tomb – Chandrika Daily https://www.chandrikadaily.com Thu, 20 Mar 2025 03:04:11 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg tomb – Chandrika Daily https://www.chandrikadaily.com 32 32 ഔറംഗസേബിന്റെ ശവകൂടീരവുമായി ബന്ധപ്പെട്ട സംഘര്‍ഷം; കാരണം വ്യക്തമല്ലെന്ന് ആഭ്യന്തര സഹമന്ത്രി; തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ https://www.chandrikadaily.com/clashes-over-aurangzebs-tomb-reason-unclear-says-minister-of-state-for-home-vhp-bajrang-dal-activists-arrested.html https://www.chandrikadaily.com/clashes-over-aurangzebs-tomb-reason-unclear-says-minister-of-state-for-home-vhp-bajrang-dal-activists-arrested.html#respond Thu, 20 Mar 2025 03:04:11 +0000 https://www.chandrikadaily.com/?p=334814 തിങ്കളാഴ്ച രാത്രി നാഗ്പൂരില്‍ ഓറംഗസേബ് ശവകുടീരത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന് കാരണക്കാരായ പ്രതകളെ അറസ്റ്റ് ചെയ്തു. എട്ട് വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കില്‍ മറ്റൊരു ബാബറി മസ്ജിദ് ആവര്‍ത്തിക്കുമെന്ന പ്രവര്‍ത്തകരുടെ ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘര്‍ഷമുണ്ടായത്.

അക്രമം അഴിച്ചുവിട്ട വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോട്വാലി പൊലീസില്‍ കീഴടങ്ങിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നാഗ്പൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു.

നാഗ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നുള്ള മഹാരാഷ്ട്ര പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങിയത്.

ഔറംഗസേബിന്റെ ശവകൂടിരം മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വി.എച്ച്.പി പ്രവര്‍ത്തകരുള്‍പ്പെടെ നടത്തിയ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു.

സംഘര്‍ഷത്തില്‍ പത്ത് കമാന്റോകള്‍ക്കും രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് ഫയര്‍മാന്‍മാര്‍ക്കുമാണ് പരിക്കേറ്റത്. ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നാണ് വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്. രണ്ട് ജെ.സി.ബികള്‍ ഉള്‍പ്പെടെ 40 വാഹനങ്ങളാണ് കലാപകാരികള്‍ കത്തിച്ചത്. സംഘര്‍ഷത്തില്‍ 50 ഓളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നാഗ്പൂരില്‍ നിലവില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സമാധാനപരമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ആര്‍.എസ്.എസിന്റെ ആസ്ഥാനത്തിന് സമീപമാണ് അക്രമം നടന്നത്. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും മറ്റ് വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.

ആക്രമണത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിറ്റ്‌നിസ് പാര്‍ക്ക്, മഹല്‍, മധ്യ നാഗ്പൂരിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.

സംഘര്‍ഷം ആസൂത്രിതമാണെന്ന് നേരത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയില്‍ പറഞ്ഞിരുന്നു. സംഘര്‍ഷത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 33 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഫഡ്‌നാവിസ് പറഞ്ഞു. ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

]]>
https://www.chandrikadaily.com/clashes-over-aurangzebs-tomb-reason-unclear-says-minister-of-state-for-home-vhp-bajrang-dal-activists-arrested.html/feed 0
ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ നടത്തിയ അക്രമം: ‘ഛാവ’ സിനിമയെ കുറ്റപ്പെടുത്തി ഫട്നാവിസ്, മുൻകൂട്ടി ആസൂത്രണം ചെയ്തത് https://www.chandrikadaily.com/violence-by-hindutva-organizations-demanding-demolition-of-aurangzebs-tomb-fadnavis-blames-chava-movie-premeditated.html https://www.chandrikadaily.com/violence-by-hindutva-organizations-demanding-demolition-of-aurangzebs-tomb-fadnavis-blames-chava-movie-premeditated.html#respond Tue, 18 Mar 2025 09:38:48 +0000 https://www.chandrikadaily.com/?p=334541 മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ അക്രമങ്ങളില്‍ വിക്കി കൗശലിന്റെ ‘ഛാവ’ സിനിയമയെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. കലാപവും സംഘര്‍ഷങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം മഹാരാഷ്ട്ര നിയമസഭയില്‍ പറഞ്ഞു.

പ്രത്യേക വിഭാഗത്തിന്റെ വീടുകളും സ്ഥാപനങ്ങളുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഇതിനു പിന്നില്‍ വലിയ ഗൂഡാലോചനയുണ്ട്. വിക്കി കൗശല്‍ നായകനായ, ഛത്രപതി സംഭാജി മഹാരാജിന്റെ കഥ പറയുന്ന ഛാവ സിനിമയാണ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചത്. ജനക്കൂട്ടം അക്രമത്തില്‍നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഹിന്ദുത്വ സംഘടനകള്‍ നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറിലും അക്രമത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്ത് ആന്റി റയട്ട് കമാന്‍ഡോസ്, രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, രണ്ട് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. പ്രദേശത്ത് വിവിധ സേനകളെ വിന്യസിച്ച അധികൃതര്‍ നാഗ്പൂരിലെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടെത്താന്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

ബി.എന്‍.എസ് സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി നാഗ്പുര്‍ പൊലീസ് കമീഷണര്‍ രവീന്ദര്‍ കുമാര്‍ സിംഗാള്‍ അറിയിച്ചു. കോട്വാലി, ഗണേഷ്‌പേട്ട്, തെഹ്‌സില്‍, ലക്കഡ്ഗഞ്ച്, പച്പവോലി, ശാന്തിനഗര്‍, സക്കര്‍ദാര, നന്ദന്‍വന്‍, ഇമാംവദ, യശോധരനഗര്‍, കപില്‍നഗര്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. മറ്റൊരറിയിപ്പ് വരുന്നതുവരെ നിയന്ത്രണം തുടരും. 17-ാം നൂറ്റാണ്ടിലെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്റെ പേര്.

സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
അക്രമ സംഭവത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും 300 വര്‍ഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നഗരത്തില്‍ ഇത്തരമൊരു അസ്വസ്ഥത എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

]]>
https://www.chandrikadaily.com/violence-by-hindutva-organizations-demanding-demolition-of-aurangzebs-tomb-fadnavis-blames-chava-movie-premeditated.html/feed 0
ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് സംഘർഷം: 50ലധികം പേർ അറസ്റ്റിൽ, നിരോധനാജ്ഞ തുടരുന്നു https://www.chandrikadaily.com/clashes-demanding-demolition-of-aurangzebs-tomb-more-than-50-arrested-prohibitory-order-continues.html https://www.chandrikadaily.com/clashes-demanding-demolition-of-aurangzebs-tomb-more-than-50-arrested-prohibitory-order-continues.html#respond Tue, 18 Mar 2025 05:13:07 +0000 https://www.chandrikadaily.com/?p=334468 മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരിൽ ഹിന്ദുത്വ സംഘടനകൾ നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ 50ലധികം  പേർ അറസ്റ്റിൽ. കല്ലേറിലും അക്രമത്തിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 10 ആന്‍റി റയട്ട് കമാൻഡോസ്, രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ എന്നിവർക്കും പരിക്കുണ്ട്. പ്രദേശത്ത് വിവിധ സേനകളെ വിന്യസിച്ച അധികൃതർ നാഗ്പൂരിലെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടെത്താൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

ബി.എൻ.എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയതായി നാഗ്പുർ പൊലീസ് കമീഷണർ രവീന്ദർ കുമാർ സിംഗാൾ അറിയിച്ചു. കോട്വാലി, ഗണേഷ്പേട്ട്, തെഹ്സിൽ, ലക്കഡ്ഗഞ്ച്, പച്പവോലി, ശാന്തിനഗർ, സക്കർദാര, നന്ദൻവൻ, ഇമാംവദ, യശോധരനഗർ, കപിൽനഗർ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. മറ്റൊരറിയിപ്പ് വരുന്നതുവരെ നിയന്ത്രണം തുടരും. 17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്‍റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്‍റെ പേര്.

അക്രമികൾ നാഗ്പൂരിൽനിന്നുള്ളവരല്ലെന്നും പുറത്തുനിന്നെത്തിയ ചിലരാണ് അക്രമം നടത്തിയതെന്നും മഹാരാഷ്ട്ര ന്യൂനപക്ഷ കമീഷൻ ചെയർമാൻ പ്യാരേ ഖാൻ പറഞ്ഞു. സമാധാനം പാലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ജനങ്ങളോട് ആവശ്യപ്പെട്ടു.

അക്രമ സംഭവത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും 300 വർഷത്തെ സാമുദായിക ഐക്യത്തിന്റെ ചരിത്രമുള്ള നഗരത്തിൽ ഇത്തരമൊരു അസ്വസ്ഥത എങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ചില രാഷ്ട്രീയ പാർട്ടികൾ സ്വന്തം നേട്ടങ്ങൾക്കായി മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മറാത്ത ചക്രവർത്തി ശിവജിയുടെ ജന്മദിനമായ തിങ്കളാഴ്ച ശിവജി ചൗക്കിൽ ശിവജി ഭക്തർ തടിച്ചുകൂടിയിരുന്നു. ഇതിനിടെ ചത്രപതി സംബാജിനഗറിലെ (ഔറംഗാബാദ്) ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും പ്രതിഷേധം നടത്തി. ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നുമാണ് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ഭീഷണി മുഴക്കി.

ഔറംഗസീബിന്റെ ശവകുടീരത്തിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. വൈകുന്നേരം ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും ഇത് കല്ലേറിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് നടന്ന അക്രമത്തിൽ നിരവധി വാഹനങ്ങൾക്ക് തീയിട്ടു. 40 വാഹനങ്ങൾ നശിപ്പിച്ചെന്നാണ് വിവരം.

]]>
https://www.chandrikadaily.com/clashes-demanding-demolition-of-aurangzebs-tomb-more-than-50-arrested-prohibitory-order-continues.html/feed 0
ഔറംഗസേബിന്റെ ശവകുടീരം ബുള്‍ഡോസ് ചെയ്യാന്‍ സമയമായി; വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ https://www.chandrikadaily.com/its-time-to-bulldoze-aurangzebs-tomb-bjp-mla-makes-hateful-remarks.html https://www.chandrikadaily.com/its-time-to-bulldoze-aurangzebs-tomb-bjp-mla-makes-hateful-remarks.html#respond Mon, 17 Mar 2025 14:38:01 +0000 https://www.chandrikadaily.com/?p=334404 മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം ബുള്‍ഡോസ് ചെയ്യാന്‍ ആഹ്വാനവുമായി ബി.ജെ.പി വിവാദ എം.എല്‍.എ ടി. രാജ സിങ്. എന്തിനാണ് ഇപ്പോഴും നമ്മുടെ രാജ്യത്ത് ഔറംഗസേബിനൊരു ശവകുടീരം, അതിന്റെ ആവശ്യം എന്താണ് എന്ന് ചോദിച്ചായിരുന്നു ശവകുടീരം പൊളിക്കാന്‍ എം.എല്‍.എ ആഹ്വാനം ചെയ്തത്. പൂനെയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പ്രസംഗത്തിനിടെ അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ ഛാവയെക്കുറിച്ചും എം.എല്‍.എ പ്രതിപാദിക്കുന്നുണ്ട്. ഛത്രപതി ശിവാജി മഹാരാജിന്റെ മൂത്തമകനായ ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഒരു മാസത്തോളം സംബാജി മഹാരാജാവിനെ ബന്ദിയാക്കി ഔറംഗസേബ് പീഡിപ്പിക്കുന്നതായി ചിത്രീകരിച്ചിരുന്നു.

‘ഛാവ എന്ന സിനിമയ്ക്ക് നന്ദി.  മഹാരാഷ്ട്രയിലെ എല്ലാ കുട്ടികള്‍ക്കും ഛത്രപതി സംബാജി മഹാരാജ് ആരാണെന്നും ഔറംഗസേബ് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ചു കൊന്നുവെന്നും ഇപ്പോള്‍ അറിയാം,’ രാജ സിങ് പറഞ്ഞു.

നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ ഔറംഗസേബ് ഉത്തരവിട്ടതായും ഹിന്ദു രാജാക്കന്മാര്‍ക്കെതിരെ യുദ്ധങ്ങള്‍ നടത്തിയിരുന്നതായും എം.എല്‍.എ ആരോപിക്കുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ ശവകുടീരം മഹാരാഷ്ട്രയുടെ മണ്ണില്‍ ഒരു കഠാര പോലെയാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി എം.എല്‍.എ ആയ തനിക്ക് ഇനി രാഷ്ട്രീയത്തില്‍ തുടരാന്‍ താത്പര്യമില്ലെന്നും തന്റെ ഏക ലക്ഷ്യം ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കുക എന്നതാണെന്നും രാജാ സിങ് വേദിയില്‍വെച്ച് പ്രഖ്യാപിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം ഔറംഗസേബിന്റെ ശവകുടീരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ  അറ്റകുറ്റപ്പണി നടത്തിയതിനേയും രാജ സിങ് ചോദ്യം ചെയ്തിരുന്നു.

നമ്മുടെ പൂര്‍വികരെ ഉപദ്രവിച്ച ഒരു സ്വേച്ഛാധിപതിയുടെ ശവകുടീരം പരിപാലിക്കുന്നതിനായി നികുതിദായകരുടെ പണം വിനിയോഗിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് രാജ സിങ് കത്തയച്ചിരുന്നു. അതേസമയം ശവകുടീരത്തിന് നേരെയുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവസ്‌ ഉത്തരവിട്ടിട്ടുണ്ട്.

]]>
https://www.chandrikadaily.com/its-time-to-bulldoze-aurangzebs-tomb-bjp-mla-makes-hateful-remarks.html/feed 0
ഔറംഗസേബിന്റെ ശവകുടീരം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണം: ബി.ജെ.പി വിവാദ എം.എല്‍.എ https://www.chandrikadaily.com/aurangzebs-tomb-should-be-bulldozed-controversial-bjp-mla.html https://www.chandrikadaily.com/aurangzebs-tomb-should-be-bulldozed-controversial-bjp-mla.html#respond Sat, 22 Feb 2025 02:10:09 +0000 https://www.chandrikadaily.com/?p=331015 മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്ന് ഗോഷാമഹലിൽ നിന്നുള്ള ബി.ജെ.പി വിവാദ എം.എൽ.എ രാജാ സിങ്. മഹാരാഷ്ട്രയിലെ പർഭാനിയിൽ പൊതുയോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് എം.എൽ.എയുടെ പ്രസ്താവന.

ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് മാറ്റേണ്ടത് മുഴുവൻ ഹിന്ദുക്കളുടെയും ആവശ്യമാണെന്ന് പറഞ്ഞ സിങ് ശവകുടീരം ഉടൻ തന്നെ തകർക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു.

‘മഹാരാഷ്ട്രയിൽ നിന്ന് ഔറംഗസേബിന്റെ പേര് തുടച്ചുമാറ്റുക. മറാത്താക്കാർക്കെതിരായ ഔറംഗസേബിന്റെ അതിക്രമങ്ങളുടെ കണക്ക് ബുൾഡോസർ ഉപയോഗിച്ച് പരിഹരിക്കണം. ഛത്രപതി സാംബാജിയോട് കാണിച്ച ക്രൂരതയ്ക്ക് ഔറംഗസേബിന്റെ ശവകുടീരം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി പകരം വീട്ടണം.

ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ സംബാജി മഹാരാജിനെ ആസ്പദമാക്കിയുള്ള ‘ഛാവ’ എന്ന സിനിമയിലൂടെയാണ് ഇന്ത്യ മുഴുവൻ ഔറംഗസേബിന്റെ ക്രൂരതയെക്കുറിച്ച് അറിയുന്നത്. എന്റെ സംഭാജിയെ പീഡിപ്പിച്ച ശേഷം ആരാണ് കൊന്നത്? നമ്മുടെ സംഭാജിനഗറിൽ ആ ഔറംഗസേബിന്റെ ശവകുടീരം ഇപ്പോഴും കേടുകൂടാതെയിരിക്കുന്നത് എന്തുകൊണ്ട്? ഔറംഗസേബിന്റെ ശവകുടീരം ഒരു ബുൾഡോസർ കൊണ്ട് ഇടിച്ച് തകർക്കണം. ഇപ്പോൾ ആ സമയമായി. മഹാരാഷ്ട്രയിലെ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള ഹിന്ദുക്കൾ ഔറംഗസേബിന്റെ ശവകുടീരം തകർക്കാൻ ആവശ്യപ്പെടണം,’ സിങ് പറഞ്ഞു.

ഔറംഗസേബിന്റെ ശവകുടീരത്തെക്കുറിച്ച് സംസാരിച്ചതിന് പുറമേ, ഔറംഗബാദ് വിമാനത്താവളത്തിന്റെ പേരിനെതിരെയും അദ്ദേഹം രോഷം പ്രകടിപ്പിച്ചു. ഔറംഗസേബിന്റെ ശവകുടീരം നിർമിച്ച സ്ഥലത്തിന്റെ പേര് മുമ്പ് ഔറംഗാബാദ് എന്നായിരുന്നു, പിന്നീട് അത് സംബാജിനഗർ എന്ന് മാറ്റി.

കഴിഞ്ഞ ദിവസം മറ്റൊരു ബി.ജെ.പി നേതാവ് കർണാടകയിൽ ഉത്തർപ്രദേശിലേത് പോലെ ബുൾഡോസർ നീതി കൊണ്ടുവരണമെന്ന വിദ്വേഷപ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഔറംഗസേബിന്റെ ശവകുടീരം ബുൾഡോസ് ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ എത്തിയിരിക്കുന്നത്.

‘കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്‌ലിങ്ങൾക്ക് ഹിന്ദുക്കൾക്ക് നേരെ കല്ലെറിയാൻ സൗജന്യ അനുമതി നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ ‘ബുൾഡോസർ’ ഭരണം കൊണ്ടുവരാൻ ഇവിടെ ആർക്കാണ് ധൈര്യം? മുഖ്യമന്ത്രി സിദ്ധരാമയ്യയിൽ നിന്നോ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയിൽ നിന്നോ നമുക്ക് അത് പ്രതീക്ഷിക്കാമോ? കർണാടകയിലും ഉത്തർപ്രദേശിലെ നിയമം വേണം,’ ബി.ജെ.പി നേതാവ് പ്രതാപ് സിംഹ പറഞ്ഞു.

]]>
https://www.chandrikadaily.com/aurangzebs-tomb-should-be-bulldozed-controversial-bjp-mla.html/feed 0
പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറ https://www.chandrikadaily.com/special-tomb-in-puthupally-church.html https://www.chandrikadaily.com/special-tomb-in-puthupally-church.html#respond Wed, 19 Jul 2023 00:50:02 +0000 https://www.chandrikadaily.com/?p=265325 ഉമ്മന്‍ ചാണ്ടിയ്ക്കായി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പ്രത്യേക കല്ലറ ഒരുങ്ങുന്നു. വൈദികരുടെ കല്ലറക്ക് അടുത്തായാണ് പുതിയ കല്ലറ ഒരുക്കുന്നത്.

കരോട്ട് വള്ളകാലില്‍ കുടുംബത്തിന് കുടുംബ കല്ലറയുണ്ടെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ പുതുപ്പള്ളിക്കും പള്ളിക്കും വേണ്ടി നല്‍കിയ സംഭാവനകളുടെ ആദര സൂചകമായിട്ടാണ് അദ്ദേഹത്തിന് അന്ത്യവിശ്രമത്തിനായി പ്രത്യേക കല്ലറ പണിയാന്‍ ദേവാലയ അധികൃതര്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് പള്ളിയില്‍ അടയന്തിര കമ്മിറ്റി യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്.

]]>
https://www.chandrikadaily.com/special-tomb-in-puthupally-church.html/feed 0
ജയലളിത സ്മാരകത്തില്‍ പൊലീസുകാരന്‍ ജീവനൊടുക്കി https://www.chandrikadaily.com/armed-force-police-commits-suicide-at-jayalalitha-memorial.html https://www.chandrikadaily.com/armed-force-police-commits-suicide-at-jayalalitha-memorial.html#respond Sun, 04 Mar 2018 14:50:50 +0000 http://www.chandrikadaily.com/?p=72893 ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മറീന ബീച്ചിലെ സ്മാരകത്തിന് സമീപം പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. മധുര സ്വദേശിയായ അരുണ്‍രാജ് (25) ആണ് സ്വയം വെടിവെച്ച് മരിച്ചത്. ജയലളിതുടെ സ്മാരകത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു ഇയാള്‍. പുലര്‍ച്ചെ ബീച്ചില്‍ നടക്കാനിറങ്ങിയവരാണ് വെടിയേറ്റനിലയില്‍ വീണ് കിടക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 303 ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍ ഉപയോഗിച്ച് അരുണ്‍രാജ് കഴുത്തില്‍ വെടിവെച്ചെന്നാണ് വിവരം. അതേസമയം ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാേണാ ജോലി സമ്മര്‍ദ്ദമാണോ ആത്മഹത്യയുടെ കാരണം എന്നത് പരിശോധിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/armed-force-police-commits-suicide-at-jayalalitha-memorial.html/feed 0