<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>th darimi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/th-darimi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 08 Oct 2020 20:29:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>th darimi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജുമുഅ പ്രധാനമാണ്</title>
		<link>https://www.chandrikadaily.com/tj-darimi-article-oct.html</link>
					<comments>https://www.chandrikadaily.com/tj-darimi-article-oct.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Oct 2020 20:28:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[th darimi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160020</guid>

					<description><![CDATA[ടി.എച്ച് ദാരിമി കാലത്തെ ആഴ്ചകളും മാസങ്ങളും വര്&#x200d;ഷങ്ങളുമായി ആരെങ്കിലും നിശ്ചയിച്ചതല്ല. നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ നിയതമായ താളത്തെ ഭാഗംവെക്കുമ്പോള്&#x200d; സ്വാഭാവികമായും ഉണ്ടാകുന്നതാണത്. അതുകൊണ്ട് മായന്&#x200d; കലണ്ടര്&#x200d; പോലുള്ള ചില പൗരാണിക കലണ്ടറുകള്&#x200d; മാറ്റിനിര്&#x200d;ത്തിയാല്&#x200d; ലോകത്തുണ്ടായ എല്ലാ കാലഗണനാകലണ്ടറുകളും ഈ വിഭജനത്തിനു വിധേയമായി തയ്യാറാക്കപ്പെട്ടവയായിരുന്നു. ഈ ഗണനയുടെ പുറത്തുള്ള കലണ്ടറുകളൊന്നും നിലനിന്നില്ല എന്ന വസ്തുതകൂടി കൂട്ടിവായിക്കുമ്പോള്&#x200d; ഈ ആശയത്തിനു വ്യക്തതവരും. ഈ ഗണനയുടെ അടിസ്ഥാനത്തില്&#x200d; ഉണ്ടാകുന്ന ഏറ്റവും കുറഞ്ഞ ദിവസങ്ങളുടെ കൂട്ടമാണ്ആഴ്ച. അതുകൊണ്ടുതന്നെ ഓരോ ദിവസവുംസ്വന്തം കാര്യങ്ങളുമായി ബന്ധപ്പെട്ടു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.എച്ച് ദാരിമി</strong></p>
<p>കാലത്തെ ആഴ്ചകളും മാസങ്ങളും വര്&#x200d;ഷങ്ങളുമായി ആരെങ്കിലും നിശ്ചയിച്ചതല്ല. നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ നിയതമായ താളത്തെ ഭാഗംവെക്കുമ്പോള്&#x200d; സ്വാഭാവികമായും ഉണ്ടാകുന്നതാണത്. അതുകൊണ്ട് മായന്&#x200d; കലണ്ടര്&#x200d; പോലുള്ള ചില പൗരാണിക കലണ്ടറുകള്&#x200d; മാറ്റിനിര്&#x200d;ത്തിയാല്&#x200d; ലോകത്തുണ്ടായ എല്ലാ കാലഗണനാകലണ്ടറുകളും ഈ വിഭജനത്തിനു വിധേയമായി തയ്യാറാക്കപ്പെട്ടവയായിരുന്നു. ഈ ഗണനയുടെ പുറത്തുള്ള കലണ്ടറുകളൊന്നും നിലനിന്നില്ല എന്ന വസ്തുതകൂടി കൂട്ടിവായിക്കുമ്പോള്&#x200d; ഈ ആശയത്തിനു വ്യക്തതവരും. ഈ ഗണനയുടെ അടിസ്ഥാനത്തില്&#x200d; ഉണ്ടാകുന്ന ഏറ്റവും കുറഞ്ഞ ദിവസങ്ങളുടെ കൂട്ടമാണ്ആഴ്ച. അതുകൊണ്ടുതന്നെ ഓരോ ദിവസവുംസ്വന്തം കാര്യങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മനുഷ്യന്&#x200d;മാര്&#x200d;ക്ക് അവര്&#x200d; പരസ്പര ബന്ധിതമായൊരു സാമൂഹ്യജീവിതത്തിന്റെ കണ്ണികളാണ് എന്ന നിലക്ക് ആ ബന്ധം പുതുക്കാനും അവര്&#x200d;ക്കിടയിലെ സാമൂഹ്യ പ്രതിജ്ഞകള്&#x200d; പരിശോധിക്കുകയും വല്ല താളഭംഗവുമുണ്ടെങ്കില്&#x200d; പരിഹരിക്കാനും ആഴ്ചയില്&#x200d; പ്രത്യേക ദിവസമുണ്ടാകുക എന്നത് സാമൂഹ്യതയുടെ വലിയഅര്&#x200d;ഥമാണ്. ആഴ്ചയില്&#x200d; നിശ്ചിതമായ ഒരു ദിനം എല്ലാവരും ഒരിടത്ത് ഒരുമിച്ചുകൂടുകയും ഉപദേശങ്ങള്&#x200d; നല്&#x200d;കപ്പെടുകയും എല്ലാവരും കൂടി പ്രാര്&#x200d;ഥിക്കുകയുമൊക്കെ ചെയ്യുമ്പോള്&#x200d; ഒരുസാമൂഹ്യബോധവും അംഗങ്ങള്&#x200d;ക്കിടയിലെകെട്ടുറപ്പും ഉണ്ടായിത്തീരും. നമ്മുടെ ചെറിയചിന്തയില്&#x200d; വിരിയുന്ന ഈ ന്യായം എത്രകണ്ട്ശരിയാവാം എന്നുറപ്പില്ല എങ്കിലും സെമിറ്റിക്മതങ്ങളിലെല്ലാം ഇങ്ങനെ ഒരു ആഴ്ച സംഗമംഉണ്ടായതിനുപിന്നില്&#x200d; ഈ ഗുണവും ആശയവും നിരാകരിക്കാനാവില്ല. ആ മതങ്ങളില്&#x200d; നിലവിലുള്ള മൂന്നു മതങ്ങളിലും ഒരേപോലെ അതു കാണുന്നുണ്ട്. ജൂതര്&#x200d;ക്ക് ശനിയാഴ്ചയും ക്രൈസ്തവര്&#x200d;ക്ക് ഞായറാഴ്ചയും മുസ്‌ലിംകള്&#x200d;ക്ക് വെള്ളിയാഴ്ചയുമാണ്. ആകാശത്തില്&#x200d;നിന്നും വന്ന വെളിപാടിന്റെ അടിസ്ഥാനത്തില്&#x200d; രൂപംകൊണ്ട മതങ്ങളില്&#x200d; ഈ മൂന്നെണ്ണം മാത്രമേ നിലനില്&#x200d;ക്കുന്നുള്ളൂ. മറ്റു പ്രവാചകന്&#x200d;മാരുടെ കാലങ്ങളിലുണ്ടായിരുന്ന അനുയായികളോ അവരുടെ പേരിലുള്ള മതങ്ങളോ ചര്&#x200d;ച്ചക്കെടുക്കാന്&#x200d; മാത്രം കാണപ്പെടുന്നില്ല. സാബിയന്&#x200d; തുടങ്ങിയവരൊക്കെ അങ്ങനെ വാദിക്കുന്നുണ്ട് എങ്കിലും അവയെല്ലാം ഈ വെളിപാടില്&#x200d;നിന്നും വളരെ അകലെയാണ്.</p>
<p>ആ അര്&#x200d;ഥത്തില്&#x200d; അല്ലാഹു മുസ്‌ലിംകള്&#x200d;ക്ക്‌വേണ്ടി നിശ്ചയിച്ച ആഴ്ചാസംഗമ ദിനമാണ്‌വെള്ളിയാഴ്ച. ഇത് നബി(സ)യോ ഇസ്‌ലാമിക ഭരണാധികാരികളോ മറ്റോ തീരുമാനിച്ച ദിവസമല്ല. അല്ലാഹു തന്നെയാണ് നിശ്ചയിച്ചത്. അല്ലാഹു പറയുന്നു: &#8216;ഓ സത്യവിശ്വാസികളെ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്&#x200d; തിടുക്കത്തോടെ ദൈവ സ്മരണയിലേക്ക്‌ചെന്നെത്തുക. കച്ചവട കാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്&#x200d;ക്ക് ഉത്തമം, നിങ്ങള്&#x200d; അറിയുന്നുവെങ്കില്&#x200d;. നമസ്‌കാരത്തില്&#x200d; നിന്നും വിരമിച്ചുകഴിഞ്ഞാല്&#x200d; ഭൂമിയില്&#x200d; വ്യാപിക്കുക. അല്ലാഹുവിന്റെ അനുഗ്രഹ വിഭവം തേടുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്&#x200d; വിജയം വരിച്ചേക്കാം. വല്ല വ്യാപാരകാര്യമോ വിനോദ വൃത്തിയോ കണ്ടാല്&#x200d; അവര്&#x200d; താങ്കളെ വിട്ട് അങ്ങോട്ട്തിരിയുന്നുവല്ലോ. അവരോടു പറയുക. അല്ലാഹുവിന്റെ പക്കലുള്ളത് വിനോദത്തേക്കാളുംവ്യാപാരത്തേക്കാളുംവിശിഷ്ടമാകുന്നു. വിഭവ ദാതാക്കളില്&#x200d; അത്യുത്തമന്&#x200d; അല്ലാഹുതന്നെ&#8217; (അല്&#x200d; ജുമുഅ: 9-11). വെള്ളിയാഴ്ച ദിവസം ആരാധനക്കായി ഒരുമിച്ചുകൂടാനും ആ സമയത്ത്കച്ചവടവും വിനോദവുമെല്ലാം മാറ്റിവെക്കാനും പറയുമ്പോള്&#x200d; ജുമുഅ അല്ലാഹു കല്&#x200d;പ്പിച്ച കാര്യമാണ് എന്നത് സുതരാം വ്യക്തമാകും. ഈ സൂക്തത്തിലുടനീളം അല്ലാഹു കല്&#x200d;പ്പനയുടെ ധ്വനിയിലാണ് പറയുന്നത് എന്നതിനാല്&#x200d; ജുമുഅ നിര്&#x200d;ബന്ധമായ കാര്യമാണ് എന്നു മനസ്സിലാക്കാം. അതിനാല്&#x200d; ജുമുഅ നമസ്‌കാരവും മറ്റു ആരാധനകളും നിര്&#x200d;ബന്ധമാകുന്നവര്&#x200d;ക്കെല്ലാം നിര്&#x200d;ബന്ധമാണ്. &#8216;മതിയായ കാരണമില്ലാതെ മൂന്നു ജുമുഅ ഉപേക്ഷിക്കുന്നവരുടെ മനസ്സുകള്&#x200d; അല്ലാഹു സീല്&#x200d; ചെയ്യും&#8217; എന്ന് സ്വഹീഹായ ഹദീസില്&#x200d; നബി(സ) പറഞ്ഞിട്ടുണ്ട്. സത്യത്തിന്റെയും ദൈവത്തോടും മതത്തോടുമുള്ള വിധേയത്വത്തിന്റെയും ഉദ്‌ബോധനങ്ങള്&#x200d; പിന്നെ അത്തരക്കാരുടെ മനസ്സിലേക്ക് കയറില്ലഎന്നാണ് അതിന്റെ വിവക്ഷ.</p>
<p>ജുമുഅ ഉപേക്ഷിച്ച് വിനോദങ്ങളിലും യാത്രകളിലും മറ്റും ഏര്&#x200d;പ്പെടുന്നവരുടെ മനസ്സുകളില്&#x200d; മൂന്നാഴ്ച തുടരെ അതുപേക്ഷിക്കുക വഴി ദൈവ നിര്&#x200d;ദ്ദിഷ്ടമായ ശാസനകളുടെ ഗൗരവം കെട്ടുപോകുന്നു. മാത്രമല്ല, അത്തരക്കാരെഅതിനു പ്രേരിപ്പിക്കുന്നത് സ്വന്തം ഇഛകളായിരിക്കും. ഇതോടെ ദൈവ വെളിച്ചം ആ ഹൃദയങ്ങളില്&#x200d; മങ്ങും. ഇതാണ് ഈ തിരുവരുളിന്റെ പൊരുള്&#x200d;. ഇഛകള്&#x200d;ക്കു വിധേയമായി കാര്യങ്ങള്&#x200d; നിശ്ചയിക്കപ്പെടുന്ന സാഹചര്യം മതപരമായി പറഞ്ഞാല്&#x200d; വളരെ ഗുരുതരമാണ്. ഇഛകള്&#x200d; ഇലാഹാവുക എന്ന പ്രയോഗം കഠിനമാണ്. അത് വലിയൊരു അര്&#x200d;ഥ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇഛകളെ ഇലാഹായി സ്വീകരിക്കുകയും അവക്കു വിധേയനായി ജീവിക്കുകയും ചെയ്യുമ്പോള്&#x200d; സത്യത്തില്&#x200d;ഒരു മനുഷ്യന്&#x200d; സുഖിക്കുകയോ ആനന്ദിക്കുകയോ അല്ല, സ്വയം നാശത്തിനു നിന്നുകൊടുക്കുകയാണ്. കാരണം ഇഛകള്&#x200d; ആദ്യം കടന്നാക്രമിക്കുന്നത് മനസ്സിന്റെ അചഞ്ചലമായ തീരുമാനത്തെയാണ്. അതില്&#x200d;നിന്ന് പിന്തിരിപ്പിക്കാന്&#x200d; വേണ്ടി തുടക്കത്തില്&#x200d; നല്&#x200d;കുന്ന മധുരം മാത്രമാണ് ഇഛകള്&#x200d; വഴി ലഭിക്കുക. അതിനാല്&#x200d; മതപരമായി മാത്രമല്ല മനശാസ്ത്രപരമായും ഇഛകള്&#x200d; ഭീഷണിയാണ്. ലോകത്ത് അംഗീകാരം നേടിയ വ്യക്തിത്വങ്ങളൊന്നും ഇഛകളുടെ മടിയില്&#x200d; അഭിരമിച്ചുകിടന്നവരായിരുന്നില്ലഎന്നത് ചരിത്ര വസ്തുതയുമാണ്. ഇഛകള്&#x200d;ക്കുവിധേയമാകുന്നതോടെ മനസ്സിന്റെ ശക്തി നശിച്ചുപോകുന്നു. ഈ വസ്തുതയുടെ മറ്റൊരു ഭാഷ്യമാണ് ഇക്കാര്യത്തില്&#x200d; ഇസ്‌ലാമിന്റെ സമീപനവും. അല്ലാഹു നല്&#x200d;കുന്ന വെളിച്ചമാണ് മനുഷ്യ ജീവിതത്തിന്റെ വഴിയും വഴികാട്ടിയും. അതില്ലാതെയാകും എന്നാണ് അല്ലാഹു പറയുന്നത്. അല്ലാഹു അതുമായി ബന്ധപ്പെട്ട് പറയുന്നു: &#8216;ദേഹേഛയെ ആരാധ്യമാക്കിയവനെ താങ്കള്&#x200d; കണ്ടില്ലേ, അല്ലാഹു അവനെ ബോധപൂര്&#x200d;വ്വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്&#x200d;ക്ക് മൂടി ഇട്ടിരിക്കുന്നു. അപ്പോള്&#x200d; അല്ലാഹുവെ കൂടാതെ അവരെ നേര്&#x200d;വഴിയിലെത്തിക്കാന്&#x200d; ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിക്കുന്നില്ലേ?&#8217; (അല്&#x200d; ജാസിയ: 23)<br />
ഈ വാരസംഗമം അര്&#x200d;ഥപൂര്&#x200d;ണ്ണമാകാന്&#x200d; വേണ്ട നിര്&#x200d;ദ്ദേശങ്ങള്&#x200d; ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവയിലൊന്ന് ആ ദിനത്തെ ആത്മീയമായി പരിഗണിക്കുക എന്നതാണ്. അന്നത്തെ ദിവസത്ത ഭക്തിപൂര്&#x200d;വ്വം ജുമുഅക്കായി സമര്&#x200d;പ്പിക്കണം. യാത്രകള്&#x200d; തുടങ്ങിയവ മുതല്&#x200d; ജോലികള്&#x200d;വരെ അന്നേദിവസം മാറ്റിവെക്കണമെന്നാണ്. ജുമുഅ കഴിഞ്ഞ് അതൊക്കെയാവാം എന്നുണ്ട്. നേരത്തെതന്നെ അതിനായി പുറപ്പെടുകമറ്റൊന്നാണ്. പ്രാധാന്യത്തെകുറിച്ചുള്ള ബോധ്യം മനസ്സിലുണ്ടാക്കുന്ന വികാരമാണ് നേരത്തെ പോകുന്നതിന്റെ പിന്നിലുള്ളത്. സുഗന്ധം ഉപയോഗിക്കുക, നിരകളില്&#x200d; വിനയമായി സ്ഥലം പിടിക്കുക, ചാടിക്കടന്ന് പോലും അസ്വസ്ഥതയുണ്ടാക്കാതിരിക്കുക തുടങ്ങിയവ അതിന്റെ ബാക്കിയാണ്. കര്&#x200d;മ്മങ്ങളിലാണെങ്കില്&#x200d; ജനങ്ങളെ ഉപദേശിക്കുക, അവര്&#x200d;ക്കുവേണ്ടി പ്രാര്&#x200d;ഥിക്കുക തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. ചുരുക്കത്തില്&#x200d; ജുമുഅയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ലക്ഷ്യമാക്കുന്നത് ജുമുഅ എന്നത് പരിപാവനമായ ആത്മീയ വികാരത്തോടെ ഉള്&#x200d;ക്കൊള്ളേണ്ട കാര്യമാണ്എന്നതാണ്. നിവേദക പരമ്പരയില്&#x200d; ചില പ്രശ്‌നങ്ങളുണ്ടെങ്കിലും &#8216;ജുമുഅ ദരിദ്രരുടെ ഹജ്ജും വിശ്വാസികളുടെ പെരുന്നാളുമാണ്&#8217; എന്നു പറപ്പെട്ടിട്ടുണ്ട്. ഇത് അര്&#x200d;ഥമാക്കുന്നത് ആ പറഞ്ഞ ആത്മീയ സമീപനത്തെയാണല്ലോ.</p>
<p>ഇപ്പോള്&#x200d; ഇത് ഇവ്വിധം ഉണര്&#x200d;ത്തുന്നതിനു പിന്നില്&#x200d; പ്രത്യേക സോദ്ദേശ്യമുണ്ട്. അത് ജുമുഅയെ ഗൗരവമായി പരിഗണിക്കുന്നതില്&#x200d; സമുദായം പൊതുവെ കാണിക്കുന്ന അലംഭാവമാണ്. ഒത്തുവന്നാല്&#x200d; ജുമുഅക്ക് പോകുന്നവര്&#x200d; തന്നെയാണ് ഏതാണ്ടെല്ലാവരുമെങ്കിലും സമീപനത്തില്&#x200d; ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്നു പറയാതെ വയ്യ. ചെറിയ ചെറിയ കാരണങ്ങളുടെ പേരില്&#x200d; ജുമുഅ ഒഴിവാക്കുന്ന സ്വഭാവം അങ്ങനെ വരുന്നതാണ്. ജുമുഅക്കു വരുന്നവരിലുംഇതു പ്രകടമാണ്. യുവതലമുറയില്&#x200d; നല്ല വിഭാഗവും നമസ്‌കാരത്തിന്റെ സമയം ആകുന്നതുവരെ സമീപത്തെ തണലുകളില്&#x200d; സൊറ പറഞ്ഞിരിക്കുകയും സമയമാവുമ്പോള്&#x200d; ഓടിക്കയറി നമസ്‌കരിക്കുകയുമാണ്. ഖുതുബ തുടങ്ങിയ അനുബന്ധ വിഷയങ്ങള്&#x200d;ക്ക് പ്രാധാന്യം ഇവര്&#x200d; കാണിക്കുന്നില്ല. ഇത് ജുമുഅ നമസ്‌കരിച്ചവരുടെ ലിസ്റ്റില്&#x200d; പെടാന്&#x200d; പോരെ എന്നു ചോദിച്ചാല്&#x200d; മതിയാകാം എന്നുത്തരമൊക്കെ ലഭിച്ചേക്കും. പക്ഷെ, ജുമുഅ എന്ന ആരാധന ഇവിടെഒരു സമ്പ്രദായം എന്ന അര്&#x200d;ഥത്തിലേക്ക് ഇറങ്ങിപ്പോകുന്നുണ്ട്. അതുഗുരുതരമാണ്. സമ്പ്രദായങ്ങള്&#x200d;ക്കും ആചാരങ്ങള്&#x200d;ക്കും നിന്നുകൊടുക്കുന്നതല്ല മതം. അത് മനസ്സില്&#x200d; ആവാഹിച്ചെടുത്ത് ചെയ്യേണ്ട ഒന്നാണ്. ഇതിനിടയില്&#x200d;കോവിഡ് കാലത്ത് ഇത് വളരെ പ്രകടമായിരിക്കുന്നു. ആദ്യത്തില്&#x200d; ജുമുഅയും ജമാഅത്തുകളുമില്ലാതെ പള്ളികള്&#x200d; അടഞ്ഞുകിടക്കുമ്പോള്&#x200d; വളരെ വൈകാരികമായ മുറവിളികള്&#x200d;ഉയര്&#x200d;ത്തിയവരെ പിന്നെ ജുമുഅ തുടങ്ങിയപ്പോള്&#x200d; കാണാത്ത സാഹചര്യമുണ്ട്. രോഗവ്യാപനം കൂടിവരുന്നതിനനുസരിച്ച് പള്ളികളിലെ ജനസാന്നിധ്യം വളരെ കുറവാണ് എന്ന് അനുഭവ റിപ്പോര്&#x200d;ട്ടുകളുണ്ട്. എന്നാല്&#x200d; ഇവരുടെ അകലം കോവിഡ് മാനദണ്ഡങ്ങളുടെ പേരിലാണ് എങ്കില്&#x200d; അതൊരു പൊതു നന്&#x200d;മക്കുവേണ്ടിയാണല്ലോ എന്ന് ആശ്വസിക്കാമായിരുന്നു. എന്നാല്&#x200d; ഇത് അങ്ങനെയല്ല. കാരണം ഇവരെ നാം എല്ലായിടത്തും തിക്കുംതിരക്കും കൂട്ടാന്&#x200d; കാണുന്നുമുണ്ട്. പക്ഷേ, മതത്തിന്റെ കാര്യത്തില്&#x200d; ജുമുഅ മുതിര്&#x200d;ന്നവര്&#x200d; ഉപേക്ഷിക്കുന്നത്ഒരിക്കലും അനുവദനീയമല്ല. ഗവണ്&#x200d;മെന്റുകള്&#x200d; പറയുന്ന മാനദണ്ഡങ്ങള്&#x200d; പാലിക്കലും കടമതന്നെയാണ്. രണ്ടും ഉള്&#x200d;ക്കൊള്ളുന്നവരുടെ മനസ്സിനാണ് കൂടുതല്&#x200d; വെളിച്ചവും വികാസവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tj-darimi-article-oct.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊതുമുതല്&#x200d;   കാക്കുന്നവരും കക്കുന്നവരും</title>
		<link>https://www.chandrikadaily.com/editorial-page-article-th-darimi-6.html</link>
					<comments>https://www.chandrikadaily.com/editorial-page-article-th-darimi-6.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 Jul 2019 19:24:26 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[th darimi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132071</guid>

					<description><![CDATA[ടി.എച്ച് ദാരിമി ഖലീഫാഉമര്&#x200d; ബിന്&#x200d; അബ്ദുല്&#x200d; അസീസിന് ഒരു പ്രവിശ്യാഗവര്&#x200d;ണ്ണര്&#x200d; ഒരിക്കലൊരു കത്തെഴുതി. തന്റെ പ്രവിശ്യയിലെ ഭരണപരമായ ചില വിഷയങ്ങളായിരുന്നു കത്തിന്റെ ഉള്ളടക്കം. ഖലീഫയില്&#x200d;നിന്നുമുള്ള അനുമതിയും അഭിപ്രായം തേടിക്കൊണ്ടുള്ളതായിരുന്നു കത്ത്. കത്തു കൈപ്പറ്റുകയുംവായിക്കുകയും ചെയ്തതിനു ശേഷം ഖലീഫ അതിനുള്ള മറുപടി എഴുതി. പതിവുപോലെ വന്നകത്തിന്റെ മറുപുറത്തു തന്നെയായിരുന്നു മറുപടി. കടലാസ്സിന്റെ ലഭ്യതക്കുറവും പൊതുമുതല്&#x200d; പരമാവധി ലാഭിക്കുന്നതിലുള്ള താല്&#x200d;പര്യവും കാരണം അദ്ദേഹം അങ്ങനെയാണ് ചെയ്യാറുണ്ടായിരുന്നത്. മറുപടിയുടെ അവസാനത്തില്&#x200d; അദ്ദേഹം ഇങ്ങനെ എഴുതി: &#8216;താങ്കളുടെ പേനയുടെ മുന നന്നായി നേര്&#x200d;പ്പിക്കുക, [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ടി.എച്ച് ദാരിമി</strong><br> ഖലീഫാഉമര്&#x200d; ബിന്&#x200d; അബ്ദുല്&#x200d; അസീസിന് ഒരു പ്രവിശ്യാഗവര്&#x200d;ണ്ണര്&#x200d; ഒരിക്കലൊരു കത്തെഴുതി. തന്റെ പ്രവിശ്യയിലെ ഭരണപരമായ ചില വിഷയങ്ങളായിരുന്നു കത്തിന്റെ ഉള്ളടക്കം. ഖലീഫയില്&#x200d;നിന്നുമുള്ള അനുമതിയും അഭിപ്രായം തേടിക്കൊണ്ടുള്ളതായിരുന്നു കത്ത്. കത്തു കൈപ്പറ്റുകയുംവായിക്കുകയും ചെയ്തതിനു ശേഷം ഖലീഫ അതിനുള്ള മറുപടി എഴുതി. പതിവുപോലെ വന്നകത്തിന്റെ മറുപുറത്തു തന്നെയായിരുന്നു മറുപടി. കടലാസ്സിന്റെ ലഭ്യതക്കുറവും പൊതുമുതല്&#x200d; പരമാവധി ലാഭിക്കുന്നതിലുള്ള താല്&#x200d;പര്യവും കാരണം അദ്ദേഹം അങ്ങനെയാണ് ചെയ്യാറുണ്ടായിരുന്നത്. മറുപടിയുടെ അവസാനത്തില്&#x200d; അദ്ദേഹം ഇങ്ങനെ എഴുതി: &#8216;താങ്കളുടെ പേനയുടെ മുന നന്നായി നേര്&#x200d;പ്പിക്കുക, അക്ഷരങ്ങള്&#x200d; പരമാവധി ചെറുതാക്കുകയുംചെയ്യുക&#8217;. അക്ഷരങ്ങള്&#x200d; വലുതായിരുന്നതിനാല്&#x200d; കടലാസും പേനയുടെ കൃത്യത കുറവായതിനാല്&#x200d; മഷിയും അധികം ഉപയോഗിച്ചതിലുള്ള പ്രതിഷേധമാണ് ഖലീഫ പ്രകടിപ്പിക്കുന്നത്. പൊതു ഖജനാവില്&#x200d;നിന്നുള്ള പൊതുമുതല്&#x200d; ധൂര്&#x200d;ത്തടിക്കുന്നതും ദുര്&#x200d;വ്യയം ചെയ്യുന്നതുംവളരെയധികം സൂക്ഷിക്കുന്ന തരക്കാരനായിരുന്നു അദ്ദേഹം എന്നത് ഇത്തരം ധാരാളം നിലപാടുകള്&#x200d; വഴി ചരിത്രത്തില്&#x200d; സ്ഥാനം പിടിച്ചിട്ടുള്ളതാണ്. സത്യസന്ധനും നീതിനിഷ്ഠനുമായിരുന്ന അദ്ദേഹം ചരിത്രത്തില്&#x200d; വേറിട്ടുനില്&#x200d;ക്കുന്നതും ഇതുകൊണ്ടാണല്ലോ. ഒരുവ്യക്തിയുടെ ചരിത്രം എന്നതിലുപരി ഈ സംഭവം നല്&#x200d;കുന്ന സന്ദേശം പൊതുമുതല്&#x200d; ദുരുപയോഗം ചെയ്യുന്നതും അപഹരിക്കുന്നതും ജാഗ്രതയോടെ കാണേണ്ട കാര്യമാണ്എന്നതാണ്. ഇതു രണ്ടാം ഉമറിന്റെ മാത്രം പ്രത്യേകതയല്ല എന്ന്ചരിത്രം സൂക്ഷ്മമായി നിരീക്ഷിച്ചാല്&#x200d; മനസ്സിലാകും. ഏതെങ്കിലുമൊരു മതത്തിന്റെയോ ദേശത്തിന്റെയോ കാലത്തിന്റെയോ പേരില്&#x200d; ഒതുക്കിനിര്&#x200d;ത്താനാവാത്തവിധം പല ഭരണാധികാരികളും ഈ സമീപനം പുലര്&#x200d;ത്തിയിരുന്നു. ധാര്&#x200d;മ്മികമായ അവബോധവും സത്യസന്ധതയുമെല്ലാമാണ് അതിന്റെ അളവുകോല്&#x200d;. അവയുള്ളവര്&#x200d; ഇത്തരം സൂക്ഷ്മതകള്&#x200d; കാണിക്കും. അല്ലാത്തവരുടെ കണ്ണും മനസ്സും എപ്പോഴും കുറുക്കേന്റതുപോലെ ഖജനാവിലായിരിക്കും.<br> പൊതുമുതലുകളോട് മനുഷ്യര്&#x200d;ക്ക് രണ്ടാം കണ്ണാണ്. അവ ശ്രദ്ധിക്കേണ്ടതില്ല എന്നും അതെന്തെങ്കിലുമായിക്കൊള്ളട്ടെ  എന്നുമുള്ള മനസ്ഥിതി. അല്ലെങ്കില്&#x200d; അതു താന്&#x200d; ശ്രദ്ധിക്കേണ്ടതില്ല എന്നോ അതിനെ ശ്രദ്ധിക്കേണ്ട ബാധ്യത തനിക്കല്ലഎന്നോ ഒക്കെയുള്ള ഒരു നിലപാട്. ഇതു തികച്ചും തെറ്റാണ്.ആരും നോക്കാനില്ലാതെ അവഗണിക്കപ്പെട്ടു കിടക്കേണ്ടതല്ല സത്യത്തില്&#x200d; പൊതുമുതല്&#x200d;. മറിച്ച് അത് എല്ലാവരും നോക്കുകയും അങ്ങനെ ഏറ്റവും അധികം പരിഗണനയും പരിചരണവും ലഭിക്കുകയും ലഭിക്കേണ്ടതാണത്. എന്നാല്&#x200d; പുതിയകാലം ഈ ഉത്തരവാദിത്വത്തെ മറന്നിരിക്കുന്നു. ആയതിനാല്&#x200d; പൊതുമുതലുകളെല്ലാം വൃത്തിഹീനമായും തകര്&#x200d;ന്നും കിടക്കുന്നത്പതിവു കാഴ്ചയാണ്. ഒരു നഗരത്തില്&#x200d; നിരയായിതലയുയര്&#x200d;ത്തി നില്&#x200d;ക്കുന്ന കെട്ടിടങ്ങളില്&#x200d; െപാതുമുതല്&#x200d; ഏതാണ് എന്നത് വേഗം തിരിച്ചറിയാനാകും. ഭൂമിയില്&#x200d; ഏതാണ് പൊതുമുതല്&#x200d; ഭൂമി എന്നതു വേഗം കണ്ടുപിടിക്കാനാകും. കാരണം കൂട്ടത്തില്&#x200d; ഏറ്റവും വൃത്തിഹീനമായും തകര്&#x200d;ന്നും തരിശായും കിടക്കുന്നതായിരിക്കും പൊതുമുതല്&#x200d;. ഇതിങ്ങനെ വരാനുള്ള കാരണങ്ങള്&#x200d; അന്വേഷിക്കുമ്പോള്&#x200d; പൊതുമുതലിന്റെ ഒന്നാം ഉത്തരവാദിയായ ഭരണാധികാരിയുടെ ഗുരുതരമായ വീഴ്ചകളിലാണ് നാം എത്തിച്ചേരുക. അവര്&#x200d; വലിയവായില്&#x200d; പലതും പറയുന്നു എന്നല്ലാതെ കാര്യമായി പൊതു മുതല്&#x200d; സംരക്ഷിക്കാന്&#x200d; അവരൊന്നും ചെയ്യുന്നുണ്ടാവില്ല. അതു ചെയ്യാതിരിക്കാനുമുണ്ട്കാരണങ്ങള്&#x200d;. പൊതുമുതല്&#x200d; കാടുപിടിച്ചും അവഗണിക്കപ്പെട്ടും കിടക്കുമ്പോഴേ അവര്&#x200d;ക്ക്‌സൂത്രത്തില്&#x200d; അവ തട്ടിയെടുക്കാന്&#x200d; കഴിയൂ. ആരും ശ്രദ്ധിക്കുന്ന നിലയിലാകുമ്പോള്&#x200d; അതിനു കഴിഞ്ഞെന്നുവരില്ല. ഇതൊരു സൂത്രമാണ്. ഇതിലേറെ വലിയൊരുസൂത്രം ഇന്നത്തെ പല ഭരണാധികാരികള്&#x200d;ക്കുമുണ്ട്. അതു നേരെചൊവ്വെ ഖജനാവിനു തന്നെ തുളയുണ്ടാക്കി സ്വന്തം പോകറ്റിലേക്ക് പൊതുമുതല്&#x200d; ചോര്&#x200d;ത്തുക എന്നതാണ്. അവിടെയും ഇതേ തന്ത്രമാണ് പയറ്റുന്നത്. തന്റെ ചികിത്‌സ, കുടുംബത്തിന്റെ ജീവിതച്ചിലവുകള്&#x200d;, അനുബന്ധ സൗകര്യങ്ങള്&#x200d;, കുട്ടികളുടെ പഠനം തുടങ്ങി പലതിനും എന്നു പറഞ്ഞും ഈ ഊറ്റല്&#x200d; തുരടുന്നു. കണ്ടുപിടിക്കപ്പെടാതിരിക്കാന്&#x200d; വേണ്ടി കണക്കിന്റെ കള്ളികളില്&#x200d; ചില അവ്യക്തതകള്&#x200d; ഉണ്ടാക്കിയും അതൊക്കെ കൈകാര്യം ചെയ്യാന്&#x200d; സ്വന്തക്കാരെ മാത്രം വെച്ചുമൊക്കെയാണ് ചിലര്&#x200d; വേലകളൊപ്പിക്കുന്നത്. ഭരണാധികാരികള്&#x200d;തന്നെ ഇങ്ങനെ പകല്&#x200d;ക്കൊള്ള നടത്തുമ്പോള്&#x200d; ഭരണീയരും ആ മനസ്ഥിതി പുലര്&#x200d;ത്തുന്നു. അതോടെ തത്വത്തില്&#x200d; പൊതുമുതല്&#x200d; കൂട്ടക്കൊള്ളക്കു വിധേയമാകുന്നു. ഇതുണ്ടാക്കുന്ന അരാചകത്വം ഇല്ലാതാക്കാനാണ് താളഭംഗമില്ലാത്ത ഒരുലോക ക്രമം ഉണ്ടാക്കിയെടുക്കാന്&#x200d; ശ്രമിക്കുന്ന ഇസ്‌ലാം പൊതുമുതലുകളുടെ കാര്യത്തില്&#x200d; ശക്തമായ നിലപാടുകളെടുത്തിരിക്കുന്നത്. അല്ലാഹു പറയുന്നു: &#8216;സത്യവിശ്വാസികളേ, നിങ്ങള്&#x200d; അറിഞ്ഞുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കുകയോ വിശ്വസിച്ചേല്&#x200d;പ്പിക്കപ്പെട്ടവയില്&#x200d;ചതിക്കുകയോ അരുത്&#8217; (അന്&#x200d;ഫാല്&#x200d;: 27). ഭരണാധികാരവും പൊതുനേതൃത്വവും കൈകാര്യകര്&#x200d;തൃത്വവുമെല്ലാം വിശ്വാസപൂര്&#x200d;വം ജനങ്ങള്&#x200d; ഏല്&#x200d;പ്പിക്കുന്ന കാര്യങ്ങളാണ്. അതില്&#x200d; ചതിക്കുകയും പൊതുമുതല്&#x200d; തട്ടിയെടുക്കുകയും ചെയ്യുന്നതിനെ നബി തിരുമേനി(സ)യും കടുത്ത ഭാഷയില്&#x200d; താക്കീതു ചെയ്യുന്നുണ്ട്. ഒരാളെ അല്ലാഹുഒരു കൈകാര്യച്ചുമതല ഏല്&#x200d;പ്പിക്കുകയും എന്നിട്ടവര്&#x200d; അതില്&#x200d; വഞ്ചന നടത്തി മരിച്ചുപോകുകയും ചെയ്താല്&#x200d; അവനു സ്വര്&#x200d;ഗം ഹറാമാണ് എന്നു നബി(സ) തന്നോട് പറഞ്ഞതായി മഅ്ഖല്&#x200d; ബിന്&#x200d; യസാര്&#x200d;(റ) പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിച്ചിട്ടുണ്ട്. എല്ലാവരും ഉത്തരവാദികളാണ് എന്നും എല്ലാഉത്തരവാദിത്വങ്ങളും വിചാരണക്കുവിധേയമാണ് എന്നും മറ്റൊരു ഹദീസില്&#x200d; കാണാം. അധികാരിയായതിന്റെ പേരില്&#x200d; ലഭിക്കുന്ന സമ്മാനങ്ങളുടെ കാര്യത്തില്&#x200d;വരെ ഇസ്‌ലാം നീരസം പുലര്&#x200d;ത്തുന്നത് ഈ കാര്യത്തിലുള്ള സൂക്ഷ്മതയാണ് കാണിക്കുന്നത്. <br> ഭരണാധികാരിക്ക് ഔദ്യോഗിക വേതനമുണ്ടെങ്കില്&#x200d; പിന്നെ അയാള്&#x200d; സമ്മാനം വാങ്ങിക്കരുത്  എന്നാണ്  നബി(സ) പറഞ്ഞത് (അബൂ ബുര്&#x200d;ദയില്&#x200d; നിന്നും അബൂദാവൂദ്). ബനൂ സുലൈം കുടുംബത്തിലേക്ക് പിരിവിനയച്ച ഒരാള്&#x200d; തുകയുമായി തിരിച്ചുവന്ന് ഇത് പിരിഞ്ഞുകിട്ടിയത്, ഇത് എനിക്കുകിട്ടിയത് എന്നിങ്ങനെ വേര്&#x200d;തിരിക്കുന്ന സംഭവം നബി(സ)യുടെ മുമ്പിലുണ്ടായി. അതിനോട് വളരെ വിക്ഷോപത്തോടെയായിരുന്നു നബി(സ) പ്രതികരിച്ചത് (ബുഖാരി) നേരത്തെ നാം പറഞ്ഞ ഇമര്&#x200d; ബിന്&#x200d; അബ്ദുല്&#x200d;അസീസ്(റ) ഖലീഫയായതില്&#x200d; പിന്നെ ഇത്തരം സമ്മാനങ്ങള്&#x200d; പോലും സ്വീകരിക്കില്ലായിരുന്നു. ഒരിക്കല്&#x200d; ഒരാള്&#x200d; അദ്ദേഹത്തോടു ചോദിച്ചു: &#8216;നബി തിരുമേനി വാങ്ങുമായിരുന്നല്ലോ, പിന്നെയെന്താതാങ്കള്&#x200d; വാങ്ങിക്കാത്തത്?&#8217; അദ്ദേഹം പറഞ്ഞു: &#8216;നബിക്കതു ഹദിയയായിരുന്നു, നമുക്കത് തരുന്നത് കാര്യസാധ്യത്തിനുവേണ്ടിയുള്ള കൈക്കൂലിയെന്ന നിലക്കാണ്&#8217;.<br> പൊതുമുതലുകള്&#x200d; പരിപൂര്&#x200d;ണ്ണമായ അര്&#x200d;ഥത്തില്&#x200d; സംരക്ഷിക്കപ്പെടുന്നതിനുവേണ്ടികൂടി ഇസ്‌ലാം ആവിഷ്‌കരിച്ച പദ്ധതിയാണ് വഖ്ഫ്. ഇത്തരം മുതലുകള്&#x200d; വഖ്ഫ് എന്ന പരിധിയില്&#x200d; വരുമ്പോള്&#x200d; അതിന് മാനിക്കപ്പെടേണ്ട ഒരു ആത്മീയ ഭാവം കൈവരും. ഇസ്‌ലാമിക വഖ്ഫ് നിയമങ്ങളില്&#x200d; പൊതുമുതല്&#x200d; ദാനം ചെയ്യുന്ന വ്യക്തിയുടെ ഉദ്ദേശങ്ങള്&#x200d; പൂര്&#x200d;ണ്ണമായി പരിരക്ഷിക്കപ്പെടും. അതു നോക്കിനടത്താന്&#x200d; ചുമതലയുള്ളവര്&#x200d;ക്കാവട്ടെ മുതല്&#x200d; സംരക്ഷിക്കപ്പെടുന്നതിനുവേണ്ട എല്ലാ കര്&#x200d;ശന നിര്&#x200d;ദ്ദേശങ്ങളും നല്&#x200d;കുന്നുമുണ്ട്. അതോടൊപ്പമാണ് അതിന്റെ ആത്മീയ ഭാവം ഉള്ളത്. ഇതുവഴി പൊതുമുതലുകള്&#x200d; സംരക്ഷിക്കപ്പെടുമെന്നു മാത്രമല്ല ആ മുതലുകള്&#x200d; പൊതു നന്മക്കായി ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്യും. നബി യുഗത്തിലെ ആദ്യത്തെ വഖഫ് ഖൈബറില്&#x200d; ഉമര്&#x200d;(റ) വഖഫ് ചെയ്ത തോട്ടമായിരുന്നു. പാവങ്ങളുടെ അന്നത്തിന്റെ ഒരു വലി ആശ്രയമായി ഇതുമാറി എന്നതാണ് അനുഭവം. അതോടൊപ്പം ഇതു വഖഫായതിനാല്&#x200d; അതിനു നല്ല സംരക്ഷണം ലഭിക്കുകയും ചെയ്തു. പിന്നീട് എപ്പോഴോ അതു കൈമോശം വന്നുപോയി. അക്കാലത്തെ സുപ്രധാന വഖ്ഫുകളില്&#x200d; ഇന്നും നിലനില്&#x200d;ക്കുന്ന ഒന്നാണ് ബിഅ്‌റുറൂമ. മദീനയിലെമുസ്‌ലിംകള്&#x200d;ക്കുവേണ്ടി ഉസ്മാന്&#x200d;(റ) നബിയുടെ നിര്&#x200d;ദ്ദേശത്തോടെ വാങ്ങുകയും വഖഫ് ചെയ്യുകയും ചെയ്ത ഈ കിണറും പരിസരവും സഊദികാര്&#x200d;ഷിക വകുപ്പിന്റെ കീഴില്&#x200d; ഇപ്പോഴും സംരക്ഷിക്കപ്പെടുകയും വളരുകയും ചെയ്യുന്നു.<br> മൊത്തത്തില്&#x200d; ഉത്തരവാദിത്വങ്ങളിലും ധാര്&#x200d;മ്മിക നിലപാടുകളിലും വിഘ്‌നം വരുമ്പോഴാണല്ലോ ലോകാന്ത്യം സംഭവിക്കുക. അതിനാല്&#x200d; പൊതുമുതലുകള്&#x200d; അന്യാധീനപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ദുരുപയോഗപ്പെടുത്തുന്നതുമെല്ലാം അന്ത്യനാളിന്റെ സൂക്ഷ്മലക്ഷണങ്ങളില്&#x200d; നബി(സ) എണ്ണിയതായി കാണാം. ജീവിതസൂക്ഷ്മത, ദൈവ ഭയം, ധാര്&#x200d;മ്മിക ചിന്ത തുടങ്ങിയവ കൈമോശം വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഇതു സംഭവിക്കുന്നതാവട്ടെ മനുഷ്യനില്&#x200d; ആര്&#x200d;ത്തിയും സ്വാര്&#x200d;ഥതയുമെല്ലാം വര്&#x200d;ധിക്കുമ്പോഴുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-th-darimi-6.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദൈവ സ്മരണയും  മന:ശാന്തിയും</title>
		<link>https://www.chandrikadaily.com/editorial-page-article-darimi.html</link>
					<comments>https://www.chandrikadaily.com/editorial-page-article-darimi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Dec 2018 18:53:06 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[th darimi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114286</guid>

					<description><![CDATA[ടി.എച്ച് ദാരിമി അബ്ദുല്ലാഹി ബിന്&#x200d; ബുസ്‌റ്(റ)വില്&#x200d; നിന്നും ഇമാം തിര്&#x200d;മുദി, അഹ്മദ്, ഇബ്‌നു മാജ എന്നിവര്&#x200d; ഉദ്ധരിക്കുന്ന ഹദീസില്&#x200d; ഒരിക്കല്&#x200d; നബി തിരുമേനിയുടെ സദസ്സിലേക്ക് ഒരാള്&#x200d; കടന്നുവന്ന ഒരു സംഭവം പറയുന്നുണ്ട്. അദ്ദേഹം നബി (സ) യോട് ഒരു പരാതി പറയുകയായിരുന്നു. അയാള്&#x200d; പറഞ്ഞു: &#8216;ഇസ്‌ലാമിന്റെ നിയമങ്ങള്&#x200d; എനിക്കു ധാരാളമായി തോന്നുന്നു. അതിനാല്&#x200d; എനിക്ക് അല്&#x200d;പം വല്ലതും പറഞ്ഞുതരൂ. അതില്&#x200d; ഞാന്&#x200d; മുടക്കം വരാതെ പിടിച്ചുനില്&#x200d;ക്കാം&#8217;. തികച്ചും നിഷ്‌കളങ്കമായ ഒരു ചോദ്യമാണ് ഇവിടെ കേള്&#x200d;ക്കുന്നത്. അഹങ്കാരത്തിന്റെയോ അവജ്ഞയുടെയോ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.എച്ച് ദാരിമി</strong></p>
<p>അബ്ദുല്ലാഹി ബിന്&#x200d; ബുസ്‌റ്(റ)വില്&#x200d; നിന്നും ഇമാം തിര്&#x200d;മുദി, അഹ്മദ്, ഇബ്‌നു മാജ എന്നിവര്&#x200d; ഉദ്ധരിക്കുന്ന ഹദീസില്&#x200d; ഒരിക്കല്&#x200d; നബി തിരുമേനിയുടെ സദസ്സിലേക്ക് ഒരാള്&#x200d; കടന്നുവന്ന ഒരു സംഭവം പറയുന്നുണ്ട്. അദ്ദേഹം നബി (സ) യോട് ഒരു പരാതി പറയുകയായിരുന്നു. അയാള്&#x200d; പറഞ്ഞു: &#8216;ഇസ്‌ലാമിന്റെ നിയമങ്ങള്&#x200d; എനിക്കു ധാരാളമായി തോന്നുന്നു. അതിനാല്&#x200d; എനിക്ക് അല്&#x200d;പം വല്ലതും പറഞ്ഞുതരൂ. അതില്&#x200d; ഞാന്&#x200d; മുടക്കം വരാതെ പിടിച്ചുനില്&#x200d;ക്കാം&#8217;. തികച്ചും നിഷ്‌കളങ്കമായ ഒരു ചോദ്യമാണ് ഇവിടെ കേള്&#x200d;ക്കുന്നത്. അഹങ്കാരത്തിന്റെയോ അവജ്ഞയുടെയോ സ്വരവും ധ്വനിയുമൊന്നും ഈ ചോദ്യത്തിനില്ല. ഇസ്‌ലാമിനെ ഇകഴ്ത്തലോ അല്ലാഹു നിര്&#x200d;ബന്ധമാക്കിയ ആരാധനകളുടെ എണ്ണത്തിലോ വണ്ണത്തിലോ ഇടപെടലോ ഒന്നും ഈ സ്വഹാബിയുടെ ഉദ്ദേശ്യങ്ങളിലില്ലതാനും. ഈ ഹദീസിന്റെ വ്യാഖ്യാതാക്കളില്&#x200d; ചിലര്&#x200d; പറയുംപോലെ എണ്ണിയാലൊടുങ്ങാത്ത അത്ര നീണ്ടുപരന്നുകിടക്കുന്ന നിഷ്ഠകളുടെയും ചര്യകളുടെയും കാര്യത്തില്&#x200d; മാത്രമാണ് അദ്ദേഹം പരാതിപ്പെടുന്നത്. അവ കൂടുതലായി തനിക്കനുഭവപ്പെടുന്നു എന്നും അവയില്&#x200d; പ്രധാനപ്പെട്ടവ ഒന്നടയാളപ്പെടുത്തിത്തന്നാല്&#x200d; ഉപകാരമായിരുന്നു എന്നുള്ള അര്&#x200d;ഥത്തിലായിരിക്കണം ഈ ചോദ്യം. നബി(സ) ഏറ്റവും നല്ല ഒരു ശ്രോദ്ധാവായിരുന്നു. തന്റെ മുമ്പില്&#x200d;വരുന്ന ഏതു അഭിപ്രായത്തെയും അവര്&#x200d; നന്നായി ശ്രദ്ധിച്ച് കേള്&#x200d;ക്കുമായിരുന്നു. അതുവഴി അവര്&#x200d; അതിന്റെ യാഥാര്&#x200d;ഥ ധ്വനി ഗ്രഹിക്കും. എന്നിട്ടായിരിക്കും ഏത് ഇടപെടലും നടത്തുക. ഈ സ്വഹാബിയുടെ ചോദ്യം കേട്ട നബി(സ)ക്ക് ഇയാളെ അലട്ടുന്ന പ്രശ്‌നമെന്താണ് എന്നു മനസ്സിലായി. അത് കേവലം ഇസ്‌ലാമിലെ ആരാധനകളുടെ ആധിക്യമല്ല, മറിച്ച് അവ തനിക്കു ചെയ്തുതീര്&#x200d;ക്കാന്&#x200d; കഴിയാത്തത്ര അധികമാണ് എന്ന തോന്നലാണ്. അങ്ങനെ, ചികിത്സിക്കേണ്ടത് കര്&#x200d;മ്മങ്ങളുടെ ബാഹുല്യത്തെയല്ല ഇദ്ദേഹത്തിന്റെ തോന്നലിനെയാണ് എന്നു നബി(സ) കണ്ടുപിടിച്ചു.<br />
തോന്നലുകള്&#x200d; ധാരണകളാണ്. അതിന്റെ പ്രഭവകേന്ദ്രം മനസ്സാണ്. മനസ്സാവട്ടെ മാറിയും മറിഞ്ഞും ചഞ്ചലമാണുതാനും. അതിനാല്&#x200d; ധാരണകളില്&#x200d; ശരിയും തെറ്റുമുണ്ടാകാം. ധാരണകളെ ശരിപ്പെടുത്തിയെടുക്കാനും ശക്തിപ്പെടുത്തിയെടുക്കാനും കഴിഞ്ഞാല്&#x200d; ഇത്തരം തോന്നലുകളെ ഒഴിവാക്കാം. ആയതിനാല്&#x200d; മുമ്പില്&#x200d; നില്&#x200d;ക്കുന്ന ചോദ്യകര്&#x200d;ത്താവിനെ ചികിത്സിക്കേണ്ടത് ഇതിനുള്ള വഴി പറഞ്ഞുകൊടുത്തുകൊണ്ടായിരിക്കണം. അല്ലാതെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം കര്&#x200d;മ്മങ്ങള്&#x200d; കുറച്ചുകൊടുത്തുകൊണ്ടല്ല. അല്ലെങ്കിലും നബിക്കതിന് കഴിയുകയുമില്ല. കാരണം കര്&#x200d;മ്മങ്ങളെല്ലാം അല്ലഹുവിന്റെ ശാസനകളാണ്. അവയില്&#x200d; നബി (സ) യുടെ സ്വന്തം ജീവിതനിഷ്ഠകള്&#x200d; വരെ ഉള്&#x200d;പ്പെടുന്നു. നബി തിരുമേനിയുടെ സംസാരത്തെ കുറിച്ച് ഖുര്&#x200d;ആന്&#x200d; 53ാം അധ്യായം മൂന്നാം സൂക്തത്തില്&#x200d; പറയുന്നത് അത് അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ് എന്നാണ്. അത് ജനങ്ങളിലേക്കെത്തിച്ചുകൊടുക്കാനുള്ള ദൂതന്&#x200d; മാത്രമാണ് നബി(സ). അതിനാല്&#x200d; നബിക്ക് ഒന്നും ഒരാള്&#x200d;ക്കും കുറച്ചുകൊടുക്കാന്&#x200d; കഴിയില്ല. ചോദ്യകര്&#x200d;ത്താവിന്റെ തോന്നല്&#x200d; ഉല്&#x200d;ഭവിക്കുന്നത് സത്യത്തില്&#x200d; മടിയില്&#x200d; നിന്നാണ്. മനസ്സിന്റെ ഉറക്കം എന്നാണ് അലസതയെ മനശാസ്ത്രം നിര്&#x200d;വചിക്കുന്നത്. മനസ്സ് ഉറങ്ങിപ്പോകുന്നത് താല്&#x200d;പര്യമില്ലാത്തതുകൊണ്ടാണ്. അതിനാല്&#x200d; ഈ ചോദ്യകര്&#x200d;ത്താവിനെ ചികിത്സിക്കാന്&#x200d; ഒന്നാമതായി അയാളെ ഉണര്&#x200d;ത്തണം. പിന്നെയും ഉറങ്ങിപ്പോകാതിരിക്കാന്&#x200d; വേണ്ട നടപടി സ്വീകരിക്കുകയും വേണം. ഇതു രണ്ടും ഒറ്റയടിക്ക് സാധിക്കാനുള്ള ഒരു വഴിതന്നെയായിരുന്നു നബി(സ) അദ്ദേഹത്തോട് നിര്&#x200d;ദ്ദേശിച്ചത്. നബി(സ) പറഞ്ഞു: &#8216;നിന്റെ നാവ് ദൈവസ്മരണയില്&#x200d; സദാ നനഞ്ഞുകൊണ്ട് കിടക്കട്ടെ..&#8217;.<br />
ദൈവസ്മരണക്ക് അലസതയെ ഭഞ്ജിക്കാന്&#x200d; കഴിയുമെന്നും അതുവഴി ലഭിക്കുന്ന മാനസികാവസ്ഥ എല്ലാ ഭാരങ്ങളെയും മറക്കാന്&#x200d; സഹായകാമാണ് എന്നും അവ്വിധം ഈ തോന്നല്&#x200d; മാറ്റിയെടുക്കാം എന്നുമാണ് നബി(സ) പറഞ്ഞത്. ഇതെങ്ങനെ സാധ്യമാകുന്നു എന്ന അന്വേഷണം പൂര്&#x200d;ത്തിയാക്കാന്&#x200d; നാം ആധ്യാത്മിക രംഗത്തുള്ളവരോടുതന്നെ ചോദിക്കേണ്ടിവരും. അവരാണ് അതിന്റെ അനുഭവസ്ഥര്&#x200d;. അവര്&#x200d; പറയുന്നത്, ദൈവസ്മരണ മനസ്സില്&#x200d; സജീവമായി നിലനിര്&#x200d;ത്താനുള്ള ഒരു വഴിയാണ് ദിക്‌റുകള്&#x200d; എന്നാണ്. മനസ്സിനുള്ളിലെ ദൈവ ചിന്തയുടെ സജീവതയാണ് ഇസ്‌ലാമിക വ്യവഹാരത്തില്&#x200d; ദിക്‌റു ചെല്ലുക എന്നത് വിവക്ഷിക്കുന്നത്. മനസ്സിലെ ഈ ചിന്ത നാവു വരെ നീണ്ടുകിടക്കേണ്ടതുണ്ട്. എന്നിട്ടും മനസ്സ് ഉറങ്ങിപ്പോകാതിരിക്കാന്&#x200d; വേണ്ടിയാണിത്. മനുഷ്യന്റെ ബാഹ്യ അവയവങ്ങളില്&#x200d; മനസ്സുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്നത് നാവാണ്. ആ നാവില്&#x200d; നിന്നും ഊര്&#x200d;ജ്ജപ്രവാഹമായി അത് മനസ്സുവരെ നീണ്ടുകിടക്കുകയാണ് എങ്കില്&#x200d; മനുഷ്യന്&#x200d; ഈ വിഷയത്തില്&#x200d; സജീവമാകും.<br />
ഇത് കേവലം മനസ്സും നാവും ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കുന്ന ഒരു പ്രവര്&#x200d;ത്തനത്തിന്റെ ഊര്&#x200d;ജ്ജതന്ത്രം മാത്രമാണ്. അതിനുമപ്പുറത്ത് ഈ പ്രവര്&#x200d;ത്തനത്തെ ഫലപ്രാപ്തിയിലെത്തിക്കുന്ന മറ്റൊന്നുണ്ട്. അത് മനസ്സ് മുതല്&#x200d; നാവുവരെ മുഴങ്ങുന്ന ദിക്‌റുകളുടെ അര്&#x200d;ഥവും ആശയവും അറിഞ്ഞിരിക്കുക എന്നതാണ്. വിശുദ്ധ ഖുര്&#x200d;ആന്&#x200d; പാരായണം ചെയ്യുമ്പോള്&#x200d; അതിന്റെ അര്&#x200d;ഥമോ ആശയമോ അറിയണമെന്നില്ല. കാരണം ആ പാരായണം തന്നെ ഒരു ആരാധനയാണ്. മൊത്തത്തില്&#x200d; താനൊരു പുണ്യം ചെയ്യുകയാണ് എന്ന ബോധ്യത്തോടെ മാത്രം പാരായണം ചെയ്താലും പ്രതിഫലം ലഭിക്കും. എന്നാല്&#x200d; ദിക്‌റുകള്&#x200d;, സ്വലാത്തുകള്&#x200d;, പ്രാര്&#x200d;ഥനകള്&#x200d; തുടങ്ങിയവയുടെ കാര്യത്തില്&#x200d; അങ്ങനെയല്ല. ചെറിയ ഒരു ന്യൂനപക്ഷത്തെ ഒഴിച്ചുനിര്&#x200d;ത്തിയാല്&#x200d; ബഹുഭൂരിഭാഗം പണ്ഡിതരും പറയുന്നത്, അവകൊണ്ടുള്ള പ്രതിഫലവും പ്രതിഫലനവും ലഭിക്കാന്&#x200d; അവയുടെ കൃത്യമായ അര്&#x200d;ഥമോ ഏതാണ്ട് ആശയമെങ്കിലുമോ ഗ്രഹിച്ചുകൊണ്ടായിരിക്കണമെന്നാണ്. അപ്പോള്&#x200d; ഈ ചിന്തയോടെ നാവും മനസ്സും ദൈവസ്മരണയില്&#x200d; മിടിച്ചുകൊണ്ടിരിക്കുകയാണ് എങ്കില്&#x200d; പിന്നെ ഒരാള്&#x200d; ഉറങ്ങിപ്പോകുമെന്നു ഭയപ്പെടാനില്ല. ആരാധനകളുടെ ബാഹുല്യം അയാളെ അലട്ടുകയുമില്ല. അതുകൊണ്ടാണ് നബി(സ) ഈ ചോദ്യകര്&#x200d;ത്താവിനെ ഇങ്ങനെ ചികിത്സിച്ചത്. നബി(സ)യുടെ പ്രബോധന ജീവിതത്തിന്റെ മുഴുവന്&#x200d; ആശയവും ഇപ്രകാരമായിരുന്നു. വിശ്വാസങ്ങള്&#x200d; വിവരിച്ചും കര്&#x200d;മ്മങ്ങള്&#x200d; കാണിച്ചും കൊടുത്ത് ഇവ രണ്ടിനെയും ഒരു സമര്&#x200d;പ്പണമായി സമീപിക്കാന്&#x200d; വേണ്ട ബോധം ഉണ്ടാക്കിക്കൊടുത്തുകൊണ്ടായിരുന്നു നബി(സ) തന്റെ ദൗത്യം വിജയിപ്പിച്ചെടുത്തത്.<br />
മനുഷ്യന്റെ മനസ്സിനെ ഇങ്ങനെ പാകപ്പെടുത്തിയെടുത്ത് നന്മയുടെ നാമ്പുകള്&#x200d; അതില്&#x200d; കത്തിച്ചുവെക്കുന്നത് ഇസ്‌ലാമിക സംസ്‌കൃതിയിലെ പ്രധാന അധ്യായമാണ്. സൂഫിസം, സുഹ്ദ് തുടങ്ങിയ ആധ്യാത്മിക ചിന്തകള്&#x200d; അവിടെ നിന്നാണ് ആരംഭിക്കുന്നത്. മലിനമായ ചിന്തകളില്&#x200d;നിന്നും സ്വഭാവങ്ങളില്&#x200d;നിന്നും ജീവിത ശൈലികളില്&#x200d;നിന്നും മനുഷ്യമനസ്സിനെ അടര്&#x200d;ത്തിയെടുത്ത് ഒരിക്കലും ഉറങ്ങാതെ ഉണര്&#x200d;ന്നും തളരാതെ നിവര്&#x200d;ന്നും നിലനിര്&#x200d;ത്താന്&#x200d; ഇസ്‌ലാമിക ആധ്യാത്മിക ചിന്ത വളരെ ഉപകാരപ്രദമാണ്. ഈ മേഖലയില്&#x200d; ചില കള്ളനാണയങ്ങള്&#x200d; എക്കാലത്തുമുണ്ടായിട്ടുണ്ട് എന്നതു ശരിതന്നെ. അവരുടെ പല അഭിനയങ്ങളും ആശാവഹമല്ലാത്ത അനുഭവങ്ങളും ഈ മേഖലയിലുണ്ട് എന്നതും ശരിയാണ്. പക്ഷേ, അതിന്റെയൊന്നും പേരില്&#x200d; ഈ സാംഗത്യങ്ങളെ കാടടച്ചു വെടിവെച്ചിടുന്നതിനെ ന്യായീകരിക്കാന്&#x200d; കഴിയില്ല. കാരണം ആത്മീയമായ ഒരു വൈകാരികത്തിളപ്പില്ലാതെ ആരാധനകളെയും വിശ്വാസങ്ങളേയും അതിന്റെ ശരിയായ ലക്ഷ്യത്തിലെത്തിക്കാന്&#x200d; സാധ്യമാവില്ല. കഴിയും എന്നു വാദിക്കുന്നവര്&#x200d; ഈമാനിനും ഇസ്‌ലാമിനും കൂടെ ഇഹ്‌സാനിനെ കൂടി നബി(സ) എണ്ണിയതിന്റെയും ഇഹ്‌സാന്&#x200d; എന്നാല്&#x200d; എല്ലാം അല്ലാഹു കാണുന്നുണ്ട് എന്ന ഭാവേന ആരാധനകള്&#x200d; നിര്&#x200d;വഹിക്കലാണ് എന്നു പറഞ്ഞതിന്റെയും ഈ മാനസിക ഭാവത്തിലേക്ക് എങ്ങനെ നടന്നെത്തും എന്നതിന്റെയും ന്യായങ്ങള്&#x200d; പറയേണ്ടിവരും.<br />
ഹൃദയത്തിന് ശാന്തി പകരുക ദൈവസ്മരണയാണെന്ന് അല്ലാഹു വിശുദ്ധ ഖുര്&#x200d;ആനില്&#x200d; (13: 28) പ്രസ്താവിക്കുന്നുണ്ട്. ഇത്തരമൊരു ശാന്തി മനുഷ്യനു വേണ്ടതുണ്ട് എന്നും അല്ലാഹു വ്യക്തമാക്കുന്നു. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ഭാവം പ്രശ്‌നസങ്കീര്&#x200d;ണ്ണതയാണ് എന്ന് മറ്റൊരിടത്ത് (90:4) അല്ലാഹു പറയുന്നു. പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും സദാ നേരിടേണ്ടിവരുന്ന മനുഷ്യന് ശാന്തിയുടേയും സമാധാനത്തിന്റെയും നിശ്വാസത്തിന് വഴി ദൈവസ്മരണ തന്നെയാണ്. മാനസിക പ്രശ്‌നങ്ങള്&#x200d; മനുഷ്യനെ വിടാതെ പിന്തുടരുന്നതിനാല്&#x200d; അതില്&#x200d; നിന്നുള്ള മോചനമാകുന്ന ദൈവസ്മരണയും കൈമോശം വരാതെ സൂക്ഷിച്ചും സംരക്ഷിച്ചും നില്&#x200d;ക്കേണ്ടതുണ്ട്. അതാവട്ടെ, ഒരു മനോവ്യാപാരമായതിനാല്&#x200d;, പെട്ടെന്ന് ഉണ്ടാക്കിയെടുക്കുക പ്രയാസമാണ്. നിരന്തരമായ ശ്രമങ്ങളും സാധനകളും അതിനുവേണ്ടിവരും. ആ ശ്രമങ്ങള്&#x200d;ക്ക് പില്&#x200d;കാലത്ത് ലഭിച്ച രൂപ ഭാവങ്ങളാണ് ആധ്യാത്മിക രംഗത്തുണ്ടായ ആത്മീയ ധാരകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-darimi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹമ്മദ് നബിയുടെ  നയതന്ത്രം</title>
		<link>https://www.chandrikadaily.com/editorial-page-article-th-darimi-5.html</link>
					<comments>https://www.chandrikadaily.com/editorial-page-article-th-darimi-5.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Nov 2018 18:53:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[th darimi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112320</guid>

					<description><![CDATA[ടി.എച്ച് ദാരിമി തനിക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ഒരാളെയും അസംതൃപ്തനാക്കാതെ, അസ്വസ്ഥനാക്കാതെ തന്റെ ആശയദൗത്യം വിജയിപ്പിച്ചെടുക്കാന്&#x200d; സ്വീകരിക്കേണ്ട ശൈലിയാണ് നയതന്ത്രം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സമൂഹത്തില്&#x200d; ഇതിനു വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ട്. കാരണം ഒരു പ്രദേശമോ ആദര്&#x200d;ശമോ അതിരിടുന്ന ജനവിഭാഗങ്ങള്&#x200d;ക്കിടയിലാണെങ്കിലും ലോകത്തെ രാഷ്ട്രങ്ങള്&#x200d;ക്കിടയിലാണെങ്കിലും പൊതുവെ സമൂഹത്തിന്റെ അഖണ്ഡത രൂപപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇതാണ്. സ്വാഭാവികമായും ഒരുപാട് കഷ്ണങ്ങള്&#x200d; ചേര്&#x200d;ന്നാണല്ലോ സമൂഹം ഉണ്ടാകുന്നത്. ഈ കഷ്ണങ്ങളെയെല്ലാം ചേരുംപടി ചേര്&#x200d;ത്തു നിര്&#x200d;ത്തുന്നതിന് ഒരു സാമൂഹ്യ സമുദ്ധാരകന്&#x200d; ശ്രമിക്കുകയാണ് എങ്കില്&#x200d; അത് വിജയിക്കുന്നത് അദ്ദേഹത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.എച്ച് ദാരിമി</strong></p>
<p>തനിക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ഒരാളെയും അസംതൃപ്തനാക്കാതെ, അസ്വസ്ഥനാക്കാതെ തന്റെ ആശയദൗത്യം വിജയിപ്പിച്ചെടുക്കാന്&#x200d; സ്വീകരിക്കേണ്ട ശൈലിയാണ് നയതന്ത്രം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സമൂഹത്തില്&#x200d; ഇതിനു വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ട്. കാരണം ഒരു പ്രദേശമോ ആദര്&#x200d;ശമോ അതിരിടുന്ന ജനവിഭാഗങ്ങള്&#x200d;ക്കിടയിലാണെങ്കിലും ലോകത്തെ രാഷ്ട്രങ്ങള്&#x200d;ക്കിടയിലാണെങ്കിലും പൊതുവെ സമൂഹത്തിന്റെ അഖണ്ഡത രൂപപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇതാണ്. സ്വാഭാവികമായും ഒരുപാട് കഷ്ണങ്ങള്&#x200d; ചേര്&#x200d;ന്നാണല്ലോ സമൂഹം ഉണ്ടാകുന്നത്. ഈ കഷ്ണങ്ങളെയെല്ലാം ചേരുംപടി ചേര്&#x200d;ത്തു നിര്&#x200d;ത്തുന്നതിന് ഒരു സാമൂഹ്യ സമുദ്ധാരകന്&#x200d; ശ്രമിക്കുകയാണ് എങ്കില്&#x200d; അത് വിജയിക്കുന്നത് അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്ധ്യത്തെ ആശ്രയിച്ചായിരിക്കും. നല്ല നയതന്ത്രം വഴി എല്ലാവരെയും ആകര്&#x200d;ഷിക്കാനും അടുപ്പിച്ചുനിര്&#x200d;ത്താനും കഴിഞ്ഞില്ലെങ്കില്&#x200d; ദൗത്യം തന്നെ പരാജയപ്പെടും. ഇക്കാര്യത്തില്&#x200d; ഏറ്റവും നന്നായി വിജയിച്ച ഒരാളായിരുന്നു മുഹമ്മദ് നബി(സ). ലോക ചിന്തയെതന്നെ അമ്പരപ്പിക്കുമാറ് വളരെ ചുരുങ്ങിയ കാലംകൊണ്ട് വലിയൊരു മാനസ സാമ്രാജ്യം കീഴടക്കാന്&#x200d; നബി തിരുമേനിയെ സഹായിച്ച പ്രധാന ഘടകം അവരുടെ നയതന്ത്രമായിരുന്നു.</p>
<p>പ്രബോധന ജീവിതത്തില്&#x200d; നബി(സ)ക്ക് വ്യത്യസ്ത വിഭാഗങ്ങളെ അഭിമുഖീകരിക്കാനുണ്ടായിരുന്നു. അവരോടെല്ലാം നബി(സ) നല്ല നയതന്ത്രം തന്നെ പുലര്&#x200d;ത്തി. തന്റെ അനുയായികളായിരുന്നുഅവരില്&#x200d; ഒന്ന്. അവരോടുള്ള നയതന്ത്രത്തിന്റെ ഗുണം തെളിഞ്ഞു കാണുന്ന പല രംഗങ്ങളുമുണ്ട്. അവയില്&#x200d; ഈ നയതന്ത്ര മിടുക്കിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സക്കാത്ത് വസൂലാക്കുന്നതില്&#x200d; നബി പുലര്&#x200d;ത്തിയത്. നിര്&#x200d;ബന്ധമായ സാമ്പത്തിക ബാധ്യതയാണ് സക്കാത്ത്. അത് യഥാവിധം നല്&#x200d;കാന്&#x200d; ഓരോ മുസ്‌ലിമിനും അപ്രകാരംതന്നെ അത് വാങ്ങി അര്&#x200d;ഹര്&#x200d;ക്ക് നല്&#x200d;കാന്&#x200d; ഇസ്‌ലാമിക ഭരണാധികാരിക്കും കടമയുണ്ട്. ഇത് പൊതുവെ അനിഷ്ടവും അസംതൃപ്തിയുമൊക്കെ ഉണ്ടാക്കുന്ന രംഗമാണ്. നല്&#x200d;കേണ്ടവര്&#x200d; ചിലപ്പോള്&#x200d;മടികാണിക്കുകയോ പരമാവധി രക്ഷപ്പെടാന്&#x200d; ശ്രമിക്കുകയോ ചെയ്‌തേക്കാം. വാങ്ങാന്&#x200d; ചെല്ലുന്നവര്&#x200d;വാശിപിടിക്കുകവഴി രംഗം ചൂടുപിടിച്ചേക്കാം. ഇതു രണ്ടും ഒഴിവാക്കാന്&#x200d; നബി (സ) തന്റെ നയതന്ത്രം പ്രയോഗിച്ചു. സക്കാത്ത് കൊടുക്കേണ്ടവരെ പ്രത്യേകം വിളിച്ച് നിങ്ങള്&#x200d; നല്&#x200d;കുന്നത് നല്ല മനസ്സോടെയായിരിക്കണമെന്നും മുന്തിയതുതന്നെയായിരിക്കണം എന്നും ഉപദേശിച്ചു.</p>
<p>സകാത്തിന്റെ ആന്തരിക അര്&#x200d;ഥതലം ആ വികാരമുള്&#x200d;ക്കൊള്ളേണ്ടതാണ് എന്ന് നബി(സ) അവരെ പഠിപ്പിച്ചു. പരമമായ ദൈവിക പ്രതിഫലത്തോട് അവരില്&#x200d;ആര്&#x200d;ത്തിയും മോഹവുമുണ്ടാക്കി. അതുവഴി നല്ല മനസ്സോടെ നല്ലതുതന്നെ നല്&#x200d;കാനുള്ള ത്വര അവരില്&#x200d; ഉണ്ടാക്കിയെടുത്തു. അതേസമയം സകാത്ത് പിരിക്കാന്&#x200d;വേണ്ടി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്&#x200d;ക്കും നബി(സ) ചില ഉപദേശങ്ങള്&#x200d; നല്&#x200d;കുകയുണ്ടായി. അവിടെയായിരുന്നു ആ നയതന്ത്രമിടുക്ക് പ്രകടമായത്. കാരണം നിങ്ങള്&#x200d; നല്ലതു തന്നെ നിറമനസ്സോടെ നല്&#x200d;കണം എന്ന് സകാത്ത് കൊടുക്കാനുള്ളവരോട് പറഞ്ഞപ്പോള്&#x200d; പിരിക്കാന്&#x200d; പോകുന്നവരോട് നബി(സ) പറഞ്ഞത് നല്ലതുതന്നെ വേണമെന്നു നിങ്ങള്&#x200d; വാശിപിടിക്കരുത് എന്നായിരുന്നു. ഈ രംഗത്ത് ഉണ്ടായേക്കാംഎന്ന് പ്രതീക്ഷിക്കുന്ന പൊട്ടിത്തെറികളെല്ലാം ഈ നയതന്ത്രം വഴി ഇല്ലാതെയായി.</p>
<p>ഇസ്‌ലാമിക ആദര്&#x200d;ശത്തിന്റെ ഒരു ഭാഗവും ആശയവും തന്നെയാണ് ഈ നയതന്ത്രം. എല്ലാസാമൂഹ്യ ഇടപെടലുകളിലും ഈ നയതന്ത്രം പുലര്&#x200d;ത്തണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ കാര്യം തന്നെ ഉദാഹരണം. ഇസ്‌ലാം വലിയവരെ ബഹുമാനിക്കാന്&#x200d; പറയുന്നു. ഇതുപക്ഷേ, വലിയവരെ കൂടുതല്&#x200d; അഹങ്കാരികളാക്കരുത് എന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. അത്തരമൊരു അഹങ്കാരമുണ്ടായാല്&#x200d; അത് അടിച്ചമര്&#x200d;ത്തലുകളിലേക്കും ആധിപത്യ മനോഭാവത്തിലേക്കുമെല്ലാം മുതിര്&#x200d;ന്നവര്&#x200d;ക്ക് വഴിയായിത്തീരും. അതിനെ തടയാന്&#x200d; ഇസ്‌ലാം സ്വീകരിച്ച നയതന്ത്രമാണ്‌വലിയവരോട് ചെറിയവരെ സ്‌നേഹിക്കാന്&#x200d; കൂടി പറഞ്ഞത്. മാത്രമല്ല അവ രണ്ടിനേയും തുല്യ പ്രാധാന്യമുള്ളതാക്കി അവതരിപ്പിക്കുകയും ചെയ്തു. &#8216;ചെറിയവരോട് കരുണ കാണിക്കാത്തവനും മുതിര്&#x200d;ന്നവരുടെ മഹത്വം പരിഗണിക്കാത്തവരും നമ്മില്&#x200d;പെട്ടവനല്ല&#8217; എന്നാണ് നബി(സ) പറഞ്ഞത് (മുസ്‌ലിം). തങ്ങള്&#x200d; ചൊരിയുന്ന സ്‌നേഹത്തിനു പകരമായി കിട്ടുന്നതാണ് ഈ ബഹുമാനം എന്നു വലിയവര്&#x200d; തിരിച്ചറിയുന്നിടത്തും തങ്ങളെ സ്‌നേഹിക്കുന്നവരോട് ബഹുമാനം കാണിക്കേണ്ടത് കടമയാണ് എന്ന് ചെറിയവര്&#x200d; തിരിച്ചറിയുന്നിടത്തുമാണ് ഈ നയതന്ത്രങ്ങള്&#x200d; വിജയിക്കുന്നതായി നമുക്കനുഭവപ്പെടുന്നത്. ഈ വിജയമാവട്ടെ, കുടിലുമുതല്&#x200d; കൊട്ടാരത്തില്&#x200d; വരെയും പാഠശാല മുതല്&#x200d; പാര്&#x200d;ലമെന്റില്&#x200d; വരെയും ശാന്തവും സമാധാന ഭദ്രവുമായി ഒരു സാമൂഹ്യ ഒഴുക്ക് ഉണ്ടാക്കിത്തീര്&#x200d;ക്കുകയും ചെയ്യുന്നു.</p>
<p>നബി(സ)ക്ക് അഭിമുഖീകരിക്കാനുണ്ടായിരുന്ന മറ്റൊരു വിഭാഗം മറ്റു മതക്കാരായിരുന്നു. നബിയുടെ നയതന്ത്രം അവരിലും കാര്യമായ സ്വാധീനമുണ്ടാക്കി. അവയിലൊന്നായിരുന്നു നജ്‌റാനില്&#x200d; നിന്നും തന്നെ കാണാന്&#x200d; വന്ന ക്രൈസ്തവരോട് കാണിച്ചത്. അറുപതോളം പേരടങ്ങുന്ന വലിയ സംഘമായായിരുന്നു അവര്&#x200d; മദീനയില്&#x200d; എത്തിയത്. അവര്&#x200d; നബി(സ)യുമായി ദീര്&#x200d;ഘമായി സംസാരിച്ചു. ദൈര്&#x200d;ഘ്യം കൂടുംതോറും അവരുടെ ഇടയിലുള്ള അകലം വര്&#x200d;ധിക്കുകയുണ്ടായി. ഒരു തീരുമാനത്തിലുമെത്താതെ അവസാനം പരസ്പരം ശാപപ്രാര്&#x200d;ഥന (മുബാഹല) നടത്തി പിരിയേണ്ട സാഹചര്യം വരെയുണ്ടായി. വിശുദ്ധ ഖുര്&#x200d;ആനില്&#x200d; ആലു ഇംറാന്&#x200d; അധ്യായം 61ാം വചനത്തില്&#x200d; സൂചിപ്പിക്കുന്ന സംഭവം ഇതാണ്. അങ്ങനെ അകലം വര്&#x200d;ധിച്ച സാഹചര്യത്തിലായിരുന്നു അസ്വര്&#x200d; നമസ്‌കാരത്തിനുള്ള സമയമായത്. അതോടെ നബി(സ)യും അനുയായികളും നമസ്‌കാരത്തിനായി പിരിഞ്ഞു. ഇതേസമയം തന്നെ ക്രൈസ്തവസംഘത്തിനും പ്രാര്&#x200d;ഥിക്കേണ്ടതുണ്ടായിരുന്നു. അവര്&#x200d; അതിനു പറ്റിയ സ്ഥലം പരതി.</p>
<p>മദീനയില്&#x200d; അക്കാലത്ത് ഒരു സമൂഹമായി ജീവിക്കാന്&#x200d; മാത്രംക്രൈസ്തവരുണ്ടായിരുന്നില്ല. അവര്&#x200d;ക്ക് ആരാധനാലയമോ മറ്റോ ഉണ്ടായിരുന്നില്ല. അവര്&#x200d; ആരാധന നടത്താന്&#x200d; പറ്റിയ സ്ഥലം പരതി നില്&#x200d;ക്കുന്നത് ശ്രദ്ധയില്&#x200d;പെട്ട ചില സ്വഹാബിമാര്&#x200d; അവരോട്ഇവിടെയൊന്നുംനിന്ന് പ്രാര്&#x200d;ഥിച്ചു പോകരുത് എന്ന് വിളിച്ചുപറയുന്നുമുണ്ടായിരുന്നു. അതോടെയായിരുന്നു നബി(സ) ആ വിഷയവും വിഷമവും അറിഞ്ഞത്. ഉടനെ നബി(സ) അവരോട് തന്റെ പള്ളിയില്&#x200d; തന്നെ പ്രാര്&#x200d;ഥിച്ചുകൊള്ളാന്&#x200d; പരസ്യമായി പറഞ്ഞു. ഇത് വലിഞ്ഞുമുറുകി നില്&#x200d;ക്കുകയായിരുന്ന ക്രൈസ്‌വരുമായുള്ള മനസ്സിന്റെ ഇഴയടുപ്പം കുറച്ചു എന്നു മാത്രമല്ല, അപ്പോഴല്ലെങ്കിലും പില്&#x200d;ക്കാലത്ത് നല്ല ഗുണഫലങ്ങള്&#x200d; ഉണ്ടാക്കുകയും ചെയ്തു.</p>
<p>ഇത്തരം നയതന്ത്രങ്ങള്&#x200d; അതിന്റെ ഏറ്റവും വലിയ മനോഹരിത പുറത്തെടുക്കുന്ന സാഹചര്യമാണ് തര്&#x200d;ക്കവിതര്&#x200d;ക്കങ്ങളുടെ രംഗങ്ങള്&#x200d;. അത്തരം രംഗങ്ങളില്&#x200d; നബി(സ) പുലര്&#x200d;ത്തിയ നയതന്ത്രം വാക്കുകളില്&#x200d; മാത്രമല്ല നീക്കങ്ങളിലും നിറഞ്ഞുനിന്നു. അതിന് ഏറ്റവും മികച്ച ഉദാഹരണംഹിജ്‌റ ആറാം വര്&#x200d;ഷത്തില്&#x200d; നടന്ന ഹുദൈബ്ബിയ്യാ ഉടമ്പടി തന്നെയായിരിക്കും. അന്ന് നബിയുമായിചര്&#x200d;ച്ചകള്&#x200d;ക്കായി വിവിധ ആളുകളെ മക്കക്കാര്&#x200d; പ്രതിനിധികളായി അയക്കുകയുണ്ടായി. ഓരോരുത്തരോടും അവരവരുടെ സ്വഭാവത്തിനു പറ്റിയരീതിയിലായിരുന്നു നബി(സ) പ്രതികരിച്ചത്. ആദ്യം വന്നത് തന്റെ തന്നെ പക്ഷക്കാരായ ബനൂ ഖുസാഅയുടെ നേതാവ് ബുദൈല്&#x200d; ബിന്&#x200d; വര്&#x200d;ഖാഅ്ആയിരുന്നു. അദ്ദേഹത്തോട് നബി(സ) തന്റെ ആഗമനോദ്ദേശം മനസ്സുതുറന്നു പറഞ്ഞു. അതിനു പറ്റിയ ആളായിരുന്നു ബുദൈല്&#x200d;.</p>
<p>ബുദൈലിന്റെ മാധ്യസ്ഥ ശ്രമം പരാജയപ്പെട്ടതോടെ പിന്നെ വന്നത്മിക്‌റസ് ബിന്&#x200d; ഹഫ്‌സ്വ് എന്നയാളായിരുന്നു. അയാള്&#x200d; ഒരു ചതിയനായിരുന്നു. അതറിഞ്ഞ നബി (സ) അയാളെ പരിഗണിച്ചതേയില്ല. നിരാശനായിഅയാള്&#x200d; മടങ്ങിയതോടെ ഖുറൈശികള്&#x200d; പിന്നീട് അയച്ചത് ഹുലൈസ് ബിന്&#x200d; അല്&#x200d;ഖമ എന്നയാളെയായിരുന്നു. കഅ്ബാലയത്തെയും അതിലേക്കുള്ള നേര്&#x200d;ച്ചകളെയുമെല്ലാം വല്ലാതെ ആദരിക്കുന്ന കൂട്ടത്തില്&#x200d;പെട്ട ആളായിരുന്നു ഹുലൈസ്. അതിനാല്&#x200d; അദ്ദേഹം വന്നപ്പോള്&#x200d; നബി(സ) തങ്ങളുടെകൂടെയുള്ള പ്രത്യേകം അടയാളപ്പെടുത്തിയ ബലിമൃഗങ്ങളെ അദ്ദേഹം കാണുംവിധം തുറന്നുവിടാന്&#x200d; പറഞ്ഞു. അങ്ങനെ ചെയ്യുകയും അദ്ദേഹംഅവയെ കാണുകയും ചെയ്തതോടെ അദ്ദേഹത്തിന് കാര്യങ്ങള്&#x200d; ബോധ്യപ്പെട്ടു. ആ ബോധ്യവുമായി അയാളും മടങ്ങി. പിന്നെ വന്നത് ത്വാഇഫിലെ ഒരു നാട്ടുരാജാവായിരുന്ന ഉര്&#x200d;വ്വത്തുബിന്&#x200d; മസ്ഊദായിരുന്നു. അപ്പോള്&#x200d; നബി(സ) തന്റെ വലത്തും ഇടത്തും അബൂബക്കര്&#x200d;(റ), ഉമര്&#x200d;(റ) എന്നിവരെ മന്ത്രിമാരെ പോലെ ഇരുത്തിയായിരുന്നു സംസാരിച്ചത്.</p>
<p>മുസ്‌ലിംകള്&#x200d;ക്ക് അവരുടെ നേതാവ് എത്ര വലുതാണ് എന്നു കാണിച്ചുകൊടുക്കുകയായിരുന്നു നബിയുടെ തന്ത്രം. അതും കഴിഞ്ഞ് പിന്നെയാണ് സുഹൈല്&#x200d; ബിന്&#x200d; അംറ് വന്നതും രഞ്ജിപ്പിന്റെ അനുനയങ്ങള്&#x200d;ക്ക്കളമൊരുങ്ങിയതും. അപ്പോള്&#x200d; നബി(സ) അതിനനുസരിച്ചും നീങ്ങുകയുണ്ടായി. അങ്ങനെ അതും നബി(സ)യുടെ നയതന്ത്ര മികവിന്റെയും മിടുക്കിന്റെയും ഉദാഹരണമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-th-darimi-5.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനാവശ്യ തര്&#x200d;ക്കങ്ങള്&#x200d;  ഒഴിവാക്കാം</title>
		<link>https://www.chandrikadaily.com/editorial-page-article-th-darimi-4.html</link>
					<comments>https://www.chandrikadaily.com/editorial-page-article-th-darimi-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Jun 2018 10:42:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[th darimi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92318</guid>

					<description><![CDATA[ടി.എച്ച് ദാരിമി എപ്പോഴും എല്ലായിടത്തും തലയിടുന്ന ഒരാള്&#x200d;. എല്ലാ പൊതു ഇടങ്ങളിലും ഉണ്ടാകും അയാളുടെ സാന്നിധ്യം. അങ്ങാടിയുടെ ഏതു കോണില്&#x200d; നടക്കുന്ന ചര്&#x200d;ച്ചാവട്ടങ്ങളിലേക്കും അയാള്&#x200d; കടന്നുചെല്ലും. അവിടെ നടക്കുന്ന ചര്&#x200d;ച്ചയിലേക്ക് നേരെ തുളച്ചുകയറും. ക്രമേണ ചര്&#x200d;ച്ച അയാള്&#x200d; കയ്യിലെടുക്കും. നാട്ടില്&#x200d; ഉണ്ടാകുന്ന ഏതു കാര്യങ്ങളിലും ഇങ്ങനെത്തന്നെയാണ്. ഒരു ക്ഷണവുമില്ലാതെ അയാള്&#x200d; കടന്നുചെല്ലും, കയറും, കയ്യടക്കും. അങ്ങനെയങ്ങനെ ഇപ്പോള്&#x200d; അയാള്&#x200d;ക്ക് ഒരു കഥാപാത്രത്തിന്റെ പരിവേഷം കൈവന്നിരിക്കുന്നു. വേണ്ടാത്തതിലൊക്കെ തലയിടുന്ന നാട്ടിലെ കള്ളിപ്പൂച്ചയുടെ സ്ഥാനത്ത് ഇപ്പോള്&#x200d; അയാളാണ്. ഇതിനിടയില്&#x200d; അയാളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.എച്ച് ദാരിമി</strong></p>
<p>എപ്പോഴും എല്ലായിടത്തും തലയിടുന്ന ഒരാള്&#x200d;. എല്ലാ പൊതു ഇടങ്ങളിലും ഉണ്ടാകും അയാളുടെ സാന്നിധ്യം. അങ്ങാടിയുടെ ഏതു കോണില്&#x200d; നടക്കുന്ന ചര്&#x200d;ച്ചാവട്ടങ്ങളിലേക്കും അയാള്&#x200d; കടന്നുചെല്ലും. അവിടെ നടക്കുന്ന ചര്&#x200d;ച്ചയിലേക്ക് നേരെ തുളച്ചുകയറും. ക്രമേണ ചര്&#x200d;ച്ച അയാള്&#x200d; കയ്യിലെടുക്കും. നാട്ടില്&#x200d; ഉണ്ടാകുന്ന ഏതു കാര്യങ്ങളിലും ഇങ്ങനെത്തന്നെയാണ്. ഒരു ക്ഷണവുമില്ലാതെ അയാള്&#x200d; കടന്നുചെല്ലും, കയറും, കയ്യടക്കും. അങ്ങനെയങ്ങനെ ഇപ്പോള്&#x200d; അയാള്&#x200d;ക്ക് ഒരു കഥാപാത്രത്തിന്റെ പരിവേഷം കൈവന്നിരിക്കുന്നു. വേണ്ടാത്തതിലൊക്കെ തലയിടുന്ന നാട്ടിലെ കള്ളിപ്പൂച്ചയുടെ സ്ഥാനത്ത് ഇപ്പോള്&#x200d; അയാളാണ്. ഇതിനിടയില്&#x200d; അയാളുടെ വ്യക്തിത്വത്തിനുതന്നെ തേയ്മാനം സംഭവിച്ചിരിക്കുന്നു. അയാളിപ്പോള്&#x200d; എന്തു കാര്യം പറഞ്ഞാലും ആരും അത് ഗൗനിക്കുകയേയില്ല. വേണ്ടാത്തതിലൊക്കെയും തലയിട്ടതിനു അയാള്&#x200d;ക്കു കിട്ടിയ ശിക്ഷയാണിത്. മാത്രമല്ല, അയാളുടെ ജീവിതമോ തികച്ചും ശൂന്യവുമാണ്. അത്തരമൊരാള്&#x200d; എന്റെ അറിവില്&#x200d; മാത്രമല്ല, നിങ്ങളുടെ നാട്ടിലുമുണ്ട്. എല്ലാ നാട്ടിലുമുണ്ട്.<br />
താനുമായി ബന്ധമില്ലാത്തതിലേക്ക് വലിഞ്ഞുകയറുന്നതും വഴിയെ പോകുന്നവയെ എടുത്ത് തലയില്&#x200d;വെക്കുന്നതും ഇങ്ങനെ ചിലരുടെ സ്വഭാവമാണ്. അവരും ജീവിതവും അതുവഴി ഒരു നിരര്&#x200d;ഥകതയിലേക്കും മേല്&#x200d; സൂചിപ്പിച്ചതുപോലുള്ള തേയ്മാനങ്ങളിലേക്കുമാണ് സത്യത്തില്&#x200d; എത്തിച്ചേരുന്നത്. അതുകൊണ്ടാണ് മനുഷ്യകുലത്തെ മഹാമൂല്യങ്ങളിലേക്കുനയിച്ച പ്രവാചകന്&#x200d; അതിനെ താക്കീതു ചെയ്തത്. ഇസ്‌ലാമിന്റെ സൗന്ദര്യത്തികവായി അതിനെ എണ്ണിയതും. അബൂ ഹുറൈറ(റ)യില്&#x200d; നിന്നും ഇമാം തിര്&#x200d;മുദി ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസില്&#x200d; നബി (സ) പറയുന്നു: &#8216;ഒരാളുടെ ഇസ്‌ലാമിന്റെ സൗന്ദര്യമാണ് തനിക്കു ബാധ്യതയില്ലാത്തവയെയെല്ലാം ഉപേക്ഷിക്കുക എന്നത്&#8217; (തിര്&#x200d;മുദി). ഇസ്‌ലാം ഒരു ജീവിത ശൈലിയാണ്. അത് മനുഷ്യജീവിതത്തിന് അലങ്കാരവും സൗന്ദര്യവും ആകുന്നത് ആ ശൈലി ജീവിതം കൊണ്ട് സ്വാംശീകരിക്കപ്പെടുമ്പോഴാണ്. അതിനുവേണ്ടി ധാരാളം ഉപദേശങ്ങള്&#x200d; ഇസ്‌ലാം നല്&#x200d;കുന്നുണ്ട്. അതില്&#x200d; പ്രധാനപ്പെട്ട ഒന്നാണിത്. ആവശ്യമില്ലാത്ത കാര്യങ്ങളില്&#x200d; ഇടപെടാതിരിക്കുക എന്നത്. കാരണം ആവശ്യമില്ലാത്ത കാര്യങ്ങളില്&#x200d; ഇടപെടുമ്പോള്&#x200d; ഒരുപാട് നഷ്ടങ്ങള്&#x200d; മനുഷ്യന് സംഭവിക്കുന്നുണ്ട്. അവയിലൊന്ന് അവന്റെ വിലപ്പെട്ട സമയം വെറുതെ നഷ്ടപ്പെടുന്നു എന്നതാണ്. ജീവിതത്തിന്റെ അമൂല്യമായ കണികകളാണ് സമയങ്ങള്&#x200d;. അത് ഒരിക്കല്&#x200d; നഷ്ടപ്പെട്ടാല്&#x200d; പിന്നീടൊരിക്കലും തിരിച്ചുപിടിക്കാന്&#x200d; കഴിയില്ല. മറ്റൊരു പ്രശ്‌നം ഇത്തരക്കാര്&#x200d; സ്വന്തം ഉത്തരവാദിത്വങ്ങളും കടമകളും ശ്രദ്ധിക്കാതിരിക്കുകയും ക്രമേണ തങ്ങളുടെയും ആശ്രിതരുടെയും ജീവിതം അവതാളത്തിലാകുകയും ചെയ്യുന്നു എന്നതാണ്.<br />
ഇത്തരക്കാര്&#x200d;ക്ക് ചില മാനസിക പ്രശ്‌നങ്ങളുമുണ്ട്. അവരുടെ മനസ്സും മനസ്ഥിതിയും മറ്റുള്ളവരുടെ കുറ്റങ്ങള്&#x200d; കണ്ടുപിടിക്കുന്നതിലും അവ പ്രചരിപ്പിക്കുന്നതിലും അതില്&#x200d; ആനന്ദിക്കുന്നതിലും വ്യാപൃതമായിരിക്കും എന്നതാണത്. ഇതുകാരണം ഇത്തരക്കാര്&#x200d;ക്ക് ആത്മവിചാരണ നടത്താന്&#x200d; കഴിയാതെവരും. ആത്മവിചാരണയുടെ കാര്യത്തില്&#x200d; പരാജയപ്പെടുന്നവര്&#x200d;ക്കാകട്ടെ ജീവിതത്തില്&#x200d; അനിവാര്യമായും ഉണ്ടാകുന്ന തെറ്റുകള്&#x200d; തിരുത്താനോ ന്യൂനതകള്&#x200d; പരിഹരിക്കാനോ കഴിയാതെവരും. ഇടക്കിടക്ക് ശുദ്ധീകരണപ്രക്രിയക്കു വിധേയമാകാത്ത മനസ്സ് ഇസ്‌ലാമില്&#x200d; നിന്നും അകന്നുകൊണ്ടേയിരിക്കുമെന്നാണ്. ഇതിനെല്ലാം പുറമെയാണ് വ്യക്തിത്വത്തിന് സംഭവിക്കുന്ന തേയ്മാനങ്ങള്&#x200d;. മറ്റുള്ളവരുടെ കുറ്റങ്ങള്&#x200d; പ്രചരിപ്പിക്കുന്നവരെയും രഹസ്യങ്ങള്&#x200d; വിളിച്ചുപറയുന്നവരെയും ആരും വിശ്വസിക്കില്ല. മാത്രമല്ല, തങ്ങളുടെ ഇടപെടലുകളെ പൊലിപ്പിക്കാന്&#x200d; വേണ്ടി ധാരാളം കളവുകളും പരദൂഷണങ്ങളും ഇവര്&#x200d;ക്ക് പറയേണ്ടതായിവരും. ഇതും മതപരമായി മാത്രമല്ല സാമൂഹ്യമായികൂടി അവരുടെ വ്യക്തിത്വങ്ങളെ പ്രതികൂലമായി ബാധിക്കും. ആവശ്യമില്ലാത്ത കാര്യങ്ങളില്&#x200d; നിന്നും വിട്ടുനില്&#x200d;ക്കുകവഴി ഇത്തരം തെറ്റുകുറ്റങ്ങളില്&#x200d; നിന്നെല്ലാം മോചനം നേടാന്&#x200d; കഴിയും. ഈ ഉപദേശത്തെ വിശുദ്ധ ഖുര്&#x200d;ആനും അടിവരയിടുന്നുണ്ട്. മനുഷ്യനെ സദാ നിരീക്ഷിക്കാന്&#x200d; നിരീക്ഷകരായ മാലാഖമാരെ അല്ലാഹു ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട് എന്നത് ഈ അര്&#x200d;ഥത്തിലാണ്. അല്ലാഹു പറയുന്നു: &#8216;നിശ്ചയം നിങ്ങള്&#x200d;ക്കുമേല്&#x200d; ചില മാന്യരായ, എല്ലാം രേഖപ്പെടുത്തിവെക്കുന്ന മേല്&#x200d;നോട്ടക്കാരുണ്ട്&#8217; (ഇന്&#x200d;ഫിത്വാര്&#x200d;:10). മറ്റൊരിടത്ത് ഇങ്ങനെ കാണാം: &#8216;ശക്തരായ നിരീക്ഷകരറിയാതെ ഒരു വാക്കും ഉച്ചരിക്കപ്പെടുകയില്ല&#8217; (ഖാഫ്:18).<br />
പൂര്&#x200d;വസൂരികളുടെ ജീവിതങ്ങള്&#x200d; മഹത്വം പൂണ്ടത് ഇത്തരം അച്ചടക്കങ്ങള്&#x200d; വഴിയായിരുന്നു. മരണവക്രത്തിലും തിളങ്ങുന്ന മുഖവുമായി പുഞ്ചിരിക്കുന്ന അബൂ ദുജാന(റ)യുടെ സമീപത്തുവന്ന് പലരും ഈ സന്തോഷത്തിന്റെ കാരണം ആരായുകയുണ്ടായി. അദ്ദേഹം അതിന് അനുമാനിച്ചത് പ്രധാനമായും രണ്ടു കാരണങ്ങളായിരുന്നു. അവയിലൊന്ന് അദ്ദേഹം പറഞ്ഞു: &#8216;എനിക്കു ബന്ധമില്ലാത്ത കാര്യങ്ങളില്&#x200d; ഞാന്&#x200d; സംസാരിക്കുകയോ ഇടപെടുകയോ ചെയ്യുമായിരുന്നില്ല&#8217;. ചെറിയ ചെറിയ മുഹൂര്&#x200d;ത്തങ്ങളില്&#x200d; പോലും ഇത്തരം ശ്രദ്ധ അവര്&#x200d; പുലര്&#x200d;ത്തുമായിരുന്നു. മഹത്തുക്കളില്&#x200d; ഒരാള്&#x200d; തന്റെ ഭാര്യയെ ഉപേക്ഷിക്കാന്&#x200d; തീരുമാനിച്ചതായി ഒരു കഥയുണ്ട്. എന്താണ് കാരണം എന്ന് പലരും തിരക്കി. അദ്ദേഹം പറഞ്ഞു: &#8216;എന്റെ ഭാര്യയെപറ്റിയുള്ള ഒരു സ്വകാര്യം ഞാന്&#x200d; പരസ്യപ്പെടുത്തില്ല&#8217;. ഭാര്യയുമായുള്ള ബന്ധം വേര്&#x200d;പെടുത്തി കഴിഞ്ഞതിനു ശേഷവും ചിലര്&#x200d; കാരണവും തിരക്കി അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം അപ്പോള്&#x200d; അവരോടുപറഞ്ഞു: &#8216;അവളിപ്പോള്&#x200d; അന്യയാണ്, ഒരു അന്യയെ കുറിച്ച് ഞാനെന്തിനാ എന്തെങ്കിലും പറയുന്നത്?&#8217;. തന്റെ ബാധ്യതയിലോ പരിധിയിലോ ഉത്തരവാദിത്വത്തിലോ വരാത്ത കാര്യങ്ങളില്&#x200d;നിന്നാണ് ഒരാള്&#x200d; ഒഴിഞ്ഞുനില്&#x200d;ക്കേണ്ടത്.<br />
താനുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ലാതെ മറ്റൊന്നിലും ഇടപെടരുത് എന്ന് പറയുമ്പോള്&#x200d; ഇത് ചില തെറ്റുധാരണകള്&#x200d; ഉണ്ടാക്കിയേക്കാം. മറ്റുള്ളവരോട് നല്ലത് കല്&#x200d;പ്പിക്കുന്നതും തെറ്റുകള്&#x200d; വിലക്കുന്നതും സാമൂഹ്യസേവനങ്ങള്&#x200d; ചെയ്യുന്നതും മറ്റുള്ളവരുടെ കാര്യങ്ങള്&#x200d; നിവര്&#x200d;ത്തിചെയ്യുന്നതിനായി ശ്രമിക്കുന്നതുമെല്ലാം ഈ പറഞ്ഞതിന്റെ പരിധിയില്&#x200d; വരില്ലേ? അങ്ങനെയെങ്കില്&#x200d; അതൊന്നും പാടില്ല എന്നായിരിക്കില്ലേ അതിന്റെ ധ്വനി? എന്നൊക്കെ സംശയിച്ചുപോയേക്കാം. അത്തരം സംശയങ്ങള്&#x200d; തികച്ചും അസ്ഥാനത്താണ്. കാരണം അവയൊക്കെയും താനുമായി തീര്&#x200d;ത്തും ബന്ധമുള്ള കാര്യങ്ങള്&#x200d; തന്നെയാണ്. കാരണം അവയെല്ലാം തന്റെ ഉത്തരവാദിത്വത്തില്&#x200d; പെട്ടതാണ്. ഒരു സദൃഢമായ സമൂഹം സൃഷ്ടിക്കപ്പെടുന്നതിനും നിലനില്&#x200d;ക്കുന്നതിനും വേണ്ടി അല്ലാഹു കല്&#x200d;പ്പിച്ചതും ഏല്&#x200d;പ്പിച്ചതുമായ കാര്യങ്ങളാണ് ഇവയെല്ലാം. ഇവ മുടങ്ങിയാല്&#x200d; സമൂഹം തന്നെ അര്&#x200d;ഥത്തില്&#x200d; ഇല്ലാതാവും. അതിനാല്&#x200d; അവയെല്ലാം ഉണ്ടാവുകതന്നെവേണം. ഇവിടെ ഉദ്ദേശിക്കുന്നത് തനിക്കു പ്രയോജനമൊന്നുമില്ലാത്തത് എന്നതുപോലെ ആര്&#x200d;ക്കും ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങള്&#x200d; കൂടിയാണ്. നേരത്തെ നാം കണ്ട നാട്ടുകൂട്ടത്തിലെ വ്യക്തി അങ്ങനെയാണല്ലോ. അയാള്&#x200d;ക്കോ മറ്റാര്&#x200d;ക്കെങ്കിലുമോ ഒരു പ്രത്യേക പ്രയോജനവുമില്ലാത്ത കാര്യങ്ങളില്&#x200d; വെറുതെ സ്വന്തം ജീവിതം ഹോമിക്കുകയാണല്ലോ അയാള്&#x200d;.<br />
എന്നാല്&#x200d; അനാവശ്യമായ തര്&#x200d;ക്കവിതര്&#x200d;ക്കങ്ങളും അന്വേഷണങ്ങളുമെല്ലാം ഇതിന്റെ പരിധിയില്&#x200d; വരികതന്നെ ചെയ്യും എന്നാണ് ഈ ഹദീസിന്റെ ചില വ്യാഖ്യാനങ്ങളില്&#x200d; പണ്ഡിതന്&#x200d;മാര്&#x200d; പറയുന്നത്. കുതിരക്ക് എത്ര പല്ലുകളുണ്ട്?, നൂഹ് നബിയുടെ കപ്പലില്&#x200d; ആകെ ഉപയോഗിച്ച ആണികളെത്രയായിരുന്നു?, അസ്വ്ഹാബുല്&#x200d; കഹ്ഫിന്റെ നായയുടെ പേരെന്തായിരുന്നു? തുടങ്ങിയവയുടെ പേരിലുള്ള ചര്&#x200d;ച്ചകളും തര്&#x200d;ക്കവിതര്&#x200d;ക്കങ്ങളുമെല്ലാമാണ് ഇതിന് അവര്&#x200d; ഉദാഹരണമായി പറഞ്ഞത്. ഒരു സത്യവിശ്വാസിയുടെ ജീവിതത്തിനോ മറ്റാര്&#x200d;ക്കെങ്കിലുമോ പ്രത്യേകമായ ഒരു പ്രയോജനവും ഉണ്ടാവാത്ത ഇത്തരം കാര്യങ്ങളില്&#x200d; സമയം കളയുന്നത് തെറ്റാണ്. ഇത് ഗൗനിക്കാതെ വീണ്ടും ഇത്തരം ഗുണഫലമല്ലാത്ത ചര്&#x200d;ച്ചകളില്&#x200d; ചിലര്&#x200d; നടത്തുന്ന ഇടപെടലുകള്&#x200d; സമൂഹത്തിലും സമുദായത്തിലുമെല്ലാം വലിയ വിള്ളലുകളും വിടവുകളും ഉണ്ടാക്കിയിട്ടുണ്ട് എന്നത് ചരിത്രവും അനുഭവവുമാണ്. ഇത്തരം വെറും വാദങ്ങള്&#x200d; ആധുനിക സമൂഹത്തില്&#x200d; വര്&#x200d;ധിച്ചുവരുന്നുണ്ട് എന്നത് ദുഃഖമാണ്. പണ്ടുകാലത്ത് പക്ഷേ, അങ്ങനെയുണ്ടായിരുന്നില്ല. അക്കാലത്ത് വ്യത്യസ്ത അഭിപ്രായങ്ങള്&#x200d; വരുമ്പോള്&#x200d; അവയെയെല്ലാം സബഹുമാനം പരിഗണിക്കാറായിരുന്നു പതിവ്. അല്ലാതെ വേണ്ടാത്ത വിധം ഇടപെട്ട് വഷളാക്കലല്ല. ധാരാളം ഇമാമുമാര്&#x200d; ഉണ്ടായത് അങ്ങനെയാണല്ലോ. അബൂ ഹുറൈറ(റ)യില്&#x200d; നിന്നും നിവേദനം. നബി(സ) പറഞ്ഞു: &#8216;നീ നിനക്ക് ഉപകാരപ്പെടുന്നതിന്റെ കാര്യത്തില്&#x200d; മാത്രം താല്&#x200d;പര്യമെടുക്കുക&#8217; (മുസ്‌ലിം).</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-th-darimi-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരുത്, കുട്ടികളോട്  ക്രൂരതയരുത്</title>
		<link>https://www.chandrikadaily.com/editorial-page-article-april-20-friday-th-darimi.html</link>
					<comments>https://www.chandrikadaily.com/editorial-page-article-april-20-friday-th-darimi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Apr 2018 19:06:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[Asifa Murder]]></category>
		<category><![CDATA[child abuse]]></category>
		<category><![CDATA[Kathua rape]]></category>
		<category><![CDATA[th darimi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81219</guid>

					<description><![CDATA[ടി.എച്ച് ദാരിമി കുട്ടികളെ ഉപമിക്കാന്&#x200d; ഏറ്റവും നല്ലത് പൂക്കളോടായിരിക്കും. കാരണം പൂക്കളെ പോലെ അവരും തളിരുകളാണ്. പൂക്കളെ പോലെ അവരും ഭംഗിയുടെ പ്രതീകങ്ങളാണ്. തഴുകുകയും തലോടുകയും ചെയ്യുമ്പോഴാണ് കുട്ടികളും പൂക്കളും സന്തോഷം പ്രസരിപ്പിക്കുന്നത്. ചട്ടിയുടെയും കെട്ടിന്റെയും ഉള്ളില്&#x200d; പരിചരിക്കപ്പെടുമ്പോഴാണ് പൂക്കളും കുട്ടികളും ശ്രദ്ധയാകര്&#x200d;ഷിക്കുന്നത്. അതിനാല്&#x200d; ഒരു പൂവിനെയെന്ന പോലെയാണ് കുട്ടികളെ കാണേണ്ടതും അവരോട് ഇടപഴകേണ്ടതും. ഒഴിഞ്ഞതും തെളിഞ്ഞതുമായ അവരുടെ കുഞ്ഞു മനസ്സുകള്&#x200d; സ്‌നേഹത്തിന് കൊതിക്കുന്നവയാണ്. അക്രമവും വക്രതയുമറിയാത്ത അവരുടെ മനസ്സുകള്&#x200d; കാരുണ്യത്തിനു കാത്തിരിക്കുകയാണ്. അതിനാല്&#x200d; അവയില്&#x200d; സ്‌നേഹവും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.എച്ച് ദാരിമി</strong></p>
<p>കുട്ടികളെ ഉപമിക്കാന്&#x200d; ഏറ്റവും നല്ലത് പൂക്കളോടായിരിക്കും. കാരണം പൂക്കളെ പോലെ അവരും തളിരുകളാണ്. പൂക്കളെ പോലെ അവരും ഭംഗിയുടെ പ്രതീകങ്ങളാണ്. തഴുകുകയും തലോടുകയും ചെയ്യുമ്പോഴാണ് കുട്ടികളും പൂക്കളും സന്തോഷം പ്രസരിപ്പിക്കുന്നത്. ചട്ടിയുടെയും കെട്ടിന്റെയും ഉള്ളില്&#x200d; പരിചരിക്കപ്പെടുമ്പോഴാണ് പൂക്കളും കുട്ടികളും ശ്രദ്ധയാകര്&#x200d;ഷിക്കുന്നത്. അതിനാല്&#x200d; ഒരു പൂവിനെയെന്ന പോലെയാണ് കുട്ടികളെ കാണേണ്ടതും അവരോട് ഇടപഴകേണ്ടതും. ഒഴിഞ്ഞതും തെളിഞ്ഞതുമായ അവരുടെ കുഞ്ഞു മനസ്സുകള്&#x200d; സ്‌നേഹത്തിന് കൊതിക്കുന്നവയാണ്. അക്രമവും വക്രതയുമറിയാത്ത അവരുടെ മനസ്സുകള്&#x200d; കാരുണ്യത്തിനു കാത്തിരിക്കുകയാണ്. അതിനാല്&#x200d; അവയില്&#x200d; സ്‌നേഹവും കാരുണ്യവുമാണ് നിറയേണ്ടതും നിറയ്‌ക്കേണ്ടതും. വേണ്ടവര്&#x200d;ക്ക് വേണ്ടതു നല്&#x200d;കുകയാണ് മാന്യനായ മനുഷ്യന്റെ ധര്&#x200d;മ്മം. അതിനാല്&#x200d;, അവയല്ലാത്ത ഒന്ന് അവരോട് കാണിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നവനെ മാന്യനെന്നല്ല, മനുഷ്യനെന്ന് തന്നെ വിളിക്കാന്&#x200d; കഴിയില്ല. മനുഷ്യരൂപം പൂണ്ട പിശാചുകള്&#x200d; എന്നു വിളിക്കാം; പിശാചുകള്&#x200d;ക്ക് പ്രശ്‌നമില്ലെങ്കില്&#x200d;. പക്ഷേ, ഇരുട്ടിന്റെ ശക്തികള്&#x200d;ക്ക് ഈ വേദാന്തങ്ങളും തത്വങ്ങളും കേള്&#x200d;ക്കാനുള്ള മനസ്സില്ല എന്നിടത്താണ് നാം തോറ്റുപോകുന്നത്. സിറിയയിലെ പൊന്നുമക്കള്&#x200d; മുതല്&#x200d; കത്വയുടെ ബലിക്കല്ലില്&#x200d; കൊത്തിനുറുക്കപ്പെട്ട കൊച്ചു പെണ്&#x200d;കുട്ടി വരെയുള്ളവരുടെ രോദനങ്ങള്&#x200d; അതിനാല്&#x200d; തന്നെ മനുഷ്യരെ മുഴുവനും വേട്ടയാടുകയാണ്.</p>
<p>മനുഷ്യനെ മാന്യനാക്കാന്&#x200d; വേണ്ടി വന്നതാണ് മതങ്ങളെല്ലാം. കുട്ടികളുടെ കാര്യത്തിലും ഈ മതങ്ങളെല്ലാം അവനെ മാന്യമായ ഇടപെടലുകളുടെ രീതിശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. ഈ വിഷയത്തിന്റെ മര്&#x200d;മ്മമറിഞ്ഞുകൊണ്ടുള്ള സമീപനമാണ് ഇസ്‌ലാമിന്റേത്. കുട്ടികളെ പൂക്കളെ പോലെ കാണാന്&#x200d; ഇസ്‌ലാം മനുഷ്യനെ ഉദ്‌ബോധിപ്പിക്കുന്നു. കുഞ്ഞുങ്ങളോട് കാരുണ്യം കാണിക്കാന്&#x200d; ഉദ്‌ബോധിപ്പിക്കുന്ന ഇസ്‌ലാം അതില്&#x200d; പരാജയപ്പെടുന്നവനെ പരാജിത മനുഷ്യനായി എഴുതിത്തള്ളുന്നു. ഒരിക്കല്&#x200d; നബി(സ) തന്റെ പേരമക്കളൊത്ത് കളിതമാശകളില്&#x200d; മുഴുകിയിരിക്കുമ്പോള്&#x200d; അങ്ങോട്ട് അഖ്‌റഅ് ബിന്&#x200d; ഹാബിസ് (റ) എന്ന ഒരാള്&#x200d; കടന്നുവന്നു. അദ്ദേഹം കടന്നുവന്നതും ദൃഷ്ടിയില്&#x200d; പതിഞ്ഞത് നബി തിരുമേനി പേരക്കിടാവിനെ ഉമ്മവെക്കുന്നതായിരുന്നു. അതു കണ്ട അഖ്‌റഅ് ആശ്ചര്യഭരിതനായി. &#8216;എനിക്ക് പത്തു മക്കളുണ്ട്, പക്ഷെ, അവരില്&#x200d; ഒരാളെയും ഞാനിതുവരേ ചുംബിച്ചിട്ടേയില്ല..&#8217; എന്ന് അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. മദീനയുടെ പ്രാന്തത്തിലായിരുന്നു ആ സ്വഹാബിയുടെ വീട്. അദ്ദേഹം ബനൂ തമീം എന്ന വലിയ കുടുംബത്തിലെ കാരണവരായിരുന്നുവെങ്കിലും നാഗരികതയുടെ രശ്മികള്&#x200d; അങ്ങോട്ടൊക്കെ കടന്നുചെല്ലുന്നേയുണ്ടായിരുന്നുള്ളൂ. നബി(സ) തലയുയര്&#x200d;ത്തി അദ്ദേഹത്തെ നോക്കി പറഞ്ഞു: &#8216;നിങ്ങളുടെ മനസ്സില്&#x200d; നിന്നും കാരുണ്യത്തെ അല്ലാഹു എടുത്തുകളഞ്ഞതിന് ഞാനെന്തു ചെയ്യാനാണ്?..&#8217; ആയിഷാ (റ)യില്&#x200d; നിന്ന് മുസ്തദ്‌റക് അബൂ ഹുറൈറ(റ) നിവേദനം ചെയ്ത ഇതേ ഹദീസില്&#x200d; പറയുന്നത് &#8216;ഒരാള്&#x200d; കരുണ കാണിച്ചില്ലെങ്കില്&#x200d; അവനു കരുണ ലഭിക്കുകയുമില്ല&#8217; എന്നാണ് (ബുഖാരി, മുസ്‌ലിം)<br />
&#8216;ചെറിയവരോട് കാരുണ്യം കാണിക്കാത്തവരും വലിയവരുടെ ശ്രേഷ്ഠത ഉള്&#x200d;ക്കൊള്ളാത്തവരും നമ്മില്&#x200d;പെട്ടവനല്ല&#8217; എന്ന് നബി(സ) പറഞ്ഞു (അഹ്മദ്). നബി(സ)യുടെ ജീവിത പരിസരത്ത് കുട്ടികളോടുള്ള കാരുണ്യത്തിന്റെ ധാരാളം ചിത്രങ്ങളുണ്ടായിരുന്നു. മണവാട്ടിയെങ്കിലും കുട്ടിയായിരുന്ന ആയിഷാ(റ)യോട് നബി(സ) കാണിച്ചിരുന്ന സ്‌നേഹവാല്&#x200d;സല്യങ്ങള്&#x200d; അവയിലൊന്നാണ്. ഒരിക്കല്&#x200d; നബി(സ) കയറിവരുമ്പോള്&#x200d; ഒരുതരം കളിക്കോപ്പുമായി കളിക്കുന്ന ആയിഷയെയായിരുന്നു നബി കണ്ടത്. ഒരു കൊച്ചുകുട്ടിയോടെന്ന പോലെ നബി(സ) അരികെ ചെന്നിരുന്ന് ചോദിച്ചു: &#8216;ഇതൊക്കെ എന്താ?..&#8217;. അവര്&#x200d; നിഷ്‌കളങ്കയായി പറഞ്ഞു: &#8216;ഇതൊക്കെ സുലൈമാന്റെ കുതിരകളാ.., ചിറകുകളുള്ള.. &#8216;. അതുകേട്ട് നബി ചിരിക്കുകയുണ്ടായി (അബൂ ദാവൂദ്, നസാഈ).</p>
<p>നബി(സ)യുടെ വീട്ടില്&#x200d; അനസ് എന്ന ഒരു പരിചാരകന്&#x200d; കുട്ടിയുണ്ടായിരുന്നു. ഒരിക്കല്&#x200d; നബി (സ) അവനെ ഒരു കാര്യത്തിന് പറഞ്ഞയച്ചു. മടങ്ങിവരേണ്ട സമയമൊക്കെ കഴിഞ്ഞിട്ടും അനസിനെ കാണാതെ വന്നപ്പോള്&#x200d; നബി(സ) അവനെയും തേടിയിറങ്ങി. അപ്പോള്&#x200d; വഴിയില്&#x200d; ഒരു കൂട്ടം കുട്ടികള്&#x200d; കളിക്കുന്നുണ്ടായിരുന്നു. അനസ് എല്ലാം മറന്ന് അവരുടെ കളിയില്&#x200d; കൂടിയിരിക്കുകയാണ്. തന്നെ പറഞ്ഞയച്ചതും ഏല്&#x200d;പ്പിച്ചതുമൊക്കെ അവന്&#x200d; മറന്നുപോയിരിക്കുന്നു. നബി(സ) അവന്റെ അടുക്കലെത്തി അവനെ കയ്യോടെ പിടികൂടി. ദേഷ്യപ്പെടാവുന്ന കാരണവും ന്യായവുമൊക്കെയുണ്ടായിട്ടും നബി(സ) അവനോട് ദേഷ്യപ്പെട്ടതേയില്ല. ഞാനിപ്പോള്&#x200d; അതു ചെയ്തുവരാം എന്നും പറഞ്ഞ് അവന്&#x200d; നബി പറഞ്ഞയച്ച കാര്യത്തിനായി ഓടുകയും ചെയ്തു. ഓടിയകലുന്ന അനസ് തിരിഞ്ഞുനോക്കവെ കൂട്ടിമുട്ടിയത് നബിതിരുമേനിയുടെ പുഞ്ചിരിയെയായിരുന്നു. (സ്വഹീഹ് മുസ്‌ലിമില്&#x200d; നിന്ന്)</p>
<p>നബിയുടെ മുറ്റത്തു വളര്&#x200d;ന്ന കുട്ടികളില്&#x200d; ഒരാളായിരുന്നു അബ്ദുല്ലാഹി ബിന്&#x200d; ജഅ്ഫര്&#x200d;. ഒരിക്കല്&#x200d; അബ്ദുല്ല വഴിയില്&#x200d; കളിക്കച്ചവടം നടത്തുന്നത് നബി(സ) കണ്ടു. വാങ്ങുകയും വില്&#x200d;ക്കുകയും ചെയ്യുന്നതായി അഭിനയിച്ച് കളിക്കുന്ന ഒരു കട. നബി(സ) കച്ചവടക്കാരനോട് ഹൃദ്യമായി പുഞ്ചിരിച്ചു. നബി(സ) പ്രാര്&#x200d;ഥിക്കുകയും ചെയ്തു: &#8216;അല്ലാഹുവേ, അവന്റെ കച്ചവടത്തില്&#x200d; നീ ബര്&#x200d;ക്കത്ത് ചെയ്യേണമേ..&#8217; (അല്&#x200d; ഇത്ഹാഫ്).</p>
<p>ഇസ്‌ലാമിക കര്&#x200d;മ്മശാസ്ത്രം കുട്ടികളോട് കാരുണ്യം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്&#x200d; ധാരാളമുണ്ട്. ഗര്&#x200d;ഭിണിക്കും മുലയൂട്ടുന്നവള്&#x200d;ക്കും നോമ്പ് ഉപേക്ഷിക്കാനുള്ള അനുമതി കൊടുക്കുന്നത് ഇതിലൊന്നാണ്. കുട്ടിയുടെ കാര്യത്തിലുള്ള ഭയമുണ്ടെങ്കില്&#x200d; അവള്&#x200d;ക്ക് അപ്പോള്&#x200d; നോമ്പൊഴിക്കാവുന്നതും പകരമായി ഒരു മുദ്ദ് ഭക്ഷ്യധാന്യം അഗതികള്&#x200d;ക്ക് നല്&#x200d;കേണ്ടതുമാണ് എന്നാണ് കര്&#x200d;മ്മശാസ്ത്രം. ഈ പരിഗണന ശിക്ഷാവിധികളില്&#x200d; വരെ എത്തുന്നുണ്ട്. ഗാമിദിയ്യ വംശജയായ ഒരു സ്ത്രീ വ്യഭിചാരത്തില്&#x200d; ഗര്&#x200d;ഭിണിയായപ്പോള്&#x200d; നബി(സ) നടത്തിയ സമീപനം ഇതിനു തെളിവാണ്. കുറ്റകൃത്യം നബി(സ)യുടെ കോടതിയില്&#x200d; തെളിയിക്കപ്പെട്ടതോടെ അവളെ ശിക്ഷിക്കാതെ അവളുടെ ഉദരത്തിലുള്ള കുഞ്ഞിനോടുള്ള കാരുണ്യം എന്ന നിലക്ക് അവളോട് പോയി &#8216;പ്രസവിച്ചിട്ട് വരൂ&#8217;എന്നു പറഞ്ഞ് നബി(സ) ശിക്ഷ നീട്ടി. പ്രസവം കഴിഞ്ഞ് വന്നപ്പോഴും നബി(സ) അവളെ ശിക്ഷിച്ചില്ല. അവളുടെ കുഞ്ഞിന്റെ മുലകുടി മാറ്റുന്നതുവരേക്കും ഖരഭക്ഷണങ്ങള്&#x200d; കഴിക്കാന്&#x200d; തുടങ്ങുന്നതുവരേക്കും വീണ്ടും ശിക്ഷ നീട്ടിവെച്ചു. മതനിയമത്തിലുള്ള കാര്&#x200d;ക്കശ്യം എന്നതിനു പുറമെ കുട്ടികളോടുള്ള കാരുണ്യം എന്നതിനു കൂടി തെളിവാണ് ഈ സംഭവം.</p>
<p>ആപേക്ഷികമായി ഏറ്റവും അധികം കരുണ അര്&#x200d;ഹിക്കുന്നത് പെണ്&#x200d;കുട്ടികളാണ്. അവരുടെ ജൈവ പ്രത്യേകതയാണ് അതിനൊരു കാരണം. അവര്&#x200d; സ്‌നേഹത്തിന് ആണ്&#x200d;കുട്ടികളേക്കാള്&#x200d; ആശിക്കുന്നവരാണ്. കാഠിന്യങ്ങള്&#x200d; താങ്ങാന്&#x200d; അവര്&#x200d; മാനസികമായും ശാരീരികമായും കഴിയാത്തവരാണ്. പൊതുവെ അവര്&#x200d; ദുര്&#x200d;ബലരുമാണ്. അതുകൊണ്ടുതന്നെ മിക്ക പെണ്&#x200d;കുട്ടികളും മാതാപിതാക്കളോട് ഒട്ടിച്ചേര്&#x200d;ന്നാണ് കഴിഞ്ഞുകൂടുന്നത്. ഈ ജീവശാസ്ത്ര വ്യതിരിക്തത ഇസ്‌ലാം ഉള്&#x200d;ക്കൊള്ളുന്നുണ്ട്. ഇസ്‌ലാം കടന്നുവരുന്ന കാലം ആഭ്യന്തര യുദ്ധങ്ങളുടേതായിരുന്നു. യുദ്ധത്തിന് ഉപകാരപ്പെടാത്ത പെണ്&#x200d;മക്കളോട് അതിനാല്&#x200d; തന്നെ അവര്&#x200d;ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അവരെ തീറ്റിപ്പോറ്റുന്നത് വെറുതെയാണ് എന്ന് ആ യുഗം ധരിച്ചു. അതിനാല്&#x200d; പെണ്&#x200d;കുഞ്ഞുങ്ങളെ അവര്&#x200d; പലപ്പോഴും ജീവനോടെ കുഴിച്ചുമൂടുക വരെ ചെയ്യുമായിരുന്നു (നഹ്ല്&#x200d;: 58, 59). ഇങ്ങനെ ചെയ്യുന്നവരുടെ കൈക്ക് കടന്നുപിടിച്ച ഇസ്‌ലാം പെണ്&#x200d;കുട്ടികളെ പോറ്റുന്നത് പുണ്യമാണ് എന്നു വരെ പഠിപ്പിച്ചു. പെണ്&#x200d;കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നതും പോറ്റുന്നതും ശ്രേഷ്ഠമാണ് എന്നതിന്റെ ധ്വനി അവരോട് ക്രൂരത കാണിക്കുന്നത് ഒട്ടും നീതീകരിക്കാനാവാത്ത കാര്യമാണ് എന്നതാണ്. &#8216;രണ്ടു പെണ്&#x200d;മക്കളെ പ്രായപൂര്&#x200d;ത്തിവരേക്കും ഒരാള്&#x200d; പോറ്റിവളര്&#x200d;ത്തിയാല്&#x200d; അവനും ഞാനും ഇവ രണ്ടും പോലെയായിരിക്കും&#8217; എന്ന് രണ്ടു വിരലുകള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ച് നബി (സ) പറയുകയുണ്ടായി (മുസ്‌ലിം).</p>
<p>വര്&#x200d;ത്തമാന ലോകം പക്ഷേ, ഈ തത്വങ്ങള്&#x200d;ക്കു മുമ്പില്&#x200d; തലകുനിച്ചുനില്&#x200d;ക്കേണ്ടിവരികയാണ്. ഇഷ്ടമുള്ള പ്രായപക്വത നേടിയ സ്ത്രീയെ വിവാഹം ചെയ്യുവാന്&#x200d; മുതല്&#x200d; ഉഭയകക്ഷി സമ്മതപ്രകാരം പരസ്ത്രീകളുമായി വ്യഭിചാരത്തില്&#x200d; ഏല്&#x200d;പ്പെടാന്&#x200d; വരേ നിയമ പരിരക്ഷയുള്ള നമ്മുടെ നാട്ടില്&#x200d; ലൈംഗിക സഹകരണമോ പ്രതികരണമോ പോലും ചെയ്യാന്&#x200d; പ്രായമായിട്ടില്ലാത്ത കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച് പീഢിപ്പിക്കുന്നതും കൊന്നുകളയുന്നതും വാര്&#x200d;ത്തകളില്&#x200d; ഇടം നേടിയിരിക്കുകയാണ്. ഈ കാമപ്പേക്കൂത്തിനെ പിടിച്ചുകെട്ടാന്&#x200d; മതസംഹിതകള്&#x200d;ക്കു മാത്രമല്ല, ദേവസ്ഥാനങ്ങള്&#x200d;ക്കു പോലും കഴിയുന്നില്ല എന്നിടത്ത് നാം വീണ്ടും ഞെട്ടുകയാണ്. ചില മനുഷ്യന്മാര്&#x200d;ക്ക് ദര്&#x200d;ശനങ്ങളും തത്വങ്ങളുമല്ല തങ്ങളുടെ കാമം മാത്രമാണ് മതം എന്നിടത്ത് ഒരു നിശ്വാസം കൊണ്ട് ചിന്തക്ക് വിരാമമിടാനല്ലാതെ നമുക്കെന്തുകഴിയും?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-april-20-friday-th-darimi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്‌കരണത്തിന്റെ  മൂന്നു ചുവടുകള്&#x200d;</title>
		<link>https://www.chandrikadaily.com/editorial-page-article-th-darimi-3.html</link>
					<comments>https://www.chandrikadaily.com/editorial-page-article-th-darimi-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Mar 2018 18:58:33 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[th darimi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77586</guid>

					<description><![CDATA[ടി.എച്ച് ദാരിമി &#8216;കുഞ്ഞുമോനേ, നീ നമസ്‌കാരം നിലനിര്&#x200d;ത്തുകയും നന്മ കല്&#x200d;പ്പിക്കുകയും തിന്മ വിരോധിക്കുകയും നിനക്കു വന്നുഭവിക്കുന്ന വിഷമങ്ങളില്&#x200d; ക്ഷമിക്കുകയും ചെയ്യുക. ഇവ ഉറപ്പിച്ചിരിക്കേണ്ട വിഷയങ്ങളില്&#x200d; പെട്ടതത്രെ&#8217; (ലുഖ്മാന്&#x200d;: 17) വിശുദ്ധ ഖുര്&#x200d;ആനിലെ മുപ്പത്തി ഒന്നാം അധ്യായത്തില്&#x200d; അല്ലാഹു ഉദ്ധരിക്കുന്ന ലുഖ്മാന്റെ ഉപദേശങ്ങളില്&#x200d; ഒന്നാണ് ഈ സൂക്തത്തിന്റെ ആശയം. ഈ അധ്യായത്തില്&#x200d; 13 മുതല്&#x200d; 19 കൂടിയ സൂക്തങ്ങളില്&#x200d; അല്ലാഹു ഉദ്ധരിക്കുന്നത് ലുഖ്മാനുല്&#x200d; ഹകീം തന്റെ മകനു നല്&#x200d;കിയ തത്വോപദേശങ്ങളാണ്. ഖുര്&#x200d;ആനില്&#x200d; ആ ഉപദേശങ്ങള്&#x200d; എടുത്തുദ്ധരിച്ചതിനു പിന്നിലെ ന്യായം, [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.എച്ച് ദാരിമി</strong></p>
<p>&#8216;കുഞ്ഞുമോനേ, നീ നമസ്‌കാരം നിലനിര്&#x200d;ത്തുകയും നന്മ കല്&#x200d;പ്പിക്കുകയും തിന്മ വിരോധിക്കുകയും നിനക്കു വന്നുഭവിക്കുന്ന വിഷമങ്ങളില്&#x200d; ക്ഷമിക്കുകയും ചെയ്യുക. ഇവ ഉറപ്പിച്ചിരിക്കേണ്ട വിഷയങ്ങളില്&#x200d; പെട്ടതത്രെ&#8217; (ലുഖ്മാന്&#x200d;: 17) വിശുദ്ധ ഖുര്&#x200d;ആനിലെ മുപ്പത്തി ഒന്നാം അധ്യായത്തില്&#x200d; അല്ലാഹു ഉദ്ധരിക്കുന്ന ലുഖ്മാന്റെ ഉപദേശങ്ങളില്&#x200d; ഒന്നാണ് ഈ സൂക്തത്തിന്റെ ആശയം. ഈ അധ്യായത്തില്&#x200d; 13 മുതല്&#x200d; 19 കൂടിയ സൂക്തങ്ങളില്&#x200d; അല്ലാഹു ഉദ്ധരിക്കുന്നത് ലുഖ്മാനുല്&#x200d; ഹകീം തന്റെ മകനു നല്&#x200d;കിയ തത്വോപദേശങ്ങളാണ്. ഖുര്&#x200d;ആനില്&#x200d; ആ ഉപദേശങ്ങള്&#x200d; എടുത്തുദ്ധരിച്ചതിനു പിന്നിലെ ന്യായം, ആ ഉപദേശങ്ങളുടെ പ്രസക്തിയും സര്&#x200d;വകാലികതയുമാണ് എന്ന് ഖുര്&#x200d;ആന്&#x200d; വ്യാഖ്യാതാക്കള്&#x200d; അഭിപ്രായപ്പെട്ടിട്ടുണ്ട്. കാലത്തിന്റെ വികാസങ്ങളില്&#x200d; അവഗണിക്കപ്പെട്ടുപോയേക്കാവുന്നതും എന്നാല്&#x200d; ഏതു കാലവും കാത്തുസൂക്ഷിച്ചിരിക്കേണ്ടതുമായ ഉപദേശങ്ങളാണ് ലുഖ്മാന്&#x200d; മകന് നല്&#x200d;കുന്നതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാകും. ഇപ്പോഴത്തെ വടക്കന്&#x200d; സുഡാനിനും തെക്കന്&#x200d; ഈജിപ്തിനുമിടക്ക് ജീവിച്ചിരുന്ന നൂബിയന്&#x200d; വംശജനായ ഇടയനായിരുന്നു ലുഖ്മാനുല്&#x200d; ഹകീം എന്നാണ് പ്രബലമായ ചരിത്രാനുമാനം. തെളിഞ്ഞ ചിന്തയും ചിന്തോദ്ദീപകമായ വാക്കുകളും ജീവിതത്തില്&#x200d; പുലര്&#x200d;ത്തുന്ന ഉന്നത മൂല്യങ്ങളുംകൊണ്ട് ലുഖ്മാന്&#x200d; ശ്രദ്ധിക്കപ്പെട്ടു. ന്യൂനത കടന്നുവരാത്ത ജീവതത്തിനുടമയായതുകൊണ്ടായിരിക്കണം, അന്ത്യനാള്&#x200d; വരേക്കും നിലനില്&#x200d;ക്കുന്ന വിശുദ്ധ ഖുര്&#x200d;ആനില്&#x200d; അദ്ദേഹം പേരുകൊണ്ടും കാഴ്ചപ്പാടുകൊണ്ടും ഇടം നേടിയത്. ദാവൂദ് നബിയുടെ കാലക്കാരനായിരുന്നു. സച്ചരിതനായ ഒരു തത്വചിന്തകനായിരുന്നു, പ്രവാചകനായിരുന്നില്ല അദ്ദേഹം എന്നാണ് പ്രബലമായ പക്ഷം.<br />
സ്വന്തം മകന്&#x200d; നല്ലവനായിത്തീരുക എന്നത് ഏതു പിതാവിന്റെയും മനസ്സിന്റെ നിഷ്‌ക്കളങ്കമായ ആഗ്രഹമാണ്. അതിനുവേണ്ടി നല്&#x200d;കുന്ന ഉപദേശങ്ങള്&#x200d; അതുകൊണ്ടുതന്നെ പ്രത്യേകം പരിഗണിക്കേണ്ട അത്ര മൂല്യവത്തായിരിക്കും. ഈ അര്&#x200d;ഥത്തില്&#x200d; അദ്ദേഹം സ്വന്തം മകന് നല്&#x200d;കുന്ന ഉപദേശങ്ങളില്&#x200d; പ്രധാനപ്പെട്ട ഒന്നാണ് ഈ സൂക്തം. ഈ സൂക്തത്തിന്റെ കേന്ദ്ര ആശയം ആത്മസംസ്‌കരണമാണ്. വ്യക്തിയെ സ്ഫുടം ചെയ്‌തെടുക്കേണ്ട വഴി. അതിന് ഖുര്&#x200d;ആന്&#x200d; ചൂണ്ടിക്കാണിക്കുന്ന വഴിയും ലുഖ്മാനുല്&#x200d; ഹകീമിന്റെ വഴിയും ഒന്നുതന്നെയാണ്. അതുകൊണ്ട് ഖുര്&#x200d;ആന്&#x200d; അതിന്റെ ആശയം ലുഖ്മാനുല്&#x200d; ഹകീമിന്റെ നാവിലൂടെ പറയുകയാണ്.<br />
ആദ്യമായി പറയുന്നത് നമസ്‌കാരത്തെ കുറിച്ചാണ്. നമസ്‌കാരം മനുഷ്യനോട് അവന്റെ സ്രഷ്ടാവ് നിര്&#x200d;ദ്ദേശിച്ച ഏറ്റവും വലിയ ആരാധനയാണ്. മനുഷ്യകുലത്തിലെ എല്ലാ ജനവിഭാഗങ്ങളോടും നമസ്‌കാരം ജീവിതചിട്ടയായിട്ടെടുക്കാന്&#x200d; അല്ലാഹു നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്. മനുഷ്യനില്&#x200d; ആത്മീയവും വൈകാരികവും ശാരീരികം പോലുമായ എല്ലാ സ്വാധീനങ്ങളും ചെലുത്തുന്ന ഒന്നാണ് ഇസ്‌ലാം. കൃത്യമായ ഇടവേളകളില്&#x200d; ഭക്തിപൂര്&#x200d;വം തന്റെ സ്രഷ്ടാവില്&#x200d; സ്വയം സമര്&#x200d;പ്പിതനായി നമസ്‌കരിക്കുന്നവന്&#x200d; മനസ്സിന്റെ പിരിമുറുക്കങ്ങളില്&#x200d; നിന്നും മോചിതനാകുന്നു. അവനില്&#x200d; പ്രതീക്ഷകള്&#x200d; നിറക്കുന്നു. ഭയാശങ്കകളില്&#x200d; നിന്നും അവന്&#x200d; മുക്തനാകുന്നു. ഇതെല്ലാം അവന്റെ ആരോഗ്യത്തെയും സ്വഭാവ-ശൈലി വൈകാരികതകളെയും സാരമായി സ്വാധീനിക്കുകയും സുഖത്തിലേക്കും സമാധാനത്തിലേക്കും കൊണ്ടെത്തിക്കുകയും ചെയ്യുന്നു. നമസ്‌കാരം എല്ലാ നീചത്വങ്ങളില്&#x200d; നിന്നും വെറുക്കപ്പെടുന്ന കാര്യങ്ങളില്&#x200d; നിന്നും മനുഷ്യനെ തടയുന്നു എന്ന ഖുര്&#x200d;ആന്&#x200d; പ്രസ്താവത്തിന്റെ (അന്&#x200d;കബൂത്ത്: 45) ആശയം ഇതാണ്. അഞ്ചു നേരത്തെ നമസ്‌കാരം സ്വന്തം വീടിനു മുമ്പിലൂടെ ഒഴുകുന്ന പുഴയില്&#x200d; നിന്നും അഞ്ചുനേരം കുളിക്കുന്നതുപോലെയാണ് എന്ന നബി തിരുമേനിയുടെ ഉദാഹരണത്തില്&#x200d; നിന്നും ഇതു വ്യക്തമാകുന്നു. മാനസിക ക്ലേശങ്ങളുടെ കാര്&#x200d;മേഘങ്ങളില്&#x200d; അകപ്പെടുന്ന അപൂര്&#x200d;വ അവസരങ്ങളില്&#x200d; നമസ്‌കാരം വഴി അതില്&#x200d; നിന്നും പുറത്തുകടക്കുന്ന നബിതിരുമേനിയുടെ ചിത്രം അതിന്റെ ദൃശ്യമാണ്. ഇതെല്ലാം പക്ഷേ നമസ്‌കാരത്തെ ജീവിത താളമാക്കി മാറ്റുക വഴി മാത്രമാണ് ലഭിക്കുക. അതുകൊണ്ടാണ് ലുഖ്മാന്&#x200d; മകനോട് നമസ്‌കരിക്കുക എന്നതിനുപരി നമസ്‌കാരം നിലനിര്&#x200d;ത്തുക എന്ന് ഉപദേശിക്കുന്നത്.<br />
ഈ ആയത്തില്&#x200d; പറയുന്ന രണ്ടാമത്തെ കാര്യം നന്മ കല്&#x200d;പ്പിക്കാനും തിന്മ തടയാനുമാണ്. ഇത് സംസ്‌കരണത്തിന്റെ രണ്ടാമത്തെ ചുവടാണ്. നമസ്‌കാരം മുറപോലെ അനുഷ്ഠിക്കുക വഴി മാനസികമായും ശാരീരികമായും വൈകാരികമായും വിശുദ്ധി പ്രാപിക്കുന്ന ഒരാള്&#x200d; അനിവാര്യമായും തൊട്ടുടനെ പരിഗണിക്കേണ്ട വിഷയം. അതാണ് നന്മ കല്&#x200d;പ്പിക്കലും തിന്മയെ തടയലും. ഇമാം റാസി(റ) ഈ ചുവടുകളെ മനോഹരമായി തന്റെ തഫ്‌സീറില്&#x200d; ചേര്&#x200d;ത്തുവെക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് ഒരാള്&#x200d; നമസ്‌കാരം മുറപോലെ അനുഷ്ഠിച്ച് വിശുദ്ധി നേടിക്കഴിഞ്ഞാല്&#x200d; അത് തന്റെ ജീവിതത്തില്&#x200d; കൈമോശം വരാതെ കാത്തുസൂക്ഷിക്കണമെന്നുണ്ടെങ്കില്&#x200d; അതിന് പറ്റിയ സാഹചര്യവും ചുറ്റുപാടും ഉണ്ടായിരിക്കേണ്ടതുണ്ട്. പ്രതികൂലമായ സാഹചര്യത്തില്&#x200d; പലര്&#x200d;ക്കും ജീവിതവിശുദ്ധി നിലനിര്&#x200d;ത്താന്&#x200d; കഴിഞ്ഞുകൊള്ളണമെന്നില്ല. അതിനാല്&#x200d;, ചുറ്റുപാടുകള്&#x200d; കൂടി വിശുദ്ധമാക്കിയെടുക്കാന്&#x200d; അവന്&#x200d; ശ്രമിക്കേണ്ടതുണ്ട്. അതിനു വേണ്ടത് ചുറ്റിലും ഒരു പാട് നന്മകള്&#x200d; പൂത്തുലയുവാനും തിന്മകള്&#x200d; ഉണ്ടാകാതിരിക്കാനും ശ്രമിക്കുകയാണ്. അതാണ് ഈ ചുവടുകളുടെ സാംഗത്യം. ഈ ലക്ഷ്യം തന്നെയാണ് നന്മ കല്&#x200d;പ്പിക്കുന്നതിനെയും തിന്മ തടയുന്നതിനെയും വലിയ പാഠമായി ഇസ്‌ലാം പരിഗണിക്കുന്നതിലും അവതരിപ്പിക്കുന്നതിലും വ്യക്തമാകുന്നത്. അത് ഒരു സമൂഹത്തിന്റെ ശരിയായ നിലനില്&#x200d;പ്പിന് അവശ്യം ആവശ്യമാണ് എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.<br />
ഇമാം തുടരുന്നു. പക്ഷെ, നന്മ കല്&#x200d;പ്പിക്കാനും തിന്മ തടയാനും ഇറങ്ങുമ്പോള്&#x200d; സമൂഹത്തില്&#x200d; നിന്നും പ്രതികരണങ്ങളുണ്ടാകും. അവ ചിലപ്പോള്&#x200d; അനുകൂലമായിരിക്കും. മറ്റു ചിലപ്പോള്&#x200d; പ്രതികൂലവും. അനുകൂലമെങ്കില്&#x200d; അത് മനസ്സിന് കൂടുതല്&#x200d; ശക്തി പകരും. പ്രതികൂലമാണെങ്കിലോ അത് നിരാശയും മുരടിപ്പുമുണ്ടാക്കിയേക്കും. ഇവിടെയാണ് ആയത്തില്&#x200d; പറയുന്ന മൂന്നാമത്തെ ചുവടിലേക്ക് കാലു വെക്കേണ്ടത്. അത് ക്ഷമയാണ്. നിനക്കുണ്ടാകുന്ന സകല പ്രയാസങ്ങളെയും നീ ക്ഷമയോടെ മറികടക്കുക എന്ന് ലുഖ്മാനുല്&#x200d; ഹകീം സ്വന്തം മകനെ ഉപദേശിക്കുന്നു. സമൂഹം എന്ന ചുറ്റുപാടിന്റെ സ്വാധീനം ഏതു മനുഷ്യന്റെയും ജീവിതത്തില്&#x200d; വളരെ വലുതാണ്. ജീവിതത്തിന് നിറവും താളവുമെല്ലാം ലഭിക്കുന്നത് ഈ ചുറ്റുപാടില്&#x200d; നിന്നാണ്. അതിനാല്&#x200d; സമൂഹത്തിന്റെയും സമുദായത്തിന്റെയും സമുദ്ധാരണം ഒരോരുത്തരും പ്രത്യേകം പരിഗണിക്കണം എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഒരാള്&#x200d; തന്നിലേക്കുതന്നെ ചുരുണ്ടുകൂടുന്ന സ്വാര്&#x200d;ഥത മുതല്&#x200d; ഭൗതിക ബന്ധങ്ങളില്&#x200d; നിന്ന് ഓടിയൊളിക്കുന്ന സന്ന്യാസം വരേയുള്ളവ ഇസ്‌ലാം നിരുത്‌സാഹപ്പെടുത്തുന്നതും ഇതുകൊണ്ടാണ്. സാമൂഹ്യമായ ഇടപെടലുകള്&#x200d; മുടങ്ങിപ്പോകരുത് എന്ന് ആത്മാര്&#x200d;ഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ് ക്ഷമക്ക് ഇസ്‌ലാം വലിയ സ്ഥാനം കല്&#x200d;പ്പിക്കുന്നത്. കാരണം ആ മേഖലയില്&#x200d; നിന്നുണ്ടാകുന്ന പ്രതികൂല അനുഭവങ്ങളില്&#x200d; മനസ്സ് മടുത്തും നിരാശപ്പെട്ടുമാണ് പലരും ആ രംഗത്തുനിന്നും പിന്&#x200d;മാറുക. ക്ഷമയെ വിശ്വാസത്തിന്റെ തന്നെ അര്&#x200d;ദ്ധാംശമായാണ് പ്രമാണം പരിഗണിക്കുന്നത്. സമൂഹം എന്ന ചുറ്റുപാടിന്റെ സ്വാധീനം ഏതു മനുഷ്യന്റെയും ജീവിതത്തില്&#x200d; വളരെ വലുതാണ്. ജീവിതത്തിന് നിറവും താളവുമെല്ലാം ലഭിക്കുന്നത് ഈ ചുറ്റുപാടില്&#x200d; നിന്നാണ്. പ്രതികൂലമായ പ്രതികരണങ്ങളില്&#x200d; ഉടക്കി സാമൂഹ്യപരിഷ്‌കര്&#x200d;ത്താക്കളും സേവകരും സേവനം നിര്&#x200d;ത്തിവെച്ചിരുന്നുവെങ്കില്&#x200d; ഇന്നത്തെ സാമൂഹ്യചിത്രം വളരെ നിരാശാജനകമാകുമായിരുന്നു.<br />
ഇസ്‌ലാമിക സംസ്‌കൃതി പറയുന്നത് ഏറ്റവും കൂടുതല്&#x200d; ക്ഷമ കാണിച്ചിട്ടുള്ളത് പ്രവാചകന്&#x200d;മാരായിരുന്നു എന്നാണ്. അത് നാം പറഞ്ഞുവരുന്ന എല്ലാ വസ്തുതകളെയും സാക്ഷ്യപ്പെടുത്തുന്നു. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നവരായിരുന്നു പ്രവാചകന്&#x200d;മാര്&#x200d;. കടുത്ത പരിഹാസങ്ങള്&#x200d; മുതല്&#x200d; ശാരീരിക മര്&#x200d;ദ്ദനങ്ങള്&#x200d; വരെ അവയിലുണ്ടായിരുന്നു. പക്ഷെ അതെല്ലാം അവര്&#x200d; ക്ഷമിക്കാന്&#x200d; തയ്യാറായതോടെ തങ്ങളുടെ വഴികളില്&#x200d; ഉറച്ചുനില്&#x200d;ക്കാനും ലക്ഷ്യങ്ങള്&#x200d; നേടാനും അവര്&#x200d;ക്കു കഴിഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-th-darimi-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ചാം നൂറ്റാണ്ടിന്റെ  പരിഷ്‌കര്&#x200d;ത്താവ്</title>
		<link>https://www.chandrikadaily.com/editorial-page-article-th-darimi-2.html</link>
					<comments>https://www.chandrikadaily.com/editorial-page-article-th-darimi-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Mar 2018 08:47:44 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[th darimi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73854</guid>

					<description><![CDATA[ടി.എച്ച് ദാരിമി ജമാദുല്&#x200d; ആഖിറിന്റെ ഓര്&#x200d;മ്മകളില്&#x200d; വേറിട്ടുകിടക്കുന്ന ഒന്നാണ് ഇമാം ഗസ്സാലി (റ)യുടേത്. മുസ്‌ലിം സമൂഹത്തിന്റെ മാത്രമല്ല ദാര്&#x200d;ശനിക ചിന്താലോകത്തിന്റെ മുഴുവനും ആദവരും അംഗീകാരവും നേടിയ ഈ അത്യപൂര്&#x200d;യ വ്യക്തിത്വം മറഞ്ഞതും മരിച്ചതും ഹിജ്‌റ 505ലെ ജമാദുല്&#x200d; ആഖിറിലായിരുന്നു. മനുഷ്യനെ അവന്റെ ഉണ്&#x200d;മയിലേക്ക് നയിക്കുന്ന വഴികളെ കുറിച്ച് ആലോചിക്കുന്നവര്&#x200d;ക്ക് ഇമാം ഗസ്സാലിയിലൂടെ കടന്നുപോകാതിരിക്കാന്&#x200d; കഴിയില്ല എന്നതാണ് വസ്തുത. ഇസ്‌ലാമികമായി, അദ്ദേഹം ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ പരിഷ്‌കര്&#x200d;ത്താവ് കൂടിയാണ്. ഓരോ നൂറ്റാണ്ടിനും ഓരോ പരിഷ്‌കര്&#x200d;ത്താക്കളെ അല്ലാഹു നിയോഗിക്കും എന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.എച്ച് ദാരിമി</strong></p>
<p>ജമാദുല്&#x200d; ആഖിറിന്റെ ഓര്&#x200d;മ്മകളില്&#x200d; വേറിട്ടുകിടക്കുന്ന ഒന്നാണ് ഇമാം ഗസ്സാലി (റ)യുടേത്. മുസ്‌ലിം സമൂഹത്തിന്റെ മാത്രമല്ല ദാര്&#x200d;ശനിക ചിന്താലോകത്തിന്റെ മുഴുവനും ആദവരും അംഗീകാരവും നേടിയ ഈ അത്യപൂര്&#x200d;യ വ്യക്തിത്വം മറഞ്ഞതും മരിച്ചതും ഹിജ്‌റ 505ലെ ജമാദുല്&#x200d; ആഖിറിലായിരുന്നു. മനുഷ്യനെ അവന്റെ ഉണ്&#x200d;മയിലേക്ക് നയിക്കുന്ന വഴികളെ കുറിച്ച് ആലോചിക്കുന്നവര്&#x200d;ക്ക് ഇമാം ഗസ്സാലിയിലൂടെ കടന്നുപോകാതിരിക്കാന്&#x200d; കഴിയില്ല എന്നതാണ് വസ്തുത. ഇസ്‌ലാമികമായി, അദ്ദേഹം ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ പരിഷ്‌കര്&#x200d;ത്താവ് കൂടിയാണ്. ഓരോ നൂറ്റാണ്ടിനും ഓരോ പരിഷ്‌കര്&#x200d;ത്താക്കളെ അല്ലാഹു നിയോഗിക്കും എന്ന് അബൂ ദാവൂദ്, ഹാകിം, ബൈഹഖി എന്നിവര്&#x200d; ഉദ്ധരിക്കുന്ന ഹദീസില്&#x200d; വന്നിട്ടുണ്ട്. സമൂഹത്തില്&#x200d; ശക്തമായി ഇടപെടുകയും സമൂഹത്തെ സമുദ്ധരിക്കുകയും ചെയ്ത പല വ്യക്തിത്വങ്ങളും ചരിത്രത്തില്&#x200d; എല്ലാ കാലത്തുമുണ്ടായിട്ടുമുണ്ട്. പക്ഷേ ഇവരിലാരെയെങ്കിലും മുജദ്ദിദ് എന്നു വിളിക്കുമ്പോള്&#x200d; പൊടുന്നനെ അതു വിവാദമായിത്തീരുന്നത് കാണാം. ഇക്കാര്യത്തില്&#x200d; സമുദായത്തിന് ഒരു ഏകണ്ഠതയില്ലാത്തതാണ് പ്രശ്‌നം. എന്നാല്&#x200d; ചരിത്രത്തില്&#x200d; മൂന്നു മുജദ്ദിദുകളെകുറിച്ച് പൊതുവെ ആര്&#x200d;ക്കും അഭിപ്രായ വ്യത്യാസമില്ല. ഒന്നാം നൂറ്റാണ്ടിലെ ഉമര്&#x200d; ബിന്&#x200d; അബ്ദില്&#x200d; അസീസ്, രണ്ടാം നൂറ്റാണ്ടിലെ ഇമാം ശാഫി, അഞ്ചാം നൂറ്റാണ്ടിലെ ഇമാം ഗസ്സാലി എന്നിവരെ കുറിച്ചാണത്. മുജദ്ദിദ് എന്ന ആശയത്തെതന്നെ നിരാകരിക്കുന്നവരല്ലാത്തവരാരും ഇവരെ നിരാകരിക്കുന്നതായി കാണുന്നില്ല. ഇമാം ഗസ്സാലി(റ)യുടെ ഒരു വ്യതിരിക്തത കൂടിയാണിത്.<br />
അക്കാദമിക നിരീക്ഷണത്തില്&#x200d; ഇമാം ഗസ്സാലിയെ വേറിട്ടടയാളപ്പെടുത്തുന്ന ഘടകം അദ്ദേഹത്തിന്റെ ജീവിത നിറവാണ്. തന്റെ കാലം കടന്നുപോയ എല്ലാ വിജ്ഞാന ശാഖകളിലും അദ്ദേഹം നിപുണനായിരുന്നു. ഇസ്‌ലാമികമെന്ന് വര്&#x200d;ഗീകരിക്കാവുന്ന ഫിഖ്ഹ്, ഖുര്&#x200d;ആന്&#x200d;, ഹദീസ് തുടങ്ങിയവ മുതല്&#x200d; തികച്ചും ഭൗതികമായ ഫിലോസഫി, ഗോളശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും കവിത, സാഹിത്യം, തര്&#x200d;ക്കശാസ്ത്രം തുടങ്ങിയ ഭാഷാശാസ്ത്രങ്ങളിലുംവരെ അദ്ദേഹം ആ കാലത്തിന്റെ ഏറ്റവും മുമ്പില്&#x200d;നിന്നു. അക്കാലത്തെ മിടുക്കന്മാരുടെ മാത്രം വേദികളായിരുന്ന ബഗ്ദാദിലെ രാജദര്&#x200d;ബാറുകളുടെ ഏറ്റവും വലിയ പുളകവും വികാരവും ശ്രദ്ധാകേന്ദ്രവും ഇമാം ഗസ്സാലിയായിരുന്നു. നിശാപൂരിലെ നിസാമിയ്യ മദ്‌റസയില്&#x200d; ഇമാം ഹറമൈനിയുടെ കീഴില്&#x200d; പഠിച്ചുകൊണ്ടിരുന്ന കാലത്ത് &#8216;അല്&#x200d; മന്&#x200d;ഖൂല്&#x200d;&#8217; എന്ന ഫിഖ്ഹ് നിദാന ശാസ്ത്ര ഗ്രന്ഥമെഴുതി അല്&#x200d;ഭുതം സൃഷ്ടിച്ചു. ഗ്രന്ഥത്തിന്റെ സംശോധന കഴിഞ്ഞ് തലയുയര്&#x200d;ത്തിയ ഇമാം ഹറമൈനി ശിഷ്യനെ വിശേഷിപ്പിച്ചത് അറിവിന്റെ നിറസാഗരം എന്നായിരുന്നു. ആ അറിവിനു ലഭിച്ച മറ്റൊരംഗീകരാമായിരുന്നു, ബഗ്ദാദിലെ സല്&#x200d;ജൂഖി പ്രധാനമന്ത്രി നിദാമുല്&#x200d; മുല്&#x200d;ക് അദ്ദേഹത്തെ ബഗ്ദാദിലെ ഏറ്റവും വിലിയ വിദ്യാഭ്യാസ സ്ഥാപനവും നിസാമിയ്യ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനവുമായ ബഗ്ദാദ് നിസാമിയ്യയുടെ അക്കാദമിക തലവനായി നിയമിച്ചത്. അന്നദ്ദേഹത്തിന് 34 വയസ്സായിരുന്നു. അത്ര ചെറുപ്പത്തില്&#x200d; ഇത്ര വലിയസ്ഥാനം നേടിയ ഒരാളും അക്കാലത്ത് ഉണ്ടായിരുന്നില്ല.<br />
ആധുനിക യുഗം വരേ നീളുന്ന കാലത്ത് ലോകത്തിന്റെ എല്ലാ വിഭാഗത്തിന്റെയും ബഹുമാനവും ആദരവും നേടി എന്നത് ഇമാം ഗസ്സാലിയുടെ മറ്റൊരു നിറവാണ്. ആശയപരമായി നേരെ എതിര്&#x200d;വശത്ത് നില്&#x200d;ക്കുന്ന ജൂത-ക്രൈസ്തവ പണ്ഡിതര്&#x200d; വരെ ഇമാം ഗസ്സാലിയെ ബഹുമാനത്തോടെ ഉള്&#x200d;ക്കൊള്ളുന്നു. ആ വിയോഗം കഴിഞ്ഞ് നാല്&#x200d;പതു വര്&#x200d;ഷം പിന്നിടും മുമ്പെ അദ്ദേഹത്തിന്റെ ചിന്തകളും ചില കൃതികളും ലാറ്റിനിലേക്കും ഹിബ്രുവിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി. ജൂത-ക്രൈസ്തവരുടെ മതഭാഷാ മാധ്യമമായിരുന്ന ഈ ഭാഷകളിലേക്ക് ഗസ്സാലിയന്&#x200d; ചിന്തകള്&#x200d; മൊഴിമാറ്റപ്പെട്ടത് ഈ സ്വാധീനത്തിന്റെ ശക്തി കാണിക്കുന്നു. യൂറോപ്പിലാവട്ടെ അവര്&#x200d; അല്&#x200d;ഗസല്&#x200d; എന്നു വിളിക്കുന്ന ഗസ്സാലി ചിന്തയുടെ ആഘോഷമാണ്. പാസ്‌ക്കല്&#x200d;, സര്&#x200d; തോമസ് ആര്&#x200d;നോള്&#x200d;ഡ്, ആല്&#x200d;ഫ്രഡ് ഗില്ലോം തുടങ്ങിയവര്&#x200d; മുതല്&#x200d; ഇമ്മാനുവല്&#x200d; കാന്റ് വരെയുള്ളവര്&#x200d; ഗസ്സാലിയന്&#x200d; ചിന്തകള്&#x200d; യൂറോപ്പിനു കൈമാറിയവരാണ്. യൂറോപ്പിന്റെ ആ അനുധാവനത്തിന്റെ ഏറ്റവും ഒടുവിലെ ദൃശ്യമാണ് ഒവീഡിയോ സലാസര്&#x200d; സംവിധാനം ചെയ്ത &#8216;അല്&#x200d; ഗസ്സാലി: ദ ആല്&#x200d;കെമിസ്റ്റ് ഓഫ് ഹാപ്പിനസ്&#8217; എന്ന ഡോക്യൂമെന്ററി. ലക്ഷക്കണക്കിനുപേര്&#x200d; ഇതു കണ്ടു കഴിഞ്ഞു. അദ്ദേഹത്തിന്റെ &#8216;അയ്യുഹല്&#x200d; വലദ്&#8217; മുതല്&#x200d; &#8216;ഇഹ്‌യാ&#8217; വരേയുള്ള ഗ്രന്ഥങ്ങള്&#x200d; ലോകത്തിലെ ഒട്ടുമിക്ക ഇസ്‌ലാമിക പാഠശാലകളിലും പഠിപ്പിക്കപ്പെടുന്നു എന്നതുകൂടി ഈ നിറവിലേക്ക് ചേര്&#x200d;ത്തുവെക്കാം. ഈ നിറവും തികവും ആയിരത്തോളം വര്&#x200d;ഷങ്ങള്&#x200d;ക്കു ശേഷവും നമ്മുടെ മനസ്സുകളില്&#x200d; ഇമാം ഗസ്സാലി എന്ന ചിന്തയെ നനച്ചുനിര്&#x200d;ത്തുന്നു.<br />
പേര്&#x200d;ഷ്യയിലെ ഖുറാസാനിനടുത്ത് ത്വൂസ് ജില്ലയുടെ പ്രാന്തത്തില്&#x200d; ത്വബറാന്&#x200d; എന്ന ദേശത്തായിരുന്നു ഹിജ്‌റ 450ല്&#x200d; ഒരു നൂല്&#x200d; നൂല്&#x200d;പ്പുകാരന്റെ ദരിദ്ര കുടുംബത്തില്&#x200d; ഇമാം ഗസ്സാലിയുടെ ജനനം. മകന്&#x200d; ഉന്നതനാവുന്നത് മനസ്സു നിറയെ ആഗ്രഹിച്ച പിതാവ് പക്ഷേ നേരത്തെ മരണമടഞ്ഞു. മരിക്കുംമുമ്പ് മക്കളായ മുഹമ്മദിനെയും അഹ്മദിനെയും സൂഫീ സുഹൃത്തിനെ ഏല്&#x200d;പ്പിച്ചിരുന്നു. ദരിദ്രനായ ആ സൂഫിക്ക് അവരെ ദീര്&#x200d;ഘകാലം പോറ്റാന്&#x200d; കഴിയുമായിരുന്നില്ല. അതിനാല്&#x200d; അദ്ദേഹം അവരെ ത്വൂസിലെ ഒരു ധര്&#x200d;മ്മ സ്ഥാപനത്തില്&#x200d; ചേര്&#x200d;ത്തു. അവിടെയായിരുന്നു ഇമാം ഗസ്സാലി പഠന സപര്യക്ക് തുടക്കം കുറിച്ചത്. ജ്ഞാനം തേടിയുള്ള ജീവിതയാത്രയില്&#x200d; പിന്നെ അദ്ദേഹം ജുര്&#x200d;ജാനിലെത്തി. പിന്നെയും യാത്ര തുടര്&#x200d;ന്ന അദ്ദേഹം നിശാപൂരിലെ നിസാമിയ്യയില്&#x200d; എത്തിയതോടെ ജീവിതം വഴിത്തിരിവിലെത്തി. അവിടെ അബുല്&#x200d; മആലി അബ്ദുല്&#x200d; മലിക് അല്&#x200d; ജുവൈനി എന്ന ഇമാമുല്&#x200d; ഹറമൈനിയുടെ കീഴിലായിരുന്നു പഠനം നടത്തിയത്. അബൂ അലിയ്യുല്&#x200d; ഫര്&#x200d;മാദിയുടെ കീഴില്&#x200d; ആത്മീയ ശിക്ഷണവും നേടി. വിവാഹവും അവിടെവെച്ച് തന്നെയായിരുന്നു. ഹിജ്‌റ 478ല്&#x200d; ഇമാം ഹറമൈനി മരണമടയുന്നതോടെ അദ്ദേഹം നിശാപൂരില്&#x200d; നിന്നും ബഗ്ദാദിലേക്ക് മാറി. അവിടെ പ്രധാനമന്ത്രിയായിരുന്ന നിളാമുല്&#x200d; മുല്&#x200d;കിന്റെ കൊട്ടാരത്തിലെ ദര്&#x200d;ബാറില്&#x200d; എത്തിയ അദ്ദേഹം തന്റെ അറിവും സാമര്&#x200d;ഥ്യവും കൊണ്ടുമാത്രം ആ ദര്&#x200d;ബാറിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി. അക്കാലത്തിന്റെ മികവുകളുടെയും അംഗീകരാങ്ങളുടെയും മാനദണ്ഡമായിരുന്നു ഈ വിദ്വല്&#x200d; സദസ്സുകളുടെ അംഗീകാരം. അവിടെ അവതരണങ്ങളും സംവാദങ്ങളുമാണ് നടന്നിരുന്നത്. തന്റെ മുമ്പില്&#x200d; കൊമ്പുകോര്&#x200d;ക്കാന്&#x200d; വരുന്ന തത്വചിന്തകര്&#x200d;, ബാഥിനികള്&#x200d; എന്ന ശിയാക്കള്&#x200d;, യുക്തി ചിന്തകര്&#x200d; തുടങ്ങിയവരെ ഗസ്സാലി മലര്&#x200d;ത്തിയടിച്ചു. അങ്ങനെ വളരെ കുറഞ്ഞ സമയം കൊണ്ട് അദ്ദേഹം ഈ സദസ്സുകളുടേയും ഭരണാധികാരികളുടേയും ഇഷ്ടപ്പെട്ടവനായി മാറി. അബ്ബാസികളുടെയും സല്&#x200d;ജൂഖികളുടെയും ഫാത്വിമികളുടെയും ഖറാമിത്വകളുടെയും എല്ലാം ഇടയില്&#x200d; ഒരു മാധ്യസ്ഥന്റെ റോള്&#x200d; വഹിക്കാനുള്ള അവസരങ്ങള്&#x200d;കൂടി കൈവന്നതോടെ ഇമാം ഗസ്സാലി ഔന്നിത്യത്തിന്റെ ഉയരങ്ങളിലെത്തി. ബഗ്ദാദ് നിസാമിയ്യയുടെ മേധാവി കൂടിയായതോടെ പ്രശസ്തി വര്&#x200d;ധിച്ചു. ഇങ്ങനെ വിരാചിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തില്&#x200d; ഒരുനാള്&#x200d; തീവ്രമായ മാനസിക വീണ്ടുവിചാരങ്ങള്&#x200d; തലപൊക്കിയത്.<br />
തന്റെ നിലയുടെയും വിലയുടെയും സേവനങ്ങളുടെയും നിദാനം വെറും ഭൗതിക പ്രമത്തതയല്ലേ എന്ന ആലോചനയായിരുന്നു ഇമാം ഗസ്സാലിയുടെ മനസ്സില്&#x200d; ഉദയം ചെയ്തത്. ആണെന്നും അല്ലെന്നും മനസ്സ് മാറി മാറി പറഞ്ഞു. ആ ചിന്തക്ക് തീ പിടിച്ചു. ആറ് മാസം അദ്ദേഹം ആ ചിന്തയില്&#x200d; തിരിഞ്ഞും മറിഞ്ഞും നടന്നു. ഭക്ഷണവും വിശ്രമവും താളംതെറ്റി. സംസാരിക്കാന്&#x200d; പോലും പ്രയാസുണ്ടായ ഘട്ടങ്ങളുണ്ടായി. അവസാനം അദ്ദേഹം എല്ലാം ത്യജിക്കാന്&#x200d; തീരുമാനിച്ചു. ഭൗതികതയുടെ ലൈലയേയും സഅ്ദയേയും മൊഴി ചൊല്ലി അദ്ദേഹം ചുമതലകള്&#x200d; അനുജന്&#x200d; അഹ്മദിനെ ഏല്&#x200d;പ്പിച്ച് ബഗ്ദാദിലെ പട്ടുമെത്തയില്&#x200d; നിന്നിറങ്ങി നടന്നു. ജീവിതത്തിന്റെ യാഥാര്&#x200d;ഥ്യം തെരഞ്ഞുകൊണ്ട് ഡമാസ്‌കസ്, ഫലസ്തീന്&#x200d;, മക്ക, മദീന, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളില്&#x200d; കാടും നാടുമില്ലാതെ അലഞ്ഞുനടന്നു. ഈ പ്രവാസം പതിനൊന്നു വര്&#x200d;ഷം നീണ്ടു. ഇതിനിടയിലായിരുന്നു സാക്ഷാല്&#x200d; ജീവിതത്തിന്റെ രസതന്ത്രം അദ്ദേഹം കണ്ടെത്തിയത്. ഈ യാത്രയില്&#x200d; കണ്ടെത്തിയ ജീവിതപാഠങ്ങളുടെ സമാഹാരമാണ് ഇഹ്‌യാ ഉലൂമുദ്ദീന്&#x200d;. പതിനൊന്നു വര്&#x200d;ഷങ്ങള്&#x200d;ക്കുശേഷം തിരിച്ചെത്തിയപ്പോള്&#x200d; വീണ്ടും നിസാമിയ്യയുടെ തലപ്പത്തേക്ക് അപ്പോഴത്തെ ഭരണാധികാരി ഫഖ്‌റുല്&#x200d; മുല്&#x200d;ക് ക്ഷണിച്ചു. അദ്ദേഹം അത് നിരസിച്ചു. ശക്തമായ സമ്മര്&#x200d;ദ്ദങ്ങള്&#x200d; ഉണ്ടായപ്പോള്&#x200d; അവസാനം ഏറ്റെടുത്തുവെങ്കിലും മാസങ്ങള്&#x200d;ക്കു ശേഷം അതുപേക്ഷിച്ച് തന്റെ ഗ്രാമത്തിലേക്കു പോയി. ഭൗതികതയോടുള്ള വിരക്തി എല്ലാ പ്രശസ്തികളില്&#x200d; നിന്നും പ്രശംസകളില്&#x200d; നിന്നും അകന്നുനില്&#x200d;ക്കാന്&#x200d; അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. ത്വൂസില്&#x200d; സ്വന്തമായി ഒരു പാഠശാല സ്ഥാപിച്ച് അദ്ദേഹം തന്റെ ശേഷക്കാരെ വളര്&#x200d;ത്തിയെടുത്തു, ഹിജ്‌റ 505ല്&#x200d; മരണപ്പെടും വരേയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-th-darimi-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹമ്മദ് നബി  സാധിപ്പിച്ചെടുത്ത വിപ്ലവം</title>
		<link>https://www.chandrikadaily.com/editorial-page-article-24-nov-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-24-nov-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Nov 2017 19:04:22 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[th darimi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55787</guid>

					<description><![CDATA[ടി.എച്ച് ദാരിമി മാനുഷ്യകത്തിന്റെ മഹാചാര്യനായി മുഹമ്മദ് നബി (സ)യെ പരിഗണിക്കുന്നത് അദ്ദേഹം സാധിപ്പിച്ചെടുത്ത വിപ്ലവങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്. മനുഷ്യകുലത്തില്‍ ഇന്നുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത വിപ്ലവങ്ങളാണ് പ്രവാചകന്‍ സാധിപ്പിച്ചെടുത്തത്. അവയിലൊന്നാമത്തേത് തൗഹീദ് എന്ന ഏകദൈവ വിശ്വാസം തന്നെയാണ്. ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ആദര്‍ശ ഭൂമികയായ അറേബ്യയില്‍ ബഹുദൈവ വിശ്വാസം കടന്നുവരുന്നത് അംറ് ബിന്‍ ലുഅയ്യ് എന്ന ഒരു പുരോഹിതനിലൂടെയായിരുന്നു എന്നാണ് ചരിത്രം. ഒരു ശാം യാത്രയിലായിരുന്നു വിഗ്രഹങ്ങളെ മുമ്പില്‍ വെച്ചുകൊണ്ടുള്ള ആരാധന അയാള്‍ കണ്ടത്. ദൈവചിന്തയെ മനസ്സിലേക്ക് വലിച്ചടുപ്പിക്കാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.എച്ച് ദാരിമി</strong></p>
<p>മാനുഷ്യകത്തിന്റെ മഹാചാര്യനായി മുഹമ്മദ് നബി (സ)യെ പരിഗണിക്കുന്നത് അദ്ദേഹം സാധിപ്പിച്ചെടുത്ത വിപ്ലവങ്ങള്&#x200d; പരിഗണിച്ചുകൊണ്ടാണ്. മനുഷ്യകുലത്തില്&#x200d; ഇന്നുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത വിപ്ലവങ്ങളാണ് പ്രവാചകന്&#x200d; സാധിപ്പിച്ചെടുത്തത്. അവയിലൊന്നാമത്തേത് തൗഹീദ് എന്ന ഏകദൈവ വിശ്വാസം തന്നെയാണ്. ഇബ്രാഹീം നബിയുടെയും മകന്&#x200d; ഇസ്മാഈല്&#x200d; നബിയുടെയും ആദര്&#x200d;ശ ഭൂമികയായ അറേബ്യയില്&#x200d; ബഹുദൈവ വിശ്വാസം കടന്നുവരുന്നത് അംറ് ബിന്&#x200d; ലുഅയ്യ് എന്ന ഒരു പുരോഹിതനിലൂടെയായിരുന്നു എന്നാണ് ചരിത്രം. ഒരു ശാം യാത്രയിലായിരുന്നു വിഗ്രഹങ്ങളെ മുമ്പില്&#x200d; വെച്ചുകൊണ്ടുള്ള ആരാധന അയാള്&#x200d; കണ്ടത്. ദൈവചിന്തയെ മനസ്സിലേക്ക് വലിച്ചടുപ്പിക്കാന്&#x200d; ഒരു സഹായകമാണ് ഇതെന്ന് അയാള്&#x200d;ക്ക് തോന്നുകയും അങ്ങാടിയില്&#x200d; നിന്ന് ഒരു വിഗ്രഹത്തെ വാങ്ങി കഅ്ബാലയത്തില്&#x200d; കൊണ്ടുവന്ന് പ്രതിഷ്ഠിക്കുകയും ചെയ്യുകയായിരുന്നു അയാള്&#x200d;. ആ പുരോഹിതനിലുള്ള മതിപ്പു കൊണ്ടാവണം ഒരു പ്രതിഷേധവും അവിടെ ഉണ്ടായില്ല. ക്രമേണ ഇബ്രാഹീം നബിയുടെ ദൈവത്തോടൊപ്പം വിഗ്രഹങ്ങളെയും അറേബ്യ ആരാധിച്ചു തുടങ്ങി.<br />
നൂറ്റാണ്ടുകള്&#x200d; മറിഞ്ഞ് നബി (സ) തിരുമേനി ജനിക്കുന്ന കാലമാകുമ്പോള്&#x200d; കഅ്ബാലയത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനു വിഗ്രഹങ്ങളുണ്ടായിരുന്നു. അവരുടെ നാട്ടില്&#x200d; മാത്രമല്ല മനസ്സിലും വിഗ്രഹങ്ങള്&#x200d; കുടിക്കെട്ടിയിരുന്നു. നബി(സ) അവരെ ദൈവത്തിന്റെ ഏകത്വത്തിലേക്ക് വിളിച്ചപ്പോള്&#x200d; &#8216;ഈ ഇലാഹുകളെയെല്ലാം ഒന്നാക്കുകയോ?&#8217; (സ്വാദ്: 5) എന്നു ചോദിച്ച് അല്&#x200d;ഭുതപ്പെടാനും &#8216;ഇവ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാനുള്ളവയാണ്&#8217; എന്ന് വാദിക്കാനും (സുമര്&#x200d;: 3) ചിലപ്പോള്&#x200d; തോന്നിയതിനെയൊക്കെ ദൈവമായി കാണാനും (ഫുര്&#x200d;ഖാന്&#x200d;: 43) വരെ ആ ജനത പാകപ്പെട്ടു കഴിഞ്ഞിരുന്നു. ആ ജനതയെ നബി (സ) മാറ്റിയെടുത്തു. തന്റെ ദൗത്യം പൂര്&#x200d;ത്തീകരിക്കുമ്പോള്&#x200d; അറേബ്യന്&#x200d; പെനിന്&#x200d;സുലയുടെ മുക്കാലിലധികവും ജനസംഖ്യ തൗഹീദിലെത്തിക്കഴിഞ്ഞിരുന്നു എന്നാണ് കണക്കുകള്&#x200d;. വിഗ്രഹങ്ങളെയും അവയിലുള്ള വിശ്വാസങ്ങളെയും കൊണ്ടുവന്ന് സ്ഥാപിച്ച് പരിപാലിച്ചതാരായിരുന്നുവോ അവരെ കൊണ്ടുതന്നെ അത് എടുത്തൊഴിവാക്കിക്കുകയായിരുന്നു നബി തങ്ങള്&#x200d; എന്നിടത്താണ് ഈ വിപ്ലവത്തിന്റെ ഭേരി മുഴങ്ങുന്നത്.<br />
മാനവ ഏകത്വമാണ് രണ്ടാമത്തേത്. മനുഷ്യന്&#x200d; അവന്റെ നിറത്തിന്റെയും വര്&#x200d;ഗത്തിന്റെയും പേരില്&#x200d; വിഭജിക്കപ്പെട്ട ഒരു കാലമായിരുന്നു അത്. കയ്യൂക്കും അധികാരവുമുള്ളവനായിരുന്നു മുമ്പന്&#x200d;. മക്കായില്&#x200d; ഖുറൈശികള്&#x200d; തങ്ങള്&#x200d; അത്യുന്നതരാണ് എന്ന് പരസ്യമായി പറയുമായിരുന്നു. ഹജ്ജിന് എല്ലാവരും അറഫായില്&#x200d; കൂടുമ്പോള്&#x200d; അവര്&#x200d; മുസ്ദലിഫാ വരെ മാത്രമേ പോകൂ. പത്തു കുടുംബങ്ങളിലായി പടര്&#x200d;ന്നുകിടക്കുന്ന ഖുറൈശികളല്ലാത്തവര്&#x200d; ഖുറൈശികള്&#x200d;ക്ക് വിധേയരായിരിക്കണം എന്നത് അവിടത്തെ ഒരു അലിഖിത താല്&#x200d;പര്യമായിരുന്നു. ജൂതരും ക്രൈസ്തവരും തങ്ങള്&#x200d; ദൈവത്തിന്റെ മക്കളും കൂട്ടുകാരുമാണ് (മാഇദ: 18) എന്ന് വാദിച്ചിരുന്നു. ആര്യ രക്തത്തിന്റെ ഹുങ്കാരം മുഴങ്ങുന്ന പേര്&#x200d;ഷ്യയിലാവട്ടെ രാജാവും കുടുംബവും ആരാധിക്കപ്പെടണമായിരുന്നു. ഈജിപ്തില്&#x200d; കോപ്റ്റിക്കുകള്&#x200d; സൂര്യദേവന്റെ അവതാരങ്ങളാണ് തങ്ങള്&#x200d; എന്നാണ് ധരിച്ചിരുന്നത്. ഇന്ത്യയില്&#x200d; മൗര്യ ഗുപ്തന്റെ കാലത്തെ തുടര്&#x200d;ന്ന് തൊലിപ്പുറത്തെ നിറത്തിന് കൂടുതല്&#x200d; പ്രസക്തി കൈവന്ന കാലമായിരുന്നു. ചൈനയിലെ രാജാക്കന്മാര്&#x200d; ആകാശ ദേവന്റെ പുത്രന്മാരായാണ് വ്യവഹരിക്കപ്പെട്ടിരുന്നത്. ഇതിനെല്ലാം പുറമെ അടിമത്വം ഏതാണ്ടെല്ലാ രാജ്യങ്ങളിലും ശക്തമായി നിലനിന്നിരുന്നു. പിന്നെ അറിവും അന്വേഷണവുമൊന്നും മനുഷ്യന്&#x200d; തന്റെ പ്രധാന സ്വഭാവമായി കണക്കിലെടുത്തിട്ടില്ലാത്ത കാലമായിരുന്നു. അതിനാല്&#x200d; ഓരോരുത്തരും തങ്ങളുടെ കാഴ്ചപ്പാടുകളില്&#x200d; ബലമായി ഉറച്ച് നില്&#x200d;ക്കുകയുമായിരുന്നു. ഇത്തരമൊരു കാലത്ത് &#8216;മനുഷ്യരെ, നിശ്ചയം നിങ്ങളെ നാം ഒരാണില്&#x200d; നിന്നും ഒരു പെണ്ണില്&#x200d; നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുന്നത് അന്യോന്യം തിരിച്ചറിയാന്&#x200d; വേണ്ടി മാത്രമാണ്. നിങ്ങളില്&#x200d; ആദരണീയന്&#x200d; ഏറ്റവും അധികം ദൈവഭയമുള്ളവരാണ്&#8217; (ഹുജറാത്ത്: 13) എന്ന ദൈവ വചനവുമായി കടന്നുവരികയും അത് മനുഷ്യരുടെ മനസ്സില്&#x200d; സ്ഥാപിച്ചെടുക്കുകയും ചെയ്തത് അതുല്യമായ ഒരു വിപ്ലവം തന്നെയാണ്. പല തട്ടുകളായി വിഭജിക്കപ്പെട്ട മനുഷ്യകുലത്തെ അവര്&#x200d; ഒറ്റത്തട്ടാക്കി മാറ്റി. &#8216;നിങ്ങളുടെ സ്രഷ്ടാവ് ഒന്നാണ്&#8217;, &#8216;പിതാവ് ഒന്നാണ്&#8217; എന്ന പ്രഖ്യാപനം കൊണ്ട് മനുഷ്യരെ ശാരീരികമായും മാനസികമായും പരസ്പരം കോര്&#x200d;ത്തു. തൊലിപ്പുറം കറുത്ത അബ്‌സീനിയന്&#x200d; നീഗ്രോ അടിമ ബിലാലിനെ &#8216;നേതാവേ&#8217; എന്നു വിളിക്കാനും സ്വന്തം ദാഹത്തേക്കാള്&#x200d; സഹോദരന്റെ ദാഹത്തെ ഉള്&#x200d;ക്കൊള്ളാനും അടിമകളെയും അധസ്ഥിതരെയും അടുപ്പിച്ചുപിടിക്കാനുമെല്ലാം അവര്&#x200d; മനസ്സാ പാകപ്പെട്ടു.<br />
നബി(സ) സാധിപ്പിച്ചെടുത്ത മൂന്നാമത്തെ വിപ്ലവം മനുഷ്യ മഹത്വം സ്ഥാപിച്ചതാണ്. നിക്ഷിപ്ത താല്&#x200d;പര്യങ്ങള്&#x200d;ക്കുവേണ്ടി നിരപരാധികളെകൊന്നും കൊല്ലാന്&#x200d; തള്ളിവിട്ടും യുദ്ധക്കളങ്ങള്&#x200d; തീര്&#x200d;ക്കുന്ന ലോകത്തെയും സ്വന്തം സഹോദരന്റെ കഴുത്തില്&#x200d; അടിമത്വത്തിന്റെ നുകങ്ങള്&#x200d; വെക്കുന്ന കാട്ടാളത്വത്തിന്റെയും മുമ്പില്&#x200d;, മനുഷ്യന്&#x200d; മഹോന്നതനാണ്, അവന്റെ രക്തവും സ്വത്തും അഭിമാനവും പരിശുദ്ധങ്ങളാണ് എന്ന് ഉറക്കെപ്പറയാനുള്ള ആര്&#x200d;ജ്ജവം നബി(സ) കാണിക്കുകയും അത് ലോകത്തെ പഠിപ്പിക്കുകയും ചെയ്തു. കബന്ധങ്ങള്&#x200d; ചിതറിക്കിടക്കുന്ന യുദ്ധക്കളത്തിനരികിലൂടെ തടവുകാരികളെ കൂട്ടി കടന്നുവരുന്ന ബിലാലിനെ ശാസിക്കുകയും ജൂതന്റെ മൃതദേഹത്തെ എഴുനേറ്റുനിന്ന് ബഹുമാനിക്കുകയും അനാഥന്റെ മുമ്പില്&#x200d; വെച്ച് സനാഥനെ ചുംബിക്കുകയോ താലോലിക്കുകയോ ചെയ്യരുത് എന്ന് ഉപദേശിക്കുകയും ചെയ്യുമ്പോള്&#x200d; നബി (സ) ഈ ആ വിപ്ലവത്തിന്റെ വികാരത്തെ പ്രോജ്ജ്വലിപ്പിക്കുകയാണ്. അല്ലാഹു പറഞ്ഞു: &#8216;തീര്&#x200d;ച്ചയായും നാം ആദം സന്തതികളെ ആദരിക്കുകയും കടലിലും കരയിലും അവരെ വാഹനത്തില്&#x200d; കയറ്റുകയും വിശിഷ്ഠമായ വസ്തുക്കളില്&#x200d; നിന്ന് അവര്&#x200d;ക്ക് ഉപജീവനം നല്&#x200d;കുകയും നാം സൃഷ്ടിച്ച മറ്റുള്ളവയേക്കാളേറെയെല്ലാം അവര്&#x200d;ക്ക് സവിശേഷമായ ശ്രേഷ്ഠത നല്&#x200d;കുകയും ചെയ്തിരിക്കുന്നു. (ഇസ്‌റാഅ്: 70). നബി(സ) അക്കാര്യം തന്നെ ഒന്നുകൂടി സരളമാക്കി പറഞ്ഞു: &#8216;സൃഷ്ടികളെല്ലാവരും അല്ലാഹുവിന്റെ കൂട്ടുകുടുംബമാണ്. തന്റെ കൂട്ടുകുടുംബത്തോട് നല്ല നിലയില്&#x200d; വര്&#x200d;ത്തിക്കുകയും ഉപകാരം ചെയ്യുകയും ചെയ്യുന്നവനോടാണ് അല്ലാഹുവിന് കൂടുതല്&#x200d; ഇഷ്ടം&#8217; (ബൈഹഖി).<br />
നാലാമത്തെ വിപ്ലവം മനുഷ്യനു പ്രതീക്ഷ നല്&#x200d;കി എന്നുള്ളതാണ്. അതിനും അക്കാലത്തിന്റെ ഒരു ചിത്രം നമ്മുടെ കയ്യില്&#x200d; വേണം. നന്മ, തിന്മ തുടങ്ങിയ മഹത്തായ ജീവിത പാഠങ്ങളെ സംബന്ധിച്ചിടത്തോളമുള്ള ചിന്ത ഉണ്ടായിരുന്നത് ജൂതര്&#x200d;, ക്രൈസ്തവര്&#x200d;, ഇന്ത്യക്കാര്&#x200d; തുടങ്ങിയവര്&#x200d;ക്കായിരുന്നു. ഇവരില്&#x200d; ജൂതരും ക്രൈസ്തവരും കടുത്ത പൗരോഹിത്യത്തിന്റെ പിടിയിലായിരുന്നു. പാതിരിയും പോപ്പും തീരുമാനിച്ച് വിതരണം ചെയ്യുന്ന ഒന്നായിരുന്നു സ്വര്&#x200d;ഗവും പാപമുക്തിയുമെല്ലാം. പണത്തിനു പകരമായും ഇവ ലഭിക്കാന്&#x200d; വഴിയുണ്ടായിരുന്നു. മരണപ്പെടുന്ന പാപിയുടെ പാപങ്ങള്&#x200d; എല്ലാം പുരോഹിതന്&#x200d; ഏറ്റെടുക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. അല്ലെങ്കിലും അവരുടെ വിശ്വാസം മനുഷ്യരെല്ലാം പാപികളാണ് എന്നും ക്രിസ്തു ആ പാപങ്ങള്&#x200d; ഏറ്റുവാങ്ങാന്&#x200d; വന്നതാണ് എന്നുമാണല്ലോ. ചുരുക്കത്തില്&#x200d; മനുഷ്യന്റെ ശ്രമങ്ങള്&#x200d;ക്കോ കര്&#x200d;മ്മങ്ങള്&#x200d;ക്കോ യാതൊരു വിലയും പ്രതീക്ഷയും അവരുടെ ദര്&#x200d;ശനത്തില്&#x200d; ഇല്ലായിരുന്നു. ഭാരതീയ ധര്&#x200d;മ്മത്തിലാവട്ടെ ഓരോരുത്തരും കഴിഞ്ഞ ജന്മത്തിന്റെ നന്മയും തിന്മയും അനുഭവിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. അവിടെയും മനുഷ്യന്റെ കര്&#x200d;മ്മങ്ങള്&#x200d;ക്കോ പ്രാര്&#x200d;ഥനകള്&#x200d;ക്കോ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ബാക്കിയുള്ള മനുഷ്യര്&#x200d;ക്കൊന്നും തങ്ങളുടെ ജീവിതത്തില്&#x200d; അത്തരം ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അവര്&#x200d; ഒരു ദൈനംദിന ഒഴുക്കില്&#x200d; ഒഴുകുക മാത്രം ചെയ്യുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്&#x200d; മനുഷ്യരോട് നിങ്ങളുടെ കര്&#x200d;മ്മങ്ങള്&#x200d; ആണ് നിങ്ങളെ സ്വാധീനിക്കുക എന്നും നന്മ ചെയ്തവന് നന്മയും തിന്മ ചെയ്തവന് തിന്മയും പ്രതിഫലം ലഭിക്കും എന്നും തഖ്‌വാ എന്ന ജീവിത വിശുദ്ധിയാണ് വിജയത്തിന്റെ മാനദണ്ഡമെന്നും നബി(സ) പഠിപ്പിച്ചു. ഇതുവഴി മനുഷ്യന്&#x200d; ഒരു വലിയ പ്രതീക്ഷയിലേക്ക് കടക്കുകയായിരുന്നു. പ്രതീക്ഷകളാണ് മനുഷ്യനെ മുമ്പോട്ടു നയിക്കുന്ന ഏറ്റവും വലിയ ഘടകം. അതുണ്ടായാല്&#x200d; കര്&#x200d;മ്മങ്ങള്&#x200d;ക്ക് മനുഷ്യന്&#x200d; സന്നദ്ധനാകും. മറ്റു മതങ്ങളെ അപേക്ഷിച്ച് കര്&#x200d;മ്മങ്ങള്&#x200d; ഇസ്‌ലാമില്&#x200d; വളരെ കൂടുതലാണ്. എന്നിട്ടും യാതൊരു മടിയും മടുപ്പുമില്ലാതെ സത്യവിശ്വാസികള്&#x200d; അതിനു തയ്യാറാകുന്നത് ഈ പ്രതീക്ഷ കാരണമാണ്. അല്ലാഹു പറഞ്ഞു: &#8216;നബിയേ പറയുക. സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്&#x200d;ത്തിച്ചുപോയ എന്റെ ദാസന്മാരെ, അല്ലാഹുവിന്റെ കാരുണ്യത്തില്&#x200d; നിന്ന് നിങ്ങള്&#x200d; നിരാശപ്പെടരുത്&#8217; (സുമര്&#x200d;: 53).<br />
നബി(സ) സാധിപ്പിച്ചെടുത്ത വിപ്ലവങ്ങളുടെ പട്ടിക ഇവിടെയൊന്നും അവസാനിക്കുന്നില്ല. കാരണം, അത് മനുഷ്യന്റെ വ്യവഹാരങ്ങളെയെല്ലാം ചൂഴ്ന്നുനില്&#x200d;ക്കുകയാണ്. അവന്റെ സാമ്പത്തിക മേഖലയെ പോലെ.., അവന്റെ കുടുംബ വ്യവസ്ഥിതിയെ പോലെ.., അവന്റെ ആത്മീയവും ഭൗതികവുമായ എല്ലാ വ്യാപാരങ്ങളേയും പോലെ..</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-24-nov-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധൂര്‍ത്തും ദുര്‍വ്യയവും</title>
		<link>https://www.chandrikadaily.com/editorial-page-article-vellivelicham.html</link>
					<comments>https://www.chandrikadaily.com/editorial-page-article-vellivelicham.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 18 May 2017 19:45:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[th darimi]]></category>
		<category><![CDATA[vellivelicham]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29332</guid>

					<description><![CDATA[ടി.എച്ച് ദാരിമി ആ പ്രദേശത്തുകൂടെ കടന്നുപോകുമ്പോള്‍ ദയനീയമായ ആ കാഴ്ച ഇപ്പോഴും കാണാം. റോഡിനിരുവശങ്ങളിലും ടാങ്കുകള്‍ മുതല്‍ കുടങ്ങള്‍ വരെ വെള്ളം കയറ്റിവരുന്ന വെള്ളക്കച്ചവട വണ്ടികളെയും കാത്ത് നിരത്തിവെച്ചിരിക്കുന്നത്. ആ പ്രദേശത്തുള്ള കിണറുകളും ജലാശയങ്ങളും വറ്റിയിട്ട് ഒരു മാസത്തോളമായി. വെള്ളക്കച്ചവടക്കാരുടെ വണ്ടികളെ മാത്രം ആശ്രയിച്ചാണ് അവിടത്തുകാര്‍ കഴിയുന്നത്. കടുത്ത വേനലിന്റെ ചൂടില്‍ കിടന്നുപിടയുന്ന കേരളത്തില്‍ പലയിടത്തും അതൊരു പതിവു കാഴ്ച തന്നെയാണ്. അതിനിടയില്‍ ഒരു വലിയ വീട് ശ്രദ്ധയില്‍പെട്ടു. ആ പ്രദേശത്തെ അറിയപ്പെടുന്ന പണക്കാരന്റേതാണത്. എല്ലാ സൗകര്യങ്ങളുമുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ടി.എച്ച് ദാരിമി</strong></p>
<p>ആ പ്രദേശത്തുകൂടെ കടന്നുപോകുമ്പോള്&#x200d; ദയനീയമായ ആ കാഴ്ച ഇപ്പോഴും കാണാം. റോഡിനിരുവശങ്ങളിലും ടാങ്കുകള്&#x200d; മുതല്&#x200d; കുടങ്ങള്&#x200d; വരെ വെള്ളം കയറ്റിവരുന്ന വെള്ളക്കച്ചവട വണ്ടികളെയും കാത്ത് നിരത്തിവെച്ചിരിക്കുന്നത്. ആ പ്രദേശത്തുള്ള കിണറുകളും ജലാശയങ്ങളും വറ്റിയിട്ട് ഒരു മാസത്തോളമായി. വെള്ളക്കച്ചവടക്കാരുടെ വണ്ടികളെ മാത്രം ആശ്രയിച്ചാണ് അവിടത്തുകാര്&#x200d; കഴിയുന്നത്. കടുത്ത വേനലിന്റെ ചൂടില്&#x200d; കിടന്നുപിടയുന്ന കേരളത്തില്&#x200d; പലയിടത്തും അതൊരു പതിവു കാഴ്ച തന്നെയാണ്. അതിനിടയില്&#x200d; ഒരു വലിയ വീട് ശ്രദ്ധയില്&#x200d;പെട്ടു. ആ പ്രദേശത്തെ അറിയപ്പെടുന്ന പണക്കാരന്റേതാണത്. എല്ലാ സൗകര്യങ്ങളുമുള്ള ആ മാളികയുടെ വാതില്&#x200d;ക്കലാണ് കൂട്ടത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; ടാങ്കുകളും ഡ്രമ്മുകളും നിരത്തിവെച്ചിരിക്കുന്നത്. അവിടെ എത്തിയപ്പോള്&#x200d; അതിനെ കുറിച്ചൊന്ന് ചോദിച്ചറിയണം എന്ന താല്&#x200d;പര്യം. ഒരുപാട് അംഗങ്ങളുള്ളതോ അല്ലെങ്കില്&#x200d; ഒരുപാട് വെള്ളം വേണ്ട ഏതെങ്കിലും രോഗികളുള്ളതോ ആയ വീടാണോ എന്നൊക്കെയറിയാന്&#x200d; വേണ്ടി മാത്രം.<br />
ചോദിച്ചറിഞ്ഞപ്പോള്&#x200d;, ഒരു കുടുംബനാഥനും ഭാര്യയും രണ്ടു മക്കളും മാത്രം ജീവിക്കുന്ന വീടാണത് എന്ന് മനസിലായി. വീട്ടിലെ അംഗങ്ങളേക്കാള്&#x200d; അധികം വരുന്ന വേലക്കാരില്ലായിരുന്നുവെങ്കില്&#x200d; ആ വീട്ടിലെ പല മുറികളും ജനസാന്നിധ്യം അറിയുകതന്നെയില്ല. ഇത്രയും ചെറിയ വീട്ടുകാര്&#x200d;ക്ക് വേണ്ടിയാണ് ഈ കണ്ട പാത്രങ്ങളൊക്കെയും നിരത്തിവെച്ചിരിക്കുന്നത്. സമീപത്തുള്ളവര്&#x200d; ദിവസവും ഇരുനൂറ് രൂപ മുതല്&#x200d; നാനൂറ് രൂപക്ക് വരെ വെള്ളം വാങ്ങുമ്പോള്&#x200d; ഈ പണക്കാരന്&#x200d; രണ്ടായിരം രൂപയുടെ വെള്ളം വാങ്ങുമത്രെ. വേനല്&#x200d; പകരുന്ന ആത്മീയമോ ഭൗതികമോ ആയ സന്ദേശങ്ങളൊന്നും ഈ കുടുംബനാഥന്റെ ചെവിയിലൂടെ തരിമ്പും കടന്നില്ലല്ലോ എന്ന് ആലോചിച്ചുപോയി. പ്രകൃതി വഴി അല്ലാഹു നല്&#x200d;കുന്ന സന്ദേശങ്ങളെ പണം കൊണ്ട് നേരിടുകയാണ് അയാള്&#x200d;. ഏതു പ്രതിസന്ധിയിലും ധൂര്&#x200d;ത്ത് കൈവിടാന്&#x200d; അയാള്&#x200d; ഒരുക്കമല്ല.<br />
ഈ കാഴ്ച കൂട്ടിക്കൊണ്ടുപോയത് നബി (സ) തിരുമേനിയിലേക്കാണ്. ഒരിക്കല്&#x200d; സഅ്ദ് (റ) എന്ന സ്വഹാബി നമസ്‌കാരത്തിനു വേണ്ടി വുളൂഅ് ചെയ്യുന്നത് നബിയുടെ ശ്രദ്ധയില്&#x200d;പെട്ടു. ആത്മീയ ഔന്നിത്യം എമ്പാടുമുള്ള ആ സ്വഹാബി ഓരോ അവയവങ്ങളും ആവര്&#x200d;ത്തിച്ചാവര്&#x200d;ത്തിച്ച് കഴുകുകയായിരുന്നു. ഒരുപാട് വെള്ളം ഉപയോഗിച്ച് ആവശ്യത്തിലധികം പ്രാവശ്യം ഇങ്ങനെ ചെയ്യുന്നതു കണ്ട നബി തിരുമേനി അസ്വസ്ഥനായി. നബി ചോദിച്ചു: &#8216;എന്തൊരു ദുര്&#x200d;വ്യയമാണിത് സഅ്ദ്?&#8217;. നബിയുടെ ഇടപെടല്&#x200d; സഅ്ദി(റ)നെ ഉണര്&#x200d;ത്തി. നിഷ്‌കളങ്കമായ ഒരു പ്രകോപനമായിരുന്നു അതദ്ദേഹത്തിലുണ്ടാക്കിയത്. അദ്ദേഹം ചോദിച്ചു: &#8216;നബിയേ, വുളൂവിലും ദുര്&#x200d;വ്യയമുണ്ടോ?&#8217;. ഒരു ആരാധനയുടെ മുന്നൊരുക്കവും ഭാഗവും ആയതിനാല്&#x200d; എത്ര അധികം ചെയ്യുന്നുവോ അത്രയും അത് നന്നായിരിക്കുകയാകുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. അത് നബി (സ) തിരുത്തി. നബി (സ) പറഞ്ഞു: &#8216;ഉണ്ട്, നീ ഒരിക്കലും ദുര്&#x200d;വ്യയം ചെയ്യരുത്, ഒലിക്കുന്ന പുഴയില്&#x200d; നിന്നാണ് നീ വുളൂഅ് ചെയ്യുന്നതെങ്കിലും&#8217;. (അഹ്മദ്)<br />
ധൂര്&#x200d;ത്തും ദുര്&#x200d;വ്യയവും ഇസ്‌ലാം കണിശമായി താക്കീതു ചെയ്യുന്ന സ്വഭാവങ്ങളാണ്. അവയോട് അല്ലാഹുവിനുള്ള കഠിനമായ അനിഷ്ടം പല സൂക്തങ്ങളുടെയും വാക്കുകള്&#x200d;ക്കിടയില്&#x200d; കാണാം. ഉദാഹരണമായി അല്ലാഹു പറയുന്നു: &#8216;നീ ദുര്&#x200d;വ്യയം ചെയ്യരുത്. ദുര്&#x200d;വ്യയം ചെയ്യുന്നവര്&#x200d; പിശാചിന്റെ കൂട്ടുകാര്&#x200d; തന്നെയത്രെ&#8217; (ഇസ്‌റാഅ്: 27) ദുര്&#x200d;വ്യയം ചെയ്യുന്നവരെ പിശാചിന്റെ കൂട്ടുകാര്&#x200d; എന്നാണ് അല്ലാഹു വിളിച്ചിരിക്കുന്നത്. പിശാചിന്റെ ഏറ്റവും വലിയ സ്വഭാവം ദൈവത്തേയും ദൈവാനുഗ്രഹങ്ങളേയും നിഷേധിക്കാന്&#x200d; മനുഷ്യനെ പ്രേരിപ്പിക്കുക എന്നതാണ്. ധൂര്&#x200d;ത്തും ദുര്&#x200d;വ്യയവും ചെയ്യുന്നവനും സത്യത്തില്&#x200d; ഇതുതന്നെയാണ് ചെയ്യുന്നത്. കാരണം അല്ലാഹു തന്ന, തരുന്ന അനുഗ്രഹങ്ങളെ അനാവശ്യമായും നിഷ്ഗുണമായും ഉപയോഗിച്ച് കളയുക എന്നതാണല്ലോ ഇവിടെ മനുഷ്യന്&#x200d; ചെയ്യുന്നത്. ഇത് അനുഗ്രഹങ്ങളെയും അനുഗ്രഹിച്ചവനെയും നിഷേധിക്കുന്നതിനു തുല്യമാണ്. ആയത്തിന്റെ അവസാന ഭാഗത്ത് &#8216;പിശാച് തന്റെ നാഥനോട് നിഷേധം പുലര്&#x200d;ത്തുന്നവനാണ്&#8217; എന്നുകൂടി പറയുന്നത് ചേര്&#x200d;ത്തുവായിക്കുമ്പോള്&#x200d; ഈ ആശയം വ്യക്തമാകും. ഇസ്‌ലാമിന്റെ മഹത്തായ ദൗത്യങ്ങള്&#x200d; പരിചയപ്പെടുത്തി കൊണ്ട് നബി(സ) പറയുന്ന ഹദീസില്&#x200d; കാണാം: &#8216;അവന്&#x200d; അടിസ്ഥാനരഹിതങ്ങളായ വര്&#x200d;ത്തമാനങ്ങളെയും അനാവശ്യവും അമിതവുമായ ചോദ്യങ്ങളെയും ധനം വെറുതെ പാഴാക്കിക്കളയുന്നതിനെയും വെറുക്കുന്നു&#8217; എന്ന്. (മുസ്‌ലിം).<br />
ധൂര്&#x200d;ത്തും ദുര്&#x200d;വ്യവും നിഷിദ്ധമാകുവാനുള്ള മറ്റൊരു കാരണം അത് അന്യരുടെ അവകാശങ്ങളെ കവരുന്നു എന്നതാണ്. ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്നവര്&#x200d;ക്കും വരാനിരിക്കുന്ന തലമുറകള്&#x200d;ക്കും വേണ്ടി സ്രഷ്ടാവ് കനിയുന്നതാണ് അനുഗ്രഹങ്ങളെല്ലാം. അതില്&#x200d; വെള്ളം പോലെ പൊതുവായവയിലെല്ലാം മറ്റുള്ളവരുടെ അവകാശങ്ങള്&#x200d; കൂടിക്കിടപ്പുണ്ട്. ആകാശമേലാപ്പ് തുറന്ന് ഈ അനുഗ്രഹങ്ങളെ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കുകയാണ് സ്രഷ്ടാവ് ചെയ്യുന്നത്. വിധിപോലെ അതിന്റെ പങ്ക് ഓരോരുത്തരിലും എത്തിച്ചേരുന്നു. ഓരോരുത്തര്&#x200d;ക്കും ലഭിക്കുന്നതില്&#x200d; ഏറ്റവ്യത്യാസങ്ങളുണ്ടാവാം. കൂട്ടത്തില്&#x200d; വലുതും അധികവും ലഭിച്ചവരോട് ലഭിക്കാത്തവര്&#x200d;ക്കും മതിയാകാത്തവര്&#x200d;ക്കും നല്&#x200d;കുവാന്&#x200d; അല്ലാഹു ആവശ്യപ്പെടുന്നു. അതവര്&#x200d; നല്&#x200d;കുവാനും വകവെച്ചുകൊടുക്കുവാനും തയ്യാറാവുന്നുണ്ടോ എന്ന് പരീക്ഷിക്കാന്&#x200d; വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു പൊതുവിതരണം നടത്തുന്നത്. തനിക്കു ലഭിച്ചതില്&#x200d; നിന്ന് ലഭിക്കാത്തവര്&#x200d;ക്കും മതിയാവാത്തവര്&#x200d;ക്കും കൊടുക്കാന്&#x200d; താന്&#x200d; ധാര്&#x200d;മ്മികമായി ബാധ്യസ്ഥനാണ് എന്ന് തിരിച്ചറിയുകയും അങ്ങനെ നല്&#x200d;കുകയും ചെയ്യുന്നവര്&#x200d; ഈ പരീക്ഷയില്&#x200d; ജയിക്കുന്നു. അല്ലാത്തവര്&#x200d; പരാചയപ്പെടുന്നു. ദുര്&#x200d;വ്യയം ചെയ്യുന്നവര്&#x200d; ധാര്&#x200d;മ്മികമായി പരാചയപ്പെടുന്നത് ഇങ്ങനെയാണ്. കാരണം അവര്&#x200d; തങ്ങളുടെ അഹങ്കാരവും ആഢംബര ഭ്രമവും കാരണം മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുകയാണ്. ഇത് അക്രമമാണ്.<br />
ധൂര്&#x200d;ത്തും ദുര്&#x200d;വ്യവും തികച്ചും നിരര്&#x200d;ഥകങ്ങളാണ് എന്നതുകൂടി ഇവയെ നിഷിദ്ധമാക്കുന്നതിനു പിന്നിലുണ്ട്. കാരണം ധൂര്&#x200d;ത്തും ദുര്&#x200d;വ്യയവും വെറും പ്രകടനപരതക്കുവേണ്ടി മാത്രമുള്ളതാണ്. ഒരാള്&#x200d; തന്റെ ആവശ്യം നിറവേറ്റുന്നതിനുവേണ്ടി ഏത് അനുഗ്രഹത്തെ ഉപയോഗപ്പെടുത്തുന്നതും ധൂര്&#x200d;ത്തല്ല. മറിച്ച് യാതൊരു ആവശ്യവുമില്ലാതെ സ്വത്തും അനുഗ്രഹങ്ങളും വെറുതെ പാഴാക്കിക്കളയുന്നതാണ് ധൂര്&#x200d;ത്തിന്റെ പരിധിയില്&#x200d; വരുന്നത്. ഇങ്ങനെ ചെയ്യുന്നതാവട്ടെ മറ്റുള്ളവരെ കാണിക്കാനും മറ്റുള്ളവരുടെ മുമ്പില്&#x200d; ഒന്ന് മാറുവിരിക്കാനും വേണ്ടി മാത്രമുള്ളതാണ്. ഉദാഹരണമായി ഒരു വലിയ വീടെടുക്കാം. കൂട്ടുകുടുംബങ്ങളില്&#x200d; നിന്ന് എത്രയും വേഗം രക്ഷപ്പെടണം എന്നാഗ്രഹിക്കുന്ന ഒരാള്&#x200d;ക്ക് തന്റെ കൊച്ചുകുടുംബവുമായി കഴിയാന്&#x200d; വേണ്ട അത്ര പോന്ന വീടല്ല അയാളുണ്ടാക്കുന്നത്. ആവശ്യമില്ലാതെ ഒരു പാട് റൂമുകള്&#x200d; കൂട്ടിച്ചേര്&#x200d;ത്ത് വലിയ ഒരു കൊട്ടാരം തന്നെ നിര്&#x200d;മ്മിക്കുന്നു. അയാള്&#x200d; നിര്&#x200d;മ്മിക്കുന്ന റൂമുകള്&#x200d; കൊണ്ട് അയാള്&#x200d;ക്ക് മറ്റുള്ളവരുടെ മുമ്പില്&#x200d; മാറുവിരിക്കാം എന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ല. വീടിനെ മോടി പിടിപ്പിക്കാന്&#x200d; വേണ്ടി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഈ ലക്ഷങ്ങളും മറ്റുള്ളവരുടെ കണ്ണുകളെ ആനന്ദിപ്പിക്കുകയോ അസൂയപ്പെടുത്തുകയോ ചെയ്യാന്&#x200d; വേണ്ടി മാത്രമുള്ളതാണ്. വീടിനുള്ളില്&#x200d; നിരത്തുന്ന ഫര്&#x200d;ണിച്ചറുകളുടെ കാര്യവും തഥൈവ. വില കൂടിയ സൗകര്യങ്ങള്&#x200d; ഉപയോഗപ്പെടുത്തുമ്പോള്&#x200d; അത് മനസ്സമാധാനത്തിനെങ്കിലും ഉപകാരപ്പെടുമെങ്കില്&#x200d; ആ ഒരു അര്&#x200d;ഥമെങ്കിലും ഉണ്ടായിരുന്നേനെ. സ്വന്തമോ കുടുംബാംഗങ്ങളുടെയോ ശരീരത്തിനോ മനസ്സിനോ യാതൊരു ഗുണവും പകരുന്നില്ലാത്ത ഈ ഗേഹങ്ങള്&#x200d; വെറും പ്രകടനപരതയുടെ മാത്രം സിംബലുകളായി മാറുകയാണ്. വീട് ഒരു ഉദാഹരണം മാത്രം. ആഭരണങ്ങള്&#x200d;, ആഘോഷങ്ങള്&#x200d; തുടങ്ങി ആ പട്ടിക നീണ്ടുകിടക്കുകയാണ്.<br />
ധൂര്&#x200d;ത്തും ദുര്&#x200d;വ്യയവും മനുഷ്യനെ ദൈവ നിന്ദയിലേക്കും ശാപ കോപങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു എന്നതിന് ഖുര്&#x200d;ആന്&#x200d; പറഞ്ഞുതരുന്ന ചരിത്രമാണ് ആദ്, സമൂദ്, ഫറോവന്&#x200d; ജനതകളുടേത്. ആരോഗ്യവും സാമ്പത്തികാഭിവൃദ്ധിയും അധികാരവും എമ്പാടുമുണ്ടായിരുന്ന അവര്&#x200d; ധൂര്&#x200d;ത്തന്മാരും അഹങ്കാരികളുമായി മാറി. പാറകള്&#x200d; തുരന്നും വലിയ സ്തൂപങ്ങള്&#x200d; ഉയര്&#x200d;ത്തിയും വലിയ വീടുകളുണ്ടാക്കിയ ആ ജനത തങ്ങളുടെ ധൂര്&#x200d;ത്തിലൂടെ അഹങ്കാരത്തിലേക്കും അതുവഴി ദൈവ നിന്ദയിലേക്കും എത്തിപ്പെട്ടു. കടുത്ത കൊടുങ്കാറ്റ് കൊണ്ടൂം പ്രകൃതിക്ഷോഭം കൊണ്ടും അവരെകൊണ്ട് അല്ലാഹു അതിനു വില നല്&#x200d;കിച്ചു എന്നത് അല്&#x200d; ബലദ്, അല്&#x200d; ഹാഖ, അല്&#x200d; ഫജ്ര്&#x200d; തുടങ്ങിയ സൂറകളില്&#x200d; പറയുന്നുണ്ട്. അന്ത്യനാള്&#x200d; വരേക്കും നിലനില്&#x200d;ക്കുന്ന ഖുര്&#x200d;ആനില്&#x200d; പറഞ്ഞു എന്നതിനുമപ്പുറം സിറിയയിലെ പെട്രാ മുതല്&#x200d; സഊദിയിലെ തബൂക്ക് വരേയുള്ള പ്രദേശങ്ങളില്&#x200d; ആ ദുരന്തത്തിന്റെ ബാക്കിചിത്രങ്ങള്&#x200d; നമുക്കിപ്പോഴും കാണാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-vellivelicham.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
