<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Tamil Nadu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tamil-nadu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 29 Jul 2025 03:51:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Tamil Nadu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയത്തിലായ ദലിത് യുവാവിനെ വെട്ടിക്കൊന്നു</title>
		<link>https://www.chandrikadaily.com/another-honor-killing-in-tamil-nadu-a-dalit-youth-who-fell-in-love-with-the-daughter-of-a-police-couple-was-hacked-to-death.html</link>
					<comments>https://www.chandrikadaily.com/another-honor-killing-in-tamil-nadu-a-dalit-youth-who-fell-in-love-with-the-daughter-of-a-police-couple-was-hacked-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 29 Jul 2025 03:51:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Honour killing]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Tamil Nadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348833</guid>

					<description><![CDATA[തൂത്തുക്കുടി ജില്ലയിലെ അറുമുഖമംഗലം സ്വദേശിയായ കവിന്‍ സെല്‍വ ഗണേഷിനെ (27) ആണ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരവണന്‍, കൃഷ്ണകുമാരി, മകന്‍ എസ് സുര്‍ജിത്ത് (21) കൊലപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട്ടില്&#x200d; വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്&#x200d; പൊലീസ് ദമ്പതികളുടെ മകന്&#x200d; പിടിയില്&#x200d;. ഇതരജാതിയില്&#x200d;പ്പെട്ട പൊലീസ് ദമ്പതികളുടെ മകളെ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു. തൂത്തുക്കുടി ജില്ലയിലെ അറുമുഖമംഗലം സ്വദേശിയായ കവിന്&#x200d; സെല്&#x200d;വ ഗണേഷിനെ (27) ആണ് പൊലീസ് സബ് ഇന്&#x200d;സ്‌പെക്ടര്&#x200d;മാരായ ശരവണന്&#x200d;, കൃഷ്ണകുമാരി, മകന്&#x200d; എസ് സുര്&#x200d;ജിത്ത് (21) കൊലപ്പെടുത്തിയത്.</p>
<p>പൊലീസ് ദമ്പതികളുടെ മകളും ദലിത് യുവാവും സഹപാഠികളായിരുന്നു. കവിന്&#x200d; ചെന്നൈയിലെ പ്രമുഖ ഐടി കമ്പനിയിലും, യുവതി കെടിസി നഗറിലെ സിദ്ധ ക്ലിനിക്കില്&#x200d; കണ്&#x200d;സള്&#x200d;ട്ടന്റായും ജോലി ചെയ്യുകയാണ്. ഇരുവരും വര്&#x200d;ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.</p>
<p>ഇരുവരും തമ്മില്&#x200d; വിവാഹിതരായേക്കുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം കവിനൊട് പ്രതിയായ സുര്&#x200d;ജിത്ത് മാതാപിതാക്കളുമായി സംസാരിക്കാനായി കൂടെ വരാന്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; കവിന്&#x200d; സുര്&#x200d;ജിത്തിന്റെ ഇരുചക്രവാഹനത്തില്&#x200d; അസ്തലക്ഷ്മി നഗറിലേക്ക് പോയി. ഇതിനിടെ വടിവാളുകൊണ്ട് സുര്&#x200d;ജിത്ത് കവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.</p>
<p>പിന്നാലെ പൊലീസ് സ്ഥലത്തെത്തി സുര്&#x200d;ജിത്തിനെ പിടികൂടുകയായിരുന്നു. കവിന്&#x200d; സഹോദരിയെ പിന്തുടര്&#x200d;ന്ന് ശല്യം ചെയ്‌തെന്നും ആവര്&#x200d;ത്തിച്ച് മുന്നറിയിപ്പ് നല്&#x200d;കിയിട്ടും ഉപദ്രവിക്കുന്നത് തുടര്&#x200d;ന്നതിനാല്&#x200d; കൊലപാതകം ചെയ്‌തെന്നാണ് സുര്&#x200d;ജിത്ത് മൊഴി നല്&#x200d;കിയത്. അതേസമയം, കവിന്റേത് ദുരഭിമാനക്കൊലയാണെന്ന് ആരോപിച്ച് കുടുംബം മൃതദേഹം സ്വീകരിക്കാന്&#x200d; വിസമ്മതിച്ചു. പ്രതികള്&#x200d; പൊലീസുകാരായതിനാല്&#x200d; കേസ് അട്ടിമറിക്കുമെന്ന് സംശയമുണ്ടെന്നും കവിന്റെ കുടുംബം ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-honor-killing-in-tamil-nadu-a-dalit-youth-who-fell-in-love-with-the-daughter-of-a-police-couple-was-hacked-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അജിത് കുമാർ കസ്റ്റഡി മരണം; 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈകോടതി</title>
		<link>https://www.chandrikadaily.com/ajith-kumars-custodial-death-madras-high-court-orders-compensation-of-rs-25-lakh.html</link>
					<comments>https://www.chandrikadaily.com/ajith-kumars-custodial-death-madras-high-court-orders-compensation-of-rs-25-lakh.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 22 Jul 2025 11:00:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ajith kumar]]></category>
		<category><![CDATA[Madras High Court]]></category>
		<category><![CDATA[Tamil Nadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348198</guid>

					<description><![CDATA[നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്]]></description>
										<content:encoded><![CDATA[<p>തമിഴ്നാട്ടിലെ ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട കെ അജിത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്. കേസിലെ സിബിഐ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യമെങ്കിൽ സാക്ഷിക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.</p>
<p>നേരത്തെ പൊലീസ് മർദനത്തെ തുടർന്നാണ് അജിത് കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അജിത് കുമാറിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലവും സഹോദരന് സർക്കാർ ജോലിയും നൽകിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ajith-kumars-custodial-death-madras-high-court-orders-compensation-of-rs-25-lakh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി ബില്‍; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി വിജയ്</title>
		<link>https://www.chandrikadaily.com/waqf-amendment-bill-vijay-filed-a-petition-in-the-supreme-court.html</link>
					<comments>https://www.chandrikadaily.com/waqf-amendment-bill-vijay-filed-a-petition-in-the-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 13 Apr 2025 14:48:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor vijay]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337939</guid>

					<description><![CDATA[ഏപ്രില്‍ 4 നാണ് രാജ്യസഭ വഖഫ് ബില്‍ പാസാക്കിയത്]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷന്&#x200d; വിജയ് സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കി. മുസ്‌ലിം സമുദായത്തോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയും അവരുടെ മൗലികാവകാശങ്ങള്&#x200d; ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് വഖഫ് ബില്ലിനെതിരെ നിരവധി ഹര്&#x200d;ജികള്&#x200d; സുപ്രീം കോടതിയില്&#x200d; ഇതിനോടകം ലഭിച്ചിട്ടുണ്ട്.</p>
<p>ഏപ്രില്&#x200d; 4 നാണ് രാജ്യസഭ വഖഫ് ബില്&#x200d; പാസാക്കിയത്. നീണ്ട ചര്&#x200d;ച്ചകള്&#x200d;ക്ക് ശേഷം ലോക്സഭ നേരത്തെ ബില്&#x200d; പാസാക്കിയത്. 288 അംഗങ്ങള്&#x200d; അനുകൂലിച്ചും 232 അംഗങ്ങള്&#x200d; എതിര്&#x200d;ത്തും വോട്ട് ചെയ്തു. ഏപ്രില്&#x200d; 5 ന് പ്രസിഡന്റ് ദ്രൗപതി മുര്&#x200d;മു ബില്ലിന് അംഗീകാരം നല്&#x200d;കി, ഇതോടെ നിയമം നിലവില്&#x200d; വന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-amendment-bill-vijay-filed-a-petition-in-the-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം; മന്ത്രി കെ.പൊന്‍മുടിയെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് മാറ്റി സ്റ്റാലിന്‍</title>
		<link>https://www.chandrikadaily.com/hate-speech-against-women-stalin-removed-minister-k-ponmudi-from-the-party-position.html</link>
					<comments>https://www.chandrikadaily.com/hate-speech-against-women-stalin-removed-minister-k-ponmudi-from-the-party-position.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 11 Apr 2025 09:07:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[K ponmudi]]></category>
		<category><![CDATA[MK Stalin]]></category>
		<category><![CDATA[Tamil Nadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337705</guid>

					<description><![CDATA[പകരം സ്റ്റാലിന്‍ രാജ്യസഭാ എംപി തിരുച്ചി ശിവയെ ആ സ്ഥാനത്തേക്ക് നിയമിച്ചു]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട് വനം മന്ത്രി കെ.പൊന്&#x200d;മുടി സ്ത്രീകള്&#x200d;ക്കെതിരായി നടത്തിയ പരാമര്&#x200d;ശം വിവാദമായതിന് പിന്നാലെ ഡിഎംകെ ഡെപ്യൂട്ടി ജനറല്&#x200d; സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. പകരം സ്റ്റാലിന്&#x200d; രാജ്യസഭാ എംപി തിരുച്ചി ശിവയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് പൊന്&#x200d;മുടി നടത്തിയ പരാമര്&#x200d;ശമാണ് വിവാദമായത്.</p>
<p>പ്രശസ്ത പ്രഭാഷകനായ തിരുവാരൂര്&#x200d; കെ. തങ്കരശുവിന്റെ ശതാബ്ദി വര്&#x200d;ഷത്തിന്റെ സ്മരണയ്ക്കായി ടിപിഡികെ സംഘടിപ്പിച്ച പരിപാടിയിലാണ് പൊന്മുടിയുടെ വിവാദ പരാമര്&#x200d;ശം. പുരുഷന്&#x200d; ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്&#x200d;ശത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്&#x200d; പ്രചരിച്ചിരുന്നു. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് വിവാദമാകുകയും കടുത്ത വിമര്&#x200d;ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hate-speech-against-women-stalin-removed-minister-k-ponmudi-from-the-party-position.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്നാട്ടില്&#x200d; ക്ഷേത്രത്തിനടുത്ത് റോക്കറ്റ് ലോഞ്ചര്&#x200d;; പൊലീസ് സൈന്യത്തിന് കൈമാറി</title>
		<link>https://www.chandrikadaily.com/rocket-launcher-near-temple-in-tamil-nadu-police-handed-over-to-army.html</link>
					<comments>https://www.chandrikadaily.com/rocket-launcher-near-temple-in-tamil-nadu-police-handed-over-to-army.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 31 Oct 2024 09:32:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[rocket launcher]]></category>
		<category><![CDATA[Tamil Nadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315643</guid>

					<description><![CDATA[ട്രിച്ചി അണ്ടനല്ലൂര്&#x200d; ക്ഷേത്രത്തിനോട് ചേര്&#x200d;ന്ന് നദീതീരത്താണ് റോക്കറ്റ് ലോഞ്ചര്&#x200d; കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട്ടിലെ ട്രിച്ചിയില്&#x200d; ക്ഷേത്രത്തിനടുത്ത് കാവേരി നദിയുടെ തീരത്തായി റോക്കറ്റ് ലോഞ്ചര്&#x200d; കണ്ടെടുത്തു. ഇത് പൊലീസ് സൈന്യത്തിന് കൈമാറി. ട്രിച്ചി അണ്ടനല്ലൂര്&#x200d; ക്ഷേത്രത്തിനോട് ചേര്&#x200d;ന്ന് നദീതീരത്താണ് റോക്കറ്റ് ലോഞ്ചര്&#x200d; കണ്ടെത്തിയത്.</p>
<p>ക്ഷേത്രത്തിലെത്തിയവരാണ് ആദ്യം ഇത് കണ്ടത്. ഇളം നീല, കറുപ്പ് നിറത്തിലുള്ള ലോഹം റോക്കറ്റ് ലോഞ്ചറാണെന്ന സംശയം ബലപ്പെട്ടതോടെയാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്.</p>
<p>പൊലീസ് ഇത് ഇന്ത്യന്&#x200d; ആര്&#x200d;മിയുടെ 117 ഇന്&#x200d;ഫന്&#x200d;ട്രി ബറ്റാലിയന് കൈമാറി. സംഭവത്തില്&#x200d; അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. റോക്കറ്റ് ലോഞ്ചര്&#x200d; എവിടെ നിന്ന് വന്നു എന്നതില്&#x200d; അന്വേഷണം ശക്തമാക്കുന്നുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rocket-launcher-near-temple-in-tamil-nadu-police-handed-over-to-army.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി, സെന്തിൽ ബാലാജി വീണ്ടും മന്ത്രിസഭയിൽ</title>
		<link>https://www.chandrikadaily.com/udayanidhi-stalin-deputy-chief-minister-of-tamil-nadu-senthil-balaji-back-in-cabinet.html</link>
					<comments>https://www.chandrikadaily.com/udayanidhi-stalin-deputy-chief-minister-of-tamil-nadu-senthil-balaji-back-in-cabinet.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 28 Sep 2024 16:56:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[deputy chief minister]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[Udayanidhi Stalin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311341</guid>

					<description><![CDATA[ബാലാജി അടക്കം 4 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്.]]></description>
										<content:encoded><![CDATA[<p>എം.കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു.</p>
<p>ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കള്ളപ്പണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ബാലാജിയെ വീണ്ടും മന്ത്രിയാക്കി. ഇതോടെ ബാലാജി അടക്കം 4 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്. നാളെ ഉച്ച കഴിഞ്ഞ് 3:30നാണ് സത്യപ്രതിജ്ഞ നടക്കുക.</p>
<p>തമിഴ്നാട് മന്ത്രിസഭയിൽ നാളെ പുന:സംഘടന നടക്കും. 3 മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, സെന്തിൽ ബാലാജിയെ മന്ത്രിയാക്കുന്നതിൽ ​ഗവർണർ ആർഎൻ രവി എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു.</p>
<p>ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നേരത്തെ ​ഗവർണർ ആവശ്യപ്പെട്ടിരുന്നു. 2021 മെയിലാണ് ഉദയനിധി സ്റ്റാലിൻ ആദ്യമായി എംഎൽഎ ആയത്. 2022 ഡിസംബറിൽ സ്റ്റാലിൻ മന്ത്രിസഭയിലെത്തി. നിലവിൽ കായിക -യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ്. നിലവിൽ ആസൂത്രണവകുപ്പ് കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udayanidhi-stalin-deputy-chief-minister-of-tamil-nadu-senthil-balaji-back-in-cabinet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവള്ളുവരെ കാവി വസ്ത്രം ധരിപ്പിച്ച തമിഴ്‌നാട് ഗവര്&#x200d;ണര്&#x200d; നാളെ ഭരണഘടനയും സങ്കല്&#x200d;പ്പമെന്ന് പറയും: ഇന്ത്യാ സഖ്യം</title>
		<link>https://www.chandrikadaily.com/the-governor-of-tamil-nadu-dressed-in-saffron-to-thiruvalluva-will-tomorrow-say-that-the-constitution-is-also-a-concept-india-alliance.html</link>
					<comments>https://www.chandrikadaily.com/the-governor-of-tamil-nadu-dressed-in-saffron-to-thiruvalluva-will-tomorrow-say-that-the-constitution-is-also-a-concept-india-alliance.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Sep 2024 07:35:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Governor]]></category>
		<category><![CDATA[India alliance]]></category>
		<category><![CDATA[Tamil Nadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310834</guid>

					<description><![CDATA[സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെ ഉള്&#x200d;പ്പെടെയുള്ള രാഷ്ട്രീയ പാര്&#x200d;ട്ടികളാണ് ഗവര്&#x200d;ണക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട് ഗവര്&#x200d;ണര്&#x200d; ആര്&#x200d;.എന്&#x200d;. രവിയുടെ വിവാദ പരാമര്&#x200d;ശത്തിനെതിരെ ഇന്ത്യാ സഖ്യം. ഗവര്&#x200d;ണര്&#x200d; ഭരണഘടനയ്ക്ക് അനുസൃതമായാണ് പ്രവര്&#x200d;ത്തിക്കേണ്ടതെന്ന് നേതാക്കള്&#x200d; പ്രതികരിച്ചു. സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെ ഉള്&#x200d;പ്പെടെയുള്ള രാഷ്ട്രീയ പാര്&#x200d;ട്ടികളാണ് ഗവര്&#x200d;ണക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.</p>
<p>മതേതരത്വം (സെക്യുലറിസം) എന്നത് യൂറോപ്യന്&#x200d; ആശയമാണെന്നും ഇന്ത്യയില്&#x200d; അത് ആവശ്യമില്ലെന്നുമാണ് ആര്&#x200d;.എന്&#x200d;. രവി കഴിഞ്ഞ ദിവസം പറഞ്ഞത്. മതേതരത്വത്തിന്റെ പേരില്&#x200d; ഇന്ത്യയിലെ ജനങ്ങള്&#x200d; വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഗവര്&#x200d;ണര്&#x200d; പറഞ്ഞിരുന്നു.</p>
<p>ഇതിനെതിരെയാണ് ഇന്ത്യാ സഖ്യം രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ഗവര്&#x200d;ണറുടെ പരാമര്&#x200d;ശം അതിരുകടന്നതാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും കോണ്&#x200d;ഗ്രസ് പ്രതികരിച്ചു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്&#x200d;ത്തിക്കേണ്ട ഒരാളാണ് ഇത്തരത്തില്&#x200d; സംസാരിക്കുന്നത്. ഇത് അപമാനകരമാണെന്ന് എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.</p>
<p>‘മതേതരത്വത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്&#x200d;ണറുടെ പ്രസ്താവന അംഗീകരിക്കാനാവില്ല. ഇത് ഇന്ത്യന്&#x200d; ഭരണഘടനയ്ക്കും മഹാത്മാഗാന്ധി, അംബേദ്ക്കര്&#x200d;, സര്&#x200d;ദാര്&#x200d; വല്ലഭായ് പട്ടേല്&#x200d;, ജവഹര്&#x200d;ലാല്&#x200d; നെഹ്റു എന്നിവരുടെ ആശയത്തിനും എതിരാണ്,’ എന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും എം.പിയുമായ മാണിക്കം ടാഗോര്&#x200d; പറഞ്ഞു.</p>
<p>ആര്&#x200d;.എന്&#x200d;. രവിയുടെ പരാമര്&#x200d;ശം കാവി ആശയത്തില്&#x200d; പൊതിഞ്ഞതാണെന്ന് കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; കേന്ദ്രമന്ത്രിയുമായ പി. ചിദംബരം ചൂണ്ടിക്കാട്ടി. തിരുവള്ളുവരെ കാവി വസ്ത്രം ധരിപ്പിച്ച തമിഴ്നാട് ഗവര്&#x200d;ണര്&#x200d; മതേതരത്വം ഒരു യൂറോപ്യന്&#x200d; സങ്കല്&#x200d;പ്പമാണെന്നും ഇന്ത്യയില്&#x200d; അതിന് സ്ഥാനമില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മതേതരത്വമെന്ന ആശയം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ആവശ്യമുള്ള ഒന്നാണെന്നും ഭരണഘടനയെ കുറിച്ച് അറിയില്ലെങ്കില്&#x200d; ഗവര്&#x200d;ണര്&#x200d; അത് പഠിക്കണമെന്നും ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവന്&#x200d; പറഞ്ഞു.</p>
<p>മതനിരപേക്ഷത ഇന്ത്യന്&#x200d; ഭരണഘടനയുടെ ഭാഗമാണെന്ന് സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് പ്രതികരിച്ചു. നാളെ ഇന്ത്യന്&#x200d; ഭരണഘടനയും ഒരു സങ്കല്&#x200d;പ്പമാണെന്ന് ഗവര്&#x200d;ണര്&#x200d; പറയുമെന്നും ബൃന്ദ പറഞ്ഞു. ഭരണഘടന ഒരു സങ്കല്&#x200d;പ്പം മാത്രമാണെന്നണ് ആര്&#x200d;.എസ്.എസിന്റെ ധാരണയെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.</p>
<p>കന്യാകുമാരിയില്&#x200d; നടന്ന ചടങ്ങില്&#x200d; വെച്ചാണ് തമിഴ്‌നാട് ഗവര്&#x200d;ണര്&#x200d; മതേതരത്വത്തെ കുറിച്ച് പരാമര്&#x200d;ശം നടത്തിയത്. യൂറോപ്പില്&#x200d; ക്രിസ്ത്യന്&#x200d; പള്ളികളും രാജാവും തമ്മിലുള്ള സംഘര്&#x200d;ഷത്തിന്റെ ഫലമായാണ് യൂറോപ്പില്&#x200d; മതേതരത്വം ഉയര്&#x200d;ന്നുവന്നതെന്നായിരുന്നു തമിഴ്നാട് ഗവര്&#x200d;ണറുടെ വാദം.</p>
<p>ഭാരതം ധര്&#x200d;മത്തില്&#x200d; നിന്നാണ് ജന്മംകൊണ്ടിട്ടുള്ളതാണ്. ധര്&#x200d;മത്തില്&#x200d; എവിടെയാണ് സംഘര്&#x200d;ഷമുണ്ടാവുക, അപ്പോള്&#x200d; ഇന്ത്യയില്&#x200d; മതേതരത്വത്തിന്റെ ആവശ്യകതയെന്താണെന്നും ആര്&#x200d;.എന്&#x200d;. രവി ചോദിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-governor-of-tamil-nadu-dressed-in-saffron-to-thiruvalluva-will-tomorrow-say-that-the-constitution-is-also-a-concept-india-alliance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ</title>
		<link>https://www.chandrikadaily.com/1in-tamil-nadu-the-caste-people-attacked-the-temple-where-the-dalits-had-climbed.html</link>
					<comments>https://www.chandrikadaily.com/1in-tamil-nadu-the-caste-people-attacked-the-temple-where-the-dalits-had-climbed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Aug 2024 07:20:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dalits]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306921</guid>

					<description><![CDATA[. ക്ഷേത്രത്തിലെ ആടി മാസ പരിപാടികളില്&#x200d; നിന്നും ദളിത് സമുദായത്തെ വിലക്കാനുള്ള തീരുമാനം ലംഘിച്ച് ക്ഷേത്രത്തില്&#x200d; പ്രവേശിച്ചതാണ് അക്രമത്തിന് പ്രേരണയാത്.]]></description>
										<content:encoded><![CDATA[<p>തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ. ഈ മാസം ആഗസ്റ്റിന്റെ തുടക്കത്തിലാണ്‌ ദളിതർ ക്ഷേത്ര പ്രവേശനം നടത്തിയത്. കെവി കുപ്പം താലൂക്കിലെ ഗെമ്മന്&#x200d;കുപ്പം ഗ്രാമത്തിലെ കാലിയമ്മന്&#x200d; ക്ഷേത്രമാണ് അടിച്ചുതകര്&#x200d;ത്തത്. എന്നാൽ ക്ഷേത്രം പുനർ നിർമ്മിക്കുമെന്ന് തമിഴ് നാട് സർക്കാർ അറിയിച്ചു. ക്ഷേത്രത്തിലെ ആടി മാസ പരിപാടികളില്&#x200d; നിന്നും ദളിത് സമുദായത്തെ വിലക്കാനുള്ള തീരുമാനം ലംഘിച്ച് ക്ഷേത്രത്തില്&#x200d; പ്രവേശിച്ചതാണ് അക്രമത്തിന് പ്രേരണയാത്.</p>
<p>സംഭവത്തില്&#x200d; എസ് നവീന്&#x200d; കുമാറിന്റെ പരാതിയില്&#x200d; എസ്‌സി/ എസ്ടി നിയമപ്രകാരം കെവി കുപ്പം പൊലീസ് കേസെടുത്തു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന ക്രമസമാധാന ചര്&#x200d;ച്ചയില്&#x200d; വിഷയം ചര്&#x200d;ച്ചയായതിന് പിന്നാലെ ഓഗസ്റ്റ് 14നാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തതെന്ന് ഉദ്യോഗസ്ഥവൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്&#x200d; എക്‌സ്പ്രസ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>ഗ്രാമത്തിലെ 50 ശതമാനം വരുന്ന ദളിത് സമൂഹം വര്&#x200d;ഷങ്ങളായി കാളിയമ്മന്&#x200d; ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ആരാധിച്ചുവരുന്നവരാണ്. കാലക്രമേണ മറ്റ് ജാതിയില്&#x200d;പ്പെട്ടവര്&#x200d; ആരാധന നടത്തിവരുകയും പിന്നാലെ ദളിതര്&#x200d; വിവേചനം നേരിടുകയായിരുന്നുവെന്നും നവീന്&#x200d; കുമാര്&#x200d; പറയുന്നു.</p>
<p>ഗ്രാമത്തില്&#x200d; നിന്ന് 3 കിലോമീറ്റര്&#x200d; അകലെയുള്ള പുറംമ്പോക്ക് ഭൂമിയിലാണ് നേരത്തെ പ്രതിഷ്ഠയുണ്ടായിരുന്നത്. കുറച്ച് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് പ്രതിഷ്ഠയ്ക്ക് ചുറ്റിലും ക്ഷേത്രം പണിയുകയായിരുന്നു. ക്ഷേത്രത്തിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് തങ്ങളില്&#x200d; നിന്നും പണം പിരിച്ചിട്ടുണ്ടെന്നാണ് ദളിത് വിഭാഗക്കാർ വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1in-tamil-nadu-the-caste-people-attacked-the-temple-where-the-dalits-had-climbed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്നാട് നടരാജപുരം സ്വദേശി പളനിവേലന്റെ മൃതദേഹം നാടണഞ്ഞു</title>
		<link>https://www.chandrikadaily.com/palanivelan-a-native-of-natarajapuram-tamil-nadu-was-found-dead.html</link>
					<comments>https://www.chandrikadaily.com/palanivelan-a-native-of-natarajapuram-tamil-nadu-was-found-dead.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 20 Feb 2024 13:51:32 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[native]]></category>
		<category><![CDATA[saudi arabia]]></category>
		<category><![CDATA[Tamil Nadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290920</guid>

					<description><![CDATA[കമ്പനിയുടെ സഹകരണത്തോടെ തബുക് കെ എം സി സി വെൽഫെയർ വിങ്ങിന്റെശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിച്ചത്.]]></description>
										<content:encoded><![CDATA[<p>തമിഴ്നാട് നടരാജപുരം സ്വദേശി പളനിവേലന്റെ മൃതദേഹം നാടണഞ്ഞു. കഴിഞ്ഞ മാസം തബൂകിൽ നിര്യാതനായ പളനിവേലന്റെ ( 56 ) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ഇദ്ദേഹം നിയോം കേന്ദ്രീകരിച്ച് പ്രമുഖ കമ്പനിയിൽ കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.</p>
<p>രണ്ട് മാസങ്ങൾക്ക് മുൻപാണ് ഇദ്ദേഹം സൗദി അറേബ്യയിൽ എത്തിയത്. കമ്പനിയുടെ സഹകരണത്തോടെ തബുക് കെ എം സി സി വെൽഫെയർ വിങ്ങിന്റെശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യ ദീപാലക്ഷ്മിയും മകൻ ശിവബാലനും അടങ്ങുന്നതാണ് കുടുംബം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palanivelan-a-native-of-natarajapuram-tamil-nadu-was-found-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുല്ലപ്പെരിയാര്&#x200d; ഡാമില്&#x200d; ജലനിരപ്പ് 140 അടിയില്&#x200d;; തമിഴ്നാട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു</title>
		<link>https://www.chandrikadaily.com/water-level-in-mullaperiyar-dam-at-140-feet-tamil-nadu-has-issued-a-warning.html</link>
					<comments>https://www.chandrikadaily.com/water-level-in-mullaperiyar-dam-at-140-feet-tamil-nadu-has-issued-a-warning.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Dec 2023 08:46:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[140 feet]]></category>
		<category><![CDATA[mullaperiyar dam]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[warning]]></category>
		<category><![CDATA[water level]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286297</guid>

					<description><![CDATA[ഡാമിന്റെ ഷട്ടറുകള്&#x200d; തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുമെന്നാണ് സൂചന.]]></description>
										<content:encoded><![CDATA[<p>മുല്ലപ്പെരിയാര്&#x200d; അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് ജലനിരപ്പ് 140 അടിയിലെത്തിയത്. ഡാമിന്റെ ഷട്ടറുകള്&#x200d; തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.</p>
<p>നീരൊഴുക്ക് കൂടിയതും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്&#x200d; കാരണമായത്. 142 അടിയാണ് മുല്ലപ്പെരിയാര്&#x200d; അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.</p>
<p>അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തമിഴ്നാട്ടിലും കനത്തമഴ പെയ്ത സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ചൊവ്വാഴ്ച തുറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ അണക്കെട്ട് തുറക്കാനുള്ള തീരുമാനം തമിഴ്നാട് ഉപേക്ഷിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/water-level-in-mullaperiyar-dam-at-140-feet-tamil-nadu-has-issued-a-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
