<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>tragedy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tragedy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 11 Dec 2025 08:08:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>tragedy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗോവ നിശാക്ലബ് ദുരന്തം; തീപിടിത്തത്തിന് ശേഷം അഞ്ചു മണിക്കൂറിനുള്ളില്‍ രാജ്യം വിട്ട ഉടമകള്‍ തായ്ലന്‍ഡില്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/goa-nightclub-tragedy-the-owners-who-left-the-country-within-five-hours-after-the-fire-were-arrested-in-thailand.html</link>
					<comments>https://www.chandrikadaily.com/goa-nightclub-tragedy-the-owners-who-left-the-country-within-five-hours-after-the-fire-were-arrested-in-thailand.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 11 Dec 2025 08:08:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[goa]]></category>
		<category><![CDATA[nightclub]]></category>
		<category><![CDATA[owners]]></category>
		<category><![CDATA[THAILAND]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368089</guid>

					<description><![CDATA[ശനിയാഴ്ച രാത്രിയായിരുന്നു നോര്‍ത്ത് ഗോവയിലെ ഈ ക്ലബ്ബില്‍ വലിയ അഗ്‌നിബാധ ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>ഫുകേത്: ഗോവയിലെ ബിര്&#x200d;ച്ച് ബൈ റോമിയോ ലേന്&#x200d; നിശാക്ലബ്ബില്&#x200d; ഉണ്ടായ ഭീകര അഗ്‌നിബാധയില്&#x200d; 25 പേര്&#x200d; കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, തായ്ലാന്&#x200d;ഡിലേക്ക് രക്ഷപ്പെട്ടിരുന്ന ക്ലബ്ബ് ഉടമകളായ സൗരഭ് ലൂത്രയും സഹോദരന്&#x200d; ഗൗരഭ് ലൂത്രയും ഫുകേതില്&#x200d; അറസ്റ്റിലായി. അഞ്ചുദിവസത്തെ ഒളിവിന് ശേഷം ഇന്റര്&#x200d;പോള്&#x200d; നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തായ് അധികാരികള്&#x200d; പിടികൂടിയത്.</p>
<p>ശനിയാഴ്ച രാത്രിയായിരുന്നു നോര്&#x200d;ത്ത് ഗോവയിലെ ഈ ക്ലബ്ബില്&#x200d; വലിയ അഗ്‌നിബാധ ഉണ്ടായത്. സംഭവം നടന്നതിനു വെറും അഞ്ച് മണിക്കൂറിനുള്ളില്&#x200d; തന്നെ ഇരു സഹോദരങ്ങളും രാജ്യം വിടാന്&#x200d; സാധിച്ചു. ദില്ലിയില്&#x200d; നിന്ന് ഇന്&#x200d;ഡിഗോ വിമാനത്തിലാണ് ഇവര്&#x200d; തായ്ലാന്&#x200d;ഡിലേക്ക് യാത്ര ചെയ്തത്.</p>
<p>രാജ്യവ്യാപകമായി ഇന്&#x200d;ഡിഗോ വിമാനങ്ങള്&#x200d; റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്&#x200d; ഇവര്&#x200d;ക്ക് ടിക്കറ്റ് ലഭിച്ചതിനെ ചുറ്റിപ്പറ്റി ദുരൂഹത ഉയര്&#x200d;ന്നിട്ടുണ്ട്. തീപിടിത്തത്തെ തുടര്&#x200d;ന്ന് ഗോവ പൊലീസ് ഇന്റര്&#x200d;പോള്&#x200d; സഹായത്തോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ ഇരുവരെയും തിരികെ ഇന്ത്യയിലെത്തിക്കാന്&#x200d; ഗോവ പൊലീസിന്റെ ഒരു സംഘം തായ്ലാന്&#x200d;ഡില്&#x200d; എത്തിയതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>പോലീസ് നടത്തിയ അന്വേഷണത്തില്&#x200d;, ഡിസംബര്&#x200d; 7ന് രാത്രി 1.17ന് ഇവര്&#x200d; ടിക്കറ്റുകള്&#x200d; ബുക്ക് ചെയ്തതായാണ് കണ്ടെത്തിയത്. അതേസമയം, അഗ്‌നിബാധ നിയന്ത്രിക്കാന്&#x200d; അഗ്‌നിശമന സേന പണിപ്പെടുമ്പോഴായിരുന്നു ഉടമകളുടെ വിദേശയാത്ര. അറസ്റ്റ് ഭയന്ന് ഇന്ത്യയിലേക്ക് മടങ്ങാന്&#x200d; അവര്&#x200d; വിസമ്മതിക്കുകയായിരുന്നു.</p>
<p>ഇതിനിടെ ദില്ലിയിലെ രോഹിണി കോടതിയില്&#x200d; അവര്&#x200d; ജാമ്യാപേക്ഷയും നല്&#x200d;കിയിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്&#x200d;, സുരക്ഷാമാനദണ്ഡങ്ങള്&#x200d; പാലിക്കാത്തതാണ് അഗ്‌നിബാധ രൂക്ഷമാകാന്&#x200d; പ്രധാന കാരണം എന്ന് കണ്ടെത്തിയിരുന്നു. എമര്&#x200d;ജന്&#x200d;സി എക്സിറ്റ്, അഗ്‌നിനിയന്ത്രണ ഉപകരണങ്ങള്&#x200d;, വിശാലമായ വാതിലുകള്&#x200d; എന്നിവ ക്ലബ്ബില്&#x200d; ഉണ്ടായിരുന്നില്ല. ഇവര്&#x200d; ഉടമസ്ഥതയിലുള്ള മറ്റൊരു ഭക്ഷണശാലയും സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഗോവ മുഖ്യമന്ത്രിയുടെ നിര്&#x200d;ദ്ദേശപ്രകാരം പൊളിച്ച് നീക്കിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/goa-nightclub-tragedy-the-owners-who-left-the-country-within-five-hours-after-the-fire-were-arrested-in-thailand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിഷ്ത്വാർ മേഘവിസ്‌ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ</title>
		<link>https://www.chandrikadaily.com/kishtwar-cloudburst-death-toll-likely-to-rise-80-people-still-missing.html</link>
					<comments>https://www.chandrikadaily.com/kishtwar-cloudburst-death-toll-likely-to-rise-80-people-still-missing.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 16 Aug 2025 06:59:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Kishtwar cloudburst]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350547</guid>

					<description><![CDATA[ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണ സംഖ്യ ഉയരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തില്‍ കാണാതായ 80ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചഷോട്ടി പ്രദേശത്താണ് ദുരന്തം പെയ്തിറങ്ങിയത്. മച്ചൈല്‍ മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വാഹന ഗതാഗതയോഗ്യമായ അവസാന ഗ്രാമമാണിത്. അപകടത്തില്‍പ്പെട്ട ഭൂരിഭാഗവും ക്ഷേത്രത്തിലേക്ക് എത്തിയ തീര്‍ത്ഥാടകരാണ്. 150 ഓളം പേര്‍ക്ക് പ്രളയത്തെ തുടര്‍ന്നുള്ള അപകടങ്ങളില്‍ പരിക്കേറ്റിരുന്നു. ഇരുനൂറില്‍ ഏറെ പേരെ പ്രദേശത്തു നിന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ജമ്മു കശ്മീരിലെ കിഷ്ത്വാര്&#x200d; മേഖലയില്&#x200d; മേഘവിസ്ഫോടനത്തെ തുടര്&#x200d;ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണ സംഖ്യ ഉയരുന്നു. അപകടത്തില്&#x200d; മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തില്&#x200d; കാണാതായ 80ഓളം പേര്&#x200d;ക്ക് വേണ്ടിയുള്ള തിരച്ചില്&#x200d; തുടരുകയാണ്.</p>
<p>കശ്മീരിലെ കിഷ്ത്വാര്&#x200d; ജില്ലയിലെ ചഷോട്ടി പ്രദേശത്താണ് ദുരന്തം പെയ്തിറങ്ങിയത്. മച്ചൈല്&#x200d; മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വാഹന ഗതാഗതയോഗ്യമായ അവസാന ഗ്രാമമാണിത്. അപകടത്തില്&#x200d;പ്പെട്ട ഭൂരിഭാഗവും ക്ഷേത്രത്തിലേക്ക് എത്തിയ തീര്&#x200d;ത്ഥാടകരാണ്. 150 ഓളം പേര്&#x200d;ക്ക് പ്രളയത്തെ തുടര്&#x200d;ന്നുള്ള അപകടങ്ങളില്&#x200d; പരിക്കേറ്റിരുന്നു. ഇരുനൂറില്&#x200d; ഏറെ പേരെ പ്രദേശത്തു നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സൈന്യത്തിന്റെയും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തില്&#x200d; പ്രദേശത്ത് രക്ഷാപ്രവര്&#x200d;ത്തനം തുടരുകയാണ്.</p>
<p>മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളില്&#x200d; പലതും മിന്നല്&#x200d; പ്രളയത്തില്&#x200d; ഒലിച്ചു പോയതായി ഡെപ്യൂട്ടി കമ്മിഷണര്&#x200d; പങ്കജ് കുമാര്&#x200d; ശര്&#x200d;മ വ്യക്തമാക്കി. മാതാ തീര്&#x200d;ഥാടനം താത്കാലികമായി നിര്&#x200d;ത്തിവച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്&#x200d; മൂലം റോഡുകള്&#x200d; തകര്&#x200d;ന്ന അവസ്ഥയിലാണ്. അതേസമയം കേന്ദ്ര മന്ത്രി ജിതേന്ദര്&#x200d; സിങ് ഇന്ന് കിഷ്ത്വര്&#x200d; സന്ദര്&#x200d;ശിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kishtwar-cloudburst-death-toll-likely-to-rise-80-people-still-missing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുവൈത്ത് വ്യാജമദ്യ ദുരന്തം; മരണം 23 ആയി</title>
		<link>https://www.chandrikadaily.com/kuwait-fake-alcohol-disaster-death-toll-rises-to-23.html</link>
					<comments>https://www.chandrikadaily.com/kuwait-fake-alcohol-disaster-death-toll-rises-to-23.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 15 Aug 2025 14:26:29 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alchohol]]></category>
		<category><![CDATA[kuwait]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350516</guid>

					<description><![CDATA[160 പേർ ചികിത്സ തേടിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു]]></description>
										<content:encoded><![CDATA[<p>കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരണം 23 ആയി. 160 പേർ ചികിത്സ തേടിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരെല്ലാം ഏഷ്യക്കാരാണെന്നാണ് പുറത്തുവരുന്ന വിവരം. കണ്ണൂർ സ്വദേശി ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്.</p>
<p>വൃക്ക തകരാറിലായവരും കാഴ്ച നഷ്ടപ്പെട്ടവരുമടക്കം നിരവധി പേരാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. മികച്ച വൈദ്യപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം സജീവ പ്രവർത്തനം നടത്തുന്നുണ്ട്. 21 പേർക്ക് സ്ഥിരമായി കാഴ്ച ശക്തി നഷ്ടപ്പെട്ടു. 31 പേർ വെന്റിലേറ്ററിൽ തുടരുന്നതായാണ് വിവരം. 51 പേർ അടിയന്തര ഡയാലിസിസ് പൂർത്തിയാക്കി.</p>
<p>അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിരിക്കയാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതൽ ശക്തമാക്കി. വ്യാജമദ്യനിർമാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kuwait-fake-alcohol-disaster-death-toll-rises-to-23.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി AAIB</title>
		<link>https://www.chandrikadaily.com/fuel-flow-control-switch-went-off-aaib-finds-in-ahmedabad-plane-crash.html</link>
					<comments>https://www.chandrikadaily.com/fuel-flow-control-switch-went-off-aaib-finds-in-ahmedabad-plane-crash.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 12 Jul 2025 05:42:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aaib report]]></category>
		<category><![CDATA[ahemdabad flight accident]]></category>
		<category><![CDATA[fuel]]></category>
		<category><![CDATA[India]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347355</guid>

					<description><![CDATA[ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡ‍ുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡ&#x200d;ുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് AAIB സമർപ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.</p>
<p>എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയിലേയ്ക്കുള്ള ഇന്ധനം കട്ട്ഓഫ് ചെയ്യുന്ന രണ്ട് സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ RUN-ൽ നിന്ന് CUTOFF-ലേക്ക് മാറുകയും ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർ‌ട്ട്. ഇതോടെ രണ്ട് എഞ്ചിനുകളും വിമാനം പറന്നുയർന്നതിന് പിന്നാലെ ഓഫ് ആവുകയും വായുവിൽ വെച്ച് എഞ്ചിനുകളുടെ ത്രസ്റ്റ് നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രണ്ട് എഞ്ചിനുകൾക്കും ഒരേസമയം ത്രസ്റ്റ് നഷ്ടപ്പെടുന്നതിന് മുമ്പ് വിമാനം 180 നോട്ട് വേഗതയിലെത്തിയിരുന്നു. ഇന്ധന സ്വിച്ചുകൾ ഫ്ലിപ്പ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് വേഗതയും ഉയരവും പെട്ടെന്ന് നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. വിമാനം പറന്നുയർന്ന ഉടൻ തന്നെ &#8216;റാം എയർ ടർബൈൻ&#8217; (RAT) പ്രവർത്തിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഊർജ്ജ തടസ്സം സംഭവിക്കുമ്പോൾ RAT സാധാരണയായി സജീവമാകാറുണ്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പറന്ന് ഉയരുന്നതിനിടെ ഓഫായി എന്നത് ഇത് സ്ഥിരീകരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.</p>
<p>ഓഫായതിന് പിന്നാലെ രണ്ട് ഇന്ധന സ്വിച്ചുകളും RUN-ലേക്ക് തിരികെ മാറ്റി. ഇതിന് പിന്നാലെ ഒരു എഞ്ചിൻ താൽക്കാലികമായി സ്ഥിരത കൈവരിച്ചുവെന്നും പക്ഷേ മറ്റൊന്നിന് പ്രവർത്തന ശേഷി വീണ്ടെടുക്കാനായില്ലെന്നും റിപ്പോർട്ട് പറയുന്നു. എഞ്ചിൻ 2 പ്രവർത്തന ശേഷി വീണ്ടെടുക്കുന്നതിൻ്റെ ലക്ഷണങ്ങൾ കാണിച്ചു, പക്ഷേ എഞ്ചിൻ 1 സ്ഥിരത കൈവരിക്കുന്നതിൽ പരാജയപ്പെട്ടു, ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. വിമാനത്തിന്റെ ഫോർവേഡ് എക്സ്റ്റെൻഡഡ് എയർഫ്രെയിം ഫ്ലൈറ്റ് റെക്കോർഡർ (EAFR) വീണ്ടെടുക്കുകയും വിജയകരമായി ഡൗൺലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലുള്ളത്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഡാറ്റ വീണ്ടെടുക്കാൻ കഴിയാത്തത്ര ​ഗുരുതരമായ കേടുപാടുകൾ പിൻഭാഗത്തെ EAFR-ന് സംഭവിച്ചുവെന്നും റിപ്പോർ‌ട്ടിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fuel-flow-control-switch-went-off-aaib-finds-in-ahmedabad-plane-crash.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഹമ്മദാബാദ് വിമാനാപകടം: 125 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു</title>
		<link>https://www.chandrikadaily.com/ahmedabad-plane-crash-125-bodies-identified.html</link>
					<comments>https://www.chandrikadaily.com/ahmedabad-plane-crash-125-bodies-identified.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 17 Jun 2025 06:57:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ahemdabad flight accident]]></category>
		<category><![CDATA[deadbody]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344918</guid>

					<description><![CDATA[അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 84 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചു.</p>
<p>അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. ഫലം കാത്ത് സഹോദരൻ രതീഷ് അഹമ്മദാബാദിൽ തുടരുകയാണ്.</p>
<p>അപകടത്തിന് പിന്നാലെ സർവ്വീസ് നിർത്തിവെച്ച അഹമ്മദാബാദ് &#8211; ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1.17 ന് എയർ ഇന്ത്യ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. അതേസമയം വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധനകളും മറ്റും തുടരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ahmedabad-plane-crash-125-bodies-identified.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം: പൊതുതാൽപര്യ ഹർജിയില്&#x200d; സുപ്രീംകോടതിയുടെ വിമർശനം</title>
		<link>https://www.chandrikadaily.com/new-delhi-railway-station-tragedy-supreme-courts-criticism-of-pil.html</link>
					<comments>https://www.chandrikadaily.com/new-delhi-railway-station-tragedy-supreme-courts-criticism-of-pil.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Feb 2025 16:10:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[New Delhi Railway Station]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330686</guid>

					<description><![CDATA[ഫെബ്രുവരി 15-നു നടന്ന അപകടത്തെ തുടർന്ന് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ വിമർശനം.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും 18 പേർ മരിച്ച ദുരന്തത്തിൽ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. ട്രെയിനുകളുടെ ശേഷിയെ മറികടന്ന് അനാവശ്യമായി അധിക ടിക്കറ്റുകൾ റെയിൽവേ എന്തുകൊണ്ടാണ് വിറ്റതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ഉന്നതമായ വിശദീകരണം ആവശ്യപ്പെട്ടു.</p>
<p>ഫെബ്രുവരി 15-നു നടന്ന അപകടത്തെ തുടർന്ന് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. ഓരോ ട്രെയിനിനും പരമാവധി ഉൾക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളതാണെങ്കിലും അതിൽ നിന്ന് കൂടുതലായ ടിക്കറ്റുകൾ എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്ന ചോദ്യം സുപ്രധാനമാണെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിലാണ് ഹർജി പരിഗണിച്ചത്. കൂടാതെ ജസ്റ്റിസ് തുഷാർ റാവു ഗഡേലയും ബെഞ്ചിൽ ഉൾപ്പെട്ടിരുന്നു.</p>
<p>പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കായി യാത്രചെയ്യാനെത്തിയ ആയിരക്കണക്കിന് ആളുകൾ റെയിൽവേ സ്റ്റേഷനിൽ വലിയ തിരക്ക് സൃഷ്ടിച്ചിരുന്നു. പ്രയാഗ്‌രാജ് എക്‌സ്പ്രസ്, പ്രയാഗ്‌രാജ് സ്പെഷ്യൽ എന്നീ ട്രെയിനുകളുടെ അറിയിപ്പുകളിലെ വ്യക്തതക്കുറവാണ് ഒരേ സമയം നിരവധി പേർ ഒരു പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചേർന്നു ദുരന്തം ഉണ്ടാക്കാൻ കാരണമായത്.</p>
<p>അപകടം ദൗർഭാഗ്യകരമാണെന്നും നഷ്ടപരിഹാരം ഒരിക്കലും മരിച്ചവരുടെ ജീവൻ പകരം വയ്ക്കാനാകില്ലെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. സംഭവത്തിന്&#x200d;റെ പശ്ചാത്തലത്തിൽ, നോർത്തേൺ റെയിൽവേയുടെ ഒരു ഉന്നതതല അന്വേഷണസംഘം ദുരന്തത്തിന്&#x200d;റെ കാരണം കണ്ടെത്താൻ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.</p>
<p>ദേശീയ റെയിൽവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ജനങ്ങളുടെ അപാകതയേയും, അവർക്കുണ്ടായ ആശയക്കുഴപ്പങ്ങളേയും പരിഗണിക്കാതെ ഉത്തരവാദിത്തം ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് ആരോപണം ഉയരുന്നത്. അപകടത്തിൽ നിന്ന് പാഠമാർജിച്ച് ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ കൈക്കൊള്ളണമെന്ന് നിരവധി വൃത്തങ്ങൾ ആവശ്യപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-delhi-railway-station-tragedy-supreme-courts-criticism-of-pil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം</title>
		<link>https://www.chandrikadaily.com/wayanad-tragedy-live-students-beautiful-sculpture-at-meelad-fest.html</link>
					<comments>https://www.chandrikadaily.com/wayanad-tragedy-live-students-beautiful-sculpture-at-meelad-fest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Sep 2024 05:00:32 +0000</pubDate>
				<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[tragedy]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310062</guid>

					<description><![CDATA[മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.</p>
<p>മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.</p>
<p>മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanad-tragedy-live-students-beautiful-sculpture-at-meelad-fest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉരുള്&#x200d;പൊട്ടല്&#x200d; തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്&#x200d; പ്രതിശ്രുതവരന് ഗുരുതര പരിക്ക്‌</title>
		<link>https://www.chandrikadaily.com/tragedy-again-in-search-of-rumor-that-landslides-have-left-them-alone-fiance-seriously-injured-in-car-accident.html</link>
					<comments>https://www.chandrikadaily.com/tragedy-again-in-search-of-rumor-that-landslides-have-left-them-alone-fiance-seriously-injured-in-car-accident.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Sep 2024 09:57:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309130</guid>

					<description><![CDATA[കാലിനു പരിക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.]]></description>
										<content:encoded><![CDATA[<p>ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരൻ ജെൻസനും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ തലയ്ക്ക് പരിക്ക്‌ പറ്റിയ ജെൻസൺ ആശുപത്രിയിൽ ചികിത്സയിലാണ്. കാലിനു പരിക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.</p>
<p>ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. ശ്രുതിയും ജെൻസനും സഞ്ചരിച്ച വാൻ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ പരുക്കുപറ്റിയ മറ്റു ബന്ധുക്കളും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.</p>
<p>ലോകത്തെ നടുക്കിയ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ജൂലൈ 30ന് ആയിരുന്നു. അന്ന് പുലർച്ചയുണ്ടായ ദുരന്തത്തിൽ ശ്രുതിക്ക് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ അച്ഛൻ, അമ്മ, സഹോദരി എന്നിവരെ നഷ്ടമായി. ദീർഘനാളായി പ്രണയത്തിൽ ആയിരുന്ന ജെൻസനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ച് ഒരു മാസത്തിനു ശേഷമാണ് പ്രിയപ്പെട്ടവരും സ്വപ്നങ്ങളും എല്ലാം മണ്ണിനടിയിൽ ആയത്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ ആണ് തീരുമാനിച്ചിരുന്നത്. ഇതിനായി സ്വരുക്കൂട്ടി വെച്ച് നാലര ലക്ഷം രൂപയും 15 പവനും മാസങ്ങൾക്ക് മുൻപ് പണിത വീടും എല്ലാം ആ ദിവസം മണ്ണിലമർന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tragedy-again-in-search-of-rumor-that-landslides-have-left-them-alone-fiance-seriously-injured-in-car-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകി നയൻതാരയും വിഘ്‌നേഷും</title>
		<link>https://www.chandrikadaily.com/wayanad-tragedy-nayanthara-and-vignesh-donated-rs-20-lakh-to-the-chief-ministers-relief-fund.html</link>
					<comments>https://www.chandrikadaily.com/wayanad-tragedy-nayanthara-and-vignesh-donated-rs-20-lakh-to-the-chief-ministers-relief-fund.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 02 Aug 2024 12:25:43 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress nayanthara]]></category>
		<category><![CDATA[tragedy]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304560</guid>

					<description><![CDATA[നഷ്ടങ്ങൾക്ക് ഇത് പകരമാകില്ലെങ്കിലും ഈ അവസ്ഥയിൽ പരസ്പരം സഹായിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നു എന്ന് അദ്ദേഹം കുറിച്ചു. ]]></description>
										<content:encoded><![CDATA[<p>വയനാട് ഉരുള്&#x200d;പൊട്ടലിന്റെ പശ്ചാത്തലത്തില്&#x200d; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സഹായവുമായി നയൻതാരയും വിഘ്നേഷ് ശിവനും. വിഘ്നേഷ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നഷ്ടങ്ങൾക്ക് ഇത് പകരമാകില്ലെങ്കിലും ഈ അവസ്ഥയിൽ പരസ്പരം സഹായിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നു എന്ന് അദ്ദേഹം കുറിച്ചു.</p>
<p>നേരത്തെ കോളിവുഡ്‌ കമൽഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു. സൂര്യയും ജ്യോതികയും കാര്&#x200d;ത്തിയും ചേര്&#x200d;ന്ന് 50 ലക്ഷം രൂപ നല്&#x200d;കിയപ്പോൾ കമൽഹാസൻ 25 ലക്ഷവും രശ്‌മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നൽകിയത്. തമിഴ്നാട് ഗവൺമെന്റിന്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ നൽകുകയും ചെയ്തിരുന്നു.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>അതേസമയം വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്&#x200d; കേന്ദ്രത്തോട് അഭ്യര്&#x200d;ത്ഥിക്കുമെന്ന് ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാന്&#x200d; അറിയിച്ചു. രാഷ്ട്രപതി ഭവനില്&#x200d; ചേരുന്ന യോഗത്തില്&#x200d; വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ദുരന്തം ശക്തമായി ഉന്നയിക്കുമെന്ന് ഗവര്&#x200d;ണര്&#x200d; പറഞ്ഞു. ഗവര്&#x200d;ണര്&#x200d;മാരുടെ രണ്ട് ദിവസത്തെ യോഗം ഇന്ന് തുടങ്ങും.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="app-ad app-ad--story-horizontal" data-test-id="ad">
<div class="ad-wrapper-module__adContainer__iD4aI" data-test-id="ad">
<div class="ad-wrapper-module__adPlaceholder__NmNO4 ad-wrapper-module__Leaderboard__snvaR">
<div class="ad-wrapper-module__adBackground__3OHLN"></div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanad-tragedy-nayanthara-and-vignesh-donated-rs-20-lakh-to-the-chief-ministers-relief-fund.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് ദുരന്തം: ദുരിതബാധിതർക്ക് 4 കോടിരൂപയുടെ സഹായം പ്രഖ്യാപിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ</title>
		<link>https://www.chandrikadaily.com/wayanad-tragedy-aster-dm-healthcare-announces-rs-4-crore-assistance-to-the-victims.html</link>
					<comments>https://www.chandrikadaily.com/wayanad-tragedy-aster-dm-healthcare-announces-rs-4-crore-assistance-to-the-victims.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 02 Aug 2024 10:11:16 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aster DM Healthcare]]></category>
		<category><![CDATA[tragedy]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304534</guid>

					<description><![CDATA[• വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികൾക്ക് സൗജന്യചികിത്സ]]></description>
										<content:encoded><![CDATA[<p>കൊച്ചി, ആഗസ്റ്റ് 01, 2024: കേരളം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് അടിയന്തരചികിത്സ നൽകുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. കൂടാതെ, വീടുകൾ നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തിന് രണ്ടരക്കോടി രൂപയും ചെലവഴിക്കും. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ (പഴയ ഡിഎം വയനാട് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ദുരന്തത്തിലകപ്പെട്ട നിരവധിയാളുകൾ ചികിത്സയിലുണ്ട്. ഇവർക്കെല്ലാം ചികിത്സയും മറ്റ് വൈദ്യസഹായങ്ങളും സൗജന്യമായിരിക്കുമെന്ന് ആശുപത്രിയുടെ ചെയർമാനും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.</p>
<p>ഉരുൾപ്പൊട്ടലുണ്ടായ ചൊവ്വാഴ്ച പുലർച്ചെ വാർത്തയറിഞ്ഞയുടൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നേഴ്സുമാരും ജീവനക്കാരും അടിയന്തരസാഹചര്യം നേരിടാൻ സജ്ജമായിരുന്നു. അധികം വൈകാതെ പരിക്കേറ്റയാളുകളെയും കൊണ്ട് രക്ഷാപ്രവർത്തകർ വിംസിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിത്തുടങ്ങി. ഇതുവരെ 173 പേരെയാണ് അഡ്മിറ്റ് ചെയ്തത്. ഇതിൽ 62 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. 7 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 20 പേർക്ക് അടിയന്തര ശസ്ത്രക്രിയയും നടത്തി. സർക്കാർ സംവിധാനങ്ങളുമായി പൂർണമായി സഹകരിച്ചാണ് മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്. വാർഡുകളിൽ കിടക്കകളുടെ എണ്ണം കൂട്ടുകയും അധികനേഴ്സുമാരെ ഏർപ്പാടാക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റുമോർട്ടം വേഗത്തിലാക്കുന്നതിനായി ജില്ലാഭരണകൂടത്തിന്റെ ആവശ്യപ്രകാരം മൂന്ന് ഫോറൻസിക് സർജന്മാരെയും ആസ്റ്റർ വിംസിൽ നിന്നും ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തരചികിത്സയ്ക്ക് ആവശ്യമായ കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ സർക്കാർ ദ്രുതഗതിയിൽ ലഭ്യമാക്കിയത് ഏറെ സഹായകരമായി.</p>
<p>കേരളത്തിലെ വിവിധ ആസ്റ്റർ ആശുപത്രികളായ ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘം ചൊവ്വാഴ്ച രാവിലെ തന്നെ ദുരന്തബാധിത മേഖലയിലെത്തി. ചൂരൽമലയിലും മുണ്ടക്കൈക്ക് സമീപവും ആസ്റ്റർ വോളന്റിയേഴ്സിന്റെ സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ഇവർക്കൊപ്പം അടിയന്തര വൈദ്യസഹായത്തിനായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുമുണ്ട്. പ്രദേശത്ത് കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കളും സംഘം വിതരണം ചെയ്യുന്നു. ദേശീയ ദുരന്തനിവാരണ സേന നടത്തുന്ന രക്ഷാപ്രവർത്തനത്തിനൊപ്പമാണ് ആസ്റ്റർ വോളന്റീയർസ് സഹകരിക്കുന്നത്.</p>
<p>ഇതിനിടെ ചില ആസ്റ്റർ ജീവനക്കാരെ കാണാതായതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്തി വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തത്തിലകപ്പെട്ട ആസ്റ്റർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ വ്യക്തമാക്കി.<br />
ഉറ്റവരെയും ഉടയവരെയും നഷ്‌ടമായ വയനാട്ടിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഈ വിഷമഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാൻ ആസ്റ്റർ സംഘത്തിനും അവസരമൊരുക്കിയ സംസ്ഥാന സർക്കാരിനോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ദുരന്തബാധിതരായ ജനങ്ങളെ സഹായിക്കാൻ എല്ലാ വഴികളും തേടുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ദുരന്തത്തെ ഒരുമിച്ച് അതിജീവിക്കുമെന്നും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തരവൈദ്യസഹായത്തിന് വയനാട് ജില്ലയിലുള്ളവർക്ക് 8111881234 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanad-tragedy-aster-dm-healthcare-announces-rs-4-crore-assistance-to-the-victims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
