<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>tomin j thachankari &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tomin-j-thachankari/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 22 Jun 2017 10:59:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>tomin j thachankari &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തച്ചങ്കരിക്കെതിരായ ഹര്‍ജി: ഹൈക്കോടതിയില്‍ സര്‍ക്കാറിന് തിരിച്ചടി; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യം</title>
		<link>https://www.chandrikadaily.com/high-court-unhappy-with-govt-stand-in-plea-against-adgp-tomin-thachankary.html</link>
					<comments>https://www.chandrikadaily.com/high-court-unhappy-with-govt-stand-in-plea-against-adgp-tomin-thachankary.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Jun 2017 10:32:30 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[tomin j thachankari]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33241</guid>

					<description><![CDATA[കൊച്ചി: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങളെ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലാണ് കോടതി അതൃപ്തി അറിയിച്ചത്. സത്യവാങ്മൂലം സമപ്പിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വൈകുന്നതെന്ന് ചോദിച്ച കോടതി, ജൂണ്‍ 28നകം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കണമെന്നും നിര്‍ദേശം നല്‍കി. ഡിവിഷന്‍ ബഞ്ച് ചോദിച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 10 ദിവസത്തെ സാവകാശം തേടിയതാണ് കോടതിയുടെ അതൃപ്തിക്ക് ഇടായക്കിയത്. ജൂണ്‍ 28നാണ് ഇനി കേസ് പരിഗണിക്കുക. തച്ചങ്കരിക്കെതിരെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: എ.ഡി.ജി.പി ടോമിന്&#x200d; തച്ചങ്കരിക്കെതിരായ ഹര്&#x200d;ജിയില്&#x200d; സര്&#x200d;ക്കാര്&#x200d; നിലപാട് അറിയിക്കാത്തതില്&#x200d; ഹൈക്കോടതിക്ക് അതൃപ്തി. തച്ചങ്കരി ഉള്&#x200d;പ്പെട്ട കേസുകളുടെ വിവരങ്ങളെ സംബന്ധിച്ച സത്യവാങ്മൂലം സമര്&#x200d;പ്പിക്കാത്തതിലാണ് കോടതി അതൃപ്തി അറിയിച്ചത്.</p>
<p>സത്യവാങ്മൂലം സമപ്പിക്കാന്&#x200d; എന്തുകൊണ്ടാണ് സര്&#x200d;ക്കാര്&#x200d; വൈകുന്നതെന്ന് ചോദിച്ച കോടതി, ജൂണ്&#x200d; 28നകം സത്യവാങ്മൂലം സമര്&#x200d;പ്പിച്ചിരിക്കണമെന്നും നിര്&#x200d;ദേശം നല്&#x200d;കി. ഡിവിഷന്&#x200d; ബഞ്ച് ചോദിച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോള്&#x200d; സത്യവാങ്മൂലം സമര്&#x200d;പ്പിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; 10 ദിവസത്തെ സാവകാശം തേടിയതാണ് കോടതിയുടെ അതൃപ്തിക്ക് ഇടായക്കിയത്. ജൂണ്&#x200d; 28നാണ് ഇനി കേസ് പരിഗണിക്കുക.</p>
<p>തച്ചങ്കരിക്കെതിരെ വകുപ്പ് തല നടപടികളുണ്ടായിട്ടുണ്ടെങ്കില്&#x200d; അതിന്റെ വിശദാംശങ്ങളും അന്വേഷണ ഘട്ടത്തില്&#x200d; ഇരിക്കുന്നതായ കേസ് വിവരങ്ങളും കുറ്റപത്രം സമര്&#x200d;പ്പിച്ചിട്ടുണ്ടെങ്കില്&#x200d; അതും ഉള്&#x200d;പ്പടെയുള്ള വിവരങ്ങള്&#x200d; ഉള്&#x200d;പ്പെടുത്തി സത്യവാങ്മൂലം നല്&#x200d;കാനാണ് ഡിവിഷന്&#x200d; ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.<br />
നിരവധി ആരോപണങ്ങളാണ് തച്ചങ്കരിക്കെതിരെയുള്ളത്, അങ്ങനെയൊരാളെ എന്തിന് സുപ്രധാന പദവിയില്&#x200d; നിയമിച്ചതെന്ന് കോടതി ചോദിച്ചു.<br />
കൂടാതെ സെന്&#x200d;കുമാര്&#x200d; വിരമിക്കാന്&#x200d; കാത്തുനില്&#x200d;ക്കുകയാണോ സര്&#x200d;ക്കാരെന്നും കോടതി ആരാഞ്ഞു.</p>
<p>തച്ചങ്കരിക്കെതിരെ ഒട്ടേറെ ക്രിമിനല്&#x200d; കേസുകളാണുള്ളതെന്ന ആരോപണങ്ങള്&#x200d;ക്കു സര്&#x200d;ക്കാര്&#x200d; മറുപടി നല്&#x200d;കണമെന്ന് ഹര്&#x200d;ജി പരിഗണിക്കവെ കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്&#x200d;ദേശിച്ചിരുന്നു. ഒപ്പം, തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചതു സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്&#x200d;കുമാറിനെ നിരീക്ഷിക്കാനാണോ എന്ന ചോദ്യത്തിനും ഹൈക്കോടതി സര്&#x200d;ക്കാരിന്റെ വിശദീകരണം തേടി.</p>
<p>സുപ്രീംകോടതി നിര്&#x200d;ദേശപ്രകാരം സെന്&#x200d;കുമാറിനെ പൊലീസ് തലപ്പത്തേക്ക് പുനര്&#x200d; നിയമിക്കുന്നതിനു രണ്ടു ദിവസം മുന്&#x200d;പാണ് പൊലീസിന്റെ ഉന്നതതലത്തിലെ വന്&#x200d; അഴിച്ചുപണി. കൂടാതെ നൂറിലേറെ ഡി.വൈ.എസ്.പിമാരെ സ്ഥലംമാറ്റുകയും ഉണ്ടായി. കൂട്ടസ്ഥലംമാറ്റം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കൂടാതെ കൈക്കൂലി ആരോപണത്തില്&#x200d; തച്ചങ്കരിയെ സസ്‌പെന്&#x200d;ഡ് ചെയ്യണമെന്ന വിജിലന്&#x200d;സ് ഡയറക്ടറുടെ ശുപാര്&#x200d;ശയില്&#x200d; നടപടി വേണമെന്നും ഹര്&#x200d;ജിയില്&#x200d; ആവശ്യപ്പെടുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-unhappy-with-govt-stand-in-plea-against-adgp-tomin-thachankary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് ടിപി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/dgp-tp-senkumar-against-adgp-tomin-j-thachankari-submitting-a0report-to-home-secretary.html</link>
					<comments>https://www.chandrikadaily.com/dgp-tp-senkumar-against-adgp-tomin-j-thachankari-submitting-a0report-to-home-secretary.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Jun 2017 14:33:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[tomin j thachankari]]></category>
		<category><![CDATA[tp senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32250</guid>

					<description><![CDATA[തിരുവനന്തപുരം: എഡിജിപി ടോമിന്‍ ജെ തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി ഡിജിപി ടി.പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായി ടി ബ്രാഞ്ചില്‍ നിന്നാണ് തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് സെന്‍കുമാര്‍ ആരോപിച്ചു. ചോര്‍ത്തിയതെല്ലാം തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണെന്നും ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സെന്‍കുമാര്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വീണ്ടും പൊട്ടിത്തെറിയെന്ന അഭ്യൂഹങ്ങളെ ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം, പൊലീസ് ആസ്ഥാനത്തു വെച്ച് തച്ചങ്കരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം സെന്‍കുമാര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എഡിജിപി ടോമിന്&#x200d; ജെ തച്ചങ്കരി രഹസ്യവിവരങ്ങള്&#x200d; ചോര്&#x200d;ത്തിയെന്ന ഗുരുതര ആരോപണവുമായി ഡിജിപി ടി.പി സെന്&#x200d;കുമാറിന്റെ റിപ്പോര്&#x200d;ട്ട്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായി ടി ബ്രാഞ്ചില്&#x200d; നിന്നാണ് തച്ചങ്കരി രഹസ്യവിവരങ്ങള്&#x200d; ചോര്&#x200d;ത്തിയെന്ന് സെന്&#x200d;കുമാര്&#x200d; ആരോപിച്ചു. ചോര്&#x200d;ത്തിയതെല്ലാം തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണെന്നും ആഭ്യന്തര സെക്രട്ടറിക്ക് നല്&#x200d;കിയ റിപ്പോര്&#x200d;ട്ടില്&#x200d; സെന്&#x200d;കുമാര്&#x200d; വ്യക്തമാക്കി.</p>
<p>ഇതോടെ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വീണ്ടും പൊട്ടിത്തെറിയെന്ന അഭ്യൂഹങ്ങളെ ശരിവെക്കുന്ന റിപ്പോര്&#x200d;ട്ടുകളാണ് ഇപ്പോള്&#x200d; പുറത്തുവരുന്നത്. അതേസമയം, പൊലീസ് ആസ്ഥാനത്തു വെച്ച് തച്ചങ്കരിയെ കയ്യേറ്റം ചെയ്യാന്&#x200d; ശ്രമിച്ചെന്ന ആരോപണം സെന്&#x200d;കുമാര്&#x200d; നിഷേധിച്ചിട്ടുമുണ്ട്. കയ്യേറ്റം ചെയ്യാന്&#x200d; ശ്രമിച്ചിട്ടില്ലെന്നും താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നും സെന്&#x200d;കുമാര്&#x200d; വ്യക്തമാക്കി.</p>
<p>സര്&#x200d;ക്കാരിന് തച്ചങ്കരി നല്&#x200d;കിയ രഹസ്യ റിപ്പോര്&#x200d;ട്ടില്&#x200d; ഡിജിപി സെന്&#x200d;കുമാറിനെതിരായ പരാമര്&#x200d;ശമുണ്ടായിരുന്നു. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി സെക്ഷനിലെ രഹസ്യരേഖകള്&#x200d; കൈക്കലാക്കാന്&#x200d; സെന്&#x200d;കുമാര്&#x200d; നീക്കം നടത്തിയെന്നും മറ്റ് ഉദ്യോഗസ്ഥര്&#x200d;ക്കും സര്&#x200d;ക്കാരിനുമെതിരെ വ്യവഹാരങ്ങളില്&#x200d; അതു തെളിവായി ഉപയോഗിക്കാനാണെന്നു സംശയിക്കുന്നതായും തച്ചങ്കരി റിപ്പോര്&#x200d;ട്ടില്&#x200d; ആരോപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dgp-tp-senkumar-against-adgp-tomin-j-thachankari-submitting-a0report-to-home-secretary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെന്‍കുമാറിനെ നിയന്ത്രിക്കാനാണോ തച്ചങ്കരിയെ നിയമിച്ചതെന്ന് പിണറായി സര്‍ക്കാരിനോട് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/kerala-high-court-question-the-posting-of-adgp-tomin-j-thachankari-as-obsever-the-dgp-tp-senkumar.html</link>
					<comments>https://www.chandrikadaily.com/kerala-high-court-question-the-posting-of-adgp-tomin-j-thachankari-as-obsever-the-dgp-tp-senkumar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 12 Jun 2017 13:17:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[tomin j thachankari]]></category>
		<category><![CDATA[tp senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32040</guid>

					<description><![CDATA[കൊച്ചി: ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. നിരവധി ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഭരണനിര്‍വഹണ ചുമതലയുള്ള എഡിജിപിയുടെ സുപ്രധാന പദവിയില്‍ കൊണ്ടുവന്നത് എന്നതിനാണെന്ന സംശയമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. തച്ചങ്കരിക്കെതിരായി നിലവിലുള്ള കേസുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും പിണറായി സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ ടിപി സെന്‍കുമാര്‍ തിരിച്ചെത്തുന്നതിന് മുമ്പായി നടന്ന പൊലീസിന്റെ കൂട്ട സ്ഥലമാറ്റങ്ങളെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഡിജിപി ടിപി സെന്&#x200d;കുമാറിനെ നിരീക്ഷിക്കാനാണോ എഡിജിപി ടോമിന്&#x200d; ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്ന് സംസ്ഥാന സര്&#x200d;ക്കാരിനോട് ഹൈക്കോടതി. നിരവധി ആരോപണങ്ങള്&#x200d; നേരിടുന്ന തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഭരണനിര്&#x200d;വഹണ ചുമതലയുള്ള എഡിജിപിയുടെ സുപ്രധാന പദവിയില്&#x200d; കൊണ്ടുവന്നത് എന്നതിനാണെന്ന സംശയമാണ് ഹൈക്കോടതി ഉയര്&#x200d;ത്തിയത്. തച്ചങ്കരിക്കെതിരായി നിലവിലുള്ള കേസുകളുടെ വിവരങ്ങള്&#x200d; സമര്&#x200d;പ്പിക്കാനും പിണറായി സര്&#x200d;ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.</p>
<p>സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്&#x200d; ടിപി സെന്&#x200d;കുമാര്&#x200d; തിരിച്ചെത്തുന്നതിന് മുമ്പായി നടന്ന പൊലീസിന്റെ കൂട്ട സ്ഥലമാറ്റങ്ങളെക്കുറിച്ചുള്ള ഹര്&#x200d;ജി പരിഗണിക്കവെയാണ് സംസ്ഥാന സര്&#x200d;ക്കാരിന് നേരെ സംശയമുന ഉയര്&#x200d;ത്തിയുള്ള കോടതി പരാമര്&#x200d;ശം.<br />
മാധ്യമങ്ങളില്&#x200d; ഉയര്&#x200d;ന്നു വന്നിരുന്ന ആരോപണങ്ങളാണ് ഹൈക്കോടതിയും ഇപ്പോള്&#x200d; ഉയര്&#x200d;ത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയെ നിരീക്ഷിക്കാന്&#x200d; വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തികയില്&#x200d; നിയമിച്ചതെന്നും പൊതുതാല്&#x200d;പര്യ ഹര്&#x200d;ജിയില്&#x200d; ആരോപിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-high-court-question-the-posting-of-adgp-tomin-j-thachankari-as-obsever-the-dgp-tp-senkumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിന്നെ വാഴ്ത്തിടാം</title>
		<link>https://www.chandrikadaily.com/tomin-j-thachankari-ninne-vazhthidam.html</link>
					<comments>https://www.chandrikadaily.com/tomin-j-thachankari-ninne-vazhthidam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 May 2017 20:07:58 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[tomin j thachankari]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30223</guid>

					<description><![CDATA[രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണേ എന്ന പ്രാര്‍ഥനാഗാനം എഴുതിയ ടോമിന്‍ ജെ തച്ചങ്കരിയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍. സി.പി.എം നേതൃത്വത്തിലെ ചിലരുമായി തച്ചങ്കരിക്കുള്ള ബന്ധം നന്നായി അറിയാവുന്നതുകൊണ്ടു തന്നെയാവണമല്ലോ അവസരം കിട്ടുമ്പോഴെല്ലാം തച്ചങ്കരിയെ പ്രഹരിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ ശ്രദ്ധിക്കാറുമുണ്ട്. എട്ട് ഉന്നത ഉപദേശകരും ഇരട്ടച്ചങ്കുമുള്ള പിണറായി വിജയന്റെ സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടം ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ അസംതൃപ്തിയാണ്. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് രാജു നാരായണ സ്വാമിയെയും ബിജു പ്രഭാകറിനെയും സ്ഥാനങ്ങളില്‍ നിന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണേ എന്ന പ്രാര്&#x200d;ഥനാഗാനം എഴുതിയ ടോമിന്&#x200d; ജെ തച്ചങ്കരിയാണ് കേരളത്തിലെ ഇടതുപക്ഷ സര്&#x200d;ക്കാറിന് പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്&#x200d;. സി.പി.എം നേതൃത്വത്തിലെ ചിലരുമായി തച്ചങ്കരിക്കുള്ള ബന്ധം നന്നായി അറിയാവുന്നതുകൊണ്ടു തന്നെയാവണമല്ലോ അവസരം കിട്ടുമ്പോഴെല്ലാം തച്ചങ്കരിയെ പ്രഹരിക്കാന്&#x200d; വി.എസ് അച്യുതാനന്ദന്&#x200d; ശ്രദ്ധിക്കാറുമുണ്ട്. എട്ട് ഉന്നത ഉപദേശകരും ഇരട്ടച്ചങ്കുമുള്ള പിണറായി വിജയന്റെ സര്&#x200d;ക്കാറിന്റെ ഏറ്റവും വലിയ നേട്ടം ഉന്നത ഉദ്യോഗസ്ഥര്&#x200d;ക്കിടയിലെ അസംതൃപ്തിയാണ്. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് രാജു നാരായണ സ്വാമിയെയും ബിജു പ്രഭാകറിനെയും സ്ഥാനങ്ങളില്&#x200d; നിന്ന് നീക്കിയത് കഴിഞ്ഞ മന്ത്രിസഭാ യോഗമാണ്. പൊലീസ് മേധാവിയുടെ കാര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഇനി വഷളാകാനില്ല. കഴിവു കെട്ടവനെന്ന് സര്&#x200d;ക്കാര്&#x200d; സത്യവാങ്മൂലത്തില്&#x200d; വിശേഷിപ്പിച്ച ടി.പി സെന്&#x200d;കുമാറാണിപ്പോള്&#x200d; സുപ്രീംകോടതി വിധിയുടെ ബലത്തില്&#x200d; ഡി.ജി.പി കസേരയിലിരിക്കുന്നത്. പൊലീസ് മേധാവിയായി നിയമിക്കണമെന്ന കോടതി വിധിയില്&#x200d; വ്യക്തതക്കായി പോയ സര്&#x200d;ക്കാറിന് പിഴ ചുമത്തി നാണം കെടുത്തി വിട്ടിട്ടും തോറ്റ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇ.എം.എസിന്റെ വിശദീകരണം പോലെ എന്തൊക്കെയോ പിണറായി പറഞ്ഞു. സര്&#x200d;ക്കാറിന്റെ മുഴുവന്&#x200d; വാദങ്ങളും തള്ളിയ ശേഷം വിധി എങ്ങനെ നടപ്പാക്കണമെന്ന് അറിയാമെന്ന് കൂട്ടിച്ചേര്&#x200d;ത്താണ് കാല്&#x200d; ലക്ഷം രൂപ പിഴ വിധിച്ചത്.</p>
<p>വിജിലന്&#x200d;സ് ഡയരക്ടര്&#x200d; ജേക്കബ് തോമസിന്റെ പേരില്&#x200d; മുഖ്യമന്ത്രി വല്ലാതെ വിയര്&#x200d;ത്തു. ജേക്കബ് തോമസിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്&#x200d; ആ കട്ടില്&#x200d; കണ്ട് പനിക്കേണ്ടെന്ന് നിയമസഭയില്&#x200d; പറഞ്ഞ മുഖ്യമന്ത്രിക്ക് ഒരാഴ്ച കഴിയും മുമ്പെ ജേക്കബ് തോമസിനെ വീട്ടിലേക്ക് അവധിക്ക് അയക്കേണ്ടിവന്നു. ഐ.എ.എസ് &#8211; ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മേല്&#x200d; കേസുകള്&#x200d; ഉണ്ടാക്കുന്നതിലായിരുന്നു വിജിലന്&#x200d;സ് ഡയരക്ടറുടെ താല്&#x200d;പര്യം. അതാകട്ടെ മുഴുവന്&#x200d; സിവില്&#x200d; സര്&#x200d;വീസുകാരെയും സര്&#x200d;ക്കാറിന്റെ ശത്രുക്കളാക്കി. കോടതി വഴക്കിലൂടെ കസേരയിലെത്തിയ സെന്&#x200d;കുമാറിനെ ഭരിക്കാന്&#x200d; വിടില്ലെന്ന തീരുമാനത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയിലുള്ള തച്ചങ്കരി. സെന്&#x200d;കുമാറിന്റെ ഉത്തരവുകളാകട്ടെ നടപ്പാകുകയുമില്ല. കാരണം സര്&#x200d;ക്കാറിന്റെ പിന്തുണ തച്ചങ്കരിക്കാണ്.<br />
1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിന്&#x200d; ജെ തച്ചങ്കരി വിവാദങ്ങളില്&#x200d; നീന്തിത്തുടിക്കുന്നയാളാണ്. ഇക്കാലയളവിനുള്ളില്&#x200d; മൂന്നു സസ്‌പെന്&#x200d;ഷന്&#x200d; വാങ്ങിയെങ്കിലും പുഷ്പം പോലെ ഉയര്&#x200d;ന്ന സ്ഥാനങ്ങളില്&#x200d; അദ്ദേഹം എത്തി. പിന്തുണക്കാന്&#x200d; മുന്നണി വ്യത്യാസമെന്യേ ആളുണ്ടായിരുന്നു.<br />
അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്&#x200d; തച്ചങ്കരിക്കെതിരെ കേസുണ്ടായി. സസ്‌പെന്&#x200d;ഷനുണ്ടായി. അനുമതി വാങ്ങാതെ വിദേശ രാജ്യങ്ങളില്&#x200d; പോയതിനും അന്വേഷണത്തെ നേരിടേണ്ടിവന്നു. ഗള്&#x200d;ഫില്&#x200d; ഭീകര പട്ടികയിലുള്ള ആളെ കണ്ടെന്ന പരാതിയുമുയര്&#x200d;ന്നു. അത് കേന്ദ്രം അന്വേഷിച്ചപ്പോള്&#x200d; കുറ്റക്കാരനെന്ന് കണ്ടെത്താനായില്ല. അതേസമയം ചട്ടലംഘനങ്ങളില്&#x200d; ചിലത് തച്ചങ്കരി നടത്തിയതായി കേന്ദ്ര ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഒരു വിദേശ യാത്ര കഴിഞ്ഞു മടങ്ങവേ തച്ചങ്കരിയുടെ അംഗരക്ഷകനായ ഉദ്യോഗസ്ഥനെ കൊച്ചി വിമാനത്താവളത്തില്&#x200d; പിടിച്ചുവെച്ചു. ഒരു ഇലക്‌ട്രോണിക് ഉപകരണം കടത്താന്&#x200d; ശ്രമിച്ചതിനായിരുന്നു തടഞ്ഞുവെച്ചത്. ഈ ഉപകരണം സി.പി.എം ചാനലിന് വേണ്ടിയായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്.<br />
ഉമ്മന്&#x200d;ചാണ്ടിയുടെ കാലത്ത് മാര്&#x200d;ക്കറ്റ് ഫെഡില്&#x200d; തച്ചങ്കരിയെ നിയമിച്ചതിന്റെ ഫലം വൈകാതെ ബോധ്യപ്പെട്ടു. നൂറു കോടി രൂപയുടെ അഴിമതിയെ പറ്റി സര്&#x200d;ക്കാറിന് റിപ്പോര്&#x200d;ട്ട് നല്&#x200d;കുകയാണ് ഈ &#8216;സത്യസന്ധന്&#x200d;&#8217; ചെയ്തത്. തച്ചങ്കരിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി സഹകരണ മന്ത്രിയും ആഭ്യന്തര മന്ത്രി തന്നെയും രംഗത്തുവന്നിട്ടും ഉമ്മന്&#x200d;ചാണ്ടി കുലുങ്ങിയിരുന്നില്ല. പക്ഷെ ഒടുവില്&#x200d; നടപ്പാക്കേണ്ടിവന്നു. അന്ന് അഴിമതിക്കെതിരെ നിലകൊണ്ടതിന് പുറത്താക്കപ്പെട്ടതിന്റെ വിശുദ്ധ പ്രതിഛായയുമായാണ് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് കമ്മീഷണര്&#x200d; സ്ഥാനത്തെത്തിയത്. അങ്ങനെയിരിക്കെ ഇടതുപക്ഷം അധികാരത്തിലെത്തിയത് തച്ചങ്കരിക്ക് കരുത്തു പകരുകയാണുണ്ടായത്. ഒരുവിധം എല്ലാ ഉദ്യോഗസ്ഥരെയും മാറ്റി പ്രതിഷ്ഠിച്ചപ്പോള്&#x200d; ഈ ഇടയ ഗായകനെ മാത്രം വെറുതെ വിട്ടു.<br />
ഹെല്&#x200d;മെറ്റില്ലെങ്കില്&#x200d; പെട്രോളില്ലെന്ന വിളംബരം പുറപ്പെടുവിച്ചത് നിരത്തില്&#x200d; ഇരുചക്ര വാഹന യാത്രക്കാര്&#x200d; നിരന്തരം വീണു മരിക്കുന്നത് കണ്ട് മനം നൊന്താണ്. അതൊന്നും ആരും വക വെച്ചില്ല. 29.07.0964ന് ജനിച്ച ഇദ്ദേഹം ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് ഓഫീസുകളിലുടനീളം ജന്മദിനാഘോഷം സംഘടിപ്പിച്ചു. ജന്മദിനാഘോഷം സംഘടിപ്പിച്ചതിനും പഴി ഏറെ കേള്&#x200d;ക്കേണ്ടിവന്ന ലോകത്തിലെ ആദ്യത്തെ ആളാവും ടോമിന്&#x200d; ജെ തച്ചങ്കരി. ഐ.എ.എസുകാരായാലും രാജ്ഭവനിലെ ഉദ്യോഗസ്ഥരായാലും ബീക്കണ്&#x200d; ലൈറ്റ് വെക്കരുതെന്നും നമ്പര്&#x200d; പ്ലേറ്റ് നിര്&#x200d;ബന്ധമാണെന്നും തച്ചങ്കരി വിധിച്ചു. നേരത്തെ ചീഫ് സെക്രട്ടറിക്കെതിരെ കത്തെഴുതിയ തച്ചങ്കരി വനിതാ ഐ.പി.എസുകാരി ആര്&#x200d;. ശ്രീലേഖയെ വേട്ടയാടുകയാണെന്ന ആക്ഷേപം ഉന്നയിച്ചത് ശ്രീലേഖ തന്നെയായിരുന്നു. 29 വര്&#x200d;ഷമായി തന്നെ നിരന്തരം പിന്തുടര്&#x200d;ന്ന് ബുദ്ധിമുട്ടിക്കുകയായിരുന്നെന്ന് ശ്രീലേഖ ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചത്. ഇത് സാധാരണക്കാരുടെ കാര്യത്തിലാണെങ്കില്&#x200d; സ്വയമ്പന്&#x200d; കേസിന് വകയായേനെ. വാഴ്ത്തുകയല്ലാതെ വയ്യെന്ന വ്യക്തിത്വം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tomin-j-thachankari-ninne-vazhthidam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
