<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>syed sadiqali shihab thangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/syed-sadiqali-shihab-thangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 04 Sep 2024 09:59:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>syed sadiqali shihab thangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശിഹാബ് തങ്ങള്&#x200d; രാജ്യത്തിന് വേണ്ടി കാലം നിയോഗിച്ച കര്&#x200d;മ്മയോഗി: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/1shihab-thangal-karmayogi-who-served-time-for-the-country-syed-sadiqali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/1shihab-thangal-karmayogi-who-served-time-for-the-country-syed-sadiqali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Sep 2024 09:56:20 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[news]]></category>
		<category><![CDATA[syed sadiqali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308392</guid>

					<description><![CDATA[മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനവും ശിഹാബ് തങ്ങൾ സെന്റർ ഫോർ സ്റ്റഡി ആന്റ് റിസർച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>രാജ്യത്തിന് വേണ്ടി കാലം നിയോഗിച്ച കർമ്മയോഗിയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനവും ശിഹാബ് തങ്ങൾ സെന്റർ ഫോർ സ്റ്റഡി ആന്റ് റിസർച്ച് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യരക്ഷക്ക് വേണ്ടി കാലം നിയോഗിച്ച വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങൾ.</p>
<p>വിദേശ വിദ്യാഭ്യാസം നേടിയ ശേഷം ശിഹാബ് തങ്ങളെ ഉന്നത പദവിയിലുള്ള ജോലികളിലേക്ക് ബാഫഖി തങ്ങൾ നിർദേശിച്ചപ്പോൾ കോയ മോൻ ജനങ്ങൾക്കൊപ്പം ജീവിക്കട്ടെ എന്നാണ് എന്റെ വന്ദ്യപിതാവ് പൂക്കോയ തങ്ങൾ പറഞ്ഞത്. രാജ്യത്തിന്റെ അതിർത്തി കാക്കാൻ എന്റെ മകനെ നൽകാമെന്ന് നെഹ്‌റുവിനോട് പറഞ്ഞ ഖാഇദെ മില്ലത്തിന്റെ മനസ്സ് തന്നെയാണ് ശിഹാബ് തങ്ങളെ സംബന്ധിച്ച് പിതാവും സ്വീകരിച്ചത്. &#8211; സാദിഖലി തങ്ങൾ പറഞ്ഞു.</p>
<p>ജനങ്ങൾക്ക് വേണ്ടിയാണ് ശിഹാബ് തങ്ങൾ ജീവിച്ചത്. ബഹുസ്വരതയുടെയും പ്രശ്‌ന സങ്കീർണതകളുടെയും നാടായ ഇന്ത്യയിൽ ശിഹാബ് തങ്ങളുടെ നേതൃത്വം അനിവാര്യമായിരുന്നു. രാഷ്ട്രീയ ജീവിതത്തിലെ എല്ലാ സങ്കീർണതകളിലും അദ്ദേഹം തളരാതെ മുന്നോട്ട് പോയി. സമുദായത്തെയും സമൂഹത്തെയും രാജ്യത്തെയും രക്ഷിക്കുന്ന നിലപാടുകൾ സ്വീകരിച്ചു. ബഹുസ്വരതക്കും മതേതരത്വത്തിനും എതിരായ ഒരു നിലപാടും ശിഹാബ് തങ്ങൾ ഒന്നും സ്വീകരിച്ചില്ല. ആദ്യം കയ്പായി തോന്നുമെങ്കിലും പിന്നീട് മധുരിക്കുന്നതായിരുന്നു ആ തീരുമാനം. ഇന്ത്യൻ സെക്യുലറിസത്തിന്റെ അവസാനത്തെ പ്രവാചകൻ എന്ന് പത്രങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഈ സവിശേഷത കൊണ്ടാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.</p>
<p>മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ, ലക്ഷദ്വീപ് എം.പി മുഹമ്മദ് അബ്ദുല്ല സഈദ് എം.പി എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി അനുസ്മരണ പ്രഭാഷണം നടത്തി. പി.വി അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ് എം.എൽ.എ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, പി. അബ്ദുൽ ഹമീദ് എം.എൽ.എ സംസാരിച്ചു. ദേശീയ സെമിനാറിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, മാതൃഭൂമി പത്രാധിപർ മനോജ് കെ ദാസ്, ഡോ. എം.കെ മുനീർ, സി.പി സൈതലവി വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി. ഉബൈദുല്ല എം.എൽ.എ, പി.കെ ഫിറോസ്, പി.വി അഹമ്മദ് സാജു, അബ്ദുല്ല വാവൂർ, എ.കെ സൈനുദ്ദീൻ, കെ.ടി അമാനുള്ള, ഡോ. സൈനുൽ ആബിദ് കോട്ട തുടങ്ങിയവർ സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1shihab-thangal-karmayogi-who-served-time-for-the-country-syed-sadiqali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആവാസ വ്യവസ്ഥകളെ സംരക്ഷിക്കണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/habitats-must-be-protected-syed-sadiqali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/habitats-must-be-protected-syed-sadiqali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Jul 2024 05:09:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Habitats]]></category>
		<category><![CDATA[news]]></category>
		<category><![CDATA[protected]]></category>
		<category><![CDATA[syed sadiqali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302569</guid>

					<description><![CDATA[മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ സംസ്ഥാന ദ്വിദിന എക്‌സിക്യൂട്ടീവ് ക്യാമ്പ് 'ഹരിതകം 2024 ' വയനാട് മാനന്തവാടി മോറിമലയില്&#x200d; ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>പ്രകൃതിയുടെ ആവാസ വ്യവസ്ഥകളെ പരിഗണിച്ചും സംരക്ഷിച്ചും ജീവിക്കാന്&#x200d; മനുഷ്യന്&#x200d; ശ്രമിക്കണമെന്നും, അല്ലാത്തപക്ഷം ഇനിയും ദുരന്തങ്ങള്&#x200d; ഏറ്റുവാങ്ങേണ്ടി വരുമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു. ആവാസ വ്യവസ്ഥയിലെ കടന്നു കയറ്റമാണ് ഇന്നത്തെ എല്ലാ ദുരന്തങ്ങള്&#x200d;ക്കും കാരണം. മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ സംസ്ഥാന ദ്വിദിന എക്‌സിക്യൂട്ടീവ് ക്യാമ്പ് &#8216;ഹരിതകം 2024 &#8216; വയനാട് മാനന്തവാടി മോറിമലയില്&#x200d; ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പ്രകൃതിയുടെ നശീകരണത്തിന് കാരണക്കാരന്&#x200d; മനുഷ്യനാണെന്നകാര്യം നമ്മെ ഓര്&#x200d;മ്മപ്പെടുത്തുകയായിരുന്നു കഴിഞ്ഞ കോവിഡ്കാലം. കഴിഞ്ഞ കോവിഡ് കാലത്ത് മനുഷ്യന്&#x200d; വീട്ടില്&#x200d; ഒതുങ്ങിയിരുന്നപ്പോള്&#x200d; വായു, വെള്ളം എന്നിവ വളരെ ശുദ്ധം ആയിരുന്നു എന്ന് കാണാന്&#x200d; കഴിഞ്ഞു. പ്രകൃതിയോട് മനുഷ്യന്&#x200d; ഈ ക്രൂരതകള്&#x200d; ഇനിയും തുടര്&#x200d;ന്നാല്&#x200d; ഓക്‌സിജന്&#x200d; പാര്&#x200d;ലറുകളുടെ കാലഘട്ടം വൈകാതെ കടന്നുവരുമെന്നും തങ്ങള്&#x200d; ഓര്&#x200d;മ്മപ്പെടുത്തി.</p>
<p>സംസ്ഥാന ജനറല്&#x200d; കണ്&#x200d;വീനര്&#x200d; സലിം കുരുവമ്പലം അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഓണ്&#x200d;ലൈനിലൂടെ മുഖ്യാഥിതിയായി സംസാരിച്ചു. സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ.പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മൂട്ടി, വയനാട് ജില്ല പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി,ജനറല്&#x200d; സെക്രട്ടറി ടി മുഹമ്മദ്, അന്&#x200d;വര്&#x200d; മുള്ളമ്പാറ, റസാഖ് കല്&#x200d;പ്പറ്റ, ഹാരിസ് പടിഞ്ഞാറത്തറ, ബഷീര്&#x200d; പടിഞ്ഞാറത്തറ, സിപി മൊയ്തു ഹാജി തുടങ്ങിയവര്&#x200d; പ്രസംഗിച്ചു. പരിസ്ഥി സംരക്ഷണ സമിതി ചെയര്&#x200d;മാന്&#x200d; കെ.കുട്ടി അഹമദ്കുട്ടിയുടെ സന്ദേശം വായിച്ചു.</p>
<p>മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ.എന്&#x200d;.എ ഖാദര്&#x200d;, ദേശീയ പരിസ്ഥിതി മന്ത്രാലയത്തില്&#x200d; നിന്നുള്ള ഗൗതം മഹ്‌റ, പ്രിയങ്ക പര്&#x200d;വാള്&#x200d;, ഡോ: കെ എന്&#x200d; അജോയ് കുമാര്&#x200d;, ഡോ: എ.കെ അബ്ദുസ്സലാം, ടീ സലീം, ഫൈസല്&#x200d; കുന്നംപറമ്പില്&#x200d; തുടങ്ങിയവര്&#x200d; വിവിധ വിഷയങ്ങളില്&#x200d; ക്ലാസുകള്&#x200d;ക്ക് നേതൃത്വം നല്&#x200d;കി. എ എം അബൂബക്കര്&#x200d; സ്വാഗതവും കോര്&#x200d;ഡിനേറ്റര്&#x200d; ടി കെ അബ്ദുല്&#x200d; ഗഫൂര്&#x200d; നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്&#x200d; നിന്നും പങ്കെടുത്ത പ്രതിനിധികള്&#x200d; ചര്&#x200d;ച്ചകളില്&#x200d; പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന കേമ്പ് ഭാവി കര്&#x200d;മ്മ പരിപാടികള്&#x200d;ക്ക് രൂപം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/habitats-must-be-protected-syed-sadiqali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആ പരിപ്പ് ഇവിടെ വേവില്ല&#8217; ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/intervie-panakkad-sayyid-sadiqali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/intervie-panakkad-sayyid-sadiqali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 23 Nov 2023 06:54:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[syed sadiqali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283871</guid>

					<description><![CDATA[മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്&#x200d; അഫേഴ്‌സ് കമ്മിറ്റി ചെയര്&#x200d;മാനും സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ചന്ദ്രികയുമായി ആനുകാലിക വിഷയങ്ങളില്&#x200d; സംവദിക്കുന്നു.]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; / </strong><br />
<strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>ഭരണപരാജയത്തില്&#x200d; മുഖംകെട്ട ഭരണകൂടങ്ങള്&#x200d; ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് എക്കാലവും ശ്രമിക്കാറുള്ളത്. അധികാരത്തിന്റെ തിണ്ണമിടുക്കും പ്രലോഭനവുമായി രാഷ്ട്രീയ എതിര്&#x200d; ചേരിയില്&#x200d; ഭിന്നിപ്പുണ്ടാക്കി തിരഞ്ഞെടുപ്പില്&#x200d; നേട്ടം കൊയ്യാനുള്ള സര്&#x200d;ജിക്കല്&#x200d; സ്‌ട്രൈക്കും അതിന്റെ ഭാഗമാണ്. ചതിക്കുഴികളില്&#x200d; വീഴാതെ ആരും മോഹിക്കുന്ന ഗരിമയോടെ മുന്നോട്ടു പോകുന്നതില്&#x200d; പാണക്കാട്ടെ നേതൃത്വത്തിന്റെ ജാഗ്രതയും ദീര്&#x200d;ഘവീക്ഷണവുമാണ് മുസ്്‌ലിംലീഗിന് വലിയ കൈമുതല്&#x200d;. മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്&#x200d; അഫേഴ്‌സ് കമ്മിറ്റി ചെയര്&#x200d;മാനും സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ചന്ദ്രികയുമായി ആനുകാലിക വിഷയങ്ങളില്&#x200d; സംവദിക്കുന്നു.</p>
<p><strong>? മുസ്്‌ലിം ലീഗിന്റെ മുന്നണി മാറ്റം സി.പി.</strong><br />
<strong>എമ്മും ചില മാധ്യമങ്ങളും ചര്&#x200d;ച്ചയാക്കുന്നു</strong><br />
&#8211; ഇത്രയേറെ ജനങ്ങളില്&#x200d; നിന്ന് ഒറ്റപ്പെട്ട, ഭരണ നേട്ടമായി ഒന്നും പറയാനില്ലാത്ത സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ടുകൊണ്ടുളള തന്ത്രം മാത്രമാണിത്. വിവിധ സംസ്ഥാനങ്ങളില്&#x200d; ബി.ജെ.പി പ്രതിപക്ഷത്തെ ദുര്&#x200d;ബലപ്പെടുത്താന്&#x200d; ഇത്തരം അടവുകള്&#x200d; പുറത്തെടുക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; സി.പി.എമ്മിനെ കാത്തിരിക്കുന്നത് വന്&#x200d; തോല്&#x200d;വിയാണെന്ന് അവര്&#x200d; തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ എല്&#x200d;.ഡി.എഫിന് ജയ സാധ്യതയില്ലെന്നും യു.ഡി.എഫിനെ ശിഥിലമാക്കാതെ തരമില്ലെന്നും അവര്&#x200d;ക്കറിയാം. ചില മാധ്യമങ്ങള്&#x200d; നേതാക്കള്&#x200d;ക്ക് പിറകെ നടന്ന് ആശയക്കുഴപ്പം സൃഷ്ടിക്കാന്&#x200d; ബോധപൂര്&#x200d;വം ശ്രമിക്കുന്നു. അത്തരം കെണിയില്&#x200d; പെടാതിരിക്കാനും തലവെച്ചു കൊടുക്കാതിരിക്കാനും മുസ്്‌ലിംലീഗ് നേതാക്കള്&#x200d; ജാഗ്രതപുലര്&#x200d;ത്തേണ്ടതുണ്ട്.</p>
<p><strong>? മുസ്്‌ലിം ലീഗിന് മുമ്പില്&#x200d; </strong><br />
<strong>അങ്ങനെയൊരു അജണ്ടയില്ല</strong><br />
&#8211; എങ്ങനെയാണ് ഇങ്ങനെയൊരു ചര്&#x200d;ച്ച പോലും വന്നതെന്നാണ് ആലോചിക്കുന്നത്. വിദൂര സാധ്യതപോലും ഇപ്പോഴില്ല. അങ്ങനെയൊരു ചര്&#x200d;ച്ചയുടെ സാധ്യതപോലുമില്ല. മുസ്‌ലിംലീഗ് യു.ഡി.എഫിലെ ഘടകക്ഷിമാത്രമല്ല; അതിന്റെ സൃഷ്ടാക്കളാണ്. അസംബ്ലിയില്&#x200d; ഒരു പാര്&#x200d;ട്ടിക്കും ഭൂരിപക്ഷമില്ലാതെ നിയമസഭ പിരിച്ചുവിടുന്നതും സര്&#x200d;ക്കാറുകള്&#x200d; നിലംപതിക്കുന്നതുമെല്ലാം സാധാരണമായിരുന്നൊരു കാലത്താണ് മുന്നണി സംവിധാനം എന്നത് മുസ്്‌ലിം ലീഗ് മുന്&#x200d;കൈയെടുത്ത് സാധ്യമാക്കുന്നത്. രാജ്യത്തിന് തന്നെ അതൊരു വേറിട്ട കാഴ്ചയായിരുന്നു. കേന്ദ്രത്തിലൊക്കെ ഇന്നത്തെ പോലെ മുന്നണി വരുമെന്ന് ആരും സ്വപ്‌നം കാണാത്ത കാലമാണത്. ചില മുന്നണി പരീക്ഷണങ്ങള്&#x200d;ക്ക് ശേഷം സാമുദായികവും സാമൂഹികവുമായ ബാലന്&#x200d;സിംഗ് കൂടി ഉറപ്പാക്കിയാണ് യു.ഡി.എഫ് സ്ഥാപിച്ചത്. ബാഫഖി തങ്ങളും സി.എച്ചും തുടങ്ങിയ മുസ്്‌ലിംലീഗ് നേതാക്കളാണ് ഇതിന്റെ ശില്&#x200d;പികള്&#x200d;. യു.ഡി.എഫിലെ ഇപ്പോഴത്തെ പ്രബല കക്ഷിയായ കോണ്&#x200d;ഗ്രസ്സ് പോലും പിന്നീടാണ് അതിന്റെ ഭാഗമായത്.</p>
<p><strong>? യു.ഡി.എഫ് ശക്തിപ്പെടുത്തേണ്ട </strong><br />
<strong>ബാധ്യത ലീഗിനാണ്</strong><br />
&#8211; തീര്&#x200d;ച്ചയായും യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടു നയിക്കാനുള്ള മറ്റാരേക്കാളുമുളള ബാധ്യത മുസ്‌ലിംലീഗിനാണ്. പലപ്പോഴും വലിയ വിട്ടുവീഴ്ച്ചകളും ഒത്തുതീര്&#x200d;പ്പുകളും നടത്തിയാണ് മുന്നണിയെ കരുപ്പിടിപ്പിച്ചതും ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതും. കോണ്&#x200d;ഗ്രസിനും മറ്റു ഘടകക്ഷികള്&#x200d;ക്കുമുള്ളതിനെക്കാള്&#x200d; യു.ഡി.എഫിന്റെ കെട്ടുറപ്പും വളര്&#x200d;ച്ചയും മുസ്്‌ലിംലീഗിന്റെ ആവശ്യമാണ്. കാരണം, നേരത്തെ പറഞ്ഞപോലെ യു.ഡി.എഫിനെ സൃഷ്ടിച്ചത് മുസ്്‌ലിംലീഗാണ്. യു.ഡി.എഫിനെ കയ്യൊഴിയാനും മറ്റൊരു സാധ്യത തേടാനും എന്തെങ്കിലും കാരണം കണ്ടെത്താന്&#x200d; ശ്രമിക്കുന്നവരോട് ഒന്നേ പറയാനൊള്ളൂ. യു.ഡി.എഫില്&#x200d; നിന്ന് പോകാന്&#x200d; ഒന്നോ രണ്ടോ സാധ്യതകളാണ് പരതുന്നതെങ്കില്&#x200d;, ഉറച്ചു നില്&#x200d;ക്കാന്&#x200d; ആയിരം കാരണങ്ങളുണ്ട്. അത്തരം മോഹങ്ങളുമായി നടക്കുന്നവരോടെ ആ പരിപ്പിവിടെ വേവില്ലന്നേ പറയാനൊളളൂ.</p>
<p><strong>? ഫലസ്തീന്&#x200d; ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങള്&#x200d; സി.പി.എം സാമുദായികമാക്കുന്നു</strong><br />
&#8211; ഇതുതന്നെയൊരു തമാശയാണ്. ഫലസ്തീന്&#x200d; ഒരു സമുദായ ഇഷ്യുആയാണ് സി.പി.എം കണക്കാക്കുന്നത്. കോഴിക്കോട്ടെ ഹാളില്&#x200d; അവര്&#x200d; നടത്തിയ സമ്മേളനം നോക്കിക്കാണുമ്പോള്&#x200d; അതു ബോധ്യപ്പെടും. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തില്&#x200d; വരെ കക്ഷി രാഷ്ട്രീയമാണുണ്ടായത്. ഗസ്സ കേരളത്തിലാണെന്നും യു.ഡി.എഫുകാരാണ് അവിടെ ബോംബിടുന്നതെന്നുമുള്ള മട്ടിലാണ് ചിലരുടെ പ്രചാരണം. ഫലസ്തീനിലേത് മനുഷ്യാവകാശ വിഷയമാണെന്നും രാഷ്ട്രീയ പരിഹാരമാണുണ്ടാകേണ്ടതെന്നുമാണ് മുസ്്‌ലിം ലീഗ് സ്വീകരിച്ച നിലപാട്. അത്തരം വിഷയങ്ങളില്&#x200d; എല്ലാവരും യോജിച്ച പ്രതിരോധമാണ് അഭികാമ്യം. എന്നാല്&#x200d;, കോണ്&#x200d;ഗ്രസിനെ ഇതിന്റെ പേരിലും ഒറ്റതിരിഞ്ഞ് ആക്രമിക്കാന്&#x200d; ശ്രമിച്ചു. മുന്നണി മര്യാതകൂടി കണക്കിലെടുത്താണ് അത്തരമൊരു പരിപാടിയില്&#x200d; നിന്ന് മുസ്‌ലിംലീഗ് വിട്ടുനിന്നത്.</p>
<p><strong>? വൈകാരിക വിഷയങ്ങള്&#x200d; ഉയര്&#x200d;ത്തുന്ന സി.പി.എമ്മിന്റെ ലക്ഷ്യം</strong><br />
&#8211; ചുളുവില്&#x200d; ലാഭം നേടാനുള്ള കുറുക്കുവഴിയായാണ് സി.പി.എം എക്കാലവും സാമുദായിക വിഷയങ്ങള്&#x200d; കണക്കാക്കുന്നത്. ഇറാഖ് യുദ്ധകാലത്ത്, പഞ്ചായത്ത് തിരഞ്ഞെടുപ്പില്&#x200d; നേട്ടം കൊയ്യാന്&#x200d; സി.പി.എം നടത്തിയ പ്രചാരണം ഞങ്ങള്&#x200d; സദ്ദാമിനൊപ്പം എന്നായിരുന്നു. പുതിയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്&#x200d;ക്കെതിരെ യു.പി കഴിഞ്ഞാല്&#x200d; ഏറ്റവുമധികം കേസെടുത്തത് ഒന്നാം പിണറായി സര്&#x200d;ക്കാര്&#x200d; കാലത്ത് കേരളത്തിലാണ്. രണ്ടാം പിണറായി സര്&#x200d;ക്കാറിന് വഴി തുറക്കാന്&#x200d; അവരുടെ മുഖ്യ പ്രചാരണം പൗരത്വ പ്രക്ഷോഭകര്&#x200d;ക്കെതിരെയെടുത്ത കേസുകള്&#x200d; പിന്&#x200d;വലിക്കുമെന്നായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്&#x200d; നടത്തുന്ന പത്രങ്ങളില്&#x200d; വലിയ തിരഞ്ഞെടുപ്പ് പരസ്യവും നല്&#x200d;കി. ഒന്നാം പിണറായി സര്&#x200d;ക്കാറെടുത്ത കേസുകള്&#x200d; രണ്ടാം പിണറായി സര്&#x200d;ക്കാര്&#x200d; രണ്ടര വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കുമ്പോള്&#x200d; കോടതിയില്&#x200d; തുടരുന്നു; ശിക്ഷിക്കുന്നു.</p>
<p><strong>? സി.പി.എം നിലപാട് </strong><br />
<strong>പട്ടില്&#x200d; പൊതിഞ്ഞ പാഷാണം</strong><br />
&#8211; ന്യൂനപക്ഷ പ്രേമം വാക്കുകളില്&#x200d; നിറക്കുകയും വലിയ പ്രചാരണം നടത്തുകയും ചെയ്യുന്ന സി.പി.എം ഭരണം പരിശോധിച്ചാല്&#x200d; ഇതു ബോധ്യപ്പെടും. ഭിന്നശേഷിക്കാര്&#x200d;ക്ക് സംവരണം പുതുക്കി നിശ്ചയിച്ചപ്പോള്&#x200d; മുസ്്‌ലിം സംവരണത്തില്&#x200d; നിന്നാണ് അതു കുറച്ചത്. ഒ.ബി.സി സംവരണത്തിന്റെ ശരിയായ വിഹിതം ലഭിക്കാതെ ഇപ്പോള്&#x200d; തന്നെ മുസ്്‌ലിംകള്&#x200d; ഏറെ പിന്നിലാണ്. നരേന്ദ്രന്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; ഇക്കാര്യം വ്യക്തമാക്കപ്പെട്ടതാണ്. അക്കാലത്തെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്&#x200d; കാസര്&#x200d;ക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ പ്രക്ഷോഭയാത്രയുടെ ഫലമായി ബാക്ക് ലോഗ് നകത്താന്&#x200d; ചില ഇടപെടലുകള്&#x200d; തീരുമാനിക്കപ്പെട്ടു. എന്നാല്&#x200d;, ഇപ്പോഴും അതൊന്നും പൂര്&#x200d;ണമായി പാലിക്കുന്നില്ല. അപ്പോഴാണ് ഉള്ള സംവരണവും സി.പി.എം സര്&#x200d;ക്കാര്&#x200d; വെട്ടിക്കുറക്കുന്നത്. പട്ടികജാതി, വര്&#x200d;ഗ, ദളിത്, പിന്നോക്ക, ആദിവാസി സമൂഹങ്ങളെ എക്കാലവും വെയിലത്തു നിര്&#x200d;ത്താമെന്ന് കരുതേണ്ട. പാര്&#x200d;ശ്വവല്&#x200d;ക്കരിക്കപ്പെട്ടവര്&#x200d;ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിയമനിര്&#x200d;മാണ സഭകളിലും പുറത്തും മുസ്്‌ലിംലീഗ് പൊരുതും.</p>
<p><strong>? അടിസ്ഥാന വര്&#x200d;ഗത്തെ സര്&#x200d;ക്കാര്&#x200d; </strong><br />
<strong>പാടെ അവഗണിക്കുന്നു</strong><br />
&#8211; അവഗണിക്കുന്നുവെന്ന് മാത്രമല്ല, ദ്രോഹിക്കുകയും ചെയ്യുന്നു. സംവരണപ്പട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക, സാമ്പത്തിക സര്&#x200d;വേ പൂര്&#x200d;ത്തിയാക്കാന്&#x200d; അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ഭരണകൂടം നടത്തുന്ന അനീതിക്കെതിരെ സര്&#x200d;ക്കാറിന് സുപ്രീം കോടതി അന്ത്യശാസനം നല്&#x200d;കിയിരിക്കുകയാണ്. പട്ടികജാതി-വര്&#x200d;ഗ-മുസ്്‌ലിം വിഭാഗങ്ങളുടെ തൊഴില്&#x200d; പങ്കാളിത്തവും അതുവഴിയുള്ള ഭരണപങ്കാളിത്തവുമെല്ലാം എത്രകാലം ഈ സര്&#x200d;ക്കാര്&#x200d; ഇരുട്ടത്ത് നിര്&#x200d;ത്തും. ജാതി സെന്&#x200d;സസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്&#x200d;ജിയില്&#x200d; കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d;ക്കും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനും സുപ്രീം കോടതി നോട്ടിസയിച്ചിരിക്കുന്നു. സംവരണപട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സര്&#x200d;വേ പൂര്&#x200d;ത്തിയാക്കാന്&#x200d; 2020 സെപ്റ്റംബറില്&#x200d; കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d;ക്കു കേരള ഹൈക്കോടതി ആറു മാസം സമയം നല്&#x200d;കിയിരുന്നതാണ്. ഇതു പാലിക്കാത്തതിനെ തുടര്&#x200d;ന്ന് മൈനോറിറ്റി ഇന്ത്യന്&#x200d;സ് പ്ലാനിങ് ആന്&#x200d;ഡ് വിജിലന്&#x200d;സ് കമ്മിഷന്&#x200d; ട്രസ്റ്റിനു വേണ്ടി ചെയര്&#x200d;മാന്&#x200d; വി.കെ.ബീരാന് സുപ്രീം കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കേണ്ടിവന്നു. അടിസ്ഥാന വര്&#x200d;ഗത്തോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്&#x200d; ഇങ്ങനെയാകുമോ.</p>
<p><strong>? സച്ചാര്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ടും അട്ടിമറിച്ചു</strong><br />
&#8211; മുസ്്‌ലിം ലീഗിന് കേന്ദ്രത്തില്&#x200d; ഭരണപങ്കാളിത്തമുണ്ടായ ഒന്നാം യു.പി.എ സര്&#x200d;ക്കാറാണ് മുസ്്‌ലിം അവസ്ഥ പഠിക്കാന്&#x200d; ജസ്റ്റിസ് രജീന്ദ്ര സച്ചാര്&#x200d; അധ്യക്ഷനായ കമ്മിറ്റി ഉണ്ടാക്കിയത്. പട്ടിക വര്&#x200d;ഗക്കാരേക്കാള്&#x200d; പിന്നോക്കമാണ് രാജ്യത്തെ മുസ്്‌ലിം അവസ്ഥയെന്ന റിപ്പോര്&#x200d;ട്ട് ലഭിച്ച ശേഷം കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഒട്ടേറെ പദ്ധതികള്&#x200d; പ്രഖ്യാപിക്കുകയും സംസ്ഥാനങ്ങള്&#x200d;ക്ക് റിപ്പോര്&#x200d;ട്ടില്&#x200d; നടപടിക്കായി കൈമാറുകയും ചെയ്തു. സി.പി.എം ഭരിക്കുന്ന കേരളത്തില്&#x200d; മാത്രം അതു മുഖവിലക്കെടുക്കാതെ പുതിയ സമിതിവെച്ചു. അവര്&#x200d; കണ്ടെത്തിയതും ഏതാണ്ട് സമാന കാര്യങ്ങള്&#x200d;. സച്ചാര്&#x200d; സമിതി റിപ്പോര്&#x200d;ട്ട് വെള്ളം ചേര്&#x200d;ത്ത് ചിലതു തുടങ്ങിയത് തന്നെ ഇപ്പോള്&#x200d; എവിടെയെത്തി. എത്രവലിയ കൊലച്ചതിയാണ് സി.പി.എം മുസ്്‌ലിം സമൂഹത്തോട് ചെയ്തത്. കെടാവിളക്ക് സ്‌കോളര്&#x200d;ഷിപ്പ് അട്ടിമറിയുള്&#x200d;പ്പെടെ ദളിതരോടും പിന്നോക്കക്കാരോടുമെല്ലാം തുടര്&#x200d;ച്ചയായി ചെയ്യുന്നതും മറിച്ചല്ല. കോരന് കഞ്ഞികുമ്പിളില്&#x200d; എന്ന സമീപനം അംഗീകരിക്കാനാവില്ല.</p>
<p><strong>? കേരളത്തിലും കോര്&#x200d;പ്പറേറ്റ് </strong><br />
<strong>ദാസ്യ ഭരണം എന്നായി</strong><br />
&#8211; കേന്ദ്രത്തിലും കേരളത്തിലുമെല്ലാം ഏതാണ്ട് ഒരേ നയമാണ് കണ്ടുവരുന്നത്. ഇപ്പോള്&#x200d; നവ കേരള സദസ്സുമായി വരുന്ന മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തുന്നത് പോലും പൗരപ്രമുഖരുമായാണ്. മൊബൈല്&#x200d; മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങുന്നുവെന്ന് കൊട്ടിഘോഷിച്ചെങ്കിലും സാധാരണക്കാരെ അടുപ്പിക്കുന്നില്ല. അവരുമായി സംവദിക്കാനോ പ്രശ്‌നം പരിഹരിക്കാനോ ശ്രമമില്ല. ഉമ്മന്&#x200d; ചാണ്ടി മുഖ്യമന്ത്രിയായപ്പോള്&#x200d; നടത്തിയ ജനസമ്പര്&#x200d;ക്കം നമുക്ക് മുന്നിലുണ്ട്. ജനത്തിന്റെ നികുതിപ്പണം ധൂര്&#x200d;ത്തടിച്ച് സര്&#x200d;ക്കാറിന്റെ രാഷ്ട്രീയ പൊതുയോഗമാണ് നവകേരള സദസായി ആഘോഷിക്കുന്നത്. ഇത്തരം കെട്ടുകാഴ്ചകള്&#x200d;ക്ക് പകരം വിലക്കയറ്റം നിയന്ത്രിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്&#x200d;ധിപ്പിക്കാനുമൊക്കെയായി പണം ചെലവഴിക്കുകയാണ് വേണ്ടത്. കേന്ദ്രത്തിലും കേരളത്തിലും ജനത്തെ മറന്ന ഭരണകൂടങ്ങളെ തിരുത്താനും താഴെയിറക്കാനും കോണ്&#x200d;ഗ്രസ്സ് നേതൃത്വം നല്&#x200d;കുന്ന മുന്നണിയിലാണ് പ്രതീക്ഷ. യു.ഡി.എഫിന് ഒരു പ്രതിസന്ധിയോ ക്ഷീണമോ ഇല്ല; അതിന് മുസ്്‌ലിംലീഗ് സമ്മതിക്കില്ല.</p>
<p><strong>? മുസ്്‌ലിം ലീഗിന്റെ വിശ്വാസ്യതയെ </strong><br />
<strong>ലക്ഷ്യം വെക്കുന്നു</strong><br />
&#8211; തിരഞ്ഞെടുപ്പില്&#x200d; എടുക്കാചരക്കാവുമെന്ന് ബോധ്യപ്പെട്ട സി.പി.എം അവസാന കച്ചിത്തുരുമ്പായി മുസ്‌ലിംലീഗിനെ ലക്ഷ്യം വെക്കുകയാണ്. യു.ഡി.എഫിന്റെ നട്ടെല്ലായ മുസ്്‌ലിംലീഗിനെ റാഞ്ചാമോയെന്നതാണ് ചില രാഷ്ട്രീല ദളളാലന്മാരുടെ പ്രചണ്ടപ്രചാരണ ഉദ്ദേശം. ചില പൊതു വിഷയങ്ങളില്&#x200d; വിശാലമായ യോജിപ്പ് വേണ്ടിവരും. അതിന് ദുര്&#x200d;വ്യാഖ്യാനം ചമക്കേണ്ടതുമില്ല. മുസ്്‌ലിംലീഗിന് ചാഞ്ചാട്ടമുണ്ടെന്നു വരുത്തി വിശ്വാസ്യത തകര്&#x200d;ക്കാമെന്നാണ് കണക്കുകൂട്ടല്&#x200d;. അഴിമതിയില്&#x200d; മുങ്ങിക്കുളിച്ച പിണറായി സര്&#x200d;ക്കാറുമായി എങ്ങനെയാണ് ഒത്തുപോകുക. ഇ.എം.എസ് സര്&#x200d;ക്കാറിനെ മുസ്്‌ലിംലീഗ് കയ്യൊഴിഞ്ഞത് അഴിമതിയുടെ പേരിലായിരുന്നുവെന്നത് ചരിത്രം പരതിയാല്&#x200d; ബോധ്യപ്പെടും. മതനിരാസവും അഴിമതിയും മുഖമുദ്രയാക്കുന്നവരുമായി കൂട്ടുകൂടാനുള്ള ഗതികേടൊന്നും ഇപ്പോഴില്ല. എവിടെയാണോ നില്&#x200d;ക്കുന്നത് അവിടെ ഉറച്ചുനില്&#x200d;ക്കുന്നതാണ് മുസ്്‌ലിംലീഗ് നിലപാട്. അക്കരപ്പച്ചകണ്ട് ചാടുന്നത് ലീഗിന്റെ നയമല്ല. അങ്ങനെ വരുത്തിത്തീര്&#x200d;ത്ത് മുസ്്‌ലിംലീഗിന്റെ വിശ്വാസ്യത തകര്&#x200d;ക്കാമെന്നത് വ്യാമോഹം മാത്രമാണ്. കൂട്ടായ തീരുമാനത്തിലൂടെ ഏറെ മുന്നോട്ടു പോകാനുണ്ട്.</p>
<p>(ചന്ദ്രിക എഡിറ്റ് പേജ്: 2023 നവമ്പര്&#x200d; 23)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/intervie-panakkad-sayyid-sadiqali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
