<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>team australia &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/team-australia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 19 Jan 2021 10:23:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>team australia &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഓസീസിനെ മലയർത്തിയടിച്ചത് ഈ താരങ്ങൾ</title>
		<link>https://www.chandrikadaily.com/indias-historic-win-against-australia.html</link>
					<comments>https://www.chandrikadaily.com/indias-historic-win-against-australia.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Tue, 19 Jan 2021 10:23:59 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[border gavaskar trophy]]></category>
		<category><![CDATA[gaba test]]></category>
		<category><![CDATA[historic win]]></category>
		<category><![CDATA[team australia]]></category>
		<category><![CDATA[team india]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177109</guid>

					<description><![CDATA[ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ പിറന്ന അഡലൈഡിലെ ഒന്നാം ടെസ്റ്റിൽ നിന്ന് ഐതിഹാസിക തിരിച്ചുവരവിനും പരമ്പര നേട്ടത്തിനും പ്രധാന പങ്ക് വഹിച്ച താരങ്ങളെ പരിചയപ്പെടാം]]></description>
										<content:encoded><![CDATA[<p>ബോർഡർ ഗവാസ്‌കർ ട്രോഫി നിലനിർത്താൻ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പരക്കിറങ്ങി, സ്ഥിരം ക്യാപ്റ്റനടക്കമില്ലാതെ റിസർവ്വ് താരങ്ങളെ വെച്ച് ചരിത്ര വിജയം നേടിയ ടീം ഇന്ത്യയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ലോകം. ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ പിറന്ന അഡലൈഡിലെ ഒന്നാം ടെസ്റ്റിൽ നിന്ന് ഐതിഹാസിക തിരിച്ചുവരവിനും പരമ്പര നേട്ടത്തിനും പ്രധാന പങ്ക് വഹിച്ച താരങ്ങളെ പരിചയപ്പെടാം.</p>
<p><img loading="lazy" class="alignnone size-medium wp-image-177101" src="https://www.chandrikadaily.com/wp-content/uploads/2021/01/crickt-300x180.jpg" alt="" width="300" height="180" srcset="https://www.chandrikadaily.com/wp-content/uploads/2021/01/crickt-300x180.jpg 300w, https://www.chandrikadaily.com/wp-content/uploads/2021/01/crickt-768x461.jpg 768w, https://www.chandrikadaily.com/wp-content/uploads/2021/01/crickt-167x100.jpg 167w, https://www.chandrikadaily.com/wp-content/uploads/2021/01/crickt-500x300.jpg 500w, https://www.chandrikadaily.com/wp-content/uploads/2021/01/crickt-690x414.jpg 690w, https://www.chandrikadaily.com/wp-content/uploads/2021/01/crickt.jpg 823w" sizes="(max-width: 300px) 100vw, 300px" /></p>
<p>അജിൻക്യ രഹാനെ<br />
ഈ തലമുറക്കും വരും തലമുറക്കും പഠിക്കാനും ചിന്തിക്കാനും ക്രിക്കറ്റ് എന്ന പേര് കേൾക്കുബോൾ ഓർക്കാനും വലിയ വലിയ അദ്ധ്യായങ്ങൾ എഴുതി വെച്ചു കൊണ്ടു ഇന്ത്യയുടെ രാശിയുള്ള ടെസ്റ്റ് നായകനെന്ന പേര് സ്വന്തം പേരിൽ കുറിച്ചാണ് രഹാന ജന്മനാട്ടിലേക്ക് മടങ്ങുന്നത്. അഡലൈഡ് ടെസ്റ്റിൽ എട്ട് വിക്കറ്റിന്റെ വൻതോൽവിയും ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ പിറന്ന നാണക്കേടും പേറിയായിരുന്നു ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. സ്ഥിരം ക്യാപ്റ്റൻ വിരാട് കോലിയും ഓപ്പണിംഗ് ബൗളർ മുഹമ്മദ് ഷമിയുമില്ലാത്ത ടീം. ഒന്നാം ടെസ്റ്റിനേക്കാൾ ദയനീയമായിരിക്കും ഇന്ത്യൻ തോൽവിയെന്ന് മൈക്കൽ വോനടക്കം പറഞ്ഞിടത്തുനിന്നാണ് രഹാനെ അവതരിക്കുന്നത്. ബാറ്റിംഗിൽ സെഞ്ച്വറിയും ക്യാപ്റ്റൻസിയിൽ അത്ഭുതവും കാട്ടി രഹാനെ നെടുംതൂണായപ്പോൾ എട്ട് വിക്കറ്റിന് ഓസീസിനെ തറപറ്റിച്ചാണ് ഇന്ത്യ ഗ്രൗണ്ട് വിട്ടത്. പരമ്പരയിലെ അവശേഷിച്ച മത്സരങ്ങളിലും രഹാനെയിലെ മികവ് കണ്ടു. റിസർവ്വ് താരങ്ങളെ ഓസ്‌ട്രേലിയയെപ്പോലൊരു ലോകോത്തര ടീമിനോട് മുട്ടാൻ മാത്രം പ്രാപ്തമാക്കിയ രഹാനെയായിരുന്നു ശരിക്കും ഇന്ത്യൻ നായകൻ.</p>
<p>ചേതേശ്വർ പൂജാര<br />
ക്രീസിലെ മക്കലേലി റോൾ ആയിരുന്നു പുജാരയുടേത്. അയാൾ വിറകുവെട്ടുകയും വെള്ളം കോരുകയും ചെയ്തു. എതിരാളികളും ആരാധകരും അയാളെ വെറുത്തു. അഞ്ചാം ദിവസത്തിലേക്ക് നീണ്ട ടെസ്റ്റിൽ അയാൾ തിന്ന 200ലേറെ പന്തുകളാണ് ഓസീസിന്റെ വിഖ്യാതമായ ബൗളിംഗ് നിരയുടെ ആത്മവിശ്വാസം തകർത്തത്. മൂന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും അയാൾ തിന്ന പന്തുകൾ തന്നെയാണ് ലോക റാങ്കിംഗിൽ ആദ്യ പത്തിലുൾപ്പെട്ട മൂന്ന് താരങ്ങളെ അണിനിരത്തിയ ഓസീസ് ബൗളിംഗ് ടിപ്പാർട്‌മെന്റിന്റെ മനോവീര്യം തകർത്തത്.</p>
<p>മുഹമ്മദ് സിറാജ്<br />
ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് പരുക്കേറ്റതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീമിന്റെ പേസ് വിഭാഗത്തെ നയിക്കേണ്ടിവന്ന സിറാജ്, ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിലാണ് അഞ്ച് വിക്കറ്റ് നേട്ടവുമായാണ് കരുത്തുകാട്ടിയത്. 19.5 ഓവറിൽ 73 റൺസ് വഴങ്ങിയായിരുന്നു സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് സ്‌കോർ 294 റൺസിൽ ഒതുങ്ങുകയും ചെയ്തു. ഈ പര്യടനത്തിൽ ഒരു ഇന്ത്യൻ ബോളർ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നതും ഇതാദ്യമാണ്. ഗാബയിൽ ഓസീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയതും സിറാജിന്റെ പന്തുകളായിരുന്നു.<br />
ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ അരങ്ങേറ്റം. ആ ടെസ്റ്റിൽ തന്നെ ഉമേഷിനും പരിക്ക് പറ്റി പുറത്തായി. മൂന്നാം ടെസ്റ്റിൽ ബുംമ്രയുടെ കൂടെ ഓപ്പണിങ് ബോളർ. നാലാം ടെസ്റ്റിൽ പരിക്കേറ്റ് ബുമ്രയും പുറത്തേക്ക്. അപ്പോഴേക്കും ഇന്ത്യയുടെ ഒന്നാം നമ്പർ ബൗളറായി സിറാജ് മാറുകയായിരുന്നു.<br />
മത്സരത്തിനിടെ വംശീയധിക്ഷേപം കൊണ്ട് കാണികൾ പരിഹസിച്ച സിറാജ് പരമ്പര കഴിയും മുന്നേ ഓസീസ് മണ്ണിൽ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. കൂറ്റൻ സ്‌കോറിലേക്ക് പോകുമായിരുന്ന ഓസീസ് ബാറ്റിങ് നിരയെ പിച്ചിചീന്തിയ ഓവറുകൾ. ഒരു ഓവറിൽ തന്നെ ഏറ്റവും അപകടകാരിയായ ലബുഷെയറിനെയും വൈഡിനെയും പുറത്താക്കിയതിന് പുറമെ തകർപ്പൻ ഫോമിലുള്ള സ്മിത്തിനെയും പുറത്താക്കിയ ഡെലിവറികൾ കൊണ്ട് ഓസ്‌ട്രേലിയൻ ഫാൻസിന് മറുപടി നൽകുകയായിരുന്നു അവൻ.</p>
<p><img loading="lazy" class="alignnone size-medium wp-image-177047" src="https://www.chandrikadaily.com/wp-content/uploads/2021/01/siraj-1-300x165.jpg" alt="" width="300" height="165" srcset="https://www.chandrikadaily.com/wp-content/uploads/2021/01/siraj-1-300x165.jpg 300w, https://www.chandrikadaily.com/wp-content/uploads/2021/01/siraj-1-182x100.jpg 182w, https://www.chandrikadaily.com/wp-content/uploads/2021/01/siraj-1-500x275.jpg 500w, https://www.chandrikadaily.com/wp-content/uploads/2021/01/siraj-1.jpg 549w" sizes="(max-width: 300px) 100vw, 300px" /></p>
<p>റിഷഭ് പന്ത്<br />
പക്വതയെത്താത്ത പയ്യനെന്ന് പലരും വിളിച്ചുകളിയാക്കിയ റിഷഭ് പന്തിന്റെ ഇന്നിംഗ്‌സുകൾ മൂന്നാം ടെസ്റ്റിൽ വിജയത്തിന് തുല്യമായ സമനിലക്കും നാലാം ടെസ്റ്റിലെ ചരിത്ര വിജയത്തിനും കാരണമായത്. ഏകദിന ശൈലിയിൽ കളിച്ച പന്ത്, ക്രീസിലുള്ളപ്പോഴെല്ലാം ജയിക്കുമെന്ന പ്രതീക്ഷ ഇന്ത്യൻ ക്യാമ്പിൽ സജീവമായിരുന്നു. ഇന്ന് അവസാന സെഷനിൽ വാഷിംഗടൺ സുന്ദറിനൊപ്പം ഓവറിൽ ആറ് റണ്ണിന് മേൽ ശരാശരി വന്നപ്പോഴും പതറാതെ റിഷഭാണ് ഇന്ത്യൻ ക്യാമ്പിനെ വിജയതീരമണിയിച്ചത്.</p>
<p><img loading="lazy" class="alignnone size-medium wp-image-177099" src="https://www.chandrikadaily.com/wp-content/uploads/2021/01/INDIAN-VICTORY-300x228.jpg" alt="" width="300" height="228" srcset="https://www.chandrikadaily.com/wp-content/uploads/2021/01/INDIAN-VICTORY-300x228.jpg 300w, https://www.chandrikadaily.com/wp-content/uploads/2021/01/INDIAN-VICTORY-768x584.jpg 768w, https://www.chandrikadaily.com/wp-content/uploads/2021/01/INDIAN-VICTORY-131x100.jpg 131w, https://www.chandrikadaily.com/wp-content/uploads/2021/01/INDIAN-VICTORY-500x380.jpg 500w, https://www.chandrikadaily.com/wp-content/uploads/2021/01/INDIAN-VICTORY-690x525.jpg 690w, https://www.chandrikadaily.com/wp-content/uploads/2021/01/INDIAN-VICTORY.jpg 777w" sizes="(max-width: 300px) 100vw, 300px" /></p>
<p>അശ്വിൻ-ഹനുമ വിഹാരി<br />
തോൽവിയെന്നുറപ്പിച്ച സിഡ്‌നി ടെസ്റ്റിൽ അസഹ്യമായ പുറം വേദന കൊണ്ട് പുളഞ്ഞ അശ്വിനും പരിക്കേറ്റ് റൺസെടുക്കാൻ പോലും കഴിയാതിരുന്ന ഹനുമ വിഹാരിയുമായിരുന്നു വിജയത്തിന് തുല്യമായ സമനില ഇന്ത്യക്ക് സമ്മാനിച്ചത്. 186ന് അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഒരു ദിവസം മുഴുവൻ രക്ഷിച്ച് നിർത്തിയത് ഈ ജോഡികളായിരുന്നു. വിദേശ പിച്ചിൽ അശ്വിൻ എന്ത് കാണിക്കും എന്ന് പറഞ്ഞവരോട് മുന്നിൽ ഇനി ഞാൻ എന്ത് കാണിക്കണം എന്ന് ചെറുത് നിന്ന ബാറ്റിങ് പ്രതിരോധം. പരിക്ക് പറ്റി ഓടാൻ പറ്റാതെ ക്ഷമയുടെ പര്യയമായി മാറിയ ഹനുമാൻ വിഹാരി. അതെ ഇന്ത്യക്ക് മൂന്നാം ടെസ്റ്റിൽ വിജയത്തിനു തുല്യമായ സമനില നൽകിയത് ഇവരായിരുന്നു. നാലാം ടെസ്റ്റിലേക്കുള്ള പോരാട്ട വീര്യവും</p>
<p>വാഷിംഗ്ടൺ സുന്ദർ- ശ്രാദ്ധുൽ ഠാക്കൂർ<br />
ഗാബയിലെ നാലാം ടെസ്റ്റിൽ ആസ്പത്രി വാർഡ് പോലെയായിരുന്നു ഇന്ത്യൻ സ്‌ക്വാഡ്. ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന, ഇന്ത്യ ഒരിക്കൽ പോലും ജയിച്ചിട്ടില്ലാത്ത ഓസീസ് പതിറ്റാണ്ടുകളായി തോറ്റിട്ടില്ലാത്ത ഗാബയെന്ന ഓസീസിന്റെ ഹൃദയഭൂമിയിൽ ഇന്ത്യ കളത്തിലിറങ്ങുന്നു. മുൻ നിര പ്രതീക്ഷക്കൊത്തുയരാതിരുന്നപ്പോൾ, കന്നിക്കാരായ വാഷിംഗ്ടൺ സുന്ദർ- ശ്രാദ്ധുൽ ഠാക്കൂർ സഖ്യം നേടിയ റൺസുകളാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ നിർണായകമായത്. ഓസ്‌ട്രേലിക്കെതിരെയുള്ള നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിൽ മത്സരത്തിന്റെ രണ്ടാം ദിനം ആറിന് 186 എന്ന നിലയിൽ നിന്നും സെഞ്ച്വറി കൂട്ടുകെട്ടുമായി ആദ്യ രാജ്യാന്തര ടെസ്റ്റ് മത്സരം കളിക്കുന്ന വാഷിംഗ്ടൺ സുന്ദറും ശ്രാദ്ധുൽ ാക്കൂറും ഏഴാം വിക്കറ്റലിൽ നേടിയ റെക്കോഡ് കൂട്ടുകെട്ടാണ് വൻതകർച്ചിൽ നിന്ന് ഇന്ത്യയെ കരകയറ്റിയ്ത്. ടീം സ്‌കോർ 309ലെത്തിച്ചാണ് ഈ സഖ്യം വഴിപിരിഞ്ഞത്. ഏഴാം വിക്കറ്റിൽ 121 റൺസ് നേടി ശർദുൽ താക്കൂറും വാഷിംഗ്ടൺ സുന്ദറും ചേർത്തു. ശ്രാദ്ധുൽ 67ഉം വാഷിംഗ്ടൺ സുന്ദർ 62ഉം റൺസസെടുത്തു. ഇരുവരും തങ്ങളുടെ കന്നി ടെസ്റ്റ് അർദ്ധസെഞ്ച്വറികളാണ് ആസ്‌ട്രേലിയക്കെതിരെ നേടിയത്. ഈ മികവാണ് ചരിത്രവിജയത്തിലേക്ക് ഇന്ത്യക്ക് വെളിച്ചമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indias-historic-win-against-australia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/australia-test-team-to-tour-india.html</link>
					<comments>https://www.chandrikadaily.com/australia-test-team-to-tour-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Jan 2017 17:49:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[cricket australia]]></category>
		<category><![CDATA[team australia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16893</guid>

					<description><![CDATA[വിക്ടോറിയ: ഫെബ്രുവരിയില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമില്‍ തിരിച്ചെത്തി. നാലു സ്പിന്നര്‍മാരുള്ള ടീമില്‍ പുതുമുഖ സ്പിന്നര്‍ മിച്ചല്‍ സ്വെപ്‌സണെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2004ന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാത്തതിനാല്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും സംഘത്തിനും ഈ പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. ഫെബ്രുവരി 23 ന് പൂനെയിലാണ് ആദ്യ ടെസ്റ്റ്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ് ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര നടക്കുന്നത്. ഇന്ത്യയില്‍ എത്ത്തരം പിച്ചുകളാണ് ഒരുക്കിയിട്ടുള്ളതെന്നത് പ്രധാനമാണെന്നും സ്പിന്നിനെ തുണയ്ക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>വിക്ടോറിയ: ഫെബ്രുവരിയില്&#x200d; നടക്കുന്ന ഇന്ത്യന്&#x200d; പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്&#x200d; ടീമിനെ പ്രഖ്യാപിച്ചു. ഗ്ലെന്&#x200d; മാക്‌സ്‌വെല്&#x200d; ടീമില്&#x200d; തിരിച്ചെത്തി. നാലു സ്പിന്നര്&#x200d;മാരുള്ള ടീമില്&#x200d; പുതുമുഖ സ്പിന്നര്&#x200d; മിച്ചല്&#x200d; സ്വെപ്‌സണെയും ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. 2004ന് ശേഷം ഇന്ത്യയില്&#x200d; ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാത്തതിനാല്&#x200d; ക്യാപ്റ്റന്&#x200d; സ്റ്റീവ് സ്മിത്തിനും സംഘത്തിനും ഈ പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. ഫെബ്രുവരി 23 ന് പൂനെയിലാണ് ആദ്യ ടെസ്റ്റ്. ഫെബ്രുവരിയിലും മാര്&#x200d;ച്ചിലുമായാണ് ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര നടക്കുന്നത്. ഇന്ത്യയില്&#x200d; എത്ത്തരം പിച്ചുകളാണ് ഒരുക്കിയിട്ടുള്ളതെന്നത് പ്രധാനമാണെന്നും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളുണ്ടാകും എന്ന് ഉറപ്പുള്ളതിനാലാണ് മിച്ചല്&#x200d; സ്വെപ്‌സണെ ടീമില്&#x200d; ഉള്&#x200d;പ്പെടുത്തിയെതെന്നും ഓസീസ് സെലക്ടര്&#x200d;മാര്&#x200d; പറഞ്ഞു. ഇന്ത്യക്കെതിരെ സ്വെപ്‌സണ് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സെലക്ടര്&#x200d;മാര്&#x200d; പ്രത്യാശ പ്രകടിപ്പിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷോണ്&#x200d; മാര്&#x200d;ഷും ടീമില്&#x200d; തിരികെയ്ത്തിയിട്ടുണ്ട്.</p>
<p><strong>ഓസീസ് ടീം</strong><br />
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്&#x200d;നര്&#x200d;, ആഷ്റ്റന്&#x200d; ആഗര്&#x200d;, ജാക്‌സണ്&#x200d; ബേര്&#x200d;ഡ്, പീറ്റര്&#x200d; ഹാന്&#x200d;ഡ്‌സ്‌കോംമ്പ്്, ജോഷ് ഹേസല്&#x200d;വുഡ്, ഉസ്മാന്&#x200d; ഖ്വാജ, നഥന്&#x200d; ലിയോണ്&#x200d;, മിച്ചല്&#x200d; മാര്&#x200d;ഷ്, ,ഷോണ്&#x200d; മാര്&#x200d;ഷ്, ഗ്ലന്&#x200d; മാക്‌സ്‌വെല്&#x200d;, സ്റ്റീവ് ഒകീഫി, മാത്യു റെന്&#x200d;ഷോ, മിച്ചല്&#x200d; സ്റ്റാര്&#x200d;ക്ക്, മിച്ചല്&#x200d; സ്വെപ്‌സണ്&#x200d;, മാത്യു വേഡ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/australia-test-team-to-tour-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റെക്കോര്‍ഡ് നേട്ടത്തോടെ വാര്‍ണര്‍; പിന്നിലായത് പോണ്ടിങും ഹെയ്ഡനും</title>
		<link>https://www.chandrikadaily.com/warner-create-record-in-australia.html</link>
					<comments>https://www.chandrikadaily.com/warner-create-record-in-australia.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Dec 2016 14:35:13 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[david warner]]></category>
		<category><![CDATA[team australia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=12066</guid>

					<description><![CDATA[മെല്‍ബണ്‍: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് അപൂര്‍വ റെക്കോര്‍ഡ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനെന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്. റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡന്‍ എന്നിവരെയാണ് വാര്‍ണര്‍ പിന്തള്ളിയത്. 2016ല്‍ ആറ് സെഞ്ച്വറികളാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. 2003,2007 എന്നീ വര്‍ഷങ്ങളില്‍ റിക്കി പോണ്ടിങ് അഞ്ചും 2007ല്‍ മാത്യു ഹെയ്ഡന്‍ അഞ്ചും സെഞ്ച്വറികളാണ് നേടിയത്. എന്നാല്‍ കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നാണ് നേട്ടമെന്നത് [&#8230;]]]></description>
										<content:encoded><![CDATA[<p>മെല്&#x200d;ബണ്&#x200d;: ന്യൂസിലാന്&#x200d;ഡിനെതിരായ രണ്ടാം ഏകദിനത്തില്&#x200d; സെഞ്ച്വറി നേടിയതോടെ ഓസ്‌ട്രേലിയന്&#x200d; ഓപ്പണിങ് ബാറ്റ്‌സ്മാന്&#x200d; ഡേവിഡ് വാര്&#x200d;ണര്&#x200d;ക്ക് അപൂര്&#x200d;വ റെക്കോര്&#x200d;ഡ്. ഒരു കലണ്ടര്&#x200d; വര്&#x200d;ഷത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; സെഞ്ച്വറികള്&#x200d; നേടുന്ന ഓസ്‌ട്രേലിയന്&#x200d; ബാറ്റ്‌സ്മാനെന്ന നേട്ടമാണ് വാര്&#x200d;ണര്&#x200d; സ്വന്തം പേരിലാക്കിയത്. റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡന്&#x200d; എന്നിവരെയാണ് വാര്&#x200d;ണര്&#x200d; പിന്തള്ളിയത്.</p>
<p>2016ല്&#x200d; ആറ് സെഞ്ച്വറികളാണ് വാര്&#x200d;ണര്&#x200d; സ്വന്തമാക്കിയത്. 2003,2007 എന്നീ വര്&#x200d;ഷങ്ങളില്&#x200d; റിക്കി പോണ്ടിങ് അഞ്ചും 2007ല്&#x200d; മാത്യു ഹെയ്ഡന്&#x200d; അഞ്ചും സെഞ്ച്വറികളാണ് നേടിയത്. എന്നാല്&#x200d; കുറഞ്ഞ ഇന്നിങ്‌സുകളില്&#x200d; നിന്നാണ് നേട്ടമെന്നത് വാര്&#x200d;ണറിന്റെ പ്രത്യേകതയാണ്. പോണ്ടിങ് 31, 30 ഇന്നിങ്‌സുകളില്&#x200d; നിന്നാണെങ്കില്&#x200d; ഹെയ്ഡന്&#x200d; 24 ഇന്നിങ്‌സുകളില്&#x200d; നിന്നുമാണ്.</p>
<p>എന്നാല്&#x200d; വാര്&#x200d;ണര്&#x200d; ആറ് സെഞ്ച്വറികള്&#x200d; നേടിയത് 22 ഇന്നിങ്‌സുകളില്&#x200d; നിന്നുമാണ്. ന്യൂസിലാന്&#x200d;ഡിനെതിരായ മത്സരത്തില്&#x200d; 119 റണ്&#x200d;സാണ് വാര്&#x200d;ണര്&#x200d; സ്വന്തമാക്കിയത്. 115 പന്തില്&#x200d; നിന്ന് പതിനാല് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു വാര്&#x200d;ണറിന്റെ ഇന്നിങ്‌സ്. മത്സരത്തില്&#x200d; ഓസ്‌ട്രേലിയ വിജയിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/warner-create-record-in-australia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഹതാരത്തോട് മോശമായി സംസാരിച്ചതിന് മാക്‌സ്‌വല്ലിന് പിഴ</title>
		<link>https://www.chandrikadaily.com/glenn-maxwell-fined-by-australian-team.html</link>
					<comments>https://www.chandrikadaily.com/glenn-maxwell-fined-by-australian-team.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Dec 2016 09:19:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[team australia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=11356</guid>

					<description><![CDATA[സിഡ്‌നി: സഹതാരത്തോട് മോശമായി സംസാരിച്ച ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പിഴ. ഷഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെയാണ് വിവാദമായ സംഭവം നടന്നത്. സഹ താരവും ദേശീയ ടീം അംഗവുമായ മാത്യൂ വേഡിനെതിരെയാണ് മാക്‌സ്‌വെല്ലിന്റെ പരമാര്‍ശം. ബാറ്റിങ് ഓര്‍ഡറുമായി ബന്ധപ്പെട്ടാണ് വിവാദം. വേഡിനെ തന്നെക്കാളും മുന്നെ ഇറക്കിയതാണ് മാക്‌സ്‌വല്ലിനെ ചൊടിപ്പിച്ചത്. ടീം ഒസ്‌ട്രേലിയയാണ് പിഴ വിധിച്ചത്. എന്നാല്‍ എത്രയെന്ന് വ്യക്തമല്ല. ടീം അംഗങ്ങള്‍ തമ്മില്‍ ബഹുമാനം കളിയുടെ മികവിന് അനിവാര്യമാണെന്നും അല്ലാത്ത സംഭവങ്ങള്‍ മോശമായി ബാധിക്കുമെന്ന് കണ്ടാണ് പിഴ [&#8230;]]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: സഹതാരത്തോട് മോശമായി സംസാരിച്ച ഓസ്‌ട്രേലിയന്&#x200d; വെടിക്കെട്ട് ബാറ്റ്‌സ്മാന്&#x200d; ഗ്ലെന്&#x200d; മാക്‌സ്‌വെല്ലിന് പിഴ. ഷഫീല്&#x200d;ഡ് ഷീല്&#x200d;ഡ് മത്സരത്തിനിടെയാണ് വിവാദമായ സംഭവം നടന്നത്. സഹ താരവും ദേശീയ ടീം അംഗവുമായ മാത്യൂ വേഡിനെതിരെയാണ് മാക്‌സ്‌വെല്ലിന്റെ പരമാര്&#x200d;ശം. ബാറ്റിങ് ഓര്&#x200d;ഡറുമായി ബന്ധപ്പെട്ടാണ് വിവാദം. വേഡിനെ തന്നെക്കാളും മുന്നെ ഇറക്കിയതാണ് മാക്‌സ്‌വല്ലിനെ ചൊടിപ്പിച്ചത്.</p>
<p>ടീം ഒസ്‌ട്രേലിയയാണ് പിഴ വിധിച്ചത്. എന്നാല്&#x200d; എത്രയെന്ന് വ്യക്തമല്ല. ടീം അംഗങ്ങള്&#x200d; തമ്മില്&#x200d; ബഹുമാനം കളിയുടെ മികവിന് അനിവാര്യമാണെന്നും അല്ലാത്ത സംഭവങ്ങള്&#x200d; മോശമായി ബാധിക്കുമെന്ന് കണ്ടാണ് പിഴ ചുമത്തിയതെന്നും ഓസ്‌ട്രേലിയന്&#x200d; നായകന്&#x200d; സ്റ്റീവന്&#x200d; സ്മിത്ത് പറഞ്ഞു. മാക്‌സ്‌വല്ലിനെ വിമര്&#x200d;ശിച്ചാണ് സ്മിത്ത് സംസാരിച്ചത്.</p>
<p>അതേസമയം മാക്‌സ്‌വല്ലിന്റെ കരിയറിനെ പിഴ ബാധിക്കില്ലെന്നും സ്മിത്ത് പറഞ്ഞു. മോശം ഫോമിനെ തുടര്&#x200d;ന്ന് മാക്‌സ്വല്&#x200d; ദേശീയ ഏകദിന ടീമില്&#x200d; നിന്ന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നഷ്ടമായതിന് ശേഷം വന്&#x200d; അഴിച്ചുപണിക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. ന്യൂസിലാന്&#x200d;ഡിനെതിരായ ഏകദിന പരമ്പരയാണ് ഇനി കംഗാരുക്കള്&#x200d;ക്ക് കളിക്കാനുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/glenn-maxwell-fined-by-australian-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
