<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>syria &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/syria/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 15 Jul 2025 16:37:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>syria &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ ഇസ്രാഈല്‍ ബോംബാക്രമണം</title>
		<link>https://www.chandrikadaily.com/israeli-bombing-of-gaza-lebanon-and-syria.html</link>
					<comments>https://www.chandrikadaily.com/israeli-bombing-of-gaza-lebanon-and-syria.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 15 Jul 2025 16:36:45 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[syria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347652</guid>

					<description><![CDATA[കിഴക്കന്‍ ലെബനനിലെ ബെക്കാ താഴ്വരയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി.]]></description>
										<content:encoded><![CDATA[<p>കിഴക്കന്&#x200d; ലെബനനിലെ ബെക്കാ താഴ്വരയില്&#x200d; ഇസ്രാഈല്&#x200d; വ്യോമാക്രമണം നടത്തി. കുറഞ്ഞത് 12 പേരെങ്കിലും സിറിയയിലെ സുവൈദയില്&#x200d; കൊല്ലപ്പെട്ടു.<br />
അതേസമയം, ഗസ്സയിലുടനീളം ഇസ്രാഈല്&#x200d; സൈന്യം കുറഞ്ഞത് 30 പേരെ കൊലപ്പെടുത്തി.</p>
<p>അക്രമം അവസാനിപ്പിക്കാന്&#x200d; ആഹ്വാനം ചെയ്യുന്നതിനായി 20 ലധികം രാജ്യങ്ങളില്&#x200d; നിന്നുള്ള സഭാ നേതാക്കളും നയതന്ത്രജ്ഞരും തയ്ബെ നഗരത്തില്&#x200d; ഒത്തുകൂടി മണിക്കൂറുകള്&#x200d;ക്ക് ശേഷം, അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാര്&#x200d; ബുര്&#x200d;ഖ ഗ്രാമത്തില്&#x200d; പലസ്തീന്&#x200d; ഭൂമിക്കും വാഹനങ്ങള്&#x200d;ക്കും തീയിട്ടു.</p>
<p>ഗസ്സയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്&#x200d; 58,479 പേര്&#x200d; കൊല്ലപ്പെടുകയും 139,355 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. 2023 ഒക്ടോബര്&#x200d; 7-ന് നടന്ന ആക്രമണങ്ങളില്&#x200d; 1,139 പേര്&#x200d; ഇസ്രാഈലില്&#x200d; കൊല്ലപ്പെടുകയും 200-ലധികം പേര്&#x200d; ബന്ദികളാകുകയും ചെയ്തു.</p>
<p>മെയ് മുതല്&#x200d; യുഎസ്-ഇസ്രാഈല്&#x200d; പിന്തുണയുള്ള സഹായ വിതരണ സൈറ്റുകളില്&#x200d; നിന്ന് ഭക്ഷണം സുരക്ഷിതമാക്കാന്&#x200d; ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 875 ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു.</p>
<p>&#8221;ഭക്ഷണം വാങ്ങാന്&#x200d; ശ്രമിക്കുന്നതിനിടെ ഗസ്സയില്&#x200d; 875 പേര്&#x200d; കൊല്ലപ്പെട്ടതായി ഞങ്ങള്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്; അവരില്&#x200d; 674 പേര്&#x200d; GHF സൈറ്റുകള്&#x200d;ക്ക് സമീപമാണ് കൊല്ലപ്പെട്ടത്,&#8221; യുഎന്&#x200d; മനുഷ്യാവകാശ ഓഫീസ് വക്താവ് തമീന്&#x200d; അല്&#x200d;-ഖീതന്&#x200d; പറഞ്ഞു.</p>
<p>യുഎന്&#x200d; നേതൃത്വത്തിലുള്ള മാനുഷിക പ്രവര്&#x200d;ത്തനങ്ങളെ മറികടന്ന യുഎസിന്റെയും ഇസ്രാഈലിന്റെയും പിന്തുണയുള്ള ഗ്രൂപ്പാണ് GHF.</p>
<p>തിങ്കളാഴ്ചയാണ് ഏറ്റവും പുതിയ മാരകമായ സംഭവം നടന്നതെന്ന് അല്&#x200d;-ഖീതന്&#x200d; പറഞ്ഞു, വടക്കുപടിഞ്ഞാറന്&#x200d; റഫയിലെ അല്&#x200d;-ഷകൂഷ് ഏരിയയിലെ ജിഎച്ച്എഫ് സൈറ്റില്&#x200d; ഭക്ഷണം തേടിയെത്തിയ ഫലസ്തീനികള്&#x200d;ക്കെതിരെ ഇസ്രാഈല്&#x200d; സൈന്യം ഷെല്ലാക്രമണവും വെടിയുതിര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-bombing-of-gaza-lebanon-and-syria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വാഗ്ദാനം പാലിച്ചു&#8217;: സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു</title>
		<link>https://www.chandrikadaily.com/promise-kept-trump-signs-order-ending-us-sanctions-on-syria.html</link>
					<comments>https://www.chandrikadaily.com/promise-kept-trump-signs-order-ending-us-sanctions-on-syria.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 01 Jul 2025 02:04:09 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[syria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346319</guid>

					<description><![CDATA[സിറിയയ്ക്കെതിരായ എല്ലാ ഉപരോധങ്ങളും യുഎസ് നീക്കുമെന്ന് മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനിടെ മെയ് മാസത്തില്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് എക്സിക്യൂട്ടീവ് ഉത്തരവ്. ]]></description>
										<content:encoded><![CDATA[<p>ഉപരോധ പരിപാടി അവസാനിപ്പിക്കാനുള്ള മുന്&#x200d;കൂര്&#x200d; പ്രതിജ്ഞാബദ്ധത നിറവേറ്റിക്കൊണ്ട് സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ഒപ്പുവച്ചു. സിറിയയ്ക്കെതിരായ എല്ലാ ഉപരോധങ്ങളും യുഎസ് നീക്കുമെന്ന് മിഡില്&#x200d; ഈസ്റ്റ് സന്ദര്&#x200d;ശനത്തിനിടെ മെയ് മാസത്തില്&#x200d; പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്&#x200d;ന്നാണ് എക്സിക്യൂട്ടീവ് ഉത്തരവ്. </p>
<p>സിറിയന്&#x200d; പ്രസിഡന്റ് അഹമ്മദ് അല്&#x200d;-ഷാറയുമായി ട്രംപ് ചര്&#x200d;ച്ചകള്&#x200d; നടത്തി. നേരത്തെ പ്രതിപക്ഷ ശക്തികള്&#x200d; അട്ടിമറിച്ച അസദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം മാര്&#x200d;ച്ചില്&#x200d; ഒരു പരിവര്&#x200d;ത്തന സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചിരുന്നു. മുന്&#x200d; പ്രസിഡന്റ് ബാഷര്&#x200d; അല്&#x200d; അസദിനും ഉപരോധം ബാധകമാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. മുന്&#x200d; പ്രസിഡന്റ് അസദ്, അദ്ദേഹത്തിന്റെ കൂട്ടാളികള്&#x200d;, മനുഷ്യാവകാശ ദ്രോഹികള്&#x200d;, മയക്കുമരുന്ന് കടത്തുകാര്, രാസായുധ പ്രവര്&#x200d;ത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികള്&#x200d;, ഐഎസിനും അവരുടെ അനുബന്ധ സംഘടനകള്&#x200d;ക്കും എതിരെയുള്ള ഉപരോധം തുടരുന്നതിനൊപ്പം സിറിയയ്ക്കെതിരായ ഉപരോധം നീക്കം ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. </p>
<p>യൂറോപ്യന്&#x200d; യൂണിയന്&#x200d; സിറിയയ്ക്കെതിരായ അവശേഷിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കി. മേഖലയിലെ പ്രധാന യുഎസ് സഖ്യകക്ഷികളായ തുര്&#x200d;ക്കിയും സൗദി അറേബ്യയും സിറിയയുടെ പുതിയ സര്&#x200d;ക്കാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് പിന്തുണ അറിയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/promise-kept-trump-signs-order-ending-us-sanctions-on-syria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹമ്മദ് അൽ ബഷീർ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/mohammed-al-bashir-is-the-interim-prime-minister-of-syria.html</link>
					<comments>https://www.chandrikadaily.com/mohammed-al-bashir-is-the-interim-prime-minister-of-syria.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Dec 2024 04:31:48 +0000</pubDate>
				<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[interim prime minister]]></category>
		<category><![CDATA[Mohammed al-Bashir]]></category>
		<category><![CDATA[syria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321337</guid>

					<description><![CDATA[സര്&#x200d;ക്കാര്&#x200d; രൂപീകരണ ചര്&#x200d;ച്ചയിലാണ് അല്&#x200d; ബാഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാന്&#x200d; ധാരണയായത്. ]]></description>
										<content:encoded><![CDATA[<p>ഹയാത്ത് തഹ്‌രീര്&#x200d; അല്&#x200d; ഷാം (എച്ച്.ടി.എസ്) ഭരണം പിടിച്ചെടുത്ത സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അല്&#x200d; ബാഷിറിനെ നിയമിച്ചു. സര്&#x200d;ക്കാര്&#x200d; രൂപീകരണ ചര്&#x200d;ച്ചയിലാണ് അല്&#x200d; ബാഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാന്&#x200d; ധാരണയായത്.</p>
<p>സംഘടനയുടെ നേതാവായ അബു മുഹമ്മദ് ജുലാലി നിവലിലെ പ്രധാനമന്ത്രി അഹമ്മദ് അല്&#x200d; ജലാലിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്&#x200d; അധികാരം കൈമാറാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.</p>
<p>പുതിയ സര്&#x200d;ക്കാരിന് ഫ്രാന്&#x200d;സ്, ജര്&#x200d;മനി തുടങ്ങിയ രാജ്യങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇദ്ലിബ് പ്രവിശ്യയിലെ ഹയാത്ത് തഹ്‌രീര്&#x200d; അല്&#x200d; ഷാമിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ തലവനായിരുന്നു അല്&#x200d; ബാഷിര്&#x200d;. 2025 മാര്&#x200d;ച്ച് ഒന്ന് വരെയാണ് ഇടക്കാല പ്രധാനമന്ത്രിയുടെ കാലാവധി.</p>
<p>എന്നാല്&#x200d; വിവിധ നഗരങ്ങളില്&#x200d; വ്യത്യസ്ത ഭരണകൂടങ്ങള്&#x200d; അധികാരം കൈയാളുന്നതിനാല്&#x200d; സിറിയയെ ഒരൊറ്റ ഭരണത്തിന് കീഴില്&#x200d; കൊണ്ടുവന്ന് ഭരണം നടത്തുക എന്നത് എച്ച്.ടി.എസിനെ സംബന്ധിച്ച് വളരെ പ്രയാസമേറിയതാവും എന്നാണ് വിലയിരുത്തല്&#x200d;.</p>
<p>സിറിയയിലെ ചില നഗരങ്ങളില്&#x200d; അമേരിക്കയുടെ നേതൃത്വത്തിലുള്ള എസ്.ഡി.എഫ് ആണ് ഭരണം നടത്തുന്നത്. ചില പ്രദേശങ്ങള്&#x200d; തുര്&#x200d;ക്കിയുടെ കീഴിലാണ്. ഇവയ്ക്ക് പുറമെ ഐ.എസിന് മുന്&#x200d;തൂക്കമുള്ള പ്രദേശങ്ങളുമുണ്ട്.</p>
<p>സിറിയയില്&#x200d; വിമതര്&#x200d; അധികാരം പിടിച്ചതിന് പിന്നാലെ ആക്രമണം ശക്തമാക്കുന്ന ഇസ്രാഈലും പുതിയ ഭരണകൂടത്തിന് തലവേദനയാകും. എന്നാല്&#x200d; അമേരിക്കയും യു.കെയും അടക്കമുള്ള രാജ്യങ്ങള്&#x200d; എച്ച്.ടി.എസിനെ ഭീകരപ്പട്ടികയില്&#x200d; നിന്ന് നീക്കാന്&#x200d; ചര്&#x200d;ച്ചകള്&#x200d; ആരംഭിച്ചതായി റിപ്പേര്&#x200d;ട്ടുകളുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mohammed-al-bashir-is-the-interim-prime-minister-of-syria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിറിയയിലെ നൂറോളം കേന്ദ്രങ്ങളില്&#x200d; വീണ്ടും ഇസ്രായേല്&#x200d; ആക്രമണം</title>
		<link>https://www.chandrikadaily.com/israel-attacks-more-than-100-centers-in-syria.html</link>
					<comments>https://www.chandrikadaily.com/israel-attacks-more-than-100-centers-in-syria.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 10 Dec 2024 01:47:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[syria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321159</guid>

					<description><![CDATA[ഡമാസ്‌കസ് ഉള്&#x200d;പ്പടെ നാല് സിറിയന്&#x200d; നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്&#x200d; ആക്രമണം.]]></description>
										<content:encoded><![CDATA[<p>സിറിയയില്&#x200d; വീണ്ടും ഇസ്രായേല്&#x200d; ആക്രമണം. അസദില്&#x200d; നിന്നും വിമതര്&#x200d; ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ആക്രമണം. നൂറോളം കേന്ദ്രങ്ങളില്&#x200d; ഇസ്രായേല്&#x200d; ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഡമാസ്‌കസ് ഉള്&#x200d;പ്പടെ നാല് സിറിയന്&#x200d; നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്&#x200d; ആക്രമണം. വിമാനത്താവളങ്ങള്&#x200d;ക്ക് നേരെയും ഇസ്രായേലിന്റെ ആക്രമണമുണ്ടായതായും ആക്രമണങ്ങളില്&#x200d; രണ്ട് പേര്&#x200d; കൊല്ലപ്പെട്ടതായും റിപ്പോര്&#x200d;ട്ട്.</p>
<p>തുറമുഖ നഗരമായ ലതാകിയയും തെക്ക്-പടിഞ്ഞാറന്&#x200d; നഗരമായ ദാരയും ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-attacks-more-than-100-centers-in-syria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസദും കുടുംബവും മോസ്‌കോയിലേക്ക് പലായനം ചെയ്തതായി റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/asad-and-his-family-reportedly-fled-to-moscow.html</link>
					<comments>https://www.chandrikadaily.com/asad-and-his-family-reportedly-fled-to-moscow.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 09 Dec 2024 03:18:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Asad]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[syria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321002</guid>

					<description><![CDATA[ബഷര്&#x200d; അസദ് മോസ്‌കോയിലേക്ക് പലായനം ചെയ്യുകയും ദീര്&#x200d;ഘകാല സഖ്യകക്ഷിയില്&#x200d; നിന്ന് അഭയം നേടുകയും ചെയ്തുവെന്ന് റഷ്യന്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ബഷര്&#x200d; അസദ് മോസ്‌കോയിലേക്ക് പലായനം ചെയ്യുകയും ദീര്&#x200d;ഘകാല സഖ്യകക്ഷിയില്&#x200d; നിന്ന് അഭയം നേടുകയും ചെയ്തുവെന്ന് റഷ്യന്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. വിമത മുന്നേറ്റം ഡമാസ്‌കസിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ 50 വര്&#x200d;ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചു.</p>
<p>ക്രൂരമായ അടിച്ചമര്&#x200d;ത്തലും കലാപത്തിന്റെ ഉയര്&#x200d;ച്ചയും രാജ്യത്തെ ഏകദേശം 14 വര്&#x200d;ഷത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടുന്നതിനുമുമ്പ്, അറബ് വസന്ത പ്രക്ഷോഭത്തിന്റെ ആദ്യ നാളുകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളില്&#x200d; ആയിരക്കണക്കിന് സിറിയക്കാര്&#x200d; തെരുവുകളില്&#x200d; ആഘോഷിക്കുകയും വിപ്ലവ പതാക വീശുകയും ചെയ്തു.</p>
<p>അതിവേഗം നീങ്ങുന്ന സംഭവങ്ങള്&#x200d; രാജ്യത്തിന്റെയും വിശാലമായ പ്രദേശത്തിന്റെയും ഭാവിയെക്കുറിച്ച് ചോദ്യങ്ങള്&#x200d; ഉയര്&#x200d;ത്തുന്നു. സിറിയയെക്കുറിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; യുഎന്&#x200d; സുരക്ഷാ കൗണ്&#x200d;സിലിന്റെ അടിയന്തര സമ്മേളനം റഷ്യ അഭ്യര്&#x200d;ത്ഥിച്ചതായി ടെലിഗ്രാമിലെ ഒരു പോസ്റ്റില്&#x200d; യുഎന്നിലെ ഡെപ്യൂട്ടി അംബാസഡര്&#x200d; ദിമിത്രി പോളിയാന്&#x200d;സ്‌കി പറഞ്ഞു.</p>
<p>വിമത ഗ്രൂപ്പുകളുമായുള്ള ചര്&#x200d;ച്ചകള്&#x200d;ക്ക് ശേഷമാണ് അസദ് സിറിയ വിട്ടതെന്നും സമാധാനപരമായി അധികാരം കൈമാറാന്&#x200d; അദ്ദേഹം നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ടെന്നുമാണ് റഷ്യ നേരത്തെ പറഞ്ഞിരുന്നത്. സിറിയയിലെ ഏറ്റവും വലിയ വിമത വിഭാഗത്തിന്റെ നേതാവ് അബു മുഹമ്മദ് അല്&#x200d; ഗോലാനി രാജ്യത്തിന്റെ ഭാവി ചാര്&#x200d;ട്ട് ചെയ്യാന്&#x200d; ഒരുങ്ങുകയാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asad-and-his-family-reportedly-fled-to-moscow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വേച്ഛാധിപത്യ കാലഘട്ടത്തിന് അന്ത്യം&#8217;; സിറിയ പിടിച്ചടക്കിയെന്ന് വിമതര്&#x200d;; അസദ് രാജ്യം വിട്ടു</title>
		<link>https://www.chandrikadaily.com/an-end-to-the-era-of-dictatorship-rebels-claim-they-have-captured-syria-assad-left-the-country.html</link>
					<comments>https://www.chandrikadaily.com/an-end-to-the-era-of-dictatorship-rebels-claim-they-have-captured-syria-assad-left-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Dec 2024 05:56:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Asad]]></category>
		<category><![CDATA[syria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320866</guid>

					<description><![CDATA[തലസ്ഥാന നഗരമായ ഡമസ്‌കസ് കീഴടക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ നിയന്ത്രണം പൂര്&#x200d;ണമായി ഏറ്റെടുത്തുവെന്ന് ‘വിമത സംഘം’ പ്രഖ്യാപിച്ചത്. ]]></description>
										<content:encoded><![CDATA[<p>54 വര്&#x200d;ഷത്തെ അസദ് കുടുംബത്തിന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ട് സിറിയ പിടിച്ചെന്ന അവകാശവാദവുമായി സിറിയയിലെ ‘വിമത സംഘം’. തലസ്ഥാന നഗരമായ ഡമസ്‌കസ് കീഴടക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ നിയന്ത്രണം പൂര്&#x200d;ണമായി ഏറ്റെടുത്തുവെന്ന് ‘വിമത സംഘം’ പ്രഖ്യാപിച്ചത്.</p>
<p>കഴിഞ്ഞ 50 വര്&#x200d;ഷത്തോളമായി ബാത്തിസ്റ്റ് ഗവണ്&#x200d;മെന്റിന്റെ കീഴില്&#x200d; രാജ്യം ഏകാധിപത്യത്തിന്റ കീഴില്&#x200d; ആണെന്നും 13 വര്&#x200d;ഷത്തെ കുറ്റകൃത്യം, കുടിയൊഴിപ്പിക്കല്&#x200d;, സ്വേച്ഛാധിപത്യം എന്നിവയെല്ലാം അതിജീവിച്ച് വര്&#x200d;ഷങ്ങളായുള്ള പോരാട്ടത്തിന് ശേഷമാണ് സിറിയയയിലെ ഇരുണ്ട യുഗം അവസാനിച്ചതെന്നും ഇനി പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും ‘വിമതസംഘം’ പുറത്തുവിട്ട പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p>ഇനിയങ്ങോട്ടുള്ള കാലയളവില്&#x200d; രാജ്യത്ത് നീതി നടപ്പിലാവുമെന്നും പരസ്പരം സഹകരണത്തോടെ മുന്നോട്ട് പോവുമെന്ന് സിറിയയിലെ പ്രതിപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>‘വിമതസംഘം’ സിറിയയില്&#x200d; പ്രവേശിച്ചതിന് പിന്നാലെ പ്രസിഡന്റ് ബാഷര്&#x200d; അല്&#x200d; അസദ് രാജ്യം വിട്ടെന്ന തരത്തില്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നിരുന്നു. വിമാനം വഴി അസദ് രാജ്യം വിട്ടതായി ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു.</p>
<p>ഡമസ്‌കസിലടക്കം ജനങ്ങള്&#x200d; പ്രസിഡന്റിന്റെ പ്രതിമ തകര്&#x200d;ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങള്&#x200d; വഴി പ്രചരിക്കുന്നുണ്ട്. അസദ് ഭരണം അവസാനിച്ചതിന്റ ആഘോഷസൂചകമായി ആയിരത്തിലധികം പേരാണ് ഡമസ്‌കസിലെ സെന്&#x200d;ട്രല്&#x200d; സ്‌ക്വയറില്&#x200d; ഒത്തുചേര്&#x200d;ന്നത്. എന്നാല്&#x200d; വിമത നീക്കത്തിനെതിരെ സൈന്യത്തിന് കാര്യമായ ചെറുത്തുനില്പ്പ് നടത്താന്&#x200d; സാധിച്ചിരുന്നില്ല എന്ന് വിമര്&#x200d;ശനവും ഉയരുന്നുണ്ട്.</p>
<p>സിറിയയിലെ മൂന്ന് സുപ്രധാന നഗരങ്ങള്&#x200d; പിടിച്ചടക്കിയതിന് പിന്നാലെയാണ് ഡമസ്‌കസിലേക്ക് ‘വിമതസംഘം’ എത്തിച്ചേരുന്നത്. ഇതിന് തൊട്ട് പിന്നാലെ ഡമസ്‌കസിന്റെ സമീപ പ്രദേശങ്ങളില്&#x200d; നിന്ന് സൈന്യം പിന്&#x200d;വാങ്ങിയിരുന്നു.</p>
<p>ഒരാഴ്ച്ചയുടെ ഇടവേളയില്&#x200d; സിറിയിലെ മൂന്ന് സുപ്രധാന നഗരങ്ങളാണ് ‘വിമതസംഘം’ പിടിച്ചടക്കിയത്. ആദ്യം സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോയും പിന്നീട് ഹമ നഗരവും പിന്നീട് ഒരു ദിവസത്തെ പോരാട്ടത്തിന് ശേഷം ഞായറാഴ്ച പുലര്&#x200d;ച്ചെ ഹോംസിന്റെ പൂര്&#x200d;ണ നിയന്ത്രണവും വിമതര്&#x200d; കൈക്കലാക്കുകയായിരുന്നു. 2020ന് ശേഷം വടക്കുപടിഞ്ഞാറന്&#x200d; സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നത്.</p>
<p>ഹയാത്ത് തഹ്രീര്&#x200d; അല്&#x200d;-ഷാം (എച്ച്.ടി.എസ്) എന്ന വിമതസംഘത്തിന്റെ നേതൃത്വത്തിലാണ് കലാപം നടക്കുന്നത്. സിറിയ-തുര്&#x200d;ക്കി അതിര്&#x200d;ത്തിക്കടുത്തുള്ള ഇദ്ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്&#x200d; സിറിയയിലെ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പാണ് എച്ച്.ടി.എസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്രീല്&#x200d; അല്&#x200d;-ഷാം. സിറിയയും അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങളെല്ലാം എച്ച്.ടി.എസിനെ ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-end-to-the-era-of-dictatorship-rebels-claim-they-have-captured-syria-assad-left-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീണ്ട 12 വര്&#x200d;ഷത്തിനുശേഷം സിറിയയില്&#x200d; സൗദി എംബസ്സി തുറന്നു</title>
		<link>https://www.chandrikadaily.com/saudi-embassy-opened-in-syria-after-12-long-years.html</link>
					<comments>https://www.chandrikadaily.com/saudi-embassy-opened-in-syria-after-12-long-years.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 10 Sep 2024 16:55:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[saudi arabia]]></category>
		<category><![CDATA[Saudi Embassy]]></category>
		<category><![CDATA[syria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309069</guid>

					<description><![CDATA[നിരവധി സിറിയന്&#x200d; മന്ത്രിമാരുടെയും മുതിര്&#x200d;ന്ന ഉദ്യോഗസ്ഥരുടെയും അംഗീകൃത നയതന്ത്ര സേനാംഗങ്ങളുടെയും സാന്നിധ്യത്തില്&#x200d; നടന്ന ചടങ്ങില്&#x200d; സി റിയയിലെ സൗദി ചാര്&#x200d;ജ് ഡി അഫയേഴ്‌സ് ആക്ടിംഗ് അബ്ദുല്ല അല്&#x200d; ഹരീസ് എംബസി ഔദ്യോഗികമായി തുറക്കുന്നതായി പ്രഖ്യാപിച്ചു.]]></description>
										<content:encoded><![CDATA[<p>ഡമസ്‌കസ്: നീണ്ട 12വര്&#x200d;ഷത്തെ ഇടവേളക്കുശേഷം സിറിയയില്&#x200d; സൗദിഅറേബ്യ എംബസ്സി വീ ണ്ടും തുറന്നു പ്രവര്&#x200d;ത്തനമാരംഭിച്ചു. പന്ത്രണ്ട് വര്&#x200d;ഷം മുമ്പ അന്നത്തെ രൂക്ഷമായ പ്രതിസന്ധിയെത്തുടര്&#x200d; ന്നാണ് ഡമസ്‌കസിലെ സൗദി എംബസ്സി അടച്ചുപൂട്ടിയത്. നിരവധി സിറിയന്&#x200d; മന്ത്രിമാരുടെയും മുതിര്&#x200d;ന്ന ഉദ്യോഗസ്ഥരുടെയും അംഗീകൃത നയതന്ത്ര സേനാംഗങ്ങളുടെയും സാന്നിധ്യത്തില്&#x200d; നടന്ന ചടങ്ങില്&#x200d; സി റിയയിലെ സൗദി ചാര്&#x200d;ജ് ഡി അഫയേഴ്‌സ് ആക്ടിംഗ് അബ്ദുല്ല അല്&#x200d; ഹരീസ് എംബസി ഔദ്യോഗികമായി തുറക്കുന്നതായി പ്രഖ്യാപിച്ചു.</p>
<p>ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണ് ഈ ദിനമെന്ന് അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബറില്&#x200d; സൗദി അറേബ്യയും സിറിയയും തങ്ങളുടെ നയതന്ത്ര ദൗത്യങ്ങള്&#x200d; വീണ്ടും തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും എംബസ്സി ഇപ്പോഴാണ് തുറന്നുപ്രവര്&#x200d;ത്തനമാരംഭിക്കുന്നത്.</p>
<p>എംബസി അടച്ചതിന് ശേഷമുള്ള ആദ്യത്തെ സൗദി അംബാസഡറായി സൗദി അറേബ്യ ഫൈസല്&#x200d; ബിന്&#x200d; സൗദ് അല്&#x200d; മുജ്‌ഫെലിനെ സിറിയയിലെ അംബാസഡറായി ഈ വര്&#x200d;ഷം മെയ് മാസത്തില്&#x200d; തന്നെ നിയമിച്ചിരുന്നു. സൗദി അറേബ്യയിലെ പുതിയ അംബാസഡറായി നേരത്തെ ഡോ. മുഹമ്മദ് സൂസനെ സിറിയയും നിയമിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-embassy-opened-in-syria-after-12-long-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിറിയയിലെ  വിമാനത്താവളങ്ങള്&#x200d;ക്കു നേരെ ഇസ്രാഈലിന്റെ വ്യോമാക്രണം</title>
		<link>https://www.chandrikadaily.com/israeli-airstrikes-against-syrian-airports.html</link>
					<comments>https://www.chandrikadaily.com/israeli-airstrikes-against-syrian-airports.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Oct 2023 14:14:58 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Airport]]></category>
		<category><![CDATA[airstrikes]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[syria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279021</guid>

					<description><![CDATA[സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലും വടക്കന്&#x200d; സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്&#x200d;ക്ക് നേരെ ഇസ്രാഈല്&#x200d; ആക്രമണം നടത്തിയതായി സിറിയന്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഹമാസുമായുള്ള ഏറ്റമുട്ടല്&#x200d; തുടരുന്നതിനിടെ സിറിയയ്ക്കു നേരെ ഇസ്രാഈല്&#x200d; വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോര്&#x200d;ട്ട്. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലും വടക്കന്&#x200d; സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്&#x200d;ക്ക് നേരെ ഇസ്രാഈല്&#x200d; ആക്രമണം നടത്തിയതായി സിറിയന്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഇസ്രാഈലിനെതിരെ സിറിയന്&#x200d; വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും റിപ്പോര്&#x200d;ട്ടുണ്ട്. 5 ദിവസമായി തുടരുന്ന ഇസ്രാഈല്&#x200d; ഹമാസ് ഏറ്റുമുട്ടലില്&#x200d; ഇതുവരെ ഇരുപക്ഷത്തുമായി 3700ല്&#x200d; അധികം പേര്&#x200d; കൊല്ലപ്പെട്ടതായാണ് റിപ്പോര്&#x200d;ട്ട്. വ്യോമാക്രമത്തിനു ശേഷം കരയുദ്ധത്തിലേക്ക് ഇസ്രയേല്&#x200d; കടക്കുകയാണെന്ന റിപ്പോര്&#x200d;ട്ടുകളും പുറത്തുവന്നിരുന്നു.</p>
<p>12 വര്&#x200d;ഷത്തെ സിറിയന്&#x200d; ആഭ്യന്തര യുദ്ധത്തിനിടെ ഇറാന്&#x200d; പിന്തുണയുള്ള സായുധ സംഘടനകളേയും ഹിസ്ബുള്ളയേയും ലക്ഷ്യംവെച്ച് നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രാഈല്&#x200d; നടത്തിയിട്ടുള്ളത്.</p>
<p>ഗാസ മുനമ്പില്&#x200d; ഉപരോധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇസ്രാഈല്&#x200d; സിറിയയ്ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയ ലക്ഷ്യമാക്കി ഇസ്രാഈല്&#x200d; ഷെല്ലാക്രമണം നടത്തിയിരുന്നു.</p>
<p>ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ അടിസ്ഥാനവിഭവങ്ങളോ മാനുഷികമായ മറ്റു സഹായങ്ങളോ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗാസയ്ക്ക് അനുവദിക്കില്ലെന്ന് ഇസ്രാഈല്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്. ഗാസയിലേക്കുള്ള വെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ വിതരണം ഇസ്രാഈല്&#x200d; തടഞ്ഞു.</p>
<p>ഇന്ധനം തീര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് ഫലസ്തീന്റെ ഏക താപനിലയം ബുധനാഴ്ച അടച്ചുപൂട്ടുകയും ചെയ്തു. ഇതോടെ വൈദ്യുതി നിലച്ച് ഗാസ ഇരുട്ടിലായി. ഭക്ഷണവും വെള്ളവും വൈദ്യുതിയുമുള്&#x200d;പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം വിച്ഛേദിക്കപ്പെട്ടതോടെ ഗാസയിലെ ജനങ്ങളുടെ ജീവിതം കൂടുതല്&#x200d; ദുരിതത്തിലായി. ഗാസയില്&#x200d; നിന്ന് രണ്ടരലക്ഷത്തോളം പേര്&#x200d; വീടൊഴിഞ്ഞതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-airstrikes-against-syrian-airports.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരിതം മാറാതെ സിറിയ: കണ്ണീരൊപ്പാന്&#x200d; ഒപ്പംനിന്നു യുഎഇ</title>
		<link>https://www.chandrikadaily.com/syriacrisis.html</link>
					<comments>https://www.chandrikadaily.com/syriacrisis.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 08 Mar 2023 06:40:17 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[syria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241709</guid>

					<description><![CDATA[ഭൂകമ്പത്തില്&#x200d; അകപ്പെട്ടവരെ സഹായിക്കാന്&#x200d; അത്യാധുനിക സാങ്കേതിക വിദ്യകളുള്ള 10 ആംബുലന്&#x200d;സുകളും യുഎഇ സിറിയയ്ക്ക് നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>അബുദാബി: കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തില്&#x200d; സര്&#x200d;വ്വവും നഷ്ടപ്പെ്ട്ട ആയിരക്കണക്കിന് കുടുംബങ്ങള്&#x200d; ദുരിതത്തിന്റെ കണ്ണീര്&#x200d;കയത്തില്&#x200d;നിന്നും കരകയറാനാവാതെ കഴിയുന്നു. കഷ്ടപ്പെടുന്നവരെ ചേര്&#x200d;ത്തുപിടിച്ചു സര്&#x200d;വ്വസഹായവും ലഭ്യമാക്കി ഒപ്പം നിന്നു യുഎഇ ആശ്വാസത്തിന്റെ മാതൃകയാവുകയാണ്.</p>
<p>ഒരുദിവസംപോലും വിട്ടൊഴിയാതെ യുഎഇ അതിന്റെ കാരുണ്യ പ്രവാഹത്തിന് 30 ദിവസം പൂര്&#x200d;ത്തിയാക്കി. സിറിയന്&#x200d; ജനതയ്ക്ക് യുഎഇ നല്&#x200d;കുന്ന പിന്തുണയുടെ ഏറ്റവും പ്രധാനപ്പെട്ട രൂപങ്ങളിലൊന്നാണ് ഇതിനുവേണ്ടി തയാറാക്കിയ പ്രത്യേക സംവിധാനം.<br />
അവശ്യ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ചികിത്സാ ഉപകരണങ്ങളും വഹിച്ചുകൊണ്ട് ഇതുവരെ 151 വിമാനങ്ങളാണ് യുഎഇയില്&#x200d;നിന്നും സിറിയന്&#x200d; മണ്ണിലെത്തിയത്.</p>
<p>ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്&#x200d;, തകര്&#x200d;ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്&#x200d;ക്കിടയില്&#x200d; രക്ഷപ്പെട്ടവരെ തിരയാന്&#x200d; യുഎഇ നേരത്തെത്തന്നെ സെര്&#x200d;ച്ച് ആന്&#x200d;ഡ് റെസ്‌ക്യൂ സ്‌ക്വാഡ് അയച്ചിരുന്നു.രക്ഷാപ്രവര്&#x200d;ത്തന ഉപകരണങ്ങളും യു എ ഇ സിറിയന്&#x200d; സിവില്&#x200d; ഡിഫന്&#x200d;സിന് നല്&#x200d;കിയിരുന്നു.<br />
ഭാവിയില്&#x200d; ഉണ്ടാകാന്&#x200d; സാധ്യതയുള്ള ഏത് ദുരന്തത്തിനും സിറിയന്&#x200d; സിവില്&#x200d; ഡിഫന്&#x200d;സ് ടീമുകളെ സജ്ജരാക്കുന്നതിനായി തീവ്ര പരിശീലനങ്ങളും നല്&#x200d;കി.</p>
<p>എമിറേറ്റ്സ് റെഡ് ക്രസന്റ് ദുരിതബാധിതര്&#x200d;ക്ക് ഭക്ഷണസാധനങ്ങള്&#x200d; എത്തിക്കുന്നതിനുപുറമെ അവരുടെ ആവശ്യങ്ങള്&#x200d; നിറവേറ്റുന്നതിലും പ്രത്യേക പരിഗണന നല്&#x200d;കി.താത്കാലിക അഭയകേന്ദ്രമായി 50 ടെന്റുകളുള്ള ക്യാമ്പ് സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.</p>
<p>ഭൂകമ്പത്തില്&#x200d; അകപ്പെട്ടവരെ സഹായിക്കാന്&#x200d; അത്യാധുനിക സാങ്കേതിക വിദ്യകളുള്ള 10 ആംബുലന്&#x200d;സുകളും യുഎഇ സിറിയയ്ക്ക് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/syriacrisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണീരുണങ്ങാത്ത തെരുവുകളില്&#x200d; മരണം 21,000 കടന്നു; പരിക്കേറ്റവര്&#x200d; 80,000</title>
		<link>https://www.chandrikadaily.com/turkey-syria-earthquake-death-increase.html</link>
					<comments>https://www.chandrikadaily.com/turkey-syria-earthquake-death-increase.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 10 Feb 2023 06:55:04 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[world]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237082</guid>

					<description><![CDATA[മരണസംഖ്യ ഇനിയും വര്&#x200d;ധിച്ചേക്കുമെന്നാണ് രക്ഷാപ്രവര്&#x200d;ത്തകര്&#x200d; വ്യക്തമാക്കുന്നത്]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: തുര്&#x200d;ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്&#x200d; മരണപ്പെട്ടവരുടെ എണ്ണം 21,000 കവിഞ്ഞു. മരണസംഖ്യ ഇനിയും വര്&#x200d;ധിച്ചേക്കുമെന്നാണ് രക്ഷാപ്രവര്&#x200d;ത്തകര്&#x200d; വ്യക്തമാക്കുന്നത്. ഇതുവരെ 80,000 പേര്&#x200d;ക്ക് പരിക്കേറ്റതായാണ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവരുടെ എണ്ണത്തിലും വന്&#x200d;വര്&#x200d;ധനവുണ്ടാകും. രക്ഷാപ്രവര്&#x200d;ത്തനം ഊര്&#x200d;ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും കടന്നുചെല്ലാന്&#x200d; കഴിയാത്ത ഇടങ്ങളില്&#x200d; ഇനിയും അനേകങ്ങള്&#x200d; കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരക്കണക്കിനുപേര്&#x200d; ചികിത്സക്കുവേണ്ടി ആശുപത്രികളില്&#x200d; കാത്തുകഴിയുന്നുണ്ട്. ഇത്രയും പേര്&#x200d;ക്ക് അടിയന്തിരമായി ചികിത്സ നല്&#x200d;കാന്&#x200d; കഴിയാത്ത സാഹചര്യവും നിലനില്&#x200d;ക്കുന്നുണ്ട്.</p>
<p>രക്ഷാപ്രവര്&#x200d;ത്തനം പൂര്&#x200d;ണ്ണമായെന്ന് ഉറപ്പ് വരുത്തുന്നതോടെ മാത്രമെ മരണസംഖ്യയുടെയും പരിക്കേറ്റവരുടെയും ശരിയായ കണക്ക് ലഭിക്കുകയുള്ളു. ആശുപത്രിയില്&#x200d; അത്യാസന്ന നിലയില്&#x200d; കഴിയുന്നവരുടെ എണ്ണവും വര്&#x200d;ധിക്കുന്നതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനിടെ ദുരതബാധിത പ്രദേശങ്ങളില്&#x200d;നിന്നുള്ള വിവിധ ദൃശ്യങ്ങള്&#x200d; ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. കോണ്&#x200d;ഗ്രീറ്റ് ബീമുകള്&#x200d;ക്കിടയില്&#x200d; കുടുങ്ങിക്കിടക്കുന്ന മക്കളും അവരെ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ദീനരോദനങ്ങളും സോഷ്യല്&#x200d; മീഡിയകളില്&#x200d; പതിനായിരങ്ങളുടെ കരളലയിക്കുന്ന കാഴ്ചകളാണ്.</p>
<p>വിവിധ രാജ്യങ്ങളില്&#x200d;നിന്നുള്ള സഹായങ്ങള്&#x200d; സിറിയയിലേക്കും തുര്&#x200d;ക്കിയിലേക്കും ഒഴുകിക്കൊണ്ടിരിക്കുകയാണ്. യുഎഇ 100 ദശലക്ഷം യുഎസ് ഡോളറാണ് സഹായമായി എത്തിക്കുന്നത്. കൂടാതെ അവശ്യവസ്തുക്കളും എംബസി മുഖേ ഇരുരാജ്യങ്ങളിലേക്കും അയച്ചുകൊടുക്കുന്ന നടപടികള്&#x200d; സജീവമാണ്. അതേസമയം സഹായങ്ങള്&#x200d; അര്&#x200d;ഹരായവരുടെ കൈകളില്&#x200d; തന്നെ എത്തിച്ചേണരണമെന്ന കാര്യത്തില്&#x200d; അധികൃതര്&#x200d; ജാഗ്രത പുലര്&#x200d;ത്തുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/turkey-syria-earthquake-death-increase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
