the wire – Chandrika Daily https://www.chandrikadaily.com Sat, 29 Oct 2022 17:02:38 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg the wire – Chandrika Daily https://www.chandrikadaily.com 32 32 ഓണ്‍ലൈന്‍ മാധ്യമമായ ‘ദ വയറി’നെതിരെ പോലീസ് കേസ് https://www.chandrikadaily.com/police-case-against-online-media-the-wire220183.html https://www.chandrikadaily.com/police-case-against-online-media-the-wire220183.html#respond Sat, 29 Oct 2022 17:02:38 +0000 https://www.chandrikadaily.com/?p=220183 ഡല്‍ഹി: ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ പരാതിയില്‍ ഓണ്‍ലൈന്‍ മാധ്യമമായ ‘ദ വയറി’നെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

സാമൂഹിക മാധ്യമ കമ്പനിയായ മെറ്റ അമിത് മാളവ്യ ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നു എന്ന വാര്‍ത്ത ദ വയര്‍ നേരത്തേ പ്രസിദ്ധികരിച്ചിരുന്നു. മാളവ്യയുടെ സ്വാധീനം ഉപയോഗിച്ച് 700ലധികം പോസ്റ്റുകള്‍ നീക്കിയിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പരാമര്‍ശം കെട്ടിച്ചമച്ചതാണെന്ന് മെറ്റ വിശദീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

]]>
https://www.chandrikadaily.com/police-case-against-online-media-the-wire220183.html/feed 0
650 കോടിയുടെ വായ്പാ തട്ടിപ്പ്; പീയുഷ് ഗോയല്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് https://www.chandrikadaily.com/congress-demands-sacking-of-piyush-goyal-over-links-with-private-firm.html https://www.chandrikadaily.com/congress-demands-sacking-of-piyush-goyal-over-links-with-private-firm.html#respond Wed, 04 Apr 2018 14:09:53 +0000 http://www.chandrikadaily.com/?p=78518 ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ചെയര്‍മാനായിരുന്ന കമ്പനി പൊതുമേഖലാ ബാങ്കില്‍ നിന്നെടുത്ത 650 കോടി വായ്പ തിരിച്ചടച്ചില്ലെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. ഗോയല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, വീരപ്പമൊയ്‌ലി എന്നിവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്തിയും ധനമന്ത്രിയും മൗനം പാലിക്കുന്നത് ദുരൂഹമാണ്. അന്വേഷണത്തിനായി സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാമിനേറ്റ് നിര്‍മാണ കമ്പനി ഷിര്‍ദ്ദി ഇന്‍ഡസ്ട്രിയല്‍ വായ്പാ തട്ടിപ്പ് നടത്തിയതായി ‘ദ വയര്‍’ വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.
വാര്‍ത്താ ലിങ്ക് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു.

2010 ജൂലൈ വരെ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത് ഗോയലാണെന്നും പുറത്ത് വിട്ട രേഖകളില്‍ പറയുന്നു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാതിരുന്ന കമ്പനി ഗോയലിന്റ ഭാര്യ സീമാ ഗോയല്‍ ഡയറക്ടറായ ഇന്റര്‍കോണ്‍ അഡൈ്വസേഴ്‌സ് എന്ന കമ്പനിക്ക് വന്‍ തുകകള്‍ വായ്പ നല്‍കിയതായും അന്വേഷണത്തില്‍ തെളിഞ്ഞു. 2016 ഫെബ്രുവരിയില്‍ ഇന്റര്‍കോണ്‍ ഫയല്‍ ചെയ്ത രേഖകള്‍ പ്രകാരം ഷിര്‍ദി പ്രൊമോട്ടേഴ്‌സിന്റെ കീഴിലുള്ള ആസിസ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനി 1.59 കോടി വായ്പയായി നല്‍കിയതായി കാണിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കുകളില്‍ പണം തിരിച്ചടയ്ക്കാന്‍ കമ്പനി തയ്യാറായില്ല. പൊതുമേഖലാ ബാങ്കുകള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ മുമ്പും ഷിര്‍ദ്ദി ഇന്‍ഡസ്ട്രീസിന്റെ മാതൃസ്ഥാപനമായ അസീസ് പ്ലൈവുഡ്, അസീസ് ഗോയല്‍ എന്നീ കമ്പനികള്‍ വീഴ്ചവരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ആയപ്പോഴക്കേും വായ്പാ തിരിച്ചടവ് പൂര്‍ണമായും മുടങ്ങി. അതേവര്‍ഷം വാണിജ്യ മന്ത്രിയായി പീയുഷ് ഗോയല്‍ ചുമതലേയറ്റതോടെ കമ്പനിക്കെതിരെ കാര്യമായ അന്വേഷണമോ നടപടിയോ ബാങ്കുകള്‍ കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

]]>
https://www.chandrikadaily.com/congress-demands-sacking-of-piyush-goyal-over-links-with-private-firm.html/feed 0
ജെയ് ഷാക്കെതിരായ അഴിമതി വാര്‍ത്ത; “വയറി”നെതിരായ വിചാരണക്കോടതി നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു https://www.chandrikadaily.com/supreme-court-on-jay-shah-defamation-case-against-the-wire.html https://www.chandrikadaily.com/supreme-court-on-jay-shah-defamation-case-against-the-wire.html#respond Thu, 15 Mar 2018 14:14:27 +0000 http://www.chandrikadaily.com/?p=74984 ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പത്രമായ ദ വയറിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്‍ ജെയ് ഷാക്ക് തിരിച്ചടി. കേസിലെ വിചാരണക്കോടതി നടപടി സുപ്രീംകോടതി തല്‍ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു.
ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ആസ്തി വര്‍ധനവുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതിനാണ് ദ വയറിനെതിരെ ഗുജറാത്ത് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം ജെയ് ഷായുടെ രണ്ട് കമ്പനികളുടെ ആസ്തിയില്‍ 16,000 മടങ്ങ് വര്‍ധനവുണ്ടായെന്നായിരുന്നു ദ വയറിന്റെ വെളിപ്പെടുത്തല്‍. വാര്‍ത്ത അമിത് ഷായെയും ബി.ജെ.പിയേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയതോടെയാണ് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി കയറിയത്. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിചാരണക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

വിചാരണക്കോടതി നടപടിക്കെതിരെ ദ വയര്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങള്‍- ചീഫ് ജസ്റ്റിസ് പറഞ്ഞു.

വാര്‍ത്ത തന്റെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നായിരുന്നു ജെയ് ഷാക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.കെ കൗളിന്റെ വാദം. എന്നാല്‍ ദ വയറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ ഇതിനെ ഖണ്ഡിച്ചു. ഇവ്വിധം മാധ്യമങ്ങളുടെ കഴുത്തിനു പിടിക്കാന്‍ കോടതികള്‍ തുനിഞ്ഞാല്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തക്ക് ഇനി മേലില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുമോ എന്ന ഒറ്റ ചോദ്യമാണ് തനിക്ക് ഉന്നയിക്കാനുള്ളതെന്ന് സിബല്‍ പറഞ്ഞു.
തുടര്‍ന്നാണ് വിചാരണക്കോടതി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഏപ്രില്‍ 12ന് കേസില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ കേസിലെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് കോടതി നിര്‍ദേശം.

]]>
https://www.chandrikadaily.com/supreme-court-on-jay-shah-defamation-case-against-the-wire.html/feed 0
അയോധ്യയില്‍ രാമക്ഷേത്രം : ശ്രീ ശ്രീ രവിശങ്കര്‍ അഭിമുഖത്തില്‍ നിന്ന് പ്രകോപിതനായി ഇറങ്ങിപ്പോയി https://www.chandrikadaily.com/sri-sri-ravishankar-quits-from-interview-over-ayodhya-allegation.html https://www.chandrikadaily.com/sri-sri-ravishankar-quits-from-interview-over-ayodhya-allegation.html#respond Thu, 15 Mar 2018 05:47:42 +0000 http://www.chandrikadaily.com/?p=74888 ചാനല്‍ അഭിമുഖത്തിനിടെ തന്റെ രാമക്ഷേത്രക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചതില്‍ പ്രകോപിതനായി ആത്മീയ നേതാവായ ശ്രീ ശ്രീ രവിശങ്കര്‍ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി. ‘ദി വയര്‍’ ഓണ്‍ലൈന്‍ ചാനലിനായി അര്‍ഫാ ഖാനും ഷേര്‍വാണിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം അയോധ്യയില്‍ രാമക്ഷേത്ര പ്രശ്‌നം പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയി മാറുമെന്ന വിവാദ പരാമര്‍ശം രവിശങ്കര്‍ നടത്തിയിരുന്നു. ഈ പരാമര്‍ശം ആര്‍.എസ്സ്.എസ്സിന്റെ നിലപാട് ആവര്‍ത്തിക്കുകയല്ലേ താങ്കള്‍ എന്ന അവതാരകരുടെ ചോദ്യമാണ് രവിശങ്കറിനെ ചൊടിപ്പിച്ചത്.

‘മുസ്ലീംങ്ങള്‍ക്ക് അയോധ്യയില്‍ അവകാശമില്ല എന്ന് താങ്കള്‍ പറഞ്ഞിരുന്നു ഇത് ആര്‍.എസ്സ.എസ്സ് നേതാവ് സാര്‍വര്‍ക്കറിന്റെ നിലപാടുമായ് ചേര്‍ന്ന് നില്‍ക്കുന്നതാണ്..’, വിവാദപരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തക ചോദ്യം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രവിശങ്കര്‍ അഭിമുഖം തുടരുന്നതിനുള്ള വിമുഖത പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ അനുയായികള്‍ ഇടപെട്ട് ക്യാമറ ഓഫ് ചെയ്യുകയും ചെയ്തു. രവിശങ്കറിന് ബഹുമാനം നല്‍കി സംസാരിക്കണം ആത്മീയ ഗുരുവിന്റെ അനുയായിയായ സ്ത്രീ ആര്‍ഫയോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് വീണ്ടും അഭിമുഖം പുനരാരംഭിച്ചപ്പോള്‍ ചോദ്യകര്‍ത്താവ് ‘ആര്‍എസ്എസ്-ബിജെപിയുമായി നിങ്ങള്‍ യോജിക്കുന്നുണ്ടോ?’ എന്ന് ചോദിച്ചു. അതോടെ രവിശങ്കര്‍ അഭിമുഖം അവസാനിപ്പിക്കുകയായിരുന്നു.ആര്‍ഫയുടെ അടുത്തത്തിയ അദ്ദേഹത്തിന്റെ അനുയായി ‘നിങ്ങള്‍ പോസിറ്റീവായ കാര്യങ്ങളില്‍ കേന്ദ്രീകരിക്കണം’ എന്ന് ആവശ്യപ്പെട്ടു.

അയോധ്യ തര്‍ക്കം കോടതിക്ക് പുറത്ത് തീര്‍ക്കാനായി കഴിഞ്ഞ അഞ്ച് വര്‍ഷമായി രവിശങ്കര്‍ ശ്രമം നടത്തുന്നുണ്ട്. അയോധ്യ, ബെംഗളൂരു, ലക്‌നൗ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയിടത്തെ 500ഓളം നേതാക്കളുമായി ഇതുമായ് ബന്ധപ്പെട്ട് രവിശങ്കര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

വളരെ നല്ല രീതിയില്‍ തന്നെ മുസ്‌ലിംങ്ങള്‍ അയോധ്യയ്ക്ക് മേലുളള അവകാശവാദം ഉപേക്ഷിക്കണം. അയോധ്യ എന്ന് പറയുന്നത് നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുളള ഇടമല്ല. അത് മനസ്സിലാക്കി പെരുമാറണം. ഇല്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയി മാറും’, എന്നാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞത്. വിവാദ പരാമര്‍ശത്തില്‍ മതവികാരം വൃണപ്പെടുത്തി എന്ന പേരില്‍ അദ്ദേഹത്തിനെതിരെ കേസും എടുത്തിട്ടുണ്ട്.

]]>
https://www.chandrikadaily.com/sri-sri-ravishankar-quits-from-interview-over-ayodhya-allegation.html/feed 0
ഗൗരി ലങ്കേഷിനെ പോലെയോ അഫ്രസുലിനെപ്പോലെയോ മരിക്കാന്‍ വയ്യ; ‘ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ’ പൂട്ടി https://www.chandrikadaily.com/humans-of-hindutva-facebook-death-threats-admin-news.html https://www.chandrikadaily.com/humans-of-hindutva-facebook-death-threats-admin-news.html#respond Fri, 29 Dec 2017 05:03:41 +0000 http://www.chandrikadaily.com/?p=61785 ന്യൂഡല്‍ഹി: അഡ്മിന് നേരെ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ‘ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ’ എന്ന ഫേസ്ബുക്ക് പേജ് പൂട്ടി. തനിക്ക് നേരെ നിരന്തരമായി വധഭീഷണി ഉണ്ടാവുന്നതിനെ തുടര്‍ന്ന് പേജ് നിര്‍ത്തുകയാണെന്ന് ഹിന്ദുത്വ വര്‍ഗ്ഗീയതക്കെതിരെ പോരാടുന്ന അഡ്മിന്‍ പറഞ്ഞു. ഗൗരി ലങ്കേഷിനെപ്പോലെയോ മുഹമ്മദ് അഫ്രസുലിനെപ്പോലെയോ തനിക്ക് മരിക്കാന്‍ വയ്യെന്നും പേജ് അഡ്മിന്‍ പറഞ്ഞു.

സംഘ് പരിവാര്‍ തീവ്രവാദം, ജാതീയത, സദാചാര പൊലീസിംഗ്, പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ തുടങ്ങിയവക്കെതിരെ ആക്ഷേപ ഹാസ്യ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നതാണ് ‘ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ’ എന്ന ഫേസ്ബുക്ക് പേജ്. നേരത്തേയും പേജിന്റെ അഡ്മിന് നേരെ വധഭീഷണികളുണ്ടായിട്ടുണ്ട്. എന്നാല്‍ ശക്തമായ രീതിയിലുള്ള ഭീഷണികളെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ പേജ് നിര്‍ത്തലാക്കുകയായിരുന്നു. ഇക്കാര്യം അവസാനത്തെ പോസ്റ്റിലൂടെ അഡ്മിന്‍ അറിയിക്കുകയും ചെയ്തു.

താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പേജ് നിര്‍ത്തുന്നത്. ഫേസ്ബുക്ക് തന്നെ പൂട്ടിക്കുകയോ മാസ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുകയോ ചെയ്തതല്ല. ഈയിടെയായി ജീവനു നേരെയുള്ള ഭീഷണി ഉയര്‍ന്നിരുന്നു. തനിക്ക് കുടുംബത്തിന്റെ കാര്യത്തിലും ആശങ്കയുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് താന്‍ ഒറ്റക്കാണ്. സംസ്ഥാനത്ത് പൊലീസുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ബന്ധമില്ലാത്ത തനിക്ക് ഗൗരി ലങ്കേഷിനെപ്പോലെയോ മുഹമ്മദ് അഫ്രസുലിനെപ്പോലെയോ മരിക്കാനാവില്ലെന്നും അഡ്മിന്‍ പറഞ്ഞു.

ഹ്യൂമന്‍സ് ഓഫ് ഹിന്ദുത്വ പേജ് ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും വെബ്‌സൈറ്റും ഉടനെ നീക്കം ചെയ്യുമെന്നും അറിയിച്ച അഡ്മിന്‍ എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നല്‍കാനും മറന്നില്ല. വ്യാജവാര്‍ത്തകള്‍ക്കെതിരായി ഒരു വെബ്‌സൈറ്റ് തുടങ്ങുന്നുണ്ടെന്നും പിന്തുണ നല്‍കണമെന്നും അഡ്മിന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/humans-of-hindutva-facebook-death-threats-admin-news.html/feed 0
ജയ് അമിത് ഷായ്‌ക്കെതിരായ വാര്‍ത്ത; ‘ദി വയറി’ന്റെ വിലക്ക് കോടതി നീക്കി https://www.chandrikadaily.com/what-the-court-said-while-lifting-injunction-granted-to-jay-shah-against-the-wire.html https://www.chandrikadaily.com/what-the-court-said-while-lifting-injunction-granted-to-jay-shah-against-the-wire.html#respond Sun, 24 Dec 2017 14:50:57 +0000 http://www.chandrikadaily.com/?p=61131 അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായ്‌ക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയറിന് ഉണ്ടായിരുന്ന വിലക്ക് അഹമ്മദാബാദ് സിവില്‍ കോടതി നീക്കി. എന്നാല്‍ വിലക്ക് നീക്കിയെങ്കിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട തുടങ്ങിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ജയ് ഷായുടെ ബിസിനസിലെ അവിശ്വസനീയമായ വളര്‍ച്ചയെക്കുറിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനാണ് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ജയ് ഷാ ആവശ്യപ്പെട്ടത്. വിലക്ക് ഭരണഘടന വിരുദ്ധമാണെന്ന് വയര്‍ കോടതിയില്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളും ജയ്ഷാ തന്നെ നല്‍കുന്നതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലേക്കാണ് തങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അതില്‍ അപകീര്‍ത്തികരമായ വിവരങ്ങളൊന്നുമില്ലെന്നും വയര്‍ പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കാനുള്ള സമയം തരണമെന്നും ഇന്‍ജങ്ഷന്‍ ഒരു മാസത്തേയ്ക്ക് കൂടി നീട്ടണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല. ഒരു ദിവസത്തേയ്ക്ക് പോലും നീട്ടാന്‍ പാടില്ലെന്ന് വയര്‍ വാദിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ‘ദി ഗോള്‍ഡന്‍ ടച്ച് ഓഫ് ജയ് അമിത്ഷാ’ എന്ന റിപ്പോര്‍ട്ടിന് വിലക്കേര്‍പ്പെടുത്തിയത്.

]]>
https://www.chandrikadaily.com/what-the-court-said-while-lifting-injunction-granted-to-jay-shah-against-the-wire.html/feed 0
മോദിയെ അനുകരിച്ച കൊമേഡിയനെ സ്റ്റാര്‍ പ്ലസ് ചാനല്‍ പുറത്താക്കി; രാഹുല്‍ ഗാന്ധിയെ കളിയാക്കാം, മോദിയെ പറ്റില്ലെന്ന് ചാനല്‍ https://www.chandrikadaily.com/he-great-indian-laughter-challenge-narendra-modi-shyam-rangeela-news.html https://www.chandrikadaily.com/he-great-indian-laughter-challenge-narendra-modi-shyam-rangeela-news.html#respond Fri, 27 Oct 2017 06:06:03 +0000 http://www.chandrikadaily.com/?p=50154 ന്യൂഡല്‍ഹി: മോദിയെ അനുകരിച്ച കൊമേഡിയനെ സ്റ്റാര്‍ പ്ലസ് ചാനല്‍ പുറത്താക്കി. ചാനലിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ലോഫ്റ്റര്‍ ചലഞ്ച്’ എന്ന പരിപാടിയില്‍ നിന്നാണ് ശ്യാം രംഗീല എന്ന യുവാവിനെ പുറത്താക്കിയത്.

പരിപാടി ചിത്രീകരിച്ച് ഒരു മാസത്തിന് ശേഷം ചാനലിലെ പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് തന്നെ വിളിക്കുകയായിരുന്നുവെന്ന് ശ്യാം രംഗീല പറയുന്നു. മോദിയെ അനുകരിച്ച പരിപാടി കൊടുക്കാന്‍ കഴിയില്ലെന്ന് ചാനല്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. പുതിയതൊന്ന് വേണമെന്നായിരുന്നു ആവശ്യം. മോദിയെ അനുകരിക്കുന്ന ഭാഗം സംപ്രേഷണം ചെയ്യുകയാണെങ്കില്‍ ചാനലിനെതിരെ വിമര്‍ശനമുയരും. ഇത് ചെറുത്തുനില്‍ക്കാന്‍ കഴിയില്ലെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. മോദിയെ അനുകരിക്കാന്‍ കഴിയില്ല. വേണമെങ്കില്‍ രാഹുല്‍ഗാന്ധിയെ അനുകരിച്ചുകൊള്ളൂ. എന്നായിരുന്നു അധികൃതരുടെ ആവശ്യം. എന്നാല്‍ മോദിയെ മാത്രമേ അനുകരിക്കൂ. രാഹുല്‍ ഗാന്ധിയെ അനുകരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ശ്യാം വ്യക്തമാക്കിയതായി ഓണ്‍ലൈന്‍ മാധ്യമമായ ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് രണ്ടാം തവണയാണ് മോദിയെ അനുകരിക്കുന്ന പരിപാടിക്ക് വിലക്ക് നേരിടുന്നതെന്ന് ശ്യാം പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ റേഡിയോ പരിപാടിക്കും വിലക്ക് നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ ദി വയറുമായി ബന്ധപ്പെടുന്നത്. ശ്യാമിന്റെ വിലക്കിയ മോദി അനുകരണത്തോടൊപ്പം വിവാദത്തെക്കുറിച്ച് പറയുന്ന ദൃശ്യങ്ങളും ദി വയര്‍ പുറത്തുവിട്ടു.

 

]]>
https://www.chandrikadaily.com/he-great-indian-laughter-challenge-narendra-modi-shyam-rangeela-news.html/feed 0
‘ജയ്ഷായുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്’; ‘ദ വയറിന്’ കോടതിയുടെ വിലക്ക് https://www.chandrikadaily.com/the-wire-restrained-from-publishing-news-about-jai-shah-property-news.html https://www.chandrikadaily.com/the-wire-restrained-from-publishing-news-about-jai-shah-property-news.html#respond Tue, 17 Oct 2017 07:27:55 +0000 http://www.chandrikadaily.com/?p=48236 അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ‘ദ വയറിന്’ കോടതിയുടെ താല്‍ക്കാലിക വിലക്ക്. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അഹമ്മദാബാദ് കോടതി വിലക്കേര്‍പ്പെടുത്തിയത്. ജയ്ഷായുടെ കമ്പനിയായ ടെംപിള്‍ എന്റപ്രൈസസിന്റെ വരുമാനത്തില്‍ 16,000 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി എന്നതായിരുന്നു ‘ദ വയര്‍’ പുറത്തുവിട്ട വാര്‍ത്ത. കേസ് ദീപാവലിക്കുശേഷം പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചു.

image

വാര്‍ത്ത പുറത്തുവിട്ട ‘ദ വയര്‍’ ഓണ്‍ലൈന്‍ മാധ്യമത്തിനും ഏഴ് പേര്‍ക്കുമെതിരെ ജയ് ഷാ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു. കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ജയ്ഷായുടെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവെന്നും ഇത് വായ് മൂടിക്കെട്ടാനുള്ള ശ്രമമാണെന്നും ‘ദ വയര്‍’ പ്രതികരിച്ചു. ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.

ജയ്ഷാക്കെതിരായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിരോധവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മകന്റെ കമ്പനി നഷ്ടത്തിലാണെന്നായിരുന്നു അമിത്ഷായുടെ പ്രതികരണം. എന്നാല്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ജയ്ഷാക്കെതിരെ രംഗത്തെത്തി. നേതാക്കളുടെ പിന്തുണയേയും മാനനഷ്ടക്കേസ് കൊടുത്തതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

]]>
https://www.chandrikadaily.com/the-wire-restrained-from-publishing-news-about-jai-shah-property-news.html/feed 0