thomas chandi minister – Chandrika Daily https://www.chandrikadaily.com Tue, 05 Feb 2019 11:48:25 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg thomas chandi minister – Chandrika Daily https://www.chandrikadaily.com 32 32 വിലപ്പെട്ട സമയം പാഴാക്കി; തോമസ് ചാണ്ടിക്ക് 25000 രൂപ പിഴശിക്ഷ വിധിച്ച് ഹൈക്കോടതി https://www.chandrikadaily.com/high-court-imposed-fine-to-thomas-chandy-for-withdraw-pleas-filed-in-high-court.html https://www.chandrikadaily.com/high-court-imposed-fine-to-thomas-chandy-for-withdraw-pleas-filed-in-high-court.html#respond Tue, 05 Feb 2019 11:43:28 +0000 http://www.chandrikadaily.com/?p=118358 ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നാല് ഹര്‍ജികള്‍ പിന്‍വലിച്ച നടപടിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് പിഴ. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് ഹരജി പിന്‍വലിച്ച തോമസ് ചാണ്ടി അടക്കം നാലുപേര്‍ക്ക് 25,000 രൂപ വീതം പിഴയാണ് കോടതി വിധിച്ചത്.

വിധി എതിരാകാന്‍ സാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഹരജികള്‍ പിന്‍വലിക്കാന്‍ തോമസ് ചാണ്ടി അടക്കമുള്ളവര്‍ അപേക്ഷ നല്‍കിയത്. കേസില്‍ വാദം കേട്ട ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ വിധി പറയാനിരിക്കെയായിരുന്നു ഹരജികള്‍ പിന്‍വലിക്കുന്നതായി ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചത്. ഇതോടെയാണ് കോടതിയുടെ നടപടിയുണ്ടായത്.

‘നിങ്ങള്‍ക്ക് ഹരജികള്‍ പിന്‍വലിക്കാന്‍ അവകാശമുണ്ട്. അതുപോലെ തന്നെ കോടതിയുടെ സമയവും വിലപ്പെട്ടതാണ്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് 25000 രൂപ പിഴയൊടുക്കണം”- കോടതി നിരീക്ഷിച്ചു.

തിങ്കളാഴ്ച കേസില്‍ വിധി പറയാന്‍ ഒരുങ്ങുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജിക്കാരുടെ നടപടി നല്ല കീഴ് വഴക്കമല്ലെന്നും ചൂണ്ടിക്കാട്ടി. പത്ത് ദിവസത്തിനകം പിഴത്തുക ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്. അതേസമയം അഞ്ചാമത്തെ ഹരജിക്കാരനായ ജിജി മോനെ കോടതി ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. ഈ ഹരജിയില്‍ വാദം കേള്‍ക്കാത്തതിനാലാണ് ഇദ്ദേഹത്തെ പിഴയില്‍ നിന്നും ഒഴിവാക്കിയത്. ഭൂമി കയ്യേറ്റ കേസുമായി ബന്ധപ്പെട്ടുള്ള ഹരജി പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിയുള്‍പ്പെടെ അഞ്ച് പേരായിരുന്നു കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ നല്‍കിയത്.

]]>
https://www.chandrikadaily.com/high-court-imposed-fine-to-thomas-chandy-for-withdraw-pleas-filed-in-high-court.html/feed 0
തോമസ്ചാണ്ടിക്കും സമ്മതം; കോവൂര്‍ കുഞ്ഞിമോന്‍ മന്ത്രിയാവും https://www.chandrikadaily.com/kovoor-kunjimon-ncp-minister-news.html https://www.chandrikadaily.com/kovoor-kunjimon-ncp-minister-news.html#respond Mon, 15 Jan 2018 05:19:47 +0000 http://www.chandrikadaily.com/?p=65034 തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍.സി.പി നീക്കം. കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതൃത്വവും അനുമതി നല്‍കി. കോവൂരിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുന്‍ മന്ത്രി തോമസ് ചാണ്ടിയും അറിയിച്ചു.

കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് കുഞ്ഞുമോന്‍ ഗണേഷ്‌കുമാറിനേക്കാള്‍ സ്വീകാര്യനെന്ന് എന്‍.സി.പിയിലെ ഒരുവിഭാഗം നിലപാട് സ്വീകരിച്ചത്. ഇതോടെയാണ് കുഞ്ഞുമോനെ മന്ത്രിയാക്കാനുള്ള നീക്കം ആരംഭിച്ചത്.

ഫോണ്‍വിളിവിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച ഏ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ സ്ഥാനമൊഴിഞ്ഞ് നല്‍കണമെന്ന ധാരണയിലാണ് കുഞ്ഞുമോനെ മന്ത്രിയാക്കുന്നത്. മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനം കൈക്കൊള്ളണമെന്ന് സി.പി.എം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം.

]]>
https://www.chandrikadaily.com/kovoor-kunjimon-ncp-minister-news.html/feed 0
അനധികൃത റോഡ് നിര്‍മ്മാണം: മുന്‍മന്ത്രി തോമസ് ചാണ്ടികികെതിരെ കേസെടുക്കാന്‍ ശുപാര്‍ശ https://www.chandrikadaily.com/vigilance-recommend-take-case-against-ex-minister-thomas-chandy.html https://www.chandrikadaily.com/vigilance-recommend-take-case-against-ex-minister-thomas-chandy.html#respond Wed, 03 Jan 2018 16:15:47 +0000 http://www.chandrikadaily.com/?p=62912  

കോട്ടയം: വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ. കോട്ടയം വിജിലന്‍സ് എസ്.പിയാണ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയപ്രകാരമാണ് കേസെടുക്കാന്‍ ശുപാര്‍ശയുള്ളത്. നിലപാട് നാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവിലാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചത്. ആലപ്പുഴ ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന് കണ്ടെത്തിയിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും അദ്ദേഹത്തിനെതിരെ പരാമര്‍ശമുണ്ടായി. തുടര്‍ന്നാണ് പിണറായി വിജയന്‍ മന്ത്രിസഭയിലെ എന്‍.സി.പിയുടെ ഏക മന്ത്രിയായിരുന്ന തോമസ് ചാണ്ടി കഴിഞ്ഞ നവംബര്‍ 15ന് മന്ത്രിസ്ഥാനം രാജിവച്ചത്.

]]>
https://www.chandrikadaily.com/vigilance-recommend-take-case-against-ex-minister-thomas-chandy.html/feed 0
പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി വി.എം സുധീരന്‍ https://www.chandrikadaily.com/vm-sudheern-against-pinarayi-in-pv-anvar-issue.html https://www.chandrikadaily.com/vm-sudheern-against-pinarayi-in-pv-anvar-issue.html#respond Wed, 22 Nov 2017 12:40:00 +0000 http://www.chandrikadaily.com/?p=55546 തിരുവനന്തപുരം: കായല്‍ വിവാദവുമായി ബന്ധപ്പെട്ട് ഗാതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ നിയമ ലംഘന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി വി.എം സുധീരന്‍.

പി.വി അന്‍വര്‍ എം.എല്‍.എ ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് മുന്‍കൂര്‍ സൂചനയുമായി മുന്‍ കെ.പി.പി.സി.സി അധ്യക്ഷന്‍ എത്തിയത്. പി.വി അന്‍വര്‍ എം.എല്‍.എയുടെ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് സുധീരന്‍ മുന്നറിയിപ്പുമായി എത്തിയത്.

പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുന്നതുള്‍പ്പടെ നിരവധി നിയമ ലംഘനങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത് സുധീരന്‍ ഓര്‍മ്മിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കക്കാടം പൊയിലിലും മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിലും അദ്ദേഹം നടത്തുന്ന വാട്ടര്‍ തീം പാര്‍ക്കുകള്‍ക്ക് യാതൊരു നിയമവും ബാധകമല്ല. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും അനുമതിയില്ലാതെ നിയമവ്യവസ്ഥയെ തന്നെവെല്ലുവിളിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും സുധീരന്‍ പറഞ്ഞു.

സംഭവം തെളിവ് സഹിതമാണ് മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നതെന്നും, കത്തില്‍ സുധീരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് അന്‍വറിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെന്നും സുധീരന്‍ കത്തില്‍ കുറ്റപ്പെടുത്തി.

തോമസ് ചാണ്ടിയുടെ കാര്യത്തിലെന്നപോലെ അന്‍വറിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെയും സംരക്ഷിച്ചു മുന്നോട്ടുപോകുന്നത് താങ്കളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന താക്കീതും കത്തില്‍, മുന്‍ കെ.പി.പി.സി.സി പ്രസിഡന്റ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ എത്രയും വേഗത്തില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, അന്‍വറിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം വേണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/vm-sudheern-against-pinarayi-in-pv-anvar-issue.html/feed 0
പാര്‍ട്ടിക്കെതിരെ പ്രതികരണം; കെ.ഇ ഇസ്മയിലിനെതിരെ നടപടി https://www.chandrikadaily.com/cpi-taken-action-against-leader-and-ex-mp-ke-ismayil.html https://www.chandrikadaily.com/cpi-taken-action-against-leader-and-ex-mp-ke-ismayil.html#respond Wed, 22 Nov 2017 11:54:34 +0000 http://www.chandrikadaily.com/?p=55539 തിരുവനന്തപുരം: പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ചതിന് ദേശീയനിര്‍വാഹകസമിതിയംഗം കെ.ഇ ഇസ്മയിലിനെതിരെ നടപടി. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.എമ്മിനെതിരെ മേല്‍ക്കൈ നേടിയഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ മുന്‍ എംപിയും മുതിര്‍ന്നനേതാവുമായ കെ.ഇ.ഇസ്മയിലിനെതിരെ സിപിഐ നടപടിയെടുത്തത്.

ദേശീയ എക്‌സിക്യുട്ടീവ് അംഗമായ ഇസ്മയിലിനെ എല്‍.ഡി.എഫ് പ്രതിനിധി സ്ഥാനത്തുനിന്നും നീക്കിയാണ് സി.പി.ഐ നടപടി. ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയാണു നടപടിയെടുത്തത്.

പാര്‍ട്ടി നിലപാടിനെതിരെ ഇസ്മായില്‍ ചാനലില്‍ പ്രതികരിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൂടുതല്‍ നടപടിക്ക് ദേശീയ നിര്‍വാഹക സമിതിയോടു ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ രാജി വിവാദത്തില്‍, രാജി വൈകിയിട്ടില്ലെന്നും മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് ശരിയായില്ലെന്നുമുള്ള ഇസ്മയിലിന്റെ അഭിപ്രായമാണ് നടപടിയിലേക്ക് എത്തിച്ചത്.
കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവരാകും ഇനി എല്‍.ഡി.എഫിലെ സി.പി.ഐ പ്രതിനിധികള്‍.

അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനം നടത്തി. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്ന നടപടിക്ക് പാര്‍ട്ടി അംഗീകാരം നല്‍കിയെന്ന് കാനം മാധ്യമങ്ങളോട്് പറഞ്ഞു. ദേവസ്വം സംവരണത്തിലെ പരാതികള്‍ എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നും കാനം പറ‍ഞ്ഞു.

]]>
https://www.chandrikadaily.com/cpi-taken-action-against-leader-and-ex-mp-ke-ismayil.html/feed 0
കെ.ഇ ഇസ്മാഈലിനെതിരെ നടപടിക്ക് ആവശ്യം; സി.പി.ഐ നേതൃയോഗം കലുഷിതമാകും https://www.chandrikadaily.com/thomas-chandy-issue-in-cpi-meeting.html https://www.chandrikadaily.com/thomas-chandy-issue-in-cpi-meeting.html#respond Tue, 21 Nov 2017 19:03:31 +0000 http://www.chandrikadaily.com/?p=55452 സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ച കെ.ഇ ഇസ്മാഈലിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി സി.പി.ഐയിലെ ഔദ്യോഗികവിഭാഗം. ഇന്ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇസ്മാഈലിനെതിരെ നടപടി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തോടൊപ്പം ഇസ്മാഈലിന്റെ ആരോപണങ്ങളും സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി തീരുമാനം. ഇസ്മാഈല്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായതിനാല്‍ സംസ്ഥാനതലത്തില്‍ നടപടി സാധ്യമല്ല.
അടുത്ത ദേശീയ എക്‌സിക്യൂട്ടീവില്‍ വിഷയം ഉന്നയിക്കാനാണ് കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന ഔദ്യോഗിക വിഭാഗത്തിന്റെ നീക്കം. ബഹുഭൂരിപക്ഷവും കാനത്തെ അനുകൂലിക്കുന്നവരായതിനാല്‍ ഇസ്മാഈലിന് എതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയരാം. 24, 25 തിയതികളില്‍ ഡല്‍ഹിയില്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗവും ചേരുന്നുണ്ട്. ഇസ്മാഈലിന് പുറമെ സ.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരും ദേശീയ എക്‌സിക്യൂട്ടീവിലുണ്ട്. ഇസ്മാഈലിന്റേത് അനവസരത്തിലുള്ള പ്രതികരണമായിരുന്നെന്നാണ് ബിനോയിയുടേയും പന്ന്യന്റേയും നിലപാട്. തോമസ് ചാണ്ടി വിഷയത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം പരിധിവിട്ട അവസരത്തില്‍ നടത്തിയ പ്രതികരണം സി.പി.ഐക്ക് പ്രതികൂലമാകുകയും സി.പി.എമ്മിന് സഹായകരമാകുകയുമായിരുന്നു.
തോമസ് ചാണ്ടിയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള സി.പി.ഐ മന്ത്രിമാരുടെ തീരുമാനം നേതൃത്വത്തിലുള്ള പലരും അറിഞ്ഞിട്ടില്ലെന്നായിരുന്നു ഇസ്മാഈലിന്റെ പ്രതികരണം. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും രാജിക്കിടയാക്കിയ സീറോ ജെട്ടി റോഡ് നിര്‍മാണത്തിന് എം.പി എന്ന നിലയില്‍ പണം അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണെന്നും’ഇസ്മാഈല്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് കാനം വിഭാഗത്തെ ചൊടിപ്പിച്ചത്. സി.പി.ഐയില്‍ വിഭാഗീയതയുണ്ടെന്ന വ്യാഖ്യാനം ബലപ്പെട്ടതോടെ ഇസ്മാഈല്‍ പിന്നീട് തിരുത്തുമായി രംഗത്തെത്തി. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞുവെന്നപേരില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്നായിരുന്നു പ്രതികരണം. മന്ത്രിസഭായോഗ ബഹിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഇസ്മാഈലിന്റെ പ്രതികരണം നാവുപിഴയാണെന്ന വ്യാഖ്യാനവുമായി സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബുവും രംഗത്തെത്തിയിരുന്നു.

]]>
https://www.chandrikadaily.com/thomas-chandy-issue-in-cpi-meeting.html/feed 0
മുഖ്യമന്ത്രിയെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി https://www.chandrikadaily.com/plea-against-cm-pinarayi-vijayan-to-remove-chief-minister-post.html https://www.chandrikadaily.com/plea-against-cm-pinarayi-vijayan-to-remove-chief-minister-post.html#respond Mon, 20 Nov 2017 08:59:02 +0000 http://www.chandrikadaily.com/?p=55090 കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി, കേരളാ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ.എസ് ശശികുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഹര്‍ജിയും സി.പി.ഐ മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണവും ചൂണ്ടിക്കാണിച്ച് ക്വോ വാറണ്ടോ ഹരജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

ആലപ്പുഴയില്‍ കായല്‍ കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ വന്ന കോടതി പരാമര്‍ശമാണ് ഹരജിക്ക് അടിസ്ഥാനം.

ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കവേ, സര്‍ക്കാര്‍ അന്വേഷണത്തിനെതിരെ മന്ത്രി തന്നെ ഹരജി നല്‍കിയത് വ്യക്തമാവുകയായിരുന്നു. തുടര്‍ന്നായിരുന്നു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന കോടതി പരാമര്‍ശം വന്നത്.

കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

]]>
https://www.chandrikadaily.com/plea-against-cm-pinarayi-vijayan-to-remove-chief-minister-post.html/feed 0
സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിനില്ല : മന്ത്രി എം.എം മണി https://www.chandrikadaily.com/new-minister-m-m-mani-attacks-cpi-over-chandy-resignation.html https://www.chandrikadaily.com/new-minister-m-m-mani-attacks-cpi-over-chandy-resignation.html#respond Mon, 20 Nov 2017 05:26:15 +0000 http://www.chandrikadaily.com/?p=55043 മലപ്പുറം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐയില്‍ ഉടലെടുത്ത പോരിന് അയവില്ല. തിരക്കിട്ട പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സി.പി.ഐക്കെതിരെ പര്യസമായ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി രംഗത്തെത്തി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്ന  പരാമര്‍ശവുമായാണ് മന്ത്രി മണി രംഗത്തെത്തിയത്
തോമസ് ചാണ്ടി പ്രശ്‌നത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം ശുദ്ധമര്യാദകേടാണ്. മുന്നണി മര്യാദ കാട്ടാന്‍ സി.പി.ഐ തയാറാകണം. മൂന്നാര്‍ വിഷയങ്ങളിലുള്‍പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സി.പി.ഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു. മലപ്പുറത്തെ മണ്ടൂരില്‍ നടന്ന സി.പി.എമ്മിന്റെ ഏരിയാ സമ്മേളനത്തിലാണ് മന്ത്രി മണി സി.പി.ഐയെ കടുത്ത ഭാഷയില്‍വിമര്‍ശിച്ചത്.

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് പരസ്യമായ പോരിന് വഴിവെക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം, തോളിലിരുന്നു ചെവി തിന്നുന്ന പരിപാടിയാണ് സി.പി.ഐ നടത്തുന്നത്. അടുത്തതവണ ഏത് മുന്നണിയില്‍ സി.പി.ഐ ഉണ്ടാവുമെന്നറിയില്ല. അവര്‍ എങ്ങോട്ടു പോയാലും ജനങ്ങള്‍ ഇടതുമുന്നണിയുടെ കൂടെയാണ്. ആര്‍ക്കും ഒരു ചുക്കും സി.പി.എമ്മിനെതിരെ ചെയ്യാനാകില്ല. എല്ലാം തികഞ്ഞവരാണ് സി.പി.ഐക്കാരെന്ന് കരുത്തരുത്. തറ പ്രസംഗങ്ങള്‍ നടത്തി സി.പി.എം ജന താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരം പ്രവണതകള്‍ നല്ലതല്ലെന്നും തുടങ്ങി രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മന്ത്രി മണിയുടെയും സി.പി.ഐക്കെതിരെയുള്ള പരാമര്‍ശം

]]>
https://www.chandrikadaily.com/new-minister-m-m-mani-attacks-cpi-over-chandy-resignation.html/feed 0
മന്ത്രിസ്ഥാനത്ത് തിരിച്ചു വരും; വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമത്തിനും പഴി; രാജിയില്‍ വിശദീകരണവുമായി തോമസ് ചാണ്ടി https://www.chandrikadaily.com/thomas-chandy-about-resignation-news.html https://www.chandrikadaily.com/thomas-chandy-about-resignation-news.html#respond Wed, 15 Nov 2017 10:40:43 +0000 http://www.chandrikadaily.com/?p=54110 ആലപ്പുഴ: ഭൂമി കയ്യേറ്റ വിവാദത്തില്‍പെട്ട് ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി തോമസ്ചാണ്ടി. രാജിവെച്ചൊഴിഞ്ഞുവെന്നും മന്ത്രിസ്ഥാനത്ത് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഒരു ചാനല്‍ കള്ളം പറഞ്ഞ് തന്നെ പിന്തുടരുകയാണ്. പിന്നീടത് മറ്റു മാധ്യമങ്ങളും ഏറ്റെടുത്തു. അടിസ്ഥാന രഹിതമാണ് എല്ലാം. ചിലര്‍ മാത്രമാണ് സത്യം പറഞ്ഞിട്ടുള്ളതെന്നും തോമസ് ചാണ്ടി പറഞ്ഞു. കളക്ടര്‍ അനുപമ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 90ശതമാനത്തോളം തെറ്റാണുള്ളത്. അബദ്ധം മനസ്സിലാക്കി പിന്നീട് സമര്‍പ്പിച്ചതില്‍ ജഡ്ജി ചില പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. ആ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് രാജിവെക്കുന്നത്. അത് വ്യക്തിയെന്ന നിലയില്‍ കൊടുത്തതായതുകൊണ്ടാണ് വിവാദമായത്. കമ്പനിയുടെ പേരിലാണെങ്കില്‍ അത്തരത്തിലുള്ള ആരോപണം ഉണ്ടാവില്ലായിരുന്നു. ആരോപണം ഉയര്‍ന്ന പാടത്ത് തനിക്ക് ഭൂമിയില്ല. അവിടെ ബന്ധുക്കള്‍ക്ക് മാത്രമാണ് ഭൂമിയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചുദിവസം മുമ്പുവരെ രാജിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ അതിലേക്ക് നയിക്കുകയായിരുന്നു. സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് അനുകൂലമായ സാഹചര്യമുണ്ടാവുകയാണെങ്കില്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരും. ഏ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാവുകയാണെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനത്തെത്തും. സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചുവെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/thomas-chandy-about-resignation-news.html/feed 0
മൂന്നാം വിക്കറ്റിന് കാത്ത് സി.പി.ഐ ഗ്യാലറി തര്‍ക്കം ‘തക്കസമയ’ത്തെ ചൊല്ലി മാത്രം https://www.chandrikadaily.com/thomas-chandy-cpi-kerala-government.html https://www.chandrikadaily.com/thomas-chandy-cpi-kerala-government.html#respond Tue, 14 Nov 2017 16:16:09 +0000 http://www.chandrikadaily.com/?p=53991 തിരുവനന്തപുരം: ചെറുത്തുനില്‍പ്പ് ശക്തമാക്കിയും രാജി ഒഴിവാക്കാനുള്ള പഴുതുകള്‍ തേടിയും തോമസ്ചാണ്ടിയും എന്‍.സി.പിയും തലപുകയുമ്പോള്‍ മന്ത്രിസഭയില്‍ നിന്ന് മൂന്നാം വിക്കറ്റ് വീഴുന്നത് കാത്തിരിക്കുകയാണ് സി.പി.ഐ. ഏതുനിമിഷവും രാജി ഉണ്ടാകുമെന്ന പ്രതീതി നിലനില്‍ക്കുമ്പോഴും തിരക്കിട്ട ചര്‍ച്ചകളിലൊരിടത്തും സി.പി.ഐ പങ്കെടുത്തില്ല. ഞായറാഴ്ച എല്‍.ഡി.എഫ് യോഗത്തില്‍ എടുത്ത നിലപാടിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.

ഇന്നലെ സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലിരുന്ന് ടെലിവിഷനിലൂടെ കോടതി പരാമര്‍ശങ്ങള്‍ വീക്ഷിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ വൈകിട്ട് നാലരയോടെ കാനം മാധ്യമങ്ങളെ കണ്ട് നിലപാട് ഒന്നുകൂടി കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് കാനം പറഞ്ഞു.

സി.പി.എമ്മും സി.പി.ഐയും ജനതാദളും ചാണ്ടിയുടെ രാജി ഉറപ്പിച്ചാണ് എല്‍.ഡി.എഫ് യോഗം പിരിഞ്ഞത്. എന്നാല്‍ മുന്നണി തീരുമാനം ലംഘിക്കുന്ന നടപടിയാണ് എന്‍.സി.പിയില്‍ നിന്നുണ്ടായത്. തോമസ്ചാണ്ടിക്കുവേണ്ടി എന്‍.സി.പി ഇത്രത്തോളം തന്ത്രങ്ങള്‍ മെനയുന്നതിനെ സി.പി.ഐ പരസ്യമായി വിമര്‍ശിച്ചു. മന്ത്രി പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായാല്‍ ഇത്തരം സംഭവങ്ങളുണ്ടാകുമെന്ന് കാനം പറഞ്ഞു.

മന്ത്രി രാജിവെക്കുന്നത് തന്നെയാണ് നല്ലതെന്ന കോടതി തുറന്നുപറഞ്ഞ സാഹചര്യത്തിലും മുഖ്യമന്ത്രി തോമസ്ചാണ്ടിയുടെ രാജി ചോദിച്ചുവാങ്ങാത്തതാണ് സി.പി.ഐയെ അത്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദന്‍ പരസ്യമായി ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ചാണ്ടിയെ പിടിച്ച് പുറത്താക്കണമെന്നാണ് വി.എസ് പറഞ്ഞത്. എന്നാല്‍ തോമസ്ചാണ്ടിയുടെ നിയമലംഘനത്തെ ന്യായീകരിച്ച് പ്രസ്താവന നടത്തിയശേഷം ആദ്യമായി പരസ്യപ്രതികരണത്തിന് മുഖ്യമന്ത്രി തയാറായത് ഇന്നലെയാണ്. കോടതിവിധി പരിശോധിച്ച് തക്ക സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു അത്.

ഈ ‘തക്ക സമയ’മാണ് സി.പി.ഐ കാത്തിരിക്കുന്നത്. അത് എത്രദിവസം വരെ നീണ്ടുപോകുമെന്നും ആശങ്കയുണ്ട്. എന്തുകൊണ്ടാണ് ഇനിയും മുഖ്യമന്ത്രി തോമസ്ചാണ്ടിയെ സംരക്ഷിക്കുന്നതെന്നാണ് മനസിലാകാത്തത്. എല്‍.ഡി.എഫ് യോഗത്തിന് ശേഷം ‘സി.പി.ഐ ഹാപ്പിയാണ്’ എന്ന് അഭിപ്രായപ്പെട്ട കാനം പക്ഷേ, ഇന്നലെ തികച്ചും തൃപ്തനായിരുന്നില്ല. പന്ന്യന്‍ രവീന്ദ്രനും ബിനോയ് വിശ്വവും ചാണ്ടിയുടെ രാജി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.

ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ.കെ.ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തില്‍ മന്ത്രിയായ തോമസ് ചാണ്ടിക്ക് ഭൂമി സംബന്ധിച്ച ആരോപണങ്ങളേക്കാള്‍ തിരിച്ചടിയായത് സ്വന്തം വാക്കുകളാണ്. കാനത്തെ വേദിയിലിരുത്തി ‘ഒരു അന്വേഷണ ഏജന്‍സിക്കും തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കഴിയില്ല’ എന്ന് ചാണ്ടി പ്രഖ്യാപിച്ചതാണ് വിവാദം സങ്കീര്‍ണമാക്കിയത്. ജനജാഗ്രതായാത്ര വെല്ലുവിളിക്കുള്ള വേദിയല്ലെന്നു വേദിയില്‍വെച്ചുതന്നെ തിരിച്ചടിച്ച കാനം, പിന്നീട് വാര്‍ത്താ സമ്മേളനത്തിലും ചാണ്ടിയെ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. ഇ.പി. ജയരാജനെ ‘ധാര്‍മികത’യുടെ പേരിലും എ.കെ ശശീന്ദ്രനെ ‘സദാചാര’ത്തിന്റെ പേരിലും രാജിവെപ്പിച്ച പിണറായി ചാണ്ടിയെ സംരക്ഷിക്കുന്നതിന് പിന്നിലെ ദുരൂഹതയാണ് എല്‍.ഡി.എഫിന്റെ അകത്തളങ്ങളിലെ ഇപ്പോഴത്തെ സംസാരവിഷയം.

]]>
https://www.chandrikadaily.com/thomas-chandy-cpi-kerala-government.html/feed 0