<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>thiruvanadhapuram &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thiruvanadhapuram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 25 Jan 2026 17:51:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>thiruvanadhapuram &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്</title>
		<link>https://www.chandrikadaily.com/a-woman-died-after-a-car-hit-a-scooter-in-nedumangad-pazhakuti-two-children-were-injured.html</link>
					<comments>https://www.chandrikadaily.com/a-woman-died-after-a-car-hit-a-scooter-in-nedumangad-pazhakuti-two-children-were-injured.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sun, 25 Jan 2026 17:51:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident case]]></category>
		<category><![CDATA[thiruvanadhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375581</guid>

					<description><![CDATA[മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. അരുവിക്കര പാണ്ടിയോട് സ്വദേശി ഹസീന (40)യാണ് മരിച്ചത്. മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.</p>
<p>പതിനാറും ഏഴും വയസ്സുള്ള മക്കളായ ഷംന (16), റംസാന (7) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.</p>
<p>നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് സമീപം വൈകിട്ട് 5.30ഓടെയാണ് അപകടം നടന്നത്. റംസാനയെ ആശുപത്രിയിൽ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കരകുളം ഭാഗത്തുനിന്ന് അതിവേഗത്തിൽ എത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാർ ഉടൻ മൂവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല.</p>
<p>ഹസീനയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറായ പാലോട് നന്ദിയോട് സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-woman-died-after-a-car-hit-a-scooter-in-nedumangad-pazhakuti-two-children-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരം അമ്പൂരിയിൽ കോൺഗ്രസ് വാർഡ് മെമ്പറുടെ വീടിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം; ബൈക്കിന് തീയിട്ടു</title>
		<link>https://www.chandrikadaily.com/attack-by-cpm-workers-on-congress-ward-members-house-in-amburi-thiruvananthapuram-the-bike-was-set-on-fire.html</link>
					<comments>https://www.chandrikadaily.com/attack-by-cpm-workers-on-congress-ward-members-house-in-amburi-thiruvananthapuram-the-bike-was-set-on-fire.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sun, 25 Jan 2026 14:06:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[thiruvanadhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375543</guid>

					<description><![CDATA[വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് അക്രമികൾ തീയിടുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം അമ്പൂരിയിൽ കോൺഗ്രസ് വാർഡ് മെമ്പറായ സീനാ അനിലിന്റെ വീടിന് നേരെ അക്രമം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് അക്രമികൾ തീയിടുകയായിരുന്നു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.</p>
<p>തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതുമുതൽ തനിക്കെതിരെ ഭീഷണിയുണ്ടായിരുന്നുവെന്നും ഇത്തരമൊരു ആക്രമണം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും സീനാ അനിൽ പ്രതികരിച്ചു. പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന മകൻ നാട്ടിലെത്തിയതിനാൽ കുടുംബത്തെ കാണാൻ വീട്ടിലെത്തിയിരുന്നുവെന്നും, രാത്രി മകൻ മാത്രം കൂട്ടുകാരെ കാണാനായി വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നുവെന്നും അവർ പറഞ്ഞു.</p>
<p>രാത്രി മൂന്നുമണിയോടെ വീടിനടുത്തുനിന്ന് അസാധാരണ ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ നാലുഭാഗത്തുനിന്നും ചിലർ ഓടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ബൈക്ക് തീപിടിച്ച് കത്തുന്നത് കണ്ടതെന്നും സീനാ അനിൽ വ്യക്തമാക്കി.</p>
<p>സംഭവസ്ഥലത്തിന് സമീപം നിന്ന് സംശയാസ്പദമായി ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് വീണ്ടും ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-by-cpm-workers-on-congress-ward-members-house-in-amburi-thiruvananthapuram-the-bike-was-set-on-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചികിത്സ പിഴവ് ആരോപണം: വിളപ്പില്‍ശാല സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചു</title>
		<link>https://www.chandrikadaily.com/allegation-of-medical-malpractice-the-young-man-died-without-receiving-treatment-at-valapillashala-government-hospital.html</link>
					<comments>https://www.chandrikadaily.com/allegation-of-medical-malpractice-the-young-man-died-without-receiving-treatment-at-valapillashala-government-hospital.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sat, 24 Jan 2026 13:12:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Govthospital]]></category>
		<category><![CDATA[thiruvanadhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375377</guid>

					<description><![CDATA[ശ്വാസതടസത്തെ തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കെത്തിച്ച രോഗിക്ക് വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാല്‍ മരണമുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിളപ്പില്&#x200d;ശാല സര്&#x200d;ക്കാര്&#x200d; ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. ശ്വാസതടസത്തെ തുടര്&#x200d;ന്ന് അടിയന്തര ചികിത്സയ്ക്കെത്തിച്ച രോഗിക്ക് വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാല്&#x200d; മരണമുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. വിളപ്പില്&#x200d;ശാല കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്&#x200d; (37) ആണ് മരിച്ചത്.</p>
<p>ഗുരുതരാവസ്ഥയില്&#x200d; ആശുപത്രിയിലെത്തിച്ച ബിസ്മീറിന് ജീവനക്കാര്&#x200d; ഗേറ്റ് തുറന്ന് നല്&#x200d;കാന്&#x200d; തയ്യാറായില്ലെന്നും സിപിആറും ഓക്സിജനും ഉള്&#x200d;പ്പെടെയുള്ള അടിയന്തര ചികിത്സ നല്&#x200d;കാന്&#x200d; വിസമ്മതിച്ചുവെന്നും കുടുംബം ആരോപിച്ചു. പട്ടി കയറാതിരിക്കാന്&#x200d; ഗേറ്റ് അടച്ചിട്ടതായാണ് ആശുപത്രി അധികൃതര്&#x200d; നല്&#x200d;കിയ വിശദീകരണം.</p>
<p>സ്വിഗ്ഗി ജീവനക്കാരനായ ബിസ്മീറിന് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സിപിആര്&#x200d; നല്&#x200d;കണമെന്ന് ആവശ്യപ്പെട്ടിട്ടും ആശുപത്രി ജീവനക്കാര്&#x200d; തയ്യാറായില്ല. &#8221;രക്ഷിക്കണേ&#8221; എന്ന് പറഞ്ഞ് ബിസ്മീര്&#x200d; നിലവിളിച്ചുവെന്നും ബന്ധുക്കള്&#x200d; പറയുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ച് 20 മിനിറ്റ് കഴിഞ്ഞതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചുവെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ആംബുലന്&#x200d;സില്&#x200d; പോലും ആവശ്യമായ ചികിത്സാ സംവിധാനങ്ങള്&#x200d; ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്&#x200d; ആരോപിക്കുന്നു. ഈ മാസം 19നാണ് ബിസ്മീര്&#x200d; മരിച്ചത്. പുലര്&#x200d;ച്ചെയായിരുന്നു ശ്വാസതടസത്തെ തുടര്&#x200d;ന്ന് ആശുപത്രിയില്&#x200d; എത്തിച്ചത്. ഭാര്യയായിരുന്നു ഒപ്പമുണ്ടായിരുന്നത്. കൃത്യമായ ചികിത്സ നല്&#x200d;കണമെന്ന് ഭാര്യ ആവര്&#x200d;ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതര്&#x200d; ഒന്നും ചെയ്യാന്&#x200d; തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allegation-of-medical-malpractice-the-young-man-died-without-receiving-treatment-at-valapillashala-government-hospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം: കുട്ടിയെ മര്‍ദ്ദിച്ചതായി പിതാവ് കുറ്റസമ്മതിച്ചു</title>
		<link>https://www.chandrikadaily.com/one-year-olds-death-in-neyyattinkara-father-confesses-to-assaulting-child.html</link>
					<comments>https://www.chandrikadaily.com/one-year-olds-death-in-neyyattinkara-father-confesses-to-assaulting-child.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Fri, 23 Jan 2026 15:53:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[thiruvanadhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375227</guid>

					<description><![CDATA[കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ സമ്മതം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നെയ്യാറ്റിന്&#x200d;കരയിലെ ഒരു വയസുകാരന്റെ ദുരൂഹ മരണത്തില്&#x200d; പിതാവ് ഷിജിന്&#x200d; കുറ്റം സമ്മതിച്ചു. കുട്ടിയെ താനാണ് മര്&#x200d;ദ്ദിച്ചതെന്ന് ഷിജിന്&#x200d; പൊലീസിന് മൊഴി നല്&#x200d;കി. കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്&#x200d; ഇടിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ സമ്മതം.</p>
<p>കുട്ടിയുടെ വയറ്റില്&#x200d; ക്ഷതമേറ്റതായി നേരത്തെ നടത്തിയ പരിശോധനയില്&#x200d; കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്&#x200d;സിക് പരിശോധനയില്&#x200d; വ്യക്തമായതോടെയാണ് ഷിജിനെ വീണ്ടും ചോദ്യം ചെയ്തത്. മൂന്നാംതവണത്തെ ചോദ്യംചെയ്യലിലാണ് ഷിജിന്&#x200d; കുറ്റസമ്മതം നടത്തിയത്. തുടര്&#x200d;ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.</p>
<p>കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില്&#x200d; ഇടിച്ചതായും പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണതായും പ്രതി മൊഴി നല്&#x200d;കി. ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്&#x200d; ശ്രമിക്കാന്&#x200d; കാരണമെന്നുമാണ് ഷിജിന്റെ വെളിപ്പെടുത്തല്&#x200d;.</p>
<p>കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴികളില്&#x200d; നേരത്തെ തന്നെ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. ചോദ്യംചെയ്യലില്&#x200d; ആസൂത്രിതവും പരസ്പരം സംരക്ഷിക്കുന്നതുമായ മറുപടികളാണ് മാതാപിതാക്കള്&#x200d; നല്&#x200d;കിയതെന്നാണ് പൊലീസ് നിലപാട്. കുഞ്ഞിന്റെ കൈയില്&#x200d; മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്&#x200d;ട്ടിലും കണ്ടെത്തിയിരുന്നു.</p>
<p>ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു മാതാപിതാക്കളുടെ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തില്&#x200d; കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിളുകള്&#x200d; ഫോറന്&#x200d;സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.</p>
<p>കവളാകുളം ഐക്കരവിള വീട്ടില്&#x200d; വാടകയ്ക്ക് താമസിക്കുന്ന ഷിജിന്&#x200d;കൃഷ്ണപ്രിയ ദമ്പതികളുടെ മകന്&#x200d; ഇഹാനാണ് മരിച്ചത്. ജനുവരി 16ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. പിതാവ് വാങ്ങി നല്&#x200d;കിയ ബിസ്‌കറ്റ് കഴിച്ച് അരമണിക്കൂറിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. വായില്&#x200d; നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തതായി ബന്ധുക്കള്&#x200d; പറഞ്ഞു. ഉടന്&#x200d; നെയ്യാറ്റിന്&#x200d;കര താലൂക്ക് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>ഷിജിനും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നുവെന്നും ബന്ധുക്കളുടെ ഇടപെടലിനെ തുടര്&#x200d;ന്നാണ് വീണ്ടും ഒരുമിച്ച് താമസിക്കാന്&#x200d; തുടങ്ങിയത് എന്നുമാണ് വിവരം. കേസില്&#x200d; തുടര്&#x200d;നടപടികള്&#x200d; പൊലീസ് തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-year-olds-death-in-neyyattinkara-father-confesses-to-assaulting-child.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു</title>
		<link>https://www.chandrikadaily.com/a-one-year-old-baby-collapsed-and-died.html</link>
					<comments>https://www.chandrikadaily.com/a-one-year-old-baby-collapsed-and-died.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sat, 17 Jan 2026 11:39:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[thiruvanadhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374376</guid>

					<description><![CDATA[നെയ്യാറ്റിന്‍കര കവളാകുളം സ്വദേശികളായ സുജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ ആണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്&#x200d; ദുരൂഹത. നെയ്യാറ്റിന്&#x200d;കര കവളാകുളം സ്വദേശികളായ സുജിന്&#x200d;കൃഷ്ണപ്രിയ ദമ്പതികളുടെ മകന്&#x200d; ഇഖാന്&#x200d; ആണ് മരിച്ചത്.</p>
<p>ഇന്നലെ രാത്രി വീട്ടിലിരിക്കെയാണ് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടന്&#x200d; തന്നെ മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.</p>
<p>ഒരാഴ്ച മുമ്പ് കുഞ്ഞ് നിലത്ത് വീണ് പരിക്കേറ്റിരുന്നുവെന്നും ഈ പരിക്കാണ് മരണത്തിലേക്ക് നയിച്ചതോയെന്ന സംശയമാണ് ഉയരുന്നതെന്നും അധികൃതര്&#x200d; അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമായൂവെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-one-year-old-baby-collapsed-and-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും  നൂറുൽ ഇസ്‌ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ വിടവാങ്ങി</title>
		<link>https://www.chandrikadaily.com/nnurul-islam-university-chancellor-and-chairman-of-nurul-islam-institutions-dr-ap-majeed-khan-passed-away.html</link>
					<comments>https://www.chandrikadaily.com/nnurul-islam-university-chancellor-and-chairman-of-nurul-islam-institutions-dr-ap-majeed-khan-passed-away.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Tue, 13 Jan 2026 13:57:07 +0000</pubDate>
				<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[thiruvanadhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373825</guid>

					<description><![CDATA[കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ് .]]></description>
										<content:encoded><![CDATA[<p>​തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും ഇരുപതോളം നൂറുൽ ഇസ്‌ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ (91) അന്തരിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ് . നെയ്യാറ്റിൻകര വെള്ളംകുളം ബംഗ്ലാവിൽ അലിസൻ മുഹമ്മദിന്റെയും സൽമാബീവിയുടെയും മകനാണ്.</p>
<p>​കേരളത്തിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക പരിശീലന സംരംഭമായ അമരവിള എൻ.ഐ. ഐ.ടി.ഐ. ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം കുറിച്ച അദ്ദേഹം, കന്യാകുമാരി ജില്ലയിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജിന്റെ സ്ഥാപകൻ കൂടിയാണ്. കേരള രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തിൽ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സജീവമായി പങ്കുചേർന്നിരുന്നു. കേരളത്തിന്റെ വൈദ്യുതീകരണത്തിലും പ്രത്യേകിച്ച് മലബാർ മേഖലകളിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന യുദ്ധസമയത്ത് ഇന്ത്യൻ സൈനികർക്കും എയർക്രാഫ്റ്റ് എഞ്ചിനീയർമാർക്കും സാങ്കേതിക പരിശീലനം നൽകുന്നതിലും അദ്ദേഹവും സ്ഥാപനവും നിർണായക പങ്ക് വഹിച്ചു. നൂറുൽ ഇസ്‌ലാം എജ്യുക്കേഷണൽ ട്രസ്റ്റിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹം സ്ഥാപിച്ച നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആരോഗ്യ രംഗത്തെ വലിയൊരു ചുവടുവെപ്പായിരുന്നു.</p>
<p>​സൈഫുന്നീസയാണ് ഭാര്യ. മക്കൾ: ശബ്നം ഷഫീക്ക് (നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ) മകളാണ്.<br />
എം.എസ്. ഫൈസൽ ഖാൻ (നൂറുൽ ഇസ്‌ലാം സർവകലാശാല പ്രൊ-ചാൻസലർ, നിംസ് മെഡിസിറ്റി എം.ഡി) മകനാണ്</p>
<p>മരുമക്കൾ: പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. സലിം ഷഫീക്ക്, ഫാത്തിമ മിസാജ്. ചെറുമക്കൾ: ഫഹീസ് ഷഫീഖ്, ഫർസീൻ ഷഫീഖ്.സുഹറ ഖാൻ, സൊഹൈബ് ഖാൻ. രാവിലെ 8.30 മുതൽ 10.30 വരെ തക്കല നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിലും 11.30 മുതൽ 3.30 വരെ നെയ്യാറ്റിൻകരയിലെ സ്വവസതിയിലും പൊതുദർശനം ഉണ്ടാകും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nnurul-islam-university-chancellor-and-chairman-of-nurul-islam-institutions-dr-ap-majeed-khan-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയില്‍ കൂലി കുതിച്ചു; ആശയ്ക്ക് കൂലിയില്ല; സ്‌കില്‍ഡ് തടവുകാര്‍ക്ക് 620 രൂപ</title>
		<link>https://www.chandrikadaily.com/jail-wages-soar-asha-has-no-wages-620-for-skilled-prisoners.html</link>
					<comments>https://www.chandrikadaily.com/jail-wages-soar-asha-has-no-wages-620-for-skilled-prisoners.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Mon, 12 Jan 2026 13:27:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aashaworkers]]></category>
		<category><![CDATA[Jail wages]]></category>
		<category><![CDATA[thiruvanadhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373587</guid>

					<description><![CDATA[ജയില്‍ മേധാവിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് പുതിയ വേതനനിരക്ക് നിലവില്‍ വന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്&#x200d; അന്തേവാസികളുടെ വേതനത്തില്&#x200d; സര്&#x200d;ക്കാര്&#x200d; വന്&#x200d; വര്&#x200d;ധനവ് നല്&#x200d;കി. ഏഴ് വര്&#x200d;ഷത്തിന് ശേഷമാണ് വേതനം പരിഷ്‌കരിക്കുന്നത്. ജയില്&#x200d; മേധാവിയുടെ ശിപാര്&#x200d;ശ സര്&#x200d;ക്കാര്&#x200d; അംഗീകരിച്ചതോടെയാണ് പുതിയ വേതനനിരക്ക് നിലവില്&#x200d; വന്നത്.</p>
<p>മൂന്ന് വിഭാഗങ്ങളിലായാണ് വേതന വര്&#x200d;ധന നടപ്പാക്കുന്നത്. സ്‌കില്&#x200d;ഡ് ജോലികള്&#x200d;ക്ക് ദിവസവേതനം 620 രൂപയും, സെമി-സ്‌കില്&#x200d;ഡ് ജോലികള്&#x200d;ക്ക് 560 രൂപയും, അണ്&#x200d;-സ്‌കില്&#x200d;ഡ് ജോലികള്&#x200d;ക്ക് 530 രൂപയുമാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 63 രൂപ മുതല്&#x200d; 230 രൂപ വരെയായിരുന്നു.</p>
<p>ജയില്&#x200d; അന്തേവാസികളുടെ വേതനം പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്നും, മറ്റ് സംസ്ഥാനങ്ങളില്&#x200d; ഇതിനകം തന്നെ സമാനമായ വേതനപരിഷ്‌കരണം നടപ്പിലാക്കിയിട്ടുണ്ടെന്നും ജയില്&#x200d; മേധാവിയുടെ ശിപാര്&#x200d;ശയില്&#x200d; പറയുന്നു. കേരളത്തില്&#x200d; കഴിഞ്ഞ ഏഴ് വര്&#x200d;ഷമായി തടവുകാരുടെ വേതനം പരിഷ്‌കരിക്കപ്പെടാത്ത സാഹചര്യത്തില്&#x200d; കാലോചിതമായ വര്&#x200d;ധന അനിവാര്യമാണെന്നും വ്യക്തമാക്കുന്നു.</p>
<p>അതേസമയം, തടവുപുള്ളികളുടെ വേതനം കുത്തനെ ഉയര്&#x200d;ത്തിയ സര്&#x200d;ക്കാര്&#x200d; ആശ വര്&#x200d;ക്കര്&#x200d;മാരുടെ കൂലി വര്&#x200d;ധിപ്പിക്കാത്ത സാഹചര്യമാണ് കാണിക്കുന്നത്. ദീര്&#x200d;ഘകാലമായി വേതനപരിഷ്‌കരണം ആവശ്യപ്പെടുന്ന ആശ വര്&#x200d;ക്കര്&#x200d;മാര്&#x200d;ക്ക് കൂലിയില്&#x200d; നിലവില്&#x200d; മാറ്റമൊന്നും ഉണ്ടായിട്ടില്ല.</p>
<p>നിലവില്&#x200d; സംസ്ഥാനത്തെ ജയിലുകളില്&#x200d; ആറ് വ്യത്യസ്ത വേതന ഘടനകളാണ് നിലവിലുള്ളത്. രാജ്യത്തെ ജയിലുകളില്&#x200d; പൊതുവെ സ്‌കില്&#x200d;ഡ്, സെമി-സ്‌കില്&#x200d;ഡ്, അണ്&#x200d;-സ്‌കില്&#x200d;ഡ് എന്നിങ്ങനെയാണ് വേതന ഘടന തരംതിരിച്ചിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jail-wages-soar-asha-has-no-wages-620-for-skilled-prisoners.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്</title>
		<link>https://www.chandrikadaily.com/ex-village-officer-jailed-for-six-years-in-bribery-case.html</link>
					<comments>https://www.chandrikadaily.com/ex-village-officer-jailed-for-six-years-in-bribery-case.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Mon, 12 Jan 2026 12:36:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ex-village officer]]></category>
		<category><![CDATA[thiruvanadhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373575</guid>

					<description><![CDATA[ശിക്ഷയ്‌ക്ക് പുറമെ 50,000 രൂപ പിഴയും അടയ്ക്കണം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം:  പോക്കുവരവ് നടത്തിക്കൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ വിളവൂർക്കൽ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറും റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാറുമായ അർഷാദ് എച്ച്. എയ്ക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ആറു വർഷം കഠിനതടവ് വിധിച്ചു. ശിക്ഷയ്‌ക്ക് പുറമെ 50,000 രൂപ പിഴയും അടയ്ക്കണം.</p>
<p>2012ലാണ് കേസിനാസ്പദമായ സംഭവം. പെരുകാവ് വാളിയോട്ടുകോണം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ പിതാവ് ധനനിശ്ചയം ചെയ്ത് നൽകിയ 75 സെന്റ് ഭൂമി പോക്കുവരവ് ചെയ്യുന്നതിനായി അർഷാദ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റ് കെണിയൊരുക്കി പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.</p>
<p>വിജിലൻസ് സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച വിജിലൻസ് കോടതി ജഡ്ജി മനോജ് എ. ആണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായി ആകെ ആറു വർഷം ശിക്ഷ വിധിച്ചെങ്കിലും ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ex-village-officer-jailed-for-six-years-in-bribery-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ അറസ്റ്റിലേക്ക് വഴിതുറന്ന് എസ്ഐടി കണ്ടെത്തല്‍</title>
		<link>https://www.chandrikadaily.com/ssabarimala-gold-theft-case-sits-discovery-paves-the-way-for-tantris-arrest.html</link>
					<comments>https://www.chandrikadaily.com/ssabarimala-gold-theft-case-sits-discovery-paves-the-way-for-tantris-arrest.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Fri, 09 Jan 2026 14:28:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Sabarimala gold theft case]]></category>
		<category><![CDATA[thiruvanadhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373301</guid>

					<description><![CDATA[ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമലയില്&#x200d; ഉണ്ണികൃഷ്ണന്&#x200d; പോറ്റിക്ക് അവസരങ്ങള്&#x200d; നല്&#x200d;കിയത് തന്ത്രിയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. മുന്&#x200d; തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി തന്ത്രിക്ക് നിര്&#x200d;ണായക തിരിച്ചടിയായി. ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ അല്&#x200d;പസമയത്തിനകം കോടതിയില്&#x200d; ഹാജരാക്കും.</p>
<p>ശബരിമലയിലെ മൂല്യമേറിയ വസ്തുക്കള്&#x200d; പുറത്തേക്ക് കൊണ്ടുപോകാന്&#x200d; തന്ത്രിയുടെ അനുമതി നിര്&#x200d;ബന്ധമാണെന്നിരിക്കെ, സ്വര്&#x200d;ണപ്പാളി പുറത്തേക്ക് കൊണ്ടുപോകാന്&#x200d; താന്&#x200d; അനുമതി നല്&#x200d;കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവിന്റെ ആദ്യ മൊഴി. എന്നാല്&#x200d; മഹസര്&#x200d; റിപ്പോര്&#x200d;ട്ടുകളിലും പിടിച്ചെടുത്ത രേഖകളിലും തന്ത്രിയുടെ ഒപ്പുണ്ടെന്ന് എസ്ഐടി കണ്ടെത്തി. അറസ്റ്റിലായ മുന്&#x200d; ദേവസ്വം പ്രസിഡന്റ് ഉള്&#x200d;പ്പെടെയുള്ളവരുടെയും ഉദ്യോഗസ്ഥരുടെയും മൊഴികളും തന്ത്രിക്കെതിരെയായിരുന്നു.</p>
<p>ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്&#x200d; പോറ്റിയെ ശബരിമലയില്&#x200d; എത്തിച്ചതും സംരക്ഷിച്ചതും തന്ത്രിയാണെന്ന് എ. പത്മകുമാര്&#x200d; മൊഴി നല്&#x200d;കിയിരുന്നു. ദൈവതുല്യനായ ഒരാളാണ് സ്വര്&#x200d;ണക്കൊള്ളയ്ക്ക് പിന്നിലെന്നും, ആ വ്യക്തി തന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് അന്വേഷണ സംഘം തന്ത്രിയുടെ പങ്ക് കൂടുതല്&#x200d; ശക്തമായി പരിശോധിച്ചത്.</p>
<p>പോറ്റി സ്വര്&#x200d;ണം പുറത്തേക്ക് കൊണ്ടുപോയ കാര്യങ്ങള്&#x200d; തന്ത്രിക്ക് അറിയാമായിരുന്നെന്നും, അദ്ദേഹത്തിന്റെ മൗനസമ്മതത്തോടെയായിരുന്നു ഇടപാടുകളെന്നും എസ്ഐടി കണ്ടെത്തി. പോറ്റിയുമായി തന്ത്രിക്ക് ഫോണ്&#x200d; ബന്ധമുണ്ടായിരുന്നുവെന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചനയില്&#x200d; തന്ത്രിയുടെ പങ്കും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോയെന്നും വിശദമായി പരിശോധിക്കുമെന്ന് എസ്ഐടി അറിയിച്ചു.</p>
<p>പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയോടെയാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്&#x200d;ന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി കൊല്ലം വിജിലന്&#x200d;സ് കോടതിയിലേക്ക് കൊണ്ടുപോയി. രാവിലെ ആറ്റിങ്ങലിലെ രഹസ്യ കേന്ദ്രത്തില്&#x200d; നടത്തിയ രണ്ടാംഘട്ട ചോദ്യം ചെയ്യലിലാണ് അറസ്റ്റ് തീരുമാനിച്ചത്. ഇതോടെ കേസില്&#x200d; അറസ്റ്റിലായവരുടെ എണ്ണം പത്തായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ssabarimala-gold-theft-case-sits-discovery-paves-the-way-for-tantris-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചികിത്സാ വീഴ്ച; വേണുവിന്റെ മരണം  സര്‍ക്കാര്‍ ആശുപത്രികളുടെ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/ttreatment-failure-in-thiruvananthapuram-medical-college-auto-driver-venus-death-could-have-been-avoided-says-investigation-report-hh.html</link>
					<comments>https://www.chandrikadaily.com/ttreatment-failure-in-thiruvananthapuram-medical-college-auto-driver-venus-death-could-have-been-avoided-says-investigation-report-hh.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Thu, 08 Jan 2026 17:30:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[medicalcollege]]></category>
		<category><![CDATA[thiruvanadhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373217</guid>

					<description><![CDATA[ഡി.എം.ഇ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചവറ സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ഉണ്ടായ ചികിത്സാ പിഴവുകള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊല്ലം: തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; മതിയായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവര്&#x200d; വേണു മരിച്ച സംഭവത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ആശുപത്രികളുടെ ഗുരുതര വീഴ്ചകള്&#x200d; അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോര്&#x200d;ട്ട്. ഡി.എം.ഇ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ അന്വേഷണ റിപ്പോര്&#x200d;ട്ടിലാണ് ചവറ സി.എച്ച്.സി മുതല്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിവരെ ഉണ്ടായ ചികിത്സാ പിഴവുകള്&#x200d; വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>ഹൃദ്രോഗബാധയുമായി അടിയന്തര ചികിത്സ തേടിയെത്തിയ വേണുവിന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ പരാതിയും വേണുവിന്റെ ശബ്ദ സന്ദേശങ്ങളും ശരിവയ്ക്കുന്നതാണ് റിപ്പോര്&#x200d;ട്ട്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഐ.സി.യുവില്&#x200d; പ്രവേശിപ്പിക്കാതെ മെഡിക്കല്&#x200d; വാര്&#x200d;ഡിലാക്കിയതും ചികിത്സ തുടങ്ങുന്നതില്&#x200d; ഉണ്ടായ താമസവും നിര്&#x200d;ണായക വീഴ്ചകളായി റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു.</p>
<p>ചവറ സി.എച്ച്.സിയില്&#x200d; രോഗം കൃത്യമായി കണ്ടെത്താനായില്ലെങ്കിലും മുന്&#x200d; രോഗാവസ്ഥ കണക്കിലെടുത്ത് സി.ടി സ്‌കാന്&#x200d; സൗകര്യമുള്ള കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് റഫര്&#x200d; ചെയ്തു. എന്നാല്&#x200d; ചവറയില്&#x200d; തന്നെ രണ്ട് മണിക്കൂറോളം സമയം നഷ്ടമായി. ജില്ല ആശുപത്രിയില്&#x200d; ഹൃദയാഘാതം സ്ഥിരീകരിച്ചെങ്കിലും സി.ടി സ്‌കാന്&#x200d; എടുക്കുന്നതിനും റിപ്പോര്&#x200d;ട്ട് ലഭിക്കുന്നതിനും റഫര്&#x200d; ചെയ്യുന്നതിനും വൈകിയതായും അന്വേഷണ സംഘം കണ്ടെത്തി. ആംബുലന്&#x200d;സ് ലഭിക്കാന്&#x200d; പോലും താമസമുണ്ടായി.</p>
<p>മെഡിക്കല്&#x200d; കോളജില്&#x200d; ഹൃദയാഘാതം സ്ഥിരീകരിച്ച റിപ്പോര്&#x200d;ട്ടുമായി എത്തിയ വേണുവിനെ കാര്&#x200d;ഡിയോളജി ഐ.സി.യുവിലോ വാര്&#x200d;ഡിലോ പ്രവേശിപ്പിക്കാതെ ആളുകള്&#x200d; നിറഞ്ഞ മെഡിക്കല്&#x200d; വാര്&#x200d;ഡിലാണ് പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്&#x200d; കാര്&#x200d;ഡിയോളജി ഡോക്ടര്&#x200d; പരിശോധിച്ചെങ്കിലും വാര്&#x200d;ഡില്&#x200d; ചികിത്സ ആരംഭിക്കാന്&#x200d; വൈകിയതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ഹൃദയാഘാതം ഉണ്ടായാല്&#x200d; നിശ്ചിത സമയപരിധിക്കുള്ളില്&#x200d; ആന്&#x200d;ജിയോപ്ലാസ്റ്റി നല്&#x200d;കേണ്ടതുണ്ടെങ്കിലും വൈകി എത്തിച്ചതിനാലാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്താനായില്ലെന്നായിരുന്നു മെഡിക്കല്&#x200d; കോളജിന്റെ വിശദീകരണം. എന്നാല്&#x200d; അടുത്ത ദിവസങ്ങളില്&#x200d; ആന്&#x200d;ജിയോപ്ലാസ്റ്റി നടത്താമെന്ന് അറിയിച്ചിരുന്നുവെന്നാണ് വേണുവിന്റെ ഭാര്യ സിന്ധു നല്&#x200d;കിയ മൊഴി. ഇതില്&#x200d; വ്യക്തമായ ആശയവിനിമയക്കുറവുണ്ടായതായും റിപ്പോര്&#x200d;ട്ട് വിലയിരുത്തുന്നു.</p>
<p>മെഡിക്കല്&#x200d; കോളജില്&#x200d; സ്റ്റാന്&#x200d;ഡേര്&#x200d;ഡ് പ്രോട്ടോകോള്&#x200d; പാലിച്ചതായി റിപ്പോര്&#x200d;ട്ട് പറയുമ്പോഴും, കൊല്ലം ജില്ലാ ആശുപത്രിയില്&#x200d; തന്നെ സമയബന്ധിതമായി ആന്&#x200d;ജിയോപ്ലാസ്റ്റി നടത്തിയിരുന്നെങ്കില്&#x200d; വേണുവിന്റെ ജീവന്&#x200d; രക്ഷിക്കാനാകുമായിരുന്നുവെന്നും അന്വേഷണ റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്&#x200d; ഗുരുതര വീഴ്ചകള്&#x200d; കണ്ടെത്തിയിട്ടും ജീവനക്കാര്&#x200d;ക്കെതിരെ നടപടികള്&#x200d; ശിപാര്&#x200d;ശ ചെയ്തിട്ടില്ല; പരിശീലനം നല്&#x200d;കണമെന്ന് മാത്രമാണ് നിര്&#x200d;ദ്ദേശം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ttreatment-failure-in-thiruvananthapuram-medical-college-auto-driver-venus-death-could-have-been-avoided-says-investigation-report-hh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
