<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>thoamas chandi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thoamas-chandi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 10 Nov 2017 13:06:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>thoamas chandi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തോമസ് ചാണ്ടിയെ സംരക്ഷിക്കല്‍ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്  രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/chennithala-against-ldf-gov-in-thomas-chandy.html</link>
					<comments>https://www.chandrikadaily.com/chennithala-against-ldf-gov-in-thomas-chandy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Nov 2017 12:58:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[thoamas chandi]]></category>
		<category><![CDATA[thomas chandi minister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53148</guid>

					<description><![CDATA[കോഴിക്കോട്: കായല്‍ കൈയേറ്റം വ്യക്തമായിട്ടും മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന എന്‍.സി.പി നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കലക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിയായെന്ന് തെളിഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെടാത്തത് സി.പി.എമ്മിന് തിരിച്ചടിയാകുമെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. തീരുമാനമെടുക്കാന്‍ എന്‍.സി.പിയോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും തന്ത്രമാണ്. തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളില്‍ അവസാനത്തേതാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കായല്&#x200d; കൈയേറ്റം വ്യക്തമായിട്ടും മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന എന്&#x200d;.സി.പി നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കലക്ടറുടെ റിപ്പോര്&#x200d;ട്ട് പുറത്ത് വന്നതോടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്&#x200d; ശരിയായെന്ന് തെളിഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെടാത്തത് സി.പി.എമ്മിന് തിരിച്ചടിയാകുമെന്നും കോഴിക്കോട് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ചെന്നിത്തല പറഞ്ഞു.</p>
<p>തീരുമാനമെടുക്കാന്&#x200d; എന്&#x200d;.സി.പിയോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും തന്ത്രമാണ്. തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളില്&#x200d; അവസാനത്തേതാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്&#x200d;ക്കും തുല്യനീതിയുണ്ടാകണം. തോമസ് ചാണ്ടിക്ക് സര്&#x200d;ക്കാറില്&#x200d; നിന്ന് സംരക്ഷണം ലഭിക്കുന്നു.<br />
സോളാര്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; സര്&#x200d;ക്കാര്&#x200d; ഇടപെടലുണ്ടായെന്ന ആരോപണത്തില്&#x200d; ഉറച്ച് നില്&#x200d;ക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്&#x200d; നിന്ന് എന്തിനാണ് ജസ്റ്റിസ് ശിവരാജനെ വിളിച്ചതെന്നും ഒരു ഉദ്യോഗസ്ഥന്&#x200d; അദ്ദേഹത്തെ സന്ദര്&#x200d;ശിച്ചത് എന്തിനാണെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ബ്ലാക്ക്‌മെയില്&#x200d;ചെയ്യാന്&#x200d; ശ്രമിച്ചത് ആരാണെന്ന് ഉമ്മന്&#x200d; ചാണ്ടി തന്നെ വ്യക്തമാക്കട്ടെയെന്ന് അദ്ദേഹം കൂട്ടിചേര്&#x200d;ത്തു.<br />
വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സോളാര്&#x200d; റിപ്പോര്&#x200d;ട്ടിലുള്ളത്. വാര്&#x200d;ത്താസമ്മേളനം നടത്തിയപ്പോള്&#x200d; ഉണ്ടായിരുന്ന തിടുക്കം മുഖ്യമന്ത്രിക്ക് പിന്നീടില്ലാതിരുന്നത് തെളിവുകള്&#x200d; ഇല്ലാത്തതുകൊണ്ടാണ്. എ.ജിയെയും ഡി.ജി.പിയെയും ഉപയോഗപ്പെടുത്തി രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ് സര്&#x200d;ക്കാര്&#x200d; ഇടപെടുന്നത്. നിയമോപദേശത്തില്&#x200d; കേസെടുക്കാനൊന്നുമില്ലാത്തതു കൊണ്ടാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തെ ഭയപ്പെടുന്നില്ല. ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ഇതിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chennithala-against-ldf-gov-in-thomas-chandy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രിക്ക് പ്രത്യേക  പരിഗണനയോ?</title>
		<link>https://www.chandrikadaily.com/is-thomas-chandi-deserve-any-consideration.html</link>
					<comments>https://www.chandrikadaily.com/is-thomas-chandi-deserve-any-consideration.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Nov 2017 18:05:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[thoamas chandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52840</guid>

					<description><![CDATA[&#160; സാധാരണക്കാരനാണ് സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങള്‍ നടത്തിയിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ബുള്‍ഡോസര്‍ ഇറക്കി ഉടന്‍ ഇടിച്ചു നിരപ്പാക്കുമായിരുന്നില്ലേ എന്ന് ഹൈക്കോടതി. മന്ത്രിയായതുകൊണ്ട് പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്നും എല്ലാവരെയും ഒരുപോലെയാണ് കോടതി കാണുന്നതെന്നും ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വാക്കാല്‍ പരാമര്‍ശിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴ കുട്ടനാട്ടെ വേള്‍ഡ് വാട്ടറിലെയും, ലേക്ക് റിസോര്‍ട്ടിലെയും ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് കോടതിയുടെ വാക്കാലുള്ള രൂക്ഷ പരാമര്‍ശം. എല്ലാ ഭൂമി കൈയേറ്റ കേസുകളിലും സര്‍ക്കാരിന് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സാധാരണക്കാരനാണ് സര്&#x200d;ക്കാര്&#x200d; ഭൂമി കൈയേറ്റങ്ങള്&#x200d; നടത്തിയിരുന്നെങ്കില്&#x200d; അപ്പോള്&#x200d; തന്നെ ബുള്&#x200d;ഡോസര്&#x200d; ഇറക്കി ഉടന്&#x200d; ഇടിച്ചു നിരപ്പാക്കുമായിരുന്നില്ലേ എന്ന് ഹൈക്കോടതി. മന്ത്രിയായതുകൊണ്ട് പ്രത്യേക പരിഗണന നല്&#x200d;കാന്&#x200d; കഴിയില്ലെന്നും എല്ലാവരെയും ഒരുപോലെയാണ് കോടതി കാണുന്നതെന്നും ജസ്റ്റിസ് പി.എന്&#x200d; രവീന്ദ്രനും, ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രനും വാക്കാല്&#x200d; പരാമര്&#x200d;ശിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴ കുട്ടനാട്ടെ വേള്&#x200d;ഡ് വാട്ടറിലെയും, ലേക്ക് റിസോര്&#x200d;ട്ടിലെയും ഭൂമി കൈയേറ്റങ്ങള്&#x200d;ക്കെതിരെയുള്ള പൊതുതാല്&#x200d;പര്യ ഹര്&#x200d;ജികള്&#x200d; പരിഗണിച്ചപ്പോഴാണ് കോടതിയുടെ വാക്കാലുള്ള രൂക്ഷ പരാമര്&#x200d;ശം.<br />
എല്ലാ ഭൂമി കൈയേറ്റ കേസുകളിലും സര്&#x200d;ക്കാരിന് ഒരേ തരത്തിലുള്ള ഉദാസീന നിലപാടാണെന്നും എല്ലാവര്&#x200d;ക്കും തുല്യ നീതി കൊടുക്കലാണ് കോടതിയുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. ആരുടെയും പേര് പരാമര്&#x200d;ശിക്കുന്നില്ല. എല്ലാവരെയും ഒരു പോലെയാണ് കോടതി പരിഗണിക്കുന്നത്. മന്ത്രിയാണെന്ന പ്രത്യേകത കോടതി കണക്കിലെടുക്കുന്നില്ലെന്നും കോടതി വാക്കാല്&#x200d; പറഞ്ഞു.<br />
അതേസമയം ഭൂമി കൈയേറ്റ കേസുകളില്&#x200d; സര്&#x200d;ക്കാരിന്റെ പൊതു നിലപാട് വിശദീകരിക്കാന്&#x200d; ഹൈക്കോടതി നിര്&#x200d;ദ്ദേശിച്ചു. കോടതിക്ക് എല്ലാവരും ഒരുപോലെയാണെന്നും തുല്യനീതിയാണ് നല്&#x200d;കുന്നതെന്നും കോടതി പറഞ്ഞു. വാട്ടര്&#x200d; വേള്&#x200d;ഡ് കമ്പനിക്കെതിരായ പരാതിയില്&#x200d; അന്വേഷണം നടത്തിയോ എന്നും കോടതി ആരാഞ്ഞു. അന്വേഷണം നടത്തിയതായും നടപടികള്&#x200d; പുരോഗമിക്കുകയാണെന്നും സര്&#x200d;ക്കാരിന് വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്&#x200d;ണി കെ.വി സോഹന്&#x200d; വിശദീകരിച്ചു. വിഷയത്തില്&#x200d; നിലവില്&#x200d; മൂന്ന് ഹര്&#x200d;ജികളാണ് കോടതിയുടെ പരിഗണനയിലുള്ളതെന്നും സര്&#x200d;ക്കാര്&#x200d; വിശദീകരിച്ചു. ഇതേ തുടര്&#x200d;ന്ന് മൂന്ന് കേസുകളും ഒരുമിച്ച് പരിഗണിക്കാന്&#x200d; ഡിവിഷന്&#x200d; ബഞ്ച് തീരുമാനിച്ചു. പുതിയ ഹര്&#x200d;ജികള്&#x200d; ഉണ്ടെങ്കില്&#x200d; ഈ ബഞ്ച് പരിഗണിക്കുന്നതിന് ചീഫ് ജസ്റ്റിസിനെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഹര്&#x200d;ജി പരിഗണിക്കുന്നതില്&#x200d; നിന്നും ഒഴിവായതിനെ തുടര്&#x200d;ന്നാണ് പുതിയ ബഞ്ച് കേസ് പരിഗണിച്ചത്.<br />
അതിനിടെ, തോമസ്ചാണ്ടിക്കെതിരായ വിജിലന്&#x200d;സ് കേസില്&#x200d; അന്വേഷണ സംഘത്തെ തീരുമാനിച്ചു. കോട്ടയം വിജിലന്&#x200d;സ് എസ്.പി ജോണ്&#x200d;സന്&#x200d; ജോസഫിനാണ് അന്വേഷണ ചുമതല. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കണമെന്ന് വിജിലന്&#x200d;സ് ഡയറക്ടര്&#x200d; ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/is-thomas-chandi-deserve-any-consideration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
