<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Tourist &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tourist/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Nov 2025 11:36:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Tourist &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216; ചേട്ടാ എന്നു വിളിക്കണ്ട &#8216; സഞ്ചാരികളെ ശകാരിച്ച് എഎസ്‌ഐ; മൂന്നാറിലെ സംഭവം വിവാദത്തില്‍</title>
		<link>https://www.chandrikadaily.com/asi-scolds-tourists-for-dont-call-them-cheta-the-incident-in-munnar-is-in-controversy.html</link>
					<comments>https://www.chandrikadaily.com/asi-scolds-tourists-for-dont-call-them-cheta-the-incident-in-munnar-is-in-controversy.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 11:36:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[moonar]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Tourist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365299</guid>

					<description><![CDATA[ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>മൂന്നാര്&#x200d;: വിനോദസഞ്ചാരികളായ യുവാക്കള്&#x200d; &#8216; ചേട്ടാ &#8216; എന്ന് അഭിസംബോധന ചെയ്തതില്&#x200d; അസ്വസ്ഥനായി പൊലീസ് എഎസ്‌ഐ ശകാരിച്ച സംഭവമാണ് മൂന്നാറില്&#x200d; വിവാദമാകുന്നത്. യൂണിഫോമില്&#x200d; ഡ്യൂട്ടിയിലിരിക്കെ തങ്ങളെ &#8216; സാര്&#x200d; &#8216; എന്ന് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥന്&#x200d; യുവാക്കളോട് ഉയര്&#x200d;ത്തിയ ശബ്ദമാണ് നാട്ടുകാരും വ്യാപാരികളും കേട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മൂന്നാര്&#x200d; ട്രാഫിക് യൂണിറ്റില്&#x200d; ഡ്യൂട്ടിയിലിരുന്ന എഎസ്‌ഐയുടെ അടുത്തെത്തി &#8216; ചേട്ടാ, ബൈക്കുകള്&#x200d; ഇവിടെ വച്ചോട്ടെ? &#8216; എന്ന് ചോദിച്ചപ്പോള്&#x200d; ഉദ്യോഗസ്ഥന്&#x200d; കോപാകുലനായി. &#8216; യൂണിഫോം കണ്ടില്ലേ?&#8217; , സാര്&#x200d; എന്ന് വിളിക്കണം തുടങ്ങിയ വാക്കുകളില്&#x200d; യുവാക്കളെ വിരട്ടിയതായും സാക്ഷികള്&#x200d; അറിയിച്ചു. ശബ്ദം ശക്തമായതോടെ ചുറ്റുപാടുള്ളവര്&#x200d; ശ്രദ്ധിച്ചു, തുടര്&#x200d;ന്ന് യുവാക്കള്&#x200d; സ്ഥലത്ത് നിന്ന് പിന്മാറി. സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കാന്&#x200d; സാധ്യതയുണ്ടെന്ന് പ്രദേശവാസികള്&#x200d; പറയുന്നു. വിനോദസഞ്ചാര മേഖലയായ മൂന്നാറില്&#x200d; പോലീസിന്റെ പെരുമാറ്റശൈലി സംബന്ധിച്ച് ചര്&#x200d;ച്ചകള്&#x200d; വീണ്ടും ശക്തമാവുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asi-scolds-tourists-for-dont-call-them-cheta-the-incident-in-munnar-is-in-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊഴിയൂരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ബിയര്‍കുപ്പി ആക്രമണം: മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരുക്ക്</title>
		<link>https://www.chandrikadaily.com/beer-bottle-attack-on-tourists-in-pozziyur-three-year-old-girl-seriously-injured.html</link>
					<comments>https://www.chandrikadaily.com/beer-bottle-attack-on-tourists-in-pozziyur-three-year-old-girl-seriously-injured.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 14 Oct 2025 14:06:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[crime case]]></category>
		<category><![CDATA[Pozziyur]]></category>
		<category><![CDATA[thiruvananthapuram]]></category>
		<category><![CDATA[Tourist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358451</guid>

					<description><![CDATA[വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ആര്‍ക്കാ ദാസിന്റെ മകള്‍ അനുബാദാസിനാണ് പരുക്കേറ്റത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പൊഴിയൂരില്&#x200d; പശ്ചിമബംഗാള്&#x200d; സ്വദേശികളായ വിനോദസഞ്ചാരികള്&#x200d;ക്ക് നേരെ യുവാവ് ബിയര്&#x200d;കുപ്പി എറിഞ്ഞ സംഭവത്തില്&#x200d; മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റു.</p>
<p>വെട്ടുകാട് സ്വദേശി സനോജിനെയാണ് ബോട്ട് ജീവനക്കാര്&#x200d; പിടികൂടി പൊലീസിന് കൈമാറിയത്.</p>
<p>വെസ്റ്റ് ബംഗാള്&#x200d; സ്വദേശിയായ ആര്&#x200d;ക്കാ ദാസിന്റെ മകള്&#x200d; അനുബാദാസിനാണ് പരുക്കേറ്റത്. ആറു ദിവസം മുന്&#x200d;പാണ് ഏഴംഗ കുടുംബം വിനോദയാത്രയ്ക്കായി എത്തിയത്.</p>
<p>ഇന്ന് വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടെ കരയില്&#x200d;നിന്ന് സനോജ് ബിയര്&#x200d;കുപ്പി എറിയുകയായിരുന്നു. അമ്മയുടെ മടിയില്&#x200d; ഇരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരിയുടെ തലയില്&#x200d; കുപ്പി വീണ് പൊട്ടി.</p>
<p>ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നെയ്യാറ്റിന്&#x200d;കര ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. പ്രതി മദ്യലഹരിയില്&#x200d; ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.</p>
<p>ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/beer-bottle-attack-on-tourists-in-pozziyur-three-year-old-girl-seriously-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/terrorist-attack-on-tourists-in-jammu-and-kashmir-one-killed.html</link>
					<comments>https://www.chandrikadaily.com/terrorist-attack-on-tourists-in-jammu-and-kashmir-one-killed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 22 Apr 2025 12:03:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[news]]></category>
		<category><![CDATA[terrorist attack]]></category>
		<category><![CDATA[Tourist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338930</guid>

					<description><![CDATA[സംഭവത്തില്‍ 5 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍]]></description>
										<content:encoded><![CDATA[<div class="jsx-2621777072">
<div class="jsx-2621777072 topst normal">
<div class="jsx-2621777072">ജമ്മുകശ്മീരില്&#x200d; വിനോദസഞ്ചാരികള്&#x200d;ക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഒരാള്&#x200d; കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പഹല്&#x200d;ഗാമിലാണ് സംഭവം. വിനോദസഞ്ചാരികള്&#x200d; താമസിച്ചിരുന്ന റിസോര്&#x200d;ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്&#x200d; 5 വിനോദസഞ്ചാരികള്&#x200d;ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സുരക്ഷാ സേന സംഭവസ്ഥലത്ത് എത്തി തിരച്ചില്&#x200d; തുടങ്ങി. ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികള്&#x200d;ക്ക് നേരെ വെടിയുതിര്&#x200d;ക്കുകയായിരുന്നുവെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</div>
</div>
</div>
<div class="jsx-230894203 artmdl normal">
<p class="lastpara">സംഭവത്തിന്റെ ഉത്തരവാദിത്തം ലഷ്‌കർ-ഇ-തൊയ്ബ ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്&#x200d; മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്&#x200d;. പരിക്കേറ്റവരില്&#x200d; മൂന്നുപേര്&#x200d; പ്രദേശവാസികളാണ്. മറ്റുള്ളവര്&#x200d; വിനോദസഞ്ചാരികളാണെന്നാണ് വിവരങ്ങള്&#x200d;.</p>
<p class="lastpara">പഹല്&#x200d;ഗമാമിലെ ബെയ്‌സരണ്&#x200d; താഴ്‌വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീര്&#x200d; പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്&#x200d; എത്തിപ്പെടാന്&#x200d; സാധിക്കില്ല. കാല്&#x200d;നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്. അതിനാലാണ് ആക്രമണത്തിന് പിന്നില്&#x200d; ഭീകരവാദികളാകാമെന്ന് സംശിക്കുന്നത്.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terrorist-attack-on-tourists-in-jammu-and-kashmir-one-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഗ്രയിൽ മുസ്‌ലിം ഗൈഡിനെ ശിവജി പ്രതിമയുടെ കാൽച്ചുവട്ടിൽ മൂക്ക് ഉരതാൻ നിർബന്ധിച്ച് ടൂറിസ്റ്റുകൾ</title>
		<link>https://www.chandrikadaily.com/tourists-force-muslim-guide-to-rub-nose-at-feet-of-shivaji-statue-in-agra.html</link>
					<comments>https://www.chandrikadaily.com/tourists-force-muslim-guide-to-rub-nose-at-feet-of-shivaji-statue-in-agra.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 01 Mar 2025 05:19:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MUSLIM]]></category>
		<category><![CDATA[Tourist]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331950</guid>

					<description><![CDATA[പതിനേഴാം നൂറ്റാണ്ടില്&#x200d; ഭരിച്ചിരുന്ന മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജിയെക്കുറിച്ച് സംസാരിക്കവെ തെറ്റായ പരാമര്&#x200d;ശം നടത്തിയെന്നാരോപിച്ച് ടുറിസ്റ്റുകള്&#x200d; ഗൈഡിനെക്കൊണ്ട് ശിവജി പ്രതിമയുടെ കാല്&#x200d;ച്ചുവട്ടില്&#x200d; മൂക്ക് ഉരക്കാന്&#x200d; നിര്&#x200d;ബന്ധിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ശിവാജിയെക്കുറിച്ചുള്ള ചരിത്ര പരാമര്&#x200d;ശത്തില്&#x200d; തെറ്റ് വരുത്തിയെന്ന് ആരോപിച്ച് മുസ്ലിം ഗൈഡിനെ അപമാനിച്ച് ടൂറിസ്റ്റുകള്&#x200d;. യു.പിയിലെ ആഗ്ര കോട്ടയില്&#x200d; മഹാരാഷ്ട്രയില്&#x200d; നിന്നുള്ള ഒരു കൂട്ടം വിനോദസഞ്ചാരികളാണ് സഗീര്&#x200d; ബെയ്ഗ് എന്ന പ്രാദേശിക ഗൈഡിനെ അപമാനിച്ചത്. പതിനേഴാം നൂറ്റാണ്ടില്&#x200d; ഭരിച്ചിരുന്ന മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജിയെക്കുറിച്ച് സംസാരിക്കവെ തെറ്റായ പരാമര്&#x200d;ശം നടത്തിയെന്നാരോപിച്ച് ടുറിസ്റ്റുകള്&#x200d; ഗൈഡിനെക്കൊണ്ട് ശിവജി പ്രതിമയുടെ കാല്&#x200d;ച്ചുവട്ടില്&#x200d; മൂക്ക് ഉരക്കാന്&#x200d; നിര്&#x200d;ബന്ധിക്കുകയായിരുന്നു.</p>
<p>ശിവജി ഒരിക്കല്&#x200d; കോട്ടയില്&#x200d; തടവിലായിരുന്നുവെന്നും, അത് രേഖപ്പെടുത്തപ്പെട്ട ചരിത്ര സംഭവമാണെന്നും ബെയ്ഗ് പറഞ്ഞതിനെ തുടര്&#x200d;ന്നാണ് സംഭവം നടന്നത്. ബെയ്ഗിന്റെ പരാമര്&#x200d;ശം വിനോദസഞ്ചാരികളെ രോഷാകുലരാക്കുകയും അവര്&#x200d; അവര്&#x200d; അദ്ദേഹത്തെ ആക്രമിക്കുകയുമായിരുന്നു . തന്റെ &#8216;തെറ്റ്&#8217; അംഗീകരിക്കണമെന്ന് വിനോദ സഞ്ചാരികള്&#x200d; അദ്ദേഹത്തോട് ആവശ്യപ്പെടുകയും മൂക്ക് ശിവജി പ്രതിമയുടെ കാല്&#x200d;ച്ചുവട്ടില്&#x200d; ഉരക്കാന്&#x200d; പറയുകയും ചെയ്തു.</p>
<p>ഫെബ്രുവരി 26 ബുധനാഴ്ച സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്ഫോമുകളില്&#x200d; പ്രത്യക്ഷപ്പെട്ട വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. മഹാരാഷ്ട്രയില്&#x200d; നിന്നുള്ള വിനോദസഞ്ചാരികള്&#x200d; ബെയ്ഗിനെതിരെ ആക്രോശിക്കുന്നതും, അദ്ദേഹത്തെ ശക്തമായി തള്ളിയിടുന്നതും, ശിവാജിയുടെ പ്രതിമയ്ക്ക് മുന്നില്&#x200d; മൂക്ക് ഉരക്കാന്&#x200d; നിര്&#x200d;ബന്ധിക്കുന്നതും വീഡിയോയില്&#x200d; കാണാം.</p>
<p>അവശനിലയില്&#x200d; കണ്ട ബെയ്ഗ് ക്ഷമാപണം നടത്തുകയും വിനോദസഞ്ചാരികള്&#x200d; പറഞ്ഞത് പോലെ മൂക്ക് പ്രതിമയുടെ കാല്&#x200d;ച്ചുവട്ടില്&#x200d; ഉരക്കുകയും ചെയ്തതോടെയാണ് അദ്ദേഹത്തെ അവര്&#x200d; വിട്ടയച്ചത്. ശിവജിയെ അപമാനിച്ചിട്ടില്ലെന്നും ചരിത്രപരമായ വസ്തുതകള്&#x200d;വിശദീകരിക്കുക മാത്രമാണ് താന്&#x200d; ചെയ്തതെന്നും എന്നാല്&#x200d; ആള്&#x200d;ക്കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നെന്നും ബെയ്ഗ് പറഞ്ഞു. വിഷയത്തില്&#x200d; അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.</p>
<p>1681 മുതല്&#x200d; 1689 വരെ മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ രാജാവായി ഭരിച്ചിരുന്ന ശിവജിയുടെ മൂത്തമകന്&#x200d; ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം ചിത്രീകരിക്കുന്ന ആക്ഷന്&#x200d; സിനിമയായ ഛാവ പുറത്തിറങ്ങിയതിനുശേഷം, മറാത്ത സാമ്രാജ്യത്തെക്കുറിച്ചും ഛത്രപതി ശിവജിയെക്കുറിച്ചുമുള്ള പൊതു ചര്&#x200d;ച്ചകള്&#x200d; വര്&#x200d;ധിച്ചിരുന്നു. 1666-ല്&#x200d; ആഗ്ര കോട്ടയിലെ ദിവാന്&#x200d;-ഇ-ആമില്&#x200d; വെച്ച് മറാത്ത ഭരണാധികാരി ഛത്രപതി ശിവജിയെയും അദ്ദേഹത്തിന്റെ മകന്&#x200d; സാംബാജിയെയും മുഗള്&#x200d; ചക്രവര്&#x200d;ത്തിയായ ഔറംഗസീബ് തടവിലാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tourists-force-muslim-guide-to-rub-nose-at-feet-of-shivaji-statue-in-agra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടില്&#x200d; നിന്നുള്ള കോളേജ് വിദ്യാര്&#x200d;ത്ഥികള്&#x200d; സഞ്ചരിച്ച ബസ് കൊച്ചിയിൽ മറിഞ്ഞു; നാല് പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/bus-carrying-college-students-from-tamil-nadu-overturned-in-kochi-four-people-were-injured.html</link>
					<comments>https://www.chandrikadaily.com/bus-carrying-college-students-from-tamil-nadu-overturned-in-kochi-four-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Nov 2024 02:14:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BUS ACCIDENT]]></category>
		<category><![CDATA[Tourist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319644</guid>

					<description><![CDATA[ആരുടെയും പരിക്ക് ഗുരുതരമല്ല.]]></description>
										<content:encoded><![CDATA[<p>കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എറണാകുളം ചക്കരപ്പറമ്പിൽ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഡ്രൈവര്&#x200d;ക്കും രണ്ടു വിദ്യാര്&#x200d;ഥികള്&#x200d;ക്കുമുള്&#x200d;പ്പെടെ മൂന്നുപേര്&#x200d;ക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള കോളജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.</p>
<p>പുലര്&#x200d;ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറില്&#x200d; ഇടിച്ച് മറിയുകയായിരുന്നു. വിദ്യാര്&#x200d;ഥികള്&#x200d; കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്നു. 30 വിദ്യാര്&#x200d;ത്ഥികളാണ് ബസിലുണ്ടായിരുന്നത്.</p>
<p>ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്&#x200d;ന്ന് ദേശീയപാതയില്&#x200d; ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസെത്തി റോഡില്&#x200d;നിന്ന് മാറ്റി. ഗതാഗതം പൂര്&#x200d;വസ്ഥിതിയിലായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bus-carrying-college-students-from-tamil-nadu-overturned-in-kochi-four-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>764 അടി ഉയരത്തില്&#x200d; നിന്ന് ബംഗീ ജംപിങ് നടത്തിയ വിനോദ സഞ്ചാരി മണിക്കൂറുകൾക്കുള്ളിൽ മരിച്ചു</title>
		<link>https://www.chandrikadaily.com/1a-tourist-who-bungee-jumped-from-a-height-of-764-feet-died-within-hours.html</link>
					<comments>https://www.chandrikadaily.com/1a-tourist-who-bungee-jumped-from-a-height-of-764-feet-died-within-hours.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Dec 2023 17:23:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[bungee jumped]]></category>
		<category><![CDATA[died]]></category>
		<category><![CDATA[Tourist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284914</guid>

					<description><![CDATA[ബംഗീ ജമ്പിനിടെയുണ്ടായ ശ്വാസതടസമാണ് മരണ കാരണം എന്നാണ് വിവരം.]]></description>
										<content:encoded><![CDATA[<p>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജമ്പ് പ്ലാറ്റ്ഫോമില്&#x200d; നിന്ന് ചാടിയ വിനോദ സഞ്ചാരി മരിച്ചു. ചൈനയിലെ മക്കാവു ടവറില്&#x200d; നിന്ന് ചാടിയ ജാപ്പനീസ് പൗരനാണ് മരിച്ചത്. 764 അടി ഉയരത്തില്&#x200d; നിന്ന് ചാടിയ 56 കാരന്&#x200d; തൊട്ടുപിന്നാലെ അബോധാവസ്ഥയിലാവുകയായിരുന്നു.</p>
<p>ബംഗീ ജമ്പിനിടെയുണ്ടായ ശ്വാസതടസമാണ് മരണ കാരണം എന്നാണ് വിവരം. അബോധാവസ്ഥയിലായ ഉടന്&#x200d; തന്നെ അദ്ദേഹത്തെ കോണ്ടെ എസ്. ജനുവാരിയോ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. സംഭവത്തില്&#x200d; വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
<p>ബംഗീ ജമ്പിങിന് പേരുകേട്ട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ചൈനയിലെ മക്കാവു ടവര്&#x200d;. സ്വകാര്യ കമ്പനിയായ എജെ ഹാക്കറ്റിന്റെ സ്‌കൈപാര്&#x200d;ക്ക് എന്ന സ്ഥാപനമാണ് മക്കാവു ടവറിലെ ജമ്പിങ് നിയന്ത്രിക്കുന്നത്. ജംപില്&#x200d; പങ്കെടുക്കുന്നതിന് മുമ്പ് ചാടുന്നയാളിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങള്&#x200d; ജീവനക്കാരെ അറിയിക്കണമെന്ന് കമ്പനിയുടെ വെബ് സൈറ്റില്&#x200d; നിര്&#x200d;ദേശിക്കുന്നുണ്ട്.</p>
<p>എജെ ഹാക്കറ്റിന്റെ സ്‌കൈപാര്&#x200d;ക്കില്&#x200d; ബന്&#x200d;ജി ജംപ് നടത്തുന്നതിനായി ഒരു റൗണ്ടിന് ഏകദേശം 25,000 രൂപയാണ് ചിലവ് . ഓസ്ട്രേലിയ, സിംഗപ്പൂര്&#x200d;, ഫ്രാന്&#x200d;സ് എന്നിവിടങ്ങളിലും കമ്പനി ബംഗീ ജംപുകള്&#x200d; നടത്തുന്നുണ്ട്.</p>
<p>30 വര്&#x200d;ഷത്തിലേറെയായി 4 ദശലക്ഷം ജമ്പുകള്&#x200d; വിജയകരമായി പൂര്&#x200d;ത്തിയാക്കിയവരാണ് തങ്ങളെന്ന് കമ്പനി വെബ്‌സൈറ്റില്&#x200d; അവകാശപ്പെടുന്നു. സുരക്ഷാ ക്രമീകരണങ്ങളോടെ സഹായത്തോടെ ഏതെങ്കിലും ഉയരമുള്ള സ്ഥലത്ത് കയറിയ ശേഷം താഴേക്ക് ചാടുന്ന സാഹസിക വിനോദമാണ് ബംഗീ ജമ്പ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-tourist-who-bungee-jumped-from-a-height-of-764-feet-died-within-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്നാറില്&#x200d; രാത്രി സഫാരിക്കും ട്രക്കിങ്ങിനും രാത്രി എട്ട് മുതല്&#x200d; രാവിലെ ആറ് വരെ നിയന്ത്രണം</title>
		<link>https://www.chandrikadaily.com/news-kerala-munnar-tourist-place-controll.html</link>
					<comments>https://www.chandrikadaily.com/news-kerala-munnar-tourist-place-controll.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 22 Jan 2023 04:51:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[munnar]]></category>
		<category><![CDATA[Tourist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233976</guid>

					<description><![CDATA[വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്&#x200d; മൂന്നാറില്&#x200d; രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം വരുന്നു.ഇതുമായി ബന്ധപ്പെട്ട റിപ്പോര്&#x200d;ട്ട് ഉന്നത ഉദ്യോഗസ്ഥര്&#x200d;ക്ക് നല്&#x200d;കാന്&#x200d; മൂന്നാറില്&#x200d; ചേര്&#x200d;ന്ന സര്&#x200d;വകക്ഷി യോഗത്തില്&#x200d; തീരുമാനമായി.]]></description>
										<content:encoded><![CDATA[<p>തൊടുപുഴ: വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്&#x200d; മൂന്നാറില്&#x200d; രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം വരുന്നു.ഇതുമായി ബന്ധപ്പെട്ട റിപ്പോര്&#x200d;ട്ട് ഉന്നത ഉദ്യോഗസ്ഥര്&#x200d;ക്ക് നല്&#x200d;കാന്&#x200d; മൂന്നാറില്&#x200d; ചേര്&#x200d;ന്ന സര്&#x200d;വകക്ഷി യോഗത്തില്&#x200d; തീരുമാനമായി.</p>
<p>രാത്രി എട്ട് മുതല്&#x200d; രാവിലെ ആറ് വരെയാകും നിയന്ത്രണം. ജനവാസമേഖലയില്&#x200d; കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് എ. രാജ എം.എല്&#x200d;.എയുടെ നേതൃത്വത്തില്&#x200d; യോഗം ചേര്&#x200d;ന്നത്. ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ ആനകളെ നാടുകടത്തണമെന്നും രാത്രികാലങ്ങളിലെ സഫാരിക്കും ട്രക്കിങിനും നിന്ത്രണമേര്&#x200d;പ്പെടുത്തണമെന്നും യോഗത്തില്&#x200d; ആവശ്യമുയര്&#x200d;ന്നു. മൂന്നാര്&#x200d;, ചിന്നക്കനാല്&#x200d;, ശാന്തന്&#x200d;പാറ എന്നിവിടങ്ങളില്&#x200d; രാപ്പകല്&#x200d; വ്യത്യാസമില്ലാതെ ആക്രമണകാരികളായ അഞ്ച് ആനകളാണ് സ്വൈരവിഹാരം നടത്തുന്നത്. പൊതുവെ ശാന്തനായിരുന്ന പടയപ്പയും ആക്രമണകാരിയായി. നിരവധി പേരുടെ ജീവനെടുത്ത ചക്കക്കൊമ്ബനും മൊട്ടവാലനും അരിക്കൊമ്ബനും ജനവാസമേഖലയിലിറങ്ങുന്നത് പതിവായതോടെയാണ് ആനകളെ നാടുകടത്തണമെന്ന ആവശ്യം ശക്തമായത്. ആനകള്&#x200d; തുടര്&#x200d;ന്നും ജനവാസകേന്ദ്രങ്ങളില്&#x200d; ഭീഷണി ഉയര്&#x200d;ത്തിയാല്&#x200d; അവയെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച്‌ ഉന്നത ഉദ്യോഗസ്ഥര്&#x200d;ക്ക് റിപ്പോര്&#x200d;ട്ട് നല്&#x200d;കാനും തീരുമാനമായി. വന്യമൃഗങ്ങളെ ശല്യപ്പെടുത്തും വിധം ജീപ്പ് ഡ്രൈവര്&#x200d;മാരും റിസോര്&#x200d;ട്ടുകളും നടത്തുന്ന നൈറ്റ് സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണമേര്&#x200d;പ്പെടുത്തുമെന്ന് എ. രാജ എം.എല്&#x200d;.എ പറഞ്ഞു.</p>
<p>വന്യമൃഗശല്യത്തില്&#x200d; നഷ്ടം സംഭവിച്ചവര്&#x200d;ക്ക് അടിയന്തരമായി നഷ്ടപരിഹാം ലഭ്യമാക്കാന്&#x200d; ഇടപെടല്&#x200d; നടത്തും. വിനോദ സഞ്ചാരികള്&#x200d; കൂടുതലായെത്തുന്ന ആനച്ചാല്&#x200d;, ചെങ്കുളം, പോതമേട്, ലക്ഷ്മി, മൂന്നാര്&#x200d; എന്നിവിടങ്ങളില്&#x200d; പ്രത്യേക നിരീക്ഷണം നടത്താന്&#x200d; പൊലീസിനും വനം വകുപ്പിനും ദേവികുളം സബ് കലക്ടര്&#x200d; രാഹുല്&#x200d; കൃഷ്ണ ശര്&#x200d;മ നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-munnar-tourist-place-controll.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശ മാതൃകയില്&#x200d; 24 മണിക്കൂറും പോലീസ് നിരീക്ഷണം: വര്&#x200d;ക്കല ബീച്ചിന് പ്രത്യേക പദ്ധതി</title>
		<link>https://www.chandrikadaily.com/news-kerala-thiruvananthapuram-varkkala-beach.html</link>
					<comments>https://www.chandrikadaily.com/news-kerala-thiruvananthapuram-varkkala-beach.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Fri, 20 Jan 2023 10:48:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[attention]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Tourist]]></category>
		<category><![CDATA[varkkala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233692</guid>

					<description><![CDATA[തിരുവനന്തപുരം : സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്&#x200d; പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും പൊലീസ് പട്രോളിങും ഉറപ്പുവരുത്താനും യോഗതീരുമാനമാനം. വര്&#x200d;ക്കലയിലെത്തുന്ന വിനോദസഞ്ചാരികള്&#x200d;ക്ക് കൂടുതല്&#x200d; സൗകര്യങ്ങള്&#x200d; ഒരുക്കുന്നതിനുള്ള പദ്ധതികള്&#x200d; ആലോചിക്കുന്നതിന് വി.ജോയ് എം.എല്&#x200d;.എയുടെ നേതൃത്വത്തില്&#x200d; കലക്ടറേറ്റില്&#x200d; അവലോകന യോഗത്തിലാണ് തീരുമാനം. സി.സി.ടി.വി ക്യാമറകളുടെ അഭാവമുള്ളതും വെളിച്ചക്കുറവുള്ളതുമായ പ്രദേശങ്ങള്&#x200d; കണ്ടെത്താന്&#x200d; എം.എല്&#x200d;.എയുടെ നേതൃത്വത്തില്&#x200d; ജില്ലാ വികസന കമ്മിഷണറും ഡി.റ്റി.പി.സി സെക്രട്ടറിയുമടങ്ങുന്ന പ്രത്യേക സംഘം പരിശോധന നടത്താനും യോഗം തീരുമാനിച്ചു. ഇങ്ങനെ കണ്ടെത്തുന്ന സ്ഥലങ്ങളില്&#x200d; അധിക സുരക്ഷാ സംവിധാനങ്ങള്&#x200d; അടിയന്തരമായി നടപ്പിലാക്കും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം : സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്&#x200d; പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും പൊലീസ് പട്രോളിങും ഉറപ്പുവരുത്താനും യോഗതീരുമാനമാനം. വര്&#x200d;ക്കലയിലെത്തുന്ന വിനോദസഞ്ചാരികള്&#x200d;ക്ക് കൂടുതല്&#x200d; സൗകര്യങ്ങള്&#x200d; ഒരുക്കുന്നതിനുള്ള പദ്ധതികള്&#x200d; ആലോചിക്കുന്നതിന് വി.ജോയ് എം.എല്&#x200d;.എയുടെ നേതൃത്വത്തില്&#x200d; കലക്ടറേറ്റില്&#x200d; അവലോകന യോഗത്തിലാണ് തീരുമാനം.</p>
<p>സി.സി.ടി.വി ക്യാമറകളുടെ അഭാവമുള്ളതും വെളിച്ചക്കുറവുള്ളതുമായ പ്രദേശങ്ങള്&#x200d; കണ്ടെത്താന്&#x200d; എം.എല്&#x200d;.എയുടെ നേതൃത്വത്തില്&#x200d; ജില്ലാ വികസന കമ്മിഷണറും ഡി.റ്റി.പി.സി സെക്രട്ടറിയുമടങ്ങുന്ന പ്രത്യേക സംഘം പരിശോധന നടത്താനും യോഗം തീരുമാനിച്ചു. ഇങ്ങനെ കണ്ടെത്തുന്ന സ്ഥലങ്ങളില്&#x200d; അധിക സുരക്ഷാ സംവിധാനങ്ങള്&#x200d; അടിയന്തരമായി നടപ്പിലാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-thiruvananthapuram-varkkala-beach.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ ആഭ്യന്തര   യാത്രക്ക് എത്ര ചെലവായി;  കണക്കില്ലെന്ന് പി.എം.ഒ</title>
		<link>https://www.chandrikadaily.com/pmo-says-it-doesnt-keep-records-of-expenses-incurred-on-pms-domestic-visits.html</link>
					<comments>https://www.chandrikadaily.com/pmo-says-it-doesnt-keep-records-of-expenses-incurred-on-pms-domestic-visits.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Apr 2019 12:40:13 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[PMO Office]]></category>
		<category><![CDATA[Tourist]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124241</guid>

					<description><![CDATA[മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനകത്ത് യാത്ര ചെയ്തതിന് എത്ര പണം ചെലവായി എന്നതിന് കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന വിചിത്രവാദവുമായി പ്രധാനമന്ത്രിയുടെ ഓഫിസ്. വിവരാവകാശ പ്രവര്&#x200d;ത്തകന്&#x200d; അനില്&#x200d; ഗല്&#x200d;ഗലി നല്&#x200d;കിയ അപേക്ഷയിലാണ് ഈ മറുപടി. ചുമതലയേറ്റതുമുതല്&#x200d; രാജ്യത്തിനകത്തും പുറത്തുമായി പ്രധാനമന്ത്രി നടത്തിയ യാത്രയുടെ ചെലവ് കണക്കുകള്&#x200d; ആവശ്യപ്പെട്ടാണ് വിവരാവകാശം നല്&#x200d;കിയത്. രാജ്യത്തിനകത്തെ പ്രധാനമന്ത്രിയുടെ യാത്രകള്&#x200d; വിവിധ വകുപ്പുകളാണ് നടത്തുന്നതെന്നും അതിനാല്&#x200d; കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നും പി.എം.ഒ മറുപടി നല്&#x200d;കി. തെരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രി നടത്തുന്ന യാത്രകളുടെ ചെലവ് സംബന്ധിച്ചും പി.എം.ഒ വിശദാംശങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനകത്ത് യാത്ര ചെയ്തതിന് എത്ര പണം ചെലവായി എന്നതിന് കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന വിചിത്രവാദവുമായി പ്രധാനമന്ത്രിയുടെ ഓഫിസ്. വിവരാവകാശ പ്രവര്&#x200d;ത്തകന്&#x200d; അനില്&#x200d; ഗല്&#x200d;ഗലി നല്&#x200d;കിയ അപേക്ഷയിലാണ് ഈ മറുപടി. ചുമതലയേറ്റതുമുതല്&#x200d; രാജ്യത്തിനകത്തും പുറത്തുമായി പ്രധാനമന്ത്രി നടത്തിയ യാത്രയുടെ ചെലവ് കണക്കുകള്&#x200d; ആവശ്യപ്പെട്ടാണ് വിവരാവകാശം നല്&#x200d;കിയത്. രാജ്യത്തിനകത്തെ പ്രധാനമന്ത്രിയുടെ യാത്രകള്&#x200d; വിവിധ വകുപ്പുകളാണ് നടത്തുന്നതെന്നും അതിനാല്&#x200d; കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നും പി.എം.ഒ മറുപടി നല്&#x200d;കി. </p>



<p>തെരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രി നടത്തുന്ന യാത്രകളുടെ ചെലവ് സംബന്ധിച്ചും പി.എം.ഒ വിശദാംശങ്ങള്&#x200d; നല്&#x200d;കിയില്ല. പ്രധാനമന്ത്രിയുടെ അനൗദ്യോഗിക യാത്രകള്&#x200d; സംബന്ധിച്ച് യാതൊരു രേഖകളും പി.എം.ഒ ഔദ്യോഗിക വെബ്‌സൈറ്റിലില്ലെന്ന് അനില്&#x200d; ഗല്&#x200d;ഗലി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, കര്&#x200d;ണാടക, യു.പി, മധ്യപ്രദേശ്. ബിഹാര്&#x200d;, ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, ജമ്മു കശ്മീര്&#x200d;, അസം, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മോദി യാത്ര ചെയ്തിരുന്നു. ഈ യാത്രകളുടെ ചെലവ് വഹിച്ചത് കേന്ദ്ര സര്&#x200d;ക്കാറാണോ ബി.ജെ.പിയാണോ എന്നതിന് വ്യക്തതയില്ല. വിദേശ യാത്രകള്&#x200d; സംബന്ധിച്ച മുഴുവന്&#x200d; രേഖകളും പി.എം.ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ടെന്ന മറുപടിയാണ് നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pmo-says-it-doesnt-keep-records-of-expenses-incurred-on-pms-domestic-visits.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടലില്&#x200d; നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണം; ഇന്ത്യന്&#x200d; വംശജയായ യു.എസ് സംരംഭക കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/rohina-bhandari-shark-attack.html</link>
					<comments>https://www.chandrikadaily.com/rohina-bhandari-shark-attack.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 05 Dec 2017 09:50:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[disaster]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[Scuba Dive]]></category>
		<category><![CDATA[Shark Attack]]></category>
		<category><![CDATA[Tourist]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57953</guid>

					<description><![CDATA[സാന്&#x200d; ഹോസെ: പസഫിക് സമുദ്രത്തില്&#x200d; സ്‌കൂബാ ഡൈവിങിനിടെ സ്രാവിന്റെ ആക്രമണത്തില്&#x200d; ഇന്ത്യന്&#x200d; വംശജയായ അമേരിക്കന്&#x200d; സംരംഭക കൊല്ലപ്പെട്ടു. സഹപ്രവര്&#x200d;ത്തകര്&#x200d; അടക്കമുള്ള സംഘത്തോടൊപ്പം സ്‌കൂബാ ഡൈവിങില്&#x200d; ഏര്&#x200d;പ്പെട്ട രോഹിന ഭണ്ഡാരി (49) ആണ് കോസ്റ്ററിക്കന്&#x200d; തീരത്തു നിന്ന് 300 മൈല്&#x200d; അകലെ ദുരന്തത്തില്&#x200d;പ്പെട്ടത്. കടുവ സ്രാവിന്റെ (ടൈഗര്&#x200d; ഷാര്&#x200d;ക്ക്) ആക്രമണത്തില്&#x200d; ഗുരുതരമായി പരിക്കേറ്റ രോഹിനയെ രക്ഷിക്കാന്&#x200d; ഡോക്ടര്&#x200d;മാര്&#x200d; പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. യു.എസ് പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപിന്റെ കൊമേഴ്‌സ് സെക്രട്ടറി ആരംഭിച്ച സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാണ് ബാംഗ്ലൂരില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>സാന്&#x200d; ഹോസെ: പസഫിക് സമുദ്രത്തില്&#x200d; സ്‌കൂബാ ഡൈവിങിനിടെ സ്രാവിന്റെ ആക്രമണത്തില്&#x200d; ഇന്ത്യന്&#x200d; വംശജയായ അമേരിക്കന്&#x200d; സംരംഭക കൊല്ലപ്പെട്ടു. സഹപ്രവര്&#x200d;ത്തകര്&#x200d; അടക്കമുള്ള സംഘത്തോടൊപ്പം സ്‌കൂബാ ഡൈവിങില്&#x200d; ഏര്&#x200d;പ്പെട്ട രോഹിന ഭണ്ഡാരി (49) ആണ് കോസ്റ്ററിക്കന്&#x200d; തീരത്തു നിന്ന് 300 മൈല്&#x200d; അകലെ ദുരന്തത്തില്&#x200d;പ്പെട്ടത്.</p>
<p>കടുവ സ്രാവിന്റെ (ടൈഗര്&#x200d; ഷാര്&#x200d;ക്ക്) ആക്രമണത്തില്&#x200d; ഗുരുതരമായി പരിക്കേറ്റ രോഹിനയെ രക്ഷിക്കാന്&#x200d; ഡോക്ടര്&#x200d;മാര്&#x200d; പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. യു.എസ് പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപിന്റെ കൊമേഴ്‌സ് സെക്രട്ടറി ആരംഭിച്ച സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാണ് ബാംഗ്ലൂരില്&#x200d; ജനിച്ചു വളര്&#x200d;ന്ന രോഹിന ഭണ്ഡാരി.</p>
<p>കൃത്രിമ ശ്വസന സംവിധാനങ്ങളോടെ വെള്ളത്തിനടിയില്&#x200d; നീന്തുന്ന വിനോദമാണ് സ്‌കൂബാ ഡൈവിങ്. ഡിസംബറില്&#x200d; 50-ാം ജന്മദിനം വിപുലമായി ആഘോഷിക്കാനിരുന്ന രോഹിന ഭണ്ഡാരി, നവംബര്&#x200d; 30-നാണ് മറ്റ് 18 പേര്&#x200d;ക്കൊപ്പം കോസ്റ്ററിക്കയിലെ ഇസ്ല ദെല്&#x200d; കൊക്കെ ദ്വീപിനു സമീപം സ്‌കൂബാ ഡൈവിങിനു പോയത്. ഡൈവിന്റെ അവസാന ഘട്ടത്തിലാണ് രോഹിനക്കും ഗൈഡിനും നേരെ സ്രാവിന്റെ ആക്രമണമുണ്ടായത്. കാലില്&#x200d; ഗുരുതരമായി കടിയേറ്റ രോഹിനയെ മറ്റുള്ളവരെല്ലാം ചേര്&#x200d;ന്നാണ് കരയിലെത്തിച്ചത്. ഗൈഡിനും കടിയേറ്റെങ്കിലും ഗുരുതരമായിരുന്നില്ല.</p>
<p>ട്രംപിന്റെ കൊമേഴ്‌സ് സെക്രട്ടറി വില്&#x200d;ബര്&#x200d; റോസ് ആരംഭിച്ച ഡബ്ല്യൂ.എല്&#x200d; റോസ് ആന്റ് കോ. എന്ന നിക്ഷേപക കമ്പനിയില്&#x200d; 2013 മുതല്&#x200d; സീനിയര്&#x200d; ഡയറക്ടറാണ് രോഹിന ഭണ്ഡാരി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohina-bhandari-shark-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
