<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>tamilnaduchiefminister &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tamilnaduchiefminister/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 01 May 2023 07:50:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>tamilnaduchiefminister &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് തമിഴ്‌നാട് സർക്കാർ</title>
		<link>https://www.chandrikadaily.com/tamilnadgovernmentsupremcourt.html</link>
					<comments>https://www.chandrikadaily.com/tamilnadgovernmentsupremcourt.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 01 May 2023 07:50:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250959</guid>

					<description><![CDATA[പൊതുതാത്പര്യ ഹർജി രാഷ്ട്രീയപ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകി.മതപരിവർത്തനം തടയാൻ നിയമം നിർമിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന സർക്കാരുകളുടെ നിലപാട് അറിയിക്കാൻ സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. പൊതുതാത്പര്യ ഹർജി രാഷ്ട്രീയപ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ് ആണ് ഹരജി നൽകിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamilnadgovernmentsupremcourt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദീപ ജയകുമാര്‍ തെരഞ്ഞെടുപ്പ് ഗോദയില്‍; ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപനം</title>
		<link>https://www.chandrikadaily.com/jayalalithaas-niece-deepa-jayakumar-floats-mgr-amma-deepa-peravai.html</link>
					<comments>https://www.chandrikadaily.com/jayalalithaas-niece-deepa-jayakumar-floats-mgr-amma-deepa-peravai.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Feb 2017 15:33:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepa jayakumar]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21043</guid>

					<description><![CDATA[ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ പുതിയ സംഘടന പ്രഖ്യാപിച്ചു. &#8216;എം.ജി.ആര്‍ അമ്മ പേരവൈ&#8217; എന്നാണ് സംഘടനയുടെ പേര്. ഉപതെരഞ്ഞെടുപ്പില്‍ അമ്മയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മല്‍സരിക്കുമെന്നും ദീപ വ്യക്തമാക്കി. ജയയുടെ 69ാം പിറന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എം.ജി.ആറിന്റെയും ജയലളിതയുടെയും ചിത്രമടങ്ങുന്ന പാര്‍ട്ടി പതാകയും അവര്‍ പുറത്തിറക്കി. അണ്ണാ ഡി.എം.കെയുടെ പൈതൃകം തിരിച്ചുപിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ദീപ പറഞ്ഞു. &#8216;ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണ്. അണ്ണാ ഡി.എം.കെയെ ഗൂഢാലോചന സംഘത്തിന്റെ കയ്യില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്&#x200d; പുതിയ സംഘടന പ്രഖ്യാപിച്ചു. &#8216;എം.ജി.ആര്&#x200d; അമ്മ പേരവൈ&#8217; എന്നാണ് സംഘടനയുടെ പേര്. ഉപതെരഞ്ഞെടുപ്പില്&#x200d; അമ്മയുടെ മണ്ഡലമായ ആര്&#x200d;.കെ നഗറില്&#x200d; മല്&#x200d;സരിക്കുമെന്നും ദീപ വ്യക്തമാക്കി. ജയയുടെ 69ാം പിറന്നാള്&#x200d; ദിനത്തില്&#x200d; സംഘടിപ്പിച്ച ചടങ്ങില്&#x200d; എം.ജി.ആറിന്റെയും ജയലളിതയുടെയും ചിത്രമടങ്ങുന്ന പാര്&#x200d;ട്ടി പതാകയും അവര്&#x200d; പുറത്തിറക്കി. അണ്ണാ ഡി.എം.കെയുടെ പൈതൃകം തിരിച്ചുപിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ദീപ പറഞ്ഞു. &#8216;ജയലളിതയുടെ യഥാര്&#x200d;ത്ഥ പിന്&#x200d;ഗാമി താനാണ്. അണ്ണാ ഡി.എം.കെയെ ഗൂഢാലോചന സംഘത്തിന്റെ കയ്യില്&#x200d; നിന്നു മോചിപ്പിക്കും. തമിഴ്‌നാട്ടില്&#x200d; ജനാധിപത്യം കൊലചെയ്യപ്പെട്ടു. അമ്മയുടെ സ്വപ്‌ന പദ്ധതികള്&#x200d; യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; പോരാട്ടം തുടരും&#8217;- ജയലളിതയുടെ സഹോദരന്&#x200d; ജയകുമാറിന്റെ മകളായ ദീപ കൂട്ടിച്ചേര്&#x200d;ത്തു. ശശികലയെ രൂക്ഷമായി വിമര്&#x200d;ശിച്ച അവര്&#x200d; 33 വര്&#x200d;ഷം അമ്മയെ സേവിച്ചത് പാര്&#x200d;ട്ടി ജന.സെക്രട്ടറിയും മുഖ്യമന്ത്രിയും ആകാനുള്ള യോഗ്യതയല്ലെന്നും പറഞ്ഞു. പ്രവര്&#x200d;ത്തകരുടെ പിന്തുണയോടെ അണ്ണാ ഡി.എം.കെ പിടിച്ചെടുക്കുകയാണ് ദീപയുടെ ലക്ഷ്യമെന്നാണ് സൂചന. പുതിയ രാഷ്ട്രീയ പാര്&#x200d;ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തില്&#x200d; നിന്നും ദീപ പിറകോട്ടുപോയത് ഇതുമൂലമാണെന്നാണ് വിലയിരുത്തല്&#x200d;. തന്റെ കീഴില്&#x200d; പാര്&#x200d;ട്ടിയെ ഏകോപിപ്പിച്ച് കൊണ്ടുവരാനാണ് ദീപയുടെ ശ്രമം. ശശികലയെ പാര്&#x200d;ട്ടി സെക്രട്ടറിയാക്കാനുള്ള നീക്കത്തിനെതിരെ ആദ്യം പ്രതിഷേധമുയര്&#x200d;ന്നത് ആര്&#x200d;.കെ നഗര്&#x200d; മണ്ഡലത്തിലായിരുന്നു. അമ്മയുടെ പിന്&#x200d;ഗാമി ദീപയാണെന്നും ആര്&#x200d;കെ നഗറില്&#x200d; മല്&#x200d;സരിക്കണമെന്നും ഒരു വിഭാഗം അണികള്&#x200d; ദീപയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ രാഷ്ട്രീയ പ്രഖ്യാപനവുമായി ദീപ രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പില്&#x200d; മല്&#x200d;സരിക്കുമെന്ന് ദീപ വ്യക്തമാക്കിയതോടെ ആര്&#x200d;.കെ നഗര്&#x200d; പിടിക്കുകയെന്നത് ശശികല ക്യാമ്പിന് വലിയ പ്രതിസന്ധിയാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalithaas-niece-deepa-jayakumar-floats-mgr-amma-deepa-peravai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയതായി സ്റ്റാലിന്‍</title>
		<link>https://www.chandrikadaily.com/speaker-assembly-secretary-trying-to-tamper-records-stalins-counsel.html</link>
					<comments>https://www.chandrikadaily.com/speaker-assembly-secretary-trying-to-tamper-records-stalins-counsel.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Feb 2017 15:10:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[stalin]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20779</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി ധനപാലിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടുമായ എം.കെ സ്റ്റാലിന്‍. സെക്രട്ടറിയേറ്റിനു മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സ്പീക്കര്‍ കൈക്കൊണ്ട നടപടികള്‍ സഭയുടെ അന്തസിന് ചേര്‍ന്നതല്ല. സ്പീക്കറില്‍ സഭക്കുള്ള വിശ്വാസം ഇതോടെ നഷ്ടമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നിയമസഭാ സെക്രട്ടറി എ.എം.പി ജമാലുദ്ദീന് കൈമാറിയതായി സ്റ്റാലിന്‍ പറഞ്ഞു. നോട്ടീസിന്റെ പകര്‍പ്പ് സ്പീക്കര്‍ക്കും നല്‍കിയിട്ടുണ്ട്. മറ്റു [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് നിയമസഭാ സ്പീക്കര്&#x200d; പി ധനപാലിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവും ഡി.എം.കെ വര്&#x200d;ക്കിങ് പ്രസിഡണ്ടുമായ എം.കെ സ്റ്റാലിന്&#x200d;. സെക്രട്ടറിയേറ്റിനു മുന്നില്&#x200d; മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്&#x200d; സ്പീക്കര്&#x200d; കൈക്കൊണ്ട നടപടികള്&#x200d; സഭയുടെ അന്തസിന് ചേര്&#x200d;ന്നതല്ല. സ്പീക്കറില്&#x200d; സഭക്കുള്ള വിശ്വാസം ഇതോടെ നഷ്ടമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.</p>
<p>അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നിയമസഭാ സെക്രട്ടറി എ.എം.പി ജമാലുദ്ദീന് കൈമാറിയതായി സ്റ്റാലിന്&#x200d; പറഞ്ഞു. നോട്ടീസിന്റെ പകര്&#x200d;പ്പ് സ്പീക്കര്&#x200d;ക്കും നല്&#x200d;കിയിട്ടുണ്ട്. മറ്റു ചിലരുടെ താല്&#x200d;പര്യങ്ങള്&#x200d;ക്ക് അനുസരിച്ചാണ് സ്പീക്കര്&#x200d; സഭയില്&#x200d; പ്രവര്&#x200d;ത്തിച്ചതെന്നും സ്റ്റാലിന്&#x200d; ആരോപിച്ചു.<br />
രാഷ്ട്രപതിയെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികളും വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങളും ബോധ്യപ്പെടുത്തുമെന്ന് സ്റ്റാലിന്&#x200d; ആവര്&#x200d;ത്തിച്ചു. ശനിയാഴ്ചയാണ് തമിഴ്‌നാട് നിയമസഭയില്&#x200d; എടപ്പാടി പളനിസാമി സര്&#x200d;ക്കാര്&#x200d; വിശ്വാസ വോട്ട് തേടിയത്. രഹസ്യ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്&#x200d; നിരസിച്ചതിനെതുടര്&#x200d;ന്നുള്ള പ്രതിഷേധങ്ങള്&#x200d;ക്കിടെ ഡി.എം.കെ അംഗങ്ങളെ സഭയില്&#x200d;നിന്ന് ബലമായി പുറത്താക്കിയ ശേഷമാണ് സ്പീക്കര്&#x200d; വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. ഇതില്&#x200d; പ്രതിഷേധിച്ച് കോണ്&#x200d;ഗ്രസും മുസ്്‌ലിംലീഗും സഭയില്&#x200d;നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. 11നെതിരെ 122 വോട്ടുകള്&#x200d;ക്കാണ് വിശ്വാസ പ്രമേയം പാസായത്. വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.<br />
പൊതുവിതണ സംവിധാനം വഴിയുള്ള പഞ്ചസാര വിതരണം നിര്&#x200d;ത്തിയതായുള്ള വാര്&#x200d;ത്തകള്&#x200d; സംബന്ധിച്ച ചോദ്യത്തിന്, അടുത്ത കെട്ടിടത്തിലല്ലേ മുഖ്യമന്ത്രി ഇരിക്കുന്നതെന്നും എന്തുകൊണ്ട് അദ്ദേഹത്തോട് ചോദിക്കുന്നില്ലെന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഡി.എം.കെ നേരത്തെതന്നെ ഉന്നയിച്ച വിഷയമാണ് ഇതെന്നും സ്റ്റാലിന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/speaker-assembly-secretary-trying-to-tamper-records-stalins-counsel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒ.പി.എസ് ക്യാമ്പില്‍ അമ്പരപ്പ്; ഘര്‍വാപസി സൂചന നല്‍കി പാണ്ഡ്യരാജന്‍</title>
		<link>https://www.chandrikadaily.com/how-the-mood-see-sawed-in-ops-camp.html</link>
					<comments>https://www.chandrikadaily.com/how-the-mood-see-sawed-in-ops-camp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Feb 2017 17:26:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20303</guid>

					<description><![CDATA[ചെന്നൈ: ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം. അതേ സമയം ജയലളിതയുടെ നിഴലായി നടന്നു മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച ഒ.പി.എസ് എന്ന പന്നീര്‍ശെല്‍വം പാര്‍ട്ടിയില്‍ ശശികല പക്ഷത്തിനെതിരെ കലാപവുമായി പുറത്തു വന്നെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്‍ നിരായുധനായ അവസ്ഥയിലാണ്. ശശികലയുടെ ആശിര്‍വാദത്തോടെ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സ്വന്തം ക്യാമ്പില്‍ തന്നെ വിള്ളല്‍ വീഴുമെന്ന് ഒ.പി.എസ് ഭയക്കുന്നുണ്ട്. പളനി സ്വാമി പാര്‍ട്ടിക്കുള്ളില്‍ സ്വീകാര്യനായതിനാല്‍ ശശികലയ്‌ക്കെതിരായ വികാരം അദ്ദേഹത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇല്ലെന്നത് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് മുന്&#x200d; മുഖ്യമന്ത്രി ഒ പന്നീര്&#x200d;ശെല്&#x200d;വം. അതേ സമയം ജയലളിതയുടെ നിഴലായി നടന്നു മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച ഒ.പി.എസ് എന്ന പന്നീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടിയില്&#x200d; ശശികല പക്ഷത്തിനെതിരെ കലാപവുമായി പുറത്തു വന്നെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്&#x200d; നിരായുധനായ അവസ്ഥയിലാണ്. ശശികലയുടെ ആശിര്&#x200d;വാദത്തോടെ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സ്വന്തം ക്യാമ്പില്&#x200d; തന്നെ വിള്ളല്&#x200d; വീഴുമെന്ന് ഒ.പി.എസ് ഭയക്കുന്നുണ്ട്. പളനി സ്വാമി പാര്&#x200d;ട്ടിക്കുള്ളില്&#x200d; സ്വീകാര്യനായതിനാല്&#x200d; ശശികലയ്‌ക്കെതിരായ വികാരം അദ്ദേഹത്തിനെതിരെ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; ഇല്ലെന്നത് ഒ.പി.എസിന് പ്രതിസന്ധിയിലാക്കുന്നുണ്ട്. ശശികല ക്യാമ്പില്&#x200d; നിന്നും പന്നീര്&#x200d;ശെല്&#x200d;വത്തോടൊപ്പം ചേര്&#x200d;ന്ന ഒ പാണ്ഡ്യരാജന്&#x200d; ശശികല പക്ഷത്തേക്കു തന്നെ തിരികെ പോകുമെന്ന സൂചന നല്&#x200d;കിക്കഴിഞ്ഞു. പാര്&#x200d;ട്ടിയില്&#x200d; യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്നും, പാര്&#x200d;ട്ടി യോജിച്ചു നില്&#x200d;ക്കണമെന്നത് അമ്മയുടെ (ജയലളിത) ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പന്നീര്&#x200d;ശെല്&#x200d;വമൊഴികെ ആര്&#x200d;ക്കും പാര്&#x200d;ട്ടിയിലേക്കു തിരിച്ചു വരാമെന്നായിരുന്നു ശശികലയുടെ വിശ്വസ്ഥനായ സി രാജശേഖറിന്റെ പ്രതികരണം. പന്നീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടിയെ വഞ്ചിച്ചവനാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്&#x200d; 11 എം.എല്&#x200d;.എമാരുടേയും 11 എം.പിമാരുടേയും മാത്രം പിന്തുണയാണ് പന്നീര്&#x200d;ശെല്&#x200d;വത്തിനുള്ളത്. അതിനിടെ എം.പിമാരെ തിരികെ ശശികല പക്ഷത്തേക്കു തന്നെ മടക്കിക്കൊണ്ടുവരുന്നതിനായി ടി.ടി.വി ദിനകരന്&#x200d; മധ്യസ്ഥ ചര്&#x200d;ച്ചകള്&#x200d;ക്കു തുടക്കമിട്ടതായാണ് വിവരം. ജയലളിത പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കിയിരുന്ന ശശികലയുടെ സഹോദരിയുടെ മകന്&#x200d; ടി.ടി.വി ദിനകരനെ കഴിഞ്ഞ ദിവസം ശശികല പാര്&#x200d;ട്ടിയില്&#x200d; തിരിച്ചെടുക്കുകയും ഡെപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു. ജയലളിതയുടെ വിയോഗത്തോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഒപിഎസ്സിനെ തല്&#x200d;സ്ഥാനത്ത് നിന്നും നീക്കി ശശികല മുഖ്യമന്ത്രിയാകാന്&#x200d; നടത്തിയ നീക്കങ്ങളാണ് സംസ്ഥാനത്തെ അധികാര വടംവലിക്ക് മുഖ്യകാരണം. ശശികലയ്‌ക്കെതിരെ തുറന്നടിച്ച് ഒ പന്നീര്&#x200d;ശെല്&#x200d;വം രംഗത്തെത്തിയതോടെ അണ്ണാ ഡിഎംകെയിലെ കലാപം പരസ്യമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-the-mood-see-sawed-in-ops-camp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാര്‍ രൂപീകരണം: തമിഴ് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരുന്നു</title>
		<link>https://www.chandrikadaily.com/vk-sasikala-o-panneerselvam-aiadmk-c-vidyasagar-rao-tamil-nadu-chief-minister.html</link>
					<comments>https://www.chandrikadaily.com/vk-sasikala-o-panneerselvam-aiadmk-c-vidyasagar-rao-tamil-nadu-chief-minister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Feb 2017 18:54:14 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19917</guid>

					<description><![CDATA[ചെന്നൈ: ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെതുടര്‍ന്ന് സംഘര്‍ഷഭരിതമായ തമിഴ് രാഷ്ട്രീയത്തില്‍ പ്രതിസന്ധിക്ക് ഇനിയും അയവു വന്നില്ല. ഒ പന്നീര്‍ശെല്‍വം കലാപക്കൊടി ഉയര്‍ത്തി അഞ്ചുദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അവധി ദിനമായതിനാല്‍ രാജ്ഭവനില്‍ നിന്ന് കാര്യമായ വാര്‍ത്തകളൊന്നും പുറത്തുവരാതിരുന്ന ഇന്നലെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ പാര്‍പ്പിച്ച കൂവത്തൂര്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് ആയിരുന്നു ശ്രദ്ധാ കേന്ദ്രം. ശശികല ഇന്നലെയും റിസോര്‍ട്ടിലെത്തി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി. കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം എം.എല്‍എമാരെ കാണാന്‍ റിസോര്‍ട്ടില്‍ എത്തുമെന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെതുടര്&#x200d;ന്ന് സംഘര്&#x200d;ഷഭരിതമായ തമിഴ് രാഷ്ട്രീയത്തില്&#x200d; പ്രതിസന്ധിക്ക് ഇനിയും അയവു വന്നില്ല. ഒ പന്നീര്&#x200d;ശെല്&#x200d;വം കലാപക്കൊടി ഉയര്&#x200d;ത്തി അഞ്ചുദിവസം പിന്നിടുമ്പോഴും സര്&#x200d;ക്കാര്&#x200d; രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അവധി ദിനമായതിനാല്&#x200d; രാജ്ഭവനില്&#x200d; നിന്ന് കാര്യമായ വാര്&#x200d;ത്തകളൊന്നും പുറത്തുവരാതിരുന്ന ഇന്നലെ അണ്ണാ ഡി.എം.കെ എം.എല്&#x200d;.എമാരെ പാര്&#x200d;പ്പിച്ച കൂവത്തൂര്&#x200d; ഗോള്&#x200d;ഡന്&#x200d; ബേ റിസോര്&#x200d;ട്ട് ആയിരുന്നു ശ്രദ്ധാ കേന്ദ്രം.<br />
ശശികല ഇന്നലെയും റിസോര്&#x200d;ട്ടിലെത്തി എം.എല്&#x200d;.എമാരുമായി കൂടിക്കാഴ്ച നടത്തി. കാവല്&#x200d; മുഖ്യമന്ത്രി ഒ പന്നീര്&#x200d;ശെല്&#x200d;വം എം.എല്&#x200d;എമാരെ കാണാന്&#x200d; റിസോര്&#x200d;ട്ടില്&#x200d; എത്തുമെന്ന വാര്&#x200d;ത്തകള്&#x200d; പുറത്തുവന്നതോടെ സംഘര്&#x200d;ഷ ഭരിതമായ മണിക്കൂറുകളായിരുന്നു തമിഴകത്ത്. മാധ്യമപ്രവര്&#x200d;ത്തകരുടെ വന്&#x200d; പടതന്നെ വിവരം അറിഞ്ഞ് റിസോര്&#x200d;ട്ട് പരിസരത്ത് തമ്പടിച്ചു. ഇതിനിടെ എം.എല്&#x200d;.എമാരെ കാണണമെന്ന് ചില മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ആവശ്യപ്പെട്ടെങ്കിലും ശശികല ക്യാമ്പിലുള്ളവര്&#x200d; അനുവദിച്ചില്ല. ഇതോടെ റിസോര്&#x200d;ട്ടിനു മുന്നില്&#x200d; നേരിയ തോതിലുള്ള സംഘര്&#x200d;ഷമുണ്ടായി. പൊലീസിനൊപ്പം എ.ഐ.എ.ഡി.എം.കെ നേതൃത്വം ഏര്&#x200d;പ്പാട് ചെയ്തവരും ചേര്&#x200d;ന്നാണ് മാധ്യമങ്ങളെ തടഞ്ഞത്. ഇതില്&#x200d; പ്രതിഷേധിച്ച് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; റിസോര്&#x200d;ട്ടിനുമുന്നില്&#x200d; കുത്തിയിരിപ്പ് സമരം നടത്തി.<br />
അതേസമയം മാധ്യമങ്ങളെ കാണാന്&#x200d; എം.എല്&#x200d;.എമാര്&#x200d; ആഗ്രഹിക്കുന്നില്ലെന്നും ഗോള്&#x200d;ഡന്&#x200d; ബേ റിസോര്&#x200d;ട്ട് സ്വകാര്യ സ്വത്തായതിനാല്&#x200d; അവര്&#x200d; ഏര്&#x200d;പ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് മാധ്യമങ്ങളെ തടഞ്ഞതെന്നുമുള്ള വാദവുമായി പൊലീസ് രംഗത്തെത്തി.<br />
ഇതിനിടെ മറ്റൊരു റിസോര്&#x200d;ട്ടിലുണ്ടായിരുന്ന എം.എല്&#x200d;.എമാരെക്കൂടി ഗോള്&#x200d;ഡന്&#x200d; ബേ റിസോര്&#x200d;ട്ടിലെത്തിച്ചു. പന്നീര്&#x200d;ശെല്&#x200d;വം എത്തിയാല്&#x200d; അകത്തുകടക്കാന്&#x200d; അനുവദിക്കില്ലെന്നും എന്തു വിലകൊടുത്തും ചെറുക്കുമെന്നുമുള്ള പ്രഖ്യാപനവുമായി എം.എല്&#x200d;. എ ഒ.എസ് മണിയന്&#x200d; രംഗത്തെത്തി. 127 എം.എല്&#x200d;.എമാരാണ് കൂവത്തൂരിലെ റിസോര്&#x200d;ട്ടിലുള്ളത്.<br />
വൈകീട്ട് മാധ്യമങ്ങളെ കണ്ട ശശികല, പന്നീര്&#x200d;ശെല്&#x200d;വം ക്യാമ്പിനെതിരെ ആഞ്ഞടിച്ചു. എ.ഐ.എ.ഡി. എം.കെ ഒരു കുടുംബം പോലെ തുടരുമെന്നും എം.എല്&#x200d;.എമാര്&#x200d;ക്കിടയില്&#x200d; അഭിപ്രായ വ്യത്യാസമില്ലെന്നും ശശികല പറഞ്ഞു. എം.എല്&#x200d;.എമാരെ താന്&#x200d; തടഞ്ഞുവെച്ചിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് അവര്&#x200d; റിസോര്&#x200d;ട്ടില്&#x200d; തങ്ങുന്നത്. ഫോണ്&#x200d; ഉള്&#x200d;പ്പെടെ എല്ലാ സൗകര്യങ്ങളും എം.എല്&#x200d;.എമാര്&#x200d; ഉപയോഗിക്കുന്നുണ്ട്. മറിച്ചുള്ള വാര്&#x200d;ത്തകള്&#x200d; തെറ്റാണ്. പാര്&#x200d;ട്ടിയില്&#x200d; പ്രശ്‌നങ്ങളുണ്ടാക്കാന്&#x200d; ചിലര്&#x200d; ശ്രമിക്കുന്നുണ്ട്. അത് ആരെന്ന് തനിക്കറിയാം. എതിരാളികള്&#x200d; പല ചതികളും പയറ്റും. എന്നാലും അവര്&#x200d; തോറ്റു പോകത്തേയുള്ളൂ. സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് ക്ഷണിക്കാത്ത ഗവര്&#x200d;ണറുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും ശശികല കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vk-sasikala-o-panneerselvam-aiadmk-c-vidyasagar-rao-tamil-nadu-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികലയെ പുറത്താക്കിയതായി പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനന്‍</title>
		<link>https://www.chandrikadaily.com/aiadmk-crisis-i-sacked-sasikala-before-she-expelled-me-says-party-no-2-madhusudanan.html</link>
					<comments>https://www.chandrikadaily.com/aiadmk-crisis-i-sacked-sasikala-before-she-expelled-me-says-party-no-2-madhusudanan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Feb 2017 18:42:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19758</guid>

					<description><![CDATA[ചെന്നൈ: സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, പാര്‍ട്ടിയില്‍നിന്ന് പരസ്പരം പുറത്താക്കി പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനനും ജനറല്‍ സെക്രട്ടറി ശശികലയും. പാര്‍ട്ടി നേതൃത്വം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെയാണ് പന്നീര്‍ശെല്‍വം ക്യാമ്പിന്റെ പുതിയ ചുവടുവെപ്പെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തെ പിന്തുണച്ച് രംഗത്തെത്തിയതിനു പിന്നാലെ, ഇ മധുസൂദനനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ഇന്നലെ ശശികല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. പാര്‍ട്ടി മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നായിരുന്നു വിശദീകരണം. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉള്‍പ്പെടെ എല്ലാ പദവികളില്‍നിന്നും മധുസൂദനനെ നീക്കം ചെയ്തതായാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: സര്&#x200d;ക്കാര്&#x200d; രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, പാര്&#x200d;ട്ടിയില്&#x200d;നിന്ന് പരസ്പരം പുറത്താക്കി പ്രസീഡിയം ചെയര്&#x200d;മാന്&#x200d; മധുസൂദനനും ജനറല്&#x200d; സെക്രട്ടറി ശശികലയും. പാര്&#x200d;ട്ടി നേതൃത്വം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെയാണ് പന്നീര്&#x200d;ശെല്&#x200d;വം ക്യാമ്പിന്റെ പുതിയ ചുവടുവെപ്പെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു.</p>
<p>കാവല്&#x200d; മുഖ്യമന്ത്രി ഒ പന്നീര്&#x200d;ശെല്&#x200d;വത്തെ പിന്തുണച്ച് രംഗത്തെത്തിയതിനു പിന്നാലെ, ഇ മധുസൂദനനെ പാര്&#x200d;ട്ടിയില്&#x200d;നിന്നു പുറത്താക്കിയതായി ഇന്നലെ ശശികല വാര്&#x200d;ത്താക്കുറിപ്പില്&#x200d; അറിയിച്ചിരുന്നു. പാര്&#x200d;ട്ടി മൂല്യങ്ങള്&#x200d;ക്കും തത്വങ്ങള്&#x200d;ക്കും എതിരെ പ്രവര്&#x200d;ത്തിച്ചതിനാലാണ് നടപടിയെന്നായിരുന്നു വിശദീകരണം. പാര്&#x200d;ട്ടിയുടെ പ്രാഥമികാംഗത്വം ഉള്&#x200d;പ്പെടെ എല്ലാ പദവികളില്&#x200d;നിന്നും മധുസൂദനനെ നീക്കം ചെയ്തതായാണ് ഇടക്കാല ജനറല്&#x200d; സെക്രട്ടറിയായ ശശികല വാര്&#x200d;ത്താക്കുറിപ്പിറക്കിയത്. മുതിര്&#x200d;ന്ന നേതാവും മുന്&#x200d; മന്ത്രിയുമായ കെ.എ സെങ്കോട്ടയ്യന് പകരം ചുമതല നല്&#x200d;കിയതായും അവര്&#x200d; വ്യക്തമാക്കി.</p>
<p>എന്നാല്&#x200d; വൈകീട്ടോടെ ശശികലയെ പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കിയതായി മധുസൂദനനും അറിയിച്ചു. പാര്&#x200d;ട്ടി ഭരണഘടന പ്രകാരം ഭാരവാഹികളെ പുറത്താക്കാന്&#x200d; താല്&#x200d;ക്കാലിക ജനറല്&#x200d; സെക്രട്ടറിക്ക് അധികാരമില്ല. ജനറല്&#x200d; സെക്രട്ടറി കഴിഞ്ഞാല്&#x200d; പാര്&#x200d;ട്ടി ഭരണഘടന പ്രകാരം ഏറ്റവും കൂടുതല്&#x200d; അധികാരമുള്ളയാളാണ് പ്രസീഡിയം ചെയര്&#x200d;മാന്&#x200d;. അതുകൊണ്ടുതന്നെ ഇടക്കാല ജനറല്&#x200d; സെക്രട്ടറിയെ പുറത്താക്കാന്&#x200d; തനിക്ക് അധികാരമുണ്ടെന്നും ആ അധികാരം വിനിയോഗിക്കുന്നുവെന്നും മധുസൂദനന്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>നേരത്തെ ഒ പന്നീര്&#x200d;ശെല്&#x200d;വത്തെ പാര്&#x200d;ട്ടി ട്രഷറര്&#x200d; സ്ഥാനത്തുനിന്നു പുറത്താക്കിയ ശശികലയുടെ നടപടി നിലനില്&#x200d;ക്കില്ലെന്നും മധുസൂദനന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. ഇതോടെ എ.ഐ.എ.ഡി. എം.കെയിലെ ആഭ്യന്തരപ്പോര് കൂടുതല്&#x200d; സങ്കീര്&#x200d;ണമായി. പാര്&#x200d;ട്ടി പദവികള്&#x200d; സംബന്ധിച്ച തര്&#x200d;ക്കങ്ങള്&#x200d; ഉയര്&#x200d;ന്നതോടെ കോടതിയും ഗവര്&#x200d;ണറും കൈക്കൊള്ളുന്ന തീരുമാനത്തിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടും തമിഴ് രാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്&#x200d; നിര്&#x200d;ണായകമാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmk-crisis-i-sacked-sasikala-before-she-expelled-me-says-party-no-2-madhusudanan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍; 40 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കും</title>
		<link>https://www.chandrikadaily.com/chief-minister-sasikala-not-yet-for-reasons-including-governors-time.html</link>
					<comments>https://www.chandrikadaily.com/chief-minister-sasikala-not-yet-for-reasons-including-governors-time.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Feb 2017 06:30:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[jjayalalitha]]></category>
		<category><![CDATA[sasikala]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19328</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. നിശ്ചയിച്ച പ്രകാരം നാളെ സത്യപ്രതിജ്ഞ നടന്നേക്കില്ലെന്നാണ് വിവരം. ശശികലക്കെതിരെ സ്വത്ത് സമ്പാദന കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമോപദേശം തേടിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. സ്വത്തു സമ്പാദന കേസില്‍ സുപ്രീംകോടതി ഒരാഴ്ചക്കകം വിധി പറയാനിരിക്കെയാണ് ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചത്. കോടതിവിധി ശശികലക്ക് എതിരാണെങ്കില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കകം രാജിവെക്കേണ്ട സാഹചര്യമുണ്ടാകും. അതിനാല്‍ ഒരാഴ്ച കാത്തിരുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അണ്ണാഡിഎംകെ ജനറല്&#x200d; സെക്രട്ടറി വി.കെ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്&#x200d;. നിശ്ചയിച്ച പ്രകാരം നാളെ സത്യപ്രതിജ്ഞ നടന്നേക്കില്ലെന്നാണ് വിവരം. ശശികലക്കെതിരെ സ്വത്ത് സമ്പാദന കേസ് നിലനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവു നിയമോപദേശം തേടിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. സ്വത്തു സമ്പാദന കേസില്&#x200d; സുപ്രീംകോടതി ഒരാഴ്ചക്കകം വിധി പറയാനിരിക്കെയാണ് ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്&#x200d;ട്ടി പരിഗണിച്ചത്. കോടതിവിധി ശശികലക്ക് എതിരാണെങ്കില്&#x200d; സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കകം രാജിവെക്കേണ്ട സാഹചര്യമുണ്ടാകും. അതിനാല്&#x200d; ഒരാഴ്ച കാത്തിരുന്ന ശേഷം ഇതുസംബന്ധിച്ച തീരുമാനമെടുക്കാമെന്നാണ് ഗവര്&#x200d;ണര്&#x200d;ക്ക് ലഭിച്ച നിയമോപദേശം.<br />
അതിനിടെ, മുഖ്യമന്ത്രിയായി ശശികല സ്ഥാനമേല്&#x200d;ക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ജയലളിതയുടെ തോഴിയായിരുന്നവര്&#x200d; മുഖ്യമന്ത്രിയാകുന്നതിനെതിരെ പാര്&#x200d;ട്ടിയില്&#x200d; തന്നെ വിമര്&#x200d;ശനം ഉയരുന്നുണ്ട്. നടപടിയില്&#x200d; എതിര്&#x200d;പ്പുള്ള 40 എംഎല്&#x200d;എമാര്&#x200d; പാര്&#x200d;ട്ടി വിട്ടേക്കുമെന്നാണ് സൂചന. ഇവര്&#x200d; ഡിഎംകെ നേതൃത്വവുമായി അനൗദ്യോഗിക ചര്&#x200d;ച്ചകള്&#x200d; നടത്തിയതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-19330" src="https://www.chandrikadaily.com/wp-content/uploads/2017/02/Sasikala_PTI.jpg" alt="sasikala_pti" width="800" height="448" srcset="https://www.chandrikadaily.com/wp-content/uploads/2017/02/Sasikala_PTI.jpg 800w, https://www.chandrikadaily.com/wp-content/uploads/2017/02/Sasikala_PTI-300x168.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/Sasikala_PTI-768x430.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/02/Sasikala_PTI-696x390.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/02/Sasikala_PTI-750x420.jpg 750w" sizes="(max-width: 800px) 100vw, 800px" /><br />
സമൂഹമാധ്യമങ്ങളിലും ശശികലക്കെതിരെ രൂക്ഷ വിമര്&#x200d;ശനമുയരുന്നുണ്ട്. ശശികലക്കെതിരെ ക്രിക്കറ്റ് താരം ആര്&#x200d; അശ്വിന്റെയും ഗായിക സോഫിയ അഷ്‌റഫിന്റെയും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്&#x200d; ചര്&#x200d;ച്ച ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിലെ യുവാക്കള്&#x200d;ക്കായി 234 തൊഴിലവസരങ്ങള്&#x200d; ഒരുങ്ങിയിട്ടുണ്ടെന്നായിരുന്നു അശ്വിന്റെ പോസ്റ്റ്. 234 അംഗ നിയമസഭയയെയാണ് അശ്വിന്&#x200d; പരോക്ഷമായി വിമര്&#x200d;ശിച്ചത്. അതേസമയം, പോയസ് ഗാര്&#x200d;ഡന്&#x200d; റോഡിലൂടെ ശശികലക്കെതിരെ റാപ് ഗാനം പാടി നടക്കുന്ന ഫേസ്ബുക്ക് ലൈവിലൂടെയാണ് സോഫിയ അഷ്‌റഫ് തന്റെ പ്രതിഷേധം അറിയിച്ചത്. ഇത് വൈറലാവുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-minister-sasikala-not-yet-for-reasons-including-governors-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
