<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>thiruvanathapuram &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thiruvanathapuram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 22 Sep 2025 08:38:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>thiruvanathapuram &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രവീണിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ</title>
		<link>https://www.chandrikadaily.com/thampanoor-gayatri-murder-case-praveen-gets-life-imprisonment-rs-1-lakh-fine.html</link>
					<comments>https://www.chandrikadaily.com/thampanoor-gayatri-murder-case-praveen-gets-life-imprisonment-rs-1-lakh-fine.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Sep 2025 08:38:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[thiruvanathapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355220</guid>

					<description><![CDATA[സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തമ്പാനൂര്&#x200d; ഗായത്രി (25) വധക്കേസില്&#x200d; പ്രവീണിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതി ശിക്ഷ വിധിച്ചു. 2022 മാര്&#x200d;ച്ച് 5-നാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രിയെ കൊല്ലം പരവൂര്&#x200d; സ്വദേശി പ്രവീണ്&#x200d; കൊലപ്പെടുത്തിയത്.</p>
<p>വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്&#x200d; ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021-ല്&#x200d; വെട്ടുകാട് പള്ളിയില്&#x200d; വിവാഹം കഴിച്ചതിന് ശേഷം, പ്രവീണിന്റെ ഭാര്യ വിശദീകരണം തേടി ജ്വല്ലറിയിലെത്തുകയും ഗായത്രി ജോലി രാജിവെക്കുകയും ചെയ്തു. ഇതിനെ തുടര്&#x200d;ന്ന് പ്രവീണ്&#x200d; ഗായത്രിയെ ഒഴിവാക്കാന്&#x200d; തീരുമാനിച്ചു.</p>
<p>2022 മാര്&#x200d;ച്ച് 5-ന് തമ്പാനൂര്&#x200d; അരിസ്റ്റോ ജങ്ഷന് സമീപ ഹോട്ടലില്&#x200d; പ്രവീണ്&#x200d; ഗായത്രിയെ മുറിയിലേക്ക് കൊണ്ടു വന്ന് ചുരിദാറിന്റെ ഷാള്&#x200d; ഉപയോഗിച്ച് കഴുത്തില്&#x200d; വലിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പ്രതി സംഭവത്തെ ആത്മഹത്യയെന്ന് കാണിക്കാന്&#x200d; ശ്രമിച്ചിരുന്നു.</p>
<p>സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്&#x200d; പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഹോട്ടല്&#x200d; മുറിയില്&#x200d; നിന്നു ശേഖരിച്ച വിരലടയാളങ്ങള്&#x200d; പ്രതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഗായത്രിയുടെ കഴുത്തിലെ മുറിവുകള്&#x200d; ഒരിക്കലും ആത്മഹത്യ ചെയ്യുന്നതിനിടെ ഉണ്ടാകില്ലെന്ന് പോസ്റ്റ്മോര്&#x200d;ട്ടം നടത്തിയ ഡോക്ടര്&#x200d; കോടതിയില്&#x200d; മൊഴി നല്&#x200d;കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thampanoor-gayatri-murder-case-praveen-gets-life-imprisonment-rs-1-lakh-fine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: അടിയന്തര പ്രമേയത്തിന് അനുമതിയില്ല;  വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/1sabarimala-gold-plate-controversy-urgent-resolution-disallowed-walkout-and-opposition.html</link>
					<comments>https://www.chandrikadaily.com/1sabarimala-gold-plate-controversy-urgent-resolution-disallowed-walkout-and-opposition.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 19 Sep 2025 07:24:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[thiruvanathapuram]]></category>
		<category><![CDATA[walkout]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354877</guid>

					<description><![CDATA[അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നോട്ടീസ് നല്‍കിയെങ്കിലും വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ സ്വീകരിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമലയില്&#x200d; ഹൈക്കോടതിയുടെ അനുമതിയില്ലാതെ നാല് കിലോ സ്വര്&#x200d;ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി മാറ്റിയ സംഭവത്തില്&#x200d; അടിയന്തര പ്രമേയം അനുവദിക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്&#x200d; തള്ളിക്കളഞ്ഞു. തുടര്&#x200d;ന്ന് സഭയില്&#x200d; വാഗ്വാദങ്ങളും പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടും നടന്നു.</p>
<p>അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്&#x200d; നോട്ടീസ് നല്&#x200d;കിയെങ്കിലും വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്&#x200d; സ്വീകരിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. എന്നാല്&#x200d; വിഷയം ഗുരുതരമാണെന്നും ഭക്തര്&#x200d;ക്കും വിശ്വാസികള്&#x200d;ക്കും വലിയ ആശങ്ക സൃഷ്ടിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d; ആരോപിച്ചു. സര്&#x200d;ക്കാരും ദേവസ്വം ബോര്&#x200d;ഡും ഉത്തരവാദികളായവരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sabarimala-gold-plate-controversy-urgent-resolution-disallowed-walkout-and-opposition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് സ്ത്രീ കഴുത്തറുത്ത് മരിച്ചനിലയില്&#x200d;; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം</title>
		<link>https://www.chandrikadaily.com/thiruvananthapuram-woman-found-dead-by-slitting-her-throat-the-preliminary-conclusion-is-suicide.html</link>
					<comments>https://www.chandrikadaily.com/thiruvananthapuram-woman-found-dead-by-slitting-her-throat-the-preliminary-conclusion-is-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 14 Mar 2025 05:40:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[thiruvanathapuram]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333803</guid>

					<description><![CDATA[യുവതിക്ക് ചില മാനസിക പ്രശ്നങ്ങള്&#x200d; ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം കൊറ്റാമത്ത് സ്ത്രീയെ കഴുത്തറുത്ത് മരിച്ചനിലയില്&#x200d; കണ്ടെത്തി. ദന്ത ഡോക്ടറായ സൗമ്യയാണ് (31) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.</p>
<p>ഇന്നലെ പുലര്&#x200d;ച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ മുകള്&#x200d; നിലയിലെ ബാത്ത്റൂമില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഭര്&#x200d;ത്താവ് ആദര്&#x200d;ശും ഇയാളുടെ അമ്മയും മാത്രമാണ് വീട്ടില്&#x200d; ഉണ്ടായിരുന്നത്. ആദര്&#x200d;ശിന്റെ അമ്മ കാലൊടിഞ്ഞ് വീട്ടില്&#x200d; കിടപ്പിലാണ്. ഇവര്&#x200d;ക്ക് കൂട്ടുകിടക്കുകയായിരുന്നു സൗമ്യ. താഴത്തെ നിലയിലായിരുന്നു ഇവര്&#x200d; കിടന്നിരുന്നത്.</p>
<p>എന്നാല്&#x200d; രണ്ട് മണിയോടെ സൗമ്യയെ കാണാതായതിനെ തുടര്&#x200d;ന്ന് ആദര്&#x200d;ശിനെ ഫോണില്&#x200d; വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്&#x200d;ന്ന് നടത്തിയ പരിശോധനയിലാണ് മുകള്&#x200d; നിലയിലെ ബാത്ത്‌റൂമില്&#x200d; രക്തം വാര്&#x200d;ന്ന നിലയില്&#x200d; യുവതിയെ കണ്ടെത്തിയത്. ഉടന്&#x200d; നെയ്യാറ്റിന്&#x200d;കര മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റി. ഇവിടെയായിരിക്കും ഇന്&#x200d;ക്വസ്റ്റ്, പോസ്റ്റ്മോര്&#x200d;ട്ടം നടപടികള്&#x200d; നടക്കുക.</p>
<p>യുവതിക്ക് ചില മാനസിക പ്രശ്നങ്ങള്&#x200d; ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvananthapuram-woman-found-dead-by-slitting-her-throat-the-preliminary-conclusion-is-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊല; രണ്ടാമത്തെ മകൻ്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു</title>
		<link>https://www.chandrikadaily.com/kunchacko-boban-film-officer-on-duty-in-50-crores-club-2.html</link>
					<comments>https://www.chandrikadaily.com/kunchacko-boban-film-officer-on-duty-in-50-crores-club-2.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Mar 2025 11:06:57 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[thiruvanathapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332795</guid>

					<description><![CDATA['എന്റെ മകന്&#x200d; പോയി അല്ലേ...' എന്നായിരുന്നു ഷെമിയുടെ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലയില്&#x200d; രണ്ടാമത്തെ മകന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. ചികിത്സയിലുള്ള വെഞ്ഞാറമൂട് മെഡിക്കല്&#x200d; കോളജില്&#x200d; വച്ചാണ് ബന്ധുക്കള്&#x200d; വിവരമറിയിച്ചത്.</p>
<p>&#8216;എന്റെ മകന്&#x200d; പോയി അല്ലേ&#8230;&#8217; എന്നായിരുന്നു ഷെമിയുടെ പ്രതികരണം. സൈക്യാട്രി വിഭാഗം ഡോക്ടര്&#x200d;മാരുടെ സാന്നിധ്യത്തിലാണ് മരണവാര്&#x200d;ത്ത അറിയിച്ചത്. വിവരം അറിയിക്കുമ്പോള്&#x200d; പിതാവ് അബ്ദുറഹിം സമീപമുണ്ടായിരുന്നു. ഒരു മരണത്തെക്കുറിച്ച് മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളൂ. മറ്റു വിവരങ്ങള്&#x200d; അറിയിക്കാനാകുന്ന മാനസികാവസ്ഥയില്&#x200d; അല്ലെന്ന് ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kunchacko-boban-film-officer-on-duty-in-50-crores-club-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്തെ കൂട്ടക്കൊല: ചികിത്സയോട് സഹകരിക്കാതെ പ്രതി; ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ്; ഡിസ്ചാര്&#x200d;ജ് ചെയ്താല്&#x200d; അറസ്റ്റ്</title>
		<link>https://www.chandrikadaily.com/thiruvananthapuram-massacre-accused-not-cooperating-with-treatment-police-said-his-health-condition-is-satisfactory-arrest-if-discharged.html</link>
					<comments>https://www.chandrikadaily.com/thiruvananthapuram-massacre-accused-not-cooperating-with-treatment-police-said-his-health-condition-is-satisfactory-arrest-if-discharged.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Feb 2025 04:47:23 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[thiruvanathapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331551</guid>

					<description><![CDATA[നിലവില്&#x200d; പ്രതി ആശുപത്രിയില്&#x200d; നിരീക്ഷണത്തില്&#x200d; തുടരും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ആരോഗ്യ നില തൃപ്തികരമെന്ന് പൊലീസ്. അതേസമയം അഫാന്&#x200d; മരുന്ന് കുത്തിയ കാനുല ഉള്&#x200d;പ്പെടെ ഊരിമാറ്റി ചികിത്സയോട് സഹകരിക്കുന്നില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. പ്രതിയുടെ മാനസികാരോഗ്യം ഉള്&#x200d;പ്പെടെ പൊലീസ് പരിശോധിക്കും.</p>
<p>നിലവില്&#x200d; പ്രതി ആശുപത്രിയില്&#x200d; നിരീക്ഷണത്തില്&#x200d; തുടരും. ആശുപത്രി വിടുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്നും കസ്റ്റഡിയില്&#x200d; വാങ്ങി ചോദ്യം ചെയ്യുമെന്നും നെടുമങ്ങാട് ഡിവൈഎസ്പി അരുണ്&#x200d; ന്യൂസ് മലയാളത്തോട് പറഞ്ഞു.</p>
<p>കൊലപാതകങ്ങള്&#x200d; നടത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി താന്&#x200d; എലിവിഷം കഴിച്ചിട്ടുണ്ടെന്ന് ആശുപത്രിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഫാനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. സഹോദരനും പെണ്&#x200d; സുഹൃത്തും അടക്കം അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. ഉമ്മ ഷെമി ഗുരുതര പരിക്കുകളോടെ ചികിത്സയില്&#x200d; തുടരുകയാണ്.</p>
<p>ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്&#x200d; ഉമ്മയുടെ മൊഴി എടുക്കുന്നതിലേക്ക് അടക്കം പൊലീസ് നീങ്ങും. ഇതും കേസില്&#x200d; നിര്&#x200d;ണായകമാകും. പ്രതി എന്തിനാണ് ക്രൂരമായ കൃത്യം നടത്തിയതെന്ന കാര്യത്തില്&#x200d; ഇപ്പോഴും പൊലീസിന് വ്യക്തതയില്ല. പ്രണയം വീട്ടില്&#x200d; സമ്മതിക്കാത്തതിനാലാണെന്നും കടബാധ്യതയുണ്ടായിരുന്നതിനാലാണെന്നുമുള്ള തരത്തിലുള്ള അഭ്യൂഹങ്ങള്&#x200d; പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ കാരണം പൊലീസിന് ലഭിച്ചിട്ടില്ല.</p>
<p>പ്രതി കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയതില്&#x200d; വൈരുധ്യമുണ്ടെന്നും അതിനാല്&#x200d; അഫാന്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; കാര്യമായി എടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.</p>
<p>കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കുന്ന കൊലപാതകം നടക്കുന്നത്. സഹോദരന്&#x200d;, പെണ്&#x200d; സുഹൃത്ത്, പിതാവിന്റെ ഉമ്മ, പിതാവിന്റെ സഹോദരന്&#x200d;, ഭാര്യ എന്നിവരെയും കൊലപ്പെടുത്തി. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvananthapuram-massacre-accused-not-cooperating-with-treatment-police-said-his-health-condition-is-satisfactory-arrest-if-discharged.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തലസ്ഥാന നഗരിയില്&#x200d; കലാമാമാങ്കത്തിന് ഇന്ന് തുടക്കം</title>
		<link>https://www.chandrikadaily.com/kalamangam-begins-today-in-the-capital-city.html</link>
					<comments>https://www.chandrikadaily.com/kalamangam-begins-today-in-the-capital-city.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 04 Jan 2025 04:45:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[63rd state school kalolsavam]]></category>
		<category><![CDATA[thiruvanathapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324635</guid>

					<description><![CDATA[24 വേദികളിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് അംഗത്തിനായെത്തുന്നത്]]></description>
										<content:encoded><![CDATA[<p>കൗമാര കലാമാമാങ്കത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. രാവിലെ പത്ത് മണിക്ക് കലയുടെ പെരുന്നാളിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്&#x200d;വഹിക്കും. കാവാലം ശ്രീകുമാര്&#x200d; ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തോടെ 63ാമത് സംസ്ഥാന സ്‌കൂള്&#x200d; കലോത്സവത്തിന് തിരി തെളിയും. 24 വേദികളിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് അംഗത്തിനായെത്തുന്നത്.</p>
<p>കലോത്സവത്തിന്റെ ജേതാക്കള്&#x200d;ക്കുള്ള സ്വര്&#x200d;ണക്കപ്പ് ഇതിനോടകം തലസ്ഥാനത്ത് എത്തി. ഇനി തലസ്ഥാന നഗരത്തിന് അഞ്ച് ദിനങ്ങള്&#x200d; ഉറക്കമില്ലാ നാളുകള്&#x200d;. ഉരുളെടുത്ത വയനാട് വെള്ളാര്&#x200d;മല ജി.എച്ച്.എസ്.എസിലെ കുട്ടികള്&#x200d; അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയില്&#x200d; ഹൈസ്‌കൂള്&#x200d; വിഭാഗം പെണ്&#x200d;കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്&#x200d; നടക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalamangam-begins-today-in-the-capital-city.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോക്‌സോ കേസില്&#x200d; അധ്യാപകന് 111 വര്&#x200d;ഷം കഠിന തടവ്</title>
		<link>https://www.chandrikadaily.com/teacher-gets-111-years-rigorous-imprisonment-in-pocso-case.html</link>
					<comments>https://www.chandrikadaily.com/teacher-gets-111-years-rigorous-imprisonment-in-pocso-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 31 Dec 2024 13:07:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pocso case]]></category>
		<category><![CDATA[thiruvanathapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324219</guid>

					<description><![CDATA[സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പോക്‌സോ കേസില്&#x200d; ട്യൂഷന്&#x200d; അധ്യാപകന് 111 വര്&#x200d;ഷം കഠിന തടവ് വിധിച്ച് കോടതി. തിരുവനന്തപുരം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്ലസ് വണ്&#x200d; വിദ്യാര്&#x200d;ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അധ്യാപകനെതിരെ ശിക്ഷാവിധി വന്നത്. സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/teacher-gets-111-years-rigorous-imprisonment-in-pocso-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്&#x200d; കണ്ടെത്തി</title>
		<link>https://www.chandrikadaily.com/the-police-officer-who-was-on-duty-was-found-dead.html</link>
					<comments>https://www.chandrikadaily.com/the-police-officer-who-was-on-duty-was-found-dead.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 30 Dec 2024 07:29:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[police officer]]></category>
		<category><![CDATA[thiruvanathapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323962</guid>

					<description><![CDATA[എആര്&#x200d; ക്യാമ്പിലെ ഗ്രേഡ് എസ്‌ഐ അരുവിക്കര സ്വദേശി രാജിനെ (56) യാണ് ഇന്ന് രാവിലെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വെള്ളനാട് ട്രഷറിയില്&#x200d; ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്&#x200d; കണ്ടെത്തി. എആര്&#x200d; ക്യാമ്പിലെ ഗ്രേഡ് എസ്‌ഐ അരുവിക്കര സ്വദേശി രാജിനെ (56) യാണ് ഇന്ന് രാവിലെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>രാവിലെ ഇവിടെ ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരന്&#x200d; മുറി തുറക്കാത്തതിനെ തുടര്&#x200d;ന്ന് നടത്തിയ പരിശോധനയിലാണ് രാജിനെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ആരോഗ്യ പരമായ പ്രശ്‌നങ്ങള്&#x200d;ക്ക് മരുന്ന് കഴിക്കുന്നയാളാണെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്&#x200d;ന്ന് സ്ഥലത്ത് പൊലീസെത്തി നടപടി സ്വീകരിച്ചു. കൂടുതല്&#x200d; പരിശോധനയ്ക്കുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-officer-who-was-on-duty-was-found-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാടക വീട്ടില്&#x200d; വില്&#x200d;പനയ്ക്കായി സൂക്ഷിച്ച 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികള്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/couple-arrested-with-18-27-kg-ganja-kept-for-sale-in-rented-house.html</link>
					<comments>https://www.chandrikadaily.com/couple-arrested-with-18-27-kg-ganja-kept-for-sale-in-rented-house.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 30 Dec 2024 03:29:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ganja case]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[thiruvanathapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323907</guid>

					<description><![CDATA[ശനിയാഴ്ച രാത്രിയാണ് കിടപ്പുമുറിയില്&#x200d; പ്ലാസ്റ്റിക് ചാക്കിനുള്ളില്&#x200d; സൂക്ഷിച്ച നിലയിലായില്&#x200d; പൊലീസ് കഞ്ചാവ് കണ്ടെത്തിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മലയിന്&#x200d;കീഴില്&#x200d; വാടക വീട്ടില്&#x200d; വില്&#x200d;പനയ്ക്കായി സൂക്ഷിച്ച 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികള്&#x200d; അറസ്റ്റില്&#x200d;. മലയിന്&#x200d;കീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ വിളവൂര്&#x200d;ക്കല്&#x200d; മലയം സ്വദേശി സുമ (28) എന്നിവരെയാണ് മലയിന്&#x200d;കീഴ് പൊലീസും റൂറല്&#x200d; ഡാന്&#x200d;സാഫ് സംഘവും ചേര്&#x200d;ന്ന് പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് കിടപ്പുമുറിയില്&#x200d; പ്ലാസ്റ്റിക് ചാക്കിനുള്ളില്&#x200d; സൂക്ഷിച്ച നിലയിലായില്&#x200d; പൊലീസ് കഞ്ചാവ് കണ്ടെത്തിയത്.</p>
<p>ഒരു മാസം മുന്&#x200d;പാണ് പ്രതികള്&#x200d; വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായും പൊലീസിനു രഹസ്യ വിവരം നേരത്തെ ലഭിച്ചിരുന്നു. തുടര്&#x200d;ന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ബാലരാമപുരം സ്വദേശിയില്&#x200d; നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നു സൂചനയുണ്ട്. ന്യൂഇയര്&#x200d; ലക്ഷ്യമിട്ട് വില്&#x200d;പന നടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഇരുവരെയും റിമാന്&#x200d;ഡ് ചെയ്തു. കാട്ടാക്കട, മലയിന്&#x200d;കീഴ്, പൂജപ്പുര സ്‌റ്റേഷനുകളില്&#x200d; മാല കവര്&#x200d;ച്ച ഉള്&#x200d;പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് വിജയകാന്ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/couple-arrested-with-18-27-kg-ganja-kept-for-sale-in-rented-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെക്രട്ടറിയേറ്റിലും &#8216;പാമ്പ്&#8217;; പിടികൂടാന്&#x200d; കഴിഞ്ഞില്ല</title>
		<link>https://www.chandrikadaily.com/snake-in-secretariat-could-not-be-caught.html</link>
					<comments>https://www.chandrikadaily.com/snake-in-secretariat-could-not-be-caught.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 21 Dec 2024 11:39:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Secretariat]]></category>
		<category><![CDATA[snake]]></category>
		<category><![CDATA[thiruvanathapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322815</guid>

					<description><![CDATA[സഹകരണവകുപ്പ് അഡിഷണല്&#x200d; സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്&#x200d; നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്&#x200d; ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്&#x200d; ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്&#x200d; പാമ്പിനെ കണ്ടത്.</p>
<p>സഹകരണവകുപ്പ് അഡിഷണല്&#x200d; സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്&#x200d;ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്&#x200d; നിന്നും താഴേക്കിറങ്ങി കാര്&#x200d;ഡ്‌ബോര്&#x200d;ഡ് പെട്ടികള്&#x200d;ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്&#x200d; പറയുന്നു. നിലവില്&#x200d; വനംവകുപ്പ് ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/snake-in-secretariat-could-not-be-caught.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
