<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>THOMas isaac &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thomas-isaac/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 05 Feb 2025 05:22:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>THOMas isaac &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കിഫ്ബി ടോൾ; നീക്കം ഒന്നാം പിണറായി സർക്കാരിന്&#x200d;റെ നയത്തിന് വിരുദ്ധം</title>
		<link>https://www.chandrikadaily.com/pinarayi-vijayankifbi-toll-the-move-is-against-the-policy-of-the-first-pinarayi-government.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayankifbi-toll-the-move-is-against-the-policy-of-the-first-pinarayi-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Feb 2025 05:22:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[KIFBI]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[THOMas isaac]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328749</guid>

					<description><![CDATA[2019 ജൂണിൽ തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.]]></description>
										<content:encoded><![CDATA[<p>ഒന്നാം പിണറായി സർക്കാരിൻ്റെ നിലപാടിന് വിരുദ്ധമാണ് കിഫ്ബിയിലെ ടോൾ പിരിവ്. ടോളും യൂസർ ഫീയും കിഫ്ബിയ്ക്കായി പിരിക്കില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസകിന്&#x200d;റെ നിലപാട്. 2019 ജൂണിൽ തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayankifbi-toll-the-move-is-against-the-policy-of-the-first-pinarayi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എൽഡിഎഫ് അടിത്തറയിൽ നിന്ന് ബിജെപിയിലേക്ക് വോട്ടുചോർച്ച; പരിശോധിക്കണമെന്ന് തോമസ് ഐസക്</title>
		<link>https://www.chandrikadaily.com/vote-leakage-from-ldf-base-to-bjp-thomas-isaac-to-check.html</link>
					<comments>https://www.chandrikadaily.com/vote-leakage-from-ldf-base-to-bjp-thomas-isaac-to-check.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Jul 2024 17:29:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[THOMas isaac]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301744</guid>

					<description><![CDATA[ആനുകൂല്യങ്ങളും മറ്റും കുടിശിക ആയതുകൊണ്ടുള്ള ജനകീയ അസംതൃപ്‌തി ബിജെപിക്ക് എങ്ങനെ അനുകൂലമായെന്ന് പരിശോധിക്കണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്]]></description>
										<content:encoded><![CDATA[<p>സിഎഎ, ഫലസ്തീൻ വിഷയങ്ങളിലെ സിപിഎമ്മിന്റെ തത്വാധിഷ്ഠിത സമീപനം പ്രീണനമായി ചിത്രീകരിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം തോമസ് ഐസക്. ഏതൊക്കെ സാമൂഹ്യ വിഭാഗങ്ങളാണ് ബിജെപിയിലേക്ക് മാറിയതെന്ന് പഠിക്കണം. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്ന് പാർട്ടി അംഗങ്ങൾ പിൻവാങ്ങി. ഇത് ആർഎസ്എസിന് സഹായകരമായെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ തോമസ് ഐസക് പറഞ്ഞു.</p>
<p>കേരളത്തിൽ വളരെ ഫലപ്രദമായി അമ്പലങ്ങളെയും അതുമായി ബന്ധപ്പെട്ട ഭക്തിപ്രസ്ഥാനങ്ങളെയും ബിജെപി ഉപയോഗപ്പെടുത്തി. അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്നും മറ്റും പാർട്ടി നേതാക്കളും അംഗങ്ങളും പിന്മാറിയത് ഇവ വരുതിയിലാക്കാൻ ആർഎസ്എസിനു സഹായകമായി. ഇന്നും ഈ സ്വാധീനം ഗണ്യമായ തോതിൽ തുടരുന്നു. അമ്പലങ്ങളും ഭക്തസംഘടനകളും വീടുകളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി.</p>
<p>ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശബരിമല പോലൊരു പ്രശ്നം ഇല്ലാതിരുന്നിട്ടുകൂടി എൽഡിഎഫിന്റെ അടിത്തറയിൽ നിന്ന് ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി എന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ആനുകൂല്യങ്ങളും മറ്റും കുടിശിക ആയതുകൊണ്ടുള്ള ജനകീയ അസംതൃപ്തി തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിന് ബിജെപിക്ക് എങ്ങനെ കഴിഞ്ഞിവെന്ന് പരിശോധിക്കണമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vote-leakage-from-ldf-base-to-bjp-thomas-isaac-to-check.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സർക്കാർ പരിപാടികളിൽ പങ്കെടുക്കരുത്&#8217;; തോമസ് ഐസകിന് താക്കീത്</title>
		<link>https://www.chandrikadaily.com/dont-attend-government-events-warning-to-thomas-isaac.html</link>
					<comments>https://www.chandrikadaily.com/dont-attend-government-events-warning-to-thomas-isaac.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Mar 2024 08:27:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[attend]]></category>
		<category><![CDATA[events]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[THOMas isaac]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294030</guid>

					<description><![CDATA[യു.ഡി.എഫ് നല്&#x200d;കിയ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലാണു നടപടി.]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാര്&#x200d; പരിപാടികളില്&#x200d; പങ്കെടുക്കരുതെന്ന് മുതിര്&#x200d;ന്ന സി.പി.എം നേതാവും പത്തനംതിട്ട എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ഥി തോമസ് ഐസകിനു താക്കീത്. ജില്ലാ വരണാധികാരിയാണു നിര്&#x200d;ദേശം നല്&#x200d;കിയത്. യു.ഡി.എഫ് നല്&#x200d;കിയ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലാണു നടപടി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്&#x200d; പങ്കെടുത്തത് ചട്ടലംഘനമാണെന്നും വരണാധികാരി വ്യക്തമാക്കി.</p>
<p>ഇനി സര്&#x200d;ക്കാര്&#x200d; പരിപാടികളില്&#x200d; പങ്കെടുക്കരുതെന്നാണു നിര്&#x200d;ദേശിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ പരാതിയില്&#x200d; തോമസ് ഐസകിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി. ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്&#x200d;ട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.</p>
<p>കുടുംബശ്രീയുടെ പരിപാടികളില്&#x200d; തുടര്&#x200d;ച്ചയായി പങ്കെടുക്കുന്നു, സര്&#x200d;ക്കാരിന്റെ ഔദ്യോഗിക പരിപാടികളിലും സ്ഥിരം സാന്നിധ്യം, സര്&#x200d;ക്കാര്&#x200d; സംവിധാനമായ കെ-ഡിസ്‌ക് വഴി തൊഴില്&#x200d; വാഗ്ദാനം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളാണ് യു.ഡി.എഫ് ഉയര്&#x200d;ത്തിയത്. പരാതിയില്&#x200d; 3 ദിവസത്തിനകം വിശദീകരണം നല്&#x200d;കണമെന്ന് കാണിച്ച് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്&#x200d; നോട്ടിസ് നല്&#x200d;കി. തുടര്&#x200d;ന്ന് ഐസക് വിശദീകരണം നല്&#x200d;കിയിരുന്നു.</p>
<p>കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്&#x200d; പങ്കെടുത്തിട്ടില്ലെന്നാണ് ഐസക് വാദിച്ചത്. കുടുംബശ്രീയുമായി പണ്ടുമുതലേ അടുപ്പമുണ്ട്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്&#x200d; പങ്കെടുത്തിട്ടില്ല. അവരുടെ പരിപാടി നടക്കുന്നുണ്ടെങ്കില്&#x200d; അവിടെ കയറി വോട്ട് ചോദിക്കും.</p>
<p>ജനങ്ങള്&#x200d;ക്കിടയില്&#x200d; വലിയ പ്രതീക്ഷയുള്ള പരിപാടിയാണ് തൊഴില്&#x200d;ദാന പദ്ധതി. അതിനെ താറടിക്കാനാണ് യു.ഡി.എഫ് ശ്രമം. ജനകീയ പരിപാടികള്&#x200d; യു.ഡി.എഫിനെ അലട്ടുകയാണെന്നും അതിന്റെ ഭാഗമായാണു പരാതിയെന്നും ഐസക് കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-attend-government-events-warning-to-thomas-isaac.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മസാല ബോണ്ട്‌ കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്; ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം</title>
		<link>https://www.chandrikadaily.com/ed-notice-again-to-thomas-isaac-in-masala-bond-case-directed-to-appear-on-tuesday.html</link>
					<comments>https://www.chandrikadaily.com/ed-notice-again-to-thomas-isaac-in-masala-bond-case-directed-to-appear-on-tuesday.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 27 Mar 2024 11:51:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[THOMas isaac]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293799</guid>

					<description><![CDATA[ഇ.ഡി നോട്ടീസ് അയക്കുന്നത് ഏഴാം തവണ]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p>കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും നോട്ടീസയച്ചു. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് നിർദേശം. മുൻപ് ആറ് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഐസക്ക് ഹാജരായിരുന്നില്ല.</p>
<p>കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരി​ഗണിക്കവെ ഇ.ഡി കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്തിരുന്നു. കിഫ്ബി മസാല ബോഡിന്റെ ഫണ്ട് വിനിയോ​ഗ തീരുമാനങ്ങളിൽ ഐസക്കിന് നിർണായക പങ്കുണ്ടെന്ന് ഇതിൽ ഇഡി വ്യക്തമാക്കി.</p>
</div>
<div class="mpp-ad-container mpp-header-container d-md-flex d-lg-flex d-xl-flex justify-content-center align-items-center align-content-center text-align-center mb-4 w-100">
<div class="to-advertise-container mb-0">
<div id="div-ad-gpt-1120978-1644502262-0"></div>
<div class="to-advertise pb-0">ഫണ്ട് ചെലവഴിക്കലിൽ സ്ഥിരതയില്ലെന്ന കാര്യം ഐസക്കിന് ബോധ്യമുണ്ടായിരിക്കാമെന്നും ഇ.ഡി കോടതിയിൽ പറഞ്ഞിരുന്നു. അന്വേഷണത്തോട് സഹകരിക്കാത്ത ഐസക്ക് എല്ലാത്തിനെയും  വെല്ലുവിളിക്കുകയാണെന്നും ഇ.ഡിയുടെ കൗണ്ടർ അഫിഡവിറ്റിലുണ്ടായിരുന്നു.</div>
<div></div>
<div class="to-advertise pb-0">ആറ് തവണ സമൻസ് അയച്ചിട്ടും ഐസക്ക് ഹാജരാവാത്തതിനെ വിമർശിച്ച ഇഡി, നിലപാട് നിയമവിരുദ്ധമാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് കേസ് പരി​ഗണിക്കുന്നത് മെയ് 22-ലേക്ക് കോടതി മാറ്റി. ഇതിനിടെയാണ് ഇ.ഡി ഏഴാമത്തെ സമൻസ് തോമസ് ഐസക്കിന് അയച്ചിരിക്കുന്നത്.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ed-notice-again-to-thomas-isaac-in-masala-bond-case-directed-to-appear-on-tuesday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; സംവിധാനം ദുരുപയോഗം ചെയ്ത് പ്രചരണം; തോമസ് ഐസക്കിന് നോട്ടീസ്</title>
		<link>https://www.chandrikadaily.com/propaganda-by-abusing-the-government-system-notice-to-thomas-isaac.html</link>
					<comments>https://www.chandrikadaily.com/propaganda-by-abusing-the-government-system-notice-to-thomas-isaac.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Mar 2024 08:54:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ldf candidate]]></category>
		<category><![CDATA[THOMas isaac]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293549</guid>

					<description><![CDATA[തിരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്&#x200d;ക്കുമായിരുന്നു യുഡിഎഫ് ചെയര്&#x200d;മാന്&#x200d; വര്&#x200d;ഗീസ് മാമന്&#x200d; പരാതി നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തിരഞ്ഞെടുപ്പ് പ്രചാരണത്തില്&#x200d; സര്&#x200d;ക്കാര്&#x200d; മിഷനറി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്&#x200d; എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥി തോമസ് ഐസകിന് കളക്ടറുടെ നോട്ടീസ്. യുഡിഎഫിന്റെ പരാതിയിലാണ് നോട്ടീസ്.</p>
<p>മൂന്ന് ദിവസത്തിനകം തോമസ് ഐസക് വിശദീകരണം നല്&#x200d;കണമെന്ന് നോട്ടീസിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്&#x200d;ക്കുമായിരുന്നു യുഡിഎഫ് ചെയര്&#x200d;മാന്&#x200d; വര്&#x200d;ഗീസ് മാമന്&#x200d; പരാതി നല്&#x200d;കിയത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥി ഡോ തോമസ് ഐസക്കിന്റെ മുഖാമുഖം പരിപാടിയില്&#x200d; കുടുംബശ്രീ അംഗങ്ങള്&#x200d; നിര്&#x200d;ബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയര്&#x200d;പേഴ്‌സന്റെ ഓഡിയോ സന്ദേശം വിവാദമായിരുന്നു. കേരള സര്&#x200d;ക്കാര്&#x200d; സ്ഥാപനമായ കെഡിസ്‌ക്കിന്റെ ജീവനക്കാരെയും ഹരിത സേനയേയുമാണ് തോമസ് ഐസക്ക് പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്നതെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കെഡിസ്‌ക്കിന്റെ കണ്&#x200d;സള്&#x200d;ട്ടന്റുകള്&#x200d; വീടുകള്&#x200d; കയറി യുവാക്കള്&#x200d;ക്ക് ജോലി നല്&#x200d;കുമെന്ന വ്യാജ വാഗ്ദാനം നല്&#x200d;കുകയാണെന്നും പരാതിയില്&#x200d; പറയുന്നു. അമ്പതിനായിരം പേര്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കുമെന്ന വാഗ്ദാനവുമായി തിരഞ്ഞടുപ്പിന് വേണ്ടി തോമസ് ഐസക്ക് വിവരശേഖരണം നടത്തുകയാണ്.</p>
<p>ഇക്കാര്യം തോമസ് ഐസക്ക് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്&#x200d; തന്നെ സൂചിപ്പിച്ചതായും യുഡിഎഫ് പറയുന്നു. കെ ഡിസ്‌ക്കിലെ യുവ കണ്&#x200d;സള്&#x200d;ട്ടന്റുകള്&#x200d; ഡേറ്റാ ബേസ് ഉണ്ടാക്കി തിരഞ്ഞെടുപ്പ് പ്രചാരകരായി പ്രവര്&#x200d;ത്തിക്കുകയാണെന്നും യുഡിഎഫിന്റെ പരാതിയില്&#x200d; പറയുന്നു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/propaganda-by-abusing-the-government-system-notice-to-thomas-isaac.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്</title>
		<link>https://www.chandrikadaily.com/masala-bond-case-again-ed-notice-to-thomas-isaac.html</link>
					<comments>https://www.chandrikadaily.com/masala-bond-case-again-ed-notice-to-thomas-isaac.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 07 Feb 2024 14:00:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[THOMas isaac]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289865</guid>

					<description><![CDATA[ഹൈക്കോടതി ഇടപെടലിനു ശേഷം 2 പ്രാവശ്യം നോട്ടീസ് നല്&#x200d;കിയിട്ടും തോമസ് ഐസക്ക് ഇ.ഡിക്ക് മുന്&#x200d;പില്&#x200d; ഹാജരായിരുന്നില്ല.]]></description>
										<content:encoded><![CDATA[<p>മസാല ബോണ്ട് കേസില്&#x200d; മുന്&#x200d;മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ. ഡി നോട്ടീസ്. ചൊവ്വാഴ്ച കൊച്ചി ഓഫീസില്&#x200d; ഹാജരാകാനാണ് നോട്ടീസ്. ഇ.ഡി സമന്&#x200d;സ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് ഇ.ഡി നടപടി. ഹൈക്കോടതി ഇടപെടലിനു ശേഷം 2 പ്രാവശ്യം നോട്ടീസ് നല്&#x200d;കിയിട്ടും തോമസ് ഐസക്ക് ഇ.ഡിക്ക് മുന്&#x200d;പില്&#x200d; ഹാജരായിരുന്നില്ല.</p>
<p>ഇ.ഡി അയച്ച സമന്&#x200d;സ് ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് ഹരജി നല്&#x200d;കിയത്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമന്&#x200d;സ് റദ്ദാക്കണമെന്നും ഹരജിയില്&#x200d; ആവശ്യപ്പെടുന്നുണ്ട്.</p>
<p>ഇ.ഡി സമന്&#x200d;സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ടില്&#x200d; നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/masala-bond-case-again-ed-notice-to-thomas-isaac.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിഫ്ബി മസാലബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം</title>
		<link>https://www.chandrikadaily.com/kifbi-masalabond-case-ed-notice-to-thomas-isaac-again-must-appear-on-monday.html</link>
					<comments>https://www.chandrikadaily.com/kifbi-masalabond-case-ed-notice-to-thomas-isaac-again-must-appear-on-monday.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 05:28:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ED notice]]></category>
		<category><![CDATA[KIFBI]]></category>
		<category><![CDATA[Masalabond case]]></category>
		<category><![CDATA[THOMas isaac]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288376</guid>

					<description><![CDATA[നേരത്തെ ഹാജരാകാന്&#x200d; നോട്ടീസ് നല്&#x200d;കിയിരുന്നെങ്കിലും തിരക്കുകള്&#x200d; ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് സാവകാശം തേടിയിരുന്നു.]]></description>
										<content:encoded><![CDATA[<p>കിഫ്ബി മസാല ബോണ്ട് കേസില്&#x200d; മുന്&#x200d; മന്ത്രി ടി എം തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്&#x200d; ഹാജരാകാന്&#x200d; ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നേരത്തെ ഹാജരാകാന്&#x200d; നോട്ടീസ് നല്&#x200d;കിയിരുന്നെങ്കിലും തിരക്കുകള്&#x200d; ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് സാവകാശം തേടിയിരുന്നു.</p>
<p>കിഫ്ബി മസാലബോണ്ട് കേസില്&#x200d; ആദ്യഘട്ടത്തില്&#x200d; നോട്ടീസ് നല്&#x200d;കിയപ്പോള്&#x200d; സമന്&#x200d;സ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനുശേഷം, ചില പോരായ്മകളുണ്ടെന്ന് വിലയിരുത്തി ഇഡി സമന്&#x200d;സ് പിന്&#x200d;വലിക്കുകയായിരുന്നു.</p>
<p>കേന്ദ്ര ഏജന്&#x200d;സിക്ക് തുടര്&#x200d; അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതിയുടെ അറിയിപ്പിനെ തുടര്&#x200d;ന്നാണ് ഇഡി വീണ്ടും നോട്ടീസ് നല്&#x200d;കിയത്.</p>
<p>അന്വേഷണത്തെ തടയുന്ന ഒരു നടപടിയും ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഇഡി അധികൃതര്&#x200d; സൂചിപ്പിക്കുന്നത്. നേരത്തെ ജനുവരി 12 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നല്&#x200d;കിയിരുന്നു. എന്നാല്&#x200d; മൈഗ്രേഷന്&#x200d; കോണ്&#x200d;ക്ലേവ് കാരണം ജനുവരി 21 വരെ തിരക്കിലാണെന്ന് ഐസക്ക് ഇഡിയെ അറിയിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kifbi-masalabond-case-ed-notice-to-thomas-isaac-again-must-appear-on-monday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോമസ് ഐസക്കിന് പ്രതിപക്ഷ നേതാവിന്റെ മറുപടി</title>
		<link>https://www.chandrikadaily.com/opposition-leaders-reply-to-thomas-isaac.html</link>
					<comments>https://www.chandrikadaily.com/opposition-leaders-reply-to-thomas-isaac.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Sep 2023 14:09:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Opposition leader's]]></category>
		<category><![CDATA[reply]]></category>
		<category><![CDATA[THOMas isaac]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275332</guid>

					<description><![CDATA[ഉപഭോകൃത സംസ്ഥാനമെന്ന നിലയില്&#x200d; കേരളം ജി.എസ്.ടിയില്&#x200d; ഏറ്റവും കൂടുതല്&#x200d; നേട്ടം കൊണ്ടു വരേണ്ടതായിരുന്നു.]]></description>
										<content:encoded><![CDATA[<p>ജി.എസ്.ടി നടപ്പാക്കി 5 വര്&#x200d;ഷം കഴിഞ്ഞിട്ടും ഇ-വേ ബില്&#x200d; ശരിയാകാത്തത് കൊണ്ടാണ് ഐ.ജി.എസ്.ടിയില്&#x200d; സംസ്ഥാനത്തിന് കോടികളുടെ നികുതി നഷ്ടം ഉണ്ടായതെന്ന ശ്രീ. തോമസ് ഐസക്കിന്റെ അഭിപ്രായം എന്നെ വല്ലാതെ അമ്പരപ്പിച്ചു.</p>
<p>ഇ- വേ ബില്ലിന്റെ ഉപയോഗം എന്താണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 50,000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങള്&#x200d; വാഹനങ്ങളിലൂടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്&#x200d; വാഹനത്തില്&#x200d; നിര്&#x200d;ബന്ധമായും കരുതേണ്ട ഒരു ഇലക്ട്രോണിക് ട്രാന്&#x200d;സ്‌പോര്&#x200d;ട്ടിങ്ങ് ഡോക്യുമെന്റ് മാത്രമാണ് ഇ-വേ ബില്&#x200d;. (See Section 68 Read with Rule 138).</p>
<p>ഉപഭോകൃത സംസ്ഥാനമെന്ന നിലയില്&#x200d; കേരളം ജി.എസ്.ടിയില്&#x200d; ഏറ്റവും കൂടുതല്&#x200d; നേട്ടം കൊണ്ടു വരേണ്ടതായിരുന്നു. (ഇത് മുന്&#x200d; ധനമന്ത്രിയായിരുന്ന അങ്ങയുടെ തന്നെ വാക്കുകളാണ്) എന്നാല്&#x200d; കഴിഞ്ഞ 6 വര്&#x200d;ഷമായി ജി.എസ്.ടി വരുമാനം വര്&#x200d;ധിപ്പിക്കുന്നതില്&#x200d; ദയനീയമായി പരാജയപ്പെട്ടു.</p>
<p>ഐ.ജി.എസ്.ടി സെറ്റില്&#x200d;മെന്റിലൂടെ പ്രതിവര്&#x200d;ഷം ലഭിക്കേണ്ട 5000 കോടി രൂപയെങ്കിലും റിട്ടേണ്&#x200d; ഫയലിങിലെ പിഴവ് മൂലം നഷ്ടപ്പെടുന്നുവെന്നതാണ് ഇതിന്റെ കാരണം പരിശോധിച്ചപ്പോള്&#x200d; ബോധ്യപ്പെട്ടത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ഇക്കാര്യം ധനവകുപ്പിന്റെ കീഴിലുള്ള GIFT നടത്തിയ പഠനത്തിലും എക്‌സ്‌പെന്&#x200d;ഡിച്ചര്&#x200d; റിവ്യൂ കമ്മറ്റി റിപ്പോര്&#x200d;ട്ടിലും അടിവരയിട്ട് പറയുന്നുണ്ട്.</p>
<p>എങ്ങനെയാണ് GST ഒരു ഡെസ്റ്റിനേഷന്&#x200d; ബേസ് ടാക്‌സ് സിസ്റ്റം ആകുന്നത്?</p>
<p>ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 269 എ അനുസരിച്ച് പാര്&#x200d;ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്&#x200d; അന്തര്&#x200d; സംസ്ഥാന ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണത്തിന് മേല്&#x200d; നികുതി ചുമത്താനും പിരിക്കാനും പിരിക്കുന്ന നികുതി GST കൗണ്&#x200d;സില്&#x200d; ശുപാര്&#x200d;ശ അനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്കുവയ്ക്കാനും അധികാരം നല്&#x200d;കുന്നുണ്ട്. ഇതനുസരിച്ച് അന്തര്&#x200d; സംസ്ഥാന ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണത്തിന് മേല്&#x200d; ചുമത്താനുള്ള നികുതി നിയമമാണ് 2017 ലെ ഐ.ജി.എസ്.ടി ആക്ട് (സംയോജിത ചരക്ക് സേവന നികുതി നിയമം).</p>
<p>ജി.എസ്.ടി ആക്ടിലെ 10, 11, 12 ,13 വകുപ്പുകള്&#x200d; സാധനങ്ങളുടേയും സേവനങ്ങളുടേയും Place of Supply നിര്&#x200d;വചിക്കുന്നുണ്ട്. നികുതി ചുമത്താന്&#x200d; സാധനങ്ങളുടേയും സേവനങ്ങളുടേയും ഡെസ്റ്റിനേഷന്&#x200d; തീര്&#x200d;ച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി സാധനങ്ങളോ സേവനങ്ങളോ വിതരണം ചെയ്തയാളും സ്വീകരിച്ചയാളും പ്രതിമാസം 3 എ റിട്ടേണ്&#x200d; ഫയല്&#x200d; ചെയ്യുമ്പോള്&#x200d; ടേബിള്&#x200d; 3.1 ലും ടേബിള്&#x200d; 4 ലും കൃത്യമായ വിവരങ്ങള്&#x200d; രേഖപ്പെടുത്തണം. ഇത് ചെയ്താല്&#x200d; മാത്രമെ 17, 18 വകുപ്പുകള്&#x200d; അനുസരിച്ച് അര്&#x200d;ഹമായ 50% ഐ.ജി.എസ്.ടി വിഹിതം പ്രതിമാസം സംസ്ഥാനത്തിന് ലഭിക്കൂ. ഇങ്ങനെ ചെയ്തില്ലെങ്കില്&#x200d; ഐ.ജി.എസ്.ടി പൂളില്&#x200d; മിച്ചം വരുന്ന പണം വാര്&#x200d;ഷികമായി പകുതി കേന്ദ്രം എടുക്കുകയും ബാക്കി സംസ്ഥാനങ്ങള്&#x200d;ക്ക് വീതിച്ച് നല്&#x200d;കുകയും ചെയ്യും.</p>
<p>ചില സാഹചര്യങ്ങളില്&#x200d; ജി.എസ്.ടി ബാധകമല്ലാത്ത സാധനമോ സേവനമോ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളോ വ്യക്തികളോ ഇന്&#x200d;പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) കൃത്യമായി രേഖപ്പെടുത്താറില്ല. വന്&#x200d;തോതില്&#x200d; സാധനങ്ങളും സേവനങ്ങളും<br />
സംസ്ഥാനത്തേക്ക് എത്തിക്കുന്ന കേന്ദ്ര സംസ്ഥാന പൊതുമേഖല, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്&#x200d;, സര്&#x200d;ക്കാര്&#x200d; സ്വകാര്യ ആശുപത്രികള്&#x200d;, കോമ്പോസിഷന്&#x200d; സ്‌കീമില്&#x200d; നികുതി ഒടുക്കുന്ന വ്യാപാരികള്&#x200d;, ബേക്കറി ഉടമകള്&#x200d; എന്നിവരെല്ലാം ജി.എസ്.ടി റിട്ടേണ്&#x200d; ഫയല്&#x200d; ചെയ്യുമ്പോള്&#x200d; കൃത്യമായി വിവരങ്ങള്&#x200d; രേഖപ്പെടുത്താറില്ല. ഇതിലൂടെ സംസ്ഥാനത്തിന് അര്&#x200d;ഹമായ കോടിക്കണക്കിന് രൂപയുടെ വിഹിതം ലഭിക്കാതെ പോകുന്നു. ഈ വിഷയം ഞങ്ങള്&#x200d; ഉയര്&#x200d;ത്തിക്കൊണ്ട് വന്നതിനെ തുടര്&#x200d;ന്ന് നികുതി വകുപ്പ് നടത്തിയ പരിശോധനയില്&#x200d; വി.എസ്.എസ്.സി, കെ.എസ്.ഇ.ബി, കൊച്ചി മെട്രോ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ റിട്ടേണ്&#x200d; ഫയലിങിലെ അപാകതയെ തുടര്&#x200d;ന്ന് ഐ.ജി.എസ്.ടി വിഹിതം സംസ്ഥാനത്തിന് നഷ്ടമാകുന്നതായി കണ്ടെത്തി. എന്നാല്&#x200d; 1000 കോടി രൂപ തിരിച്ച് പിടിക്കുകയെന്ന നടപടി മാത്രമാണ് സംസ്ഥാനം സ്വീകരിച്ചത്. വിഷയം പ്രതിപക്ഷം വീണ്ടും ഉയര്&#x200d;ത്തിക്കൊണ്ട് വന്നപ്പോള്&#x200d; വിശദമായ സ്റ്റാന്&#x200d;ഡേര്&#x200d;ഡ് ഓപറേറ്റിങ് പ്രൊസീജ്യര്&#x200d; (SOP) ഇറക്കി കച്ചവടക്കാര്&#x200d;ക്ക് റിട്ടേണ്&#x200d; ഫയലിങ് പരിശീലനം നല്&#x200d;കി.</p>
<p>ഇനി സ്വര്&#x200d;ണ്ണം പോലുള്ള ലോഹത്തിന് ഇ-വേ ബില്&#x200d; കൊണ്ട് വന്നാല്&#x200d; എന്ത് മാറ്റമാണ് വരുക? പേഴ്‌സണല്&#x200d; ബാഗേജില്&#x200d; കൊണ്ട് വരാന്&#x200d; പറ്റുന്ന സ്വര്&#x200d;ണത്തിന്റെ കള്ളക്കച്ചവടം ഇ-വേ ബില്ലിലൂടെ തടയാന്&#x200d; പറ്റുമോ?</p>
<p>ഇന്&#x200d;പുട്ട് ടാക്‌സ് ക്രെഡിറ്റ് മൊക്കാനിസത്തിലൂടെയും സെറ്റില്&#x200d;മെന്റ് പ്രൊവിഷനുകളിലൂടെയുമാണ് ഐ.ജി.എസ്.ടി പിരിക്കേണ്ടത്. അതില്ലാത്തതു കൊണ്ടും അശ്രദ്ധ കൊണ്ടുമാണ് ഐസക്കിന്റെ കാലത്തും ഇപ്പോഴും 25000 കോടി രൂപ ഐ.ജി.എസ്.ടിയിലൂടെയും ആയിരക്കണക്കിന് കോടി രൂപ മറ്റ് നികുതി വെട്ടിപ്പിലൂടെയും കേരളത്തിന്നഷ്ടപ്പെട്ടത്. ഈ വസ്തുതയാണ് ശ്രീ. തോമസ് ഐസക്ക് മറച്ചു വയ്ക്കാന്&#x200d; ശ്രമിക്കുന്നത്.</p>
<p>നികുതി പിരിവിലെ കെടുകാര്യസ്ഥതയും അശാസ്ത്രീയതയും സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും പലതവണ നല്&#x200d;കിയ മുന്നറിയിപ്പുകള്&#x200d; ശ്രദ്ധിച്ചിരുന്നെങ്കില്&#x200d; കേരളത്തിന് ഇത്രമാത്രം നികുതി നഷ്ടം ഉണ്ടാകുമായിരുന്നോ?</p>
<p>പ്രതിപക്ഷ നേതാവിനോട് ഏഴ് ചോദ്യങ്ങള്&#x200d; ഉന്നയിച്ചുള്ള അങ്ങയുടെ പുതിയ പോസ്റ്റും ശ്രദ്ധയില്&#x200d;പ്പെട്ടിട്ടുണ്ട്. അതിനുള്ള മറുപടി പിന്നാലെ പറയാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-leaders-reply-to-thomas-isaac.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെഎസ്എഫ്ഇയിലെ വിജിലന്&#x200d;സ് റെയ്ഡ്: ഉത്തരവിട്ടയാള്&#x200d;ക്ക് വട്ടാണെന്ന് ധനമന്ത്രി; ഉത്തരവിട്ടത് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/ksfe-vigilance-raid-news.html</link>
					<comments>https://www.chandrikadaily.com/ksfe-vigilance-raid-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 29 Nov 2020 04:18:42 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[THOMas isaac]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169679</guid>

					<description><![CDATA[ഈ സര്&#x200d;ക്കാര്&#x200d; അധികാരമേറ്റത് മുതല്&#x200d; മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്&#x200d; ശീതയുദ്ധത്തിലാണ്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെഎസ്എഫ്ഇ ശാഖകളില്&#x200d; വിജിലന്&#x200d;സ് റെയ്ഡ് നടത്തിയതിന് പിന്നാലെ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്. റെയ്ഡ് ആസൂത്രണം ചെയ്തയാള്&#x200d;ക്ക് വട്ടാണെന്നായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ കീഴിലാണ് വിജിലന്&#x200d;സ് വകുപ്പ്. മുഖ്യമന്ത്രി അറിയാതെ കെഎസ്എഫ്ഇ പോലുള്ള ഒരു സ്ഥാപനത്തില്&#x200d; റെയ്ഡ് നടക്കില്ല.</p>
<p>ആഭ്യന്തരവകുപ്പിന് അഡീഷണല്&#x200d; ചീഫ് സെക്രട്ടറിക്ക് പുറമെ, ഒരു അഡീഷണല്&#x200d; സെക്രട്ടറിയെക്കൂടി മുഖ്യമന്ത്രി നിയമിച്ചിട്ടുണ്ട്. ഇദ്ദേഹമാണ് വിജിലന്&#x200d;സ് അന്വേഷണത്തിന്റെ കാര്യങ്ങള്&#x200d; കൈകാര്യം ചെയ്യുന്നത്. അതിനാല്&#x200d;, ഉന്നതതലത്തില്&#x200d; അറിയാതെ കെഎസ്എഫ്ഇ പോലുള്ള ഒരു സ്ഥാപനത്തില്&#x200d; പരിശോധന നടക്കില്ലെന്നാണ് ധനവകുപ്പുദ്യോഗസ്ഥര്&#x200d; പറയുന്നത്. റെയ്ഡ് തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ലെന്നും അസംബന്ധമാണെന്നുമായിരുന്നു ഐസക്കിന്റെ കുറ്റപ്പെടുത്തല്&#x200d;.</p>
<p>ഈ സര്&#x200d;ക്കാര്&#x200d; അധികാരമേറ്റത് മുതല്&#x200d; മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്&#x200d; ശീതയുദ്ധത്തിലാണ്. ധനകാര്യ വിദഗ്ധനെന്ന് വിലയിരുത്തപ്പെടുന്ന തോമസ് ഐസക് ധനമന്ത്രിയായിരിക്കെ അദ്ദേഹത്തിന് മുകളില്&#x200d; സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ കൊണ്ടുവന്നതില്&#x200d; ഐസകിന് അതൃപ്തിയുണ്ടായിരുന്നു. ഇത്തരത്തില്&#x200d; നിരവധി വിഷയങ്ങളില്&#x200d; ധനമന്ത്രിക്ക് മുഖ്യമന്ത്രിയുമായി ഭിന്നതയുണ്ട്. ഇതിനെല്ലാം പകപോക്കുന്ന തരത്തിലാണ് കിട്ടിയ അവസരത്തില്&#x200d; മുഖ്യമന്ത്രിക്കെതിരെ ഐസക് പരസ്യമായി തിരിച്ചടിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ksfe-vigilance-raid-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഡുകളുടെ സ്ഥിതി: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സര്&#x200d;ക്കാര്&#x200d; ഒരു പൈസപോലും അനുവദിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി</title>
		<link>https://www.chandrikadaily.com/g-sudhakaran-blame-finance-department-for-the-poor-condition-of-road.html</link>
					<comments>https://www.chandrikadaily.com/g-sudhakaran-blame-finance-department-for-the-poor-condition-of-road.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 06 Sep 2019 11:29:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[G.sudhakaran]]></category>
		<category><![CDATA[road]]></category>
		<category><![CDATA[THOMas isaac]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138346</guid>

					<description><![CDATA[കൊച്ചി: കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്&#x200d; ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരന്&#x200d; നമ്പ്യാരും അടങ്ങുന്ന ഡിവിഷന്&#x200d; ബഞ്ച് കേസേടുത്തത്. കലൂര്&#x200d;, കടവന്ത്ര, തമ്മനംപുല്ലേപ്പടി റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂര്&#x200d; ഭാഗങ്ങളില്&#x200d; വാഹനം ഓടിക്കാന്&#x200d; കഴിയാത്ത സ്ഥിതിയാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d; നല്&#x200d;കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് സ്വമേധയാ കേസെടുത്തത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്&#x200d; ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരന്&#x200d; നമ്പ്യാരും അടങ്ങുന്ന ഡിവിഷന്&#x200d; ബഞ്ച് കേസേടുത്തത്. കലൂര്&#x200d;, കടവന്ത്ര, തമ്മനംപുല്ലേപ്പടി റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂര്&#x200d; ഭാഗങ്ങളില്&#x200d; വാഹനം ഓടിക്കാന്&#x200d; കഴിയാത്ത സ്ഥിതിയാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d; നല്&#x200d;കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് സ്വമേധയാ കേസെടുത്തത്. കൊച്ചി കോര്&#x200d;പ്പറേഷനും പിഡബഌയുഡി അടക്കമുള്ളവര്&#x200d;ക്ക് കോടതി നോട്ടീസയച്ചു.</p>



<p>അതേസമയം ഹൈക്കോടതി സ്വമേധയാ കേസ് എടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാവില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്&#x200d;. കൊച്ചിയിലെ റോഡുകള്&#x200d; നന്നാക്കാത്തതില്&#x200d; സര്&#x200d;ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം.</p>



<p>ഫണ്ട് അനുവദിക്കാത്ത ധനവകുപ്പിനെയും ജി സുധാകരന്&#x200d; കുറ്റപ്പെടുത്തി. പിഡബ്ല്യുഡി റോഡുകളേക്കാള്&#x200d; കഷ്ടമാണ് പഞ്ചായത്ത് കോര്&#x200d;പറേഷന്&#x200d; റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സര്&#x200d;ക്കാര്&#x200d; ഫണ്ട് നല്&#x200d;കാതെ പഞ്ചായത്തുകള്&#x200d; എന്ത് ചെയ്യാനാണെന്നും സുധാകരന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>



<p>പഞ്ചായത്ത് കോര്&#x200d;പറേഷന്&#x200d; റോഡുകളുടെ ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വര്&#x200d;ഷമായി സര്&#x200d;ക്കാര്&#x200d; ഒരു പൈസപോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/g-sudhakaran-blame-finance-department-for-the-poor-condition-of-road.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
