<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>thrisurpooram &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thrisurpooram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 20 Apr 2026 07:59:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>thrisurpooram &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പൂരങ്ങളുടെ പൂരം; തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം</title>
		<link>https://www.chandrikadaily.com/puram-of-purams-flag-hoisting-for-thrissur-pooram-today.html</link>
					<comments>https://www.chandrikadaily.com/puram-of-purams-flag-hoisting-for-thrissur-pooram-today.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 20 Apr 2026 07:59:55 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[article]]></category>
		<category><![CDATA[thrisurpooram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380656</guid>

					<description><![CDATA[കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതും അതിപ്രസിദ്ധവുമായ ഒന്നാണ് തൃശ്ശൂര്‍ പൂരം.]]></description>
										<content:encoded><![CDATA[<p>കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്&#x200d;ഷിക്കുന്ന ഉത്സവങ്ങളില്&#x200d; പ്രധാനപ്പെട്ടതും അതിപ്രസിദ്ധവുമായ ഒന്നാണ് തൃശ്ശൂര്&#x200d; പൂരം. കൊച്ചിരാജാവായിരുന്ന ശക്തന്&#x200d;തമ്പുരാന്&#x200d; തുടക്കം കുറിച്ച തൃശ്ശൂര്&#x200d; പൂരത്തിന് എകദേശം 200 വര്&#x200d;ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പുരങ്ങളുടെ പൂരം എന്നാണ് വലിയ ഉത്സവമായ തൃശൂര്&#x200d; പൂരം അറിയപ്പെടുന്നത്.</p>
<p>പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം രാജ്യങ്ങളില്&#x200d; നിന്നുള്ള ആളുകള്&#x200d; തൃശ്ശൂരില്&#x200d; എത്താറുണ്ട്.മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്&#x200d;പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായിപറഞ്ഞാല്&#x200d; മേടമാസത്തില്&#x200d; അര്&#x200d;ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. വടക്കുംനാഥനെ സാക്ഷി നിര്&#x200d;ത്തി തൃശൂര്&#x200d; നഗരത്തിലെ പറമ്മേക്കാവ് ശ്രീ ഭഗവതി ക്ഷേത്രം,തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നി രണ്ടു പ്രധാനപ്പെട്ട ക്ഷേത്രങ്ങള്&#x200d; ആണ് ഇതില്&#x200d; പങ്കെടുക്കുന്നത്.</p>
<p>അതോടൊപ്പം കണിമംഗലം ശാസ്താവ്,കാരമുക്ക് ഭഗവതി,ലാലൂര്&#x200d; ഭഗവതി, പനയ്‌കോമ്പിള്ളി ശാസ്താവ്,അയ്യന്തോള്&#x200d; കാര്&#x200d;ത്ത്യായനി,ചെമ്പൂകാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങള്&#x200d; അവതരിപ്പിക്കുന്ന ചെറുപൂരവും ചേര്&#x200d;ന്നതാണ് തൃശൂര്&#x200d; പൂരം. ശക്തന്&#x200d; തമ്പുരാന്റെ കാലത്ത് കേരളത്തില്&#x200d; ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളില്&#x200d;നിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴയില്&#x200d; പങ്കെടുക്കാന്&#x200d; എത്തുമെന്നാണ് വിശ്വാസം.</p>
<p>1796-ലെ പൂരത്തിന് ശക്തമായ കാറ്റും പേമാരിയും നിമിത്തം പറമ്മേക്കാവ്, തിരുവമ്പാടി,ചെമ്പൂകാവ്,കാരമുക്ക്, ലാലൂര്&#x200d;, അയ്യന്തോള്&#x200d;, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങള്&#x200d;ക്ക് ആറാട്ടുപുഴയിലെത്താന്&#x200d; സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങള്&#x200d;ക്ക് ഭ്രഷ്ട് കല്&#x200d;പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്&#x200d; തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന്&#x200d; വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്&#x200d; (1796 മേയില്&#x200d; &#8211; 971 മേടം) തൃശൂര്&#x200d; പൂരം ആരംഭിച്ചു.</p>
<p><strong>പൂര ചടങ്ങുകള്&#x200d;</strong></p>
<p>തൃശൂര്&#x200d; നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥന്&#x200d; ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്&#x200d;കാട് മൈതാനത്തിലുമാണ് പൂരത്തിന്റെ ചടങ്ങുകള്&#x200d; നടക്കുന്നത്. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂര്&#x200d; പൂരത്തില്&#x200d; പങ്കെടുക്കുന്നതായി സങ്കല്&#x200d;പ്പിക്കപ്പെടുന്നത്. പൂരത്തിന്റെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാര്&#x200d;ക്കാണ്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ടകളില്&#x200d; ഒന്നായ ബാലികാഭാവത്തിലുള്ള ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി. എട്ട് ചെറുപൂരങ്ങള്&#x200d; കൂടി അടങ്ങുന്നതാണ് തൃശൂര്&#x200d; പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി &#8211; പാറമേക്കാവ് ദേവസ്വങ്ങള്&#x200d;ക്ക് മാത്രമായി ചില അവകാശങ്ങള്&#x200d; ഉണ്ട്. വടക്കുനാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയില്&#x200d; ഇവര്&#x200d;ക്കേ അവകാശമുള്ളൂ.</p>
<p>പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്. പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിതറമേളം,തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുനാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണു അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങള്&#x200d;ക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്&#x200d;ക്കു അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തില്&#x200d; പങ്കെടുക്കാന്&#x200d; ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്&#x200d; എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി ചൂരന്&#x200d;കോട്ടുകാവ് ഭഗവതി,നെയ്തലകാവ് ഭഗവതി, ലാലൂര്&#x200d; ഭഗവതി, പനയ്‌കോമ്പിള്ളി ശാസ്താവ്,ചെമ്പൂകാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്.</p>
<p>ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളില്&#x200d; അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികള്&#x200d;, പൂജാക്രമങ്ങള്&#x200d; എന്നിവയാല്&#x200d; നിബദ്ധമായതോ ആയ ചടങ്ങുകളും ഇതില്&#x200d; അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകള്&#x200d; ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളില്&#x200d; നടകുന്നത്. തൃശ്ശൂര്&#x200d;പൂരംസമയത്ത്40 മുതല്&#x200d; 50 ദിവസം വരെ നീണ്ടുനില്&#x200d;ക്കുന്ന തൃശ്ശൂര്&#x200d;പൂരംപ്രദര്&#x200d;ശനംനടക്കുന്നു.<br />
പൂരം ദിനത്തില്&#x200d;, പങ്കെടുക്കുന്നവര്&#x200d; വാദ്യമേളങ്ങളോടെയും തിടമ്പും കൊട്ടലും കൊണ്ട് അലങ്കരിച്ച ആനകളുമായും വടക്കുംനാഥന്&#x200d; ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്തേക്ക് രാവിലെയും രാത്രിയും രണ്ടുതവണ എഴുന്നള്ളുന്നു. പുലര്&#x200d;ച്ചെ കണിമംഗലം ശാസ്താവിന്റെ വരവോടെയാണ് പൂരം ദിനം ഔദ്യോഗികമായി ആരംഭിക്കുന്നത് പൂരത്തിലെ ഏറ്റവും കൂടുതല്&#x200d; പേര്&#x200d; കാത്തിരിക്കുന്ന പ്രധാന പരിപാടികളാണ് തിരുവമ്പാടി, പാറമേക്കാവ് എന്നീ പ്രധാന പങ്കാളികളുടെ ഘോഷയാത്രകള്&#x200d;.</p>
<p><strong>&#8216;മടത്തില്&#x200d; വരവ്&#8217;</strong></p>
<p>തിമില, മദളം, കാഹളം, കൈത്താളം, ഇടക്ക തുടങ്ങിയ വാദ്യങ്ങളുമായി 40 അംഗ കലാകാരന്മാരുമായി &#8216;മടത്തില്&#x200d; വരവ്&#8217; എന്ന പഞ്ചവാദ്യ കച്ചേരിയോടെ ബ്രഹ്‌മസ്വം മഠത്തില്&#x200d; നിന്ന് തിരുവമ്പാടി വടക്കുംനാഥന്റെ അടുക്കല്&#x200d; എത്തുന്നു. ഏകദേശം 11:30 ന് പാറമേക്കാവ് അതിന്റെ ക്ഷേത്രത്തിന് മുന്നില്&#x200d; പാണ്ടിമേളത്തോടെ ഘോഷയാത്ര ആരംഭിക്കുന്നു, ക്രമേണ ഉച്ചയ്ക്ക് 1:30 ന് വടക്കുംനാഥന്&#x200d; ക്ഷേത്രത്തില്&#x200d; പ്രവേശിക്കുന്നു. ഉച്ചയ്ക്ക് 2:00 മണിക്ക് വടക്കുംനാഥന്&#x200d; ക്ഷേത്രത്തിനുള്ളില്&#x200d; പൂരത്തിന്റെ കേന്ദ്ര ആകര്&#x200d;ഷണങ്ങളിലൊന്നായ &#8216;ഇലഞ്ഞിത്തറ മേളം&#8217; ആരംഭിക്കുന്നു, അതില്&#x200d; താളം, കാഹളം, കുഴല്&#x200d;, കൈത്താളം എന്നിവ ഉള്&#x200d;പ്പെടുന്നു.</p>
<p>തൃശൂര്&#x200d; പൂരത്തിന്റെ ഏറ്റവും മഹത്തായ നിമിഷം ഐതിഹാസികമായ കുടമാറ്റം ആചാരത്തോടെയാണ് അരങ്ങേറിയത്. പാറമേക്കാവ് ഭഗവതി ക്ഷേത്രത്തില്&#x200d; നിന്നും തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്&#x200d; നിന്നും 15 വീതം അലങ്കരിച്ച മുപ്പത് ആനകള്&#x200d; ആചാരപരമായ രൂപീകരണത്തില്&#x200d; മുഖാമുഖം നിന്നു. ഈ ഗാംഭീര്യമുള്ള ആനകളുടെ മുകളില്&#x200d;, കുടമാറ്റം നടത്തുന്നവര്&#x200d; വേഗത്തിലുള്ള പ്രദര്&#x200d;ശനത്തിലും, തിളക്കമുള്ള നിറങ്ങളിലുള്ള അലങ്കാര പട്ടുകുടകള്&#x200d; താളാത്മകമായി മാറ്റുന്നതിലും ഏര്&#x200d;പ്പെട്ടിരുന്നു. സ്വര്&#x200d;ണ്ണ നെറ്റിയിലെ ആഭരണങ്ങള്&#x200d;, വെഞ്ചാമരത്തിന് മനോഹരമായ ആടല്&#x200d;, മുത്തുക്കുടയുടെ രാജകീയ സാന്നിധ്യം എന്നിവയാല്&#x200d; കാഴ്ച കൂടുതല്&#x200d; മനോഹരമാക്കി തൃശൂര്&#x200d; പൂരം പ്രധാന വെടിക്കെട്ട് രാജ്യമെമ്പാടും പ്രശസ്തമാണ്. തൃശൂര്&#x200d; നഗരത്തിന്റെ ഹൃദയഭാഗത്ത് തേക്കിന്&#x200d;കാട് മൈതാനത്താണ് ഈ അത്ഭുതകരമായ കരിമരുന്ന് പ്രയോഗം നടക്കുന്നത്.</p>
<p>തിരുവമ്പാടിയും പാര്&#x200d;മേക്കാവും ആണ് ഈ പരിപാടിയിലെ പ്രധാന പങ്കാളികള്&#x200d;. ഏഴാം ദിവസം അതിരാവിലെയാണ് പ്രധാന വെടിക്കെട്ട് ആരംഭിക്കുന്നത്. മിക്ക പൂരം പ്രേമികളും വെടിക്കെട്ടിന്റെ മികച്ച കാഴ്ച ലഭിക്കാന്&#x200d; രാത്രി മുഴുവന്&#x200d; ഉണര്&#x200d;ന്നിരിക്കും. ഈ അത്ഭുതകരമായ വെടിക്കെട്ട് കാണാന്&#x200d; ദൂരെ സ്ഥലങ്ങളില്&#x200d; നിന്ന് ആളുകള്&#x200d; എത്തുന്നു.</p>
<p>തൃശൂര്&#x200d; പൂരത്തില്&#x200d; നാല് പ്രധാന വെടിക്കെട്ടുകള്&#x200d; ഉണ്ട്: പൂരത്തിന് മുമ്പുള്ള ദിവസം &#8216;സാമ്പിള്&#x200d; വെടിക്കെട്ട്&#8217;, തെക്കോട്ടിറങ്ങലിനുശേഷം പൂരം വൈകുന്നേരം ഇരുവശത്തും ആകാശത്തെ പ്രകാശിപ്പിക്കുന്ന വര്&#x200d;ണ്ണാഭമായ മിന്നലുകള്&#x200d; അമിട്ടണ്ടാവും , അതിരാവിലെ പൂരം ആഘോഷങ്ങളുടെ കൊടുമുടി അടയാളപ്പെടുത്തുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടി, പൂരത്തിന്റെ അവസാനം അടയാളപ്പെടുത്തുന്ന ദേവതകള്&#x200d; പരസ്പരം വിടപറഞ്ഞതിന് ശേഷം ഉച്ചയ്ക്ക് അവസാനത്തെ വെടിക്കെട്ട്. പൂരത്തിന്റെ ഏഴാം ദിവസമാണ് അവസാന ദിവസം. ഇത് &#8216;പകല്&#x200d; പൂരം&#8217; എന്നും അറിയപ്പെടുന്നു.</p>
<p>തൃശ്ശൂരുകാര്&#x200d;ക്ക് പൂരം ഒരു ഉത്സവം മാത്രമല്ല, ആതിഥ്യമര്യാദയുടെ സമയം കൂടിയാണ്. സ്വരാജ് റൗണ്ടില്&#x200d; നടന്ന അവസാന പരിപാടിയാണ് ഉപചാരം ചൊല്ലി പിരിയല്&#x200d;. പൂരം ആഘോഷങ്ങള്&#x200d;ക്ക് സമാപനം കുറിച്ച് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം , പാറമേക്കാവ് ഭഗവതി ക്ഷേത്രം വിഗ്രഹങ്ങള്&#x200d; സ്വരാജ് റൗണ്ടില്&#x200d; നിന്ന് അതത് ക്ഷേത്രങ്ങളിലെത്തിച്ചു. പകല്&#x200d; വെടിക്കെട്ട് എന്നറിയപ്പെടുന്ന കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം അവസാനിക്കും.</p>
<p><strong>പൂരക്കഞ്ഞി</strong></p>
<p>പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവര്&#x200d;ക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നല്&#x200d;കാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ശര്&#x200d;ക്കര, നാളികേരകൊത്ത്, ഉപ്പ്, ചെത്തുമാങ്ങാ അച്ചാറും, പപ്പടവും, മട്ട അരിക്ക്ഞ്ഞിയ്യൊടൊപ്പം ഉണ്ടാവും. ഒരു പാളയില്&#x200d; കഞ്ഞിയും മറ്റൊരു ഇലയില്&#x200d; കറികളും ഉണ്ടാവും. കോരിക്കുടിക്കാന്&#x200d; പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും.</p>
<p><strong>ആനച്ചമയം</strong></p>
<p>ആനച്ചമയം മറ്റൊരാകര്&#x200d;ഷണമാണ്. ആനയുടെ മസ്തകത്തില്&#x200d; കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദര്&#x200d;ശനത്തിന് വയ്ക്കുന്നു, കൂടെ വര്&#x200d;ണ്ണക്കുടകളും. പൂരത്തലേന്നാള്&#x200d; രാവിലെ ആരംഭിക്കുന്ന പ്രദര്&#x200d;ശനം രാത്രി വൈകുവോളം നീളുന്നു. സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധിയില്&#x200d; പൂരങ്ങളില്&#x200d; നടത്തുന്ന വെടിക്കെട്ടിനെ നിയന്ത്രിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഈ വിധി പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടം വന്നിരുന്നു. എന്നാല്&#x200d; 2007 മാര്&#x200d;ച്ച് 27-നു സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന വിധിയില്&#x200d; ഈ വിലക്കില്&#x200d; നിന്ന് തൃശ്ശൂര്&#x200d; പൂരത്തെ ഒഴിവാക്കി. ഏപ്രില്&#x200d; 12 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച &#8216;ആനകളെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയ്ക്കും എഴുന്നള്ളിക്കരുത്&#8217; എന്ന വിധിയും പൂരത്തിന്റെ നടത്തിപ്പിനെ ബാധിക്കും എന്നു കരുതിയിരുന്നു. എന്നാല്&#x200d; ഈ വിധിയും പിന്നീട് കോടതി തിരുത്തിപ്പുതുക്കുകയുണ്ടായി.</p>
<p>തൃശ്ശൂര്&#x200d; പൂരത്തിന് രാത്രിയിലെ വെടിക്കെട്ട് 2016ല്&#x200d; ഹൈക്കോടതി നിരോധിച്ചിരുന്നു. 14ഏപ്രില്&#x200d;2016ന് ഉപാധികളോടെ വെടിക്കെട്ട് നടത്താന്&#x200d; ഹൈക്കോടതി അനുമതി നല്&#x200d;കി.തൃശൂര്&#x200d; പൂരത്തിന്റെ പ്രശസ്തിക്ക് നിദാനമായ നിരവധി ഘടകങ്ങള്&#x200d; ഉണ്ട്. അതിലൊന്നാണ് പൂരം പ്രദര്&#x200d;ശനം. അഖിലേന്ത്യാ തലത്തിലൊരുക്കുന്ന പ്രദര്&#x200d;ശനം ഇന്ന് വിപുലവും പൂരം നടത്തിപ്പിന്റെ വരുമാനത്തില്&#x200d; ഒരു പ്രധാന സ്രോതസ്സുമാണ്. പൂരം നാളിനു ഏകദേശം ഒരു മാസം മുമ്പേ തേക്കിന്&#x200d;കാട് മൈതാനത്തിന്റെ വടക്കുകിഴക്കുഭാഗത്തു, കിഴക്കെ ഗോപുര നടയ്ക്കു സമീപമായി പ്രദര്&#x200d;ശന നഗരി ഒരുങ്ങിയിരിക്കും. ആയിരക്കണക്കിനാളുകള്&#x200d; ദിവസവും പ്രദര്&#x200d;ശനം കാണാന്&#x200d; എത്തും. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദര്&#x200d;ശന നഗരി വാണിജ്യപ്രധാനവുമാണ്.</p>
<p><strong>പൂരം പ്രദര്&#x200d;ശനം</strong></p>
<p>പൂരത്തിലെ മുഖ്യപങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്&#x200d; സംയുക്തമായാണ് പ്രദര്&#x200d;ശനം സംഘടിപ്പിക്കുന്നത്. നാല്&#x200d;പ്പത്തിമൂന്നാമത് പ്രദര്&#x200d;ശനമാണ് 2007 ലേത്. 1932-ല്&#x200d; തൃശൂരില്&#x200d; രൂപം കൊണ്ട വൈ.എം.എ. 1933-ല്&#x200d; തുടങ്ങിവെച്ചതാണ് പൂരം പ്രദര്&#x200d;ശനം. 1948 വരെ യുവജന സമാജത്തിന്റെ നേതൃത്വത്തില്&#x200d; തുടര്&#x200d;ന്നു. മഹാത്മാഗാന്ധി രക്തസാക്ഷിയായ 1948-ല്&#x200d; പ്രദര്&#x200d;ശനം ഉണ്ടായില്ല. അടുത്ത വര്&#x200d;ഷം മുതല്&#x200d; 1962 വരെ നഗരസഭയാണ് പ്രദര്&#x200d;ശനം സംഘടിപ്പിച്ചു വന്നത്. 1962-ലും 63-ലും പ്രദര്&#x200d;ശനം നിലച്ചു. 1962-ല്&#x200d; ചൈനീസ് യുദ്ധം കാരണം പേരിന് മൂന്ന് ആനകളെ വച്ച് പൂരം നടത്തി, പതിവുള്ളാ ഗാംഭീര്യത്തോടെ തൃശ്ശൂര്&#x200d; പൂരം വേണ്ടെന്നു വെച്ചിരുന്നു. 1963-ല്&#x200d; തൃശ്ശൂര്&#x200d; മുനിസിപ്പാലിറ്റിയുടെ സ്റ്റേഡിയം പണിയുന്നതിനായി രൂപവത്കരിച്ച കമ്മിറ്റിയാണ് എക്‌സിബിഷന്&#x200d; നടത്തിയത്. പൂരത്തിന് വീതം നല്&#x200d;കാന്&#x200d; കമ്മിറ്റി വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടര്&#x200d;ന്നു് ആവര്&#x200d;ഷം പൂരം തന്നെ വേണ്ടെന്ന് വക്കുകയാണ് ഉണ്ടായത്. തുടര്&#x200d;ന്നു് 1964ല്&#x200d; തിരുവമ്പാടി &#8211; പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തില്&#x200d; പൂരം പ്രദര്&#x200d;ശനം പുനരാരംഭിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/puram-of-purams-flag-hoisting-for-thrissur-pooram-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറ്റ് നടക്കും</title>
		<link>https://www.chandrikadaily.com/flag-hoisting-for-thrissur-pooram-today-tiruvambadi-paramekav-temples-will-be-flagged-off.html</link>
					<comments>https://www.chandrikadaily.com/flag-hoisting-for-thrissur-pooram-today-tiruvambadi-paramekav-temples-will-be-flagged-off.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 20 Apr 2026 06:00:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[thrisurpooram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380652</guid>

					<description><![CDATA[തൃശൂര്‍ ഇനി പൂരാവേശത്തിലേക്ക്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; ഇനി പൂരാവേശത്തിലേക്ക്. തൃശൂര്&#x200d; പൂരത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പൂരത്തിന്റെ പ്രധാനപങ്കാളികളായ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.</p>
<p>പാരമ്പര്യ അവകാശികളായ ചെമ്പില്&#x200d; വീട്ടിലെ കുട്ടന്&#x200d; ആചാരി ഒരുക്കുന്ന കൊടിമരത്തിലാണ് ചടങ്ങുകള്&#x200d; നടക്കുക. വലിയപാണിക്ക് ശേഷം തട്ടകക്കാര്&#x200d; ക്ഷേത്രത്തില്&#x200d; കൊടിമരം ഉയര്&#x200d;ത്തും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് ഭഗവതിയുടെ സാന്നിദ്ധ്യത്തില്&#x200d; ഉയര്&#x200d;ത്തുക. ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും കൊടി ഉയര്&#x200d;ത്തും. തിരുവമ്പാടി ക്ഷേത്രത്തില്&#x200d; രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റം.</p>
<p>26നാണ് തൃശൂര്&#x200d; പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്&#x200d;ശനത്തിനു 24ന് തുടക്കമാകും. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദര്&#x200d;ശനം. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദര്&#x200d;ശനം. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബര ചടങ്ങ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/flag-hoisting-for-thrissur-pooram-today-tiruvambadi-paramekav-temples-will-be-flagged-off.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
