<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>TP murder case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tp-murder-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 13 Feb 2025 05:00:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>TP murder case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ടി.പിവധക്കേസ് പ്രതികള്&#x200d;ക്ക് വാരിക്കോരി പരോള്&#x200d; നല്&#x200d;കി സര്&#x200d;ക്കാര്&#x200d;; മൂന്നുപേര്&#x200d; 1000 ദിവസത്തിലധികം പുറത്ത്, കൊടി സുനിക്ക് 60 ദിവസം</title>
		<link>https://www.chandrikadaily.com/the-government-granted-parole-to-the-accused-in-the-t-murder-case-three-are-out-for-more-than-1000-days-kodi-suni-60-days.html</link>
					<comments>https://www.chandrikadaily.com/the-government-granted-parole-to-the-accused-in-the-t-murder-case-three-are-out-for-more-than-1000-days-kodi-suni-60-days.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Feb 2025 05:00:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[parole]]></category>
		<category><![CDATA[TP murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329662</guid>

					<description><![CDATA[ആറുപ്രതികള്&#x200d;ക്ക് 500 ദിവസത്തിലധികം പരോള്&#x200d; നല്&#x200d;കിയെന്നും നിയമസഭയില്&#x200d; തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മറുപടി നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>ടി.പി. ചന്ദ്രശേഖരന്&#x200d; വധക്കേസിലെ പ്രതികള്&#x200d;ക്ക് വാരിക്കോരി പരോള്&#x200d; അനുവദിച്ച് സര്&#x200d;ക്കാര്&#x200d;. ഒന്നാം പിണറായി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റതുമുതല്&#x200d; കേസിലെ മൂന്നുപ്രതികള്&#x200d;ക്ക് 1,000 ദിവസത്തിലേറെ പരോള്&#x200d; അനുവദിച്ചു. ആറുപ്രതികള്&#x200d;ക്ക് 500 ദിവസത്തിലധികം പരോള്&#x200d; നല്&#x200d;കിയെന്നും നിയമസഭയില്&#x200d; തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മറുപടി നല്&#x200d;കി.</p>
<p>കെ.സി. രാമചന്ദ്രന്&#x200d;, ട്രൗസര്&#x200d; മനോജ്, അണ്ണന്&#x200d; സജിത്ത് എന്നിവര്&#x200d;ക്കാണ് 1000 ദിവസത്തിലേറെ പരോള്&#x200d; ലഭിച്ചത്. രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 ദിവസം എന്നിങ്ങനെയാണ് പരോള്&#x200d; ലഭിച്ചത്. ടി.കെ. രജീഷിന് 940, മുഹമ്മദ് ഷാഫിക്ക് 656, കിര്&#x200d;മാണി മനോജിന് 851, എം.സി. അനൂപിന് 900, ഷിനോജിന് 925, റഫീഖിന് 752 ദിവസം എന്നിങ്ങനെയും പരോള്&#x200d; ലഭിച്ചു. അതേസമയം, കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോള്&#x200d; അനുവദിച്ചത്.</p>
<p>എമര്&#x200d;ജന്&#x200d;സി ലീവ്, ഓര്&#x200d;ഡിനറി ലീവ്, കോവിഡ് സ്‌പെഷ്യല്&#x200d; ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്&#x200d; അനുവദിച്ചത്. കേസിലെ പ്രതികള്&#x200d;ക്ക് ശിക്ഷായിളവ് നല്&#x200d;കാനുള്ള നീക്കം വിവാദമായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറിലെ സമ്മേളനത്തിലാണ് തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്&#x200d; നിയമസഭയില്&#x200d; ചോദ്യമുന്നയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-granted-parole-to-the-accused-in-the-t-murder-case-three-are-out-for-more-than-1000-days-kodi-suni-60-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ടിപി കേസ് പ്രതികളെ സിപിഎമ്മിനും സർക്കാരിനും ഭയം; അടിയന്തരപ്രമേയത്തിന് സ്പീക്കറല്ല, മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്’</title>
		<link>https://www.chandrikadaily.com/cpm-and-government-fear-tp-case-accused-the-chief-minister-should-answer-the-emergency-motion-not-the-speaker.html</link>
					<comments>https://www.chandrikadaily.com/cpm-and-government-fear-tp-case-accused-the-chief-minister-should-answer-the-emergency-motion-not-the-speaker.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jun 2024 10:54:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[TP murder case]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301026</guid>

					<description><![CDATA[പ്രതികള്&#x200d;ക്ക് ശിക്ഷാ ഇളവ് നല്&#x200d;കാനുള്ള തീരുമാനവുമായി മുന്നോട്ടു പോയാല്&#x200d; മുഖ്യമന്ത്രിയും മന്ത്രിമാരും പുറത്തിറങ്ങി നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ടി.പി. ചന്ദ്രശേഖരന്&#x200d; വധക്കേസ് പ്രതികള്&#x200d; ഗൂഢാലോചനയെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് സിപിഎമ്മും സര്&#x200d;ക്കാരും ഭയക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. പ്രതികള്&#x200d;ക്ക് ശിക്ഷാ ഇളവ് നല്&#x200d;കാനുള്ള തീരുമാനവുമായി മുന്നോട്ടു പോയാല്&#x200d; മുഖ്യമന്ത്രിയും മന്ത്രിമാരും പുറത്തിറങ്ങി നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.</p>
<p>പ്രതികളെ ഭയന്നാണ് സര്&#x200d;ക്കാരും സിപിഎമ്മും ജീവിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച് വെളിപ്പെടുത്തല്&#x200d; നടത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്&#x200d; സിപിഎമ്മിനെ ബ്ലാക്ക് മെയില്&#x200d; ചെയ്യുകയാണ്. ഇതു ഭയന്നാണ് ശിക്ഷായില്&#x200d; ഉള്&#x200d;പ്പെടെ ഇളവ് നല്&#x200d;കുന്ന നടപടികളുമായി സര്&#x200d;ക്കാര്&#x200d; മുന്നോട്ടുപോകുന്നത്.</p>
<p>ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വി.ഡി. സതീശന്&#x200d; ചൂണ്ടിക്കാട്ടി. ക്രൂരമായ കൊലപാതകം നടത്തിയ പ്രതികളെ സിപിഎം പോലുള്ള പാര്&#x200d;ട്ടി എത്രമാത്രം ചേര്&#x200d;ത്തുപിടിക്കുന്നു എന്നതിന്&#x200d;റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിതെന്നും അടിയന്തര പ്രമേയത്തിന് സ്പീക്കറല്ല, മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് മീഡിയാ റൂമില്&#x200d; നടത്തിയ വാർത്താസമ്മേളനത്തില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-and-government-fear-tp-case-accused-the-chief-minister-should-answer-the-emergency-motion-not-the-speaker.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി. വധക്കേസ് പ്രതിക്ക് ചട്ടം ലംഘിച്ച് ചികിത്സ; പ്രിസണേഴ്സ് സെല്ലിന് പകരം ഡീലക്സ് റൂം</title>
		<link>https://www.chandrikadaily.com/tp-treatment-of-murder-accused-in-violation-of-rules-a-deluxe-room-instead-of-a-prisoners-cell.html</link>
					<comments>https://www.chandrikadaily.com/tp-treatment-of-murder-accused-in-violation-of-rules-a-deluxe-room-instead-of-a-prisoners-cell.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jun 2024 09:46:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[rules]]></category>
		<category><![CDATA[TP murder case]]></category>
		<category><![CDATA[Violation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300923</guid>

					<description><![CDATA[സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; തടവില്&#x200d; കഴിയുന്ന ജ്യോതി ബാബുവിന് പരിയാരം മെഡിക്കല്&#x200d; കോളേജിലെ എക്‌സിക്യൂട്ടീവ് റൂമിലാണ് ചികിത്സ നല്&#x200d;കുന്നത്. ടി.പി. ചന്ദ്രശേഖരന്&#x200d; വധക്കേസിലെ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു.]]></description>
										<content:encoded><![CDATA[<p>ടി.പി. ചന്ദ്രശേഖരന്&#x200d; വധകേസിലെ പ്രതി ജ്യോതി ബാബുവിന് കണ്ണൂര്&#x200d; പരിയാരം ഗവണ്&#x200d;മെന്റ് മെഡിക്കല്&#x200d; കോളേജില്&#x200d; ചട്ടം ലംഘിച്ച് ചികിത്സ. സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; തടവില്&#x200d; കഴിയുന്ന ജ്യോതി ബാബുവിന് പരിയാരം മെഡിക്കല്&#x200d; കോളേജിലെ എക്‌സിക്യൂട്ടീവ് റൂമിലാണ് ചികിത്സ നല്&#x200d;കുന്നത്. ടി.പി. ചന്ദ്രശേഖരന്&#x200d; വധക്കേസിലെ പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു.</p>
<p>കണ്ണൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലിലെ തടവുകാരനായ ജ്യോതി ബാബുവിന് ചട്ടപ്രകാരം പ്രിസണേഴ്‌സ് സെല്ലിലോ, ജനറല്&#x200d; വാര്&#x200d;ഡിലോ ആണ് ചികിത്സ നല്&#x200d;കേണ്ടത്. ഇതിന് വിരുദ്ധമായാണ് ജ്യോതി ബാബുവിന് ഡീലക്‌സ് റൂമില്&#x200d; ചികിത്സ നല്&#x200d;കുന്നത്.</p>
<p>ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്&#x200d; ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാവ് ജ്യോതി ബാബു കോഴിക്കോട് വിചാരണ കോടതിയില്&#x200d; കീഴടങ്ങിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ചികിത്സയിലായിരുന്ന ജ്യോതി ബാബു ആംബുലന്&#x200d;സിലാണ് കീഴടങ്ങാനായി എത്തിയത്. കേസില്&#x200d; പന്ത്രണ്ടാം പ്രതിയാണ് ജ്യോതി ബാബു. സിപിഎം കുന്നോത്തുപറമ്പ് ലോക്കല്&#x200d; കമ്മിറ്റി മുന്&#x200d; അംഗമാണ് ജ്യോതി ബാബു. സിപിഎം നേതാവ് കെ.കെ കൃഷ്ണനും അന്നേ ദിവസം കോടതിയില്&#x200d; കീഴടങ്ങിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-treatment-of-murder-accused-in-violation-of-rules-a-deluxe-room-instead-of-a-prisoners-cell.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി. വധക്കേസ് പ്രതികള്&#x200d;ക്ക് പരോള്&#x200d;; ഗൗരവകരം, ആശങ്കയുണ്ടെന്ന് കെ.കെ. രമ</title>
		<link>https://www.chandrikadaily.com/tp-parole-for-murder-accused-seriously-kk-is-concerned-rama.html</link>
					<comments>https://www.chandrikadaily.com/tp-parole-for-murder-accused-seriously-kk-is-concerned-rama.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 09 Jun 2024 05:17:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[kk rema]]></category>
		<category><![CDATA[TP murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299673</guid>

					<description><![CDATA[തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്&#x200d;വലിച്ചതിന് പിന്നാലെയാണ് നടപടി.]]></description>
										<content:encoded><![CDATA[<p>ടി.പി. ചന്ദ്രശേഖരന്&#x200d; വധക്കേസിലെ 10 പ്രതികള്&#x200d;ക്ക് ഒരുമിച്ച് പരോള്&#x200d; നല്&#x200d;കിയത് ഗൗരവകരമെന്നു കെ.കെ.രമ. ഇതിനുള്ള സാഹചര്യം എന്താണെന്നും ആശങ്കയുണ്ടെന്നും രമ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്&#x200d; വധക്കേസ് പ്രതികള്&#x200d;ക്ക് പരോള്&#x200d; അനുവദിച്ചതില്&#x200d; പ്രതികരിക്കുകയായിരുന്നു രമ. കൊടി സുനി ഒഴികെ 10 പ്രതികള്&#x200d;ക്കാണ് പരോള്&#x200d; അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്&#x200d;വലിച്ചതിന് പിന്നാലെയാണ് നടപടി.</p>
<p>കൊടി സുനി നിലവിൽ തവനൂർ ജയിലിലാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ടി.പി. വധക്കേസ് പ്രതികൾക്ക് പരോൾ ലഭിച്ചത് 2013 ദിവസമാണെന്നു സർക്കാർ നിയമസഭയിൽ 2022-ൽ വെളിപ്പെടുത്തിയിരുന്നു. തടവുകാലത്തെ ആശുപത്രിവാസത്തിനു പുറമെയാണ് 11 പ്രതികൾക്കു പല തവണയായി 6 മാസത്തോളം പരോൾ ലഭിച്ചത്.</p>
<p>പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവര്&#x200d; ഉള്&#x200d;പ്പെടെയുള്ളവർക്കാണ് കണ്ണൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; നിന്ന് ഇപ്പോള്&#x200d; പരോള്&#x200d; അനുവദിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-parole-for-murder-accused-seriously-kk-is-concerned-rama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടിപി ചന്ദ്രശേഖരന്&#x200d; വധക്കേസ് പ്രതികൾക്ക് പരോൾ; നടപടി കോടതി ഉത്തരവ് മറികടന്ന്</title>
		<link>https://www.chandrikadaily.com/parole-for-tp-chandrasekaran-murder-case-accused-the-action-is-overriding-the-court-order.html</link>
					<comments>https://www.chandrikadaily.com/parole-for-tp-chandrasekaran-murder-case-accused-the-action-is-overriding-the-court-order.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Jun 2024 16:52:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[TP murder case]]></category>
		<category><![CDATA[vatakara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299650</guid>

					<description><![CDATA[മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികെയുള്ളവര്&#x200d;ക്കാണ് പരോള്&#x200d; ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p>ആര്&#x200d;.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്&#x200d; വധകേസില്&#x200d; പ്രതികള്&#x200d;ക്ക് പരോള്&#x200d; അനുവദിച്ചു. പത്ത് പ്രതികള്&#x200d;ക്കാണ് പരോള്&#x200d; അനുവദിച്ചത്. മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികെയുള്ളവര്&#x200d;ക്കാണ് പരോള്&#x200d; ലഭിച്ചത്. നേരത്തെ ശിക്ഷിക്കപ്പെട്ട് ജയിലില്&#x200d; കഴിയുന്നവര്&#x200d;ക്കാണ് പരോള്&#x200d; അനുവദിച്ചത്.</p>
<p>നിലവില്&#x200d; കണ്ണൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; കഴിയുകയായിരുന്നു പ്രതികള്&#x200d;. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിന്&#x200d;വലിച്ച ഉടനാണ് പരോള്&#x200d; പ്രാബല്യത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയില്&#x200d; ടിപി വധക്കേസിലെ പ്രതികള്&#x200d;ക്ക് ശിക്ഷ വര്&#x200d;ധിപ്പിച്ചുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. പരോളുകള്&#x200d; അനുവദിക്കുന്നതിനും കോടതി വിലക്കേര്&#x200d;പ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോള്&#x200d; പ്രതികള്&#x200d;ക്ക് പരോള്&#x200d; അനുവദിച്ചത്.</p>
<p>റവല്യൂഷണറി മാര്&#x200d;ക്സിസ്റ്റ് പാര്&#x200d;ട്ടിയുടെ സ്ഥാപകനായ ടിപി ചന്ദ്രശേഖരനെ (52) 2012 മെയ് നാലിനാണ് സി.പി.എമ്മിന്റെ ക്വട്ടേഷന്&#x200d; സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്&#x200d; വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടിപിയെ സംഘം കാറില്&#x200d; ഇടിച്ച് വീഴ്ത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2014 ജനുവരി 22 ന് കോഴിക്കോട് അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതി 11 പേര്&#x200d;ക്ക് ജീവപര്യന്തം തടവും മറ്റൊരാള്&#x200d; ലംബു പ്രദീപിന് മൂന്ന് വര്&#x200d;ഷം തടവും വിധിച്ചിരുന്നു.</p>
<p>സിപിഎം മുന്&#x200d; പാനൂര്&#x200d; ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്&#x200d; 2020 ജൂണ്&#x200d; 11 ന് ജയില്&#x200d;വാസത്തിനിടെ മരിച്ചു. കേസില്&#x200d; സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്&#x200d; ഉള്&#x200d;പ്പെടെ 24 പ്രതികളെ കോഴിക്കോട് വിചാരണക്കോടതി വെറുതെ വിട്ടു. ടിപി ചന്ദ്രശേഖറിന്റെ ഭാര്യയായ കെ കെ രമ പിന്നീട് വടകര നിയോജക മണ്ഡലത്തില്&#x200d; നിന്നും വിജയിച്ച് എംഎല്&#x200d;എയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parole-for-tp-chandrasekaran-murder-case-accused-the-action-is-overriding-the-court-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നല്ല വിധി, സ്വാഗതം ചെയ്യുന്നു: കെ കെ രമ</title>
		<link>https://www.chandrikadaily.com/good-judgment-welcome-kk-rama.html</link>
					<comments>https://www.chandrikadaily.com/good-judgment-welcome-kk-rama.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 27 Feb 2024 11:53:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Good judgment]]></category>
		<category><![CDATA[TP murder case]]></category>
		<category><![CDATA[welcome]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291550</guid>

					<description><![CDATA[വധശിക്ഷ ആവശ്യപ്പെട്ട് അപ്പീൽ പോകുന്നത് ഉൾപ്പെടെ ആലോചിക്കുമെന്നും ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ടെന്നും കെ കെ രമ പറഞ്ഞു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ടി പി ചന്ദ്രശേഖരന്&#x200d; വധക്കേസില്&#x200d; പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയർത്തിയ വിധി സ്വാഗതം ചെയ്യുന്നുവെന്ന് ചന്ദ്രശേഖരന്&#x200d;റെ ഭാര്യയു എംഎല്&#x200d;എയുമായ കെ കെ രമ. വധശിക്ഷ ആവശ്യപ്പെട്ട് അപ്പീൽ പോകുന്നത് ഉൾപ്പെടെ ആലോചിക്കുമെന്നും ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ടെന്നും കെ കെ രമ പറഞ്ഞു. നിയമപോരാട്ടത്തില്&#x200d; ഒപ്പം നിന്ന എല്ലാവർക്കും കെ കെ രമ നന്ദി അറിയിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ടി പി ചന്ദ്രശേഖരന്&#x200d; വധക്കേസില്&#x200d; പ്രതികളുടെ ശിക്ഷ വധശിക്ഷയായി ഉയർത്തണമെന്ന ആവശ്യത്തില്&#x200d; ഹൈക്കോടതി ഇന്നലെയും ഇന്നും വാദം കേട്ടു. ഒന്നു മുതല്&#x200d; അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. 20 വർഷം ഇവർക്ക് ശിക്ഷാ ഇളവോ പരോളോ ഉണ്ടാവില്ല.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഒന്നാം പ്രതിയായ എംസി അനൂപ്, രണ്ടാം പ്രതി കിര്&#x200d;മ്മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടികെ രജീഷ് , അഞ്ചാം പ്രതി കെ കെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. കൊലപാതകത്തില്&#x200d; നേരിട്ട് പങ്കെടുത്തവരാണ് ഇവർ.</p>
<p>ആറാം പ്രതി അണ്ണന്&#x200d; സിജിത്ത്, എട്ടാം പ്രതി കെ സി രാമചന്ദ്രന്&#x200d;, പത്താം പ്രതി കെകെ കൃഷ്ണന്&#x200d;, പതിനൊന്നാം പ്രതി ട്രൗസര്&#x200d; മനോജന്&#x200d;, പന്ത്രണ്ടാം പ്രതി ജ്യോതിബാബു എന്നിവർ ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്&#x200d;റെ ഭാര്യ കെ കെ രമയ്ക്ക് ഏഴരലക്ഷം രൂപയും മകന്&#x200d; അഭിനന്ദിന് അഞ്ച് ലക്ഷം രൂപയും പ്രതികള്&#x200d; പിഴയായി നല്&#x200d;കണം.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">പ്രതികൾക്ക് നൽകിയ ജീവപര്യന്തം തടവുശിക്ഷ അപര്യാപ്തമാണെന്നും നീതി ലഭിക്കാൻ വധശിക്ഷയാണ് ഉചിതമെന്നും പ്രോസിക്യൂഷൻ വാദിച്ചു. മറ്റ് കേസുകളിൽ നിന്ന് വ്യത്യസ്തമാണ് ടിപി കേസ്. സാധാരണ കൊലപാതക കേസല്ല ഇത്. ആര് കൊന്നു, എന്തിന് കൊന്നു എന്നതാണ് പ്രധാനം. വർഷങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകം നടത്തിയത്. ആശയം മാറിയതിനുള്ള കൊലപാതകമാണെന്നും ഇതിന് ന്യായീകരണമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ശിക്ഷ ഉയർത്താനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കാൻ പ്രോസിക്യൂട്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്നങ്ങൾ രണ്ട് പ്രതികൾക്ക് അനുകൂല ഘടകങ്ങൾ ആണെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്&#x200d; വധശിക്ഷ നൽകാൻ മതിയായ കാരണങ്ങൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്&#x200d;റെ പക്ഷം. പ്രോബേഷണറി ഓഫീസർമാരുടെ റിപ്പോർട്ടുകളിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പ്രതികൾക്ക് മാനസിക പരിവർത്തന സാധ്യത ഇല്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ടികെ രജീഷിനെതിരെ കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനൂപിനെതിരെയും കേസ് എടുത്തിട്ടുണ്ടെന്നും പരോളിൽ ഇറങ്ങിയപ്പോൾ മയക്കുമരുന്ന് കേസിൽ പ്രതിയായിയെന്നും പ്രോസിക്യൂഷന്&#x200d; ചൂണ്ടി കാണിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">തെളിവുകൾ പൂർണ്ണമായും ഉൾക്കൊള്ളുന്ന വിധിയല്ല വിചാരണ കോടതിയിൽ നിന്ന് ഉണ്ടായതെന്നും എല്ലാ തെളിവുകളും പരിഗണിച്ച് വധശിക്ഷ നൽകണമെന്നും കെ കെ രമയുടെ അഭിഭാഷകന്&#x200d; വാദിച്ചു. പ്രോസിക്യൂട്ടർ നടത്തിയത് രാഷ്ട്രീയ പ്രസംഗം ആണെന്നും ശിക്ഷ ഉയർത്തുന്നതിൽ മതിയായ കാരണമില്ലെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം. ശിക്ഷ ഉയർത്താൻ ശക്തമായ കാരണം വേണം. ഈ കേസിൽ അത്തരം കാരണം ഇല്ല. ജീവപര്യന്തം വധശിക്ഷയായി ഉയർത്തുന്നത് അപൂർവമാണ് അതിന് ശക്തമായ കാരണം വേണം. ഇത് ആദ്യ രാഷ്ട്രീയ കൊലപാതകം അല്ലെന്നും പ്രതിഭാഗം വാദിച്ചു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>രാഷ്ട്രീയ കൊലപാതകം നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള വെല്ലുവിളിയാണ് രാഷ്ട്രീയ കൊലപാതകം. വാടകക്കൊലയാളികളെ വെച്ചുള്ള കൊലപാതകമാണ്. എന്തുകൊണ്ട് വധശിക്ഷ നല്&#x200d;കിക്കൂടെന്നു ചോദിച്ച ഹൈക്കോടതി പ്രതികള്&#x200d; പരിവര്&#x200d;ത്തനത്തിന് തയ്യാറാണോയെന്നും ആരാഞ്ഞു.</p>
<p>ടി പി ചന്ദ്രശേഖരന്&#x200d; കൊലപാതക കേസില്&#x200d; പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നതില്&#x200d; ഇന്നലെയും വാദം നടന്നിരുന്നു. നിപരാധികളെന്നും ശിക്ഷ ഇളവ് നല്&#x200d;കണമെന്നും പ്രതികള്&#x200d; വാദിച്ചു. ആരോഗ്യപ്രശ്‌നങ്ങളും പ്രതികള്&#x200d; ഹൈക്കോടതിയെ അറിയിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, വധശിക്ഷ നല്&#x200d;കരുതെന്നും ഒന്നാം പ്രതി എം സി അനൂപ് ആവശ്യപ്പെട്ടു. 80 വയസായ അമ്മ മാത്രമേയുള്ളൂ, ശിക്ഷയില്&#x200d; ഇളവ് നല്&#x200d;കണമെന്ന് കിര്&#x200d;മ്മാണി മനോജും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനിയും ഇന്നലെ കോടതിയില്&#x200d; പറഞ്ഞിരുന്നു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/good-judgment-welcome-kk-rama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്കളും കുടുംബവും ഉണ്ടെന്നു പറഞ്ഞ പ്രതികൾ ചന്ദ്രശേഖരന് കുടുംബം ഉണ്ടായിരുന്നെന്ന് ഓർത്തില്ല: കെ.കെ രമ</title>
		<link>https://www.chandrikadaily.com/accused-who-said-he-had-children-and-family-did-not-remember-that-chandrasekaran-had-a-family-kk-rama.html</link>
					<comments>https://www.chandrikadaily.com/accused-who-said-he-had-children-and-family-did-not-remember-that-chandrasekaran-had-a-family-kk-rama.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Feb 2024 09:28:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kk rema]]></category>
		<category><![CDATA[TP murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291471</guid>

					<description><![CDATA[ചന്ദ്രശേഖരന് അമ്മ ഉണ്ടായിരുന്നു. അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചതെന്നും കെ കെ രമ പറഞ്ഞു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ടി പി ചന്ദ്രശേഖരന്&#x200d; വധകേസില്&#x200d; നാളെ നല്ല വിധി പ്രതീക്ഷിക്കുന്നുവെന്ന് കൊല്ലപ്പട്ട ചന്ദ്രശേഖരന്&#x200d;റെ ഭാര്യ കെ കെ രമ. വധശിക്ഷയിൽ കുറഞ്ഞത് ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു. പ്രതികളുടെ വാദങ്ങൾ കോടതി കേട്ടു.</p>
<p>അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു പറഞ്ഞ പ്രതികൾ ചന്ദ്രശേഖരന് കുടുംബം ഉണ്ടായിരുന്നു എന്ന് ഓർത്തില്ല. ചന്ദ്രശേഖരന് അമ്മ ഉണ്ടായിരുന്നു. അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചതെന്നും കെ കെ രമ പറഞ്ഞു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ടി പി ചന്ദ്രശേഖരന്&#x200d; കൊലപാതക കേസില്&#x200d; പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നതില്&#x200d; നാളെയും വാദം തുടരും. നിപരാധികളെന്നും ശിക്ഷ ഇളവ് നല്&#x200d;കണമെന്നും പ്രതികള്&#x200d; വാദിച്ചു. ആരോഗ്യപ്രശ്‌നങ്ങളും പ്രതികള്&#x200d; ഹൈക്കോടതിയെ അറിയിച്ചു.</div>
<div></div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">കുറ്റം ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, വധശിക്ഷ നല്&#x200d;കരുതെന്നും ഒന്നാം പ്രതി എംസി അനൂപ് ആവശ്യപ്പെട്ടു. 80 വയസായ അമ്മ മാത്രമേയുള്ളൂ, ശിക്ഷയില്&#x200d; ഇളവ് നല്&#x200d;കണമെന്ന് കിര്&#x200d;മ്മാണി മനോജും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനിയും കോടതിയില്&#x200d; പറഞ്ഞു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>രേഖകളുടെ പകര്&#x200d;പ്പ് ലഭ്യമാക്കണമെന്നും വാദം അറിയിക്കാന്&#x200d; സമയം നല്&#x200d;കണമെന്നും പ്രതിഭാഗം അഭിഭാഷകര്&#x200d; വാദിച്ചു. രേഖകളുടെ പകര്&#x200d;പ്പ് പ്രതികള്&#x200d;ക്കും പ്രൊസിക്യൂഷനും നല്&#x200d;കും. ഹൈക്കോടതിയില്&#x200d; ഹാജരാക്കിയ പ്രതികളെ ഇന്ന് എറണാകുളം സബ് ജയിലില്&#x200d; പാര്&#x200d;പ്പിക്കും. പ്രതികളുടെ ശരീരിക മാനസിക ആരോഗ്യവും ജയിലിലെ പെരുമാറ്റവും സംബന്ധിച്ച റിപ്പോർട്ട് കോടതിയില്&#x200d; സമർപ്പിച്ചിട്ടുണ്ട്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ജ്യോതി ബാബു ഒഴികെയുള്ള പ്രതികളെയാണ് ഹൈക്കോടതിയിൽ ഹാജരാക്കിയത്. ആരോഗ്യ പ്രശ്നം മൂലം ജ്യോതി ബാബു ഹാജരായില്ല. ഇന്ന് 3 മണിക്ക് ഡയാലിസിസ് നടത്തേണ്ടതിനാൽ ആണ് ഹാജരാകാത്തത് എന്ന് ജയിൽ സൂപ്രണ്ട് ഹൈക്കോടതിയെ അറിയിച്ചു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്&#x200d; നമ്പ്യാര്&#x200d;, ഡോ. കൗസര്&#x200d; എടപ്പഗത്ത് എന്നിവര്&#x200d; ഉള്&#x200d;പ്പെട്ട ഡിവിഷന്&#x200d; ബെഞ്ചാണ് വാദം കേട്ടത്. ആറാം പ്രതി ഒഴികെയുള്ളവര്&#x200d;ക്ക് വധഗൂഡാലോചനയില്&#x200d; പങ്കുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്&#x200d;. ഈ സാഹചര്യത്തിലാണ് ഒന്നു മുതല്&#x200d; അഞ്ച് വരെയും ഏഴും പ്രതികളുടെ ശിക്ഷാവിധി ഉയര്&#x200d;ത്തുന്നത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണന്&#x200d;, ജ്യോതിബാബു എന്നിവരുടെയും ശിക്ഷയിലും ഹൈക്കോടതി തീരുമാനമെടുക്കും. രണ്ട് പ്രതികളും കഴിഞ്ഞ ദിവസം കോഴിക്കോട് വിചാരണ കോടതിയില്&#x200d; കീഴടങ്ങിയിരുന്നു. പ്രതികള്&#x200d; കഴിഞ്ഞിരുന്ന ജയിലുകളിലെ പ്രൊബേഷണറി ഓഫീസര്&#x200d;മാരുടെ റിപ്പോര്&#x200d;ട്ടും ഡിവിഷന്&#x200d; ബെഞ്ച് പരിഗണിക്കും. തുടര്&#x200d;ന്നാവും ശിക്ഷാവിധിയില്&#x200d; ഹൈക്കോടതി തീരുമാനമെടുക്കുക.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="video-58bb8fa6-e406-421d-928f-e36455608dcf" class="content-style">
<div class="video-m_container__MYuWI video-m_wrapper__ZMUJW video-m_dark__2SCo- " data-test-id="video">
<div class="story-element story-element-youtube-video"></div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accused-who-said-he-had-children-and-family-did-not-remember-that-chandrasekaran-had-a-family-kk-rama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി കേസിൽ വധശിക്ഷ നൽകാതിരിക്കാൻ കാരണം ചോദിച്ച് കോടതി; കുടുംബമുണ്ടെന്നും നിരപരാധികളെന്നും പ്രതികൾ</title>
		<link>https://www.chandrikadaily.com/court-asked-the-reason-for-not-giving-death-penalty-in-tp-case-the-accused-have-family-and-are-innocent.html</link>
					<comments>https://www.chandrikadaily.com/court-asked-the-reason-for-not-giving-death-penalty-in-tp-case-the-accused-have-family-and-are-innocent.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Feb 2024 07:43:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[news]]></category>
		<category><![CDATA[TP murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291452</guid>

					<description><![CDATA[പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്.]]></description>
										<content:encoded><![CDATA[<p>ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികളോട് കാരണം ചോദിച്ച് കോടതി. ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതിയുടെ നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്.</p>
<p>താൻ നിരപരാധി എന്നായിരുന്നു ഒന്നാം പ്രതി എം സി അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും അനൂപ് പറഞ്ഞു. വധശിക്ഷയ്ക്ക്‌ വിധിക്കരുത്, വീട്ടിൽ മറ്റാരും ഇല്ലെന്നും ആവശ്യപ്പെട്ടു.ഇതിനിടെ നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്&#x200d;ധിപ്പിക്കരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്രതി ആവശ്യപ്പെട്ടു.</p>
<p>കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കൊടി സുനിയുടെ മറുപടി. പ്രായമായഅമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷ വർധിപ്പിക്കണം എന്ന സർക്കാരിൻ്റെയും രമയുടെയും ആവശ്യത്തിൽ ഒന്നും ബോധിപ്പിക്കാനില്ലെന്നും ഇയാൾ പറഞ്ഞു.</p>
<p>അതിനിടെ ടിപി കേസിന്റെ ഭാഗമായി തടവിൽ കഴിയവേ പൊലീസ് മർദ്ദനത്തെ തുടര്&#x200d;ന്ന് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെയെന്ന് ടികെ രജീഷ് കോടതിയിൽ പറഞ്ഞു.കേസിൽ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച പന്ത്രണ്ടാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി.</p>
<p>ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയിൽ ഹാജരാകാതിരുന്നത്. ഇയാളെ ഓൺലൈനായി ഹാജരാക്കി. നടക്കാൻ പോലും പറ്റാത്ത ആരോഗ്യ പ്രശ്നമാണ് തനിക്കെന്നും വീട്ടിൽ ഭാര്യക്കും മകനും അസുഖം ഉണ്ട്. അനുജൻ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്നും ജ്യോതി ബാബു കോടതിയിൽ പറഞ്ഞു.</p>
<p>ശിക്ഷാ കാലയളവിൽ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്മിഷൻ എടുത്തതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു പ്രതികളോട് കോടതിയുടെ ചോദ്യം. ടിപി ചന്ദ്രശേഖരന്റെ വിധവയും എംഎൽഎയുമായ കെകെ രമ വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-asked-the-reason-for-not-giving-death-penalty-in-tp-case-the-accused-have-family-and-are-innocent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി. വധക്കേസിലെ പ്രതി കുഞ്ഞനന്തനെ ന്യായീകരിച്ച കെ.കെ. ശൈലജക്കെതിരെ വിമർശനവുമായി വി.ടി. ബൽറാം</title>
		<link>https://www.chandrikadaily.com/tp-kk-who-defended-the-accused-kunjananthan-in-the-murder-case-vt-criticizes-shailaja-balram.html</link>
					<comments>https://www.chandrikadaily.com/tp-kk-who-defended-the-accused-kunjananthan-in-the-murder-case-vt-criticizes-shailaja-balram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Feb 2024 12:16:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[shailaja]]></category>
		<category><![CDATA[TP murder case]]></category>
		<category><![CDATA[VT Balaram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291146</guid>

					<description><![CDATA[കുഞ്ഞനന്തൻ മരിച്ച സമയത്ത് കെ.കെ. ശൈലജ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിന്&#x200d;റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു ബൽറാമിന്&#x200d;റെ വിമര്&#x200d;ശനം.
]]></description>
										<content:encoded><![CDATA[<p>ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്&#x200d;റെ മരണം വീണ്ടും ചര്&#x200d;ച്ചയാകുന്നതിനിടെ മുൻ മന്ത്രി കെ.കെ. ശൈലജക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കോൺഗ്രസ് നേതാവ് വി ടി ബല്&#x200d;റാം.</p>
<p>കുഞ്ഞനന്തൻ മരിച്ച സമയത്ത് കെ.കെ. ശൈലജ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിന്&#x200d;റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു ബൽറാമിന്&#x200d;റെ വിമര്&#x200d;ശനം.</p>
<p>‘ഹൈക്കോടതി പോലും കൊലപാതകിയായി വിധിയെഴുതിയ ഒരു പ്രമുഖ ക്രിമിനൽ മരിച്ചുപോയപ്പോൾ മറ്റൊരു പ്രമുഖ നന്മമരം എഴുതിയ കരളലിയിക്കുന്ന ഗദ്ഗദക്കുറിപ്പാണിത്.</p>
<p>പിആർ വർക്കിന്റെ അകമ്പടിയോടെ അവരൊക്കെ വീണ്ടും പുട്ടിയിട്ട് വരുന്നതിന് മുൻപ് ഇന്നാട്ടിലെ നിഷ്ക്കളങ്കരോട് ഒന്നോർമ്മപ്പെടുത്തുകയാണ്; ടി പി ചന്ദ്രശേഖരനെന്ന കമ്മ്യൂണിസ്റ്റുകാരന്റെ രക്തം പുരണ്ടിരിക്കുന്നത് ഏതാനും ചില വാടകക്കൊലയാളികളിൽ മാത്രമല്ല, ഇതുപോലുള്ള കുഞ്ഞനന്തേട്ടന്മാരെ ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ മനുഷ്യരൂപികളുടേയും കൈകളിൽക്കൂടിയാണ്​’.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-kk-who-defended-the-accused-kunjananthan-in-the-murder-case-vt-criticizes-shailaja-balram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്&#x200d; കീഴടങ്ങി</title>
		<link>https://www.chandrikadaily.com/tp-murder-case-accused-surrendered-after-being-found-guilty-by-the-high-court.html</link>
					<comments>https://www.chandrikadaily.com/tp-murder-case-accused-surrendered-after-being-found-guilty-by-the-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Feb 2024 10:46:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[surrendered]]></category>
		<category><![CDATA[TP murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291035</guid>

					<description><![CDATA[കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്&#x200d;, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്.]]></description>
										<content:encoded><![CDATA[<p>ടിപി ചന്ദ്രശേഖരന്&#x200d; വധക്കേസില്&#x200d; ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്&#x200d; കോടതിയില്&#x200d; കീഴടങ്ങി. കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്&#x200d;, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. സിപിഎം നേതാക്കളായ പ്രതികള്&#x200d; മാറാട് പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്. പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.</p>
<p>ആംബുലന്&#x200d;സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. ഈ മാസം 26 ന് കേസിലെ ശിക്ഷയിന്മേലുള്ള വാദത്തിന് പ്രതികളെ കോടതിയില്&#x200d; ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് ജ്യോതി ബാബുവിനെ ആംബുലന്&#x200d;സിലെത്തിച്ചത്.</p>
<p>മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും റദ്ദാക്കിയിരുന്നു. എന്നാല്&#x200d; ഇവര്&#x200d;ക്കെതിരായ ഗൂഢാലോചനക്കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ ഹൈക്കോടതി, രണ്ടു പ്രതികളെയും വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.</p>
<p>ഈ രണ്ടു പ്രതികള്&#x200d; ഉള്&#x200d;പ്പെടെ ഏഴു പേരുടെ പേരിലാണ് അന്വേഷണസംഘം ഗൂഢാലോചനക്കേസ് ചുമത്തിയത്. ഇതില്&#x200d; എട്ടാംപ്രതി കെ സി രാമചന്ദ്രന്&#x200d;, 11-ാം പ്രതി ട്രൗസര്&#x200d; മനോജ്, 13-ാം പ്രതി പി കെ കുഞ്ഞനന്തന്&#x200d; എന്നിവരെ വിചാരണക്കോടതി അന്നുതന്നെ ശിക്ഷിച്ചിരുന്നു.</p>
<p>കെ കെ കൃഷ്ണന്&#x200d;, ജ്യോതിബാബു എന്നിവര്&#x200d;ക്ക് പുറമെ, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്&#x200d;, സി എച്ച് അശോകന്&#x200d;, എന്നിവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. മോഹനനെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-murder-case-accused-surrendered-after-being-found-guilty-by-the-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
