<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>the hindu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/the-hindu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 05 Oct 2024 07:16:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>the hindu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിന്?&#8217;; ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ടി.പി രാമകൃഷ്ണൻ</title>
		<link>https://www.chandrikadaily.com/why-is-the-media-insisting-on-legal-action-against-the-hindu-tp-ramakrishnan-avoided-the-questions.html</link>
					<comments>https://www.chandrikadaily.com/why-is-the-media-insisting-on-legal-action-against-the-hindu-tp-ramakrishnan-avoided-the-questions.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 05 Oct 2024 07:16:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[the hindu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312128</guid>

					<description><![CDATA[ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിനാണെന്ന് എൽഡിഎഫ് കൺവീനർ ചോദിച്ചു]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിയുടെ &#8216;ദ ഹിന്ദു&#8217; അഭിമുഖ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്&#x200d;നിന്ന് ഒഴിഞ്ഞുമാറി എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; ടി.പി രാമകൃഷ്ണന്&#x200d;. ഇക്കാര്യത്തില്&#x200d; ഹിന്ദു പത്രം തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങള്&#x200d; ഇതു വിടാതെ പിന്തുടരുന്നതിലാണു ദുരൂഹതയെന്ന് രാമകൃഷ്ണന്&#x200d; പറഞ്ഞു. ന്യൂനപക്ഷങ്ങള്&#x200d; മുന്നണിയില്&#x200d;നിന്ന് അകലുന്നതായി വിലയിരുത്തലില്ലെന്നും എല്&#x200d;ഡിഎഫ് കണ്&#x200d;വീനര്&#x200d; അറിയിച്ചു.</p>
<p>മുഖ്യമന്ത്രി തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു കഴിഞ്ഞു. അതിന്റെ മുകളില്&#x200d; നിലപാട് സ്വീകരിക്കേണ്ടതില്ല. ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങള്&#x200d; വാശിപിടിക്കുന്നത് എന്തിനാണെന്ന് ടി.പി രാമകൃഷ്ണന്&#x200d; ചോദിച്ചു. എഡിജിപിയുടെ കാര്യം റിപ്പോര്&#x200d;ട്ട് ആയി സര്&#x200d;ക്കാരിന് മുന്&#x200d;പില്&#x200d; വരട്ടെ. അതില്&#x200d; സര്&#x200d;ക്കാരിന്റെ പൊതുനിലപാട് ഇതിനകം പറഞ്ഞിട്ടുണ്ട്. വൈകാതെ റിപ്പോര്&#x200d;ട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>എന്&#x200d;സിപി മന്ത്രിയെ മാറ്റുന്നത് സംബന്ധിച്ചുള്ള കാര്യം മുന്നണിയുടെ മുന്നില്&#x200d; ഇതുവരെ വന്നിട്ടില്ല. വരുമ്പോള്&#x200d; അതേക്കുറിച്ച് ആലോചിക്കാം. മന്ത്രിമാരെ നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-is-the-media-insisting-on-legal-action-against-the-hindu-tp-ramakrishnan-avoided-the-questions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതസ്പര്&#x200d;ദ്ധ വളര്&#x200d;ത്തുന്ന രീതിയിലുള്ള അഭിമുഖം; മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതിയുമായി ഹൈക്കോടതി അഭിഭാഷകന്&#x200d;</title>
		<link>https://www.chandrikadaily.com/interviewing-in-a-manner-that-fosters-religious-rivalry-high-court-lawyer-files-complaint-against-chief-minister-and-the-hindu-newspaper.html</link>
					<comments>https://www.chandrikadaily.com/interviewing-in-a-manner-that-fosters-religious-rivalry-high-court-lawyer-files-complaint-against-chief-minister-and-the-hindu-newspaper.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 03 Oct 2024 17:00:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pro agency]]></category>
		<category><![CDATA[the hindu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311997</guid>

					<description><![CDATA[എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്&#x200d;ക്കും സിജെഎം കോടതിയിലുമാണ് ബൈജു നോയല്&#x200d; പരാതി നല്&#x200d;കിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി നല്&#x200d;കി ഹെക്കോടതി അഭിഭാഷകന്&#x200d; ബൈജു നോയല്&#x200d;. മതസ്പര്&#x200d;ദ്ധ വളര്&#x200d;ത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി നല്&#x200d;കിയത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്&#x200d;ക്കും സിജെഎം കോടതിയിലുമാണ് ബൈജു നോയല്&#x200d; പരാതി നല്&#x200d;കിയിരിക്കുന്നത്.</p>
<p>ദി ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നല്&#x200d;കിയ അഭിമുഖം വിവാദമായിരുന്നു. ഈ സാഹചര്യത്തില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വിശദീകരണവുമായി രംഗത്തു വന്നിരുന്നു. അഭിമുഖത്തിനുവേണ്ടി പി ആര്&#x200d; ഏജന്&#x200d;സിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ്് മുഖ്യമന്ത്രി വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞത്.</p>
<p>ദി ഹിന്ദു പത്രത്തിന് അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്&#x200d; എം എല്&#x200d; എ ദേവകുമാറിന്റെ മകനാണെന്നും അതില്&#x200d; താത്പര്യമുള്ളതുകൊണ്ട് കൂടിയാണ് അഭിമുഖത്തിന് അനുവാദം നല്&#x200d;കിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.</p>
<p>ദി ഹിന്ദുവിലെ ലേഖികയുടെ ഒപ്പം ഒരാള്&#x200d; കൂടി അഭിമുഖത്തിന് ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. അഭിമുഖത്തില്&#x200d; മലപ്പുറം ജില്ലയെ കുറിച്ച് വന്ന പരാമര്&#x200d;ശമാണ് വിവാദങ്ങള്&#x200d;ക്ക് തുടക്കമിട്ടത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/interviewing-in-a-manner-that-fosters-religious-rivalry-high-court-lawyer-files-complaint-against-chief-minister-and-the-hindu-newspaper.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം; യൂത്ത് ലീഗ്‌ ഡി.ജി.പി.ക്ക് പരാതി നൽകി</title>
		<link>https://www.chandrikadaily.com/chief-ministers-controversial-interview-the-youth-league-lodged-a-complaint-with-the-dgp1.html</link>
					<comments>https://www.chandrikadaily.com/chief-ministers-controversial-interview-the-youth-league-lodged-a-complaint-with-the-dgp1.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 02 Oct 2024 10:13:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[the hindu]]></category>
		<category><![CDATA[youthleague]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311834</guid>

					<description><![CDATA[യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ആണ് പരാതി നൽകിയത്.]]></description>
										<content:encoded><![CDATA[<p>ദി ഹിന്ദു ദിനപത്രത്തിൽ 30.09.2024ന് പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരായും മലപ്പുറം ജില്ലക്കെതിരായും നടക്കുന്ന പ്രചാരണങ്ങള്&#x200d;ക്ക് ആക്കം കൂട്ടാനും അതിന്റെ വിശ്വാസ്യത വര്&#x200d;ദ്ധിപ്പിക്കാനും സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടി, പ്രതികള്&#x200d;ക്കെതിരെ IPC 153 എ വകുപ്പ് പ്രകാരവും മറ്റ് ഉചിതമായ വകുപ്പുകള്&#x200d; ചേര്&#x200d;ത്തും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡി.ജി.പി ക്ക് പരാതി നൽകി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ആണ് പരാതി നൽകിയത്.</p>
<p>മുഖ്യമന്ത്രി പിണറായി വിജയൻ, ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റർ, പി. ആർ ഏജൻസി ആയ കെയ്‌സണ്&#x200d; പി.ആര്&#x200d; സര്&#x200d;വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, അഭിമുഖം തയ്യാറാക്കിയ ദി ഹിന്ദു ഡെയ്‌ലി ഡെപ്യൂട്ടി എഡിറ്റര്&#x200d; ശോഭന കെ. നായര്&#x200d; എന്നിവരും എതിർകക്ഷികൾ ആക്കിയാണ് പരാതി നൽകിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-ministers-controversial-interview-the-youth-league-lodged-a-complaint-with-the-dgp1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം വിരുദ്ധ പരാമര്&#x200d;ശവുമായി &#8216; ദ ഹിന്ദു &#8216;വിനെ നേരത്തെയും സമീപിച്ചു</title>
		<link>https://www.chandrikadaily.com/earlier-the-hindu-was-approached-with-anti-malappuram-remarks.html</link>
					<comments>https://www.chandrikadaily.com/earlier-the-hindu-was-approached-with-anti-malappuram-remarks.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 02 Oct 2024 05:14:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[the hindu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311753</guid>

					<description><![CDATA[ദ ഹിന്ദുവിന്റെ മലപ്പുറം ബ്യൂറോ ചീഫിനെ ബന്ധപ്പെട്ടാണ് മലപ്പുറത്ത് കോടികളുടെ സ്വര്&#x200d;ണക്കടത്തും ഹവാല പണമിടപാടും നടക്കുന്നതായി അജ്ഞാതന്&#x200d; അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി. ജലീല്&#x200d;</strong></p>
<p>മലപ്പുറം ജില്ലയെയും ഒരു സമുദായത്തെയും അപകീര്&#x200d;ത്തിപ്പെടുത്താന്&#x200d; നേരത്തെയും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്&#x200d; ശ്രമിച്ചതായി വിവരം. ഡല്&#x200d;ഹിയില്&#x200d; മുഖ്യമന്ത്രി ദ ഹിന്ദു പത്രത്തിന് അനുവദിച്ച അഭിമുഖം വിവാദമായതോടെ യാണ് പുതിയ വിവരം പുറത്തുവന്നത്. ദ ഹിന്ദുവിന്റെ മലപ്പുറം ബ്യൂറോ ചീഫിനെ ബന്ധപ്പെട്ടാണ് മലപ്പുറത്ത് കോടികളുടെ സ്വര്&#x200d;ണക്കടത്തും ഹവാല പണമിടപാടും നടക്കുന്നതായി അജ്ഞാതന്&#x200d; അറിയിച്ചത്.</p>
<p>മലപ്പുറം ജില്ലയില്&#x200d; 150 കോടിയുടെ സ്വര്&#x200d;ണ ക്കടത്തും 123 കോടിയുടെ ഹവാല പണമിടപാടും കഴിഞ്ഞ 5 വര്&#x200d;ഷത്തിനിടെ നടന്നതായും ഇവ ദേശവിരുദ്ധ പ്രവര്&#x200d;ത്തനത്തിന് ഉപയോഗിച്ചതായുമാണ് മുഖ്യമന്ത്രിയുടെ ഡല്&#x200d;ഹി അഭിമുഖത്തിലൂടെ ഹിന്ദു സെപ്തംബര്&#x200d; 30 ന് വ്യക്തമാക്കിയത്. ഇത് തന്നെയായിരുന്നു രണ്ടാഴ്ച്ച മുമ്പ് മലപ്പുറത്തെ ഹിന്ദുവിന്റെ ഓഫീസിലേക്കും മുഖ്യമന്ത്രിയുടെ പി.ആര്&#x200d; ഏജന്&#x200d;സി എന്ന് തോന്നിക്കുന്നയാള്&#x200d; അയച്ചുകൊടുത്തത്. മുഖ്യമന്ത്രിയുടെ യോ സര്&#x200d;ക്കാരിന്റെയോ പ്രസ്താവനയായല്ല ,വാര്&#x200d;ത്തയായി പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്&#x200d; റിപ്പോര്&#x200d;ട്ടര്&#x200d; അബ്ദുല്&#x200d; ലത്തീഫ് നഹ അതിന് വഴങ്ങിയില്ല. തുടര്&#x200d;ന്നാണ് സംഘം ഡല്&#x200d;ഹിയിലെ ദ ഹിന്ദു മേധാവികളെ ബന്ധപ്പെട്ട് മലപ്പുറം വിരുദ്ധ പരാമര്&#x200d;ശമുള്ള ഭാഗത്തോടെ അഭിമുഖം പ്രസിദ്ധീകരിച്ചത്.</p>
<p>പി.വി. അന്&#x200d;വര്&#x200d; എം.എല്&#x200d;.എ മുഖ്യമന്ത്രിക്കും പോലീസിലെ ഉന്നതര്&#x200d;ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാവണം ഇതെന്നാണ് ആരോപണം .കൈ സന്&#x200d; എന്ന പി.ആര്&#x200d; ഏജന്&#x200d;സിയുടെ ആളുകള്&#x200d; മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നതായും അവരാണ് വിവാദഭാഗങ്ങള്&#x200d; തന്നതെന്നുമായിരുന്നു ഹിന്ദു പത്രാധിപരുടെ വിശദീകരണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/earlier-the-hindu-was-approached-with-anti-malappuram-remarks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമ വേട്ട ; അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമെന്ന് &#8216;ദ ഹിന്ദു &#8216; മുഖപ്രസംഗം</title>
		<link>https://www.chandrikadaily.com/the-hindu-editorial.html</link>
					<comments>https://www.chandrikadaily.com/the-hindu-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 05 Oct 2023 06:32:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[the hindu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277864</guid>

					<description><![CDATA[1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം തടവിലാക്കപ്പെട്ട ആളാണ് അന്ന് ജവഹർലാൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന പുര കായസ്ഥ. ഇന്നിപ്പോൾ ചരിത്രം ഇവിടെ ആവർത്തിക്കപ്പെട്ടിരിക്കുന്നു , ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാരണം പോലുമില്ലാതെ.]]></description>
										<content:encoded><![CDATA[<p>മാധ്യമ വേട്ട ; അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമെന്ന് &#8216;ദ ഹിന്ദു &#8216; മുഖപ്രസംഗം</p>
<p><strong>ദ ഹിന്ദു &#8216; മുഖപ്രസംഗം</strong><br />
<strong>( 05-10-2023 )</strong></p>
<p>വിമർശനാത്മക പത്രപ്രവർത്തനത്തിന് നേർക്കുള്ള അസഹിഷ്ണുത കാണിക്കുകയാണ് ഒരു ഗവൺമെൻറ്. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂസ് ക്ലിപ്പ് വെബ്സൈറ്റിന് എതിരെ നടത്തിയത് കടുത്ത പ്രതികാരവും നേർക്കുനേരെയുള്ള പീഡനവും ആണ്. ഇതിനകം എന്താണ് ആരോപണം എന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രഭീർ പുര കാ യസ്ത ക്കോ മറ്റൊരാൾക്കോ എതിരെ വ്യക്തമായി സർക്കാർ പറഞ്ഞിട്ടില്ല. യു. എ.പി.എ അടക്കമുള്ള മനിയമങ്ങൾ അടക്കം ചാർത്തിയിട്ടുള്ളത്. ചൈനീസ് ബന്ധമുള്ള ഭീകര പ്രവർത്തന കേസ് എന്നാണ് വെബ്സൈറ്റിനെതിരെയുള്ള അന്വേഷണത്തിനായി പറയുന്നത് .എന്നാൽ ഇതുവരെ ഇതിനടിസ്ഥാനമായ ലേഖനങ്ങളോ ഉള്ളടക്കങ്ങളോ വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.</p>
<p>എഫ്ഐആർ ലഭിച്ചില്ലെന്ന് സ്ഥാപനം പറയുന്നു .വെബ് സൈറ്റിനെ സഹായിക്കുന്നവരും ജീവനക്കാരും റെയ്ഡിന് വിധേയരായിരിക്കുകയാണ്.. നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കപ്പെട്ടു. വെബ്സൈറ്റിനെതിരെ ഇത് പുതിയ നടപടി അല്ല.എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെയും ഇൻകം ടാക്സ് വകുപ്പിൻ്റെയും പരിശോധന 2021 ൽ തുടങ്ങിയതാണ് .ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പിടിച്ചെടുക്കപ്പെട്ടു. ഒരു കുറ്റപത്രം പോലും ഇതുവരെ നൽകിയിട്ടില്ല . സ്ഥാപനത്തിന് അനുകൂലമായാണ് ഡൽഹി ഹൈക്കോടതി വിധിയുണ്ടായത്. കോടതി ഇവർക്ക് ഇടക്കാല സംരക്ഷണം നൽകുകയും ചെയ്തു. ബലപ്രയോഗം നടത്താതിരിക്കാൻ സമാനമായി മറ്റൊരു കീഴ് കോടതിയുടെ കൽപ്പനയുണ്ടായി.</p>
<p>ഒരു റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് സർക്കാരിൻറെ ഈ നടപടികളെല്ലാം. ന്യൂസ് ക്ലിക്കിലെ ഒരു നിക്ഷേപകൻ്റെ ഉദ്ദേശ്യങ്ങൾ ആണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് .ചൈന ഭദണകൂടവുമായി അദ്ദേഹത്തിനുള്ള ബന്ധമാണ് പറയുന്നത് .എന്നാൽ എന്തെങ്കിലും പ്രത്യേകമായ ഒരു ലേഖനങ്ങളെ കുറിച്ചോ നിയമവിരുദ്ധമായ ഇന്ത്യക്കെതിരായ പ്രചാരണത്തെക്കുറിച്ചോ പറയുന്നില്ല . ചൊവ്വാഴ്ചത്തെ നടപടികൾ മാധ്യമസ്ഥാപനത്തിനെതിരായ ഭയാനകമായ നടപടിയാണ്.ഒരു ഗവൺമെൻ്റിന് ഇതേപോലെ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് സംശയത്തിന്റെ നിഴലാക്കാൻ കഴിയില്ല .ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമാണ്. 1975ലെ അടിയന്തരാവസ്ഥ കാലത്ത് മിസ നിയമപ്രകാരം തടവിലാക്കപ്പെട്ട ആളാണ് അന്ന് ജവഹർലാൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന പുര കായസ്ഥ. ഇന്നിപ്പോൾ ചരിത്രം ഇവിടെ ആവർത്തിക്കപ്പെട്ടിരിക്കുന്നു , ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാരണം പോലുമില്ലാതെ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-hindu-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദ കേരളസ്റ്റോറി സിനിമയേക്കാള്&#x200d; രാഷ്ട്രീയമെന്ന് ദ ഹിന്ദു</title>
		<link>https://www.chandrikadaily.com/keralastory-cinema.html</link>
					<comments>https://www.chandrikadaily.com/keralastory-cinema.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 06 May 2023 15:58:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KERLASTORY]]></category>
		<category><![CDATA[the hindu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251968</guid>

					<description><![CDATA[ബുദ്ധിപരമായല്ല സിനിമയും കഥയും- ദഹിന്ദു അവലോകനം പറയുന്നു.]]></description>
										<content:encoded><![CDATA[<p>ദ കേരളസ്‌റ്റോറി സിനിമ രാഷ്ട്രീയമാണ് ലക്ഷ്യം വെക്കുന്നതെന്ന് ദ ഹിന്ദു ദിനപത്രം സിനിമാഅവലോകനത്തില്&#x200d; പറയുന്നു. സംവിധായകന്&#x200d; ഇതിനായി നടത്തിയതെന്ന ്പറയുന്ന ഗവേഷണം വാട്‌സാപ്പുകളില്&#x200d;നിന്നാണ്. അതില്&#x200d; പറയുന്ന ഡയലോഗുകള്&#x200d; മിക്കതും യഥാര്&#x200d;ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. കേരളത്തിലെ അന്തരീക്ഷത്തില്&#x200d;നിന്ന് അഫ്ഗാനിലേക്ക് പോയെന്ന് പറയുന്ന ഹിന്ദുപെണ്&#x200d;കുട്ടികളുടെ അവസ്ഥയും എണ്ണവും പെരുപ്പിച്ചതാണ്. സംവിധായകന്&#x200d; ശ്രമിച്ചത് പ്രാദേശികരാഷ്ട്രീയം മുതലാക്കാനാണ്. സിനിമയില്&#x200d; ആദാ ശര്&#x200d;മ അവതരിപ്പിച്ച പ്രധാനകഥാപാത്രം നിലവാരം പുലര്&#x200d;ത്തിയെന്നും മറ്റുള്ളവരുടേത് അമേച്വര്&#x200d; നിലവാരം മാത്രമേ യുള്ളൂവെന്നും പത്രം പറയുന്നു. മുസ്്‌ലിംകളെക്കുറിച്ച് വെറുപ്പ് പ്രചരിപ്പിക്കാന്&#x200d; മാത്രമേ സിനിമ ഉപകരിക്കൂ. ചിന്തിക്കാനായി വലുതായൊന്നുമില്ലതാനും. ഇസ്്‌ലാമികസ്‌റ്റേറ്റിന്റെ തീവ്രവാദപ്രവര്&#x200d;ത്തനത്തിനായി മതംമാറ്റിയെന്ന് പറയുന്ന കുട്ടികളുടെ എണ്ണം സാങ്കല്&#x200d;പികം മാത്രമാണ്. എന്തുകൊണ്ട് ഫലസ്തീനിലേക്ക് ഈ പെണ്&#x200d;കുട്ടികളെ കൊണ്ടുപോയില്ലെന്നതിന് കഥയില്&#x200d; ഉത്തരമില്ല. ബുദ്ധിപരമായല്ല സിനിമയും കഥയും- ദ ഹിന്ദു അവലോകനം പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralastory-cinema.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
