുടിയേറ്റക്കാര്&#x200d; ഏറെയുള്ള മാല്&#x200d;മാവോയില്&#x200d; തന്നെ റാലി നടത്തിയതും കലാപത്തിന് ലക്ഷ്യമിട്ടായിരുന്നു. പാലുദാനെ അറസ്റ്റ് ചെയ്തതില്&#x200d; പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ അനുയായികള്&#x200d; വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. മുസ്‌ലിംകള്&#x200d; നടത്തിയ ഒരു കലാപമല്ല സ്വീഡനില്&#x200d; നടന്നത്. സംഭവശേഷം പാലുദാനെ പൊലീസ് സ്വീഡനില്&#x200d; നിന്ന് നാടുകടത്തി. രണ്ട് വര്&#x200d;ഷത്തേക്ക് ഇയാളെ രാജ്യത്ത് പ്രവേശിക്കുന്നതില്&#x200d; നിന്ന് വിലക്കിയിട്ടുണ്ട്.</p>
<p>സ്വീഡിഷ് സര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; മുസ്‌ലിം അനുകൂല നിലപാടാണ് സ്വീകരിച്ചത്. വംശീയത പ്രചരിപ്പിച്ചവര്&#x200d;ക്കെതിരെയാണ് സര്&#x200d;ക്കാര്&#x200d; നടപടി സ്വീകരിച്ചത്. ഈ വസ്തുത മറച്ചുവെച്ചാണ് ഇന്ത്യയില്&#x200d; മുസ്‌ലിംകള്&#x200d;ക്കെതിരെ പ്രചാരണം നടത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fact-behind-sweden-riots.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വലതുപക്ഷ തീവ്രവാദികള്&#x200d; ഖുര്&#x200d;ആന്&#x200d; കത്തിച്ചു; സ്വീഡനില്&#x200d; കലാപം</title>
		<link>https://www.chandrikadaily.com/protest-against-right-extremists.html</link>
					<comments>https://www.chandrikadaily.com/protest-against-right-extremists.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 29 Aug 2020 12:56:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[sweden]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148813</guid>

					<description><![CDATA[ഖുറാന്&#x200d; കത്തിച്ച സ്ഥലത്തു തന്നെയാണ് പ്രതിഷേധ പ്രകടനങ്ങള്&#x200d; നടന്നതെന്നും പോലീസ് വക്താവ് സ്ഥിരീകരിച്ചു.]]></description>
										<content:encoded><![CDATA[<p>മല്&#x200d;മോ: വലതുപക്ഷ തീവ്രവാദികള്&#x200d; ഖുര്&#x200d;ആന്&#x200d; കത്തിച്ചതില്&#x200d; പ്രതിഷേധിച്ച് സ്വീഡനില്&#x200d; കലാപം. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്&#x200d; പൊലീസുമായി ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. വെള്ളിയാഴ്ച ഡാനിഷ്‌<br />
വലതുപക്ഷ നേതാവ് റാസ്മസ് പല്വേദന്&#x200d; പങ്കെടുക്കുന്ന റാലി മല്&#x200d;മോയില്&#x200d; നടക്കേണ്ടിയിരുന്നു. എന്നാല്&#x200d; ക്രമസമാധാന പ്രശ്‌നങ്ങള്&#x200d; മുന്നില്&#x200d; കണ്ട് പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചു. റാസ്മസ് പല്വേദനെ മല്&#x200d;മോയ്ക്ക് അടുത്തുവച്ച് കസ്റ്റഡിയിലും എടുത്തു. എന്നാല്&#x200d; ഇതില്&#x200d; പ്രതിഷേധിച്ച ചില വലതുപക്ഷ തീവ്രവാദികള്&#x200d; നഗരത്തില്&#x200d; ഖുര്&#x200d;ആന്&#x200d; കത്തിച്ചതാണ് സംഘര്&#x200d;ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.</p>
<p>പ്രതിഷേധവുമായി ജനങ്ങള്&#x200d; തെരുവിലിറങ്ങിയതോടെ വന്&#x200d; തെരുവ് യുദ്ധമായി. റാലി നടത്തിയതിനും. തെരുവില്&#x200d; അക്രമണം നടത്തിയതിനും നിരവധിപ്പേര്&#x200d; പിടിയിലായി എന്നാണ് റിപ്പോര്&#x200d;ട്ട്. ഖുറാന്&#x200d; കത്തിച്ച സ്ഥലത്തു തന്നെയാണ് പ്രതിഷേധ പ്രകടനങ്ങള്&#x200d; നടന്നതെന്നും പോലീസ് വക്താവ് സ്ഥിരീകരിച്ചു. കുടിയേറ്റക്കാര്&#x200d; പ്രദേശങ്ങളിലാണ് കലാപം അരങ്ങേറിയതെന്നാണ് ചില റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നത്. ഇത് സംബന്ധിച്ച നിരവധി വീഡിയോകളാണ് സോഷ്യല്&#x200d; മീഡിയ വാളുകളില്&#x200d; പ്രചരിക്കുന്നത്. ജനങ്ങള്&#x200d; സമാധാനം പാലിക്കണമെന്ന് സ്വിഡീഷ് അധികൃതര്&#x200d; അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-against-right-extremists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡുണ്ട്, ലോക്ക്ഡൗണില്ല, മാസ്‌കില്ല, ഭയമില്ല; എല്ലാം സാധാരണമട്ടില്&#x200d; ഒരു രാജ്യം- അതും യൂറോപ്പില്&#x200d;</title>
		<link>https://www.chandrikadaily.com/sweden-covid-virus-updates.html</link>
					<comments>https://www.chandrikadaily.com/sweden-covid-virus-updates.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 22 Aug 2020 05:52:13 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[covid europe]]></category>
		<category><![CDATA[sweden]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146848</guid>

					<description><![CDATA[സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നയങ്ങള്&#x200d; ശരിയാണ് എന്നാണ് രാജ്യത്ത് നടത്തിയ അഭിപ്രായ സര്&#x200d;വേകള്&#x200d; പറയുന്നത്. റസ്റ്ററന്&#x200d;ഡുകള്&#x200d;, സ്‌കൂളുകള്&#x200d;, പാര്&#x200d;ക്കുകള്&#x200d;, പബ്ബുകള്&#x200d; എല്ലാം തുറന്നു കിടക്കട്ടെ എന്ന് അവര്&#x200d; പറയുകയും ചെയ്യുന്നു]]></description>
										<content:encoded><![CDATA[<p>സ്റ്റോക്‌ഹോം: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്&#x200d; മിക്ക ലോകരാഷ്ട്രങ്ങളും സ്വീകരിച്ച മാര്&#x200d;ഗമാണ് ലോക്ക്ഡൗണും ഫേസ്മാസ്‌കും. ഏതാണ്ടെല്ലാ രാഷ്ട്രങ്ങളിലും മഹാമാരിയുടെ തോതനുസരിച്ച് ഈ നിയന്ത്രണങ്ങള്&#x200d; നിലവില്&#x200d; വന്നു. എന്നാല്&#x200d; അതൊന്നും തങ്ങളെ ഏശില്ലെന്ന മട്ടില്&#x200d; കഴിയുന്ന ഒരു രാജ്യമുണ്ട് ലോകത്ത്. അതും യൂറോപ്പില്&#x200d;. വടക്കന്&#x200d; യൂറോപ്പിലെ സ്‌കാന്&#x200d;ഡിനേവിയന്&#x200d; രാഷ്ട്രമായ സ്വീഡനാണ് കോവിഡ് നിയന്ത്രണങ്ങള്&#x200d; ഒന്നുമില്ലാതെ സസുഖം കഴിയുന്നത്.</p>
<p>രാജ്യത്ത് കോവിഡ് ഇല്ലെന്നു കരുതിയെങ്കില്&#x200d; തെറ്റി. മഹാമാരിയില്&#x200d; 5,800ലേറെ പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. അയല്&#x200d;രാജ്യങ്ങളായ നോര്&#x200d;വേ, ഡെന്മാര്&#x200d;ക്ക്, ഫിന്&#x200d;ലാന്&#x200d;ഡ് എന്നിവയേക്കാള്&#x200d; കൂടുതലാണ് സ്വീഡനിലെ മരണനിരക്ക്. സ്വീഡന്&#x200d; രോഗം കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ ആഗോള തലത്തില്&#x200d; തന്നെ വിമര്&#x200d;ശനം ശക്തമാണ്. എന്നാലും സര്&#x200d;ക്കാറിന് കുലുക്കമില്ല.</p>
<p><img loading="lazy" class="alignnone wp-image-146852" src="https://www.chandrikadaily.com/wp-content/uploads/2020/08/stockhome.jpg" alt="" width="799" height="533" /></p>
<p><em><strong>സ്റ്റോക് ഹോമിലെ പാര്&#x200d;ക്കില്&#x200d; ഒത്തുകൂടിയ ജനം</strong></em></p>
<p>ഇതേക്കുറിച്ച് പ്രധാനമന്ത്രി സ്റ്റെഫാന്&#x200d; ലോഫ്‌വെന്&#x200d; പറയുന്നതിങ്ങനെ; &#8216;വ്യക്തികളെ സംരക്ഷിക്കാനും വ്യാപനം നിയന്ത്രിക്കാനും ഞങ്ങള്&#x200d; സ്വീകരിച്ച തന്ത്രം ശരിയാണെന്നു തന്നെ ഞാന്&#x200d; വിശ്വസിക്കുന്നു. ഞങ്ങള്&#x200d; സ്‌കൂളുകള്&#x200d; അടച്ചിട്ടില്ല&#8217;. മിക്ക രാഷ്ട്രങ്ങളും സമ്പൂര്&#x200d;ണ ലോക്ക്ഡൗണിലേക്ക് പോയ വേളയില്&#x200d; സാമൂഹിക അകലം പാലിക്കണമെന്ന നിര്&#x200d;ദ്ദേശം മാത്രമാണ് നല്&#x200d;കിയിട്ടുള്ളത്. വന്&#x200d;തോതിലുള്ള ഒത്തുചേരലുകള്&#x200d;ക്കും നിയന്ത്രണമുണ്ട്.</p>
<blockquote><p><strong> &#8216;വ്യക്തികളെ സംരക്ഷിക്കാനും വ്യാപനം നിയന്ത്രിക്കാനും ഞങ്ങള്&#x200d; സ്വീകരിച്ച തന്ത്രം ശരിയാണെന്നു തന്നെ ഞാന്&#x200d; വിശ്വസിക്കുന്നു. ഞങ്ങള്&#x200d; സ്‌കൂളുകള്&#x200d; അടച്ചിട്ടില്ല&#8217;.</strong></p>
<p>പ്രധാനമന്ത്രി സ്റ്റെഫാന്&#x200d; ലോഫ്‌വെന്&#x200d;</p></blockquote>
<p>സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നയങ്ങള്&#x200d; ശരിയാണ് എന്നാണ് രാജ്യത്ത് നടത്തിയ അഭിപ്രായ സര്&#x200d;വേകള്&#x200d; പറയുന്നത്. റസ്റ്ററന്&#x200d;ഡുകള്&#x200d;, സ്‌കൂളുകള്&#x200d;, പാര്&#x200d;ക്കുകള്&#x200d;, പബ്ബുകള്&#x200d; എല്ലാം തുറന്നു കിടക്കട്ടെ എന്ന് അവര്&#x200d; പറയുകയും ചെയ്യുന്നു. പതിനൊന്ന് ശതമാനം മാത്രമാണ് സര്&#x200d;ക്കാര്&#x200d; നയങ്ങള്&#x200d; ശരിയല്ല എന്ന അഭിപ്രായം രേഖപ്പെടുത്തിയത്.</p>
<p>അയല്&#x200d; രാഷ്ട്രങ്ങളെ അപേക്ഷിച്ച് മരണം കൂടുതലാണ് എങ്കിലും കര്&#x200d;ശന ലോക്ക്ഡൗണ്&#x200d; ഏര്&#x200d;പ്പെടുത്തിയ യൂറോപ്യന്&#x200d; രാഷ്ട്രങ്ങളായ ബ്രിട്ടന്&#x200d;, സ്‌പെയിന്&#x200d; എന്നിവയുടെ അത്ര വരില്ല സ്വീഡനിലെ സ്ഥിതി. എന്നാല്&#x200d; 70 ദശലക്ഷമാണ് ബ്രിട്ടനിലെ ജനസംഖ്യ എങ്കില്&#x200d; പത്തു ദശലക്ഷം പേരാണ് സ്വീഡനിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sweden-covid-virus-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രമാവാന്&#x200d; ഇംഗ്ലണ്ട്, വെല്ലുവിളിയുമായി സ്വീഡന്&#x200d;</title>
		<link>https://www.chandrikadaily.com/world-cup-fire-alarms-fans-and-the-buildup-to-sweden-v-england-live.html</link>
					<comments>https://www.chandrikadaily.com/world-cup-fire-alarms-fans-and-the-buildup-to-sweden-v-england-live.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Jul 2018 10:05:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[England]]></category>
		<category><![CDATA[FIFA world cup 2018]]></category>
		<category><![CDATA[sweden]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93491</guid>

					<description><![CDATA[മാസ്‌ക്കോ: ഇന്നും ലോകകപ്പില്&#x200d; രണ്ട് നിര്&#x200d;ണായക യുദ്ധങ്ങള്&#x200d;. ആദ്യം ഇംഗ്ലണ്ടും സ്വീഡനും. പിന്നെ റഷ്യയും ക്രൊയേഷ്യയും. മല്&#x200d;സരിക്കുന്നത് നാലും യൂറോപ്യന്&#x200d; ടീമുകള്&#x200d;. എല്ലാവരും ഒരേ ശൈലിക്കാര്&#x200d;. പ്രാരംഭ ഘട്ടത്തില്&#x200d; കരുത്ത്് തെളിയിച്ചവര്&#x200d;. സെമിഫൈനല്&#x200d; എന്ന വലിയ ലക്ഷ്യത്തിലേക്ക്് പന്ത് തട്ടുന്ന നാല് പേരും വിജയ പ്രതീക്ഷകളിലാണ്. സമാറയിലാണ് ഈ അങ്കം. ഇംഗ്ലണ്ട് ക്വാര്&#x200d;ട്ടറിന് യോഗ്യത നേടിയത് പൊരുതിയ കൊളംബിയയെ ഷൂട്ടൗട്ടില്&#x200d; തകര്&#x200d;ത്താണ്. സ്വീഡനാവട്ടെ ഒരു ഗോളിന് സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡിനെ മറികടന്നു. താരബലത്തില്&#x200d; ഇംഗ്ലണ്ടാണ് ബഹുദൂരം മുന്നില്&#x200d;. ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ആറ് [&#8230;]]]></description>
										<content:encoded><![CDATA[<p>മാസ്‌ക്കോ: ഇന്നും ലോകകപ്പില്&#x200d; രണ്ട് നിര്&#x200d;ണായക യുദ്ധങ്ങള്&#x200d;. ആദ്യം ഇംഗ്ലണ്ടും സ്വീഡനും. പിന്നെ റഷ്യയും ക്രൊയേഷ്യയും. മല്&#x200d;സരിക്കുന്നത് നാലും യൂറോപ്യന്&#x200d; ടീമുകള്&#x200d;. എല്ലാവരും ഒരേ ശൈലിക്കാര്&#x200d;. പ്രാരംഭ ഘട്ടത്തില്&#x200d; കരുത്ത്് തെളിയിച്ചവര്&#x200d;. സെമിഫൈനല്&#x200d; എന്ന വലിയ ലക്ഷ്യത്തിലേക്ക്് പന്ത് തട്ടുന്ന നാല് പേരും വിജയ പ്രതീക്ഷകളിലാണ്.<br />
സമാറയിലാണ് ഈ അങ്കം. ഇംഗ്ലണ്ട് ക്വാര്&#x200d;ട്ടറിന് യോഗ്യത നേടിയത് പൊരുതിയ കൊളംബിയയെ ഷൂട്ടൗട്ടില്&#x200d; തകര്&#x200d;ത്താണ്. സ്വീഡനാവട്ടെ ഒരു ഗോളിന് സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡിനെ മറികടന്നു. താരബലത്തില്&#x200d; ഇംഗ്ലണ്ടാണ് ബഹുദൂരം മുന്നില്&#x200d;. ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ആറ് ഗോളുകളുമായി കുതിക്കുന്ന ഹാരി കെയിനാണ് നായകന്&#x200d;. ഒപ്പം കൈല്&#x200d; വാല്&#x200d;ക്കറില്&#x200d; തുടങ്ങി റഹീം സ്റ്റെര്&#x200d;ലിംഗ് വരെ ഒരു പിടി യുവതാരങ്ങളും. സൂപ്പര്&#x200d; താരങ്ങളില്ലാത്തതാണ് സ്വീഡന്റെ പ്ലസ്. ആന്&#x200d;ഡ്രിയാസ് ഗ്രാന്&#x200d;ക്വസ്റ്റ് നയിക്കുന്ന സ്‌കാന്&#x200d;ഡിനേവിയക്കാരുടെ ശക്തി സംഘബലമാണ്. എല്ലാ കളികളിലും അതാണവര്&#x200d; തെളിയിക്കുന്നത്. ചരിത്രത്തില്&#x200d; ഇംഗ്ലണ്ടിന് 66 ലെ നേട്ടമുണ്ട്. സ്വീഡനാവട്ടെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചവരും ഒരു തവണ മൂന്നാം സ്ഥാനം സ്വന്തമാക്കിയവരും.<br />
വീരവാദങ്ങള്&#x200d;ക്കൊന്നും രണ്ട് പരിശീലകരും മുതിരുന്നില്ല. മാന്യനാണ് ഇംഗ്ലണ്ടിന്റെ അമരക്കാരന്&#x200d; ഗാരത്് സൗത്ത്‌ഗെയിറ്റ്. സ്വീഡന്&#x200d; ശക്തരായ പ്രതിയോഗികളാണെന്നും ജാഗ്രതയോടെ കളിക്കാത്തപക്ഷം തിരിച്ചടിയുണ്ടാവുമെന്നും ഇന്നലെ അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; വ്യക്തമാക്കിയെങ്കില്&#x200d; ഇംഗ്ലീഷ് താരനിരയെ തങ്ങള്&#x200d; ബഹുമാനിക്കുന്നതായാണ് സ്വീഡിഷ് കോച്ച് ജാനെ ആന്&#x200d;ഡേഴ്‌സണ്&#x200d; പറഞ്ഞിരിക്കുന്നത്. പരസ്പര ബഹുമാനത്തോടെയുളള ഈ സംസാരത്തില്&#x200d; നിന്നും ഗെയിമിന്റെ മാന്യതയും വ്യക്തമാണ്. കൊളംബിയക്കാര്&#x200d; പുറത്തെടുത്ത ആരോഗ്യ ഗെയിമിന് സ്വീഡന്&#x200d; മുതിരില്ല എന്നത് ഇംഗ്ലണ്ടിന്റെ ആശ്വാസമാണെങ്കില്&#x200d; പ്രൊഫഷണലിസം മുറുകെ പിടിച്ച് കളിക്കുന്ന ഇംഗ്ലണ്ട് ആ നിലവാരം കാക്കുമെന്ന പ്രതീക്ഷകളിലാണ് സ്വീഡന്&#x200d;.<br />
ഇനി ആരാവും മല്&#x200d;സരഗതിയെ സ്വാധീനിക്കാന്&#x200d; ശക്തിയുള്ള താരം. ഇംഗ്ലീഷ് നിരയില്&#x200d; നായകന്&#x200d; ഹാരി തന്നെ. പ്രീമിയര്&#x200d; ലീഗില്&#x200d; ടോട്ടനത്തെ ഉയരങ്ങളിലെത്തിച്ച ഹാരിക്കൊപ്പം അതേ ക്ലബിലെ മുന്&#x200d;നിരക്കാരന്&#x200d; ഡാലെ അലിക്ക് ആദ്യ ഇലവനില്&#x200d; സ്ഥാനമുണ്ടാവും. റഹീം സ്‌റ്റെര്&#x200d;ലിംഗും മുന്&#x200d;നിരയില്&#x200d; കളിക്കുമ്പോള്&#x200d; മധ്യനിരയില്&#x200d; ജെസി ലിന്&#x200d;ഗാര്&#x200d;ഡ്, ജോര്&#x200d;ദ്ദാന്&#x200d; ഹെന്&#x200d;ഡേഴ്‌സണ്&#x200d; എന്നിവരുണ്ടാവും. ആഷ്‌ലി യംഗ് തന്നെ പ്രതിരോധത്തെ നയിക്കും. ഗോള്&#x200d;വലയത്തില്&#x200d; പിക്‌ഫോര്&#x200d;ഡും. സ്‌റ്റെര്&#x200d;ലിംഗ് ഇത് വരെ ഗോളടിച്ചിട്ടില്ല-പ്രീമിയര്&#x200d; ലീഗിലെ ഗോള്&#x200d; വേട്ടക്കാരനാണ് കക്ഷി. ഇന്ന് ഒരു പക്ഷേ സ്‌റ്റെര്&#x200d;ലിംഗ് എന്ന കുറിയ താരത്തിന്റെ ദിനമായിരിക്കും. സ്വീഡിഷ് മുന്&#x200d;നിരയില്&#x200d; വലിയ ക്ലബുകാര്&#x200d; ആരുമില്ല. പ്രീമിയര്&#x200d; ലീഗില്&#x200d; ഹള്&#x200d; സിറ്റിക്കായി കളിക്കുന്ന സെബാസ്റ്റിയന്&#x200d; ലാര്&#x200d;സണാണ് മധ്യനിരയെ നയിക്കുന്നത്. മുന്&#x200d;നിരയില്&#x200d; കളിക്കുന്ന മാര്&#x200d;ക്കസ് ബെര്&#x200d;ഗ് യു.എ .ഇ ലീഗില്&#x200d; അല്&#x200d; ഐന്&#x200d; താരമാണ്. ഫ്രഞ്ച് ലീഗില്&#x200d; ടോളൂസിനായി പന്ത് തട്ടുന്ന ഒലടൈവോനോനാണ് മറ്റൊരു അപകടകാരി. റോബിന്&#x200d; ഓല്&#x200d;സനാണ് വല കാക്കുന്നത്. നായകന്&#x200d; ആന്&#x200d;ഡ്രിയാസ് പ്രതിരോധവും.<br />
താരബലത്തില്&#x200d; ഇംഗ്ലണ്ടിന് വ്യക്തമായ മുന്&#x200d;തൂക്കമുണ്ട്. ഇംഗ്ലീഷുകാരെല്ലാം വലിയ പ്രതീക്ഷകളിലുമാണ്. ഭാഗ്യവും തുണ നിന്നാല്&#x200d; ഹാരി കെയിന്&#x200d; സംഘം സെമിയിലെത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-cup-fire-alarms-fans-and-the-buildup-to-sweden-v-england-live.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വീഡന്റെ പെനാല്&#x200d;റ്റി നിഷേധിച്ച സംഭവം; ജര്&#x200d;മനിയെ രക്ഷിക്കാന്&#x200d; റഫറി അനുകൂല നിലപാട് സ്വീകരിച്ചെന്ന വിവാദം കൊഴുക്കുന്നു</title>
		<link>https://www.chandrikadaily.com/was-sweden-robbed-of-a-penalty-kick-against-germany.html</link>
					<comments>https://www.chandrikadaily.com/was-sweden-robbed-of-a-penalty-kick-against-germany.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Jun 2018 10:15:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2108 fifa word cup russia]]></category>
		<category><![CDATA[2108 fifa woRLD CUP]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[germany]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[sweden]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91420</guid>

					<description><![CDATA[മോസ്‌കോ: ഗ്രൂപ്പ് എഫിലെ സ്വീഡനെതിരായ നിര്&#x200d;ണായക പോരാട്ടത്തില്&#x200d; അവസാന നിമിഷം ടോണി ക്രൂസിന്റെ ഗോളില്&#x200d; ജര്&#x200d;മനി ജയിച്ചുകയറി കളി അവസാനിപ്പിച്ചെങ്കിലും കളിയെ കുറിച്ചുള്ള വിവാദങ്ങള്&#x200d;ക്ക് ഇതുവരെ അവസാനമായിട്ടില്ല. കളി നിയന്ത്രിച്ച പോളണ്ടുകാരനായ റഫറി സൈമണ്&#x200d; മാര്&#x200d;സിനിയാക് ജര്&#x200d;മനിക്ക് അനുകൂലമായ തീരുമാനങ്ങള്&#x200d; എടുത്ത് തങ്ങളെ തോല്&#x200d;പ്പിക്കുകയായിരുന്നുവെന്നാണ് സ്വീഡിഷുകാരുടെ വാദം. കളിയില്&#x200d; തങ്ങള്&#x200d;ക്ക് അര്&#x200d;ഹിച്ച ഒരു പെനാല്&#x200d;റ്റി റഫറി നിഷ്‌കരുണം തള്ളിയെന്നും വീഡിയോ അസിസ്റ്റന്റ് റഫറിങ്(വി.എ.ആര്&#x200d;)പോലുള്ള സംവിധാനങ്ങള്&#x200d; നിലനില്&#x200d;ക്കുമ്പോള്&#x200d;, നിര്&#x200d;ണായക മത്സരത്തില്&#x200d; ഇത്തരം സംശയകരമായ സാഹചര്യത്തില്&#x200d; വി.എ.ആറിന്റെ സഹായം പോലും [&#8230;]]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: ഗ്രൂപ്പ് എഫിലെ സ്വീഡനെതിരായ നിര്&#x200d;ണായക പോരാട്ടത്തില്&#x200d; അവസാന നിമിഷം ടോണി ക്രൂസിന്റെ ഗോളില്&#x200d; ജര്&#x200d;മനി ജയിച്ചുകയറി കളി അവസാനിപ്പിച്ചെങ്കിലും കളിയെ കുറിച്ചുള്ള വിവാദങ്ങള്&#x200d;ക്ക് ഇതുവരെ അവസാനമായിട്ടില്ല. കളി നിയന്ത്രിച്ച പോളണ്ടുകാരനായ റഫറി സൈമണ്&#x200d; മാര്&#x200d;സിനിയാക് ജര്&#x200d;മനിക്ക് അനുകൂലമായ തീരുമാനങ്ങള്&#x200d; എടുത്ത് തങ്ങളെ തോല്&#x200d;പ്പിക്കുകയായിരുന്നുവെന്നാണ് സ്വീഡിഷുകാരുടെ വാദം.</p>
<p>കളിയില്&#x200d; തങ്ങള്&#x200d;ക്ക് അര്&#x200d;ഹിച്ച ഒരു പെനാല്&#x200d;റ്റി റഫറി നിഷ്‌കരുണം തള്ളിയെന്നും വീഡിയോ അസിസ്റ്റന്റ് റഫറിങ്(വി.എ.ആര്&#x200d;)പോലുള്ള സംവിധാനങ്ങള്&#x200d; നിലനില്&#x200d;ക്കുമ്പോള്&#x200d;, നിര്&#x200d;ണായക മത്സരത്തില്&#x200d; ഇത്തരം സംശയകരമായ സാഹചര്യത്തില്&#x200d; വി.എ.ആറിന്റെ സഹായം പോലും സ്വീകരിക്കാതെ റഫറി ജര്&#x200d;മനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് അവര്&#x200d;ക്ക് സംരക്ഷണം നല്&#x200d;കുകയായിരുന്നു എന്നുമാണ് സ്വീഡന്റെ ആരോപണം.</p>
<p>കളിയുടെ 12ാം മിനുട്ടിലാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്. കീപ്പര്&#x200d; നോയര്&#x200d; മാത്രം മുന്നില്&#x200d; നില്&#x200d;ക്കെ ജര്&#x200d;മന്&#x200d; ഗോള്&#x200d;മുഖം ലക്ഷ്യമാക്കി ഒറ്റയ്ക്ക് കുതിച്ചെത്തിയ സ്വീഡന്&#x200d; സ്‌ട്രൈക്കര്&#x200d; മാര്&#x200d;ക്കസ് ബെര്&#x200d;ഗിനെ ജര്&#x200d;മനി പ്രതിരോധ താരം ജെറോം ബോട്ടെങ് പിന്നില്&#x200d; നിന്നു വീഴ്ത്തി. എന്നാല്&#x200d; ഏറെ പിന്നിലായിരുന്ന റഫറി ഫൗള്&#x200d; അനുവദിക്കാതെ കളി തുടരാന്&#x200d; നിര്&#x200d;ദേശിക്കുകയായിരുന്നു. ലൈന്&#x200d;്മാനും കൃത്യമായി കാണാന്&#x200d; സാധിക്കാത്ത കോണിലായിരുന്നു സംഭവം. പെനാല്&#x200d;റ്റിക്കായി സ്വീഡിഷ് താരങ്ങള്&#x200d; പ്രതിഷേധിച്ചെങ്കിലും റഫറി ചെവികൊണ്ടില്ല. സാധാരണഗതിയില്&#x200d; ഇത്തരം സാഹചര്യങ്ങളില്&#x200d; വി.എ.ആറിന്റെ സഹായം റഫറിമാര്&#x200d; സ്വീകരിക്കാറാണ് പതിവ് എന്നാല്&#x200d; റഫറി സൈമണ്&#x200d; അതിനു തയ്യാറായില്ല.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Sigh of relief for German fans as Berg can&#8217;t finish on the breakaway! <a href="https://t.co/Uj1IMphlLG">pic.twitter.com/Uj1IMphlLG</a></p>
<p>— FOX Soccer (@FOXSoccer) <a href="https://twitter.com/FOXSoccer/status/1010587593312882689?ref_src=twsrc%5Etfw">June 23, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ടി.വി റീപ്ലേയില്&#x200d; ബോട്ടെങ് ബെര്&#x200d;ഗിനെ ഗുരുതരമായി ഫൗള്&#x200d; ചെയ്തതാണെന്ന് വ്യക്തമായി. ഫിഫയുടെ നിയമപ്രകാരം ഗോള്&#x200d;സാധ്യതയുള്ള ഇത്തരം നീക്കത്തില്&#x200d; ഫൗള്&#x200d; ചെയ്ത കളിക്കാരന് മഞ്ഞക്കാര്&#x200d;ഡും ഫൗള്&#x200d; വഴങ്ങിയ ടീമിന് പെനാല്&#x200d;റ്റിയും ലഭിക്കും. എന്നാല്&#x200d; റഫറിക്ക് നേരിട്ടു കാണാന്&#x200d; സാധിക്കാത്തതിന്റെ പേരില്&#x200d; അര്&#x200d;ഹിച്ച ഒരു പെനാല്&#x200d;റ്റി സ്വീഡന് നഷ്ടമാവുകയായിരുന്നു. കൃത്യമായി കാണാത്ത സാഹചര്യത്തില്&#x200d; റഫറിക്ക് വി.എ.ആറിന്റെ സഹായം തേടാമായിരുന്നു. എന്നാല്&#x200d; അദ്ദേഹം അതു സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെ ബ്രസീല്&#x200d;-കോസ്റ്ററിക്ക മത്സരത്തില്&#x200d; സമാനമായ ഒരു സാഹചര്യമുണ്ടായിരുന്നു. നെയ്മറിനെ പെനാല്&#x200d;റ്റി ബോക്‌സില്&#x200d; വീഴ്ത്തിയതിന് റഫറി ആദ്യം പെനാല്&#x200d;റ്റി വിധിച്ചെങ്കിലും പിന്നീട് വി.എ.ആറിന്റെ സഹായത്തോടെ വിധി റദ്ദാക്കുകയായിരുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">NO PENALTY!</p>
<p>VAR determines that Neymar was NOT fouled in the box&#8230;still 0-0 <a href="https://twitter.com/hashtag/WorldCup?src=hash&amp;ref_src=twsrc%5Etfw">#WorldCup</a> <a href="https://t.co/iR9OPbOVXR">pic.twitter.com/iR9OPbOVXR</a></p>
<p>— TSN (@TSN_Sports) <a href="https://twitter.com/TSN_Sports/status/1010155322684555264?ref_src=twsrc%5Etfw">June 22, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സ്വീഡനെതിരെ മത്സരത്തില്&#x200d; തോറ്റാല്&#x200d; ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്&#x200d; നിന്നും പുറത്താകുമെന്ന സാഹചര്യത്തിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ജര്&#x200d;മനി. ഒരു ഗോളിന് പിന്നില്&#x200d; നിന്ന ശേഷം അവസാന മിനുട്ടിലെ ഗോളടക്കം രണ്ടെണ്ണം മടക്കിയാണ് പ്രീക്വാര്&#x200d;ട്ടര്&#x200d; പ്രതീക്ഷ ജര്&#x200d;മനി നിലനിര്&#x200d;ത്തിയത്. അതേസമയം അര്&#x200d;ഹിച്ച പെനാല്&#x200d;റ്റി ലഭിച്ചിരുന്നെങ്കില്&#x200d; ജയിച്ചു കയറാമായിരുന്നുവെന്ന വിലയിരുത്തലിലാണ് സ്വീഡന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/was-sweden-robbed-of-a-penalty-kick-against-germany.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടോണി ക്രൂസിന്റെ അവിശ്വസിനീയ കിക്ക്; അവസാന മിനുട്ടില്&#x200d; ജര്&#x200d;മ്മനിക്ക് ജീവശ്വാസം</title>
		<link>https://www.chandrikadaily.com/fifa-world-cup-2018-germany-beat-sweden-2.html</link>
					<comments>https://www.chandrikadaily.com/fifa-world-cup-2018-germany-beat-sweden-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Jun 2018 20:22:15 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<category><![CDATA[germany]]></category>
		<category><![CDATA[Mexico]]></category>
		<category><![CDATA[Russia 2018]]></category>
		<category><![CDATA[sweden]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91332</guid>

					<description><![CDATA[ആദ്യ മത്സരത്തില്&#x200d; മെക്‌സികോട് ഏറ്റ തോല്&#x200d;വിക്ക് ശേഷം കാത്തുകാത്തിരുന്ന് ഒടുവില്&#x200d; ജര്&#x200d;മ്മനിക്ക് ജീവശ്വാസം. ആദ്യ മത്സരത്തില്&#x200d; മെക്‌സിക്കോയോട് എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ട ജര്&#x200d;മ്മനി സ്വീഡനെതിരെ കളത്തിലിറങ്ങുമ്പോള്&#x200d; ജയത്തില്&#x200d; കുറഞ്ഞതൊന്നും അവര്&#x200d;ക്ക് മതിയാകുമായിരുന്നില്ല. ലോക ചാമ്പ്യന്മാരായി വന്ന് പ്രാഥമിക റൗണ്ടില്&#x200d; തന്നെ പുറത്തേക്കുള്ള വഴിയുടെ വക്കോളമെത്തിയ ശേഷമാണ് ജര്&#x200d;മ്മനിയുടെ അര്&#x200d;ഹിച്ച മടങ്ങിവരവ്. ആദ്യ വിസില്&#x200d; മുഴങ്ങിയതു മുതല്&#x200d; അവര്&#x200d; ആ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു ജര്&#x200d;മ്മനിയുടെ ശ്രമമത്രയും. തുടക്കം മുതല്&#x200d; ഒടുക്കം വരെ സ്വീഡിഷ് ഗോള്&#x200d; മുഖത്ത് പോസ്റ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>ആദ്യ മത്സരത്തില്&#x200d; മെക്‌സികോട് ഏറ്റ തോല്&#x200d;വിക്ക് ശേഷം കാത്തുകാത്തിരുന്ന് ഒടുവില്&#x200d; ജര്&#x200d;മ്മനിക്ക് ജീവശ്വാസം. ആദ്യ മത്സരത്തില്&#x200d; മെക്‌സിക്കോയോട് എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ട ജര്&#x200d;മ്മനി സ്വീഡനെതിരെ കളത്തിലിറങ്ങുമ്പോള്&#x200d; ജയത്തില്&#x200d; കുറഞ്ഞതൊന്നും അവര്&#x200d;ക്ക് മതിയാകുമായിരുന്നില്ല. ലോക ചാമ്പ്യന്മാരായി വന്ന് പ്രാഥമിക റൗണ്ടില്&#x200d; തന്നെ പുറത്തേക്കുള്ള വഴിയുടെ വക്കോളമെത്തിയ ശേഷമാണ് ജര്&#x200d;മ്മനിയുടെ അര്&#x200d;ഹിച്ച മടങ്ങിവരവ്.</p>
<p>ആദ്യ വിസില്&#x200d; മുഴങ്ങിയതു മുതല്&#x200d; അവര്&#x200d; ആ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു ജര്&#x200d;മ്മനിയുടെ ശ്രമമത്രയും. തുടക്കം മുതല്&#x200d; ഒടുക്കം വരെ സ്വീഡിഷ് ഗോള്&#x200d; മുഖത്ത് പോസ്റ്റ് നിരന്തരം പിടിച്ചുലക്കിയ ആക്രമണങ്ങളാണ് ജര്&#x200d;മ്മനി അഴിച്ചുവിട്ടത്. എന്നാല്&#x200d; ഒരു ഘട്ടത്തിലും ഭാഗ്യം തുണക്കാതിരുന്ന ലോക ചാമ്പ്യന്മാര്&#x200d;ക്ക് മുന്നില്&#x200d; സ്വീഡന്&#x200d; ആദ്യം വല ചലിപ്പിക്കുകയും ചെയ്തു. 32#ാ#ം മിനുട്ടില്&#x200d; ഓലാ ടൊയ്‌വോനിന്റെ വകയായിരുന്നു സ്വീഡന്റെ ഗോള്&#x200d;. ആദ്യ പകുതിയില്&#x200d; പിന്നില്&#x200d; നിന്ന ജര്&#x200d;മ്മനി പക്ഷേ രണ്ടാം പകുതിയുടെ തുടക്കത്തില്&#x200d; തന്നെ മാര്&#x200d;ക്കോ റ്യൂസിന്റെ ഗോളിലൂടെ സമനില പിടിച്ചു. 81ാം മിനുട്ടില്&#x200d; ജെറോം ബോട്ടെങ് രണ്ടാം മഞ്ഞക്കാര്&#x200d;ഡ് കണ്ട് പുറത്തായതോടെ പത്തംഗ സംഘമായി ചുരുങ്ങിയെങ്കിലും ജര്&#x200d;മ്മനി ആക്രമണത്തിനു മൂര്&#x200d;ച്ച കുറച്ചില്ല. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് നിര്&#x200d;ഭാഗ്യത്തിന്റെ നിഴലില്&#x200d; ജര്&#x200d;മ്മനിക്ക് നഷ്ടമായത്. ഒടുവില്&#x200d; ഇഞ്ച്വറി ടൈമിന്റെ അവസാന മിനുട്ടിലായിരുന്നു ടോണി ക്രൂസിലൂടെ ജര്&#x200d;മ്മനിയുടെ വിജയ ഗോള്&#x200d; പിറന്നത്.<br />
ഗ്രൂപ്പ് എഫില്&#x200d; ഇതോടെ ആറ് പോയിന്റുമായി മെക്‌സിക്കോ ഒന്നാം സ്ഥാനത്തും മൂന്നു വീതം പോയിന്റുമായി ജര്&#x200d;മ്മനിയും സ്വീഡനും രണ്ടാം സ്ഥാനത്തുമാണ്. ഗ്രൂപ്പിലെമൂന്നാം മത്സരം ഇതോടെ ഇരുക ക്ഷികള്&#x200d;ക്കും നിര്&#x200d;ണായകമായി. ജര്&#x200d;മ്മനിക്ക് ദക്ഷിണ കൊറിയയും സ്വീഡന് മെക്‌സിക്കോയുമാണ് മൂന്നാം മത്സരത്തില്&#x200d; എതിരാളികള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-world-cup-2018-germany-beat-sweden-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വീഡനില്‍ ട്രക്ക് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി: മൂന്ന് മരണം</title>
		<link>https://www.chandrikadaily.com/sweden-stockhome-3killed-pm-stefan.html</link>
					<comments>https://www.chandrikadaily.com/sweden-stockhome-3killed-pm-stefan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 07 Apr 2017 15:18:03 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[stockhome]]></category>
		<category><![CDATA[sweden]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25339</guid>

					<description><![CDATA[സ്‌റ്റോക്ക്‌ഹോം: സ്‌റ്റോക്ക്‌ഹോമിലെ തിരക്കുള്ള നഗരത്തില്‍ വ്യാപാരസ്ഥാപനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. സ്വീഡന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദ ആക്രമണമെന്നാണ് സൂചനകളില്‍ നിന്ന് മനസ്സിലാവുന്നത് എന്ന്് സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലുവിയന്‍ പറഞ്ഞു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു. നഗരത്തിലെ തിരക്കുള്ള കാല്‍നടത്തെരുവിലെ സൂപ്പര്‍മാര്‍ക്കറ്റിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയതെന്നറിയുന്നു. ഇന്ത്യന്‍ എംബസിയുടെ ഏതാനും മീറ്ററുകള്‍ അകലെയാണ് ആക്രമണം നടന്ന തിരക്കേറിയ തെരുവ്. അതേസമയം ഇന്ത്യക്കാരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് എംബസി [&#8230;]]]></description>
										<content:encoded><![CDATA[<p>സ്‌റ്റോക്ക്‌ഹോം: സ്‌റ്റോക്ക്‌ഹോമിലെ തിരക്കുള്ള നഗരത്തില്&#x200d; വ്യാപാരസ്ഥാപനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി മൂന്ന് പേര്&#x200d; മരിച്ചു. സ്വീഡന്&#x200d; മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്&#x200d;ത്താ ഏജന്&#x200d;സികളാണ് ആക്രമണം റിപ്പോര്&#x200d;ട്ട് ചെയ്തത്. തീവ്രവാദ ആക്രമണമെന്നാണ് സൂചനകളില്&#x200d; നിന്ന് മനസ്സിലാവുന്നത് എന്ന്് സ്വീഡന്&#x200d; പ്രധാനമന്ത്രി സ്റ്റെഫാന്&#x200d; ലുവിയന്&#x200d; പറഞ്ഞു. സംഭവത്തില്&#x200d; ഒരാളെ അറസ്റ്റ് ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു.</p>
<p>നഗരത്തിലെ തിരക്കുള്ള കാല്&#x200d;നടത്തെരുവിലെ സൂപ്പര്&#x200d;മാര്&#x200d;ക്കറ്റിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയതെന്നറിയുന്നു.</p>
<p>ഇന്ത്യന്&#x200d; എംബസിയുടെ ഏതാനും മീറ്ററുകള്&#x200d; അകലെയാണ് ആക്രമണം നടന്ന തിരക്കേറിയ തെരുവ്. അതേസമയം ഇന്ത്യക്കാരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് എംബസി വൃത്തങ്ങള്&#x200d; അറിയിച്ചു.</p>
<p>2010 ഡിസംബറിലെ ചാവേര്&#x200d; ആക്രമണം നടന്ന സ്ഥലത്തിന് അടുത്താണ് ഇന്ന ട്രക്ക് ഇടിച്ചുകയറ്റിയ സംഭവമെന്നറിയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sweden-stockhome-3killed-pm-stefan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
