<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>thirur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thirur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Nov 2025 06:52:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>thirur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാഴ്‌സല്‍ ഗതാഗതത്തിന് പുതിയ പാതയൊരുക്കി ഇന്ത്യന്‍ റെയില്‍വേ: &#8216; കോസ്റ്റ്-ടു-കോസ്റ്റ് &#8216; പാഴ്‌സല്‍ എക്‌സ്പ്രസ് കേരളത്തിലേക്ക്</title>
		<link>https://www.chandrikadaily.com/indian-railways-paves-new-path-for-parcel-transport-coast-to-coast-parcel-express-to-kerala.html</link>
					<comments>https://www.chandrikadaily.com/indian-railways-paves-new-path-for-parcel-transport-coast-to-coast-parcel-express-to-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 20 Nov 2025 06:52:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[indian railways]]></category>
		<category><![CDATA[thirur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364483</guid>

					<description><![CDATA[രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ഇന്‍ട്രാസോണല്‍ കോസ്റ്റ്-ടു-കോസ്റ്റ് പാഴ്‌സല്‍ എക്‌സ്പ്രസ് എന്ന പുതിയ ട്രെയിന്‍ സേവനം തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിച്ചു ഒരു പുതിയ വാണിജ്യപാത തുറക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>തിരൂര്&#x200d;: ദക്ഷിണ റെയില്&#x200d;വേ ഇന്ത്യയിലെ പാഴ്‌സല്&#x200d; ഗതാഗത രംഗത്ത് ഒരു പുതുമയ്ക്കാണ് തുടക്കമിടുന്നത്. രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ഇന്&#x200d;ട്രാസോണല്&#x200d; കോസ്റ്റ്-ടു-കോസ്റ്റ് പാഴ്‌സല്&#x200d; എക്‌സ്പ്രസ് എന്ന പുതിയ ട്രെയിന്&#x200d; സേവനം തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിച്ചു ഒരു പുതിയ വാണിജ്യപാത തുറക്കുകയാണ്. വര്&#x200d;ഷങ്ങളായി റോഡ്മാര്&#x200d;ഗം ചെലവേറെയായി സാധനങ്ങള്&#x200d; അയയ്‌ക്കേണ്ടി വന്ന വ്യാപാരികള്&#x200d;ക്കും ചെറുകിട വ്യവസായങ്ങള്&#x200d;ക്കും ഈ പുതിയ സംരംഭം ആശ്വാസമാകുമെന്ന് റെയില്&#x200d;വേ വകുപ്പ് ഉറപ്പുനല്&#x200d;കുന്നു.</p>
<p>മംഗളൂരുവില്&#x200d; നിന്നാരംഭിച്ച് റോയാപുരം വരെ സര്&#x200d;വീസ് നടത്തുന്ന ഈ ട്രെയിന്&#x200d; കേരളത്തിലെ ഏഴ് പ്രധാന സ്‌റ്റേഷനുകളില്&#x200d; നിര്&#x200d;ത്തും. തിരൂര്&#x200d;, ഷോരണൂര്&#x200d;, പാലക്കാട്, കോയമ്പത്തൂര്&#x200d;, തിരുപ്പൂര്&#x200d;, ഈറോഡ്, സേലം തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല പാഴ്‌സല്&#x200d; ഗതാഗതത്തിന് സ്ഥിരതയും വേഗതയും നല്&#x200d;കുന്നു. കേരളത്തിനുള്ളില്&#x200d; പ്രത്യേകിച്ച് തിരൂര്&#x200d; വെറ്റില കയറ്റുമതിയ്ക്ക് ഈ സര്&#x200d;വീസ് വലിയ മാറ്റമുണ്ടാക്കും. ഇതുവരെ വെറ്റിലയും മറ്റു പല സാധനങ്ങളും യാത്രാ ട്രെയിനുകളിലെ ഭാഗങ്ങളില്&#x200d; ആശ്രയിച്ചാണ് അയച്ചിരുന്നത്. പുതിയ പാഴ്‌സല്&#x200d; എക്‌സ്പ്രസ് ആരംഭിക്കുന്നത് സമയത്തും ചെലവിലും കാര്യമായ ലാഭം നല്&#x200d;കും. കൂടാതെ വ്യാവസായിക വസ്തുക്കള്&#x200d;, വൈറ്റ് ഗുഡ്‌സ്, ഉപഭോക്തൃ ഉല്&#x200d;പ്പന്നങ്ങള്&#x200d;, പെട്ടെന്ന് കേടാകുന്ന സാധനങ്ങള്&#x200d; തുടങ്ങി പലതും ഈ ട്രെയിനിലൂടെ സുരക്ഷിതമായി എത്തിക്കാനാകും. ഇതിനെ സഹായിക്കുന്ന വിധത്തില്&#x200d; 10 ഹൈ കപ്പാസിറ്റി വാനുകളും 2 ലഗേജ് കം ബ്രേക്ക് വാനുകളും ഉള്&#x200d;പ്പെടുത്തി റെയില്&#x200d;വേ പ്രത്യേക സംവിധാനങ്ങളും ഒരുക്കി.</p>
<p>സര്&#x200d;വീസ് സമയക്രമവും വ്യാപാരികള്&#x200d;ക്ക് അനുയോജ്യമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും മംഗളൂരുവില്&#x200d; നിന്ന് പുറപ്പെട്ട് രാത്രി കോഴിക്കോട്, തിരൂര്&#x200d; തുടങ്ങിയ സ്‌റ്റേഷനുകളിലൂടെ യാത്ര തുടരുന്ന ട്രെയിന്&#x200d; അടുത്ത ദിവസം ഉച്ചയോടെ റോയാപുരത്തെത്തും. തിരിച്ചുള്ള സര്&#x200d;വീസ് ചൊവ്വാഴ്ചകളിലാണ്. ഇതിലൂടെ കേരളവും തമിഴ്‌നാടും തമ്മിലുള്ള ലജിസ്റ്റിക് ശൃംഖല കൂടുതല്&#x200d; ക്രമബദ്ധവും വിശ്വസനീയവുമായിരിക്കും. സ്‌റ്റേഷനുകളില്&#x200d; പാഴ്‌സല്&#x200d; കൈകാര്യം ചെയ്യാന്&#x200d; പ്രത്യേക സൗകര്യങ്ങളും റെയില്&#x200d;വേ ഒരുക്കിയിട്ടുണ്ട്.</p>
<p>പുതിയ പാഴ്‌സല്&#x200d; എക്‌സ്പ്രസ് ഇന്ത്യയിലെ ചരക്ക് ഗതാഗതരംഗത്ത് ഒരു നിലപാടുമാറ്റമാണ്. ചെലവു കുറഞ്ഞതും സമയം കൃത്യമായതുമായ സേവനം ലഭ്യമാകുന്നതോടെ വ്യാപാരികളും കയറ്റുമതി മേഖലയും കൂടുതല്&#x200d; കരുത്താര്&#x200d;ജിക്കും. ലജിസ്റ്റിക് രംഗത്തെ നിലവിലുള്ള തടസ്സങ്ങളും വൈകല്യങ്ങളും പരിഹരിക്കുന്നതില്&#x200d; ഈ സര്&#x200d;വീസിന് വലിയ പങ്ക് വഹിക്കാനാകും. കേരളത്തിന്റെ വാണിജ്യ രംഗത്ത് പുതിയ സാധ്യതകള്&#x200d; തുറന്നുകൊടുക്കുന്ന ഈ സംരംഭം, റെയില്&#x200d;വേയുടെ മുന്നേറ്റ ചിന്തകളുടെ തെളിവായും മാറുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-railways-paves-new-path-for-parcel-transport-coast-to-coast-parcel-express-to-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചന്ദ്രിക വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ആത്മവിശ്വാസം പകര്&#x200d;ന്നു</title>
		<link>https://www.chandrikadaily.com/11chandrika-instilled-confidence-in-the-students.html</link>
					<comments>https://www.chandrikadaily.com/11chandrika-instilled-confidence-in-the-students.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 May 2024 07:57:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[manjeri]]></category>
		<category><![CDATA[mla]]></category>
		<category><![CDATA[thirur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298280</guid>

					<description><![CDATA[മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d; എം.എല്&#x200d;.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്&#x200d; വേറിട്ട അനുഭവമാണ് തീര്&#x200d;ത്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരൂര്&#x200d;: മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d; എം.എല്&#x200d;.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്&#x200d; വേറിട്ട അനുഭവമാണ് തീര്&#x200d;ത്തിരിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകര്&#x200d;ന്നതായി ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d; എം.എല്&#x200d;.എ പറഞ്ഞു. മാധ്യമ മേഖലയില്&#x200d; സമഗ്രമായ സംഭാവനയര്&#x200d;പ്പിക്കുന്ന ചന്ദ്രിക വിദ്യാഭ്യാസ മുന്നേറ്റത്തിനു നടത്തുന്ന ശ്രമങ്ങള്&#x200d; ശ്ലാഘനിയമാണെന്ന് അഡ്വ.എന്&#x200d; ശംസുദ്ദീന്&#x200d; എം.എല്&#x200d;.എ പറഞ്ഞു. ഒരു കാലത്ത് സംപുജ്യരായ സ്‌കൂളുകളുടെ വാര്&#x200d;ത്തകള്&#x200d; വന്നിരുന്ന ജില്ലയായിരുന്നു മലപ്പുറം. ഇന്ന് നൂറുമേനിയുടെ കഥകളാണ് ജില്ലക്ക് പറയാനുളളത്. ഈ നിലയിലേക്കുയര്&#x200d;ത്തിയ മുസ്‌ലിം ലീഗും ചന്ദ്രികയും വഹിച്ച പങ്ക് വിസ്മയകരമാണ്.</p>
<p>വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് ജില്ലയില്&#x200d; ഉന്നത വിജയികളെ കണ്ടെത്താന്&#x200d; പ്രയാസനായിരുന്നുവെന്നും ഇന്ന് ഏത് പരീക്ഷയിലും മലപ്പുറമാണ് മുന്നിലെന്നും വിദ്യാര്&#x200d;ഥികളെ മുന്നില്&#x200d; നില്&#x200d;ക്കാന്&#x200d; പ്രാപ്തമാക്കിയത് മുസ്‌ലിം ലീഗും ചന്ദ്രികയുമാണന്ന് കുറുക്കോളി മെയ്തീന്&#x200d; എം.എല്&#x200d;.എ പറഞ്ഞു. ബാഫഖി തങ്ങളുടെയും സിഎച്ചിന്റെയും ദീര്&#x200d;ഘവീക്ഷണം മുന്നേറ്റത്തിനു വഴിയൊരുക്കി. എം.എല്&#x200d;.എ പറഞ്ഞു. പ്രതീക്ഷാര്&#x200d;ഹമായ മുന്നേറ്റമാണ് വിദ്യാഭ്യാസരംഗത്ത് ജില്ല കൈവരിച്ചതെന്ന് അബ്ദുറഹ്‌മാന്&#x200d; രണ്ടത്താണി പറഞ്ഞു. സാഹിത്യ രംഗത്തുള്&#x200d;പ്പെടെ ശ്രദ്ധേയമായ സംഭാനയര്&#x200d;പ്പിച്ച മാധ്യമമാണ് ചന്ദ്രിക. മലയാളത്തിലെ സാഹിത്യ സാമ്രാട്ടുകള്&#x200d; എഴുതി വളര്&#x200d;ന്നതും ആദ്യ പ്രതിഫലം കൈപ്പറ്റിയതും ചന്ദ്രികയിലൂടെയാണെന്നതും സ്മരണിയമാണെന്ന് അബ്ദുറഹിമാന്&#x200d; രണ്ടത്താണി പറഞ്ഞു. പ്രമുഖ ട്രൈനര്&#x200d;മാരുടെ ക്ലാസുകള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ഏറെ ഉപകാരപ്രദമായി. പി.വി ജിഷ്ണു, ഡോ.അല്&#x200d;ത്താഫ്, കെ.മുഹമ്മദ് ഹാഷിം, യദുനാദ്, എം.ഷാറൂഖ് ക്ലാസെടുത്തു. പിന്നണി ഗായകന്&#x200d; ഹനാന്&#x200d; ഷാ, ഇഹ്സാന്&#x200d;, അഫീഫ് എന്നിവരുടെ സംഗീത വിരുന്നും ശ്രദ്ധേയമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11chandrika-instilled-confidence-in-the-students.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരൂരങ്ങാടി നഗരസഭ തൊഴിൽ മത്സര പരീക്ഷാ കോച്ചിങ് ക്യാമ്പ് ഉദ്യോഗാർഥികൾക്ക് ആശ്വാസമാകുന്നു</title>
		<link>https://www.chandrikadaily.com/news-malappuram-thirur-news.html</link>
					<comments>https://www.chandrikadaily.com/news-malappuram-thirur-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 18 Dec 2022 13:43:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[thirur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227348</guid>

					<description><![CDATA[ക്ലാസിൽ ചേർന്ന 72 പേരിൽ 20ലേറെ ഉദ്യോഗാർത്ഥികൾ പി, എസ്.സി പരീക്ഷയിൽ നിയമന ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് പദ്ധതിയുടെ നേട്ടമായി.]]></description>
										<content:encoded><![CDATA[<div class="gmail_quote" dir="auto">തിരൂരങ്ങാടി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ നടന്നുവരുന്ന</div>
<div class="gmail_quote" dir="auto">തൊഴിൽ മത്സര പരീക്ഷാ കോച്ചിങ് ക്യാമ്പ് ഉദ്യോഗാർഥികൾക്ക് ആശ്വാസമാകുന്നു. മാർച്ച് വരെ തുടരുന്ന രണ്ടാം ഘട്ടപരിശീലനത്തിൽ 84 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബർ 13 ന് നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടി ശനി, ഞായർ ദിവസങ്ങളിലാണ് നടക്കുന്നത്. കഴിഞ്ഞ വർഷവും പദ്ധതി നടപ്പാക്കിയിരുന്നു.</div>
<div class="gmail_quote" dir="auto">അന്ന് ക്ലാസിൽ ചേർന്ന 72 പേരിൽ 20ലേറെ ഉദ്യോഗാർത്ഥികൾ പി, എസ്.സി പരീക്ഷയിൽ നിയമന ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് പദ്ധതിയുടെ നേട്ടമായി.</div>
<div class="gmail_quote" dir="auto">പ്രഗൽഭരായ പത്ത് ഫാക്കൽറ്റികളാണ് മത്സര  പരീക്ഷാ വിഷയങ്ങളിൽ ക്ലാസെടുക്കുന്നത്. തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9. 30 മുതൽ വൈകീട്ട് 4.30 വരെയായി ഒരുമാസം പിന്നിട്ട രണ്ടാം ഘട്ട പരിശീലനം തിരൂരങ്ങാടി നഗരസഭ സ്ഥിരം സമിതി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ.പിബാവ, അജാസ് സി എച്ച് അരിമ്പ്ര മുഹമ്മദലി എന്നിവർ സന്ദർശിച്ച് വിലയിരുത്തി. കോ-ഓർഡിനേറ്റർ പച്ചായി മൊയ്തീൻ കുട്ടി മാസ്റ്റർ, അക്കാദമിക് മെന്റർ എ ജെ.യുസൈറ എന്നിവർ പങ്കെടുത്തു. പരിശീലന പരിപാടി പുതിയ വാർഷിക പദ്ധതിയിലും ഉൾപ്പെടുത്തും.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-malappuram-thirur-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
