<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>terror &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/terror/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 14 Mar 2023 05:04:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>terror &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തീവ്രവാദ ഫണ്ടിംഗ് കേസ് : കശ്&#x200d;മീരിൽ വിവിധ ഇടങ്ങളിൽ എൻ.ഐ.എ പരിശോധന</title>
		<link>https://www.chandrikadaily.com/kasmirniaraidterrorfund.html</link>
					<comments>https://www.chandrikadaily.com/kasmirniaraidterrorfund.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 14 Mar 2023 05:04:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kasmir]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[terror]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242568</guid>

					<description><![CDATA[തെക്കൻ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ ജില്ലകളിൽ റെയ്ഡ് നടന്നതായാണ് റിപ്പോർട്ടുകൾ]]></description>
										<content:encoded><![CDATA[<p>NIAതീവ്രവാദ ഫണ്ടിംഗ് കേസുകളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ഇന്ന് രാവിലെ കശ്മീരിലെ ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ കശ്മീരിലെ അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ ജില്ലകളിൽ റെയ്ഡ് നടന്നതായാണ് റിപ്പോർട്ടുകൾ.പോലീസിന്റെയും സിആർപിഎഫ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയായിരുന്നു ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ ഇന്ന് പുലർച്ചെ ഒന്നിലധികം സ്ഥലങ്ങളിലെ നിരവധി റെസിഡൻഷ്യൽ ഹൌസുകളിൽ പരിശോധനക്ക് എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasmirniaraidterrorfund.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; പൊലീസും തീവ്രവാദികളും തമ്മില്&#x200d; ഏറ്റുമുട്ടല്&#x200d;</title>
		<link>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-57.html</link>
					<comments>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-57.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Feb 2023 17:15:00 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[karachi]]></category>
		<category><![CDATA[terror]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238577</guid>

					<description><![CDATA[ആക്രമണത്തെ തുടര്&#x200d;ന്ന് പ്രദേശം പൊലീസും സൈന്യവും വളഞ്ഞിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ഇസ്ലാമാബാദ്: പാകിസ്ഥാനില്&#x200d; കറാച്ചി പൊലീസ് മേധാവി ആസ്ഥാനത്ത് ഭീകരാക്രമണം. പോലീസ് ആസ്ഥാന സമീപത്ത് നിരവധി സ്‌ഫോടനങ്ങള്&#x200d; നടന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. പൊലീസും തീവ്രവാദികളും ഏറ്റുമുട്ടല്&#x200d; തുടരുകയാണ്.</p>
<p>ആയുധധാരികളായ തീവ്രവാദികള്&#x200d; പൊലീസ് മേധാവിയുടെ ഓഫീസില്&#x200d; അതിക്രമിച്ച് കയറി വെടിയുതിര്&#x200d;ക്കുകയായിരുന്നു. പത്തോളം തീവ്രവാദികള്&#x200d; പൊലീസ് ആസ്ഥാനത്ത ഉള്ളതായി പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>ആക്രമണത്തെ തുടര്&#x200d;ന്ന് പ്രദേശം പൊലീസും സൈന്യവും വളഞ്ഞിരിക്കുകയാണ്. സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ ബന്ധപ്പെട്ട ഡിഐജിമാരോട് അവരുടെ സോണുകളില്&#x200d; നിന്ന് ഉദ്യോഗസ്ഥരെ ആയക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി. പൊലീസ് മേധാവിയുടെ ഓഫീസിന് നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-57.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്ഹാക്ക് കൊലപാതകം; രണ്ട് പ്രതികള്&#x200d; കൂടി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/isaq-murder-two-persons-arrested.html</link>
					<comments>https://www.chandrikadaily.com/isaq-murder-two-persons-arrested.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 06 Nov 2019 11:14:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[ishaq murder]]></category>
		<category><![CDATA[terror]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143874</guid>

					<description><![CDATA[താനൂരിലെ അഞ്ചുടിയില്&#x200d; മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തകന്&#x200d; ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസില്&#x200d; രണ്ട് പ്രതികള്&#x200d; കൂടി പിടിയിലായി. അഫ്‌സല്&#x200d; എപി, മുഹമ്മദ് ഷെരീദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സംഘത്തിലുള്&#x200d;പ്പെട്ട നാല് പേരെ കുറ്റിപ്പുറം റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ ഒമ്പത് പ്രതികളും പൊലീസിന്റെ പിടിയിലായി.പ്രതികള്&#x200d; കൊലയ്ക്കുപയോഗിച്ച മൂന്നു വാളുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.]]></description>
										<content:encoded><![CDATA[
<p>താനൂരിലെ അഞ്ചുടിയില്&#x200d; മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തകന്&#x200d; ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസില്&#x200d; രണ്ട് പ്രതികള്&#x200d; കൂടി പിടിയിലായി. അഫ്‌സല്&#x200d; എപി, മുഹമ്മദ് ഷെരീദ് എന്നിവരാണ് പിടിയിലായത്.</p>



<p><br> കഴിഞ്ഞ ദിവസം സംഘത്തിലുള്&#x200d;പ്പെട്ട നാല് പേരെ കുറ്റിപ്പുറം റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; നിന്ന് അറസ്റ്റ് ചെയ്തിരുന്നു.  ഇതോടെ കേസിലെ ഒമ്പത് പ്രതികളും പൊലീസിന്റെ പിടിയിലായി.പ്രതികള്&#x200d; കൊലയ്ക്കുപയോഗിച്ച മൂന്നു വാളുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isaq-murder-two-persons-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദക്ഷിണേന്ത്യയില്&#x200d; ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; കേരളത്തിലും ജാഗ്രത</title>
		<link>https://www.chandrikadaily.com/army-warns-of-terror-attack-in-southern-india-after-boats-found-abandoned.html</link>
					<comments>https://www.chandrikadaily.com/army-warns-of-terror-attack-in-southern-india-after-boats-found-abandoned.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Sep 2019 09:31:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Alert]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[south india]]></category>
		<category><![CDATA[terror]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138724</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ദക്ഷിണേന്ത്യയില്&#x200d; ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പുമായി സൈന്യം. ഗുജറാത്തിലെ കച്ചിനു സമീം സര്&#x200d;ക്രീക്കില്&#x200d; ഉപേക്ഷിക്കപ്പെട്ട നിലയില്&#x200d; ബോട്ടുകള്&#x200d; കണ്ടെത്തിയതാണ് ഭീകരാക്രണ സാധ്യത സംബന്ധിച്ച സംശങ്ങള്&#x200d; ജനിപ്പിച്ചത്. കടല്&#x200d;മാര്&#x200d;ഗം എത്തിയ ഭീകരര്&#x200d; ബോട്ടുകള്&#x200d; ഉപേക്ഷിച്ച ശേഷം നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതര്&#x200d;. ഏതു സാഹചര്യവും നേരിടാന്&#x200d; സൈന്യം സജ്ജമാണെന്ന് കരസേനാ ദക്ഷിണ കമാന്&#x200d;ഡ് മേധാവി ലഫ്റ്റനന്റ് ജനറല്&#x200d; എസ്.കെ സെയിനി അറിയിച്ചു. സൈന്യം മുന്&#x200d;കരുതല്&#x200d; നടപടികള്&#x200d; സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തീരം വഴി ഭീകരര്&#x200d; ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയേക്കാമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ദക്ഷിണേന്ത്യയില്&#x200d; ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പുമായി സൈന്യം. ഗുജറാത്തിലെ കച്ചിനു സമീം സര്&#x200d;ക്രീക്കില്&#x200d; ഉപേക്ഷിക്കപ്പെട്ട നിലയില്&#x200d; ബോട്ടുകള്&#x200d; കണ്ടെത്തിയതാണ് ഭീകരാക്രണ സാധ്യത സംബന്ധിച്ച സംശങ്ങള്&#x200d; ജനിപ്പിച്ചത്. കടല്&#x200d;മാര്&#x200d;ഗം എത്തിയ ഭീകരര്&#x200d; ബോട്ടുകള്&#x200d; ഉപേക്ഷിച്ച ശേഷം നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതര്&#x200d;. ഏതു സാഹചര്യവും നേരിടാന്&#x200d; സൈന്യം സജ്ജമാണെന്ന് കരസേനാ ദക്ഷിണ കമാന്&#x200d;ഡ് മേധാവി ലഫ്റ്റനന്റ് ജനറല്&#x200d; എസ്.കെ സെയിനി അറിയിച്ചു. സൈന്യം മുന്&#x200d;കരുതല്&#x200d; നടപടികള്&#x200d; സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തീരം വഴി ഭീകരര്&#x200d; ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയേക്കാമെന്ന് കഴിഞ്ഞയാഴ്ചയും രഹസ്യാന്വേഷണ ഏജന്&#x200d;സികള്&#x200d; മുന്നറിയിപ്പു നല്&#x200d;കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; ദക്ഷിണേന്ത്യയിലെ തുറമുഖങ്ങള്&#x200d;ക്ക് ഉള്&#x200d;പ്പെടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിരുന്നു. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Tamil Nadu: Asadullah Sheikh, a suspected Jamaat-ul-Mujahideen Bangladesh (JMB) terrorist was arrested from Chennai today, by National Investigation Agency (NIA) and Chennai Police. <a href="https://t.co/hp1I3xqb23">pic.twitter.com/hp1I3xqb23</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1171339413973950470?ref_src=twsrc%5Etfw">September 10, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>തിരുവനന്തപുരം: ദക്ഷിണേന്ത്യയില്&#x200d; ഭീകരാക്രമണ സാധ്യതയുണ്ടെന്ന കരസേനാ മുന്നറിയിപ്പിനെ തുടര്&#x200d;ന്ന് കേരളത്തിലും ജാഗ്രതാ നിര്&#x200d;ദ്ദേശം. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് ജില്ലാ പൊലീസ് മേധാവിമാര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയത്. ഓണത്തിരക്കുള്ള സ്ഥലങ്ങളില്&#x200d; കൂടുതല്&#x200d; സുരക്ഷയ്ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. ബസ്സ് സ്റ്റാന്റുകള്&#x200d;, റെയില്&#x200d;വേ സ്റ്റേഷനുകള്&#x200d;, വിമാനത്താവളങ്ങള്&#x200d; എന്നിവിടങ്ങളിലും ജനങ്ങള്&#x200d; കൂടുന്ന മറ്റ് സ്ഥലങ്ങളിലും അതീവ ജാഗ്രത പുലര്&#x200d;ത്താനും നിര്&#x200d;ദ്ദേശമുണ്ട്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വര്&#x200d;ധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികള്&#x200d;ക്ക് സമീപവും കര്&#x200d;ശന സുരക്ഷ ഏര്&#x200d;പ്പെടുത്തും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്&#x200d;പ്പെട്ടാല്&#x200d; 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്&#x200d;ട്രോള്&#x200d; റൂമിലോ (0471 2722500) അറിയിക്കണമെന്ന് ബെഹ്‌റ അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/army-warns-of-terror-attack-in-southern-india-after-boats-found-abandoned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രഗ്യാ സിങിന്റെ ഹർജി തള്ളി; ഭീകരവാദ കേസിൽ വിചാരണക്ക് ഹാജരാകണമെന്ന് കോടതി</title>
		<link>https://www.chandrikadaily.com/nia-court-rejects-pragya-excemption-plea.html</link>
					<comments>https://www.chandrikadaily.com/nia-court-rejects-pragya-excemption-plea.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 03 Jun 2019 11:55:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Pragya Singh]]></category>
		<category><![CDATA[sadwi pragya singh]]></category>
		<category><![CDATA[terror]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129237</guid>

					<description><![CDATA[ന്യൂഡൽഹി: വിചാരണക്ക് നേരിട്ട് ഹാജരാവുന്നതിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് ഭീകരാക്രമണ കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ സമർപ്പിച്ച ഹർജി പ്രത്യേക എൻ.ഐ.എ കോടതി തള്ളി. പാർലമെന്റ് നടപടികളിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ, കേസിൽ ഇന്ന് മുതൽ ജൂൺ ഏഴ് വരെ നടക്കുന്ന വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രഗ്യ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഈയാഴ്ച വിചാരണ നടപടികൾക്ക് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. മെയ് 21-ന് പ്രഗ്യക്കും മറ്റ് പ്രതികളായ ലഫ്. കേണൽ പ്രസാദ് പുരോഹിത്, സുധാകർ ചതുർവേദി [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡൽഹി: വിചാരണക്ക് നേരിട്ട് ഹാജരാവുന്നതിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലേഗാവ് ഭീകരാക്രമണ കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ സമർപ്പിച്ച ഹർജി പ്രത്യേക എൻ.ഐ.എ കോടതി തള്ളി. പാർലമെന്റ് നടപടികളിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ, കേസിൽ ഇന്ന് മുതൽ ജൂൺ ഏഴ് വരെ നടക്കുന്ന വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രഗ്യ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഈയാഴ്ച വിചാരണ നടപടികൾക്ക് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.</p>



<p>മെയ് 21-ന് പ്രഗ്യക്കും മറ്റ് പ്രതികളായ ലഫ്. കേണൽ പ്രസാദ് പുരോഹിത്, സുധാകർ ചതുർവേദി എന്നിവർക്കും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് കോടതി വിടുതൽ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പ്രഗ്യ വീണ്ടും ഹർജി നൽകിയത്. വിചാരണാ സമയത്ത് കേസിലെ ഏഴ് പ്രതികളും ഹാജരുണ്ടായിരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.</p>



<p>2008 സെപ്തംബർ 29-നാണ് മഹാരാഷ്ട്രയിലെ മലേഗാവിൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nia-court-rejects-pragya-excemption-plea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീകരരെന്ന് തെറ്റിദ്ധരിച്ച് എക്‌സ്ട്രാ നടന്മാരെ അറസ്റ്റ് ചെയ്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/police-arrest-extra-artists-as-terrorists.html</link>
					<comments>https://www.chandrikadaily.com/police-arrest-extra-artists-as-terrorists.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 31 May 2019 07:03:11 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cinema]]></category>
		<category><![CDATA[entertainment]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[police]]></category>
		<category><![CDATA[terror]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128918</guid>

					<description><![CDATA[വസായ്: സിനിമയിൽ വില്ലന്മാരായി വേഷമിടുന്ന നടന്മാരെ ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഋതിഷ് റോഷനും ടൈഗർ ഷ്‌റോഫും അഭിനയിക്കുന്ന ആക്ഷൻ ചിത്രത്തിന്റെ സെറ്റിലാണ് വിചിത്രമായ പൊലീസ് നടപടി അരങ്ങേറിയത്. ചിത്രത്തിൽ അഭിനയിക്കുന്ന എക്‌സ്ട്രാ നടന്മാരായ ബൽറാം ഗിൻവാലയും (23) അർബാസ് ഖാനും (20), ഷൂട്ടിങ് വേഷത്തിൽ സിഗരറ്റ് വാങ്ങാൻ പുറത്തിറങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. നീണ്ട താടിയും തലപ്പാവും വിചിത്രമായ വേഷങ്ങളുമായി വസായ് മേഖലയിലെ ഒരു കടയിൽ ചെന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p>വസായ്: സിനിമയിൽ വില്ലന്മാരായി വേഷമിടുന്ന നടന്മാരെ ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഋതിഷ് റോഷനും ടൈഗർ ഷ്‌റോഫും അഭിനയിക്കുന്ന ആക്ഷൻ ചിത്രത്തിന്റെ സെറ്റിലാണ് വിചിത്രമായ പൊലീസ് നടപടി അരങ്ങേറിയത്.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">After an hour-long search operation, <a href="https://twitter.com/hashtag/Mumbai?src=hash&amp;ref_src=twsrc%5Etfw">#Mumbai</a> police arrested 2 men suspected to be terrorists, but later turned out to be extras on the sets of Hrithik Roshan and Tiger Shroff&#39;s upcoming action film. <a href="https://twitter.com/hashtag/TV9News?src=hash&amp;ref_src=twsrc%5Etfw">#TV9News</a> <a href="https://t.co/o74uib9PQQ">pic.twitter.com/o74uib9PQQ</a></p>&mdash; Tv9 Gujarati (@tv9gujarati) <a href="https://twitter.com/tv9gujarati/status/1133755823581085696?ref_src=twsrc%5Etfw">May 29, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>ചിത്രത്തിൽ അഭിനയിക്കുന്ന എക്‌സ്ട്രാ നടന്മാരായ ബൽറാം ഗിൻവാലയും (23) അർബാസ് ഖാനും (20), ഷൂട്ടിങ് വേഷത്തിൽ സിഗരറ്റ് വാങ്ങാൻ പുറത്തിറങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. നീണ്ട താടിയും തലപ്പാവും വിചിത്രമായ വേഷങ്ങളുമായി വസായ് മേഖലയിലെ ഒരു കടയിൽ ചെന്ന ഇവരെപ്പറ്റി ആരോ പൊലീസിന് വിവരം കൊടുക്കുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പൊലീസ് ഇവരെ പിടികൂടി.</p>



<p>ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും സിനിമയിൽ അഭിനയിക്കാനെത്തിയതാണെന്ന് വ്യക്തമായത്. ഇരുവരെയും വിട്ടുകിട്ടാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് രേഖകൾ ഹാജരാക്കേണ്ടി വന്നു. വിട്ടയച്ചെങ്കിലും പൊതുജനങ്ങളെ ഭയപ്പെടുത്തി എന്ന പേരിൽ ഇരുവർക്കുമെതിരെ ഐ.പി.സി 188-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.</p>



<p>സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈയിൽ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-arrest-extra-artists-as-terrorists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉറക്കം കെടുത്തി  ഭീകരാക്രമണങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/terror-attack.html</link>
					<comments>https://www.chandrikadaily.com/terror-attack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 14 May 2018 18:05:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[terror]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84998</guid>

					<description><![CDATA[ജക്കാര്&#x200d;ത്ത: ലോകത്ത് ഏറ്റവും കൂടുതല്&#x200d; മുസ്്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യ തീവ്രവാദത്തിന്റെ കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്. അല്&#x200d;ഖാഇദ, ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തുടങ്ങിയ ഭീകരസംഘടനകള്&#x200d; പലഘട്ടങ്ങളില്&#x200d; ഇന്തോനേഷ്യയില്&#x200d; രക്തപ്പുഴ ഒഴുക്കി. കൂടാതെ പല പേരുകളില്&#x200d; അറിയപ്പെടുന്ന പ്രാദേശിക തീവ്രവാദ സംഘടനകളും രാജ്യത്തിന്റെ ഉറക്കംകെടുത്തുന്നുണ്ട്. 2002ല്&#x200d; ബാലി ദ്വീപിലെ ഒരു ബാറിനും നൈറ്റ് ക്ലബ്ബിനും സമീപമുണ്ടായ ബോംബാക്രമണങ്ങളില്&#x200d; 200 പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. അല്&#x200d;ഖാഇദയുടെ സഹായത്തോടെ ജമാഅ ഇസ്്‌ലാമിയ(ജെ.ഐ) എന്ന സംഘടനയാണ് ഈ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്&#x200d; ഭൂരിഭാഗവും വിദേശികളായിരുന്നു. 2000ത്തിലെ ക്രിസ്മസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ജക്കാര്&#x200d;ത്ത: ലോകത്ത് ഏറ്റവും കൂടുതല്&#x200d; മുസ്്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യ തീവ്രവാദത്തിന്റെ കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ്. അല്&#x200d;ഖാഇദ, ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തുടങ്ങിയ ഭീകരസംഘടനകള്&#x200d; പലഘട്ടങ്ങളില്&#x200d; ഇന്തോനേഷ്യയില്&#x200d; രക്തപ്പുഴ ഒഴുക്കി. കൂടാതെ പല പേരുകളില്&#x200d; അറിയപ്പെടുന്ന പ്രാദേശിക തീവ്രവാദ സംഘടനകളും രാജ്യത്തിന്റെ ഉറക്കംകെടുത്തുന്നുണ്ട്. 2002ല്&#x200d; ബാലി ദ്വീപിലെ ഒരു ബാറിനും നൈറ്റ് ക്ലബ്ബിനും സമീപമുണ്ടായ ബോംബാക്രമണങ്ങളില്&#x200d; 200 പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. അല്&#x200d;ഖാഇദയുടെ സഹായത്തോടെ ജമാഅ ഇസ്്‌ലാമിയ(ജെ.ഐ) എന്ന സംഘടനയാണ് ഈ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്&#x200d; ഭൂരിഭാഗവും വിദേശികളായിരുന്നു. 2000ത്തിലെ ക്രിസ്മസ് ദിനത്തില്&#x200d; രാജ്യത്തെ വിവിധ ക്രിസ്ത്യന്&#x200d; പള്ളികളിലുണ്ടായ ആക്രമങ്ങളില്&#x200d; 20 പേര്&#x200d; കൊല്ലപ്പെടുകയും അനേകം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കകയും ചെയ്തു. 2016 ജനുവരിയിലാണ് ഇന്തോനേഷ്യയില്&#x200d; ആദ്യ ഐ.എസ് ആക്രമണം നടന്നത്. മധ്യ ജക്കാര്&#x200d;ത്തയിലുണ്ടായ സ്‌ഫോടന പരമ്പരകളിലും വെടിവെപ്പുകളിലും നാല് സാധാരണക്കാരും നാല് അക്രമികളും കൊല്ലപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസം കുര്&#x200d;ബാനക്കിടെ ചര്&#x200d;ച്ചുകളില്&#x200d; ആക്രമണം നടത്തിയതും ഐ.എസായിരുന്നു. ജമാഅത് അന്&#x200d;ഷാറത് ദൗല(ജെ.എ.ഡി) എന്ന സംഘടനയാണ് ഐ.എസിന് ഇന്തോനേഷ്യയില്&#x200d; ഭീകരപ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് കൂട്ടുനില്&#x200d;ക്കുന്നത്. കുട്ടികള്&#x200d; ഉള്&#x200d;പ്പെടുന്ന കുടുംബങ്ങളെ ചാവേറുകളാക്കി നടത്തിയ ആക്രമണങ്ങള്&#x200d;ക്കു പിന്നില്&#x200d; ജെ.എ.ഡിയുടെ കരങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2015ലാണ് ജെ.എ.ഡി രൂപംകൊണ്ടത്. അമാന്&#x200d; അബ്ദുറഹ്്മാന്&#x200d; എന്നയാളുടെ മേല്&#x200d;നോട്ടത്തില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്ന ഒന്നിലധികം തീവ്രവാദസംഘടനകള്&#x200d; ലയിക്കുകയായിരുന്നു. ഒമ്പത് വര്&#x200d;ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന അമാന്&#x200d; അബ്ദുറഹ്്മാന് നിരവധി അനുയായികളുണ്ട്. ഇന്തോനേഷ്യയിലെ ഏറ്റവും അപകടകരമായ സംഘടനയെന്നാണ് ജി.എ.ഡിയെ ദേശീയ ഭീകരവിരുദ്ധ ഏജന്&#x200d;സി വിശേഷിപ്പിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terror-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലേഗാവ് ഭീകരാക്രമണം: പ്രജ്ഞാ സിങ് ഠാക്കൂറിനും കേണല്&#x200d; പുരോഹിതിനുമെതിരായ മകോക കേസ് എന്&#x200d;.ഐ.എ ഉപേക്ഷിച്ചു</title>
		<link>https://www.chandrikadaily.com/malegaon-terrorist-attack-mcoca-case-against-six-dropped.html</link>
					<comments>https://www.chandrikadaily.com/malegaon-terrorist-attack-mcoca-case-against-six-dropped.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 27 Dec 2017 12:22:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[Hidutva]]></category>
		<category><![CDATA[Karkare]]></category>
		<category><![CDATA[malegaon]]></category>
		<category><![CDATA[Pragya Singh]]></category>
		<category><![CDATA[terror]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61541</guid>

					<description><![CDATA[മുംബൈ: 2008-ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതികളായ ലഫ്. കേണല്&#x200d; പ്രസാദ് പുരോഹിതിനും സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറും അടക്കം ആറു പേര്&#x200d;ക്കെതിരെ ചുമത്തിയ &#8216;മഹാരാഷ്ട്ര കണ്&#x200d;ട്രോള്&#x200d; ഓഫ് ഓര്&#x200d;ഗനൈസ്ഡ് ക്രൈം ആക്ട് (മകോക്ക)&#8217; കേസ് ദേശീയ അന്വേഷണ ഏജന്&#x200d;സി പിന്&#x200d;വലിച്ചു. രാജ്യത്തെ ഹിന്ദുത്വ ഭീകരവാദ കേസുകളില്&#x200d; പ്രധാനപ്പെട്ട മലേഗാവ് കേസില്&#x200d; പുരോഹിത്തിനും പ്രജ്ഞക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ വസ്ത്രനിര്&#x200d;മാണ നഗരമായ മലേഗാവില്&#x200d; 2008 സെപ്തംബര്&#x200d; 29-ന് മോട്ടോര്&#x200d; സൈക്കിളില്&#x200d; സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഏഴു [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: 2008-ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതികളായ ലഫ്. കേണല്&#x200d; പ്രസാദ് പുരോഹിതിനും സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറും അടക്കം ആറു പേര്&#x200d;ക്കെതിരെ ചുമത്തിയ &#8216;മഹാരാഷ്ട്ര കണ്&#x200d;ട്രോള്&#x200d; ഓഫ് ഓര്&#x200d;ഗനൈസ്ഡ് ക്രൈം ആക്ട് (മകോക്ക)&#8217; കേസ് ദേശീയ അന്വേഷണ ഏജന്&#x200d;സി പിന്&#x200d;വലിച്ചു. രാജ്യത്തെ ഹിന്ദുത്വ ഭീകരവാദ കേസുകളില്&#x200d; പ്രധാനപ്പെട്ട മലേഗാവ് കേസില്&#x200d; പുരോഹിത്തിനും പ്രജ്ഞക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.</p>
<p><div id="attachment_61542" style="width: 610px" class="wp-caption alignnone"><img aria-describedby="caption-attachment-61542" loading="lazy" class="wp-image-61542 size-full" src="https://www.chandrikadaily.com/wp-content/uploads/2017/12/pragya.jpg" alt="" width="600" height="443" srcset="https://www.chandrikadaily.com/wp-content/uploads/2017/12/pragya.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/12/pragya-300x222.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/12/pragya-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/12/pragya-569x420.jpg 569w" sizes="(max-width: 600px) 100vw, 600px" /><p id="caption-attachment-61542" class="wp-caption-text">പ്രജ്ഞാ സിങ് ഠാക്കൂര്&#x200d;</p></div></p>
<p>മഹാരാഷ്ട്രയിലെ വസ്ത്രനിര്&#x200d;മാണ നഗരമായ മലേഗാവില്&#x200d; 2008 സെപ്തംബര്&#x200d; 29-ന് മോട്ടോര്&#x200d; സൈക്കിളില്&#x200d; സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഏഴു പേര്&#x200d; കൊല്ലപ്പെടുകയും നൂറിലധികം പേര്&#x200d; കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടക്കത്തില്&#x200d; ഇന്ത്യന്&#x200d; മുജാഹിദീന്&#x200d; നടത്തിയതെന്ന് സംശയിച്ച കേസില്&#x200d; ഹിന്ദുത്വ ഭീകരരുടെ പങ്ക് തെളിഞ്ഞത് ഹേമന്ത് കര്&#x200d;ക്കറെയുടെ നേതൃത്വത്തിലുള്ള ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ്. മറ്റു പല സ്‌ഫോടന കേസുകളിലെയും ഹിന്ദുത്വ സാന്നിധ്യത്തിലേക്ക് അന്വേഷണം നീളുന്നതിനിടെ 2008 നവംബര്&#x200d; അവസാന വാരത്തിലുണ്ടായ മുംബൈ ഭീകരാക്രമണത്തില്&#x200d; ഹേമന്ത് കര്&#x200d;ക്കറെ സംശയാസ്പദമായ സാഹചര്യത്തില്&#x200d; കൊല്ലപ്പെട്ടു.</p>
<p><div id="attachment_61543" style="width: 610px" class="wp-caption alignnone"><img aria-describedby="caption-attachment-61543" loading="lazy" class="wp-image-61543 size-full" src="https://www.chandrikadaily.com/wp-content/uploads/2017/12/purohit.png" alt="" width="600" height="375" srcset="https://www.chandrikadaily.com/wp-content/uploads/2017/12/purohit.png 600w, https://www.chandrikadaily.com/wp-content/uploads/2017/12/purohit-300x188.png 300w" sizes="(max-width: 600px) 100vw, 600px" /><p id="caption-attachment-61543" class="wp-caption-text">കേണല്&#x200d; പുരോഹിത്‌</p></div></p>
<p>കഴിഞ്ഞ ഓഗസ്റ്റില്&#x200d; സുപ്രീം കോടതി ജാമ്യം നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് കേണല്&#x200d; പുരോഹിത് പുറത്തിറങ്ങിയിരുന്നു. മലേഗാവ് സ്‌ഫോടനം നടത്തിയ അഭിനവ് ഭാരത് എന്ന സംഘടനയെ സഹായിക്കുകയും ഭീകര പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ഫണ്ട് സ്വരൂപിച്ച് നല്&#x200d;കുകയും ചെയ്തു എന്നതാണ് പുരോഹിത്തിനെതിരായ കേസ്. സ്‌ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയ കുറ്റമാണ് പ്രജ്ഞാ സിങ് നേരിടുന്നത്. ഇവരും ജാമ്യത്തില്&#x200d; പുറത്താണ്.</p>
<p>ഹേമന്ത് കര്&#x200d;ക്കറെയുടെ മരണത്തിനു ശേഷം കേസ് ദുര്&#x200d;ബലപ്പെടുത്താന്&#x200d; ആസൂത്രിത ശ്രമം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം, എന്&#x200d;.ഐ.എ കേസില്&#x200d; മൃദുസമീപനം സ്വീകരിക്കാന്&#x200d; എന്&#x200d;.ഐ.എ തന്നോട് ആവശ്യപ്പെട്ടതായി പബ്ലിക് പ്രോസിക്യൂട്ടര്&#x200d; രോഹിതി സല്യാന്&#x200d; വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malegaon-terrorist-attack-mcoca-case-against-six-dropped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൈന്യത്തിന് തലവേദനയായി  കുള്ളന്‍ ഭീകരന്‍</title>
		<link>https://www.chandrikadaily.com/dwarf-terror.html</link>
					<comments>https://www.chandrikadaily.com/dwarf-terror.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Oct 2017 15:33:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[terror]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48694</guid>

					<description><![CDATA[കശ്മീര്‍ സൈന്യത്തിന് തലവേദനയായി മാറിയിരിക്കുകയാണ് മൂന്നടി മാത്രം ഉയരമുള്ള ഭീകരന്‍. തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷെ മുഹമ്മദ് അംഗമായ നൂര്‍ മുഹമ്മദ് താന്ത്രെയ് എന്ന 47കാരനായ &#8216;കുഞ്ഞു ഭീകരന്‍&#8217; ആണ് പൊലീസിനും സൈന്യത്തിനും കരടായിമാറിയത്. അടുത്തിടെ കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ നൂര്‍ ആണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പുല്‍വാമ ജില്ലയിലെ ത്രാല്‍ സ്വദേശിയായ നൂര്‍ ദക്ഷിണ ക്ശമീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകളെന്ന് സൈന്യം വ്യക്തമാക്കി. താഴ്‌വരയിലെ ജെയ്‌ഷെ മുഹമ്മദ് ശൃംഖലയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞു ഭീകരന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>കശ്മീര്&#x200d; സൈന്യത്തിന് തലവേദനയായി മാറിയിരിക്കുകയാണ് മൂന്നടി മാത്രം ഉയരമുള്ള ഭീകരന്&#x200d;. തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷെ മുഹമ്മദ് അംഗമായ നൂര്&#x200d; മുഹമ്മദ് താന്ത്രെയ് എന്ന 47കാരനായ &#8216;കുഞ്ഞു ഭീകരന്&#x200d;&#8217; ആണ് പൊലീസിനും സൈന്യത്തിനും കരടായിമാറിയത്.<br />
അടുത്തിടെ കശ്മീരില്&#x200d; നടന്ന ഭീകരാക്രമണങ്ങള്&#x200d;ക്കു പിന്നില്&#x200d; നൂര്&#x200d; ആണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പുല്&#x200d;വാമ ജില്ലയിലെ ത്രാല്&#x200d; സ്വദേശിയായ നൂര്&#x200d; ദക്ഷിണ ക്ശമീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വം ഏറ്റെടുത്തതായാണ് റിപ്പോര്&#x200d;ട്ടുകളെന്ന് സൈന്യം വ്യക്തമാക്കി.<br />
താഴ്‌വരയിലെ ജെയ്‌ഷെ മുഹമ്മദ് ശൃംഖലയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞു ഭീകരന്റെ ശ്രമം. 2001ലെ പാര്&#x200d;ലമെന്റ് ആക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായ ജെയ്‌ഷെ കമാന്&#x200d;ഡര്&#x200d; ഖാസി ബാബയുടെ അടുത്ത അനുയായി ആയിരുന്നു നൂര്&#x200d;. ഖാസി ബാബ കൊല്ലപ്പെട്ടതിനു ശേഷം 2003 ഓഗസ്റ്റ് 31ന് നൂര്&#x200d; അറസ്റ്റിലായി. തുടര്&#x200d;ന്ന് 2011ല്&#x200d; ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിഹാര്&#x200d; ജയിലില്&#x200d; കുറച്ചു നാള്&#x200d; പാര്&#x200d;പ്പിച്ചശേഷം പിന്നീട് ശ്രീനഗറിലെ ജയിലിലേക്ക് മാറ്റി. 2015ലാണ് ഇയാള്&#x200d;ക്ക് പരോള്&#x200d; ലഭിക്കുന്നത്. ശേഷം പലവട്ടം ജമ്മു ആന്&#x200d;ഡ് കശ്മീര്&#x200d; ഹൈക്കോടതി പരോള്&#x200d; നീട്ടി നല്&#x200d;കിയിരുന്നു. മൂന്നുമാസം മുമ്പാണ് നൂര്&#x200d; വീണ്ടും ഒളിവില്&#x200d; പോയതായും ഭീകരസംഘടനയില്&#x200d; ചേര്&#x200d;ന്നതായും കണ്ടെത്തിയത്. നൂറിന്റെ ഉയരക്കുറവ് ഇയാളെ എളുപ്പത്തില്&#x200d; തിരിച്ചറിയാന്&#x200d; സഹായിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.<br />
നൂറിന്റെ ഉയരക്കുറവ് യാത്രകള്&#x200d;ക്കും തടസ്സം സൃഷ്ടിക്കുമെന്നും പൊലീസ് കരുതുന്നു. നൂര്&#x200d; ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയില്&#x200d; ചേര്&#x200d;ന്ന വിവരം പൊലീസ് അധികൃതര്&#x200d; സ്ഥിരീകരിച്ചിട്ടുണ്ട്. ഈയടുത്ത് ജെയ്‌ഷെ മുഹമ്മദ് കശ്മീരില്&#x200d; നടത്തിയ ആക്രമണങ്ങള്&#x200d;ക്കു പിന്നില്&#x200d; നൂറും മറ്റൊരു ജെയ്‌ഷെ കമാന്&#x200d;ഡറായ മുഫ്തി വഖാസുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആഗസ്തില്&#x200d; പുല്&#x200d;വാമ പൊലീസ് സ്‌റ്റേഷന്&#x200d; ആക്രമണത്തിന് ആവശ്യമായ ആയുധങ്ങള്&#x200d; ജെയ്‌ഷെ മുഹമ്മദ് ഭീകരര്&#x200d;ക്ക് വിതരണം ചെയ്തത് നൂര്&#x200d; ആയിരുന്നു. അന്നത്തെ ആക്രമണത്തില്&#x200d; എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; വീരമൃത്യു വരിക്കുകയും മൂന്ന് ഭീകരവാദികള്&#x200d; കൊല്ലപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്&#x200d; 21ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രിക്കെതിരെ നടന്ന ഗ്രനേഡ് ആക്രമണത്തിലും ഒക്ടോബര്&#x200d; മൂന്നിന് ശ്രീനഗര്&#x200d; വിമാനത്താവളത്തിനു സമീപം നടന്ന ആക്രമണത്തിലും നൂറിനു പങ്കുള്ളതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dwarf-terror.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാരീസില്‍ മുസ്ലിം പള്ളിയിലേക്ക് കാറിടിച്ചു കയറ്റാന്‍ ശ്രമം; 43-കാരന്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/man-tried-to-attack-mosque-with-car-arrested-in-paris.html</link>
					<comments>https://www.chandrikadaily.com/man-tried-to-attack-mosque-with-car-arrested-in-paris.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 30 Jun 2017 02:08:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Finsbury]]></category>
		<category><![CDATA[Paris]]></category>
		<category><![CDATA[terror]]></category>
		<category><![CDATA[Terror Attack]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34014</guid>

					<description><![CDATA[പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ മുസ്ലിം പള്ളിക്കു പുറത്തെ ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റാനുള്ള ശ്രമം വിഫലമാക്കി. തെക്കന്‍ പാരീസിലെ ക്രെറ്റെയ്‌ലില്‍ വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. അസര്‍ നിസ്‌കാരത്തിനായി പള്ളിയിലെത്തിയ ആള്‍ക്കൂട്ടത്തിനു നേരെ കാര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമം മറ്റു കാറിന്റെ ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 43-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. പള്ളിക്കു പുറത്തെ ബാരിയറില്‍ തുടര്‍ച്ചയായി രണ്ടുതവണ കാറിടിച്ചാണ് അക്രമി ആക്രമണം നടത്താന്‍ തുനിഞ്ഞത്. എന്നാല്‍, [&#8230;]]]></description>
										<content:encoded><![CDATA[<p>പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്&#x200d; മുസ്ലിം പള്ളിക്കു പുറത്തെ ആള്&#x200d;ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റാനുള്ള ശ്രമം വിഫലമാക്കി. തെക്കന്&#x200d; പാരീസിലെ ക്രെറ്റെയ്‌ലില്&#x200d; വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. അസര്&#x200d; നിസ്‌കാരത്തിനായി പള്ളിയിലെത്തിയ ആള്&#x200d;ക്കൂട്ടത്തിനു നേരെ കാര്&#x200d; ഓടിച്ചുകയറ്റാനുള്ള ശ്രമം മറ്റു കാറിന്റെ ഡ്രൈവര്&#x200d;മാര്&#x200d; തടയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 43-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്&#x200d;ക്കും പരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.</p>
<p>പള്ളിക്കു പുറത്തെ ബാരിയറില്&#x200d; തുടര്&#x200d;ച്ചയായി രണ്ടുതവണ കാറിടിച്ചാണ് അക്രമി ആക്രമണം നടത്താന്&#x200d; തുനിഞ്ഞത്. എന്നാല്&#x200d;, അപ്പോഴേക്കും മറ്റു രണ്ടു കാറുകള്&#x200d; ഇതിന് വഴിമുടക്കി നിന്നു. അക്രമി മദ്യപിച്ചിരുന്നതായി കാണപ്പെട്ടില്ലെന്ന് ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു. ഉദ്യമം നടക്കില്ലെന്നായതോടെ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ഇയാളെ പിന്നീട് താമസ സ്ഥലത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു.</p>
<p>അര്&#x200d;മീനിയന്&#x200d; വംശജനായ 43-കാരനാണ് അറസ്റ്റിലായത്. പാരീസിലുണ്ടായ ഐസിസ് ആക്രമണത്തിന് പ്രതികാരമായാണ് മുസ്ലിംകളെ ആക്രമിക്കാന്&#x200d; ശ്രമിച്ചതെന്ന് അക്രമി പൊലീസിനോട് പറഞ്ഞതായി റിപ്പോര്&#x200d;ട്ടുകളുണ്ട്. 2015-ല്&#x200d; ഐസിസ് ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണത്തില്&#x200d; പാരീസില്&#x200d; 130 പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. ഏപ്രിലില്&#x200d; ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഭീകരവാദികള്&#x200d; കൊലപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/man-tried-to-attack-mosque-with-car-arrested-in-paris.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
