<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Tejashwi Yadav &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tejashwi-yadav/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 29 Oct 2025 12:45:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Tejashwi Yadav &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;അധികാരത്തിലെത്തിയാല്‍ 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകള്‍&#8217;: തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/if-we-come-to-power-we-will-offer-cooking-gas-cylinders-for-rs-500-tejashwi-yadav.html</link>
					<comments>https://www.chandrikadaily.com/if-we-come-to-power-we-will-offer-cooking-gas-cylinders-for-rs-500-tejashwi-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 Oct 2025 12:44:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[election]]></category>
		<category><![CDATA[india allaince]]></category>
		<category><![CDATA[Tejashwi Yadav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360963</guid>

					<description><![CDATA[പട്‌ന: ബിഹാറില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. മുസാഫര്‍പൂരില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും റാലിയില്‍ സംബന്ധിച്ചിരുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ തേജസ്വി യാദവ് പരിഹസിച്ചു. &#8216;റിമോട്ട് കണ്‍ട്രോള്‍ വഴി&#8217; സംസ്ഥാനം ഭരിക്കുന്ന ബിജെപി ജെഡിയു നേതാവിനെ പാവയാക്കുകയാണെന്ന് തേജസ്വി പറഞ്ഞു. ബീഹാറില്‍ വോട്ട് തേടുകയും ഗുജറാത്തില്‍ മാത്രം ഫാക്ടറികള്‍ സ്ഥാപിക്കുന്നതില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാറില്&#x200d; പ്രതിപക്ഷ ഇന്ത്യ മുന്നണി അധികാരത്തില്&#x200d; വന്നാല്&#x200d; 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകള്&#x200d; നല്&#x200d;കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയും ആര്&#x200d;ജെഡി നേതാവുമായ തേജസ്വി യാദവ്. മുസാഫര്&#x200d;പൂരില്&#x200d; നടന്ന ഒരു റാലിയില്&#x200d; സംസാരിക്കുമ്പോഴായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം. കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d;ഗാന്ധിയും റാലിയില്&#x200d; സംബന്ധിച്ചിരുന്നു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്&#x200d;ഡിഎ സര്&#x200d;ക്കാരിനെ തേജസ്വി യാദവ് പരിഹസിച്ചു. &#8216;റിമോട്ട് കണ്&#x200d;ട്രോള്&#x200d; വഴി&#8217; സംസ്ഥാനം ഭരിക്കുന്ന ബിജെപി ജെഡിയു നേതാവിനെ പാവയാക്കുകയാണെന്ന് തേജസ്വി പറഞ്ഞു. ബീഹാറില്&#x200d; വോട്ട് തേടുകയും ഗുജറാത്തില്&#x200d; മാത്രം ഫാക്ടറികള്&#x200d; സ്ഥാപിക്കുന്നതില്&#x200d; ശ്രദ്ധ പുലര്&#x200d;ത്തുകയും ചെയ്യുന്ന പുറത്തുനിന്നുള്ളവരുടെ (ബഹാരി) നിയന്ത്രണത്തിലുള്ള സര്&#x200d;ക്കാരിനെ നമ്മള്&#x200d; ബിഹാറികള്&#x200d; പുറത്താക്കണം. തേജസ്വി യാദവ് ആവശ്യപ്പെട്ടു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രായാധിക്യവും തന്റെ ചെറുപ്പവും സൂചിപ്പിക്കാനായി ടി ഷര്&#x200d;ട്ട് ധരിച്ചാണ് തേജസ്വി യാദവ് പ്രചാരണത്തിനെത്തിയത്. യുവ കി സര്&#x200d;ക്കാര്&#x200d;&#8217; എന്ന മുദ്രാവാക്യം വിളിക്കാന്&#x200d; ജനക്കൂട്ടത്തെ അദ്ദേഹം പ്രേരിപ്പിച്ചു. നിതീഷ് കുമാര്&#x200d; സര്&#x200d;ക്കാര്&#x200d; സമീപകാലത്ത് സ്വീകരിച്ച നിരവധി ജനകീയ പദ്ധതികള്&#x200d; താന്&#x200d; മുമ്പ് വാഗ്ദാനം ചെയ്തതിന്റെ പകര്&#x200d;പ്പായിരുന്നു എന്നും തേജസ്വി അവകാശപ്പെട്ടു.</p>
<p>ആര്&#x200d;ജെഡി അധികാരത്തിലെത്തിയാല്&#x200d; 200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു. ഇത് വോട്ടര്&#x200d;മാരെ ആകര്&#x200d;ഷിക്കുമെന്ന് അധികാരത്തിലിരുന്നവര്&#x200d; ഭയപ്പെട്ടു. അതിനാല്&#x200d;, നിതീഷ് കുമാര്&#x200d; സര്&#x200d;ക്കാര്&#x200d; 125 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കി. 2,500 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് വാഗ്ദാനം ചെയ്യുന്ന &#8216;മയി ബഹിന്&#x200d; യോജന&#8217; പോലുള്ള തന്റെ സ്ത്രീ കേന്ദ്രീകൃത വാഗ്ദാനങ്ങളുടെ മറ്റൊരു പകര്&#x200d;പ്പാണ് നിതീഷ് കുമാര്&#x200d; സര്&#x200d;ക്കാര്&#x200d; അടുത്തിടെ ആരംഭിച്ച &#8216;മുഖ്യമന്ത്രി മഹിളാ റോജ്ഗര്&#x200d; യോജനയെന്നും തേജസ്വി യാദവ് പറഞ്ഞു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-we-come-to-power-we-will-offer-cooking-gas-cylinders-for-rs-500-tejashwi-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി പോലെ ബിഹാറില്&#x200d; ആവര്&#x200d;ത്തിക്കില്ല; ബിഹാറിലെ ജനങ്ങള്&#x200d; മാറ്റത്തിന് വേണ്ടി കാത്തിരിക്കുന്നു: തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/like-delhi-bihar-will-not-repeat-itself-people-of-bihar-are-waiting-for-change-tejashwi-yadav.html</link>
					<comments>https://www.chandrikadaily.com/like-delhi-bihar-will-not-repeat-itself-people-of-bihar-are-waiting-for-change-tejashwi-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Feb 2025 09:42:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[Tejashwi Yadav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329228</guid>

					<description><![CDATA[ബിഹാര്&#x200d; എന്നും ബിഹാറാണെന്നും അവിടുത്തെ സ്ഥിതിഗതികള്&#x200d; നിങ്ങള്&#x200d;ക്ക് ആ സമയങ്ങളില്&#x200d; മനസിലാവുമെന്നും തേജസ്വി യാദവ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ബിഹാര്&#x200d; തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ആര്&#x200d;.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഡല്&#x200d;ഹിയില്&#x200d; ബി.ജെ.പി നേടിയ വിജയം ബിഹാര്&#x200d; തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന അവകാശവാദങ്ങള്&#x200d; ഉയരുന്നതിനിടെയാണ് തേജസ്വി യാദവിന്റെ പ്രതികരണം. ബിഹാര്&#x200d; എന്നും ബിഹാറാണെന്നും അവിടുത്തെ സ്ഥിതിഗതികള്&#x200d; നിങ്ങള്&#x200d;ക്ക് ആ സമയങ്ങളില്&#x200d; മനസിലാവുമെന്നും തേജസ്വി യാദവ് പറഞ്ഞു. ഡല്&#x200d;ഹിയിലെ രാഷ്ട്രീയ സാഹചര്യങ്ങളല്ല ബിഹാറിലേതെന്നും ബിഹാറിലെ ജനങ്ങള്&#x200d; മാറ്റത്തിന് കാത്തിരിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു.</p>
<p>ഡല്&#x200d;ഹിയില്&#x200d; 27 വര്&#x200d;ഷത്തിന് ശേഷമാണ് ബി.ജെ.പി അധികാരത്തില്&#x200d; വരുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണവേളയില്&#x200d; ജനങ്ങള്&#x200d;ക്ക് നല്&#x200d;കിയ വാഗ്ദാനങ്ങള്&#x200d; ബി.ജെ.പി പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വാഗ്ദാനങ്ങളില്&#x200d; മാത്രം ഇക്കാര്യങ്ങള്&#x200d; ഒതുങ്ങി പോവില്ലെന്ന് കരുതുന്നതായും തേജസ്വി പറഞ്ഞു. ജനാധിപത്യത്തില്&#x200d; ജനങ്ങളാണ് യഥാര്&#x200d;ത്ഥ യജമാനന്&#x200d;മാരെന്നും ആര് ഭരിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.</p>
<p>ജനവിധി എപ്പോഴും ബഹുമാനിക്കപ്പെണ്ടേതുണ്ടെന്നും അതേസമയം ജനവിധിക്ക് വേണ്ടി ഉയര്&#x200d;ത്തിയ വാഗ്ദാനങ്ങള്&#x200d; പാലിക്കപ്പെടാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. ഡല്&#x200d;ഹി ഓരു കാഴ്ച മാത്രമാണെന്നും ബിഹാര്&#x200d; ഇപ്പോഴും അവശേഷിക്കുന്നുവെന്നുമായിരുന്നു എന്&#x200d;.ഡി.എ നേതാക്കള്&#x200d; ഉന്നയിച്ചിരുന്നത്. കേന്ദ്രമന്ത്രി ജിതിന്&#x200d; റാം മാഞ്ചി ഉള്&#x200d;പ്പെടെയുള്ളവരാണ് പരാമര്&#x200d;ശം നടത്തിയത്.</p>
<p>നിലവില്&#x200d; നിതീഷ് കുമാറിന്റെ നേതൃത്വത്തില്&#x200d; എന്&#x200d;.ഡി.എ സഖ്യമാണ് ബിഹാര്&#x200d; ഭരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നതിനായി എന്&#x200d;.ഡി.എ സഖ്യം ഒരുങ്ങി കഴിഞ്ഞതായും സംയുക്ത യോഗങ്ങള്&#x200d; വിളിച്ച് ചേര്&#x200d;ത്തതായും റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നിരുന്നു. ഡല്&#x200d;ഹി നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ആകെയുള്ള 70ല്&#x200d; 48 മണ്ഡലത്തിലും ബി.ജെ.പിയാണ് ജയിച്ചത്. ഭരണകക്ഷിയായ ആം ആദ്മി പാര്&#x200d;ട്ടി 22 സീറ്റില്&#x200d; ഒതുങ്ങുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/like-delhi-bihar-will-not-repeat-itself-people-of-bihar-are-waiting-for-change-tejashwi-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജീവനുള്ള കാലത്തോളം മുസ്‌ലിംകളുടെ അവകാശങ്ങൾ ആരും കവർന്നെടുക്കില്ല; നിതീഷിനെയും ഹിമന്ത ബിശ്വ ശര്&#x200d;മയെയും രൂക്ഷമായി വിമർശിച്ച് തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/no-one-will-take-away-the-rights-of-muslims-as-long-as-they-live-tejashwi-yadav-strongly-criticized-nitish-and-himanta-biswa-sharma.html</link>
					<comments>https://www.chandrikadaily.com/no-one-will-take-away-the-rights-of-muslims-as-long-as-they-live-tejashwi-yadav-strongly-criticized-nitish-and-himanta-biswa-sharma.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 30 Aug 2024 17:18:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[Tejashwi Yadav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307968</guid>

					<description><![CDATA[നിതീഷ് എന്&#x200d;ഡിഎക്കൊപ്പം ചേര്&#x200d;ന്നതോടെ ഇന്ത്യാസഖ്യത്തിന്റെ മുഖമായി ബിഹാറില്&#x200d; നിറയുകയാണ് തേജസ്വി.]]></description>
										<content:encoded><![CDATA[<p>അസം നിയമസഭയില്&#x200d; ജുമുഅ നിസ്‌കാരത്തിനായുള്ള സമയം ഒഴിവാക്കിയ സംഭവത്തില്&#x200d; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മയെയും ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറിനെയും രൂക്ഷമായി വിമര്&#x200d;ശിച്ച് ബീഹാര്&#x200d; പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാദള്&#x200d; (ആര്&#x200d;.ജെ.ഡി) നേതാവുമായ തേജസ്വി യാദവ്.</p>
<p>തരംതാഴ്ന്ന ജനപ്രീതിക്കുള്ള ശ്രമമാണ് അസം മുഖ്യമന്ത്രിയുടേതെന്നും ബി.ജെ.പി മുസ്ലിംകളെ എല്ലാ തരത്തിലും പീഡിപ്പിക്കാനാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും തേജസ്വി തുറന്നടിച്ചു. ബി.ജെ.പിക്കൊപ്പം നില്&#x200d;ക്കുന്ന നിതീഷ് കുമാര്&#x200d; ഇക്കാര്യത്തില്&#x200d; മൗനം പാലിക്കുകയാണ്. ഞങ്ങളുടെ ഭരണകാലത്ത് ഇങ്ങനെ ഒരു ദുരവസ്ഥ ന്യൂനപക്ഷങ്ങള്&#x200d;ക്ക് വരില്ലെന്നും തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ഏതെങ്കിലും തരത്തില്&#x200d; ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാനും സമൂഹത്തില്&#x200d; വിദ്വേഷം പടര്&#x200d;ത്താനും ബി.ജെ.പിക്കാരുടെ ശ്രമം. ഇവിടെ ഒരു ബി.ജെ.പി എം.എല്&#x200d;.എയും മന്ത്രിയും നിയമസഭയില്&#x200d; കുരങ്ങിനെപ്പോലെ ചാടിവീണിരുന്നു. മുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയുമെന്ന് പറഞ്ഞ്. തങ്ങള്&#x200d; ജീവിച്ചിരിക്കുന്ന കാലത്തോളം ഒരാള്&#x200d;ക്കും മുസ്ലിംകളുടെ അവകാശങ്ങള്&#x200d; ആര്&#x200d;ക്കും കവര്&#x200d;ന്നെടുക്കാന്&#x200d; കഴിയില്ലെന്നും തേജസ്വി തുറന്നടിച്ചു.നിതീഷ് എന്&#x200d;ഡിഎക്കൊപ്പം ചേര്&#x200d;ന്നതോടെ ഇന്ത്യാസഖ്യത്തിന്റെ മുഖമായി ബിഹാറില്&#x200d; നിറയുകയാണ് തേജസ്വി.</p>
<p>വിശ്വാസികളായ നിയമസാമാജികര്&#x200d;ക്കും മറ്റും ജുമുഅ നിസ്‌കാരത്തിന് സൗകര്യപ്പെടുന്ന വിധം വെള്ളിയാഴ്ച ഉച്ച 12 മുതല്&#x200d; രണ്ടുവരെ നിയമസഭക്ക് ഇടവേള അനുവദിച്ചിരുന്നതാണ് അസം സര്&#x200d;ക്കാര്&#x200d; നിര്&#x200d;ത്തിയത്. ലോക്‌സഭയിലോ രാജ്യസഭയിലോ മറ്റു നിയമസഭകളിലോ ഇത്തരത്തില്&#x200d; ജുമുഅ നമസ്‌കാരത്തിനായി ഇടവേള അനുവദിക്കാറില്ലെന്ന വാദമുയര്&#x200d;ത്തിയാണ് നിര്&#x200d;ത്തിയത്. ബ്രിട്ടീഷ്‌കാലം മുതലുള്ള നിയമമാണ് മാറ്റിയത്. നിയമസഭ സ്പീക്കര്&#x200d; വിളിച്ചുചേര്&#x200d;ത്ത യോഗത്തിലാണ് തീരുമാനം.</p>
<p>തിങ്കളാഴ്ച മുതല്&#x200d; വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്&#x200d; രാവിലെ ഒമ്പതരക്കാണ് അസം നിയമസഭ സമ്മേളനം തുടങ്ങുക. എന്നാല്&#x200d;, വെള്ളിയാഴ്ച ഒമ്പത് മണിക്ക് സമ്മേളനം തുടങ്ങും. ഇടവേള ഒഴിവാക്കിയതോടെ ഇനി എല്ലാ ദിവസവും ഒമ്പതരക്കാവും സമ്മേളനം തുടങ്ങുക. നേരത്തെ 2023 ഡിസംബറില്&#x200d; രാജ്യസഭയില്&#x200d; ജുമുഅ നിസ്‌കാരത്തിനായി അനുവദിച്ചിരുന്ന 30 മിനിറ്റ് ഇടവേള ഒഴിവാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-one-will-take-away-the-rights-of-muslims-as-long-as-they-live-tejashwi-yadav-strongly-criticized-nitish-and-himanta-biswa-sharma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എന്തും സംഭവിക്കാം, കാത്തിരുന്ന് കാണൂ&#8217;; തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/1anything-can-happen-just-wait-and-see-tejashwi-yadav-wait-and-see-tejashwi-yadav.html</link>
					<comments>https://www.chandrikadaily.com/1anything-can-happen-just-wait-and-see-tejashwi-yadav-wait-and-see-tejashwi-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Jun 2024 10:40:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Tejashwi Yadav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299459</guid>

					<description><![CDATA[ഇന്ത്യ മുന്നണിയുടെ യോഗത്തിനായി ഡല്&#x200d;ഹിയിലെത്തിയപ്പോഴാണ് തേജസ്വി യാദവിന്റെ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>ഇന്ത്യ മുന്നണി സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്&#x200d;കി രാഷ്ട്രീയ ജനത ദള്&#x200d; നേതാവ് തേജസ്വി യാദവ്. ഇന്ത്യ മുന്നണിയുടെ യോഗത്തിനായി ഡല്&#x200d;ഹിയിലെത്തിയപ്പോഴാണ് തേജസ്വി യാദവിന്റെ പ്രതികരണം. എല്ലാം കാത്തിരുന്ന് കാണുവെന്നായിരുന്നു തേജസ്വിയുടെ പ്രതികരണം.</p>
<p>തേജസ്വി യാദവും ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറും ഒരേ വിമാനത്തിലാണ് ഡല്&#x200d;ഹിയിലെത്തിയത്. ഇരുവരും ഒന്നിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്&#x200d; പുറത്ത് വന്നിരുന്നു. നിങ്ങള്&#x200d; ഒരല്&#x200d;പ്പം ക്ഷമകാണിക്കണമെന്നും തേജസ്വി മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു.</p>
<p>നിതീഷുമൊത്ത് ഒന്നിച്ചുള്ള യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്&#x200d; പരസ്പരം അഭിവാദ്യം അര്&#x200d;പ്പിച്ചുവെന്ന് മാത്രമായിരുന്നു തേജസ്വിയുടെ മറുപടി. അതേസമയം, സര്&#x200d;ക്കാര്&#x200d; രൂപീകരണ ചര്&#x200d;ച്ചകള്&#x200d;ക്ക് തന്നെയാണ് നിതീഷും ഡല്&#x200d;ഹിയിലെത്തിയത്. സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുമെന്ന് നിതീഷ് കുമാര്&#x200d; യാദവും പറഞ്ഞു.</p>
<p>2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്&#x200d; ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാന്&#x200d; സാധിച്ചിട്ടില്ല. ജെ.ഡി.യു, ടി.ഡി.പി പാര്&#x200d;ട്ടികളുടെ പിന്തുണയില്ലാതെ ബി.ജെ.പിക്ക് കേന്ദ്രത്തില്&#x200d; സര്&#x200d;ക്കാര്&#x200d; രുപീകരിക്കാനാവില്ല. ഇതിനിടെ എന്&#x200d;.ഡി.എയിലെ ചില സഖ്യകക്ഷികളുമായി ഇന്&#x200d;ഡ്യ മുന്നണി ചര്&#x200d;ച്ച തുടങ്ങിയെന്ന റിപ്പോര്&#x200d;ട്ടുകളും പുറത്ത് വന്നിരുന്നു. എന്&#x200d;.ഡി.എയിലെ ചിലരെ അടര്&#x200d;ത്തിയെടുത്ത് കേന്ദ്രത്തില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; ഇന്&#x200d;ഡ്യ സഖ്യം ഒരുങ്ങുന്നുവെന്നാണ് സൂചന.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1anything-can-happen-just-wait-and-see-tejashwi-yadav-wait-and-see-tejashwi-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിതീഷ് കുമാർ ബി.ജെ.പിയുമായി നല്ല രസത്തിലല്ല; തെരഞ്ഞെടുപ്പിനു ശേഷം വലിയൊരു മാറ്റം സംഭവിക്കും -തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/nitish-kumar-not-on-good-terms-with-bjp-a-big-change-will-happen-after-the-elections-tejashwi-yadav.html</link>
					<comments>https://www.chandrikadaily.com/nitish-kumar-not-on-good-terms-with-bjp-a-big-change-will-happen-after-the-elections-tejashwi-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 May 2024 14:13:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[nitish kumar]]></category>
		<category><![CDATA[Tejashwi Yadav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299012</guid>

					<description><![CDATA[ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയതായി ഞാൻ കേട്ടിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയൊരു കാര്യം സംഭവിക്കുമെന്നാണ്.​-തേജസ്വി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയ സംഭവ വികാസമുണ്ടാകുമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബി.ജെ.പിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നല്ല രസത്തിലല്ലെന്നും തേജസ്വി യാദവ് അവകാശപ്പെട്ടു.</p>
<p>നിതീഷ് കുമാർ സഖ്യം വിട്ട് ജനുവരിയിൽ ബി.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കിയതോടെ തേജസ്വിക്ക് ഉപപ്രധാനമന്ത്രി സ്ഥാനം നഷ്ടമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ വലിയൊരു തീരുമാനമെടുക്കും. ഇപ്പോൾ ​തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും അദ്ദേഹം പോകുന്നില്ല.-തേജസ്വി പറഞ്ഞു.</p>
<p>ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയതായി ഞാൻ കേട്ടിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയൊരു കാര്യം സംഭവിക്കുമെന്നാണ്.​-തേജസ്വി പറഞ്ഞു. ​ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തേജസ്വി യാദവ് അവകാശപ്പെട്ടു.</p>
<p>സഖ്യത്തിന് 300 സീറ്റ് എങ്കിലും ലഭിക്കും. ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ മൂന്ന് കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ പോകുന്നത്.-തേജസ്വി കൂട്ടിച്ചേർത്തു. 2022 ലാണ് നിതീഷ് കുമാർ എൻ.ഡി.എ സഖ്യം വിട്ട് പ്രതിപക്ഷമായ മഹാഗഡ്ബന്ധനൊപ്പം ചേർന്നത്. 2024 ജനുവരിയിൽ സഖ്യം വിട്ട് വീണ്ടും ബി.ജെ.പിക്കൊപ്പം പോയി. ഒമ്പതാംതവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.</p>
<p>ബിഹാറിൽ ബി.ജെ.പി 17ഉം ജെ.ഡി.യു 16ഉം സീറ്റുകളി​ലാണ് മത്സരിക്കുന്നത്. ചിരാഗ് പാസ്വാന്റെ ​ലോക് ജൻശക്തി അഞ്ചു സീറ്റിലും ജിതൻ മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവ ഓരോ സീറ്റുകളിലും മത്സരിക്കുന്നു. കോൺഗ്രസും ആർ.ജെ.ഡിയും ഇടതുപാർട്ടികളും ഒന്നിച്ചാണ് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumar-not-on-good-terms-with-bjp-a-big-change-will-happen-after-the-elections-tejashwi-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തേജസ്വിക്കൊപ്പം ബിഹാറിനെ ഇളക്കിമറിച്ച് രാഹുല്&#x200d; ഗാന്ധി; പ്രചാരണ വേദികളില്&#x200d; വന്&#x200d;ജനസഞ്ചയം</title>
		<link>https://www.chandrikadaily.com/bihar-assembly-election-2020-live-updates-pm-only-lies-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/bihar-assembly-election-2020-live-updates-pm-only-lies-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Oct 2020 10:26:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Tejashwi Yadav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163661</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ കവച്ചുവെക്കുന്ന വന്&#x200d;ജനസഞ്ചയമാണ് രാഹുലിന്റെ നേതൃത്വത്തില്&#x200d; നടന്ന മഹാസഖ്യത്തിന്റെ റാലിയിലുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്&#x200d; പാലിച്ച് പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; മാര്&#x200d;ഗനിര്&#x200d;ദേശം പുറത്തിറക്കിയിരുന്നെങ്കിലും ഇതെ ലംഘിക്കുന്ന ജനപങ്കാളിത്തമാണ് റാലിയിലെന്ന് ചിത്രങ്ങള്&#x200d; വ്യക്തമാക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>പറ്റ്ന: ബിഹാര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഇനി ദിവസങ്ങള്&#x200d; മാത്രം അവശേഷിക്കേ, വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥി തേജസ്വി യാദവിനൊപ്പം പ്രചാരണ വേദികള്&#x200d; ഇളക്കിമറിച്ച് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി. ചൈനയുമായുള്ള അതിര്&#x200d;ത്തി സംഘര്&#x200d;ഷം കോവിഡ് തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്&#x200d;ണമായി പരാജയപ്പെട്ടതായി കാണിച്ച് രൂക്ഷ വിമര്&#x200d;ശനവുമായാണ് രാഹുല്&#x200d; വേദികളില്&#x200d; ആവേശമാവുന്നത്.</p>
<p>അതിര്&#x200d;ത്തിയില്&#x200d; ചൈനയുമായുളള സംഘര്&#x200d;ഷം നിലനില്&#x200d;ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തെ അപമാനിച്ചുവെന്ന് കോണ്&#x200d;ഗ്രസ് നേതാവ് പൊതുജനത്തിന് മുമ്പില്&#x200d; തുറന്നടിച്ചു. ലഡാക്കില്&#x200d; അതിര്&#x200d;ത്തി ലംഘിച്ച് ചൈന നുഴഞ്ഞുക്കയറ്റം നടത്തിയിട്ടില്ല എന്ന മോദിയുടെ വാക്കുകള്&#x200d; പച്ചനുണയാണെന്നും രാഹുല്&#x200d; ആവര്&#x200d;ത്തിച്ചു. ബിഹാറിലെ നവാഡ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്&#x200d; പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടി നല്&#x200d;കി സംസാരിക്കുകയായിരുന്നു രാഹുല്&#x200d; ഗാന്ധി.</p>
<p><img loading="lazy" class="alignnone size-full wp-image-163668" src="https://www.chandrikadaily.com/wp-content/uploads/2020/10/ElAATebXgAAF1zJ.jpg" alt="" width="1024" height="515" /></p>
<p>ഗാല്&#x200d;വന്&#x200d; താഴ്വരയിലെ സൈനികരുടെ ജീവത്യാഗവുമായി ബന്ധപ്പെട്ട് മോദിയുടെ പ്രസ്താവനയ്ക്കുളള മറുപടിയാണ് രാഹുലിന്റെ വാക്കുകള്&#x200d;. രാജ്യത്തിന് തലകുനിക്കാന്&#x200d; ഇടനല്&#x200d;കാതെ ബിഹാറിന്റെ പുത്രന്മാര്&#x200d; ജീവന്&#x200d; നല്&#x200d;കി എന്നായിരുന്നു ഗാല്&#x200d;വാനിലെ ഇന്ത്യാ- ചൈനാ സംഘര്&#x200d;ഷത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞത്. ബിഹാറിലെ ജവാന്&#x200d;മാര്&#x200d; രക്തസാക്ഷിത്വം വരിച്ചപ്പോള്&#x200d; പ്രധാനമന്ത്രി എന്തു ചെയ്യുകയായിരുന്നു എന്നതാണ് തന്റെ ചോദ്യമെന്നാണ് രാഹുല്&#x200d; തിരിച്ചുചോദിച്ചത്.</p>
<p>ലഡാക്കില്&#x200d; ചൈന നുഴഞ്ഞുക്കയറ്റം നടത്തി എന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; തളളിയതിലൂടെ മോദി സൈന്യത്തെ അപമാനിച്ചിരിക്കുകയാണ്. ലഡാക്കില്&#x200d; ഇന്ത്യയുടെ അധീനതയിലുണ്ടായിരുന്ന 1200 ചതുരശ്ര കിലോമീറ്റര്&#x200d; ഭാഗം ചൈന കയ്യേറിയതായി രാഹുല്&#x200d; ഗാന്ധി ആരോപിച്ചു. ചൈനയില്&#x200d; നിന്ന് ഭൂമി എന്ന് തിരിച്ചുപിടിക്കുമെന്ന് രാജ്യത്തോട് പറയാന്&#x200d; മോദിയെ രാഹുല്&#x200d; വെല്ലുവിളിച്ചു.</p>
<p>മോദി സര്&#x200d;ക്കാര്&#x200d; നടപ്പാക്കിയ വിവാദ കാര്&#x200d;ഷിക നിയമത്തിനെതിരേയും രാഹുല്&#x200d; സംസാരിച്ചു. കര്&#x200d;ഷകരെ ആക്രമിക്കാന്&#x200d; മോദി സര്&#x200d;ക്കാര്&#x200d; മൂന്ന് പുതിയ കാര്&#x200d;ഷിക നിയമങ്ങള്&#x200d; ഉണ്ടാക്കിയിട്ടുണ്ട്. ബിഹാറിലെ മാന്&#x200d;ഡിസും എംഎസ്പിയുമായിരുന്നു അവര്&#x200d; ആദ്യം അവസാനിപ്പിച്ചിരുന്നത്, എന്നാല്&#x200d; ഇപ്പോള്&#x200d; അവര്&#x200d; അത് മുഴുവന്&#x200d; രാജ്യത്തേക്കും വ്യാപിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ തൊഴിലില്ലാത്തവരാക്കാനാണ് പ്രധാനമന്ത്രി പോകുന്നു. പ്രധാനമന്ത്രി മോദി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണന്നും, രാഹുല്&#x200d; ഗാന്ധി പറഞ്ഞു. എന്&#x200d;.ഡി.എയുടെ പ്രചാരണ റാലിയില്&#x200d; മോദി നടത്തിയ പ്രസ്താവനകള്&#x200d;ക്കാണ് രാഹുലിന്റെ മറുപടി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">LIVE: Shri Rahul Gandhi addresses Public Rally in Hisua, Nawada, Bihar <a href="https://t.co/u3Imsxb32A">https://t.co/u3Imsxb32A</a></p>
<p>&mdash; Indian Youth Congress (@IYC) <a href="https://twitter.com/IYC/status/1319535672366039040?ref_src=twsrc%5Etfw">October 23, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ കവച്ചുവെക്കുന്ന വന്&#x200d;ജനസഞ്ചയമാണ് രാഹുലിന്റെ നേതൃത്വത്തില്&#x200d; നടന്ന മഹാസഖ്യത്തിന്റെ റാലിയിലുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്&#x200d; പാലിച്ച് പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; മാര്&#x200d;ഗനിര്&#x200d;ദേശം പുറത്തിറക്കിയിരുന്നെങ്കിലും ഇതെ ലംഘിക്കുന്ന ജനപങ്കാളിത്തമാണ് റാലിയിലെന്ന് ചിത്രങ്ങള്&#x200d; വ്യക്തമാക്കുന്നുണ്ട്.</p>
<p>ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെ രാജ്യത്ത് ജനരോഷമുയരുന്നതിനിടെയാണ് മാഹാസഖ്യത്തിന്റെ റാലി ആവേശമാവുന്നത്. കൊവിഡിനെ രാഷ്ട്രീയ ആയുധമാക്കി ബിജെപി പുറത്തിറക്കിയ കൊവിഡ് വാക്‌സിന്&#x200d; പ്രഖ്യാപനം ജനത്തിന്റെ മരണഭയത്തെ വില്&#x200d;ക്കുന്നതാണെന്നും ആര്&#x200d;ജെഡി വിമര്&#x200d;ശിച്ചു. കൊവിഡ് വാക്‌സിന്&#x200d; എന്നത് രാജ്യത്തിന്റേതാണ്. അല്ലാതെ ബിജെപിയുടേതല്ല. രോഗത്തിന്റെയും മരണത്തിന്റെയും ഭയം വില്&#x200d;ക്കുകയല്ലാതെ അവര്&#x200d;ക്ക് മറ്റ് മാര്&#x200d;ഗം അവര്&#x200d;ക്കില്ലെന്നതാണ് വാക്‌സിന്&#x200d; രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്&#x200d; നിന്ന് മനസിലാകുന്നത്. ബിഹാരി ആത്മാഭിമാനമുള്ളവനാണ്, മക്കളുടെ ഭാവി ഒരു ചെറിയ കാര്യങ്ങള്&#x200d;ക്ക് വില്&#x200d;ക്കുന്നവന്നവനല്ല, ആര്&#x200d;ജെഡി വ്യക്തമാക്ക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-assembly-election-2020-live-updates-pm-only-lies-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥിയായി രാഹുല്&#x200d; മാത്രമല്ല; തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/rahul-gandhi-not-sole-opposition-pm-candidate-tejashwi-yadav.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-not-sole-opposition-pm-candidate-tejashwi-yadav.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Jul 2018 14:42:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[RJD]]></category>
		<category><![CDATA[Tejashwi Yadav]]></category>
		<category><![CDATA[upa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95859</guid>

					<description><![CDATA[പറ്റ്ന: പ്രതിപക്ഷനിരയില്&#x200d; നിന്നും പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥിയായി കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി മാത്രമല്ല ഉള്ളതെന്ന് ആര്&#x200d;.ജെ.ഡി നേതാവ് തേജസ്വി യാദവ്. പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്&#x200d;.സി.പി തലവന്&#x200d; ശരദ് പവാര്&#x200d;, ബി.എസ്.പി നേതാവ് മായാവതി ഇവരെല്ലാം പ്രധാമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നവരാണെന്ന് ബീഹാര്&#x200d; മുന്&#x200d; ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് പറഞ്ഞു. പ്രധാനമന്ത്രി പദത്തെ കുറിച്ചുള്ള ചോദ്യത്തിന് ആര്&#x200d;.ജെ.ഡിയെ സംബന്ധിച്ച് പ്രധാനമന്ത്രി പദം ഒരു വലിയ വിഷയമല്ലെന്നും രാജ്യത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>പറ്റ്ന: പ്രതിപക്ഷനിരയില്&#x200d; നിന്നും പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥിയായി കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി മാത്രമല്ല ഉള്ളതെന്ന് ആര്&#x200d;.ജെ.ഡി നേതാവ് തേജസ്വി യാദവ്. പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്&#x200d;.സി.പി തലവന്&#x200d; ശരദ് പവാര്&#x200d;, ബി.എസ്.പി നേതാവ് മായാവതി ഇവരെല്ലാം പ്രധാമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നവരാണെന്ന് ബീഹാര്&#x200d; മുന്&#x200d; ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് പറഞ്ഞു.</p>
<p>പ്രധാനമന്ത്രി പദത്തെ കുറിച്ചുള്ള ചോദ്യത്തിന് ആര്&#x200d;.ജെ.ഡിയെ സംബന്ധിച്ച് പ്രധാനമന്ത്രി പദം ഒരു വലിയ വിഷയമല്ലെന്നും രാജ്യത്ത് യഥാര്&#x200d;ത്ഥത്തില്&#x200d; വലിയ പ്രശ്നങ്ങള്&#x200d; വേറെയുണ്ടെന്നുമായിരുന്നു തേജസ്വിയുടെ മറുപടി. പൊതു തെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷവിശാല സംഖ്യതത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥി ആരായിരിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്&#x200d; എല്ലാവരും കൂടിയിരുന്ന് ആലോചിക്കേണ്ട കാര്യമാണെന്നും അതിനായി മത്സരിക്കുന്നത് രാഹുല്&#x200d; മാത്രമല്ലെന്നുമായിരുന്നു തേജസ്വി പ്രതികരിച്ചത്.</p>
<p>പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; എല്ലാവരും കൂടി തീരുമാനിക്കുന്ന പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥി ആരായാലും അവരെ ആര്&#x200d;.ജെ.ഡി പിന്തുണയ്ക്കും. ഇന്ത്യന്&#x200d; ഭരണഘടനയെ സംരക്ഷിക്കാന്&#x200d; പോന്ന ഒരു നേതാവിനെയാണ് പ്രതിപക്ഷത്തിന് ഉയര്&#x200d;ത്തിക്കാണിക്കാന്&#x200d; വേണ്ടത്. രാഹുല്&#x200d; ഒരുപക്ഷേ അങ്ങനെയൊരു നേതാവാകാം. ശക്തമായ ഒരു മഹാസഖ്യത്തിനായി രാഹുല്&#x200d; എല്ലാവരേയും ഒരുമിപ്പിക്കേണ്ടതുണ്ട്&#8217;- തേജസ്വി പറഞ്ഞു.</p>
<p>കോണ്&#x200d;ഗ്രസുമായി നല്ലബന്ധം പുലര്&#x200d;ത്തുന്ന ആര്&#x200d;.ജെ.ഡി 2019 ലെ തെരഞ്ഞെുപ്പില്&#x200d; രാഹുല്&#x200d; ഗാന്ധിക്ക് പൂര്&#x200d;ണപിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-not-sole-opposition-pm-candidate-tejashwi-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; പ്രധാനമന്ത്രിയാകണമെന്ന് ജനങ്ങള്&#x200d; തീരുമാനിച്ചാല്&#x200d; ആര്&#x200d;ക്കും തടയാനാവില്ല: തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/if-people-decide-rahul-will-become-prime-minister-tejaswi-yadav.html</link>
					<comments>https://www.chandrikadaily.com/if-people-decide-rahul-will-become-prime-minister-tejaswi-yadav.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 04 Jun 2018 11:33:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Tejashwi Yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88521</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാഹുല്&#x200d; ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ജനങ്ങള്&#x200d; തീരുമാനിച്ചാല്&#x200d; ആര്&#x200d;ക്കും അദ്ദേഹത്തെ തടയാനാവില്ലെന്ന് ആര്&#x200d;.ജെ.ഡി നേതാവ് തേജസ്വി യാദവ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്&#x200d; താനായിരിക്കും പ്രധാനമന്ത്രിയെന്ന രാഹുലിന്റെ യുക്തിയില്&#x200d; തെറ്റില്ലെന്നും തേജസ്വി യാദവ് ഹിന്ദുസ്ഥാന്&#x200d; ടൈംസിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; വ്യക്തമാക്കി. 2014-ല്&#x200d; ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്&#x200d; മോദി പ്രധാനമന്ത്രിയായി. 2019-ല്&#x200d; മറ്റേതെങ്കിലും പാര്&#x200d;ട്ടിയാണ് വലിയ ഒറ്റകക്ഷിയെങ്കില്&#x200d; അവര്&#x200d;ക്കും പ്രധാനമന്ത്രി പദത്തിന് അവകാശവാദമുന്നയിക്കാനാവും. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്&#x200d; മാത്രം സ്വാധീനമുള്ള തന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഹുല്&#x200d; ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് രാജ്യത്തെ ജനങ്ങള്&#x200d; തീരുമാനിച്ചാല്&#x200d; ആര്&#x200d;ക്കും അദ്ദേഹത്തെ തടയാനാവില്ലെന്ന് ആര്&#x200d;.ജെ.ഡി നേതാവ് തേജസ്വി യാദവ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്&#x200d; താനായിരിക്കും പ്രധാനമന്ത്രിയെന്ന രാഹുലിന്റെ യുക്തിയില്&#x200d; തെറ്റില്ലെന്നും തേജസ്വി യാദവ് ഹിന്ദുസ്ഥാന്&#x200d; ടൈംസിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; വ്യക്തമാക്കി.</p>
<p>2014-ല്&#x200d; ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്&#x200d; മോദി പ്രധാനമന്ത്രിയായി. 2019-ല്&#x200d; മറ്റേതെങ്കിലും പാര്&#x200d;ട്ടിയാണ് വലിയ ഒറ്റകക്ഷിയെങ്കില്&#x200d; അവര്&#x200d;ക്കും പ്രധാനമന്ത്രി പദത്തിന് അവകാശവാദമുന്നയിക്കാനാവും. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്&#x200d; മാത്രം സ്വാധീനമുള്ള തന്റെ പാര്&#x200d;ട്ടി പ്രതിപക്ഷ ഐക്യനിരക്കാണ് ശ്രമിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.</p>
<p>രാഹുല്&#x200d; കഴിവുള്ള നേതാവാണ്. രാഹുല്&#x200d; പോവുന്നിടത്തെല്ലാം ശക്തമായ പ്രചാരണം നടത്താന്&#x200d; ബി.ജെ.പി അധ്യക്ഷന്&#x200d; അമിത് ഷായും പ്രധാനമന്ത്രി മോദിയും നിര്&#x200d;ബന്ധിതരാവുകയാണ്. എന്തിനാണ് മോദി രാഹുലിനെ ഇത്രമാത്രം ഭയപ്പെടുന്നതെന്നും തേജസ്വി യാദവ് ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-people-decide-rahul-will-become-prime-minister-tejaswi-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവജാത ശിശുവിന് രക്തം നല്&#x200d;കാന്&#x200d; അഷ്ഫാഖ് നോമ്പു മുറിച്ചു; അഭിന്ദനവുമായി തേജശ്വി യാദവ്</title>
		<link>https://www.chandrikadaily.com/tejashwi-yadav-congratulates-ashfaq-the-blood-donor.html</link>
					<comments>https://www.chandrikadaily.com/tejashwi-yadav-congratulates-ashfaq-the-blood-donor.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 28 May 2018 08:18:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Religious Harmony]]></category>
		<category><![CDATA[religious tolerence]]></category>
		<category><![CDATA[Tejashwi Yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87514</guid>

					<description><![CDATA[പട്‌ന: നവജാത ശിശുവിന് രക്തം നല്&#x200d;കുന്നതിനായി നോമ്പുമുറിച്ച മുസ്‌ലിം യുവാവിന് അഭിനന്ദനവുമായി ബിഹാര്&#x200d; പ്രതിപക്ഷ നേതാവും ആര്&#x200d;.ജെ.തി നേതാവുമായ തേജശ്വി യാദവ്. സംഘികളുടെ വക്രബുദ്ധിക്ക് ബിഹാറിന്റെ മതസൗഹാര്&#x200d;ദം തകര്&#x200d;ക്കാന്&#x200d; കഴിയുകയില്ല എന്ന കുറിപ്പോടെയാണ് തേജശ്വി യാദവ് മുഹമ്മദ് അഷ്ഫാഖ് എന്ന യുവാവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സശസ്ത്ര സീമാബല്ലിലെ (എസ്.എസ്.ബി) സൈനികനായ രമേഷ് സിങ്ങിന്റെ രണ്ടുദിവസം മാത്രം പ്രായമായ കുഞ്ഞിന് രക്തം നല്&#x200d;കുന്നതിനായി മുഹമ്മദ് അഷ്ഫാഖ് നോമ്പു മുറിച്ചത്. രമേശിന്റെ ഭാര്യ ആര്&#x200d;തി കുമാരി ശസ്ത്രക്രിയയിലൂടെ [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: നവജാത ശിശുവിന് രക്തം നല്&#x200d;കുന്നതിനായി നോമ്പുമുറിച്ച മുസ്‌ലിം യുവാവിന് അഭിനന്ദനവുമായി ബിഹാര്&#x200d; പ്രതിപക്ഷ നേതാവും ആര്&#x200d;.ജെ.തി നേതാവുമായ തേജശ്വി യാദവ്. സംഘികളുടെ വക്രബുദ്ധിക്ക് ബിഹാറിന്റെ മതസൗഹാര്&#x200d;ദം തകര്&#x200d;ക്കാന്&#x200d; കഴിയുകയില്ല എന്ന കുറിപ്പോടെയാണ് തേജശ്വി യാദവ് മുഹമ്മദ് അഷ്ഫാഖ് എന്ന യുവാവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്.</p>
<p>തിങ്കളാഴ്ചയാണ് സശസ്ത്ര സീമാബല്ലിലെ (എസ്.എസ്.ബി) സൈനികനായ രമേഷ് സിങ്ങിന്റെ രണ്ടുദിവസം മാത്രം പ്രായമായ കുഞ്ഞിന് രക്തം നല്&#x200d;കുന്നതിനായി മുഹമ്മദ് അഷ്ഫാഖ് നോമ്പു മുറിച്ചത്. രമേശിന്റെ ഭാര്യ ആര്&#x200d;തി കുമാരി ശസ്ത്രക്രിയയിലൂടെ ജന്മം നല്&#x200d;കിയ പെണ്&#x200d;കുട്ടി ധര്&#x200d;ഭംഗ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.</p>
<p>വ്യാപകമായി ലഭ്യമല്ലാത്ത &#8216;ഒ നെഗറ്റീവ്&#8217; ഗ്രൂപ്പില്&#x200d;പ്പെട്ട രക്തം ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്&#x200d;പ്പെട്ടതോടെയാണ് അഷ്ഫാഖ് രക്തദാനത്തിന് സന്നദ്ധത അറിയിച്ച് രംഗത്തുവന്നത്. എന്നാല്&#x200d;, നോമ്പുകാരനായ അഷ്ഫാഖ് മണിക്കൂറുകളായി ഭക്ഷം കഴിച്ചിട്ടില്ല എന്നതിനാല്&#x200d; രക്തം എടുക്കാന്&#x200d; കഴിയില്ല എന്ന് ബ്ലഡ് ബാങ്ക് അധികൃതര്&#x200d; അറിയിച്ചു. ഇതിനെ തുടര്&#x200d;ന്നാണ് അഷ്ഫാഖ് നോമ്പ് മുറിച്ചത്.</p>
<p>&#8216;നോമ്പ് പിന്നീട് നോറ്റുവീട്ടാവുന്നതാണ്. ജീവന്&#x200d; രക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നാണ് ഞാന്&#x200d; മനസ്സിലാക്കുന്നത്. അവള്&#x200d; (കുട്ടി) ഒരു സുരക്ഷാ സൈനികന്റെ മകളാണ് എന്നതും എനിക്ക് പ്രചോദനമേകി.&#8217; &#8211; അഷ്ഫാഖ് പറഞ്ഞു. ഇസ്ലാമിക നിയമപ്രകാരം, ജീവരക്ഷയടക്കമുള്ള അടിയന്തര ഘട്ടങ്ങളില്&#x200d; നോമ്പു മുറിക്കുകയാണ് ചെയ്യേണ്ടത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">That’s Bihar for you. The great land of Buddha, Guru Govind Singh, Mahavir, Mata Sita, Hazrat Makhdoom Yahiya Maneri. The sinister designs of Sanghis can’t break the social harmony of us. We all are proud to be Bihari.</p>
<p>My sincere thanks to Mohammad Ashfaq. <a href="https://t.co/JKlFfqwEJ2">https://t.co/JKlFfqwEJ2</a></p>
<p>— Tejashwi Yadav (@yadavtejashwi) <a href="https://twitter.com/yadavtejashwi/status/1001006671676694528?ref_src=twsrc%5Etfw">May 28, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അഷ്ഫാഖിന്റെ സന്നദ്ധത മാധ്യമങ്ങളില്&#x200d; ചര്&#x200d;ച്ചയായതോടെയാണ് തേജശ്വി യാദവ് അഭിനന്ദനവുമായി രംഗത്തുവന്നത്.</p>
<p>&#8216;ഇതാണ് ബിഹാര്&#x200d;. ശ്രീബുദ്ധന്റെയും ഗുരു ഗോവിന്ദ് സിങിന്റെയും മഹാവീറിന്റെയും സീതാ മാതാവിന്റെയും ഹസ്രത്ത് മഖ്ദൂം യഹ്‌യാ മനേരിയുടെയും നാട്. സംഘികളുടെ കുത്സിത ബുദ്ധികള്&#x200d;ക്ക് ഞങ്ങളുടെ സാമൂഹിക ഐക്യം തകര്&#x200d;ക്കാന്&#x200d; കഴിയുകയില്ല. ബിഹാരി എന്ന നിലയില്&#x200d; ഞങ്ങള്&#x200d;ക്കെല്ലാം അഭിമാനമുണ്ട്.&#8217; &#8211; മുന്&#x200d; ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായി തേജശ്വി കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tejashwi-yadav-congratulates-ashfaq-the-blood-donor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരാഴ്ചക്കിടെ 8.5 ലക്ഷം ശൗചാലയം നിര്&#x200d;മിച്ചെന്ന മോദിയുടെ വാദം പൊളിച്ചടുക്കി തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/pm-says-8-5-lakh-toilets-built-in-a-week-in-bihar-tejashwi-yadav-does-the-math.html</link>
					<comments>https://www.chandrikadaily.com/pm-says-8-5-lakh-toilets-built-in-a-week-in-bihar-tejashwi-yadav-does-the-math.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Apr 2018 07:23:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[Tejashwi Yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=79696</guid>

					<description><![CDATA[പറ്റ്‌ന: പ്രതിഛായ ഉയര്&#x200d;ത്താന്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അവകാശവാദത്തെ പൊളിച്ചടുക്കി ബിഹാര്&#x200d; പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്ത്. ബിഹാറില്&#x200d; ഒരാഴ്ചക്കിടെ 8.5 ലക്ഷം ശൗചാലയം നിര്&#x200d;മിച്ചുവെന്ന മോദിയുടെ വാദമാണ് തേജസ്വി പൊളിച്ചടുക്കിയത്. പ്രധാനമന്ത്രി പറഞ്ഞ കണക്ക് ശരിയാകണമെങ്കില്&#x200d; മിനിറ്റില്&#x200d; 84 ശൗചാലയങ്ങള്&#x200d; നിര്&#x200d;മിക്കപ്പെടണമെന്നാണ് തേജസ്വി ചൂണ്ടിക്കാട്ടിയത്. മോദിയുടെ ഇത്തരം വാദം ബിഹാര്&#x200d; മുഖ്യമന്ത്രി പോലും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രസ്താവനക്കു മറുപടിയായി വ്യക്തമായ കണക്കുകളും തേജസ്വി യാദവ് ട്വിറ്ററിലൂടെ നിരത്തി. PM claimed 8.50 [&#8230;]]]></description>
										<content:encoded><![CDATA[<p>പറ്റ്‌ന: പ്രതിഛായ ഉയര്&#x200d;ത്താന്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അവകാശവാദത്തെ പൊളിച്ചടുക്കി ബിഹാര്&#x200d; പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്ത്.</p>
<p>ബിഹാറില്&#x200d; ഒരാഴ്ചക്കിടെ 8.5 ലക്ഷം ശൗചാലയം നിര്&#x200d;മിച്ചുവെന്ന മോദിയുടെ വാദമാണ് തേജസ്വി പൊളിച്ചടുക്കിയത്. പ്രധാനമന്ത്രി പറഞ്ഞ കണക്ക് ശരിയാകണമെങ്കില്&#x200d; മിനിറ്റില്&#x200d; 84 ശൗചാലയങ്ങള്&#x200d; നിര്&#x200d;മിക്കപ്പെടണമെന്നാണ് തേജസ്വി ചൂണ്ടിക്കാട്ടിയത്.</p>
<p>മോദിയുടെ ഇത്തരം വാദം ബിഹാര്&#x200d; മുഖ്യമന്ത്രി പോലും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രസ്താവനക്കു മറുപടിയായി വ്യക്തമായ കണക്കുകളും തേജസ്വി യാദവ് ട്വിറ്ററിലൂടെ നിരത്തി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">PM claimed 8.50 Lacs toilets made just in a week in Bihar.</p>
<p>1 week= 7 Days<br />
1 Day= 24 Hrs<br />
7 Days= 168 Hrs<br />
1 Hour= 60 Mins</p>
<p>So</p>
<p>850000%168=5059 Toilets per Hr<br />
5059/60 = 84.31 Toilets per min</p>
<p>Such a big goof-up from PM Sahab. I believe even CM Bihar won’t agree on such false claims</p>
<p>— Tejashwi Yadav (@yadavtejashwi) <a href="https://twitter.com/yadavtejashwi/status/983715731220193280?ref_src=twsrc%5Etfw">April 10, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<h4><strong>ട്വീറ്റ് പൂര്&#x200d;ണ രൂപം ഇങ്ങനെ:</strong></h4>
<p><span style="color: #0000ff;">&#8216;പ്രധാനമന്ത്രി പറഞ്ഞത് 8.50 ലക്ഷം ശൗചാലയങ്ങള്&#x200d; ഒരാഴ്ച കൊണ്ട് നിര്&#x200d;മിച്ചുവെന്നാണ്. </span><br />
<span style="color: #0000ff;">1 ആഴ്ച = 7 ദിവസം</span><br />
<span style="color: #0000ff;">1 ദിവസം = 24 മണിക്കൂര്&#x200d;</span><br />
<span style="color: #0000ff;">7 ദിവസം = 168 മണിക്കൂര്&#x200d;</span><br />
<span style="color: #0000ff;">1 മണിക്കൂര്&#x200d; = 60 മിനിറ്റ്</span></p>
<p><span style="color: #0000ff;">അങ്ങനെയെങ്കില്&#x200d;</span><br />
<span style="color: #0000ff;">850000%168 = മണിക്കൂറില്&#x200d; 5059 ശൗചാലയങ്ങള്&#x200d;.</span><br />
<span style="color: #0000ff;">5059/60= മിനിറ്റില്&#x200d; 84.31 ശൗചാലയങ്ങള്&#x200d;</span></p>
<p><span style="color: #0000ff;">ഇത്രയും വലിയ തള്ളോ പ്രധാനമന്ത്രി സാഹിബ്, ബിഹാറിലെ മുഖ്യമന്ത്രി പോലും ഇത്തരം വ്യാജ വാദങ്ങള്&#x200d; വിശ്വസിക്കുമെന്ന് തോന്നുന്നില്ല&#8217;</span></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">8.5 lac toilets in a week? That means 1.4 toilets every second.<br />
I don&#8217;t think its humanly possible to construct toilets at such high speed. But it is very much possible for PM Modi to make such false claims at the fag end of his government. <a href="https://t.co/qR4uEZ5Dbn">pic.twitter.com/qR4uEZ5Dbn</a></p>
<p>— Sanjay Nirupam (@sanjaynirupam) <a href="https://twitter.com/sanjaynirupam/status/983710477933883393?ref_src=twsrc%5Etfw">April 10, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മുംബൈ കോണ്&#x200d;ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപമും മോദിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തു. &#8216;ഓരോ സെക്കന്റിലും 1.4 ശൗചാലയങ്ങള്&#x200d;? മനുഷ്യര്&#x200d;ക്ക് ഇത്രയും വേഗത്തില്&#x200d; ശൗചാലയങ്ങള്&#x200d; നിര്&#x200d;മിക്കാനാവില്ല, എന്നാല്&#x200d; മോദിക്ക് ഇത്തരം വ്യാജ അവകാശവാദങ്ങള്&#x200d; ഉന്നയിക്കാന്&#x200d; എളുപ്പം സാധിക്കും&#8217;, സഞ്ജയ് ട്വീറ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-says-8-5-lakh-toilets-built-in-a-week-in-bihar-tejashwi-yadav-does-the-math.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
