<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>T20 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/t20/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Dec 2025 15:43:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>T20 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വെടിക്കെട്ടുമായി ഹര്‍ദിക്; അര്‍ധ സെഞ്ചറി; ദക്ഷിണാഫ്രിക്കയ്ക്ക് 176 റൺ‌സ് വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/hardik-with-fireworks-artha-century-south-africa-set-a-target-of-176-runs.html</link>
					<comments>https://www.chandrikadaily.com/hardik-with-fireworks-artha-century-south-africa-set-a-target-of-176-runs.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 15:43:52 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[hardik pandya]]></category>
		<category><![CDATA[India]]></category>
		<category><![CDATA[southafrica]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367792</guid>

					<description><![CDATA[മൂന്നിന് 48 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 175ലെത്തിയത്.]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി20യില്&#x200d; ഇന്ത്യ 175 റണ്&#x200d;സ് നേടി. ഓപണര്&#x200d; ശുഭ്മാന്&#x200d; ഗില്&#x200d; ആദ്യ ഓവറില്&#x200d; തന്നെ നാല് റണ്&#x200d;സുമായി പുറത്തായിരുന്നു. മൂന്നിന് 48 റണ്&#x200d;സ് എന്ന നിലയില്&#x200d; തകര്&#x200d;ന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 175ലെത്തിയത്. തുടക്കത്തില്&#x200d; പാളിച്ച സംഭവിച്ച ഇന്ത്യയെ മധ്യനിരയില്&#x200d; തിലക് വര്&#x200d;മയും (26), അക്‌സര്&#x200d; പട്ടേലും (23), അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഹര്&#x200d;ദിക് പാണ്ഡ്യയും (28 പന്തില്&#x200d; 59 നോട്ടൗട്ട്) ചേര്&#x200d;ന്നാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.</p>
<p>മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. പിന്നാലെ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യക്കായി ഓപണ്&#x200d; ചെയ്തത് അഭിഷേക് ശര്&#x200d;മയും (17), ശുഭ്മാന്&#x200d; ഗില്ലും ആയിരുന്നു. ആദ്യ ഓവര്&#x200d; എറിഞ്ഞ ലുന്&#x200d;ഗി എന്&#x200d;ഗിഡിയെ ബൗണ്ടര്&#x200d; പായിച്ച് ഗില്&#x200d; തുടങ്ങിയെങ്കിലും നേരിട്ട രണ്ടാം പന്തില്&#x200d; പുറത്തായി. നായകന്&#x200d; സൂര്യകുമാര്&#x200d; യാദവും (12), പിന്നാലെ അഭിഷേകും പുറത്തായതോടെ മൂന്നിന് 48 എന്ന നിലയിലായി. ഒടുവില്&#x200d; മധ്യനിരയില്&#x200d; തിലക് വര്&#x200d;മയും അക്‌സര്&#x200d; പട്ടേലും, അവസാന ഓവറുകളില്&#x200d; ഹാര്&#x200d;ദിക് പാണ്ഡ്യയും ചേര്&#x200d;ന്നാണ് ഇന്ത്യയെ കരകയറ്റിയത്.</p>
<p>ജസ്പ്രീത് ബുംറ, അര്&#x200d;ഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസര്&#x200d;മാരായുള്ളത്. ടീമില്&#x200d; തിരിച്ചെത്തിയ ഓള്&#x200d; റൗണ്ടര്&#x200d; ഹാര്&#x200d;ദിക് പാണ്ഡ്യ അവസരം ഗംഭീരമാക്കി. സ്പിന്നര്&#x200d;മാരായി വരുണ്&#x200d; ചക്രവര്&#x200d;ത്തിയും അക്‌സര്&#x200d; പട്ടേലും അന്തിമ ഇലവനിലെത്തിയപ്പോള്&#x200d; കുല്&#x200d;ദീപ് യാദവിന് പുറത്തിരിക്കേണ്ടി വന്നു.</p>
<p>ശിവം ദുബെയാണ് ടീമിലെ മറ്റൊരു ഓള്&#x200d; റൗണ്ടര്&#x200d;. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്&#x200d; കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. ഓസീസിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും സഞ്ജുവിനു പകരം ജിതേഷാണ് വിക്കറ്റ് കീപ്പര്&#x200d; ബാറ്ററായി കളിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hardik-with-fireworks-artha-century-south-africa-set-a-target-of-176-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യക്ക് ജയം</title>
		<link>https://www.chandrikadaily.com/india-win-the-t20-series-with-australia.html</link>
					<comments>https://www.chandrikadaily.com/india-win-the-t20-series-with-australia.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 08 Nov 2025 13:33:41 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362601</guid>

					<description><![CDATA[. ഇന്ന് നടന്ന പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയില്&#x200d; ഇന്ത്യക്ക് ജയം. ഇന്ന് നടന്ന പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് 2-1 ന് ഇന്ത്യ പരമ്പരയില്&#x200d; വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു ഓവറില്&#x200d; 52 റണ്&#x200d;സ് എന്ന നിലയില്&#x200d; നില്&#x200d;ക്കെയാണ് മത്സരം മഴ മൂലം നിര്&#x200d;ത്തി വെച്ചത്. പരമ്പരയിലെ ആദ്യ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.</p>
<p>മഴക്ക് ശമനം ഉണ്ടാകാത്തതിനാലാണ് മത്സരം ഉപേക്ഷിക്കാന്&#x200d; തീരുമാനിച്ചത്. 13 പന്തുകളില്&#x200d; ഒരു സിക്‌സും ഒരു ഫോറുമടക്കം നേടി 23 റണ്&#x200d;സുമായി അഭിഷേക് ശര്&#x200d;മയും 16 പന്തില്&#x200d; 29 റണ്&#x200d;സുമായി വൈസ് ക്യാപ്റ്റന്&#x200d; ശുഭ്മാന്&#x200d; ഗില്ലുമാണ് ക്രീസില്&#x200d; ഉണ്ടായിരുന്നത്.</p>
<p>കാന്&#x200d;ബറയില്&#x200d; നടന്ന ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്&#x200d; ഓസ്‌ട്രേലിയ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി പരമ്പരയില്&#x200d; ലീഡ് നേടി. പക്ഷെ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. അവസാന മത്സരവും ഉപേക്ഷിച്ചതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-win-the-t20-series-with-australia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യഓസ്‌ട്രേലിയ അഞ്ചാം ടി20 ഇന്ന്</title>
		<link>https://www.chandrikadaily.com/india-australia-5th-t20-today.html</link>
					<comments>https://www.chandrikadaily.com/india-australia-5th-t20-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 08 Nov 2025 02:22:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[india australia test]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362466</guid>

					<description><![CDATA[ഇന്ന് ഗാബ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 1.45 മുതല്‍ നടക്കും.]]></description>
										<content:encoded><![CDATA[<p>ബ്രിസ്‌ബേന്&#x200d;: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാം ട്വന്റി20 മത്സരം ഇന്ന് ഗാബ സ്റ്റേഡിയത്തില്&#x200d; ഉച്ചതിരിഞ്ഞ് 1.45 മുതല്&#x200d; നടക്കും. നിലവില്&#x200d; പരമ്പരയില്&#x200d; ഇന്ത്യ 21ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്&#x200d; പരമ്പര ഇന്ത്യയ്ക്കാകും, അതേസമയം സ്വന്തം മണ്ണില്&#x200d; പരമ്പര നഷ്ടം ഒഴിവാക്കാന്&#x200d; ഓസ്‌ട്രേലിയയ്ക്ക് വിജയം അനിവാര്യമാണ്.</p>
<p>ബാറ്റിംഗ് നിരയിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യന്&#x200d; ടീമിന്റെ പ്രധാന പ്രശ്നം. ക്യാപ്റ്റന്&#x200d; സൂര്യകുമാര്&#x200d; യാദവും വൈസ് ക്യാപ്റ്റന്&#x200d; ശുഭ്മന്&#x200d; ഗിലും മോശം ഫോമാണ് തുടരുന്നത്. കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളില്&#x200d; ഗില്ലിന് അര്&#x200d;ധ സെഞ്ച്വറി നേടാനായിട്ടില്ലെങ്കിലും കാന്&#x200d;ബറയിലെ ബുദ്ധിമുട്ടുള്ള പിച്ചില്&#x200d; 46 റണ്&#x200d;സ് നേടി ആത്മവിശ്വാസം വീണ്ടെടുത്തു. സൂര്യകുമാറും നല്ല തുടക്കത്തിന് ശേഷം സ്‌കോര്&#x200d; നീട്ടാന്&#x200d; പരാജയപ്പെടുകയാണ്. അടുത്ത മാസം ദക്ഷിണാഫ്രിക്കന്&#x200d; പരമ്പരയ്ക്ക് മുമ്പ് മികവ് വീണ്ടെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.</p>
<p>ഓസ്‌ട്രേലിയന്&#x200d; ബാറ്റര്&#x200d;മാര്&#x200d; ഇന്ത്യന്&#x200d; സ്പിന്നര്&#x200d;മാരെ നേരിടാന്&#x200d; ബുദ്ധിമുട്ടുകയാണ്. മിച്ചല്&#x200d; മാര്&#x200d;ഷ്, മാര്&#x200d;കസ് സ്റ്റോയിനിസ്, ടിം ഡേവിഡ് എന്നിവരെയാണ് ഓസീസ് അധികമായി ആശ്രയിക്കുന്നത്, ഇത് ടീമിന് തിരിച്ചടിയായി മാറുന്നു.</p>
<p>അതേസമയം മലയാളി താരം സഞ്ജു സാംസണ്&#x200d; വീണ്ടും ബെഞ്ചിലായേക്കും. മൂന്നാം ടി20യില്&#x200d; എത്തിയ ജിതേഷ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതോടെ വിന്നിംഗ് കോംബിനേഷന്&#x200d; മാറ്റാന്&#x200d; സാധ്യത കുറവാണ്. അതിനാല്&#x200d; സഞ്ജുവിന്റെ അവസരം ഈ പരമ്പരയിലും ലഭിക്കില്ലെന്നാണ് സൂചന.</p>
<p>ഇന്ത്യയ്ക്ക് ഇന്ന് വിജയം ഉറപ്പാക്കാനാണ് ലക്ഷ്യം, ഓസ്‌ട്രേലിയയ്ക്ക് പരമ്പര സമനിലയാക്കാനാണ് പോരാട്ടം. ഗാബയിലെ പിച്ച് ബാറ്റിംഗ് സൗഹൃദമാണെന്നതിനാല്&#x200d; വന്&#x200d; സ്‌കോര്&#x200d; പ്രതീക്ഷിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-australia-5th-t20-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ വില്യംസണ്‍</title>
		<link>https://www.chandrikadaily.com/1111kane-williamson-announces-his-retirement-from-t20-cricket.html</link>
					<comments>https://www.chandrikadaily.com/1111kane-williamson-announces-his-retirement-from-t20-cricket.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 02 Nov 2025 06:02:32 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[kane williamson]]></category>
		<category><![CDATA[retirement]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361475</guid>

					<description><![CDATA[അടുത്ത ടി20 ലോകകപ്പിന് വെറും നാല് മാസം മാത്രം ബാക്കിയിരിക്കെ വന്ന താരത്തിന്റെ ഈ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>ഓക്ലന്&#x200d;ഡ്: ന്യൂസിലാന്&#x200d;ഡ് ക്രിക്കറ്റിന്റെ ശാന്തനായ യോദ്ധാവും ക്ലാസിക് ബാറ്ററുമായ കെയ്ന്&#x200d; വില്യംസണ്&#x200d; ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്&#x200d; നിന്ന് വിരമിക്കല്&#x200d; പ്രഖ്യാപിച്ചു. അടുത്ത ടി20 ലോകകപ്പിന് വെറും നാല് മാസം മാത്രം ബാക്കിയിരിക്കെ വന്ന താരത്തിന്റെ ഈ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചു.</p>
<p>ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും തുടരുമെന്നും വില്യംസണ്&#x200d; വ്യക്തമാക്കി. സോഷ്യല്&#x200d; മീഡിയയിലൂടെയാണ് താരം ഈ തീരുമാനം അറിയിച്ചത്.</p>
<p>&#8216;വളരെക്കാലം ന്യൂസിലാന്&#x200d;ഡ് ടി20 ടീമിന്റെ ഭാഗമാകാന്&#x200d; കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. ആ ഓര്&#x200d;മ്മകള്&#x200d;ക്കും അനുഭവങ്ങള്&#x200d;ക്കും ഞാന്&#x200d; വളരെ കടപ്പെട്ടിരിക്കുന്നു. യുവതാരങ്ങള്&#x200d;ക്ക് അവസരം നല്&#x200d;കേണ്ട സമയമാണിത്,&#8221; വില്യംസണ്&#x200d; കുറിച്ചു.</p>
<p>35 കാരനായ വില്യംസണ്&#x200d; ന്യൂസിലാന്&#x200d;ഡിന്റെ രണ്ടാമത്തെ ഉയര്&#x200d;ന്ന ടി20 റണ്&#x200d; സ്‌കോററാണ്. 33 ശരാശരിയില്&#x200d; 2575 റണ്&#x200d;സ്, അതില്&#x200d; 18 അര്&#x200d;ധസെഞ്ച്വറികള്&#x200d; ഉള്&#x200d;പ്പെടുന്നു. 95 ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയര്&#x200d;ന്ന സ്‌കോര്&#x200d;.</p>
<p>2011-ല്&#x200d; ടി20 അരങ്ങേറ്റം നടത്തിയ വില്യംസണ്&#x200d; 75 മത്സരങ്ങളില്&#x200d; ന്യൂസിലാന്&#x200d;ഡ് ടീമിനെ നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്&#x200d; ന്യൂസിലാന്&#x200d;ഡ് രണ്ട് തവണ ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിലും (2016, 2022) ഒരിക്കല്&#x200d; ഫൈനലിലും (2021) എത്തി.</p>
<p>ലോക ക്രിക്കറ്റിലെ ഏറ്റവും ബഹുമാനനീയനായ നായകന്മാരില്&#x200d; ഒരാളായ വില്യംസണ്&#x200d; വിട പറഞ്ഞതോടെ ന്യൂസിലാന്&#x200d;ഡ് ടി20 ടീമിന് വലിയൊരു ശൂന്യതയാണുണ്ടാകുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111kane-williamson-announces-his-retirement-from-t20-cricket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വുമന്‍സ് അണ്ടര്‍19 ടി20 ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മഹാരാഷ്ട്രയോട് തോല്‍വി</title>
		<link>https://www.chandrikadaily.com/womens-under-19-t20-championship-kerala-lost-to-maharashtra.html</link>
					<comments>https://www.chandrikadaily.com/womens-under-19-t20-championship-kerala-lost-to-maharashtra.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 14:49:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[T20]]></category>
		<category><![CDATA[Women's Under-19]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361002</guid>

					<description><![CDATA[ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന ചെറുസ്‌കോറില്‍ ഒതുങ്ങി.]]></description>
										<content:encoded><![CDATA[<p>മുംബൈ: വുമന്&#x200d;സ് അണ്ടര്&#x200d;19 ട്വന്റി 20 ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; കേരളത്തിന് നിരാശാജനക തോല്&#x200d;വി. മഹാരാഷ്ട്ര എട്ട് വിക്കറ്റിന്റെ വമ്പന്&#x200d; ജയത്തോടെ കേരളത്തെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്&#x200d; ഒന്&#x200d;പത് വിക്കറ്റ് നഷ്ടത്തില്&#x200d; 111 റണ്&#x200d;സെന്ന ചെറുസ്‌കോറില്&#x200d; ഒതുങ്ങി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര വെറും 14.2 ഓവറില്&#x200d;, 34 പന്തുകള്&#x200d; ബാക്കി നില്&#x200d;ക്കെ ലക്ഷ്യത്തിലെത്തി.</p>
<p>ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് നാല് റണ്&#x200d;സെടുത്ത ഓപ്പണര്&#x200d; അമീറ ബീഗത്തിന്റെ വിക്കറ്റ് ആദ്യ ഓവറില്&#x200d; തന്നെ നഷ്ടമായി. മികച്ചൊരു തുടക്കത്തിനൊടുവില്&#x200d; ശ്രദ്ധ സുമേഷ് 16 റണ്&#x200d;സുമായി മടങ്ങി. ശ്രേയ പി സിജു അഞ്ച് റണ്&#x200d;സെടുത്ത് പുറത്തായി.</p>
<p>ഇടത്തരം ഓര്&#x200d;ഡറില്&#x200d; എത്തിയ ലെക്ഷിത ജയനും ഇസബെല്ലും മാത്രമാണ് കേരളത്തെ താങ്ങിയത്. ലെക്ഷിത 33 റണ്&#x200d;സും ഇസബെല്&#x200d; 30 റണ്&#x200d;സും നേടി. എന്നാല്&#x200d; മറ്റാരും കരുത്തോടെ നിലകൊള്ളാനായില്ല. മഹാരാഷ്ട്രയുടെ ബൗളിങ് നിര മികച്ച പ്രകടനം കാഴ്ചവെച്ചു ജാന്&#x200d;വി വീര്&#x200d;ക്കര്&#x200d; മൂന്ന് വിക്കറ്റും അക്ഷയ ജാധവ് രണ്ടും വീഴ്ത്തി.</p>
<p>ലക്ഷ്യചെയ്യല്&#x200d; അതിവേഗമായിരുന്നു. ഓപ്പണര്&#x200d; ഈശ്വരി അവസാരെ 46 പന്തുകളില്&#x200d; അര്&#x200d;ധസെഞ്ചുറി പൂര്&#x200d;ത്തിയാക്കി ടീമിനെ വിജയത്തിലെത്തിച്ചു. 57 റണ്&#x200d;സുമായി അവസാരെ പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അക്‌സ എ.ആര്&#x200d;.യും മനസ്വിയും ഓരോ വിക്കറ്റ് വീതം നേടി.</p>
<p>എട്ടു വിക്കറ്റിന്റെ ഈ തോല്&#x200d;വിയോടെ കേരളത്തിന്റെ തുടര്&#x200d;ച്ചയായ രണ്ടാം വിജയം നഷ്ടമായി. ഇനി വരാനിരിക്കുന്ന മത്സരങ്ങളില്&#x200d; മികച്ച തിരിച്ചുവരവാണ് ലക്ഷ്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/womens-under-19-t20-championship-kerala-lost-to-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യഓസീസ് ടി20 പരമ്പരക്ക് മഴയില്‍ മുങ്ങി</title>
		<link>https://www.chandrikadaily.com/11211india-auss-t20-series-drenched-in-rain.html</link>
					<comments>https://www.chandrikadaily.com/11211india-auss-t20-series-drenched-in-rain.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 11:56:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[India-Auss]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360955</guid>

					<description><![CDATA[കനത്ത മഴയെത്തിയതിനെ തുടര്‍ന്ന് കളി തുടരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അമ്പയര്‍സ് മത്സരം ഉപേക്ഷിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ക്യാന്&#x200d;ബറ: ഇന്ത്യഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയുടെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയെത്തിയതിനെ തുടര്&#x200d;ന്ന് കളി തുടരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അമ്പയര്&#x200d;സ് മത്സരം ഉപേക്ഷിക്കുകയായിരുന്നു.</p>
<p>ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 9.4 ഓവറില്&#x200d; 97 റണ്&#x200d;സിന് 1 വിക്കറ്റ് എന്ന ശക്തമായ നിലയിലായിരുന്നു. ക്യാപ്റ്റന്&#x200d; സൂര്യകുമാര്&#x200d; യാദവ് 24 പന്തില്&#x200d; 39 റണ്&#x200d;സും വൈസ് ക്യാപ്റ്റന്&#x200d; ശുഭ്മന്&#x200d; ഗില്&#x200d; 20 പന്തില്&#x200d; 37 റണ്&#x200d;സുമായി ക്രീസിലുണ്ടായിരുന്നു.</p>
<p>അഭിഷേക് ശര്&#x200d;മ 14 പന്തില്&#x200d; 19 റണ്&#x200d;സെടുത്ത് പുറത്തായി. മലയാളി താരം സഞ്ജു സാംസണ്&#x200d; വിക്കറ്റ് കീപ്പറായി ടീമില്&#x200d; ഇടം പിടിച്ചു. പെയ്‌സ് അറ്റാക്കില്&#x200d; ജസ്പ്രീത് ബുംറക്കും ഹര്&#x200d;ഷിത് റാണയ്ക്കും അവസരം ലഭിച്ചു.</p>
<p>അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച മെല്&#x200d;ബണില്&#x200d; നടക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11211india-auss-t20-series-drenched-in-rain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുമുന്‍പ് ഓസ്‌ട്രേലിയയ്ക്ക് വന്‍ തിരിച്ചടി; ആദം സാംപ പിന്മാറി</title>
		<link>https://www.chandrikadaily.com/big-setback-for-australia-before-the-t20-series-against-india-adam-zampa-withdrew.html</link>
					<comments>https://www.chandrikadaily.com/big-setback-for-australia-before-the-t20-series-against-india-adam-zampa-withdrew.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Oct 2025 08:42:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Adam Zampa]]></category>
		<category><![CDATA[australia cricket]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360458</guid>

					<description><![CDATA[ടീമിന്റെ പ്രധാന സ്പിന്നറായ ആദം സാംപ വ്യക്തിപരമായ കാരണങ്ങളാല്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കിറങ്ങുന്ന ഓസ്‌ട്രേലിയന്&#x200d; ടീമിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ടീമിന്റെ പ്രധാന സ്പിന്നറായ ആദം സാംപ വ്യക്തിപരമായ കാരണങ്ങളാല്&#x200d; പരമ്പരയിലെ ആദ്യ മത്സരത്തില്&#x200d; നിന്ന് പിന്മാറിയിരിക്കുകയാണ്. ഒക്ടോബര്&#x200d; 25ന് കാന്&#x200d;ബറയിലെ മനുക ഓവലില്&#x200d; നടക്കാനിരിക്കുന്ന ആദ്യ ടി20യില്&#x200d; താരം കളിക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.</p>
<p>നേരത്തെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവും സാംപയ്ക്ക് നഷ്ടമായിരുന്നു. എന്നാല്&#x200d; രണ്ടാം ഏകദിനത്തില്&#x200d; അദ്ദേഹം തിരിച്ചെത്തി നാല് വിക്കറ്റുകള്&#x200d; വീഴ്ത്തി ഓസ്‌ട്രേലിയയുടെ വിജയത്തില്&#x200d; നിര്&#x200d;ണായക പങ്കുവഹിച്ചു. അതിനാല്&#x200d; തന്നെ, സാംപയുടെ അഭാവം ഓസ്‌ട്രേലിയന്&#x200d; ടീമിന് വലിയ നഷ്ടമായിരിക്കും.</p>
<p>സാംപയ്ക്ക് പകരം ന്യൂ സൗത്ത് വെയില്&#x200d;സിലെ യുവ ലെഗ് സ്പിന്നര്&#x200d; തന്&#x200d;വീര്&#x200d; സംഗയെ ടീമില്&#x200d; ഉള്&#x200d;പ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ബുധനാഴ്ച നടക്കുന്ന ആദ്യ ടി20 മത്സരത്തിന് മുമ്പ് സംഗ കാന്&#x200d;ബറയില്&#x200d; ടീമിനൊപ്പം ചേരുമെന്ന് ബോര്&#x200d;ഡ് അറിയിച്ചു.</p>
<p>23 വയസ്സുള്ള സംഗ അവസാനമായി 2023ല്&#x200d; ടി20 അന്താരാഷ്ട്ര മത്സരത്തില്&#x200d; കളിച്ചിരുന്നു. ഇതുവരെ ഏഴ് ടി20 മത്സരങ്ങളില്&#x200d; നിന്ന് 24.90 ശരാശരിയില്&#x200d; 10 വിക്കറ്റുകള്&#x200d; വീഴ്ത്തിയിട്ടുള്ള അദ്ദേഹം, ന്യൂ സൗത്ത് വെയില്&#x200d;സ് ബ്ലൂസിനായി അടുത്തിടെ മികച്ച ഫോമിലാണ് 14.10 ശരാശരിയില്&#x200d; 10 വിക്കറ്റുകള്&#x200d; നേടിയെടുത്തത് അദ്ദേഹത്തിന്റെ ഫോമിന് തെളിവാണ്.</p>
<p>ഓസ്‌ട്രേലിയയുടെ സ്പിന്ന് നിരയെ സംബന്ധിച്ചിടത്തോളം, സംഗയുടെ പ്രകടനം പരമ്പരയിലെ തുടക്കത്തില്&#x200d; നിര്&#x200d;ണായകമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-setback-for-australia-before-the-t20-series-against-india-adam-zampa-withdrew.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്; ടീമില്&#x200d; പരീക്ഷണത്തിനും സാധ്യത</title>
		<link>https://www.chandrikadaily.com/india-england-final-t20-today-possibility-of-experimenting-in-the-team.html</link>
					<comments>https://www.chandrikadaily.com/india-england-final-t20-today-possibility-of-experimenting-in-the-team.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 02 Feb 2025 03:47:31 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[England]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Sanju Samson]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328326</guid>

					<description><![CDATA[5 മത്സരങ്ങളടങ്ങിയ പരമ്പരയില്&#x200d; ഇന്ത്യ 3-1നു ഉറപ്പിച്ചാണ് ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നത്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടി20 പോരാട്ടം ഇന്ന്. പരമ്പര നേടിയ ഇന്ത്യ ടീമില്&#x200d; പരീക്ഷണങ്ങള്&#x200d; ഇറര്രാനും സാധ്യതയുണ്ട്. അവസരം ലഭിക്കാത്തവരെ ഇറക്കി കളിപ്പിക്കാനാകും ഇന്ത്യ ഒരുപക്ഷേ മുതിരുന്നത്. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്&#x200d; ഇന്ത്യ 3-1നു ഉറപ്പിച്ചാണ് ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നത്.</p>
<p>മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്&#x200d; ഇന്ന് വൈകീട്ട് ഏഴ് മുതലാണ് മത്സരം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്&#x200d; ഇന്നും ഇറങ്ങിയേക്കും. താരത്തിന്റെ തിരിച്ചു വരവിനായാണ് ആരാധകര്&#x200d; കാത്തിരിക്കുന്നത്.</p>
<p>കഴിഞ്ഞ മത്സരത്തില്&#x200d; ഇന്ത്യക്ക് നിര്&#x200d;ണായക 15 റണ്&#x200d;സ് ജയം സമ്മാനിച്ചത് ശിവം ദുബെ, ഹര്&#x200d;ഷിത് റാണ എന്നിവരായിരുന്നു. കഴിഞ്ഞ പോരാട്ടത്തില്&#x200d; ഇംഗ്ലീഷ് ഓപ്പണിങ് സഖ്യം ക്ലിക്കായെങ്കിലും പിന്നീട് വന്നവര്&#x200d; നിരാശപ്പെടുത്തിയത് തോല്&#x200d;വിക്ക് ആക്കം കൂട്ടുകയായിരുന്നു.</p>
<p>ഇന്ത്യ സാധ്യതാ ഇലവന്&#x200d;: സൂര്യകുമാര്&#x200d; യാദവ് (ക്യാപ്റ്റന്&#x200d;), സഞ്ജു സാംസണ്&#x200d;, അഭിഷേക് ശര്&#x200d;മ, തിലക് വര്&#x200d;മ/ ശിവം ദുബെ, ഹര്&#x200d;ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്&#x200d; പട്ടേല്&#x200d;, രമണ്&#x200d;ദീപ് സിങ്/ ഹര്&#x200d;ഷിത് റാണ, അര്&#x200d;ഷ്ദീപ് സിങ്/ മുഹമ്മദ് ഷമി, രവി ബിഷ്ണോയ്, വരുണ്&#x200d; ചക്രവര്&#x200d;ത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-england-final-t20-today-possibility-of-experimenting-in-the-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്&#x200d; 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്&#x200d; ഇന്ത്യ</title>
		<link>https://www.chandrikadaily.com/india-in-u-19-womens-t20-world-cup-final.html</link>
					<comments>https://www.chandrikadaily.com/india-in-u-19-womens-t20-world-cup-final.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Jan 2025 10:56:49 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[T20]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328195</guid>

					<description><![CDATA[ദക്ഷിണാഫ്രിക്ക അണ്ടര്&#x200d; 19 ടീമാണ് ഇന്ത്യയ്ക്ക് എതിരാളികളായി എത്തുക.]]></description>
										<content:encoded><![CDATA[<p>അണ്ടര്&#x200d; 19 വനിതാ ടി20 ലോകകപ്പില്&#x200d; വീണ്ടും ഇന്ത്യ ഫൈനലില്&#x200d;. നിലവിലെ ചാംപ്യന്&#x200d;മാരായ ഇന്ത്യ സെമിയില്&#x200d; ഇംഗ്ലണ്ടിനെ അനായാസം പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തുന്നത്. 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യന്&#x200d; വനിതാ ടീം സ്വന്തമാക്കിയത്.</p>
<p>കലാശപ്പോരാട്ടത്തില്&#x200d; ദക്ഷിണാഫ്രിക്ക അണ്ടര്&#x200d; 19 ടീമാണ് ഇന്ത്യയ്ക്ക് എതിരാളികളായി എത്തുക. അതേസമയം ഓസ്ട്രേലിയയെ തകര്&#x200d;ത്താാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് കാലെടുത്ത് വെക്കുന്നത്. മാത്രമല്ല, ടൂര്&#x200d;ണമെന്റില്&#x200d; ഒരു മത്സരത്തിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം ഇന്ത്യ- ദക്ഷിണാഫ്രിക്ക കിരീട പോരാട്ടം ഫെബ്രുവരി 2 ഞായറാഴ്ച നടക്കും.</p>
<p>ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്&#x200d; 8 വിക്കറ്റ് നഷ്ടത്തില്&#x200d; 113 റണ്&#x200d;സ് എടുത്ത് കൂട്ടി. എന്നാല്&#x200d; ഇന്ത്യ 15 ഓവറില്&#x200d; ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്&#x200d; 117 റണ്&#x200d;സെടുത്താണ് വിജയിച്ച് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുന്നത്.</p>
<p>ഓപ്പണര്&#x200d; ജി കമാലിനി 50 പന്തില്&#x200d; 8 ഫോറുകള്&#x200d; സഹിതം 56 റണ്&#x200d;സാണ് നേടിയത്. സഹ ഓപ്പണര്&#x200d; ഗോംഗഡി തൃഷ 29 പന്തില്&#x200d; 5 ഫോറുകള്&#x200d; സഹിതം 35 റണ്&#x200d;സുമായാണ് മടങ്ങുന്നത്. സനിക ചല്&#x200d;കെ 11 റണ്&#x200d;സെടുത്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-in-u-19-womens-t20-world-cup-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്&#x200d; സ്‌കോറിലേക്ക്</title>
		<link>https://www.chandrikadaily.com/fireworks-century-for-sanju-and-tilak-india-to-big-score.html</link>
					<comments>https://www.chandrikadaily.com/fireworks-century-for-sanju-and-tilak-india-to-big-score.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 15 Nov 2024 16:57:42 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Sanju Samson]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[T20]]></category>
		<category><![CDATA[tilak]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317654</guid>

					<description><![CDATA[ഇതോടെ ഇന്ത്യ കൂറ്റന്&#x200d; സ്‌കോറിലേക്ക് കുതിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്&#x200d; വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജുവും തിലകും. ഇതോടെ ഇന്ത്യ കൂറ്റന്&#x200d; സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവില്&#x200d; 17.5 ഓവറില്&#x200d; ഒരു വിക്കറ്റ് നഷ്ടത്തില്&#x200d; ഇന്ത്യ 249 റണ്&#x200d;സെടുത്തിട്ടുണ്ട്.</p>
<p>51 പന്തില്&#x200d; എട്ടു സിക്‌സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. 41 പന്തിലാണ് തിലക് സെഞ്ച്വറിയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്&#x200d; സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഓവറില്&#x200d;തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.</p>
<p>ട്രിസ്റ്റന്&#x200d; സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്&#x200d; സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാന്&#x200d;സന്&#x200d; എറിഞ്ഞ ആദ്യ ഓവറില്&#x200d; സഞ്ജു ബൗള്&#x200d;ഡാകുകയായിരുന്നു. മത്സരത്തില്&#x200d; ടോസ് നേടിയ ഇന്ത്യന്&#x200d; നായകന്&#x200d; സൂര്യകുമാര്&#x200d; യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.</p>
<p>കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്&#x200d; 2-1ന് മുന്നിലാണ് ഇന്ത്യ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fireworks-century-for-sanju-and-tilak-india-to-big-score.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
