<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>thomas chandi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thomas-chandi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 02 Mar 2018 07:37:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>thomas chandi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആലപ്പുഴ കലക്ടര്&#x200d; ടി.വി അനുപമക്ക് കാര്യപ്രാപ്തിയില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/kerala-high-court-against-alappuzha-district-collector-news.html</link>
					<comments>https://www.chandrikadaily.com/kerala-high-court-against-alappuzha-district-collector-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Mar 2018 07:29:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala high court]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[thomas chandi]]></category>
		<category><![CDATA[TV Anupama ias]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72550</guid>

					<description><![CDATA[കൊച്ചി: കായല്&#x200d; കയ്യേറ്റ വിഷയത്തില്&#x200d; ആലപ്പുഴ ജില്ലാ കലക്ടര്&#x200d; ടി.വി.അനുപമക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്&#x200d;ശനം. ആലപ്പുഴ കലക്ടര്&#x200d; നല്&#x200d;കിയ രണ്ട് നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. കായല്&#x200d; കയ്യേറ്റ വിവാദമാണ് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത്. തോമസ് ചാണ്ടിയുടെ പേരിലല്ലാത്ത ഭൂമിയുടെ സര്&#x200d;വ്വേ നമ്പറിലാണ് നോട്ടീസ് അയച്ചത്. ഇത് തെറ്റാണെന്ന് അറിഞ്ഞതോടെ വീണ്ടും നോട്ടീസ് അയച്ചു. കലക്ടറുടെ കസേരയില്&#x200d; ഇരിക്കുന്നത് കലക്ടറോ വിദ്യാര്&#x200d;ത്ഥിയോ? എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കലക്ടര്&#x200d; കാര്യപ്രാപ്തിയില്ലെന്ന് തെളിയിച്ചു. മറ്റൊരു വ്യക്തിയുടെ പേരിലുളള സര്&#x200d;വ്വേ നമ്പര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കായല്&#x200d; കയ്യേറ്റ വിഷയത്തില്&#x200d; ആലപ്പുഴ ജില്ലാ കലക്ടര്&#x200d; ടി.വി.അനുപമക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്&#x200d;ശനം. ആലപ്പുഴ കലക്ടര്&#x200d; നല്&#x200d;കിയ രണ്ട് നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. കായല്&#x200d; കയ്യേറ്റ വിവാദമാണ് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത്.</p>
<p>തോമസ് ചാണ്ടിയുടെ പേരിലല്ലാത്ത ഭൂമിയുടെ സര്&#x200d;വ്വേ നമ്പറിലാണ് നോട്ടീസ് അയച്ചത്. ഇത് തെറ്റാണെന്ന് അറിഞ്ഞതോടെ വീണ്ടും നോട്ടീസ് അയച്ചു. കലക്ടറുടെ കസേരയില്&#x200d; ഇരിക്കുന്നത് കലക്ടറോ വിദ്യാര്&#x200d;ത്ഥിയോ? എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കലക്ടര്&#x200d; കാര്യപ്രാപ്തിയില്ലെന്ന് തെളിയിച്ചു. മറ്റൊരു വ്യക്തിയുടെ പേരിലുളള സര്&#x200d;വ്വേ നമ്പര്&#x200d; എങ്ങിനെ തെറ്റുമെന്നും ഹൈക്കോടതി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടര്&#x200d;വേള്&#x200d;ഡ് ടൂറിസം കമ്പനിക്കെതിരെ നിലംനികത്തല്&#x200d; ആരോപണത്തില്&#x200d; നേരത്തേ ആലപ്പുഴ ജില്ലാ കലക്ടര്&#x200d; നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സംഭവത്തില്&#x200d; തുടര്&#x200d;നടപടികള്&#x200d; ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇന്നു വരെയാണ് സ്‌റ്റേ അനുവദിച്ചത്. ഇന്ന് കോടതിയില്&#x200d; ഹാജരായ ആലപ്പുഴ കളക്ടര്&#x200d; ടിവി അനുപമ ഇക്കാര്യത്തില്&#x200d; പിഴവു സംബന്ധിച്ചെന്ന് കോടതിയോട് സമ്മതിച്ചു. ഇതിന് പിന്നാലെയാണ് വിമര്&#x200d;ശനം ഉണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-high-court-against-alappuzha-district-collector-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സത്യപ്രതിജ്ഞ വൈകുന്നേരം അഞ്ചിന്; ശശീന്ദ്രനെതിരെയുള്ള ഹര്&#x200d;ജി ഇന്ന് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/ak-saseendran-minister-oath-today-news.html</link>
					<comments>https://www.chandrikadaily.com/ak-saseendran-minister-oath-today-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 01 Feb 2018 03:26:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ak saseendran minister]]></category>
		<category><![CDATA[thomas chandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67690</guid>

					<description><![CDATA[തിരുവനന്തപുരം: ഫോണ്&#x200d;കെണി കേസ് ഒത്തുതീര്&#x200d;പ്പായതിനെത്തുടര്&#x200d;ന്ന് കുറ്റവിമുക്തനാക്കപ്പെട്ട എന്&#x200d;.സി.പി നേതാവ് എ.കെ ശശീന്ദ്രന്&#x200d; ഇന്ന് മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്&#x200d;ണര്&#x200d; ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുക്കും. അതേസമയം, ശശീന്ദ്രനെതിരെയുള്ള ഹര്&#x200d;ജി കോടതി ഇന്ന് പരിഗണിക്കും. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് തൈക്കാട് സ്വദേശി മഹാലക്ഷ്മി നല്&#x200d;കിയ ഹര്&#x200d;ജിയിലെ ആവശ്യം. ഫോണ്&#x200d; വിളി വിവാദത്തെ തുടര്&#x200d;ന്ന് കഴിഞ്ഞ വര്&#x200d;ഷം മാര്&#x200d;ച്ച് 26നാണ് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രന്&#x200d; രാജിവയ്ക്കുന്നത്. ശശീന്ദ്രനെ മന്ത്രിയാക്കാന്&#x200d; കഴിഞ്ഞ ദിവസം ന്യൂഡല്&#x200d;ഹിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഫോണ്&#x200d;കെണി കേസ് ഒത്തുതീര്&#x200d;പ്പായതിനെത്തുടര്&#x200d;ന്ന് കുറ്റവിമുക്തനാക്കപ്പെട്ട എന്&#x200d;.സി.പി നേതാവ് എ.കെ ശശീന്ദ്രന്&#x200d; ഇന്ന് മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്&#x200d;ണര്&#x200d; ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുക്കും. അതേസമയം, ശശീന്ദ്രനെതിരെയുള്ള ഹര്&#x200d;ജി കോടതി ഇന്ന് പരിഗണിക്കും. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് തൈക്കാട് സ്വദേശി മഹാലക്ഷ്മി നല്&#x200d;കിയ ഹര്&#x200d;ജിയിലെ ആവശ്യം. ഫോണ്&#x200d; വിളി വിവാദത്തെ തുടര്&#x200d;ന്ന് കഴിഞ്ഞ വര്&#x200d;ഷം മാര്&#x200d;ച്ച് 26നാണ് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രന്&#x200d; രാജിവയ്ക്കുന്നത്.</p>
<p>ശശീന്ദ്രനെ മന്ത്രിയാക്കാന്&#x200d; കഴിഞ്ഞ ദിവസം ന്യൂഡല്&#x200d;ഹിയില്&#x200d; ചേര്&#x200d;ന്ന എന്&#x200d;.സി.പി ദേശീയ നേതൃയോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എന്&#x200d;സിപി നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്&#x200d;കുകയും ചെയ്തു. ഇതോടെയാണ് ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്&#x200d; തീരുമാനമായത്.</p>
<p>ഫോണ്&#x200d;കെണി വിവാദത്തെത്തുടര്&#x200d;ന്ന് രാജിവെച്ച ശശീന്ദ്രന്&#x200d; പത്തു മാസത്തിനു ശേഷമാണ് വീണ്ടും മന്ത്രിസ്ഥാനത്തെത്തുന്നത്. പരാതിക്കാരിയായ മാധ്യമപ്രവര്&#x200d;ത്തക കേസ് ഒത്തുതീര്&#x200d;പ്പാക്കാന്&#x200d; തയാറായതോടെയാണ് ശശീന്ദ്രന്&#x200d; വീണ്ടും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. എന്&#x200d;സിപിയില്&#x200d; നിന്ന് മന്ത്രിസ്ഥാനത്തെത്തിയ തോമസ് ചാണ്ടിക്ക് ഭൂമികയ്യേറ്റ വിവാദത്തില്&#x200d; രാജിവെക്കേണ്ടി വന്നിരുന്നു. പിന്നീട് എന്&#x200d;.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടന്ന സാഹചര്യത്തില്&#x200d; കുറ്റവിമുക്തനാക്കപ്പെട്ട ഉടന്&#x200d; ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള നീക്കങ്ങള്&#x200d; എന്&#x200d;.സി.പി ശക്തമാക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ak-saseendran-minister-oath-today-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോമസ് ചാണ്ടിയുടെ കേസ്, മൂന്നാമത്തെ  ജഡ്ജിയും പിന്മാറി</title>
		<link>https://www.chandrikadaily.com/thomas-chandi-5.html</link>
					<comments>https://www.chandrikadaily.com/thomas-chandi-5.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 19 Jan 2018 17:54:48 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[thomas chandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65861</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: കായല്&#x200d; കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്&#x200d; മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്&#x200d; നല്&#x200d;കിയ കേസില്&#x200d; വാദം കേള്&#x200d;ക്കുന്നതില്&#x200d;നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി. മലയാളി കൂടിയായ ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് ആണ് പിന്മാറിയത്. ഇന്നലെ കേസ് പരിഗണനക്ക് വന്നപ്പോള്&#x200d; താന്&#x200d; കേസ് കേള്&#x200d;ക്കുന്നില്ലെന്നും ഉചിതമായ മറ്റൊരു ബെഞ്ചിന് കൈമാറുന്നുവെന്നും ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് അറിയിക്കുകയായിരുന്നു. ഇതോടെ കേസില്&#x200d; വീണ്ടും പുതിയ ബെഞ്ച് രൂപീകരിക്കേണ്ടി വരും. കായല്&#x200d; കൈയേറ്റ കേസിലെ ഹൈക്കോടതിയുടെ വിധിയും ജില്ലാ കലക്ടറുടെ റിപ്പോര്&#x200d;ട്ടിന്മേലുള്ള തുടര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: കായല്&#x200d; കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്&#x200d; മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്&#x200d; നല്&#x200d;കിയ കേസില്&#x200d; വാദം കേള്&#x200d;ക്കുന്നതില്&#x200d;നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി. മലയാളി കൂടിയായ ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് ആണ് പിന്മാറിയത്. ഇന്നലെ കേസ് പരിഗണനക്ക് വന്നപ്പോള്&#x200d; താന്&#x200d; കേസ് കേള്&#x200d;ക്കുന്നില്ലെന്നും ഉചിതമായ മറ്റൊരു ബെഞ്ചിന് കൈമാറുന്നുവെന്നും ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് അറിയിക്കുകയായിരുന്നു. ഇതോടെ കേസില്&#x200d; വീണ്ടും പുതിയ ബെഞ്ച് രൂപീകരിക്കേണ്ടി വരും.<br />
കായല്&#x200d; കൈയേറ്റ കേസിലെ ഹൈക്കോടതിയുടെ വിധിയും ജില്ലാ കലക്ടറുടെ റിപ്പോര്&#x200d;ട്ടിന്മേലുള്ള തുടര്&#x200d; നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്. കേസില്&#x200d; ഹൈക്കോടതി പരാമര്&#x200d;ശത്തിന്റെ പേരില്&#x200d; തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.<br />
ജസ്റ്റിസുമാരായ ആര്&#x200d;.കെ അഗര്&#x200d;വാള്&#x200d;, അഭയ് മനോഹര്&#x200d; സപ്രേ എന്നിവരുടെ ബെഞ്ചാണ് കേസ് ആദ്യം പരിഗണിച്ചത്. എന്നാല്&#x200d; സപ്രേയുടെ മുന്&#x200d;പില്&#x200d; ഹാജരാകാന്&#x200d; വ്യക്തിപരമായ പ്രയാസമുണ്ടെന്നും കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകനായ വിവേക് തന്&#x200d;ഖ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്&#x200d;ന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ട് സപ്രേ ഉള്&#x200d;പ്പെട്ടെ ബെഞ്ച് പിന്മാറി.<br />
ഡിസംബര്&#x200d; 15ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും ബെഞ്ചില്&#x200d; ഉള്&#x200d;പ്പെട്ട എ.എം ഖാന്&#x200d;വില്&#x200d;ക്കര്&#x200d; വാദം കേള്&#x200d;ക്കാന്&#x200d; കഴിയില്ലെന്ന് വ്യക്തമാക്കി പിന്മാറി. ഇതോടെ കേസ് വീണ്ടും സപ്രേയുടെ ബെഞ്ചിലേക്ക് തന്നെ എത്തി. ആര്&#x200d;.കെ അഗര്&#x200d;വാള്&#x200d;, അഭയ് മനോഹര്&#x200d; സേ്രപ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും വാദം കേള്&#x200d;ക്കാന്&#x200d; കഴിയില്ലെന്ന് വ്യക്തമാക്കി വീണ്ടും പിന്മാറി. ഇതേതുടര്&#x200d;ന്നാണ് ജസ്റ്റിസ് കുര്യന്&#x200d;ജോസഫ്, അമതവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ കേസ് പരിഗണനക്ക് വന്നത്. എന്നാല്&#x200d; ഇന്നലെ കാരണമെന്നും വ്യക്തമാക്കാതെ ജസ്റ്റിസ് കുര്യന്&#x200d; ജോസഫ് കേസ് കേള്&#x200d;ക്കുന്നതില്&#x200d;നിന്ന് പിന്മാറുകയായിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സുപ്രീംകോടതിയിലെ നാല് മുതിര്&#x200d;ന്ന ജഡ്ജിമാരില്&#x200d; ജസ്റ്റിസ് കുര്യന്&#x200d; ജോസഫും ഉള്&#x200d;പ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thomas-chandi-5.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോമസ്ചാണ്ടിക്കും സമ്മതം; കോവൂര്&#x200d; കുഞ്ഞിമോന്&#x200d; മന്ത്രിയാവും</title>
		<link>https://www.chandrikadaily.com/kovoor-kunjimon-ncp-minister-news.html</link>
					<comments>https://www.chandrikadaily.com/kovoor-kunjimon-ncp-minister-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 15 Jan 2018 05:19:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ak saseendran]]></category>
		<category><![CDATA[kb ganesh kumar]]></category>
		<category><![CDATA[kovoor kunjumon]]></category>
		<category><![CDATA[NCP]]></category>
		<category><![CDATA[thomas chandi]]></category>
		<category><![CDATA[thomas chandi minister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65034</guid>

					<description><![CDATA[തിരുവനന്തപുരം: കോവൂര്&#x200d; കുഞ്ഞുമോനെ മന്ത്രിയാക്കാന്&#x200d; എന്&#x200d;.സി.പി നീക്കം. കോവൂര്&#x200d; കുഞ്ഞുമോനുമായി പ്രാഥമിക ചര്&#x200d;ച്ച നടത്താന്&#x200d; കേന്ദ്ര നേതൃത്വവും അനുമതി നല്&#x200d;കി. കോവൂരിനെ മന്ത്രിയാക്കുന്നതില്&#x200d; എതിര്&#x200d;പ്പില്ലെന്ന് മുന്&#x200d; മന്ത്രി തോമസ് ചാണ്ടിയും അറിയിച്ചു. കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നുള്ള ചര്&#x200d;ച്ചകള്&#x200d;ക്കിടയിലാണ് കുഞ്ഞുമോന്&#x200d; ഗണേഷ്‌കുമാറിനേക്കാള്&#x200d; സ്വീകാര്യനെന്ന് എന്&#x200d;.സി.പിയിലെ ഒരുവിഭാഗം നിലപാട് സ്വീകരിച്ചത്. ഇതോടെയാണ് കുഞ്ഞുമോനെ മന്ത്രിയാക്കാനുള്ള നീക്കം ആരംഭിച്ചത്. ഫോണ്&#x200d;വിളിവിവാദത്തില്&#x200d; മന്ത്രിസ്ഥാനം രാജിവെച്ച ഏ.കെ ശശീന്ദ്രന്&#x200d; കുറ്റവിമുക്തനായാല്&#x200d; സ്ഥാനമൊഴിഞ്ഞ് നല്&#x200d;കണമെന്ന ധാരണയിലാണ് കുഞ്ഞുമോനെ മന്ത്രിയാക്കുന്നത്. മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്&#x200d; പെട്ടെന്ന് തീരുമാനം കൈക്കൊള്ളണമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവൂര്&#x200d; കുഞ്ഞുമോനെ മന്ത്രിയാക്കാന്&#x200d; എന്&#x200d;.സി.പി നീക്കം. കോവൂര്&#x200d; കുഞ്ഞുമോനുമായി പ്രാഥമിക ചര്&#x200d;ച്ച നടത്താന്&#x200d; കേന്ദ്ര നേതൃത്വവും അനുമതി നല്&#x200d;കി. കോവൂരിനെ മന്ത്രിയാക്കുന്നതില്&#x200d; എതിര്&#x200d;പ്പില്ലെന്ന് മുന്&#x200d; മന്ത്രി തോമസ് ചാണ്ടിയും അറിയിച്ചു.</p>
<p>കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നുള്ള ചര്&#x200d;ച്ചകള്&#x200d;ക്കിടയിലാണ് കുഞ്ഞുമോന്&#x200d; ഗണേഷ്‌കുമാറിനേക്കാള്&#x200d; സ്വീകാര്യനെന്ന് എന്&#x200d;.സി.പിയിലെ ഒരുവിഭാഗം നിലപാട് സ്വീകരിച്ചത്. ഇതോടെയാണ് കുഞ്ഞുമോനെ മന്ത്രിയാക്കാനുള്ള നീക്കം ആരംഭിച്ചത്.</p>
<p>ഫോണ്&#x200d;വിളിവിവാദത്തില്&#x200d; മന്ത്രിസ്ഥാനം രാജിവെച്ച ഏ.കെ ശശീന്ദ്രന്&#x200d; കുറ്റവിമുക്തനായാല്&#x200d; സ്ഥാനമൊഴിഞ്ഞ് നല്&#x200d;കണമെന്ന ധാരണയിലാണ് കുഞ്ഞുമോനെ മന്ത്രിയാക്കുന്നത്. മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്&#x200d; പെട്ടെന്ന് തീരുമാനം കൈക്കൊള്ളണമെന്ന് സി.പി.എം നിര്&#x200d;ദ്ദേശിച്ചതിനെ തുടര്&#x200d;ന്നാണ് പുതിയ നീക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kovoor-kunjimon-ncp-minister-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈക്കോടതി ജഡ്ജിക്കെതിരെ തോമസ് ചാണ്ടി</title>
		<link>https://www.chandrikadaily.com/thomas-chandi-against-high-court-justice.html</link>
					<comments>https://www.chandrikadaily.com/thomas-chandi-against-high-court-justice.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Nov 2017 10:29:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[resignation]]></category>
		<category><![CDATA[thomas chandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55832</guid>

					<description><![CDATA[ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതിയുമായി മുന്‍ മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. കായല്‍ കൈയേറ്റക്കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെയാണ് മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് തോമസ് ചാണ്ടി പരാതി നല്‍കിയിട്ടുള്ളത്. തന്റെ രാജി ലക്ഷ്യവച്ചാണ് ഹൈക്കോടതി ജഡ്ജി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് തോമസ് ചാണ്ടിയുടെ പരാതിയില്‍ ആരോപിച്ചു. 2010 ല്‍ മാത്തൂര്‍ ദേവസ്വത്തിനെതിരെ തന്റെ ബന്ധുക്കള്‍ നല്‍കിയ കേസുകളില്‍ ദേവസ്വത്തിനുവേണ്ടി ഹാജരായത് അന്ന് അഭിഭാഷകനായിരുന്ന ദേവന്‍ രാമചന്ദ്രനായിരുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. 2010 ല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതിയുമായി മുന്&#x200d; മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. കായല്&#x200d; കൈയേറ്റക്കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രനെതിരെയാണ് മുന്&#x200d;മന്ത്രി തോമസ് ചാണ്ടിയുടെ പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് തോമസ് ചാണ്ടി പരാതി നല്&#x200d;കിയിട്ടുള്ളത്. തന്റെ രാജി ലക്ഷ്യവച്ചാണ് ഹൈക്കോടതി ജഡ്ജി രൂക്ഷമായ പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയതെന്ന് തോമസ് ചാണ്ടിയുടെ പരാതിയില്&#x200d; ആരോപിച്ചു.</p>
<p>2010 ല്&#x200d; മാത്തൂര്&#x200d; ദേവസ്വത്തിനെതിരെ തന്റെ ബന്ധുക്കള്&#x200d; നല്&#x200d;കിയ കേസുകളില്&#x200d; ദേവസ്വത്തിനുവേണ്ടി ഹാജരായത് അന്ന് അഭിഭാഷകനായിരുന്ന ദേവന്&#x200d; രാമചന്ദ്രനായിരുന്നുവെന്ന് പരാതിയില്&#x200d; ആരോപിക്കുന്നു. 2010 ല്&#x200d; അഞ്ച് കേസുകളാണ് തന്റെ ബന്ധുക്കള്&#x200d; മാത്തൂര്&#x200d; ദേവസ്വത്തിനെതിരെ നല്&#x200d;കിയിരുന്നത്. അവയില്&#x200d; ദേവന്&#x200d; രാമചന്ദ്രന്&#x200d; മാത്തൂര്&#x200d; ദേവസ്വത്തിനുവേണ്ടി ഹാജരായിരുന്നുവെന്നാണ് തോമസ് ചാണ്ടി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.</p>
<p>കായല്&#x200d; കൈയേറ്റ വിഷയത്തില്&#x200d; ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d; അടക്കമുള്ളവരുടെ കടുത്ത പരാമര്&#x200d;ശങ്ങളാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങള്&#x200d; എത്തിച്ചത്. കളക്ടറുടെ റിപ്പോര്&#x200d;ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി സമര്&#x200d;പ്പിച്ച ഹര്&#x200d;ജി, ജസ്റ്റിസുമാരായ ദേവന്&#x200d; രാമചന്ദ്രനും പി.എന്&#x200d; രവീന്ദ്രനും ഉള്&#x200d;പ്പെട്ട ബഞ്ചാണ് തള്ളിയത്. തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്&#x200d;ശമുന്നയിച്ച ഹൈക്കോടതി ഹര്&#x200d;ജി ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thomas-chandi-against-high-court-justice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗതികെട്ട് രാജി</title>
		<link>https://www.chandrikadaily.com/thomas-chandi-resignation.html</link>
					<comments>https://www.chandrikadaily.com/thomas-chandi-resignation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Nov 2017 18:18:30 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[thomas chandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54191</guid>

					<description><![CDATA[&#160; എല്‍.ഡി.എഫിലുണ്ടായ വന്‍ പൊട്ടിത്തെറികള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമൊടുവില്‍ കായല്‍ കയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ്ചാണ്ടി രാജിവെച്ചു. ഇന്നലെ ഉച്ചക്ക് 12.50ഓടെയാണ് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രി പിണറായി വിജയന് തോമസ്ചാണ്ടിയുടെ രാജി സമര്‍പിച്ചത്. മുഖ്യമന്ത്രി രാജ്ഭവന് കൈമാറിയ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. തോമസ്ചാണ്ടി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തല്‍ക്കാലം മുഖ്യമന്ത്രി വഹിക്കും. പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരില്‍ ആരെങ്കിലും ഒരാള്‍ കുറ്റവുമുക്തനായി തിരിച്ചെത്തിയാല്‍ മന്ത്രിയാക്കാമെന്ന് എന്‍.സി.പിക്ക് പിണറായി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതുവരെ മന്ത്രിസ്ഥാനം ഒഴിച്ചിടാനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>എല്&#x200d;.ഡി.എഫിലുണ്ടായ വന്&#x200d; പൊട്ടിത്തെറികള്&#x200d;ക്കും ആരോപണ പ്രത്യാരോപണങ്ങള്&#x200d;ക്കുമൊടുവില്&#x200d; കായല്&#x200d; കയ്യേറ്റ വിവാദത്തില്&#x200d; മന്ത്രി തോമസ്ചാണ്ടി രാജിവെച്ചു. ഇന്നലെ ഉച്ചക്ക് 12.50ഓടെയാണ് എന്&#x200d;.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്&#x200d; മാസ്റ്റര്&#x200d; മുഖ്യമന്ത്രി പിണറായി വിജയന് തോമസ്ചാണ്ടിയുടെ രാജി സമര്&#x200d;പിച്ചത്. മുഖ്യമന്ത്രി രാജ്ഭവന് കൈമാറിയ രാജി ഗവര്&#x200d;ണര്&#x200d; സ്വീകരിച്ചു. തോമസ്ചാണ്ടി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്&#x200d; തല്&#x200d;ക്കാലം മുഖ്യമന്ത്രി വഹിക്കും. പാര്&#x200d;ട്ടിയുടെ രണ്ട് എം.എല്&#x200d;.എമാരില്&#x200d; ആരെങ്കിലും ഒരാള്&#x200d; കുറ്റവുമുക്തനായി തിരിച്ചെത്തിയാല്&#x200d; മന്ത്രിയാക്കാമെന്ന് എന്&#x200d;.സി.പിക്ക് പിണറായി ഉറപ്പ് നല്&#x200d;കിയിട്ടുണ്ട്. അതുവരെ മന്ത്രിസ്ഥാനം ഒഴിച്ചിടാനാണ് ധാരണ.<br />
രാജിക്കത്ത് എഴുതി പീതാംബരന്&#x200d; മാസ്റ്ററെ ഏല്&#x200d;പിച്ച ശേഷം ഒദ്യോഗിക വാഹനത്തില്&#x200d; തോമസ്ചാണ്ടി ആലപ്പുഴയിലേക്ക് പോയതും വിവാദമായി. യാത്രാമധ്യേ പലയിടത്തും ചാണ്ടിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറും കരിങ്കൊടി പ്രയോഗവുമുണ്ടായി. കുട്ടനാട് എത്തിയ ശേഷം മാധ്യമപ്രവര്&#x200d;ത്തകരെ കണ്ട ചാണ്ടി, താന്&#x200d; നിരപരാധിയാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി പഴയപല്ലവി ആവര്&#x200d;ത്തിച്ചു.<br />
ചൊവ്വാഴ്ച പകല്&#x200d; മുഴുവന്&#x200d; നീണ്ടുനിന്ന ചര്&#x200d;ച്ചകള്&#x200d; ഫലം കാണാത്തതിനെ തുടര്&#x200d;ന്ന് കൊച്ചിയിലായിരുന്ന ചാണ്ടിയെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിക്ക് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചര്&#x200d;ച്ച നടത്തിയ ചാണ്ടി രാജി ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമവും നടത്തിയിരുന്നു. രാവിലെ ഒമ്പതിന് ചേര്&#x200d;ന്ന മന്ത്രിസഭാ യോഗത്തിലും തോമസ്ചാണ്ടി പങ്കെടുത്തു.<br />
കളങ്കിതനായ മന്ത്രിക്കൊപ്പം മന്ത്രിസഭാ യോഗത്തിനില്ലെന്ന നിലപാടുമായി സി.പി.ഐയുടെ നാല് മന്ത്രിമാരും വിട്ടുനിന്നു. പാര്&#x200d;ട്ടിയുടെ തീരുമാനപ്രകാരം മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുകയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്&#x200d; മുഖ്യമന്ത്രിയെ കത്തു മുഖേന അറിയിക്കുകയും ചെയ്തു. ഇതോടെ സി.പി.ഐ തുറന്ന യുദ്ധത്തിലേക്ക് കടക്കുമെന്ന് വ്യക്തമായി.<br />
ചാണ്ടിയുടെ രാജി തീരുമാനിക്കാന്&#x200d; 10.30വരെ എന്&#x200d;.സി.പി സമയം ചോദിച്ചതായും അവരുടെ തീരുമാനം വരട്ടെയെന്നുമാണ് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞത്. ചാണ്ടിക്കെതിരായി പറയപ്പെടുന്ന ആരോപണങ്ങള്&#x200d; മന്ത്രിയാകുന്നതിന് മുന്&#x200d;പുള്ളതാണെന്നും പിണറായി ആവര്&#x200d;ത്തിച്ചു. മുന്നണി മര്യാദ അനുസരിച്ച് ഓരോ പാര്&#x200d;ട്ടിക്കും അവരുടെ മന്ത്രിയുടെ കാര്യം തീരുമാനിക്കാന്&#x200d; അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്&#x200d;ന്ന് 10.30ഓടെ എന്&#x200d;.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്&#x200d; മാസ്റ്ററും എ.കെ ശശീന്ദ്രന്&#x200d; എം.എല്&#x200d;.എയും എന്&#x200d;.സി.പി ദേശീയ നേതൃത്വവുമായി ഫോണില്&#x200d; ചര്&#x200d;ച്ച നടത്തി. ചാണ്ടിയുടെ രാജി ആവശ്യവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്&#x200d; നേതൃത്വത്തെ ബോധ്യപ്പെടുത്തി.<br />
ഇതിനിടെ തോമസ് ചാണ്ടിയും വസതിയില്&#x200d; എത്തിച്ചേര്&#x200d;ന്നു. ഒരു മണിക്കൂറിന് ശേഷം പുറത്തിറങ്ങിയ പീതാംബരന്&#x200d; മാസ്റ്റര്&#x200d; സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thomas-chandi-resignation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി &#8216;വെറും കോടീശ്വരന്‍&#8217;</title>
		<link>https://www.chandrikadaily.com/thomas-chandi-4.html</link>
					<comments>https://www.chandrikadaily.com/thomas-chandi-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Nov 2017 18:11:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[thomas chandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54189</guid>

					<description><![CDATA[&#160; തിരുവനന്തപുരം: ശതകോടികളുടെ ആസ്തിയുള്ള മന്ത്രിയെന്ന പരിവേഷവുമായാണ് തോമസ് ചാണ്ടി മന്ത്രിസഭയിലെത്തിയത്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും തോമസ് ചാണ്ടിയുടെ ആസ്തിയില്‍ കോടികളുടെ വര്‍ധനവുണ്ടായി. മന്ത്രിസ്ഥാനം ഒരു പരിധിവരെയെങ്കിലും അദ്ദേഹത്തിന് തുണയായി. രേഖകളില്‍ ഇപ്പോഴും അദ്ദേഹം പ്രവാസിയാണ്. പിന്നെങ്ങനെ മന്ത്രിയാകാന്‍ കഴിഞ്ഞു എന്ന ചോദ്യവും ഉയരുന്നു. കുട്ടനാട്ടിലെ കിരീടം വെക്കാത്ത രാജാവിനെ മന്ത്രിയാക്കിയതും ആ കോടികളുടെ പിന്‍ബലം. എന്‍.സി.പിയുടെ പ്രധാന ധനാശ്രയമായ അദ്ദേഹം സി.പി.എമ്മിനും വാരിക്കോരി നല്‍കുന്നുണ്ട്. ബസ് യാത്ര പോലെ വിമാനയാത്ര നടത്തുന്ന എം.എല്‍.എ, ദശലക്ഷങ്ങളുടെ വിലയുള്ള കാറില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: ശതകോടികളുടെ ആസ്തിയുള്ള മന്ത്രിയെന്ന പരിവേഷവുമായാണ് തോമസ് ചാണ്ടി മന്ത്രിസഭയിലെത്തിയത്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും തോമസ് ചാണ്ടിയുടെ ആസ്തിയില്&#x200d; കോടികളുടെ വര്&#x200d;ധനവുണ്ടായി. മന്ത്രിസ്ഥാനം ഒരു പരിധിവരെയെങ്കിലും അദ്ദേഹത്തിന് തുണയായി. രേഖകളില്&#x200d; ഇപ്പോഴും അദ്ദേഹം പ്രവാസിയാണ്. പിന്നെങ്ങനെ മന്ത്രിയാകാന്&#x200d; കഴിഞ്ഞു എന്ന ചോദ്യവും ഉയരുന്നു. കുട്ടനാട്ടിലെ കിരീടം വെക്കാത്ത രാജാവിനെ മന്ത്രിയാക്കിയതും ആ കോടികളുടെ പിന്&#x200d;ബലം. എന്&#x200d;.സി.പിയുടെ പ്രധാന ധനാശ്രയമായ അദ്ദേഹം സി.പി.എമ്മിനും വാരിക്കോരി നല്&#x200d;കുന്നുണ്ട്.<br />
ബസ് യാത്ര പോലെ വിമാനയാത്ര നടത്തുന്ന എം.എല്&#x200d;.എ, ദശലക്ഷങ്ങളുടെ വിലയുള്ള കാറില്&#x200d; ജനങ്ങളെ സേവിക്കുന്ന നിയമസഭാംഗം, ഗള്&#x200d;ഫില്&#x200d; വിദ്യാഭ്യാസം വ്യവസായമാക്കിയ പ്രവാസി ബിസിനസുകാരന്&#x200d;, കുട്ടനാട്ടിലെ കൂറ്റന്&#x200d; റിസോര്&#x200d;ട്ടുടമ&#8230;.ചാണ്ടിയുടെ വിശേഷണങ്ങള്&#x200d; നീണ്ടു പോകുന്നു. ചെന്നൈയിലെ ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗില്&#x200d; നിന്നും ടെലികമ്മ്യൂണിക്കേഷനില്&#x200d; ഡിപ്ലോമ നേടിയ ചാണ്ടി 1975ല്&#x200d; ഒരു വിസിറ്റിംഗ് വിസയുമായാണ് കുവൈറ്റിലെത്തുന്നത്. 10 വര്&#x200d;ഷത്തോളം വിവിധ കമ്പനികളില്&#x200d; ജോലി നോക്കി. തുടര്&#x200d;ന്ന് 1985ല്&#x200d; യുണൈറ്റഡ് ഇന്ത്യന്&#x200d; സ്‌കൂള്&#x200d; എന്ന പേരില്&#x200d; ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. എളിയനിലയില്&#x200d; തുടക്കം കുറിച്ച ഈ സ്ഥാപനം ഇന്ന് 7000 വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കുന്ന കുവൈറ്റിലെ ഏറ്റവും പ്രമുഖ സി.ബി.എസ്.സി വിദ്യാഭ്യാസ സ്ഥാപനമായി വളര്&#x200d;ന്നു. 4500 വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കുന്ന കുവൈറ്റിലെ ഇന്ത്യന്&#x200d; പബ്ലിക് സ്‌കൂളും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്&#x200d; ഉണ്ട്. ഇതോടെ തോമസ് ചാണ്ടി കുവൈത്ത് ചാണ്ടിയായി മാറി.<br />
11 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് സഊദി അറേബ്യയില്&#x200d; ആരംഭിച്ച അല്&#x200d;-അലിയ ഇന്റര്&#x200d; നാഷണല്&#x200d; ഇന്ത്യന്&#x200d; സ്‌കൂള്&#x200d; 5000 വിദ്യാര്&#x200d;ത്ഥികളുമായി റിയാദിലെ പ്രമുഖ സ്‌കൂളായി മാറിക്കഴിഞ്ഞു. ഇതുകൂടാതെ 5000 വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കുന്ന ഇന്ത്യന്&#x200d; സെന്&#x200d;ട്രല്&#x200d; സ്‌കൂളും 4000 വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കുന്ന ജാബ്രിയ ഇന്ത്യന്&#x200d; സ്‌കൂളും. ഇതിന്റെ എല്ലാം സ്ഥാപകന്&#x200d; തോമസ് ചാണ്ടിയാണ്. വിവിധ സ്‌കൂളുകളിലായി ആയിരത്തി അഞ്ഞൂറില്&#x200d;പ്പരം അധ്യാപകരും മറ്റ് ജീവനക്കാരും ഈ സ്ഥാപനങ്ങളില്&#x200d; ജോലി നോക്കുന്നു. കുവൈറ്റില്&#x200d; മറ്റ് പല വ്യവസായ സ്ഥാപനങ്ങളും ചാണ്ടിക്കുണ്ട്. പുന്നമടക്കായലിന്റെ തീരത്ത് പണിതുയര്&#x200d;ത്തിയ ലെയ്ക്ക് പാലസ് റിസോര്&#x200d;ട്ടാണ് ചാണ്ടിയെ കുട്ടനാട്ടുകാരുടെ മുതലാളിയാക്കിയത്. 100 കോടിയിലധികം രൂപ മുതല്&#x200d; മുടക്കി നിര്&#x200d;മിച്ച ഈ റിസോര്&#x200d;ട്ട് കേരളത്തിലെ കൂറ്റന്&#x200d; റിസോര്&#x200d;ട്ടുകളില്&#x200d; ഒന്നാണ്.<br />
മുന്&#x200d; കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശരദ് പവാറുമൊന്നിച്ച് കുട്ടനാട്ടിലൂടെ നടത്തിയ ഹൗസ് ബോട്ട് യാത്രയാണ് മന്ത്രിസ്ഥാനത്തിന് ചാണ്ടിക്ക് തുണയായത്. ഈ യാത്രയോടെ ശരദ് പവാറുമായി തോമസ് ചാണ്ടിക്കുണ്ടായ വ്യക്തിപരമായ അടുപ്പം സംസ്ഥാന നേതൃനിരയിലെത്തിച്ചു. എല്&#x200d;.ഡി.എഫ് ഘടകകക്ഷിയായിരുന്ന കേരള കോണ്&#x200d;ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കുത്തക തകര്&#x200d;ത്താണ് കുട്ടനാട്ടില്&#x200d; നിന്നും ഡി.ഐ.സിയുടെ ഏക പ്രതിനിധിയായി 2006ല്&#x200d; തോമസ് ചാണ്ടി നിയമസഭയിലെത്തിയത്. ഡോ.കെ.സി ജോസഫിനെയായിരുന്നു അന്ന് തോല്&#x200d;പിച്ചത്. യശ്ശശരീനായ കെ കരുണാകരനുമായുള്ള അടുപ്പവും ആത്മബന്ധവുമാണ് രാഷ്ട്രീയത്തില്&#x200d; സജീവമാകാനും കെ കരുണാകരന്റെ ഡി.ഐ.സിയുമായി സ്ഥാനാര്&#x200d;ത്ഥിയായി കുട്ടനാട്ടില്&#x200d; മത്സരിക്കാനും കാരണം. ഡി.ഐ.സിയുടെ 18 സ്ഥാനാര്&#x200d;ത്ഥികളില്&#x200d; ഏക വിജയിയായതും തോമസ് ചാണ്ടിയാണ്.<br />
വി.സി തോമസ്-ഏലിയാമ്മ ദമ്പതികളുടെ പുത്രനാണ് തോമസ് ചാണ്ടി. ഭാര്യ മേഴ്‌സി ചാണ്ടി ചേന്നങ്കരി വടക്കേകളം കുടുംബാംഗമാണ്. മക്കള്&#x200d;: ബെറ്റി ലെനി (യൂണിവേഴ്‌സിറ്റി പെന്&#x200d;സില്&#x200d;വാനിയ), ഡോ. ടോബി ചാണ്ടി (ലേക്‌ഷോര്&#x200d; ഹോസ്പിറ്റല്&#x200d;), ടെസി ചാണ്ടി (കുവൈറ്റ്). മരുമക്കള്&#x200d;: ലെനി മാത്യൂ, ഡോ. അന്&#x200d;സൂ ടോബി, ജോയല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thomas-chandi-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുവൈറ്റിലെ പണം തട്ടിപ്പുകേസില്‍ പിഴ അടച്ച് രക്ഷപ്പെട്ടു</title>
		<link>https://www.chandrikadaily.com/thomas-chandi-and-kuwait-case.html</link>
					<comments>https://www.chandrikadaily.com/thomas-chandi-and-kuwait-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Nov 2017 18:10:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kuwait]]></category>
		<category><![CDATA[thomas chandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54190</guid>

					<description><![CDATA[&#160; തിരുവനന്തപുരം: കേരളത്തില്‍ ഭൂമി കയ്യേറ്റമെങ്കില്‍ കുവൈറ്റില്‍ പണംതട്ടിപ്പ്. കുവൈറ്റില്‍ സ്‌കൂളിലെ പേരില്‍ പണം തട്ടിപ്പ് നടത്തിയെന്ന കേസിലും ആരോപണം നേരിടുന്ന വ്യക്തിയാണ് തോമസ് ചാണ്ടി. 2000ല്‍ കുവൈറ്റ് ഇന്ത്യന്‍ സ്‌കൂള്‍ അഴിമതിയുമായി ബന്ധപ്പെട്ട് നാല് മലയാളികള്‍ കുറ്റക്കാരായതില്‍ ഒരാള്‍ ചാണ്ടിയാണ്. ജി.സി.സി രാജ്യങ്ങളില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ കുവൈറ്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി പിഴ അടച്ചാണ് കുറ്റവിമുക്തനായത്. സ്‌കൂള്‍ അഡ്‌ഹോക് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ മാത്യു ഫിലിപ്പ്, കേരളത്തിലെ സ്വകാര്യമലയാളം ചാനല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: കേരളത്തില്&#x200d; ഭൂമി കയ്യേറ്റമെങ്കില്&#x200d; കുവൈറ്റില്&#x200d; പണംതട്ടിപ്പ്. കുവൈറ്റില്&#x200d; സ്‌കൂളിലെ പേരില്&#x200d; പണം തട്ടിപ്പ് നടത്തിയെന്ന കേസിലും ആരോപണം നേരിടുന്ന വ്യക്തിയാണ് തോമസ് ചാണ്ടി. 2000ല്&#x200d; കുവൈറ്റ് ഇന്ത്യന്&#x200d; സ്‌കൂള്&#x200d; അഴിമതിയുമായി ബന്ധപ്പെട്ട് നാല് മലയാളികള്&#x200d; കുറ്റക്കാരായതില്&#x200d; ഒരാള്&#x200d; ചാണ്ടിയാണ്. ജി.സി.സി രാജ്യങ്ങളില്&#x200d; ഇവരെ അറസ്റ്റ് ചെയ്യാന്&#x200d; കുവൈറ്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി പിഴ അടച്ചാണ് കുറ്റവിമുക്തനായത്. സ്‌കൂള്&#x200d; അഡ്‌ഹോക് കമ്മിറ്റി മുന്&#x200d; ചെയര്&#x200d;മാന്&#x200d; മാത്യു ഫിലിപ്പ്, കേരളത്തിലെ സ്വകാര്യമലയാളം ചാനല്&#x200d; മേധാവി, കുവൈറ്റിലെ ഇന്ത്യന്&#x200d; അംബാസിഡര്&#x200d; ബി.എം.സി നായര്&#x200d; എന്നിവരാണ് മറ്റു മൂന്നു പ്രതികള്&#x200d;.<br />
അയ്യായിരത്തോളം ഇന്ത്യന്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിച്ചിരുന്ന കുവൈറ്റ് ഇന്ത്യന്&#x200d; സ്‌കൂള്&#x200d; അക്കൗണ്ടില്&#x200d; നിന്ന് 40 കോടി ദശലക്ഷം രൂപ കാണാനില്ലെന്നായിരുന്നു പരാതി. ഇതേ തുടര്&#x200d;ന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. അറസ്റ്റിലായ സ്‌കൂള്&#x200d; അഡ്‌ഹോക് കമ്മിറ്റി മുന്&#x200d; ചെയര്&#x200d;മാന്&#x200d; മാത്യു ഫിലിപ്പ് നാല് മാസത്തോളം കുവൈറ്റ് ജയിലില്&#x200d; കഴിയുകയും ചെയ്തു. കുവൈറ്റില്&#x200d; മറ്റൊരു സ്‌കൂള്&#x200d; നടത്തിയിരുന്ന തോമസ് ചാണ്ടിക്ക് കുവൈറ്റ് ഇന്ത്യന്&#x200d; സ്‌കൂളുമായി ബന്ധമുണ്ടായിരുന്നു. സ്‌കൂളിന് നല്&#x200d;കാനുണ്ടായിരുന്ന 60 ലക്ഷത്തോളം രൂപ തിരിച്ച് നല്&#x200d;കിയാണ് തോമസ് ചാണ്ടി അന്ന് രക്ഷപ്പെട്ടത്. ആ കേസിന്റെ അന്വേഷണവും നടപടി ക്രമങ്ങളും പൂര്&#x200d;ത്തിയാകുന്നത് വരെ കുവൈറ്റിന് പുറത്ത് പോകാന്&#x200d; ചാണ്ടിക്ക് അനുമതിയുണ്ടായിരുന്നില്ല. ചാനല്&#x200d; മേധാവി അഡ്‌ഹോക് കമ്മിറ്റി അംഗമായിരുന്നു. അംബാസിഡര്&#x200d; എന്ന പദവി ഉപയോഗിച്ച് നായര്&#x200d; കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് തട്ടിപ്പിന് കൂട്ട് നില്&#x200d;ക്കുകയുമായിരുന്നു.<br />
കുവൈറ്റ് നിയമ മന്ത്രാലയം ചാനല്&#x200d; മേധാവിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ചാനല്&#x200d; മേധാവിയെ കോടതിയില്&#x200d; ഹാജരാക്കാതെ തോമസ് ചാണ്ടിക്ക് കുവൈറ്റ് വിട്ട് പോകാന്&#x200d; അനുമതിയുണ്ടായിരുന്നില്ല. ചാനല്&#x200d; മേധാവി കോടതിയില്&#x200d; ഹാജരാകാത്ത സാഹചര്യത്തില്&#x200d; അദ്ദേഹം നല്&#x200d;കേണ്ട പണവും ചാണ്ടിയുടെ ബാധ്യതയായി മാറി. ബി.എം.സി നായര്&#x200d; നായര്&#x200d; പിന്നീട് തമിഴ്‌നാട്ടില്&#x200d; ചില ബിസിനസുകളുമായി മുന്നോട്ടുപോയി. മറ്റുള്ളവരെ കിട്ടാതായപ്പോള്&#x200d; തോമസ് ചാണ്ടിയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം സ്വീകാര്യമെന്ന് കുവൈറ്റ് ഇന്ത്യന്&#x200d; സ്‌കൂളിന്റെ പുതിയ മാനേജിങ് കമ്മിറ്റി പ്രഖ്യാപിച്ചു. എന്നാല്&#x200d; ഉന്നത ബന്ധങ്ങളുടെ പിന്&#x200d;ബലത്തില്&#x200d; ചാണ്ടി രക്ഷപ്പെടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thomas-chandi-and-kuwait-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശീന്ദ്രനായി കുഴിച്ച കുഴിയില്‍ ചാണ്ടിയും വീണു</title>
		<link>https://www.chandrikadaily.com/saseendran-and-thomas-chandi.html</link>
					<comments>https://www.chandrikadaily.com/saseendran-and-thomas-chandi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Nov 2017 14:10:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AK Shasheendran]]></category>
		<category><![CDATA[thomas chandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54128</guid>

					<description><![CDATA[തിരുവനന്തപുരം: ആനക്കായി കുഴിച്ച കുഴിയില്‍ ആദ്യം ആന വീണു. ആനയെ കരക്ക് കയറ്റി വിശ്രമിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് വേട്ടക്കാരനും കുഴിയില്‍ വീണ അവസ്ഥയാണ് തോമസ് ചാണ്ടിയുടേത്. എ.കെ ശശീന്ദ്രനായി കുഴിച്ച കുഴിയില്‍ ശശീന്ദ്രനെ തള്ളിയിട്ടു എന്നതാണ് സത്യം. പക്ഷേ കുഴി മൂടാന്‍ തോമസ് ചാണ്ടി മറന്നു പോയി. ഏഴു മാസവും 15 ദിവസവും കഴിഞ്ഞപ്പോള്‍ തോമസ് ചാണ്ടിയും അതേ കുഴിയില്‍വീണു. അതായത് ചാണ്ടി കുഴിച്ച കുഴിയില്‍ ചാണ്ടി വീണെന്ന് സാരം. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് അട്ടിമറിച്ചത് തോമസ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആനക്കായി കുഴിച്ച കുഴിയില്&#x200d; ആദ്യം ആന വീണു. ആനയെ കരക്ക് കയറ്റി വിശ്രമിക്കാന്&#x200d; തുടങ്ങുന്നതിന് മുമ്പ് വേട്ടക്കാരനും കുഴിയില്&#x200d; വീണ അവസ്ഥയാണ് തോമസ് ചാണ്ടിയുടേത്. എ.കെ ശശീന്ദ്രനായി കുഴിച്ച കുഴിയില്&#x200d; ശശീന്ദ്രനെ തള്ളിയിട്ടു എന്നതാണ് സത്യം. പക്ഷേ കുഴി മൂടാന്&#x200d; തോമസ് ചാണ്ടി മറന്നു പോയി. ഏഴു മാസവും 15 ദിവസവും കഴിഞ്ഞപ്പോള്&#x200d; തോമസ് ചാണ്ടിയും അതേ കുഴിയില്&#x200d;വീണു. അതായത് ചാണ്ടി കുഴിച്ച കുഴിയില്&#x200d; ചാണ്ടി വീണെന്ന് സാരം.<br />
ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് അട്ടിമറിച്ചത് തോമസ് ചാണ്ടിയുടെ കരങ്ങളാണെന്ന് പരക്കെ ആക്ഷേപം ഉണ്ടായിരുന്നു. ഫോണ്&#x200d;വിവാദം ചാണ്ടി ചമച്ച കെണിയായിരുന്നെന്നും പറയപ്പെടുന്നു. എല്&#x200d;.ഡി.എഫ് മന്ത്രിസഭാ രൂപീകരണ വേളയില്&#x200d; മന്ത്രിസ്ഥാനത്തിന് വേണ്ടി അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും തര്&#x200d;ക്കത്തിനൊടുവില്&#x200d; കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എ.കെ ശശീന്ദ്രന് അനുകൂലമായിട്ടായിരുന്നു. രണ്ടരവര്&#x200d;ഷം വീതം ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന നിര്&#x200d;ദേശവും ഉണ്ടായെങ്കിലും അതും പിന്നീട് നേതൃത്വം തള്ളി. അന്നു തുടങ്ങിയതാണ് ചാണ്ടിയുടെ നിഗൂഢനീക്കങ്ങള്&#x200d;. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ തോമസ് ചാണ്ടി പ്രഖ്യാപിച്ചതാണ്, താന്&#x200d; കുട്ടനാട്ടില്&#x200d; വീണ്ടും മത്സരിക്കും, ജയിക്കും അടുത്ത മന്ത്രിസഭയില്&#x200d; ജലസേചന മന്ത്രിയാകും എന്ന്. ഫോണിലൂടെ എത്തിയ കിളിനാദത്തില്&#x200d; മനംമയങ്ങിയ ശശീന്ദ്രന്&#x200d; നടത്തിയ ലൈംഗികശൃംഗാരം അദ്ദേഹത്തതിന് വിനയായി. ശശീന്ദ്രന് രാജിവെക്കേണ്ടി വന്നു.<br />
എന്&#x200d;.സി.പിയുടെ നിര്&#x200d;ബന്ധത്തിന് വഴങ്ങി ചാണ്ടിയെ പരിഗണിച്ചു. അങ്ങനെ 2017 ഏപ്രില്&#x200d; ഒന്നിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. പത്തുമാസം കൊണ്ട് ശശീന്ദ്രനെ താഴെയിറക്കിയ തോമസ് ചാണ്ടി ഒടുവില്&#x200d; ആ സ്ഥാനത്തെത്തി. ജലസേചനമന്ത്രിയായില്ലെങ്കിലും ശശീന്ദ്രന്&#x200d; കൈകാര്യം ചെയ്ത ഗതാഗതവകുപ്പ് ചാണ്ടിക്കും കിട്ടി. ഏഴര മാസം മാത്രം മന്ത്രിസ്ഥാനത്തിരുന്ന ചാണ്ടിയെ വീഴ്ത്തിയത് മറ്റൊരു കെണിയായിരുന്നു. മാര്&#x200d;ത്താണ്ഡം കായലിന്റെ രൂപത്തില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saseendran-and-thomas-chandi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാണംകെട്ട് പിന്നെയും; സര്‍ക്കാറിനും ചാണ്ടിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം</title>
		<link>https://www.chandrikadaily.com/thomas-chandy-ldf-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/thomas-chandy-ldf-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Nov 2017 18:04:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[thomas chandi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54028</guid>

					<description><![CDATA[കായല്‍ കൈയേറ്റ കേസില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ തനിക്കെതിരെ നല്‍കിയ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിക്കും സര്‍ക്കാറിനും എതിരെ രൂക്ഷ വിമര്‍ശനങ്ങളോടെയാണ് ഹര്‍ജി തള്ളിയത്. തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയുണ്ടോയെന്ന് വാക്കാല്‍ ചോദിച്ച കോടതി, അയോഗ്യത കല്‍പ്പിക്കുന്നതിനുള്ള മതിയായ കാരണങ്ങളുണ്ടെന്നും വാദത്തിനിടെ പരാമര്‍ശിച്ചു. അതേസമയം കോടതി വിധിക്കു ശേഷവും രാജിവെക്കാന്‍ മന്ത്രി തോമസ് ചാണ്ടി കൂട്ടാക്കിയിട്ടില്ല. കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഇല്ലെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കായല്&#x200d; കൈയേറ്റ കേസില്&#x200d; ആലപ്പുഴ ജില്ലാ കലക്ടര്&#x200d; തനിക്കെതിരെ നല്&#x200d;കിയ റിപ്പോര്&#x200d;ട്ട് ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി സമര്&#x200d;പ്പിച്ച ഹര്&#x200d;ജി ഹൈക്കോടതി തള്ളി. മന്ത്രിക്കും സര്&#x200d;ക്കാറിനും എതിരെ രൂക്ഷ വിമര്&#x200d;ശനങ്ങളോടെയാണ് ഹര്&#x200d;ജി തള്ളിയത്. തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്&#x200d; തുടരാന്&#x200d; അര്&#x200d;ഹതയുണ്ടോയെന്ന് വാക്കാല്&#x200d; ചോദിച്ച കോടതി, അയോഗ്യത കല്&#x200d;പ്പിക്കുന്നതിനുള്ള മതിയായ കാരണങ്ങളുണ്ടെന്നും വാദത്തിനിടെ പരാമര്&#x200d;ശിച്ചു. അതേസമയം കോടതി വിധിക്കു ശേഷവും രാജിവെക്കാന്&#x200d; മന്ത്രി തോമസ് ചാണ്ടി കൂട്ടാക്കിയിട്ടില്ല.</p>
<p>കലക്ടറുടെ റിപ്പോര്&#x200d;ട്ടില്&#x200d; തോമസ് ചാണ്ടിക്കെതിരെ വ്യക്തിപരമായ പരാമര്&#x200d;ശങ്ങള്&#x200d; ഇല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ പി.എന്&#x200d; രവീന്ദ്രന്&#x200d;, ദേവന്&#x200d; രാമചന്ദ്രന്&#x200d; എന്നിവരടങ്ങുന്ന ഡിവിഷന്&#x200d; ബഞ്ച് ഹര്&#x200d;ജി തള്ളിയത്. രണ്ട് ന്യായാധിപരും വെവ്വേറെ വിധി പ്രസ്താവന നടത്തിയെങ്കിലും ഹര്&#x200d;ജി നിലനില്&#x200d;ക്കില്ലെന്ന കാര്യത്തില്&#x200d; ഒറ്റ നിലപാടാണ് സ്വീകരിച്ചത്. കലക്ടറുടെ പരാമര്&#x200d;ശങ്ങള്&#x200d; വാട്ടര്&#x200d; വേള്&#x200d;ഡ് കമ്പനിക്കെതിരെയാണ്. തോമസ് ചാണ്ടിയുടെ പേര് പരാമര്&#x200d;ശിക്കുന്നുണ്ടെങ്കില്&#x200d; നീക്കം ചെയ്യാന്&#x200d; 15 ദിവസത്തിനകം കലക്ടറെ സമീപിക്കാമെന്നും കോടതി നിര്&#x200d;ദ്ദേശിച്ചു.</p>
<p>വ്യക്തികള്&#x200d;ക്ക് ഹര്&#x200d;ജി നല്&#x200d;കാന്&#x200d; അവകാശമുണ്ടെങ്കിലും മന്ത്രിയെന്ന നിലയില്&#x200d; ജില്ലാ കലക്ടര്&#x200d;ക്കെതിരെ ഹര്&#x200d;ജി ഫയല്&#x200d; ചെയ്യാന്&#x200d; തോമസ് ചാണ്ടിക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d; വിധിന്യായത്തില്&#x200d; പറഞ്ഞു. മന്ത്രിസഭയുടെ ഉത്തരവാദിത്വത്തിന്റെ ലംഘനമാണ് ഹര്&#x200d;ജി. ഒരു മന്ത്രിക്ക് മറ്റൊരു മന്ത്രിക്കെതിരെ നിലപാട് സ്വീകരിക്കാന്&#x200d; പാടില്ലെന്നതു പോലെ തന്നെയാണ് മന്ത്രിക്ക് ജില്ലാ കലക്ടര്&#x200d;ക്കെതിരെ നിലപാട് സ്വീകരിക്കാന്&#x200d; പാടില്ലാത്തതും. ജില്ലാ കലക്ടറുടെ നടപടികള്&#x200d; സര്&#x200d;ക്കാരിന്റെ നടപടികളാണ്- കോടതി വ്യക്തമാക്കി.</p>
<p>കൂടുതല്&#x200d; രൂക്ഷമായ പരാമര്&#x200d;ശങ്ങളാണ് മന്ത്രിക്കും സര്&#x200d;ക്കാറിനുമെതിരെ കോടതി വാക്കാല്&#x200d; നടത്തിയത്. &#8221;മന്ത്രിസ്ഥാനത്തിരുന്നു കൊണ്ട് താങ്കള്&#x200d; ഉദ്ദേശിക്കുന്ന രീതിയില്&#x200d; പോകാനാവില്ല. ദന്തഗോപുരത്തില്&#x200d;നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സര്&#x200d;ക്കാറിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്&#x200d;ക്കാര്&#x200d; ഹര്&#x200d;ജിയെ എതിര്&#x200d;ക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്ക് ഹര്&#x200d;ജി നല്&#x200d;കാന്&#x200d; സാധിക്കുന്നതെങ്ങനെ?. ഇത് ഭരണഘടനാ ലംഘനമല്ലേ?. സ്വന്തം സര്&#x200d;ക്കാറിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമായാണ്. ലോകത്തൊരിടത്തും കേട്ടു കേള്&#x200d;വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്&#x200d;ക്കാറിനു നിലപാടെടുക്കാനാകുമോ? നിങ്ങള്&#x200d; സര്&#x200d;ക്കാറിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തത്സ്ഥാനത്ത് തുടരാനാണ് മന്ത്രിയുടെ ശ്രമം. ഇത് ദൗര്&#x200d;ഭാഗ്യകരമാണ്. അയോഗ്യത കല്&#x200d;പ്പിക്കാന്&#x200d; മതിയായ കാരണങ്ങളാണിത്. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയില്&#x200d; തുടരാനാകും. മന്ത്രിസഭാ തീരുമാനം മന്ത്രി തന്നെ ചോദ്യം ചെയ്യുന്നത് സര്&#x200d;ക്കാറിന്റെ ഉത്തരവാദിത്തമില്ലായ്മയാണ&#8221;- കോടതി വാക്കാല്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>മന്ത്രിയെന്ന നിലയിലല്ല വ്യക്തിയെന്ന നിലയിലാണ് ഹര്&#x200d;ജി ഫയല്&#x200d; ചെയ്തതെന്ന വാദം കോടതി നിരസിച്ചു. കേസ് വാദത്തിനിടെ ഹര്&#x200d;ജി പിന്&#x200d;വലിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാല്&#x200d; പിന്&#x200d;വലിക്കുന്നില്ലെന്നും തന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ് ജില്ലാ കലക്ടറുടെ നടപടിയെന്നും ഹര്&#x200d;ജിഭാഗത്ത് ഹാജരായ സുപ്രീം കോടതിയിലെ സീനിയര്&#x200d; അഭിഭാഷകനും രാജ്യസഭാംഗവുമായ വിവേക് തന്&#x200d;ഖ ബോധിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thomas-chandy-ldf-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
