<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>thiruvanandapuram &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thiruvanandapuram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Dec 2025 05:36:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>thiruvanandapuram &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യശ്രമം; പിതാവ് കസ്റ്റഡിയില്‍</title>
		<link>https://www.chandrikadaily.com/sstudents-suicide-attempt-father-in-custody.html</link>
					<comments>https://www.chandrikadaily.com/sstudents-suicide-attempt-father-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 05:34:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[STUDENT]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367625</guid>

					<description><![CDATA[പിതാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ജീവന്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>നെയ്യാറ്റിന്&#x200d;കര: സ്ഥിരമായ വീടിനകത്തെ പീഡനമാണ് 9-ാം ക്ലാസ് വിദ്യാര്&#x200d;ത്ഥിനിയെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ചത്. പിതാവിന്റെ മര്&#x200d;ദനത്തെ തുടര്&#x200d;ന്ന് ജീവന്&#x200d; അവസാനിപ്പിക്കാന്&#x200d; ശ്രമിച്ച പെണ്&#x200d;കുട്ടിയെ മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്&#x200d; അറിയിച്ചു. സംഭവത്തില്&#x200d; പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വര്&#x200d;ഷമായി മദ്യപാനിയായ പിതാവ് ഭാര്യയെയും ഏക മകളെയും മര്&#x200d;ദിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു.</p>
<p>അര്&#x200d;ധരാത്രികളില്&#x200d; വീടിന് പുറത്ത് ഇറക്കി വിടുന്നതടക്കമുള്ള പീഡനങ്ങള്&#x200d; പതിവായിരുന്നു. കഴിഞ്ഞ ദിവസവും നടന്ന മര്&#x200d;ദനശേഷമാണ് വിദ്യാര്&#x200d;ത്ഥിനി ആത്മഹത്യശ്രമം നടത്തിയത്. മാതാവിനും തലയിലും കയ്യിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്. ചൈല്&#x200d;ഡ് ലൈന്&#x200d;, നെയ്യാറ്റിന്&#x200d;കര പൊലീസ് സ്‌റ്റേഷന്&#x200d;, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലേക്കു പലതവണ പരാതിപ്പെട്ടിട്ടും യാതൊരു ഫലപ്രദ ഇടപെടലും നടന്നില്ലെന്ന് പെണ്&#x200d;കുട്ടി ബന്ധുവിനയച്ച ഫോണ്&#x200d; സന്ദേശത്തില്&#x200d; പറയുന്നു. പിതാവ് പഠിക്കാന്&#x200d; പോലും അനുവദിച്ചില്ലെന്നും, സ്‌കൂളില്&#x200d; പോകുന്നത് വിലക്കുകയും പുസ്തകങ്ങള്&#x200d; കീറിക്കളയുകയും ചെയ്തുവെന്നും അവള്&#x200d; സന്ദേശത്തില്&#x200d; വെളിപ്പെടുത്തി.</p>
<p>ദേശീയ പാതയ്ക്കായി ഏറ്റെടുത്ത കുടുംബസ്ഥലത്തിന്റെ 16.50 ലക്ഷം രൂപയും ഭര്&#x200d;ത്താവ് നശിപ്പിച്ചുവെന്ന് ഭാര്യ ആരോപിച്ചു. ഇതിന് പിന്നാലെയാണ് റോഡരികിലെ മൂന്നര സെന്റ് കൂടി വില്&#x200d;ക്കണമെന്ന് ഭര്&#x200d;ത്താവ് ആവശ്യപ്പെട്ടതും അതിനെതിരെ സ്ത്രീ പ്രതികരിച്ചതോടെ മര്&#x200d;ദനം ശക്തമായതുമെന്നാണ് പരാതി. പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്&#x200d; അന്വേഷണം പുരോഗമിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sstudents-suicide-attempt-father-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടിംഗ് ദിവസത്തില്‍ പ്രീപോള്‍ സര്‍വേ ഫലം: ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖക്കെതിരെ പരാതി</title>
		<link>https://www.chandrikadaily.com/prepoll-survey-results-on-voting-day-bjp-candidate-r-complaint-against-srilekha.html</link>
					<comments>https://www.chandrikadaily.com/prepoll-survey-results-on-voting-day-bjp-candidate-r-complaint-against-srilekha.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 04:51:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[election]]></category>
		<category><![CDATA[r Srilekha]]></category>
		<category><![CDATA[thiruvanandapuram]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367612</guid>

					<description><![CDATA[ഇന്ന് രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നുള്ള സ്വകാര്യ പ്രീപോള്‍ സര്‍വേ റിപ്പോര്‍ട്ട് ശ്രീലേഖ പ്രസിദ്ധീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വോട്ടെടുപ്പ് പുരോഗമിക്കുന്ന ദിവസത്തില്&#x200d; തന്നെ പ്രീപോള്&#x200d; സര്&#x200d;വേ ഫലം സോഷ്യല്&#x200d; മീഡിയയില്&#x200d; പങ്കുവെച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തിരുവനന്തപുരം കോര്&#x200d;പറേഷനിലെ ശാസ്തമംഗലം വാര്&#x200d;ഡ് ബിജെപി സ്ഥാനാര്&#x200d;ത്ഥി ആര്&#x200d;. ശ്രീലേഖ.</p>
<p>ഇന്ന് രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് എന്&#x200d;ഡിഎയ്ക്ക് മുന്&#x200d;തൂക്കം ലഭിക്കുമെന്നുള്ള സ്വകാര്യ പ്രീപോള്&#x200d; സര്&#x200d;വേ റിപ്പോര്&#x200d;ട്ട് ശ്രീലേഖ പ്രസിദ്ധീകരിച്ചത്. വോട്ടിംഗ് നടക്കുന്ന സമയത്ത് ഇത്തരത്തിലുള്ള സര്&#x200d;വേ ഫലങ്ങള്&#x200d; പുറത്ത് വിടുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കര്&#x200d;ശനമായി നിരോധിച്ചിട്ടുള്ളതാണ്.</p>
<p>ബിജെപിക്ക് ഭൂരിപക്ഷമുണ്ടാകുമെന്നും എല്&#x200d;ഡിഎഫ് പിന്നോട്ട് പോകുമെന്നും ചൂണ്ടിക്കാണിക്കുന്ന സര്&#x200d;വേ ഫലമാണ് അവര്&#x200d; പങ്കുവെച്ചത്. ഇതോടെ ശ്രീലേഖയുടെ പ്രവര്&#x200d;ത്തനത്തില്&#x200d; വീണ്ടും വിവാദമുയര്&#x200d;ന്നിരിക്കുകയാണ്.</p>
<p>തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്&#x200d; പേരിനൊപ്പം &#8216;ഐപിഎസ്&#8217; തസ്തിക ഉപയോഗിച്ചതിനെച്ചൊല്ലി നേരത്തേ തന്നെ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prepoll-survey-results-on-voting-day-bjp-candidate-r-complaint-against-srilekha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോണക്കാട് ഉള്‍വനത്തില്‍ കാണാതായ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/three-missing-forest-officials-have-been-found-in-bonakkad-forest.html</link>
					<comments>https://www.chandrikadaily.com/three-missing-forest-officials-have-been-found-in-bonakkad-forest.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 03:44:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[forest officials]]></category>
		<category><![CDATA[missingcase]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366297</guid>

					<description><![CDATA[ബോണക്കാട് ഇരാറ്റ്മുക്ക് ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇപ്പോള്‍ മൂന്ന് പേരെയും പുറത്തേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കടുവയുടെ കണക്കെടുപ്പിനായി ബോണക്കാട് ഉള്&#x200d;ക്കാട്ടിലേക്ക് പോയി കഴിഞ്ഞ ദിവസം മുതല്&#x200d; കാണാതായിരുന്ന മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷിതരായി കണ്ടെത്തി. ബോണക്കാട് ഇരാറ്റ്മുക്ക് ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇപ്പോള്&#x200d; മൂന്ന് പേരെയും പുറത്തേക്കു കൊണ്ടുവരാനുള്ള നടപടികള്&#x200d; പുരോഗമിക്കുകയാണ്.</p>
<p>കാണാതായത് പാലോട് റേഞ്ച് ഓഫീസിലെ ഫോറസ്റ്റ് ഓഫീസര്&#x200d; വിനീത, ബി.എഫ്.ഒ രാജേഷ്, വാച്ചര്&#x200d; രാജേഷ് എന്നിവരാണ്. രാജ്യത്താകമാനം നടക്കുന്ന കടുവ സെന്&#x200d;സസ് സര്&#x200d;വേയുടെ ഭാഗമായി ഇവര്&#x200d; ഇന്നലെ രാവിലെ കണക്കെടുപ്പിനായി വനത്തിലേക്ക് കടന്നത് പിന്നീട് ബന്ധം നഷ്ടപ്പെടുകയായിരുന്നു.</p>
<p>വനം വകുപ്പ് അധികൃതര്&#x200d; പറഞ്ഞു പ്രകാരം, വനത്തിന്റെ ഭൂപ്രകൃതി സങ്കീര്&#x200d;ണമായതിനാല്&#x200d; മുന്&#x200d;പ്യും ഉദ്യോഗസ്ഥര്&#x200d; കാണാതാകുന്ന സംഭവങ്ങള്&#x200d; ഉണ്ടായിട്ടുണ്ടെങ്കിലും കണ്ടെത്തല്&#x200d; വൈകാതെ സാധാരണയായി നടക്കാറുണ്ട്. വനമേഖലയെ കുറിച്ച് വ്യക്തമായ പരിചയമുള്ള ഉദ്യോഗസ്ഥരായിരുന്നു കാണാതായത്.</p>
<p>മൂന്ന് പേരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചതോടെ വകുപ്പ് പ്രതികരണ സംഘങ്ങള്&#x200d; ആശ്വാസം പ്രകടിപ്പിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-missing-forest-officials-have-been-found-in-bonakkad-forest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/vadakara-dysp-suspended-for-molesting-arrested-woman.html</link>
					<comments>https://www.chandrikadaily.com/vadakara-dysp-suspended-for-molesting-arrested-woman.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 08:39:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[DYSP]]></category>
		<category><![CDATA[suspended]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366073</guid>

					<description><![CDATA[വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്&#x200d;ന്ന് വടകര ഡിവൈഎസ്പി എ. ഉമേഷിനെ സര്&#x200d;വിസില്&#x200d; നിന്ന് സസ്പെന്&#x200d;ഡ് ചെയ്തു. വിഷയത്തില്&#x200d; അന്വേഷണം ആരംഭിച്ചതിനെത്തുടര്&#x200d;ന്ന് ഉമേഷ് മെഡിക്കല്&#x200d; അവധിയില്&#x200d; പ്രവേശിച്ചിരുന്നു. ഇസിജിയില്&#x200d; വ്യതിയാനം കണ്ടെത്തിയതിനാലാണ് മെഡിക്കല്&#x200d; അവധി എടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.</p>
<p>ചെര്&#x200d;പ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് പീഡനാരോപണം ആദ്യമായി പുറത്തുവന്നത്. കുറിപ്പില്&#x200d; പരാമര്&#x200d;ശിക്കപ്പെട്ട യുവതി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്&#x200d;കിയ മൊഴിയിലും ഉമേഷിനെതിരായ ആരോപണങ്ങള്&#x200d; ആവര്&#x200d;ത്തിച്ചിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും, തനിക്കൊപ്പം പിടിയിലായവരില്&#x200d; നിന്ന് കൈക്കൂലി വാങ്ങിയതായും സ്ത്രീ മൊഴിയില്&#x200d; വ്യക്തമാക്കി.</p>
<p>ഉമേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കാമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് സസ്പെന്&#x200d;ഷന്&#x200d;. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോര്&#x200d;ട്ട് നല്&#x200d;കുകയും ചെയ്തു.</p>
<p>2014ല്&#x200d; ചെര്&#x200d;പ്പുളശ്ശേരിയില്&#x200d; അനാശാസ്യക്കേസില്&#x200d; അറസ്റ്റിലായ യുവതിയെയാണ് ഉമേഷ് പീഡിപ്പിച്ചതെന്ന് ബിനു തോമസിന്റെ കുറിപ്പില്&#x200d; പറയുന്നു. അറസ്റ്റ് ചെയ്ത ദിവസം തന്നെ സ്ത്രീയെ വിട്ടയച്ചെങ്കിലും പിന്നീട് രാത്രി ബിനു തോമസിനെ ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലെത്തിച്ചുവെന്നാണ് കുറിപ്പ്. തുടര്&#x200d;ന്ന് തനിക്കെതിരെ നിരന്തരം ഭീഷണിയും മാനസിക പീഡനവും ഉണ്ടായിരുന്നതായി ബിനു കുറിപ്പില്&#x200d; രേഖപ്പെടുത്തിയിരുന്നു.</p>
<p>വടക്കഞ്ചേരി സിഐയായിരുന്ന സമയത്തും അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച് കേസ് എടുക്കാതിരുന്നതായും, ഔദ്യോഗിക സ്ഥാനദുരുപയോഗമുണ്ടായതായും അന്വേഷണത്തില്&#x200d; സ്ഥിരീകരിച്ചതായി റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. പാലക്കാട് എസ്പി നല്&#x200d;കിയ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിക്കെതിരെ നടപടികള്&#x200d; ആരംഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vadakara-dysp-suspended-for-molesting-arrested-woman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിത്വ ചുഴലിക്കാറ്റ്: തിരുവനന്തപുരത്ത് അസാധാരണ തണുപ്പ്; ശ്രീലങ്കയിൽ വലിയ ദുരന്തം</title>
		<link>https://www.chandrikadaily.com/cyclone-ditva-unusually-cold-in-thiruvananthapuram-great-tragedy-in-sri-lanka.html</link>
					<comments>https://www.chandrikadaily.com/cyclone-ditva-unusually-cold-in-thiruvananthapuram-great-tragedy-in-sri-lanka.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 06:30:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Cyclone Ditva]]></category>
		<category><![CDATA[heavyrain]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366048</guid>

					<description><![CDATA[തിരുവനന്തപുരത്ത് സാധാരണ നിലയേക്കാള്‍ 4 മുതല്‍ 8 ഡിഗ്രി വരെ താപനില കുറഞ്ഞ് അസാധാരണ തണുപ്പ് അനുഭവപ്പെടുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനങ്ങൾ ശക്തമാവുകയാണ്. തിരുവനന്തപുരത്ത് സാധാരണ നിലയേക്കാള്&#x200d; 4 മുതല്&#x200d; 8 ഡിഗ്രി വരെ താപനില കുറഞ്ഞ് അസാധാരണ തണുപ്പ് അനുഭവപ്പെടുന്നു. കൊല്ലം പുനലൂരിലാണ് ഈ സമയം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>അതേസമയം, ദിത്വ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമർദ്ദമാകുമെന്നും പ്രവചനം. തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്നു തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.</p>
<p>ഞായറാഴ്ച പുലർച്ചയോടെ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്കന്&#x200d; തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളോട് ചേർന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് കടക്കും.</p>
<p>അതേസമയം, ശ്രീലങ്കയിൽ ദിത്വ സൃഷ്‌ടിച്ച നാശനഷ്ടം വ്യാപകമാണ്. 153-ലധികം പേർ മരിച്ചു, 171 പേരെ കാണാതായി. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. കെലനി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലായിക്കഴിഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ശ്രീലങ്കയിൽ ഡിസംബർ 16 വരെ സ്‌കൂളുകൾ അടച്ചിടും.</p>
<p>കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700-ലധികം വീടുകൾ തകർന്നതായാണ് പ്രാഥമിക കണക്ക്. 44,192 കുടുംബങ്ങളിൽ നിന്ന് 1,48,603 പേർ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടുകൾ. 5,024 കുടുംബങ്ങളുടെ ഏകദേശം 14,000 പേർ 195 ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cyclone-ditva-unusually-cold-in-thiruvananthapuram-great-tragedy-in-sri-lanka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രായത്തട്ടിപ്പ് നടത്തിയ സ്‌കൂളുകള്‍ക്ക് കായികമേളയില്‍ നിന്ന് വിലക്ക് കിട്ടാന്‍ സാധ്യത</title>
		<link>https://www.chandrikadaily.com/schools-that-cheated-age-may-be-banned-from-sports.html</link>
					<comments>https://www.chandrikadaily.com/schools-that-cheated-age-may-be-banned-from-sports.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 05:29:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[stateschoolsports]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365555</guid>

					<description><![CDATA[മത്സരങ്ങളില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് കൂടി കണ്ടെത്തിയതോടെ, ഇത്തരം തട്ടിപ്പില്‍ ഉള്‍പ്പെട്ട സ്‌കൂളുകളെ തന്നെ ഭാവിയിലത്തെ കായികമേളകളില്‍ നിന്ന് വിലക്കാനുള്ള നടപടികള്‍ പരിഗണിക്കുന്നതായി സൂചനകള്‍ ലഭിക്കുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്&#x200d; കായികമേളയില്&#x200d; നടന്ന പ്രായത്തട്ടിപ്പ് വിവാദം ശക്തമാകുന്നു. മത്സരങ്ങളില്&#x200d; വ്യാജ ആധാര്&#x200d; കാര്&#x200d;ഡ് ഉപയോഗിച്ച് പങ്കെടുത്ത രണ്ട് വിദ്യാര്&#x200d;ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് കൂടി കണ്ടെത്തിയതോടെ, ഇത്തരം തട്ടിപ്പില്&#x200d; ഉള്&#x200d;പ്പെട്ട സ്‌കൂളുകളെ തന്നെ ഭാവിയിലത്തെ കായികമേളകളില്&#x200d; നിന്ന് വിലക്കാനുള്ള നടപടികള്&#x200d; പരിഗണിക്കുന്നതായി സൂചനകള്&#x200d; ലഭിക്കുന്നു.</p>
<p>തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ വിദ്യാര്&#x200d;ത്ഥികളാണ് ഏറ്റവും പുതിയതായി തിരിച്ചറിഞ്ഞത്. ഈ സംഭവത്തിന് മുമ്പ് ദേശീയ സ്‌കൂള്&#x200d; മീറ്റിനുള്ള ക്യാമ്പില്&#x200d; നിന്നും പ്രായ തട്ടിപ്പില്&#x200d;പെട്ട രണ്ട് അത്‌ലറ്റുകളെ പുറത്താക്കിയിരുന്നു. തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ സീനിയര്&#x200d; വിഭാഗം റിലേ ടീം അംഗമായ പ്രേം ഓജയും പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിലെ സബ് ജൂനിയര്&#x200d; 100 മീറ്റര്&#x200d; താരമായ സഞ്ജയും സംസ്ഥാന സ്‌കൂള്&#x200d; കായികമേളയില്&#x200d; നേടിയ മെഡലുകള്&#x200d; തമ്മില്&#x200d; പരിശോധിച്ചപ്പോള്&#x200d;, ഇവര്&#x200d; ഉപയോഗിച്ച ആധാര്&#x200d; കാര്&#x200d;ഡുകള്&#x200d; വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. </p>
<p>മികവുള്ള മറുനാടന്&#x200d; താരങ്ങളുടെ ജനനത്തീയതിയില്&#x200d; മാറ്റം വരുത്തി, സംസ്ഥാന സ്‌കൂള്&#x200d; മീറ്റില്&#x200d; മത്സരിക്കാന്&#x200d; യോഗ്യരായി കാണിച്ചതാണ് കണ്ടെത്തിയ തട്ടിപ്പിന്റെ രീതി. ആവര്&#x200d;ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ക്രമക്കേടുകള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ബന്ധപ്പെട്ട സ്‌കൂള്&#x200d; ഭരണകൂടങ്ങള്&#x200d;ക്ക് വിലക്ക് ഏര്&#x200d;പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്&#x200d;ക്ക് രൂപം ലഭിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/schools-that-cheated-age-may-be-banned-from-sports.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്‍സ്റ്റാഗ്രാം വഴി പരിജയപ്പെട്ട എട്ടാം ക്ലാസുകാരിയെ കൊണ്ടു ഗോവയിലേക്ക് ഒളിച്ചോടിയ 26 കാരന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/26-year-old-man-arrested-for-absconding-to-goa-with-8th-class-girl-whom-he-had-wooed-through-instagram.html</link>
					<comments>https://www.chandrikadaily.com/26-year-old-man-arrested-for-absconding-to-goa-with-8th-class-girl-whom-he-had-wooed-through-instagram.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 04:40:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[kidnapping]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365539</guid>

					<description><![CDATA[ തുമ്പോട് തൊഴുവന്‍ചിറ ലില്ലി ഭവനില്‍ താമസിക്കുന്ന ബിനുവിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വര്&#x200d;ക്കലയിലെ എട്ടാം ക്ലാസുകാരിയുമായി ഒളിച്ചോടി ഗോവയിലേക്ക് കടന്ന 26 കാരന്&#x200d; പൊലീസ് പിടിയില്&#x200d;. തുമ്പോട് തൊഴുവന്&#x200d;ചിറ ലില്ലി ഭവനില്&#x200d; താമസിക്കുന്ന ബിനുവിനെയാണ് വര്&#x200d;ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>ഇന്&#x200d;സ്റ്റാഗ്രാം വഴിയാണ് പ്രതി പെണ്&#x200d;കുട്ടിയുമായി പരിചയപ്പെടുന്നത്. തുടര്&#x200d;ന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. നവംബര്&#x200d; 18-ന് വര്&#x200d;ക്കലയില്&#x200d; നിന്ന് പെണ്&#x200d;കുട്ടിയെ കൂട്ടി പ്രതി തിരുവനന്തപുരത്ത് എത്തുകയും പിന്നീട് മധുരയിലേക്ക് യാത്രതിരിക്കുകയും ചെയ്തു. മധുരയില്&#x200d; ഒരു ദിവസം താമസിച്ചശേഷം ട്രെയിനില്&#x200d; ഗോവയിലെത്തുകയായിരുന്നു.</p>
<p>ഗോവയില്&#x200d; നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നതിനായി എറണാകുളത്ത് എത്തിയപ്പോഴാണ് പ്രതിയും പെണ്&#x200d;കുട്ടിയും പൊലീസ് വലയിലായത്. പെണ്&#x200d;കുട്ടിയെ കാണാതായതിനെ തുടര്&#x200d;ന്ന് രക്ഷിതാക്കള്&#x200d; നല്&#x200d;കിയ പരാതിയെ ആസ്പദമാക്കി പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. ഫോണ്&#x200d; സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ശാസ്ത്രീയ പരിശോധനകള്&#x200d; വഴി ലൊക്കേഷന്&#x200d; പൊലീസ് കണ്ടെത്തി. പ്രതി സ്വീകരിച്ച അതേ റൂട്ടില്&#x200d; പിന്തുടര്&#x200d;ന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.</p>
<p>മധുരയിലും ഗോവയിലും പെണ്&#x200d;കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. വൈദ്യപരിശോധനയിലും പീഡനം സ്ഥിരീകരിച്ചു. പോക്‌സോ കേസില്&#x200d; അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ വര്&#x200d;ക്കല കോടതിയില്&#x200d; ഹാജരാക്കി റിമാന്&#x200d;ഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/26-year-old-man-arrested-for-absconding-to-goa-with-8th-class-girl-whom-he-had-wooed-through-instagram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലാക്ക കടലിടുക്കില്‍ സെന്യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത</title>
		<link>https://www.chandrikadaily.com/cyclone-senyar-in-the-straits-of-malacca-chance-of-rain-with-thunder-and-lightning-in-kerala.html</link>
					<comments>https://www.chandrikadaily.com/cyclone-senyar-in-the-straits-of-malacca-chance-of-rain-with-thunder-and-lightning-in-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Nov 2025 05:48:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Cyclone]]></category>
		<category><![CDATA[Cyclone Senya]]></category>
		<category><![CDATA[Malacca]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365386</guid>

					<description><![CDATA[2001-ല്‍ രൂപപ്പെട്ട വാമേ ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മലാക്ക കടലിടുക്കിനും ഇന്തോനീഷ്യയ്ക്കും മുകളിലായി സെന്യാര്&#x200d; ചുഴലിക്കാറ്റ് രൂപപ്പെട്ടു. അറബിയില്&#x200d; &#8216;സിംഹം&#8217; എന്നര്&#x200d;ത്ഥമുള്ള ഈ പേര് നല്&#x200d;കിയത് യുഎഇയാണ്. 2001-ല്&#x200d; രൂപപ്പെട്ട വാമേ ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.</p>
<p>ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് ഇന്തോനേഷ്യയില്&#x200d; കര കയറി തുടര്&#x200d;ന്ന് കിഴക്കോട്ട് നീങ്ങി ദുര്&#x200d;ബലമാകുമെന്നാണ് വിലയിരുത്തല്&#x200d;. ഇന്ത്യന്&#x200d; തീരപ്രദേശങ്ങള്&#x200d;ക്ക് യാതൊരു ഭീഷണിയും ഇല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.</p>
<p>അതേസമയം, കന്യാകുമാരി കടലിന് സമീപമുള്ള ന്യൂനമര്&#x200d;ദം ശക്തിപ്രാപിച്ച് ഉടന്&#x200d; തീവ്രന്യൂനമര്&#x200d;ദമാകാന്&#x200d; സാധ്യത. ഈ മേഖലയില്&#x200d; മത്സ്യബന്ധനം പൂര്&#x200d;ണമായി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്.</p>
<p>ചുഴലിക്കാറ്റിന്റെയും ന്യൂനമര്&#x200d;ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്&#x200d; ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്&#x200d;ന്ന് യെല്ലോ അലര്&#x200d;ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cyclone-senyar-in-the-straits-of-malacca-chance-of-rain-with-thunder-and-lightning-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/an-8th-grader-was-found-hanging-dead-in-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/an-8th-grader-was-found-hanging-dead-in-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Nov 2025 04:36:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365365</guid>

					<description><![CDATA[രതീഷ്ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) യെയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം നെയ്യാറ്റിന്&#x200d;കര നാറാണിയില്&#x200d; എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തി. രതീഷ്ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) യെയാണ് ഇന്നലെ രാത്രിയില്&#x200d; വീട്ടില്&#x200d; തൂങ്ങിയ നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>ഉടന്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-8th-grader-was-found-hanging-dead-in-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കം: ആദ്യ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ കേരളം</title>
		<link>https://www.chandrikadaily.com/syed-mushtaq-ali-trophy-begins-tomorrow-kerala-vs-odisha-in-the-first-match.html</link>
					<comments>https://www.chandrikadaily.com/syed-mushtaq-ali-trophy-begins-tomorrow-kerala-vs-odisha-in-the-first-match.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 17:28:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[syed mushtaq ali trophy]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365344</guid>

					<description><![CDATA[ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ടി20 ടൂര്&#x200d;ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കമാവുന്നു. ആദ്യ മത്സരത്തില്&#x200d; ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ക്യാപ്റ്റന്&#x200d; സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.</p>
<p>യുവത്വവും പരിചയസമ്പത്തും ഒരുമിച്ചുള്ള ടീമില്&#x200d; കെഎസിഎല്ലില്&#x200d; മികവ് തെളിയിച്ച താരങ്ങള്&#x200d;ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎല്&#x200d; ടീം കോച്ചി ബ്ലൂ ടൈഗേഴ്‌സ് നായകനുമായ സാലി വി. സാംസണും ടീമില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ട്. കേരളത്തിനുവേണ്ടി സഹോദരങ്ങള്&#x200d; ഒന്നിച്ചിറങ്ങുന്ന അപൂര്&#x200d;വ നിമിഷവുമാകും ഇത്.</p>
<p>വൈസ് ക്യാപ്റ്റന്&#x200d; അഹമ്മദ് ഇമ്രാനൊപ്പം സല്&#x200d;മാന്&#x200d; നിസാര്&#x200d;, മുഹമ്മദ് അസറുദ്ദീന്&#x200d;, വിഷ്ണു വിനോദ്, രോഹന്&#x200d; കുന്നുമ്മല്&#x200d; എന്നിവരുടെ സാന്നിദ്ധ്യത്തോടെ ശക്തമായ ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. ഓള്&#x200d;റൗണ്ടര്&#x200d; വിഭാഗത്തില്&#x200d; അഖില്&#x200d; സ്‌കറിയ, ഷറഫുദ്ദീന്&#x200d;, അങ്കിത് ശര്&#x200d;മ്മ എന്നിവര്&#x200d; ടീമിന് ബഹുമുഖ കരുത്തേകും.</p>
<p>ബൗളിങ് നിരയില്&#x200d; നിധീഷ്, കെ.എം ആസിഫ്, വിഘ്‌നേഷ് പുത്തൂര്&#x200d; എന്നിവരെ കൂടാതെ കെഎസിഎല്ലില്&#x200d; മികവു തെളിയിച്ച സിബിന്&#x200d; ഗിരീഷ്, കൃഷ്ണദേവന്&#x200d;, അബ്ദുല്&#x200d; ബാസിദ് എന്നിവരും ടീമിലുണ്ട്.</p>
<p>വലിയ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്&#x200d; തുടക്കം കുറിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/syed-mushtaq-ali-trophy-begins-tomorrow-kerala-vs-odisha-in-the-first-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
