<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>syrian refugees &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/syrian-refugees/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 08 Jun 2018 11:16:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>syrian refugees &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇദ്‌ലിബില്&#x200d; റഷ്യന്&#x200d; കൂട്ടക്കൊല: വ്യോമക്രമണത്തില്&#x200d; 44പേരെ കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/new-at-least-44-killed-as-air-strikes-target-residential-area-in-idlib.html</link>
					<comments>https://www.chandrikadaily.com/new-at-least-44-killed-as-air-strikes-target-residential-area-in-idlib.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Jun 2018 10:51:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bashar al-Assad]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[syrian refugees]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89038</guid>

					<description><![CDATA[ദമസ്‌കസ്: വ്യാഴായ്ച സിറിയയിലെ വടക്കുപടിഞ്ഞാറ് ഇദ്ലിബ് പ്രവിശ്യയില്&#x200d; റഷ്യന്&#x200d; കൂട്ടക്കൊല. റഷ്യയുടെ വ്യോമക്രമണത്തില്&#x200d; അഞ്ചു കുട്ടികളടക്കം 44 ജീവനുകളാണ് നഷ്ടമായത്.സിറിയന്&#x200d; സൈന്യത്തിനെതിരേ പോരാടുന്ന വിമതര്&#x200d;ക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്&#x200d; അമ്പതിലേറെ പേര്&#x200d;ക്ക് പരിക്കേറ്റതായും സിറിയയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന മനുഷ്യാവകാശ ഒബ്‌സര്&#x200d;വേറ്ററി സംഘം അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇദ്ലിബിലെ വടക്കന്&#x200d; ഗ്രാമീണ പ്രദശമായ സര്&#x200d;ദാനയില്&#x200d; റഷ്യന്&#x200d; യുദ്ധ വിമാനങ്ങള്&#x200d; നടത്തിയ ആക്രമണത്തില്&#x200d; സ്ത്രീകളും കുട്ടികളുമടക്കം നാല്&#x200d;പ്പതിലേറെ പേര്&#x200d; മരിക്കുകയും അമ്പതിലേറെ പേര്&#x200d;ക്ക് പരിക്കേറ്റു. കഴിഞ്ഞ മാര്&#x200d;ച്ചിനു ശേഷം [&#8230;]]]></description>
										<content:encoded><![CDATA[<p>ദമസ്‌കസ്: വ്യാഴായ്ച സിറിയയിലെ വടക്കുപടിഞ്ഞാറ് ഇദ്ലിബ് പ്രവിശ്യയില്&#x200d; റഷ്യന്&#x200d; കൂട്ടക്കൊല. റഷ്യയുടെ വ്യോമക്രമണത്തില്&#x200d; അഞ്ചു കുട്ടികളടക്കം 44 ജീവനുകളാണ് നഷ്ടമായത്.സിറിയന്&#x200d; സൈന്യത്തിനെതിരേ പോരാടുന്ന വിമതര്&#x200d;ക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്&#x200d; അമ്പതിലേറെ പേര്&#x200d;ക്ക് പരിക്കേറ്റതായും സിറിയയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന മനുഷ്യാവകാശ ഒബ്‌സര്&#x200d;വേറ്ററി സംഘം അറിയിച്ചു.</p>
<p>കഴിഞ്ഞ ദിവസം രാത്രി ഇദ്ലിബിലെ വടക്കന്&#x200d; ഗ്രാമീണ പ്രദശമായ സര്&#x200d;ദാനയില്&#x200d; റഷ്യന്&#x200d; യുദ്ധ വിമാനങ്ങള്&#x200d; നടത്തിയ ആക്രമണത്തില്&#x200d; സ്ത്രീകളും കുട്ടികളുമടക്കം നാല്&#x200d;പ്പതിലേറെ പേര്&#x200d; മരിക്കുകയും അമ്പതിലേറെ പേര്&#x200d;ക്ക് പരിക്കേറ്റു. കഴിഞ്ഞ മാര്&#x200d;ച്ചിനു ശേഷം ഒരു ആക്രമണത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; മരണം റിപ്പോര്&#x200d;ട്ടു ചെയ്യുന്ന ആക്രമണമാണ് വ്യാഴായ്ച നടന്നത്. ബ്രിട്ടന്&#x200d; ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന യുദ്ധനിരീക്ഷണ മേധാവി റാമി അബ്ദുല്&#x200d;റഹ്മാന്റെ ഓഫീസ് അറിയിച്ചു.</p>
<p>സിറിയയിലെ ഏറ്റവും കൂടുതല്&#x200d; ജനങ്ങള്&#x200d; താമസിക്കുന്ന സ്ഥലമാണ് ഇദ്‌ലിബ്.ഏറെ കാലമായി ഇദ്ലിബ് വിമതരുടെ പിടിയിലാണ്. ഇവിടെ ഐ.എസ് ഭീകരരും പിടിമുറുക്കാന്&#x200d; ശക്തമായി ശ്രമിക്കുന്നുണ്ട്. ഇരു കൂട്ടര്&#x200d;ക്കും നേരെയാണ് സിറിയയിലെ ബശാറുല്&#x200d; അസദിന്റെ സൈന്യം റഷ്യയുടെ സഹായത്തോടെ ആക്രമണം നടത്തുന്നത്.  ഇരു കൂട്ടരില്&#x200d; നിന്നും പ്രദേശം മോചിപ്പിച്ചെടുക്കുക എന്നതാണ് സിറിയയുടെ ലക്ഷ്യം. ഇരുകൂട്ടരും തമ്മിലുള്ള പോരാട്ടത്തിനിടെ ഇതിനോടകം പതിനായിരക്കണക്കിന് നിരപരാധികളായ സാധരണ ജനങ്ങളാണ് മരിച്ചു വീണത്. ഇതില്&#x200d; ഭൂരിഭാഗവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. ആക്രമണത്തില്&#x200d; പരിക്കേറ്റ പലര്&#x200d;ക്കും അംഗവൈകല്യം സംഭവിച്ചു. കിടക്കയിലും വീല്&#x200d;ചെയറിലും ആശുപത്രിയിലും അഭയാര്&#x200d;ത്ഥി ക്യാംപിലും ഇവര്&#x200d; ജീവിതം തള്ളിനീക്കുയാണ്.</p>
<p>നിരന്തരമുള്ള ആക്രമണത്തെ തുടര്&#x200d;ന്ന് ഇദ്‌ലിബില്&#x200d; നിന്നും  ജനങ്ങള്&#x200d; കൂട്ടമായി പാലായനം ചെയുകയാണ്. 2015ല്&#x200d; റഷ്യയുടെ സഹായം ലഭിച്ചതോടെയാണ് സിറിയന്&#x200d; ഭരണകൂടം ഇവിടെ ശക്തി പ്രാപിച്ചത്. കണക്കുകള്&#x200d; പ്രകാരം 2011നു ശേഷം സിറിയയില്&#x200d; ഭരണകൂടത്തിനെതിരായ പ്രതിഷേധത്തില്&#x200d; മൂന്നര ലക്ഷത്തിലേറെ ജീവനുകളാണ് നഷ്ടമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-at-least-44-killed-as-air-strikes-target-residential-area-in-idlib.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദൂമയില്&#x200d; രാസായുധ പ്രയോഗമെന്ന് സംശയം: 70 പേര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/news-2018-04-suspected-chemical-attack-kills-dozens-syria-douma.html</link>
					<comments>https://www.chandrikadaily.com/news-2018-04-suspected-chemical-attack-kills-dozens-syria-douma.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Apr 2018 05:38:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[70 kILLED]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[syrian refugees]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=79097</guid>

					<description><![CDATA[&#160; സിറിയയില്&#x200d; രാസായുധ പ്രയോഗമെന്ന് സംശയം. എഴുപത് പേര്&#x200d; കൊല്ലപ്പെട്ടതിനു പിന്നില്&#x200d; രാസായുധ പ്രയോഗമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്&#x200d;. നിരവധിപ്പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്. വിമത മേഖലയായ ദൂമയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റവരില്&#x200d; പലരുടെയും നില ഗുരുതരമായതിനാല്&#x200d; മരണസംഖ്യ ഉയരാന്&#x200d; സാധ്യതയുണ്ടെന്ന് വൈറ്റ് ഹെല്&#x200d;മറ്റ് തലവന്&#x200d; അല്&#x200d; സലേഹ് പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്&#x200d; കൂടുതലും. ക്ലോറിന്&#x200d; ഗ്യാസ് നിറച്ച വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, രാസപ്രയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാസായുധ പ്രയോഗം നടന്നുവെന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സിറിയയില്&#x200d; രാസായുധ പ്രയോഗമെന്ന് സംശയം. എഴുപത് പേര്&#x200d; കൊല്ലപ്പെട്ടതിനു പിന്നില്&#x200d; രാസായുധ പ്രയോഗമാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്&#x200d;. നിരവധിപ്പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്. വിമത മേഖലയായ ദൂമയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.</p>
<p>പരിക്കേറ്റവരില്&#x200d; പലരുടെയും നില ഗുരുതരമായതിനാല്&#x200d; മരണസംഖ്യ ഉയരാന്&#x200d; സാധ്യതയുണ്ടെന്ന് വൈറ്റ് ഹെല്&#x200d;മറ്റ് തലവന്&#x200d; അല്&#x200d; സലേഹ് പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്&#x200d; കൂടുതലും.</p>
<p>ക്ലോറിന്&#x200d; ഗ്യാസ് നിറച്ച വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, രാസപ്രയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാസായുധ പ്രയോഗം നടന്നുവെന്ന ആരോപണം സിറിയന്&#x200d; സര്&#x200d;ക്കാരും നിഷേധിച്ചു.</p>
<p>വളരെ ഞെട്ടിപ്പിക്കുന്ന റിപ്പോര്&#x200d;ട്ടുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റ് പറഞ്ഞു. മാരകമായ രാസായുധ പ്രയോഗം നടന്നിട്ടുണ്ടെങ്കില്&#x200d; സിറിയന്&#x200d; സര്&#x200d;ക്കാരിനൊപ്പം പോരാടുന്ന റഷ്യ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും യുഎസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-2018-04-suspected-chemical-attack-kills-dozens-syria-douma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുര്&#x200d;ക്കി ആക്രമണത്തില്&#x200d; നവജാത ശിശുവിന്റെ കണ്ണ് നഷ്ടമായി</title>
		<link>https://www.chandrikadaily.com/baby-karim-who-lost-eye-in-syria-war.html</link>
					<comments>https://www.chandrikadaily.com/baby-karim-who-lost-eye-in-syria-war.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 02 Apr 2018 17:54:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Hate Crime]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[syrian refugees]]></category>
		<category><![CDATA[turkey]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78219</guid>

					<description><![CDATA[ദമസ്‌കസ്: സിറിയയില്&#x200d; വീണ്ടും കണ്ണില്ലാത്ത ക്രൂരത. അഞ്ച് ആഴ്ചകള്&#x200d; മാത്രമുള്ള കുരുന്നിന്റെ കണ്ണ് സ്‌ഫോടനത്തില്&#x200d; തകര്&#x200d;ന്നു. മരണത്തോട് മല്ലടിച്ച നവജാത ശിശു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. അപ്പോഴും ഒരു കണ്ണ് അവനു നഷ്ടമായി. സിറിയന്&#x200d; അതിര്&#x200d;ത്തിയില്&#x200d; തുര്&#x200d;ക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നവജാത ശിശുവിന് പരിക്കേറ്റത്. ഷെല്ലുകള്&#x200d; പൊട്ടിത്തെറിച്ച് കുരുന്നിന്റെ കണ്ണിന് പരിക്കേല്&#x200d;ക്കുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ശിശു കരിം ജീവിതത്തിലേക്ക് തിരിച്ചെത്തിയതായും സുഖം പ്രാപിച്ചതായും തുര്&#x200d;ക്കിഷ് റെഡ് ക്രസന്റ് വക്താവ് കെയ്‌റം കിനിക് വ്യക്തമാക്കി. രാജ്യങ്ങള്&#x200d; തമ്മിലുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>ദമസ്‌കസ്: സിറിയയില്&#x200d; വീണ്ടും കണ്ണില്ലാത്ത ക്രൂരത. അഞ്ച് ആഴ്ചകള്&#x200d; മാത്രമുള്ള കുരുന്നിന്റെ കണ്ണ് സ്‌ഫോടനത്തില്&#x200d; തകര്&#x200d;ന്നു. മരണത്തോട് മല്ലടിച്ച നവജാത ശിശു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. അപ്പോഴും ഒരു കണ്ണ് അവനു നഷ്ടമായി. സിറിയന്&#x200d; അതിര്&#x200d;ത്തിയില്&#x200d; തുര്&#x200d;ക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നവജാത ശിശുവിന് പരിക്കേറ്റത്. ഷെല്ലുകള്&#x200d; പൊട്ടിത്തെറിച്ച് കുരുന്നിന്റെ കണ്ണിന് പരിക്കേല്&#x200d;ക്കുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ ശിശു കരിം ജീവിതത്തിലേക്ക് തിരിച്ചെത്തിയതായും സുഖം പ്രാപിച്ചതായും തുര്&#x200d;ക്കിഷ് റെഡ് ക്രസന്റ് വക്താവ് കെയ്‌റം കിനിക് വ്യക്തമാക്കി. രാജ്യങ്ങള്&#x200d; തമ്മിലുള്ള ശത്രുതയില്&#x200d; കരിമിനെ പോലെ ദുരിതം അനുഭവിക്കുന്ന ഒട്ടേറെ കുട്ടികള്&#x200d; സിറിയയിലുണ്ടെന്ന് കെയ്‌റം വ്യക്തമാക്കി.</p>
<p>മനുഷ്യത്വപരമായ സമീപനമാണ് സിറിയിയിലെ ജനങ്ങള്&#x200d; ആഗ്രഹിക്കുന്നത്. കെയ്‌റം പറഞ്ഞു. കിഴക്കന്&#x200d; ഗൂതയില്&#x200d; വെച്ച് കരിമുമായി മാതാവ് നടന്നു പോകവെയാണ് തുര്&#x200d;ക്കി ആക്രമണത്തില്&#x200d; പരിക്കേല്&#x200d;ക്കുന്നത്. ഷെല്ല് പതിച്ച് മാതാവ് തല്&#x200d;ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റു നിലത്തു വിണ കരിമിനെ സന്നദ്ധ സംഘടനാ പ്രവര്&#x200d;ത്തകര്&#x200d; ആസ്പത്രിയില്&#x200d; എത്തിക്കുകയായിരുന്നു. കരിമിന്റെ ഇടത് കണ്ണിനാണ് പരിക്കേറ്റത്. ഓപ്പറേഷന് വിധേയമാക്കി. രക്ഷപെട്ടെങ്കിലും ചില ആരോഗ്യപ്രശ്്‌നങ്ങള്&#x200d; ഉണ്ടായേക്കാമെന്ന് പരിശോധിച്ച ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞു.</p>
<p>പരിക്കേറ്റ കരിമിന്റെ ഫോട്ടോ അടക്കം സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ചതോടെ ഒട്ടേറെ പേര്&#x200d; പിന്തുണയുമായി എത്തി. കുട്ടികള്&#x200d; ആണ് കരിമിന് പിന്തുണ നല്&#x200d;കിയവരില്&#x200d; ഏറെയും. കിഴക്കന്&#x200d; ഗൂതയിലുണ്ടായ ആക്രമണങ്ങളില്&#x200d; കുട്ടികള്&#x200d; അടക്കം ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. 45,000 പേര്&#x200d; ഇവിടെ നിന്നും പാലായനം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/baby-karim-who-lost-eye-in-syria-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൂതയില്&#x200d; വീണ്ടും കൂട്ടക്കുരുതി: 30 മരണം</title>
		<link>https://www.chandrikadaily.com/syrian-war-30-people-dead.html</link>
					<comments>https://www.chandrikadaily.com/syrian-war-30-people-dead.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Mar 2018 18:38:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[syrian refugees]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75386</guid>

					<description><![CDATA[ദമസ്‌കസ്: സിറിയയില്&#x200d; പ്രസിഡന്റ് ബഷാര്&#x200d; അല്&#x200d; അസദിന്റെ സൈന്യം കിഴക്കന്&#x200d; ഗൂതയില്&#x200d; നടത്തിയ വ്യോമാക്രമണത്തില്&#x200d; 30 പേര്&#x200d; കൊല്ലപ്പെട്ടു. ആക്രമണത്തില്&#x200d; ഡസന്&#x200d; കണക്കിന് സിവിലിയന്&#x200d;മാര്&#x200d;ക്ക് പരിക്കേറ്റതായി സിറിയന്&#x200d; മനുഷ്യാവകാശ സംഘടനയായ എസ്.ഒ.എച്ച്.ആര്&#x200d; അറിയിച്ചു. വിമതരുടെ പിടിയിലുണ്ടായിരുന്ന കിഴക്കന്&#x200d; ഗൂതയില്&#x200d; നിന്നും രക്ഷപ്പെടാന്&#x200d; ശ്രമിച്ച സാധാരണക്കാര്&#x200d;ക്കു നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്&#x200d; ആയിരക്കണക്കിന് സിവിലിയന്&#x200d;മാരാണ് കിഴക്കന്&#x200d; ഗൂതയില്&#x200d; നിന്നും പലായനം ചെയ്തത്. ശനിയാഴ്ച മാത്രം 10,000 പേര്&#x200d; ഗൂതയടക്കം ദമസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളില്&#x200d; നിന്നും പലായനം ചെയ്തതായി യു.കെ ആസ്ഥാനമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ദമസ്‌കസ്: സിറിയയില്&#x200d; പ്രസിഡന്റ് ബഷാര്&#x200d; അല്&#x200d; അസദിന്റെ സൈന്യം കിഴക്കന്&#x200d; ഗൂതയില്&#x200d; നടത്തിയ വ്യോമാക്രമണത്തില്&#x200d; 30 പേര്&#x200d; കൊല്ലപ്പെട്ടു. ആക്രമണത്തില്&#x200d; ഡസന്&#x200d; കണക്കിന് സിവിലിയന്&#x200d;മാര്&#x200d;ക്ക് പരിക്കേറ്റതായി സിറിയന്&#x200d; മനുഷ്യാവകാശ സംഘടനയായ എസ്.ഒ.എച്ച്.ആര്&#x200d; അറിയിച്ചു. വിമതരുടെ പിടിയിലുണ്ടായിരുന്ന കിഴക്കന്&#x200d; ഗൂതയില്&#x200d; നിന്നും രക്ഷപ്പെടാന്&#x200d; ശ്രമിച്ച സാധാരണക്കാര്&#x200d;ക്കു നേരെയാണ് ആക്രമണമുണ്ടായത്.</p>
<p>കഴിഞ്ഞ ദിവസങ്ങളില്&#x200d; ആയിരക്കണക്കിന് സിവിലിയന്&#x200d;മാരാണ് കിഴക്കന്&#x200d; ഗൂതയില്&#x200d; നിന്നും പലായനം ചെയ്തത്. ശനിയാഴ്ച മാത്രം 10,000 പേര്&#x200d; ഗൂതയടക്കം ദമസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളില്&#x200d; നിന്നും പലായനം ചെയ്തതായി യു.കെ ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന സിറിയന്&#x200d; ഒബ്‌സര്&#x200d;വേറ്ററി ഗ്രൂപ്പ് അറിയിച്ചു. വെള്ളിയാഴ്ച കഫ്ര്&#x200d; ബത്‌ന ജില്ലയില്&#x200d; സൈന്യം നടത്തിയ വ്യോമാക്രമണത്തില്&#x200d; ആറു കുട്ടികളടക്കം 46 സിവിലിയന്&#x200d;മാര്&#x200d; കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച മാത്രം 13,000 പേര്&#x200d; ഇവിടെ നിന്നും പലായനം ചെയ്തതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. കഴിഞ്ഞ മാസം 18 മുതല്&#x200d; റഷ്യന്&#x200d; പിന്തുണയോടെ സിറിയന്&#x200d; സൈന്യം വ്യോമാക്രമണം ശക്തമാക്കിയതോടെയാണ് കിഴക്കന്&#x200d; ഗൂതയില്&#x200d; സിവിലിയന്&#x200d;മാരുടെ ജീവിതം നരക തുല്യമായത്.</p>
<p>തുടര്&#x200d;ച്ചയായ വ്യോമാക്രമണത്തില്&#x200d; 1250 പേര്&#x200d; കൊല്ലപ്പെട്ടതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇതില്&#x200d; ഏറെയും സ്ത്രീകളും കുട്ടികളുമാണ്. നേരത്തെ വിമത നിയന്ത്രണത്തിലായിരുന്ന കിഴക്കന്&#x200d; ഗൂത 2013 മുതല്&#x200d; ബഷര്&#x200d; സൈന്യത്തിന്റെ ഉപരോധത്തിന് കീഴിലാണ്. സൈന്യത്തിന്റെ ഉപരോധം കാരണം ഭക്ഷണവും മരുന്നുമടക്കം അവശ്യ സാധനങ്ങള്&#x200d; കിട്ടാക്കനിയായതോടെ 400,000 പേരാണ് ഇവിടം ഉപേക്ഷിച്ച് സുരക്ഷിത താവളം തേടി പോയത്. അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്&#x200d;ത്ഥനകള്&#x200d; ചെവികൊള്ളാതെ അസദ് സൈന്യം മേഖലയുടെ ആധിപത്യത്തിനായി റഷ്യയുടെ സഹായത്തോടെയുള്ള വ്യോമാക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. ഗൂതക്കു പുറമെ ഹമൗറിയയിലും ആക്രമണം രൂക്ഷമാണ്.</p>
<p>അതിനിടെ യു.എന്&#x200d; അഭ്യര്&#x200d;ത്ഥന പ്രകാരം 25 ലോറി ഭക്ഷ്യ വസ്തുക്കള്&#x200d; കിഴക്കന്&#x200d; ഗൂതയിലെ ദൂമയിലേക്ക് എത്തിക്കാന്&#x200d; അന്താരാഷ്ട്ര റെഡ്‌ക്രോസിന് ബഷര്&#x200d; അല്&#x200d; അസദ് സര്&#x200d;ക്കാര്&#x200d; അനുമതി നല്&#x200d;കിയിട്ടുണ്ട്. 125,000 പേര്&#x200d; അധിവസിക്കുന്ന മേഖലയില്&#x200d; ഈ ഭക്ഷ്യ വസ്തുക്കള്&#x200d; എത്ര ദിവസത്തേക്ക് നീണ്ടു നില്&#x200d;ക്കുമെന്ന കാര്യം അവ്യക്തമാണെന്ന് റെഡ്‌ക്രോസ് അംഗങ്ങള്&#x200d; തന്നെ പറയുന്നു. സിറിയയില്&#x200d; ബഷര്&#x200d; അല്&#x200d; അസദിന്റെ സര്&#x200d;ക്കാറും വിമതരും തമ്മിലുള്ള ആഭ്യന്തര പോരാട്ടം വ്യാഴാഴ്ച ഏഴു വര്&#x200d;ഷം പിന്നിട്ടു. ഇതുവരെ 465,000 പേര്&#x200d; കൊല്ലപ്പെട്ടതായാണ് യു.എന്&#x200d; റിപ്പോര്&#x200d;ട്ട്. ലക്ഷക്കണക്കിന് പേരാണ് ഭവന രഹിതരായി വിവിധ അഭയാര്&#x200d;ത്ഥി ക്യാമ്പുകളില്&#x200d; കഴിയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/syrian-war-30-people-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിറിയില്&#x200d; വിമത മേഖലയില്&#x200d; വ്യോമാക്രമണം ശക്തമാക്കി; കിഴക്കന്&#x200d; ഗൂതയില്&#x200d; 42 പേര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/strikes-on-syrias-ghouta-kill-42-civilians-monitor.html</link>
					<comments>https://www.chandrikadaily.com/strikes-on-syrias-ghouta-kill-42-civilians-monitor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Mar 2018 12:38:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[air strikes]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[syrian refugees]]></category>
		<category><![CDATA[turkey]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75156</guid>

					<description><![CDATA[ദമസ്‌കസ്: സിറിയിയിലെ രണ്ട് പ്രവിശ്യകളില്&#x200d; നടന്ന ആക്രമണങ്ങളില്&#x200d; 42 പേര്&#x200d; കൊല്ലപ്പെട്ടു. ദമസ്‌കസ് സമീപ പ്രദേശമായ കിഴക്കന്&#x200d; ഗൂതയിലായിരുന്നു വ്യോമാക്രമണം. അക്രമത്തില്&#x200d; 100 പേര്&#x200d;ക്ക് പരിക്ക് പറ്റി. ഏഴ് വര്&#x200d;ഷത്തിലെത്തിയ സിറിയന്&#x200d; കലാപത്തിന് അറുതിയില്ല. ദിവസങ്ങളായി നടക്കുന്ന കലാപത്തില്&#x200d; ആയിരങ്ങള്&#x200d; നാട് വിട്ടു പോയി. ഉത്തര-ദക്ഷിണ സിറിയന്&#x200d; പ്രദേശങ്ങളിലാണ് പോരാട്ടം രൂക്ഷമായത്. കഴിഞ്ഞ രണ്ട് ദിവസമായി ഭരണകൂട സൈന്യവും വിമതരും തമ്മില്&#x200d; പോരാട്ടം കനക്കുകയാണ്. കിഴക്കന്&#x200d; ഗൂതയിലാണ് ദിവസങ്ങളായി ആക്രമണങ്ങള്&#x200d; അരങ്ങേറുന്നത്. ഇന്നലെ റഷ്യന്&#x200d; പോര്&#x200d;വിമാനങ്ങള്&#x200d; വീണ്ടും [&#8230;]]]></description>
										<content:encoded><![CDATA[<p>ദമസ്‌കസ്: സിറിയിയിലെ രണ്ട് പ്രവിശ്യകളില്&#x200d; നടന്ന ആക്രമണങ്ങളില്&#x200d; 42 പേര്&#x200d; കൊല്ലപ്പെട്ടു. ദമസ്‌കസ് സമീപ പ്രദേശമായ കിഴക്കന്&#x200d; ഗൂതയിലായിരുന്നു വ്യോമാക്രമണം. അക്രമത്തില്&#x200d; 100 പേര്&#x200d;ക്ക് പരിക്ക് പറ്റി.<br />
ഏഴ് വര്&#x200d;ഷത്തിലെത്തിയ സിറിയന്&#x200d; കലാപത്തിന് അറുതിയില്ല. ദിവസങ്ങളായി നടക്കുന്ന കലാപത്തില്&#x200d; ആയിരങ്ങള്&#x200d; നാട് വിട്ടു പോയി. ഉത്തര-ദക്ഷിണ സിറിയന്&#x200d; പ്രദേശങ്ങളിലാണ് പോരാട്ടം രൂക്ഷമായത്. കഴിഞ്ഞ രണ്ട് ദിവസമായി ഭരണകൂട സൈന്യവും വിമതരും തമ്മില്&#x200d; പോരാട്ടം കനക്കുകയാണ്.<br />
കിഴക്കന്&#x200d; ഗൂതയിലാണ് ദിവസങ്ങളായി ആക്രമണങ്ങള്&#x200d; അരങ്ങേറുന്നത്. ഇന്നലെ റഷ്യന്&#x200d; പോര്&#x200d;വിമാനങ്ങള്&#x200d; വീണ്ടും ആക്രമണം അഴിച്ചു വിട്ടു. ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്&#x200d; 31 പേര്&#x200d; കൊല്ലപ്പെട്ടു. പോരാട്ടം രൂക്ഷമായതോടെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞു പോയവരുടെ എണ്ണം 20,000 ആയി.<br />
<img loading="lazy" class="alignleft size-full wp-image-75162" src="https://www.chandrikadaily.com/wp-content/uploads/2018/03/d6a1ac94-204a-44dd-a35c-59f87f424f34_16x9_788x442.jpg" alt="" width="786" height="442" srcset="https://www.chandrikadaily.com/wp-content/uploads/2018/03/d6a1ac94-204a-44dd-a35c-59f87f424f34_16x9_788x442.jpg 786w, https://www.chandrikadaily.com/wp-content/uploads/2018/03/d6a1ac94-204a-44dd-a35c-59f87f424f34_16x9_788x442-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/03/d6a1ac94-204a-44dd-a35c-59f87f424f34_16x9_788x442-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/03/d6a1ac94-204a-44dd-a35c-59f87f424f34_16x9_788x442-696x391.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/03/d6a1ac94-204a-44dd-a35c-59f87f424f34_16x9_788x442-747x420.jpg 747w" sizes="(max-width: 786px) 100vw, 786px" />ഗൂതയ്ക്ക് പിന്നാലെ അഫ്രിനിലും പോരാട്ടം നടക്കുകയാണ്. തുര്&#x200d;ക്കിയാണ് ഈ മേഖലയില്&#x200d; ആക്രമണം നടത്തുന്നത്. തുര്&#x200d;ക്കി സൈന്യം ഇന്നലെ നടത്തിയ ആക്രമണത്തില്&#x200d; 18 പേര്&#x200d; കൊല്ലപ്പെട്ടു. അഫ്രിനിലെ വടക്കന്&#x200d; നഗരങ്ങള്&#x200d; കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. 30,000 പേരാണ് ഈ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോയത്.<br />
കഴിഞ്ഞ ഏഴ് വര്&#x200d;ഷമായി തുടരുന്ന പോരാട്ടത്തില്&#x200d; 12 മില്യണ്&#x200d; ജനങ്ങള്&#x200d;ക്ക് അവരുടെ വീടുകള്&#x200d; നഷ്ടമായി. നാല് ലക്ഷം പേര്&#x200d; പോരാട്ടത്തിലും യുദ്ധത്തിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്&#x200d; സൂചിപ്പിക്കന്നത്. 2011 മാര്&#x200d;ച്ച് മുതലാണ് ബാഷര്&#x200d; അല്&#x200d; അസാദ് സര്&#x200d;ക്കാരിനെതിരെ വിമതര്&#x200d; പോരാട്ടം തുടങ്ങിയത്.<br />
കിഴക്കന്&#x200d; ഗൂതയില്&#x200d; ആക്രമണത്തില്&#x200d; ഒട്ടേറെ പേര്&#x200d; കൊല്ലപ്പെട്ടതായി സിറിയന്&#x200d;ഡ ഒബ്‌സര്&#x200d;വേറ്ററി ഫോര്&#x200d; ഹ്യൂമന്&#x200d; റൈറ്റ്‌സ് ആണ് വ്യക്തമാക്കിയത്. ആഹാരവും വെള്ളവും കിട്ടാതെ പലരും വലയുകയാണെന്നും ഒട്ടേറെ പേര്&#x200d; നാട് വിട്ട് പോയതായും സംഘടന വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/strikes-on-syrias-ghouta-kill-42-civilians-monitor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്&#x200d; ചാരിറ്റിയുടെ സഹായം ലഭിച്ചത്  16 മില്യണ്&#x200d; സിറിയക്കാര്&#x200d;ക്ക്</title>
		<link>https://www.chandrikadaily.com/over-16-million-syrians-benefit-from-qatar-charity-relief-projects-in-seven-years.html</link>
					<comments>https://www.chandrikadaily.com/over-16-million-syrians-benefit-from-qatar-charity-relief-projects-in-seven-years.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Mar 2018 08:02:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Qatar Crisis]]></category>
		<category><![CDATA[qatar-palestine]]></category>
		<category><![CDATA[qatar-syriya]]></category>
		<category><![CDATA[qatari]]></category>
		<category><![CDATA[syrian refugees]]></category>
		<category><![CDATA[Syriya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73000</guid>

					<description><![CDATA[ദോഹ: കഴിഞ്ഞ ആറ് വര്&#x200d;ഷത്തിനിടെ ഖത്തര്&#x200d; ചാരിറ്റിയുടെ സഹായം ലഭിച്ചത് ഒരു കോടി അറുപത് ലക്ഷം സിറിയക്കാര്&#x200d;ക്ക്. സിറിയക്കകത്തും പുറത്തുമുള്ള അഭയാര്&#x200d;ഥികള്&#x200d;ക്കാണ് സഹായം ലഭിച്ചത്. 2011 ഏപ്രില്&#x200d; മുതല്&#x200d; 2017 ഡിസംബര്&#x200d; വരെയുള്ള കാലയളവിലാണ് ഈ സഹായം കൈമാറിയത്. ഭക്ഷണം, അഭയകേന്ദ്രങ്ങള്&#x200d;, ആരോഗ്യ, വിദ്യാഭ്യസ സഹായങ്ങള്&#x200d; എന്നിവയാണ് പ്രധാനമായും നല്&#x200d;കിയത്. 544.5 മില്യണ്&#x200d; ഖത്തര്&#x200d; റിയാലാണ് ഈ സഹായ വിതരണത്തിന് ഖത്തര്&#x200d; ചാരിറ്റി ചെലവിട്ടത്. സിറിയന്&#x200d; അഭയാര്&#x200d;ഥികള്&#x200d;ക്ക് വലിയ സഹായമാകുന്ന പദ്ധതികളാണ് ഇക്കാലയളവില്&#x200d; തങ്ങള്&#x200d; നടപ്പിലാക്കിയതെന്ന് ഖത്തര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: കഴിഞ്ഞ ആറ് വര്&#x200d;ഷത്തിനിടെ ഖത്തര്&#x200d; ചാരിറ്റിയുടെ സഹായം ലഭിച്ചത് ഒരു കോടി അറുപത് ലക്ഷം സിറിയക്കാര്&#x200d;ക്ക്. സിറിയക്കകത്തും പുറത്തുമുള്ള അഭയാര്&#x200d;ഥികള്&#x200d;ക്കാണ് സഹായം ലഭിച്ചത്. 2011 ഏപ്രില്&#x200d; മുതല്&#x200d; 2017 ഡിസംബര്&#x200d; വരെയുള്ള കാലയളവിലാണ് ഈ സഹായം കൈമാറിയത്. ഭക്ഷണം, അഭയകേന്ദ്രങ്ങള്&#x200d;, ആരോഗ്യ, വിദ്യാഭ്യസ സഹായങ്ങള്&#x200d; എന്നിവയാണ് പ്രധാനമായും നല്&#x200d;കിയത്. 544.5 മില്യണ്&#x200d; ഖത്തര്&#x200d; റിയാലാണ് ഈ സഹായ വിതരണത്തിന് ഖത്തര്&#x200d; ചാരിറ്റി ചെലവിട്ടത്. സിറിയന്&#x200d; അഭയാര്&#x200d;ഥികള്&#x200d;ക്ക് വലിയ സഹായമാകുന്ന പദ്ധതികളാണ് ഇക്കാലയളവില്&#x200d; തങ്ങള്&#x200d; നടപ്പിലാക്കിയതെന്ന് ഖത്തര്&#x200d; ചാരിറ്റി പ്രസ്താവനയില്&#x200d; വ്യക്തമാക്കി.</p>
<p>ഭക്ഷണ വിതരണ പദ്ധതികള്&#x200d;, റിലീഫ് സാധനങ്ങള്&#x200d;, ബേക്കറികള്&#x200d; എന്നിവയുടെ സഹായം ലഭിച്ചത് 8,584,755 പേര്&#x200d;ക്കാണ്. 20,012704 പേര്&#x200d;ക്ക് വീട് വെക്കുന്നതിനും മറ്റ് ഭക്ഷ്യേതര സഹായങ്ങളും ലഭിച്ചു. 2,769,085 പേര്&#x200d;ക്ക് ആരോഗ്യ സഹായങ്ങളും 2,841,046 പേര്&#x200d;ക്ക് വിദ്യാഭ്യാസ സഹായങ്ങളും ഇക്കാലയളവില്&#x200d; ലഭിച്ചു.</p>
<p>സിറിയക്കകത്തും പുറത്തും കഴിയുന്ന നിരവധി സിറിയന്&#x200d; അഭയാര്&#x200d;ഥികള്&#x200d;ക്കും സഹായം എത്തിക്കാന്&#x200d; തങ്ങള്&#x200d;ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഖത്തര്&#x200d; ചാരിറ്റി വ്യക്തമാക്കി. തുര്&#x200d;ക്കി, ലബനാന്&#x200d;, ജോര്&#x200d;ദാന്&#x200d;, ഇറാഖ് എന്നിവിടങ്ങളില്&#x200d; കഴിയുന്ന സിറിയന്&#x200d; അഭയാര്&#x200d;ഥികള്&#x200d;ക്കെല്ലം സഹായമെത്തിക്കാന്&#x200d; ഖത്തര്&#x200d; ചാരിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. മുന്&#x200d; വര്&#x200d;ഷങ്ങളെ അപേക്ഷിച്ച് 2017ലാണ് സിറിയക്കകത്തും പുറത്തുമുള്ള അഭയാര്&#x200d;ഥികളില്&#x200d; കൂടുതല്&#x200d; പേര്&#x200d;ക്ക് സഹായം എത്തിക്കാന്&#x200d; കഴിഞ്ഞതായും ഖത്തര്&#x200d; ചാരിറ്റി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/over-16-million-syrians-benefit-from-qatar-charity-relief-projects-in-seven-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിറിയന്‍ ജനത വന്‍ ദുരിതത്തിലെന്ന് യുഎന്‍</title>
		<link>https://www.chandrikadaily.com/un-looming-catastrophe-in-four-besieged-towns.html</link>
					<comments>https://www.chandrikadaily.com/un-looming-catastrophe-in-four-besieged-towns.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Feb 2017 16:21:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[syrian refugees]]></category>
		<category><![CDATA[un]]></category>
		<category><![CDATA[UN secretary]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20111</guid>

					<description><![CDATA[ദമസ്‌ക്കസ്: വര്‍ഷങ്ങള്‍ നീണ്ടു നിന്ന യുദ്ധം അവശേഷിപ്പിച്ച സിറിയയില്‍ ലക്ഷങ്ങള്‍ ദുരിതത്തില്‍ കഴിയുന്നതായി യുഎന്‍. സിറിയന്‍ സര്‍ക്കാരിന്റെയും വിമത പോരാളികളുടെയും തീവ്രവാദ സംഘങ്ങളുടെയും ഉപരോധത്തെ തുടര്‍ന്നു ഒറ്റപ്പെട്ട നഗരങ്ങളും സിറിയയിലുണ്ടെന്നു സിറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുഎന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. ഒരു ബില്യണ്‍ ജനങ്ങളാണ് ദുരിതത്താല്‍ സിറിയയില്‍ കേഴുന്നത്. ദാരിദ്രവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഈ ജനത ഏറെയും അഭിമുഖീകരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. പോഷകാഹാരം ലഭിക്കാത്തതിനെ തുടര്‍ന്നു ശിശുക്കള്‍ രോഗങ്ങളെ നേരിടുന്നതായും യുഎന്‍ മനുഷ്യാവകാശ സംഘടനാ അധ്യക്ഷനായ [&#8230;]]]></description>
										<content:encoded><![CDATA[<p>ദമസ്‌ക്കസ്: വര്&#x200d;ഷങ്ങള്&#x200d; നീണ്ടു നിന്ന യുദ്ധം അവശേഷിപ്പിച്ച സിറിയയില്&#x200d; ലക്ഷങ്ങള്&#x200d; ദുരിതത്തില്&#x200d; കഴിയുന്നതായി യുഎന്&#x200d;. സിറിയന്&#x200d; സര്&#x200d;ക്കാരിന്റെയും വിമത പോരാളികളുടെയും തീവ്രവാദ സംഘങ്ങളുടെയും ഉപരോധത്തെ തുടര്&#x200d;ന്നു ഒറ്റപ്പെട്ട നഗരങ്ങളും സിറിയയിലുണ്ടെന്നു സിറിയ ആസ്ഥാനമാക്കി പ്രവര്&#x200d;ത്തിക്കുന്ന യുഎന്&#x200d; മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. ഒരു ബില്യണ്&#x200d; ജനങ്ങളാണ് ദുരിതത്താല്&#x200d; സിറിയയില്&#x200d; കേഴുന്നത്.<br />
ദാരിദ്രവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഈ ജനത ഏറെയും അഭിമുഖീകരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. പോഷകാഹാരം ലഭിക്കാത്തതിനെ തുടര്&#x200d;ന്നു ശിശുക്കള്&#x200d; രോഗങ്ങളെ നേരിടുന്നതായും യുഎന്&#x200d; മനുഷ്യാവകാശ സംഘടനാ അധ്യക്ഷനായ അലി അല്&#x200d; സത്താരി പറഞ്ഞു. സിറിയയിലെ നാല് നഗരങ്ങളിലെ ജനങ്ങള്&#x200d; ഒറ്റപ്പെട്ടു കഴിയുന്നതായും സത്താരി കൂട്ടിച്ചേര്&#x200d;ത്തു. ഈ നഗരങ്ങളിലെ ദുരിതങ്ങള്&#x200d; യുഎന്നിന്റെ മുമ്പില്&#x200d; അവതരിപ്പിച്ചു. ദുരതത്തിലായ ജനങ്ങള്&#x200d;ക്ക് അടിയന്തിര സഹായം നല്&#x200d;കണമെന്നും അല്ലാത്ത പക്ഷം ജനങ്ങള്&#x200d; മരണത്തിലേക്കു നീങ്ങുമെന്നും സത്താരി വ്യക്തമാക്കി. സാബാദാനി, മാദയാ, ഫുവാ, കെഫ്രയ നഗരങ്ങളിലാണ് ദുരിതങ്ങള്&#x200d;. സര്&#x200d;ക്കാര്&#x200d; സേനയും ഹെബ്ദുല്ലാ സൈന്യവും ഈ നഗരങ്ങളില്&#x200d; ഉപരോധം ഏര്&#x200d;പ്പെടുത്തിയിരിക്കുകയാണ്. ഇതാണ് നഗരത്തില്&#x200d; കഴിയുന്നവരെ ദുരിത്തിലാക്കിയത്. യുദ്ധത്തിനു മുമ്പ് ഈ നഗരങ്ങള്&#x200d; വിമതരുടെയും തീവ്രവാദികളുടെയും നിയന്ത്രണത്തിലായിരുന്നു. യുദ്ധത്തിനു ശേഷം സര്&#x200d;ക്കാരുമായി വിവിധ ഗ്രൂപ്പുകള്&#x200d; ഒത്തു തീര്&#x200d;പ്പിലെത്തിയതോടെ നഗരങ്ങള്&#x200d;ക്ക് അപ്രഖ്യാപിത ഉപരോധം ഏര്&#x200d;പ്പെടുത്തുകയായിരുന്നു എന്നു യുഎന്നില്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഈ നഗരങ്ങളിലെ ജനങ്ങള്&#x200d; ഗ്രൂപ്പുകളെ അകറ്റിനിര്&#x200d;ത്തിയതാണ് ഉപരോധത്തിനു കാരണമായത്. നാല് നഗരങ്ങളിലായി 60,000 ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ദിവസേന ഇവിടെ അക്രമങ്ങള്&#x200d; അരങ്ങേറുകയാണ്. ദാരിദ്ര്യം, സാമ്പത്തിക ഞെരുക്കം, മതിയായ ഭക്ഷണം ലഭിക്കാതിരിക്കല്&#x200d;, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്&#x200d; എന്നിവയാണ് ഈ നഗരങ്ങള്&#x200d; അഭിമുഖീകരിക്കുന്നത്.<br />
സന്നദ്ധ സംഘടനയുടെ റിപ്പോര്&#x200d;ട്ടിനെ തുടര്&#x200d;ന്നു ജീവനു വേണ്ടി കേഴുന്ന നഗരങ്ങളിലെ ജനങ്ങള്&#x200d;ക്ക് സഹായം എത്തിക്കണമെന്നു യുഎന്&#x200d; സിറിയന്&#x200d; സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ടു. സിറിയന്&#x200d; സര്&#x200d;ക്കാര്&#x200d; ഇവരുടെ കാര്യത്തില്&#x200d; എത്രയും വേഗം ഇടപെടണം. ഇവിടെ സ്ഥിതിഗതികള്&#x200d; വളരെ രൂക്ഷമാണ്. മനുഷ്യാവകാശ ലംഘന പ്രവര്&#x200d;ത്തനങ്ങള്&#x200d; തകൃതിയായി നടക്കുന്നു. രോഗം പിടിപെട്ടവര്&#x200d;ക്ക് മതിയായ ചികിത്സ പോലും ലഭിക്കുന്നില്ലെന്നും അടിയന്തിരമായി ഇടപെടണമെന്നും യുഎന്&#x200d; സിറിയന്&#x200d; സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങള്&#x200d; മുമ്പ് അല്&#x200d;ഖ്വയ്ദയുടെ നിയന്ത്രണത്തിലായിരുന്നു. റെഡ്‌ക്രോസ്, സിറിയന്&#x200d; അറബ് റെഡ് ക്രസന്റ് തുടങ്ങിയ സംഘടനകളാണ് ഇവിടുത്തെ ജനങ്ങള്&#x200d;ക്ക് സഹായം എത്തിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/un-looming-catastrophe-in-four-besieged-towns.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിറിയയിലെ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ക്രിസ്റ്റ്യാനോ</title>
		<link>https://www.chandrikadaily.com/cristiano-ronaldo-sends-message-of-hope-to-children-of-syria.html</link>
					<comments>https://www.chandrikadaily.com/cristiano-ronaldo-sends-message-of-hope-to-children-of-syria.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Dec 2016 13:13:01 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cr7]]></category>
		<category><![CDATA[ronaldo]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[syrian refugees]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=14293</guid>

					<description><![CDATA[മാഡ്രിഡ്: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആഭ്യന്തര കലാപത്തിന്റെ ദുരിതംപേറുന്ന സിറിയന്‍ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലോക ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഐഎസ് ഭീകരതയാലും കലാപത്താലും മറ്റും ആക്രമം രൂക്ഷമായ സിറിയയില്‍ അതിജീവനത്തിന്റെ പാത പിന്തുടരുന്ന കുട്ടികള്‍ക്ക് ധൈര്യം പകരുന്ന വാക്കുകളുമായാണ് ഫുട്‌ബോളിലെ സൂപ്പര്‍ താരത്തിന്റെ സന്ദേശം. കുട്ടികളെ സംരക്ഷിക്കുന്നത്തിനായി പ്രവര്‍ത്തിക്കുന്ന, സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടനയുടെ അംബാസഡര്‍ കൂടിയായ റൊണാള്‍ഡോ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ട വീഡിയോയിലൂടെയാണ് സന്ദേശം അറിയിച്ചത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ, [&#8230;]]]></description>
										<content:encoded><![CDATA[<p>മാഡ്രിഡ്: വര്&#x200d;ഷങ്ങളായി നിലനില്&#x200d;ക്കുന്ന ആഭ്യന്തര കലാപത്തിന്റെ ദുരിതംപേറുന്ന സിറിയന്&#x200d; കുരുന്നുകള്&#x200d;ക്ക് ഐക്യദാര്&#x200d;ഢ്യവുമായി ലോക ഫുട്ബോളര്&#x200d; ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോ.</p>
<p>ഐഎസ് ഭീകരതയാലും കലാപത്താലും മറ്റും ആക്രമം രൂക്ഷമായ സിറിയയില്&#x200d; അതിജീവനത്തിന്റെ പാത പിന്തുടരുന്ന കുട്ടികള്&#x200d;ക്ക് ധൈര്യം പകരുന്ന വാക്കുകളുമായാണ് ഫുട്‌ബോളിലെ സൂപ്പര്&#x200d; താരത്തിന്റെ സന്ദേശം. കുട്ടികളെ സംരക്ഷിക്കുന്നത്തിനായി പ്രവര്&#x200d;ത്തിക്കുന്ന, സേവ് ദ ചില്&#x200d;ഡ്രന്&#x200d; എന്ന സംഘടനയുടെ അംബാസഡര്&#x200d; കൂടിയായ റൊണാള്&#x200d;ഡോ തന്റെ ഔദ്യോഗിക ട്വിറ്റര്&#x200d; അക്കൗണ്ട് വഴി പുറത്തുവിട്ട വീഡിയോയിലൂടെയാണ് സന്ദേശം അറിയിച്ചത്.</p>
<p>ട്വിറ്ററില്&#x200d; പോസ്റ്റ് ചെയ്ത വീഡിയോ, ഇത് സിറിയന്&#x200d; കുഞ്ഞോമനകള്&#x200d;ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാണ് ആരംഭിക്കുന്നത്. പിന്തുണയാലും ആശ്വാസവാക്കുകളാലും പൊതിഞ്ഞ സന്ദേശത്തില്&#x200d; ക്രിസ്റ്റ്യാനോ പറയുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">A message of hope to the children affected by the conflict in Syria. <a href="https://twitter.com/SavetheChildren">@SavetheChildren</a> <a href="https://t.co/Zsdvu2nuXd">pic.twitter.com/Zsdvu2nuXd</a></p>
<p>— Cristiano Ronaldo (@Cristiano) <a href="https://twitter.com/Cristiano/status/812297170040881152">December 23, 2016</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
&#8216;ഒരു ലോക പ്രശസ്ത ഫുട്ബോളാറായിരിക്കാം ഞാന്&#x200d;, പക്ഷെ നിങ്ങളാണ് യഥാര്&#x200d;ത്ഥ ധീരര്&#x200d;. നിങ്ങളെല്ലാം എത്രത്തോളം ദുരിതമാണ് അനുഭവിക്കുന്നന്നതെന്ന് ഞങ്ങള്&#x200d; അറിയുന്നുണ്ട്. നിങ്ങള്&#x200d; പ്രതീക്ഷകളെ കൈവിടരുത്. നിങ്ങളെ കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ് ഞങ്ങള്&#x200d;. ലോകം നിങ്ങള്&#x200d;ക്കൊപ്പമാണ്. ഞാനും നിങ്ങള്&#x200d;ക്കൊപ്പമുണ്ട്&#8217;.</p>
<p>പോച്ചുഗീസ് നായകനും റയല്&#x200d; മാഡ്രിഡിന്റെ കുന്തമുനയുമായ ക്രിസ്റ്റ്യാനോ വികാരഭരിതനായി.<br />
ഈ വര്&#x200d;ഷത്തെ ബാലന്&#x200d; ഡി ഓര്&#x200d; പുരസ്‌കാര നേട്ടത്തിനു ശേഷം ദുരിതമനുഭവിക്കുന്നവരുടെ നായനായാണ് ക്രിസ്റ്റ്യാനോ രംഗത്തെത്തിയത്. സിറിയന്&#x200d; കുട്ടികളുടെ ക്ഷേമത്തിനായി വന്&#x200d; തുകയാണ് സംഭാവനയായി നല്&#x200d;കിയിട്ടുണ്ട്.</p>
<p>നേരത്തെ 2011ല്&#x200d; യൂറോപ്യന്&#x200d; ഫുട്ബോളര്&#x200d; ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്&#x200d; ലഭിച്ച സുവര്&#x200d;ണ പാദുകം ലേലത്തിനുവച്ച് ലഭിച്ച 1.5 മില്യണ്&#x200d; ഡോളര്&#x200d; പലസ്തീന്&#x200d; കുട്ടികളുടെ ചികിത്സ സഹായത്തിനായി നല്&#x200d;കിയിരുന്നു. കൂടാതെ റൊണാല്&#x200d;ഡോയുടെ ഷൂ കമ്പനി അദ്ദേഹം മത്സരത്തിനുപയോഗിക്കുന്ന ഷൂ ലേലത്തിന് വയ്ക്കുകയും അതിന് ലഭിച്ച 2000 പൗണ്ടിലേറെയുള്ള (ഏകദേശം ഒരുലക്ഷത്തിഎഴുപതിനായിരം രൂപ) തുകയും പലസ്തീന്&#x200d; കുട്ടികള്&#x200d;ക്കായാണ് ക്രിസ്റ്റ്യാനോ സമര്&#x200d;പ്പിച്ചിരുന്നത്.</p>
<p>2015ലെ ഭൂകമ്പത്തെ തുടര്&#x200d;ന്ന് നേപ്പാളില്&#x200d; ജീവിതം താറുമാറായപ്പോള്&#x200d; അവിടുത്തെ ജനങ്ങള്&#x200d;ക്ക് വേണ്ടിയും റൊണാള്&#x200d;ഡോ ട്വിറ്ററിലൂടെ ലോകത്തോട് സഹായത്തിനായി അഭ്യര്&#x200d;ഥിച്ചിരുന്നു. തുടര്&#x200d;ന്നു നേപ്പാളിലെ കുട്ടികളുടെ തുടര്&#x200d;ന്നുള്ള ജീവിതത്തിനായി 50 കോടി രൂപ സംഭാവനലും റൊണാള്&#x200d;ഡോ നല്&#x200d;കി.</p>
<p>ക്ര്ിസറ്റിയാനോ ലോകത്തെ ഫുട്ബോള്&#x200d; ഇതിഹാസം മാത്രമല്ല. ലോകത്തെ ലക്ഷകണക്കിന് വരുന്ന കുരുന്നകളുടെ പ്രതീക്ഷയാണ്. അദ്ദേഹത്തിനോട് തീര്&#x200d;ത്താല്&#x200d; തീരാത്ത കടപ്പാടുണ്ടെന്നും സേവ് ദ ചില്&#x200d;ഡ്രന്റെ ഡയറക്ടര്&#x200d; നിക്ക് ഫെന്നി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cristiano-ronaldo-sends-message-of-hope-to-children-of-syria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലപ്പോയില്‍ സമാധാനം  അകലെയെന്ന് യു.എന്‍</title>
		<link>https://www.chandrikadaily.com/syria-refuses-u-n-truce-terms-for-aleppo.html</link>
					<comments>https://www.chandrikadaily.com/syria-refuses-u-n-truce-terms-for-aleppo.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 20 Nov 2016 18:27:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[syrian refugees]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=9328</guid>

					<description><![CDATA[ദമസ്‌ക്കസ്: സിറിയയിലെ അലപ്പോയില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇനി സ്ഥാനമില്ലെന്ന് യുഎന്‍. കഴിഞ്ഞ ദിവസവും യുഎന്‍ സ്ഥാനപതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ഷെല്ലാക്രമണവും സമാധാന ശ്രമങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നതായി യു.എന്‍ സ്ഥാനപതി സ്റ്റാഫന്‍ ഡി മിസ്തുര സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് മുല്ലേമുമായി നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. ദമസ്‌ക്കസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അലപ്പോയില്‍ നടക്കുന്ന അക്രമങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. അലപ്പോയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള യുഎന്നിന്റെ ശ്രമങ്ങള്‍ക്ക് ഫലമായില്ല എന്നാണ് സൂചന. കഴിഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>ദമസ്‌ക്കസ്: സിറിയയിലെ അലപ്പോയില്&#x200d; സമാധാന ശ്രമങ്ങള്&#x200d;ക്ക് ഇനി സ്ഥാനമില്ലെന്ന് യുഎന്&#x200d;. കഴിഞ്ഞ ദിവസവും യുഎന്&#x200d; സ്ഥാനപതി നടത്തിയ ചര്&#x200d;ച്ച പരാജയപ്പെട്ടിരുന്നു. കുട്ടികള്&#x200d;ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ഷെല്ലാക്രമണവും സമാധാന ശ്രമങ്ങള്&#x200d;ക്ക് വിലങ്ങു തടിയാകുന്നതായി യു.എന്&#x200d; സ്ഥാനപതി സ്റ്റാഫന്&#x200d; ഡി മിസ്തുര സിറിയന്&#x200d; വിദേശകാര്യ മന്ത്രി വാലിദ് മുല്ലേമുമായി നടത്തിയ ചര്&#x200d;ച്ചയില്&#x200d; അഭിപ്രായപ്പെട്ടു. ദമസ്‌ക്കസില്&#x200d; വച്ചായിരുന്നു കൂടിക്കാഴ്ച.</p>
<p>അലപ്പോയില്&#x200d; നടക്കുന്ന അക്രമങ്ങളാണ് ഇരുവരും ചര്&#x200d;ച്ച ചെയ്തത്. അലപ്പോയില്&#x200d; സമാധാനം പുനസ്ഥാപിക്കാനുള്ള യുഎന്നിന്റെ ശ്രമങ്ങള്&#x200d;ക്ക് ഫലമായില്ല എന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അലപ്പോയില്&#x200d; കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. ബാരലല്&#x200d; ബോംബാക്രമണവും രൂക്ഷമാണ്. കുട്ടികള്&#x200d; വ്യാപകമായി കൊല്ലപ്പെടുന്നതും യുഎന്&#x200d; പ്രതിനിധി ചര്&#x200d;ച്ച ചെയ്തു. കഴിഞ്ഞ ഒരു വര്&#x200d;ഷത്തിനിടെ എണ്ണിയാല്&#x200d; ഒതുങ്ങാത്ത കുട്ടികളാണ് യുദ്ധത്തില്&#x200d; കൊല്ലപ്പെട്ടത്. സ്‌കൂളുകള്&#x200d; അടക്കമുള്ളിടത്ത് ബോംബാക്രമണങ്ങള്&#x200d; നടക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തില്&#x200d; സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; ജീവനുവേണ്ടി പായുന്ന രംഗങ്ങള്&#x200d; സ്വകാര്യ വാര്&#x200d;ത്താ ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ബോംബാക്രമണത്തില്&#x200d; തകര്&#x200d;ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്&#x200d;ക്കിടയില്&#x200d; നിന്നു പിഞ്ചു കുരുന്നിനെ രക്ഷപ്പെടുത്തുന്ന രംഗങ്ങളും സോഷ്യല്&#x200d; മീഡിയയിലും സ്വകാര്യ ചാനലുകളിലും പ്രചരിച്ചിരുന്നു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിയൊളിക്കുന്ന കുരുന്നുകളുടെ രംഗങ്ങള്&#x200d; കരളലിയിപ്പിക്കുന്നതാണെന്നു യുഎന്&#x200d; സ്ഥാനപതി ചൂണ്ടിക്കാട്ടി. അലപ്പോ നഗരം മരുഭൂമിക്കു തുല്യമാണെന്നു വാര്&#x200d;ത്താ ഏജന്&#x200d;സികള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. പോരാളികള്&#x200d; മാത്രമാണ് നഗരങ്ങളില്&#x200d; അവശേഷിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്&#x200d; 54 പേര്&#x200d; കൊല്ലപ്പെട്ടു- ബ്രിട്ടന്&#x200d; ആസ്ഥാനമായുള്ള സിറിയന്&#x200d; ഒബ്‌സര്&#x200d;വേറ്ററി ഫോര്&#x200d; ഹ്യൂമന്&#x200d; റൈറ്റ് എന്ന സംഘടന അറിയിച്ചു. മൂന്നു ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; 103 സിവിലിയന്മാര്&#x200d; കൊല്ലപ്പെട്ടു. ഇവരില്&#x200d; 17 കുട്ടികളും ഉള്&#x200d;പ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/syria-refuses-u-n-truce-terms-for-aleppo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലായിസ് അഭയാര്‍ത്ഥി ക്യാമ്പ് പൊളിക്കാന്‍ നടപടി തുടങ്ങി</title>
		<link>https://www.chandrikadaily.com/kalais-refugee-shelter-home.html</link>
					<comments>https://www.chandrikadaily.com/kalais-refugee-shelter-home.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Oct 2016 20:10:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kalais]]></category>
		<category><![CDATA[refugee]]></category>
		<category><![CDATA[syrian refugees]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4664</guid>

					<description><![CDATA[പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കലായിസില്‍ ഏഴായിരത്തോളം പേര്‍ കഴിയുന്ന ജംഗിള്‍ അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്‍ പൊളിച്ചുനീക്കുന്നു. ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളെ രാജ്യത്ത് മറ്റ് ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. 1200ലേറെ പൊലീസുകാരും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. അധികാരികളുടെ ഉത്തരവ് അംഗീകരിച്ച് അഭയാര്‍ത്ഥികളില്‍ പലരും മറ്റ് ക്യാമ്പുകളിലേക്ക് പോകാന്‍ സന്നദ്ധരായി. കലായിസ് വഴി ബ്രിട്ടനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ചില അഭയാര്‍ത്ഥികള്‍ പൊലീസ് നടപടിയെ ചെറുക്കുമോ എന്ന് ആശങ്കയുണ്ട്. മുതിര്‍ന്നവരാരും കൂടെയില്ലാതെ ക്യാമ്പില്‍ കഴിയുന്ന 1300ഓളം കുട്ടികളില്‍ ഏതാനും പേരെ [&#8230;]]]></description>
										<content:encoded><![CDATA[<p>പാരിസ്: വടക്കന്&#x200d; ഫ്രാന്&#x200d;സിലെ തുറമുഖ നഗരമായ കലായിസില്&#x200d; ഏഴായിരത്തോളം പേര്&#x200d; കഴിയുന്ന ജംഗിള്&#x200d; അഭയാര്&#x200d;ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്&#x200d; പൊളിച്ചുനീക്കുന്നു. ഇതിന്റെ ഭാഗമായി അഭയാര്&#x200d;ത്ഥികളെ രാജ്യത്ത് മറ്റ് ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. 1200ലേറെ പൊലീസുകാരും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. അധികാരികളുടെ ഉത്തരവ് അംഗീകരിച്ച് അഭയാര്&#x200d;ത്ഥികളില്&#x200d; പലരും മറ്റ് ക്യാമ്പുകളിലേക്ക് പോകാന്&#x200d; സന്നദ്ധരായി. കലായിസ് വഴി ബ്രിട്ടനിലേക്ക് പോകാന്&#x200d; ആഗ്രഹിക്കുന്ന ചില അഭയാര്&#x200d;ത്ഥികള്&#x200d; പൊലീസ് നടപടിയെ ചെറുക്കുമോ എന്ന് ആശങ്കയുണ്ട്.</p>
<p>മുതിര്&#x200d;ന്നവരാരും കൂടെയില്ലാതെ ക്യാമ്പില്&#x200d; കഴിയുന്ന 1300ഓളം കുട്ടികളില്&#x200d; ഏതാനും പേരെ ബ്രിട്ടന്&#x200d; സ്വീകരിക്കും. ഏറെ പ്രയാസപ്പെടുന്ന അഭയാര്&#x200d;ത്ഥികളെ സ്വീകരിക്കാന്&#x200d; അനുവദിക്കുന്ന നിയമപ്രകാരമാണ് അനാഥരായ കുട്ടികളെ ബ്രിട്ടന്&#x200d; ഏറ്റെടുക്കുന്നത്. ഇവരില്&#x200d; ആദ്യസംഘം ഇന്നലെ ബ്രിട്ടനിലെത്തി. പുതിയ അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് സൗകര്യമൊരുക്കുന്നതിന് ഫ്രാന്&#x200d;സിലെ 450 ക്യാമ്പുകളില്&#x200d; പുതുതായി 7500 കിടക്കകള്&#x200d; കൊണ്ടുവന്നിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളുടെയും സന്നദ്ധ പ്രവര്&#x200d;ത്തകരുടെയും പ്രതിഷേധം വകവെക്കാതെയാണ് കലായിസ് അഭയാര്&#x200d;ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്&#x200d; പൊളിച്ചുനീക്കുന്നത്. ക്യാമ്പിലെ അഭയാര്&#x200d;ത്ഥികള്&#x200d;ക്കെല്ലാം മാന്യമായ പരിഗണനയും പുനരധിവാസവും ഉറപ്പാക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്&#x200d;ണാഡ് കസീന്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>കഴിഞ്ഞ ഫെബ്രുവരിയിലും മാര്&#x200d;ച്ചിലും ജംഗിള്&#x200d; ക്യാമ്പിന്റെ പകുതിയോളം ഭാഗം ഫ്രാന്&#x200d;സ് ഒഴിപ്പിച്ചിരുന്നു. അംഗസംഖ്യ വീണ്ടും ക്രമാതീതമായി വര്&#x200d;ധിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതര്&#x200d; ക്യാമ്പ് പൂര്&#x200d;ണമായും പൊളിച്ചുനീക്കാന്&#x200d; തീരുമാനിച്ചത്. ക്യാമ്പ് ലക്ഷ്യമാക്കി കൂടുതല്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d; എത്തിക്കൊണ്ടിരിക്കുകയാണെന്നും അത് ഒഴിവാക്കാന്&#x200d; പൊളിച്ചുനീക്കുകയല്ലാതെ മറ്റു മാര്&#x200d;ഗമില്ലെന്നും അധികാരികള്&#x200d; പറയുന്നു.<br />
കലായിസില്&#x200d;നിന്ന് ബ്രിട്ടനിലേക്ക് കടക്കാനാണ് അഭയാര്&#x200d;ത്ഥികള്&#x200d; ശ്രമിക്കുന്നത്. കുടിയേറ്റക്കാരെക്കൊണ്ട് വീര്&#x200d;പ്പുമുട്ടുന്ന നഗരത്തില്&#x200d;നിന്ന് ക്യാമ്പ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കലായിസിലെ ബിസിനസുകാരും ട്രക്കര്&#x200d;മാരും കൃഷിക്കാരും മറ്റും ഇവിടത്തെ പ്രധാന ഹൈവേ ഉപരോധിച്ചിരുന്നു. ബ്രിട്ടനിലേക്ക് പോകുന്ന ട്രക്കുകളും മറ്റ് വാഹനങ്ങളും അഭയാര്&#x200d;ത്ഥികള്&#x200d; തടഞ്ഞുനിര്&#x200d;ത്തുക പതിവാണ്. അഭയാര്&#x200d;ത്ഥികളില്&#x200d;നിന്ന് വാഹനങ്ങളെ രക്ഷിക്കാന്&#x200d; പ്രദേശത്ത്് രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalais-refugee-shelter-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
