<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>test cricket &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/test-cricket/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 14 Oct 2025 08:13:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>test cricket &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അര്‍ധസെഞ്ചുറിയുമായി രാഹുല്‍; വിന്‍ഡീസിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ</title>
		<link>https://www.chandrikadaily.com/rahul-hits-half-century-india-beats-west-indies-by-seven-wickets-to-clinch-series.html</link>
					<comments>https://www.chandrikadaily.com/rahul-hits-half-century-india-beats-west-indies-by-seven-wickets-to-clinch-series.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 14 Oct 2025 08:12:59 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[test cricket]]></category>
		<category><![CDATA[West Indies]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358348</guid>

					<description><![CDATA[അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 140 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>വെസ്റ്റ് ഇന്&#x200d;ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് വിജയം ആഘോഷിക്കുകയാണ് ഇന്ത്യ. ഡല്&#x200d;ഹിയിലെ അരുണ്&#x200d; ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്&#x200d; നടന്ന രണ്ടാം ടെസ്റ്റില്&#x200d; ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്&#x200d; വിന്&#x200d;ഡീസ് ഉയര്&#x200d;ത്തിയ 121 റണ്&#x200d;സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്&#x200d; കെ എല്&#x200d; രാഹുല്&#x200d; അര്&#x200d;ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു.</p>
<div class="wp-block-sbt-block-adblock detail-ad">
<div id="div-gpt-ad-1754290870402-0">വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. അഹമ്മദാബാദില്&#x200d; നടന്ന ആദ്യ ടെസ്റ്റില്&#x200d; ഇന്നിങ്‌സിനും 140 റണ്&#x200d;സിനും ഇന്ത്യ വിജയിച്ചിരുന്നു. പരമ്പര വിജയത്തിന് ശേഷം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിലും നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഇന്ത്യ. പട്ടികയില്&#x200d; മൂന്നാമതുള്ള ഇന്ത്യയുടെ പോയിന്റ് 52 ആയി ഉയര്&#x200d;ന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.</div>
<div></div>
<div>https://twitter.com/AKCricTalks/status/1977967183746461735</div>
</div>
<div></div>
<div class="wp-block-sbt-block-adblock detail-ad">
<div>ഈ വിജയം നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പ് സൈക്കിളില്&#x200d; ഇന്ത്യയുടെ നാലാമത്തെ വിജയമാണ്. ഐസിസി പുറത്തുവിടാനിരിക്കു‌ന്ന ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യയ്ക്ക് നേട്ടമുണ്ടാകും. നിലവില്&#x200d; നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളേക്കാള്&#x200d; നേരിയ റേറ്റിങ് പോയിന്റ് വ്യത്യാസമാണുള്ളത്. ഓസ്‌ട്രേലിയ മികച്ച റേറ്റിങ് പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. വിന്&#x200d;ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ഫലം കൂടി ഉള്&#x200d;പ്പെടുത്തുന്നതോടെ ഇന്ത്യന്&#x200d; താരങ്ങളുടെ വ്യക്തിഗത റേറ്റിങ് പോയിന്റും ഉയരും.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-hits-half-century-india-beats-west-indies-by-seven-wickets-to-clinch-series.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം  ദക്ഷിണാഫ്രിക്കയ്ക്ക്</title>
		<link>https://www.chandrikadaily.com/1south-africa-wins-world-test-championship.html</link>
					<comments>https://www.chandrikadaily.com/1south-africa-wins-world-test-championship.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 14 Jun 2025 12:35:35 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[news]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[test cricket]]></category>
		<category><![CDATA[winners]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344656</guid>

					<description><![CDATA[ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസികിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു. ഒന്നാം [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ലോക ടെസ്റ്റ് ചാംപ്യന്&#x200d;ഷിപ്പ്കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്&#x200d;ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്&#x200d; ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്&#x200d;ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസികിരീടത്തില്&#x200d; മുത്തമിട്ടു. 1998ല്&#x200d; നേടിയ ചാംപ്യന്&#x200d;സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്&#x200d;സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്&#x200d; കൈയൊപ്പു ചാര്&#x200d;ത്താന്&#x200d; അവരുടെ ക്യാപ്റ്റന്&#x200d; ടെംബ ബവുമയ്ക്കും സാധിച്ചു.</p>
<p>ഒന്നാം ഇന്നിങ്സില്&#x200d; 212 റണ്&#x200d;സില്&#x200d; പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്&#x200d;സില്&#x200d; അവസാനിപ്പിച്ച് 74 റണ്&#x200d;സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്&#x200d;സില്&#x200d; അവസാനിപ്പിക്കാന്&#x200d; പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്&#x200d;സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്&#x200d; വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്&#x200d;ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്&#x200d;സ് കണ്ടെത്തിയാണ് ലോര്&#x200d;ഡ്‌സില്&#x200d; ചരിത്രമെഴുതിയത്.</p>
<p>3 ദിവസം മുന്നില്&#x200d; നില്&#x200d;ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്&#x200d; എയ്ഡന്&#x200d; മാര്&#x200d;ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്&#x200d; ടെംബ ബവുമ നേടിയ അര്&#x200d;ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്&#x200d; ജയം അനായാസമാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1south-africa-wins-world-test-championship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി ഗില്‍ യുഗം; ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍</title>
		<link>https://www.chandrikadaily.com/now-its-gills-era-shubman-gill-is-the-captain-of-the-indian-test-team-rishabh-pant-is-the-vice-captain.html</link>
					<comments>https://www.chandrikadaily.com/now-its-gills-era-shubman-gill-is-the-captain-of-the-indian-test-team-rishabh-pant-is-the-vice-captain.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 24 May 2025 08:51:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shubhman gill]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[test cricket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342263</guid>

					<description><![CDATA[ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്. ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>ശുഭ്മാന്&#x200d; ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്&#x200d;ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്&#x200d; അജിത് അഗാര്&#x200d;ക്കറാണ് ടീം പ്രഖ്യാപിച്ചത്.</p>
<p>ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/now-its-gills-era-shubman-gill-is-the-captain-of-the-indian-test-team-rishabh-pant-is-the-vice-captain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ്‌ലി</title>
		<link>https://www.chandrikadaily.com/1kohli-announces-retirement-from-test-cricket.html</link>
					<comments>https://www.chandrikadaily.com/1kohli-announces-retirement-from-test-cricket.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 12 May 2025 07:51:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[retirement]]></category>
		<category><![CDATA[test cricket]]></category>
		<category><![CDATA[virat kohli]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341054</guid>

					<description><![CDATA[46 ശരാശരിയില്‍ 30 സെഞ്ച്വറികളും 9230 റണ്‍സും അടിച്ചുകൂട്ടിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ടെസ്റ്റ് ക്രിക്കറ്റില്&#x200d; നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് പ്രശസ്ത താരം വിരാട് കോഹ്‌ലി. 123 ടെസ്റ്റ് മത്സരങ്ങളില്&#x200d; കോഹ്‌ലി ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. 46 ശരാശരിയില്&#x200d; 30 സെഞ്ച്വറികളും 9230 റണ്&#x200d;സും അടിച്ചുകൂട്ടിയിട്ടുണ്ട്.</p>
<p>&#8221;14 വര്&#x200d;ഷമായി ടെസ്റ്റ് ക്രിക്കറ്റില്&#x200d; ഇന്ത്യയുടെ നീലത്തൊപ്പിയണിഞ്ഞിട്ട്. ഈ ഫോര്&#x200d;മാറ്റ് എന്നെ പരീക്ഷിച്ചു, എന്നെ ഞാനാക്കി, ഒരുപാട് പാഠങ്ങള്&#x200d; നല്&#x200d;കി. ഈ ഫോര്&#x200d;മാറ്റില്&#x200d; നിന്നും തിരിച്ചുനടക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ ഇത് ശരിയാണെന്ന് കരുതുന്നു. ഞാന്&#x200d; എന്നെക്കൊണ്ട് ആവുന്നതെല്ലാം ഇതിനായി നല്&#x200d;കി. തികഞ്ഞ നന്ദിയോടെയാണ് ഞാന്&#x200d; പടിയിറങ്ങുന്നത്. ഈ കളിയോടും ജനങ്ങളോടും ഒപ്പം കളിച്ചവേരാടും, എന്റെ വഴിയില്&#x200d; വന്ന ഓരോരുത്തരോടും ഞാന്&#x200d; നന്ദി പറയുന്നു&#8221; -കോഹ്‌ലി ഇന്&#x200d;സ്റ്റഗ്രാം പോസ്റ്റില്&#x200d; കുറിച്ചു.</p>
<p>ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്&#x200d; നല്&#x200d;കിയ ക്യാപ്റ്റാണ് കോഹ്‌ലി. 68 മത്സരങ്ങളില്&#x200d; ഇന്ത്യയെ നയിച്ച കോഹ്‌ലിയുടെ കീഴില്&#x200d; 40 മത്സരങ്ങളിലും ഇന്ത്യ വിജയം നേടി. 2011ല്&#x200d; വെസ്റ്റിന്&#x200d;ഡീസിനെതിരെയാണ് കോഹ്‌ലി ടെസ്റ്റില്&#x200d; അരങ്ങേറിയത്. 2024ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്വന്റി 20യില്&#x200d; നിന്നും വിരമിക്കല്&#x200d; പ്രഖ്യാപിച്ച കോഹ്‌ലി ഇനി ഏകദിനത്തില്&#x200d; മാത്രമാകും തുടര്&#x200d;ന്ന് കളിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kohli-announces-retirement-from-test-cricket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്</title>
		<link>https://www.chandrikadaily.com/17-wi313ckets-in-one-day-australia-67-for-7-when-play-stopped-on-day-1.html</link>
					<comments>https://www.chandrikadaily.com/17-wi313ckets-in-one-day-australia-67-for-7-when-play-stopped-on-day-1.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 22 Nov 2024 10:53:14 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[test cricket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318537</guid>

					<description><![CDATA[ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്&#x200d;സിന് പുറത്തായിരുന്നു]]></description>
										<content:encoded><![CDATA[<p>ബാറ്റ്സ്മാന്&#x200d;മാരുടെ ശവപറമ്പായി പെര്&#x200d;ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്&#x200d;ത്തില്&#x200d; വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്&#x200d;സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്&#x200d;ത്തുമ്പോള്&#x200d; ഏഴ് വിക്കറ്റ് നഷ്ടത്തില്&#x200d; 67 റണ്&#x200d;സ് എന്ന നിലയിലാണ്.</p>
<p>ഇന്ത്യന്&#x200d; പേസര്&#x200d;മാരുടെ ആക്രമണത്തെ ചെറുക്കാന്&#x200d; ഓസീസ് ബാറ്റ്സ്മാന്&#x200d;മാര്&#x200d;ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്&#x200d;കിയപ്പോള്&#x200d; മുഹമ്മദ് സിറാജ് രണ്ടും ഹര്&#x200d;ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.</p>
<p>19 റണ്&#x200d;സുമായി ക്രീസില്&#x200d; തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്&#x200d;സുമായി മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കും ഒപ്പമുണ്ട്. ഉസ്മാന്&#x200d; ഖവാജ 8, നഥാന്&#x200d; മക്സീനി 10, ലാബുഷെയ്ന്&#x200d; 2, സ്റ്റീവന്&#x200d; സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്&#x200d; മാര്&#x200d;ഷ് 6, പാറ്റ് കമ്മിന്&#x200d;സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്&#x200d;മാരുടെ സ്‌കോര്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/17-wi313ckets-in-one-day-australia-67-for-7-when-play-stopped-on-day-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെർത്തിൽ ഇന്ത്യക്ക് കൂട്ടത്തകർച്ച; 47 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി</title>
		<link>https://www.chandrikadaily.com/1india-collapse-in-perth-four-wickets-were-lost-in-47-runs.html</link>
					<comments>https://www.chandrikadaily.com/1india-collapse-in-perth-four-wickets-were-lost-in-47-runs.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 22 Nov 2024 05:36:49 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[test cricket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318488</guid>

					<description><![CDATA[ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കൂട്ടത്തകർച്ച. 47 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായി. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ് സ്‌കോർ 5ൽ നിൽക്കെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പൂജ്യത്തിനാണ് ഇന്ത്യൻ ഓപണർ പുറത്തായത്. സ്‌കോർ 14ൽ മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് വീണു. നാലാമനായി ഇറങ്ങിയ വിരാട് കോഹ്ലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെയും. പക്ഷേ 5 [&#8230;]]]></description>
										<content:encoded><![CDATA[<p>ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കൂട്ടത്തകർച്ച. 47 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായി. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്</p>
<div id="div-ub-metrojournalonline.com_1700115483765">സ്‌കോർ 5ൽ നിൽക്കെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പൂജ്യത്തിനാണ് ഇന്ത്യൻ ഓപണർ പുറത്തായത്. സ്‌കോർ 14ൽ മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് വീണു. നാലാമനായി ഇറങ്ങിയ വിരാട് കോഹ്ലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെയും. പക്ഷേ 5 റൺസെടുത്ത് കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി</div>
<p>ക്രീസിൽ ഉറച്ചെന്ന് തോന്നിച്ച കെഎൽ രാഹുലാണ് നാലാമനായി പുറത്തായത്. 74 പന്തിൽ 26 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. നിലവിൽ 10 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ഹേസിൽവുഡും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1india-collapse-in-perth-four-wickets-were-lost-in-47-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്പിന്&#x200d; കുരുക്കില്&#x200d; കറങ്ങി വീണ് ഇംഗ്ലണ്ട്; പാകിസ്താന് പരമ്പര</title>
		<link>https://www.chandrikadaily.com/england-reeling-in-the-spin-trap-series-for-pakistan.html</link>
					<comments>https://www.chandrikadaily.com/england-reeling-in-the-spin-trap-series-for-pakistan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 26 Oct 2024 09:44:51 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[England]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[test cricket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315043</guid>

					<description><![CDATA[36 റൺസിന്&#x200d;റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ട് പാകിസ്താൻ മറികടക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിലും വിജയിച്ച് പരമ്പര  സ്വന്തമാക്കി പാകിസ്താൻ. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായി രണ്ട് മത്സരം വിജയിച്ചാണ് പാകിസ്താൻ പരമ്പര നേടിയത്. 36 റൺസിന്&#x200d;റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ട് പാകിസ്താൻ മറികടക്കുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ഷാൻ മസൂദു സംഘവും സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്നത്.</p>
<p>ഷാൻ മസൂദിന്&#x200d;റെ കീഴിൽ പാകിസ്താന്&#x200d;റെ ആദ്യ പരമ്പര നേട്ടം കൂടുയാണ് ഇത്. 2021ന് ശേഷം ആദ്യമായാണ് പാകിസ്താൻ സ്വന്തം തട്ടകത്തിൽ ഒരു പരമ്പര വിജയം സ്വന്തമാക്കുന്നത്. നേരത്തെ മൂന്നിന് 24 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് മൂന്നാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. എന്നാൽ ടീം സ്കോർ 112 റൺസ് എടുത്തപ്പോഴേക്കും പാകിസ്താൻ ഓൾഔട്ടാകുകയായിരുന്നു. 33 റൺസ് നേടിയ സൂപ്പർതാരം ജോ റൂട്ടാണ് ഇംഗ്ലണ്ടിന്&#x200d;റെ ടോപ് സ്കോറർ .</p>
<p>സ്പിൻ കുരുക്കിലാണ് പാകിസ്താൻ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നോമാൻ അലി ആറും സാജിദ് ഖാൻ നാലും വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിം​ഗ്സിൽ 36 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച പാകിസ്താൻ 3.1 ഓവറിൽ ലക്ഷ്യത്തിലെത്തി. ആറ് പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത് പുറത്താകാതെ ഷാൻ മസൂദാണ് പാകിസ്താൻ വിജയം വേ​ഗത്തിലാക്കിയത്. എട്ട് റൺസെടുത്ത സയ്യീം ആയൂബ് പുറത്തായി. അഞ്ച് റൺസെടുത്ത അബ്ദുള്ള ഷെഫീക്കും മസൂദിനൊപ്പം പുറത്താകാതെ നിന്നു.</p>
<p>ഒന്നാം ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 267 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 344 റൺസ് സ്വന്തമാക്കി. 134 റൺസ് നേടിയ സൗദ് ഷക്കീലാണ് പാകിസ്താന് ലീഡ് നേടികൊടുത്തത്. ഇം​ഗ്ലണ്ടിനായി സ്പിന്നർ റെഹ്മാൻ അഹമദ് നാല് വിക്കറ്റുകളും ഷുഹൈബ് ബഷീർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.</p>
<p>നേരത്തെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഒരു ഇന്നിങ്സിനും 47 റൺസിനുമാണ് വിജയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ പാകിസ്താൻ 152 റൺസിന്&#x200d;റെ മികച്ച വിജയം നേടി പരമ്പര സമനിലയാക്കി. മൂന്നാം മത്സരത്തിലും ജയിച്ചതോടെ പാകിസ്താൻ പരമ്പര സ്വന്തമാക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/england-reeling-in-the-spin-trap-series-for-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടെസ്റ്റ്  ക്രിക്കറ്റില്&#x200d; ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോ റൂട്ടിന് ഇരട്ടനേട്ടം.</title>
		<link>https://www.chandrikadaily.com/english-cricketer-joe-root-scored-a-double-in-test-cricket1.html</link>
					<comments>https://www.chandrikadaily.com/english-cricketer-joe-root-scored-a-double-in-test-cricket1.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 09 Oct 2024 10:12:51 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[joroot]]></category>
		<category><![CDATA[test cricket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312760</guid>

					<description><![CDATA[ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; 5000 റണ്&#x200d;സ് നേടുന്ന ആദ്യ ബാറ്റര്&#x200d; നേട്ടവും ജോ റൂട്ടിനു തന്നെ.]]></description>
										<content:encoded><![CDATA[<p>ടെസ്റ്റ് ക്രിക്കറ്റില്&#x200d; ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോ റൂട്ടിന് ഇരട്ടനേട്ടം. ടെസ്റ്റില്&#x200d; ഏറ്റവും കൂടുതല്&#x200d; റണ്&#x200d;സ് നേടുന്ന ഇംഗ്ലീഷ് ബാറ്റര്&#x200d; ജോ റൂട്ടിന്റെ പേരിലായി. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; 5000 റണ്&#x200d;സ് നേടുന്ന ആദ്യ ബാറ്റര്&#x200d; നേട്ടവും ജോ റൂട്ടിനു തന്നെ. മുള്&#x200d;ട്ടാനില്&#x200d; പാകിസ്താനെതിരെ നടന്ന ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ജോ റൂട്ട് ഇരട്ട നേട്ടം കൈവരിച്ചത്.</p>
<p>മത്സരത്തിനു മുമ്പേ ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; 5000 റണ്&#x200d;സിലെത്താന്&#x200d; റൂട്ടിന് 27 റണ്&#x200d;സായിരുന്നു വേണ്ടിയിരുന്നത്. ഓസ്‌ട്രേലിയയുടെ മാര്&#x200d;നസ് ലബുഷാനെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പിലെ റണ്&#x200d;സില്&#x200d; രണ്ടാം സ്ഥാനം. 3904 റണ്&#x200d;സാണ് ലഭിച്ചത്. മൂന്നാമതുള്ള സ്റ്റീവ് സ്മിത്തിന് 3484 റണ്&#x200d;സാണുള്ളത്.<br />
2594 റണ്&#x200d;സാണ് രോഹിത് ശര്&#x200d;മ്മയ നേടിയത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; മുന്നിലുള്ള ഇന്ത്യന്&#x200d; താരം രോഹിത്താണ്. വിരാട് കോലിക്ക് 2334 റണ്&#x200d;സാണുള്ളത്.</p>
<p>ടെസ്റ്റ് ക്രിക്കറ്റില്&#x200d; കൂടുതല്&#x200d; റണ്&#x200d;സ് നേടിയ താരങ്ങളില്&#x200d; ജോ റൂട്ടിന് നിലവില്&#x200d; അഞ്ചാം സ്ഥാനമാണുള്ളത്. അലിസ്റ്റര്&#x200d; കുക്കിന് 12,472 റണ്&#x200d;സിന്റെ റെക്കോര്&#x200d;ഡായിരുന്നു ഉണ്ടായിരുന്നത്. രാഹുല്&#x200d; ദ്രാവിഡ്, ജാക്ക് കാലിസ്, റിക്കി പോണ്ടിങ്, സച്ചിന്&#x200d; ടെന്&#x200d;ഡുല്&#x200d;ക്കര്&#x200d; എന്നിവരാണ് റൂട്ടിന്റെ മുന്നിലുള്ളത്.</p>
<p>മത്സരത്തില്&#x200d; ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്&#x200d; 556 റണ്&#x200d;സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിലവില്&#x200d; 323 ന് മൂന്ന് എന്ന നിലയിലാണ്. മത്സരത്തില്&#x200d; സെഞ്ചുറി നേടി പുറത്താകാതെ നില്&#x200d;ക്കുകയാണ് ജോ റൂട്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/english-cricketer-joe-root-scored-a-double-in-test-cricket1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേപ്ടൗണില്&#x200d; ചരിത്രം തിരുത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 7 വിക്കറ്റ് വിജയം</title>
		<link>https://www.chandrikadaily.com/india-changed-history-in-cape-town-7-wicket-win-against-south-africa.html</link>
					<comments>https://www.chandrikadaily.com/india-changed-history-in-cape-town-7-wicket-win-against-south-africa.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 04 Jan 2024 15:41:47 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[test cricket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287261</guid>

					<description><![CDATA[ആദ്യ ഇന്നിങ്‌സില്&#x200d; സിറാജിന്റെ ആറു വിക്കറ്റിനുശേഷം അഞ്ചു വിക്കറ്റുമായി ബുംറയാണ് രണ്ടാം ഇന്നിങ്‌സില്&#x200d; ദക്ഷിണാഫ്രിക്കന്&#x200d; ബാറ്റിങ് നിരയുടെ നടുവൊടിച്ചത്]]></description>
										<content:encoded><![CDATA[<p>മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും തനിനിറം പുറത്ത് കാണിച്ച സ്ഥിതിയാണ് ഇന്ന് കേപ്ടൗണ്&#x200d; ടെസ്റ്റ് ഒന്നര ദിവസം കൊണ്ട് തീര്&#x200d;ത്ത് ടീം ഇന്ത്യ. ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്&#x200d; വിജയം. ആദ്യ ഇന്നിങ്‌സില്&#x200d; സിറാജിന്റെ ആറു വിക്കറ്റിനുശേഷം അഞ്ചു വിക്കറ്റുമായി ബുംറയാണ് രണ്ടാം ഇന്നിങ്‌സില്&#x200d; ദക്ഷിണാഫ്രിക്കന്&#x200d; ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ചരിത്രത്തിലെ ഏറ്റവും ദൈര്&#x200d;ഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരം കൂടിയാണ് ഇന്നത്തേത്.</p>
<p>ദക്ഷിണാഫ്രിക്ക ഉയര്&#x200d;ത്തിയ 79 റണ്&#x200d;സ് വിജയ ലക്ഷ്യത്തിലേക്ക് 13 ഓവറില്&#x200d; മൂന്നു വിക്കറ്റ് നഷ്ടത്തില്&#x200d; ഇന്ത്യയെത്തി. ജയത്തോടെ പരമ്പര 1-1ന് സമനിലയിലായി. യശസ്വി ജയ്‌സ്വാള്&#x200d; (23 പന്തില്&#x200d; 28), ശുഭ്മന്&#x200d; ഗില്&#x200d; (11 പന്തില്&#x200d; 10), വിരാട് കോലി (11 പന്തില്&#x200d; 12) എന്നിവരാണ് ഇന്ത്യന്&#x200d; നിരയില്&#x200d; രണ്ടാം ഇന്നിങ്‌സില്&#x200d; പുറത്തായ ബാറ്റര്&#x200d;മാര്&#x200d;. ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മ (22 പന്തില്&#x200d; 17), ശ്രേയസ് അയ്യര്&#x200d; (ആറു പന്തില്&#x200d; നാല്) എന്നിവര്&#x200d; പുറത്താകാതെനിന്നു.</p>
<p>രണ്ടാം ഇന്നിങ്‌സില്&#x200d; ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 36.5 ഓവറില്&#x200d; 176 റണ്&#x200d;സെടുത്തു പുറത്തായിരുന്നു. രണ്ടാം ദിവസം മൂന്നു വിക്കറ്റ് നഷ്ടത്തില്&#x200d; 62 റണ്&#x200d;സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. ആദ്യ ഇന്നിങ്‌സില്&#x200d; മുഹമ്മദ് സിറാജിനു മുന്നില്&#x200d; കുടുങ്ങിയ ആതിഥേയരെ രണ്ടാം ഇന്നിങ്‌സില്&#x200d; തകര്&#x200d;ത്തെറിഞ്ഞത് ജസ്പ്രീത് ബുമ്ര. 13.5 ഓവറുകള്&#x200d; പന്തെറിഞ്ഞ ബുമ്ര 61 റണ്&#x200d;സ് വിട്ടുകൊടുത്ത് ആറു വിക്കറ്റു വീഴ്ത്തി. ദക്ഷിണാഫ്രിക്കന്&#x200d; മണ്ണില്&#x200d; ഇതു മൂന്നാം തവണയാണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-changed-history-in-cape-town-7-wicket-win-against-south-africa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരുക്കില്&#x200d; തളര്&#x200d;ന്ന് ടീം ഇന്ത്യ; കളിക്കാരെ ആവശ്യമുണ്ട്</title>
		<link>https://www.chandrikadaily.com/indianteam-injured-players-test-match-againts-ausis.html</link>
					<comments>https://www.chandrikadaily.com/indianteam-injured-players-test-match-againts-ausis.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 13 Jan 2021 09:02:35 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[INDIAN CRICKET]]></category>
		<category><![CDATA[injury]]></category>
		<category><![CDATA[test cricket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176205</guid>

					<description><![CDATA[മികച്ച ഫോമിലുള്ള ജസപ്രീത് ബുംറ, രവീന്ദ്രജഡേജ, ഹനുമ വിഹാരി എന്നിവരെയെല്ലാം ഇന്ത്യക്ക് നഷ്ടമാകും.]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: ബോര്&#x200d;ഡര്&#x200d;-ഗവാസ്‌കര്&#x200d; ട്രോഫി ടെസ്റ്റ് പരമ്പരയില്&#x200d; ഇന്ത്യയ്ക്ക് ഭീഷണിയായി താരങ്ങളുടെ പരിക്ക്. ആറു താരങ്ങളെയാണ് പരിക്ക്മൂലം ഇന്ത്യക്ക് നഷ്ടമായത്. ഇതോടെ നാലാംടെസ്റ്റില്&#x200d; കാര്യമായ മാറ്റങ്ങളോടെയാകും ടീം ഇന്ത്യ ഇറങ്ങുക. മികച്ച ഫോമിലുള്ള ജസപ്രീത് ബുംറ, രവീന്ദ്രജഡേജ, ഹനുമ വിഹാരി എന്നിവരെയെല്ലാം ഇന്ത്യക്ക് നഷ്ടമാകും.ആര്&#x200d; അശ്വിനും ഋഷഭ് പന്തും പരിക്ക് കാരണം നാലാംടെസ്റ്റിലുണ്ടായേക്കില്ല. നേരത്തെതന്നെ വിക്കറ്റ് കീപ്പര്&#x200d; ബാറ്റസ്മാന്&#x200d; കെ.എല്&#x200d; രാഹുല്&#x200d;, ബൗളര്&#x200d; മുഹമ്മദ് ഷമി എന്നിവര്&#x200d; പരിക്ക്കാരണം നാട്ടിലേക്ക് തിരിച്ചിരുന്നു.<br />
മൂന്നാംടെസ്റ്റില്&#x200d; വിജയത്തോടൊപ്പം നില്&#x200d;ക്കുന്ന സമനില നേടിയ ഇന്ത്യയ്ക്ക് പരമ്പരവിജയംനേടാന്&#x200d; ഇനിയുള്ള മത്സരങ്ങള്&#x200d; നിര്&#x200d;ണായകമാണ്. അതേസമയം, പുതിയതാരങ്ങള്&#x200d;ക്ക് ടീമിനൊപ്പം ചേരാനാകില്ലെന്ന സാഹചര്യവുമുണ്ട്. 14ദിവസത്തെ ക്വാറന്റൈന്&#x200d; പൂര്&#x200d;ത്തിയായാല്&#x200d;മാത്രമാകും ടീമിനൊപ്പം ചേരാനാകുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indianteam-injured-players-test-match-againts-ausis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
