<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>thiruvananthapuram &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thiruvananthapuram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Dec 2025 06:39:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>thiruvananthapuram &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വോട്ടിംഗ് മെഷീന്‍ തകരാര്‍ വിവാദം: വോട്ട് അടിച്ചപ്പോള്‍ ബി.ജെ.പിയുടെ ചിഹ്നം മാത്രം തെളിഞ്ഞു</title>
		<link>https://www.chandrikadaily.com/voting-machine-malfunction-controversy-when-the-vote-was-cast-only-the-symbol-of-bjp-was-displayed.html</link>
					<comments>https://www.chandrikadaily.com/voting-machine-malfunction-controversy-when-the-vote-was-cast-only-the-symbol-of-bjp-was-displayed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 06:18:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[thiruvananthapuram]]></category>
		<category><![CDATA[vote michnie]]></category>
		<category><![CDATA[voter mihine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367652</guid>

					<description><![CDATA[പൂവച്ചാല്‍ ഗ്രാമ പഞ്ചായത്തിലെ മുതിയാവിള വാര്‍ഡിലെ സെന്റ് ആല്‍ബര്‍ട്ട് എല്‍.പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>കാട്ടാക്കട (തിരുവനന്തപുരം): വോട്ടിങ് സമയം വലിയ വിവാദമുണ്ടാക്കുന്ന രീതിയില്&#x200d; ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്&#x200d; തകരാര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. പൂവച്ചാല്&#x200d; ഗ്രാമ പഞ്ചായത്തിലെ മുതിയാവിള വാര്&#x200d;ഡിലെ സെന്റ് ആല്&#x200d;ബര്&#x200d;ട്ട് എല്&#x200d;.പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം ഉണ്ടായത്.</p>
<p>ജില്ലാപഞ്ചായത്ത് എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ഥിക്ക് വോട്ട് ചെയ്യുമ്പോള്&#x200d; മെഷീനില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ഥിയുടെ ബട്ടണിന് നേരെ ലൈറ്റ് തെളിയുകയും ബീപ് ശബ്ദം ഉണ്ടാകുകയും ചെയ്തതായി എല്&#x200d;.ഡി.എഫ് പ്രവര്&#x200d;ത്തകര്&#x200d; ആരോപിച്ചു. ഇതോടെയാണ് ബൂത്തിലെ പോളിംഗ് താല്&#x200d;ക്കാലികമായി തടസപ്പെട്ടത്.</p>
<p>എല്&#x200d;.ഡി.എഫ് ബൂത്ത് ഏജന്റ് സി. സുരേഷ് പ്രൊസീഡിങ് ഓഫീസര്&#x200d;ക്ക് എഴുത്തുപരാതി നല്&#x200d;കിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്&#x200d; ഏതെല്ലാം വോട്ടുകള്&#x200d; ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്ന്, തകരാര്&#x200d; പരിഹരിക്കാന്&#x200d; എടുത്ത നടപടികള്&#x200d; എന്താണെന്ന് വ്യക്തമാക്കണമെന്ന് എല്&#x200d;.ഡി.എഫ് ആവശ്യപ്പെട്ടു.</p>
<p>തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്&#x200d; തന്നെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്&#x200d; മെഷീന്&#x200d; തകരാറുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടു. പത്തനംതിട്ട നിരണം പഞ്ചായത്തിലെ ഇരതോട് 28ാം നമ്പര്&#x200d; ബൂത്തില്&#x200d; വോട്ടിങ് വൈകി.</p>
<p>പെരിങ്ങര പഞ്ചായത്തിലെ ആലംതുരുത്തി സ്‌കൂളിലെ ബൂത്തിലെ യന്ത്രം തകരാറിലായതിനെ തുടര്&#x200d;ന്ന് വോട്ടെടുപ്പ് ഏറെ നേരം വൈകിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/voting-machine-malfunction-controversy-when-the-vote-was-cast-only-the-symbol-of-bjp-was-displayed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം</title>
		<link>https://www.chandrikadaily.com/bheem-is-the-new-guest-in-the-mothers-cradle.html</link>
					<comments>https://www.chandrikadaily.com/bheem-is-the-new-guest-in-the-mothers-cradle.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 07 Dec 2025 16:59:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ammathottil]]></category>
		<category><![CDATA[guest]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367378</guid>

					<description><![CDATA[കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.
]]></description>
										<content:encoded><![CDATA[<p>സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്&#x200d; കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്&#x200d;കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്&#x200d;കുഞ്ഞിനെ അമ്മത്തൊട്ടിലില്&#x200d; ലഭിച്ചത്.</p>
<p>ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്&#x200d; സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്&#x200d;കുഞ്ഞ് അതിഥിയായി എത്തിയത്. </p>
<p>ഇതോടെ ഒക്ടോബര്&#x200d;, നവംബര്&#x200d;, ഡിസംബര്&#x200d; മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്&#x200d; ലഭിച്ചത്. സെപ്തംബര്&#x200d; മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്&#x200d; എത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bheem-is-the-new-guest-in-the-mothers-cradle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാര്‍ഥിനിക്കെതിരായ ലൈംഗികാതിക്രമം; കെഎസ്ആര്‍ടിസി കണ്ടക്ടറിന് 5 വര്‍ഷം കഠിനതടവ്</title>
		<link>https://www.chandrikadaily.com/9th-student-sexually-assaulted-while-traveling-to-school-5-years-rigorous-imprisonment-for-ksrtc-conductor.html</link>
					<comments>https://www.chandrikadaily.com/9th-student-sexually-assaulted-while-traveling-to-school-5-years-rigorous-imprisonment-for-ksrtc-conductor.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 04 Dec 2025 05:42:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[schoolstudent]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366699</guid>

					<description><![CDATA[വെമ്പായം വേറ്റിനാട് രാജ്ഭവന്‍ വീട്ടില്‍ സത്യരാജിനെ (53) യാണ് കോടതി ശിക്ഷിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്&#x200d;ടിസി ബസിനുള്ളില്&#x200d; വെച്ച് ഒന്&#x200d;പതാം ക്ലാസ് വിദ്യാര്&#x200d;ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്&#x200d; ബസ് കണ്ടക്ടറിന് അഞ്ചു വര്&#x200d;ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ആണ് ശിക്ഷ വിധിച്ചത്. വെമ്പായം വേറ്റിനാട് രാജ്ഭവന്&#x200d; വീട്ടില്&#x200d; സത്യരാജിനെ (53) യാണ് കോടതി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനായി ബസില്&#x200d; കയറിയ 14 വയസ്സുകാരിയെ ഇയാള്&#x200d; കടന്ന് പിടിക്കുകയായിരുന്നു. ആദ്യം അബദ്ധത്തില്&#x200d; സംഭവിച്ചതാകാം എന്നു കരുതി കുട്ടി മാറിനിന്നെങ്കിലും, പിന്നീട് വീണ്ടും ഇയാള്&#x200d; കുട്ടിയുടെ ശരീരത്തില്&#x200d; സ്പര്&#x200d;ശിച്ചു. ഇതിനെ തുടര്&#x200d;ന്ന് കുട്ടി സ്‌കൂള്&#x200d; അധികൃതരോട് വിവരം അറിയിക്കുകയും അവര്&#x200d; ആര്യനാട് പൊലീസില്&#x200d; പരാതി നല്&#x200d;കുകയും ചെയ്തു. കേസ് അന്വേഷിച്ച സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; എല്&#x200d;. ഷീന കുറ്റപത്രം സമര്&#x200d;പ്പിച്ചു. വാദം നടത്തിയ കേസില്&#x200d; പ്രോസിക്യൂഷന്&#x200d; ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്&#x200d; ഹാജരാക്കുകയും ചെയ്തു. ബസിനുള്ളില്&#x200d; പെണ്&#x200d;കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്&#x200d; ബാധ്യതയുള്ള കണ്ടക്ടര്&#x200d; തന്നെയാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തിയതെന്നത് കോടതി അതീവ ഗൗരവമായി കണക്കിലെടുത്തു. പരമാവധി ശിക്ഷ നല്&#x200d;കണമെന്ന പ്രോസിക്യൂഷന്&#x200d; വാദം കോടതി അംഗീകരിച്ചതോടെയാണ് കടുത്ത ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്&#x200d; കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദും അഭിഭാഷക വി.സി. ബിന്ദുവും ഹാജരായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/9th-student-sexually-assaulted-while-traveling-to-school-5-years-rigorous-imprisonment-for-ksrtc-conductor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരം ബോണക്കാട് വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാണാതായി</title>
		<link>https://www.chandrikadaily.com/three-forest-officials-went-missing-in-bonakkad-forest-thiruvananthapuram-while-going-to-count-tigers.html</link>
					<comments>https://www.chandrikadaily.com/three-forest-officials-went-missing-in-bonakkad-forest-thiruvananthapuram-while-going-to-count-tigers.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 03:06:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[forest officials]]></category>
		<category><![CDATA[missingcase]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366289</guid>

					<description><![CDATA[പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ് കാണാതായവര്‍]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കടുവകളുടെ എണ്ണം രേഖപ്പെടുത്തുന്നതിനിടെ ബോണക്കാട് ഉള്&#x200d;വനത്തില്&#x200d; പോയ മൂന്ന് ഫോറസ്റ്റ് വകുപ്പ് ജീവനക്കാരെ കാണാതായിരിക്കുകയാണ്. ഇവര്&#x200d;ക്കായി വ്യാപകമായ തിരച്ചില്&#x200d; തുടരുകയാണെന്ന് വകുപ്പ് അറിയിച്ചു.</p>
<p>പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്&#x200d; വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്&#x200d; രാജേഷ് എന്നിവരാണ് കാണാതായവര്&#x200d;. ഇന്നലെ രാവിലെ ഇവര്&#x200d; കടുവകളുടെ എണ്ണം എടുക്കല്&#x200d;  പതിവ് സര്&#x200d;വേയുടെ ഭാഗമായി ബോണക്കാട് വനത്തിലേക്ക് കയറി. എന്നാല്&#x200d; വൈകുന്നേരത്തോടെ അവരുടെ മൊബൈല്&#x200d; ഫോണ്&#x200d; ബന്ധം നഷ്ടപ്പെട്ടു.</p>
<p>തുടര്&#x200d;ന്ന് ഇവരെക്കുറിച്ച് വിവരം ലഭ്യമാകാതെ വന്നതോടെ റാപ്പിഡ് റിസ്‌പോണ്&#x200d;സ് ടീം (RRT) അംഗങ്ങളെയും മറ്റു വനപാലകരെയും ഉള്&#x200d;പ്പെടുത്തി രാത്രി തന്നെ തിരച്ചില്&#x200d; ആരംഭിച്ചു. ബോണക്കാട് പ്രദേശം കേരള-തമിഴ്‌നാട് അതിര്&#x200d;ത്തിയോട് ചേര്&#x200d;ന്ന ദുഴര്&#x200d;ഘട പ്രദേശമായതിനാല്&#x200d; രക്ഷാപ്രവര്&#x200d;ത്തനം കൂടുതല്&#x200d; വെല്ലുവിളിയോടെയാണ് നടത്തുന്നത്.</p>
<p>വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്&#x200d;ന്ന് തുടരുന്ന തിരച്ചില്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തിപ്പെടുത്തിയിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-forest-officials-went-missing-in-bonakkad-forest-thiruvananthapuram-while-going-to-count-tigers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി; ദിത്വ ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരണം 153 ആയി</title>
		<link>https://www.chandrikadaily.com/237-malayalees-stranded-in-sri-lanka-reached-thiruvananthapuram-cyclone-ditwa-death-toll-rises-to-153.html</link>
					<comments>https://www.chandrikadaily.com/237-malayalees-stranded-in-sri-lanka-reached-thiruvananthapuram-cyclone-ditwa-death-toll-rises-to-153.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Dec 2025 04:04:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Cyclone Ditwa]]></category>
		<category><![CDATA[Sri Lanka]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366153</guid>

					<description><![CDATA[ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെയും ദുരന്തങ്ങളെയും തുടര്&#x200d;ന്ന് ശ്രീലങ്കയില്&#x200d; കുടുങ്ങിയ 237 മലയാളികള്&#x200d; തിരുവനന്തപുരത്തെത്തി. ഇന്ത്യന്&#x200d; വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്&#x200d; നിന്ന് ഇവരെ എത്തിച്ചത്. വിമാനത്താവളത്തില്&#x200d; നോര്&#x200d;ക്ക റൂട്ട്‌സ് പ്രതിനിധികള്&#x200d; സംഘത്തെ സ്വീകരിച്ചു.</p>
<p>ഇനിയും ഏകദേശം 80 പേര്&#x200d; കൂടി ഉടന്&#x200d; തിരുവനന്തപുരത്തെത്തും. നിലവില്&#x200d; ശ്രീലങ്കയില്&#x200d; കുടുങ്ങിയ ഇന്ത്യന്&#x200d; പൗരന്മാര്&#x200d;ക്ക് സഹായത്തിനായി കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ത്യന്&#x200d; ഹൈക്കമീഷന്&#x200d; ഒരുക്കിയ ഹെല്&#x200d;പ് ഡെസ്‌കുമായി ബന്ധപ്പെടാം.</p>
<p>അതേസമയം, &#8216;ഓപ്പറേഷന്&#x200d; സാഗര്&#x200d; ബന്ധു&#8217;യുടെ ഭാഗമായി ശ്രീലങ്കയ്ക്ക് ഇന്ത്യ നല്&#x200d;കുന്ന സഹായം തുടര്&#x200d;ന്നുകൊണ്ടിരിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സി-130, ഐ.എല്&#x200d;-76 വിമാനങ്ങളിലൂടെ അര്&#x200d;ധസൈനികരെ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യന്&#x200d; വ്യോമസേന. രക്ഷാപ്രവര്&#x200d;ത്തനവും ദുരിതാശ്വാസ വിതരണവും ഇപ്പോഴും തുടരുന്നു.</p>
<p>ദിത്വ ചുഴലിക്കാറ്റിന്റെ പിന്നാലെ പെയ്ത കനത്ത മഴയെത്തുടര്&#x200d;ന്ന് പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്&#x200d; 153 പേര്&#x200d; മരിക്കുകയും 191 പേര്&#x200d; കാണാതാകുകയും ചെയ്തു. വീടുകളും റോഡുകളും നഗരങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. രാജ്യവ്യാപകമായി 15,000 വീടുകള്&#x200d; തകര്&#x200d;ന്നിട്ടുണ്ട്.</p>
<p>44,000 പേരെ അടിയന്തരമായി താല്&#x200d;ക്കാലിക ഷെല്&#x200d;ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 12,313 കുടുംബങ്ങള്&#x200d; 43,991 പേരെയാണ് ദുരന്തം ബാധിച്ചത്. കൊളംബോയില്&#x200d; നിന്ന് 300 കിലോമീറ്റര്&#x200d; അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളില്&#x200d; ഉണ്ടായ മണ്ണിടിച്ചിലില്&#x200d; മാത്രം 25ലധികം പേര്&#x200d; മരിച്ചതായി റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/237-malayalees-stranded-in-sri-lanka-reached-thiruvananthapuram-cyclone-ditwa-death-toll-rises-to-153.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാര്‍ക്ക് റേറ്റിംഗ് തട്ടിപ്പ്: പ്രാഥമിക അന്വേഷണം തുടങ്ങി , സംഭവം ഗൗരവമേറിയതെന്ന് സംസ്ഥാന പൊലീസ് മേധാവി</title>
		<link>https://www.chandrikadaily.com/1bark-rating-scam-preliminary-investigation-started-state-police-chief-says-the-incident-is-serious.html</link>
					<comments>https://www.chandrikadaily.com/1bark-rating-scam-preliminary-investigation-started-state-police-chief-says-the-incident-is-serious.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 05:57:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[television channel]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365561</guid>

					<description><![CDATA[പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടക്കുകയാണെന്നും അന്വേഷണത്തില്‍ ലഭിക്കുന്ന കണ്ടെത്തലുകള്‍ അനുസരിച്ചായിരിക്കും തുടര്‍ന്ന് നടപടികള്‍ എന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ ടിവി റേറ്റിംഗ് കണക്കെടുപ്പില്&#x200d; വന്&#x200d; കൃത്രിമം നടന്നെന്ന വെളിപ്പെടുത്തലിനെ തുടര്&#x200d;ന്ന് ബാര്&#x200d;ക്ക് റേറ്റിങ് തട്ടിപ്പില്&#x200d; പ്രാഥമിക അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്&#x200d; അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്&#x200d; പ്രാഥമിക പരിശോധന നടക്കുകയാണെന്നും അന്വേഷണത്തില്&#x200d; ലഭിക്കുന്ന കണ്ടെത്തലുകള്&#x200d; അനുസരിച്ചായിരിക്കും തുടര്&#x200d;ന്ന് നടപടികള്&#x200d; എന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p> ബാര്&#x200d;ക്ക് ഡാറ്റ അട്ടിമറിക്കാന്&#x200d; കോടികള്&#x200d; കൈക്കൂലി വാങ്ങുന്ന ഒരു സംഘം പ്രവര്&#x200d;ത്തിച്ചിരുന്നതിന്റെ തെളിവുകള്&#x200d; പുറത്തുവന്നിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന ബാര്&#x200d;ക്ക് മിഡില്&#x200d; ലെവല്&#x200d; ഉദ്യോഗസ്ഥന്&#x200d; പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന്റെ പ്രധാനം. പ്രേംനാഥിന്റെ Trust Wallet-ലേക്ക് ഒഴുകിയെത്തിയത് ഏകദേശം 100 കോടി രൂപയോളം.</p>
<p>ഈ തുക കേരളത്തിലെ ഒരു ചാനല്&#x200d; ഉടമയുടെ അക്കൗണ്ടില്&#x200d; നിന്നാണ് ക്രിപ്റ്റോ കറന്&#x200d;സി USDT (Tether) വഴി കൈമാറിയതെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു. പ്രേംനാഥും ചാനല്&#x200d; ഉടമയും തമ്മിലുള്ള നിരന്തര ഫോണ്&#x200d; കോളുകളുടെ ഡാറ്റയും വാട്ട്സ് ആപ്പ് ചാറ്റുകളും ഉള്&#x200d;പ്പെടെ നിരവധി തെളിവുകള്&#x200d; മാധ്യമങ്ങള്&#x200d; പുറത്തുവിട്ടിരുന്നു.</p>
<p>ബന്ധപ്പെട്ട ചാനലിന്റെ റേറ്റിംഗ് കൃത്രിമമായി ഉയര്&#x200d;ത്തി പരസ്യ വരുമാനം വര്&#x200d;ദ്ധിപ്പിക്കുകയും മറ്റു ചാനലുകളുടെ റേറ്റിംഗ് ക്രമബദ്ധമായി താഴ്ത്തുകയും ചെയ്തുവെന്നതാണ് പ്രാഥമിക അന്വേഷണത്തില്&#x200d; വെളിവാകുന്നത്. കഴിഞ്ഞ ഒരു വര്&#x200d;ഷത്തിലേറെയായി ഈ ഗൂഢതന്ത്രം കേരളത്തില്&#x200d; വിജയകരമായി നടപ്പിലാക്കിയതായി സൂചനകള്&#x200d; ലഭിക്കുന്നു.</p>
<p>സംഭവം മാധ്യമരംഗത്തെ വിശ്വാസ്യതയും പരസ്യ വിപണിയിലെ നിഷ്പക്ഷതയും ചൂഷണം ചെയ്യുന്നതായതിനാല്&#x200d; സൈബര്&#x200d; വിങിന്റെ വിശദമായ അന്വേഷണം തുടരുമെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bark-rating-scam-preliminary-investigation-started-state-police-chief-says-the-incident-is-serious.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരം ജില്ലയില്‍ 50 ഇടങ്ങളില്‍ ബിജെപിക്ക് മത്സരിക്കാന്‍ സ്ഥാനാര്‍ഥിയില്ല</title>
		<link>https://www.chandrikadaily.com/bjp-has-no-candidate-to-contest-in-50-seats-in-thiruvananthapuram-district.html</link>
					<comments>https://www.chandrikadaily.com/bjp-has-no-candidate-to-contest-in-50-seats-in-thiruvananthapuram-district.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 05:44:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[election]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365201</guid>

					<description><![CDATA[അഞ്ച് നഗരസഭാ വാര്‍ഡിലും 43 പഞ്ചായത്ത് വാര്‍ഡിലും ബിജെപിക്ക് ആരെയും നിര്‍ത്താനായില്ല.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; തിരുവനന്തപുരം ജില്ലയില്&#x200d; 50 ഇടങ്ങളിലായി മത്സരിക്കാന്&#x200d; ബിജെപിക്ക് സ്ഥാനാര്&#x200d;ഥിയില്ല. അഞ്ച് നഗരസഭാ വാര്&#x200d;ഡിലും 43 പഞ്ചായത്ത് വാര്&#x200d;ഡിലും ബിജെപിക്ക് ആരെയും നിര്&#x200d;ത്താനായില്ല. എന്&#x200d;ഡിഎ ഘടകകക്ഷികളും ഇവിടങ്ങളില്&#x200d; മത്സരിക്കുന്നില്ല. കഴിഞ്ഞ ദിവസമാണ് അന്തിമ സ്ഥാനാര്&#x200d;ഥി പട്ടിക പുറത്ത് വന്നത്.</p>
<p>അതേസമയം ബിജെപിക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന നെടുമങ്ങാട് നഗരസഭയിലെ പെരുമല, പറമുട്ടം, പത്താംകല്ല്, കൊപ്പം, പുങ്കംമൂട് വാര്&#x200d;ഡുകളിലും, കിളമാനൂര്&#x200d; ബ്ലോക്ക് പഞ്ചായത്തിലെ നഗരൂര്&#x200d; ഡിവിഷനിലും പുതുക്കുറിച്ചി ഡിവിഷനിലും ബിജെപിക്ക് സ്ഥാനാര്&#x200d;ഥികളെ നിര്&#x200d;ത്താനായിട്ടില്ല. </p>
<p>സംസ്ഥാനത്താകെ 72,005 സ്ഥാനാര്&#x200d;ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 37,786 സ്ത്രീ സ്ഥാനാര്&#x200d;ഥികളും 34,218 പുരുഷ സ്ഥാനാര്&#x200d;ഥികളും ഒരു ട്രാന്&#x200d;സ്ജെന്&#x200d;ഡര്&#x200d; സ്ഥാനാര്&#x200d;ഥിയുമാണ് മത്സരരംഗത്തുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്&#x200d; സ്ഥാനാര്&#x200d;ഥികള്&#x200d; ഉള്ളത്. വയനാട്ടിലാണ് കുറവ്. </p>
<p>പോളിംഗ് ഉദ്യോഗസ്ഥര്&#x200d;ക്കുള്ള പരിശീലനം ഇന്നുമുതല്&#x200d; ആരംഭിക്കും. പ്രിസൈഡിങ്, ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥര്&#x200d;ക്കാണ് പരിശീലനം. പോസ്റ്റല്&#x200d; ബാലറ്റ് വിതരണം നാളെ മുതല്&#x200d; ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-has-no-candidate-to-contest-in-50-seats-in-thiruvananthapuram-district.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കിയില്ല; മാതാപിതാക്കളെ ആക്രമിക്കുന്നതിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/a-car-worth-rs-50-lakh-was-not-bought-and-given-the-son-who-was-being-treated-died-after-being-hit-by-his-father-while-attacking-his-parents.html</link>
					<comments>https://www.chandrikadaily.com/a-car-worth-rs-50-lakh-was-not-bought-and-given-the-son-who-was-being-treated-died-after-being-hit-by-his-father-while-attacking-his-parents.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 04:39:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[news]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365186</guid>

					<description><![CDATA[വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ് (28) മരിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ കാര്&#x200d; വാങ്ങി നല്&#x200d;കാത്തതിന് മാതാപിതാക്കളെ സ്ഥിരമായി ആക്രമിച്ചിരുന്ന മകന്&#x200d; പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂര്&#x200d; കുന്നുംപുറം തോപ്പില്&#x200d; നഗര്&#x200d; പൗര്&#x200d;ണമിയില്&#x200d; ഹൃദ്ദിക്കാണ് (28) മരിച്ചത്.</p>
<p>കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ ആവശ്യപ്രകാരം വീട്ടുകാര്&#x200d; വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്&#x200d;കിയിരുന്നു. എന്നാല്&#x200d;, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാര്&#x200d; കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തര്&#x200d;ക്കിച്ചത്. പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദന്&#x200d; മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.</p>
<p>പരിക്കിനെ തുടര്&#x200d;ന്ന് മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരില്&#x200d; കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോര്&#x200d;ട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടില്&#x200d; എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്‌കരിച്ചു.</p>
<p>വിനയാനന്ദനെ വഞ്ചിയൂര്&#x200d; പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്&#x200d; വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. ബംഗളൂരുവില്&#x200d; കാറ്ററിങ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു. </p>
<p>ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-car-worth-rs-50-lakh-was-not-bought-and-given-the-son-who-was-being-treated-died-after-being-hit-by-his-father-while-attacking-his-parents.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെയ്യാര്‍ ഡാം ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടര്‍ന്നു</title>
		<link>https://www.chandrikadaily.com/neyyar-dam-shutters-to-be-raised-again-today-heavy-rain-continued-in-southern-districts.html</link>
					<comments>https://www.chandrikadaily.com/neyyar-dam-shutters-to-be-raised-again-today-heavy-rain-continued-in-southern-districts.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Nov 2025 04:04:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[heavyrain]]></category>
		<category><![CDATA[neyyar dam]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365017</guid>

					<description><![CDATA[നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കനത്ത മഴയെ തുടര്&#x200d;ന്ന് നെയ്യാര്&#x200d; ഡാമിലെ ജലനിരപ്പ് ഉയരുന്നതോടെ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ 10 മണിക്ക് 20 സെന്റിമീറ്റര്&#x200d; വീതം കൂടി ഉയര്&#x200d;ത്തുമെന്ന് അധികൃതര്&#x200d; അറിയിച്ചു. നിലവില്&#x200d; ഷട്ടറുകള്&#x200d; 160 സെന്റിമീറ്റര്&#x200d; ഉയര്&#x200d;ത്തിയിരിക്കയാണ്. പുതുതായി 20 സെന്റിമീറ്റര്&#x200d; കൂടി ഉയര്&#x200d;ത്തുന്നതോടെ ഷട്ടറുകള്&#x200d; ആകെ 240 സെന്റിമീറ്ററായി ഉയരും.</p>
<p>ഡാമിന് സമീപത്തുള്ള പ്രദേശങ്ങളില്&#x200d; താമസിക്കുന്നവര്&#x200d; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്&#x200d; നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്. നെയ്യാര്&#x200d; ഡാമിന് മഞ്ഞ അലര്&#x200d;ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.</p>
<p>അതേസമയം, സംസ്ഥാനത്ത് തുടരുന്ന വ്യാപകമായ മഴ തെക്കന്&#x200d; ജില്ലകളില്&#x200d; ഇന്ന് കൂടി ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്&#x200d;കുന്നത്. തിരുവനന്തപുരം മുതല്&#x200d; എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്&#x200d; ഇന്ന് യെല്ലോ അലര്&#x200d;ട്ട് നിലവിലുണ്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്&#x200d; തിങ്കളാഴ്ച മഞ്ഞ അലര്&#x200d;ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്&#x200d; പ്രത്യേക മുന്&#x200d;കരുതല്&#x200d; വേണമെന്നും, സന്നിധാനം, പമ്പ, നിലയ്ക്കല്&#x200d; മേഖലകളില്&#x200d; ഒറ്റപ്പെട്ട മഴകള്&#x200d; ഉണ്ടാകാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/neyyar-dam-shutters-to-be-raised-again-today-heavy-rain-continued-in-southern-districts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍</title>
		<link>https://www.chandrikadaily.com/accused-who-kidnapped-and-tortured-plus-one-student-arrested.html</link>
					<comments>https://www.chandrikadaily.com/accused-who-kidnapped-and-tortured-plus-one-student-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 15:30:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[posco case]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364844</guid>

					<description><![CDATA[തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്ലസ് വണ്&#x200d; വിദ്യാര്&#x200d;ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്&#x200d; പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്&#x200d; ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.</p>
<p>സ്‌കൂള്&#x200d; വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്&#x200d;ത്ഥിനിയെ കാറില്&#x200d; കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്&#x200d; തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്&#x200d;കുട്ടിയെ കാറില്&#x200d; കയറ്റിയതെന്നും അന്വേഷണത്തില്&#x200d; വ്യക്തമായി.</p>
<p>പീഡനത്തിന് ശേഷം പെണ്&#x200d;കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്&#x200d; പോയിരുന്നു. കൊലപാതകശ്രമം, കവര്&#x200d;ച്ച തുടങ്ങിയ നിരവധി കേസുകളില്&#x200d; പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.</p>
<p>പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്&#x200d; അന്വേഷണം പുരോഗമിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-who-kidnapped-and-tortured-plus-one-student-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
