<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>threatening &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/threatening/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 27 May 2025 10:35:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>threatening &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു&#8217;; പരാധിയുമായി മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍</title>
		<link>https://www.chandrikadaily.com/unnimukundan-and-his-ex-manager-incident.html</link>
					<comments>https://www.chandrikadaily.com/unnimukundan-and-his-ex-manager-incident.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 27 May 2025 10:35:34 +0000</pubDate>
				<category><![CDATA[film industry]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor unnimukundan]]></category>
		<category><![CDATA[AMMA]]></category>
		<category><![CDATA[malayalam actor]]></category>
		<category><![CDATA[manager incident]]></category>
		<category><![CDATA[threatening]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342637</guid>

					<description><![CDATA[നടനില്‍ നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്+]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടന്&#x200d; ഉണ്ണി മുകുന്ദന്&#x200d; തന്നെ ക്രൂരമായി മര്&#x200d;ദ്ദിച്ചുവെന്ന് മുന്&#x200d; മാനേജര്&#x200d; വിപിന്&#x200d; കുമാറിന്റെ പരാതി. വളരെ മോശം ഭാഷയില്&#x200d; തന്നെ അതിക്ഷേപിച്ചുവെന്നും അതിക്രൂരമായി തനിക്ക് മര്&#x200d;ദ്ദനമെറ്റു എന്നുമാണ് ഇന്&#x200d;ഫോ പാര്&#x200d;ക്ക് പോലീസിന് നല്&#x200d;കിയ പരാതിയില്&#x200d; വിപിന്&#x200d; പറയുന്നത്. വിപിന്റെ കരണത്തടിച്ച് കൊല്ലുമെന്ന് ഉണ്ണി മുകുന്ദന്&#x200d; ഭീഷണിപ്പെടുത്തിയതായും എഫ് ഐ ആറിലുണ്ട് .</p>
<p>കഴിഞ്ഞ ആറ് വര്&#x200d;ഷമായി വിപിന്&#x200d; ഉണ്ണി മുകുന്ദന്റെ പ്രോഫഷണല്&#x200d; മാനേജരായി ജോലി ചെയ്തു വരികയാണ്. നടനില്&#x200d; നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്&#x200d; നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്&#x200d; പറയുന്നത്.<br />
&#8216;മാര്&#x200d;ക്കോ&#8217; എന്ന സിനിമ നടന്റെ കരിയറിലെ വലിയ വിജയമായിരുന്നു. എന്നാല്&#x200d; ഈ സിനിമയ്ക്ക് ശേഷം റിലീസായ &#8216;ഗെറ്റ് സെറ്റ് ബേബി&#8217; എന്ന ചിത്രം വന്&#x200d; പരാജയമായിരുന്നു.ഇതില്&#x200d; നടന്&#x200d; മാനസികമായി വലിയ നിരാശയിലായിരുന്നു എന്നാണ് വിപിന്&#x200d; പറയുന്നത്.</p>
<p>ഇതു കൂടാതെ ഉണ്ണി മുകുന്ദന്&#x200d; സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ നിര്&#x200d;മ്മാണത്തില്&#x200d; നിന്നും ഗോകുലം മൂവീസ് പിന്മാറിയിരുന്നു. ഇത് നടനെ നിരാശയിലാക്കി എന്നും വിപിന്&#x200d; പറഞ്ഞു.ഒരു പ്രമുഖതാരത്തെ വെച്ച് അനൗണ്&#x200d;സ് ചെയ്ത ചിത്രത്തില്&#x200d; നിന്നും അദ്ദേഹത്തെ മാറ്റി പകരം ഉണ്ണി മുകുന്ദനെ വെച്ച് ചെയ്യണമെന്ന് നടന്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നിര്&#x200d;മ്മാതാവിനോട് സംസാരിക്കാന്&#x200d; ഏല്&#x200d;പ്പിച്ചത് തന്നെയാണെന്നും വിപിന്&#x200d; പറഞ്ഞു. എന്നാല്&#x200d; അത് നടക്കാതെ വന്നപ്പോള്&#x200d; തന്നേയും പ്രോഡ്യൂസറെയും ഫോണില്&#x200d; വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതിയില്&#x200d; പറയുന്നു.</p>
<p>കഴിഞ്ഞയാഴ്ച്ച റിലീസായ നരിവേട്ടയെ പറ്റി നല്ല അഭിപ്രായം പറഞ്ഞ് സോഷ്യല്&#x200d; മീഡിയയില്&#x200d; പോസ്റ്റ് ചെയ്തതോട് കൂടി കൂടുതല്&#x200d; പ്രകോപിതനായി.അന്ന് തന്നെ മാനേജര്&#x200d; പദവിയില്&#x200d; ഇനി തുടരേണ്ടതില്ലെന്ന് നടന്&#x200d; അറിയിച്ചു. താനത് സമ്മതിക്കുകയും ചെയ്തു. എന്നാല്&#x200d; കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഫോണില്&#x200d; വിളിച്ചു നേരിട്ട് കാണണം എന്ന് ആവശ്യപ്പെടുകയും ചെയുതു. പുറത്ത് എവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അതിനു വഴങ്ങാതെ താന്&#x200d; താമസിക്കുന്ന കാക്കനാട്ടെ ഫഌറ്റിന്റെ ഒന്നാം നിലയിലെക്ക് വിളിച്ചുവരുത്തിയാണ് മര്&#x200d;ദ്ദിച്ചതെന്ന് വിപിന്&#x200d; പരാതിയില്&#x200d; പറയുന്നു.</p>
<p>പ്രകോപനം ഒന്നുമില്ലാതെയാണ് വളരെ മോശം രീതിയില്&#x200d; തന്നെ അസഭ്യം പറയുകയും തന്റെ വിലകൂടിയ കൂളിംഗ് ഗഌസ് തട്ടിയെടുത്ത് എറിഞ്ഞുടക്കുകയും ചെയ്തു. നടന് ശത്രുതയുള്ള മറ്റോരു പ്രമുഖതാരം തനിക്ക് സമ്മാനിച്ചതാണ് എന്നറിയവേയാണ് എറിഞ്ഞുടച്ചത് എന്ന് വിപിന്&#x200d; വ്യക്തമാക്കി. തന്നെ ക്രൂരമായി മര്&#x200d;ദ്ദിക്കുന്നത് കണ്ട ഫഌറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റയത്. ഇനി കണ്മുന്നില്&#x200d; വന്നാല്&#x200d; തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്&#x200d; പറയുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണി മുകുന്ദനെതിരെ ഇപ്പോള്&#x200d; കേസെടുത്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unnimukundan-and-his-ex-manager-incident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്&#x200d; കൈമാറിയ ഫലസ്തീനികളെ മോചിപ്പിച്ചത് ഭീഷണി ആലേഖനം ചെയ്ത ടീ ഷര്&#x200d;ട്ടുകള്&#x200d; അണിയിച്ച്</title>
		<link>https://www.chandrikadaily.com/palestinians-extradited-by-israel-wearing-threatening-t-shirts.html</link>
					<comments>https://www.chandrikadaily.com/palestinians-extradited-by-israel-wearing-threatening-t-shirts.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 17 Feb 2025 05:25:27 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Palestinians]]></category>
		<category><![CDATA[threatening]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330280</guid>

					<description><![CDATA[രണ്ട് ദിവസം മുമ്പ് കൈമാറിയ 369 തടവുകാരെയാണ് ഇസ്രാഈല്&#x200d; നിര്&#x200d;ബന്ധപൂര്&#x200d;വം ഇസ്രാഈലിന്റെ പതാകയിലുള്ള ജൂത ചിഹ്നമായ സ്റ്റാര്&#x200d; ഓഫ് ഡേവിഡും അറബിയില്&#x200d; മറക്കുകയില്ല പൊറുക്കുകയുമില്ല എന്ന് അര്&#x200d;ത്ഥം വരുന്ന വാചകങ്ങളും പ്രിന്റ് ചെയ്ത് ടീ ഷര്&#x200d;ട്ടുകള്&#x200d; ധരിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>വെടിനിര്&#x200d;ത്തല്&#x200d; ധാരണ പ്രകാരം ശനിയാഴ്ച ഇസ്രാഈല്&#x200d; കൈമാറിയ ഫലസ്തീന്&#x200d; തടവുകാരെ ഭീഷണി സന്ദേശങ്ങള്&#x200d; ആലേഖനം ചെയത് ടീ ഷര്&#x200d;ട്ടുകള്&#x200d; ധരിപ്പിച്ചതായി റിപ്പോര്&#x200d;ട്ട്. രണ്ട് ദിവസം മുമ്പ് കൈമാറിയ 369 തടവുകാരെയാണ് ഇസ്രാഈല്&#x200d; നിര്&#x200d;ബന്ധപൂര്&#x200d;വം ഇസ്രാഈലിന്റെ പതാകയിലുള്ള ജൂത ചിഹ്നമായ സ്റ്റാര്&#x200d; ഓഫ് ഡേവിഡും അറബിയില്&#x200d; മറക്കുകയില്ല പൊറുക്കുകയുമില്ല എന്ന് അര്&#x200d;ത്ഥം വരുന്ന വാചകങ്ങളും പ്രിന്റ് ചെയ്ത് ടീ ഷര്&#x200d;ട്ടുകള്&#x200d; ധരിപ്പിച്ചത്. വെളുത്ത നിറത്തിലുള്ള ടീ ഷര്&#x200d;ട്ടുകളായിരുന്നു അണിയിച്ചത്.</p>
<p>മൂന്ന് ബന്ദികളെയാണ് ഹമാസ് ശനിയാഴ്ച കൈമാറിയത്. ഇതിന് പകരമായാണ് 369 ഫലസ്തീന്&#x200d; തടവുകാരെ ഇസ്രാഈല്&#x200d; വിട്ടയച്ചത്. മോചനത്തിന് തൊട്ടുമുമ്പാണ് ഇസ്രാഈല്&#x200d; ജയില്&#x200d; കമീഷണര്&#x200d; കോബി യാക്കോബിയുടെ തീരുമാന പ്രകാരം ഫലസ്തീന്&#x200d; തടവുകാരെ ഇത്തരത്തിലുള്ള ടീ ഷര്&#x200d;ട്ടുകള്&#x200d; ധരിപ്പിച്ചത്. മോചനത്തിന് മുമ്പ് തന്നെ ടീ ഷര്&#x200d;ട്ടുകള്&#x200d; ധരിച്ച് നില്&#x200d;ക്കുന്ന തടവുകാരുടെ ചിത്രങ്ങള്&#x200d; ഇസ്രാഈല്&#x200d; പുറത്തുവിട്ടിരുന്നു.</p>
<p>വംശ വെറി വെളിവാക്കുന്ന ഈ നടപടിക്കെതിരെ ഫലസ്തീനിലും ലോക വ്യാപകമായും പ്രതിഷേധങ്ങള്&#x200d; നടന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. പ്രതിഷേധത്തിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട തടവുകാരില്&#x200d; ചിലര്&#x200d; ടീ ഷര്&#x200d;ട്ടുകള്&#x200d; കത്തിക്കുകയും ചെയ്തതായി അല്&#x200d; ജസീറ റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>വംശീയ കുറ്റകൃത്യമാണ് ഇസ്രാഈലിന്റെ ഈ നടപടിയെന്ന് ഫലസ്തീന്&#x200d; ഇസ്ലാമിക് ജിഹാദ് പറഞ്ഞു. റെഡ്ക്രോസ് ഉള്&#x200d;പ്പെടെയുള്ള സംഘടനകളും ഇസ്രാഈലിന്റെ ഈ നടപടിയെ വിമര്&#x200d;ശിച്ചിട്ടുണ്ട്. ഇസ്രാഈലിന്റെ ഭാഗത്ത് നിന്ന് നേരത്തെയും ഇത്തരത്തില്&#x200d; തടവുകാരെ മോചിപ്പിക്കല്&#x200d; ഭീഷണിക്കുള്ള അവസരമായി കാണുന്ന നടപടികളുണ്ടായിട്ടുണ്ട്. ഇസ്രാഈല്&#x200d; നേരത്തെയും ഇസ്രാഈലിന്റെ ജൂത ചിഹ്നം പതിച്ച കൈവളകള്&#x200d; അണിയിച്ച് തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palestinians-extradited-by-israel-wearing-threatening-t-shirts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാലക്കുടി എസ്ഐക്കെതിരെ ഭീഷണി പ്രസംഗം; എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റിയംഗം ഹസന്&#x200d; മുബാറക്കിനെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/threatening-speech-against-chalakudy-si-a-case-has-been-registered-against-sfi-central-committee-member-hassan-mubarak.html</link>
					<comments>https://www.chandrikadaily.com/threatening-speech-against-chalakudy-si-a-case-has-been-registered-against-sfi-central-committee-member-hassan-mubarak.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Dec 2023 05:21:09 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[chalakkudi si]]></category>
		<category><![CDATA[sfi leader]]></category>
		<category><![CDATA[speech]]></category>
		<category><![CDATA[threatening]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286568</guid>

					<description><![CDATA[ഇന്നലെയാണ് ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെ പോലെ പട്ടണത്തിലിട്ട് തല്ലുമെന്ന ഭീഷണി മുഴക്കിയത്.]]></description>
										<content:encoded><![CDATA[<p>തൃശ്ശൂര്&#x200d; ചാലക്കുടി എസ്.ഐക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ എസ്.എഫ്.ഐ കേന്ദ്രകമ്മറ്റിയംഗത്തിനെതിരെ കേസെടുത്തു. ഹസന്&#x200d; മുബാറക്കിനെതിരെയാണ് കേസ്. ഭീഷണിപ്രസംഗത്തില്&#x200d; കേസെടുക്കാത്തത് വിവാദമായിരുന്നു.</p>
<p>ഇന്നലെയാണ് ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെ പോലെ പട്ടണത്തിലിട്ട് തല്ലുമെന്ന ഭീഷണി മുഴക്കിയത്. എസ്.ഐക്കെതിരെ നഗരത്തില്&#x200d; നടത്തിയ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐയുടെ കൈകാലുകള്&#x200d; തല്ലിയൊടിച്ച് ജയിലില്&#x200d; പോകാനും തയ്യാറാണെന്ന് ഹസന്&#x200d; മുബാറക് പറഞ്ഞിരുന്നു.</p>
<p>&#8216;ചാലക്കുടിയിലെ വിദ്യാര്&#x200d;ഥികളെ എസ്.ഐ അഫ്സല്&#x200d; തെരുവുപട്ടികളെ തല്ലുന്നതു പോലെ തല്ലി. അതിനെതിരായാണ് എസ്.എഫ്.ഐ.യുടെ പ്രതിഷേധം. എസ്.എഫ്.ഐയുടെ കൊടിതോരണവും ഫ്ളക്സും പതാകയും കാണുമ്പോള്&#x200d; പ്രേതത്തെ പോലെ, ചാലക്കുടി അങ്ങാടിയില്&#x200d; തൊടലു പൊട്ടിച്ച പേപ്പട്ടിയെ പോലെ കാക്കിയണിഞ്ഞു കൊണ്ട് നടക്കുകയാണ്.</p>
<p>ഇയാളോട് ഒന്നേ പറയാനുള്ളൂ, തെരുവുപട്ടിയെ തല്ലുന്നതു പോലെ ചാലക്കുടി പട്ടണത്തിലിട്ട് ഞങ്ങള്&#x200d; തല്ലും. ഇത് പറയുന്നത് എസ്.എഫ്.ഐയാണ്. അതിന് ഞങ്ങള്&#x200d;ക്ക് ആരുടെയും അകമ്പടി വേണ്ട. ഈ പട്ടിയുടെ 2 കൈയും കാലും തല്ലിയൊടിക്കും. അതിപ്പോള്&#x200d; ചെയ്ത് കണ്ണൂരു കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങള്&#x200d;ക്ക് പുല്ലാണ്. തെരുവുപട്ടിയെ പോലെ തല്ലും.&#8217;- ഹസന്&#x200d; മുബാറക് പറഞ്ഞു.</p>
<p>ഗവണ്&#x200d;മെന്റ് ഐടിഐ യൂണിയന്&#x200d; തെരഞ്ഞെടുപ്പിലെ എസ്.എഫ്.ഐ വിജയത്തിന് പിന്നാലെ ഉടലെടുത്ത സംഘര്&#x200d;ഷത്തിന്റെ അനുരണനമായിരുന്നു വിദ്യാര്&#x200d;ഥി നേതാവിന്റെ പ്രസംഗം. സംഘര്&#x200d;ഷത്തിനിടെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകരും ഏറ്റുമുട്ടിയിരുന്നു.</p>
<p>പൊലീസ് ജീപ്പ് തകര്&#x200d;ക്കുകയും ചെയ്തു ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകര്&#x200d;. ഈ സംഭവത്തില്&#x200d; ഡിവൈഎഫ്ഐ നേതാവ് നിതിന്&#x200d; പുല്ലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വധശ്രമം, പൊതുമുതല്&#x200d; നശിപ്പിക്കല്&#x200d; തുടങ്ങിയ കുറ്റങ്ങളാണ് ഇയാളടക്കം 5 പ്രതികള്&#x200d;ക്കെതിരെ ചുമത്തിയിട്ടുള്ളത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/threatening-speech-against-chalakudy-si-a-case-has-been-registered-against-sfi-central-committee-member-hassan-mubarak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള സദസ്സില്&#x200d; പങ്കെടുത്തില്ലെങ്കില്&#x200d; പ്രത്യാഘാതം&#8217;; കുടുംബശ്രീകള്&#x200d;ക്ക് സി.പി.എം ലോക്കല്&#x200d; കമ്മിറ്റി അംഗത്തിന്റെ ഭീഷണി സന്ദേശം</title>
		<link>https://www.chandrikadaily.com/1implications-for-non-participation-in-new-kerala-meeting-cpm-local-committee-members-threatening-message-to-kudumbashree.html</link>
					<comments>https://www.chandrikadaily.com/1implications-for-non-participation-in-new-kerala-meeting-cpm-local-committee-members-threatening-message-to-kudumbashree.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Nov 2023 05:51:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[local committee member]]></category>
		<category><![CDATA[Participation]]></category>
		<category><![CDATA[threatening]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282743</guid>

					<description><![CDATA[ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്&#x200d;.എം ബലരാമന്റെ ഭീഷണി സന്ദേശം എഡിഎസ് ജനറല്&#x200d; ബോഡി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് വന്നത്.]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാരിന്റെ നവകേരള സദസ്സില്&#x200d; പങ്കെടുത്തില്ലെങ്കില്&#x200d; പ്രത്യാഘാതങ്ങള്&#x200d; ഉണ്ടാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി. ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്&#x200d;.എം ബലരാമന്റെ ഭീഷണി സന്ദേശം എഡിഎസ് ജനറല്&#x200d; ബോഡി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് വന്നത്. കുടുംബശ്രീ അംഗങ്ങള്&#x200d;ക്കും തൊഴിലുറപ്പ് തൊഴിലാളികള്&#x200d;ക്കുമാണ് നിര്&#x200d;ദേശം. നവ കേരള സദസില്&#x200d; പങ്കെടുത്തോ എന്ന് നോക്കിയാവും മസ്റ്റര്&#x200d;റോളില്&#x200d; പേര് ചേര്&#x200d;ക്കുകയെന്നും സന്ദേശത്തില്&#x200d; പറയുന്നു.</p>
<p>നവകേരള സദസുമായി ബന്ധപ്പെട്ട ജനറല്&#x200d; ബോഡിയിലും പ്രചാരണ ബോര്&#x200d;ഡുകള്&#x200d; വെക്കുന്നതിലും ഉള്&#x200d;പ്പെടെ പങ്കാളികളാകണമെന്നും നിര്&#x200d;ദേശം നല്&#x200d;കുന്നുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച വിളിച്ച ജനറല്&#x200d; ബോഡിയില്&#x200d; 90 പേര്&#x200d; വേണ്ടിടത്ത് പത്ത് പേര്&#x200d; മാത്രമാണ് പങ്കെടുത്തതെന്നും അടുത്ത ജനറല്&#x200d; ബോഡിയില്&#x200d; മുഴുവന്&#x200d; പേരും പങ്കെടുക്കണമെന്നും ബലരാമന്&#x200d; പറയുന്നു.</p>
<p>ഇത് സംബന്ധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയിട്ടുണ്ടെന്നും ബലരാമന്&#x200d; അറിയിച്ചു. ഇതൊന്നും ചെയ്യാതെ മസ്റ്റര്&#x200d; റോളില്&#x200d; പേരില്ലെന്ന് പറഞ്ഞ് തന്നെ സമീപിക്കരുതെന്നും ബലരാമന്&#x200d; ശബ്ദ സന്ദേശത്തില്&#x200d; പറയുന്നുണ്ട്.</p>
<p>നടപടി വിവാദമായതോടെ പരിപാടിയില്&#x200d; എല്ലാവരും പങ്കെടുക്കണമെന്ന് കര്&#x200d;ശനമായി പറയുക മാത്രമാണ് ചെയ്തതെന്നാണ് എന്&#x200d; എം ബലരാമന്റെ വിശദീകരണം. പഞ്ചായത്തോ സര്&#x200d;ക്കാരോ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. താന്&#x200d; അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്&#x200d; പിന്&#x200d;വലിക്കുന്നു. ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും ബലരാമന്&#x200d; വിശദീകരിച്ചു. സിപിഎം ലോക്കല്&#x200d; കമ്മിറ്റി അംഗമാണ് ബലരാമന്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1implications-for-non-participation-in-new-kerala-meeting-cpm-local-committee-members-threatening-message-to-kudumbashree.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
