<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>t20worldcup &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/t20worldcup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 22 Dec 2025 05:08:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>t20worldcup &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ടി-20 ലോകകപ്പ് ടീമിൽ നിന്ന് ഗിൽ പുറത്ത്; അവസാന നിമിഷം അറിയിപ്പ്, മാനസികമായി തകർന്നെന്ന് റിപ്പോർട്ട്</title>
		<link>https://www.chandrikadaily.com/gill-out-of-t20-world-cup-squad-last-minute-notice-reported-mentally-broken.html</link>
					<comments>https://www.chandrikadaily.com/gill-out-of-t20-world-cup-squad-last-minute-notice-reported-mentally-broken.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 22 Dec 2025 05:07:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[t20worldcup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370010</guid>

					<description><![CDATA[ടീം പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് താൻ ടീമിലുണ്ടാകില്ലെന്ന കാര്യം ഗിൽ അറിഞ്ഞതെന്നാണ് റിപ്പോർട്ട്.
]]></description>
										<content:encoded><![CDATA[<p>മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഏകദിന–ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ടീം പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് താൻ ടീമിലുണ്ടാകില്ലെന്ന കാര്യം ഗിൽ അറിഞ്ഞതെന്നാണ് റിപ്പോർട്ട്.</p>
<p>ശനിയാഴ്ച ഉച്ചയോടെയാണ് ടീം മാനേജ്മെന്റ് ഗില്ലിനെ തീരുമാനം അറിയിച്ചത്. രണ്ട് മണിക്ക് നടന്ന പത്രസമ്മേളനത്തിലാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ ലോകകപ്പ് ടീം പ്രഖ്യാപിച്ചത്. ടീമിൽ ഇടംപിടിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഗിൽ. എന്നാൽ അവസാന നിമിഷം ലഭിച്ച അറിയിപ്പ് താരത്തെ മാനസികമായി തകർത്തുവെന്നാണ് സൂചന.</p>
<p>ഏഷ്യാകപ്പ് സമയത്ത് ടീമിലെത്തിയ ഗില്ലിന് ഓപ്പണർ സ്ഥാനത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് മുൻതാരങ്ങളടക്കമുള്ളവർ ഗില്ലിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. എങ്കിലും ടീമിലേക്കുള്ള സാധ്യത നിലനിൽക്കുമെന്ന് ഗിൽ കരുതിയിരുന്നു.</p>
<p>പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20 മത്സരത്തിൽ നിന്ന് ഗില്ലിനെ ഒഴിവാക്കിയിരുന്നു. എന്നാൽ അവസാന മത്സരം കളിക്കാൻ താരം സന്നദ്ധനായിരുന്നെങ്കിലും ടീമിൽ ഉൾപ്പെടുത്തിയില്ല. പകരം ഓപ്പണറായെത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനം നടത്തുകയും ചെയ്തു.</p>
<p>ഇതിനിടെ, ജനുവരിയിൽ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനുണ്ട്. ഈ പരമ്പരയിൽ ക്യാപ്റ്റനായി ഗിൽ തിരിച്ചെത്തുമെന്നാണ് വിവരം. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഗിൽ കളിച്ചിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gill-out-of-t20-world-cup-squad-last-minute-notice-reported-mentally-broken.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി20 ലോകകപ്പ്; ഇന്ത്യയെ പത്ത് വിക്കറ്റിന് തകര്&#x200d;ത്ത് ഇംഗ്ലണ്ട് ഫൈനലില്&#x200d;</title>
		<link>https://www.chandrikadaily.com/t20-world-cup-england-beat-india-by-ten-wickets-in-the-final.html</link>
					<comments>https://www.chandrikadaily.com/t20-world-cup-england-beat-india-by-ten-wickets-in-the-final.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 10 Nov 2022 11:20:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[t20worldcup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221254</guid>

					<description><![CDATA[പാക്കിസ്ഥാന്&#x200d;-ഇംഗ്ലണ്ട് ഫൈനല്&#x200d; പോരാട്ടം ഞായറാഴ്ച നടക്കും.]]></description>
										<content:encoded><![CDATA[<p>ടി20 ലോകകപ്പില്&#x200d; ഫൈനല്&#x200d; കാണാതെ ഇന്ത്യ പുറത്ത്. ഇന്ത്യക്കെതിരെ തകര്&#x200d;പ്പന്&#x200d; ജയവുമായി ഇംഗ്ലണ്ട് ഫൈനലില്&#x200d; എത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തില്&#x200d; ഇന്ത്യ 168റണ്&#x200d; നേടി. ഹര്&#x200d;ദിക് പാണ്ഡ്യ(63), വിരാട് കോഹ്ലി(50) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട സ്‌കോറുകള്&#x200d; നേടിയത്.</p>
<p>മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് പോലും പോവാതെ 15.5 ഓവറില്&#x200d; കളി തീര്&#x200d;ത്തു. അലക്‌സ് ഹയില്&#x200d;സ് (86) ക്യാപ്റ്റന്&#x200d; ജോസ് ബട്ട്‌ലര്&#x200d;(80) എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.</p>
<p>ഇതോടെ ഇന്ത്യ-പാകിസ്ഥാന്&#x200d; എന്ന സ്വപ്ന ഫൈനലിന് ഇക്കുറിയും വിധി ഉണ്ടായില്ല. പാക്കിസ്ഥാന്&#x200d;-ഇംഗ്ലണ്ട് ഫൈനല്&#x200d; പോരാട്ടം ഞായറാഴ്ച നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/t20-world-cup-england-beat-india-by-ten-wickets-in-the-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പ് സെമിയില്&#x200d; ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം</title>
		<link>https://www.chandrikadaily.com/india-england-match-in-world-cup-semi-final-today.html</link>
					<comments>https://www.chandrikadaily.com/india-england-match-in-world-cup-semi-final-today.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 10 Nov 2022 06:16:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[t20worldcup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221201</guid>

					<description><![CDATA[ഇന്ന് ഉച്ചതിരിഞ്ഞ് 1-30 നാണ് രണ്ടാം സെമി ഫൈനല്&#x200d;.]]></description>
										<content:encoded><![CDATA[<p>അഡലെയ്ഡ്:ടോസ് കിട്ടിയാല്&#x200d; രോഹിത് ശര്&#x200d;മ എന്ത് ചെയ്യും&#8230;? അഡലെയ്ഡ് ഓവലില്&#x200d; ഇത് വരെ നടന്ന പതിനൊന്ന് ടി-20 മല്&#x200d;സരങ്ങളുടെ ചരിത്രത്തിലാണ് അദ്ദേഹത്തിന് വിശ്വാസമെങ്കില്&#x200d; ഇംഗ്ലണ്ടിനെ ബാറ്റിംഗിന് ക്ഷണിക്കും. കാരണം ടോസ് കിട്ടി ബാറ്റിംഗ് തെരഞ്ഞെടുത്തവരെല്ലാം തോറ്റവരാണ് ഇവിടെ. പക്ഷേ മറുഭാഗത്ത് ഇംഗ്ലണ്ടാവുമ്പോള്&#x200d; ചെറിയ ഭയവും രോഹിതിനുണ്ട്. അതിനാല്&#x200d; ടോസ് കിട്ടാതാവട്ടേ എന്നാവാം ഇന്ത്യന്&#x200d; നായകന്റെ മനസ് പറയുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് 1-30 നാണ് രണ്ടാം സെമി ഫൈനല്&#x200d;.</p>
<p>പാക്കിസ്താന്&#x200d; കിവസിനെ തകര്&#x200d;ത്ത് അവസാന പോരാട്ടത്തിന് യോഗ്യത നേടിയതിനാല്&#x200d; ക്രിക്കറ്റ് ലോകം കൊതിക്കുന്നത് ഇന്ത്യ-പാക് സ്വപ്‌ന ഫൈനലാണ്.ഇന്നലെ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കവെ പതിവ് സന്തോഷം രോഹിതിന്റെ മുഖത്ത് പ്രകടമായിരുന്നില്ല. അദ്ദേഹത്തിന് പരിശീലനത്തിനിടെ ചെറിയ പരുക്കേറ്റതാണോ കാരണം എന്നത് വ്യക്തമല്ല. പല ചോദ്യങ്ങള്&#x200d;ക്കും ഉത്തരമുണ്ടായിരുന്നില്ല. വിക്കറ്റിന് പിറകില്&#x200d; ആരായിരിക്കും&#8230;? റിഷാഭ് പന്തോ അതോ ദിനേശ് കാര്&#x200d;ത്തിക്കോ&#8230;? ആ ചോദ്യത്തിന് ടീം ഇലവനായിട്ടില്ല എന്ന മറുപടി. ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; വ്യക്തിഗതമായി ഉയര്&#x200d;ന്ന സ്‌ക്കോര്&#x200d; സമ്പാദിക്കാന്&#x200d; നായകനായിട്ടില്ല. അഡലെയ്ഡ് ഓവലില്&#x200d; ഇന്ന് അദ്ദേഹത്തിന്റെ ദിവസമായാല്&#x200d; ഇന്ത്യക്ക് പേടിക്കാനില്ല. വിരാത് കോലി, സൂര്യകുമാര്&#x200d; യാദവ്, കെ.എല്&#x200d; രാഹുല്&#x200d; എന്നിവരെല്ലാം നല്ല ഫോമിലാണ്. മുന്&#x200d;നിരക്കാര്&#x200d; വലിയ സ്‌ക്കോര്&#x200d; സമ്പാദിച്ചാല്&#x200d; ഇംഗ്ലണ്ടിനെ വിറപ്പിക്കാനാവും. ബൗളിംഗില്&#x200d; ഇന്ത്യ സ്ഥിരത പുലര്&#x200d;ത്തുന്നുണ്ട്. ഭുവനേശ്വര്&#x200d; കുമാര്&#x200d;, മുഹമ്മദ് ഷമി, അര്&#x200d;ഷദിപ് സിംഗ്, ഹാര്&#x200d;ദിക് പേസ് സഖ്യങ്ങള്&#x200d; നാലോവര്&#x200d; വീതം ഭദ്രമായി പന്തെറിയുന്നുണ്ട്. സ്പിന്നറായി അശ്വിന്&#x200d; തന്നെ വരും. അദ്ദേഹത്തിന്റെ ബാറ്റിംഗ് ടീമിന് കരുത്താണ്.</p>
<p>ജോസ് ബട്്‌ലര്&#x200d; നയിക്കുന്ന ഇംഗ്ലീഷ് സംഘത്തില്&#x200d; കിടിലന്&#x200d; ബാറ്റര്&#x200d;മാരായി മോയിന്&#x200d; അലി, അലക്‌സ് ഹെയില്&#x200d;സ്, ലിയാം ലിവിങ്‌സ്റ്റണ്&#x200d;, ബെന്&#x200d; സ്റ്റോക്‌സ് തുടങ്ങിയവരുണ്ട്. ഇന്ത്യക്കെതിരെ മികവ് പ്രകടിപ്പിക്കുന്നവരാണ് ഇവര്&#x200d;. ബൗളിംഗില്&#x200d; പക്ഷേ സാം കറനാണ് ഇംഗ്ലീഷ് ആയുധം. അതിവേഗക്കാര്&#x200d; ടീമില്&#x200d; ഇല്ല. ബെന്&#x200d; സ്‌റ്റോക്‌സ്, ക്രിസ് വോഗ്‌സ്, സാം കറന്&#x200d; എന്നീ ഓള്&#x200d;റൗണ്ടര്&#x200d;മരെ പക്ഷേ സൂക്ഷിക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-england-match-in-world-cup-semi-final-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ന് പാക്കിസ്താന്&#x200d;-ന്യുസിലന്&#x200d;ഡ് പോരാട്ടം</title>
		<link>https://www.chandrikadaily.com/news-sports-pakisthan-newzland-t20.html</link>
					<comments>https://www.chandrikadaily.com/news-sports-pakisthan-newzland-t20.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Nov 2022 05:56:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[t20worldcup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221076</guid>

					<description><![CDATA[ഉച്ചതിരിഞ്ഞ് 1-30 മുതല്&#x200d; ആരംഭിക്കുന്ന അങ്കത്തിന് മഴ ഭീഷണിയില്ല.]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: ആദ്യ മല്&#x200d;സരത്തില്&#x200d; കരുത്തരായ ഓസ്‌ട്രേലിയയെ മലര്&#x200d;ത്തിയടിച്ച് ഗ്രൂപ്പ് ഒന്നില്&#x200d; അവസാനം ഒന്നാം സ്ഥാനത്ത് വന്നവരാണ് ന്യുസിലന്&#x200d;ഡ്. പാക്കിസ്താനാവട്ടെ ആദ്യ മല്&#x200d;സരത്തില്&#x200d; ഇന്ത്യയോടും പിന്നെ സിംബാബ്‌വെയോടും തോറ്റ് പുറത്താവലിന്റെ വക്കില്&#x200d; നിന്നും അല്&#x200d;ഭുതകരമായി രക്ഷപ്പെട്ട് അവസാന മൂന്ന് മല്&#x200d;സരങ്ങളില്&#x200d; ജയിച്ചു കയറി ഗ്രൂപ്പ് രണ്ടില്&#x200d; രണ്ടാം സ്ഥാനത്ത് എത്തിയവരാണ്.</p>
<p>ഇന്ന് ടി-ലോകകപ്പ് ആദ്യ സെമിയില്&#x200d; എസ്.സി.ജിയില്&#x200d; ഇരുവരും മുഖാമുഖം വരുമ്പോള്&#x200d; ആര് ജയിക്കും&#8230;? ഗ്യാലറിയില്&#x200d; പാക്കിസ്താന്&#x200d; ഫാന്&#x200d;സ് നിറയുമ്പോള്&#x200d; ആ സമര്&#x200d;ദ്ദത്തെ തരണം ചെയ്യാന്&#x200d; ബബര്&#x200d; അസമിന്റെ സംഘത്തിനായാല്&#x200d; ജയിക്കാം. പക്ഷേ നാല് കിടിലന്&#x200d; പേസര്&#x200d;മാരുമായി ബബറിനെയും റിസ്‌വാനെയും വെല്ലുവിളിക്കുന്ന കിവീസ് ആരെയും മറിച്ചിടാന്&#x200d; പ്രാപ്തരുമാണ്. ഉച്ചതിരിഞ്ഞ് 1-30 മുതല്&#x200d; ആരംഭിക്കുന്ന അങ്കത്തിന് മഴ ഭീഷണിയില്ല. എസ്.സി.ജി നല്ല ബാറ്റിംഗ് ട്രാക്കാണ്. ആദ്യം ബാറ്റ് ചെയ്യുന്നവര്&#x200d; 200 പ്ലസ് നേടിയാല്&#x200d; പോലും അല്&#x200d;ഭുതപ്പെടാനില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-sports-pakisthan-newzland-t20.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വരുമോ സ്വപ്ന ഫൈനല്&#x200d;&#8230;?</title>
		<link>https://www.chandrikadaily.com/india-vs-pakisthan-t20-world-cup-final.html</link>
					<comments>https://www.chandrikadaily.com/india-vs-pakisthan-t20-world-cup-final.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 08 Nov 2022 07:20:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[t20worldcup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220955</guid>

					<description><![CDATA[സമീപകാല രാജ്യാന്തര ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മല്&#x200d;സരമായിരുന്നു ഇന്ത്യയും പാക്കിസ്താനും തമ്മില്&#x200d; നടന്നത്.]]></description>
										<content:encoded><![CDATA[<p>മെല്&#x200d;ബണ്&#x200d;: ഓര്&#x200d;മയില്ലേ ആ മല്&#x200d;സരം. എം.സി.ജിയില്&#x200d; ഇന്ത്യയും പാക്കിസ്താനും മുഖാമുഖം. ഈ ലോകകപ്പിന്റെ തുടക്കത്തില്&#x200d;. അന്ന് വിരാത് കോലിയുടെ അതിഗംഭീര ഇന്നിംഗ്‌സില്&#x200d; ഇന്ത്യ അവസാന പന്തില്&#x200d; നേടിയ നാല് വിക്കറ്റ് വിജയം ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. അതേ എം.സി.ജിയില്&#x200d; വീണ്ടും അയല്&#x200d;ക്കാര്&#x200d; വരുമോ&#8230;? ടി-20 ലോകകപ്പ് സെമി ഫൈനലുകള്&#x200d; നാളെ ആരംഭിക്കുമ്പോല്&#x200d; ഇന്ത്യ-പാക്കിസ്താന്&#x200d; സ്വപ്‌ന ഫൈനലിന് വ്യക്തമായ സാധ്യതയുണ്ട്.</p>
<p>നാളെ ആദ്യ സെമിയില്&#x200d; പാക്കിസ്താന്&#x200d; ന്യുസിലന്&#x200d;ഡുമായി കളിക്കുന്നു. ചാമ്പ്യന്&#x200d;ഷിപ്പിലെ ആദ്യ രണ്ട് മല്&#x200d;സരങ്ങളില്&#x200d; തകര്&#x200d;ന്ന ശേഷം അവസാന മൂന്ന് മല്&#x200d;സരങ്ങള്&#x200d; ജയിച്ചാണ് പാക്കിസ്താന്&#x200d; സെമിയിലെത്തിയിരിക്കുന്നത്. അവരുടെ മധ്യനിര കരുത്ത് കാണിക്കുമ്പോള്&#x200d; കിവീസ് മികവ് അവരുടെ പേസ് അറ്റാക്കാണ്. ഇന്ത്യ ബുധനാഴച്ച ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. ശക്തമായ സംഘമാണ് ജോസ് ബട്‌ലറുടേത്. പക്ഷേ വിരാത് കോലിയും സൂര്യകുമാര്&#x200d; യാദവുമെല്ലാം ഫോമില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; ഇന്ത്യ സെമി അതിജയിക്കാനാണ് വ്യക്തമായ സാധ്യത. സെമിയില്&#x200d; ഇന്ത്യയും പാക്കിസ്താനും കടന്നു കയറിയാല്&#x200d; ഞായറാഴ്ച്ച നടക്കാന്&#x200d; പോവുന്നത് സുന്ദരമായ കലാശമായിരിക്കും.</p>
<p>സമീപകാല രാജ്യാന്തര ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മല്&#x200d;സരമായിരുന്നു ഇന്ത്യയും പാക്കിസ്താനും തമ്മില്&#x200d; നടന്നത്. ഏറ്റവുമധികം ആളുകള്&#x200d; കണ്ട മല്&#x200d;സരം. ഏറ്റവുമധികം ചര്&#x200d;ച്ച ചെയ്യപ്പെട്ട പോരാട്ടം. വിവാദങ്ങള്&#x200d; കത്തിയപ്പോഴും രണ്ട് ടീമുകളും സമാധാനത്തോടെ പിരിഞ്ഞ മല്&#x200d;സരം. പാക്കിസ്താന്&#x200d; നിരയില്&#x200d; നായകന്&#x200d; ബബര്&#x200d; അസം, മുഹമ്മദ് റിസ്‌വാന്&#x200d; എന്നിവര്&#x200d; ഫോമിലേക്ക് വന്നിട്ടില്ല. ഇന്ത്യയാവട്ടെ സൂര്യകുമാര്&#x200d; യാദവിന്റെ കരുത്തിലാണ്. അസാമാന്യ മികവില്&#x200d; കളിക്കുന്ന മധ്യനിരക്കാരനും വിരാത് കോലിയും ചേരുമ്പോള്&#x200d; മധ്യനിരയാണ് ഇന്ത്യന്&#x200d; പ്ലസ്. മെല്&#x200d;ബണിലെ വലിയ വേദിയില്&#x200d; സുര്യകുമാറും കോലിയും മിന്നി നില്&#x200d;ക്കുമ്പോള്&#x200d; ഇന്ത്യ-പാക് ഫൈനല്&#x200d; എം.സി.ജിയെ മാത്രമല്ല നിറക്കുക ക്രിക്കറ്റ് മനസുകളെയും ആനന്ദ തീരത്ത് എത്തിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-pakisthan-t20-world-cup-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
