<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>syrup &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/syrup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Jun 2024 11:06:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>syrup &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിക്കുഞ്ഞ്</title>
		<link>https://www.chandrikadaily.com/a-young-woman-shared-a-shocking-video-of-a-dead-mouse-in-hersheys-chocolate-syrup.html</link>
					<comments>https://www.chandrikadaily.com/a-young-woman-shared-a-shocking-video-of-a-dead-mouse-in-hersheys-chocolate-syrup.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Jun 2024 11:06:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chocolate]]></category>
		<category><![CDATA[Hershey]]></category>
		<category><![CDATA[syrup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300525</guid>

					<description><![CDATA[ചോക്ലേറ്റ് സിറിപ്പിൽ എലി ചത്തുകിടക്കുന്നതിന്റെ വിഡിയോ ഉൽപന്നം ഓർഡർ ചെയ്ത പ്രാമി ശ്രീധർ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽപ്രതികരണവുമായി കമ്പനി തന്നെ രംഗത്തെത്തി.]]></description>
										<content:encoded><![CDATA[<p>ലോകപ്രശസ്ത ചോക്ലേറ്റ് നിർമാതാക്കളായ ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലി. സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ചോക്ലേറ്റ് സിറിപ്പിൽ എലി ചത്തുകിടക്കുന്നതിന്റെ വിഡിയോ ഉൽപന്നം ഓർഡർ ചെയ്ത പ്രാമി ശ്രീധർ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽപ്രതികരണവുമായി കമ്പനി തന്നെ രംഗത്തെത്തി.</p>
<p>ഇൻസ്റ്റഗ്രാമിലൂടെയാണ് സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയ വിവരം പ്രാമി ശ്രീധർ അറിയിച്ചത്. നിങ്ങൾ എല്ലാവരും കണ്ണുതുറന്ന് കാണണമെന്ന അഭ്യർഥനയോടെയാണ് അവർ ചിത്രം പങ്കുവെച്ചത്. സ്പൂണിൽ സിറപ്പെടുത്ത് ഒഴിച്ചപ്പോൾ എലിയുടെ രോമങ്ങൾ അതിൽ ഉണ്ടായിരുന്ന കാര്യവും പ്രാമി ശ്രീധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.</p>
<p>ബ്രൗണി കുക്കീസിനൊപ്പം ഉപയോഗിക്കുന്നതിനാണ് ഹെർഷെയുടെ സിറപ്പ് വാങ്ങിയത്. സീൽ തുറന്ന് സിറപ്പൊഴിച്ചപ്പോൾ അതിൽ എലിയുടെ രോമങ്ങൾ കണ്ടു. തുടർന്ന് ഡിസ്പോസിബിൾ ഗ്ലാസിലേക്ക് സിറപ്പ് മാറ്റിയപ്പോഴാണ് ചത്ത എലിയെ കണ്ടെത്തിയതെന്ന് അവർ പറഞ്ഞു. സിറപ്പ് രുചിച്ചു നോക്കിയ രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പരാതിയറിയിക്കാൻ കമ്പനിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും അവർ പറഞ്ഞു.</p>
<p>ഇവരുടെ പോസ്റ്റ് വൈറലായതോടെ ഇക്കാര്യത്തിൽ പ്രതികരിച്ച് കമ്പനി രംഗത്തെത്തി. സംഭവത്തിൽ ക്ഷമാപണം നടത്തിയ ഹെർഷെ ബോട്ടിലിന്റെ മാനുഫാക്ചറിങ് കോഡ് കമ്പനിയുടെ ഇമെയിൽ ഐഡിയിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കമ്പനിയിൽ നിന്നും ബന്ധപ്പെടുമെന്ന അറിയിപ്പും ഹെർഷെ നൽകി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-woman-shared-a-shocking-video-of-a-dead-mouse-in-hersheys-chocolate-syrup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉസ്ബെക്കിസ്താനിലെ 18 കുട്ടികളുടെ മരണം: മരുന്ന് ഉല്&#x200d;പാദനം നിര്&#x200d;ത്തി വെക്കാന്&#x200d; കമ്പനിക്ക് നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/death-of-18-children-in-uzbekistan-company-ordered-to-stop-drug-production.html</link>
					<comments>https://www.chandrikadaily.com/death-of-18-children-in-uzbekistan-company-ordered-to-stop-drug-production.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 30 Dec 2022 07:07:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[syrup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229699</guid>

					<description><![CDATA[ചുമ മരുന്ന് കഴിച്ച് ഉസ്‌ബെക്കിസ്താനില്&#x200d; 18 കുട്ടികള്&#x200d; മരിച്ചെന്ന ആരോപണത്തില്&#x200d; മരുന്ന് ഉല്&#x200d;പാദനം നിര്&#x200d;ത്തിവെക്കാന്&#x200d; കമ്പനിക്ക് നിര്&#x200d;ദേശം.]]></description>
										<content:encoded><![CDATA[<p>ചുമ മരുന്ന് കഴിച്ച് ഉസ്‌ബെക്കിസ്താനില്&#x200d; 18 കുട്ടികള്&#x200d; മരിച്ചെന്ന ആരോപണത്തില്&#x200d; മരുന്ന് ഉല്&#x200d;പാദനം നിര്&#x200d;ത്തിവെക്കാന്&#x200d; കമ്പനിക്ക് നിര്&#x200d;ദേശം. മാരിയോണ്&#x200d; ബയോടെകിന്റെ നോയിഡ ആസ്ഥാനമായുള്ള പ്ലാന്റിലെ ഉത്പാദനം നിര്&#x200d;ത്തി വെക്കാനാണ് ഉത്തരവ്. യുപി ഡ്രഗ് കണ്&#x200d;ട്രോള്&#x200d; ഓര്&#x200d;ഗനൈസേഷനും ഡ്രഗ് സ്റ്റാന്&#x200d;ഡേര്&#x200d;ഡ് കണ്&#x200d;ട്രോള്&#x200d; ഓര്&#x200d;ഗനൈസേഷനും നടത്തിയ പരിശോധനക്ക പിന്നാലെയാണ് തീരുമാനം.</p>
<p>കഴിഞ്ഞ ദിവസമാണ് ഇന്ത്യന്&#x200d; നിര്&#x200d;മിത കഫ് സിറപ്പിനെപ്പറ്റി പരാതിയുമായി ഉസ്‌ബെക്കിസ്ഥാന്&#x200d; രംഗത്ത് എത്തിയത്. ഇന്ത്യന്&#x200d; കഫ് സിറപ്പ് (ചുമ മരുന്ന്) കഴിച്ച 18 കുട്ടികള്&#x200d; മരിച്ചെന്നാണ് ഉസ്‌ബെക്കിസ്ഥാന്റെ ആരോപണം. നോയിഡ ആസ്ഥാനമായുള്ള മാരിയോണ്&#x200d; ബയോടെക് നിര്&#x200d;മിച്ച ഡോക്-1 മാക്‌സ് കഴിച്ചവര്&#x200d;ക്കാണു പ്രശ്‌നമെന്ന് ഉസ്‌ബെക്കിസ്ഥാന്&#x200d; ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നത്.</p>
<p>ലാബ് പരിശോധനയില്&#x200d; എഥിലീന്&#x200d; ഗ്ലൈക്കോള്&#x200d; എന്ന വിഷപദാര്&#x200d;ഥത്തിന്റെ സാന്നിധ്യം കഫ് സിറപ്പില്&#x200d; കണ്ടെത്തിയെന്നും ആരോപണമുണ്ട്. ഡോക്ടര്&#x200d;മാരുടെ കുറിപ്പടി ഇല്ലാതെ രക്ഷിതാക്കള്&#x200d; സ്വന്തം നിലയ്ക്കു മരുന്നു വാങ്ങി കുട്ടികള്&#x200d;ക്കു കൊടുത്തതാണു പ്രശ്‌നമായതെന്നാണു സൂചന. കുട്ടികളുടെ മരണത്തെത്തുടര്&#x200d;ന്നു ഡോക്-1 മാക്‌സ്&#8217; ടാബ്‌ലെറ്റും സിറപ്പും രാജ്യത്തെ എല്ലാ മരുന്നുകടകളില്&#x200d;നിന്നും പിന്&#x200d;വലിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ ജോലിയില്&#x200d;നിന്നു പിരിച്ചുവിട്ടെന്നും ഉസ്‌ബെക്കിസ്ഥാന്&#x200d; അറിയിച്ചു.</p>
<p>ആരോപണം പരിശോധിക്കാന്&#x200d; കേന്ദ്ര ആരോഗ്യമന്ത്രാലയംഡ്രഗ്‌സ് കണ്&#x200d;ട്രോളര്&#x200d; ജനറലിന് (ഡി.സി.ജി.ഐ) നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ നോയിഡ ഓഫിസില്&#x200d; അധികൃതര്&#x200d; പരിശോധന നടത്തി. അതേസമയം മരുന്നിന്റെ ഉല്&#x200d;പാദനം നിര്&#x200d;ത്തിവെച്ചതായി മാരിയോണ്&#x200d; ബയോടെക് അറിയിച്ചു. വിവാദമായ ചുമ മരുന്ന് ഇന്ത്യയില്&#x200d; വിറ്റിട്ടില്ലെന്നും മരുന്നിന്റെ കയറ്റുമതി മാത്രമാണുള്ളതെന്നും കമ്പനി വ്യക്തമാക്കി.</p>
<p>സംഭവത്തില്&#x200d; ഇരു രാജ്യങ്ങളിലെയും സര്&#x200d;ക്കാരുകള്&#x200d; ഇടപെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനിയുടെ അഭിഭാഷകന്&#x200d; അറിയിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങള്&#x200d; ഒന്നുമില്ല, പരിശോധനകളിലും പ്രശ്‌നങ്ങള്&#x200d; കണ്ടില്ല. കഴിഞ്ഞ 10 വര്&#x200d;ഷമായി ഞങ്ങളുടെ സാന്നിധ്യം ആ രാജ്യത്തുണ്ട്. സര്&#x200d;ക്കാരിന്റെ റിപ്പോര്&#x200d;ട്ട് വരുമ്പോള്&#x200d; അതേക്കുറിച്ച് പരിശോധിക്കുന്നതായിരിക്കും. നിലവില്&#x200d; ഉല്&#x200d;പ്പാദനം നിര്&#x200d;ത്തിവച്ചു&#8217;- അഭിഭാഷകന്&#x200d; അറിയിച്ചു.</p>
<p>കഴിഞ്ഞ ഒക്ടോബറില്&#x200d; ഗാംബിയയില്&#x200d; 66 കുട്ടികള്&#x200d; വൃക്കരോഗം ബാധിച്ചു മരിച്ചതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന സംശയം പ്രകടിപ്പിച്ച നാല് കഫ് സിറപ്പുകള്&#x200d;ക്കെതിരെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹരിയാന ആസ്ഥാനമായ മെയ്ഡന്&#x200d; ഫാര്&#x200d;മസ്യൂട്ടിക്കല്&#x200d;സ്&#8217; നിര്&#x200d;മിക്കുന്ന കഫ് സിറപ്പുകള്&#x200d;ക്കെതിരെയായിരുന്നു അന്വേഷണം. പ്രോമെതസൈന്&#x200d; ഓറല്&#x200d; സൊല്യൂഷന്&#x200d;, കോഫെക്‌സ്മാലിന്&#x200d; ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്&#x200d; കോള്&#x200d;ഡ് സിറപ്പ് എന്നീ കഫ് സിറപ്പുകളാണ് സംശയനിഴലിലുള്ളത്. ഈ കഫ് സിറപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന, ഡ്രഗ്‌സ് കണ്&#x200d;ട്രോളര്&#x200d; ജനറലിന് മുന്നറിയിപ്പു നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-18-children-in-uzbekistan-company-ordered-to-stop-drug-production.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
