<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>thamiznad &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thamiznad/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 13 Sep 2017 12:09:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>thamiznad &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി കമല്‍ ഹാസന്‍.; പ്രഖ്യാപനം ഉടന്‍</title>
		<link>https://www.chandrikadaily.com/kamal-haasan-set-to-launch-party.html</link>
					<comments>https://www.chandrikadaily.com/kamal-haasan-set-to-launch-party.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 13 Sep 2017 12:00:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kamalhassan]]></category>
		<category><![CDATA[thamiznad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43756</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാടിന്റെ പതിവ് രീതി തെറ്റിക്കാതെ കമലഹാസനും വെള്ളിത്തിരയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്. സ്വന്തമായി പാര്‍ടിരൂപീകരിച്ച്‌കൊണ്ടാണ് ഉലകനായകന്റെ വരവ്. നവംബറില്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. 4000 സ്ഥാനാര്‍ഥികളെ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഫാന്‍സിനെ ലക്ഷ്യമാക്കിയാണ് പ്രഖ്യാപനമെങ്കിലും നേതൃത്വത്തെ കുറിച്ച് ധാരണയായിട്ടില്ല. എന്നാല്‍ വിജയദശമി നാളിലോ ഗാന്ധി ജയന്തി ദിനത്തിലോ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് നടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. കലങ്ങിമറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അഭിപ്രായം തുറന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാടിന്റെ പതിവ് രീതി തെറ്റിക്കാതെ കമലഹാസനും വെള്ളിത്തിരയില്&#x200d;നിന്ന് രാഷ്ട്രീയത്തിലേക്ക്. സ്വന്തമായി പാര്&#x200d;ടിരൂപീകരിച്ച്‌കൊണ്ടാണ് ഉലകനായകന്റെ വരവ്. നവംബറില്&#x200d; തമിഴ്നാട്ടില്&#x200d; നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ മാസം തന്നെ പാര്&#x200d;ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. 4000 സ്ഥാനാര്&#x200d;ഥികളെ നിര്&#x200d;ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഫാന്&#x200d;സിനെ ലക്ഷ്യമാക്കിയാണ് പ്രഖ്യാപനമെങ്കിലും നേതൃത്വത്തെ കുറിച്ച് ധാരണയായിട്ടില്ല. എന്നാല്&#x200d; വിജയദശമി നാളിലോ ഗാന്ധി ജയന്തി ദിനത്തിലോ പുതിയ രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ പേര് നടന്&#x200d; പ്രഖ്യാപിക്കുമെന്നാണ് സൂചന.</p>
<p>കലങ്ങിമറിയുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്&#x200d; അഭിപ്രായം തുറന്ന് പറഞ്ഞ് കമല്&#x200d;ഹാസന്&#x200d; രംഗത്തെത്തിയിരുന്നു. എഐഎഡിഎംകെയ്ക്കും, മന്ത്രിമാര്&#x200d;ക്കുമെതിരെ കമല്&#x200d; കടുത്ത ആരോപണങ്ങള്&#x200d; ഉന്നയിക്കുകയും, അഴിമതിക്കെതിരെ പോരാടാന്&#x200d; ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.</p>
<p>എഐഎഡിഎംകെയെ ചെറുക്കുന്നതിനായി ഏതെങ്കിലും പ്രബല പാര്&#x200d;ട്ടിയുമായി ഡിഎംകെ സഖ്യമുണ്ടാക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയത്തില്&#x200d; വേരുറപ്പിക്കാനാണ് കമല്&#x200d; ഹാസന്&#x200d; ശ്രമിക്കുന്നത്. തമിഴ് രാഷ്ട്രീയത്തിലെ പ്രബല പാര്&#x200d;ട്ടികളില്&#x200d; വിഭാഗീയതയും ചേരിപ്പോരും നിലനില്&#x200d;ക്കുന്നതിനാല്&#x200d; തന്നെ പുതിയ ഒരു പാര്&#x200d;ട്ടി തമിഴ് രാഷ്ട്രീയത്തിന്റെ അനിവാര്യതയാണെന്നാണ് വിലയിരുത്തലുകള്&#x200d;. അഴിമതിക്കെതിരെയുള്ള കമല്&#x200d; ഹാസന്റെ പോരാട്ടത്തിന് ലഭിക്കുന്ന ജനപിന്തുണ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ശുഭ സൂചനയാണെന്നും വിലയിരുത്തലുകളുണ്ട്.</p>
<p>ഇത് സംബന്ധിച്ച അഭിപ്രായങ്ങള്&#x200d; ആരായുന്നതിനായി നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്&#x200d; ഒന്നിന് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ചര്&#x200d;ച്ച നടത്തിയിരുന്നു.</p>
<p>കേവലം തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പാര്&#x200d;ട്ടിക്കല്ല താന്&#x200d; രൂപം നല്&#x200d;കുന്നതെന്നും. ജനങ്ങളെ രാ്ഷ്ട്രീയത്തില്&#x200d; പങ്കെടുപ്പിക്കാനാണ് താന്&#x200d; ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മുമ്പ് അറിയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-haasan-set-to-launch-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടിലും കാവിക്കൊടി പാറിക്കാന്‍ ബി.ജെ.പി; ഇപിഎസ് ഒപിഎസ് പക്ഷങ്ങള്‍ ഒന്നിക്കുന്നു</title>
		<link>https://www.chandrikadaily.com/ops-aps-thamiznad-bjp-relatted.html</link>
					<comments>https://www.chandrikadaily.com/ops-aps-thamiznad-bjp-relatted.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Aug 2017 11:32:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[thamiznad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39820</guid>

					<description><![CDATA[ന്യൂഡല്‍ഹി: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാവിക്കൊടി പാറിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ വിജയത്തിലേക്ക്. അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം ജനറല്‍ സെക്രട്ടറി വി.കെ.ശശികല, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരന്‍ എന്നിവരെ ഒതുക്കി പാര്‍ട്ടി പിടിച്ചടക്കാന്‍ എടപ്പാടി പളനിസാമി (ഇപിഎസ്), ഒ.പനീര്‍സെല്‍വം (ഒപിഎസ്) പക്ഷങ്ങള്‍ ഒന്നിക്കാന്‍ തീരുമാനിച്ചതാണു ബിജെപിയുടെ ദീര്‍ഘകാലമായുള്ള സ്വപ്നത്തിന് ഉണര്‍വേകുന്നത്. ശശികല കുടുംബത്തെ പൂര്‍ണമായും പുറത്താക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഇപിഎസ്, ഒപിഎസ് വിഭാഗങ്ങള്‍ ഡല്‍ഹിയില്‍ എത്തി. അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും യോജിച്ചാല്‍ എന്‍ഡിഎ മുന്നണിയിലേക്ക് പ്രവേശിക്കാനാണു തീരുമാനം. മുന്നണി പ്രവേശനം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തമിഴ്‌നാട് രാഷ്ട്രീയത്തില്&#x200d; കാവിക്കൊടി പാറിക്കാനുള്ള ബിജെപി ശ്രമങ്ങള്&#x200d; വിജയത്തിലേക്ക്. അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം ജനറല്&#x200d; സെക്രട്ടറി വി.കെ.ശശികല, ഡപ്യൂട്ടി ജനറല്&#x200d; സെക്രട്ടറി ടി.ടി.വി.ദിനകരന്&#x200d; എന്നിവരെ ഒതുക്കി പാര്&#x200d;ട്ടി പിടിച്ചടക്കാന്&#x200d; എടപ്പാടി പളനിസാമി (ഇപിഎസ്), ഒ.പനീര്&#x200d;സെല്&#x200d;വം (ഒപിഎസ്) പക്ഷങ്ങള്&#x200d; ഒന്നിക്കാന്&#x200d; തീരുമാനിച്ചതാണു ബിജെപിയുടെ ദീര്&#x200d;ഘകാലമായുള്ള സ്വപ്നത്തിന് ഉണര്&#x200d;വേകുന്നത്.</p>
<p>ശശികല കുടുംബത്തെ പൂര്&#x200d;ണമായും പുറത്താക്കാനുള്ള ചര്&#x200d;ച്ചകള്&#x200d;ക്കായി ഇപിഎസ്, ഒപിഎസ് വിഭാഗങ്ങള്&#x200d; ഡല്&#x200d;ഹിയില്&#x200d; എത്തി. അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും യോജിച്ചാല്&#x200d; എന്&#x200d;ഡിഎ മുന്നണിയിലേക്ക് പ്രവേശിക്കാനാണു തീരുമാനം. മുന്നണി പ്രവേശനം സംബന്ധിച്ച ചര്&#x200d;ച്ചകളും ഡല്&#x200d;ഹിയില്&#x200d; നടക്കും. ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സ്ഥാനമേല്&#x200d;ക്കുന്ന ചടങ്ങില്&#x200d; പങ്കെടുക്കാനാണ് ഇരുവിഭാഗം നേതാക്കളും ഡല്&#x200d;ഹിയില്&#x200d; എത്തിയിട്ടുള്ളത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കൂടിക്കാഴ്ച നടത്തും. മുന്നണി പ്രവേശനമാകും മുഖ്യ അജന്&#x200d;ഡ. മുതിര്&#x200d;ന്ന ബിജെപി നേതാക്കളുമായും അണ്ണാ ഡിഎംകെ വിഭാഗങ്ങള്&#x200d; മോദിയുടെ സാന്നിധ്യത്തില്&#x200d; ചര്&#x200d;ച്ച നടത്തുമെന്നാണ് അറിയുന്നത്.</p>
<p>എഐഎഡിഎംകെയുടെ ഇരുവിഭാഗവുമായും ബിജെപി ദേശീയ നേതൃത്വത്വം സക്രിയമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്&#x200d; എഐഎഡിഎംകെയുമായി ചേര്&#x200d;ന്ന് അധികാര രാഷ്ട്രീയത്തിലേക്ക് എത്തുകയെന്ന ലക്ഷ്യം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കങ്ങള്&#x200d;. ഇതിന് അനുകൂല നിലപാടാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മുന്&#x200d; മുഖ്യമന്ത്രി പനീര്&#x200d;ശെല്&#x200d;വവും സ്വീകരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ops-aps-thamiznad-bjp-relatted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
