<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Telangana politics &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/telangana-politics/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 19 Sep 2020 12:34:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Telangana politics &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാര്&#x200d;ഷിക ബില്ലുകളെ &#8216;പല്ലും നഖവുമുപയോഗിച്ച് എതിര്&#x200d;ക്കാന്&#x200d; എം.പിമാര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കി തെലങ്കാന മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/farms-bills-are-sugar-coated-pills-will-oppose-them-tooth-and-nail-at-all-cost-kcr.html</link>
					<comments>https://www.chandrikadaily.com/farms-bills-are-sugar-coated-pills-will-oppose-them-tooth-and-nail-at-all-cost-kcr.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Sep 2020 12:06:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandra shekar rao]]></category>
		<category><![CDATA[Telangana politics]]></category>
		<category><![CDATA[TRS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154699</guid>

					<description><![CDATA['കര്&#x200d;ഷകരോടുള്ള അനീതിയാണ് ഈ ബില്&#x200d;. പാര്&#x200d;ലമെന്റില്&#x200d; ഏതുവിധേനയും ബില്ലിനെ എതിര്&#x200d;ക്കാന്&#x200d; ടി.ആര്&#x200d;.എസ് എം.പിമാര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്'- റാവു പറഞ്ഞു. കേന്ദ്രസര്&#x200d;ക്കാര്&#x200d; രാജ്യസഭയില്&#x200d; കര്&#x200d;ഷക ബില്&#x200d; അവതരിപ്പിക്കാനിരിക്കെയാണ് ബിജെപി അനുകൂല പാര്&#x200d;്ട്ടികൂടിയായ ടിആര്&#x200d;എസ് മേധാവിയുടെ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നരേന്ദ്ര മോദി സര്&#x200d;ക്കാര്&#x200d; പാര്&#x200d;ലമെന്റില്&#x200d; കൊണ്ടുവന്ന കാര്&#x200d;ഷിക ബില്ലുകളെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്&#x200d;എസ്) എതിര്&#x200d;ക്കുമെന്ന് പാര്&#x200d;ട്ടി പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്&#x200d; റാവു (കെസിആര്&#x200d;) വ്യക്തമാക്കി. മോദിസര്&#x200d;ക്കാരിന്റെ കര്&#x200d;ഷകബില്&#x200d; പഞ്ചസാരയില്&#x200d; മുക്കിയെടുത്ത ഗുളികകളാണെന്നും ഈ ബില്ലെന്നാണ് ബില്ലിനെ എന്ത് വിലകൊടുത്തും എതിര്&#x200d;ക്കുമെന്നും ചന്ദ്രശേഖരറാവു പറഞ്ഞു. കേന്ദ്രസര്&#x200d;ക്കാര്&#x200d; രാജ്യസഭയില്&#x200d; കര്&#x200d;ഷക ബില്&#x200d; അവതരിപ്പിക്കാനിരിക്കെയാണ് ബിജെപി അനുകൂല പാര്&#x200d;്ട്ടികൂടിയായ ടിആര്&#x200d;എസ് മേധാവിയുടെ പ്രതികരണം.</p>
<p>&#8216;കര്&#x200d;ഷകരോടുള്ള അനീതിയാണ് ഈ ബില്&#x200d;. പാര്&#x200d;ലമെന്റില്&#x200d; ഏതുവിധേനയും ബില്ലിനെ എതിര്&#x200d;ക്കാന്&#x200d; ടി.ആര്&#x200d;.എസ് എം.പിമാര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്&#8217;- റാവു പറഞ്ഞു.</p>
<p>മോദി സര്&#x200d;ക്കാര്&#x200d; ലോക്സഭയില്&#x200d; പാസാക്കിയ കാര്&#x200d;ഷിക ബില്ലുകള്&#x200d; രാജ്യസഭ കടക്കുന്നതില്&#x200d; ഭരണകക്ഷിയില്&#x200d; ആശങ്ക നിലനില്&#x200d;ക്കുന്നുണ്ട്. വേണ്ടത്ര അംഗങ്ങള്&#x200d; സഭയില്&#x200d; ഇല്ലാത്തതും സഖ്യകക്ഷികള്&#x200d; പലരും ഇടഞ്ഞു നില്&#x200d;ക്കുന്നതും ചിലര്&#x200d; പരസ്യമായി രംഗത്ത് വന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. ബില്ലിനെതിരെ വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് വിവിധ കക്ഷികളെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് ടിആര്&#x200d;എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.</p>
<p>കര്&#x200d;ഷകരോടുള്ള കടുത്ത അനീതിയാണ് ഈ ഫാം ബില്ലുകള്&#x200d;. രാജ്യത്തെ കര്&#x200d;ഷകര്&#x200d;ക്ക് അല്ല, കോര്&#x200d;പ്പറേറ്റ് താല്പര്യങ്ങള്&#x200d; സംരക്ഷിക്കാനാണ് ഈ ബില്ലുകള്&#x200d;. രാജ്യസഭയില്&#x200d; ബില്&#x200d; അവതരിപ്പിക്കുമ്പോള്&#x200d; എന്ത് വിലകൊടുത്തും എതിര്&#x200d;ക്കുമെന്നും കെ ചന്ദ്രശേഖര്&#x200d; റാവു വ്യക്തമാക്കി.  ബില്ലുകള്&#x200d; സഭക്കുമുന്നിലെത്തുമ്പോള്&#x200d; &#8216;പല്ലും നഖവും&#8217; ഉപയോഗിച്ച് എതിര്&#x200d;ക്കാന്&#x200d; ടിആര്&#x200d;എസ് എംപിമാര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയതായും അദ്ദേഹം വ്യക്തമാക്കി.</p>
<p>കേന്ദ്രസര്&#x200d;ക്കാരിന്റെ കാര്&#x200d;ഷിക ബില്ലുകള്&#x200d;ക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്&#x200d; കര്&#x200d;ഷക പ്രക്ഷോഭങ്ങള്&#x200d; രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.</p>
<p>കാര്&#x200d;ഷിക മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ബില്ലുകളാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ചത്. 2020ല്&#x200d; പുറത്തിറക്കിയ ദി ഫാര്&#x200d;മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്&#x200d;ഡ് കൊമേഴ്സ് ബില്&#x200d;, ദി ഫാര്&#x200d;മേഴ്സ് എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്&#x200d;സ് ആന്&#x200d;ഡ് ഫാം സര്&#x200d;വിസ് ബില്&#x200d; എന്നിവയാണ് പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ചത്.</p>
<p>പ്രതിപക്ഷ പ്രതിഷേധം ഗൗനിക്കാതെ രണ്ട് ഫാം ബില്ലുകളാണ് വ്യാഴാഴ്ച ലോക്‌സഭ പാസാക്കിയത്. കോണ്&#x200d;ഗ്രസും ഡിഎംകെയും ഇടതുപാര്&#x200d;ട്ടികളും ബില്ലുകളെ എതിര്&#x200d;ക്കുകയും പ്രതിഷേധിച്ച് സഭയില്&#x200d; നിന്ന് ഇറങ്ങിപോവുകയും ചെയ്തിരുന്നു. ബിജെപിയുടെ അടുത്ത സഖ്യകക്ഷിയായ ശിരോമണി അകാലിദള്&#x200d; (എസ്എഡി) ലോക്‌സഭയിലെ ബില്ലുകളെ എതിര്&#x200d;ക്കുകയും പാര്&#x200d;ട്ടി എംപി ഹര്&#x200d;സിമ്രത് കൗര്&#x200d; ബാദല്&#x200d; കേന്ദ്രമന്ത്രിസഭയില്&#x200d; നിന്ന് രാജിവക്കുകയുമുണ്ടായി.</p>
<p>243 ആണ് ഉപരിസഭയിലെ അംഗബലം. ഇതില്&#x200d; 122 പേരുടെ പിന്തുണയാണ് ബില്&#x200d; പാസാക്കാനായി വേണ്ടത്. ബിജെപി നേതൃത്വം നല്&#x200d;കുന്ന എന്&#x200d;ഡിഎയ്ക്ക് 105 സീറ്റുകളാണ് ഉള്ളത്. പ്രതിപക്ഷത്തിന് നൂറും. രാജ്യസഭയിലെ പത്ത് എംപിമാര്&#x200d; കോവിഡ് കാലം പങ്കെടുക്കുന്നില്ല. മുന്&#x200d; പ്രധാനമന്ത്രി ഡോ മന്&#x200d;മോഹന്&#x200d;സിങ്, മുന്&#x200d; ധനമന്ത്രി പി ചിദംബരം എന്നിവര്&#x200d; അടക്കം 15 പേര്&#x200d; ഈ സെഷനില്&#x200d; നിന്ന് അവധിയെടുത്തിട്ടുണ്ട്. അംഗങ്ങള്&#x200d; കുറയുന്ന വേളയില്&#x200d; ഭൂരിപക്ഷത്തിനു വേണ്ട അംഗ ബലത്തിലും കുറവുണ്ടാകും. ബിജെപിക്ക് മാത്രമായി 86 പേരാണ് ഉപരിസഭയിലുള്ളത്. ബാക്കിയുള്ളവര്&#x200d; സഖ്യകക്ഷി അംഗങ്ങളും.</p>
<p>ഇതില്&#x200d; ഹര്&#x200d;സിമ്രത് കൗര്&#x200d; ബാദല്&#x200d; രാജിക്ക് പിന്നാലെ ശിരോമണി അകാലിദളിന്റെ മൂന്ന് എംപിമാര്&#x200d; ബില്ലുകള്&#x200d;ക്കെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അംഗങ്ങള്&#x200d;ക്ക് പാര്&#x200d;ട്ടി വിപ്പും നല്&#x200d;കിയിരുന്നു. ബിജെപിയോട് സൗഹൃദം പുലര്&#x200d;ത്തുന്ന ബിജെഡി, വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസ്, ടിആര്&#x200d;എസ് എന്നിവയുടെ നിലാപടുകള്&#x200d; ബില്ലില്&#x200d; നിര്&#x200d;ണായകമാകുമെന്നിരിക്കെയാണ് ടിആര്&#x200d;എസ് മേധാവി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വൈഎസ്ആര്&#x200d; കോണ്&#x200d;ഗ്രസിന് ആറും ടിആര്&#x200d;എസിന് ഏഴും ബിജെഡിക്ക് ഒമ്പതും സീറ്റാണ് ഉള്ളത്. ബാക്കിയുള്ള പാര്&#x200d;ട്ടികളുടെ നിലപാടാണ് ഇനി കാത്തിരിക്കുന്നത്. 128 വോട്ടുകള്&#x200d; ബില്ലുകള്&#x200d;ക്ക് അനുകൂലമായി ലഭിക്കും എന്നാണ് സര്&#x200d;ക്കാറിന്റെ പ്രതീക്ഷ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farms-bills-are-sugar-coated-pills-will-oppose-them-tooth-and-nail-at-all-cost-kcr.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്‌സഭാ തെരഞ്ഞെടുപ്പ്; തെലങ്കാനയില്&#x200d; പൂര്&#x200d;ണ പിന്തുണ; ടി.ഡി.പി സ്ഥാനാര്&#x200d;ഥികളെ നിര്&#x200d;ത്തില്ലെന്ന് ചന്ദ്രബാബു നായിഡു</title>
		<link>https://www.chandrikadaily.com/chandrababu-naidu-tdp-not-to-contest-lok-sabha-polls-in-telangana.html</link>
					<comments>https://www.chandrikadaily.com/chandrababu-naidu-tdp-not-to-contest-lok-sabha-polls-in-telangana.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Mar 2019 02:23:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Chandrababu Naidu]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[TDP]]></category>
		<category><![CDATA[telangana congress]]></category>
		<category><![CDATA[Telangana politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122344</guid>

					<description><![CDATA[കഡപ്പ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശവുമായി ടി.ഡി.പി അധ്യക്ഷന്&#x200d; ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്&#x200d;ക്ക് മോദി രാക്ഷസനാണെന്ന് കഡപ്പയില്&#x200d; തെരഞ്ഞെടുപ്പ് റാലിയില്&#x200d; സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 2002ലെ ഗോദ്ര സംഭവത്തിന് ശേഷം ഗുജറാത്തില്&#x200d; 2000 ജീവനുകള്&#x200d; വിഴുങ്ങിയ ആളാണ് മോദിയെന്നും താനാണ് ആദ്യമായി മോദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയെന്നും നായിഡു അവകാശപ്പെട്ടു. മോദി ഭരണത്തിന് കീഴില്&#x200d; ന്യൂനപക്ഷങ്ങള്&#x200d; അരക്ഷിതാവസ്ഥയിലാണ്. കഴിഞ്ഞ അഞ്ച് വര്&#x200d;ഷമായി യു.പി, കശ്മീര്&#x200d; തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്&#x200d; ന്യൂനപക്ഷങ്ങള്&#x200d; കടുത്ത [&#8230;]]]></description>
										<content:encoded><![CDATA[
<p>കഡപ്പ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശവുമായി ടി.ഡി.പി അധ്യക്ഷന്&#x200d; ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്&#x200d;ക്ക് മോദി രാക്ഷസനാണെന്ന് കഡപ്പയില്&#x200d; തെരഞ്ഞെടുപ്പ് റാലിയില്&#x200d; സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 2002ലെ ഗോദ്ര സംഭവത്തിന് ശേഷം ഗുജറാത്തില്&#x200d; 2000 ജീവനുകള്&#x200d; വിഴുങ്ങിയ ആളാണ് മോദിയെന്നും താനാണ് ആദ്യമായി മോദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയെന്നും നായിഡു അവകാശപ്പെട്ടു. </p>



<p>മോദി ഭരണത്തിന് കീഴില്&#x200d; ന്യൂനപക്ഷങ്ങള്&#x200d; അരക്ഷിതാവസ്ഥയിലാണ്. കഴിഞ്ഞ അഞ്ച് വര്&#x200d;ഷമായി യു.പി, കശ്മീര്&#x200d; തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്&#x200d; ന്യൂനപക്ഷങ്ങള്&#x200d; കടുത്ത പരീക്ഷണമാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് കൊണ്ടു വന്നത് മുസ്്‌ലിംകളെ ജയിലിലിടുക എന്ന ലക്ഷ്യത്തോടെയാണെന്നും നായിഡു ആരോപിച്ചു. മോദിയോടൊപ്പം വൈ.എസ്.ആര്&#x200d;.സി.പി നേതാവ് ജഗന്&#x200d; മോഹന്&#x200d; റെഡ്ഢിയേയും നിശിതമായി നായിഡു വിമര്&#x200d;ശിച്ചു. </p>



<p>തുളസിത്തോട്ടത്തില്&#x200d; വളര്&#x200d;ന്ന കഞ്ചാവ് ചെടിയാണ് ജഗനെന്നും നായിഡു പറഞ്ഞു. രാജ്യത്ത് 31 ക്രിമിനല്&#x200d; കേസുകളുള്ള ഏക നേതാവാണ് ജഗനെന്നും നായിഡു ആരോപിച്ചു. </p>



<p>അതേ സമയം തെലങ്കാനയില്&#x200d; നിന്നും ടി.ഡി.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കില്ലെന്നും നായിഡു വ്യക്തമാക്കി. ടി.ഡി.പി മത്സരിക്കുന്നത് വോട്ടുകള്&#x200d; വിഭജിക്കുന്നതിനും ഇതുവഴി ടി.ആര്&#x200d;.എസിനും ബി.ജെ.പിക്കും സഹായകരമാവുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് മത്സര രംഗത്തു നിന്നും പിന്&#x200d;മാറുന്നതെന്നും അദ്ദേഹം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrababu-naidu-tdp-not-to-contest-lok-sabha-polls-in-telangana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെലങ്കാനയില്&#x200d; കോണ്&#x200d;ഗ്രസ് പിന്നോട്ട്; ടി.ആര്&#x200d;.എസ് അധികാരത്തിലേക്ക്</title>
		<link>https://www.chandrikadaily.com/telangana-assembly-election-results-2018-live.html</link>
					<comments>https://www.chandrikadaily.com/telangana-assembly-election-results-2018-live.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Dec 2018 04:11:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[5 state election]]></category>
		<category><![CDATA[assembly election 2018]]></category>
		<category><![CDATA[Telangana politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113374</guid>

					<description><![CDATA[ഹൈദരാബാദ്: എക്‌സിറ്റ് പോള്&#x200d; ഫലങ്ങളെ ശരിവെച്ച് തെലങ്കാനയില്&#x200d; ടി.ആര്&#x200d;.എസ് ലീഡ് തിരിച്ചുപിടിച്ചു. കോണ്&#x200d;ഗ്രസ് ആദ്യമണിക്കൂറില്&#x200d; വന്&#x200d; മുന്നേറ്റം നടത്തിയിരുന്നെങ്കിലും ടി.ആര്&#x200d;.എസ് തിരിച്ചുവരുകയായിരുന്നു. നിലവില്&#x200d; 81 സീറ്റിലാണ് ടി.ആര്&#x200d;.എസ് മുന്നിട്ടുനില്&#x200d;ക്കുന്നത്. കോണ്&#x200d;ഗ്രസ് 24 സീറ്റിന്റെ ലീഡുമായി രണ്ടാം സ്ഥാനത്തുണ്ട്. 119 സീറ്റുകളിലേക്ക് നടന്ന് തെരഞ്ഞെടുപ്പില്&#x200d; ആറിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ്. അതേസമയം തെലുങ്കാനയിലെ വോട്ടര്&#x200d; പട്ടിക വിഷയത്തില്&#x200d; പാരാതിയുമായി കോണ്&#x200d;ഗ്രസ് ഭരണ പാര്&#x200d;ട്ടിയായ ടി.ആര്&#x200d;.എസിനെതിരെ കോടതിയിലേക്ക്. വോട്ടര്&#x200d; പട്ടികയില്&#x200d; നിന്നും 20 ലക്ഷത്തോളം വോട്ടര്&#x200d;മാരുടെ പേരുകള്&#x200d; അപ്രത്യക്ഷമായതിനെ ചൂണ്ടികാട്ടിയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: എക്‌സിറ്റ് പോള്&#x200d; ഫലങ്ങളെ ശരിവെച്ച് തെലങ്കാനയില്&#x200d; ടി.ആര്&#x200d;.എസ് ലീഡ് തിരിച്ചുപിടിച്ചു. കോണ്&#x200d;ഗ്രസ് ആദ്യമണിക്കൂറില്&#x200d; വന്&#x200d; മുന്നേറ്റം നടത്തിയിരുന്നെങ്കിലും ടി.ആര്&#x200d;.എസ് തിരിച്ചുവരുകയായിരുന്നു. നിലവില്&#x200d; 81 സീറ്റിലാണ് ടി.ആര്&#x200d;.എസ് മുന്നിട്ടുനില്&#x200d;ക്കുന്നത്. കോണ്&#x200d;ഗ്രസ് 24 സീറ്റിന്റെ ലീഡുമായി രണ്ടാം സ്ഥാനത്തുണ്ട്. 119 സീറ്റുകളിലേക്ക് നടന്ന് തെരഞ്ഞെടുപ്പില്&#x200d; ആറിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ്.</p>
<p>അതേസമയം തെലുങ്കാനയിലെ വോട്ടര്&#x200d; പട്ടിക വിഷയത്തില്&#x200d; പാരാതിയുമായി കോണ്&#x200d;ഗ്രസ് ഭരണ പാര്&#x200d;ട്ടിയായ ടി.ആര്&#x200d;.എസിനെതിരെ കോടതിയിലേക്ക്. വോട്ടര്&#x200d; പട്ടികയില്&#x200d; നിന്നും 20 ലക്ഷത്തോളം വോട്ടര്&#x200d;മാരുടെ പേരുകള്&#x200d; അപ്രത്യക്ഷമായതിനെ ചൂണ്ടികാട്ടിയാണ് കോണ്&#x200d;ഗ്രസ് കോടതിയിലേക്ക് കയറുന്നത്.</p>
<p>നേരത്തെ തെലങ്കാനയില്&#x200d; പ്രതിപക്ഷസഖ്യം ഗവര്&#x200d;ണറെ കണ്ടിരുന്നു. തെരഞ്ഞെടുപ്പില്&#x200d; ആര്&#x200d;ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വം നല്&#x200d;കുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ സര്&#x200d;ക്കാരുണ്ടാക്കാന്&#x200d; ആദ്യം ക്ഷണിക്കണമെന്നു മുന്നണി നേതാക്കള്&#x200d; ഗവര്&#x200d;ണര്&#x200d; ഇ.എസ്.എല്&#x200d;.നരസിംഹനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.</p>
<p>വിശാലസഖ്യം കൂടുതല്&#x200d; സീറ്റുകള്&#x200d; നേടിയാലും പാര്&#x200d;ട്ടി അടിസ്ഥാനത്തില്&#x200d; പരിഗണിക്കുമ്പോള്&#x200d; തെലങ്കാന രാഷ്ട്രസമിതി (ടി.ആര്&#x200d;.എസ്) കൂടുതല്&#x200d; സീറ്റുകള്&#x200d; നേടിയിട്ടുള്ളതെങ്കില്&#x200d; അവരെ സര്&#x200d;ക്കാരുണ്ടാക്കാന്&#x200d; ആദ്യം ക്ഷണിക്കരുതെന്നാണ് ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/telangana-assembly-election-results-2018-live.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്&#x200d;ഗ്രസ് വര്&#x200d;ക്കിങ് പ്രസിഡന്റ് അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/tpcc-working-president-revanth-reddy-arrested.html</link>
					<comments>https://www.chandrikadaily.com/tpcc-working-president-revanth-reddy-arrested.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Dec 2018 13:50:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[assembly election 2018]]></category>
		<category><![CDATA[telangana congress]]></category>
		<category><![CDATA[Telangana politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112804</guid>

					<description><![CDATA[ഹൈദരാബാദ്: കാവല്&#x200d; മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്&#x200d; റാവുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കാനിരിക്കെ തെലങ്കാന കോണ്&#x200d;ഗ്രസ് വര്&#x200d;ക്കിങ് പ്രസിഡന്റും കോടാങ്ങലിലെ സ്ഥാനാര്&#x200d;ത്ഥിയുമായ രേവന്ത് റെഡ്ഢിയെ പൊലീസ് കരുതല്&#x200d; തടങ്കലിലാക്കി. ചൊവ്വാഴ്ച പുലര്&#x200d;ച്ചെ മൂന്ന് മണിയോടെ റെഡ്ഢിയുടെ വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറ്റിങ് എം.എല്&#x200d;.എ കൂടിയാണ് രേവന്ത് റെഡ്ഢി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദേശ പ്രകാരമാണ് റെഡ്ഢിയെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. ചന്ദ്രശേഖര്&#x200d; റാവുവിന്റെ റാലി ബഹിഷ്‌കരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും റെഡ്ഢി അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകളോട് ആഹ്വാനം [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: കാവല്&#x200d; മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്&#x200d; റാവുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കാനിരിക്കെ തെലങ്കാന കോണ്&#x200d;ഗ്രസ് വര്&#x200d;ക്കിങ് പ്രസിഡന്റും കോടാങ്ങലിലെ സ്ഥാനാര്&#x200d;ത്ഥിയുമായ രേവന്ത് റെഡ്ഢിയെ പൊലീസ് കരുതല്&#x200d; തടങ്കലിലാക്കി. ചൊവ്വാഴ്ച പുലര്&#x200d;ച്ചെ മൂന്ന് മണിയോടെ റെഡ്ഢിയുടെ വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറ്റിങ് എം.എല്&#x200d;.എ കൂടിയാണ് രേവന്ത് റെഡ്ഢി.</p>
<p>തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദേശ പ്രകാരമാണ് റെഡ്ഢിയെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. ചന്ദ്രശേഖര്&#x200d; റാവുവിന്റെ റാലി ബഹിഷ്‌കരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും റെഡ്ഢി അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="te">అరెస్టులతో కాంగ్రెస్‌ ప్రభంజనాన్ని టీఆర్‌ఎస్‌ అడ్డుకోలేదు. కేసీఆర్‌ నిరంకుశ ధోరణికి పరాకాష్టే రేవంత్‌రెడ్డి అరెస్ట్‌. టీఆర్‌ఎస్‌ ప్రజా వ్యతిరేక పాలనకు రోజులు దగ్గర పడ్డాయి. ఓటమి భయం వల్లే అరెస్ట్‌ చేశారు. టీఆర్‌ఎస్‌ను ప్రజలు చిత్తుగా ఓడించి కేసీఆర్‌కు విశ్రాంతి ఇవ్వబోతున్నారు. <a href="https://t.co/hViI6urOZe">pic.twitter.com/hViI6urOZe</a></p>
<p>— Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1069896061177790464?ref_src=twsrc%5Etfw">December 4, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
അറസ്‌ററിനെതിരെ കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി രംഗത്തെത്തി.</p>
<p>കോടാങ്ങല്&#x200d; മണ്ഡലത്തിലെ റാലിക്ക് മുമ്പ് ജനങ്ങളോട് ചന്ദ്രശേഖര്&#x200d; റാവു മാപ്പു പറയണമെന്ന ആവശ്യവും രേവന്ത് റെഡ്ഢി ഉന്നയിച്ചിരുന്നു. കോടാങ്ങല്&#x200d; മേഖലയിലേക്കുള്ള ജലവിതരണം തടയുകയും സിമന്റ് ഫാക്ടറി ഉള്&#x200d;പ്പെടെയുള്ള വ്യവസായങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; അടച്ചുപൂട്ടിയെന്നും ആദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലര വര്&#x200d;ഷമായി കോടാങ്ങല്&#x200d; അവികസിത പ്രദേശമായി തുടരുകയാണെന്നും റെഡ്ഢി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tpcc-working-president-revanth-reddy-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹമ്മദ് അസ്ഹറുദ്ദീനെ തെലുങ്കാന കോണ്&#x200d;ഗ്രസ് വര്&#x200d;ക്കിങ് പ്രസിഡന്റായി നിയമിച്ചു</title>
		<link>https://www.chandrikadaily.com/mohammad-azharuddin-congress-working-president-telangana.html</link>
					<comments>https://www.chandrikadaily.com/mohammad-azharuddin-congress-working-president-telangana.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Nov 2018 13:05:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mohammad azharuddin]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[telangana congress]]></category>
		<category><![CDATA[Telangana politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112397</guid>

					<description><![CDATA[ഹൈദരാബാദ്: മുന്&#x200d; ക്രിക്കറ്റ് താരവും എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീനെ തെലുങ്കാന കോണ്&#x200d;ഗ്രസ് വര്&#x200d;ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിലാണ് നിയമനം. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയാണ് നിയമനത്തിന് അംഗീകാരം നല്&#x200d;കിയത്. മുന്&#x200d; കേരള മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടിയുടെ നേതൃത്വത്തില്&#x200d; തെലങ്കാനയില്&#x200d; തെരഞ്ഞെടുപ്പ് ജയിക്കാന്&#x200d; കച്ചകെട്ടിയ കോണ്&#x200d;ഗ്രസിന് കരുത്താവുന്നതാണ് പുതിയ നിയമനം. നേരത്തെ സ്ഥാനാര്&#x200d;ഥി പട്ടികയില്&#x200d; മുസ്ലിം പ്രാതിനിധ്യം കുറഞ്ഞതില്&#x200d; വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. ഇതിനെ മറക്കുന്ന രീതിയിലാണ് ഇപ്പോള്&#x200d; അസ്ഹറുദ്ദീന്റെ നിയമനം. നിലവിലുള്ള 3 വർക്കിങ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: മുന്&#x200d; ക്രിക്കറ്റ് താരവും എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീനെ തെലുങ്കാന കോണ്&#x200d;ഗ്രസ് വര്&#x200d;ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തിലാണ് നിയമനം. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയാണ് നിയമനത്തിന് അംഗീകാരം നല്&#x200d;കിയത്.</p>
<p>മുന്&#x200d; കേരള മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടിയുടെ നേതൃത്വത്തില്&#x200d; തെലങ്കാനയില്&#x200d; തെരഞ്ഞെടുപ്പ് ജയിക്കാന്&#x200d; കച്ചകെട്ടിയ കോണ്&#x200d;ഗ്രസിന് കരുത്താവുന്നതാണ് പുതിയ നിയമനം. നേരത്തെ സ്ഥാനാര്&#x200d;ഥി പട്ടികയില്&#x200d; മുസ്ലിം പ്രാതിനിധ്യം കുറഞ്ഞതില്&#x200d; വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. ഇതിനെ മറക്കുന്ന രീതിയിലാണ് ഇപ്പോള്&#x200d; അസ്ഹറുദ്ദീന്റെ നിയമനം.</p>
<p>നിലവിലുള്ള 3 വർക്കിങ് പ്രസിഡന്റുമാർക്കു പുറമെയാണ് അസ്ഹറിനെയും പരിഗണിക്കുന്നത്.</p>
<p>തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ വീഴ്ചകളെ ആയുധമാക്കി വന്&#x200d; തിരിച്ചടിക്കാണ് കോണ്&#x200d;ഗ്രസ് ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പില്&#x200d; വാഗ്ദാനങ്ങള്&#x200d; ഒന്നും നടപ്പിലാക്കാന്&#x200d; സാധിക്കാത്തതിലൂടെ പിന്നിലായിരിക്കുകയാണ് ഭരണപക്ഷം. ഡിസംബര്&#x200d; ഏഴിനാണ് തെലങ്കാനയില്&#x200d; വോട്ടെടുപ്പ്. ഡിസംബര്&#x200d; 11ന് ഫലം പുറത്തുവരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mohammad-azharuddin-congress-working-president-telangana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെലങ്കാന പിടിക്കാന്&#x200d; ഡി.കെ ശിവകുമാറിനെ നിയോഗിച്ച് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/congress-packs-off-karnataka-trouble-shooter-dk-shivakumar-to-telangana-ahead-of-voting.html</link>
					<comments>https://www.chandrikadaily.com/congress-packs-off-karnataka-trouble-shooter-dk-shivakumar-to-telangana-ahead-of-voting.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Nov 2018 04:51:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress president]]></category>
		<category><![CDATA[dk shivakumar]]></category>
		<category><![CDATA[DKS]]></category>
		<category><![CDATA[Karnataka Crisis]]></category>
		<category><![CDATA[telangana congress]]></category>
		<category><![CDATA[Telangana politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111627</guid>

					<description><![CDATA[ഹൈദരാബാദ്: കര്&#x200d;ണാടകയില്&#x200d; നിയമസഭാ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്&#x200d; കോണ്&#x200d;ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ വിജയങ്ങളില്&#x200d; നിര്&#x200d;ണായക പങ്ക് വഹിച്ച കര്&#x200d;ണാടക മന്ത്രി ഡി.കെ ശിവകുമാറിനെ തെലങ്കാന പിടിക്കാന്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വം നിയോഗിച്ചു. രാഷ്ട്രീയ ചാണക്യനായ ഡി.കെ.എസിനെ തെലങ്കാനയിലെ മഹാകുടമി (വിശാല സഖ്യം)ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനായാണ് പാര്&#x200d;ട്ടി നേതൃത്വം നിയോഗിച്ചിരിക്കുന്നത്. കര്&#x200d;ണാടക ജലസേചന, മെഡിക്കല്&#x200d; വിദ്യാഭ്യാസ മന്ത്രിയായ ഡി.കെ.എസ് കോണ്&#x200d;ഗ്രസിന്റെ പ്രചാരണങ്ങള്&#x200d;ക്ക് മേല്&#x200d;നോട്ടം വഹിക്കുന്നതിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്&#x200d;ക്ക് രൂപം നല്&#x200d;കുന്നതിനുമായാണ് നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് ഭരണകക്ഷിയായ കെ ചന്ദ്രശേഖര റാവുവിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: കര്&#x200d;ണാടകയില്&#x200d; നിയമസഭാ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്&#x200d; കോണ്&#x200d;ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ വിജയങ്ങളില്&#x200d; നിര്&#x200d;ണായക പങ്ക് വഹിച്ച കര്&#x200d;ണാടക മന്ത്രി ഡി.കെ ശിവകുമാറിനെ തെലങ്കാന പിടിക്കാന്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വം നിയോഗിച്ചു. രാഷ്ട്രീയ ചാണക്യനായ ഡി.കെ.എസിനെ തെലങ്കാനയിലെ മഹാകുടമി (വിശാല സഖ്യം)ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനായാണ് പാര്&#x200d;ട്ടി നേതൃത്വം നിയോഗിച്ചിരിക്കുന്നത്.</p>
<p>കര്&#x200d;ണാടക ജലസേചന, മെഡിക്കല്&#x200d; വിദ്യാഭ്യാസ മന്ത്രിയായ ഡി.കെ.എസ് കോണ്&#x200d;ഗ്രസിന്റെ പ്രചാരണങ്ങള്&#x200d;ക്ക് മേല്&#x200d;നോട്ടം വഹിക്കുന്നതിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്&#x200d;ക്ക് രൂപം നല്&#x200d;കുന്നതിനുമായാണ് നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് ഭരണകക്ഷിയായ കെ ചന്ദ്രശേഖര റാവുവിന്റെ ടി.ആര്&#x200d;.എസ് മാത്രമായിരുന്നു സംസ്ഥാനത്ത് ചിത്രത്തിലുണ്ടായിരുന്നതെങ്കില്&#x200d; തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്&#x200d;ഗ്രസ്-ടി.ഡി.പി-സി.പി.ഐ-ടി.ജെ.എസ്-മുസ്്‌ലിം ലീഗ് സഖ്യം ഭരണകക്ഷിക്ക് വന്&#x200d; വെല്ലുവിളിയാണ് ഉയര്&#x200d;ത്തുന്നത്.</p>
<p>ഡി.കെ ശിവകുമാറിന് പുറമെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, പുതുച്ചേരി മന്ത്രി മല്ലഡി കൃഷ്ണ റാവു എന്നിവരും ഹൈദരാബാദില്&#x200d; ക്യാമ്പ് ചെയ്തു തെരഞ്ഞെടുപ്പ് പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്കെതിരെ മത്സര രംഗത്തുണ്ടായിരുന്ന വിമതന്&#x200d;മാരെ പിന്തിരിപ്പിക്കാന്&#x200d; ഡി.കെ.എസിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; പറയുന്നത്. കര്&#x200d;ണാടകയോട് ചേര്&#x200d;ന്നു നില്&#x200d;ക്കുന്ന പ്രദേശങ്ങളിലെ മണ്ഡലങ്ങളിലാണ് ഡി.കെ.എസിന്റെ മുഖ്യമായ പ്രചാരണം.</p>
<p>പാര്&#x200d;ട്ടി നേതാക്കന്&#x200d;മാരായ രാഹുല്&#x200d; ഗാന്ധിയും സോണിയ ഗാന്ധിയും നല്&#x200d;കിയ നിര്&#x200d;ദേശം താന്&#x200d; പിന്തുടരുക മാത്രമാണ് ചെയ്തതെന്നും തെലങ്കാനയില്&#x200d; കോണ്&#x200d;ഗ്രസ് വിജയത്തിനായി തന്നാല്&#x200d; കഴിയുന്നത് ചെയ്യുമെന്നും ഡി.കെ ശിവകുമാര്&#x200d; പറഞ്ഞു. വൊക്ക ലിംഗ വിഭാഗത്തില്&#x200d; നിന്നുള്ള കര്&#x200d;ണാടകയിലെ അതിസമ്പന്നനായ മന്ത്രി നേരത്തെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലും കര്&#x200d;ണാടക മന്ത്രിസഭാ രൂപീകരണത്തിലും കോണ്&#x200d;ഗ്രസിനെ രക്ഷിച്ച ചരിത്രമുള്ളയാളാണ്. 2002ല്&#x200d; മഹാരാഷ്ട്രയിലെ കോണ്&#x200d;ഗ്രസ്-എന്&#x200d;.സി.പി മന്ത്രിസഭയെ രക്ഷിക്കുന്നതിനായി എം.എല്&#x200d;.എമാരെ കര്&#x200d;ണാടകയില്&#x200d; പാര്&#x200d;പ്പിച്ചാണ് ഡി.കെ ശിവകുമാര്&#x200d; രാഷ്ട്രീയ തന്ത്രജ്ഞനായി ഉയര്&#x200d;ന്നു വന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-packs-off-karnataka-trouble-shooter-dk-shivakumar-to-telangana-ahead-of-voting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നരേന്ദ്രമോദിക്ക് മുസ്‌ലിം വിരുദ്ധ  രോഗമെന്ന് ചന്ദ്രശേഖരറാവു</title>
		<link>https://www.chandrikadaily.com/pm-narendra-modi-has-the-disease-that-causes-communal-madness-k-chandrasekhar-rao.html</link>
					<comments>https://www.chandrikadaily.com/pm-narendra-modi-has-the-disease-that-causes-communal-madness-k-chandrasekhar-rao.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Nov 2018 15:28:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[chandra shekar rao]]></category>
		<category><![CDATA[Telangana politics]]></category>
		<category><![CDATA[TRS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111604</guid>

					<description><![CDATA[ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്്‌ലിം വിരുദ്ധ രോഗമാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെയും ബിജെപിയെയും രോഗം ബാധിച്ചിരിക്കുന്നു. അവര്&#x200d; കാണുന്നതെല്ലാം ഹിന്ദു-മുസ്ലിം വര്&#x200d;ഗീയ വിഷയങ്ങള്&#x200d; മാത്രമാണ്. അവര്&#x200d; മറ്റൊന്നും കാണുന്നില്ല. അതിനാല്&#x200d; അവര്&#x200d;ക്ക് ജോലികളില്&#x200d; സംവരണം നല്&#x200d;കാനുള്ള തീരുമാനം വൈകുന്നതെന്നും റാവു പറഞ്ഞു. നാരമ്പമ്പറ്റില്&#x200d; തെരഞ്ഞെടുപ്പ് റാലിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്&#x200d; മഹബൂബബാദിലെ മറ്റൊരു തെരഞ്ഞെടുപ്പ് യോഗത്തില്&#x200d; മോദിക്കെതിരെ കൂടുതല്&#x200d; രൂക്ഷമായ ഭാഷയിലാണ് തെലുങ്കാന മുഖ്യമന്ത്രി പ്രതികരിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്്‌ലിം വിരുദ്ധ രോഗമാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>നരേന്ദ്ര മോദിയെയും ബിജെപിയെയും രോഗം ബാധിച്ചിരിക്കുന്നു. അവര്&#x200d; കാണുന്നതെല്ലാം ഹിന്ദു-മുസ്ലിം വര്&#x200d;ഗീയ വിഷയങ്ങള്&#x200d; മാത്രമാണ്. അവര്&#x200d; മറ്റൊന്നും കാണുന്നില്ല. അതിനാല്&#x200d; അവര്&#x200d;ക്ക് ജോലികളില്&#x200d; സംവരണം നല്&#x200d;കാനുള്ള തീരുമാനം വൈകുന്നതെന്നും റാവു പറഞ്ഞു. നാരമ്പമ്പറ്റില്&#x200d; തെരഞ്ഞെടുപ്പ് റാലിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>എന്നാല്&#x200d; മഹബൂബബാദിലെ മറ്റൊരു തെരഞ്ഞെടുപ്പ് യോഗത്തില്&#x200d; മോദിക്കെതിരെ കൂടുതല്&#x200d; രൂക്ഷമായ ഭാഷയിലാണ് തെലുങ്കാന മുഖ്യമന്ത്രി പ്രതികരിച്ചത്. മോദി സര്&#x200d;ക്കാറിന് വര്&#x200d;ഗീയ ഭ്രാന്താ(&#8216;mataparamaina pichi&#8217;/communal madness)ണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ജോലികളില്&#x200d; മുസ്്‌ലിംകള്&#x200d;ക്ക് സംവരണം നല്&#x200d;കാനുള്ള തീരുമാനം വൈകുന്നത് കേന്ദ്ര സര്&#x200d;ക്കാറിന്റെ വീഴ്ചയാണെന്ന് റാവു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മോദിക്ക് 30 കത്തുകളെഴുതിയെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്ക് ഹിന്ദുക്കളും മുസ്്‌ലിംകളും സംബന്ധിച്ച ചര്&#x200d;ച്ചയില്&#x200d; മാത്രമേ താല്&#x200d;പര്യമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് എല്ലാവരെയും ഒരുപോലെ കാണാന്&#x200d; സാധിക്കുന്നില്ല. വര്&#x200d;ഗീയതയും വിഭാഗീയതയും വളര്&#x200d;ത്താനാണ് അദ്ദേഹത്തിന് താല്&#x200d;പര്യം. തെലുങ്കാനയിലെ ജനങ്ങള്&#x200d; ഇത്തരം വര്&#x200d;ഗീയ രാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്നും ടിആര്&#x200d;എസ് പറഞ്ഞു.</p>
<p>അതേസമയം റാവുവിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. കെ.സി.ആര്&#x200d; വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി ജെ.പി നദ്ദയുടെ മറുപടി. കെ.സി.ആറിന്റെ പ്രസ്താവന അപലപനീയമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-narendra-modi-has-the-disease-that-causes-communal-madness-k-chandrasekhar-rao.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെലങ്കാനയില്&#x200d; കച്ചമുറുക്കി വിശാല സഖ്യം; കോണ്&#x200d;ഗ്രസ് 90 സീറ്റുകളില്&#x200d;</title>
		<link>https://www.chandrikadaily.com/telangana-polls-2018-congress-close-to-finalise-seat-sharing-formula.html</link>
					<comments>https://www.chandrikadaily.com/telangana-polls-2018-congress-close-to-finalise-seat-sharing-formula.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Oct 2018 08:43:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[assembly election 2018]]></category>
		<category><![CDATA[telangana congress]]></category>
		<category><![CDATA[Telangana politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108853</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന്റെ സീറ്റ് വിഭജന ചര്&#x200d;ച്ചകള്&#x200d; പൂര്&#x200d;ത്തിയായി. ധാരണ അനുസരിച്ച് മുഖ്യ കക്ഷിയായ കോണ്&#x200d;ഗ്രസ് 90 സീറ്റുകളിലും അവശേഷിക്കുന്ന 29 സീറ്റുകളില്&#x200d; ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ എന്നീ കക്ഷികളും മത്സരിക്കും. ഡിസംബര്&#x200d; ഏഴിനാണ് 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് 15 സീറ്റുകളും, പ്രൊഫ. കോദണ്ഡ രാമന്റെ ടി.ജെ.എസിന് ഒമ്പത് സീറ്റുകളും സി.പി.ഐക്ക് അഞ്ചു സീറ്റുകളുമാണ് അനുവദിച്ചിട്ടുള്ളതെന്നാണ് വിവരം. അതേ സമയം പാര്&#x200d;ട്ടികള്&#x200d;ക്ക് അനുവദിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന്റെ സീറ്റ് വിഭജന ചര്&#x200d;ച്ചകള്&#x200d; പൂര്&#x200d;ത്തിയായി. ധാരണ അനുസരിച്ച് മുഖ്യ കക്ഷിയായ കോണ്&#x200d;ഗ്രസ് 90 സീറ്റുകളിലും അവശേഷിക്കുന്ന 29 സീറ്റുകളില്&#x200d; ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ എന്നീ കക്ഷികളും മത്സരിക്കും. ഡിസംബര്&#x200d; ഏഴിനാണ് 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുക.</p>
<p>ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് 15 സീറ്റുകളും, പ്രൊഫ. കോദണ്ഡ രാമന്റെ ടി.ജെ.എസിന് ഒമ്പത് സീറ്റുകളും സി.പി.ഐക്ക് അഞ്ചു സീറ്റുകളുമാണ് അനുവദിച്ചിട്ടുള്ളതെന്നാണ് വിവരം. അതേ സമയം പാര്&#x200d;ട്ടികള്&#x200d;ക്ക് അനുവദിച്ച സീറ്റു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തു വിട്ടിട്ടില്ല. സഖ്യത്തിന്റെ പ്രകടന പത്രിക തയാറായതായും ആദ്യ ഘട്ട സ്ഥാനാര്&#x200d;ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ആര്&#x200d;.സി കുന്തിയ അറിയിച്ചു.</p>
<p>പ്രകടന പത്രിക നവംബര്&#x200d; ഒന്നിന് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. മുന്&#x200d;ഗണന അനുസരിച്ച് വ്യക്തിപരമായ പ്രകടനപത്രിക സ്ഥാനാര്&#x200d;ത്ഥികള്&#x200d; പുറത്തിറക്കുമെങ്കിലും നാലു പാര്&#x200d;ട്ടികള്&#x200d; ചേര്&#x200d;ന്നുള്ള പ്രകടന പത്രികയായിരിക്കും ഔദ്യോഗികമായി പുറത്തിറക്കുക. അധികാരത്തിലെത്തിയാല്&#x200d; തൊഴില്&#x200d; രഹിതരായ യുവാക്കള്&#x200d;ക്ക് മാസം 3000 രൂപ തൊഴിലില്ലായ്മ വേതനം, രണ്ട് ലക്ഷം രൂപ വരെയുള്ള കാര്&#x200d;ഷിക വായ്പകള്&#x200d; എഴുതിത്തള്ളുമെന്നും കോണ്&#x200d;ഗ്രസ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണ കക്ഷിയായ ടി.ആര്&#x200d;.എസ് 107 മണ്ഡലങ്ങളിലേക്കും ബി.ജെ.പി 38 മണ്ഡലങ്ങളിലേക്കും സ്ഥാനാര്&#x200d;ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/telangana-polls-2018-congress-close-to-finalise-seat-sharing-formula.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി സര്&#x200d;ക്കാറിനെതിരെ രൂക്ഷ വിമര്&#x200d;ശം; തെലങ്കാനയില്&#x200d; ആവേശം വിതറി രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/rahul-gandhi-begins-telangana-campaign-targets-pm-modi.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-begins-telangana-campaign-targets-pm-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 21 Oct 2018 07:55:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ANDRAPRADESH]]></category>
		<category><![CDATA[chandra shekar rao]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[telangana]]></category>
		<category><![CDATA[Telangana politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=107668</guid>

					<description><![CDATA[ഹൈദരാബാദ്: തെലങ്കാനയില്&#x200d; ആവേശം വിതറി കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. തെലങ്കാനയിലെത്തിയ കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; ബെയ്ന്&#x200d;സ, കാമറെഡ്ഡി, ചാര്&#x200d;മിനാര്&#x200d; എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്&#x200d; പങ്കെടുത്തു. കേന്ദ്രസര്&#x200d;ക്കാറിന്റെ കെടുകാര്യസ്ഥതകള്&#x200d; ഉയര്&#x200d;ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. ബിജെപി ഇനി അധികാരത്തില്&#x200d; തിരിച്ചെത്തില്ലെന്നും വാഗ്ദാനങ്ങള്&#x200d; പാലിക്കുന്നതില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടതായും രാഹുല്&#x200d; ആരോപിച്ചു. കോണ്&#x200d;ഗ്രസ് പാവങ്ങള്&#x200d;ക്കായി ഒന്നും ചെയ്തിട്ടില്ലെന്നാണ് മോദി ആരോപിക്കുന്നത്. എന്നാല്&#x200d;, മോദി രാജ്യത്തെ പണക്കാരുടെ ചൗക്കിദാറായാണ് പ്രവര്&#x200d;ത്തിക്കുന്നത്. പാവങ്ങള്&#x200d;ക്കായല്ലെന്നും രാഹുല്&#x200d; ആരോപിച്ചു. കാർഷിക കടം എഴുതി തള്ളുമെന്ന പൊള്ളയായ വാഗ്ദാനം നൽകുകയും [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: തെലങ്കാനയില്&#x200d; ആവേശം വിതറി കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. തെലങ്കാനയിലെത്തിയ കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; ബെയ്ന്&#x200d;സ, കാമറെഡ്ഡി, ചാര്&#x200d;മിനാര്&#x200d; എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്&#x200d; പങ്കെടുത്തു. കേന്ദ്രസര്&#x200d;ക്കാറിന്റെ കെടുകാര്യസ്ഥതകള്&#x200d; ഉയര്&#x200d;ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം.</p>
<p>ബിജെപി ഇനി അധികാരത്തില്&#x200d; തിരിച്ചെത്തില്ലെന്നും വാഗ്ദാനങ്ങള്&#x200d; പാലിക്കുന്നതില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടതായും രാഹുല്&#x200d; ആരോപിച്ചു. കോണ്&#x200d;ഗ്രസ് പാവങ്ങള്&#x200d;ക്കായി ഒന്നും ചെയ്തിട്ടില്ലെന്നാണ് മോദി ആരോപിക്കുന്നത്. എന്നാല്&#x200d;, മോദി രാജ്യത്തെ പണക്കാരുടെ ചൗക്കിദാറായാണ് പ്രവര്&#x200d;ത്തിക്കുന്നത്. പാവങ്ങള്&#x200d;ക്കായല്ലെന്നും രാഹുല്&#x200d; ആരോപിച്ചു.</p>
<p>കാർഷിക കടം എഴുതി തള്ളുമെന്ന പൊള്ളയായ വാഗ്ദാനം നൽകുകയും അഴിമതിയെ താലോലിക്കുകയും ചെയ്യുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും തെലങ്കാന മുൻമുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമെന്ന് രാഹുല്&#x200d; പറഞ്ഞു. ഭരണഘടനാ ശില്പി ബി. ആർ അംബേദ്കറുടെ പേരിലുള്ള പദ്ധതിയുടെ പേരുമാറ്റി ദളിത് വിഭാഗത്തെ ചന്ദ്രശേഖരറാവു അപമാനിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാമ റെഡ്ഢി സ്റ്റേഡിയത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ വെയായിരുന്നു രാഹുലിന്റെ വിമർശം.</p>
<p>കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; തിരിച്ചെത്തിയാല്&#x200d; രാജ്യത്തെ 70,000 കോടി വരുന്ന കാര്&#x200d;ഷിക വായ്പകള്&#x200d; എഴുതി തള്ളും. തെലങ്കാനയില്&#x200d; കോണ്&#x200d;്ഗ്രസ് മികച്ച നേട്ടം കൈവരിക്കും. സംസ്ഥാന നിയമസഭയില്&#x200d; ഭൂരിപക്ഷം കിട്ടിയാല്&#x200d; രണ്ട് ലക്ഷം രൂപ വരെയുള്ള കാര്&#x200d;ഷിക വായ്പകള്&#x200d; എഴുതിതള്ളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">People who belong to weaker sections in India are being threatened. In today&#8217;s India, women are scared of stepping outside. The reason behind this is, for the first time in India, the Prime Minister is trying to divide the nation: Congress President Rahul Gandhi in Hyderabad <a href="https://t.co/n8MzC3iL6R">pic.twitter.com/n8MzC3iL6R</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/1053647554821402628?ref_src=twsrc%5Etfw">October 20, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സമൂഹത്തിലെ എല്ലാ ആളുകളെയും ഒരു പോലെയാണ് കോണ്&#x200d;ഗ്രസ് കാണുന്നതും മാനിക്കുന്നതും. മോദി എവിടെ പോകുന്നുവോ അവിടെ വിഭജനവും വേര്&#x200d;തിരിവും ഉണ്ടാക്കിയെടുക്കുന്നു. നോട്ടുനിരോധവും ജിഎസ്ടിയും രാജ്യത്തിന്റെ നട്ടെല്ല് തകര്&#x200d;ത്തു കളഞ്ഞു. ചെറുകിട വ്യാപാരികള്&#x200d; ഈ മേഖല തന്നെ വിട്ടു പോയി. പുതിയൊരു തെലങ്കാന സൃഷ്ടിക്കുമെന്ന് കോണ്&#x200d;ഗ്രസ് ഉറപ്പു നല്&#x200d;കുകയാണ്. പുതിയൊരു സംസ്ഥാനം രൂപം നല്&#x200d;കിയതോടെ കെസിആറിന് മാത്രം ലാഭം ഉണ്ടായി. എല്ലാ ഗുണങ്ങളും കെസിആറിനാണ് ലഭിച്ചത്. കാലാശ്വരം പദ്ധതി നടപ്പാക്കിയപ്പോള്&#x200d; കെസിആര്&#x200d; അംബേദ്കറിനെ മറന്നതായും അദ്ദേഹം ആരോപിച്ചു.</p>
<p>പദ്ധതി പുനരുദ്ധരിച്ചതോടെ ഒരു ലക്ഷം കോടിയുടെ അഴിമതിയാണ് നടന്നത്. പാവപ്പെട്ടവരെ കോണ്&#x200d;ഗ്രസ് സംരക്ഷിക്കും. കോണ്&#x200d;ഗ്രസ് അധികാരത്തിലെത്തിയാല്&#x200d; ഭൂമി ഏറ്റെടുക്കന്&#x200d; നിയമം പൂര്&#x200d;ണമായും നടപ്പാക്കുമെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-begins-telangana-campaign-targets-pm-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരഭിമാനക്കൊലയിലെ ദലിത് യുവാവിന്റെ മരണം; തെലുങ്കാനയില്&#x200d; രാഷ്ട്രീയ വിവാദമാവുന്നു</title>
		<link>https://www.chandrikadaily.com/nalgonda-honour-killing-supari-slur-on-trs-leader.html</link>
					<comments>https://www.chandrikadaily.com/nalgonda-honour-killing-supari-slur-on-trs-leader.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Sep 2018 08:34:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[honor killings]]></category>
		<category><![CDATA[Honour killing]]></category>
		<category><![CDATA[telangana]]></category>
		<category><![CDATA[Telangana politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103490</guid>

					<description><![CDATA[ഹൈദരാബാദ്: ഉയര്&#x200d;ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഗര്&#x200d;ഭിണിയായ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിനു പിന്നാലെ തെലുങ്കാനയില്&#x200d; സംഘര്&#x200d;ഷാവസ്ഥ. വിവിധ ദളിത്, യുജവന സംഘടനകള്&#x200d; പ്രതിഷേധവുമായി തെരുവില്&#x200d; ഇറങ്ങിയ സംഘര്&#x200d;ഷാവസ്ഥ ഇപ്പോള്&#x200d; തെലുങ്കാനയില്&#x200d; രാഷ്ട്രീയ ചര്&#x200d;ച്ചകള്&#x200d;ക്കു ഇടയായിരിക്കുകയാണ്. കൊലപാതകത്തില്&#x200d; ടി.ആര്&#x200d;.എസ് എം.എല്&#x200d;.എയുടെ പങ്കുള്ളതായി കൊല്ലപ്പെട്ട പ്രണയുടെ ഭാര്യ വ്യക്തമാക്കിയതാണ് തെലങ്കാനയില്&#x200d; പുതിയ വിവാദങ്ങള്&#x200d;ക്ക് കാരണാമായത്. കഴിഞ്ഞ ദിവസമാണ് പ്രണയ്കുമാര്&#x200d; എന്ന ദളിത് യുവാവിനെ വെട്ടിക്കൊന്നത്. നല്&#x200d;ഗോണ്ട ജില്ലയിലെ മ്രിയാല്&#x200d;ഗുഡയില്&#x200d; വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ഗര്&#x200d;ഭിണിയായ ഭാര്യ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ഉയര്&#x200d;ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഗര്&#x200d;ഭിണിയായ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിനു പിന്നാലെ തെലുങ്കാനയില്&#x200d; സംഘര്&#x200d;ഷാവസ്ഥ. വിവിധ ദളിത്, യുജവന സംഘടനകള്&#x200d; പ്രതിഷേധവുമായി തെരുവില്&#x200d; ഇറങ്ങിയ സംഘര്&#x200d;ഷാവസ്ഥ ഇപ്പോള്&#x200d; തെലുങ്കാനയില്&#x200d; രാഷ്ട്രീയ ചര്&#x200d;ച്ചകള്&#x200d;ക്കു ഇടയായിരിക്കുകയാണ്.</p>
<p>കൊലപാതകത്തില്&#x200d; ടി.ആര്&#x200d;.എസ് എം.എല്&#x200d;.എയുടെ പങ്കുള്ളതായി കൊല്ലപ്പെട്ട പ്രണയുടെ ഭാര്യ വ്യക്തമാക്കിയതാണ് തെലങ്കാനയില്&#x200d; പുതിയ വിവാദങ്ങള്&#x200d;ക്ക് കാരണാമായത്.</p>
<p>കഴിഞ്ഞ ദിവസമാണ് പ്രണയ്കുമാര്&#x200d; എന്ന ദളിത് യുവാവിനെ വെട്ടിക്കൊന്നത്. നല്&#x200d;ഗോണ്ട ജില്ലയിലെ മ്രിയാല്&#x200d;ഗുഡയില്&#x200d; വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.<br />
ഗര്&#x200d;ഭിണിയായ ഭാര്യ അമൃത വര്&#x200d;ഷിണിയുടെ കണ്&#x200d;മുന്നിലിട്ടാണ് പ്രണയ് കുമാറിനെ വെട്ടിവീഴ്ത്തിയത്. ഇന്നലെ നടന്ന പ്രണയ് കുമാറിന്റെ സംസ്‌കാര ചടങ്ങുകളില്&#x200d; ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സംഘര്&#x200d;ഷ സാധ്യത കണക്കിലെടുത്ത് നല്&#x200d;ഗോണ്ടയിലും പരിസര പ്രദേശങ്ങളിലും നേരത്തെ തന്നെ കനത്ത പൊലീസ് സുരക്ഷ ഏര്&#x200d;പ്പെടുത്തിയിരുന്നു.</p>
<p>കുടുംബത്തിന്റെ എതിര്&#x200d;പ്പ് മറികടന്ന് കഴിഞ്ഞ ജനുവരിയിലാണ് ഉയര്&#x200d;ന്ന ജാതിക്കാരിയായ അമൃത വര്&#x200d;ഷിണി കാമുകനായ പ്രണയ് കുമാറിനൊപ്പം ജീവിതം ആരംഭിച്ചത്. ഇതേതുടര്&#x200d;ന്ന് പ്രണയ് കുമാറിനെ കൊല്ലുമെന്ന് അമൃതയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.</p>
<p>ഭര്&#x200d;ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ തളര്&#x200d;ന്നുവീണ അമൃത ഇപ്പോഴും ആസ്പത്രിയില്&#x200d; ചികിത്സയിലാണ്. തന്റെ ഗര്&#x200d;ഭം അലസിപ്പിക്കാനും വീട്ടിലേക്ക് തിരിച്ചു വരാനും പിതാവ് നിര്&#x200d;ബന്ധിച്ചതായി അമൃത മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>&#8216;കൂടുംബത്തിലെ ഏക മകളാണ് ഞാന്&#x200d;. കഴിഞ്ഞ ജനുവരിയിലാണ് ഞാന്&#x200d; പ്രണയിയെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം അപൂര്&#x200d;വമായാണ് എന്റെ അച്ഛനെ കാണാറുള്ളത്. അപ്പോഴൊക്കെ വീട്ടിലേക്ക് മടങ്ങാനും ഗര്&#x200d;ഭം അലസിപ്പിക്കാന്&#x200d; എന്നോടു ആവശ്യപ്പെടാറുണ്ടായിരുന്നു, അമൃത പറഞ്ഞു.</p>
<p>കൊലപാതകത്തിന് രണ്ടുദിവസത്തിനു മുമ്പും ഗര്&#x200d;ഭഛിദ്രം നടത്താന്&#x200d; ആവശ്യപ്പെട്ടിരുന്നു. &#8216;നിങ്ങള്&#x200d; ഗര്&#x200d;ഭധാരണം അവസാനിപ്പിച്ച് മൂന്ന് വര്&#x200d;ഷത്തെ കുട്ടികളെ കൂടാതെ ജീവിക്കാന്&#x200d; തയ്യാറായാല്&#x200d;, ഞാന്&#x200d; നിങ്ങളുടെ വിവാഹം അംഗീകരിക്കുമെന്നായിരുന്നു അച്ഛന്&#x200d; പറഞ്ഞത്.</p>
<p>നക്രെക്കല്&#x200d; എം.എല്&#x200d;.എ വെമുല വീരഷം ഞങ്ങളെ കാണാന്&#x200d; ശ്രമിച്ചിരുന്നു. എന്നാല്&#x200d; അയാളുടെ ചരിത്രം കണ്ട് പ്രണയവും ഞാനും ഭയക്കുയാണുണ്ടായത്.</p>
<p>നല്&#x200d;ഗൊണ്ടയിലെ പല ക്രിമിനല്&#x200d; കേസുകളിലും അയാല്&#x200d; ആയാള്&#x200d; പങ്കാളിയാണെന്ന് വാര്&#x200d;ത്ത കണ്ടിരുന്നതുകൊണ്ടാണ് ഞങ്ങളെ ഭീതിയിലായത്.</p>
<p>പ്രണായിയുടെ അച്ഛനെതിരെ അയാള്&#x200d; കേസ് കൊടുത്തിരുന്നു. പ്രണായക്കെതിരെ കേസുകള്&#x200d; ഫയല്&#x200d; ചെയ്യാനും പൊലീസിന് ഭീഷണിയുണ്ടായിരുന്നു, അമൃത പറഞ്ഞു</p>
<p><iframe loading="lazy" src="https://www.youtube.com/embed/8OKy5nTmzbU" width="706" height="397" frameborder="0" allowfullscreen="allowfullscreen"></iframe><br />
സംഭവവുമായി ബന്ധപ്പെട്ട് അമൃത വര്&#x200d;ഷിണിയുടെ പിതാവ് ടി മുരളീധര്&#x200d; റാവു, അമ്മാവന്&#x200d; ടി ശരവണ്&#x200d; റാവു എന്നിവരെ പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തിട്ടുണ്ട്. ക്വട്ടേഷന്&#x200d; സംഘത്തെ ഉപയോഗിച്ചാണ് ഇവര്&#x200d; പ്രണയ് കുമാറിനെ വകവരുത്തിയതെന്നും ഇതിന് പ്രതിഫലമായി പത്തു ലക്ഷം രൂപ നല്&#x200d;കിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്&#x200d; അഡ്വാന്&#x200d;സ് തുകയായ അഞ്ച് ലക്ഷം രൂപ നേരത്തെ നല്&#x200d;കിയിരുന്നു.</p>
<p>തുടര്&#x200d;ന്ന് രണ്ടുമാസത്തെ തയ്യാറെടുപ്പുകള്&#x200d;ക്ക് ശേഷമാണ് ക്വട്ടേഷന്&#x200d; സംഘം യുവാവിനെ കൊലപ്പെടുത്തിയത്. അഞ്ചുമാസം ഗര്&#x200d;ഭിണിയായ അമൃതയെ തന്റെ അമ്മ പ്രമീളയേയും കൂട്ടി ആസ്പത്രിയില്&#x200d; കാണിച്ച് തിരിച്ചു വരും വഴിയാണ് പ്രണയ് കുമാറിനു നേരെ ആക്രമണമുണ്ടായത്.</p>
<p>ദമ്പതികളെ പിന്തുടര്&#x200d;ന്നെത്തിയ അക്രമി വടിവാള്&#x200d; ഉപയോഗിച്ച് പ്രണയ്കുമാറിനെ വെട്ടുകയായിരുന്നു. സമീപത്തെ സിസിടിവിയില്&#x200d; പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭയന്ന് വിറച്ച അമൃത സഹായത്തിനായി കേഴുന്നത് സിസിടിവി ദൃശ്യങ്ങളില്&#x200d; നിന്നും വ്യക്തമാണ്. അമൃതയും കൂടെ ഉണ്ടായിരുന്ന സ്ത്രീയും പ്രണയിയെ രക്ഷിക്കാന്&#x200d; ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഭര്&#x200d;ത്താവ് കണ്&#x200d;മുന്നില്&#x200d; കിടന്നുപിടയുന്നത് കണ്ട അമൃത സഹായം തേടി ആസ്പത്രിയിലെത്തിയെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. ഭര്&#x200d;ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ തളര്&#x200d;ന്നുവീണ അമൃത ഇപ്പോഴും ആസ്പത്രിയില്&#x200d; ചികിത്സയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nalgonda-honour-killing-supari-slur-on-trs-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
