<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Thaj mahal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thaj-mahal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 23 Dec 2022 04:32:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Thaj mahal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>താജ്മഹലില്&#x200d; പ്രവേശിക്കാന്&#x200d; കോവിഡ് പരിശോധന</title>
		<link>https://www.chandrikadaily.com/inspection-to-enter-the-taj-mahal-covid-test.html</link>
					<comments>https://www.chandrikadaily.com/inspection-to-enter-the-taj-mahal-covid-test.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 23 Dec 2022 04:32:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid]]></category>
		<category><![CDATA[Thaj mahal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228243</guid>

					<description><![CDATA[ആഗ്ര: രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങള്&#x200d; കര്&#x200d;ശനമാക്കുമെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;ക്കിടെ താജ്മഹലില്&#x200d; പ്രവേശിക്കാന്&#x200d; കോവിഡ് പരിശോധന നിര്&#x200d;ബന്ധമാക്കി. രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചവര്&#x200d;ക്ക് മാത്രമാണ് താജ് മഹലില്&#x200d; പ്രവേശനം അനുവദിക്കുക. നിബന്ധന എല്ലാ സന്ദര്&#x200d;ശകര്&#x200d;ക്കും ബാധകമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ദിവസേന നിരവധി വിനോദ സഞ്ചാരികള്&#x200d; എത്തുന്ന ഇടമായത് കണക്കിലെടുത്താണ് നിയന്ത്രണം. ചൈന, ബ്രസീല്&#x200d;, ദക്ഷിണ കൊറിയ, ജപ്പാന്&#x200d; എന്നിവിടങ്ങളില്&#x200d; വലിയ രീതിയില്&#x200d; കോവിഡ് കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതിന് പിന്നാലെയാണ് നീക്കം. രോഗ ബാധ തടയുന്നതിനായി ഇതിനോടകം ജില്ലാ ഭരണകൂടം ടെസ്റ്റിംഗ് [&#8230;]]]></description>
										<content:encoded><![CDATA[<p>ആഗ്ര: രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങള്&#x200d; കര്&#x200d;ശനമാക്കുമെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;ക്കിടെ താജ്മഹലില്&#x200d; പ്രവേശിക്കാന്&#x200d; കോവിഡ് പരിശോധന നിര്&#x200d;ബന്ധമാക്കി. രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചവര്&#x200d;ക്ക് മാത്രമാണ് താജ് മഹലില്&#x200d; പ്രവേശനം അനുവദിക്കുക. നിബന്ധന എല്ലാ സന്ദര്&#x200d;ശകര്&#x200d;ക്കും ബാധകമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.</p>
<p>ദിവസേന നിരവധി വിനോദ സഞ്ചാരികള്&#x200d; എത്തുന്ന ഇടമായത് കണക്കിലെടുത്താണ് നിയന്ത്രണം. ചൈന, ബ്രസീല്&#x200d;, ദക്ഷിണ കൊറിയ, ജപ്പാന്&#x200d; എന്നിവിടങ്ങളില്&#x200d; വലിയ രീതിയില്&#x200d; കോവിഡ് കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതിന് പിന്നാലെയാണ് നീക്കം. രോഗ ബാധ തടയുന്നതിനായി ഇതിനോടകം ജില്ലാ ഭരണകൂടം ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്. ജാഗ്രതാ നിര്&#x200d;ദ്ദേശമുള്ളതിനാല്&#x200d; ടെസ്റ്റിംഗ് അല്ലാതെ വേറെ മാര്&#x200d;ഗമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ക്രിസ്മസ്, ന്യൂഇയര്&#x200d; ആഘോഷങ്ങളുടെ ഭാഗമായി താജ്മഹലിലേക്ക് വന്&#x200d; തോതില്&#x200d; സഞ്ചാരികളെത്തുമെന്നാണ് കണക്കുകൂട്ടല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inspection-to-enter-the-taj-mahal-covid-test.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ്മഹലിനെ വീണ്ടും അവഗണിച്ച് യോഗി; സര്&#x200d;ക്കാരിന്റെ ടൂറിസ്റ്റ് പട്ടികയില്&#x200d; നിന്ന് ഇത്തവണയും ഒഴിവാക്കി</title>
		<link>https://www.chandrikadaily.com/up-government-reject-thajmahal-news.html</link>
					<comments>https://www.chandrikadaily.com/up-government-reject-thajmahal-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 29 Sep 2020 07:46:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Thaj mahal]]></category>
		<category><![CDATA[yogi adithya nadh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157318</guid>

					<description><![CDATA[ഏറ്റവും കൂടുതല്&#x200d; വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെത്തുന്ന ലോകത്തെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്&#x200d;. പ്രതിവര്&#x200d;ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് താജ്മഹല്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; എത്തുന്നത്. ഇത്രയേറെ പ്രാധാന്യമുള്ള താജ്മഹലിനെയാണ് യോഗി ആദിത്യനാഥ് സര്&#x200d;ക്കാര്&#x200d; വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്&#x200d; നിന്ന് പുറത്താക്കിയത്.]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ വീണ്ടും ടൂറിസ്റ്റ് പട്ടികയില്&#x200d; നിന്ന് ഒഴിവാക്കി ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാര്&#x200d;. കഴിഞ്ഞ ദിവസം ഇറക്കിയ ടൂറിസം വകുപ്പിന്റെ ഔദ്യോഗിക പരസ്യത്തില്&#x200d; താജ്മഹലില്ല. നേരത്തേയും ടൂറിസ്റ്റ് പട്ടികയില്&#x200d; നിന്ന് താജ്മഹലിനെ ഒഴിവാക്കിയിരുന്നു.</p>
<p>ഏറ്റവും കൂടുതല്&#x200d; വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെത്തുന്ന ലോകത്തെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്&#x200d;. പ്രതിവര്&#x200d;ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് താജ്മഹല്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; എത്തുന്നത്. ഇത്രയേറെ പ്രാധാന്യമുള്ള താജ്മഹലിനെയാണ് യോഗി ആദിത്യനാഥ് സര്&#x200d;ക്കാര്&#x200d; വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്&#x200d; നിന്ന് പുറത്താക്കിയത്.</p>
<p>കോവിഡ് 19 വ്യാപനത്തെത്തുടര്&#x200d;ന്നു ആറു മാസത്തിനുശേഷം താജ്മഹല്&#x200d; വീണ്ടും സന്ദര്&#x200d;ശകര്&#x200d;ക്കായി തുറന്നിരുന്നു. കഴിഞ്ഞ മാര്&#x200d;ച്ച് 17നാണ് താജ്മഹലില്&#x200d; സന്ദര്&#x200d;ശക വിലക്ക് ഏര്&#x200d;പ്പെടുത്തിയത്. രാജ്യം അണ്&#x200d;ലോക്ക് നാലിലേക്കു കടന്നതിനെത്തുടര്&#x200d;ന്നാണ് സന്ദര്&#x200d;ശകര്&#x200d;ക്ക് അനുമതി നല്&#x200d;കിയത്.</p>
<p>എന്നാല്&#x200d;, മുഴുവന്&#x200d; പേരും മാസ്‌കും സാമൂഹിക അകലവുമുള്&#x200d;പ്പെടെ കൊവിഡ് 19 പ്രോട്ടൊകോളുകള്&#x200d; പാലിക്കണം. ഗ്രൂപ്പ് ഫോട്ടൊകള്&#x200d; എടുക്കുന്നതും അനുവദിക്കില്ല. ദിവസം പരമാവധി 5000 പേര്&#x200d;ക്കേ സന്ദര്&#x200d;ശനം അനുവദിക്കൂ. ചൈനീസ് പൗരന്&#x200d; ലിയാങ് ചിയാ ചെങ് ആയിരുന്നു ആദ്യ സന്ദര്&#x200d;ശകന്&#x200d;. മുഴുവന്&#x200d; പേര്&#x200d;ക്കും തെര്&#x200d;മല്&#x200d; സ്‌ക്രീനിങും ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-government-reject-thajmahal-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ്മഹല്&#x200d;: കേന്ദ്രസര്&#x200d;ക്കാരിനും യു.പി സര്&#x200d;ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/supreme-court-against-modi-yogi-governments-on-thajmahal-issue-news.html</link>
					<comments>https://www.chandrikadaily.com/supreme-court-against-modi-yogi-governments-on-thajmahal-issue-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Feb 2018 07:45:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[Thaj mahal]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69043</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: താജ്മഹല്&#x200d; സംരക്ഷണ ഹര്&#x200d;ജിയില്&#x200d; കേന്ദ്രസര്&#x200d;ക്കാരിനും ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്&#x200d;ശനം. താജ്മഹല്&#x200d; സംരക്ഷിക്കുന്നതിനുള്ള പദ്ധതി നാലാഴ്ചക്കകം നല്&#x200d;കണമെന്ന് സുപ്രീംകോടതി യുപി സര്&#x200d;ക്കാരിന് നിര്&#x200d;ദേശം നല്&#x200d;കി. മദന്&#x200d; ബി ലോകൂര്&#x200d;, ദീപക് ഗുപ്ത എന്നിവരടങ്ങടങ്ങിയ രണ്ടംഗ ബഞ്ചിന്റേതാണ് ഉത്തരവ്. താജ്മഹല്&#x200d; സംരക്ഷിക്കണമെന്നും, മലിനീകരണം തടയണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഹര്&#x200d;ജി. താജ്മഹലുമായി ബന്ധപ്പെട്ട് ഉയര്&#x200d;ന്നുവരുന്ന പ്രശ്‌നങ്ങള്&#x200d; നേരിടുന്നതില്&#x200d; കേന്ദ്രസര്&#x200d;ക്കാരും ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരും ഒരു പോലെ പരാജയപ്പെട്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിഷയത്തില്&#x200d; കടുത്ത അതൃപ്തിയും അറിയിച്ചു. താജ്മഹല്&#x200d; സംരക്ഷിക്കുന്നതിന് വിശദമായ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: താജ്മഹല്&#x200d; സംരക്ഷണ ഹര്&#x200d;ജിയില്&#x200d; കേന്ദ്രസര്&#x200d;ക്കാരിനും ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്&#x200d;ശനം. താജ്മഹല്&#x200d; സംരക്ഷിക്കുന്നതിനുള്ള പദ്ധതി നാലാഴ്ചക്കകം നല്&#x200d;കണമെന്ന് സുപ്രീംകോടതി യുപി സര്&#x200d;ക്കാരിന് നിര്&#x200d;ദേശം നല്&#x200d;കി. മദന്&#x200d; ബി ലോകൂര്&#x200d;, ദീപക് ഗുപ്ത എന്നിവരടങ്ങടങ്ങിയ രണ്ടംഗ ബഞ്ചിന്റേതാണ് ഉത്തരവ്. താജ്മഹല്&#x200d; സംരക്ഷിക്കണമെന്നും, മലിനീകരണം തടയണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഹര്&#x200d;ജി.</p>
<p>താജ്മഹലുമായി ബന്ധപ്പെട്ട് ഉയര്&#x200d;ന്നുവരുന്ന പ്രശ്‌നങ്ങള്&#x200d; നേരിടുന്നതില്&#x200d; കേന്ദ്രസര്&#x200d;ക്കാരും ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരും ഒരു പോലെ പരാജയപ്പെട്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിഷയത്തില്&#x200d; കടുത്ത അതൃപ്തിയും അറിയിച്ചു. താജ്മഹല്&#x200d; സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതി നാലാഴ്ചക്കകം സമര്&#x200d;പ്പിക്കാനും ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.</p>
<p>ഇപ്പോഴുള്ള നടപടികള്&#x200d; കൊണ്ട് താജ്മഹലിനെ സംരക്ഷിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അടുത്ത തലമുറകള്&#x200d;ക്ക് വേണ്ടിയും താജ്മഹല്&#x200d; നിലനിര്&#x200d;ത്താനാവശ്യമായ പദ്ധതിയാണ് നടപ്പാക്കേണ്ടതെന്നും വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-against-modi-yogi-governments-on-thajmahal-issue-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;താജ്മഹലിനു ശേഷം ഡല്&#x200d;ഹി ജുമാമസ്ജിദ്&#8217;; ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമെന്ന് ബി.ജെപി.എം.പി വിനയ് കത്യാര്&#x200d;</title>
		<link>https://www.chandrikadaily.com/vinay-katiyar-says-delhis-jama-masjid-was-jamuna-devi-temple-news.html</link>
					<comments>https://www.chandrikadaily.com/vinay-katiyar-says-delhis-jama-masjid-was-jamuna-devi-temple-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Dec 2017 09:46:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[delhi juma masjid]]></category>
		<category><![CDATA[Thaj mahal]]></category>
		<category><![CDATA[vinay kathyar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58313</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: താജ്മഹലിനെക്കുറിച്ചുള്ള വര്&#x200d;ഗ്ഗീയ പരാമര്&#x200d;ശങ്ങള്&#x200d;ക്കുശേഷം ഡല്&#x200d;ഹി ജുമാമസ്ജിദിനു നേരെയും വര്&#x200d;ഗ്ഗീയ വിഷവുമായി ബി.ജെപി.എം.പി വിനയ് കത്യാര്&#x200d;. ഡല്&#x200d;ഹി ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമാണെന്ന് വിനയ് കത്യാര്&#x200d; പറഞ്ഞു. ഡല്&#x200d;ഹി ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമാണെന്നും ഇത് പിന്നീട് ജുമാ മസ്ജിദ് ആയി മാറിയെന്നും ബജ്രംഗ്ദള്&#x200d; നേതാവ് കൂടിയായ വിനയ് കത്യാര്&#x200d; പറയുന്നു. ഏകദേശം ആറായിരത്തോളം സ്ഥലങ്ങള്&#x200d; മുഗള്&#x200d; ഭരണക്കാര്&#x200d; തകര്&#x200d;ത്തുകളഞ്ഞു. താജ്മഹലിനെപ്പോലെ മുഗള്&#x200d; ഭരണ കാലത്ത് യമുന ദേവി ക്ഷേത്രത്തെ ജുമാ മസ്ജിദാക്കി മാറ്റിയതാണ്. മുഗള്&#x200d; ഭരണത്തിന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: താജ്മഹലിനെക്കുറിച്ചുള്ള വര്&#x200d;ഗ്ഗീയ പരാമര്&#x200d;ശങ്ങള്&#x200d;ക്കുശേഷം ഡല്&#x200d;ഹി ജുമാമസ്ജിദിനു നേരെയും വര്&#x200d;ഗ്ഗീയ വിഷവുമായി ബി.ജെപി.എം.പി വിനയ് കത്യാര്&#x200d;. ഡല്&#x200d;ഹി ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമാണെന്ന് വിനയ് കത്യാര്&#x200d; പറഞ്ഞു.</p>
<p>ഡല്&#x200d;ഹി ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമാണെന്നും ഇത് പിന്നീട് ജുമാ മസ്ജിദ് ആയി മാറിയെന്നും ബജ്രംഗ്ദള്&#x200d; നേതാവ് കൂടിയായ വിനയ് കത്യാര്&#x200d; പറയുന്നു. ഏകദേശം ആറായിരത്തോളം സ്ഥലങ്ങള്&#x200d; മുഗള്&#x200d; ഭരണക്കാര്&#x200d; തകര്&#x200d;ത്തുകളഞ്ഞു. താജ്മഹലിനെപ്പോലെ മുഗള്&#x200d; ഭരണ കാലത്ത് യമുന ദേവി ക്ഷേത്രത്തെ ജുമാ മസ്ജിദാക്കി മാറ്റിയതാണ്. മുഗള്&#x200d; ഭരണത്തിന് മുമ്പ് ഇത് യമുന ദേവി ക്ഷേത്രമായിരുന്നുവെന്നും കത്യാര്&#x200d; പറഞ്ഞു.</p>
<p>17-ാം നൂറ്റാണ്ടില്&#x200d; ഷാജഹാന്&#x200d; ചക്രവര്&#x200d;ത്തിയാണ് ഡല്&#x200d;ഹി ജുമാമസ്ജിദും ചെങ്കോട്ടയും താജ്മഹലും പണി കഴിപ്പിച്ചത്. നേരത്തെ താജ് മഹല്&#x200d; മുമ്പ് തേജോ മഹാലയയുമാണെന്ന വാദവുമായി കത്യാര്&#x200d; രംഗത്തുവന്നിരുന്നു. ഇതിനുശേഷം താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്&#x200d; തലപൊക്കുകയായിരുന്നു. ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിന്റെ ടൂറിസം പട്ടികയില്&#x200d; നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് വന്&#x200d;വിവാദമായിരുന്നു. തുടര്&#x200d;ന്ന് താജ്മഹലിലേക്കുള്ള യോഗിയുടെ സന്ദര്&#x200d;ശനവും നടന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vinay-katiyar-says-delhis-jama-masjid-was-jamuna-devi-temple-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ്മഹലും വിഭാഗീയ രാഷ്ട്രീയക്കാരുടെ ലക്ഷ്യവും</title>
		<link>https://www.chandrikadaily.com/social-audit-ram-ouniyani-article-29-10-2017.html</link>
					<comments>https://www.chandrikadaily.com/social-audit-ram-ouniyani-article-29-10-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Oct 2017 17:49:37 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[Thaj mahal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50459</guid>

					<description><![CDATA[സോഷ്യല്‍ ഓഡിറ്റ് ഡോ. രാംപുനിയാനി പ്രകൃതി സൗന്ദര്യത്തിനു പുറമെ ഇന്ത്യക്കു സമ്മാനിക്കപ്പെട്ട മനുഷ്യനിര്‍മ്മിത അത്ഭുതമാണ് താജ് മഹല്‍. ഇന്ത്യക്കാരെ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ആകര്‍ഷിക്കുന്നതാണിത്. തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്റെ ഓര്‍മ്മക്കായി ഷാജഹാന്‍ ചക്രവര്‍ത്തിയാണിത് പണിതത്. ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതും യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയതുമാണ്. കാലത്തിന്റെ പൂങ്കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളിയാണ് താജ്മഹലെന്നാണ് രവീന്ദ്രനാഥ ടാഗോര്‍ വൈകാരികമായി വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന താജ്മഹല്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ടൂറിസ്റ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സോഷ്യല്&#x200d; ഓഡിറ്റ്</strong><br />
<strong>ഡോ. രാംപുനിയാനി</strong></p>
<p><strong>പ്ര</strong>കൃതി സൗന്ദര്യത്തിനു പുറമെ ഇന്ത്യക്കു സമ്മാനിക്കപ്പെട്ട മനുഷ്യനിര്&#x200d;മ്മിത അത്ഭുതമാണ് താജ് മഹല്&#x200d;. ഇന്ത്യക്കാരെ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ആകര്&#x200d;ഷിക്കുന്നതാണിത്. തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്റെ ഓര്&#x200d;മ്മക്കായി ഷാജഹാന്&#x200d; ചക്രവര്&#x200d;ത്തിയാണിത് പണിതത്. ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതും യുനെസ്‌കോ പൈതൃക പട്ടികയില്&#x200d; ഇടം നേടിയതുമാണ്. കാലത്തിന്റെ പൂങ്കവിളില്&#x200d; വീണ കണ്ണുനീര്&#x200d;ത്തുള്ളിയാണ് താജ്മഹലെന്നാണ് രവീന്ദ്രനാഥ ടാഗോര്&#x200d; വൈകാരികമായി വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്&#x200d;ഷിക്കുന്ന താജ്മഹല്&#x200d; ഇന്ത്യയിലെ ഒന്നാം നമ്പര്&#x200d; ടൂറിസ്റ്റ് കേന്ദ്രമാണെന്നതില്&#x200d; തര്&#x200d;ക്കമില്ല.</p>
<p>എന്നാല്&#x200d; ഉത്തര്&#x200d;പ്രദേശിലെ യോഗി സര്&#x200d;ക്കാറിനെ സംബന്ധിച്ച് ഇതൊന്നും ആശങ്കയുളവാക്കുന്ന കാര്യമല്ല. അധികാരത്തില്&#x200d; ആറ് മാസം പൂര്&#x200d;ത്തിയാകുന്ന സര്&#x200d;ക്കാര്&#x200d; ഇയ്യിടെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് &#8216;ഉത്തര്&#x200d;പ്രദേശ് പര്യടന്&#x200d; അപാര്&#x200d; സംഭാവനായേന്&#x200d;'(ഉത്തര്&#x200d; പ്രദേശ് ടൂറിസം: അനന്ത സാധ്യതകള്&#x200d;) എന്ന പേരില്&#x200d; ബ്രോഷര്&#x200d; പുറത്തിറക്കിയിരുന്നു. ഉത്തര്&#x200d;പ്രദേശിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്&#x200d; വ്യക്തമാക്കുന്നതായിരുന്നു ഈ ലഘുലേഖ.</p>
<p>ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യ പുരോഹിതനായ ഗോരഖ്‌നാഥ് പീഠത്തിന്റെതുള്&#x200d;പെടെ സംസ്ഥാനത്തെ മറ്റ് നിരവധി സ്ഥലങ്ങളെയും ടൂറിസത്തിന് സാധ്യതയുള്ള മത കേന്ദ്രങ്ങളെ വരെ വിശദീകരിക്കുമ്പോഴാണ് താജ്മഹലിനെ ഒഴിവാക്കിയത്. ഏറ്റവും പ്രശസ്തമായ ടൂറിസം കേന്ദ്രമായ താജ്മഹലിനെ ഒഴിവാക്കുന്നതെന്തിനാണ് എന്നതാണ് ചോദ്യം.</p>
<p>താജ്മഹല്&#x200d; ഇന്ത്യന്&#x200d; സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് യോഗി തറപ്പിച്ച് പറഞ്ഞിരുന്നു. ഇന്ത്യ സന്ദര്&#x200d;ശിക്കുന്ന മറ്റു രാജ്യത്തെ ഉന്നത വ്യക്തിത്വങ്ങള്&#x200d;ക്ക് താജ്മഹലിന്റെ മാതൃക സമ്മാനിക്കുന്നത് നിര്&#x200d;ത്തലാക്കണമെന്നും പകരം ഇന്ത്യന്&#x200d; സംസ്‌കാരത്തിന്റെ പ്രതിരൂപമായ ഗീതയോ രാമായണമോ നല്&#x200d;കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താജിന്റെ കാര്യത്തില്&#x200d; യോഗിയുടെ വര്&#x200d;ഗീയ ചായ്‌വും ഉത്തര്&#x200d;പ്രദേശ് ഭരണകൂടത്തിന്റെ നീക്കവും വളരെ വ്യക്തമാണ്. താജ് ഇന്ത്യന്&#x200d; സംസ്‌കാരത്തിന്റെ ഭാഗംതന്നെയാണെന്നും എന്നാല്&#x200d; പ്രോത്സാഹനം ആവശ്യമുള്ള കേന്ദ്രങ്ങള്&#x200d; മാത്രമേ ലഘുലേഖയില്&#x200d; പരാമര്&#x200d;ശിച്ചിട്ടുള്ളുവെന്നുമാണ് വിഷയം മാധ്യമങ്ങളിലൂടെ വിമര്&#x200d;ശനവിധേയമായപ്പോള്&#x200d; ബന്ധപ്പെട്ട മന്ത്രിമാര്&#x200d; വ്യക്തമാക്കിയത്. താജിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആഗ്രയില്&#x200d; അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള പദ്ധതിയും പരിഗണനയിലാണെന്നും അവര്&#x200d; വ്യക്തമാക്കുകയുണ്ടായി.</p>
<p>പിന്നീട് ബി.ജെ.പി കേന്ദ്രത്തില്&#x200d; നിന്ന് അനേകം ശബ്ദങ്ങളാണ് പുറത്തുവന്നത്. അതൊരു ഹൈന്ദവ ക്ഷേത്രമായിരുന്നു, അനന്തര ഫലമൊന്നുമില്ലാത്ത സ്മാരക കെട്ടിടമാണ്, അത് ഇന്ത്യയുടെ അടിമത്തത്തെ പ്രതിഫലിപ്പിക്കുന്നതാണ്&#8230; തുടങ്ങിയ അഭിപ്രായങ്ങള്&#x200d; ഉയര്&#x200d;ന്നു. മുസ്‌ലിം രാജാക്കന്മാര്&#x200d; പണിത സ്മാരകങ്ങളെക്കുറിച്ചുള്ള പാര്&#x200d;ട്ടി തന്ത്രത്തിന്റെ ഇപ്പോഴത്തെ മാറ്റം പ്രതിഫലിച്ചത് ബി.ജെ.പി നേതാക്കളിലൊരാളായ സംഗീത് സോമിന്റെ വാക്കുകളിലാണ്. താജ്മഹലുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: &#8216;സംസ്ഥാന സര്&#x200d;ക്കാറിന്റെ ടൂറിസം ബുക്‌ലെറ്റില്&#x200d; നിന്ന് താജ്മഹലിനെ ഒഴിവാക്കിയതില്&#x200d; പലരും ദുഃഖിച്ചു. ചരിത്രം എന്താണ് നമ്മോട് പറയുന്നത്? താജ്മഹല്&#x200d; പണിതയാള്&#x200d; പിതാവിനെ ജയിലിലടച്ചയാളാണെന്നാണ് ചരിത്രം&#8230;ഈ സ്മാരകത്തിന്റെ നിര്&#x200d;മ്മാതാവ് യു.പിയില്&#x200d; നിന്നും ഇന്ത്യയില്&#x200d; നിന്നും ഹിന്ദുക്കളെ പുറത്താക്കിയയാളാണ്. ഇത് വളരെ സങ്കടകരമാണ്. അത്തരക്കാര്&#x200d; ഇപ്പോഴും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെന്നത് നിര്&#x200d;ഭാഗ്യകരമാണ്&#8217;<br />
യാദൃച്ഛികമാകാം, കഴിഞ്ഞ ഏതാനും വര്&#x200d;ഷങ്ങളായി താജ്മഹലിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കില്&#x200d; കുറവുവന്നിട്ടുണ്ട്. അതിനാല്&#x200d; വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്&#x200d; താജ്മഹലിനെ പ്രോത്സാഹിപ്പിക്കേണ്ട അടിയന്തര സാഹചര്യമാണ് നിലനില്&#x200d;ക്കുന്നത്. താജ് മഹലിനെക്കുറിച്ചുള്ള വിവരണം എന്തുകൊണ്ട് ആദ്യം വന്നില്ല എന്നതാണ് ചോദ്യം. ഏത് പശ്ചാത്തലത്തിലാണ് യോഗി നേരത്തെ താജ്മഹലിനെക്കുറിച്ച് പറഞ്ഞത്? യോഗിയുടെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വയെ അസ്വസ്ഥമാക്കുന്നതാണ് മുഗള്&#x200d; ചക്രവര്&#x200d;ത്തി നിര്&#x200d;മ്മിച്ച സ്മാരകത്തിന്റെ ഘടന. ഗാന്ധിജിയെപോലുള്ള ഇന്ത്യന്&#x200d; ദേശീയവാദികള്&#x200d; ഇന്ത്യന്&#x200d; സംസ്‌കാരത്തിനു നല്&#x200d;കിയ നിര്&#x200d;വചനം ഭരണകക്ഷിയായ യോഗി-ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാര്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കുന്നതില്&#x200d; നിന്ന് തികച്ചും വ്യത്യസ്തമാണ്. അവര്&#x200d;ക്ക് ഉന്നത ജാതി ഹിന്ദു സംസ്‌കാരം മാത്രമാണ് ഇന്ത്യന്&#x200d; സംസ്‌കാരം.</p>
<p>താജ്മഹല്&#x200d; ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതും അത് തേജോ മഹാലയ് ആണെന്നുമുള്ള ആര്&#x200d;.എസ്.എസ്-ഹിന്ദുത്വ പ്രചാരണം ഇതുവരെ സ്വയം പ്രമാണീകരിക്കുകയായിരുന്നുവെന്നത് ആശ്ചര്യകരമല്ല. ഇത് ചരിത്രപരമായ അറിവുകള്&#x200d;ക്കും തെളിവുകള്&#x200d;ക്കും വിരുദ്ധമാണ്. ഷാജഹാനാണ് താജ്മഹല്&#x200d; പണിതതെന്ന് ഷാജഹാന്റെ കൊട്ടാര രേഖയായ ബാദ്ഷാനാമയില്&#x200d; വ്യക്തമായി പരാമര്&#x200d;ശിക്കുന്നുണ്ട്. തന്റെ പ്രിയ പത്‌നിയുടെ വേര്&#x200d;പാടില്&#x200d; ഷാജഹാന്&#x200d; അതീവ ദുഃഖിതനായിരുന്നുവെന്നും അവരുടെ ഓര്&#x200d;മ്മക്കായി ശ്രദ്ധേയമായ ശവകുടീരം അദ്ദേഹം പണിതതായും യൂറോപ്യന്&#x200d; സഞ്ചാരിയായ പീറ്റര്&#x200d; മുണ്‌ഡെ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യ സന്ദര്&#x200d;ശിച്ച ഫ്രഞ്ച് സ്വര്&#x200d;ണ വ്യാപാരി തവര്&#x200d;ണിയര്&#x200d; ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഷാജഹാന്റെ ദൈനംദിന എക്കൗണ്ട് ബുക്കുകള്&#x200d; മാര്&#x200d;ബിളിന് ചെലവഴിച്ച തുക, തൊഴിലാളികള്&#x200d;ക്ക് നല്&#x200d;കിയ കൂലി തുടങ്ങിയ ചെലവുകള്&#x200d; സംബന്ധിച്ച വിശദമായ രേഖകള്&#x200d; നല്&#x200d;കുന്നു. നഷ്ടപരിഹാരമായി രാജ ജയ്‌സിങില്&#x200d; നിന്നാണ് ഭൂമി വാങ്ങിയത് എന്നതു മാത്രമാണ് ശിവക്ഷേത്രമാണെന്ന (തേജോമഹാലയ) തെറ്റായ വാദത്തിനുള്ള ഒരേയൊരു അടിസ്ഥാനം. രാജ ജയ്‌സിങ് വൈഷ്ണവനായിരുന്നു എന്നതും വൈഷ്ണവ രാജാവ് ഒരിക്കലും ശിവക്ഷേത്രം നിര്&#x200d;മ്മിക്കില്ല എന്നതും എടുത്തുപറയേണ്ടതാണ്.</p>
<p>താജ്മഹലിനെ നശിപ്പിക്കുകയെന്നത് ഇന്ത്യന്&#x200d; ചരിത്രം തിരുത്തിയെഴുതാനുള്ള വിശാല ഹിന്ദുത്വ പദ്ധതിയുടെ ഭാഗമാണ്. ചരിത്രത്തില്&#x200d; വര്&#x200d;ഗീയ വ്യാഖ്യാനങ്ങള്&#x200d; പ്രോത്സാഹിപ്പിക്കുകയും സംഭവങ്ങള്&#x200d; വര്&#x200d;ഗീയ മനോഭാവത്തിന് അനുയോജ്യമാക്കുന്നതിനുള്ള വളച്ചൊടിക്കല്&#x200d; സൃഷ്ടിക്കുകയുമാണ്. ഏറ്റവും ഭയാനകമായ ഇത്തരം വളച്ചൊടിക്കല്&#x200d; അക്ബറും റാണാപ്രതാപും തമ്മില്&#x200d; നടന്ന ഹാല്&#x200d;ദി ഘാട്ടി യുദ്ധമാണ്. യുദ്ധത്തില്&#x200d; റാണാപ്രതാപാണ് വിജയിച്ചത്. ഇത്തരം യുദ്ധങ്ങള്&#x200d; അധികാരത്തിനു വേണ്ടി മാത്രമുള്ളതായിരുന്നു. മതത്തിനു വേണ്ടിയായിരുന്നില്ല. അക്ബറും റാണാപ്രതാപും &#8216;മറ്റു&#8217; മതങ്ങള്&#x200d; സ്വീകരിച്ചവരായിരുന്നു. അവരുടെ ബന്ധം മതവുമായി ബന്ധപ്പെട്ടായിരുന്നില്ല.</p>
<p>താജ്മഹലും അതുപോലുള്ള സ്മാരകങ്ങളും മുസ്‌ലിം രാജാക്കന്മാരുടെ കാലത്താണ് നിര്&#x200d;മ്മിക്കപ്പെട്ടത് എന്നതിനാലാണ് വര്&#x200d;ഗീയ ചിന്തകരില്&#x200d; നിന്ന് ഉപദ്രവമേല്&#x200d;ക്കേണ്ടിവന്നത്. ഹിന്ദു ക്ഷേത്രമായി അവതരിപ്പിക്കാനുള്ള ശ്രമം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്&#x200d; വര്&#x200d;ഗീയ ശക്തികള്&#x200d; അധികാര കസേരയിലെത്തിയതോടെ അത് അട്ടിമറിക്കാന്&#x200d; ശ്രമിക്കുകയാണ്. ഇന്ത്യന്&#x200d; സംസ്‌കാരത്തിന്റെ ഭാഗമായിരുന്നതില്&#x200d; നിന്നും അതിനെ തുടച്ചുനീക്കുകയാണ്. ഇന്ത്യന്&#x200d; സംസ്‌കാരത്തില്&#x200d; അതിന്റെ സ്ഥാനം നഷ്ടപ്പെടുത്താന്&#x200d; വേണ്ടിയാണത്. യു.പിയിലെ ലഘുലേഖയില്&#x200d; നിന്ന് താജ്മഹലിനെ ഒഴിവാക്കുകവഴി മുസ്‌ലിം സമൂഹത്തെ പാര്&#x200d;ശ്വവത്കരിക്കുകയെന്നതാണ് ബഹുമുഖ മുള്&#x200d;മുനയുള്ള ഹിന്ദുത്വ തന്ത്രം. സ്വാതന്ത്ര്യദിനത്തില്&#x200d; ഇന്ത്യന്&#x200d; പ്രധാനമന്ത്രിമാര്&#x200d; പ്രസംഗം നടത്തുന്ന ഡല്&#x200d;ഹിയിലെ ചെങ്കോട്ടക്കു നേരെയും ഇത് തിരിയാം. വിവിധ കോണുകളില്&#x200d; നിന്നുണ്ടായ വിമര്&#x200d;ശനത്തിന്റെ വെളിച്ചത്തില്&#x200d; ഉത്തര്&#x200d;പ്രദേശ് മന്ത്രിമാര്&#x200d; മുഖം രക്ഷിക്കാന്&#x200d; താജ്മഹല്&#x200d; ഇന്ത്യന്&#x200d; പൈതൃകത്തിന്റെ ഭാഗമാണെന്ന് പറയുന്നുണ്ടെങ്കിലും സംഗീത് സോമിനെ പോലുള്ളവര്&#x200d; കൂടുതല്&#x200d; അബദ്ധങ്ങള്&#x200d; തുറന്നടിക്കുകയാണ്. ചരിത്രപരമായതും പുരാവസ്തു പ്രാധാന്യമുള്ളതുമായ ഇത്തരം എല്ലാ സ്ഥലങ്ങളും പരിരക്ഷിക്കുക മാത്രമല്ല ഇന്ത്യന്&#x200d; സമന്വയ സംസ്‌കാരത്തിന്റെ ഭാഗമാക്കുകകൂടി വേണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-audit-ram-ouniyani-article-29-10-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ്മഹല്‍ മനോഹരമായ ശ്മശാനമെന്ന് ഹരിയാന മന്ത്രി</title>
		<link>https://www.chandrikadaily.com/indiataj-mahal-a-beautiful-graveyard-haryana-ministerarticleshow.html</link>
					<comments>https://www.chandrikadaily.com/indiataj-mahal-a-beautiful-graveyard-haryana-ministerarticleshow.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Oct 2017 16:17:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Thaj mahal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48878</guid>

					<description><![CDATA[ചണ്ഡീഗഡ്: ലോകാത്ഭുതങ്ങളിലൊന്നായ പ്രണയ കുടീരം താജ്മഹലിനെതിരായ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു. താജിനെതിരെ യു.പി എം.എല്‍.എ സംഗീത് സോം തുടങ്ങിവെച്ച ഹീനതന്ത്രം ഇത്തവണ ഏറ്റെടുത്തത് ഹരിയാന മന്ത്രി അനില്‍ വിജ് ആണ്. മാര്‍ബിള്‍ അത്ഭുതമായ താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് അനില്‍ വിജ് ട്വീറ്റ് ചെയ്തു. നേരത്തെ താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണെന്ന് സംഗീത് സോം ആരോപിച്ചിരുന്നു. ലക്ഷക്കണക്കിന് പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശനത്തിനെത്തുന്ന താജ്മഹല്‍ ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണെന്നാരോപിച്ച് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വിനയ് [&#8230;]]]></description>
										<content:encoded><![CDATA[<p>ചണ്ഡീഗഡ്: ലോകാത്ഭുതങ്ങളിലൊന്നായ പ്രണയ കുടീരം താജ്മഹലിനെതിരായ ബി.ജെ.പിയുടെ ആക്രമണം തുടരുന്നു. താജിനെതിരെ യു.പി എം.എല്&#x200d;.എ സംഗീത് സോം തുടങ്ങിവെച്ച ഹീനതന്ത്രം ഇത്തവണ ഏറ്റെടുത്തത് ഹരിയാന മന്ത്രി അനില്&#x200d; വിജ് ആണ്.</p>
<p>മാര്&#x200d;ബിള്&#x200d; അത്ഭുതമായ താജ്മഹല്&#x200d; മനോഹരമായ ശ്മശാനമാണെന്ന് അനില്&#x200d; വിജ് ട്വീറ്റ് ചെയ്തു. നേരത്തെ താജ്മഹല്&#x200d; ഇന്ത്യന്&#x200d; സംസ്‌കാരത്തിന് കളങ്കമാണെന്ന് സംഗീത് സോം ആരോപിച്ചിരുന്നു. ലക്ഷക്കണക്കിന് പേര്&#x200d; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നും സന്ദര്&#x200d;ശനത്തിനെത്തുന്ന താജ്മഹല്&#x200d; ക്ഷേത്രം തകര്&#x200d;ത്ത് നിര്&#x200d;മ്മിച്ചതാണെന്നാരോപിച്ച് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വിനയ് കത്യാറും രംഗത്തെത്തിയിരുന്നു. നേരത്തെ യു.പി സര്&#x200d;ക്കാറിന്റെ ടൂറിസം മാപ്പില്&#x200d; നിന്നും താജിനെ ഒഴിവാക്കിയതും വിവാദമായിരുന്നു.</p>
<p>യു.പി തദ്ദേശ തെരഞ്ഞെടുപ്പും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നില്&#x200d; കണ്ട് സമൂഹത്തില്&#x200d; വിഭാഗീയത വളര്&#x200d;ത്താനാണ് താജ് മഹലിന്റെ പേരില്&#x200d; ബി.ജെ.പി നേതാക്കള്&#x200d; വിവാദങ്ങള്&#x200d; ഉണ്ടാക്കുന്നതെന്നാണ് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ആരോപിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indiataj-mahal-a-beautiful-graveyard-haryana-ministerarticleshow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദങ്ങള്‍ വിട്ടൊഴിയാതെ; പ്രണയകുടീരം</title>
		<link>https://www.chandrikadaily.com/thajmahal-taj-mahal-a-hindu-temple-called-tejo-mahal-bjp.html</link>
					<comments>https://www.chandrikadaily.com/thajmahal-taj-mahal-a-hindu-temple-called-tejo-mahal-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Oct 2017 16:25:34 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Thaj mahal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48550</guid>

					<description><![CDATA[ന്യൂഡല്‍ഹി: സംഗീത് സോമിന് പിന്നാലെ, ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെതിരെ ബി.ജെ.പി രാജ്യസഭാ എം.പി വിനയ് കത്യാര്‍. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പിടിച്ചടക്കും മുമ്പ് താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്നാണ് വിനയ് കത്യാറിന്റെ വാദം. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തീവ്രഹിന്ദു നിലപാടുകള്‍ക്ക് പേരു കേട്ട കത്യാര്‍. &#8216;തേജോമഹാല എന്നറിയപ്പെട്ടിരുന്ന ക്ഷേത്രമായിരുന്നു താജ്മഹല്‍. അത് തകര്‍ത്ത് ഷാജഹാന്‍ താജ്മഹല്‍ പണിയും മുമ്പ് ശിവക്ഷേത്രമായിരുന്നു. താജ്മഹല്‍ പൊളിക്കണമെന്നല്ല ഞാന്‍ പറയുന്നത്&#8217; &#8211; അദ്ദേഹം പറഞ്ഞു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കളങ്കമാണെന്നും അത് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യൂഡല്&#x200d;ഹി:</strong> സംഗീത് സോമിന് പിന്നാലെ, ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെതിരെ ബി.ജെ.പി രാജ്യസഭാ എം.പി വിനയ് കത്യാര്&#x200d;. മുഗള്&#x200d; ചക്രവര്&#x200d;ത്തി ഷാജഹാന്&#x200d; പിടിച്ചടക്കും മുമ്പ് താജ്മഹല്&#x200d; ശിവക്ഷേത്രമായിരുന്നു എന്നാണ് വിനയ് കത്യാറിന്റെ വാദം. ന്യൂസ് 18ന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; സംസാരിക്കുകയായിരുന്നു തീവ്രഹിന്ദു നിലപാടുകള്&#x200d;ക്ക് പേരു കേട്ട കത്യാര്&#x200d;.</p>
<p>&#8216;തേജോമഹാല എന്നറിയപ്പെട്ടിരുന്ന ക്ഷേത്രമായിരുന്നു താജ്മഹല്&#x200d;. അത് തകര്&#x200d;ത്ത് ഷാജഹാന്&#x200d; താജ്മഹല്&#x200d; പണിയും മുമ്പ് ശിവക്ഷേത്രമായിരുന്നു. താജ്മഹല്&#x200d; പൊളിക്കണമെന്നല്ല ഞാന്&#x200d; പറയുന്നത്&#8217; &#8211; അദ്ദേഹം പറഞ്ഞു. താജ്മഹല്&#x200d; ഇന്ത്യന്&#x200d; സംസ്‌കാരത്തിന്റെ കളങ്കമാണെന്നും അത് നിര്&#x200d;മിച്ചത് ദേശദ്രോഹികളാണെന്നുമുള്ള സംഗീത് സോമിന്റെ പ്രസ്താവനയുണ്ടാക്കിയ പുകിലുകള്&#x200d; കെട്ടടങ്ങും മുമ്പാണ് കത്യാറും വിവാദത്തിന് ചൂടുപകര്&#x200d;ന്നത്.</p>
<p>അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ചും അഭിമുഖത്തില്&#x200d; കത്യാര്&#x200d; മനസ്സു തുറന്നു. സുപ്രീംകോടതിയില്&#x200d; നിന്ന് അനുകൂലമായ വിധിയാണ് തങ്ങള്&#x200d; പ്രതീക്ഷിക്കുന്നത്. സോംനാഥ് ക്ഷേത്രത്തില്&#x200d; ചെയ്ത പോലെ മറ്റു പോംവഴികളും തങ്ങള്&#x200d;ക്ക് മുമ്പിലുണ്ട്. രാമക്ഷേത്രത്തിനു വേണ്ട ജോലി ചെയ്യാന്&#x200d; സന്നദ്ധമാണ്. ആദ്യ നിലയ്ക്കു വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കളും തയാറാണ്- അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>സംഗീത് സോമിന് ആറാം ക്ലാസിലെ പാഠപുസ്തകം നല്&#x200d;കൂ: ജാവേദ് അക്തര്&#x200d;</strong></p>
<p>ചരിത്രത്തെ കുറിച്ച് ഒന്നുമറിയാത്ത സംഗീത് സോമിന് ആറാം ക്ലാസിലെ പാഠപുസ്തകം നല്&#x200d;കൂവെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്&#x200d;. താജ്മഹല്&#x200d; ഇന്ത്യയുടെ കളങ്കമാണെന്ന സോമിന്റെ പ്രസ്താവനയോടാണ് അക്തറിന്റെ പ്രതികരണം. ജഹാംഗീറിന്റെ കാലത്ത് ശരാശരി ഇന്ത്യയ്ക്കാര്&#x200d; ഇംഗ്ലീഷുകാരേക്കാള്&#x200d; മികച്ച രീതിയില്&#x200d; ജീവിതം നയിച്ചിരുന്നതായി ചരിത്രകാരന്&#x200d; ഡോ. തോമസ് റാവു എഴുതിയ കാര്യവും അദ്ദേഹം ഓര്&#x200d;മിപ്പിച്ചു.</p>
<p><strong>കലണ്ടറില്&#x200d; താജ്്മഹല്&#x200d; ഉള്&#x200d;പ്പെടുത്തി</strong></p>
<p>ലക്‌നോ: വിവാദങ്ങള്&#x200d; കൊടുമ്പിരി കൊള്ളുന്നതിനിടെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; പുറത്തിറക്കിയ 2018 വര്&#x200d;ഷത്തേക്കുള്ള കലണ്ടറില്&#x200d; ഇടംപിടിച്ച് ചരിത്ര സ്മാരകമായ താജ്മഹല്&#x200d;. സംസ്ഥാന ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; വകുപ്പാണ് കലണ്ടര്&#x200d; പുറത്തിറക്കുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്&#x200d;ക്കാര്&#x200d; പുറത്തിറക്കിയ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള പുസ്തകത്തില്&#x200d; നിന്ന് താജ്്മഹലിനെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. താജ് മഹലിനെതിരെ ബി.ജെ.പി എം.എല്&#x200d;.എ സംഗീത് സോമും ബി.ജെ.പി എം.പി വിനയ് കത്യാറും നടത്തിയ പരാമര്&#x200d;ശങ്ങളില്&#x200d; വിവാദങ്ങള്&#x200d; ചൂടു പിടിപ്പിക്കുന്നതിനിടെയാണ് പുതിയ കലണ്ടര്&#x200d; പുറത്തുവരുന്നത്. ജൂലൈ മാസത്തിനു മുകളിലാണ് താജ്മഹലിന്റെ ചിത്രമുള്ളത്.<br />
<strong>ക്ഷേത്രമല്ലെന്ന് കോടതിയില്&#x200d; എ.എസ്.ഐ</strong></p>
<p>താജ്മഹല്&#x200d; ക്ഷേത്രമാണെന്ന വാദങ്ങളില്&#x200d; കഴമ്പില്ലെന്നാണ് ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യ (എ.എസ്. ഐ)യുടെ നിലപാട്. ഓഗസ്റ്റ് ആദ്യവാരത്തിലാണ് താജ്മഹല്&#x200d; ക്ഷേത്രമല്ലെന്നും അതൊരു ശവകുടീരമാണെന്നും എ.എസ്.ഐ ആദ്യമായി കോടതിയില്&#x200d; വ്യക്തമാക്കിയിരുന്നത്. പ്രാദേശിക കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് 1920 മുതല്&#x200d; താജ്മഹല്&#x200d; സംരക്ഷിച്ചു പോരുന്നതെന്നും എ.എസ്.ഐ ആഗ്ര ജില്ലാ കോടതിയെ അറിയിച്ചിരുന്നു.</p>
<p>താജ്മഹലില്&#x200d; ക്ഷേത്രമുണ്ട് എന്നതിന് തെളിവില്ലെന്ന് 2015 നവംബറില്&#x200d; ലോക്‌സഭയില്&#x200d; കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്&#x200d;ട്ടാണ് രാജ്യത്തെ പുരാവസ്തു സൂക്ഷിപ്പുകള്&#x200d;ക്ക് മേല്&#x200d;നോട്ടം വഹിക്കുന്ന എ.എസ്.ഐയും നല്&#x200d;കിയിട്ടുള്ളത്.</p>
<p>2015ലാണ് താജ്മഹല്&#x200d; ശിവക്ഷേത്രമാണ് എന്ന് അവകാശപ്പെട്ട് ഏതാനും അഭിഭാഷകര്&#x200d; ആഗ്ര ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി ഫയല്&#x200d; ചെയ്തിരുന്നത്. തേജോ മഹാല എന്നാണ് ക്ഷേത്രത്തിന്റെ പേരെന്നും ഹിന്ദുക്കള്&#x200d;ക്ക് പൂജ നടത്താന്&#x200d; അനുമതി നല്&#x200d;കണമെന്നുമായിരുന്നു ആവശ്യം. ഹര്&#x200d;ജിയില്&#x200d; കേന്ദ്രത്തിനും ആഭ്യന്തര മന്ത്രാലയത്തിനും എ.എസ്.ഐക്കും സര്&#x200d;ക്കാര്&#x200d; നോട്ടീസയച്ചിരുന്നു.</p>
<p>1920 ഡിസംബര്&#x200d; 20നാണ് താജ്മഹല്&#x200d; സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതെന്ന് സത്യവാങ്മൂലത്തില്&#x200d; എ.എസ്.ഐ ചൂണ്ടിക്കാട്ടി. താജ്മഹലുമായി ബന്ധപ്പെട്ട് 1904 മുതലുള്ള ബ്രിട്ടീഷ് രേഖകളും കൈവശമുണ്ടെന്ന് എ.എസ്.ഐ അറിയിച്ചിട്ടുണ്ട്.</p>
<p>12ാം നൂറ്റാണ്ടില്&#x200d; (1212 എ.ഡി) രാജ് പരമാര്&#x200d;ദി ദേവാണ് ആഗ്രയില്&#x200d; തേജോ മഹാലയ ക്ഷേത്രം സ്ഥാപിച്ചത് എന്നാണ് അഭിഭാഷകനായ ഹരിശങ്കര്&#x200d; ജെയ്‌നും സഹപ്രവര്&#x200d;ത്തകരും നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; അവകാശപ്പെടുന്നത്. ഇതാണ് ഇന്ന് താജ്മഹലായി അറിയപ്പെടുന്നത്. ജെയ്പൂര്&#x200d; രാജാവായിരുന്ന രാജാ മാന്&#x200d;സിങിനാണ് ഈ ക്ഷേത്രം പരമ്പരാഗത സ്വത്തായി ലഭിച്ചത്. അതിന് ശേഷം രാജാ ജെയ്‌സിങും അതിനു ശേഷം മുഗള്&#x200d; ഭരണകാലത്ത് ഷാജഹാനും ഇത് ഏറ്റെടുക്കുകയായിരുന്നു. ഷാജഹാന്റെ ഭാര്യ മുംതാസിന്റെ മരണ ശേഷം ഇത് അവരുടെ സ്മാരകമാക്കി മാറ്റുകയായിരുന്നു ഹര്&#x200d;ജിയില്&#x200d; ആരോപിക്കുന്നു. കെട്ടിടത്തിന്റെ ചില ഭാഗങ്ങള്&#x200d; ഇസ്‌ലാമിക വാസ്തുശില്&#x200d;പ്പ പ്രകാരം പുനര്&#x200d;നിര്&#x200d;മിച്ചതായും ഹര്&#x200d;ജിയില്&#x200d; പറയുന്നു.</p>
<p><strong>ചരിത്രം</strong></p>
<p>ഭാര്യയായ മുംതാസ് ബീഗത്തിന്റെ ഓര്&#x200d;മയ്ക്കായി യമുനാ തീരത്ത് മുഗള്&#x200d; ചക്രവര്&#x200d;ത്തിയായ ഷാജഹാന്&#x200d; പണിത സ്മാരകമാണ് താജ്മഹല്&#x200d; എന്നാണ് ചരിത്രം. 1631ല്&#x200d; ആരംഭിച്ച നിര്&#x200d;മാണം രണ്ടു പതിറ്റാണ്ട് നീണ്ടു. വര്&#x200d;ഷം പ്രതി 80 ലക്ഷത്തോളം പേരാണ് താജ്മഹല്&#x200d; സന്ദര്&#x200d;ശിക്കാനെത്തുന്നത്.</p>
<p><strong>യോഗിയുടെ വിരോധം</strong></p>
<p>താജ്മഹല്&#x200d; ഇന്ത്യന്&#x200d; സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.&#8217;ഇന്ത്യ സന്ദര്&#x200d;ശിക്കുന്ന വിദേശ രാഷ്ട്ര പ്രതിനിധികള്&#x200d;ക്ക് താജ്മഹലിന്റെയോ മിനാരങ്ങളുടെയോ മാതൃകകള്&#x200d; അല്ല പാരിതോഷികമായി നല്&#x200d;കേണ്ടത്. അതിന് ഇന്ത്യന്&#x200d; സംസ്‌കാരവവുമായി ബന്ധമൊന്നുമില്ല. മോദി വിദേശത്തു പോകുമ്പോഴും വിദേശ പ്രസിഡണ്ടുമാര്&#x200d; ഇന്ത്യയില്&#x200d; വരുമ്പോഴും അദ്ദേഹം ഭഗവത് ഗീതയോ രാമായണമോ ആണ് സമ്മാനമായി നല്&#x200d;കാറുള്ളത്&#8217;<br />
യോഗി ആദിത്യനാഥ് 2017 ജൂണ്&#x200d; 16ന് നടത്തിയ പ്രസ്താവന.</p>
<p><strong>രാഷ്ട്രീയം</strong></p>
<p>ബാബറി മസ്ജിനെ പോലെ ആഗ്രയെയും വിവാദത്തില്&#x200d; കുടുക്കുക എന്നതാണ് തീവ്രഹിന്ദുത്വ സംഘടനകളുടെ ലക്ഷ്യം. വരാനിരിക്കുന്ന യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പില്&#x200d; വര്&#x200d;ഗീയ ധ്രുവീകരണവും ബി.ജെ.പി ലക്ഷ്യമിടുന്നു. അടുത്ത മാസമാണ് തദ്ദേശ തെരഞ്ഞെടുപ്പുകള്&#x200d;.<br />
<strong>ടൂറിസം</strong></p>
<p><strong>2016 </strong><br />
<strong>പ്രണയകുടീരം </strong><br />
<strong>സന്ദര്&#x200d;ശിച്ച ഇന്ത്യയ്ക്കാര്&#x200d; &#8211; </strong><br />
<strong>55.5 ലക്ഷം</strong><br />
<strong>വിദേശികള്&#x200d; &#8211; 6.9 ലക്ഷം </strong><br />
<strong> 2015</strong><br />
<strong>58.4 ലക്ഷം ഇന്ത്യക്കാര്&#x200d;</strong><br />
<strong>6.7 ലക്ഷം വിദേശികള്&#x200d;</strong><br />
<strong> 2014</strong><br />
<strong>53.8 ലക്ഷം ഇന്ത്യക്കാര്&#x200d;</strong><br />
<strong>6.9 ലക്ഷം വിദേശികള്&#x200d;</strong><br />
<strong> 2013</strong><br />
<strong>50.9 ലക്ഷം ഇന്ത്യക്കാര്&#x200d;</strong><br />
<strong>7.4 ലക്ഷം വിദേശികള്&#x200d;</strong><br />
<strong>2015-16ല്&#x200d; പ്രവേശന ടിക്കറ്റില്&#x200d; നിന്നു മാത്രമുള്ള വരുമാനം; 2388.83 കോടി രൂപ</strong><br />
<strong>ഇതേ വര്&#x200d;ഷം സംരക്ഷണത്തിനായി ചെലവഴിച്ചത് 366.60 കോടി രൂപ.</strong></p>
<p><strong>2017ല്&#x200d; ഒക്ടോബറില്&#x200d; യു.പി സര്&#x200d;ക്കാര്&#x200d; പുറത്തിറക്കിയ ടൂറിസം ബുക്ക്‌ലെറ്റില്&#x200d; നിന്ന്് താജ്മഹലിനെ നീക്കി.</strong></p>
<p><strong>യു.പി ടൂറിസം മാപ്പില്&#x200d; നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന് ടൂര്&#x200d; ഓപറേറ്റര്&#x200d;മാര്&#x200d;</strong><br />
<strong>അവലംബം: യു.പി ടൂറിസം</strong></p>
<p><strong>ആദിത്യനാഥ് മുഖ്യപൂജാരിയായ ഗോരഖ്പൂരിലെ ഗോരഖ്പീഠ് പുസ്തകത്തില്&#x200d; ഇടംപിടിക്കുകയും ചെയ്തു.</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thajmahal-taj-mahal-a-hindu-temple-called-tejo-mahal-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദം കത്തുന്നു; താജ്മഹലിലേക്ക് യോഗി ആദിത്യനാഥ്</title>
		<link>https://www.chandrikadaily.com/yogi-adithya-nath-visit-to-thajmahal.html</link>
					<comments>https://www.chandrikadaily.com/yogi-adithya-nath-visit-to-thajmahal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Oct 2017 10:52:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mla sangeeth som]]></category>
		<category><![CDATA[Thaj mahal]]></category>
		<category><![CDATA[thajmahal]]></category>
		<category><![CDATA[uthar pradesh]]></category>
		<category><![CDATA[yogi adithyanath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48276</guid>

					<description><![CDATA[ലക്‌നൗ: താജ്മഹലിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തുന്നതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സ്ന്ദര്‍ശിക്കാനൊരുങ്ങുന്നു. അടുത്തയാഴ്ച്ചയാണ് യോഗി താജ്മഹല്‍ സന്ദര്‍ശിക്കുകയെന്നാണ് അറിയിപ്പ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യോഗിയുടെ താജ്മഹല്‍ സന്ദര്‍ശനം പ്രഖ്യാപിച്ചത്. എന്നാല്‍ സംഗീത് സോമിന്റെ പരാമര്‍ശം ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലുള്ള യോഗിയുടെ സന്ദര്‍ശനം മുഖം മിനുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം സാധ്യതകളെ കുറിച്ചറിയാനാണ് സന്ദര്‍ശനമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. യു.പിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: താജ്മഹലിനെച്ചൊല്ലിയുള്ള വിവാദങ്ങള്&#x200d; കത്തുന്നതിനിടെ ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്&#x200d; സ്ന്ദര്&#x200d;ശിക്കാനൊരുങ്ങുന്നു. അടുത്തയാഴ്ച്ചയാണ് യോഗി താജ്മഹല്&#x200d; സന്ദര്&#x200d;ശിക്കുകയെന്നാണ് അറിയിപ്പ്. താജ്മഹല്&#x200d; ഇന്ത്യന്&#x200d; സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്&#x200d;.എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യോഗിയുടെ താജ്മഹല്&#x200d; സന്ദര്&#x200d;ശനം പ്രഖ്യാപിച്ചത്.</p>
<p>എന്നാല്&#x200d; സംഗീത് സോമിന്റെ പരാമര്&#x200d;ശം ഏറെ വിമര്&#x200d;ശിക്കപ്പെട്ട സാഹചര്യത്തിലുള്ള യോഗിയുടെ സന്ദര്&#x200d;ശനം മുഖം മിനുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം സാധ്യതകളെ കുറിച്ചറിയാനാണ് സന്ദര്&#x200d;ശനമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.</p>
<p>യു.പിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്&#x200d; നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത് സോമിന്റെ വിവാദ പരാമര്&#x200d;ശം എത്തിയത്. താജ്മഹല്&#x200d; ഇന്ത്യന്&#x200d; സംസ്‌കാരത്തിന് അപമാനമാണെന്ന് സംഗീത് സോം പറഞ്ഞിരുന്നു. താജ്മഹല്&#x200d; ചരിത്രത്തിന്റെ ഭാഗമാണെങ്കില്&#x200d; ആ ചരിത്രം നമ്മള്&#x200d; ഇല്ലാതാക്കുമെന്നുമായിരുന്നു സംഗീത് സോമിന്റെ പരാമര്&#x200d;ശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-adithya-nath-visit-to-thajmahal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ്മഹല്‍ ശിവക്ഷേത്രമോ?; പരിശോധിക്കാന്‍ നിര്‍ദ്ദേശം</title>
		<link>https://www.chandrikadaily.com/thajamahal-news.html</link>
					<comments>https://www.chandrikadaily.com/thajamahal-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Aug 2017 03:45:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[Thaj mahal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39783</guid>

					<description><![CDATA[ന്യൂഡല്‍ഹി: ലോക അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നു. താജ്മഹല്‍ ശരിക്കും ശിവക്ഷേത്രമാണോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് കേന്ദ്രവിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ആഗ്രയിലെ താജ്മഹല്‍ തോജോ മഹാലയ ആണോയെന്ന് നേരത്തെതന്നെ നിരവധി പേര്‍ സംശയമുന്നയിച്ചിരുന്നു. താജ്മഹല്‍ തേജോ മഹാലയമാണെന്ന് പറയുന്ന &#8216;താജ് മഹല്‍ ദി ട്രൂ സ്റ്റോറി&#8217; എന്ന പേരിലിറങ്ങിയ പുസ്തകം പി.എന്‍ ഓക്കാണ് രചിച്ചിട്ടുള്ളത്. ഇദ്ദേഹം തന്നെ 2000ല്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്. എന്നാല്‍ അന്ന് സുപ്രീംകോടതിയുടെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇതേ സംശയമുന്നയിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലോക അത്ഭുതങ്ങളില്&#x200d; ഒന്നായ താജ്മഹലിനെക്കുറിച്ച് സംശയങ്ങള്&#x200d; ഉയരുന്നു. താജ്മഹല്&#x200d; ശരിക്കും ശിവക്ഷേത്രമാണോ എന്ന് പരിശോധിക്കാന്&#x200d; സര്&#x200d;ക്കാരിന് കേന്ദ്രവിവരാവകാശ കമ്മീഷന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
<p>ആഗ്രയിലെ താജ്മഹല്&#x200d; തോജോ മഹാലയ ആണോയെന്ന് നേരത്തെതന്നെ നിരവധി പേര്&#x200d; സംശയമുന്നയിച്ചിരുന്നു. താജ്മഹല്&#x200d; തേജോ മഹാലയമാണെന്ന് പറയുന്ന &#8216;താജ് മഹല്&#x200d; ദി ട്രൂ സ്റ്റോറി&#8217; എന്ന പേരിലിറങ്ങിയ പുസ്തകം പി.എന്&#x200d; ഓക്കാണ് രചിച്ചിട്ടുള്ളത്. ഇദ്ദേഹം തന്നെ 2000ല്&#x200d; സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്. എന്നാല്&#x200d; അന്ന് സുപ്രീംകോടതിയുടെ രൂക്ഷമായ വിമര്&#x200d;ശനം നേരിടേണ്ടി വന്നിരുന്നു. ഇതേ സംശയമുന്നയിച്ച് ബി.കെ.എസ്.ആര്&#x200d; അയ്യങ്കാര്&#x200d; ആണ് ഇപ്പോള്&#x200d; രംഗത്തെത്തിയിരിക്കുന്നത്. ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വ്വേ ഓഫ് ഇന്ത്യയെ സമീപിച്ച അദ്ദേഹത്തിന് വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഈ സാഹചര്യത്തില്&#x200d; വിഷയം വിവരാവകാശ കമ്മീഷന്റെ മുന്നിലെത്തുകയായിരുന്നു. സര്&#x200d;ക്കാരിനോട് ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്&#x200d; കമ്മീഷന്&#x200d; ആവശ്യപ്പെട്ടു. വിഷയത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; കൈക്കൊള്ളുന്ന തീരുമാനം അതിപ്രധാനമാണ്.</p>
<p>17-ാം നൂറ്റാണ്ടില്&#x200d; മുഗള്&#x200d; ചക്രവര്&#x200d;ത്തി ഷാജഹാനാണ് താജ്മഹല്&#x200d; നിര്&#x200d;മ്മിച്ചത്. എന്നാല്&#x200d; ഇത് ശവകുടീരമല്ലെന്നും ശിവക്ഷേത്രമാണെന്നുമാണ് ഉയര്&#x200d;ത്തുന്ന വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thajamahal-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
