<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>terrorism &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/terrorism/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 08 May 2025 06:54:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>terrorism &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യക്കെതിരെ ജിഹാദ് ആഹ്വാനവുമായി അല്‍ ഖ്വയ്ദ</title>
		<link>https://www.chandrikadaily.com/1al-qaeda-calls-for-jihad-against-india.html</link>
					<comments>https://www.chandrikadaily.com/1al-qaeda-calls-for-jihad-against-india.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 08 May 2025 06:52:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[al qaeda]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340567</guid>

					<description><![CDATA[പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പ്രകോപനവുമായി ഭീകരസംഘടന അല്‍ ഖ്വയ്ദ. പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് അല്‍ഖ്വയ്ദ പ്രസ്താവനയിലൂടെ ഭീഷണിയുയര്‍ത്തി. പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങള്‍ കൃത്യമായി ലക്ഷ്യംവച്ച് നടത്തിയ ആക്രമണത്തെ പള്ളികള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരായ ആക്രമണമെന്ന് ചിത്രീകരിച്ച് വെറുപ്പുപരത്തുന്നതാണ് അല്‍ ഖ്വയ്ദയുടെ പ്രസ്താവന. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ വിഭാഗമാണ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി പ്രസ്താവന പുറത്തിറക്കിയത്. അനുദിനം ഇല്ലാതായിക്കൊണ്ടിരുന്ന സംഘടനയായ അല്‍ ഖ്വയ്ദ [&#8230;]]]></description>
										<content:encoded><![CDATA[<p>പഹല്&#x200d;ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങള്&#x200d; ലക്ഷ്യം വച്ച് ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പ്രകോപനവുമായി ഭീകരസംഘടന അല്&#x200d; ഖ്വയ്ദ. പാകിസ്താനില്&#x200d; നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് അല്&#x200d;ഖ്വയ്ദ പ്രസ്താവനയിലൂടെ ഭീഷണിയുയര്&#x200d;ത്തി. പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങള്&#x200d; കൃത്യമായി ലക്ഷ്യംവച്ച് നടത്തിയ ആക്രമണത്തെ പള്ളികള്&#x200d;ക്കും മുസ്ലീങ്ങള്&#x200d;ക്കുമെതിരായ ആക്രമണമെന്ന് ചിത്രീകരിച്ച് വെറുപ്പുപരത്തുന്നതാണ് അല്&#x200d; ഖ്വയ്ദയുടെ പ്രസ്താവന.</p>
<p>ഇന്ത്യന്&#x200d; ഉപഭൂഖണ്ഡത്തിലെ അല്&#x200d; ഖ്വയ്ദ വിഭാഗമാണ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി പ്രസ്താവന പുറത്തിറക്കിയത്. അനുദിനം ഇല്ലാതായിക്കൊണ്ടിരുന്ന സംഘടനയായ അല്&#x200d; ഖ്വയ്ദ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തിന്റെ സാഹചര്യം മുതലെടുത്ത് നഷ്ടമായ കുപ്രശസ്തി വീണ്ടെടുക്കാന്&#x200d; ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കെതിരായ ഭീഷണിയെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>ഇന്നലെ പുലര്&#x200d;ച്ചെയാണ് പഹല്&#x200d;ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്&#x200d; ഭീകര കേന്ദ്രങ്ങള്&#x200d; ഇന്ത്യ ആക്രമിച്ചത്. ‘ഓപ്പറേഷന്&#x200d; സിന്ദൂര്&#x200d;’ എന്ന് പേരിട്ട സൈനിക ആക്രമണത്തില്&#x200d; പാക് അധീന കശ്മീരിലെ ഒന്&#x200d;പത് ഭീകര കേന്ദ്രങ്ങള്&#x200d; തകര്&#x200d;ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്&#x200d; ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്&#x200d;, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്&#x200d; എന്നിവ ലക്ഷ്യമിട്ടാണ് സേനകള്&#x200d; ഓപ്പറേഷന്&#x200d; നടത്തിയത്. സ്മാര്&#x200d;ട്ട് ആയുധങ്ങള്&#x200d; ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്&#x200d;. ഫ്രാന്&#x200d;സ് നിര്&#x200d;മിത സ്‌കാല്&#x200d;പ് മിസൈലുകള്&#x200d;, ക്രൂയിസ് മിസൈലുകള്&#x200d; എന്നിവ ഇതിനായി സേനകള്&#x200d; ഉപയോഗിച്ചു.</p>
<p>അതേസമയം നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പാകിസ്ഥാനുമായി അതിര്&#x200d;ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര-വ്യോമ-നാവിക സേനകള്&#x200d; വിലയിരുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാന്&#x200d; സേനകള്&#x200d; സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനുമായി അതിര്&#x200d;ത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് അവശ്യവസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താന്&#x200d; കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിര്&#x200d;ദ്ദേശം നല്&#x200d;കി. ജമ്മുവില്&#x200d; കണ്&#x200d;ട്രോള്&#x200d; റൂമുകള്&#x200d; തുറന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1al-qaeda-calls-for-jihad-against-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയാണെന്ന് കോൺഗ്രസ്</title>
		<link>https://www.chandrikadaily.com/congress-says-that-bjp-is-running-tax-terrorism-in-the-country.html</link>
					<comments>https://www.chandrikadaily.com/congress-says-that-bjp-is-running-tax-terrorism-in-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Mar 2024 08:01:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[running tax]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294026</guid>

					<description><![CDATA[പ്രതിപക്ഷ പാർട്ടികളെ മാത്രം തെരഞ്ഞെടുപ്പിന് മുമ്പ് വേട്ടയാടുകയാണ്. എല്ലാ നികുതി നിയമങ്ങളും ലംഘിച്ചാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. -ജയറാം രമേശ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയാണെന്ന് കോൺഗ്രസ്. ബി.ജെ.പിയിൽനിന്ന് 4600 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്. എന്നാൽ യാതൊരു നടപടിയുമില്ല. പ്രതിപക്ഷ പാർട്ടികളെ മാത്രം തെരഞ്ഞെടുപ്പിന് മുമ്പ് വേട്ടയാടുകയാണ്. എല്ലാ നികുതി നിയമങ്ങളും ലംഘിച്ചാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. -ജയറാം രമേശ് പറഞ്ഞു.</p>
<p>കോൺഗ്രസിനെ പാപ്പരാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ഇന്നും നാളെയുമായി രാജ്യത്ത് വ്യാപക പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനം. നാളെ രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണിയുടെ മഹാറാലി നടക്കും.</p>
<p>ആദായ നികുതി നോട്ടീസുകളിൽ സുപ്രീം കോടതിയിൽ അടുത്തയാഴ്ച കോൺഗ്രസ് ഹർജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തർക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത കോടതിയിൽ വാദിക്കും. ഒപ്പം ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും ചൂണ്ടിക്കാട്ടുമെന്നും നേതാക്കൾ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-says-that-bjp-is-running-tax-terrorism-in-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന കേസ്; എൻഐഎ കോടതിയുടെ വിധി ഇന്ന്</title>
		<link>https://www.chandrikadaily.com/case-of-plotting-blast-in-kerala-nia-court-verdict-today.html</link>
					<comments>https://www.chandrikadaily.com/case-of-plotting-blast-in-kerala-nia-court-verdict-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 Feb 2024 04:44:22 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289807</guid>

					<description><![CDATA[ചാവേറാക്രമണം നടത്താന്&#x200d; സ്‌ഫോടക വസ്തുക്കള്&#x200d; ശേഖരിക്കുന്നതിനിടയില്&#x200d; 2019 ലാണ് റിയാസ് പിടിയിലാകുന്നത്]]></description>
										<content:encoded><![CDATA[<p>കേരളത്തില്&#x200d; ചാവേറാക്രമണം നടത്താന്&#x200d; പദ്ധതിയിട്ട കേസില്&#x200d; കൊച്ചിയിലെ എന്&#x200d;ഐഎ കോടതി ഇന്ന് വിധി പറയും. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറാണ് കേസിലെ ഏക പ്രതി. ചാവേറാക്രമണം നടത്താന്&#x200d; സ്‌ഫോടക വസ്തുക്കള്&#x200d; ശേഖരിക്കുന്നതിനിടയില്&#x200d; 2019 ലാണ് റിയാസ് പിടിയിലാകുന്നത്.</p>
<p>യുഎപിഎയുടെ 38, 39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളുമാണ് ഇയാള്&#x200d;ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേരളത്തില്&#x200d; നിന്ന് അഫ്ഗാനില്&#x200d; പോയി ഐ എസില്&#x200d; ചേര്&#x200d;ന്ന അബ്ദുല്&#x200d; റാഷിദ് അബ്ദുല്ലയുടെ നിര്&#x200d;ദേശ പ്രകാരമാണ് റിയാസ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് എന്&#x200d;.ഐ.എ യുടെ കണ്ടെത്തല്&#x200d;.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-of-plotting-blast-in-kerala-nia-court-verdict-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിലെ ഭീകര സാന്നിധ്യത്തെ കുറിച്ചുള്ള യുഎന്&#x200d; റിപ്പോര്&#x200d;ട്ട് കേന്ദ്രം തള്ളി</title>
		<link>https://www.chandrikadaily.com/terrorist-un-report-rejected-india-news.html</link>
					<comments>https://www.chandrikadaily.com/terrorist-un-report-rejected-india-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 20 Sep 2020 13:02:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155043</guid>

					<description><![CDATA[ഭീകരരുടെ വന്&#x200d; സാന്നിധ്യമെന്നുള്ള യുഎന്&#x200d; റിപ്പോര്&#x200d;ട്ട് വസ്തുതാപരമായി ശരിയല്ലെന്നും കേന്ദ്രം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേരളത്തിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സാന്നിധ്യത്തെ കുറിച്ചുള്ള യുഎന്&#x200d; റിപ്പോര്&#x200d;ട്ട് കേന്ദ്രം തള്ളി. ഭീകരരുടെ വന്&#x200d; സാന്നിധ്യമെന്നുള്ള യുഎന്&#x200d; റിപ്പോര്&#x200d;ട്ട് വസ്തുതാപരമായി ശരിയല്ലെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ ഐഎസ്, ലഷ്‌കറെ തൈ്വബ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശ്രദ്ധയില്&#x200d; പെട്ടിട്ടുണ്ടെന്നും കേന്ദ്രം പറഞ്ഞു.</p>
<p>ഇന്ത്യയിലെ കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അവർ ആക്രമണത്തിനു തക്കം പാർക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടന (യുഎൻ) സമിതി റിപ്പോർട്ട് ജൂലൈയിൽ പുറത്തു വന്നിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള 150 – 200 ഭീകരരുടെ സംഘമാണിതെന്നും ഐഎസ്, അൽ ഖായിദ ഭീകരസംഘടനകളെ നിരീക്ഷിക്കുന്നതിനുള്ള യുഎൻ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.</p>
<p>കഴിഞ്ഞ ദിവസം രാജ്യത്തെ പല ഇടങ്ങളില്&#x200d; നിന്നായി അല്&#x200d;ഖൈ്വദ തീവ്രവാദികളാണെന്നാരോപിച്ച് എന്&#x200d;ഐഎ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ പെരുമ്പാവൂരില്&#x200d; നിന്നും പിടികൂടി. ഇതിനിടെയാണ് കേന്ദ്രത്തിന്റെ ഭീകര സാന്നിധ്യത്തെ നിഷേധിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ നിലപാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terrorist-un-report-rejected-india-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയില്&#x200d; ഭീകരാക്രമണം ലക്ഷ്യമിട്ട് ആയുധം കടത്താനുള്ള ശ്രമം; പഞ്ചാബ് അതിര്&#x200d;ത്തിയില്&#x200d; ഡ്രോണുകള്&#x200d; കണ്ടെത്തി</title>
		<link>https://www.chandrikadaily.com/pakisthan-drone-founded-in-punjab-region.html</link>
					<comments>https://www.chandrikadaily.com/pakisthan-drone-founded-in-punjab-region.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 27 Sep 2019 13:31:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Drone]]></category>
		<category><![CDATA[khalisthan]]></category>
		<category><![CDATA[pakisthan]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140297</guid>

					<description><![CDATA[പാക്കിസ്ഥാന്&#x200d;- പഞ്ചാബ് അതിര്&#x200d;ത്തിയില്&#x200d; നിന്നും ഡ്രോണ്&#x200d; കണ്ടെത്തി. പാക്കിസ്ഥാനില്&#x200d; നിന്നും ഇന്ത്യന്&#x200d; അതിര്&#x200d;ത്തിയിലേക്ക് ഡ്രോണ്&#x200d; ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതല്&#x200d; വിവരങ്ങള്&#x200d; കിട്ടിയത്. ഇന്ത്യയില്&#x200d; ഭീകരരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാന്&#x200d; ഭീകരവാദികള്&#x200d;ക്ക് അതിര്&#x200d;ത്തിയില്&#x200d; ഡ്രോണ്&#x200d; ഉപയോഗിച്ച് 80 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്&#x200d; കടത്തിയിരുന്നു. ചൈനീസ് ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു ആയുധക്കടത്ത്. സംഭവത്തില്&#x200d; പിടിയിലായ പ്രതി നല്&#x200d;കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; നടത്തിയ തിരച്ചില്&#x200d; ഡ്രോണ്&#x200d; കണ്ടെത്തുകയായിരുന്നു. 10 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്&#x200d; ഈ ഡ്രോണ്&#x200d; ഉപയോഗിച്ച് [&#8230;]]]></description>
										<content:encoded><![CDATA[
<p>പാക്കിസ്ഥാന്&#x200d;- പഞ്ചാബ്  അതിര്&#x200d;ത്തിയില്&#x200d; നിന്നും ഡ്രോണ്&#x200d; കണ്ടെത്തി. പാക്കിസ്ഥാനില്&#x200d; നിന്നും ഇന്ത്യന്&#x200d; അതിര്&#x200d;ത്തിയിലേക്ക് ഡ്രോണ്&#x200d; ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതല്&#x200d; വിവരങ്ങള്&#x200d; കിട്ടിയത്. </p>



<p>ഇന്ത്യയില്&#x200d; ഭീകരരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാന്&#x200d; ഭീകരവാദികള്&#x200d;ക്ക് അതിര്&#x200d;ത്തിയില്&#x200d; ഡ്രോണ്&#x200d; ഉപയോഗിച്ച് 80 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്&#x200d; കടത്തിയിരുന്നു. ചൈനീസ് ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു ആയുധക്കടത്ത്. സംഭവത്തില്&#x200d; പിടിയിലായ പ്രതി നല്&#x200d;കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; നടത്തിയ തിരച്ചില്&#x200d; ഡ്രോണ്&#x200d; കണ്ടെത്തുകയായിരുന്നു. 10 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്&#x200d; ഈ ഡ്രോണ്&#x200d; ഉപയോഗിച്ച് കടത്തിയെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakisthan-drone-founded-in-punjab-region.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രഗ്യാ സിങിനെതിരായ കൊലപാതക കേസിൽ പുനരന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് സർക്കാർ</title>
		<link>https://www.chandrikadaily.com/mp-to-reopen-old-case-against-pragya-takore.html</link>
					<comments>https://www.chandrikadaily.com/mp-to-reopen-old-case-against-pragya-takore.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 22 May 2019 09:56:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Karkare]]></category>
		<category><![CDATA[Pragya Singh]]></category>
		<category><![CDATA[pragyasing thakoor]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128046</guid>

					<description><![CDATA[ഭോപാൽ: ഹിന്ദുത്വ ഭീകരവാദിയും ഭോപാലിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെതിരായ പന്ത്രണ്ട് വർഷം മുന്നത്തെ കൊലപാതക കേസിൽ മധ്യപ്രദേശ് സർക്കാർ പുനരന്വേഷണം നടത്തുന്നു. ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി കൊല്ലപ്പെട്ട കേസിൽ പ്രഗ്യാ സിങ് അടക്കം എട്ടുപേരാണ് അന്വേഷണം നേരിട്ടിരുന്നത്. കേസ് അന്വേഷിച്ചു വരികയായിരുന്ന എൻ.ഐ.എ 2017-ൽ ഇവരെയും മറ്റുള്ളവരെയും വെറുതെ വിട്ടിരുന്നു. സുനിൽ ജോഷി കൊലപാതക കേസിലെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും 2017-ൽ പ്രഗ്യയെയും കൂട്ടാളികളെയും വെറുതെ വിട്ടതിനു പിന്നിൽ കേന്ദ്ര സർക്കാറിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഭോപാൽ: ഹിന്ദുത്വ ഭീകരവാദിയും ഭോപാലിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെതിരായ പന്ത്രണ്ട് വർഷം മുന്നത്തെ കൊലപാതക കേസിൽ മധ്യപ്രദേശ് സർക്കാർ പുനരന്വേഷണം നടത്തുന്നു. ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി കൊല്ലപ്പെട്ട കേസിൽ പ്രഗ്യാ സിങ് അടക്കം എട്ടുപേരാണ് അന്വേഷണം നേരിട്ടിരുന്നത്. കേസ് അന്വേഷിച്ചു വരികയായിരുന്ന എൻ.ഐ.എ 2017-ൽ ഇവരെയും മറ്റുള്ളവരെയും വെറുതെ വിട്ടിരുന്നു.</p>



<p>സുനിൽ ജോഷി കൊലപാതക കേസിലെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും 2017-ൽ പ്രഗ്യയെയും കൂട്ടാളികളെയും വെറുതെ വിട്ടതിനു പിന്നിൽ കേന്ദ്ര സർക്കാറിന്റെ സമ്മർദമാണെന്നും ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ പുനരന്വേഷണം നടത്തുന്നത്. സുനിൽ ജോഷിയുടെ വധത്തിൽ പ്രഗ്യക്ക് പങ്കുണ്ടെന്നും കേസ് പുനരന്വേഷണം നടത്തുന്നതിന് ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നും മധ്യപ്രദേശ് നിയമമന്ത്രി പി.സി ശർമ പറഞ്ഞു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">The MP govt is planning to reopen an old murder case against BJP candidate Pragya Singh Thakur, a day after exit polls predicted a victory for her from the Bhopal Lok Sabha constituency.<a href="https://t.co/no3pDUZQVU">https://t.co/no3pDUZQVU</a></p>&mdash; The Quint (@TheQuint) <a href="https://twitter.com/TheQuint/status/1130804912386764800?ref_src=twsrc%5Etfw">May 21, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>2008-ലെ മലേഗാവ് ഭീകരാക്രമണ കേസിലെ പ്രതിയായ പ്രഗ്യാ സിങിന് ഈയിടെയാണ് ജാമ്യം ലഭിച്ചത്. ഭീകരകേസിലെ പ്രതിയായ ഇവരെ സ്ഥാനാർത്ഥിയാക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു.  മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ദേശഭക്തനായിരുന്നു എന്ന പ്രഗ്യാ സിങിന്റെ പ്രസ്താവന വിവാദമായി. സമ്മർദത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഗ്യയെ തള്ളിപ്പറഞ്ഞു. എന്നാൽ, ഭോപ്പാലിൽ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെതിരെ മത്സരിക്കുന്ന പ്രഗ്യയെ പാർട്ടിയിൽ നിന്നു പുറത്താക്കാനോ സ്ഥാനാർത്ഥിത്വം റദ്ദാക്കാനോ ബി.ജെ.പി തയ്യാറായില്ല.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> BJP Bhopal Lok Sabha Candidate Pragya Singh Thakur says &#39;Nathuram Godse was a &#39;deshbhakt&#39;, is a &#39;deshbhakt&#39; and will remain a &#39;deshbhakt&#39;. People calling him a terrorist should instead look within, such people will be given a befitting reply in these elections <a href="https://t.co/4swldCCaHK">pic.twitter.com/4swldCCaHK</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1128948842542579713?ref_src=twsrc%5Etfw">May 16, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>സംഝോത എക്‌സ്പ്രസ് സ്‌ഫോടനമടക്കം, രാജ്യത്തെ ഹിന്ദുത്വ ഭീകരത വെളിച്ചത്തു കൊണ്ടുവന്ന മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് തലവൻ ഹേമന്ദ് കർക്കറെയുടെ മരണം തന്റെ ശാപം കാരണമാണെന്ന് പ്രഗ്യാ സിങ് അവകാശപ്പെട്ടിരുന്നു. </p>



<p>&#8216;പ്രഗ്യാ സിങിനെ സാധ്വി (സന്യാസിനി) എന്നു വിളിക്കാൻ ഞാൻ തയ്യാറല്ല. മഹാത്മാഗാന്ധിയുടെ ഘാതകനെ ദേശഭക്തൻ എന്നും രക്തസാക്ഷിയായ ഹേമന്ദ് കർക്കറെയെ രാജ്യദ്രോഹിയെന്നുമാണ് അവർ വിളിച്ചത്. സുനിൽ ജോഷിയുടെ വധത്തിൽ അവർക്കു പങ്കുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.&#8217; &#8211; പി.സി ശർമ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mp-to-reopen-old-case-against-pragya-takore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാകിസ്ഥാനില്&#x200d; പഞ്ചനക്ഷത്ര ഹോട്ടലില്&#x200d; ഭീകരാക്രമണം</title>
		<link>https://www.chandrikadaily.com/terrorist-attack-in-pakisthan-hotel.html</link>
					<comments>https://www.chandrikadaily.com/terrorist-attack-in-pakisthan-hotel.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 11 May 2019 15:19:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[baluchisthan]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[pakisthan]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126948</guid>

					<description><![CDATA[പാകിസ്ഥാനില്&#x200d; പഞ്ചനക്ഷത്ര ഹോട്ടലില്&#x200d; ഭീകരാക്രമണം. മൂന്ന് ഭീകരര്&#x200d; അതിക്രമിച്ച് കയറി വെടിയുതിര്&#x200d;ത്തു. ഹോട്ടലിനുള്ളില്&#x200d; ഏറ്റുമുട്ടല്&#x200d; ഇപ്പോഴും തുടരുന്നതായാണ് സൂചന. ബലൂചിസ്ഥാനിലെ ഗ്വാധര്&#x200d; മേഖലയിലുള്ള പേള്&#x200d; കോണ്ടിനെന്റല്&#x200d; ഹോട്ടലിലാണ് ആക്രമണമുണ്ടായത്. സുരക്ഷാസേന ഹോട്ടല്&#x200d; വളഞ്ഞിരിക്കുകയാണ്. താമസക്കാരില്&#x200d; ഭൂരിഭാഗം പേരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന റിപ്പോര്&#x200d;ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതു വരെ ആളപായങ്ങള്&#x200d; ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്&#x200d;ട്ട്. സംഭവത്തിന്റെ കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.]]></description>
										<content:encoded><![CDATA[
<p>പാകിസ്ഥാനില്&#x200d; പഞ്ചനക്ഷത്ര ഹോട്ടലില്&#x200d; ഭീകരാക്രമണം. മൂന്ന് ഭീകരര്&#x200d; അതിക്രമിച്ച് കയറി വെടിയുതിര്&#x200d;ത്തു. ഹോട്ടലിനുള്ളില്&#x200d; ഏറ്റുമുട്ടല്&#x200d; ഇപ്പോഴും തുടരുന്നതായാണ് സൂചന. <br> ബലൂചിസ്ഥാനിലെ ഗ്വാധര്&#x200d; മേഖലയിലുള്ള പേള്&#x200d; കോണ്ടിനെന്റല്&#x200d; ഹോട്ടലിലാണ് ആക്രമണമുണ്ടായത്. സുരക്ഷാസേന ഹോട്ടല്&#x200d; വളഞ്ഞിരിക്കുകയാണ്. താമസക്കാരില്&#x200d; ഭൂരിഭാഗം പേരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന റിപ്പോര്&#x200d;ട്ടുകളും പുറത്തുവരുന്നുണ്ട്.  ഇതു വരെ ആളപായങ്ങള്&#x200d; ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്&#x200d;ട്ട്. സംഭവത്തിന്റെ കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terrorist-attack-in-pakisthan-hotel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതത്തിന്റെ പേരില്&#x200d; തെരുവില്&#x200d; പൊട്ടിത്തെറിക്കാന്&#x200d; പോകുന്നവരോട്</title>
		<link>https://www.chandrikadaily.com/shuhaibul-hithami.html</link>
					<comments>https://www.chandrikadaily.com/shuhaibul-hithami.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 02 May 2019 10:16:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125876</guid>

					<description><![CDATA[വാദം തീവ്രമായിപ്പോയ സ്നേഹിതരേ , നിങ്ങൾക്ക് തെറ്റി. ഭൂമിയിലുള്ളവരെ മുഴുവൻ മുസ്ലിംകളാക്കുക എന്ന ചുമതല മുസ്ലിംകളുടെ മേൽ മതം നിശ്കർശിച്ചിട്ടില്ല. അതിന് രണ്ട് കാരണങ്ങൾ ഉണ്ട് . ഒന്ന്: വിശ്വാസം ഒരു പരീക്ഷണമാവണമെങ്കിൽ അവിശ്വാസം നിർബന്ധമാണ്.&#160;എല്ലാവരേയും വിശ്വാസികളാക്കാൻ നബിഹൃദയം വെമ്പിയപ്പോൾ അത് സാധ്യമല്ല എന്ന സുറ: സജദയിലെ വചനം അവതരിക്കുകയായിരുന്നു.وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَٰكِنْ حَقَّ الْقَوْلُ مِنِّي لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ (13)അല്ലാഹുവിന്റെ ഇംഗിതം സത്യാസത്യ സമജ്ഞസിതമായ [&#8230;]]]></description>
										<content:encoded><![CDATA[
<p>വാദം തീവ്രമായിപ്പോയ സ്നേഹിതരേ , നിങ്ങൾക്ക് തെറ്റി.</p>



<p>ഭൂമിയിലുള്ളവരെ മുഴുവൻ മുസ്ലിംകളാക്കുക എന്ന ചുമതല മുസ്ലിംകളുടെ മേൽ മതം നിശ്കർശിച്ചിട്ടില്ല. അതിന് രണ്ട് കാരണങ്ങൾ ഉണ്ട് .</p>



<p>ഒന്ന്: വിശ്വാസം ഒരു പരീക്ഷണമാവണമെങ്കിൽ അവിശ്വാസം നിർബന്ധമാണ്.&nbsp;<br>എല്ലാവരേയും വിശ്വാസികളാക്കാൻ നബിഹൃദയം വെമ്പിയപ്പോൾ അത് സാധ്യമല്ല എന്ന സുറ: സജദയിലെ വചനം അവതരിക്കുകയായിരുന്നു.<br>وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَٰكِنْ حَقَّ الْقَوْلُ مِنِّي لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ (13)<br>അല്ലാഹുവിന്റെ ഇംഗിതം സത്യാസത്യ സമജ്ഞസിതമായ മനുഷ്യവർഗമാണ്.</p>



<p>രണ്ട് : മനുഷ്യന് സിദ്ധിച്ച ബൗദ്ധികമായ വിവേചനാധികാരം ഏകമാനമായി സഞ്ചരിക്കുക എന്നത് പ്രകൃതിപരമായി അസാധ്യമാണ്.</p>



<p>പ്രബോധനത്തിന്റെ ലക്ഷ്യവും മാർഗവും മാത്രമേ പലപ്പോഴും ചർച്ചയാവാറുള്ളൂ , പക്ഷെ അതിനേക്കാൾ പ്രധാനം പ്രബോധനത്തിന്റെ പ്രേരണ എന്താണ് എന്നതാണ്. അല്ലാഹുവിന്റെ മാർഗത്തിൽ സകല മനുഷ്യരെയും അണിനിരത്താൻ നബിഹൃദയത്തെ കൊതിപ്പിച്ച പ്രേരണ കാരുണ്യബോധവും സഹജീവിസ്നേഹവുമായിരുന്നു.കരിഞ്ഞ് പോകുമെന്ന ആപത്ത് മനസ്സിലാക്കാതെ തീനാളത്തിലേക്ക് പറന്ന് വരുന്ന ഇയ്യാംപാറ്റകളെ ഉലപ്പണിക്കാരൻ കൈകറക്കിയകറ്റും പോലെ , കഥയറിയാതെ നരകത്തിലേക്ക് സഞ്ചരിക്കുന്ന മനുഷ്യരെ തീയിൽ പതിക്കാതെ കാക്കുക എന്നതാണ് എന്റെ ദൗത്യം എന്ന് പ്രവാചകൻ പറഞ്ഞത് എത്ര സാരസമൃദ്ധമാണ്.</p>



<p>മാർഗദർശനം ലഭിക്കാത്ത അവിശ്വാസികൾ ഇയ്യാംപാറ്റകളാണ് , പാവങ്ങൾ . അവയോടുണ്ടാവേണ്ട അടിസ്ഥാന ഭാവം സഹതാപവും അനുകമ്പയുമാണ്. ഒരേ കാലവും ഒരേ ഭൂമിയും ഒരേ മനുഷ്യവിലാസവും പങ്കിടുന്ന നമ്മിൽ പെട്ടവർ തന്നെ മരണാനന്തരം പരാജയപ്പെട്ടുപോകുമല്ലോ എന്ന ഉയർന്ന ചിന്തയും നമുക്ക് കിട്ടിയ വെളിച്ചം സകല ഹൃദയങ്ങളുടെ താഴുകളും ഭേദിച്ച് സാർവ്വജനീന പരിലാസം കൈവരിച്ചെങ്കിൽ എന്ന കുലീന ചിന്താഗതിയുമാണ് പ്രവാചകനെ പ്രവർത്തിപ്പിച്ചത്. ഈ ഉദാത്ത മനോതലം തിരിച്ചറിയാനാവാതെ വീണ്ടും ഇരുട്ട് വാരിപ്പുണരാൻ മൽസരിച്ച സഹജീവികളോട് തോന്നിയ അലിവും ആർദ്രതയും കൊണ്ട് നനഞ്ഞ് കുതിർന്നതാണ് നബിചരിത്രം .</p>



<p>മറ്റുള്ളവരെ ,അതായത് നാം പറയുന്നത് പോലെ പറയാത്തവരെ അല്ലെങ്കിൽ നാം പറയുന്നത് തന്നെ നാം പറയുന്നതല്ലാത്ത ശൈലിയിൽ പറയുന്നവരെ ഇല്ലാതാക്കണമെന്ന മനോഭാവമാണ് ഇന്നത്തെ ഹൈടെക് തീവ്രവാദത്തിന്റേത്. പ്രപഞ്ചത്തേയും പ്രപഞ്ചനാഥനെയും മനസ്സിലാക്കി വായിക്കാനായ ഒരു മനുഷ്യന്റെ ഹൃദയം ഇവ്വിധം സങ്കുചിതമാവില്ല. മക്കാനിവാസികളുടെ വാക്കേറുകളിൽ മനംപുരട്ടിയ പ്രവാചകനോട് , താങ്കളുടെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ എന്ന് ചോദിക്കുന്ന ഖുർആനാണ് ബഹുസ്വര സമൂഹത്തിൽ മാതൃകയാവേണ്ടത്. വൈകാരിക വിക്ഷുഭ്ധതയിലും സൗമ്യനായി നിൽക്കാൻ പ്രവാചകന് സാധിച്ചു. അസഹിഷ്ണുതയുടെ ബലം കൂടുന്തോറും സാമുദായിക സ്വത്വം ദുർബലമാവും .</p>



<p>മതത്തെ രാഷ്ട്രീയമായി മാത്രമോ തത്വമീമാംസയായി മാത്രമോ അവതരിപ്പിക്കുന്ന പാൻ ഇസ്ലാമും ഇസ്ലാമിക് പ്യൂരിറ്റാനിസവും അപകടമാണ്.&nbsp;<br>അക്ഷര പൂജകരായ മുസ്ലിം സെക്ടറുകളിലെ ഡാറ്റാ ഇസ്ലാമല്ല ,ആത്മീയാചാര്യരുടെ ഫിലോസഫിക്കൽ ഇസ്ലാമാണ് മനുഷ്യരെ നന്നാക്കാൻ പറ്റുന്നത് ,മറ്റേത് നഞ്ഞാവാനേ പറ്റൂ .</p>



<p>ചാവേർ സ്ഫോടനങ്ങൾ ആത്മഹത്യയല്ല എന്ന് പറഞ്ഞ കൃതികൾക്ക് അൻപത് കൊല്ലത്തിലധികം പഴക്കമില്ല . യുദ്ധത്തിൽ സ്വയം മരിച്ച അനുചരനെ സംബന്ധിച്ച് പ്രവാചകൻ നരകാവകാശി എന്ന് പറഞ്ഞ സംഭവം സ്വഹീഹുൽ ബുഖാരിയിലുണ്ട്. അതിന് ശേഷം നബി തുടർന്ന വരികൾ ഇതാണ് .<br>&#8221; തീർച്ചയായും തെമ്മാടികൾ വഴിയും ചിലപ്പോൾ അല്ലാഹു ഈ മതത്തെ ശക്തിപ്പെടുത്തും &#8221; . ആ ആത്മമൃത്യൻ നേരത്തെ മതത്തിന് വേണ്ടി നിലകൊണ്ടവനാണല്ലോ എന്ന സന്ദേഹത്തെ നിർത്സരിക്കുകയായിരുന്നു നബി . ശ്രീലങ്കയിൽ പൊട്ടിത്തെറിച്ച ജിഹാദികകളുടെ ഇടം ഫിഖ്ഹിന്റെ കണ്ണിൽ എവിടെയാണ്. അപ്സരസ്സുകളല്ല ,പുഴുക്കളാണ് അവരെ പരിരംഭണം ചെയ്യുക . ഈ വിഷയത്തിലെ ഉയർന്ന വായനക്ക് തലാൽ അസദിനെയും ഡോ .ത്വാഹിറുൽ ഖാദിരിയെയും വായിക്കാം.</p>



<p>ഫലം എന്തുണ്ടാവുന്നു എന്നത് ആരാണ് നോക്കേണ്ടത് പിന്നെ . ഒരു സമൂഹത്തിൽ ആരാധനയും പ്രബോധനവും സാധ്യമാവണമെങ്കിൽ രണ്ട് സാമൂഹിക ഘടകങ്ങൾ പൂർണ്ണമാവണം എന്ന് സൂറ: ഖുറൈഷ് പറയുന്നു ,സാമൂഹികമായ<br>നിർഭയത്വവും സുഭിക്ഷതയും .</p>



<p>لإِيلَافِ قُرَيْشٍ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ</p>



<p>ഭീകരപ്രവർത്തനങ്ങളുടെയും യുദ്ധങ്ങളുടെയും ബാക്കിപത്രം പട്ടിണിയും വേശ്യാവൃത്തിയുമാണെന്നതിന് മിഡിലീസ്റ്റ് സാക്ഷിയല്ലേ . ശ്രീലങ്കയിൽ നിഖാബും താടിയും നിരോധിക്കപ്പെടാനിരിക്കുന്നു. അതിന് പ്രതികാരമായി തമിഴ്നാട്ടിൽ പൊട്ടിത്തെറിച്ചാൽ ഇസ്ലാമിക സാമ്രാജ്യം ഉണ്ടാവുമോ ?</p>



<p>മതപരമായ അർദ്ധജ്ഞാനങ്ങൾ അപകടം വിതക്കുകയാണ്. കുറേയറിയലല്ല ജ്ഞാനം , ജ്ഞാന മീമാംസയുടെ ഉസ്വൂലുകൾ ( Bases) മനസ്സിലാക്കലാണ് . അത് ഗൂഗിൾ തരില്ല ,ഗുരുമുഖമേ തരൂ..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shuhaibul-hithami.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീകരാക്രമണം: ശ്രീലങ്കയില്&#x200d; മുഖാവരണത്തിന് വിലക്ക്; ഹ്രസ്വകാല നിരോധനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം  സംഘടനകള്&#x200d;</title>
		<link>https://www.chandrikadaily.com/sri-lanka-bans-all-types-of-face-covers-including-burqa.html</link>
					<comments>https://www.chandrikadaily.com/sri-lanka-bans-all-types-of-face-covers-including-burqa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 Apr 2019 17:09:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bomb blast in srilanka]]></category>
		<category><![CDATA[hijab]]></category>
		<category><![CDATA[islamo phobia]]></category>
		<category><![CDATA[srilanka bomb blast]]></category>
		<category><![CDATA[terrorism]]></category>
		<category><![CDATA[terrorist attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125700</guid>

					<description><![CDATA[കൊളംബോ: ഈസ്റ്റര്&#x200d; ദിനത്തില്&#x200d; 250ലേറെ പേര്&#x200d; കൊല്ലപ്പെട്ട ചാവേറാക്രമണങ്ങളെത്തുടര്&#x200d;ന്ന് ശ്രീലങ്കയില്&#x200d; മുഖംമച്ചുള്ള എല്ലാതരം വസ്ത്രധാരണകള്&#x200d;ക്കും വിലക്ക്. അക്രമങ്ങളില്&#x200d; അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാനാണ് നിരോധനമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്താനാണ് ഇതെന്നും മുഖം തിരിച്ചറിയാന്&#x200d; പ്രയാസമുണ്ടാക്കുന്ന വിധം മറക്കരുതെന്നും അദ്ദേഹം നിര്&#x200d;ദേശിച്ചു. ഇന്ന് മുതല്&#x200d; പ്രാബല്യത്തില്&#x200d; വന്ന നിയമം മുസ്്‌ലിം സ്ത്രീകള്&#x200d;ക്കെതിരെ മാത്രമല്ലെന്നാണ് പ്രസ്താവനയില്&#x200d; നിന്നും വ്യക്തമാവുന്നത്. അതേസമയം മുഖംമച്ചുള്ള വസ്ത്രധാരണ മുസ്‌ലിം സ്ത്രീകളാണ് ഉള്ളത്. ഭീകരാക്രമണങ്ങളെത്തുടര്&#x200d;ന്ന് പ്രതികാര നടപടികളുണ്ടായേക്കുമെന്ന് മുസ്്‌ലിംകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊളംബോ: ഈസ്റ്റര്&#x200d; ദിനത്തില്&#x200d; 250ലേറെ പേര്&#x200d; കൊല്ലപ്പെട്ട ചാവേറാക്രമണങ്ങളെത്തുടര്&#x200d;ന്ന് ശ്രീലങ്കയില്&#x200d; മുഖംമച്ചുള്ള എല്ലാതരം വസ്ത്രധാരണകള്&#x200d;ക്കും വിലക്ക്. അക്രമങ്ങളില്&#x200d; അവശേഷിക്കുന്നവരെ കണ്ടെത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കാനാണ് നിരോധനമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. ദേശീയ സുരക്ഷ ഉറപ്പുവരുത്താനാണ് ഇതെന്നും മുഖം തിരിച്ചറിയാന്&#x200d; പ്രയാസമുണ്ടാക്കുന്ന വിധം മറക്കരുതെന്നും അദ്ദേഹം നിര്&#x200d;ദേശിച്ചു. </p>



<p>ഇന്ന് മുതല്&#x200d; പ്രാബല്യത്തില്&#x200d; വന്ന നിയമം മുസ്്‌ലിം സ്ത്രീകള്&#x200d;ക്കെതിരെ മാത്രമല്ലെന്നാണ് പ്രസ്താവനയില്&#x200d; നിന്നും വ്യക്തമാവുന്നത്. അതേസമയം മുഖംമച്ചുള്ള വസ്ത്രധാരണ മുസ്‌ലിം സ്ത്രീകളാണ് ഉള്ളത്. ഭീകരാക്രമണങ്ങളെത്തുടര്&#x200d;ന്ന് പ്രതികാര നടപടികളുണ്ടായേക്കുമെന്ന് മുസ്്‌ലിംകള്&#x200d; ഭയപ്പെടുന്നതിനിടെയാണ് പുതിയ വിലക്കുമായി ശ്രീലങ്കന്&#x200d; ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. </p>



<p>എന്നാല്&#x200d; ദേശീയ സുരക്ഷ കണക്കിലെടുത്തുകൊണ്ടുള്ള ഹ്രസ്വകാല മുഖാവരണ നിരോധനത്തെ മുസ്്‌ലിം സംഘടനകള്&#x200d; സ്വാഗതം ചെയ്തു. അതേസമയം മുസ്്‌ലിം സ്ത്രീകളുടെ ഹിജാബിന് വിലക്കേര്&#x200d;പ്പെടുത്തിക്കൊണ്ടുള്ള ഏത് നീക്കത്തെയും ശക്തമായി എതിര്&#x200d;ക്കുമെന്ന് അവര്&#x200d; അറിയിച്ചു. അടിയന്തര സ്ഥിതി കണക്കിലെടുത്ത് മുഖാവരണം ധരിക്കരുതെന്ന് സ്ത്രീകള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയതായി ആള്&#x200d; സിലോണ്&#x200d; ജംഇയ്യത്തുല്&#x200d; ഉലമ നേതാവ് ഫര്&#x200d;ഹാന്&#x200d; ഫാരിസ് പറഞ്ഞു. നിയമനിര്&#x200d;ണം നടത്തരുതെന്ന് പണ്ഡിതന്&#x200d;മാര്&#x200d; സര്&#x200d;ക്കാറിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. നിയമ നിര്&#x200d;മാണം നടത്തിയാല്&#x200d; ജനങ്ങള്&#x200d; കൂടുതല്&#x200d; വൈകാരികമായി ഇടപെടും. അത് മോശപ്പെട്ട ഫലങ്ങളുണ്ടാക്കുമെന്നും ഫാരിസ് മുന്നറിയിപ്പ് നല്&#x200d;കി. നിരോധനത്തെ ഹ്യൂമന്&#x200d; റൈറ്റ്‌സ് വാച്ച് അപലപിച്ചു. ശ്രീലങ്കന്&#x200d; ഭരണകൂടത്തിന്റേത് അനാവശ്യ നിയന്ത്രണമാണെന്ന് ഹ്യൂമന്&#x200d; റൈറ്റ്‌സ് വാച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d; കെന്നത്ത് റോത്ത് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sri-lanka-bans-all-types-of-face-covers-including-burqa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈസ്റ്റര്&#x200d; ആഘോഷത്തിനിടെ പള്ളികളില്&#x200d; സ്‌ഫോടനം; 25 മരണം നിരവധി പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/at-least-25-people-killed-and-300-injured-in-sri-lanka-explosions.html</link>
					<comments>https://www.chandrikadaily.com/at-least-25-people-killed-and-300-injured-in-sri-lanka-explosions.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 21 Apr 2019 05:35:31 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[christianity]]></category>
		<category><![CDATA[Terror Attack]]></category>
		<category><![CDATA[terrorism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124799</guid>

					<description><![CDATA[കൊളംബോ: ഈസ്റ്റര്&#x200d; ദിനത്തില്&#x200d; ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകളില്&#x200d; 25 ലേറെ ആളുകള്&#x200d; കൊല്ലപ്പെട്ടു. കൊളംബോയിലെ ക്രിസ്ത്യന്&#x200d; പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്&#x200d; 300 ഓളം പേര്&#x200d;ക്ക് പരിക്കേറ്റതായി ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു്. Five #explosions reported in #SriLanka. Two explosions in St. Anthony’s #Church in Kochchikade and #Negombo Katuwapitiya Church. Another explosion in Kingsbury Hotel and 3rd floor Shangri-La in Colombo. [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊളംബോ: ഈസ്റ്റര്&#x200d; ദിനത്തില്&#x200d; ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരകളില്&#x200d; 25 ലേറെ ആളുകള്&#x200d; കൊല്ലപ്പെട്ടു. കൊളംബോയിലെ ക്രിസ്ത്യന്&#x200d; പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്&#x200d; 300 ഓളം പേര്&#x200d;ക്ക് പരിക്കേറ്റതായി ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു്. </p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Five <a href="https://twitter.com/hashtag/explosions?src=hash&amp;ref_src=twsrc%5Etfw">#explosions</a> reported in <a href="https://twitter.com/hashtag/SriLanka?src=hash&amp;ref_src=twsrc%5Etfw">#SriLanka</a>. Two explosions in St. Anthony’s <a href="https://twitter.com/hashtag/Church?src=hash&amp;ref_src=twsrc%5Etfw">#Church</a> in Kochchikade and <a href="https://twitter.com/hashtag/Negombo?src=hash&amp;ref_src=twsrc%5Etfw">#Negombo</a> Katuwapitiya Church. Another explosion in Kingsbury Hotel and 3rd floor Shangri-La in Colombo. Another explosion reported in <a href="https://twitter.com/hashtag/Batticaloa?src=hash&amp;ref_src=twsrc%5Etfw">#Batticaloa</a>. <a href="https://twitter.com/hashtag/lka?src=hash&amp;ref_src=twsrc%5Etfw">#lka</a> <a href="https://twitter.com/ShangriLaHotels?ref_src=twsrc%5Etfw">@ShangriLaHotels</a> <a href="https://t.co/7jyOzlv8DH">pic.twitter.com/7jyOzlv8DH</a></p>&mdash; Ashwin Hemmathagama (@AHemmathagama) <a href="https://twitter.com/AHemmathagama/status/1119819407906287616?ref_src=twsrc%5Etfw">April 21, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>ആള്&#x200d;നാശത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്&#x200d; പലയിടത്തും മൃതദേഹങ്ങള്&#x200d; കിടക്കുന്നതായി ട്വീറ്റുകള്&#x200d; വരുന്നുണ്ട്. കൊളംബോയിലെ സെന്റ ആന്റണീസ് ചര്&#x200d;ച്ച് കൂടാതെ മറ്റ് രണ്ട് പള്ളികളിലും കൂടി സ്‌ഫോടനം നടന്നതായി കൊളംബോ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇതോടൊപ്പം ഷാഗ്രി ലാ, കിംഗ്‌സ് ബ്യൂറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനങ്ങളുണ്ടായി. ഈസ്റ്റര്&#x200d; ദിനത്തില്&#x200d; പള്ളികളിലുണ്ടായ സ്‌ഫോടനത്തിലെ ദൃശ്യങ്ങള്&#x200d; ട്വീറ്റുകള്&#x200d; വഴി പുറത്തുവരുന്നുണ്ട്. </p>



<p>കൊച്ചിക്കേഡ് പള്ളി, കടവപ്പിട്ടിയ പള്ളി, ഷാങ്ക്രി ലാ ഹോട്ടല്&#x200d;, സിന്നമണ്&#x200d; ഗ്രാന്&#x200d;ഡ് ഹോട്ടല്&#x200d;, ബറ്റികാലോയിലെ ഒരു തുടങ്ങി അഞ്ച് സ്ഥലങ്ങളില്&#x200d; സ്‌ഫോടനം റിപ്പോര്&#x200d;ട്ട് ചെയ്തതായാണ് പൊലീസ് വിവരം.</p>



<p>കൊളംബോയിലും ബറ്റാലിയയിലുമുണ്ടായ സ്‌ഫോടനങ്ങളിലെ സ്ഥിതിഗതികള്&#x200d; കൂടുതല്&#x200d; നിരീക്ഷിച്ചുവരികായാണെന്ന് വിദേകാര്യ മന്ത്രി സുശമ സ്വരാജ് ട്വീറ്റ് ചെയ്തു. സഹായം ആവശ്യമുള്ള ഇന്ത്യന്&#x200d; പൗരന്മാര്&#x200d;ക്ക് ബന്ധപ്പെടാന്&#x200d; കോള്&#x200d; സെന്റര്&#x200d; തുറന്നു. സഹായത്തിനായി താഴെപ്പറയുന്നവയെ വിളിക്കാം:<br>+94777903082 +94112422788 +94112422789  <br>+94777902082 +94772234176 </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/at-least-25-people-killed-and-300-injured-in-sri-lanka-explosions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
