<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>taliban &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/taliban/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 12 Oct 2025 12:09:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>taliban &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ല, വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതകളെ മനഃപൂര്‍വം ഒഴിവാക്കിയിട്ടില്ല&#8217;: താലിബാന്‍ വിദേശകാര്യ മന്ത്രി</title>
		<link>https://www.chandrikadaily.com/education-not-declared-haram-for-women-taliban-foreign-minister.html</link>
					<comments>https://www.chandrikadaily.com/education-not-declared-haram-for-women-taliban-foreign-minister.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 12 Oct 2025 12:09:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[press]]></category>
		<category><![CDATA[taliban]]></category>
		<category><![CDATA[women]]></category>
		<category><![CDATA[womenjournalist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358033</guid>

					<description><![CDATA[തന്റെ മുന്‍ മാധ്യമ ഇടപെടലില്‍ നിന്ന് ഒഴിവാക്കിയതിന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഈ വാര്‍ത്താസമ്മേളനം.  ]]></description>
										<content:encoded><![CDATA[<p>ഞായറാഴ്ച ന്യൂഡല്&#x200d;ഹിയില്&#x200d; അഫ്ഗാന്&#x200d; വിദേശകാര്യ മന്ത്രി അമീര്&#x200d; ഖാന്&#x200d; മുത്താഖി വനിതാ മാധ്യമപ്രവര്&#x200d;ത്തകരെ ക്ഷണിച്ചുകൊണ്ട് പത്രസമ്മേളനം വിളിച്ചു. തന്റെ മുന്&#x200d; മാധ്യമ ഇടപെടലില്&#x200d; നിന്ന് ഒഴിവാക്കിയതിന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഈ വാര്&#x200d;ത്താസമ്മേളനം.  </p>
<p>ഒരാഴ്ചത്തെ സന്ദര്&#x200d;ശനത്തിനായി ഇന്ത്യയിലെത്തിയ മുത്താഖി തന്റെ മുന്&#x200d; മാധ്യമ ഇടപെടലില്&#x200d; വനിതാ മാധ്യമപ്രവര്&#x200d;ത്തകരെ ഉള്&#x200d;പ്പെടുത്താത്തതിനെ തുടര്&#x200d;ന്ന് വിമര്&#x200d;ശനങ്ങള്&#x200d; ഏറ്റുവാങ്ങിയിരുന്നു.</p>
<p>എഡിറ്റേഴ്സ് ഗില്&#x200d;ഡ് ഓഫ് ഇന്ത്യയും ഇന്ത്യന്&#x200d; വിമന്&#x200d;സ് പ്രസ് കോര്&#x200d;പ്സും (ഐഡബ്ല്യുപിസി) വനിതാ മാധ്യമപ്രവര്&#x200d;ത്തകരെ ഒഴിവാക്കുന്നത് &#8221;വളരെ വിവേചനപരം&#8221; എന്ന് വിശേഷിപ്പിച്ചിരുന്നു.</p>
<p>വെള്ളിയാഴ്ചത്തെ പ്രസറില്&#x200d; നിന്ന് വനിതാ മാധ്യമപ്രവര്&#x200d;ത്തകരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കവെ, സംഭവം മനഃപൂര്&#x200d;വമല്ലെന്നും സാങ്കേതിക പ്രശ്നത്തിന്റെ ഫലമാണെന്നും മുത്താഖി പറഞ്ഞു.</p>
<p>&#8216;ഞങ്ങള്&#x200d;ക്ക് സമയം കുറവായിരുന്നു, അതിനാല്&#x200d; ഞങ്ങള്&#x200d; കുറച്ച് പത്രപ്രവര്&#x200d;ത്തകരെ ക്ഷണിച്ചു&#8217; എന്ന് അദ്ദേഹം ആവര്&#x200d;ത്തിച്ചു, കൂടാതെ &#8216;ആരുടെയും അവകാശങ്ങള്&#x200d;-പുരുഷന്മാരുടെയോ സ്ത്രീകളുടെയോ-നിഷേധിക്കാന്&#x200d; പാടില്ല&#8217; എന്നും കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>2021-ല്&#x200d; അഫ്ഗാനിസ്ഥാനില്&#x200d; താലിബാന്&#x200d; അധികാരത്തില്&#x200d; തിരിച്ചെത്തിയതിന് ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദര്&#x200d;ശനത്തിനായി മുതിര്&#x200d;ന്ന താലിബാന്&#x200d; നേതാവായ മുത്താഖി വ്യാഴാഴ്ച ന്യൂഡല്&#x200d;ഹിയിലെത്തി. ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, സുരക്ഷാ സഹകരണം എന്നിവയെക്കുറിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; അദ്ദേഹം വെള്ളിയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.</p>
<p>അതേസമയം സ്ത്രീകള്&#x200d;ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ലെന്നും താലിബാന്&#x200d; വിദേശകാര്യ മന്ത്രി അമീര്&#x200d; ഖാന്&#x200d; മുത്തഖി പറഞ്ഞു. ഞങ്ങളുടെ സ്‌കൂളുകളില്&#x200d; 10 ദശലക്ഷം വിദ്യാര്&#x200d;ഥികള്&#x200d; പഠിക്കുന്നുണ്ടെന്നും അതില്&#x200d; 2.8 ദശലക്ഷം പെണ്&#x200d;കുട്ടികളാണെന്നും മുത്തഖി പറഞ്ഞു.</p>
<p>സ്ത്രീകളുടെ അവകാശങ്ങള്&#x200d;, വിദ്യാഭ്യാസം, പൊതുപങ്കാളിത്തം എന്നിവയെ നിയന്ത്രിക്കുന്ന നയങ്ങളില്&#x200d; തുടര്&#x200d;ച്ചയായി വിമര്&#x200d;ശനങ്ങള്&#x200d; നിലനില്&#x200d;ക്കുന്നുണ്ടെങ്കിലും പ്രാദേശിക രാജ്യങ്ങളുമായി വീണ്ടും ഇടപഴകാനുള്ള താലിബാന്&#x200d; സര്&#x200d;ക്കാരിന്റെ ശ്രമങ്ങള്&#x200d;ക്കിടയിലാണ് അദ്ദേഹത്തിന്റെ സന്ദര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/education-not-declared-haram-for-women-taliban-foreign-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാകിസ്താനില്‍ ഭീകരാക്രമണങ്ങളില്‍ 23 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു</title>
		<link>https://www.chandrikadaily.com/23-killed-in-terror-attacks-in-pakistan-taliban-claims-responsibility.html</link>
					<comments>https://www.chandrikadaily.com/23-killed-in-terror-attacks-in-pakistan-taliban-claims-responsibility.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 11 Oct 2025 10:02:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[taliban]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357902</guid>

					<description><![CDATA[ആക്രമണങ്ങളില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരുമടക്കം 23 പേരാണ് കൊല്ലപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്&#x200d; ജില്ലകളില്&#x200d; നടന്ന പരമ്പരാഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം തെഹ്രീകെ താലിബാന്&#x200d; (പാകിസ്താനി താലിബാന്&#x200d;) ഏറ്റെടുത്തു. ആക്രമണങ്ങളില്&#x200d; 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരുമടക്കം 23 പേരാണ് കൊല്ലപ്പെട്ടത്.</p>
<p>അഫ്ഗാനിസ്താന്&#x200d; അതിര്&#x200d;ത്തിയോട് ചേര്&#x200d;ന്ന ഖൈബര്&#x200d; പഖ്തൂന്&#x200d;ഖ്വാ പ്രവിശ്യയിലെ വിവിധ ജില്ലകളിലായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാത്രി ദേരാ ഇസ്മായില്&#x200d; ഖാന്&#x200d; ജില്ലയിലെ പൊലീസ് ട്രെയിനിങ് സ്‌കൂളിന് നേരെ നടന്ന ചാവേര്&#x200d; ആക്രമണം ഏറ്റവും രൂക്ഷമായതായിരുന്നു.</p>
<p>സ്‌ഫോടകവസ്തുക്കള്&#x200d; നിറച്ച ട്രക്ക് ഉപയോഗിച്ച് പ്രധാന ഗേറ്റ് ഇടിച്ചുതകര്&#x200d;ത്ത് ഭീകരര്&#x200d; അകത്തേക്ക് കയറി. തുടര്&#x200d;ന്ന് വന്&#x200d; സ്‌ഫോടനവും വെടിവയ്പ്പും നടന്നു. അഞ്ച് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്&#x200d; ഏഴ് പൊലീസ് ഉദ്യോഗസ്ഥര്&#x200d; കൊല്ലപ്പെട്ടു, 13 പേര്&#x200d;ക്ക് പരിക്കേറ്റു.</p>
<p>എസ്എസ്ജി കമാന്&#x200d;ഡോകളും അല്&#x200d;-ബുര്&#x200d;ഖ സേനയും ചേര്&#x200d;ന്നാണ് പ്രത്യാക്രമണം നടത്തിയത്. ആറു ഭീകരരെ വധിച്ചതായാണ് റിപ്പോര്&#x200d;ട്ട്. ട്രെയിനിങ് സെന്ററിലുണ്ടായിരുന്ന പൊലീസുകാരെയും ജീവനക്കാരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.</p>
<p>പാകിസ്താനില്&#x200d; കഴിഞ്ഞ മാസങ്ങളിലായി താലിബാന്&#x200d; ആക്രമണങ്ങള്&#x200d; വര്&#x200d;ധിച്ച സാഹചര്യത്തിലാണ് ഈ സംഭവം രാജ്യത്തെ സുരക്ഷാ ഏജന്&#x200d;സികള്&#x200d;ക്ക് പുതിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/23-killed-in-terror-attacks-in-pakistan-taliban-claims-responsibility.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഗ്രാം വ്യോമതാവളം: താലിബാന്‍ ട്രംപിന്റെ ആവശ്യം തള്ളി</title>
		<link>https://www.chandrikadaily.com/bagram-air-base-taliban-rejects-trumps-demand.html</link>
					<comments>https://www.chandrikadaily.com/bagram-air-base-taliban-rejects-trumps-demand.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Sep 2025 09:15:09 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Bagram Air Base]]></category>
		<category><![CDATA[taliban]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355230</guid>

					<description><![CDATA[ബഗ്രാം വ്യോമതാവളം കാബൂളില്‍നിന്ന് 64 കിലോമീറ്റര്‍ അകലെയാണ്]]></description>
										<content:encoded><![CDATA[<p>കാബൂള്&#x200d;: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം അമേരിക്കയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുന്&#x200d; പ്രസിഡണ്ട് ഡോണള്&#x200d;ഡ് ട്രംപിന്റെ അപേക്ഷ താലിബാന്&#x200d; തള്ളി. 2001 സെപ്റ്റംബര്&#x200d; 11-ന് ശേഷമുള്ള യുഎസ് സൈനിക ഇടപെടലിന് ശേഷം ഉപയോഗിച്ച ഈ താവളം 2021 മുതല്&#x200d; താലിബാന്റെ നിയന്ത്രണത്തിലാണ്.</p>
<p>താലിബാന്&#x200d; വക്താവ് സബീഹുള്ള മുജാഹിദ് ട്രംപിന്റെ വാദങ്ങള്&#x200d; യാഥാര്&#x200d;ത്ഥ്യബോധത്തോടെയും യുക്തിയോടെയും പരിഗണിക്കണമെന്നും, അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണുപോലും അമേരിക്കയ്ക്ക് വിട്ടുനല്&#x200d;കില്ലെന്നും വ്യക്തമാക്കി.</p>
<p>ബഗ്രാം വ്യോമതാവളം കാബൂളില്&#x200d;നിന്ന് 64 കിലോമീറ്റര്&#x200d; അകലെയാണ്. ട്രംപിന്റെ ഭീഷണികള്&#x200d;ക്കിടയിലും താലിബാന്&#x200d; നിലപാട് ഉറച്ചതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bagram-air-base-taliban-rejects-trumps-demand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താലിബാന്&#x200d; അംഗമെന്നും സ്‌ഫോടനം നടത്തുമെന്നും സോഷ്യല്&#x200d; മീഡിയയില്&#x200d; കുറിച്ചു; ഇന്ത്യന്&#x200d; വംശജന്റെ &#8216;തമാശ&#8217; ഒടുവില്&#x200d; കാര്യമായി</title>
		<link>https://www.chandrikadaily.com/1claimed-on-social-media-that-he-was-a-member-of-the-taliban-and-would-carry-out-the-blast-the-tamasha-of-indian-origin-is-finally-arrested.html</link>
					<comments>https://www.chandrikadaily.com/1claimed-on-social-media-that-he-was-a-member-of-the-taliban-and-would-carry-out-the-blast-the-tamasha-of-indian-origin-is-finally-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 26 Jan 2024 05:30:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[claimed]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[member]]></category>
		<category><![CDATA[social media]]></category>
		<category><![CDATA[taliban]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288898</guid>

					<description><![CDATA[ബാത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്&#x200d;ത്ഥിയായ ആദിത്യ വര്&#x200d;മയ്‌ക്കെതിരെയാണ് കേസ്.]]></description>
										<content:encoded><![CDATA[<p>വിമാനത്തില്&#x200d; ബോംബ് സ്‌ഫോടനം നടത്താന്&#x200d; പദ്ധതിയിട്ടുവെന്ന &#8216;തമാശ&#8217;യെത്തുടര്&#x200d;ന്ന് ബ്രിട്ടണില്&#x200d; ഇന്ത്യന്&#x200d; വംശജനായ യുവാവ് അറസ്റ്റില്&#x200d;. ബാത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്&#x200d;ത്ഥിയായ ആദിത്യ വര്&#x200d;മയ്‌ക്കെതിരെയാണ് കേസ്.</p>
<p>2022 ജൂലൈയില്&#x200d; സുഹൃത്തുക്കളോടൊപ്പം മെനോര്&#x200d;ക്ക ദ്വീപിലേക്കുള്ള യാത്രാമധ്യേ ഈസിജെറ്റ് വിമാനത്തില്&#x200d; സ്‌ഫോടനം നടത്തുമെന്ന് സ്‌നാപ്ചാറ്റിലൂടെ ആദിത്യ വര്&#x200d;മ പറയുകയായിരുന്നു. താന്&#x200d; താലിബാന്&#x200d; അംഗമാണെന്നും ഗാറ്റ്വിക്ക് വിമാനത്താവളത്തില്&#x200d; നിന്ന് പുറപ്പെടുന്നതിന് മുന്&#x200d;പേ ആദിത്യ വര്&#x200d;മ സോഷ്യല്&#x200d; മിഡിയയില്&#x200d; കുറിച്ചിരുന്നു.</p>
<p>ബാത് യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് വിദ്യാര്&#x200d;ത്ഥിയാണ് പതിനെട്ടുകാരനായ ആദിത്യവര്&#x200d;മ. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്&#x200d;സികളായ ങ15ഉം ങ16ഉം ഇയാളെ ചോദ്യം ചെയ്തിരുന്നു. ഒരിക്കലും പൊതുജന ദുരിതം ഉണ്ടാക്കുകയോ പൊതുജനങ്ങളെ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് വിചാരണ വേളയില്&#x200d; കോടതി ഇയാള്&#x200d;ക്ക് താക്കീത് നല്&#x200d;കി. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്&#x200d; കനത്ത പിഴയും ഒടുക്കേണ്ടിവരും.</p>
<p>ആദിത്യ വര്&#x200d;മയുടെ സന്ദേശം വന്നതിന് പിന്നാലെ വിവരം യുകെ സുരക്ഷാസേന സ്പാനിഷ് അധികൃതര്&#x200d;ക്കും കൈമാറി. പിന്നാലെ രണ്ട് സ്പാനിഷ് എഫ് 18 യുദ്ധവിമാനങ്ങളും അയച്ചു. മെനോര്&#x200d;ക്കയില്&#x200d; ഇറങ്ങുന്നത് വരെ അവ ജെറ്റ് വിമാനത്തെ പിന്തുടരുകയായിരുന്നു. ഈ യുദ്ധവിമാനങ്ങള്&#x200d; ഈസിജെറ്റിന് ചുറ്റും വട്ടമിട്ട് പറക്കുന്നത് കണ്ടപ്പോള്&#x200d; എന്താണ് തോന്നിയതെന്ന ചോദ്യത്തിന്, &#8216;റഷ്യഉക്രെയ്ന്&#x200d; യുദ്ധം നടക്കുകയാണ്, അതിനാല്&#x200d; ഇത് ആ സംഘട്ടനവുമായി ബന്ധപ്പെട്ട സൈനികാഭ്യാസമാണെന്ന് ഞാന്&#x200d; കരുതി&#8217; എന്ന് വര്&#x200d;മ്മ പറഞ്ഞു.</p>
<p>ചെയ്തത് തമാശയാണെന്നും കൂട്ടുകാര്&#x200d;ക്ക് അയച്ചുകൊടുക്കാന്&#x200d; സൃഷ്ടിച്ച സന്ദേശമാണെന്നും ആദിത്യ വര്&#x200d;മ കോടതിയില്&#x200d; പറഞ്ഞു. സ്‌കൂള്&#x200d; കാലംമുതലേ ഇത്തരം തമാശകള്&#x200d; ചെയ്യാറുണ്ടെന്നും ആളുകളെ ചിരിപ്പിക്കാന്&#x200d; വേണ്ടി മാത്രമാണിതെന്നും ആദിത്യ വര്&#x200d;മ പറഞ്ഞു. എന്നാല്&#x200d; ബോംബ് വിവരം വന്നതോടെ വിമാനത്തിന്റെ പൈലറ്റ് ഉടന്&#x200d; അപായ അറിയിപ്പ് നല്&#x200d;കിയിരുന്നു.</p>
<p>അബദ്ധത്തില്&#x200d; അയച്ച ഒരു സിഗ്‌നല്&#x200d; കാരമം യുദ്ധവിമാനങ്ങള്&#x200d; സ്‌ക്രാംബ്ലിങ് ചെയ്യപ്പെട്ടിരുന്നു. ഇതിനുള്ള പിഴയും പ്രതിയില്&#x200d; നിന്ന് ഈടാക്കും. വര്&#x200d;മ്മയ്‌ക്കെതിരെ തീവ്രവാദ ആരോപണങ്ങളോ ജയില്&#x200d; ശിക്ഷയോ ഇല്ലെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്&#x200d; 22,500 യൂറോ (19,300 പൗണ്ട്) വരെ പിഴ ചുമത്താം. കൂടാതെ സ്‌ക്രാംബ്ലിങ് ചെയ്യപ്പെട്ടതിനാല്&#x200d; സ്പാനിഷ് പ്രതിരോധ മന്ത്രാലയം ചെലവായി 95,000 യൂറോയും പിഴയായി ആവശ്യപ്പെട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1claimed-on-social-media-that-he-was-a-member-of-the-taliban-and-would-carry-out-the-blast-the-tamasha-of-indian-origin-is-finally-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താലിബാന്&#x200d; അധികാരമേറ്റ ശേഷം അഫ്ഗാനില്&#x200d; 200ലേറെ മുന്&#x200d; സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/it-is-reported-that-more-than-200-ex-soldiers-and-officers-have-been-killed-in-afghanistan-since-the-taliban-came-to-power.html</link>
					<comments>https://www.chandrikadaily.com/it-is-reported-that-more-than-200-ex-soldiers-and-officers-have-been-killed-in-afghanistan-since-the-taliban-came-to-power.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 23 Aug 2023 07:03:15 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[taliban]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271061</guid>

					<description><![CDATA[അഫ്ഗാനിസ്താനില്&#x200d; താലിബാന്&#x200d; അധികാരമേറ്റെടുത്ത ശേഷം 200ലേറെ മുന്&#x200d; സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യു.എന്&#x200d; റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>കാബൂള്&#x200d;: അഫ്ഗാനിസ്താനില്&#x200d; താലിബാന്&#x200d; അധികാരമേറ്റെടുത്ത ശേഷം 200ലേറെ മുന്&#x200d; സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യു.എന്&#x200d; റിപ്പോര്&#x200d;ട്ട്. 2021 ആഗസ്തിലെ അമേരിക്കന്&#x200d; സേനാ പിന്മാറ്റത്തെ തുടര്&#x200d;ന്ന് ഭരണമേറ്റെടുത്ത താലിബാന്&#x200d; നേതൃത്വം, വിദേശ അധിനിവേശ ശക്തികള്&#x200d;ക്ക് ഒത്താശ ചെയ്തുകൊടുത്തിരുന്ന സൈനികര്&#x200d;ക്കും ഉദ്യോഗസ്ഥര്&#x200d;ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്&#x200d; ഭരണം കൈയില്&#x200d; കിട്ടിയതോടെ താലിബാന്&#x200d; പ്രതികാര നടപടികള്&#x200d; ആരംഭിച്ചതായി അഫ്ഗാനിസ്താനിലെ യു.എന്&#x200d; അസിസ്റ്റന്&#x200d;സ് മിഷന്&#x200d; പുറത്തുവിട്ട് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. അനധികൃത അറസ്റ്റ്, തട്ടിക്കൊണ്ടുപോകല്&#x200d;, കസ്റ്റഡി പീഡനം തുടങ്ങി എണ്ണൂറോളം മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശമുണ്ട്.</p>
<p>താലിബാന്&#x200d; അധികാരമേറ്റെടുത്തതു മുതല്&#x200d; മുന്&#x200d; ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സ്ഥിതി കൂടുതല്&#x200d; ദയനീയമാണ്. ദുരൂഹ മരണങ്ങള്&#x200d; വര്&#x200d;ദ്ധിച്ചു. എന്നാല്&#x200d; യു.എന്&#x200d; റിപ്പോര്&#x200d;ട്ടിലെ ആരോപണങ്ങള്&#x200d; താലിബാന്&#x200d; ഭരണകൂടം തള്ളി. യു.എന്&#x200d; ആരോപണങ്ങള്&#x200d; രാഷ്ട്രീയ പ്രേരിതമാണെന്ന് താലിബാന്&#x200d; വക്താവ് സുഹൈല്&#x200d; ഷഹീം പറഞ്ഞു. കാണാതായവര്&#x200d; കൊല്ലപ്പെട്ടതായി യു.എന്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് എന്താണ് ഉറപ്പുള്ളതെന്ന് അദ്ദേഹം ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-reported-that-more-than-200-ex-soldiers-and-officers-have-been-killed-in-afghanistan-since-the-taliban-came-to-power.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കന്&#x200d; തെരഞ്ഞെടുപ്പില്&#x200d; ട്രംപിന് പിന്തുണയുമായി താലിബാന്&#x200d;</title>
		<link>https://www.chandrikadaily.com/taliban-on-trump-we-hope-he-will-win-the-election-withdraw-us-troops.html</link>
					<comments>https://www.chandrikadaily.com/taliban-on-trump-we-hope-he-will-win-the-election-withdraw-us-troops.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Oct 2020 09:28:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[afgahnisthan]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[joe biden]]></category>
		<category><![CDATA[taliban]]></category>
		<category><![CDATA[thaliban]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160722</guid>

					<description><![CDATA[ട്രംപ് ഭരണകൂടം ഫെബ്രുവരിയില്&#x200d; താലിബാനുമായി ചരിത്രപരമായ കരാറില്&#x200d; ഒപ്പുവെച്ചിരുന്നു. ദോഹയില്&#x200d; വെച്ച് താലിബാനുമായി നടന്ന ചര്&#x200d;ച്ചയിലാണ് അഫ്ഗാനില്&#x200d; നിന്ന് അമേരിക്കന്&#x200d; സൈന്യം പിന്മാറ്റം നടത്തുന്നതായി അമേരിക്ക ധാരണയിലെത്തിയത്.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; റിപ്പബ്ലിക്കന്&#x200d; സ്ഥാനാര്&#x200d;ത്ഥി ഡൊണാള്&#x200d;ഡ് ട്രംപിനെ പിന്തുണ അറിയിച്ച് താലിബാന്&#x200d;. സി.ബി.എസ് ന്യൂസിന് താലിബാന്&#x200d; വക്താവ് സാബിഹുള്ള മുജാഹിദ് നല്&#x200d;കിയ ഫോണ്&#x200d; അഭിമുഖത്തിലാണ് ഡൊണാള്&#x200d;ഡ് ട്രംപിന് താലിബാന്&#x200d; പിന്തുണ അറിയിച്ചത്.</p>
<p>&#8221;തെരഞ്ഞെടുപ്പില്&#x200d; ട്രംപ് വിജയിക്കുമെന്നും അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക സാന്നിധ്യം അദ്ദേഹം അവസാനിപ്പിക്കുമെന്നും ഞങ്ങള്&#x200d; പ്രതീക്ഷിക്കുന്നു, മുതിര്&#x200d;ന്ന താലിബാന്&#x200d; നേതാവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്&#x200d; നടക്കുന്ന അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ട്രംപിന്റെ ആരോഗ്യത്തില്&#x200d; താലിബാന്&#x200d; ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന് കോവിഡ് പോസിറ്റീവ് ആണെന്ന് കേട്ടപ്പോള്&#x200d;, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങള്&#x200d; ആശങ്കാകുലരായിരുന്നു, പക്ഷേ അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്ന് തോന്നുന്നു,&#8221; മറ്റൊരു താലിബാന്&#x200d; മുതിര്&#x200d;ന്ന നേതാവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.</p>
<p>അതേസമയം ട്രംപിന് താലിബാന്&#x200d; പിന്തുണനല്&#x200d;കിയെന്ന വാര്&#x200d;ത്ത റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. താലിബാന്റെ പിന്തുണ തങ്ങള്&#x200d;ക്കാവശ്യമില്ലെന്ന് ട്രംപിന്റെ പ്രതിനിധി അറിയിച്ചു. &#8221;അമേരിക്കന്&#x200d; പ്രസിഡന്റ് അമേരിക്കന്&#x200d; താത്പര്യങ്ങള്&#x200d; എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നത് താലിബാന്&#x200d; ഓര്&#x200d;ക്കണമെന്ന് ട്രംപ് വക്താവ് ടിം മുര്&#x200d;ട്ടോഗ് സി.ബി.എസിനോട് പറഞ്ഞു.</p>
<p>അടുത്ത ക്രിസ്തുമസോടെ അഫ്ഗാനിസ്ഥാനിലെ എല്ലാ അമേരിക്കന്&#x200d; സേനയേയും പിന്&#x200d;വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്<br />
യുഎസ് പ്രസിഡന്റ് ട്രംപിന് അനുകൂലമായി താലിബാന്&#x200d; രംഗത്തെത്തിയത്. 19 വര്&#x200d;ഷത്തെ നീണ്ട യുദ്ധത്തിന് ശേഷം യുഎസ് സൈനികരെ പൂര്&#x200d;ണ്ണമായും അഫ്ഗാനിസ്ഥാനില്&#x200d; നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.</p>
<p>ട്രംപ് ഭരണകൂടം ഫെബ്രുവരിയില്&#x200d; താലിബാനുമായി ചരിത്രപരമായ കരാറില്&#x200d; ഒപ്പുവെച്ചിരുന്നു. ദോഹയില്&#x200d; വെച്ച് താലിബാനുമായി നടന്ന ചര്&#x200d;ച്ചയിലാണ് അഫ്ഗാനില്&#x200d; നിന്ന് അമേരിക്കന്&#x200d; സൈന്യം പിന്മാറ്റം നടത്തുന്നതായി അമേരിക്ക ധാരണയിലെത്തിയത്. ഇപ്പോള്&#x200d; അഫ്ഗാനിസ്ഥാനില്&#x200d; അയ്യായിരത്തില്&#x200d; താഴെ യുഎസ് സൈനികരുണ്ട്, അടുത്ത വര്&#x200d;ഷം ആദ്യം 2,500 ആയി കുറയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്&#x200d;ട്ട് ഓബ്രിയന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/taliban-on-trump-we-hope-he-will-win-the-election-withdraw-us-troops.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തറില്&#x200d; താലിബാന്&#x200d;-യു.എസ് രഹസ്യ കൂടിക്കാഴ്ച</title>
		<link>https://www.chandrikadaily.com/taliban-sources-confirm-qatar-meeting-with-senior-us-diplomat.html</link>
					<comments>https://www.chandrikadaily.com/taliban-sources-confirm-qatar-meeting-with-senior-us-diplomat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Jul 2018 17:26:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[taliban]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97016</guid>

					<description><![CDATA[ദോഹ: അഫ്ഗാന്&#x200d; യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്&#x200d; ഖത്തറില്&#x200d; താലിബാന്&#x200d; നേതാക്കളുമായി രഹസ്യ ചര്&#x200d;ച്ച നടത്തിയെന്ന് റിപ്പോര്&#x200d;ട്ട്. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്&#x200d;ട്‌മെന്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്&#x200d;സുമായി നടത്തിയ കൂടിക്കാഴ്ച ഏറെ പ്രാധാന്യം അര്&#x200d;ഹിക്കുന്നുണ്ടെന്ന് ഒരു താലിബാന്&#x200d; നേതാവ് പറഞ്ഞു. അഫ്ഗാന്&#x200d; താലിബാനുമായി നേരിട്ട് ചര്&#x200d;ച്ച നടത്താന്&#x200d; അമേരിക്കന്&#x200d; നയതന്ത്രജ്ഞര്&#x200d;ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. അമേരിക്കയുമായി മാത്രമേ സമാധാന ചര്&#x200d;ച്ചക്കുള്ളൂ എന്നാണ് താലിബാന്റെ ദീര്&#x200d;ഘകാല [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: അഫ്ഗാന്&#x200d; യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്&#x200d; ഖത്തറില്&#x200d; താലിബാന്&#x200d; നേതാക്കളുമായി രഹസ്യ ചര്&#x200d;ച്ച നടത്തിയെന്ന് റിപ്പോര്&#x200d;ട്ട്. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്&#x200d;ട്‌മെന്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്&#x200d;സുമായി നടത്തിയ കൂടിക്കാഴ്ച ഏറെ പ്രാധാന്യം അര്&#x200d;ഹിക്കുന്നുണ്ടെന്ന് ഒരു താലിബാന്&#x200d; നേതാവ് പറഞ്ഞു. അഫ്ഗാന്&#x200d; താലിബാനുമായി നേരിട്ട് ചര്&#x200d;ച്ച നടത്താന്&#x200d; അമേരിക്കന്&#x200d; നയതന്ത്രജ്ഞര്&#x200d;ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.</p>
<p>അമേരിക്കയുമായി മാത്രമേ സമാധാന ചര്&#x200d;ച്ചക്കുള്ളൂ എന്നാണ് താലിബാന്റെ ദീര്&#x200d;ഘകാല നിലപാട്. അഫ്ഗാന്&#x200d; പ്രതിനിധികളുടെ സാന്നിദ്ധ്യമില്ലാതെ താലിബാനുമായി നേരിട്ട് ചര്&#x200d;ച്ച നടത്തിയത് അഫ്ഗാന്&#x200d; വിഷയത്തിലെ യു.എസ് സമീപനത്തില്&#x200d; കാതലമായ മാറ്റംവരുത്തിയതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. യു.എസ്-താലിബാന്&#x200d; രഹസ്യ കൂടിക്കാഴ്ച ആദ്യ റിപ്പോര്&#x200d;ട്ട് ചെയ്തത് വാള്&#x200d;സ്ട്രീറ്റ് ജേണലാണ്.</p>
<p>കാബൂളില്&#x200d; രണ്ട് ഉന്നത താലിബാന്&#x200d; നേതാക്കളും കൂടിക്കാഴ്ച സ്ഥിരീകരിച്ചതായി ബി.ബി.സി പറയുന്നു. ദോഹയില്&#x200d; താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി അബ്ബാസ് സ്താനിക്‌സായുടെ നേതൃത്വത്തിലുള്ള ആറംഗ പ്രതിനിധി സംഘമാണ് ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തതെന്ന് അവര്&#x200d; വെളിപ്പെടുത്തി. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്&#x200d;ട്‌മെന്റിന്റെ ദക്ഷിണ, മധ്യേഷ്യന്&#x200d; ബ്യൂറോ മേധാവിയായ വെല്&#x200d;സ് അഫ്ഗാന്&#x200d; സമാധാന വിഷയം ചര്&#x200d;ച്ച ചെയ്യാനും ഖത്തര്&#x200d; ഉദ്യോഗസ്ഥരെ കാണാനും ദോഹയിലുള്ളതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്.</p>
<p>താലിബാന്&#x200d; നേതാക്കളെ കണ്ട വിവരം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സ്‌റ്റേറ്റ് ഡിപ്പാര്&#x200d;ട്‌മെന്റ് ഉദ്യോഗസ്ഥര്&#x200d; തയാറായിട്ടില്ല. ഉന്നതതല സമാധാന ചര്&#x200d;ച്ചകള്&#x200d;ക്കുവേണ്ടി സ്ഥിരം സംവിധാനം ഒരുക്കുന്നതിനുള്ള പ്രാഥമിക ചര്&#x200d;ച്ചകളാണ് നടന്നതെന്ന് ഒരു താലിബാന്&#x200d; നേതാവ് പറഞ്ഞു.<br />
അധികം വൈകാതെ വീണ്ടും യോഗം ചേരാനും ചര്&#x200d;ച്ചയിലൂടെ അഫ്ഗാന്&#x200d; പ്രശ്‌നം പരിഹരിക്കാന്&#x200d; തീരുമാനിച്ചതായും മറ്റൊരു താലിബാന്&#x200d; നേതാവ് അറിയിച്ചു.</p>
<p>അഫ്ഗാന്&#x200d; ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്&#x200d; മാത്രമാണ് തങ്ങള്&#x200d; ചര്&#x200d;ച്ചക്കുള്ളതെന്ന അമേരിക്കന്&#x200d; നിലപാടാണ് വെല്&#x200d;സ്-താലിബാന്&#x200d; കൂടിക്കാഴ്ചയോടെ തിരുത്തിയിരിക്കുന്നത്. 2013ല്&#x200d; ദോഹയില്&#x200d; അമേരിക്ക നേരിട്ട് ചര്&#x200d;ച്ചക്ക് ഒരുങ്ങിയിരുന്നെങ്കിലും അന്നത്തെ അഫ്ഗാന്&#x200d; പ്രസിഡന്റ് ഹമീദ് കര്&#x200d;സായിയയുടെ എതിര്&#x200d;പ്പിനെ തുടര്&#x200d;ന്ന് പരാജയപ്പെടുകയാണുണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/taliban-sources-confirm-qatar-meeting-with-senior-us-diplomat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താലിബാനുമായി നിരുപാധിക ചര്&#x200d;ച്ചക്ക് തയാര്&#x200d;: അഫ്ഗാനിസ്താന്&#x200d;</title>
		<link>https://www.chandrikadaily.com/afghan-leaders-offer-to-taliban-is-a-last-ditch-gamble-for-peace.html</link>
					<comments>https://www.chandrikadaily.com/afghan-leaders-offer-to-taliban-is-a-last-ditch-gamble-for-peace.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 28 Feb 2018 18:34:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[Ashraf Ghani]]></category>
		<category><![CDATA[taliban]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72355</guid>

					<description><![CDATA[കാബൂള്&#x200d;: അഫ്ഗാനിസ്താനില്&#x200d; 16 വര്&#x200d;ഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാന്&#x200d; താലിബാനുമായി നിരുപാധിക ചര്&#x200d;ച്ചക്ക് തയാറാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി. വെടിനിര്&#x200d;ത്തലും തടവുകാരുടെ കൈമാറ്റവും ഉള്&#x200d;പ്പെടെയുള്ള ഒത്തുതീര്&#x200d;പ്പ് നിര്&#x200d;ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. പകരം അഫ്ഗാന്&#x200d; ഭരണകൂടത്തെ അംഗീകരിക്കാനും നിയമങ്ങള്&#x200d; മാനിക്കാനും താലിബാന്&#x200d; തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കാബൂളിലെ സമാധാന സമ്മേളനത്തില്&#x200d; സംസാരിക്കുമ്പോഴാണ് അഷ്‌റഫ് ഗനി ഒത്തുതീര്&#x200d;പ്പ് ചര്&#x200d;ച്ചക്ക് സന്നദ്ധത അറിയിച്ചത്. എന്നാല്&#x200d; ഗനിയുടെ ഒത്തുതീര്&#x200d;പ്പ് നിര്&#x200d;ദേശത്തോട് താലിബാന്റെ പ്രതികരണം വന്നിട്ടില്ല. നേതൃത്വത്തില്&#x200d;നിന്നുള്ള നിര്&#x200d;ദേശത്തിനുവേണ്ടി കാത്തിരിക്കുകയാണ് തങ്ങളെന്ന് ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>കാബൂള്&#x200d;: അഫ്ഗാനിസ്താനില്&#x200d; 16 വര്&#x200d;ഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാന്&#x200d; താലിബാനുമായി നിരുപാധിക ചര്&#x200d;ച്ചക്ക് തയാറാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി. വെടിനിര്&#x200d;ത്തലും തടവുകാരുടെ കൈമാറ്റവും ഉള്&#x200d;പ്പെടെയുള്ള ഒത്തുതീര്&#x200d;പ്പ് നിര്&#x200d;ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. പകരം അഫ്ഗാന്&#x200d; ഭരണകൂടത്തെ അംഗീകരിക്കാനും നിയമങ്ങള്&#x200d; മാനിക്കാനും താലിബാന്&#x200d; തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കാബൂളിലെ സമാധാന സമ്മേളനത്തില്&#x200d; സംസാരിക്കുമ്പോഴാണ് അഷ്‌റഫ് ഗനി ഒത്തുതീര്&#x200d;പ്പ് ചര്&#x200d;ച്ചക്ക് സന്നദ്ധത അറിയിച്ചത്.</p>
<p>എന്നാല്&#x200d; ഗനിയുടെ ഒത്തുതീര്&#x200d;പ്പ് നിര്&#x200d;ദേശത്തോട് താലിബാന്റെ പ്രതികരണം വന്നിട്ടില്ല. നേതൃത്വത്തില്&#x200d;നിന്നുള്ള നിര്&#x200d;ദേശത്തിനുവേണ്ടി കാത്തിരിക്കുകയാണ് തങ്ങളെന്ന് ഒരു താലിബാന്&#x200d; വക്താവ് പറഞ്ഞു. യുദ്ധത്തിന് സമാധാപരമായ പരിഹാരം കാണുന്നതിന് അമേരിക്കയുമായി നേരിട്ട് ചര്&#x200d;ച്ച നടത്താന്&#x200d; തയാറാണെന്ന് താലിബാന്&#x200d; അറിയിച്ചിരുന്നു. എന്നാല്&#x200d; അഫ്ഗാന്&#x200d; ഭരണകൂടവുമായുള്ള ചര്&#x200d;ച്ചയെക്കുറിച്ച് പ്രസ്താവനയില്&#x200d; പരാമര്&#x200d;ശമുണ്ടായിരുന്നില്ല. അമേരിക്കയുടെ തണലില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന അഫ്ഗാന്&#x200d; ഭരണകൂടവുമായി ചര്&#x200d;ച്ചക്കില്ലെന്നായിരുന്നു മുന്&#x200d;കാലങ്ങളില്&#x200d; താലിബാന്റെ നിലപാട്.</p>
<p>ചര്&#x200d;ച്ചക്ക് തയാറായാല്&#x200d; താലിബാനെ ഔദ്യോഗിക രാഷ്ട്രീയ പാര്&#x200d;ട്ടിയായി അംഗീകരിക്കാമെന്നും അന്താരാഷ്ട്ര കരിമ്പട്ടികയില്&#x200d;നിന്ന് ഒഴിവാക്കാമെന്നും അഷ്‌റഫ് ഗനി ഉറപ്പുനല്&#x200d;കി. &#8216;ഇനി തീരുമാനം എടുക്കേണ്ടത് താലിബാനാണ്. സമാധാനത്തെ സ്വീകരിക്കൂ. നമുക്ക് ഈ രാജ്യത്തെ സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കും കൊണ്ടുവരാം&#8217;-അദ്ദേഹം പറഞ്ഞു. കാബൂളില്&#x200d; നടന്ന സമാധാന സമ്മേളനത്തില്&#x200d; 25 രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്&#x200d; പങ്കെടുത്തു. 2001ല്&#x200d; അമേരിക്കന്&#x200d; അധിനിവേശ സേന താലിബാനെ അധികാരത്തില്&#x200d;നിന്ന് പുറത്താക്കിയ ശേഷം തുടങ്ങിയ യുദ്ധത്തില്&#x200d; ഒരു ലക്ഷത്തിലേറെ പേര്&#x200d; കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അഫ്ഗാനില്&#x200d; താലിബാന്&#x200d; ഇപ്പോഴും ശക്തമാണ്. താലിബാന്റെ ആക്രമണത്തിനു മുന്നില്&#x200d; പിടിച്ചുനില്&#x200d;ക്കാന്&#x200d; അമേരിക്കക്കും സഖ്യകക്ഷികള്&#x200d;ക്കും സാധിക്കുന്നില്ല. എത്രയും വേഗം അഫ്ഗാനില്&#x200d;നിന്ന് തലയൂരാനാണ് അവര്&#x200d; ശ്രമിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afghan-leaders-offer-to-taliban-is-a-last-ditch-gamble-for-peace.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
