Syriya – Chandrika Daily https://www.chandrikadaily.com Fri, 16 Mar 2018 15:26:14 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Syriya – Chandrika Daily https://www.chandrikadaily.com 32 32 സിറിയയില്‍ കൂട്ടപാലായനം https://www.chandrikadaily.com/collective-flow-in-syriya.html https://www.chandrikadaily.com/collective-flow-in-syriya.html#respond Fri, 16 Mar 2018 15:12:56 +0000 http://www.chandrikadaily.com/?p=75179  

ദമസ്‌കസ്: ആക്രമണവും കൂട്ടപാലായനവും രൂക്ഷമായ സിറിയയില്‍ ജനജീവിതം ദുസ്സഹമായി. യുദ്ധവും ആക്രമണവും രക്തചൊരിച്ചിലും കണ്ടു മനം മടുത്ത ജനത എല്ലാം ഉപേക്ഷിച്ച് നാട് വിടുന്നു. ഇത്രയും നാള്‍ കൂട്ടിവച്ച സമ്പാദ്യങ്ങള്‍ എല്ലാം ഉപേക്ഷിച്ചാണ് ലക്ഷ്യമില്ലാതെ ഒരു സമൂഹം യാത്ര ചെയ്യുന്നത്. സിറിയയില്‍ നിന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്നു പോകുന്നവരുടെ എണ്ണം പെരുകുകയാണ്. രാജ്യത്ത് മരണം വിളിപ്പാടകലെയെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജനതയുടെ കൂട്ടപാലായനം. അര ലക്ഷം പേര്‍ പാലായനം നടത്തിയെന്നാണ് പുറത്തു വരുന്ന നിഗമനം.
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ആക്രമണങ്ങളാണ് നടന്നതെന്ന് സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കി. ഗൂതയില്‍ വ്യോമാക്രമണത്തില്‍ 42 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ റഷ്യന്‍ പോര്‍വിമാനങ്ങളാണ് ആക്രമണം അഴിച്ചു വിട്ടത്. സിറിയയിലെ രണ്ട് പ്രവിശ്യകളില്‍ നടന്ന ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഗൂതയ്ക്ക് സമീപത്തായിരുന്നു വ്യോമാക്രമണം. 100 പേര്‍ക്ക് പരിക്ക് പറ്റി. പോരാട്ടം രൂക്ഷമായതോടെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞു പോയവരുടെ എണ്ണം 20,000 ആയി. പോരാട്ടം രൂക്ഷമായതോടെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞു പോയവരുടെ എണ്ണം 20,000 ആയി. ഗൂതയ്ക്ക് പിന്നാലെ അഫ്രിനിലും പോരാട്ടം നടക്കുകയാണ്. തുര്‍ക്കിയാണ് ഈ മേഖലയില്‍ ആക്രമണം നടത്തുന്നത്. തുര്‍ക്കി സൈന്യം ഇന്നലെ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. അഫ്രിനിലെ വടക്കന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. 30,000 പേരാണ് ഈ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ 12 മില്യണ്‍ ജനങ്ങള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടമായി. നാല് ലക്ഷം പേര്‍ പോരാട്ടത്തിലും യുദ്ധത്തിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011 മാര്‍ച്ച് മുതലാണ് ബാഷര്‍ അല്‍ അസാദ് സര്‍ക്കാരിനെതിരെ വിമതര്‍ പോരാട്ടം തുടങ്ങിയത്. കിഴക്കന്‍ ഗൂതയില്‍ ആക്രമണത്തില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് വ്യക്തമാക്കിയത്. ആഹാരവും വെള്ളവും കിട്ടാതെ പലരും വലയുകയാണെന്നും ഒട്ടേറെ പേര്‍ നാട് വിട്ട് പോയതായും സംഘടന വ്യക്തമാക്കി.

]]>
https://www.chandrikadaily.com/collective-flow-in-syriya.html/feed 0
ഖത്തര്‍ ചാരിറ്റിയുടെ സഹായം ലഭിച്ചത് 16 മില്യണ്‍ സിറിയക്കാര്‍ക്ക് https://www.chandrikadaily.com/over-16-million-syrians-benefit-from-qatar-charity-relief-projects-in-seven-years.html https://www.chandrikadaily.com/over-16-million-syrians-benefit-from-qatar-charity-relief-projects-in-seven-years.html#respond Mon, 05 Mar 2018 08:02:59 +0000 http://www.chandrikadaily.com/?p=73000 ദോഹ: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഖത്തര്‍ ചാരിറ്റിയുടെ സഹായം ലഭിച്ചത് ഒരു കോടി അറുപത് ലക്ഷം സിറിയക്കാര്‍ക്ക്. സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികള്‍ക്കാണ് സഹായം ലഭിച്ചത്. 2011 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഈ സഹായം കൈമാറിയത്. ഭക്ഷണം, അഭയകേന്ദ്രങ്ങള്‍, ആരോഗ്യ, വിദ്യാഭ്യസ സഹായങ്ങള്‍ എന്നിവയാണ് പ്രധാനമായും നല്‍കിയത്. 544.5 മില്യണ്‍ ഖത്തര്‍ റിയാലാണ് ഈ സഹായ വിതരണത്തിന് ഖത്തര്‍ ചാരിറ്റി ചെലവിട്ടത്. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വലിയ സഹായമാകുന്ന പദ്ധതികളാണ് ഇക്കാലയളവില്‍ തങ്ങള്‍ നടപ്പിലാക്കിയതെന്ന് ഖത്തര്‍ ചാരിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഭക്ഷണ വിതരണ പദ്ധതികള്‍, റിലീഫ് സാധനങ്ങള്‍, ബേക്കറികള്‍ എന്നിവയുടെ സഹായം ലഭിച്ചത് 8,584,755 പേര്‍ക്കാണ്. 20,012704 പേര്‍ക്ക് വീട് വെക്കുന്നതിനും മറ്റ് ഭക്ഷ്യേതര സഹായങ്ങളും ലഭിച്ചു. 2,769,085 പേര്‍ക്ക് ആരോഗ്യ സഹായങ്ങളും 2,841,046 പേര്‍ക്ക് വിദ്യാഭ്യാസ സഹായങ്ങളും ഇക്കാലയളവില്‍ ലഭിച്ചു.

സിറിയക്കകത്തും പുറത്തും കഴിയുന്ന നിരവധി സിറിയന്‍ അഭയാര്‍ഥികള്‍ക്കും സഹായം എത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഖത്തര്‍ ചാരിറ്റി വ്യക്തമാക്കി. തുര്‍ക്കി, ലബനാന്‍, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്കെല്ലം സഹായമെത്തിക്കാന്‍ ഖത്തര്‍ ചാരിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2017ലാണ് സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികളില്‍ കൂടുതല്‍ പേര്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞതായും ഖത്തര്‍ ചാരിറ്റി അറിയിച്ചു.

]]>
https://www.chandrikadaily.com/over-16-million-syrians-benefit-from-qatar-charity-relief-projects-in-seven-years.html/feed 0
സിറിയയില്‍ റഷ്യയുടെ വെടിനിര്‍ത്തല്‍ https://www.chandrikadaily.com/syriya-3.html https://www.chandrikadaily.com/syriya-3.html#respond Tue, 27 Feb 2018 17:37:30 +0000 http://www.chandrikadaily.com/?p=72157  

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു സമീപം കിഴക്കന്‍ ഗൗത്വയില്‍ റഷ്യ അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും ഷെല്ലാക്രമണവും വ്യോമാക്രമണവും തുടര്‍ന്നതായി റിപ്പോര്‍ട്ട്. നഗരത്തില്‍ കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യ അക്രമങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം പ്രഖ്യാപിച്ചത്. എന്നാല്‍ അതിനുശേഷവും സിറിയന്‍ സേന വ്യോമാക്രമണം നടത്തിയതായി വിമതര്‍ ആരോപിക്കുന്നു. സാധാരണക്കാര്‍ക്ക് പുറത്തുപോകാന്‍ സൗകര്യമൊരുക്കുന്നതിന് ഒരുക്കിയ മാനുഷിക ഇടനാഴിക്കുനേരെ വിമതര്‍ ഷെല്ലാക്രമം നടത്തുകയായിരുന്നുവെന്ന് ഭരണകൂടം പറയുന്നു.
തുടര്‍ന്ന് മേഖലയിലേക്ക് സഹായമെത്തിക്കാനോ രോഗികളെ ചികിത്സക്കായി പുറത്തേക്ക് കൊണ്ടുപോകാനോ സാധിച്ചില്ല. സാധാരണ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിമതര്‍ തടയുകയാണെന്ന് റഷ്യയും കുറ്റപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ റഷ്യ അക്രമങ്ങള്‍ക്ക് താല്‍ക്കാലി വിരാമം പ്രഖ്യാപിച്ച ശേഷവും പോരാട്ടം തുടര്‍ന്നതായി യു.എന്‍ വക്താവും അറിയിച്ചു. കിഴക്കന്‍ ഗൗത്വയില്‍ കഴിഞ്ഞ രാത്രി പൊതുവെ ശാന്തമായിരുന്നുവെന്നാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. ദൗമയിലെ ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സിവില്‍ ഡിഫന്‍സ് വെളിപ്പെടുത്തി.
10 ദിവസമായി കിഴക്കന്‍ ഗൗത്വയില്‍ തുടരുന്ന വ്യോമാക്രമണങ്ങളില്‍ 568 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. സിറിയയില്‍ 30 ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നിര്‍ദേശിക്കുന്ന പ്രമേയം യു.എന്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രയോഗത്തില്‍ വന്നിട്ടില്ല. വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് നിശ്ചിത സമയം പറഞ്ഞിട്ടില്ലെന്നതാണ് അതിനുള്ള പ്രധാന തടസ്സം.

]]>
https://www.chandrikadaily.com/syriya-3.html/feed 0
സിറിയയില്‍ സഹായത്തിന്റെ മറവില്‍ ലൈംഗിക ചൂഷണം https://www.chandrikadaily.com/sexual-harass-syriya.html https://www.chandrikadaily.com/sexual-harass-syriya.html#respond Tue, 27 Feb 2018 17:27:57 +0000 http://www.chandrikadaily.com/?p=72199  

ദമസ്‌കസ്: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും പേരില്‍ സഹാമെത്തിക്കുന്ന പുരുഷന്മാര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തല്‍. ലൈംഗികമായി വഴങ്ങാത്ത സ്ത്രീകള്‍ക്ക് സഹായം നിഷേധിക്കപ്പെട്ടതായും ബി.ബി.സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നു വര്‍ഷം മുമ്പ് തന്നെ സിറിയയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗികാരോപണമുയര്‍ന്നിരുന്നു.
രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ ഇപ്പോഴും അത് തുടരുന്നുണ്ടെന്നാണ് ബി.ബി.സി പറയുന്നത്. അത്തരം ചൂഷണങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് യു.എന്‍ ഏജന്‍സികളും സന്നദ്ധത സംഘടനകളും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സിറിയയില്‍ അവരുടെ ഏജന്റുമാരാണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്. ലൈംഗിക പീഡനം ഭയന്ന് പല സിറിയന്‍ സ്ത്രീകളും സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് പോകാറില്ല. ശരീരം കാഴ്ചവെച്ചാണ് തങ്ങള്‍ വീടുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റു കൊണ്ടുവരുന്നതെന്ന് ആളുകള്‍ സംശയിക്കുമെന്ന ഭീതിയാണ് അവരെ പിന്തിരിപ്പിക്കുന്നത്. സിറിയയിലെ ഏജന്റുമാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും പല അന്താരാഷ്ട്ര ഏജന്‍സികളും കണ്ണടക്കുകയാണ് പതിവ്. കാരണം അന്താരാഷ്ട്ര പ്രവര്‍ത്തകര്‍ക്ക് പ്രവേശനം ലഭിക്കുന്നതില്ലെന്നതുകൊണ്ട് സിറിയയിലെ ചില അപകടകരമായ മേഖലകളിലേക്ക് സഹായമെതിക്കാന്‍ ഏജന്റുമാരെയാണ് ആശ്രയിക്കുന്നത്. സിറിയയിലെ നിരവധി പ്രവിശ്യകളില്‍ സഹായത്തിന്റെ മറവില്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് യു.എന്‍ പോപ്പുലേഷന്‍ ഫണ്ടും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിനുവേണ്ടി ഉദ്യോഗസ്ഥരുമായി സ്ത്രീകള്‍ താല്‍ക്കാലിക വിവാഹത്തിനുപോലും നിര്‍ബന്ധിക്കപ്പെടുന്നു. അന്താരാഷ്ട്ര ഏജന്‍സികള്‍ എത്തിക്കുന്ന അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോണ്‍ നമ്പറുകളാണ് ചോദിക്കുന്നത്. വീടുകളില്‍ നേരിട്ട് എത്തിക്കുന്നതിന് ശരീരം കാഴ്ചവെക്കാനും ഒരു രാത്രി തങ്ങളോടൊപ്പം കഴിയാനും സ്ത്രീകളെ നിര്‍ബന്ധിക്കുന്ന ഏജന്റുമാരും നിരവധിയുണ്ടെന്ന് പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരുടെ സംരക്ഷണമില്ലാത്ത വിധവകളും വിവാഹമോചിതരുമാണ് ഏറെയും ചൂഷണം ചെയ്യപ്പെടുന്നത്. മാര്‍ച്ച് 2015ല്‍ ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നാണ് ഇത്തരം ആരോപണങ്ങള്‍ കേട്ടുതുടങ്ങിയതെന്ന് ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഉപദേശകയായ ഡാനിയേല സ്‌പെന്‍സര്‍ പറയുന്നു. സന്നദ്ധ പ്രവര്‍ത്തകരില്‍നിന്നുണ്ടായ കയ്‌പേറിയ അനുഭവം ചില സ്ത്രീകള്‍ തന്നോട്ട് നേരിട്ട് പറഞ്ഞതായും അവര്‍ വെളിപ്പെടുത്തി.

]]>
https://www.chandrikadaily.com/sexual-harass-syriya.html/feed 0
കുരുന്നുകളുടെ ശ്മശാനമായി സിറിയ https://www.chandrikadaily.com/world-syriya.html https://www.chandrikadaily.com/world-syriya.html#respond Tue, 27 Feb 2018 15:39:36 +0000 http://www.chandrikadaily.com/?p=72170  

കിഴക്കന്‍ ഗൂട്ടയില്‍ സിറിയന്‍ സേന ശക്തമായ രാസായുധ പ്രയോഗം നടത്തുന്നു. ഫെബ്രുവരി 25നു നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിര്‍ന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പലര്‍ക്കും ഓക്‌സിജന്‍ ലഭ്യമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നൂറോളം കുരുന്നുകളാണ് ഒരു മാസത്തിനിടെ ബോംബാക്രമണത്തെത്തുടര്‍ന്നു യുദ്ധഭൂമിയില്‍ മരിച്ചുവീണത്.

രാസായുധ പ്രയോഗത്തില്‍ 14 പേര്‍ക്കു പരുക്കേറ്റു. ഒരു കുട്ടി കൊല്ലപ്പെട്ടു. ഈ കുരുന്നിന്റെ ചലനമറ്റ ശരീരവുമായി ഡോക്ടര്‍മാര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. 25നു നടന്ന ആക്രമണത്തില്‍ ക്ലോറിന്‍ ബോംബുകള്‍ ഉപയോഗിച്ചെന്നാണു പരാതി. ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര നിരീക്ഷണ സംഘടന ഓര്‍ഗനൈസേഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒപിസിഡബ്ല്യു) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാധാരണക്കാര്‍ക്കു മേല്‍ രാസായുധ പ്രയോഗം നടത്തുന്നുണ്ടെന്നു തെളിഞ്ഞാല്‍ യുഎസിനൊപ്പം ചേര്‍ന്ന് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കി. വിമതര്‍ക്കെതിരെ ഏഴു വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ ഇന്നേവരെയില്ലാത്ത വിധത്തിലുള്ള ആക്രമണമാണു സിറിയ അഴിച്ചുവിടുന്നത്. ഇതിനു റഷ്യയുടെ പിന്തുണയുമുണ്ട്.

2012 മുതല്‍ വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂട്ടയാണു ദമാസ്‌കസിനു സമീപമുള്ള വിമതരുടെ അവസാന ശക്തികേന്ദ്രം. പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സിറിയന്‍ സൈന്യം ഈ പ്രദേശം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. നാലു ലക്ഷത്തോളം ജനങ്ങള്‍ കിഴക്കന്‍ ഗൂട്ടായില്‍ കുടുങ്ങിക്കിടപ്പുണ്ട്.

ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര സംഘടനയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 30 ദിവസത്തെ വെടിനിര്‍ത്തലും പ്രഖ്യാപിച്ചു. എന്നാല്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെയുള്ള വെടിനിര്‍ത്തല്‍ പരാജയപ്പെട്ടെന്നാണു മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും തുടരുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയും വ്യക്തമാക്കി.

വന്‍ നശീകരണ സ്വഭാവമുള്ള ബാരല്‍ ബോംബുകള്‍ കിഴക്കന്‍ ഗൂട്ടായില്‍ വര്‍ഷിക്കുകയാണെന്നു യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററി കുറ്റപ്പെടുത്തി. റോക്കറ്റ് ആക്രമണവും തുടരുകയാണ്. ഇവിടെനിന്നു ജനങ്ങള്‍ക്കു പലായനം ചെയ്യാനായി ‘രക്ഷാപാത’ ഒരുക്കിയെങ്കിലും അവിടം കേന്ദ്രീകരിച്ചാണു വിമതരുടെ പ്രധാന ആക്രമണമെന്നു റഷ്യ പറയുന്നു. പാതയില്‍ വിമതസൈന്യം നാശം വിതയ്ക്കുകയാണ്. സാധാരണക്കാരെ മറയാക്കിയാണ് അവരുടെ പോരാട്ടം. പക്ഷേ രക്ഷാപാതയിലൂടെ തന്നെ കിഴക്കന്‍ ഗൂട്ടയിലേക്ക് വൈദ്യസഹായവും ഭക്ഷണവും ഉള്‍പ്പെടെ എത്തിക്കുമെന്ന് റഷ്യ അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും തുടരും. ഫ്രാന്‍സും ഇതിനു പിന്തുണ അറിയിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതു വ്യക്തമല്ല. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍നിന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് രാസായുധ പ്രയോഗത്തിന്റെ വാര്‍ത്തയും എത്തിയിരിക്കുന്നത്. യുദ്ധത്തിനിടെ ക്ലോറിന്‍ വാതകം ശ്വസിച്ചാണ് ഒരു കുട്ടി മരിച്ചതെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടാണു സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ഒപിസിഡബ്ല്യു അന്വേഷണത്തിനു തീരുമാനിക്കുകയായിരുന്നു.

രാസായുധങ്ങളില്‍ ക്ലോറിന്‍ ഉപയോഗിക്കുന്നത് നിരോധിച്ച് 1997 മുതല്‍ രാജ്യാന്തര തലത്തില്‍ കരാറുണ്ട്. ശ്വാസകോശത്തിലെത്തിയാല്‍ ക്ലോറിന്‍ വാതകം ഹൈഡ്രോക്ലോറിക് ആസിഡായി മാറും. വന്‍തോതില്‍ അവിടെ ഇതു നിറയുന്നതോടെ കാത്തിരിക്കുന്നതു നിശബ്ദ മരണമാണ്. കുട്ടികളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകള്‍. ഇതുവരെ അഞ്ഞൂറിലേറെപ്പേര്‍ മേഖലയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ നാലിലൊന്നും കുട്ടികളാണെന്നാണു കണക്കുകള്‍.

കിഴക്കന്‍ ഗൂട്ടയില്‍ത്തന്നെ 2013ല്‍ സിറിയ നടത്തിയ രാസായുധ പ്രയോഗത്തില്‍ നേരത്തേ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യാന്തര സമ്മര്‍ദ്ദത്തെത്തുര്‍ന്ന് അന്ന് രാസായുധ നിര്‍വ്യാപന കരാറില്‍ സിറിയയും ഒപ്പിട്ടു. ഇതിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നാണു പരിശോധിക്കുന്നത്.

2013ലും 2014ലും ഒപിസിഡബ്ല്യു നിരീക്ഷണ സംഘങ്ങളെ അയച്ചെങ്കിലും കനത്ത ആക്രമണമാണു നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ ഇത്തവണ കിഴക്കന്‍ ഗൂട്ടയിലേക്ക് പ്രതിനിധികളെ അയയ്‌ക്കേണ്ടെന്നാണു തീരുമാനം. പകരം സാക്ഷിമൊഴികള്‍ ശേഖരിക്കും. വിഡിയോ തെളിവുകളും ആരോഗ്യ വിദഗ്ധരില്‍ നിന്നുള്ള വിവരങ്ങളും ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.വിഷവാതകം ചൊരിഞ്ഞ് സിറിയന്‍ സൈന്യം;

]]>
https://www.chandrikadaily.com/world-syriya.html/feed 0
കിഴക്കന്‍ ഗൗത്വയില്‍ രാസായുധ പ്രയോഗവും https://www.chandrikadaily.com/syriya-2.html https://www.chandrikadaily.com/syriya-2.html#respond Mon, 26 Feb 2018 17:13:44 +0000 http://www.chandrikadaily.com/?p=72045  

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു സമീപം വ്യോമാക്രമണം തുടരുന്ന കിഴക്കന്‍ ഗൗത്വയില്‍ സൈന്യം വിഷവാതകം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. വിഷവാതകം ശ്വസിച്ച് ഒരു കുട്ടി മരിച്ചതായും നിരവധി പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായും വിമത വൃത്തങ്ങള്‍ പറയുന്നു. ദമസ്‌കസിനു സമീപം വിമതരുടെ നിയന്ത്രണത്തിലുള്ള അവസാന കേന്ദ്രമായ കിഴക്കന്‍ ഗൗത്വയില്‍ സിറിയന്‍ സേന ഒരാഴ്ചയിലേറെയായി തുടരുന്ന വ്യോമാക്രമണങ്ങളില്‍ 500ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
യു.എന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ആക്രമണത്തിന് കുറവുണ്ടായിട്ടില്ലെന്ന് വിമതര്‍ ആരോപിക്കുന്നു. അതിനിടെയാണ് രാസായുധം പ്രയോഗിച്ചുവെന്ന പുതിയ വാര്‍ത്ത. ആക്രമണത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ശ്വാസതടസ്സം നേരിട്ടതായി വൈറ്റ് ഹെല്‍മറ്റ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന വിമത സന്നദ്ധ സംഘടന അറിയിച്ചു. കിഴക്കന്‍ ഗൗത്വയിലേക്ക് കടക്കുന്നതിന് മുന്നോടിയായി നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്ന് സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഷെല്‍വര്‍ഷവും വ്യോമാക്രമണവും തുടരുന്നതല്ലാതെ നഗരത്തിലേക്ക് കടക്കാന്‍ സൈന്യത്തിന് ഇതുവരെയും സാധിച്ചിട്ടില്ല. തിങ്കളാഴ്ച മാത്രം 16 സാധാരണക്കാര്‍ ഷെല്ലാക്രമണത്തില്‍ മരിച്ചു. 2013ല്‍ വിമതരുടെ നിയന്ത്രണത്തിലായതു മുതല്‍ നഗരം സിറിയന്‍ ഭരണകൂടത്തിന്റെ ഉപരോധത്തിലാണ്.

]]>
https://www.chandrikadaily.com/syriya-2.html/feed 0
വാക്കുകളില്ല… ഈ ക്രൂരതകള്‍ വിവരിക്കാന്‍ https://www.chandrikadaily.com/bombing-in-syria.html https://www.chandrikadaily.com/bombing-in-syria.html#respond Wed, 07 Feb 2018 15:03:39 +0000 http://www.chandrikadaily.com/?p=68738  

പശ്ചിമ സിറിയന്‍ നഗരമായ ഗൗട്ടയില്‍ ഗവണ്‍മെന്റും വിമത സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. റഷ്യന്‍ സൈന്യവും രാസ പ്രയോഗമടക്കമുള്ള മാരാകായുധളുപയോഗിക്കുന്നത് യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വിമത സൈന്യത്തെ നേരിടാനെന്ന പേരില്‍ നടത്തുന്ന അക്രമങ്ങള്‍ ജനവാസ മേഖലകളിലാണ് നടക്കുന്നത്. ഇതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം.

ഇന്നും കനത്ത ബോബ് വര്‍ഷമാണ് ഗൗട്ടയടക്കമുള്ള ജനവാസമേഖലിയില്‍ നടന്നിരിക്കുന്നതെന്ന സ്വകാര്യ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ഡസനിലേറെ ആളുകള്‍ ഇന്നുമാത്രം മരണപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും രക്തരൂക്ഷിതമായ ദിനങ്ങളിലൂടെയാണ് സിറിയ കടന്നു പോകുന്നുത്.

 

]]>
https://www.chandrikadaily.com/bombing-in-syria.html/feed 0
സിറിയയില്‍ തുര്‍ക്കി സേനയോട് പോരാടാന്‍ ബ്രിട്ടീഷ് പൗരന്മാരും https://www.chandrikadaily.com/britain-citizens-in-thurkey.html https://www.chandrikadaily.com/britain-citizens-in-thurkey.html#respond Wed, 24 Jan 2018 15:59:24 +0000 http://www.chandrikadaily.com/?p=66673 ഇസ്തംബൂള്‍: സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ തുര്‍ക്കി സേനയുമായി ഏറ്റുമുട്ടുന്ന കുര്‍ദിഷ് വൈ.പി.ജി പോരാളികളുടെ കൂട്ടത്തില്‍ ബ്രിട്ടീഷുകാരുമുണ്ടെന്ന് റിപ്പോര്‍ട്ട്. സിറിയയിലെ അഫ്രീന്‍ നഗരത്തില്‍ കുര്‍ദിഷ് പോരാളികളോടൊപ്പമാണ് ഇവരുള്ളതെന്ന് ബി.ബി.സി പറയുന്നു. അന്താരാഷ്ട്ര സന്നദ്ധ പ്രവര്‍ത്തകരുടെ ഗ്രൂപ്പ് എന്നാണ് ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. മാഞ്ചസ്റ്ററില്‍നിന്നുള്ള ചൈനീസ് വംശജനായ ഹുവാങ് ലെയ് ആണ് സംഘത്തിലുള്ള ഒരാള്‍. മഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് ഇയാള്‍ സിറിയയിലെത്തിയത്. 2015ല്‍ സിറിയയിലെത്തിയ ലെയ് ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ പങ്കുചേരുകയായിരുന്നു. ബ്രിട്ടീഷ് സംഘത്തിലെ പലരും പേരുകള്‍ വെളിപ്പെടുത്തിയില്ല. തുര്‍ക്കിയുടെ അധിനിവേശ സേനക്കെതിരെ പോരാടാന്‍ അഫ്രീനിലേക്ക് പോകുന്നതിന് തയാറാണ് തങ്ങളെന്ന് വൈ.പി.ജി പുറത്തുവിട്ട വീഡിയോയില്‍ അവര്‍ വ്യക്തമാക്കി. നഗരത്തെയും ജനങ്ങളെയും സംരക്ഷിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്രിട്ടീഷ് അംഗങ്ങള്‍ പറയുന്നു. വൈ.പി.ജി പോരാളികളെ ഭീകരരായാണ് തുര്‍ക്കി കാണുന്നത്.
വിദേശത്തെ പോരാട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുരുതെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബ്രിട്ടനില്‍ തിരിച്ചെത്തുമ്പോള്‍ നേരിടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ടെന്ന് അവര്‍ പറയുന്നു. ഐ.എസിനെതിരെയുള്ള നിരവധി പോരാട്ടങ്ങളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അഫ്രീനില്‍ തുര്‍ക്കി സേനയെ നേരിടുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/britain-citizens-in-thurkey.html/feed 0