<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>TN PRATHAPAN &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tn-prathapan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 12 Mar 2024 15:16:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>TN PRATHAPAN &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ടി.എൻ.പ്രതാപനെ കൈവിടാതെ പാർട്ടി; കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമനം</title>
		<link>https://www.chandrikadaily.com/the-party-did-not-abandon-tn-prathapan-appointment-as-kpcc-working-president.html</link>
					<comments>https://www.chandrikadaily.com/the-party-did-not-abandon-tn-prathapan-appointment-as-kpcc-working-president.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Mar 2024 15:16:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[TN PRATHAPAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292746</guid>

					<description><![CDATA[പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു.]]></description>
										<content:encoded><![CDATA[<p>തൃശൂരിലെ സിറ്റിങ് എംപി ടി.എന്&#x200d; പ്രതാപന്‌  പുതിയ ചുമതല. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് പ്രതാപൻ മത്സരിക്കുമെന്ന് ആദ്യഘട്ടത്തിൽ പ്രചാരണമുണ്ടായിരുന്നെങ്കിലും കോൺഗ്രസിന്റെ ‘സർപ്രൈസ്’ പട്ടിക വന്നപ്പോൾ പ്രതാപനു സീറ്റില്ലായിരുന്നു.</p>
<p>പകരം കെ.മുരളീധരനാണ് തൃശൂരിൽ നറുക്കു വീണത്. വടകരയിലെ സിറ്റിങ് എംപിയായ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരിന്നു.</p>
<p>2019ലെ തിരഞ്ഞെടുപ്പിൽ മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (93,633) നേടിയാണ് പ്രതാപൻ ലോക്സഭയിലേക്ക് എത്തിയത്. 4,15,084 വോട്ടുകളാണ് പ്രതാപൻ അന്ന് നേടിയത്. 4 തവണ എംഎ&#x200d;ൽഎയായ പ്രതാപന്റെ വ്യക്തിബന്ധവും ഭൂരിപക്ഷത്തിൽ പ്രതിഫലിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-party-did-not-abandon-tn-prathapan-appointment-as-kpcc-working-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രിയപ്പെട്ട രാഹുല്&#x200d; ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്&#8217;; വികാര നിര്&#x200d;ഭരമായ കുറിപ്പുമായി ടി എന്&#x200d; പ്രതാപന്&#x200d;</title>
		<link>https://www.chandrikadaily.com/dear-rahul-gandhi-my-house-is-your-house-tn-pratapan-with-an-emotional-note.html</link>
					<comments>https://www.chandrikadaily.com/dear-rahul-gandhi-my-house-is-your-house-tn-pratapan-with-an-emotional-note.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 23 Apr 2023 09:27:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[TN PRATHAPAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249555</guid>

					<description><![CDATA[രാഹുല്&#x200d; ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നതില്&#x200d; വികാര നിര്&#x200d;ഭരമായ കുറിപ്പുമായി ടി എന്&#x200d; പ്രതാപന്&#x200d; എംപി.]]></description>
										<content:encoded><![CDATA[<p>രാഹുല്&#x200d; ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നതില്&#x200d; വികാര നിര്&#x200d;ഭരമായ കുറിപ്പുമായി ടി എന്&#x200d; പ്രതാപന്&#x200d; എംപി. എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതോടെയാണ് രാഹുല്&#x200d; ഗാന്ധി കഴിഞ്ഞ ദിവസം വീടൊഴിഞ്ഞത്. ഇതിന് പിന്നാലെയാണ് കുറിപ്പുമായി പ്രതാപന്&#x200d; രംഗത്തെത്തിയത്.</p>
<p><strong>കുറിപ്പിന്റെ പൂര്&#x200d;ണ രൂപം</strong></p>
<p>അലഹബാദിലെ ആനന്ദ ഭവനും, സ്വരാജ്യ ഭവനും മോത്തിലാല്&#x200d; നെഹ്റു പണികഴിപ്പിച്ചതാണ്. നെഹ്റു കുടുംബത്തിന്റെ തറവാട് എന്നുപറയാം. പക്ഷെ, ഇന്നത് സര്&#x200d;ക്കാര്&#x200d; സ്വത്താണ്. ആ കുടുംബവീട് അവര്&#x200d; രാജ്യത്തിന് നല്&#x200d;കി. ജവഹര്&#x200d;ലാല്&#x200d; തന്റെ സ്വത്തില്&#x200d; നിന്ന് പൊതുഖനജനവിലേക്ക് 192 കോടി രൂപ സംഭാവനയായി നല്&#x200d;കി.</p>
<p>ഇന്നത്തെ 12000 കോടി രൂപയെങ്കിലും മൂല്യം വരും അത്. തന്റെ കൈയിലുണ്ടായിരുന്ന സ്വര്&#x200d;ണ്ണാഭരണങ്ങള്&#x200d; മുഴുവന്&#x200d; ഇന്ദിരാ ഗാന്ധി ഇന്ത്യന്&#x200d; സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് സംഭാവന നല്&#x200d;കി. ഇന്ദിരയും രാജീവും ഈ മണ്ണിന് വേണ്ടി അവരുടെ ജീവനും രക്തവും നല്&#x200d;കി. ഇപ്പോള്&#x200d; സത്യം പറയുന്നതിന്റെ പേരില്&#x200d;, അഴിമതിക്കാരുടെ പൊയ്മുഖങ്ങള്&#x200d; തുറന്നുകാട്ടുന്നതിന്റെ പേരില്&#x200d;, വെറുപ്പിന്റെ കമ്പോളത്തില്&#x200d; സ്‌നേഹത്തിന്റെ പെട്ടിക്കടയെങ്കിലും തുറക്കുമെന്ന് ശപഥം ചെയ്തിറങ്ങിയതിന്റെ പേരില്&#x200d; രാഹുല്&#x200d; ഗാന്ധിയെ ഔദ്യോഗിക വസതിയില്&#x200d; നിന്ന് പുറത്താക്കാനുള്ള ചട്ടങ്ങള്&#x200d; അവര്&#x200d; കെട്ടി. ഇന്ന്, തുഗ്ലക് ലൈനിലെ തന്റെ ഔദ്യോഗിക വസതിയില്&#x200d; നിന്ന് രാഹുല്&#x200d; താമസം ഒഴിഞ്ഞു. ഈ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ ഇന്ന് ഈ രാജ്യത്തിന് വേണ്ടി തെരുവില്&#x200d; തന്നെയുണ്ട്. പ്രിയപ്പെട്ട രാഹുല്&#x200d; ഗാന്ധി, എന്റെ വീട് അങ്ങയുടെ വീടാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dear-rahul-gandhi-my-house-is-your-house-tn-pratapan-with-an-emotional-note.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ വിദ്യാഭ്യാസ നയം രാജ്യത്തെ സംസ്‌കൃതികളെ തമസ്‌ക്കരിക്കും; ടി എന്&#x200d; പ്രതാപന്&#x200d; എംപി</title>
		<link>https://www.chandrikadaily.com/msf-study-report-news.html</link>
					<comments>https://www.chandrikadaily.com/msf-study-report-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 28 Aug 2020 17:26:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[TN PRATHAPAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148624</guid>

					<description><![CDATA[എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയ പഠന റിപ്പോര്&#x200d;ട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ മുഴുവന്&#x200d; സംസ്‌കൃതികളെയും തമസ്‌ക്കരിക്കുംന്നതാണെന്ന് ടി.എന്&#x200d; പ്രതാപന്&#x200d; എം.പി അഭിപ്രായപ്പെട്ടു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയ പഠന റിപ്പോര്&#x200d;ട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പാര്&#x200d;ലമെന്റില്&#x200d; പോലും ചര്&#x200d;ച്ച ചെയ്യാതെയാണ് ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര ഗവണ്&#x200d;മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്&#x200d;ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സാര്&#x200d;വ്വത്രികമായ പല സൗജന്യങ്ങളും ഇല്ലാതാക്കുകയും കോര്&#x200d;പ്പറേറ്റുകള്&#x200d;ക്ക് വിദ്യാഭ്യാസ മേഖലയില്&#x200d; കടന്നുകയറാന്&#x200d; വലിയ അവസരം ഉണ്ടാകുകയും ചെയ്യുന്നതാണ് പുതിയ നയം.സ്വാതന്ത്ര്യ സമരത്തെയും പൂര്&#x200d;വികരെയുമെല്ലാം തമസ്‌കരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന സംഘപരിവാര്&#x200d; ശക്തികളുടെ കാവി വല്&#x200d;ക്കരണത്തിന്റെ കൂടി സൂചകങ്ങള്&#x200d; പുതിയ വിദ്യാഭ്യാസ നയത്തില്&#x200d; കാണാന്&#x200d; സാധിക്കും. ഈ നയത്തെ ശക്തമായി എതിര്&#x200d;ക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്റ്റാന്&#x200d;ഡിങ് കമ്മിറ്റിയില്&#x200d; കേരളത്തില്&#x200d; നിന്നുള്ള ഏക പാര്&#x200d;ലമെന്റ് അംഗംമാണ് ടി എന്&#x200d; പ്രതാപന്&#x200d;.<br />
എംഎസ്എഫ് പുറത്തിറക്കിയ പഠനാര്&#x200d;ഹമായ റിപ്പോര്&#x200d;ട്ടിനെ അദ്ദേഹം അഭിനന്ദിച്ചു. സമൂഹത്തിനും പൊതു നന്മയ്ക്കും വേണ്ടിയുള്ള കാര്യങ്ങളില്&#x200d; ഇടപെടുമെന്ന് അദ്ദേഹം ഉറപ്പു നല്&#x200d;കി.എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ. അല്&#x200d;റെസിന്&#x200d; പഠന റിപ്പോര്&#x200d;ട്ട് കൈമാറി.<br />
ജില്ലാ ജനറല്&#x200d; സെക്രെട്ടറി ആരിഫ് പാലയൂര്&#x200d;, ഭാരവാഹികളായ മുഹമ്മദ് നഈം, ഷഫീക് ആസിം, സി.എ സല്&#x200d;മാന്&#x200d;, ഫഈസ് മുഹമ്മദ്, മൊയ്തീന്&#x200d; ഷാ, അബ്ദുള്&#x200d; ഹക്ക്, ബിലാല്&#x200d; സലിം, മുഹമ്മദ് സയീദ് എന്നിവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-study-report-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാശ്മീര്&#x200d; വിഭജന ബില്&#x200d;; പ്രമേയം കീറിയെറിഞ്ഞ് ഹൈബി ഈഡനും ടി.എന്&#x200d; പ്രതാപനും</title>
		<link>https://www.chandrikadaily.com/kashmir-bill-hybi-eden-and-tn-prathapan-protest.html</link>
					<comments>https://www.chandrikadaily.com/kashmir-bill-hybi-eden-and-tn-prathapan-protest.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 06 Aug 2019 06:30:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hybi eden mla]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[TN PRATHAPAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135476</guid>

					<description><![CDATA[കാശ്മീര്&#x200d; വിഭജന ബില്&#x200d; ലോക്‌സഭയില്&#x200d; പരിഗണിക്കമെന്ന പ്രമേയം കീറിയെറിഞ്ഞ് കോണ്&#x200d;ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്&#x200d; പ്രതാപനും. കഴിഞ്ഞ ദിവസമായിരുന്നു പ്രമേയം കീറിയെറിഞ്ഞത്. കാശ്മീര്&#x200d; വിഭജന ബില്&#x200d; ലോക്‌സഭയില്&#x200d; പരിഗണിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ കഴിഞ്ഞ ദിവസം ലോക്‌സഭയില്&#x200d; പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത്രപെട്ടെന്ന് പ്രമേയം അവതരിപ്പിച്ചതിനെ പ്രതിപക്ഷം എതിര്&#x200d;ത്തിരുന്നു. അതിന് ശേഷമുള്ള പ്രതിഷേധമായാണ് പ്രമേയം കീറിയെറിഞ്ഞത്. പ്രമേയം കീറിയെറിഞ്ഞ നടപടിക്ക് സ്പീക്കര്&#x200d; കോണ്&#x200d;ഗ്രസ് എംപിമാരെ ശാസിച്ചു. എന്നാല്&#x200d; ജമ്മു കശ്മീര്&#x200d; ബില്ലുകള്&#x200d; ലോക്‌സഭയില്&#x200d; അവതരിപ്പിച്ചു. ബില്ല് അവതരണത്തിനിടെ ലോക്‌സഭയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കാശ്മീര്&#x200d; വിഭജന ബില്&#x200d; ലോക്‌സഭയില്&#x200d; പരിഗണിക്കമെന്ന പ്രമേയം കീറിയെറിഞ്ഞ് കോണ്&#x200d;ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്&#x200d; പ്രതാപനും. കഴിഞ്ഞ ദിവസമായിരുന്നു പ്രമേയം കീറിയെറിഞ്ഞത്. </p>



<p>കാശ്മീര്&#x200d; വിഭജന ബില്&#x200d; ലോക്‌സഭയില്&#x200d; പരിഗണിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ കഴിഞ്ഞ ദിവസം ലോക്‌സഭയില്&#x200d; പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത്രപെട്ടെന്ന് പ്രമേയം അവതരിപ്പിച്ചതിനെ പ്രതിപക്ഷം എതിര്&#x200d;ത്തിരുന്നു. അതിന് ശേഷമുള്ള പ്രതിഷേധമായാണ് പ്രമേയം കീറിയെറിഞ്ഞത്. പ്രമേയം കീറിയെറിഞ്ഞ നടപടിക്ക് സ്പീക്കര്&#x200d; കോണ്&#x200d;ഗ്രസ് എംപിമാരെ ശാസിച്ചു.  </p>



<p>എന്നാല്&#x200d; ജമ്മു കശ്മീര്&#x200d; ബില്ലുകള്&#x200d; ലോക്‌സഭയില്&#x200d; അവതരിപ്പിച്ചു. ബില്ല് അവതരണത്തിനിടെ ലോക്‌സഭയില്&#x200d; ബഹളമുണ്ടായി. നിയമം ലംഘിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് കോണ്&#x200d;ഗ്രസ് പറഞ്ഞു. കോണ്&#x200d;ഗ്രസ്, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, ഡിഎംകെ, ജെഡിയു, ഇടത് പാര്&#x200d;ട്ടികള്&#x200d; തുടങ്ങിവരാണ് ബില്ലിനെ എതിര്&#x200d;ക്കുന്നത്. എന്നാല്&#x200d; കാശ്മീരില്&#x200d; ജമ്മു സര്&#x200d;വകലാശാലയടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d; ഇന്നും പ്രവര്&#x200d;ത്തിക്കില്ല. നിരോധനാജ്ഞ തുടരുകയാണ്.</p>



<p>അതിനിടെ, പാക്കിസ്ഥാന്&#x200d; പാര്&#x200d;ലമെന്റിന്റെ സംയുക്ത സമ്മേളനവും ഇന്നു ചേരുന്നുണ്ട്. കശ്മീരില്&#x200d; ഇന്ത്യ നടത്തിയ ഇടപെടലിനെ പാക്കിസ്ഥാന്&#x200d; ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-bill-hybi-eden-and-tn-prathapan-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊതുചടങ്ങുകളില്&#x200d; ഇനിമൊമെന്റോകളോ ബൊക്കകളോ വേണ്ട, പുസ്തകങ്ങള്&#x200d; മതി; വേറിട്ട തീരുമാനവുമായി ടി.എന്&#x200d; പ്രതാപന്&#x200d;</title>
		<link>https://www.chandrikadaily.com/tn-prathapan-fb-post.html</link>
					<comments>https://www.chandrikadaily.com/tn-prathapan-fb-post.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 23 Jun 2019 03:00:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[TN PRATHAPAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130867</guid>

					<description><![CDATA[തൃശൂര്&#x200d;: സമൂഹത്തില്&#x200d; വായനയുടെ സംസ്‌കാരം വളര്&#x200d;ത്താന്&#x200d; വേറിട്ട തീരുമാനത്തില്&#x200d; എത്തിയിരിക്കുകയാണ് തൃശൂര്&#x200d; ലോക്‌സഭാ മണ്ഡലത്തില്&#x200d; നിന്നുള്ള എം.പിയായ ടി.എന്&#x200d; പ്രതാപന്&#x200d;. പൊതുചടങ്ങുകളില്&#x200d; പൂച്ചെണ്ടുകള്&#x200d;ക്കും ബൊക്കകള്&#x200d;ക്കും പകരം ഇനി തനിക്ക് പുസ്തകങ്ങള്&#x200d; തന്നാല്&#x200d; മതിയെന്ന് എം.പി ഫെയ്‌സ്ബുക് കുറിപ്പിലൂടെ അറിയിച്ചു. ഈ പുസ്തകങ്ങള്&#x200d; എല്ലാം തന്റെ ഗ്രാമത്തിലെ വായനശാലയിലേക്ക് സമര്&#x200d;പ്പിക്കാനന്&#x200d; തീരുമാനിച്ച കാര്യവും കുറിപ്പില്&#x200d; പറയുന്നുണ്ട്. ഫെയ്‌സ്ബുക് കുറിപ്പ്: പാര്&#x200d;ലമെന്റ് അംഗമെന്ന നിലയില്&#x200d; ഞാന്&#x200d; പങ്കെടുക്കുന്ന പൊതുസ്വകാര്യ ചടങ്ങുകളില്&#x200d; നിന്ന് മോമെന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ട എന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>തൃശൂര്&#x200d;: സമൂഹത്തില്&#x200d; വായനയുടെ സംസ്‌കാരം വളര്&#x200d;ത്താന്&#x200d; വേറിട്ട തീരുമാനത്തില്&#x200d; എത്തിയിരിക്കുകയാണ് തൃശൂര്&#x200d; ലോക്‌സഭാ മണ്ഡലത്തില്&#x200d; നിന്നുള്ള എം.പിയായ ടി.എന്&#x200d; പ്രതാപന്&#x200d;. പൊതുചടങ്ങുകളില്&#x200d; പൂച്ചെണ്ടുകള്&#x200d;ക്കും ബൊക്കകള്&#x200d;ക്കും പകരം ഇനി തനിക്ക് പുസ്തകങ്ങള്&#x200d; തന്നാല്&#x200d; മതിയെന്ന് എം.പി ഫെയ്‌സ്ബുക് കുറിപ്പിലൂടെ അറിയിച്ചു. ഈ പുസ്തകങ്ങള്&#x200d; എല്ലാം തന്റെ ഗ്രാമത്തിലെ വായനശാലയിലേക്ക് സമര്&#x200d;പ്പിക്കാനന്&#x200d; തീരുമാനിച്ച കാര്യവും കുറിപ്പില്&#x200d; പറയുന്നുണ്ട്. </p>



<p>ഫെയ്‌സ്ബുക് കുറിപ്പ്: <br> പാര്&#x200d;ലമെന്റ് അംഗമെന്ന നിലയില്&#x200d; ഞാന്&#x200d; പങ്കെടുക്കുന്ന പൊതുസ്വകാര്യ ചടങ്ങുകളില്&#x200d; നിന്ന് മോമെന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. പകരം, സ്‌നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാല്&#x200d; മതി. വളരെ കുറഞ്ഞ സമയം മാത്രം &#8216;ആയുസ്സുള്ള&#8217; പൂച്ചെണ്ടുകള്&#x200d;ക്കും മറ്റുമായി ചിലവാക്കുന്ന പണമുണ്ടെങ്കില്&#x200d; ഏതുകാലത്തും ശാശ്വതമായി നിലനില്&#x200d;ക്കുന്ന അറിവിന്റെ ഒരു വസന്തം നമുക്ക് പങ്കുവെക്കാമല്ലോ? അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്‌കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നും.<br> ഈ അഞ്ചു വര്&#x200d;ഷക്കാലത്തിനിടക്ക് ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സമാഹരിച്ച് എന്റെ ജന്മഗ്രാമമായ തളിക്കുളത്ത് നേരത്തേ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദര്&#x200d;ശിനി സ്മാരക സമിതിക്ക് കീഴില്&#x200d; പൊതുസമൂഹത്തിന് ഉപകാരപ്പെടും വിധത്തില്&#x200d; ഒരു വായനശാല ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായനയുടെ ഒരു ഉദാത്ത സംസ്‌കാരം നമുക്ക് വളര്&#x200d;ത്താം.</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tn-prathapan-fb-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂരില്&#x200d; യു.ഡി.എഫ് തരംഗം; 25000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ടി.എന്&#x200d; പ്രതാപന്&#x200d;</title>
		<link>https://www.chandrikadaily.com/thrissur-udf-win-tn-prathapan-news.html</link>
					<comments>https://www.chandrikadaily.com/thrissur-udf-win-tn-prathapan-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 May 2019 05:29:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[suresh gopi]]></category>
		<category><![CDATA[TN PRATHAPAN]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127263</guid>

					<description><![CDATA[തൃശൂര്&#x200d;: തൃശൂരില്&#x200d; യു.ഡി.എഫ് വിജയിക്കുമെന്ന് കോണ്&#x200d;ഗ്രസ് നേതാവ് ടി.എന്&#x200d; പ്രതാപന്&#x200d;. മറിച്ചുള്ള പ്രചാരണങ്ങള്&#x200d; തെറ്റാണെന്നും പ്രതാപന്&#x200d; പറഞ്ഞു. 25000 വോട്ടിന് മിനിമം തൃശൂരില്&#x200d; വിജയിക്കും. പറയാത്ത കാര്യങ്ങള്&#x200d; മാധ്യമങ്ങള്&#x200d; വളച്ചൊടിക്കുകയായിരുന്നുവെന്നും തന്നോട് അതിനെപ്പറ്റി മാധ്യമങ്ങളാരും ചോദിച്ചില്ലെന്നും പ്രതാപന്&#x200d; പറഞ്ഞു. തൃശൂരില്&#x200d; വിജയം ഉറപ്പില്ലെന്ന പരാമര്&#x200d;ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാര്&#x200d;ത്ത അടിസ്ഥാന രഹിതമാണ്. അത് നിഷേധിക്കുകയാണ്. കെ.പി.സി.സി യോഗത്തില്&#x200d; എല്ലാം പൊസിറ്റീവായ കാര്യങ്ങളാണ് ചര്&#x200d;ച്ച ചെയ്തത്. തൃശൂരില്&#x200d; 100 ശതമാനവും യു.ഡി.എഫ് ജയിക്കുന്ന മണ്ഡലമാണ്. ആരും പ്രതീക്ഷിക്കാത്ത വലിയ [&#8230;]]]></description>
										<content:encoded><![CDATA[
<p>തൃശൂര്&#x200d;: തൃശൂരില്&#x200d; യു.ഡി.എഫ് വിജയിക്കുമെന്ന് കോണ്&#x200d;ഗ്രസ് നേതാവ് ടി.എന്&#x200d; പ്രതാപന്&#x200d;. മറിച്ചുള്ള പ്രചാരണങ്ങള്&#x200d; തെറ്റാണെന്നും പ്രതാപന്&#x200d; പറഞ്ഞു. 25000 വോട്ടിന് മിനിമം തൃശൂരില്&#x200d; വിജയിക്കും. പറയാത്ത കാര്യങ്ങള്&#x200d; മാധ്യമങ്ങള്&#x200d; വളച്ചൊടിക്കുകയായിരുന്നുവെന്നും തന്നോട് അതിനെപ്പറ്റി മാധ്യമങ്ങളാരും ചോദിച്ചില്ലെന്നും പ്രതാപന്&#x200d; പറഞ്ഞു. തൃശൂരില്&#x200d; വിജയം ഉറപ്പില്ലെന്ന പരാമര്&#x200d;ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. </p>



<p>വാര്&#x200d;ത്ത അടിസ്ഥാന രഹിതമാണ്. അത് നിഷേധിക്കുകയാണ്. കെ.പി.സി.സി യോഗത്തില്&#x200d; എല്ലാം പൊസിറ്റീവായ കാര്യങ്ങളാണ് ചര്&#x200d;ച്ച ചെയ്തത്. തൃശൂരില്&#x200d; 100 ശതമാനവും യു.ഡി.എഫ് ജയിക്കുന്ന മണ്ഡലമാണ്. ആരും പ്രതീക്ഷിക്കാത്ത വലിയ ഭൂരിപക്ഷമുണ്ടാവും. ബാക്കി കാര്യങ്ങള്&#x200d; 23-ാം തിയ്യതി ബോധ്യപ്പെടും. തൃശൂരില്&#x200d; യു.ഡി.എഫ് തരംഗമുണ്ടാവും. സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ണ്ണയിച്ചതിനു ശേഷമാണ് എന്&#x200d;.ഡി.എ സ്ഥാനാര്&#x200d;ത്ഥിയായി സുരേഷ്‌ഗോപി എത്തുന്നത്. ഇന്ത്യയില്&#x200d; മതേതര സര്&#x200d;ക്കാര്&#x200d; വേണമെന്ന് ആഗ്രഹമുള്ളവര്&#x200d; കോണ്&#x200d;ഗ്രസിന് വോട്ടുചെയ്യും. എല്&#x200d;.ഡി.എഫ് രണ്ടാം സ്ഥാനത്ത് വരും. ബി.ജെ.പി മൂന്നാം സ്ഥാനത്തേ എത്തൂവെന്നും ടി.എന്&#x200d; പ്രതാപന്&#x200d; പറഞ്ഞു.  </p>



<p>ആലത്തൂര്&#x200d; മണ്ഡലം കോണ്&#x200d;ഗ്രസ് തിരിച്ചുപിടിക്കും. മികച്ച സ്ഥാനാര്&#x200d;ത്ഥിയാണ് ആലത്തൂരില്&#x200d;. ചാലക്കൂടിയില്&#x200d; ബെന്നിബെഹനാന്&#x200d; വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ദേശീയ രാഷ്ട്രീയത്തില്&#x200d; കോണ്&#x200d;ഗ്രസ്സിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thrissur-udf-win-tn-prathapan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതാപം തിരിച്ചുപിടിക്കാന്&#x200d; തൃശൂര്&#x200d;</title>
		<link>https://www.chandrikadaily.com/tn-prathapan.html</link>
					<comments>https://www.chandrikadaily.com/tn-prathapan.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 21 Mar 2019 04:11:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Thrissur]]></category>
		<category><![CDATA[TN PRATHAPAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121798</guid>

					<description><![CDATA[കെ.എ മുരളീധരന്&#x200d; യു.ഡി.എഫും എല്&#x200d;.ഡി.എഫും മാറി മാറി ജയിച്ചിട്ടുണ്ടെങ്കിലും തൃശൂര്&#x200d; അടിസ്ഥാനപരമായി യുഡി.എഫിനോട് ചേര്&#x200d;ന്നു നില്&#x200d;ക്കുന്ന മണ്ഡലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്&#x200d; ഇടംവലം നോക്കാതെ വമ്പന്മാരെ വാഴ്ത്തുകയും വീഴ്ത്തുകയും ചെയ്ത പാരമ്പര്യമാണ് തൃശൂരിനുള്ളത്. ഗുരുവായൂര്&#x200d;, മണലൂര്&#x200d;, ഒല്ലൂര്&#x200d;, തൃശൂര്&#x200d;, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങള്&#x200d; ഉള്&#x200d;പ്പെടുന്നതാണ് തൃശൂര്&#x200d; ലോക്സഭ മണ്ഡലം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; മുഴുവന്&#x200d; മണ്ഡലങ്ങളും എല്&#x200d;.ഡി.എഫിനാണ് ലഭിച്ചതെങ്കിലും മാറ്റത്തിനായി കൊതിക്കുകയാണ് തൃശൂര്&#x200d; എന്നതാണ് വര്&#x200d;ത്തമാനകാല യാഥാര്&#x200d;ത്ഥ്യം. കഴിഞ്ഞ തവണ 38,277 വോട്ട് ഭൂരിപക്ഷത്തിലാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<h6>കെ.എ മുരളീധരന്&#x200d;</h6>



<p>യു.ഡി.എഫും എല്&#x200d;.ഡി.എഫും മാറി മാറി ജയിച്ചിട്ടുണ്ടെങ്കിലും തൃശൂര്&#x200d; അടിസ്ഥാനപരമായി യുഡി.എഫിനോട് ചേര്&#x200d;ന്നു നില്&#x200d;ക്കുന്ന മണ്ഡലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്&#x200d; ഇടംവലം നോക്കാതെ വമ്പന്മാരെ വാഴ്ത്തുകയും വീഴ്ത്തുകയും ചെയ്ത പാരമ്പര്യമാണ് തൃശൂരിനുള്ളത്.  ഗുരുവായൂര്&#x200d;, മണലൂര്&#x200d;, ഒല്ലൂര്&#x200d;, തൃശൂര്&#x200d;, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങള്&#x200d; ഉള്&#x200d;പ്പെടുന്നതാണ് തൃശൂര്&#x200d; ലോക്സഭ മണ്ഡലം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; മുഴുവന്&#x200d; മണ്ഡലങ്ങളും എല്&#x200d;.ഡി.എഫിനാണ് ലഭിച്ചതെങ്കിലും മാറ്റത്തിനായി  കൊതിക്കുകയാണ് തൃശൂര്&#x200d; എന്നതാണ് വര്&#x200d;ത്തമാനകാല യാഥാര്&#x200d;ത്ഥ്യം.  കഴിഞ്ഞ തവണ 38,277 വോട്ട് ഭൂരിപക്ഷത്തിലാണ് അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറികൂടിയായിരുന്ന സി എന്&#x200d; ജയദേവന്&#x200d; ലോക്സഭയിലെത്തിയത്. എന്നാല്&#x200d;  ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയില്&#x200d; തന്നെയാണ് യു.ഡി.എഫ് കേന്ദ്രങ്ങള്&#x200d;. ജില്ലാ കോണ്&#x200d;ഗ്രസ് നേതൃത്വത്തിന്റെ ചുക്കാന്&#x200d; വഹിച്ച് നല്ല പരിചയമുള്ള കോണ്&#x200d;ഗ്രസിന്റെ ഹരിതപ്രതീകം കൂടിയായ ചുറുചുറുക്കുള്ള ടി.എന്&#x200d; പ്രതാപനെയാണ് യു.ഡി.എഫ് മണ്ഡലം പിടിക്കാന്&#x200d; രംഗത്തിറക്കിയിരിക്കുന്നത്.<br>
പാര്&#x200d;ലമെന്റ് ജനാധിപത്യത്തില്&#x200d; തൃശൂര്&#x200d; ഹരിശ്രീ കുറിച്ചത് സാക്ഷാല്&#x200d; ജോസഫ് മുണ്ടശ്ശേരിയെ മലര്&#x200d;ത്തിയടിച്ചാണ്. 1951ല്&#x200d; സി.പി.ഐ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ മുണ്ടശ്ശേരിയെ തോല്&#x200d;പിച്ചത് കോണ്&#x200d;ഗ്രസിലെ ഈയ്യുണ്ണി ചാലക്കയായിരുന്നു.  40.66 ശതമാനം വോട്ടുകളും കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥിക്ക് ലഭിച്ചപ്പോള്&#x200d; 32.60 ശതമാനം മാത്രമാണ് മുണ്ടശ്ശേരിക്കു ലഭിച്ചത്. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന്  തൃശൂര്&#x200d; മണ്ഡലം. മണ്ഡലത്തിലെ ആദ്യ ജയം കോണ്&#x200d;ഗ്രസിനായിരുന്നെങ്കില്&#x200d; ഐക്യ കേരളം രൂപീകരിച്ചതോടെ കഥ മാറി. തുടര്&#x200d;ച്ചയായി അഞ്ചു തവണയാണ് സി.പി.ഐ പ്രതിനിധികള്&#x200d; പാര്&#x200d;ലമെന്റിലെത്തിയത്. 1957ല്&#x200d; കോണ്&#x200d;ഗ്രസിന്റെ ബാലകൃഷ്ണ മാരാരെ തോല്&#x200d;പ്പിച്ച് സി.പി.ഐ അക്കൗണ്ട്തുറന്നു. കൃഷ്ണനാണ് അന്ന് സി.പി.ഐക്കു വേണ്ടി പടനയിച്ചത്. 62ലും കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ വിഭജനത്തിന് ശേഷം നടന്ന 67 ലെ തെരഞ്ഞെടുപ്പിലും സി.പി.ഐ പ്രതിനിധി പാര്&#x200d;ലമെന്റിലെത്തി. 67ല്&#x200d; സി.പി.എം ഉള്&#x200d;പ്പെട്ട സപ്തകക്ഷി മുന്നണി രൂപീകരിച്ചാണ് കോണ്&#x200d;ഗ്രസിനെ സി.പി.ഐ തോല്&#x200d;പ്പിച്ചത്. എന്നാല്&#x200d; 71ല്&#x200d; എതിര്&#x200d;പക്ഷത്തായിരുന്ന കോണ്&#x200d;ഗ്രസിനൊപ്പം ചേര്&#x200d;ന്നായിരുന്നു സി.പി.ഐയുടെ മത്സരം. സി.പി.എമ്മിലെ കെ.പി അരവിന്ദാക്ഷനായിരുന്നു മുഖ്യ എതിരാളി. 77ലും കോണ്&#x200d;ഗ്രസ് പാളയത്തില്&#x200d; നിന്നായിരുന്നു സി.പി.ഐയുടെ വിജയം. മുഖ്യ എതിരാളി സി.പി.എം തന്നെ. എന്നാല്&#x200d; കോണ്&#x200d;ഗ്രസ് പാളയമുപേക്ഷിച്ച സി.പി.ഐ 80ല്&#x200d; സി.പി.എമ്മിനൊപ്പം ചേര്&#x200d;ന്ന് കോണ്&#x200d;ഗ്രസിനെ പരാജയപ്പെടുത്തി. കെ.എ രാജനെയാണ് അന്നു മണ്ഡലം തുണച്ചത്.  നാല് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് കൃത്യമായി പ്രതികാരം വീട്ടി. 39 ശതമാനമായിരുന്ന വോട്ട് 51.92 ശതമാനമായി ഉയര്&#x200d;ത്തി പി.എ ആന്റണി ജയിച്ചു കയറി. <br>
89ല്&#x200d; സി.പി.ഐയുടെ മീനാക്ഷി തമ്പാനെ പരാജയപ്പെടുത്തി കോണ്&#x200d;ഗ്രസിലെ പി.എ ആന്റണി വീണ്ടും പാര്&#x200d;ലമെന്റിലെത്തി. 91ല്&#x200d; നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്&#x200d; പി.സി ചാക്കോയായിരുന്നു കോണ്&#x200d;ഗ്രസിന്റെ സ്ഥാനാര്&#x200d;ഥി. സി.പി.ഐക്ക് വേണ്ടി പോരിനിറങ്ങിയത് കെ.പി രാജേന്ദ്രനും. മത്സരഫലം വന്നപ്പോള്&#x200d; വിജയം ചാക്കോക്കൊപ്പമായിരുന്നു.  എന്നാല്&#x200d; പിന്നീട് കെ. കരുണാകരന് കാലിടറി. സി.പി.ഐയിലെ വി.വി രാഘവനെയാണ് അന്ന് മണ്ഡലം തുണച്ചത്.  98ല്&#x200d; സീറ്റ് തിരിച്ചുപിടിക്കാനിറങ്ങിയ മകന്&#x200d; കെ മുരളീധരനേയും മണ്ഡലം തുണച്ചില്ല.  വി.വി രാഘവനോട് മുരളീധരന്&#x200d; നിസാര വോട്ടിന് തോറ്റു. കൃത്യം ഒരു വര്&#x200d;ഷത്തിനു ശേഷം നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് എ.സി ജോസിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. 2004ല്&#x200d; മണ്ഡലം വീണ്ടും കോണ്&#x200d;ഗ്രസിനു നഷ്ടമായി. സി.പി. ഐയിലെ സി.കെ ചന്ദ്രപ്പനൊപ്പമായിരുന്നു വിജയം. 2009ല്&#x200d; പി.സി ചാക്കോയിലൂടെ മണ്ഡലം വീണ്ടും കോണ്&#x200d;ഗ്രസിന്റെ അക്കൗണ്ടിലെത്തി. 2014ല്&#x200d; ചാലക്കുടിയിലേക്ക് മാറിയ പി.സി ചാക്കോക്ക് പകരം ചാലക്കുടിയിലെ എം.പിയായ കെ.പി ധനാപലന്&#x200d; തൃശൂരില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിയായെത്തി. എന്നാല്&#x200d; വിജയം സി.എന്&#x200d; ജയദേവനായിരുന്നു. സി.പി.ഐക്ക് രാജ്യത്തു ലഭിച്ച ഏക മണ്ഡലമായിരുന്നു തൃശൂരിലേത്. <br>
എന്നാല്&#x200d; വികസന കാര്യത്തില്&#x200d; വന്&#x200d; പരാജയമായ സി.എന്&#x200d; ജയദേവന് വീണ്ടുമൊരു അവസരം നല്&#x200d;കാതെ ജനയുഗം പത്രാധിപരും മുന്&#x200d; ഒല്ലൂര്&#x200d; എം.എല്&#x200d;.എയുമായ രാജാജി മാത്യു തോമസ് ആണ് ഇക്കുറി സി.പി.ഐ സ്ഥാനാര്&#x200d;ത്ഥിയാക്കിയത്. ഇതില്&#x200d; നിലവിലെ സി.എന്&#x200d; ജയദേവനെ അനുകൂലിക്കുന്നവര്&#x200d; വലിയ പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് വികസന നായകനെന്ന് എതിരാളികള്&#x200d;പോലും സമ്മതിക്കുന്ന ടി.എന്&#x200d; പ്രതാപന്&#x200d; തൃശൂരില്&#x200d; സ്ഥാനാര്&#x200d;ത്ഥിയായി എത്തുന്നത്. തൃശൂര്&#x200d;. മണ്ഡലത്തില്&#x200d; ബി.ഡി.ജെ.എസ് നേതാവ് തുഷാര്&#x200d; വെള്ളാപ്പള്ളി എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥിയാകുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. എന്നാല്&#x200d; ജില്ലയില്&#x200d; വലിയ സ്വാധീനമില്ലാത്ത ബി.ജെ.പിക്കോ ബി.ഡി. ജെ.എസിനോ യാതൊരു ചലനവുമുണ്ടാക്കാന്&#x200d; കഴിയാത്ത സ്ഥിതിയാണ്.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tn-prathapan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പ്രതാപന്&#x200d; ഉജ്ജ്വല മാതൃക&#8217;; പ്രശംസ ചൊരിഞ്ഞ് മമ്മൂട്ടി</title>
		<link>https://www.chandrikadaily.com/mammootty-about-tn-prathapan-candidate-news.html</link>
					<comments>https://www.chandrikadaily.com/mammootty-about-tn-prathapan-candidate-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Mar 2019 05:10:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor mammootty]]></category>
		<category><![CDATA[loksabha election 2019]]></category>
		<category><![CDATA[TN PRATHAPAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121707</guid>

					<description><![CDATA[തൃശൂര്&#x200d;: ടി.എന്&#x200d; പ്രതാപന്&#x200d; കേവലം ഒരു രാഷ്ട്രീയ പ്രവര്&#x200d;ത്തകനല്ല, സാമൂഹിക ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും നിസ്വാര്&#x200d;ത്ഥ സേവനത്തിന്റെ ഉജ്വല മാതൃകയുമാണെന്ന് നടന്&#x200d; മമ്മൂട്ടി. തൃശൂര്&#x200d; ലോക്‌സഭാ യു ഡി എഫ് സ്ഥാനാര്&#x200d;ത്ഥി ടി.എന്&#x200d; പ്രതാപന്റെ സോഷ്യല്&#x200d; മീഡിയ കാമ്പയിന്&#x200d; ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി. നന്&#x200d;മ നിറഞ്ഞ മനസ്സിനുടമയായ പ്രതാപന്&#x200d; തീര്&#x200d;ത്തും സെക്കുലര്&#x200d; ആണ്. അതിനാല്&#x200d; തന്നെ പ്രതാപന്&#x200d; തന്റെ ആത്മ സുഹൃത്താണ്. വ്യക്തിപരമായി ഏറെ കാലത്തെ അടുപ്പമുള്ളയാളാണ്. പ്രതാപന്&#x200d; ജയിക്കണം.അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ പിന്തുണയും [&#8230;]]]></description>
										<content:encoded><![CDATA[
<p>തൃശൂര്&#x200d;: ടി.എന്&#x200d; പ്രതാപന്&#x200d; കേവലം ഒരു രാഷ്ട്രീയ പ്രവര്&#x200d;ത്തകനല്ല, സാമൂഹിക ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും നിസ്വാര്&#x200d;ത്ഥ സേവനത്തിന്റെ ഉജ്വല മാതൃകയുമാണെന്ന് നടന്&#x200d; മമ്മൂട്ടി. തൃശൂര്&#x200d; ലോക്‌സഭാ യു ഡി എഫ് സ്ഥാനാര്&#x200d;ത്ഥി ടി.എന്&#x200d; പ്രതാപന്റെ സോഷ്യല്&#x200d; മീഡിയ കാമ്പയിന്&#x200d; ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി. </p>



<p>നന്&#x200d;മ നിറഞ്ഞ മനസ്സിനുടമയായ പ്രതാപന്&#x200d; തീര്&#x200d;ത്തും സെക്കുലര്&#x200d; ആണ്. അതിനാല്&#x200d; തന്നെ പ്രതാപന്&#x200d; തന്റെ ആത്മ സുഹൃത്താണ്. വ്യക്തിപരമായി ഏറെ കാലത്തെ അടുപ്പമുള്ളയാളാണ്. പ്രതാപന്&#x200d; ജയിക്കണം.അത് കാലഘട്ടത്തിന്റെ ആവശ്യമാണ്.  എല്ലാ പിന്തുണയും പ്രതാപനൊപ്പമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. യു ഡി എഫ് നേതാക്കളായ സി.എ മുഹമ്മദ് റഷീദ്, എ.പ്രസാദ്, രവി താണിക്കല്&#x200d;, വിജയ് ഹരി എന്നിവര്&#x200d; സന്നിഹിതരായിരുന്നു. </p>



<p>കഴിഞ്ഞതവണ നഷ്ടപ്പെട്ട തൃശ്ശൂര്&#x200d; മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്&#x200d;ഗ്രസ് ജനകീയനായ പ്രതാപനെ രംഗത്തിറക്കിയത്. കെ.എസ്.യുവിലൂടെ രാഷ്ടീയത്തില്&#x200d; പ്രവേശിച്ച അദ്ദേഹം നിലവില്&#x200d; ഫിഷറീസ് കടാശ്വാസ കമ്മീഷന്&#x200d; അംഗവും മത്സ്യതൊഴിലാളി കോണ്&#x200d;ഗ്രസിന്റെ അഖിലേന്ത്യാ ചെയര്&#x200d;മാനും തൃശ്ശൂര്&#x200d; ഡിസിസി അധ്യക്ഷനുമാണ്. 2001ലും 2006ലും നാട്ടികയില്&#x200d; നിന്നും 2011 ല്&#x200d; കൊടുങ്ങല്ലൂരില്&#x200d; നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mammootty-about-tn-prathapan-candidate-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തേറമ്പിലിന് ബി.ജെ.പിയിലേക്ക് ക്ഷണമെന്ന പ്രചാരണം&#8217;; ബി.ജെ.പിക്ക് മറുപടിയുമായി ടി.എന്&#x200d; പ്രതാപന്&#x200d;</title>
		<link>https://www.chandrikadaily.com/tn-prathapan-about-therampil-ramakrishnan-bjp-invite-news.html</link>
					<comments>https://www.chandrikadaily.com/tn-prathapan-about-therampil-ramakrishnan-bjp-invite-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Sep 2018 04:59:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kpcc]]></category>
		<category><![CDATA[THERAMBIL RAMAKRISHNAN MLA]]></category>
		<category><![CDATA[TN PRATHAPAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104955</guid>

					<description><![CDATA[തൃശൂര്&#x200d;: മുന്&#x200d; സ്പീക്കറും കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എയുമായിരുന്ന തേറമ്പില്&#x200d; രാമകൃഷ്ണന്&#x200d; ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണത്തില്&#x200d; ബി.ജെ.പിക്ക് മറുപടിയുമായി തൃശൂര്&#x200d; ഡി.സി.സി പ്രസിഡന്റും മുന്&#x200d; എം.എല്&#x200d;.എയുമായിരുന്ന ടി.എന്&#x200d; പ്രതാപന്&#x200d; രംഗത്ത്. തേറമ്പിലിനെ സ്വപ്‌നം കണ്ട് ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പിനിറങ്ങേണ്ടെന്ന് പ്രതാപന്&#x200d; പറഞ്ഞു. തേറമ്പിലിനെ തൃശൂരില്&#x200d; മത്സരിപ്പിക്കാന്&#x200d; ബി.ജെ.പി ലക്ഷ്യമിടുന്നുണ്ടെന്ന വാര്&#x200d;ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തേറമ്പിലിനെ കണ്ട്് തെരഞ്ഞെടുപ്പിന് ഇറങ്ങേണ്ട. കോണ്&#x200d;ഗ്രസിന്റെ മുതിര്&#x200d;ന്ന നേതാവിനെ കണ്ട് ബി.ജെ.പി മോഹിക്കേണ്ടെന്നും ടി.എന്&#x200d; പ്രതാപന്&#x200d; പറഞ്ഞു. കഴിഞ്ഞ ദിവസം പ്രചാരണത്തോട് തേറമ്പില്&#x200d; രാമകൃഷ്ണനും പ്രതികരിച്ചിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: മുന്&#x200d; സ്പീക്കറും കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എയുമായിരുന്ന തേറമ്പില്&#x200d; രാമകൃഷ്ണന്&#x200d; ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണത്തില്&#x200d; ബി.ജെ.പിക്ക് മറുപടിയുമായി തൃശൂര്&#x200d; ഡി.സി.സി പ്രസിഡന്റും മുന്&#x200d; എം.എല്&#x200d;.എയുമായിരുന്ന ടി.എന്&#x200d; പ്രതാപന്&#x200d; രംഗത്ത്. തേറമ്പിലിനെ സ്വപ്‌നം കണ്ട് ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പിനിറങ്ങേണ്ടെന്ന് പ്രതാപന്&#x200d; പറഞ്ഞു. തേറമ്പിലിനെ തൃശൂരില്&#x200d; മത്സരിപ്പിക്കാന്&#x200d; ബി.ജെ.പി ലക്ഷ്യമിടുന്നുണ്ടെന്ന വാര്&#x200d;ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>തേറമ്പിലിനെ കണ്ട്് തെരഞ്ഞെടുപ്പിന് ഇറങ്ങേണ്ട. കോണ്&#x200d;ഗ്രസിന്റെ മുതിര്&#x200d;ന്ന നേതാവിനെ കണ്ട് ബി.ജെ.പി മോഹിക്കേണ്ടെന്നും ടി.എന്&#x200d; പ്രതാപന്&#x200d; പറഞ്ഞു. കഴിഞ്ഞ ദിവസം പ്രചാരണത്തോട് തേറമ്പില്&#x200d; രാമകൃഷ്ണനും പ്രതികരിച്ചിരുന്നു. അത്തരത്തിലൊരു സംഭവമേ ഇല്ലെന്ന് തേറമ്പില്&#x200d; രാമകൃഷ്ണന്&#x200d; പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലുള്&#x200d;പ്പെടെ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്നും തേറമ്പില്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ബി.ജെ.പിയില്&#x200d; ചേരുന്നുവെന്ന പ്രചാരണം തെറ്റാണ്. ആരുടേയോ ഭാവനയില്&#x200d; നിന്ന് വീണുപോയതാണ് അത്. അങ്ങനെയൊരു ചൂണ്ടയിലൊന്നും താന്&#x200d; വീണുപോകില്ലെന്നും തേറമ്പില്&#x200d; പറഞ്ഞു.</p>
<p>കോണ്&#x200d;ഗ്രസിലെ പ്രമുഖരെ ബി.ജെ.പി പാളയത്തില്&#x200d; എത്തിക്കാനുള്ള അമിത് ഷായുടെ നീക്കങ്ങളുടെ ഭാഗമായി തേറമ്പിലിനെ അമിത് ഷായുടെ ദൂതന്&#x200d;മാര്&#x200d; സന്ദര്&#x200d;ശിച്ചുവെന്നായിരുന്നു റിപ്പോര്&#x200d;ട്ട്. തൃശൂര്&#x200d; കേന്ദ്രീകരിച്ചുള്ള ഒരു ഓണ്&#x200d;ലൈന്&#x200d; വെബ്‌പോര്&#x200d;ട്ടലിലാണ് വാര്&#x200d;ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് സാമൂഹ്യമാധ്യമങ്ങളിലുള്&#x200d;പ്പെടെ ഇത് പ്രചരിക്കുകയായിരുന്നു.</p>
<p>തൃശൂര്&#x200d; ലോക്‌സഭ സീറ്റിലെ സ്ഥാനാര്&#x200d;ഥിത്വം, ജയിച്ചാല്&#x200d; കേന്ദ്രമന്ത്രി പദം, പരാജയപ്പെട്ടാല്&#x200d; ഗവര്&#x200d;ണര്&#x200d; പദവിയുമാണ് വാഗ്ദാനം നല്&#x200d;കിയിരിക്കുന്നതെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ബി.ജെ.പി ജില്ല നേതൃത്വത്തിലെ പ്രമുഖ നേതാക്കള്&#x200d; തേറമ്പിലിനെ പാര്&#x200d;ട്ടിയിലെത്തിക്കാന്&#x200d; ചരടുവലി തുടങ്ങിയതെന്നും കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയും നേതാക്കളെ റാഞ്ചാനുള്ള അമിത്ഷാ നരേന്ദ്ര മോദി നീക്കത്തിന് എല്ലാ വിധ പിന്തുണയും നല്&#x200d;കി രംഗത്തുണ്ടെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
<p>പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്&#x200d; നിന്നുള്ള പ്രാധാനനേതാക്കളെയും ഇവര്&#x200d; ലക്ഷ്യമിടുന്നതായും കോണ്&#x200d;ഗ്രസിലെ ഏറ്റവും ശക്തനായ മധ്യകേരളത്തിലെ ഒരു നേതാവിനെ അദ്ദേഹത്തിന്റെ ഗുജറാത്ത് വ്യവസായം വഴി ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tn-prathapan-about-therampil-ramakrishnan-bjp-invite-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
