<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>trainer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/trainer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 31 May 2024 08:12:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>trainer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്കൂളിൽ പഠിക്കുമ്പോൾ ഇഷ്ട തൊഴിലും പഠിച്ചു; ടെക് സൈന്റിസ്റ്റുകളെ വാർത്തെടുക്കുന്ന കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസർക്ക് വയസ്സ് പതിനെട്ട് മാത്രം</title>
		<link>https://www.chandrikadaily.com/while-studying-at-school-he-also-studied-his-chosen-profession-the-chief-technology-officer-of-a-company-that-molds-tech-scientists-is-only-eighteen-years-old.html</link>
					<comments>https://www.chandrikadaily.com/while-studying-at-school-he-also-studied-his-chosen-profession-the-chief-technology-officer-of-a-company-that-molds-tech-scientists-is-only-eighteen-years-old.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 31 May 2024 08:12:49 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[skill]]></category>
		<category><![CDATA[STUDENT]]></category>
		<category><![CDATA[trainer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299067</guid>

					<description><![CDATA[എറണാകുളം: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു ജോലി കിട്ടാൻ പെടാപാടുപെടുന്ന യുവാക്കൾ ഒരു പാടുള്ള നാട്ടിൽ പതിനെട്ടാം വയസ്സിൽ വൻകിട എഡ്യു-ടെക് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസറായി തിരുവനന്തപുരത്തുകാരൻ മഹാദേവ് രതീഷ്. ടെക് സൈന്റിസ്റ്റുകളെയും കംപ്യൂട്ടർ എഞ്ചിനീയർമാരെയും വാർത്തെടുക്കുന്ന സ്റ്റെയ്പ് എന്ന ടാൽറോപിന്റെ എഡ്യു-ടെക് പ്ലാറ്റ്ഫോമിന്റെ ചീഫ് ടെക്നോളജി ഓഫീസറായാണ് ഏഴുവർഷത്തെ ഇൻഡസ്ട്രി എക്സ്പീരിയൻസോടെ മഹാദേവ് ചാർജ്ജെടുത്തിരിക്കുന്നത്. സ്കൂളിലും കോളേജിലുമെല്ലാം പഠിച്ചു കഴിഞ്ഞു, ഇനിയൊരു ജോലിക്ക് ശ്രമിച്ചേക്കാം എന്ന് ചിന്തിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് സ്വജീവിതം കൊണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>എറണാകുളം: പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു ജോലി കിട്ടാൻ പെടാപാടുപെടുന്ന യുവാക്കൾ ഒരു പാടുള്ള നാട്ടിൽ പതിനെട്ടാം വയസ്സിൽ വൻകിട എഡ്യു-ടെക് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസറായി തിരുവനന്തപുരത്തുകാരൻ മഹാദേവ് രതീഷ്.</p>
<p>ടെക് സൈന്റിസ്റ്റുകളെയും കംപ്യൂട്ടർ എഞ്ചിനീയർമാരെയും വാർത്തെടുക്കുന്ന സ്റ്റെയ്പ് എന്ന ടാൽറോപിന്റെ എഡ്യു-ടെക് പ്ലാറ്റ്ഫോമിന്റെ ചീഫ് ടെക്നോളജി ഓഫീസറായാണ് ഏഴുവർഷത്തെ ഇൻഡസ്ട്രി എക്സ്പീരിയൻസോടെ മഹാദേവ് ചാർജ്ജെടുത്തിരിക്കുന്നത്.</p>
<p>സ്കൂളിലും കോളേജിലുമെല്ലാം പഠിച്ചു കഴിഞ്ഞു, ഇനിയൊരു ജോലിക്ക് ശ്രമിച്ചേക്കാം എന്ന് ചിന്തിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് സ്വജീവിതം കൊണ്ട് തെളിയിക്കുകയാണ് മഹാദേവ് രതീഷ് എന്ന പതിനെട്ടുകാരൻ ടെക് എക്സ്പേർട്ട്. സ്കൂൾ പഠന കാലത്ത് തന്നെ തന്റെ അഭിരുചി തിരിച്ചറിയാനും അതനുസരിച്ച് ഇൻഡസ്ട്രി അനുഭവത്തോടെ പഠിക്കാനും അവസരം ലഭിച്ചതാണ് മഹാദേവിനെ സ്വപ്ന നേട്ടത്തിലേക്കെത്തിച്ചത്.</p>
<p>സർക്കാർ സ്കൂളുകളിലാണ് പഠിച്ചത്. ‘മൊബൈലിൽ കളിക്കുന്ന ഗെയിമുകൾ നിങ്ങൾക്ക് തന്നെ നിർമ്മിച്ചു കൂടെ’ &#8211; പാങ്ങോട് കെ.വി.യു.പി സ്കൂളിൽ പഠിക്കുമ്പോൾ സ്കൂളിൽ നടന്നൊരു ഓറിയൻറേഷൻ ക്ലാസിൽ കേട്ട ഈ ചോദ്യത്തിന്റെ പിന്നാലെ പോയാണ് ടെക്നോളജിയുടെ ലോകത്തേക്ക് എത്തിയത്.</p>
<p>“ടെക്നോളജിയിൽ കൂടുതൽ പഠിക്കാൻ കംപ്യൂട്ടർ എൻജിനീയറിംഗിന് പഠിക്കണം, അതിന് പത്തും പ്ലസ്ടുവുമൊക്കെ കഴിയണം, അപ്പോൾ പിന്നെ യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമാണ് മുന്നിലുള്ള വഴി, എന്നാൽ ക്ലാസുകൾ ഇംഗ്ലീഷിലായതും സംശയങ്ങൾ തീർത്ത് ഒരു എൻജിനീയറുടെ കൂടെ ഇരുന്ന് പഠിക്കാൻ കഴിയാത്തതും വലിയൊരു പ്രശ്നമായി. ഈ ഒരു നിരാശയിൽ കഴിയുമ്പോഴാണ് ടാൽറോപിനെയും ടാൽറോപിന്റെ എഡ്യു-ടെക് പ്ലാറ്റ്ഫോമായ സ്റ്റെയ്പ്പിനെയും കുറിച്ചറിഞ്ഞത്. സ്റ്റെയ്പ്പിൽ മലയാളത്തിൽ ടെക്നോളജി പഠിക്കാൻ അവസരം ലഭിച്ചത് വലിയ അനുഗ്രഹമായി, വൻകിട കമ്പനിയുടെ നല്ലൊരു പദവിയിലേക്കെത്തെണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ, ഏഴു വർഷത്തെ കഠിനാധ്വാനം സ്റ്റെയ്പ്പിന്റെ ചീഫ് ടെക്നോളജി ഓഫീസർ പദവിയിലേക്ക് തന്നെ എത്തിച്ചു”- മഹാദേവ് രതീഷ് പറഞ്ഞു.</p>
<p>കേരളത്തിൽ നിന്നും ആപ്പിളും ഗൂഗിളും മൈക്രോസോഫ്റ്റും പോലെയുള്ള ആഗോള ഐ.ടി കമ്പനി നിർമ്മിച്ചെടുക്കുന്ന, ആഗോള കമ്പനികൾക്കാവശ്യമായ കഴിവും പ്രാവീണ്യവുമുള്ള മാനുഷിക വിഭവ ശേഷി ഒരുക്കിയെടുക്കുന്ന ടാൽറോപിന്റെ എഡ്യു-ടെക് പ്ലാറ്റ്ഫോമായ സ്റ്റെയ്പ്പിനെ മെഗാസ്റ്റാർ മമ്മൂട്ടിയിലൂടെയാണ് കേരളത്തെ പരിചയപ്പെടുത്തിയത്.</p>
<p>സ്കൂൾ പഠനത്തോടൊപ്പം സ്റ്റെയ്പ്പിലൂടെ ടെക്നോളജി പഠനം പൂർത്തിയാക്കിയ മഹാദേവ് സ്റ്റെയ്പ്പിൽ തന്നെ ജോലിയും നേടി. ഇന്ന് ഏഴു വർഷത്തെ എക്സ്പീരിയൻസുമായാണ് ടാസ്കുകൾ ഓരോന്നായി പൂർത്തിയാക്കി പതിനെട്ടാമത്തെ വയസ്സിൽ സ്റ്റെയ്പ്പിന്റെ ചീഫ് ടെക്നോളജി ഓഫീസർ പദവിയിലേക്ക് എത്തിയത്.</p>
<p>ഏറ്റവും ചെറിയ പ്രായത്തിൽ അഭിരുചി തിരിച്ചറിഞ്ഞ് പഠിച്ചു മുന്നേറാൻ കഴിഞ്ഞു എന്നതാണ് മഹാദേവിന്റെ വിജയത്തിന് നിദാനമായതെന്ന് ടാൽറോപ് കോ-ഫൗണ്ടറും സി.ഇ.ഒ യുമായ സഫീർ നജുമുദ്ദീൻ പറയുന്നു. “മാർക്ക് കുറവുള്ള വിഷയത്തിൽ നാം കുട്ടികൾക്ക് ട്യൂഷൻ നൽകും, ക്ലാസ് ടീച്ചറെ പോയി കാണും, എന്നാൽ മാർക്ക് കൂടുതലുള്ള വിഷയത്തിലാവാം അവരുടെ അഭിരുചി, ഇത് തിരിച്ചറിഞ്ഞ് ആ മേഖലയിൽ ഉയരങ്ങൾ കീഴടക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. സ്കൂൾ പഠന കാലത്ത് തന്നെ അഭിരുചി തിരിച്ചറിഞ്ഞ്, ആ ഇൻഡസ്ട്രിയെ അറിഞ്ഞ് പഠിക്കാൻ കഴിയണം”- അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>മഹാദേവും സുഹൃത്തുക്കളും ചേർന്ന് ഗ്രോലിയസ് എന്ന പേരിൽ രൂപം നൽകിയ സ്റ്റുഡന്റ്സ് കമ്യൂണിറ്റി പ്ലാറ്റ്ഫോം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ്സ് കമ്യൂണിറ്റി പ്ലാറ്റ്ഫോം ആയി മാറാനുള്ള യാത്രയിലാണ്. സ്കൂൾ പഠനകാലത്ത് തന്നെ ടെക്നോളജി പഠനത്തോടൊപ്പം എന്റർപ്രണർഷിപ്പ്, കമ്യൂണിക്കേഷൻ തുടങ്ങിയവയിലും ലഭിച്ച പരിശീലനത്തിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് ലോകത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും കണക്ട് ചെയ്യുന്ന ഗ്രോലിയസ് എന്ന സ്റ്റുഡന്റസ് കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്.</p>
<p>സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് ടെക്നോളജിയിലൂടെ പരിഹാരം കണ്ടെത്തുന്ന കഴിവുറ്റ ടെക് സയന്റിസ്റ്റുകളെ രൂപപ്പെടുത്തിയെടുക്കുകയെന്ന ഉത്തരവാദിത്തം പതിനെട്ടാം വയസ്സിൽ ഏറ്റെടുത്ത മഹാദേവിന്റെ കീഴിൽ നൂറിന് മുകളിൽ ബി.ടെക്, എം.ടെക് ബിരുദധാരികളാണ് ഇന്ന് ജോലി ചെയ്യുന്നത്.</p>
<p>അതിനിടെ, സ്കൂൾ-കോളേജ് പഠനത്തോടൊപ്പം റിയൽ ഇൻഡസ്ട്രി എക്സ്പീരിയൻസോടെ അഭിരുചി തിരിച്ചറിഞ്ഞ് പഠിക്കുകയെന്നത് കേരളത്തിലൊരു ‘ട്രന്റായി’ മാറി തുടങ്ങിയിട്ടുണ്ട്. ടെക്നോളജി നിയന്ത്രിതമായി മാറി കൊണ്ടിരിക്കുന്ന ലോകത്തേക്ക് നേരത്തെ തയ്യാറാവേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരളത്തിലെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹൈബ്രിഡ് രീതിയിലുള്ള പഠന സംവിധാനം ആരംഭിച്ചു കഴിഞ്ഞതും ഇതിന്റെ ഭാഗമാണ്.</p>
<p>ഈ ഒരു പ്രവണത തൊഴിൽ തേടി യുവ തലമുറ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് കുറഞ്ഞുവരുന്നതിന്നും കാരണമായോക്കുമെന്നാണ് വിലയിരുത്തൽ. വിദ്യാഭ്യാസ രംഗത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മഹാദേവിനെ പോലെ അനവധി പ്രതിഭകളെ ലോകത്തിന് സംഭാവന ചെയ്യുമെന്ന് വിദ്യാഭ്യാസ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.</p>
<p>ആപ്പിളും ആമസോണും ഫെയ്സ്ബുക്കും പിറവിയെടുത്ത ടാലന്റഡ് മാൻപവറും നൂതന ടെക്നോളജിയും ആവോളം ലഭ്യമാവുന്ന സംരംഭകരുടെ സ്വപ്നഭൂമിയായ അമേരിക്കയിലെ സിലിക്കൺവാലി മോഡലിൽ ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും ആസ്ഥാനമെന്ന പദവിയിലേക്ക് കേരളം മാറി കൊണ്ടിരിക്കുന്നുവെന്നതിന് ചൂണ്ടിക്കാണിക്കപ്പെടുന്ന തെളിവുകൾ നിരവധിയാണ്.</p>
<p>ഭൂ സവിശേഷതകളുൾപ്പടെ, കേരളത്തിന്റെ നിരവധി അനുകൂല ഘടകങ്ങൾ പരിഗണിച്ച് അനവധി ആഗോള കമ്പനികളാണ് ഇവിടെ വളർന്നു വരുന്നതും ഇവിടേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതും. തങ്ങളുടെ കേരളത്തിലേക്കുള്ള കടുന്നുവരവിനാശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളി സമൂഹത്തെ കേരളത്തിൽ നിന്നു തന്നെ രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി സജീവമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/while-studying-at-school-he-also-studied-his-chosen-profession-the-chief-technology-officer-of-a-company-that-molds-tech-scientists-is-only-eighteen-years-old.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രൈനർ: ഇന്റർവ്യൂ 23ന്</title>
		<link>https://www.chandrikadaily.com/central-hajj-committee-hajj-trainer-interview-23rd-tuesday.html</link>
					<comments>https://www.chandrikadaily.com/central-hajj-committee-hajj-trainer-interview-23rd-tuesday.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 19 Jan 2024 16:08:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[trainer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288465</guid>

					<description><![CDATA[രാവിലെ 10 മണി മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി കരിപ്പൂർ ഓഫീസിൽ നടക്കും]]></description>
										<content:encoded><![CDATA[<p>കേന്ദ്ര ഹജ്ജ് ട്രെയിനറായി സേവനം ചെയ്യുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ച നിർദിഷ്ട യോഗ്യതയുള്ളവരുടെ ഇന്റർവ്യൂ 23-01-2024 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി കരിപ്പൂർ ഓഫീസിൽ നടക്കും.</p>
<p>കൃത്യമായ വിവരങ്ങളും രേഖകളും നിർദിഷ്ട സമയത്തിനകം ഓൺലൈനായി സമർപ്പിച്ചവർ അവരുടെ അപേക്ഷയുടെ കോപ്പി, ഹജ്ജ് കർമ്മം നിർവ്വഹിച്ചതിനുള്ള രേഖ, വയസ്സ് തെളിയിക്കുന്നതിനുള്ള ഒർജിനൽ രേഖ എന്നിവ സഹിതം ഇന്റർവ്യൂവിന്ന് ഹാജരാവണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-hajj-committee-hajj-trainer-interview-23rd-tuesday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് 2024: ട്രൈനർമാരാകാന്&#x200d; അപേക്ഷ ക്ഷണിച്ചു; ജനുവരി 15 വരെ അപേക്ഷിക്കാം</title>
		<link>https://www.chandrikadaily.com/hajj-2024-applications-are-invited-to-become-trainers-you-can-apply-till-january-15.html</link>
					<comments>https://www.chandrikadaily.com/hajj-2024-applications-are-invited-to-become-trainers-you-can-apply-till-january-15.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 09 Jan 2024 12:10:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj 2024]]></category>
		<category><![CDATA[trainer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287538</guid>

					<description><![CDATA[കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനർമാരാകുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി എട്ടിന് ആരംഭിച്ച ഓൺലൈൻ അപേക്ഷ സൗകര്യം ജനുവരി 15 വരെ ഉണ്ടായിരിക്കും. www.hajcommittee.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ലഭ്യമാണ്. അപേക്ഷകർ 15-01-2024 ല്&#x200d; 25നും 60 വയസ്സിനിടയിലുള്ളവരായിരിക്കണം. ഹജ്ജ് കർമ്മം നിർവഹിച്ചവരും ഹജ്ജ്/ഉംറ കർമ്മങ്ങളെ കുറിച്ച് നല്ല അറിവുമുണ്ടായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി/ഉർദു/പ്രാദേശിക ഭാഷയിൽ പരിജ്ഞാനമുള്ളവരായിരിക്കണം. ട്രൈനിംഗ് നടത്തുന്നതിന് മാനസികമായും ശാരീരികമായും പ്രാപ്തിയുണ്ടായിരിക്കണം. വലിയ സദസ്സുകളിൽ ട്രൈനിംഗ് ക്ലാസ് കൈകാര്യം ചെയ്യാൻ പ്രാപ്തിയുണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. വിവര [&#8230;]]]></description>
										<content:encoded><![CDATA[<p>കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനർമാരാകുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി എട്ടിന് ആരംഭിച്ച ഓൺലൈൻ അപേക്ഷ സൗകര്യം ജനുവരി 15 വരെ ഉണ്ടായിരിക്കും.<em> www.hajcommittee.gov.in</em> എന്ന വെബ്‌സൈറ്റിൽ അപേക്ഷ ലഭ്യമാണ്. അപേക്ഷകർ 15-01-2024 ല്&#x200d; 25നും 60 വയസ്സിനിടയിലുള്ളവരായിരിക്കണം.</p>
<p>ഹജ്ജ് കർമ്മം നിർവഹിച്ചവരും ഹജ്ജ്/ഉംറ കർമ്മങ്ങളെ കുറിച്ച് നല്ല അറിവുമുണ്ടായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി/ഉർദു/പ്രാദേശിക ഭാഷയിൽ പരിജ്ഞാനമുള്ളവരായിരിക്കണം. ട്രൈനിംഗ് നടത്തുന്നതിന് മാനസികമായും ശാരീരികമായും പ്രാപ്തിയുണ്ടായിരിക്കണം. വലിയ സദസ്സുകളിൽ ട്രൈനിംഗ് ക്ലാസ് കൈകാര്യം ചെയ്യാൻ പ്രാപ്തിയുണ്ടായിരിക്കണം.</p>
<p>കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. വിവര സാങ്കേതിക വിദ്യ മുഖേന ലഭിക്കുന്ന പുതിയ മെസ്സേജുകൾ മനസ്സിലാക്കി തീർത്ഥാടകർക്ക് കൈമാറുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കണം. മേൽ യോഗ്യതയുള്ള അപേക്ഷകരിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇന്റർവ്യൂ മുഖേന തിരഞ്ഞെടുക്കുന്നവർക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രത്യേക പരിശീലനം നൽകുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-2024-applications-are-invited-to-become-trainers-you-can-apply-till-january-15.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് പരിശീലകരാവാൻ അവസരം</title>
		<link>https://www.chandrikadaily.com/opportunity-to-become-a-hajj-trainer.html</link>
					<comments>https://www.chandrikadaily.com/opportunity-to-become-a-hajj-trainer.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 02 Nov 2023 06:41:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[trainer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281639</guid>

					<description><![CDATA[താത്പര്യമുള്ളവർ നവംബർ 14നകം ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം]]></description>
										<content:encoded><![CDATA[<p>മലപ്പുറം: 2024 വർഷത്തെ ഹജ്ജ് പരിശീലകരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 14നകം ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം. ഹജ്ജ് കമ്മിറ്റിയുടെ <strong>keralahajcommittee.org</strong> എന്ന വെബ്സൈറ്റിലെ <strong>https://keralahajcommittee.org/application2024.php</strong> എന്ന ലിങ്ക്‌ വഴി അപേക്ഷ സമർപ്പിക്കാം.</p>
<p>നിശ്ചിത സമയത്തിനകം ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ നിന്നും നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ അഭിമുഖത്തിണ് പരിഗണിക്കുകയുള്ളൂ. അപേക്ഷകർ മുമ്പ് ഹജ്ജ് കർമ്മം നിർവ്വഹിച്ചവരായിരിക്കണം (ഹജ്ജ് കർമ്മം നിർവ്വഹിച്ചതിനുള്ള രേഖ സമർപ്പിക്കണം), കമ്പ്യൂട്ടർ പരിഞ്ജാനമുണ്ടായിരിക്കണം, ഇന്റർനെറ്റ്, ഇ-മെയിൽ, വാട്സ്ആപ്പ് തുടങ്ങി ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള കഴിവുണ്ടായിരിക്കണം.</p>
<p><strong>പരിശീലകർക്കുള്ള ചുമതലകൾ:</strong></p>
<p>* ഹജ്ജ് അപേക്ഷകർക്ക് വേണ്ടുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നൽകൽ<br />
* ഓൺലൈൻ ഹജ്ജ് അപേക്ഷ സമർപ്പിക്കലും ആവശ്യമായ രേഖകളെക്കുറിച്ച് വിവരം നൽകൽ<br />
* ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ വിവരങ്ങൾ നൽകൽ<br />
* രേഖകൾ നിശ്ചിത സമയത്തിനകം ഹജ്ജ് കമ്മിറ്റി ഓഫീസ്സിൽ സമർപ്പിക്കുന്നതിനും മറ്റും ആവശ്യമായ നിർദേശങ്ങൾ നൽകൽ<br />
* തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടെയും സഹായത്തോടെ മൂന്ന് ഘട്ടങ്ങളിലായി പരിശീലന ക്ലാസ്സുകൾ നൽകുകയും മെഡിക്കൽ ക്യാമ്പും കുത്തിവെപ്പ് ക്യാമ്പും സംഘടിപ്പിക്കുകയും ചെയ്യുക.<br />
* ഹജ്ജ് യാത്രക്ക് വേണ്ട തയ്യാറെടുപ്പ് നടത്താനും, ഫ്ളൈറ്റ് ഷെഡ്യുളിനനുസിരിച്ച് ഹജ്ജ് ക്യാമ്പിൽ എത്തുന്നതിന് സഹായിക്കുകയും ഹജ്ജ് കമ്മിറ്റിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ഹാജിമാരെ അറിയിക്കുകയും ചെയ്യുക.<br />
* തെരഞ്ഞെടുക്കപ്പെടുന്ന ഹജ്ജ് ട്രൈനർമാർ സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യട്ടീവ് ഓഫീസറുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opportunity-to-become-a-hajj-trainer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കയില്&#x200d; വെള്ളിത്തെളിച്ചമായി രാജേഷ് കുമാരന്റെ പഞ്ച്</title>
		<link>https://www.chandrikadaily.com/boxing-trainer.html</link>
					<comments>https://www.chandrikadaily.com/boxing-trainer.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 11 Mar 2023 13:44:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[world]]></category>
		<category><![CDATA[boxing]]></category>
		<category><![CDATA[trainer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242260</guid>

					<description><![CDATA[ഫൈസല്&#x200d; മാടായി കണ്ണൂര്&#x200d;: പ്രയോഗത്തിന്റെ ദിശയിലും പോയിന്റിലും ദൂരത്തിലും വേഗത്തിലും വ്യത്യാസപ്പെടും അടവുകള്&#x200d;, കൈകളുടെ സ്ഥാനം മാറുമ്പോള്&#x200d; നേരെയാക്കുകയോ പകുതി വളയുകയോ ചെയ്യാം. ബണ്ടിലുകളായി മാറും ബോക്‌സിംഗ് സ്‌െ്രെടക്കിന്റെ നൈപുണ്യതയില്&#x200d; വേഗമേറും പരിശീലനം, പഞ്ചിന്റെ കരുത്തില്&#x200d; അമേരിക്കയില്&#x200d; വെള്ളിത്തെളിച്ചമേകും കുപ്പായമണിയുകയാണ് ഒരു മലയാളി, രാജേഷ് കുമാരന്&#x200d;. വെങ്കലത്തിലും തിളങ്ങിയ പരിശീലനമികവിന് അംഗീകാരമായാണ് ബോക്‌സിംഗ് റിംഗിലെ കരുത്തില്&#x200d; ശ്രദ്ധേയനായ കണ്ണൂരുകാരന്&#x200d; രാജേഷ് കുമാരന്&#x200d; അമേരിക്കയില്&#x200d; സില്&#x200d;വര്&#x200d; ലെവലിലെത്തുന്നത്. ബോക്‌സിംഗ് പരിശീലകനായി സില്&#x200d;വല്&#x200d; ലെവലിലെത്തുന്ന ഇന്ത്യയില്&#x200d; നിന്നുള്ള ആദ്യതാരമാണ് രാജേഷ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഫൈസല്&#x200d; മാടായി</strong></p>
<p>കണ്ണൂര്&#x200d;: പ്രയോഗത്തിന്റെ ദിശയിലും പോയിന്റിലും ദൂരത്തിലും വേഗത്തിലും വ്യത്യാസപ്പെടും അടവുകള്&#x200d;, കൈകളുടെ സ്ഥാനം മാറുമ്പോള്&#x200d; നേരെയാക്കുകയോ പകുതി വളയുകയോ ചെയ്യാം. ബണ്ടിലുകളായി മാറും ബോക്‌സിംഗ് സ്‌െ്രെടക്കിന്റെ നൈപുണ്യതയില്&#x200d; വേഗമേറും പരിശീലനം, പഞ്ചിന്റെ കരുത്തില്&#x200d; അമേരിക്കയില്&#x200d; വെള്ളിത്തെളിച്ചമേകും കുപ്പായമണിയുകയാണ് ഒരു മലയാളി, രാജേഷ് കുമാരന്&#x200d;.</p>
<p>വെങ്കലത്തിലും തിളങ്ങിയ പരിശീലനമികവിന് അംഗീകാരമായാണ് ബോക്‌സിംഗ് റിംഗിലെ കരുത്തില്&#x200d; ശ്രദ്ധേയനായ കണ്ണൂരുകാരന്&#x200d; രാജേഷ് കുമാരന്&#x200d; അമേരിക്കയില്&#x200d; സില്&#x200d;വര്&#x200d; ലെവലിലെത്തുന്നത്. ബോക്‌സിംഗ് പരിശീലകനായി സില്&#x200d;വല്&#x200d; ലെവലിലെത്തുന്ന ഇന്ത്യയില്&#x200d; നിന്നുള്ള ആദ്യതാരമാണ് രാജേഷ് കുമാരന്&#x200d;. യു.എസ്.എയില്&#x200d; നടന്ന കേമ്പില്&#x200d; പങ്കെടുത്തതിന് പിന്നാലെയാണ് ഈ നേട്ടം. ബോക്‌സിംഗില്&#x200d; മുന്&#x200d; ചാമ്പ്യനാണ് ഇദ്ദേഹം. കണ്ണൂര്&#x200d; ജില്ലാ ബോക്‌സിംഗ് അസോസിയേഷന്&#x200d; സെക്രട്ടറിയായിരുന്ന രാജേഷ് കുമാരന്&#x200d; സംസ്ഥാന ചാമ്പ്യന്&#x200d;പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 1997 മുതല്&#x200d; 2012 വരെ കണ്ണൂര്&#x200d; എസ്.എന്&#x200d; കോളജില്&#x200d; ബോക്‌സിംഗ് പരിശീലകനായിരുന്നു.</p>
<p>കണ്ണൂരില്&#x200d; കിഴുത്തള്ളി കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന &#8216;ഗോള്&#x200d;ഡണ്&#x200d; ഗ്ലോവസ്&#8217; അക്കാദമിക്ക് കീഴില്&#x200d; സംസ്ഥാനദേശീയതലത്തില്&#x200d; നിരവധി താരങ്ങളെ വളര്&#x200d;ത്തിയെടുക്കാന്&#x200d; രാജേഷ് കുമാരന്റെ പരിശീലന മികവിന് സാധ്യമായിട്ടുണ്ട്. കണ്ണൂര്&#x200d; സ്‌പോര്&#x200d;ട്ടിംഗ് ക്ലബ്ബിന്റെയും കാനന്നൂര്&#x200d; സൈക്ലിംഗ് ക്ലബ്ബിന്റെയും ജോയിന്റ് സെക്രട്ടറിയാണ്.</p>
<p>പ്രീഡിഗ്രി പഠനകാലത്ത് 1991ലാണ് ബോക്‌സിംഗിലെ അരങ്ങേറ്റം. 1997 മുതലാണ് സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; മത്സരിച്ച് തുടങ്ങിയത്. തുടര്&#x200d;ന്നിങ്ങോട്ട് മികച്ചതാരമായി ഉയര്&#x200d;ന്ന് പരിശീലകന്റെ റോളിലുമെത്തുകയായിരുന്നു. പരിമിതികളെ അതിജീവിച്ചാണ് ബോക്‌സിംഗില്&#x200d; പരിശീലകനെന്ന യു.എസ്.എ സില്&#x200d;വര്&#x200d; ലെവല്&#x200d; പദവി സ്വന്തമാക്കിയത്. പരിശീലകനെന്ന അംഗീകാരത്തിലേക്ക് വഴിതുറന്നത് ഓണ്&#x200d;ലൈന്&#x200d; ടെസ്റ്റാണ്. ഇതുവഴി അന്താരാഷ്ട്രതല ബോക്‌സിംഗ് പരിശീലകനെന്ന നേട്ടത്തിലേക്ക് ഉയരുകയായിരുന്നു ഇടിക്കൂട്ടിലെ മുന്&#x200d;താരം.</p>
<p>പരീക്ഷയില്&#x200d; 90 ശതമാനം മാര്&#x200d;ക്കില്&#x200d; വിജയിക്കണമെന്ന കടമ്പയും കടക്കണമായിരുന്നു യു.എസ്.എ ബോക്‌സിംഗില്&#x200d; പരിശീലകനാകാന്&#x200d;. ബ്രൗണ്&#x200d; ലെവല്&#x200d; കോച്ച് സര്&#x200d;ട്ടിഫിക്കറ്റും ലെവല്&#x200d; വണ്&#x200d; റഫ്രീങ്ങിലൂടെയുമായിരുന്നു പരിശീലക അരങ്ങേറ്റം. പ്രയാസകരമായിരുന്നു സില്&#x200d;വര്&#x200d; കടമ്പയെന്ന് രാജേഷ് പറയുന്നു. അന്താരാഷ്ട്ര ഒളിംപിക്‌സ് വിദ്യാര്&#x200d;ഥികള്&#x200d; ഉള്&#x200d;പ്പെടെയെത്തിയ കേമ്പില്&#x200d; കഠിനമായിരുന്നു പരീക്ഷയും മൂല്യനിര്&#x200d;ണയവും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് 13 പരിശീലകരാണ് കേമ്പിനെത്തിയത്. ഇതിഹാസതാരങ്ങളും യു.എസ്.എ ടീം പരിശീലകരും പങ്കെടുത്ത കേമ്പ് മികച്ച അനുഭവമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/boxing-trainer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
