<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Third wicket &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/third-wicket/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 15 Nov 2017 08:07:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Third wicket &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പിണറായി സര്‍ക്കാര്‍ പ്രതിരോധത്തില്‍; തോമസ്ചാണ്ടിയുടേത് മൂന്നാമത്തെ വിക്കറ്റ്</title>
		<link>https://www.chandrikadaily.com/pinarayi-govt-is-in-defence-lost-third-wicket-of-ldf-govt.html</link>
					<comments>https://www.chandrikadaily.com/pinarayi-govt-is-in-defence-lost-third-wicket-of-ldf-govt.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Nov 2017 07:26:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[Third wicket]]></category>
		<category><![CDATA[THOMAS CHANDY]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54096</guid>

					<description><![CDATA[അരുണ്‍ ചാമ്പക്കടവ് കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജി വെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ഈ സര്‍ക്കാരിലെ ആദ്യ രാജി 2016 ഒക്ടോബര്‍ 14 ന് ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്റേതായിരുന്നു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് കെ.എസ്.ഐ.ഇ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചത് വിവാദമായതിനെ തുടര്‍ന്നായിരുന്നു രാജി .കൂടാതെ ജയരാജന്റെ ജ്യേഷ്ടന്റെ മകന്റെ ഭാര്യ [&#8230;]]]></description>
										<content:encoded><![CDATA[<h4>അരുണ്&#x200d; ചാമ്പക്കടവ്</h4>
<p>കൊല്ലം: എല്&#x200d;ഡിഎഫ് സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് ശേഷം രാജി വെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ഈ സര്&#x200d;ക്കാരിലെ ആദ്യ രാജി 2016 ഒക്ടോബര്&#x200d; 14 ന് ബന്ധു നിയമന വിവാദത്തില്&#x200d; വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്റേതായിരുന്നു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്&#x200d;ഡസ്ട്രിയല്&#x200d; എന്റര്&#x200d;പ്രൈസസ് കെ.എസ്.ഐ.ഇ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എം.പിയുടെ മകന്&#x200d; സുധീര്&#x200d; നമ്പ്യാരെ നിയമിച്ചത് വിവാദമായതിനെ തുടര്&#x200d;ന്നായിരുന്നു രാജി .കൂടാതെ ജയരാജന്റെ ജ്യേഷ്ടന്റെ മകന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്&#x200d; ക്ലേ ആന്റ് സിറാമിക്‌സില്&#x200d; ജനറല്&#x200d; മാനേജരായും നിയമിച്ചിരുന്നു. ഇ.പിജയരാജന്റെ ഭാര്യ സഹോദരിയാണ് പി കെ ശ്രീമതി എംപി .വ്യവസായ വകുപ്പിലെ നിയമനത്തില്&#x200d; ജാഗ്രതക്കുറവുണ്ടായതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്ന് പറഞ്ഞത് .എകെ ബാലന്&#x200d;, എളമരം കരിം, പി.കെ ഗുരുദാസന്&#x200d; എന്നിവര്&#x200d; ബന്ധു നിയമനത്തെ അന്ന് ശക്തമായി എതിര്&#x200d;ത്തിരുന്നു . ആദ്യ രാജി സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും പ്രമുഖ നേതാവുമായ ഇ പി ജയരാജന്റേതായത് സിപിഎമ്മിന് ഏല്&#x200d;പ്പിച്ച ആഘാതംചെറുതല്ലായിരുന്നു . ഫോണ്&#x200d; വിളി വിവാദത്തില്&#x200d; അകപ്പെട്ട ഗതാഗ മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രനായിരുന്നു 2017 ഒക്ടോബര്&#x200d; 14 ന് എല്&#x200d;ഡിഎഫ് മന്ത്രിസഭയില്&#x200d; രണ്ടാമത് രാജിവെച്ചത്. എന്&#x200d;സിപിയുടെ ഏക മന്ത്രിയായിരുന്നു എ.കെ ശശീന്ദ്രന്&#x200d;.<br />
ഫോണ്&#x200d; വിളിയുമായി ബന്ധപ്പെട്ട കേസ് കോടതിക്ക് പുറത്ത് ഒത്ത് തീര്&#x200d;പ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഭരണത്തിന്റെ ആദ്യ രണ്ട് വര്&#x200d;ഷങ്ങള്&#x200d; സാധാരണയായി സര്&#x200d;ക്കാരുകള്&#x200d; കൂടുതല്&#x200d; മികവ് കാണിക്കുന്ന സമയമാണ് എന്നാല്&#x200d; തുടരെ തുടരെ മൂന്ന് മന്ത്രിമാര്&#x200d; രാജി വെച്ചത് എല്&#x200d;ഡിഎഫിനെയും സര്&#x200d;ക്കാരിനെയും കൂടുതല്&#x200d; പ്രതിരോധത്തിലാക്കിയിരിക്കുകയാണ് .<br />
മാര്&#x200d;ത്താണ്ഡം കായല്&#x200d; കൈയേറ്റമാണ് മന്ത്രി തോമസ് ചാണ്ടിയെ കുടുക്കിയത്. മന്ത്രിയുടെ നേതൃത്വത്തിലുള്ള ടൂറിസം കമ്പനി ഭൂമി മണ്ണിട്ട് നികത്തിയതാണ് വിവാദങ്ങള്&#x200d;ക്ക് തുടക്കം കുറിച്ചത് .<br />
വിവാദം ഭരണ പ്രതിപക്ഷ ഭേദമന്യേ ഏവരും ഏറ്റെടുത്തതോട് കൂടി സര്&#x200d;ക്കാര്&#x200d; ആലപ്പുഴയിലെ കായല്&#x200d; കൈയ്യേറ്റങ്ങളെ കുറിച്ച് വിശദമായ റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; ആലപ്പുഴ ജില്ലാ കളക്ടര്&#x200d; അനുപമക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കി. കളക്ടറുടെ റിപ്പോര്&#x200d;ട്ട് തോമസ് ചാണ്ടിക്ക് എതിരായിരുന്നു .<br />
ഈ റിപ്പോര്&#x200d;ട്ടിനെ ചോദ്യം ചെയ്ത്തോമസ് ചാണ്ടി സമര്&#x200d;പ്പിച്ചഹര്&#x200d;ജി ഹൈക്കോടതി തള്ളിയിരുന്നു. കായല്&#x200d; കയ്യേറ്റ വിഷയത്തില്&#x200d; തോമസ് ചാണ്ടിക്കും സംസ്ഥാന സര്&#x200d;ക്കാരിനുമെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷമായ വിമര്&#x200d;ശനങ്ങള്&#x200d; നടത്തിയിരുന്നു .കോടതിയെ കൂട്ടുപിടിച്ച് മന്ത്രി സ്ഥാനത്ത് തുടരാന്&#x200d; ചാണ്ടിക്ക് കഴിയില്ലെന്നും വിഷയം കൈകാര്യം ചെയ്യുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. തോമസ് ചാണ്ടി ഇന്നലെ തന്നെ രാജി വെക്കുമെന്ന് അഭ്യൂഹങ്ങള്&#x200d; ഉണ്ടായിരുന്നു .എന്നാല്&#x200d; ഇന്ന് രാവിലെ തോമസ് ചാണ്ടിയും മുഖ്യമന്ത്രിയുമായുള്ള ചര്&#x200d;ച്ചയിലാണ് രാജി വെക്കാനുള്ള സന്നദ്ധത തോമസ് ചാണ്ടി അറിയിക്കുകയായിരുന്നു .കോടതിയില്&#x200d; നിന്ന് ഇത്രയേറെ സര്&#x200d;ക്കാര്&#x200d; വിരുദ്ധ പരാമര്&#x200d;ശങ്ങള്&#x200d; ഉണ്ടായിട്ടും ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടെടുത്ത മുഖ്യമന്ത്രിക്കെതിരെ സിപിഐ ശക്തമായ നിലപാട് എടുത്തിരുന്നു .സോളാര്&#x200d; കേസില്&#x200d; പ്രതിപക്ഷത്തിന് മേല്&#x200d; നേടിയ വിജയം തോമസ് ചാണ്ടിയുടെ വിഷയത്തില്&#x200d; നഷ്ടപ്പെട്ടെന്ന് എല്&#x200d;ഡിഎഫില്&#x200d; അഭിപ്രായമുണ്ടായി .സിപിഎമ്മിലെ ഒരു വിഭാഗത്തിനും എതിര്&#x200d;പ്പുണ്ടായിരുന്നു .സിപിഐ നേതാക്കളായ പന്ന്യന്&#x200d; രവീന്ദ്രന്&#x200d;, ബിനോയ് വിശ്വം എന്നിവര്&#x200d; തോമസ് ചാണ്ടി രാജിവെക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്&#x200d; ആവശ്യപ്പെട്ടിരുന്നു .കൂടാതെ സിപിഐ മന്ത്രിമാര്&#x200d; മന്ത്രിസഭാ യോഗത്തില്&#x200d; പങ്കെടുക്കാത്തതും തോമസ് ചാണ്ടിയെയും സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു . ഇത്തരമൊരു സാഹചര്യത്തില്&#x200d; രാജി അനിവാര്യമായിരുന്നു എന്ന തീരുമാനത്തില്&#x200d; എത്തിച്ചേരുകയായിരുന്നു തോമസ് ചാണ്ടി .കോടതി നാണംകെടുത്തിയിട്ടും രാജിവച്ചൊഴിയില്ലെന്ന വാശിയിലായിരുന്നു തോമസ് ചാണ്ടിയും എന്&#x200d;സിപിയും. മന്ത്രിസഭയിലിരിക്കാന്&#x200d; യോഗ്യനോ എന്നു കോടതി ചോദിച്ച മന്ത്രിയോട് എന്തുകൊണ്ട് ഇന്നലെത്തന്നെ രാജി ചോദിച്ചു വാങ്ങിയില്ലെന്ന ചോദ്യം മുഖ്യമന്ത്രിയെ സമ്മര്&#x200d;ദത്തിലാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-govt-is-in-defence-lost-third-wicket-of-ldf-govt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
